Gramavaasi

Gramavaasi Latast Updates -- Follow

13/09/2026

മുക്കുറ്റി വെറുമൊരു പാഴ്ച്ചെടിയായി കാണണ്ട 🌱🌱

Mukkutti

"ഇനി മമിത അല്ലാതെ വേറൊരു പെണ്ണ് എന്റെ ജീവിതത്തിൽ ഉണ്ടാവില്ല.." 😮 ആറാട്ടണ്ണൻ ഫേസ്ബുക്കിൽ കുറിച്ചതാണ്.നിങ്ങൾ ഇതൊരു സ്ഥിരം ...
13/09/2026

"ഇനി മമിത അല്ലാതെ വേറൊരു പെണ്ണ് എന്റെ ജീവിതത്തിൽ ഉണ്ടാവില്ല.." 😮 ആറാട്ടണ്ണൻ ഫേസ്ബുക്കിൽ കുറിച്ചതാണ്.

നിങ്ങൾ ഇതൊരു സ്ഥിരം തൊഴിൽ ആക്കിയിരിക്കുകയാണോ..? ഏത് നടിമാരെ കാണുമ്പോഴും ഇങ്ങനെയൊക്കെ തോന്നുന്നത് വല്ല രോഗവും ആയിരിക്കും. നിങ്ങളെക്കാളും 20 വയസ്സിന്റെ പ്രായ വ്യത്യാസമെങ്കിലും ആ കുട്ടിക്ക് കാണും. കുറച്ചെങ്കിലും ആ കുട്ടിയോട് മാന്യത കാണിക്കു.
എന്റെ അഭിപ്രായത്തിൽ ആറാട്ടണ്ണൻ ഒരു കല്യാണം കഴിച്ചാൽ തീരാവുന്ന പ്രശ്നങ്ങളേയുള്ളു എന്നാണ്.. 🙏

വാളയാറിൽ പരിശോധനയ്ക്കിടെ ഒരു യുവാവിൽ നിന്ന് കണ്ടെടുത്തത് 216 ക്രെഡിറ്റ്‌ കാർഡുകൾ 😮ഇയാളുടെ പക്കൽനിന്ന് കണ്ടെടുത്ത കാർഡുകൾ...
13/09/2026

വാളയാറിൽ പരിശോധനയ്ക്കിടെ ഒരു യുവാവിൽ നിന്ന് കണ്ടെടുത്തത് 216 ക്രെഡിറ്റ്‌ കാർഡുകൾ 😮
ഇയാളുടെ പക്കൽനിന്ന് കണ്ടെടുത്ത കാർഡുകൾ മറ്റ് പലരുടെയും ആണെന്ന് കണ്ടെത്തി.
ഇപ്പൊ പിടിച്ചത് നന്നായി. അല്ലെങ്കിൽ ഇനിയും കുറേ പാവങ്ങൾ ഇവന്റെയൊക്കെ തട്ടിപ്പിന് ഇരയായിപ്പോകുമായിരുന്നു..

ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവർ ഈ പോസ്റ്റ്‌ ദയവായി വായിക്കുക..🔋🙏 ദയവായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർ ബാറ്ററി പെർസെന്റജ്  20%...
29/08/2026

ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവർ ഈ പോസ്റ്റ്‌ ദയവായി വായിക്കുക..🔋🙏

ദയവായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർ ബാറ്ററി പെർസെന്റജ് 20% -ത്തിൽ താഴെയാക്കി ഉപയോഗിക്കരുത്. കൂടാതെ 20 ശതമാനത്തിൽ താഴെ ആകാനും അനുവദിക്കരുത്. കാരണം എന്റെ ഷോപ്പിൽ അടുപ്പിച്ചു മൂന്ന് നാല് ഫോൺ സർവീസിന് വന്നു. ചാർജ് ലോ ആയശേഷം ചാർജിനിട്ടപ്പോൾ ചാർജ് കേറുന്നില്ല. ചിലപ്പോൾ കേറുന്നതായി കാണിക്കും ഉടനെ നിൽക്കുകയും ചെയ്യും, ഇതെല്ലാം ചാർജ് ലോ ആയ ശേഷമുള്ള പ്രശ്നങ്ങളാണ്. ഇത് ചാർജ് ലോ ആയി ഉപയോഗിച്ച് ബോർഡ് പ്രശ്നമായിട്ടാണ് ഇങ്ങനെ വരുന്നത്. അതുകൊണ്ട് ദയവുചെയ്ത് 20% ത്തിൽ താഴെ ചാർജ് ആക്കി നിങ്ങൾ ഉപയോഗിക്കരുത്. പുതിയൊരു ഫോൺ വാങ്ങണമെങ്കിൽ ഇപ്പോഴത്തെ റേറ്റ് ചെറുതല്ല.

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആണ്‍കുട്ടികള...
23/07/2026

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആണ്‍കുട്ടികള്‍ ഉണ്ട്

ചില സിനിമകള്‍ കൊണ്ട് വിദ്യാർത്ഥികള്‍ക്ക് എത്ര ഉപദ്രവം ഉണ്ടോ അത്രയും ഉപദ്രവം NEET പരീക്ഷ രണ്ടാമത് എഴുതിയത് കൊണ്ട് സമൂഹത്തിനു ഉണ്ടായിട്ടില്ല. പാറ്റക്കു അടിച്ച ഹിറ്റില്‍ പല പൊയ്‌മുഖങ്ങളും പുറഞ്ഞു ചാടുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.
നീറ്റ് പരീക്ഷ, കുട്ടികളുടെ ഭാവി എന്നൊക്കെ പറഞ്ഞ് കേരളത്തിലെ ചില സിനിമ സെലിബ്രിറ്റികള്‍ കരഞ്ഞു ബഹളം വെക്കുകയാണല്ലോ. (ചിലരുടെ സിനിമ അടുത്ത ആഴ്ചയില്‍ റിലീസ് ആകാനുണ്ട് അതിനായുള്ള indirect പ്രൊമോഷൻ ആണ് സംഭവം
ചിലർക്ക് FCRA ഫണ്ട്‌ നിയന്ത്രണം വരുമോ എന്ന പേടിയും ദേഷ്യവും ഇവിടെ തീർക്കുന്നു, ചിലർ ചില്ലറ മേടിച്ചു അഭിപ്രായം പറയുന്നു , ചിലർക്ക് ദേശീയ അവാർഡ് കിട്ടാത്തതിന്റെ ദേഷ്യം etc)
ആയിരം ആളുകള്‍ പോലും ഇല്ലാത്ത ഒരു സിനിമ സംഘടനയുടെ കുശുമ്പ്, അടിപിടി, കടിപിടി, പാര വെപ്പ്, ego പോലുള്ള കുഞ്ഞു പ്രശ്നങ്ങള്‍ പോലും ഒരു മേശയുടെ ചുറ്റും ഇരുന്നു ചർച്ച ചെയ്ത് പരിഹരിക്കുവാൻ പറ്റാത്ത ചില സിനിമാക്കാർ ആണ് ഇന്ത്യയിലെ NEET പ്രശ്നം പരിഹരിക്കേണ്ട രീതി ഇങ്ങനെയല്ല എന്നും പറഞ്ഞു വരുന്നത്. (ഇന്ത്യയുടെ ഇത്തരം പ്രശ്നങ്ങള്‍ ഒക്കെ പരിഹരിക്കുവാൻ ഇവിടെ ഉശിരുള്ള ആണ്‍കുട്ടികള്‍ ഉണ്ട് )
കുട്ടികളുടെ, യുവാക്കളുടെ ഭാവിയില്‍ ഇത്രയും ആശങ്ക ഉള്ള സിനിമാക്കാർ ഇനിയെങ്കിലും സിനിമയിലെ കള്ളുകുടി, മദ്യം, കഞ്ചാവ് ഉപയോഗം കാണിക്കുന്ന, അവയെ glorify ചെയ്യുന്ന സീനുകള്‍ സ്വന്തം സിനിമയില്‍ നിന്നെങ്കിലും ഒഴിവാക്കി കൂടെ? സ്ത്രീ വിരുദ്ധ ഡയലോഗ്കള്‍, ഡബിള്‍ മീനിങ്, തെറി ഭാഷകള്‍ ഇനിയെങ്കിലും കുട്ടികളുടെ നല്ല ഭാവി ആലോചിച്ചു സിനിമയില്‍ കുറച്ചൂടെ? ഇനി ഒരിക്കല്‍ കൂടി കേരളത്തില്‍ മറ്റൊരു ഹേമ കമ്മിറ്റി റിപ്പോർട്ട്‌ വരാതെ നോക്കുവാൻ എങ്കിലും ശ്രദ്ധിച്ചു കൂടെ? കള്ള പണം വെളുപ്പിക്കുന്ന ആളുകളെ പൊതുജന മദ്യത്തില്‍ കൊണ്ട് വന്നു കൂടെ? കേരളത്തില്‍ മദ്യ നിരോധനം വേണമെന്ന് അഭിപ്രായപെട്ടു കൂടെ? സിനിമ സ്റ്റൈല്‍ കൊലപാതകങ്ങളും, സിനിമയെ അനുകരിച്ചു പോലീസിനെ വിദഗ്ധമായി പറ്റിക്കുന്നതും ഇന്ന് കേരളത്തില്‍ കൂടി വരുന്നു.
സമൂഹത്തില്‍ ആക്രമണ സ്വഭാവം വർ‌ധിച്ചുവരുന്നതില്‍ സിനിമകള്‍ക്ക് വലിയ പങ്കുണ്ട് എന്നത് തെളിയിക്കപ്പെട്ടതാണ്..
പണ്ട് മദ്യവും സിഗരറ്റും മാത്രമായിരുന്നു നായകന്റെ ഹീറോയിസം കാണിക്കുവാനുള്ള അളവുകോല്‍ എങ്കില്‍ കഞ്ചാവ്, ഇപ്പോള്‍ സിന്തറ്റിക് ഡ്രഗ് അഥവാ രാസലഹരിയാണ് നായകനും നായികയും ഒക്കെ ഉപയോഗിച്ച്‌ അതിനു യുവാക്കളെ പ്രേരിപ്പിക്കുന്നത് . സമൂഹത്തിനു മാതൃക ആകേണ്ട എത്രയോ നടീ നടന്മാരെയും, സംവിധായകരെയും M**A etc ഉപയോഗിച്ച്‌ എന്ന കേസില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. Pahalgam ആക്രമണം അടക്കം ഒന്നിലും ഒരു അഭിപ്രായവും ഈ സെലിബ്രിറ്റികള്‍ക്ക് ഇല്ലായിരുന്നു.
സിനിമകളിലെ അക്രമങ്ങള്‍ കണ്ടു കണ്ടു കുട്ടികളിലും ചെറുപ്പക്കാരിലും യാഥാർഥ്യബോധം കുറയാൻ ഇത് കാരണമാകുന്നു.
സിനിമകളിലെ അമിതമായ സംഘട്ടനങ്ങളും ക്രൂരതകളും കാണുമ്പോള്‍, അത്തരം രീതികള്‍ അനുകരിക്കാൻ ചിലർ (പ്രത്യേകിച്ച്‌ കൗമാരക്കാർ) മുതിരാറുണ്ട്.
ലഹരി ഉപയോഗം, സ്ത്രീവിരുദ്ധത, തെറ്റായ ജീവിതരീതികള്‍ എന്നിവ സിനിമകളില്‍ ഗ്ലാമറൈസ് ചെയ്ത് കാണിക്കുന്നത് സമൂഹത്തിലെ ധാർമ്മിക മൂല്യങ്ങളെ പ്രതികൂലമായി ബാധിക്കുന്നു.
ചില സിനിമകളിലെ ഭീകരമായ രംഗങ്ങള്‍ (ഹൊറർ) അല്ലെങ്കില്‍ അമിതമായ അക്രമങ്ങള്‍ സമൂഹത്തില്‍, പ്രത്യേകിച്ച്‌ കുട്ടികളില്‍ ഭയവും ഉത്കണ്ഠയും ഉണ്ടാക്കുന്നു.
കേരളത്തില്‍ ഇതിന് മുമ്പ് നടന്ന നേഴ്സ്മാരുടെ സമരം ,
ആശ വർക്കേഴ്സിന്റെ സമരം ,
Psc വിദ്യാർത്ഥികളുടെ സമരം ,
മുനമ്പം സമരം ,
സഹകരണ ബാങ്കിലെ കൊള്ള
ഇതൊന്നും ഇപ്പൊള്‍ NEET ന്റെ പേരില്‍ മുതല കണ്ണീർ ഒഴുക്കുന്നവർ കേട്ടിട്ടേ ഇല്ല.
ഇപ്പോഴത്തെ NEET ചോദ്യ പേപ്പർ ചോർച്ചക്ക് മുമ്പും ഈ ഇന്ത്യയില്‍ കേരളം അടക്കം എത്രയോ സംസ്ഥാനങ്ങളില്‍ PSC അടക്കം പരീക്ഷകള്‍ റദ് ചെയ്ത് re exam വേണ്ടി വന്നിട്ടുണ്ട്. അപ്പോഴൊന്നും ഇത് പോലെ സെലിബ്രിറ്റികള്‍ അഭിപ്രായം പറഞ്ഞു കണ്ടില്ല, അതിന്റെ ബന്ധപ്പെട്ട മന്ത്രിമാർ രാജിയും വെച്ച ചരിത്രം ഇല്ല.
CBSE (Central Board of Secondary Education) മെഡിക്കല്‍ എൻട്രൻസ് (AIPMT) നടത്തുന്ന കാലത്തും ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും ഉണ്ടായിട്ടുണ്ട്. പ്രധാനപ്പെട്ട സംഭവങ്ങള്‍ ഇവയാണ്: പണ്ട്,
എത്രയോ വർഷങ്ങള്‍ക്കു മുമ്പ് (ഏറ്റവും വലിയ ചോർച്ച)
സംഭവം: പരീക്ഷ നടക്കുന്നതിന് തൊട്ടുമുമ്പ് വാട്‌സ്‌ആപ്പ് വഴിയും SMS വഴിയും ചോദ്യങ്ങളും ഉത്തരങ്ങളും പുറത്തുവന്നു.
രീതി: ബിഹാർ, ഹരിയാണ കേന്ദ്രീകരിച്ചുള്ള സംഘങ്ങള്‍ വ്യാജ ഏജന്റുകള്‍ വഴി ഉത്തരങ്ങള്‍ സമാഹരിക്കുകയും, പ്രത്യേകമായി നിർമ്മിച്ച അടിവസ്ത്രങ്ങളിലും ജാക്കറ്റുകളിലും ബ്ലൂടൂത്ത് മൈക്രോ-ഉപകരണങ്ങള്‍ ഘടിപ്പിച്ച്‌ പരീക്ഷാ ഹാളുകളിലുള്ള വിദ്യാർത്ഥികള്‍ക്ക് എത്തിച്ചു കൊടുക്കുകയുമായിരുന്നു.
ഫലം: ഹരിയാണ പോലീസിന്റെ അന്വേഷണ റിപ്പോർട്ട് പരിഗണിച്ച്‌ സുപ്രീം കോടതി AIPMT പരീക്ഷ റദ്ദാക്കുകയും, ആഗസ്റ്റ് മാസത്തില്‍ CBSE-യോട് റീ-ടെസ്റ്റ് നടത്താൻ ഉത്തരവിടുകയും ചെയ്തു.
2. AIPMT 2011 & 2012 (ഉത്തരസൂചിക/ഹൈടെക് ചോർച്ച ആരോപണങ്ങള്‍)
പരീക്ഷ ആരംഭിച്ചതിന് തൊട്ടുപിന്നാലെ ചില കോച്ചിംഗ് സെന്ററുകളിലേക്കും മാഫിയകള്‍ക്കും SMS വഴി ഉത്തരസൂചികകള്‍ ചോർന്നതായി പോലീസിന് പരാതി ലഭിച്ചിരുന്നു.
വ്യാജ ആള്‍മാറാട്ടക്കാരെ ഇരുത്തി പരീക്ഷ എഴുതിച്ച സംഭവങ്ങളും അക്കാലത്ത് രാജസ്ഥാൻ, യു.പി തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
3. AIPMT 2004 (ചോദ്യപേപ്പർ ചോർച്ച)
പരീക്ഷ ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് രാജസ്ഥാനിലും ഡല്‍ഹിയിലും ചോദ്യപേപ്പർ ചോർന്നതായി ആരോപണം ഉയർന്നതിനെ തുടർന്ന് കേസ് അന്വേഷിക്കുകയും ക്രിമിനല്‍ സംഘങ്ങളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. (അന്ന് ഈ വിഷയത്തില്‍ ഏത് മന്ത്രി ആണ് രാജി വെച്ചത്? )
2014 march - CBSE പരീക്ഷകള്‍: പന്ത്രണ്ടാം ക്ലാസ് ഇക്കണോമിക്‌സ്, പത്താം ക്ലാസ് മാത്തമാറ്റിക്‌സ് ചോദ്യപ്പേപ്പറുകള്‍ ചോർന്നതിനെത്തുടർന്ന് രാജ്യത്ത് വലിയ വിവാദങ്ങള്‍ ഉണ്ടായി
2013 - മഹാരാഷ്‌ട്ര (HSC): സംസ്ഥാനത്ത് പന്ത്രണ്ടാം ക്ലാസ് (HSC) ചോദ്യപ്പേപ്പർ ചോർന്നതായി കണ്ടെത്തിയതിനെത്തുടർന്ന് പരീക്ഷ മാറ്റിവെച്ചു
2013 - മധ്യപ്രദേശ് (വ്യാപം അഴിമതി): രാജ്യത്തെ തന്നെ ഏറ്റവും വലിയ പരീക്ഷാ കുംഭകോണങ്ങളിലൊന്നായ 'വ്യാപം' (VYAPAM) അഴിമതി 2013-ല്‍ പുറത്തുവന്നു. പ്രീ-മെഡിക്കല്‍ ടെസ്റ്റ് (PMT) ഉള്‍പ്പെടെയുള്ള നിരവധി സർക്കാർ റിക്രൂട്ട്‌മെന്റ് പരീക്ഷകളിലെ കോപ്പിയടിയും ചോർച്ചയും ഇതില്‍ ഉള്‍പ്പെടുന്നു
2012 - ദില്ലി (AIIMS പ്രവേശന പരീക്ഷ): ഓള്‍ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസ് (AIIMS) നടത്തിയ പ്രവേശന പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്നതായി പരാതി ഉയർന്നു
2008 - പ്രീ-മെഡിക്കല്‍ ടെസ്റ്റ് (PMT): വിവിധ സംസ്ഥാനങ്ങളില്‍ നടന്ന മെഡിക്കല്‍ പ്രവേശന പരീക്ഷകളുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള ചോദ്യപ്പേപ്പർ ചോർച്ച റിപ്പോർട്ട് ചെയ്യപ്പെട്ടു
2007 - AIEEE: ഓള്‍ ഇന്ത്യ എഞ്ചിനീയറിംഗ് എൻട്രൻസ് എക്സാമിനേഷന്റെ (AIEEE) ചോദ്യപ്പേപ്പർ ചില സംസ്ഥാനങ്ങളില്‍ ചോർന്നതായി വാർത്തകള്‍ വന്നു
2006 - CBSE അക്കൗണ്ടൻസി: പന്ത്രണ്ടാം ക്ലാസ് അക്കൗണ്ടൻസി പരീക്ഷയുടെ ചോദ്യപ്പേപ്പർ ദില്ലിയില്‍ ചോർന്നു.
ചോദ്യപേപ്പർ ചോരുന്ന വഴികള്‍ (Modus Operandi)ഇത്തരം ചോർച്ചകള്‍ക്ക് പിന്നില്‍ കോച്ചിങ് സെന്ററുകള്‍, ഉദ്യോഗസ്ഥർ, ഏജന്റുകള്‍ എന്നിവരടങ്ങുന്ന ഒരു വലിയ മാഫിയ തന്നെയുണ്ടെന്നാണ് അന്വേഷണ ഏജൻസികള്‍ കണ്ടെത്തുന്നത്.
പ്രിന്റിങ് പ്രസ്സുകള്‍: ചോദ്യപേപ്പർ അച്ചടിക്കുന്ന സ്ഥാപനങ്ങളില്‍ നിന്നുള്ള സുരക്ഷാ വീഴ്ചകള്‍.ട്രാൻസ്പോർട്ടേഷൻ: പരീക്ഷാ കേന്ദ്രങ്ങളിലേക്ക് പേപ്പറുകള്‍ എത്തിക്കുന്ന വഴിയില്‍ വെച്ച്‌ സീലുകള്‍ പൊട്ടിച്ച്‌ ചോർത്തുന്നത്.ഡിജിറ്റല്‍ മാധ്യമങ്ങള്‍: വാട്സാപ്പ്, ടെലിഗ്രാം ഗ്രൂപ്പുകള്‍ വഴി വളരെ വേഗത്തില്‍ ചോദ്യങ്ങള്‍ ലക്ഷക്കണക്കിന് ആളുകളിലേക്ക് വില്‍ക്കപ്പെടുന്നു
കേന്ദ്ര സർക്കാരിന്റെ പുതിയ കർശന നിയമം (Anti-Paper Leak Law)പൊതുപരീക്ഷകളിലെ ക്രമക്കേടുകള്‍ തടയുന്നതിനായി കേന്ദ്ര സർക്കാർ 'ദി പബ്ലിക് എക്സാമിനേഷൻസ് (പ്രിവൻഷൻ ഓഫ് അണ്‍ഫെയർ മീൻസ്) ആക്‌ട്, 2024' (Public Examinations Act, 2024) നടപ്പിലാക്കിയിട്ടുണ്ട്. ഈ നിയമപ്രകാരം വ്യവസ്ഥ ചെയ്തിട്ടുള്ള കടുത്ത ശിക്ഷകള്‍ നല്‍കുന്നത്.
സമരം നടത്താം… പ്രതിഷേധിക്കാം പക്ഷേ പൊതുമുതല്‍ നശിപ്പിച്ച്‌ കൊണ്ടും ട്രെയിനിന് നേരെ കല്ലെറിഞ്ഞ് കൊണ്ടും ആവരുത്..restricted area യിലും സുരക്ഷ കാരണങ്ങളാല്‍ സമരം ചെയ്യരുത്.
നിലവില്‍, ഇറാൻ അമേരിക്ക യുദ്ധ കാലത്ത് പോലും വികസനത്തിലേക്ക് കുത്തിക്കുക ആണ് ഇന്ത്യ. അപ്പോള്‍ എങ്ങനെ എങ്കിലും ഇന്ത്യയില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കാൻ തെറ്റിദ്ധരിക്കപെട്ടു - സന്തോഷ്‌ പണ്ഡിറ്റ്

പെണ്‍കോന്തന്റെയും അവളുടെയും സ്ഥിരം പരിപാടി'. ജോജു പറഞ്ഞ താരദമ്പതികളെ കുറിച്ച്‌ സൂചന നല്‍കി ലക്ഷ്മി;സിനിമയിലെ ചിലര്‍ തനിക...
22/07/2026

പെണ്‍കോന്തന്റെയും അവളുടെയും സ്ഥിരം പരിപാടി'. ജോജു പറഞ്ഞ താരദമ്പതികളെ കുറിച്ച്‌ സൂചന നല്‍കി ലക്ഷ്മി;

സിനിമയിലെ ചിലര്‍ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുണ്ട് എന്ന നടന്‍ ജോജു ജോര്‍ജിന്റെ വെളിപ്പെടുത്തല്‍ സിനിമാലോകത്ത് വലിയ ചര്‍ച്ചയായിരിക്കുകയാണ്. മലയാള സിനിമയിലെ ഒരി പ്രമുഖ നടനും ഭാര്യയും തനിക്കെതിരെ പിആര്‍ വര്‍ക്ക് നടത്തുകയാണ് എന്നായിരുന്നു കഴിഞ്ഞ ദിവസം ജോജു ജോര്‍ജ് പറഞ്ഞത്. തന്റെ ഏറ്റവും പുതിയ സിനിമയായ വരവിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഇന്‍സ്റ്റഗ്രാം ലൈവിനിടെയായിരുന്നു ജോജുവിന്റെ പ്രതികരണം. ഇവര്‍ മാത്രമല്ല മലയാളത്തിലെ പല പ്രമുഖ താരങ്ങളും തനിക്കെതിരെ പെയ്ഡ് പി ആര്‍ ചെയ്യുന്നുണ്ടെന്നും ജോജു ആരോപിച്ചിരുന്നു. വരവ് സിനിമയ്‌ക്കെതിരേയും നെഗറ്റീവ് ക്യാംപെയ്ന്‍ നടക്കുന്നുണ്ട് എന്ന് ജോജു പറഞ്ഞിരുന്നു. എന്നാല്‍ ആരാണ് ആ താരദമ്പതികള്‍ എന്നോ എന്തിനാണ് ഇത് ചെയ്യുന്നത് എന്നോ ജോജു വ്യക്തമാക്കിയിരുന്നില്ല. ഏതായാലും ജോജുവിന്റെ പ്രതികരണം സോഷ്യല്‍ മീഡിയയിലും വലിയ കോളിളക്കമുണ്ടാക്കിയിട്ടുണ്ട്.

ജോജുവിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ആ താരദമ്പതികള്‍ ആരാണ് എന്നാണ് എല്ലാവരും ചോദിക്കുന്നത്. അതിനിടെ ഈ വിഷയത്തില്‍ വ്‌ളോഗറും നടനും അവതാരകനുമായ മിഥുന്‍ രമേശിന്റെ ഭാര്യയുമായ ലക്ഷ്മി മേനോന്റെ പ്രതികരണമാണ് ശ്രദ്ധേയമാകുന്നത്. ജോജു ലക്ഷ്യം വെച്ച പ്രമുഖ നടനും ഭാര്യയും ആരെന്ന് സൂചന നല്‍കുന്നൊരു ഇന്‍സ്റ്റഗ്രാം സ്റ്റോറി ലക്ഷ്മി പങ്കുവെച്ചിരുന്നു. എന്നാല്‍ പിന്നീട് ഈ സ്റ്റോറി പിന്‍വലിക്കുകയും ചെയ്തു. ''ഇത് ആ പെണ്‍കോന്തനായ ഭര്‍ത്താവിന്റെയും അവളുടെയും സ്ഥിരം കലാപരിപാടി അല്ലേ, നമ്മള്‍ അതിലും മുകളിലാണ് ചേട്ടാ'' എന്നായിരുന്നു ജോജുവിന്റെ ചിത്രവും പ്രതികരണവും ചേര്‍ത്ത് കൊണ്ട് ലക്ഷ്മി മേനോന്‍ പങ്ക് വെച്ച സ്‌റ്റോറി. അതേസമയം സ്‌റ്റോറി പോസ്റ്റ് ചെയ്ത് അല്‍പസമയത്തിന് ശേഷം തന്നെ ലക്ഷ്മി അത് പിന്‍വലിക്കുകയും ചെയ്തു.

ഏതായാലും ജോജു ജോര്‍ജ് ലൈവില്‍ പേരെടുത്തു പറയാതിരുന്ന ആ പ്രമുഖ നടനും ഭാര്യയും ആരാണെന്ന തിരച്ചിലിലാണ് സോഷ്യല്‍ മീഡിയ. പലരും പലരുടേയും പേര് പറഞ്ഞ് സോഷ്യല്‍ മീഡിയയിലെ സിനിമാ ഗ്രൂപ്പുകളില്‍ കമന്റിടുന്നത്. മുന്‍പും സമാനമായ രീതിയില്‍ മറ്റ് പല സിനിമകള്‍ക്കെതിരെയും നെഗറ്റിവ് റിവ്യൂ ക്യാംപെയ്‌നുകള്‍ ഇവര്‍ നടത്തിയിട്ടുണ്ട് എന്ന് വരെ ചിലര്‍ പറയുന്നുണ്ട്.
എന്നിരുന്നാലും ജോജു പറഞ്ഞ താരദമ്പതികള്‍ ആരാണെന്ന കാര്യത്തില്‍ ഔദ്യോഗികമായ സ്ഥിരീകരണങ്ങളൊന്നും എവിടേയും വന്നിട്ടില്ല.

അടുത്ത ദിവസങ്ങളിൽ തന്നെ കീമോ സ്റ്റാർട്ട്‌ ചെയ്യും. ചെറിയ ചില ബുദ്ധിമുട്ടുകളും ടെൻഷനും ഒക്കെയുണ്ടെങ്കിലും, പൂർണ്ണ ആത്മവിശ...
16/06/2026

അടുത്ത ദിവസങ്ങളിൽ തന്നെ കീമോ സ്റ്റാർട്ട്‌ ചെയ്യും. ചെറിയ ചില ബുദ്ധിമുട്ടുകളും ടെൻഷനും ഒക്കെയുണ്ടെങ്കിലും, പൂർണ്ണ ആത്മവിശ്വാസത്തോടെ തന്നെയാണ് ഞാൻ ഇതിനെ നേരിടാൻ ഒരുങ്ങുന്നത്. 😥🙏

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഒപ്പമുള്ളവരുടെയും എന്നെ സ്നേഹിക്കുന്നവരുടെയും പ്രാർത്ഥനകളും ഫോൺ കോളുകളും സന്ദേശങ്ങളും ഒക്കെയാണ് എന്റെ ഏറ്റവും വലിയ കരുത്ത്. എല്ലാവരോടും നേരിട്ട് സംസാരിക്കാൻ കഴിയാത്തതുകൊണ്ടാണ് ഈ ഒരു കുറിപ്പ് പങ്കുവെക്കുന്നത്. ഇപ്പോൾ ഞാൻ ചികിത്സയുടെ അടുത്ത ഘട്ടങ്ങളിലേക്ക് കടക്കുകയാണ്. മൂന്ന് ദിവസമായി ഹോസ്പിറ്റലും വീടുമായി തന്നെയുള്ള ഓട്ടത്തിലാണ്.

​കീമോതെറാപ്പി ആരംഭിക്കുന്നതിന് മുന്നോടിയായുള്ള ഹാർട്ട്, ലെങ്സ് ഫിറ്റ്നസ് പരിശോധനകളെല്ലാം കഴിഞ്ഞു, ഡോക്ടർമാർ ഓക്കെ പറഞ്ഞിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ തന്നെ കീമോ പോർട്ട് ഇടുന്നതും തുടർന്ന് കീമോതെറാപ്പി ആരംഭിക്കുന്നതുമുൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് കടക്കുകയാണ്. ചെറിയ ചില ബുദ്ധിമുട്ടുകളും ടെൻഷനും ഒക്കെയുണ്ടെങ്കിലും, പൂർണ്ണ ആത്മവിശ്വാസത്തോടെ തന്നെയാണ് ഞാൻ ഇതിനെ നേരിടാൻ ഒരുങ്ങുന്നത്. പലപ്പോഴും രാത്രികളിൽ അറിയാതെ കണ്ണ് നിറഞ്ഞിട്ടുണ്ടെങ്കിലും, എന്റെ പ്രിയപ്പെട്ടവർ തരുന്ന ധൈര്യം ചെറുതല്ല. മെഡിക്കൽ കോളേജിൽ വെച്ച് കണ്ട് സങ്കടത്തോടെ എനിക്ക് വേണ്ടി പ്രാർത്ഥിച്ചവർ മുതൽ വിളിച്ചന്വേഷിച്ച സഹപ്രവർത്തകരും സുഹൃത്തുക്കളും വരെയുള്ളവരുടെ സ്നേഹം കാണുമ്പോൾ എന്റെ പകുതി രോഗം മാറിയതുപോലെയാണ് തോന്നുന്നത്.

ഇതുപോലെ വേദനകളിലൂടെ കടന്നുപോകുന്ന ഒരുപാട് ആളുകൾ നമുക്ക് ചുറ്റുമുണ്ട്. അവർക്കൊക്കെ ഒരു മാതൃകയാവണം, തോറ്റുകൊടുക്കരുത് എന്ന് തന്നെയാണ് എന്റെ ആഗ്രഹം. നമ്മുടെ കുഞ്ഞുങ്ങൾക്ക് വേണ്ടി നമ്മൾ സന്തോഷത്തോടെ ജീവിച്ചു കാണിക്കണം. നമ്മളെ ചികിത്സിക്കുന്ന ഡോക്ടർമാരെയും ദൈവത്തെയും പൂർണ്ണമായി വിശ്വസിച്ച്, കൃത്യമായ ചികിത്സയോടെ ഞാൻ ഈ രോഗത്തെ അതിജീവിച്ച് ശക്തമായി തിരികെ വരും.

​വരാനിരുന്ന നല്ല ചില സിനിമകളും ഷൂട്ടിങ്ങുകളും താല്ക്കാലികമായി മാറ്റിവെക്കേണ്ടി വന്നിട്ടുണ്ട്. എങ്കിലും രോഗമുക്തി നേടി തിരിച്ചെത്തി ആ വേഷങ്ങളൊക്കെ ചെയ്യാനാകുമെന്ന ഉറച്ച വിശ്വാസം എനിക്കുണ്ട്. എന്റെ വിശേഷങ്ങളും അപ്ഡേറ്റുകളും ഒക്കെ ഇനി മുതൽ എന്റെ യൂട്യൂബ് ചാനലിലൂടെ ഞാൻ നിങ്ങളെ അറിയിക്കുന്നതായിരിക്കും. നിങ്ങളുടെ ഈ സ്നേഹവും പ്രാർത്ഥനയും എന്നും കൂടെയുണ്ടാകണം.

- രേണുസുധി

പണ്ട് ഒരു പരിപാടിക്ക് വന്ന സമയം ഇവനോട് കുറെ യൂട്യൂബേർസ്, ഞരമ്പന്മാർ കൂടെയില്ലേ എന്ന് ചോദിച്ചപ്പോൾ ഇവൻ അവിടെക്കിടന്ന് ഉണ്...
13/06/2026

പണ്ട് ഒരു പരിപാടിക്ക് വന്ന സമയം ഇവനോട് കുറെ യൂട്യൂബേർസ്, ഞരമ്പന്മാർ കൂടെയില്ലേ എന്ന് ചോദിച്ചപ്പോൾ ഇവൻ അവിടെക്കിടന്ന് ഉണ്ടാക്കിയ പ്രശ്നം കാണണം. ഇന്നതെല്ലാം സത്യമായെന്ന് തെളിഞ്ഞു. എല്ലാവനും ഞരമ്പന്മാർ തന്നെ...

ഹൃദയാഘാതമെന്ന് കരുതി തള്ളിക്കളഞ്ഞു, പക്ഷേ രണ്ട് കോടി ഇൻഷുറൻസ് തുകയ്ക്കായി മുൻ സൈനികനെ ഭാര്യയും കാമുകനും ചേർന്ന് വിഷം കൊട...
13/06/2026

ഹൃദയാഘാതമെന്ന് കരുതി തള്ളിക്കളഞ്ഞു, പക്ഷേ രണ്ട് കോടി ഇൻഷുറൻസ് തുകയ്ക്കായി മുൻ സൈനികനെ ഭാര്യയും കാമുകനും ചേർന്ന് വിഷം കൊടുത്തു കൊന്നതായിരുന്നു!😥

നാടിനെ നടുക്കിയ ക്രൂരവും ആസൂത്രിതവുമായ ഒരു കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ കർണാടകയിലെ ബെലഗാവിയില്‍ നിന്നും പുറത്തുവരുന്നത്. ഹൃദയാഘാതം മൂലം സംഭവിച്ച സ്വാഭാവിക മരണമെന്ന് കരുതി എല്ലാവരും വിശ്വസിച്ച ഒരു മുൻ സൈനികന്റെ മരണം, രണ്ട് കോടി രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ഭാര്യയും കൂട്ടാളികളും ചേർന്ന് നടത്തിയ ക്രൂരമായ അരുംകൊലയായിരുന്നു എന്ന് പോലീസ് കണ്ടെത്തിയിരിക്കുന്നു!

​ബെലഗാവി യമക്കനമാറാഡി സ്വദേശിയും മുൻ സൈനികനുമായ സന്ദീപ് മഞ്ചാരഗിയാണ് സ്വന്തം ഭാര്യയുടെയും കാമുകന്റെയും ക്രൂരതയ്ക്ക് ഇരയായത്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഹുക്കേരിയില്‍ നിന്ന് മടങ്ങവേ സന്ദീപിന് ഒരു വാഹനാപകടത്തില്‍ പരിക്കേറ്റിരുന്നു. എന്നാൽ അത് വളരെ നിസാരമായ പരിക്കുകള്‍ മാത്രമായിരുന്നു. തുടർന്ന് ഇയാളെ ഗാട്ടപ്രഭയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ അപകടത്തെയാണ് സന്ദീപിന്റെ ഭാര്യ സുമയും അവളുടെ ആണ്‍ സുഹൃത്തായ ദോംബാറും ചേർന്ന് തങ്ങളുടെ കൊടുംചതിക്കായി ഉപയോഗപ്പെടുത്തിയത്.

സന്ദീപിനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യുന്നതിന് തൊട്ടുമുൻപ്, സുമയും കാമുകൻ ദോംബാറും ചേർന്ന് ആശുപത്രിയിലെ ഒരു ജീവനക്കാരനെ വൻ തുക വാഗ്ദാനം ചെയ്ത് സ്വാധീനിച്ചു. തുടർന്ന് ഈ ജീവനക്കാരന്റെ സഹായത്തോടെ സന്ദീപിന് ആസൂത്രിതമായി വിഷം നൽകുകയായിരുന്നു. ആശുപത്രിയിൽ നിന്നും വീട്ടിലെത്തി നിമിഷങ്ങൾക്കകം സന്ദീപ് മരണത്തിന് കീഴടങ്ങി.

​മരണശേഷം ഒട്ടും സംശയം തോന്നാത്ത രീതിയിലായിരുന്നു സുമയുടെ പെരുമാറ്റം. ഭർത്താവിന് പെട്ടെന്ന് ഹൃദയാഘാതം ഉണ്ടായതാണെന്ന് പറഞ്ഞ് ഇവർ ബന്ധുക്കളെയും നാട്ടുകാരെയും വിശ്വസിപ്പിച്ചു. ആർക്കും ഒരു സംശയവും തോന്നാത്ത വിധം സംസ്കാര ചടങ്ങുകളും വേഗത്തിൽ നടത്തി തീർത്തു. എല്ലാം ഭദ്രമെന്നും, ഇനി രണ്ട് കോടിയുടെ ഇൻഷുറൻസ് തുക കൈക്കലാക്കാമെന്നും ഇവർ ഉറപ്പിച്ചു.

എന്നാൽ പാപക്കറകൾ അധികനാൾ മൂടിവെക്കാൻ അവർക്കായില്ല. സന്ദീപിന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് പോലീസിന് ലഭിച്ച ഒരു രഹസ്യവിവരമാണ് കേസിൽ വഴിത്തിരിവായത്. പോലീസ് ഉടൻ തന്നെ മൃതദേഹം പുറത്തെടുത്ത് വിശദമായ റീ-പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കി. പരിശോധനയിൽ സന്ദീപിന്റെ ഉള്ളിൽ മാരകമായ വിഷത്തിന്റെ അംശം കണ്ടെത്തുകയായിരുന്നു!

​തുടർന്ന് സംശയം തോന്നിയ പോലീസ് സുമയെയും കാമുകനെയും, ഒപ്പം സംശയാസ്പദമായ രീതിയിൽ പെരുമാറിയ ആശുപത്രി ജീവനക്കാരനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. പോലീസിന്റെ മൂന്നാം മുറയ്ക്ക് മുന്നിൽ ആശുപത്രി ജീവനക്കാരൻ പിടിച്ചുനിൽക്കാനാവാതെ സത്യാവസ്ഥ വിളിച്ചുപറഞ്ഞതോടെ, സുമയും കാമുകനും നെയ്ത കൂട്ടക്കൊലയുടെ ചുരുളഴിയുകയായിരുന്നു.

ഭർത്താവിന്റെ ജീവനേക്കാൾ പണത്തിനും വഴിവിട്ട ജീവിതത്തിനും പ്രാധാന്യം നൽകിയ ഭാര്യ സുമ, ആൺസുഹൃത്ത് ദോംബാർ, ഇവർക്ക് കൂട്ടുനിന്ന ആശുപത്രി ജീവനക്കാരൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. പണത്തിന് വേണ്ടി സ്വന്തം ഭർത്താവിനെപ്പോലും ഇല്ലാതാക്കാൻ മടിക്കാത്ത മനുഷ്യ മൃഗങ്ങളുടെ ഈ ക്രൂരത കേട്ട് അന്തംവിട്ടിരിക്കുകയാണ് നാട്!

17 വയസ്സില്‍ ഗര്‍ഭിണിയായി, എല്ലാവരും അബോര്‍ഷൻ ചെയ്യാൻ പറഞ്ഞിട്ടും കേട്ടില്ല; ആ കൗമാരക്കാരി പ്രസവിച്ച കുഞ്ഞ് ഇന്ന് ലോകപ്ര...
12/06/2026

17 വയസ്സില്‍ ഗര്‍ഭിണിയായി, എല്ലാവരും അബോര്‍ഷൻ ചെയ്യാൻ പറഞ്ഞിട്ടും കേട്ടില്ല; ആ കൗമാരക്കാരി പ്രസവിച്ച കുഞ്ഞ് ഇന്ന് ലോകപ്രശസ്തൻ..👏❤️

ലോകപ്രശസ്ത പോപ്പ് ഗായകൻ ജസ്റ്റിൻ ബീബറുടെ വിജയഗാഥകള്‍ അദ്ദേഹത്തിന്റെ കടുത്ത ആരാധകർക്ക് എന്നും ആവേശമാണ്. എന്നാല്‍, ആഡംബരവും പ്രശസ്തിയും കോടികളുടെ സമ്പാദ്യവും നിറഞ്ഞ ജസ്റ്റിന്റെ ഇന്നത്തെ ജീവിതത്തിന് പിന്നില്‍, പ്രതികൂല സാഹചര്യങ്ങളില്‍ ഒട്ടും തളരാതെ പോരാടിയ ഒരു അമ്മയുടെ കണ്ണീരും നിശ്ചയദാർഢ്യവുമുണ്ട്.

ജസ്റ്റിൻ ബീബറുടെ അമ്മ പാറ്റി മാലെറ്റ് തന്റെ 17-ാം വയസ്സില്‍ ഗർഭച്ഛിദ്രം വേണ്ടെന്നുവെച്ച്‌ ജസ്റ്റിന് ജന്മം നല്‍കിയ തീരുമാനത്തെക്കുറിച്ച്‌ അടുത്തിടെ തുറന്നു പറഞ്ഞിരുന്നു.

'നൗവെയർ ബട്ട് അപ്പ്' (Nowhere But Up: The Story of Justin Bieber's Mom) എന്ന പേരില്‍ എഴുതിയ പുസ്തകത്തിലാണ് പാറ്റി മാലെറ്റ് തന്റെ കഠിനമായ ജീവിതാനുഭവങ്ങളെക്കുറിച്ചും പോരാട്ടങ്ങളെ കുറിച്ചും വെളിപ്പെടുത്തിയത്. കൗമാരപ്രായത്തില്‍ താൻ നേരിട്ട ലൈംഗിക അതിക്രമങ്ങള്‍, മയക്കുമരുന്ന് ഉപയോഗം, കടുത്ത വിഷാദം, ഒടുവില്‍ ആത്മഹത്യാശ്രമം വരെയെത്തിയ തന്റെ ഇരുണ്ട കാലഘട്ടത്തെക്കുറിച്ച്‌ അവർ മനസ്സ് തുറന്നു. സമാനമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന മറ്റ് പെണ്‍കുട്ടികള്‍ക്ക് തന്റെ ജീവിതം ഒരു പ്രചോദനമാകാൻ വേണ്ടിയാണ് ഉള്ളുതുറന്ന് താൻ ഇതെല്ലാം വെളിപ്പെടുത്തുന്നതെന്നും പാറ്റി വ്യക്തമാക്കി.

ലൈംഗിക അതിക്രമത്തിന് ഇരയായ ഏതൊരാളും അനുഭവിക്കുന്ന നാണക്കേടും കുറ്റബോധവും താനും ഏറെക്കാലം ഉള്ളില്‍ ചുമന്നിരുന്നു എന്ന് പാറ്റി ഓർക്കുന്നു. വർഷങ്ങളായി അനുഭവിച്ച ഈ വേദനകളുടെയും പീഡനങ്ങളുടെയും പാരമ്യതയിലാണ് അവർ മയക്കുമരുന്നിനും മദ്യത്തിനും അടിമയായത്. ഒടുവില്‍ കടുത്ത വിഷാദത്തിനൊടുവില്‍ ജീവനൊടുക്കാൻ ശ്രമിച്ച പാറ്റിയെ ഒരു സൈക്യാട്രിക് വാർഡില്‍ പ്രവേശിപ്പിച്ചു. അവിടെവെച്ച്‌ ഒരു ക്രിസ്ത്യൻ കൗണ്‍സിലറുടെ സന്ദർശനത്തെത്തുടർന്നുണ്ടായ ആത്മീയ ഉണർവാണ് തന്റെ ജീവിതത്തിലേക്കുള്ള മടങ്ങിവരവിന് പ്രധാന കാരണമായതെന്ന് പാറ്റി വിശ്വസിക്കുന്നു.

ഈ പ്രതിസന്ധികള്‍ക്കിടയിലാണ് തന്റെ 17-ാം വയസ്സില്‍ പാറ്റി ഗർഭിണിയാകുന്നത്. പ്രായക്കുറവും കടുത്ത സാമ്പത്തിക ദാരിദ്ര്യവും കണക്കിലെടുത്ത് ഗർഭച്ഛിദ്രം നടത്താൻ ചുറ്റുമുള്ളവരില്‍ നിന്നും കടുത്ത സമ്മർദ്ദമാണ് അവർക്ക് നേരിടേണ്ടി വന്നത്. എന്നാല്‍ തനിക്ക് ചിന്തിക്കാൻ പോലും കഴിയാത്ത ഒന്നായിരുന്നു ഗർഭച്ഛിദ്രമെന്ന് പാറ്റി വെളിപ്പെടുത്തി. പ്രശസ്ത അവതാരക കാത്തി ലീ ഗിഫോർഡുമായി നടത്തിയ 'ടുഡേ ഷോ' അഭിമുഖത്തിലാണ് തന്റെ ഗർഭധാരണത്തെ കുറിച്ച്‌ പാറ്റി മനസ്സു തുറന്നത്. എങ്ങനെയെന്ന് അറിയില്ലായിരുന്നെങ്കിലും കുഞ്ഞിനെ വളർത്താൻ തന്റെ പരമാവധി ശ്രമിക്കുമെന്നും അതിനായി എന്ത് ത്യാഗത്തിനും തയ്യാറാണെന്നും അവർ ഉറപ്പിച്ചു. ഒടുവില്‍ എല്ലാ എതിർപ്പുകളെയും അവഗണിച്ചുകൊണ്ട് 1994 മാർച്ച്‌ 1-ന് അവർ ജസ്റ്റിൻ ബീബറിന് ജന്മം നല്‍കി.

മകൻ ജനിച്ച നിമിഷം പാറ്റി വൈകാരികമായാണ് ഓർക്കുന്നത്. അവൻ ആദ്യമായി കരയുന്നത് കേട്ടപ്പോള്‍ അത് ശരിക്കും തന്റെ കാതുകളില്‍ സംഗീതം പോലെയാണ് തോന്നിയത്. സാധാരണ കുഞ്ഞുങ്ങള്‍ കരയുന്നതുപോലെയല്ല, അവൻ പാടുന്നത് പോലെയാണ് തനിക്ക് അനുഭവപ്പെട്ടതെന്നും 'ദൈവമേ, ഇത് എത്ര മനോഹരവും അതിശയകരവുമാണ്' എന്ന് ചിന്തിച്ച്‌ അവനെ നെഞ്ചോട് ചേർത്തുവെച്ചെന്നും പാറ്റി പറയുന്നു.

കാനഡയിലെ ഒന്റാറിയോയിലുള്ള ഒരു ചെറിയ അപ്പാർട്ട്മെന്റിലായിരുന്നു പിന്നീട് ഈ അമ്മയുടെയും മകന്റെയും ജീവിതം. ജസ്റ്റിനെ വളർത്താൻ വേണ്ടി ഒരേസമയം ഒന്നിലധികം ചെറിയ ജോലികള്‍ പാറ്റിക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്. ഒരു സാധാരണ ജീവിതം നയിക്കാൻ പോലും ബുദ്ധിമുട്ടിയ അവർ പലപ്പോഴും ചാരിറ്റി സ്ഥാപനങ്ങളുടെയും കമ്മ്യൂണിറ്റിയുടെയും സഹായത്തോടെയാണ് ആഹാരത്തിനുള്ള വക കണ്ടെത്തിയിരുന്നത്.

കടുത്ത ദാരിദ്ര്യത്തിലും പ്രതിസന്ധികള്‍ക്കിടയിലും ജസ്റ്റിന് സംഗീതത്തോടുള്ള താല്പര്യം മനസ്സിലാക്കാൻ ആ അമ്മ മറന്നില്ല. അവന് പിയാനോ, ഡ്രംസ്, ഗിറ്റാർ എന്നിവ പഠിക്കാനുള്ള പൂർണ്ണ പിന്തുണ പാറ്റി നല്‍കി. 2007-ല്‍ ജസ്റ്റിൻ പങ്കെടുത്ത ഒരു പ്രാദേശിക പാട്ട് മത്സരത്തിന്റെ വീഡിയോ, ദൂരെയുള്ള ബന്ധുക്കള്‍ക്ക് കാണാൻ വേണ്ടിയാണ് പാറ്റി ആദ്യമായി യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യുന്നത്. തുടർന്ന് ജസ്റ്റിൻ പാടിയ പ്രശസ്തമായ ആർ&ബി പാട്ടുകളുടെ വീഡിയോകള്‍ അവർ യൂട്യൂബിലിട്ടു. ഈ വീഡിയോകളാണ് ജസ്റ്റിൻ ബീബറുടെ ജീവിതം മാറ്റിമറിച്ചത്. പ്രശസ്ത മ്യൂസിക് എക്സിക്യൂട്ടീവായ സ്കൂട്ടർ ബ്രൗണ്‍ യാദൃശ്ചികമായി ഈ വീഡിയോകള്‍ കാണുകയും, ആ 13-കാരന്റെ കഴിവ് തിരിച്ചറിഞ്ഞ് അവനെ അമേരിക്കയിലേക്ക് ക്ഷണിക്കുകയും ചെയ്തു. പിന്നീട് പ്രശസ്ത താരം അഷറിന്റെ കൂടെ ചേർന്നുള്ള ജസ്റ്റിന്റെ വളർച്ച ഒരു പുതിയ ചരിത്രമായി മാറി.

തന്റെ ജീവിതത്തെക്കുറിച്ച്‌ പാറ്റി മാലെറ്റ് പറയുന്ന വാക്കുകള്‍ പ്രതിസന്ധികളില്‍ തളരുന്ന ഏതൊരാള്‍ക്കും പ്രത്യാശ നല്‍കുന്നതാണ്: "എന്റെ ജീവിതം അവസാനിച്ചു എന്ന് എല്ലാവരും കരുതിയിടത്തുനിന്നാണ് ഞാൻ എന്റെ മകന് ജന്മം നല്‍കിയത്. ഇന്ന് അവൻ ലോകം കീഴടക്കുമ്പോള്‍ എനിക്ക് പറയാനുള്ളത് ഒന്നുമാത്രം-പ്രതീക്ഷകള്‍ കൈവിടാതിരുന്നാല്‍ വിധി പോലും നിങ്ങളുടെ മുന്നില്‍ തോറ്റുതരേണ്ടി വരും."❤️🥰

Address

Trivandrum City

Website

Alerts

Be the first to know and let us send you an email when Gramavaasi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category