Rounds Time

Rounds Time Round's Time Malayalm news

നടൻ കലാഭവൻ നവാസ് (50) അന്തരിച്ചു. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഷൂട്ടിങ് കഴിഞ്ഞു മ...
01/08/2025

നടൻ കലാഭവൻ നവാസ് (50) അന്തരിച്ചു. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഷൂട്ടിങ് കഴിഞ്ഞു മുറിയിൽ എത്തിയതായിരുന്നു. ചെക്കൗട്ട് സമയം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനെ തുടർന്ന് റൂം ബോയ് പോയി നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. 'പ്രകമ്പനം' സിനിമയുടെ ചിത്രീകരണത്തിനാണ് ഹോട്ടലിൽ മുറിയെടുത്തത്. പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മിമിക്രി ഷോകളിലൂടെയാണ് നവാസ് മലയാളികൾക്ക് സുപരിചിതനാകുന്നത്. കലാഭവൻ മിമിക്രി ട്രൂപ്പിൽ അംഗമായിരുന്നു. സഹോദരൻ നിയാസ് ബക്കറിനൊപ്പവും അദ്ദേഹം നിരവധി ഷോകളുടെ ഭാഗമായിട്ടുണ്ട്. 1995ൽ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.

നടൻ കലാഭവൻ നവാസ് (50) അന്തരിച്ചു. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഷൂട്ടിങ് ക...

ഉന്നതവിദ്യഭ്യാസ - സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദുവിൻ്റെ പേഴ്സണൽ സെക്യൂരിറ്റി ഓഫീസർ പി. വി. സന്ദേശ് (46) അന്തരിച്ചു. ത...
28/07/2025

ഉന്നതവിദ്യഭ്യാസ - സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദുവിൻ്റെ പേഴ്സണൽ സെക്യൂരിറ്റി ഓഫീസർ പി. വി. സന്ദേശ് (46) അന്തരിച്ചു. തൃശൂർ നെടുപുഴയിലെ വനിതാ പോളിടെക്നിക്കിനടുത്താണ് വീട്. പൊന്നേംമ്പാറ വീട്ടിൽപരേതനായ വേണുഗോപാലിൻ്റെയും സോമവതിയുടെയും മകനാണ്. ഭാര്യ: ജീന എം വി. മക്കൾ: ഋതുപർണ്ണ, ഋതിഞ്ജയ്. സഹോദരങ്ങൾ: സജീവ് (കൊച്ചിൻ ദേവസ്വം ബോർഡ്), പരേതനായ സനിൽ. സംസ്ക്കാരം ഇന്ന് വൈകീട്ട് നാലു മണിയ്ക്ക്.

ഉന്നതവിദ്യഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദുവിൻ്റെ പേഴ്സണൽ സെക്യൂരിറ്റി ഓഫീസർ പി. വി. സന്ദേശ് (46) അന്തരിച.....

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സി.പി.എം നേതാവുമായ വി.എസ് അച്യുതാനന്ദൻ അന്തരിച്ചു. 101 വയസായിരുന്നു. തിരുവനന്തപുരത്തെ സ...
21/07/2025

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സി.പി.എം നേതാവുമായ വി.എസ് അച്യുതാനന്ദൻ അന്തരിച്ചു. 101 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 2006 മുതൽ 2011 വരെയുള്ള കാലയളവിലാണ് വിഎസ് കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നത്. മുഖ്യമന്ത്രി പദവിയിലിരുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് വി.എസ്. 2001-2006 കാലത്ത് പ്രതിപക്ഷനേതാവുമായി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാനായിരുന്നു.ആലപ്പുഴയിലെ പുന്നപ്രയിൽ ശങ്കരന്‍റെയും അക്കാമ്മയുടെയും 1923 ഒക്ടോബര്‍ 20നാണ് ജനനം. വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്നാണ് വി.എസിന്‍റെ മുഴുവൻ പേര്. നാല് വയസുള്ളപ്പോൾ അമ്മയെ നഷ്ടപ്പെട്ടു....

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സി.പി.എം നേതാവുമായ വി.എസ് അച്യുതാനന്ദൻ അന്തരിച്ചു. 101 വയസായിരുന്നു. തിരുവനന്തപ...

കൽദായ സുറിയാനി സഭ മുൻ അധ്യക്ഷൻ ഡോ. മാർ അപ്രേം മെത്രാപ്പോലീത്ത(85) അന്തരിച്ചു. ഇന്ന് രാവിലെ 9.58നായിരുന്നു അന്ത്യം. വാർധക...
07/07/2025

കൽദായ സുറിയാനി സഭ മുൻ അധ്യക്ഷൻ ഡോ. മാർ അപ്രേം മെത്രാപ്പോലീത്ത(85) അന്തരിച്ചു. ഇന്ന് രാവിലെ 9.58നായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളാൽ 2 മാസത്തോളമായി തൃശൂർ സൺ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തൃശ്ശൂരിലെ മൂക്കൻ തറവാട്ടിൽ ദേവസിയുടെയും കൊച്ചുമറിയത്തിന്റെയും നാലാമത്തെ മകനായി 1940 ജൂൺ 13-ന് ജനിച്ച മാർ അപ്രേം, ഇന്ത്യയിലെ പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ ശേഷവും കർമരംഗത്ത് സജീവമായിരുന്നു. 1961ലാണ് വൈദിക ശുശ്രൂഷയിൽ പ്രവേശിച്ചത്. 28ാം വയസ്സിൽ മെത്രോപ്പോലീത്തയായി എത്തിയ മാർ അപ്രേം അതുവരെയുള്ള ഭാരത ക്രൈസ്തവ സഭാ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ മെത്രാനായിരുന്നു. ഇംഗ്ലീഷിലും മലയാളത്തിലുമായി എഴുപതിലേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ശ്രീനാരായണഗുരുവിന്റെ ദൈവദശകം, സുറിയാനിയിലേക്കു പരിഭാഷപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

കൽദായ സുറിയാനി സഭ മുൻ അധ്യക്ഷൻ ഡോ. മാർ അപ്രേം മെത്രാപ്പോലീത്ത(85) അന്തരിച്ചു. ഇന്ന് രാവിലെ 9.58നായിരുന്നു അന്ത്യം. വ.....

കനത്ത മഴയെത്തുടർന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിന്‍റെ ഗുരുവായൂർ സന്ദർശനം തടസ്സപ്പെട്ടു .ഹെലികോപ്റ്റർ ഇറക്കാനാവാതായതോടെ ഉപ...
07/07/2025

കനത്ത മഴയെത്തുടർന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിന്‍റെ ഗുരുവായൂർ സന്ദർശനം തടസ്സപ്പെട്ടു .ഹെലികോപ്റ്റർ ഇറക്കാനാവാതായതോടെ ഉപരാഷ്ട്രപതി കൊച്ചിയിലേക്ക് മടങ്ങിപ്പോയി. തൃശൂരില്‍ കനത്തമഴ പെയ്തതോടെയാണ് ഉപരാഷ്ട്രപതിയുടെ യാത്ര തടസ്സപ്പെട്ടത്.ഇന്ന് രാവിലെ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജിലെ ഹെലിപാഡില്‍ ഇറങ്ങിയ ശേഷം ഒന്‍പത് മണിയോട് കൂടി ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ഇതിനായുള്ള എല്ലാ സുരക്ഷയും ക്ഷേത്രത്തില്‍ ഒരുക്കുകയും ചെയ്തിരുന്നു. വിവാഹം, ചോറൂണ്‍ തുടങ്ങിയ ചടങ്ങുകളെല്ലാം സന്ദര്‍ശനത്തോടനുബന്ധിച്ച് മാറ്റി ക്രമീകരിച്ചിരുന്നു. എന്നാല്‍ ഹെലിപാഡില്‍ ഇറങ്ങാനാകാതെ ഹെലികോപ്ടര്‍ കൊച്ചിയിലേക്ക് മടങ്ങുകയായിരുന്നു.ഇന്ന് കൊച്ചിയില്‍ രണ്ട് പരിപാടികളും ഉപരാഷ്ട്രപതിക്കുണ്ട്. വൈകിട്ട് ചിലപ്പോള്‍ വീണ്ടും ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തിയേക്കാമെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

കനത്ത മഴയെത്തുടർന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിന്‍റെ ഗുരുവായൂർ സന്ദർശനം തടസ്സപ്പെട്ടു .ഹെലികോപ്റ്റർ ഇറക്കാ.....

2016ൽ തൃശൂർ നിയമസഭാ മണ്ഡലത്തിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ സ്പീക്കറുമായ തേറമ്പിൽ രാമകൃഷ്ണന് സീറ്റ് നിഷേധിച്ചതും പിണറായ...
09/06/2025

2016ൽ തൃശൂർ നിയമസഭാ മണ്ഡലത്തിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ സ്പീക്കറുമായ തേറമ്പിൽ രാമകൃഷ്ണന് സീറ്റ് നിഷേധിച്ചതും പിണറായിക്ക് മുമ്പേ യു.ഡി.എഫിന് ലഭിക്കേണ്ട തുടർഭരണ സാധ്യത തല്ലിക്കെടുത്തിയതും മുതിർന്ന നേതാവ് വി.എം സുധീരനായിരുന്നുവെന്ന് ആരോപണം. തേറമ്പിൽ രാമകൃഷ്ണന്റെ ശതാഭിഷേകത്തോടനുബന്ധിച്ച് ദീർഘകാലം അദ്ദേഹത്തിൻ്റെ സാരഥിയായ് പ്രവർത്തിച്ച ബിജു തോമസിൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റിലാണ് പാർട്ടി നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിയുള്ള ഗുരുതര ആരോപണം. ഫേസ്ബുക്ക് പോസ്റ്റ് പാർട്ടിയുടെ ഔദ്യോഗിക ഗ്രൂപ്പുകളിലടക്കം ചർച്ചയായി പുതിയ വിവാദങ്ങളിലേക്കും കടന്നു. ശനിയാഴ്ചയായിരുന്നു തേറമ്പിലിന്റെ 84ാം പിറന്നാൾ ആഘോഷം. അതിൽ വി.എം സുധീരനും പങ്കെടുത്തിരുന്നു ഈ സാഹചര്യത്തിൽ കൂടിയാണ് ബിജുവിന്റെ സമൂഹമാധ്യമ പോസ്റ്റ്....

2016ൽ തൃശൂർ നിയമസഭാ മണ്ഡലത്തിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ സ്പീക്കറുമായ തേറമ്പിൽ രാമകൃഷ്ണന് സീറ്റ് നിഷേധിച്ച.....

മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ജി. ബാലകൃഷ്ണപിള്ള (95) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു....
06/06/2025

മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ജി. ബാലകൃഷ്ണപിള്ള (95) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെ പത്തോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1981-1992 കെ.പി.സി.സി ജനറൽ സെക്രട്ടറിയായും, 1991-1992, 1992-1998, 2003-2009 കാലയളവിൽ രാജ്യസഭാംഗമായും, 1998-2001, 2004-2005 കാലയളവിൽ കെ.പി.സി.സി പ്രസിഡന്‍റായും പ്രവർത്തിച്ചു.കൊല്ലത്തെ കുന്നത്തൂർ താലൂക്കിലെ ശൂരനാട് ഗ്രാമത്തിൽ തെന്നല എൻ. ഗോവിന്ദപിള്ളയുടേയും ഈശ്വരിയമ്മയുടേയും മകനായി 1931 മാർച്ച് 11നായിരുന്നു ജനനം. തിരുവനന്തപുരം എം.ജി. കോളേജിൽ നിന്ന് ബി.എസ്.സി യിൽ ബിരുദം നേടി പഠനം പൂർത്തിയാക്കി. കോൺഗ്രസിന്‍റെ പുളിക്കുളം വാർഡ് കമ്മറ്റി പ്രസിഡന്‍റായി രാഷ്ട്രീയ ജീവിതം തുടങ്ങി....

മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ജി. ബാലകൃഷ്ണപിള്ള (95) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലാ....

മലയാളത്തിന്റെ നടന വിസ്മയം മോഹൻലാലിന് ഇന്ന് 65-ാം പിറന്നാൾ. മലയാളികൾ ഒന്നടങ്കം തങ്ങളുടെ പ്രിയതാരത്തിന് ആശംസകൾ നേരുന്ന തിര...
21/05/2025

മലയാളത്തിന്റെ നടന വിസ്മയം മോഹൻലാലിന് ഇന്ന് 65-ാം പിറന്നാൾ. മലയാളികൾ ഒന്നടങ്കം തങ്ങളുടെ പ്രിയതാരത്തിന് ആശംസകൾ നേരുന്ന തിരക്കിലാണ്. സിനിമ പ്രവർത്തകരും സിനിമാ താരങ്ങളുമടക്കം ഒട്ടേറെ പേരാണ് ലാലിന് ജന്മദിന ആശംസകളുമായി എത്തുന്നത്. ഇതിനിടയ്ക്കാണ് പതിവ് പോലെ എല്ലാവരും കാത്തിരിക്കുന്ന ആ ആശംസയും എത്തി. മലയാള സിനിമയുടെ വല്യേട്ടൻ മമ്മൂട്ടിയുടെ.മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് മമ്മൂട്ടി പിറന്നാൾ ആശംസകൾ നേർന്നിരിക്കുന്നത്. പ്രിയപ്പെട്ട ലാലിന് ജന്മദിനാശാംസകൾ എന്നാണ് അദ്ദേഹം ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. മമ്മൂട്ടി പങ്കുവച്ച പോസ്റ്റിന് താഴെ നിരവധി പേരാണ് അദ്ദേഹത്തിന് ആശംസ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ‘ഏറ്റവും വില കൂടിയ ആശംസ’ ‘ഇച്ചാക്കയുടെ സ്വന്തം ലാലുവിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ’ ‘വല്യേട്ടന്റെ ആറാം തമ്പുരാന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ’ എന്നിങ്ങനെ പോകുന്നു മമ്മൂട്ടിയുടെ പോസ്റ്റിന് താഴെ വരുന്ന കമന്റുകൾ....

മലയാളത്തിന്റെ നടന വിസ്മയം മോഹൻലാലിന് ഇന്ന് 65-ാം പിറന്നാൾ. മലയാളികൾ ഒന്നടങ്കം തങ്ങളുടെ പ്രിയതാരത്തിന് ആശംസകൾ ന.....

തിരുവനന്തപുരം തേക്കടയിൽ മദ്യലഹരിയിൽ അമ്മയെ ചവിട്ടിക്കൊന്നു. ഓമന (75) ആണ് മരിച്ചത്. മകൻ മണികണ്ഠനെ പൊലീസ് കസ്റ്റഡിയിലെടുത്...
21/05/2025

തിരുവനന്തപുരം തേക്കടയിൽ മദ്യലഹരിയിൽ അമ്മയെ ചവിട്ടിക്കൊന്നു. ഓമന (75) ആണ് മരിച്ചത്. മകൻ മണികണ്ഠനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മണികണ്ഠന്‍റെ ആക്രമണത്തില്‍ ഓമനയുടെ ശരീരത്തിൽ നിരവധി പൊട്ടലുകളുണ്ടായിരുന്നു. നാട്ടുകാരാണ് ആക്രമണത്തെക്കുറിച്ച് പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് പൊലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ഓമനയെ നാട്ടുകാര്‍മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചൊവ്വാഴ്ച രാത്രി മദ്യലഹരിയിലായിരുന്നു മണികണ്ഠന്‍റെ ആക്രമണം. നേരത്തെയും മണികണ്ഠന്‍ അമ്മയെ ആക്രമിക്കാറുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.

തിരുവനന്തപുരം തേക്കടയിൽ മദ്യലഹരിയിൽ അമ്മയെ ചവിട്ടിക്കൊന്നു. ഓമന (75) ആണ് മരിച്ചത്. മകൻ മണികണ്ഠനെ പൊലീസ് കസ്റ്റഡി...

തൃശൂർ ചാവക്കാടും ദേശീയപാത 66 ൽ വിള്ളൽ. മണത്തലയില്‍ നിർമ്മാണം പുരോഗമിക്കുന്ന മേൽപ്പാലത്തിന് മുകളിലാണ് റോഡ് വിണ്ടുകീറിയത്....
21/05/2025

തൃശൂർ ചാവക്കാടും ദേശീയപാത 66 ൽ വിള്ളൽ. മണത്തലയില്‍ നിർമ്മാണം പുരോഗമിക്കുന്ന മേൽപ്പാലത്തിന് മുകളിലാണ് റോഡ് വിണ്ടുകീറിയത്.ദൃശ്യങ്ങൾ സമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ദേശീയപാത അധികൃതർ വിള്ളൽ ടാറിട്ട് മൂടി. ടാറിങ് പൂർത്തിയായ റോഡ് അമ്പത് മീറ്ററിലേറെ നീളത്തിലാണ് വിള്ളലുള്ളത്. ഇതിന്‍റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ രാത്രിയെത്തിയാണ് അധികൃതര്‍ വിള്ളലടച്ചത്. അതേസമയം,മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞു താഴ്ന്നത് പഠിക്കാൻ എന്‍എച്ച്എഐ വിദഗ്ധസംഘം ഇന്ന് കൂരിയാട് എത്തും. മൂന്നംഗസംഘമാ യിരിക്കും പ്രത്യേക പരിശോധന നടത്തുക. സംഘം നൽകുന്ന റിപ്പോർട്ട് അനുസരിച്ച് ആയിരിക്കും ദേശീയപാത അതോറിറ്റിയുടെ തുടർനടപടി. നിർമ്മാണത്തിൽ അശാസ്ത്രീയത ഇല്ലെന്നാണ് എന്‍എച്ച്എഐയുടെ പ്രാഥമിക നിഗമനം. സംസ്ഥാന പൊതുമരാമത്ത് വകുപ്പും അപകട സ്ഥലത്ത് പരിശോധന നടത്തും. ദേശീയപാത അതോറിറ്റിയോട് വിവരങ്ങൾ തേടാനും മന്ത്രി പൊതുമരാമത്തു സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ട്.

തൃശൂർ ചാവക്കാടും ദേശീയപാത 66 ൽ വിള്ളൽ. മണത്തലയില്‍ നിർമ്മാണം പുരോഗമിക്കുന്ന മേൽപ്പാലത്തിന് മുകളിലാണ് റോഡ് വിണ്...

സ്വയം ട്രോളി തൃശൂരിലെ കോൺഗ്രസ് നേതൃത്വം. എൽ.ഡി.എഫ് സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് യു.ഡി.എഫ് സംസ്ഥാനവ്യാപകമായി...
20/05/2025

സ്വയം ട്രോളി തൃശൂരിലെ കോൺഗ്രസ് നേതൃത്വം. എൽ.ഡി.എഫ് സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് യു.ഡി.എഫ് സംസ്ഥാനവ്യാപകമായി ആഹ്വാനം ചെയ്ത കരിദിനാചരണത്തിന്റെ ഭാഗമായി ഡി.സി.സി ഓഫീസിലെ ഔദ്യോഗിക കൊടിമരത്തിൽ കറുത്ത കൊടി ഉയർത്തി ദുഖാചരണം നടത്തി. പ്രധാനപ്പെട്ട നേതാക്കളോ, ദേശീയ-അന്തർദേശീയ തലത്തിലെ പ്രമുഖരുടെ വിയോഗത്തിന്റെയോ തുടങ്ങി ഔദ്യോഗിക ദുഖാചരണത്തിലോ മാത്രമാണ് കൊടിമരത്തിൽ കറുത്ത കൊടി ഉയർത്താറുള്ളൂ. ഇടത് സർക്കാരിനെതിരെയുള്ള പ്രതിഷേധ സൂചകമാണ് കരിദിനാചരണം. അതും യു.ഡി.എഫ് നേതൃത്വത്തിലാണ്. പ്രതിഷേധ പരിപാടികളാണ് തീരുമാനിച്ചിട്ടുള്ളതും. എന്നാൽ ഇതിന് വിഭിന്നമായി തൃശൂർ ഡി.സി.സി ഓഫീസിൽ കരിങ്കൊടി ഉയർത്തി, പ്രതിഷേധ കരിദിനാചാരണം ദുഃഖാചരണമാക്കി മാറ്റിയതാണ് പാർട്ടിയുടെ ഔദ്യോഗിക സമൂഹ മാധ്യമ ഗ്രൂപ്പുകളിൽ വിമർശനവും പരിഹാസവും നിറയുന്നത്....

സ്വയം ട്രോളി തൃശൂരിലെ കോൺഗ്രസ് നേതൃത്വം. എൽ.ഡി.എഫ് സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് യു.ഡി.എഫ് സംസ്ഥാന...

ഇരട്ട ഒളിമ്പിക് മെഡൽ ജേതാവായ നീരജ് ചോപ്രക്ക് ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനന്റ് കേണലിന്റെ ഓണററി റാങ്ക് നൽകി രാജ്യത്തിന്റെ...
14/05/2025

ഇരട്ട ഒളിമ്പിക് മെഡൽ ജേതാവായ നീരജ് ചോപ്രക്ക് ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനന്റ് കേണലിന്റെ ഓണററി റാങ്ക് നൽകി രാജ്യത്തിന്റെ ആദരം. ദ ഗസറ്റ് ഓഫ് ഇന്ത്യ പ്രകാരം നിയമനം ഏപ്രിൽ 16ന് പ്രാബല്യത്തിൽ വന്നു. 2016 ആഗസ്റ്റ് 26 മുതൽ ഇന്ത്യൻ ആർമിയിൽ നായിബ് സുബേദാർ റാങ്കിൽ ജൂനിയർ കമീഷൻഡ് ഓഫിസറായിരുന്നു നീരജ്. 2021ൽ സുബേദാർ റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. 2022ൽ ഇന്ത്യൻ സായുധ സേനയുടെ പരം വിശിഷ്ട സേവാ മെഡൽ ലഭിച്ചു. രണ്ടു വർഷത്തിനു ശേഷം സുബേദാർ മേജർ റാങ്കിലേക്കും സ്ഥാനക്കയറ്റം ലഭിച്ചു. ഒളിമ്പിക്സ് ജാവലിൻ ത്രോയിൽ സ്വർണവും വെള്ളിയും നേടിയിട്ടുണ്ട് നീരജ്. ഇവ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനാണ്. ലോക അത് ലറ്റിക് ചാമ്പ്യൻഷിപ് ജേതാവായും ചരിത്രം കുറിച്ചു. ഖേൽ രത്ന, പത്മശ്രീ, അർജുന പുരസ്കാരങ്ങൾക്ക് അർഹനായിട്ടുണ്ട് ഹരിയാന സ്വദേശിയായ ഇരുപത്തേഴുകാരൻ.

ഇരട്ട ഒളിമ്പിക് മെഡൽ ജേതാവായ നീരജ് ചോപ്രക്ക് ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനന്റ് കേണലിന്റെ ഓണററി റാങ്ക് നൽകി ര.....

Address


Alerts

Be the first to know and let us send you an email when Rounds Time posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Rounds Time:

  • Want your business to be the top-listed Media Company?

Share