ForUs Media

ForUs Media An online web portal for Active and Live News

അനർഹമായി വേട്ടയാടപ്പെട്ട രണ്ട് വ്യക്തിത്വങ്ങൾ... ചിന്മയി ശ്രീപാദ & ഉമ്മൻ ചാണ്ടി... തന്നെ ഉപദ്രവിച്ചവരുടെ പേരുകൾ സധൈര്യം ...
18/07/2025

അനർഹമായി വേട്ടയാടപ്പെട്ട രണ്ട് വ്യക്തിത്വങ്ങൾ... ചിന്മയി ശ്രീപാദ & ഉമ്മൻ ചാണ്ടി...

തന്നെ ഉപദ്രവിച്ചവരുടെ പേരുകൾ സധൈര്യം തുറന്നുപറഞ്ഞതിന്റെ പേരിൽ വേട്ടയാടപ്പെട്ടിട്ടും, തന്റെ ഔദ്യോഗിക ജീവിതത്തിൽ വർഷങ്ങളോളം അനൗദ്യോഗിക വിലക്ക് നേരിടേണ്ടി വന്നിട്ടും, 7 വർഷങ്ങൾക്ക്ശേഷം "തഗ് ലൈഫ്" എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ പാടിയ "മുത്ത മഴൈ" എന്ന ഒറ്റ പാട്ടിലൂടെ ജനഹൃദയം കീഴടക്കിയവൾ... 7 കോടിയിലധികം കാഴ്ചക്കാരാണ് ആ പാട്ടിന് യൂട്യൂബിൽ ഇതുവരെ ഉള്ളത്... സിനിമയിൽ ഉള്ള വെര്ഷന് ഒരുകോടിയിൽ താഴെ മാത്രമേ കാഴ്ചക്കാർ ഉള്ളൂ എന്നുകൂടി അറിയുമ്പോൾ, ചിന്മയി പാടിയതിനു ലഭിച്ച ജനസ്വീകാര്യതയുടെ വ്യാപ്തി മനസ്സിലാക്കാം... ചിന്മയിയെ ഇനിയും അകറ്റി നിർത്തരുതെന്നും തിരിച്ചുവിളിക്കണമെന്നുമാണ് പ്രിന്റ്. വിഷ്വൽ. സോഷ്യൽ മീഡിയകളിൽ ആളുകൾ ഇപ്പോൾ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്... ചിന്മയി പാടി നിർത്തിയതുപോലെ "ഇന്നും വരും എന്തെൻ കഥൈ..."

തനിക്കുനേരെ വന്ന കല്ലുകളേയും, ഏറ്റവും മോശമായ തരത്തിൽ വന്ന ആരോപണശരങ്ങളേയും, ഒരുപരിധിവരെ അധികാരമുപയോഗിച്ച് ഒഴിവാക്കാമായിരുന്നിട്ടും, ഒരു ചെറുപുഞ്ചിരിയോടെ സൗമ്യമായി അതിനെയെല്ലാം നേരിട്ട വ്യക്തിയായിരുന്നു ഉമ്മൻചാണ്ടി എന്ന കേരളത്തിന്റെ മുൻ മുഖ്യമന്ത്രി... ഇതെല്ലാം നേരിട്ടപ്പോഴും അദ്ദേഹം ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി ജനങ്ങളിലേക്കിറങ്ങി പ്രവർത്തിച്ചുകൊണ്ടേയിരുന്നു... അദ്ദേഹത്തിനെതിരെ ഉയർന്നുവന്ന ആരോപണങ്ങളെല്ലാം നിരാകരിക്കുന്നതരത്തിലുള്ളതായിരുന്നു മരണശേഷം അദ്ദേഹത്തെ അവസാനമായി കാണാനെത്തിയ ജനലക്ഷങ്ങളും, അദ്ദേഹത്തെ കുറിച്ച് മനസ്സുവിങ്ങി ഉമ്മൻചാണ്ടി തങ്ങൾക്ക് ചെയ്തുതന്ന കാര്യങ്ങളെപ്പറ്റി തുറന്നുപറഞ്ഞവരും, ദിവസങ്ങൾക്കുശേഷവും അദ്ദേഹത്തിന്റെ കല്ലറ സന്ദർശിക്കാൻ എത്തിക്കൊണ്ടിരുന്ന ജനങ്ങളുമെല്ലാം... അവരെല്ലാം നിശബ്ദമായി പറഞ്ഞുവെച്ചതും അതുതന്നെയാണ്... ഈ മനുഷ്യൻ യഥാർത്ഥത്തിൽ നീതിമാനായിരുന്നു...

നിമിഷപ്രിയയുടെ വധശിക്ഷയിൽ ഇളവ് ലഭിക്കുവാൻ വേണ്ടി നടത്തുന്ന പരിശ്രമങ്ങളെ വിമർശിക്കുന്നതരത്തിൽ Sreejith Panickar ഫേസ്ബുക്ക...
16/07/2025

നിമിഷപ്രിയയുടെ വധശിക്ഷയിൽ ഇളവ് ലഭിക്കുവാൻ വേണ്ടി നടത്തുന്ന പരിശ്രമങ്ങളെ വിമർശിക്കുന്നതരത്തിൽ Sreejith Panickar ഫേസ്ബുക്കിൽ ചെയ്ത പോസ്റ്റ് കണ്ടിരുന്നു... അതിൽ ചോദിച്ചിരിക്കുന്ന ചില ചോദ്യങ്ങൾക്കുള്ള മറുപടി ചുവടെ കൊടുക്കുന്നു...

"ഇന്നാട്ടിലും വിദേശത്തും കൊലക്കേസിൽ ജയിലിൽ കിടക്കുന്നവരോടും വധശിക്ഷ കാത്തു കിടക്കുന്നവരോടും നിങ്ങൾക്ക് ഇതേ അനുകമ്പയുണ്ടോ?"

ഇന്നാട്ടിലെന്നല്ല വധശിക്ഷ കാത്ത് കഴിയുന്ന ഏതൊരു മനുഷ്യനോടും ഒരു മനുഷ്യനെന്ന നിലയിലുള്ള അനുകമ്പ ഉണ്ട്...

"കൊലപാതകം ആസൂത്രിതം ആയിരുന്നില്ലേ?
ഉറക്ക മരുന്ന് അമിതമായി കൊടുത്തത് പ്രതിരോധമാണോ?
ശരീരം വെട്ടിമുറിച്ച് തെളിവ് നശിപ്പിക്കാൻ ശ്രമിച്ചത് എന്തിനാണ്?
ഇവിടെ കുറ്റം ചെയ്തില്ലെന്ന് പ്രതി പറയുന്നില്ല.
കൊല്ലപ്പെട്ടയാളിന്റെ കുടുംബത്തിന്റെ മാപ്പാണ് ആഗ്രഹിക്കുന്നത്. "

നിമിഷപ്രിയ ഒരു തെറ്റും ചെയ്യാത്ത വ്യക്തിയാണെന്ന അഭിപ്രായമൊന്നും ആർക്കുമില്ലല്ലോ... വധശിക്ഷയിൽ നിന്ന് നിമിഷപ്രിയയെ ഒഴിവാക്കാൻ വേണ്ടിയുള്ള പരിശ്രമം ആണ് നടത്തുന്നത്... പ്രതിക്ക് വധശിക്ഷ നല്കിയതുകൊണ്ട് കൊല്ലപ്പെട്ട ആളുടെ ജീവൻ തിരികെ ലഭിക്കാൻ പോകുന്നില്ല എന്ന തിരിച്ചറിവുകൂടി ഉണ്ടാവണ്ടേ... കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് നീതി കിട്ടുകയും വേണം... അതിനുവേണ്ടി എന്താണ് ചെയ്യാൻ കഴിയുക എന്നതാണ് ഇപ്പോൾ നടക്കുന്ന ചർച്ചകൾ എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്... ആളുകളെ കല്ലെറിഞ്ഞു കൊല്ലണം എന്നൊക്കെയുള്ള കാടൻ നിയമങ്ങൾ ഉണ്ടായിരുന്ന രാജ്യങ്ങൾ പോലും അതിൽനിന്ന് മാറി മനുഷ്യത്വപരമായ നിലപാടുകളിലേക്ക് വന്നു... അതുപോലുള്ള മാറ്റങ്ങൾ ഇനിയും ഉണ്ടാവണം... നിയമങ്ങൾ കൂടുതൽ മനുഷ്യത്വം കാണിക്കുന്നതാവണം...

"എന്തിനാണ് മാപ്പ്?
അവരുടെ ഒരാളെ ക്രൂരമായി കൊന്നതിന്. ശവശരീരത്തെയും അപമാനിച്ചതിന്.
ഇപ്പോൾ നടക്കുന്നത് ന്യായമെന്ന ചിന്ത എനിക്കില്ല."

അവിടെയുള്ള നിയമം വിക്ടിമിന്റെ കുടുംബം നൽകുന്ന മാപ്പിന് വിലകല്പിക്കുന്നതുകൊണ്ടല്ലേ മാപ്പ് നൽകണം എന്നപേക്ഷിക്കുന്നത്... കുറ്റവാളിയുടെ ജീവന് പകരമായി അവർക്ക് സ്വീകാര്യമായ മറ്റെന്തെങ്കിലും ഉണ്ടെങ്കിൽ അതെന്താണെന്ന് അന്വേഷിക്കുന്നതും... അതിനെകുറിച്ചല്ലേ ചർച്ചകൾ നടക്കുന്നത്... അത്തരം ചർച്ചകൾ നടക്കുന്നതിൽ എന്താണ് ന്യായമില്ലായ്മ ??

"ഒരു രാജ്യം, പൊതുപ്രവർത്തകർ, മതമേലധ്യക്ഷർ ഒക്കെ എന്തിന് ഒരു കുറ്റവാളിയെ സ്വതന്ത്രയാക്കാൻ ശ്രമിക്കണം?
എന്റെ നീതിബോധം ഒരു കൊടും ക്രൂരകൃത്യത്തെ ന്യായീകരിക്കുന്നതല്ല. "

പൗരന്റെ സുരക്ഷ സ്റ്റേറ്റിന്റെ ഉത്തരവാദിത്തമാണ് എന്നതുകൊണ്ടാണ് രാജ്യത്തിന്റെ ഇടപെടൽ വേണമെന്ന ആവശ്യം ഉണ്ടാവുന്നത്... അത് മനസ്സിലാക്കാൻ കഴിവുള്ള ഭരണാധികാരികൾ ആ ഉത്തരവാദിത്വം നിറവേറ്റുകയും ചെയ്യും... കുറ്റവാളിയെ സ്വാതന്ത്രയാക്കുക എന്നതിനേക്കാൾ വധശിക്ഷയിൽ നിന്ന് നിമിഷപ്രിയയെ ഒഴിവാക്കുക എന്നതിനാണ് പ്രഥമ പരിഗണന എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്... അതെങ്ങനെ ക്രൂരകൃത്യത്തെ ന്യായീകരിക്കലാവും ? കുറ്റവാളിയെ സ്വാതന്ത്രയാക്കണോ എന്നത് അവിടുത്തെ കോടതികളല്ലേ തീരുമാനിക്കുന്നത്...

ഇതുകൊണ്ടൊക്കെയാണ് വി ഡി... നിങ്ങളെ ഞങ്ങൾ ഇത്ര ഇഷ്ടപ്പെടുന്നത്... നിങ്ങൾ 2026 ൽ കേരളത്തിന്റെ മുഖ്യമന്ത്രി ആയി വരണമെന്ന് ആ...
24/06/2025

ഇതുകൊണ്ടൊക്കെയാണ് വി ഡി... നിങ്ങളെ ഞങ്ങൾ ഇത്ര ഇഷ്ടപ്പെടുന്നത്... നിങ്ങൾ 2026 ൽ കേരളത്തിന്റെ മുഖ്യമന്ത്രി ആയി വരണമെന്ന് ആഗ്രഹിക്കുന്നത്... തരൂരിനെപോലെ ഉള്ളവർക്ക് നിങ്ങളോളം തലപ്പൊക്കം ഇല്ലാതാവുന്നത്...😍😍

നിലമ്പൂർ: മുഖ്യമന്ത്രി പിണറായി വിജയനോട് ഏഴ് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വന്യജീവി ആക്രമണത്തിലെ സർക്കാർ...
15/06/2025

നിലമ്പൂർ: മുഖ്യമന്ത്രി പിണറായി വിജയനോട് ഏഴ് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വന്യജീവി ആക്രമണത്തിലെ സർക്കാർ നിഷ്ക്രിയത്വം ,സാമ്പത്തിക പ്രതിസന്ധിമൂലം സംസ്ഥാനത്തെ അടിസ്ഥാന വികസനം മുടങ്ങുമ്പോൾ ധൂർത്ത് നടത്തുന്നത് , പട്ടികജാതി - പട്ടിക വർഗ സ്കോളർഷിപ്പുകൾ നൽകാത്തത് , ദേശീയപാത തകർന്നിട്ട് ബി ജെപിയെ തൃപ്തിപ്പെടുത്താൻ പരാതിയില്ലെന്ന് പറഞ്ഞതടക്കം കേരളം അഭിമുഖീകരിക്കുന്ന വിഷയങ്ങളിലെ ഏഴ് ചോദ്യങ്ങളാണ് വി.ഡി സതീശൻ മുഖ്യമന്ത്രിയോട് ചോദിച്ചത്.

സതീശന്‍ മുഖ്യമന്ത്രിയോട് ചോദിച്ച ചോദ്യങ്ങള്‍.

1.വന്യജീവി ആക്രമണത്തിൽ എന്തുകൊണ്ട് നിഷ്‌ക്രിയത്വം പാലിക്കുന്നു?

2.ആശമാരെ അപമാനിച്ചതെന്തിന്?

3.ദേശീയപാത അഴിമതി മറച്ചുവെക്കുന്നതെന്തിന്?

4.എസ്.സി,എസ്.ടി സ്‌കോളർഷിപ്പുകൾ നൽകാത്തത് എന്തുകൊണ്ട്?

5.കേരളത്തിലെ ലഹരിയുടെ രാഷ്ട്രീയ രക്ഷാകർതൃത്വം ഏറ്റെടുക്കാത്തതെന്തുകൊണ്ട്?

6.സാമ്പത്തിക പ്രതിസന്ധിയെന്ന് പറയുമ്പോഴും ധൂർത്ത് നടത്തുന്നതെന്തിന്?

7.റബറിന് തറവില 250രൂപ കൊടുക്കാത്തതെന്തുകൊണ്ട്? നെല്ലു സംഭരണം നടത്താത്തതെന്തുകൊണ്ട് ?

മറ്റ് വിവാദങ്ങൾ ഒഴിവാക്കി ഭരണ വിരുദ്ധ വികാരം വോട്ടാക്കി മാറ്റുന്ന വിഷയങ്ങളാണ് യുഡിഎഫ് അവസാന ദിവസങ്ങളിൽ ഉയർത്തികാട്ടുന്നത്.

14/06/2025

Hi everyone! 🌟 You can support me by sending Stars – they help me earn money to keep making content that you love.

Whenever you see the Stars icon, you can send me Stars.

18/05/2025

രാജ്യസുരക്ഷയെ ബാധിക്കുന്ന തീവ്രവാദ ആക്രമണങ്ങളും യുദ്ധവും നടക്കുമ്പോൾ ഭരണ- പ്രതിപക്ഷവ്യത്യാസമില്ലാതെ എല്ലാവരും സർക്കാരിന് പിന്തുണ നൽകുന്നത് ജനാധിപത്യത്തിലെ ഒരു സാമാന്യമര്യാദയാണ്. ഓപ്പറേഷൻ സിന്ദൂറിനു ശേഷം സർക്കാരിന് പൂർണ്ണ പിന്തുണ നൽകിയ ഇന്ത്യയിലെ മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് പോലും അമേരിക്കൻ പ്രസിഡണ്ടിന്റെ അവകാശവാദങ്ങൾക്ക് ശേഷം മാത്രമാണ് ചോദ്യം ചോദിച്ചു തുടങ്ങിയത്. പഹൽഗാമിലെ ആക്രമണത്തിന് ശേഷം ബിഹാറിലെ റാലിയിൽ പ്രസംഗിച്ച പ്രധാനമന്ത്രി, എന്തുകൊണ്ടാണ് സർവകക്ഷിയോഗത്തിൽ പങ്കെടുക്കാത്തതെന്നും പാർലമെന്റിന്റെ പ്രത്യേക സെഷൻ വിളിച്ച്‌ ജനപ്രതിനിധികളെ വസ്തുതകൾ ബോധ്യപ്പെടുത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നതിൽ എന്തെങ്കിലും തെറ്റുണ്ടോ? അത്തരം അവകാശം പോലും ഇല്ലെങ്കിൽ എന്താണ് നമ്മൾ ജനാധിപത്യം എന്നത് കൊണ്ടു ഉദ്ദേശിക്കുന്നത്? എന്നിട്ടും കോൺഗ്രസ് പാർട്ടിയെ വിഡ്ഢികളും, പൊട്ടന്മാരും, രാജ്യദ്രോഹികളും, ദേശവിരുദ്ധരുമാക്കാൻ പലരും മത്സരിക്കുകയാണ്.

അതേസമയം, 2008 നവംബർ 26 ന് മുംബൈ ഭീകരാക്രമണം നടന്നപ്പോൾ എന്താണ് അന്നത്തെ പ്രതിപക്ഷമായ ബിജെപി ചെയ്തതെന്ന് ഓർമ്മയുണ്ടോ? ആദ്യം സർക്കാരിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച ബിജെപി ഒരൊറ്റ ദിവസത്തിൽ മലക്കം മറിഞ്ഞു. നവംബർ 27 ന് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് ഒരു കത്ത് എഴുതി. ആഭ്യന്തര സുരക്ഷാ ക്രമീകരണങ്ങൾ അവലോകനം ചെയ്യുന്നതിനായി എല്ലാ മുഖ്യമന്ത്രിമാരുടെയും, പ്രത്യേകിച്ച് തീരദേശ, അതിർത്തി സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരുടെയും ഒരു യോഗം സിംഗ് വിളിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. മാത്രമല്ല, നവംബർ 28 ന് നരേന്ദ്രമോദി മുംബൈയിൽ പറന്നെത്തി. ഒബ്‌റോയ് ട്രൈഡന്റ് ഹോട്ടലിന് വെളിയിൽ നിന്നുകൊണ്ടു മാധ്യമങ്ങളെ അഭിസംബോധന ചെയ്തു. ആക്രമണം തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടതിനെ അതിരൂക്ഷമായി വിമർശിച്ചു. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് മൻമോഹൻസിങ് നടത്തിയ പ്രസംഗം "നിരാശാജനകമായിരുന്നു" എന്ന് മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു.

നവംബർ 29 നും ഡിസംബർ 4 നും ഡൽഹിയിലും രാജസ്ഥാനിലും യഥാക്രമം വോട്ടെടുപ്പ് നടക്കാനിരിക്കെയായിരുന്നു മോദിയുടെ പ്രസംഗം എന്നോർക്കണം. ബിജെപിയുടെ പത്രകുറിപ്പിൽ അന്നത്തെ ദേശീയ സെക്രട്ടറിയായ രവിശങ്കർ പ്രസാദ് ഇന്റലിജൻസ് പരാജയത്തെ രൂക്ഷമായി വിമർശിച്ചു. ആരും അദ്ദേഹത്തെ ദേശവിരുദ്ധൻ എന്നോ മണ്ടൻ എന്നോ വിളിച്ചില്ല. ബിജെപി പാകിസ്ഥാന് വേണ്ടി സംസാരിക്കുകയാണ് എന്ന് പറഞ്ഞില്ല.

തീർന്നില്ല.. രാഷ്ട്രം നിരവധി സാധു മനുഷ്യരുടെ മരണത്തിൽ വിറങ്ങലിച്ചു നിൽക്കുന്ന ആ അവസരത്തിൽ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത വളരെ മോശമായ ഒരു പ്രവൃത്തികൂടി അവരുടെ ഭാഗത്ത് നിന്നും ഉണ്ടായി.

പിറ്റേദിവസം, 2008 നവംബർ 29ന് , രാജ്യത്തെ പ്രധാന പത്രങ്ങളിൽ ബിജെപിയുടെ മുഴുനീളൻ പരസ്യങ്ങൾ പ്രതൃക്ഷപ്പെട്ടു. എന്തായിരുന്നു തലക്കെട്ട് എന്നോർമ്മയുണ്ടോ രാഹുൽ ഗാന്ധിയെ പപ്പുവാക്കുന്ന മഹാബുദ്ധിമാൻമാർക്ക്???

"Brutal Terror Strikes at Will. Weak Government. Unwilling and Incapable. Fight Terror. Vote BJP."

കറുത്ത പശ്ചാത്തലത്തിൽ ചുവപ്പ് നിറം കലർന്ന വല്ലാത്തൊരു പരസ്യം ആയിരുന്നു അത് ! മുംബൈയിലെ രക്തച്ചൊരിച്ചിലിനെ വ്യക്തമായി സൂചിപ്പിക്കുന്നതായിരുന്നു നിറങ്ങൾ പോലും. 26 ന് ഭീകരാക്രമണം, 29 ന് സർക്കാർ ദുർബലമാണെന്ന് പറഞ്ഞുകൊണ്ട് പരസ്യം! ആർക്ക് കഴിയും അതിന്, ഇവർക്കല്ലാതെ! കൊല്ലപ്പെട്ടവരുടെ ചിതയാറും മുൻപ് തന്നെ, രാജ്യം നേരിട്ട ഭീകരാക്രമണത്തെ രണ്ടു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജയത്തിനുള്ള ഉപകരണമാക്കാനും പ്രൊഫഷണൽ പരസ്യം ചെയ്യാനും ബിജെപിക്ക് ഒട്ടും മനസാക്ഷി കുത്തുണ്ടായിരുന്നില്ല.

കോൺഗ്രസ് അതൊന്നും ഒരിക്കലും ചെയ്തില്ല. എന്നിട്ടും , ന്യായമായ ചോദ്യങ്ങൾ ചോദിക്കുന്ന കോൺഗ്രസിനെയാണ് ഇന്ന് ദേശദ്രോഹിയാക്കുന്നത്. 'രാഷ്ട്രമുണ്ടെങ്കിലേ രാഷ്ട്രീയമുള്ളൂ' എന്ന് അന്ന് മോദിക്കും ബിജെപിക്കും തോന്നിയിട്ടില്ല.

പക്ഷെ, സ്മൃതിനാശം സംഭവിക്കാത്ത ധാരാളം സാധാരണ മനുഷ്യർ ഇവിടെയുണ്ട്. വിശ്വപൗരർ ഒന്നുമല്ലെങ്കിലും, ദേശീയപ്രസ്ഥാനത്തിന്റെ മഹനീയ പാരമ്പര്യമുള്ള ഒരു പാർട്ടിയെ അനാവശ്യമായി അവഹേളിക്കുമ്പോൾ സാധാരണ പൗരന്മാരായ അവർ പറഞ്ഞുകൊണ്ടേയിരിക്കും.

ഓർമ്മകൾ ഉണ്ടായിരിക്കണം...

07/05/2025

🤝🤝✊✊✌️✌️💪💪

24/02/2025

മലയാളത്തിന്റെ ഭാവഗായകൻ ജയചന്ദ്രൻ പാടി അനശ്വരമാക്കിയ പ്രണയ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ... ചെമ്പകം പൂക്കുന്ന വഴിയിലൂടന്നുനാം...

Youtube Link : https://youtu.be/skbJ7g5Fhfs

Lyrics : അർഷാദ് കെ റഹിം
Music : ജയാനന്ദൻ ചേതന
Produced by : Jerry Thomas & Rojus J Alappat
Orchestration/Keyboard Programming : സ്റ്റീഫൻ ദേവസ്സി
Rhythm : ജോജി
Tabla : സുനിൽ വർമ്മ
Strings : ഫ്രാൻസിസ് സേവ്യർ & ടീം
Flute : ജോസി
Sitar : കൃഷ്ണകുമാർ.
Design : റോണസ് ജെ ആലപ്പാട്ട്
Creative Support : ബാസ്റ്റിൻ ചെല്ലപ്പൻ

മലയാളത്തിന്റെ ഭാവഗായകൻ ജയചന്ദ്രൻ പാടി അനശ്വരമാക്കിയ പ്രണയ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ... ചെമ്പകം പൂക്കുന്ന വഴിയിലൂടന്നുന...
14/02/2025

മലയാളത്തിന്റെ ഭാവഗായകൻ ജയചന്ദ്രൻ പാടി അനശ്വരമാക്കിയ പ്രണയ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ... ചെമ്പകം പൂക്കുന്ന വഴിയിലൂടന്നുനാം...

Lyrics : അർഷാദ് കെ റഹിം
Music : ജയാനന്ദൻ ചേതന
Orchestration/Keyboard Programming : സ്റ്റീഫൻ ദേവസ്സി
Rhythm : ജോജി
Tabla : സുനിൽ വർമ്മ
Strings : ഫ്രാൻസിസ് സേവ്യർ & ടീം
Flute : ജോസി
Sitar : കൃഷ്ണകുമാർ.
Design : റോണസ് ജെ ആലപ്പാട്ട്
Creative Support : ബാസ്റ്റിൻ ചെല്ലപ്പൻ

13/02/2025

ചെമ്പകം പൂക്കുന്ന... എന്ന ജയേട്ടന്റെ ഗാനത്തിന് ആശംസകളുമായി ബി കെ ഹരിനാരായണനും വിനായക് ശശികുമാറും...

Address

Thrissur

Alerts

Be the first to know and let us send you an email when ForUs Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ForUs Media:

Share

Category