Beautiful Mind's

  • Home
  • Beautiful Mind's

Beautiful Mind's സൻമനസ്സുള്ളവർക്ക് സമാധാനം ��
(1)

ഏയ് ഓട്ടോ യുടെ ഷൂട്ടിംഗ് കോഴിക്കോട് നടക്കുന്ന സമയം. മഹാറാണി ഹോട്ടലിൽ നിന്നും മോഹൻലാലിന് ഇറങ്ങാൻ പറ്റാത്ത വിധം ജനക്കൂട്ടം...
23/07/2025

ഏയ് ഓട്ടോ യുടെ ഷൂട്ടിംഗ് കോഴിക്കോട് നടക്കുന്ന സമയം. മഹാറാണി ഹോട്ടലിൽ നിന്നും മോഹൻലാലിന് ഇറങ്ങാൻ പറ്റാത്ത വിധം ജനക്കൂട്ടം. ഒടുവിൽ പോലീസ് സഹായത്തോടെ മോഹൻലാൽ ഇറങ്ങിയെങ്കിലും ജനം അദ്ദേഹത്തിൻറെ കാറിന്റെ അടുത്തേക്ക് നീങ്ങി , കൂട്ടത്തിൽ
വി രുതനായ ഒരുത്തൻ (മോഹൻലാൽ ഫാൻ ആണെങ്കിലും പ്രാദേശിക ഗു ണ്ട കൂടിയായിരുന്നു ) കാറിന്റെ ഗ്ലാസ് തകർക്കുകയും ഡ്രൈവറെ ബ്ലേഡ് കൊണ്ട് കീറുകയും മോഹൻലാലിന്റെ നെ ഞ്ചിൽ
പി ടിച്ച് ഷർട്ട് കീ റുന്ന സാഹചര്യമുണ്ടായി. മോഹൻലാൽ എങ്ങനെയൊക്കെയോ പുറത്ത് കടന്നു.

മോഹൻലാലിനെ ഉപദ്രവിച്ചത് കണ്ട ഹോട്ടൽ കോംബൗണ്ടിൽ ഉണ്ടായിരുന്ന സിനിമ പ്രവർത്തകർ ഈ ഗു ണ്ടയെ പി ടികൂടുകയും കൈ കാര്യം ചെയ്ത് പൂട്ടിയിടുകയും ചെയ്തു. വൈകിട്ട് ലാൽ റൂമിലെത്തിയപ്പോൾ ഇയാളെ കാണിച്ച് കൊടുത്ത് ഇയാളാണ് സാറിന്റെ ഷർട്ട് കീറിയതെന്ന് പറഞ്ഞപ്പോൾ ലാൽ അവനോട് പറഞ്ഞെത്രെ , "എന്താണ് മോനെ ഇങ്ങനെയൊക്കെ ചെയ്യാവോ" ? ലാൽ സാറിനെ കാണാനും തൊടാനുമുള്ള കൊതി കൊണ്ട് ചെയ്തു പോയതാണെന്ന് പറഞ്ഞപ്പോൾ ലാൽ റൂമിൽ നിന്നും ഒരു ഷർട്ട് എടുത്ത് കൊടുത്ത് അയാളെ പറഞ്ഞു വിട്ടത്രേ. നടനും അന്ന് ആ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറുമായിരുന്ന നന്ദു ആണ് ഈ അനുഭവം ഈയിടെ സഫാരി ചാനലിലൂടെ പറഞ്ഞത്.

ഇന്നലെ നടന്നതും സമാനമായ സംഭവമായിരുന്നു. മാപ്രകൾ യാതൊരു മര്യാദയുമില്ലാതെ ലാലിന്റെ നേർക്ക് പാഞ്ഞടുക്കുകയായിരുന്നു. ഒരുത്തന്റെ മൈക്ക് മോഹൻ ലാലിന്റെ കണ്ണിന് കൊള്ളുകയും വേദനിക്കുകയും ചെയ്തു. അപ്പോഴും മോഹൻലാൽ സ്വത സിദ്ധമായ ശൈലിയിൽ ... എന്താണ് മോനെ ഇതൊക്കെ കൊണ്ട് കണ്ണിൽ .... അന്ന് ഗുണ്ട, ഇന്ന് മാപ്ര . മോഹൻലാൽ പഴയത് പോലെ തന്നെ , എന്താണ് മോനെ ..ഇതൊക്കെ ഒരു make belief അല്ലേ . ഇത്രേം powerful ആയി ഇരിക്കുമ്പോഴും ക്ഷമയോടെ കാര്യങ്ങളെ കാണാൻ കഴിയുന്നത് അതിശയം തന്നെ.

കടപ്പാട്

വയനാടൻ പെൺകരുത്തിന്റെ പര്യായമായിരുന്ന റുഖിയാത്ത ഇനി ഓർമ്മ.സാമൂഹികചുറ്റുപാടുകളോടു പൊരുതി സ്ത്രീകൾ അപൂർവങ്ങളിൽ അപൂർവമായി സ...
23/07/2025

വയനാടൻ പെൺകരുത്തിന്റെ പര്യായമായിരുന്ന റുഖിയാത്ത ഇനി ഓർമ്മ.സാമൂഹികചുറ്റുപാടുകളോടു പൊരുതി സ്ത്രീകൾ അപൂർവങ്ങളിൽ അപൂർവമായി സാന്നിധ്യമറിയിച്ച കാലിക്കച്ചവടത്തിലും അറവിലും തിളങ്ങിയ വനിതയായിരുന്നു വയനാട്ടുകാരുടെ റുഖിയാത്ത. ആർജവത്തിന്റെ ആജ്ഞാശക്തിയുടെ, എന്നാൽ കറകളഞ്ഞ മനുഷ്യസ്നേഹത്തിന്റെ ഉദാത്ത മാതൃകയായി മാത്രമേ ചുണ്ടേൽ വൈത്തിരി സ്വദേശികൾക്ക് റുഖിയാത്തയെ ഓർത്തെടുക്കാനാകൂ.

2022-ലെ വനിതാദിനത്തിൽ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റ് (കില) ആദരിച്ച സംസ്ഥാനത്തെ 13 വനിതകളിൽ ഒരാളായിരുന്നു റുഖിയ. വ്യത്യസ്തവും വെല്ലുവിളി നിറഞ്ഞതുമായ തൊഴിൽ ഉപജീവനമാക്കിയ വനിതയെന്ന നിലയിലായിരുന്നു ആദരം. ഞായറാഴ്ച ചുണ്ടേൽ ശ്രീപുരത്തുള്ള ഒറ്റയിൽ വീട്ടിൽത്തന്നെയായിരുന്നു അന്ത്യം.

ചെറിയ പ്രായത്തിലേ കുടുംബം പുലർത്താൻ റുഖിയാത്ത തേയിലത്തോട്ടത്തിൽ തൊഴിലാളിയായി. തോട്ടംതൊഴിലാളിയായിരിക്കെ ലഭിച്ച തുച്ഛമായ വരുമാനംകൊണ്ട് രണ്ടറ്റവും കൂട്ടിമുട്ടാതായതോടെയാണ് റുഖിയാത്ത കാലിക്കച്ചവടത്തിലേക്കും അറവിലേക്കും ഇറങ്ങിയത്. 38 വർഷംമുൻപായിരുന്നു അത്. വീട്ടിൽ കാലിക്കുട്ടികൾ കുറെയെണ്ണമുണ്ടായിരുന്നതിനെ അറവുകാരന് വിറ്റു. കുറേത്തവണ ചോദിച്ചിട്ടും പണം കിട്ടാൻ പ്രയാസം. അങ്ങനെയൊരിക്കൽ ഒരു പണിക്കാരനെയും കൂട്ടി തേയിലത്തോട്ടത്തിൽവെച്ചുതന്നെ ഒരു കിടാവിനെ അറത്തു.

റുഖിയാത്ത മുൻപ് താൻ അറവിലേക്ക് വന്നതിനെക്കുറിച്ച് പറഞ്ഞതിങ്ങനെ. ആവശ്യക്കാർക്ക് വിൽപ്പനയും നടത്തിയപ്പോൾ അത്യാവശ്യം തുക മിച്ചം പിടിക്കാനായി. ഇത് രണ്ടുമൂന്നുതവണ ആവർത്തിച്ചതോടെ കച്ചവടം തന്നെ തുടങ്ങാൻ ധൈര്യമായി. അങ്ങനെ 1989-ൽ ചുണ്ടേൽ അങ്ങാടിയിലുണ്ടായിരുന്ന സ്ഥലത്ത് ഷെഡ് കെട്ടി ‘ഓക്കെ ബീഫ് സ്റ്റാളി'ന് തുടക്കംകുറിച്ചു. ബീഫ് സ്റ്റാളിനു പിന്നാലെ കാലിക്കച്ചവടത്തിലും റുഖിയാത്ത തിളങ്ങി.

പലയിടങ്ങളിൽനിന്ന് അറവിനുള്ള കാലികളെ എത്തിക്കുന്നത് ആദ്യകാലത്ത് ശ്രമകരമായിരുന്നു. റോഡിലൂടെ നടത്തി തെളിച്ചുകൊണ്ടുവരുകയായിരുന്നു പതിവ്. പിന്നീടാണ് വാഹനസൗകര്യമെത്തുന്നത്. അതിർത്തി കടന്നും റുഖിയാത്ത കാലിക്കച്ചവടം ചെയ്തു. കാലികളെ നടത്തിച്ചു കൊണ്ടുവന്ന കാലംമുതൽ പോലീസിൽനിന്ന് നല്ല രീതിയിൽ സഹകരണം ലഭിച്ചതും തനിക്കു കച്ചവടത്തിൽ ഗുണംചെയ്തെന്ന് റുഖിയതന്നെ മുൻപ് പറഞ്ഞിട്ടുണ്ട്.

കച്ചവടത്തിൽ തിളങ്ങിയപ്പോഴും ആദ്യകാലത്ത് സാമൂഹികമായ മാറ്റിനിർത്തലുകൾ ഏറെ നേരിട്ടുണ്ട് റുഖിയാത്ത. ഇരുപതുകൾമാത്രം പ്രായമുള്ള യുവതി പുരുഷാധിപത്യമേഖലകളിലൊന്നായ അറവിലേക്കും കാലിക്കച്ചവടത്തിലേക്കും എത്തിയതിനെ ഇകഴ്ത്താനും പിന്തിരിപ്പിക്കാനും വിമർശനം ഉന്നയിക്കാനും ഏറെപ്പേരുണ്ടായി. റുഖിയാത്ത വരുമ്പോൾ പരിഹസിച്ചും കൂട്ടത്തിൽ കൂട്ടാതെയും സമപ്രായക്കാരായ സ്ത്രീകൾവരെ ഒറ്റപ്പെടുത്തിയിരുന്നു. ആദ്യത്തെ പരിഹാസങ്ങൾ മാറിവരാൻ 15 വർഷമെങ്കിലും എടുത്തെന്ന് റുഖിയാത്ത മുൻപ് പറഞ്ഞിട്ടുണ്ട്. എന്നാൽ, റുഖിയാത്തയുടെ ഇച്ഛാശക്തിക്കുമുൻപിൽ എതിർപ്പുകൾ മാഞ്ഞു.

ചുണ്ടേൽ അങ്ങാടിയിലെ സാമൂഹിക, ജീവകാരുണ്യ രംഗത്ത് സജീവസാന്നിധ്യമായിരുന്നു റുഖിയാത്ത. എട്ടു സഹോദരങ്ങളടങ്ങുന്ന കുടുംബത്തിന് തുണയായി. സഹോദരിമാരെ വിവാഹംചെയ്തതയപ്പിച്ചു. എന്നാൽ, ഒരിക്കലും വിവാഹിതയാവാൻ അവർ താത്പര്യപ്പെട്ടില്ല. സഹായമഭ്യർഥിച്ച് ആരെത്തിയാലും അവർക്ക് തന്നാൽ കഴിയുന്ന സഹായം നൽകാൻ റുഖിയാത്ത മുൻനിരയിലുണ്ടായി. ചുണ്ടേൽ അങ്ങാടിയിലെ കച്ചവടക്കാർക്കിടയിൽ ഒരു പ്രയാസമുണ്ടായാൽ റുഖിയാത്ത കണ്ടും അറിഞ്ഞും ഇടപെടുന്നതായിരുന്നു പതിവ്. വരുമാനത്തിൽ വലിയ പങ്കുതന്നെ ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചു.

ഫുട്ബോൾ സ്നേഹിയായിരുന്നു. ചുണ്ടേലും പരിസരത്തും എവിടെ ഫുട്ബോൾ കളിയുണ്ടെങ്കിലും കാണാനെത്തും. ഫുട്ബോൾ കളിക്കാരെയും ക്ലബ്ബുകളെയും പ്രോത്സാഹിപ്പിക്കാനും നല്ല രീതിയിൽ പരിശ്രമിച്ചിരുന്നു.

പ്രായമേറിയതോടെ 2014 മുതലാണ് അറവു നിർത്തുന്നത്. പിന്നീട് റിയൽ എസ്റ്റേറ്റ് രംഗത്തും മറ്റു കച്ചവടങ്ങളിലും സജീവമായിരുന്നു. 45 വർഷം സഹായിയായിരുന്ന കൂട്ടുകാരി ലക്ഷ്മിയായിരുന്നു ഒപ്പമുണ്ടായിരുന്നത്.

✍️ കടപ്പാട്

മനസ്സില്‍ തട്ടിയ ഒരു ചിത്രം ❤️സഹതാപം, ദയ, സഹജീവി സ്നേഹം ഇവയൊന്നും നമ്മുടെ ദൗര്‍ബല്യങ്ങള്‍ അല്ല..അത് മനുഷ്യരിലുള്ള നന്മയു...
23/07/2025

മനസ്സില്‍ തട്ടിയ ഒരു ചിത്രം ❤️

സഹതാപം, ദയ, സഹജീവി സ്നേഹം ഇവയൊന്നും നമ്മുടെ ദൗര്‍ബല്യങ്ങള്‍ അല്ല..
അത് മനുഷ്യരിലുള്ള നന്മയുടെ വെളിച്ചമാണ്
🙏❤️

ഇവരുടെ വിവാഹ വാര്‍ഷികമായിരുന്നുഒന്ന് വിഷ് ചെയ്യണേ....❤️🙏
23/07/2025

ഇവരുടെ വിവാഹ വാര്‍ഷികമായിരുന്നു
ഒന്ന് വിഷ് ചെയ്യണേ....❤️🙏

ഇന്ന് സോഷ്യൽ മീഡിയയിൽ കണ്ട ഏറ്റവും മനോഹരമായ ചിത്രം ❣️.ഡൗൺ സിൻഡ്രോം പ്രണയിതാക്കളുടെ വിവാഹം ❣️❣️❣️.രണ്ട് പേര്‍ക്കും മംഗളാശ...
23/07/2025

ഇന്ന് സോഷ്യൽ മീഡിയയിൽ കണ്ട ഏറ്റവും മനോഹരമായ ചിത്രം ❣️.

ഡൗൺ സിൻഡ്രോം പ്രണയിതാക്കളുടെ വിവാഹം ❣️❣️❣️.

രണ്ട് പേര്‍ക്കും മംഗളാശംസകള്‍ ...❤️🙏

സമൂഹത്തില്‍ വലിയവനായി ജീവിക്കുന്നതില്‍ അര്‍ത്ഥമില്ല... ആ സമൂഹത്തിന് വേണ്ടി തന്നാല്‍ കഴിയുന്ന സഹായം ചെയ്യാനുള്ള ഒരു വലിയ ...
23/07/2025

സമൂഹത്തില്‍ വലിയവനായി ജീവിക്കുന്നതില്‍ അര്‍ത്ഥമില്ല... ആ സമൂഹത്തിന് വേണ്ടി തന്നാല്‍ കഴിയുന്ന സഹായം ചെയ്യാനുള്ള ഒരു വലിയ മനസ്സും കൂടെ ഉണ്ടാകണം.... അത് ഇദ്ദേഹത്തിന് വേണ്ടുവോളം ദൈവം കൊടുത്തിട്ടുണ്ട്....🙏❤️

Pic_ കടപ്പാട് FACEBOOK

ഒല്ലൂർ പോ ലീസ് സ്റ്റേ ഷനിലെ ഒരു കേ സിലേക്ക് പ്രധാന സാ ക്ഷിയായിരുന്ന വനിതാ പോ ലീസുദ്യോഗസ്ഥ ശ്രീലക്ഷ്മി മൊഴിനൽകുന്നതിന് വേ...
23/07/2025

ഒല്ലൂർ പോ ലീസ് സ്റ്റേ ഷനിലെ ഒരു കേ സിലേക്ക് പ്രധാന സാ ക്ഷിയായിരുന്ന വനിതാ
പോ ലീസുദ്യോഗസ്ഥ ശ്രീലക്ഷ്മി മൊഴിനൽകുന്നതിന് വേണ്ടി തന്റെ പ്രസവാവധി നീട്ടി വെച്ചു. ഭർത്താവും, ഡോക്ടറും, വീട്ടുകാരും പ്രസവാവധി താമസിപ്പിക്കുന്നതിൽ എതിർപ്പ് അറിയിച്ചെങ്കിലും കേ സിൽ തന്റെ മൊ ഴിയുടെ പ്രാധാന്യത്തെ കുറിച്ച് ശ്രീലക്ഷ്മി അവരെ പറഞ്ഞ് മനസ്സിലാക്കുകയായിരുന്നു. കേസിലേക്ക് മൊ ഴി നൽകേണ്ട ദിവസത്തിന് ശേഷം മതി അവധി എന്ന് തീരുമാനമെടുക്കുകയും ചെയ്തു. സഹപ്രവർത്തകരും ശ്രീലക്ഷ്മിയോട് ലീവ് എടുക്കുവാൻ പറഞ്ഞെങ്കിലും കേസിൽ മൊ ഴി നൽകിയതിനു ശേഷം മാത്രമേ ലീവ് എടുക്കുന്നുള്ളുവെന്ന തീരുമാനത്തിൽ ശ്രീലക്ഷ്മി ഉറച്ചു നിന്നു.

ഒൻപതുമാസം കഴിഞ്ഞ ശ്രീലക്ഷ്മി ദിവസവും ഓട്ടോറിക്ഷയിലാണ് സ്റ്റേഷനിലേക്ക് ഡ്യൂട്ടിക്കായി എത്തിയിരുന്നത്. മൊ ഴി നൽകേണ്ട ദിവസം നേരത്തെ സ്റ്റേഷനിലെത്തുകയും ചെയ്തു. സ്റ്റേഷനിൽ നിന്നും സഹപ്രവർത്തകരുമായി വാഹനത്തിൽ കോടതിമുറ്റത്തെത്തിയ ശ്രീലക്ഷ്മിക്ക് പെട്ടന്ന് ബ്ളീ ഡിങ്ങ് തുടങ്ങുകയായിരുന്നു. ഉടൻതന്നെ ശ്രീലക്ഷ്മിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.

ശാരീരിക വിശ്രമം വേണ്ട സന്ദർഭത്തിലും കൃത്യനിർവ്വഹണത്തോടുള്ള ശ്രീലക്ഷ്മിയുടെ ആത്മാർത്ഥതയ്ക്ക് ഒരു ബിഗ് സല്യൂട്ട് 🙏❤️

ഞാനും എന്റെ അമ്മയും അന്ന് (1998)എന്റെ മോളും എന്റെ അമ്മയും ഇന്ന്‌ (2025)
23/07/2025

ഞാനും എന്റെ അമ്മയും അന്ന് (1998)
എന്റെ മോളും എന്റെ അമ്മയും ഇന്ന്‌ (2025)

ആരാ എഴുതിയത് എന്നറിയില്ല..പക്ഷെ കണ്ണ് നിറഞ്ഞു)VSന് 101തികഞ്ഞു..സഖാവിന് ഒപ്പമുള്ള സമയത്ത് ഒരു കുസൃതി ചോദ്യം അദ്ദേഹത്തോട് ...
22/07/2025

ആരാ എഴുതിയത് എന്നറിയില്ല..പക്ഷെ കണ്ണ് നിറഞ്ഞു)

VSന് 101തികഞ്ഞു..
സഖാവിന് ഒപ്പമുള്ള സമയത്ത് ഒരു കുസൃതി ചോദ്യം അദ്ദേഹത്തോട് ചോദിച്ചു.
"എങ്ങിനെയാണ് സഖാവിന് ഈശ്വരവിശ്വാസം ഇല്ലാതായത് ?''
ചോദ്യം കേട്ട സഖാവ് കസേരയിലേക്ക് ചാരിയിരുന്ന് ഒരു നിമിഷം ആലോചനാ നിമഗ്നായി.
പിന്നെ കുനിഞ്ഞിരുന്ന് താഴേക്ക് നോക്കി പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു തുടങ്ങി....
" അഛനും, അമ്മയും, സഹോദരങ്ങളും അടങ്ങുന്ന സന്തുഷ്ട കുടുംബമായിരുന്നു ഞങ്ങളുടേത്. ..
അങ്ങിനെയിരിക്കെ അമ്മക്ക് മാരക അസുഖമായ വസൂരി പിടിപെട്ടു...
അന്നൊക്കെ വസൂരി വന്നാൽ ആളൊഴിഞ്ഞ സ്ഥലത്ത് ഒരു ഓലപ്പുര കെട്ടി രോഗിയെ അതിന് അകത്താക്കും...
ആരെങ്കിലും ഭക്ഷണമോ വെള്ളമോ മരുന്നോ കൊണ്ടു കൊടുത്താലായി...
പലപ്പോഴും രോഗിയുടെ വേദന കൊണ്ടുള്ള നിലവിളി ദൂരെ കേൾക്കുമായിരുന്നു.
ദുരിതത്തിനവസാനം മരിച്ചാൽ പുരയടക്കം കത്തിച്ചു കളയുകയും ചെയ്യും....
(ആ ഭീകരത ഒന്നാലോചിച്ചു നോക്കൂ).
എന്റെ അമ്മയേയും പാടത്തെ ഒരു പുരയിലാക്കി. ..
ഞാനന്ന് നന്നേ ചെറുപ്പം. ..
അമ്മയെ കാണണം എന്ന് പറഞ്ഞ് വാശി പിടിക്കുമ്പോൾ, അഛൻ പാടത്തെ വരമ്പത്ത് കൊണ്ടു പോകും. ..
ദൂരെ ഒരു ചെറ്റപ്പുര ചൂണ്ടിക്കാണിച്ച് അമ്മ അതിന് അകത്തുണ്ടെന്ന് പറഞ്ഞു തരും. ..
നോക്കിയാൽ പുര മാത്രം കാണാം....
അമ്മ ഒരു പക്ഷെ ഓലപ്പഴുതിലൂടെ ഞങ്ങളെ കാണുന്നുണ്ടായിരിക്കും."
ഒരു നിമിഷം സഖാവ് നിശബ്ദനായി....
പിന്നെ തുടർന്നു.
''കുറെ കഴിഞ്ഞാൽ ഒന്നും മനസിലാവാതെ അഛനോടൊപ്പം തിരിച്ചു പോരും. ...
അമ്മയുടെ അസുഖം മാറുവാൻ കരഞ്ഞ് പ്രാർത്ഥിക്കുകയല്ലാതെ മറ്റൊന്നും അന്ന് അറിയുമായിരുന്നില്ല. ...
പിന്നീടെപ്പോഴോ അമ്മ പോയി എന്നറിഞ്ഞു. ...
അഛൻ മാത്രമായിരുന്നു പിന്നെ ഏക ആശ്രയം. ..
അഛൻ അമ്മയില്ലാത്ത കുറവ് കാണിക്കാതെ ഞങ്ങളെ നോക്കുമായിരുന്നു. ....
അങ്ങിനെയിരിക്കെ ജ്വരം പിടിപെട്ട് അഛനും മരണക്കിടക്കിയിലായി....
പേടിച്ച് വിറച്ച് ഉറക്കം വരാതെ ചുരുണ്ടു കിടന്ന് രാത്രി മുഴുവൻ അഛനെയെങ്കിലും തിരികെ തരണേ എന്ന് അറിയാവുന്ന ദൈവങ്ങളെയൊക്കെ വിളിച്ച് പ്രാർത്ഥിക്കും. ...
പക്ഷെ,... ....
കുരുന്നുകളായ ഞങ്ങളെ തനിച്ചാക്കി അഛനും പോയി. ....അന്നൊന്നും വിളി കേൾക്കാത്ത ദൈവങ്ങളെ പിന്നെ വിളിക്കേണ്ടെന്ന് തോന്നി. "
അറിയാതെ കണ്ണിൽ ഊറി വന്ന കണ്ണുനീർ കുമിള ചീമ്പി പൊട്ടിച്ച് ഞാനദ്ദേഹത്തിന്‍െറ കണ്ണിലേക്ക് നോക്കി...കനലെരിയുന്ന കണ്ണിലെവിടാ... കണ്ണുനീർ......🙏❤️
✍️ കടപ്പാട്

പ്രണാമം...🙏🌷

Address


Website

Alerts

Be the first to know and let us send you an email when Beautiful Mind's posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share