Gramavaasi

Gramavaasi Latast Updates -- Follow
(6)

പൊന്നുമോനെ നീ എന്ത് മാത്രം വേദന സഹിച്ചു കാണും 😥. കുഞ്ഞു വാവേ.. നിന്റെ വേദന കാണാൻ, നിന്നെ മനസ്സിലാക്കാൻ ആരും ഇല്ലെതെ പോയല...
03/06/2026

പൊന്നുമോനെ നീ എന്ത് മാത്രം വേദന സഹിച്ചു കാണും 😥. കുഞ്ഞു വാവേ.. നിന്റെ വേദന കാണാൻ, നിന്നെ മനസ്സിലാക്കാൻ ആരും ഇല്ലെതെ പോയല്ലോ... നെഞ്ച് പൊട്ടുന്നു 😥😥

ആ ദുഷ്ട സ്ത്രീയ്ക്കും, ആ ദുഷ്ടനും കാലം കരുതിവച്ചിരിക്കുന്നത് ഇതിലും വലുതായിരിക്കും... 🙏😥.. അനുഭവിക്കും.. നീയൊക്കെ അനുഭവിക്കും.. ഈ ലോകം ഒന്നാകെ നിന്നെയൊക്കെ ശപിക്കുകയാ... പുഴുത്തെ ചകത്തുള്ളൂ നീയൊക്കെ....

മനുഷ്യത്വം വറ്റാത്ത മനസ്സുമായി വീണ്ടും സന്തോഷ് പണ്ഡിറ്റ്; പാവപ്പെട്ട കുടുംബത്തിന് ഓട്ടോറിക്ഷ സമ്മാനിച്ചു..❤️👏👏തീർത്തും ന...
03/06/2026

മനുഷ്യത്വം വറ്റാത്ത മനസ്സുമായി വീണ്ടും സന്തോഷ് പണ്ഡിറ്റ്; പാവപ്പെട്ട കുടുംബത്തിന് ഓട്ടോറിക്ഷ സമ്മാനിച്ചു..❤️👏👏

തീർത്തും നിർധനനായ ഒരു കുടുംബത്തിന് ജീവനോപാധിയായി ഓട്ടോറിക്ഷ (സെക്കൻഡ് ഹാൻഡ്) വാങ്ങി നൽകി നടനും ജീവകാരുണ്യ പ്രവർത്തകനുമായ സന്തോഷ് പണ്ഡിറ്റ്. തിരുവനന്തപുരം കോർപ്പറേഷന്റെ 'മേയർ കെയർ' പദ്ധതിയുടെ ഭാഗമായാണ് അർഹനായ ഗുണഭോക്താവിനെ കണ്ടെത്തിയത്. കോർപ്പറേഷൻ തെരഞ്ഞെടുത്തു നൽകിയ കുടുംബത്തിനാണ് സന്തോഷ് പണ്ഡിറ്റ് തന്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി ഈ സ്നേഹസമ്മാനം കൈമാറിയത്.

തന്റെ സമ്പാദ്യത്തിൽ നിന്നും ഒരു പങ്ക് എപ്പോഴും സമൂഹത്തിലെ താഴേത്തട്ടിലുള്ളവർക്കായി മാറ്റിവെക്കുന്ന സന്തോഷ് പണ്ഡിറ്റിന്റെ ഈ പുതിയ നന്മപ്രവർത്തിക്കും വലിയ രീതിയിലുള്ള അഭിനന്ദനങ്ങളാണ് സോഷ്യൽ മീഡിയയിലും അല്ലാതെയുമായി ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരു കുടുംബത്തിന്റെ കണ്ണീരൊപ്പി, അവർക്ക് സ്വയംതൊഴിലിനുള്ള മാർഗ്ഗം ഒരുക്കിനൽകിയ ഈ കരുതലിന് കൈത്താങ്ങായ ഏവർക്കും ഹൃദയം നിറഞ്ഞ നന്ദി..🙏👏 Santhosh Pandit ❤️

രണ്ട് കൈയും ഒടിയണമെങ്കില്‍ എന്ത് കുസൃതിയായിരിക്കുമെന്നാണ് അന്ന് ചിന്തിച്ചത്, ഇങ്ങനെ സ്വപ്നത്തില്‍ പോലും കരുതിയില്ല; പ്രത...
03/06/2026

രണ്ട് കൈയും ഒടിയണമെങ്കില്‍ എന്ത് കുസൃതിയായിരിക്കുമെന്നാണ് അന്ന് ചിന്തിച്ചത്, ഇങ്ങനെ സ്വപ്നത്തില്‍ പോലും കരുതിയില്ല; പ്രതികരിച്ച്‌ ഗ്രീഷ്മ ബോസും ഭര്‍ത്താവും

"ആ കുഞ്ഞിന്റെയൊരു വീഡിയോയുണ്ടായിരുന്നു. രണ്ട് കൈയ്യൊടിഞ്ഞ്, അമ്മയുടെ കൈയില്‍ എടുത്തിരിക്കുന്നത്. ആരോ എന്തോ ചലഞ്ചായിട്ട് ഇവരുടെ അടുത്തേക്ക് വന്നതാണ്. സൈക്കിളില്‍ നിന്നും വീണിട്ടാണ് കൈയൊടിഞ്ഞതാണെന്നായിരുന്നു അമ്മ പറഞ്ഞത്. ഇവനെന്തൊരു കുറുമ്പനാണെന്നായിരുന്നു അന്നേരം ഞാന്‍ ചിന്തിച്ചത്. രണ്ട് കൈയും ഒടിയണമെങ്കില്‍ എന്ത് കുസൃതിയായിരിക്കും. ആ കുഞ്ഞിന് ഇത്രയും വലിയ ഇഷ്യൂ ഉള്ളതായി അന്നറിയില്ലായിരുന്നു. അഖിക്ക് ആ വീഡിയോ അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. എന്താണ് സംഭവിച്ചതെന്ന് പറയാന്‍ ആ കുഞ്ഞിന് അറിയില്ല. അവന്‍ ഇങ്ങനെ അനങ്ങാതെ ഇരിക്കുകയാണ്. ഇങ്ങനെയൊരു കാരണമാണെന്ന് സ്വപ്‌നത്തില്‍ പോലും അറിയുന്നില്ലല്ലോ. അമ്മയായതുകൊണ്ടാണ് ഞാന്‍ ഇപ്പോള്‍ ഇത്രയും ഇമോഷണലാവുന്നത്. കുഞ്ഞില്ലായിരുന്നുവെങ്കില്‍ ഇത്രയും ഞാന്‍ ഇമോഷണലാവില്ലായിരിക്കാം'', ഗ്രീഷ്മ ബോസ് വീഡിയോയില്‍ പറഞ്ഞു.

''അമ്മയായത് കൊണ്ടായിരിക്കാം ഗ്രീഷ്മ ഇതറിഞ്ഞപ്പോള്‍ മുതല്‍ കരച്ചിലായിരുന്നു. ഒന്നര വയസേയുള്ളൂ ആ മോന്. വേദനിക്കുന്നു എന്ന് പറയാന്‍ പോലും പറ്റാത്ത പ്രായം. എന്തിനാണ് തല്ലുന്നതെന്ന് പോലും അവനറിയില്ല. ഇന്റേണല്‍ ബ്ലീഡിംഗൊക്കെ ഉണ്ടാവണമെങ്കില്‍ അവനെ നല്ല രീതിയില്‍ തന്നെ ഉപദ്രവിച്ചിട്ടുണ്ടാവും. ഒരു കുഞ്ഞിനോട് ഇത്രയൊക്കെ ചെയ്യാന്‍ പറ്റുന്നവന്‍ മനുഷ്യനാണോ?. ഇവിടെ ഞങ്ങളുടെ മോന്റെ മുഖം ഒന്ന് വാടിയാല്‍ ഞങ്ങള്‍ അസ്വസ്ഥരാവും. എങ്ങനെയാണ് ഇങ്ങനെയൊക്കെ ചെയ്യാന്‍ പറ്റുന്നത്. നമ്മുടെ സമൂഹത്തിലെ നിയമങ്ങളൊക്കെ വളരെ ലൈറ്റാണ്. അതുകൊണ്ടാണ് ഇങ്ങനെയുള്ള അതിക്രമങ്ങളൊക്കെ നടക്കുന്നത്. ആ കുഞ്ഞിനെ അതിന്റെ അച്ഛന്റെ വീട്ടുകാര്‍ക്ക് കൊടുത്തിരുന്നെങ്കില്‍ അത് ജീവിച്ചേനെ'', എന്നായിരുന്നു അഖിലിന്റെ പ്രതികരണം.

'കൈ പിടിച്ച്‌ തിരിച്ചു, വീണ്ടും തല്ലണോ എന്ന് ചോദിച്ചു'; അധികം ചോദിച്ച 40 രൂപ നല്‍കാത്തതിന് യുവതിക്ക് ഊബര്‍ ഡ്രൈവറുടെ മര്...
03/06/2026

'കൈ പിടിച്ച്‌ തിരിച്ചു, വീണ്ടും തല്ലണോ എന്ന് ചോദിച്ചു'; അധികം ചോദിച്ച 40 രൂപ നല്‍കാത്തതിന് യുവതിക്ക് ഊബര്‍ ഡ്രൈവറുടെ മര്‍ദ്ദനം

ഊബർ യാത്രയ്ക്കിടയില്‍ യാത്രാക്കൂലിയെച്ചൊല്ലിയുള്ള തർക്കത്തിനൊടുവില്‍ ഡ്രൈവറുടെ മർദ്ദനമേറ്റെന്ന് യുവതി.

തനിക്ക് നേരിടേണ്ടി വന്ന ഈ ഞെട്ടിക്കുന്ന ദുരനുഭവം ശിവാനി '' എന്ന തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ലോകത്തെ അറിയിച്ചത്. ഇത് വെറുമൊരു സർവീസ് പ്രശ്നമല്ലെന്നും സ്ത്രീകളുടെ സുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ വിഷയമാണെന്നും യുവതി വീഡിയോയില്‍ വ്യക്തമാക്കുന്നു.

"ഊബർ ആപ്പില്‍ കാണിച്ച യാത്രാക്കൂലി 501 രൂപയായിരുന്നു. എന്നാല്‍ യാത്രയ്ക്കൊടുവില്‍ ഡ്രൈവർ 40 രൂപ കൂടി അധികം ആവശ്യപ്പെട്ടു. ഞാൻ ഇത് നല്‍കാൻ വിസമ്മതിച്ചതോടെ അയാള്‍ കാർ ലോക്ക് ചെയ്യാൻ ശ്രമിച്ചു. പിന്നീട് കാറില്‍ നിന്നിറങ്ങി എന്നെ ഭയപ്പെടുത്താനായി എന്റെ അരികിലേക്ക് നീങ്ങിനിന്നു. സ്വയരക്ഷയ്ക്കായി ഞാൻ അയാളെ പിന്നോട്ട് തള്ളി. അതിനുശേഷം നടന്നത് വെറുമൊരു വാക്കുതർക്കം മാത്രമായിരുന്നില്ല. അയാള്‍ എന്നെ ക്രൂരമായി തല്ലുകയും എന്റെ കൈ പിടിച്ച്‌ തിരിച്ച്‌ വേദനിപ്പിക്കുകയും ചെയ്തു. എന്നിട്ട് 'വീണ്ടും തല്ലണോ?' എന്ന് ചോദിച്ച്‌ ഭീഷണിപ്പെടുത്തി," ശിവാനി പറഞ്ഞു.

തുടർന്ന് ഓഫീസിലെ സഹപ്രവർത്തകരെ വിളിച്ചുവരുത്തുകയായിരുന്നു. വഴിപോക്കരായ രണ്ടുമൂന്ന് പേർ ഇടപെട്ടാണ് അക്രമിയെ പിന്തിരിപ്പിച്ചത്. എന്നാല്‍ ഈ അക്രമത്തിന് ശേഷവും ഡ്രൈവർക്ക് യാതൊരു പശ്ചാത്താപവും ഉണ്ടായിരുന്നില്ലെന്നും അയാള്‍ തന്നെ വീണ്ടും ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിക്കുന്നു. സംഭവത്തിന് പിന്നാലെ ഊബർ അധികൃതർക്ക് പരാതി നല്‍കിയ യുവതിയെ ഞെട്ടിച്ചുകൊണ്ട് കമ്പനി അവരുടെ ഊബർ അക്കൗണ്ട് ഡിസേബിള്‍ ചെയ്യുകയാണ് ചെയ്തത്. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധത്തിന് കാരണമായി.

നിരവധിപ്പേരാണ് യുവതിക്ക് പിന്തുണയുമായും ഊബറിനെതിരെയും രംഗത്തെത്തിയത്. കടുത്ത ഭാഷയിലാണ് നെറ്റിസണ്‍സ് ഡ്രൈവറുടെ അതിക്രമത്തെയും ഊബറിന്റെ നടപടിയെയും വിമർശിച്ചത്. വിഷയം വലിയ വിവാദമായതോടെ ഒടുവില്‍ പ്രതികരണവുമായി ഊബർ രംഗത്തെത്തി. യുവതിക്കുണ്ടായ അനുഭവത്തില്‍ ആത്മാർത്ഥമായി ഖേദിക്കുന്നുവെന്ന് ഊബർ അധികൃതർ വ്യക്തമാക്കി.

03/06/2026

കുരങ്ങനെ വരയ്ക്കാൻ പഠിക്കണോ? ഈ വീഡിയോ ഒന്ന് സേവ് ചെയ്തു വച്ചോ 👍

ഇഷ്ടമുള്ളത് എടുത്തോട്ടെന്ന് ചിന്തിച്ചാകും എംഎല്‍എ അത് ചെയ്തത്"വി മുരളീധരൻ എംഎല്‍എ കൊച്ചു കുട്ടികള്‍ക്ക് മിഠായി ഡെസ്കില്‍...
03/06/2026

ഇഷ്ടമുള്ളത് എടുത്തോട്ടെന്ന് ചിന്തിച്ചാകും എംഎല്‍എ അത് ചെയ്തത്

"വി മുരളീധരൻ എംഎല്‍എ കൊച്ചു കുട്ടികള്‍ക്ക് മിഠായി ഡെസ്കില്‍ വിതറി ഇട്ട് കൊടുത്തത് ഹീനമായ പ്രവർത്തി എന്ന് മുൻ വിദ്യ ആഭാസ മന്ത്രി ശിവൻ കുട്ടി പറഞ്ഞു. പകരം അദ്ദേഹത്തിന്റെ പാർട്ടി ചെയ്തത് പോലെ കുട്ടികളുടെ മുന്നിലിട്ട് അവരുടെ അധ്യാപകനെ വെട്ടി കൊല്ലുന്ന പോലെയുള്ള പ്രവർത്തി ചെയ്താല്‍ അവരുടെ ഭാവിക്ക് ഏറെ ഗുണം ഉണ്ടായാനെ എന്നും അദ്ദേഹം മനസ്സില്‍ കുറിച്ചു. NB : ഒരു മിഠായി കൊടുക്കുന്നതിനു പകരം അവർക്ക് ഇഷ്ടമുള്ളത്ര എടുത്തോട്ടെ എന്ന് ചിന്തിചാകും അദ്ദേഹം അത് ചെയ്തത്. ആ വിഷയത്തില്‍ പോലും സവർണ്ണ ആധിപത്യം കൊണ്ട് വന്നേക്കുവാണ് തമ്പ്രാൻ ശിവൻ കുട്ടി",

- അഖിൽ മാരാർ

പാന്റിന് പുറകില്‍ കൂടുകൂട്ടി തേനീച്ചകള്‍: 30 മിനിട്ടോളം അനങ്ങാതെ നിന്ന് യുവാവ് 🐝😮സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ പ്രത്യക്ഷ...
03/06/2026

പാന്റിന് പുറകില്‍ കൂടുകൂട്ടി തേനീച്ചകള്‍: 30 മിനിട്ടോളം അനങ്ങാതെ നിന്ന് യുവാവ് 🐝😮

സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ പ്രത്യക്ഷപ്പെട്ട ഒരു ചിത്രം ആളുകളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്.

ഒരു യുവാവിന്റെ പാന്റില്‍ ആയിരക്കണക്കിന് തേനീച്ചകള്‍ കൂട്ടത്തോടെ വന്നിരിക്കുന്ന ദൃശ്യങ്ങളാണ് 'medisarasu' എന്ന എക്‌സ് പേജിലൂടെ പുറത്തുവന്നത്. ഇന്ത്യക്കാരനെന്ന് കരുതപ്പെടുന്ന 25 വയസുകാരനായ ഈ യുവാവ്, തേനീച്ചകളുമായി ഏകദേശം 30 മിനിട്ടോളം ഒരേ നില്‍പ്പ് നില്‍ക്കേണ്ടി വന്നതായാണ് പോസ്റ്റില്‍ വ്യക്തമാക്കുന്നത്.

പതിവ് നടത്തത്തിനായി ഇറങ്ങിയ യുവാവിന്റെ പാന്റില്‍ ആദ്യം ഒരു റാണി തേനീച്ച വന്നിരിക്കുകയും, തൊട്ടുപിന്നാലെ മറ്റ് തേനീച്ചകള്‍ അവിടെ താവളമാക്കുകയുമായിരുന്നു. തന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ചെറിയൊരു ചലനം പോലും തേനീച്ചകളെ പ്രകോപിപ്പിക്കുമെന്നും, കൂട്ടത്തോടെ ആക്രമിച്ചാല്‍ മരണം വരെ സംഭവിക്കാമെന്നും തിരിച്ചറിഞ്ഞ യുവാവ് ഒട്ടും പരിഭ്രമിക്കാതെ, അനങ്ങാതെ നിന്നു. ഒടുവില്‍ 30 മിനിട്ടിന് ശേഷം യുവാവിന് ഒരു കുത്തുപോലും ഏല്‍പ്പിക്കാതെ തേനീച്ചകള്‍ സ്വയം പറന്നുപോവുകയായിരുന്നു.

ഭയപ്പെടുത്തുന്ന ഈ സാഹചര്യത്തിലും യുവാവ് കാണിച്ച അസാധ്യ ധൈര്യത്തെ പ്രശംസിച്ച്‌ നിരവധി പേരാണ് രംഗത്തെത്തുന്നത്. എന്നാല്‍ ഈ ചിത്രങ്ങള്‍ കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവത്തിന്റെതാണെന്നും ചിലര്‍ കമന്റുകളില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. തേനീച്ചകള്‍ക്ക് വിശ്രമിക്കാന്‍ നീല നിറത്തിലുള്ള വസ്തുക്കള്‍ ഇഷ്ടമാണെന്നും, അതുകൊണ്ടായിരിക്കാം യുവാവിന്റെ നീല പാന്റില്‍ അവ വന്നിരുന്നതെന്നും ചിലര്‍ കൗതുകത്തോടെ കുറിക്കുന്നു. എന്തായാലും അദ്ദേഹത്തിന് ഒന്നും പറ്റാതെ രക്ഷപ്പെട്ടത് ഭാഗ്യം.. 🙏🙏

മലകയറ്റത്തിനിടെ വെള്ളം അന്വേഷിച്ച്‌ ചെന്ന ഇന്ത്യൻ യുവാവിന് ലഞ്ചൊരുക്കി ജപ്പാനിലെ ദമ്പതികള്‍.. ❤️👏ജപ്പാനിലെ അമാമിയില്‍ ഒര...
03/06/2026

മലകയറ്റത്തിനിടെ വെള്ളം അന്വേഷിച്ച്‌ ചെന്ന ഇന്ത്യൻ യുവാവിന് ലഞ്ചൊരുക്കി ജപ്പാനിലെ ദമ്പതികള്‍.. ❤️👏

ജപ്പാനിലെ അമാമിയില്‍ ഒരു മലമുകളില്‍ ഹൈക്കിംഗ് നടത്തുന്നതിനിടെ വെള്ളം തീർന്നുപോയതായി വീഡിയോയില്‍ ആദിത്യ പറയുന്നത് കാണാം. സഹായം തേടി അയാള്‍ അടുത്തുള്ള ഒരു വീട്ടിലെത്തി. വെള്ളം വാങ്ങാൻ കഴിയുന്ന ഒരു കഫേ ഇവിടെ എവിടെയെങ്കിലും ഉണ്ടോ എന്ന് അവരോട് ചോദിക്കുകയും ചെയ്തു. 'ജപ്പാനിലെ അമാമിയില്‍ ഒരു മല കയറാൻ വന്നതാണ് ഞാൻ. ഹൈക്കിംഗ് നടത്തുന്നതിനിടയില്‍ വെള്ളം തീർന്നു, അതുകൊണ്ട് ഞാൻ ഒരു വീട്ടില്‍ പോയി വെള്ളം കിട്ടുമോ ചോദിച്ചു' എന്ന് ആദിത്യ പറയുന്നു.

വെള്ളം കിട്ടുന്ന കഫേ ഉണ്ടോ എന്ന ആദിത്യയുടെ ചോദ്യത്തിന്, 'ജ്യൂസായാല്‍ കുഴപ്പമുണ്ടോ' എന്നാണ് ആ വീട്ടിലുണ്ടായിരുന്ന ഒരു വൃദ്ധൻ തിരിച്ച്‌ ചോദിക്കുന്നത്. 'ജ്യൂസും കുഴപ്പമില്ല. വളരെ വളരെ നന്ദി' എന്ന് ആദിത്യ പറയുന്നത് കാണാം. അങ്ങനെ അവർ ജ്യൂസ് കുടിക്കാനായി ആദിത്യയെ ക്ഷണിക്കുകയാണ്. അതിനിടയില്‍ അദ്ദേഹം ആദിത്യയോട് ജോലിസ്ഥലത്ത് ജാപ്പനീസ് ഉപയോഗിക്കാറുണ്ടോ എന്ന് ചോദിക്കുന്നത് കാണാം. ഉണ്ട് എന്ന് ആദിത്യ മറുപടി പറയുന്നു. ഒപ്പം താൻ ഐടി മേഖലയിലാണ് ജോലി ചെയ്യുന്നത് എന്നും വിശദീകരിക്കുന്നുണ്ട്.

അതേസമയം, വീട്ടുകാരന്റെ ഭാര്യയും ഇവരുടെ സംഭാഷണത്തില്‍ ചേരുന്നു. 'താൻ കറി കഴിച്ചിട്ടുണ്ട്, അത് രുചികരമാണ്' എന്നാണ് അവർ പറയുന്നത്. അപ്പോള്‍ ആദിത്യ ബിരിയാണി കഴിച്ചിട്ടുണ്ടോ എന്ന് തിരിച്ച്‌ ചോദിക്കുന്നു. ഉണ്ട് എന്നും അതും രുചികരമാണ് എന്നുമാണ് സ്ത്രീയുടെ മറുപടി. പിന്നാലെ, വെള്ളം കിട്ടുന്ന സ്ഥലം അന്വേഷിച്ച്‌ ചെന്ന ആദിത്യയ്ക്ക് ലഞ്ചും നല്‍കിയാണ് അവർ മടക്കിയത്. ഹെർബല്‍ വെജ് നാൻ തനിക്കായി അവർ തയ്യാറാക്കി തന്നുവെന്നും യുവാവ് പറയുന്നു. അതിനിടയില്‍ ആദിത്യ സുന്ദരനാണ് എന്ന് അവർ പറയുന്നതും കാണാം. 'ശ്രദ്ധിച്ചു പോകൂ' എന്നും പറഞ്ഞാണ് അവർ ആദിത്യയെ യാത്രയാക്കിയത്.

ജപ്പാൻകാരുടെ ആതിഥ്യമര്യാദയെ കുറിച്ചും കരുണയെ കുറിച്ചും നിരവധിപ്പേരാണ് കമന്റുകള്‍ നല്‍കിയത്..👏👏

ഏതെങ്കിലും മുസ്ലിം ഇതുവരെ സ്വന്തം അവയവം ദാനം ചെയ്തിട്ടുണ്ടോ.?ഇന്ന് ജനം ടിവിയുടെ ചർച്ചയില്‍ പങ്കെടുക്കവേ ജലീല്‍ പുനലൂർ തന...
03/06/2026

ഏതെങ്കിലും മുസ്ലിം ഇതുവരെ സ്വന്തം അവയവം ദാനം ചെയ്തിട്ടുണ്ടോ.?

ഇന്ന് ജനം ടിവിയുടെ ചർച്ചയില്‍ പങ്കെടുക്കവേ ജലീല്‍ പുനലൂർ തന്റെ ഭാഗം സമർത്ഥിക്കാനായി പറഞ്ഞ ഒരു കാര്യമുണ്ട് . ഇസ്ലാമിക സമൂഹത്തിനിടയില്‍ ജീവിക്കാൻ ഹിന്ദുക്കള്‍ ഇഷ്ടപ്പെടുന്നത്രെ! കാരണം കിഡ്നി കരള് ഹൃദയം മജ്ജ ഇവയൊക്കെ മാറ്റാൻ എത്രയും പെട്ടെന്ന് പൈസ പിരിച്ചു കൊടുക്കുക മുസ്ലീങ്ങളാണത്രെ! ഹിന്ദുക്കള്‍ അതൊന്നും ചെയ്യാറില്ലത്രെ! ഇതാണ് അദ്ദേഹത്തിന്റെ വാദം. അത് ഇദ്ദേഹം മാത്രമല്ല വളരെ ആസൂത്രിതമായി ഇപ്പോള്‍ പ്രചരിപ്പിക്കുന്ന ഒരു നറേറ്റീവ് ആണ്.

ക്യാഷ് കൗണ്ടർ ഇല്ലാത്ത ഒരു ആശുപത്രി ഭാരതത്തില്‍ നടത്തുന്നത് ഒരു ഹൈന്ദവ ആചാര്യന്റെ പേരിലാണ് എന്നത് മാത്രം ഇപ്പോള്‍ പറയട്ടെ . ഓരോ വർഷവും കോടിക്കണക്കിന് രൂപയുടെ ചികിത്സാസഹായം അമൃത ഹോസ്പിറ്റലില്‍ നിന്നു മാത്രം കൊടുക്കുന്നു. ഭാരതത്തിലെ മൊത്തം ചാരിറ്റി പ്രവർത്തനത്തിന്റെ കണക്കെടുത്താല്‍ ജാതിയോ മതമോ രാഷ്‌ട്രീയമോ നോക്കാതെ ഏറ്റവുമധികം ചാരിറ്റി പ്രവർത്തനം നടത്തുന്നത് ഹൈന്ദവ സംഘടനകളും വ്യക്തികളും സമൂഹവും ട്രസ്റ്റും ക്ഷേത്രങ്ങളും മഠങ്ങളും ആചാര്യന്മാരും വ്യവസായ സ്ഥാപനങ്ങളും ഒക്കെയാണ് ചാരിറ്റിയിലൂടെ കള്ളപ്പണം വെളുപ്പിക്കാനോ നന്മ മരം ചമയാനോ ഹൈന്ദവ സമൂഹം പൊതുവേ ശ്രമിക്കാറില്ല.

രോഗികളുടെയും കുടുംബത്തിന്റെയും അന്തസ്സ് പോലും പരിഗണിക്കാതെ അവരെക്കൊണ്ട് കരഞ്ഞു വിളിച്ച്‌ ഭിക്ഷക്കാരെക്കാള്‍ താണ നിലയിലേക്ക് അവരെ താഴ്‌ത്തി വീഡിയോ ചെയ്യിപ്പിക്കുന്ന പതിവും ഹൈന്ദവ സമൂഹം പ്രോത്സാഹിപ്പിക്കാറില്ല.
വൃക്ക, കരള്‍, ഹൃദയം എന്നീ അവയവങ്ങള്‍ മാറ്റാനുള്ള പണം നല്കാൻ മുസ്ലിം മുന്നിലുണ്ട് എന്ന് പറയുന്നവരോട്,' 'ഏതെങ്കിലും മുസ്ലിം ഇതുവരെ സ്വന്തം അവയവം ദാനം ചെയ്തിട്ടുണ്ടോ?
ദാനം ചെയ്യുമോ?' സ്വന്തം ശരീരത്തിലെ ഒരു ഭാഗം എടുത്ത് അന്യന് കൊടുക്കുന്നവനേക്കാള്‍ കേമനാണല്ലേ നന്മമരങ്ങള്‍.

പ്രാവിന്റെ ജീവൻ രക്ഷിക്കാൻ പരുന്തിന് സ്വന്തം തുടയില്‍ നിന്നും മാംസം മുറിച്ചു കൊടുത്ത ശിബി ചക്രവർത്തിമാർ ഇന്നും ജീവിക്കുന്നു. പ്രാപ്പിടിയന്മാർ നന്മമരം ചമയുന്നു

- കെ.പി ശശികല

വാക്കു പാലിച്ച് സുരേഷ് ഗോപി; ഗംഗ ഇനി കൂലിപ്പണിക്ക് പോകേണ്ട, കേന്ദ്രമന്ത്രിയുടെ വക ഓട്ടോറിക്ഷ സമ്മാനം! ❤️🛺​മനുഷ്യത്വം മരി...
03/06/2026

വാക്കു പാലിച്ച് സുരേഷ് ഗോപി; ഗംഗ ഇനി കൂലിപ്പണിക്ക് പോകേണ്ട, കേന്ദ്രമന്ത്രിയുടെ വക ഓട്ടോറിക്ഷ സമ്മാനം! ❤️🛺

​മനുഷ്യത്വം മരിച്ചിട്ടില്ലാത്ത നന്മയുടെ പ്രതീകമായി കേന്ദ്രമന്ത്രി Sureshgopi വീണ്ടും മാതൃകയാകുന്നു. താൻ നൽകിയ വാക്ക് പാലിച്ച്, ബൈസൺവാലി മുട്ടുകാട് സ്വദേശിനിയായ ഗംഗ ഋഷികേശിന് ഉപജീവനത്തിനായി ഒരു പുതിയ ഓട്ടോറിക്ഷ സമ്മാനമായി നൽകിയിരിക്കുകയാണ് അദ്ദേഹം. ഇനി ഗംഗയ്ക്ക് ജീവിതമാർഗ്ഗം കണ്ടെത്താൻ മറ്റാരുടെയും മുന്നിൽ കൈനീട്ടേണ്ടതില്ല.

​രണ്ട് പതിറ്റാണ്ടിലേറെയായി ഏലത്തോട്ടങ്ങളിൽ കൂലിപ്പണി ചെയ്താണ് ഗംഗ തന്റെ കുടുംബം പുലർത്തിയിരുന്നത്. ബസ് ഡ്രൈവറായിരുന്ന ഭർത്താവ് ഋഷികേശ് ജീവിതശൈലീ രോഗങ്ങൾ കാരണം കഴിഞ്ഞ 13 വർഷമായി കിടപ്പിലാണ്. ഭർത്താവിന്റെ പരിചരണവും കുടുംബഭാരവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാൻ കൂലിപ്പണി കൊണ്ട് സാധിക്കാതെ വന്നപ്പോഴാണ് സ്വയംതൊഴിൽ എന്ന ആശയത്തിലേക്ക് ഗംഗ എത്തിയത്.

ഇതിനായി വർഷങ്ങൾക്ക് മുൻപ് ബാങ്കിൽ മുദ്ര ലോണിന് അപേക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. എന്നാൽ പ്രതിസന്ധികളിൽ തളരാതെ, 2025 സെപ്റ്റംബറിൽ മൂലമറ്റത്ത് ഒരു ചടങ്ങിൽ പങ്കെടുക്കാൻ സുരേഷ് ഗോപി എത്തുന്നുണ്ടെന്നറിഞ്ഞ് 130 കിലോമീറ്ററോളം സ്കൂട്ടർ ഓടിച്ചാണ് ഗംഗ അദ്ദേഹത്തെ കാണാൻ എത്തിയത്. ഗംഗയുടെ സങ്കടങ്ങൾ കേട്ടറിഞ്ഞ അദ്ദേഹം, ലോണിന് പകരം ഒരു ഓട്ടോറിക്ഷ തന്നെ വാങ്ങി നൽകാമെന്ന് ഉറപ്പുനൽകുകയായിരുന്നു.

​കഴിഞ്ഞ ദിവസം മന്ത്രിയുടെ പിഎ വിളിച്ച് അടിമാലിയിലെ ഷോറൂമിൽ നിന്ന് ഓട്ടോറിക്ഷ കൈപ്പറ്റാൻ അറിയിച്ചപ്പോൾ ഗംഗയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ലൈഫ് പദ്ധതിയിൽ ലഭിച്ച വീടിന്റെ നിർമ്മാണം നടക്കുന്നതിനിടയിലേക്കാണ് ഗംഗയുടെ ജീവിതത്തിന് പുതിയ വെളിച്ചമായി ഈ ഓട്ടോറിക്ഷ എത്തിയത്.

വാക്കുകളിലല്ല, പ്രവൃത്തിയിലാണ് നന്മയെന്ന് ഒരിക്കൽ കൂടി തെളിയിച്ച സുരേഷ് ഗോപിക്ക് ബിഗ് സല്യൂട്ട്! ഗംഗയ്ക്കും കുടുംബത്തിനും പുതിയ ജീവിതമാർഗ്ഗത്തിലൂടെ നല്ലൊരു നാളെ ആശംസിക്കുന്നു. 🤝✨

Address

Trivandrum City

Website

Alerts

Be the first to know and let us send you an email when Gramavaasi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category