23/07/2026
സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആണ്‍കുട്ടികള്‍ ഉണ്ട്
ചില സിനിമകള്‍ കൊണ്ട് വിദ്യാർത്ഥികള്‍ക്ക് എത്ര ഉപദ്രവം ഉണ്ടോ അത്രയും ഉപദ്രവം NEET പരീക്ഷ രണ്ടാമത് എഴുതിയത് കൊണ്ട് സമൂഹത്തിനു ഉണ്ടായിട്ടില്ല. പാറ്റക്കു അടിച്ച ഹിറ്റില്‍ പല പൊയ്‌മുഖങ്ങളും പുറഞ്ഞു ചാടുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.
നീറ്റ് പരീക്ഷ, കുട്ടികളുടെ ഭാവി എന്നൊക്കെ പറഞ്ഞ് കേരളത്തിലെ ചില സിനിമ സെലിബ്രിറ്റികള്‍ കരഞ്ഞു ബഹളം വെക്കുകയാണല്ലോ. (ചിലരുടെ സിനിമ അടുത്ത ആഴ്ചയില്‍ റിലീസ് ആകാനുണ്ട് അതിനായുള്ള indirect പ്രൊമോഷൻ ആണ് സംഭവം
ചിലർക്ക് FCRA ഫണ്ട് നിയന്ത്രണം വരുമോ എന്ന പേടിയും ദേഷ്യവും ഇവിടെ തീർക്കുന്നു, ചിലർ ചില്ലറ മേടിച്ചു അഭിപ്രായം പറയുന്നു , ചിലർക്ക് ദേശീയ അവാർഡ് കിട്ടാത്തതിന്റെ ദേഷ്യം etc)
ആയിരം ആളുകള്‍ പോലും ഇല്ലാത്ത ഒരു സിനിമ സംഘടനയുടെ കുശുമ്പ്, അടിപിടി, കടിപിടി, പാര വെപ്പ്, ego പോലുള്ള കുഞ്ഞു പ്രശ്നങ്ങള്‍ പോലും ഒരു മേശയുടെ ചുറ്റും ഇരുന്നു ചർച്ച ചെയ്ത് പരിഹരിക്കുവാൻ പറ്റാത്ത ചില സിനിമാക്കാർ ആണ് ഇന്ത്യയിലെ NEET പ്രശ്നം പരിഹരിക്കേണ്ട രീതി ഇങ്ങനെയല്ല എന്നും പറഞ്ഞു വരുന്നത്. (ഇന്ത്യയുടെ ഇത്തരം പ്രശ്നങ്ങള്‍ ഒക്കെ പരിഹരിക്കുവാൻ ഇവിടെ ഉശിരുള്ള ആണ്‍കുട്ടികള്‍ ഉണ്ട് )
കുട്ടികളുടെ, യുവാക്കളുടെ ഭാവിയില്‍ ഇത്രയും ആശങ്ക ഉള്ള സിനിമാക്കാർ ഇനിയെങ്കിലും സിനിമയിലെ കള്ളുകുടി, മദ്യം, കഞ്ചാവ് ഉപയോഗം കാണിക്കുന്ന, അവയെ glorify ചെയ്യുന്ന സീനുകള്‍ സ്വന്തം സിനിമയില്‍ നിന്നെങ്കിലും ഒഴിവാക്കി കൂടെ? സ്ത്രീ വിരുദ്ധ ഡയലോഗ്കള്‍, ഡബിള്‍ മീനിങ്, തെറി ഭാഷകള്‍ ഇനിയെങ്കിലും കുട്ടികളുടെ നല്ല ഭാവി ആലോചിച്ചു സിനിമയില്‍ കുറച്ചൂടെ? ഇനി ഒരിക്കല്‍ കൂടി കേരളത്തില്‍ മറ്റൊരു ഹേമ കമ്മിറ്റി റിപ്പോർട്ട് വരാതെ നോക്കുവാൻ എങ്കിലും ശ്രദ്ധിച്ചു കൂടെ? കള്ള പണം വെളുപ്പിക്കുന്ന ആളുകളെ പൊതുജന മദ്യത്തില്‍ കൊണ്ട് വന്നു കൂടെ? കേരളത്തില്‍ മദ്യ നിരോധനം വേണമെന്ന് അഭിപ്രായപെട്ടു കൂടെ? സിനിമ സ്റ്റൈല്‍ കൊലപാതകങ്ങളും, സിനിമയെ അനുകരിച്ചു പോലീസിനെ വിദഗ്ധമായി പറ്റിക്കുന്നതും ഇന്ന് കേരളത്തില്‍ കൂടി വരുന്നു.
സമൂഹത്തില്‍ ആക്രമണ സ്വഭാവം വർധിച്ചുവരുന്നതില്‍ സിനിമകള്‍ക്ക് വലിയ പങ്കുണ്ട് എന്നത് തെളിയിക്കപ്പെട്ടതാണ്..
പണ്ട് മദ്യവും സിഗരറ്റും മാത്രമായിരുന്നു നായകന്റെ ഹീറോയിസം കാണിക്കുവാനുള്ള അളവുകോല്‍ എങ്കില്‍ കഞ്ചാവ്, ഇപ്പോള്‍ സിന്തറ്റിക് ഡ്രഗ് അഥവാ രാസലഹരിയാണ് നായകനും നായികയും ഒക്കെ ഉപയോഗിച്ച് അതിനു യുവാക്കളെ പ്രേരിപ്പിക്കുന്നത് . സമൂഹത്തിനു മാതൃക ആകേണ്ട എത്രയോ നടീ നടന്മാരെയും, സംവിധായകരെയും M**A etc ഉപയോഗിച്ച് എന്ന കേസില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. Pahalgam ആക്രമണം അടക്കം ഒന്നിലും ഒരു അഭിപ്രായവും ഈ സെലിബ്രിറ്റികള്‍ക്ക് ഇല്ലായിരുന്നു.
സിനിമകളിലെ അക്രമങ്ങള്‍ കണ്ടു കണ്ടു കുട്ടികളിലും ചെറുപ്പക്കാരിലും യാഥാർഥ്യബോധം കുറയാൻ ഇത് കാരണമാകുന്നു.
സിനിമകളിലെ അമിതമായ സംഘട്ടനങ്ങളും ക്രൂരതകളും കാണുമ്പോള്‍, അത്തരം രീതികള്‍ അനുകരിക്കാൻ ചിലർ (പ്രത്യേകിച്ച് കൗമാരക്കാർ) മുതിരാറുണ്ട്.
ലഹരി ഉപയോഗം, സ്ത്രീവിരുദ്ധത, തെറ്റായ ജീവിതരീതികള്‍ എന്നിവ സിനിമകളില്‍ ഗ്ലാമറൈസ് ചെയ്ത് കാണിക്കുന്നത് സമൂഹത്തിലെ ധാർമ്മിക മൂല്യങ്ങളെ പ്രതികൂലമായി ബാധിക്കുന്നു.
ചില സിനിമകളിലെ ഭീകരമായ രംഗങ്ങള്‍ (ഹൊറർ) അല്ലെങ്കില്‍ അമിതമായ അക്രമങ്ങള്‍ സമൂഹത്തില്‍, പ്രത്യേകിച്ച് കുട്ടികളില്‍ ഭയവും ഉത്കണ്ഠയും ഉണ്ടാക്കുന്നു.
കേരളത്തില്‍ ഇതിന് മുമ്പ് നടന്ന നേഴ്സ്മാരുടെ സമരം ,
ആശ വർക്കേഴ്സിന്റെ സമരം ,
Psc വിദ്യാർത്ഥികളുടെ സമരം ,
മുനമ്പം സമരം ,
സഹകരണ ബാങ്കിലെ കൊള്ള
ഇതൊന്നും ഇപ്പൊള്‍ NEET ന്റെ പേരില്‍ മുതല കണ്ണീർ ഒഴുക്കുന്നവർ കേട്ടിട്ടേ ഇല്ല.
ഇപ്പോഴത്തെ NEET ചോദ്യ പേപ്പർ ചോർച്ചക്ക് മുമ്പും ഈ ഇന്ത്യയില്‍ കേരളം അടക്കം എത്രയോ സംസ്ഥാനങ്ങളില്‍ PSC അടക്കം പരീക്ഷകള്‍ റദ് ചെയ്ത് re exam വേണ്ടി വന്നിട്ടുണ്ട്. അപ്പോഴൊന്നും ഇത് പോലെ സെലിബ്രിറ്റികള്‍ അഭിപ്രായം പറഞ്ഞു കണ്ടില്ല, അതിന്റെ ബന്ധപ്പെട്ട മന്ത്രിമാർ രാജിയും വെച്ച ചരിത്രം ഇല്ല.
CBSE (Central Board of Secondary Education) മെഡിക്കല്‍ എൻട്രൻസ് (AIPMT) നടത്തുന്ന കാലത്തും ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും ഉണ്ടായിട്ടുണ്ട്. പ്രധാനപ്പെട്ട സംഭവങ്ങള്‍ ഇവയാണ്: പണ്ട്,
എത്രയോ വർഷങ്ങള്‍ക്കു മുമ്പ് (ഏറ്റവും വലിയ ചോർച്ച)
സംഭവം: പരീക്ഷ നടക്കുന്നതിന് തൊട്ടുമുമ്പ് വാട്‌സ്‌ആപ്പ് വഴിയും SMS വഴിയും ചോദ്യങ്ങളും ഉത്തരങ്ങളും പുറത്തുവന്നു.
രീതി: ബിഹാർ, ഹരിയാണ കേന്ദ്രീകരിച്ചുള്ള സംഘങ്ങള്‍ വ്യാജ ഏജന്റുകള്‍ വഴി ഉത്തരങ്ങള്‍ സമാഹരിക്കുകയും, പ്രത്യേകമായി നിർമ്മിച്ച അടിവസ്ത്രങ്ങളിലും ജാക്കറ്റുകളിലും ബ്ലൂടൂത്ത് മൈക്രോ-ഉപകരണങ്ങള്‍ ഘടിപ്പിച്ച് പരീക്ഷാ ഹാളുകളിലുള്ള വിദ്യാർത്ഥികള്‍ക്ക് എത്തിച്ചു കൊടുക്കുകയുമായിരുന്നു.
ഫലം: ഹരിയാണ പോലീസിന്റെ അന്വേഷണ റിപ്പോർട്ട് പരിഗണിച്ച് സുപ്രീം കോടതി AIPMT പരീക്ഷ റദ്ദാക്കുകയും, ആഗസ്റ്റ് മാസത്തില്‍ CBSE-യോട് റീ-ടെസ്റ്റ് നടത്താൻ ഉത്തരവിടുകയും ചെയ്തു.
2. AIPMT 2011 & 2012 (ഉത്തരസൂചിക/ഹൈടെക് ചോർച്ച ആരോപണങ്ങള്‍)
പരീക്ഷ ആരംഭിച്ചതിന് തൊട്ടുപിന്നാലെ ചില കോച്ചിംഗ് സെന്ററുകളിലേക്കും മാഫിയകള്‍ക്കും SMS വഴി ഉത്തരസൂചികകള്‍ ചോർന്നതായി പോലീസിന് പരാതി ലഭിച്ചിരുന്നു.
വ്യാജ ആള്‍മാറാട്ടക്കാരെ ഇരുത്തി പരീക്ഷ എഴുതിച്ച സംഭവങ്ങളും അക്കാലത്ത് രാജസ്ഥാൻ, യു.പി തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
3. AIPMT 2004 (ചോദ്യപേപ്പർ ചോർച്ച)
പരീക്ഷ ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് രാജസ്ഥാനിലും ഡല്‍ഹിയിലും ചോദ്യപേപ്പർ ചോർന്നതായി ആരോപണം ഉയർന്നതിനെ തുടർന്ന് കേസ് അന്വേഷിക്കുകയും ക്രിമിനല്‍ സംഘങ്ങളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. (അന്ന് ഈ വിഷയത്തില്‍ ഏത് മന്ത്രി ആണ് രാജി വെച്ചത്? )
2014 march - CBSE പരീക്ഷകള്‍: പന്ത്രണ്ടാം ക്ലാസ് ഇക്കണോമിക്‌സ്, പത്താം ക്ലാസ് മാത്തമാറ്റിക്‌സ് ചോദ്യപ്പേപ്പറുകള്‍ ചോർന്നതിനെത്തുടർന്ന് രാജ്യത്ത് വലിയ വിവാദങ്ങള്‍ ഉണ്ടായി
2013 - മഹാരാഷ്‌ട്ര (HSC): സംസ്ഥാനത്ത് പന്ത്രണ്ടാം ക്ലാസ് (HSC) ചോദ്യപ്പേപ്പർ ചോർന്നതായി കണ്ടെത്തിയതിനെത്തുടർന്ന് പരീക്ഷ മാറ്റിവെച്ചു
2013 - മധ്യപ്രദേശ് (വ്യാപം അഴിമതി): രാജ്യത്തെ തന്നെ ഏറ്റവും വലിയ പരീക്ഷാ കുംഭകോണങ്ങളിലൊന്നായ 'വ്യാപം' (VYAPAM) അഴിമതി 2013-ല്‍ പുറത്തുവന്നു. പ്രീ-മെഡിക്കല്‍ ടെസ്റ്റ് (PMT) ഉള്‍പ്പെടെയുള്ള നിരവധി സർക്കാർ റിക്രൂട്ട്‌മെന്റ് പരീക്ഷകളിലെ കോപ്പിയടിയും ചോർച്ചയും ഇതില്‍ ഉള്‍പ്പെടുന്നു
2012 - ദില്ലി (AIIMS പ്രവേശന പരീക്ഷ): ഓള്‍ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസ് (AIIMS) നടത്തിയ പ്രവേശന പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്നതായി പരാതി ഉയർന്നു
2008 - പ്രീ-മെഡിക്കല്‍ ടെസ്റ്റ് (PMT): വിവിധ സംസ്ഥാനങ്ങളില്‍ നടന്ന മെഡിക്കല്‍ പ്രവേശന പരീക്ഷകളുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള ചോദ്യപ്പേപ്പർ ചോർച്ച റിപ്പോർട്ട് ചെയ്യപ്പെട്ടു
2007 - AIEEE: ഓള്‍ ഇന്ത്യ എഞ്ചിനീയറിംഗ് എൻട്രൻസ് എക്സാമിനേഷന്റെ (AIEEE) ചോദ്യപ്പേപ്പർ ചില സംസ്ഥാനങ്ങളില്‍ ചോർന്നതായി വാർത്തകള്‍ വന്നു
2006 - CBSE അക്കൗണ്ടൻസി: പന്ത്രണ്ടാം ക്ലാസ് അക്കൗണ്ടൻസി പരീക്ഷയുടെ ചോദ്യപ്പേപ്പർ ദില്ലിയില്‍ ചോർന്നു.
ചോദ്യപേപ്പർ ചോരുന്ന വഴികള്‍ (Modus Operandi)ഇത്തരം ചോർച്ചകള്‍ക്ക് പിന്നില്‍ കോച്ചിങ് സെന്ററുകള്‍, ഉദ്യോഗസ്ഥർ, ഏജന്റുകള്‍ എന്നിവരടങ്ങുന്ന ഒരു വലിയ മാഫിയ തന്നെയുണ്ടെന്നാണ് അന്വേഷണ ഏജൻസികള്‍ കണ്ടെത്തുന്നത്.
പ്രിന്റിങ് പ്രസ്സുകള്‍: ചോദ്യപേപ്പർ അച്ചടിക്കുന്ന സ്ഥാപനങ്ങളില്‍ നിന്നുള്ള സുരക്ഷാ വീഴ്ചകള്‍.ട്രാൻസ്പോർട്ടേഷൻ: പരീക്ഷാ കേന്ദ്രങ്ങളിലേക്ക് പേപ്പറുകള്‍ എത്തിക്കുന്ന വഴിയില്‍ വെച്ച് സീലുകള്‍ പൊട്ടിച്ച് ചോർത്തുന്നത്.ഡിജിറ്റല്‍ മാധ്യമങ്ങള്‍: വാട്സാപ്പ്, ടെലിഗ്രാം ഗ്രൂപ്പുകള്‍ വഴി വളരെ വേഗത്തില്‍ ചോദ്യങ്ങള്‍ ലക്ഷക്കണക്കിന് ആളുകളിലേക്ക് വില്‍ക്കപ്പെടുന്നു
കേന്ദ്ര സർക്കാരിന്റെ പുതിയ കർശന നിയമം (Anti-Paper Leak Law)പൊതുപരീക്ഷകളിലെ ക്രമക്കേടുകള്‍ തടയുന്നതിനായി കേന്ദ്ര സർക്കാർ 'ദി പബ്ലിക് എക്സാമിനേഷൻസ് (പ്രിവൻഷൻ ഓഫ് അണ്‍ഫെയർ മീൻസ്) ആക്‌ട്, 2024' (Public Examinations Act, 2024) നടപ്പിലാക്കിയിട്ടുണ്ട്. ഈ നിയമപ്രകാരം വ്യവസ്ഥ ചെയ്തിട്ടുള്ള കടുത്ത ശിക്ഷകള്‍ നല്‍കുന്നത്.
സമരം നടത്താം… പ്രതിഷേധിക്കാം പക്ഷേ പൊതുമുതല്‍ നശിപ്പിച്ച് കൊണ്ടും ട്രെയിനിന് നേരെ കല്ലെറിഞ്ഞ് കൊണ്ടും ആവരുത്..restricted area യിലും സുരക്ഷ കാരണങ്ങളാല്‍ സമരം ചെയ്യരുത്.
നിലവില്‍, ഇറാൻ അമേരിക്ക യുദ്ധ കാലത്ത് പോലും വികസനത്തിലേക്ക് കുത്തിക്കുക ആണ് ഇന്ത്യ. അപ്പോള്‍ എങ്ങനെ എങ്കിലും ഇന്ത്യയില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കാൻ തെറ്റിദ്ധരിക്കപെട്ടു - സന്തോഷ് പണ്ഡിറ്റ്