The designer's pen

The designer's pen A page to share my creations and thoughts.

ഇറാൻ - അമേരിക്ക -  ഇസ്രയേൽ  യുദ്ധം അഞ്ചാം വാരത്തിലാണ്. ഇതിത്രയും നീളു മ്പോൾ 45 കൊല്ലം മുമ്പ് ഇറാനോട് കൊമ്പ് കോർത്ത അമേരി...
07/04/2026

ഇറാൻ - അമേരിക്ക - ഇസ്രയേൽ യുദ്ധം അഞ്ചാം വാരത്തിലാണ്. ഇതിത്രയും നീളു മ്പോൾ 45 കൊല്ലം മുമ്പ് ഇറാനോട് കൊമ്പ് കോർത്ത അമേരിക്കയുടെ അന്നത്തെ പ്രസി ഡൻ്റ് ജിമ്മി കാർട്ടർ പറഞ്ഞൊരു ഡയലോ ഗുണ്ട്:
" എല്ലാം ഞങ്ങൾക്ക് അനുകൂലമായിരുന്നു. ആയുധവും സമ്പത്തും. എന്നിട്ടും ജയിക്കാ നായില്ല. because God was with Iran! (പടച്ചോൻ ഇറാൻ്റെ കൂടെയായിരുന്നു!! ").
സമാന ഡയലോഗ് ഇത്തവണ ട്രംപും നടത്തി: " ഏതോ ഒരു അദൃശ്യ ശക്തി ഇറാന് പിറകി ലുണ്ട്....!!!" എന്ന്.
ഇറാൻ എന്തോ വിസ്മയം ( ന്ട്ടാന്തരം ) കാ ണിക്കുന്നെന്നും ദൈവം ഇറാൻ്റെ കൂടെയാ ണെന്നല്ല ഞാൻ പറയുന്നത്. കാക്കയെ വെടി വെച്ചിടുന്ന പോലെ F-15 വിമാനങ്ങളെ നില ത്തേക്കിടുമ്പോൾ ഇതെങ്ങനെ സാധിക്കുന്നു കോയ എന്ന് തോന്നിപ്പോവുന്നു. കൂടാതെ.....
അമേരിക്കയെ പിന്തുണക്കാൻ രാജ്യങ്ങളേ മുന്നോട്ട് വരാതെ ഒറ്റപ്പെട്ടു പോയി. ഭരണ മാ റ്റത്തിന് പോയവരുടെ രാജ്യത്തെ തെരുവു കളിലാണ് ഭരണ മാറ്റത്തി്നായി ജനം നിറ യുന്നത്! ഇറാൻ ശാന്തമാണ്? ഏറ്റവുമൊടുവിലായി കര സേന മേധാവിയെ അടക്കം പല അമേരിക്കൻ സൈനിക മേധാ വികളുടെയും ട്രംപ് പറഞ്ഞയച്ചു. അമേരിക്കയിലെ 70% ജനങ്ങൾക്കും ട്രംപി നെ മതിയായി. ജനപ്രീതി മൈനസ് പതിനേഴായി താണു എന്നും കേൾക്കുന്നു!
അമേരിക്കൻ യുദ്ധ വിമാനങ്ങൾക്ക് സ്പെയിൻ, ഫ്രാൻസ്, ഇറ്റലി എന്നീ രാജ്യങ്ങൾ ആകാശ പാത അനുവദിച്ചില്ല! ബ്രിട്ടൻ അമേരിക്കൻ പക്ഷത്തില്ല. അമേരിക്കൻ സൈനിക താവളം ഇനി വേണ്ടെന്ന് ഖത്തറും തീരുമാനി ച്ചു എന്ന് കേൾക്കുന്നു. അമേരിക്കൻ ആയുധങ്ങൾ സൗദി വാങ്ങുന്നത് നിർത്തിയേക്കും! ചുരുക്കത്തിൽ അറബ് രാജ്യങ്ങൾ വീണ്ടു വിചാരത്തിലാണ്.
യുദ്ധത്തിന് മുമ്പ് ഹോർമുസ് കടലിടുക്ക് അട ച്ചിരുന്നില്ല? ഇപ്പൊൾ അടഞ്ഞ് കിടക്കുന്നു. യുദ്ധത്തിന് മുമ്പ് ഇറാൻ്റെ എണ്ണ വിറ്റത് 47 ഡോളറിന്. ഇന്നത് ഇരട്ടിയാണ്!
ആര് ജയിച്ചു എന്ന ചോദ്യം അപ്രസക്തം!! നയതന്ത്രപരമായി അമേരിക്ക തോറ്റ് തൊപ്പി യിട്ടു. സൈനികമായി അമേരിക്കയെയും ഇസ്രയേലിനെയും ഇറാൻ തോൽപ്പിച്ചു എന്ന് പറയുന്നത് ശരിയാവണമെന്നില്ല. രണ്ട് രാജ്യ ങ്ങൾ ചേർന്നിട്ടും ഇറാനെ തോൽപ്പിക്കാനാ യില്ല എന്നത് ഒരു ശരിയാണ്!! അതും ശരി യല്ലെങ്കിൽ അമേരിക്കയെ ഇറാൻ വരച്ച വ രയിൽ നിർത്തുന്നു!!
എന്ന് വെച്ച് ഇറാൻ ജയിക്കണമെന്നില്ല! ഇറാൻ ജയിച്ചാൽ അറബ് രാജ്യങ്ങൾ ഇറാൻ്റെ അടിമകളാവണമെന്നില്ല! അമേരിക്ക ജയിച്ചാൽ യുദ്ധ ചിലവെങ്കിലും ട്രമ്പ് അറബ് രാജ്യങ്ങളിൽ നിന്ന് എണ്ണി വാങ്ങും. ഭരണ മാറ്റം ഇറാനിൽ മാത്രം ഒതുങ്ങില്ല.
ഈ യുദ്ധത്തിൻ്റെ ബാക്കിപത്രം എന്തായിരു ന്നാലും ഇറാൻ വിഷയത്തിൽ ലോകം രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു! ഇതിൻ്റെ കെമിസ്ട്രി എന്തായിരിക്കും? ഒന്നുറപ്പിക്കാം. ഇറാൻ പഴയ ഇറാനായിരിക്കില്ല. അമേരിക്ക പഴയ അമേ രിക്കയായിരിക്കില്ല!! ലോക രാഷ്ട്രീയം മാറി മറിയാൻ ഇറാൻ നിമിത്തമായി. അല്ലെങ്കിൽ ഇറാന് മാറ്റി മറിക്കാനായി!!

തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേട്ടമുണ്ടാ ക്കിയേക്കും എന്ന മട്ടിൽ ജയ സാധ്യതയുടെ ഗ്രാഫ് ഉയർന്നപ്പോഴാണ് ചില എം പിമാർക്കും നിയമ സ...
14/03/2026

തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേട്ടമുണ്ടാ ക്കിയേക്കും എന്ന മട്ടിൽ ജയ സാധ്യതയുടെ ഗ്രാഫ് ഉയർന്നപ്പോഴാണ് ചില എം പിമാർക്കും നിയമ സഭയിലേക്ക് ചേക്കേറാൻ പൂതി വരു ന്നത്. ഹൈക്കമാൻ്റ് ഇതിന് തടയിട്ടിട്ടും തൊ ട്ട ജില്ലയിലെ എംപി അടങ്ങുന്ന മട്ടില്ല. മൂപ്പർ ക്ക് മത്സരിക്കണം. ഇതോടെ ബേജാറായത് ഹൈക്കമാൻ്റ്. കാരണം സീറ്റ് കൊടുത്താൽ ജനം എതിരാവും. കൊടുത്തില്ലെങ്കിൽ എംപി എതിരാവും... ഇനി സീറ്റ് കൊടുത്താലും കീ ഴോട്ട് വന്ന ഗ്രാഫ് മോളിലോട്ട് കയറില്ല എന്ന ത് വേറെ കാര്യം. അത്തി പഴുക്കുമ്പോഴാണ് കാക്കക്ക് വായ്പ്പുണ്ണ് വരുന്നത്!!
പാർട്ടിയെ ഇന്ത്യയിൽ ഉപ്പ് വെച്ച കലം പോ ലെയായിപ്പോയത് ഇങ്ങനെയാണ്. നേതാ ക്കൾ പാർട്ടിയുടെ ശത്രുക്കളായി മാറും! മൂ ന്നും നാലും തവണ എംഎൽഎ യും എംപി യും മന്ത്രിയും ആയവർ പോലും. ഇങ്ങിനെ കൂളായി പാർട്ടിക്കെതിരായവർ 112 എംപി മാരും 80 എംഎൽഎ മാരും 126 മുൻ എം എൽഎ മാരും 12 മുഖ്യമന്ത്രിമാരുമടക്കം പാ ർട്ടിയുടെ ഉപ്പും ചോറും തിന്ന് മടുത്തവർ.
ആദ്യം എംപി സ്ഥാനം രാജി വെച്ച് വരട്ടെ. സീറ്റ് കൊടുക്കണം! ബാക്കി ജനം തീരുമാനി ച്ചോളും!! ലോക സഭയിലും നിയമ സഭയിലും പോവേണ്ടി വരില്ല!!

കെ. എ. ഗഫൂർ എന്ന ചിത്രകാരനെ പുതിയ തലമുറയിൽ പെട്ടവർക്ക് പെട്ടെന്ന് തിരിച്ചറി യണമെന്നില്ല.  70 കളുടേ അവസാനം വരെ വര കൊണ്ട് ...
13/01/2026

കെ. എ. ഗഫൂർ എന്ന ചിത്രകാരനെ പുതിയ തലമുറയിൽ പെട്ടവർക്ക് പെട്ടെന്ന് തിരിച്ചറി യണമെന്നില്ല. 70 കളുടേ അവസാനം വരെ വര കൊണ്ട് വിസ്മയിപ്പിച്ച ഗ്രാഫിക് നോവലു കളുടെ കുലപതിയാണ് ഗഫൂർ. 1970 കളിൽ ഇന്നത്തെ ആനിമേഷൻ സാങ്കേതിക വിദ്യക ൾ ഉണ്ടായിരുന്നുവെങ്കിൽ ഇന്ത്യയാകെ അറി യപ്പെടുന്ന ചിത്രകാരനായി കെ.എ. ഗഫൂർ മാറിയേനെ!
മാതൃഭൂമി, മലയാള നാട്, ജനയുഗം തുടങ്ങി യ വാരികകളിൽ വരച്ച് മലയാളികളെ ആക ർഷിച്ചുവങ്കിലും തൻ്റെ സർഗാത്മകതക്ക് നീണ്ട അവധി നൽകിയത് പോലെയാണ് ഗ ഫൂർ പിൻവാങ്ങിക്കളഞ്ഞത്. പുതു തലമുറ ക്ക് അപരിചിതനായിപ്പോയത് അതാവാം. അത് മാറ്റാൻ നമ്മളറിയാത്ത കെ. എ. ഗഫൂർ ആരായിരുന്നു എന്ന് ബോധ്യപ്പെടുത്തുന്നതിന് അദ്ദേഹത്തെ സ്നേഹിക്കുന്നവർ ശ്രമിച്ചതിൻ്റ ഭാഗമായി പ്രസിദ്ധീകരിച്ച ഒരു പുസ്തകമാണ് ka gafoor strokes stories ...1961ൽ മലപ്പുറം വേങ്ങര ഗവ: ഹൈസ്കൂ ളിൽ ഡ്രോയിംഗ് അധ്യാപകനായിട്ടാണ് ഔ ദ്യോദിക ജീവിതത്തിൻെറ തുടക്കം. പിന്നീട് ബേപ്പൂരിലേക്ക് മാറി, അവിടെ നിന്നാണ് ഗഫൂ ര്‍ എന്ന ഡ്രോയിംഗ് അധ്യാപകന്‍ കഥയുടെ യും വരയുടെയും ലോകത്തേക്ക് എത്തപ്പെടു ന്നത്! ബേപ്പൂരിലെ ജീവിതം രണ്ട് ജീനിയസു കളായ വൈക്കം മുഹമ്മദ് ബഷീറുമായും എം.ടി. വാസുദേവന്‍ നായരുമായും അടുത്തി ടപഴകാനുള്ള അവസരവും അവരുടെ പ്രോ ത്സാഹനവും കലയുടെ ലോകത്തേക്കുള്ള കൈ പിടിച്ചുയർത്തലായി. 1964ല്‍ ‘മനുഷ്യര്‍’ എന്ന പേരില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീ കരിച്ചതാണ് ആദ്യ തുടർ ചിത്രകഥ. " ആയിശു ക്കുഞ്ഞിമ " എന്ന പേരിൽ മാതൃ ഭൂമി ആഴ്ചപ്പതിപ്പിൽ വന്നത് ആദ്യ കഥയും! ആ കഥ സതേണ്‍ ലാംഗ്വേജ് ബുക്ക് ട്രസ്റ്റ് പുറ ത്തിറക്കിയ കാലത്തിന്റെ കഥകള്‍ എന്ന കാക്കനാടിന്റെയും പുനത്തിലിന്റെയും മുകു ന്ദന്റെയുമൊക്കെ കഥകള്‍ അടങ്ങിയ സമാ ഹാരത്തിൽ ഇടം പിടിച്ചു.
ചിത്രകഥയിലൊരു പുതുവഴിക്ക് കൂടിയാണ് ഗഫൂർ തുടക്കമിട്ടത്. അന്നു വരെ പ്രസിദ്ധീക രണങ്ങളില്‍ ചിത്രകഥ ഒരു ചിത്രത്തില്‍ മാ ത്രം ഒതുങ്ങുന്നതായിരുന്നു. എന്നാല്‍ ഒന്നി ലേറെ ലക്കങ്ങളില്‍ തുടരുന്ന ഗ്രാഫിക് നോ വൽ ഒരു പക്ഷേ മലയാളത്തിലും ഇന്ത്യയി ലും തന്നെ ആദ്യ സംഭവമായി. തുടർന്ന് ഗ്രാ ഫിക് നോവലുകളുടെ ഒഴുക്കാണ് ഗഫൂറിൻ്റെ വിരലുകള്‍ തീര്‍ത്തത്. ‘പറക്കും തൂവാല’, ‘മണ്ണുണ്ണി’, ‘മാന്ത്രികക്കട്ടില്‍’, ‘മൈനര്‍ മെഷീ ന്‍ 002’, ‘റോബോ ട്ട് റാം’, ‘ ഹറാം മൂസ’ തുട ങ്ങി പതിനഞ്ചോളം ചിത്രകഥ മാതൃഭൂമി വാ രികക്ക് പുറമെ ജനയുഗം, മലയാള നാട്, തളിര് തുടങ്ങിയ വാരികകളിൽ പ്രസിദ്ധീക രിച്ചു വന്നു!!
1975ല്‍ മാതൃഭൂമിയിൽ വരച്ച അജ്ഞാത സഹായി എന്ന തുടര്‍ ചിത്രകഥയാണ് അവ സാനമായി ചെയ്തത്. ഇരുപതോളം ചെറു കഥകളാണ് എഴുതിയത്. നിരവധി പെയിൻ്റി ങ്ങുകളാണ് വരച്ചത്... ആ സർഗ്ഗ പ്രതിഭയു ടെ ജീവിതം തുഴഞ്ഞ് തുഴഞ്ഞ് 80 ന്റെ തീര ത്തെത്തിയപ്പോഴാണ് വരയുടെ പെരുന്തച്ച നെ അടയാളപ്പെടുത്തുന്നതിനായി ശിഷ്യ ഗണങ്ങളും സുഹൃത്തുക്കളും മുന്നിട്ടിറങ്ങി യത്? അതാണ് ഗഫൂറിനെ കുറിച്ച് എം ടിയും തോമസ് ജേക്കബും എം എൻ കാരശ്ശേരിയും ചിത്രകാരൻ ഉണ്ണിയടക്കമുള്ള പ്രതിഭകൾ എഴുതിയ ജി ബി വത്സൻ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച ka gafoor strokes stories എന്ന പുസ്തകം.
കെ.എ. ഗഫൂറിനെ കുറിച്ച് ജയന്‍ മാങ്ങാട് കഥവര എന്ന പേരിൽ ഒരു ഡോക്യുമെൻ്ററി കൂടി ഒരുക്കിയിട്ടുണ്ട്.

ഡോക്ടർ യു. എസ്. കുനിക്കുല്ലായ.മുഴുവൻ പേര് ഉബ്‌രങ്കട്ട ശ്രീനിവാസ കുനിക്കു ല്ലായ. കുനിക്കുല്ലായ എന്നുച്ചരിക്കാനാവാതെ എന്റെ...
05/01/2026

ഡോക്ടർ യു. എസ്. കുനിക്കുല്ലായ.
മുഴുവൻ പേര് ഉബ്‌രങ്കട്ട ശ്രീനിവാസ കുനിക്കു ല്ലായ. കുനിക്കുല്ലായ എന്നുച്ചരിക്കാനാവാതെ എന്റെ നാട്ടിൻപുറത്തുകാർ കുൽക്കുലായ എന്നാണ് വിളിച്ചത്. കുനിക്കുല്ലായ എന്ന് കേ ട്ടാൽ ഉദുമയിലെ ഇന്നത്തെ കാനറ ബാങ്കിനടു ത്തുണ്ടായിരുന്ന പഴയ ടാക്സി സ്റ്റാന്റിനടുത്ത പുഷ്പ ക്ലിനിക് മനസിൽ ഓടിയെത്തും. ഈ ആധുരാലയം കുനിക്കുല്ലായ എന്ന എൽ എം എൽ ബിരുദധാരി തുടങ്ങുന്നത് 1955 ലാണു. പതിറ്റാണ്ടുകൾ പുറകോട്ട് നോക്കി വർത്തമാന കാലവുമായി താരതമ്യം ചെയ്താൽ ഉദുമ
എന്ന ഓണം കേറാ മൂലയിലെ പുഷ്പ ക്ലിനിക് പഴയ തലമുറയ്ക്ക് ഒരു മൾടി സ് പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ ഗുണം ചെയ് തിട്ടുണ്ടാവും. കർണാടകയിലെ അതിർത്തി ഗ്രാമമായ ഉബ്ര ങ്കട്ടയിൽ നിന്ന് വന്ന് ഒരു ഡോക്ടർ ഉദുമയിൽ ആറ് പതിറ്റാണ്ടോളം സേവനം ചെയ്തിരുന്നു വെന്ന് എത്ര പേർക്കറിയാം.
ചെറുപ്പകാലം തൊട്ടേ എനിക്കു കുനിക്കുല്ലാ യയെ അറിയാം. ഉദുമ ഹൈസ്കൂളിലെ മിക്ക പരിപാടികളിലും കുനിക്കുല്ലായ ഉണ്ടാവും. ഒരു പാട് തവണ ഞാൻ ഡോക്ടറുടെ ക്ലിനിക്കി ലെക്ക് പോയിട്ടുണ്ട്. എന്നും ചുണ്ടിൽ വിൽസ് സിഗരറ്റ് പുകയുന്നുണ്ടാവും. രോഗിയെ ഒരു ഇരയായി കാണുകയോ ഇരക്കായി കാത്തിരി ക്കുകയും ചെയ്യുന്ന ഒരു പ്രൊഫഷനൽ അല്ലാ യിരുന്നു തലക്കനം കാണിക്കാത്ത ഡോക്ടർ. നീണ്ട പരിശോധനക്ക്‌ ശേഷം ചീട്ടെഴുതി നീട്ടി വിളിക്കും:.
" കോറാ...."
കോരൻ എന്ന ഫാർമസിറ്റിനെ കന്നഡ കലർന്ന മലയാളത്തിൽ നീട്ടി വിളിക്കുന്നത് കേൾക്കാൻ ഇന്നുമൊരു സുഖമുണ്ട്. ഇങ്ങിനെ ഭാഷ പോലും ഡോക്ടർക്ക് പൂർണ്ണമായും വഴങ്ങാതിരുന്നിട്ടും ഞങ്ങൾക്കിടയിൽ അദ്ദേഹം ഒരു കന്നഡക്കാ രനല്ലായിരുന്നു. ജാതി - മത - ഭാഷകൾക്കതീ തമായി ആക്ഷേപങ്ങൾക്കോ പരാതികൾക്കോ ഇടം നൽകാതെ ഡോക്ടർ തലയുയർത്തി തന്നെ നിന്നു. നല്ലൊരു ബാറ്റ് മിന്റൻ കളിക്കാര നായിരുന്ന, ഫുട്ബോളിനെ വലിയ ഇഷ്ടമായി രുന്ന, ഉദുമ റിക്രിയേഷൻ ക്ലബ്ബിന്റെ അമരക്കാ രനായിരുന്നു.
മെഡിക്കൽ എത്തിക്സ്ന് വലിയവിലയൊന്നും ഇല്ലാത്ത, വൈദ്യ ശാസ്ത്രം ഒരു ബിസിനസ്സായ, മെഡിക്കൽ ഓത്ത് തന്നെ ചിലർ മറന്ന് പോ വുന്ന ഇക്കാലത്ത് കുനിക്കുള്ളായ ഒരു അപ വാദമായിരുന്നു.
നീണ്ട പതിറ്റാണ്ടുകൾ സേവനമനുഷ്ഠിച്ചിട്ടും പറയത്തക്ക ആസ്തിക്ക്‌ ഉടമയായില്ല. വാർ ദ്ധക്യ സഹജമായ അസുഖങ്ങൾ തളർത്തി യിട്ടും, സ്വതന്ത്രമായി നിൽക്കാൻ ശേഷിയി ല്ലാഞ്ഞിട്ടും, രണ്ട് കൈകൾ ചുമരിൽ താങ്ങി വേച് വേച്ച് നടന്നു തന്നെ തേടിയെത്തിയ രോഗിയെയും നാട്ടുകാരെയും കാണാനായി താൽപര്യം കാണിച്ച വലിയ മനസ്സിന് ഉടമ യായിരുന്നു കുനിക്കുല്ലായ!!
അദ്ദേഹം 2008 ലാണ് മംഗലാപുരത്തെ ഫ്ലാറ്റി ലേക്ക് താമസം മാറിയത്. അധികമാരും അ റിയാത്ത ഒരു പറിച്ചു നടൽ. ജാടകളില്ലാതിരു ന്ന കുനിക്കുല്ലായ മാന്യമായ ഒരു യാത്രയയപ്പിന് അവകാശിയായിട്ടും ആരും അതിന് മെനക്കെടാതിരുന്നത് എന്ത് കൊണ്ടാവും,? മരണവും ഏതാണ്ട് ഇത് പോലായി ഞാനട ക്കമുള്ള ദേശക്കാരറിയാൻ വൈകി!!
ഡോക്ടറുടെ ഭൗതിക ശരീരം മാത്രമേ മണ്ണോ ടു ചേർന്നിട്ടുള്ളൂ. പഴയ തലമുറയിൽ പെട്ട ഉദ് മക്കാരുടെ ഓർമ്മയുടെ അറകളിൽ ഒരിടം കുനിക്കുല്ലായ എന്ന ഡോക്ടർക്കുണ്ടാവും!!

മുൻകൂർ ജാമ്യമെടുക്കുന്നു. ഞാൻ പുകവലി യെ  promote ചെയ്യുന്നതായി തോന്നരുത്. ഒരു സംശയവും വേണ്ട പരസ്യ വാചകം പോ ലെ പുകവലി ആരോ...
24/12/2025

മുൻകൂർ ജാമ്യമെടുക്കുന്നു. ഞാൻ പുകവലി യെ promote ചെയ്യുന്നതായി തോന്നരുത്. ഒരു സംശയവും വേണ്ട പരസ്യ വാചകം പോ ലെ പുകവലി ആരോഗ്യത്തിന് ഹാനികരം ത ന്നെ. ഇതിഹാസ തുല്യനായ ശ്രീനിവാസൻ മരിച്ചതിന് ഒരു കാരണമായി പറയുന്നത് chain smoking ആണ്.
ഞാനും ഒരു chain smoker ആയിരുന്നു. കുറേ കൊല്ലങ്ങൾക്ക് മുമ്പ് നിർത്തി. അനുഭവം വെച്ച് പറഞാൽ ചിന്തയെ, അല്ലെങ്കിൽ ഭാവനയെ അതുമല്ലെങ്കിൽ തലച്ചോറിനെ boost ചെയ്യുന്ന എന്തോ ഒന്ന് പുകവലിയിൽ ഉണ്ട് എന്ന് തോന്നിയിട്ടുണ്ട്!
തീരെ smoke ചെയ്യാത്ത ഒരാൾക്ക് ഇത് തോന്നണമെന്നില്ല. എഴുതാനിരിക്കുമ്പോഴും എഴുതിക്കൊണ്ടിരിക്കുമ്പോഴും മൂന്നോ നാലോ puff ഉത്തേജക മരുന്ന് പോലെ അനുഭവപ്പെടും!
പിന്നെ..രോഗവും മരണവും.
മരണത്തിന് ചിലപ്പോൾ രോഗം ഒരു കാരണ മാവുന്നു. ചിലപ്പോൾ കാരണമാവുന്നില്ല. എംടി പറഞ്ഞത് പോലെ രംഗബോധമില്ലാത്ത കോമാളിയെ പോലെ മരണം കടന്ന് വരുന്നു. രോഗം അതിക്രമിച്ച് വരുന്ന ഒരു അപരിചിത നാണ്!
അത് കൊണ്ട് ശ്രീനിവാസൻ ഇടക്ക് വെച്ച് smoking നിർത്തിയിരുന്നെങ്കിൽ എന്നാശി ക്കുന്നതിൽ കാര്യമുണ്ടോ?
ഒരു പക്ഷേ.....
മലയാള സിനിമക്ക് ശ്രീനിവാസനിൽ നിന്ന് മറക്കാനാവാത്ത ഡയലോഗുകളും ക്ലാസിക്ക് കഥകളും സിനിമകളും കിട്ടാൻ ഇടക്കിടെ smoke ചെയ്തത് കാരണമായിട്ടുണ്ടാവും?
ഒന്ന് നഷ്ടപ്പെടുമ്പോഴേ മറ്റൊന്ന് നേടാനാവൂ എന്നത് ഒരു പ്രകൃതി പ്രതിഭാസമാണ്?

Address

Udma
671319

Website

Alerts

Be the first to know and let us send you an email when The designer's pen posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share