Psycho.worldz ഭ്രാന്തമായ ലോകം

  • Home
  • Psycho.worldz ഭ്രാന്തമായ ലോകം

Psycho.worldz ഭ്രാന്തമായ ലോകം കൗതുക വാർത്തകൾ

ലോകത്തിലെ ഏറ്റവും അപകകാരിയായ സസ്യം.. Su***de Plantനോർത്ത് - ഈസ്‌റ്റേൺ ഓസ്ട്രേലിയയിലെ മഴക്കാടുകളിൽ ധാരാളമായി കാണപ്പെടുന്ന...
28/02/2023

ലോകത്തിലെ ഏറ്റവും അപകകാരിയായ സസ്യം.. Su***de Plant

നോർത്ത് - ഈസ്‌റ്റേൺ ഓസ്ട്രേലിയയിലെ മഴക്കാടുകളിൽ ധാരാളമായി കാണപ്പെടുന്ന ഡെൻഡ്രോക്നൈഡ് മോറോയിഡ്സ് എന്ന ചെടി. പക്ഷേ, ഇങ്ങനെ പറഞ്ഞാൽ അധികമാരും തിരിച്ചറിയില്ല. 'സൂയിസൈഡ് പ്ലാന്റ് ' എന്നാണ് ഇവ അറിയപ്പെടുന്നത്. ജിംപി - ജിംപി എന്നാണ് പ്രാദേശിക ഭാഷയിൽ ഇവ അറിയപ്പെടുന്നത്.

കണ്ടാൽ നമ്മുടെ നാട്ടിലെ ചൊറിയണത്തോട് സാദൃശ്യമുണ്ട്. പക്ഷേ, ഇവയുടെ വിഷത്തിന് മുന്നിൽ മറ്റു ചെടികൾ വെറും നിസാരം. ഈ ചെടി ചെറുതായൊന്നു ശരീരത്തിൽ തട്ടിയാൽ മതി പിന്നെ പറഞ്ഞിട്ട് കാര്യമില്ല. ആത്മഹത്യ ചെയ്യാൻ തോന്നിപ്പോകുമത്രെ! ആസിഡ് ദേഹത്ത് വീഴുമ്പോഴും വൈദ്യുതാഘാതം ഏൽക്കുമ്പോഴും ഉണ്ടാകുന്ന കൊടും വേദനകളുടെ മിശ്രിതം ആണത്രെ ഇവയെ തൊടുമ്പോൾ ഉണ്ടാവുക. അതുകൊണ്ടാണ് ഇവ ആത്മഹത്യാ ചെടി എന്നറിയപ്പെടുന്നത്.

ലോകത്തെ ഏറ്റവും വിഷമുള്ള സസ്യങ്ങളിൽ ഒന്നാണ് ഇത്. വേരുകൾ ഒഴികെ ഹൃദയാകൃതിയിലുള്ള ഇലകൾ, തണ്ട്, പിങ്ക് - പർപ്പിൾ നിറങ്ങളിലുള്ള കായകൾ തുടങ്ങി ഈ ചെടിയുടെ എല്ലാ ഭാഗങ്ങളും ചെറുസൂചി പോലെയുള്ള ചെറു രോമങ്ങളാൽ നിറഞ്ഞതാണ്. ഇവയിൽ സ്‌പർശിക്കുമ്പോൾ ഇതിലെ മൊറൊയ്ഡിൻ എന്ന വിഷവസ്‌തു ശരീരത്തിലെ പേശികളിലേക്ക് ദ്രുതഗതിയിൽ കടന്നു കൂടുകയും അസഹ്യമായ വേദനയ്‌ക്ക് കാരണമാവുകയും ചെയ്യുന്നു.നാഡീവ്യവസ്ഥയെ തളർത്താൻ ശേഷിയുള്ളതാണ് ഇവ. ദിവസങ്ങളോ മാസങ്ങളോ ഈ വേദന നീണ്ടുനിൽക്കും. മനുഷ്യന് താങ്ങാവുന്നതിലും അപ്പുറമുള്ള വേദനയാണിത്.

ചെടിയുടെ മുള്ളുകൾ തറച്ചു കയറപ്പെട്ട ഭാഗം ചുവന്ന് തടിക്കും. ഈ ഭാഗത്തേക്ക് വീര്യം കുറഞ്ഞ ഹൈഡ്രോക്ലോറിക് ആസിഡ് പുരട്ടിയ ശേഷം ഹെയർ റിമൂവൽ സ്ട്രിപ് ഉപയോഗിച്ച് മുള്ളുകൾ നീക്കം ചെയ്യേണ്ടിവരും. ഓസ്ട്രേലിയയെ കൂടാതെ മലുകു ദ്വീപുകളിലും ഇന്തോനേഷ്യയിലും ഇവ കാണപ്പെടുന്നു. മൾബറി പഴങ്ങളോട് സാദൃശ്യമുള്ള പഴങ്ങളോടുകൂടിയ ഇവ മൂന്നുമുതൽ 10 അടി വരെ നീളത്തിൽ കാണപ്പെടുന്നു. ചില ചെറു ജീവികളയെും പക്ഷികളെയും ഈ ഭീകരൻ ചെടിയുടെ വിഷം ബാധിക്കില്ല.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

വാഗീശ്വരി ക്യാമറ...വടക്കുനോക്കിയന്ത്രം” സിനിമയില്‍ ശ്രിനിവാസനും പാര്‍വതിയും ഫോട്ടോ എടുക്കുന്ന കോമഡി നിങ്ങള്‍ കണ്ടിട്ടുണ്...
07/06/2022

വാഗീശ്വരി ക്യാമറ...

വടക്കുനോക്കിയന്ത്രം” സിനിമയില്‍ ശ്രിനിവാസനും പാര്‍വതിയും ഫോട്ടോ എടുക്കുന്ന കോമഡി നിങ്ങള്‍ കണ്ടിട്ടുണ്ടാക്കും അതിലെ ക്യാമറയും ആരും മറക്കില്ല.. ലോകത്തെ ഏറ്റവും മികച്ച ഫീൽഡ് ക്യാമറ എന്നറിയപ്പെട്ട വാഗീശ്വരി ക്യാമറയുടെ നിർമ്മാതാവ് ആലപ്പുഴ കണ്ണൻവർക്കി പാലത്തിന് സമീപം വാഗീശ്വരിയിൽ കെ. കരുണാകരൻ 2016 ഏപ്രില്‍ 19 അന്തരിച്ചു.

വാഗീശ്വരി ക്യാമറയുടെ ചരിത്രം അറിയാമോ?

ക്യാമറ വാങ്ങുന്നതിനും ഫോട്ടോഗ്രാഫിക്കു വേണ്ട അനുബന്ധ കാര്യങ്ങള്‍ ഒരുക്കുന്നതിനും പ്രയാസമുള്ള ഒരു കാലമുണ്ടായിരുന്നു കേരളത്തില്‍. ക്യാമറയുമായി ബന്ധപ്പെട്ട പലതും വാങ്ങുന്നതിന് നിയന്ത്രണമുണ്ടായിരുന്നു ആക്കാലത്ത്. രണ്ടാം ലോക മഹായുദ്ധം ഇതു കൂടുതല്‍ വഷളാക്കിയത്രെ. അങ്ങനെ ഇരിക്കുമ്പോഴാണ് പത്മനാഭന്‍ നായര്‍ എന്ന സ്റ്റുഡിയോ നടത്തിപ്പുകാരനായ ഫോട്ടോഗ്രാഫര്‍ തന്റെ കേടായ ക്യാമറ എങ്ങനെയെങ്കിലും നന്നാക്കി കൊടുക്കണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ പട്ടണത്തില്‍ വാഗീശ്വരി എന്ന പേരില്‍ സംഗീത ഉപകരണങ്ങള്‍ വില്‍ക്കുകയും നന്നാക്കി കൊടുക്കുകയും ചെയ്യുന്ന സ്ഥാപനം നടത്തിയിരുന്ന കുഞ്ഞു ഭാഗവതരെ സമീപിക്കുന്നത്. ക്യാമറകള്‍ അന്നും ഇന്നും ഇവിടെ ഇറക്കുമതി ചെയ്യുകയാണല്ലോ.
മീഡിയം ഫോര്‍മാറ്റ് അല്ലെങ്കില്‍ ലാര്‍ജ് ഫോര്‍മാറ്റ് ക്യാമറകളായിരുന്നല്ലോ പ്രധാനമായും അന്ന് പത്മനാഭന്‍ നായരെ പോലെയുള്ള സ്റ്റുഡിയോ ഉടമകള്‍ ഉപയോഗിച്ചിരുന്നത്.

തടികൊണ്ടു നിര്‍മ്മിച്ച, ഇവയ്ക്കുള്ള ബെല്ലോസ് പോലെയുള്ള ഭാഗങ്ങള്‍ ഹാര്‍മോണിയം പോലെയുള്ള സംഗീത ഉപകരണങ്ങളുമായുള്ള സാമ്യമായിരിക്കണം പത്മനാഭന്‍ നായരെ വാഗീശ്വരിയില്‍ എത്തിച്ചത്. (ഈ കടയുടെ പേരാണ് ഇന്ന് ലോകമെമ്പാടുമുള്ള മ്യൂസിയങ്ങളിലും മറ്റുമുള്ള ക്യാമറകളില്‍ കാണുന്നത്!)
വെല്ലുവിളി ഏറ്റെടുത്ത കുഞ്ഞുകുഞ്ഞു ഭാഗവതര്‍ ക്യാമറ നന്നാക്കി എന്നു മാത്രമല്ല അതു കൊണ്ടു പോയി ഫോട്ടോ എടുത്ത പത്മാനാഭന്‍ നായരെ അദ്ഭുതപ്പെടുത്തുക കൂടി ചെയ്തുവത്രെ- തന്റെ ക്യാമറ പഴയതിനേക്കാള്‍ നന്നായി പടം പിടിക്കുന്നു! എന്തുകൊണ്ട് ക്യാമറാ നിര്‍മ്മാണം തന്നെ തുടങ്ങി കൂടാ എന്ന ആശയം ഉടലെടുത്തത് ഇതില്‍ നിന്നാണ്. അങ്ങനെ അദ്ദേഹവും പഠനശേഷം വീട്ടില്‍ നില്‍ക്കുകയായിരുന്ന മകന്‍ കെ. കരുണാകരനും ക്യാമറാ നിര്‍മ്മാണത്തിലേക്കു കടക്കാന്‍ തീരുമാനിക്കുന്നു. അച്ഛന്റെ മരണശേഷം ക്യാമറ നിര്‍മ്മാണവും സര്‍വ്വീസ് ചെയ്യലും നിഷ്ഠയോടെ ചെയ്തു പേരെടുത്തത് കരുണാകരനായിരുന്നു.
അത്യന്തം കൃത്യത വേണ്ട പണിയാണ് ക്യാമറ നിര്‍മ്മാണം.

സഹായത്തിനായി ഇന്നത്തേതു പോലെ യന്ത്ര സജ്ജീകരണങ്ങളില്ല. എല്ലാം കൈകൊണ്ടു ചെയ്യണം. തലനാരിഴയ്ക്കു തെറ്റിയാല്‍ പണി പാളുകതന്നെ ചെയ്യും. 120 പാര്‍ട്ടുകളും 250തോളം സ്‌ക്രൂകളും ഇത്തരം ഒരു ക്യാമറ നിര്‍മ്മിക്കാന്‍ ആവശ്യമായരുന്നു. ഒരു ക്യാമറയ്ക്കു വേണ്ട സ്‌ക്രൂ നിര്‍മ്മിക്കാന്‍ മാത്രം ഒരാള്‍ രണ്ടു ദിവസം പണി എടുക്കണമായിരുന്നുത്രെ. നിര്‍മ്മിച്ചെടുക്കാനാകാത്ത പാര്‍ട്ടുകള്‍ ജര്‍മ്മനിയില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്തു കൃത്യതയുള്ള ക്യാമറകള്‍ നിര്‍മ്മിച്ചു. 250 രൂപയായിരുന്നു ആദ്യ ക്യാമറയുടെ വില. മാസം ന‍ൂറിലേറെ ക്യാമറകൾ നിർമിച്ചിരുന്നു ഒരുകാലത്ത്. നാലു പാസ്പോർട്ട് സൈസ് ഫോട്ടോയെടുക്കുന്ന ചെറുതു മുതൽ വല‍ിയ ഫോട്ടോകളെടുക്കുന്ന ക്യ‍ാമറകൾ വരെ എട്ടിനം ഫീൽഡ് ക്യാമറകളാണ് ഇവിടെ നിർമിച്ചിരുന്നത്. നാൽപതു വർഷത്തോളം വാഗീശ്വരി ക്യാമറ ലോകത്തെ അടക്കി ഭരിച്ചു.

ആദ്യം ക്യാമറ കയറ്റുമതി ചെയ്തത് നേപ്പാള്‍, ശ്രീലങ്ക, ഭൂട്ടാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ തുടങ്ങിയ ഇടങ്ങളിലാക്കായിരുന്നു.
വാഗീശ്വരി ബ്രാന്‍ഡിന്റെ വിശ്വാസ്യതയും വിലക്കുറവും അതിന്റെ പ്രീതി വളര്‍ത്തി. പലതരം മീഡിയം ഫോര്‍മാറ്റ്, ലാര്‍ജ് ഫോര്‍മാറ്റ് ക്യാമറകള്‍, ഫിങ്ഗര്‍ പ്രിന്റ് ക്യാമറ, പാനോരമ ക്യാമറാ, മെഡിക്കല്‍ ആവശ്യങ്ങള്‍ക്കുള്ള ക്യാമറ തുടങ്ങിയവയെല്ലാം അദ്ദേഹം നിര്‍മ്മിക്കുകയും ഉപയോഗിക്കുന്നയാളിനു തൃപ്തി നല്‍കുകയും ചെയ്തിരുന്നത്രെ. കേരളത്തില്‍ നിന്നു ക്യാമറാ വാങ്ങാന്‍ എത്തുന്നവരുടെ കയ്യില്‍ മുഴുവന്‍ പണവും ഇല്ലെങ്കില്‍ പോലും ക്യാമറയും വേണമെങ്കില്‍ തിരിച്ചുള്ള വഴിച്ചിലവിനുള്ള പണവും നല്‍കാനുള്ള സന്മനസുള്ള വ്യക്തിയായിരുന്നു അദ്ദേഹമെന്ന് ചിലര്‍ അദ്ദേഹത്തെ ഓര്‍ത്തെടുക്കുന്നു.

ഡിജിറ്റൽ സാങ്കേതിക വിദ്യ വരുന്നതിനു മുൻപ് കേരളത്തിലെ കുറ്റാന്വേഷണ വിഭാഗത്തിനായി വിരലടയാളം പരിശോധിക്കാൻ ക്യാമറ തയാറാക്കി നൽകിയിരുന്നതും ഇവിടെയായിരുന്നു. ജപ്പാന്റെ സാങ്കേതിക വിദ്യ ഉപയോഗിച്ചു നിർമിച്ച അൾട്രാ സൗണ്ട് സ്കാനർ ഇമേജറി കോപ്പിയറും കരുണാകരന്റെ നിർമിതികളിലൊന്ന‍‍ായിരുന്നു. കൈയിലൊതുങ്ങുന്ന ക്യാമറകളുടെ കാലമായതോടെ 1980 കളുടെ അവസാനത്തിൽ വാഗീശ്വരി പുരാവസ്തുവായി മാറി.
ഡിജിറ്റല്‍ ക്യാമറാ വിപ്ലവം അദ്ദേഹത്തെ തളര്‍ത്തി എന്നു കരുതുന്നെങ്കില്‍ തെറ്റി. നമ്മുടെ കാലാവസ്ഥയില്‍ ക്യാമറ കേടാകാതിരിക്കാനുള്ള വാക്വം ചെയ്ംബര്‍ നിര്‍മ്മാണമായിരുന്നു കഴിഞ്ഞ വര്‍ഷങ്ങളില്‍ അദ്ദേഹത്തിന്റെ സ്വപ്ന പ്രൊജക്ട്. അതിനായി അദ്ദേഹം ശാസ്ത്രജ്ഞന്‍മാരുടെ അഭിപ്രായം വരെ തേടിയിരുന്നു.

കടപ്പാട്:

--------------------------------------------------------------------------ഊർജ്ജ ഉല്പാദനത്തിൽ  റെക്കോർഡ് നേട്ടവുമായി 'യൂറ...
11/02/2022

--------------------------------------------------------------------------
ഊർജ്ജ ഉല്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി 'യൂറോപ്യൻ കൃത്രിമ സൂര്യൻ'
----------------------------------------------------------------------
ബ്രിട്ടനിലെ Oxfordshireൽ സ്ഥിതിചെയ്യുന്ന ജോയിന്റ് യൂറോപ്യൻ ടോറസ് (JET) ടോകാമാക്, 2021 ഡിസംബർ 21-ന് നടത്തിയ ഒരു പരീക്ഷണത്തിൽ, അഞ്ച് സെക്കൻഡിന്റെ ഒരു ഫ്യൂഷൻ 'പൾസ്' വഴി 59 മെഗാജൂൾ (MJ) ഊർജം ഉൽപ്പാദിപ്പിച്ചു. ഇതിനു മുൻപ് 1997-ൽ JET നാല് സെക്കൻഡിനുള്ളിൽ 21.7 മെഗാജൂൾ (MJ) ഊർജം ഉൽപ്പാദിപ്പിച്ചിരുന്നു, ഇത്തവണ അതിന്റെ ഇരട്ടിയിലധികം ഊർജം ഉല്പാദിപ്പിക്കാനായി. 1997-ലെ പരീക്ഷണം ഇപ്പോഴും 'പീക്ക് പവർ' എന്ന റെക്കോർഡ് നിലനിർത്തുന്നുണ്ടെങ്കിലും, അന്നത്തെ ശരാശരി പവർ ഇന്നത്തെതിന്റെ പകുതിയിൽ താഴെയായിരുന്നു.
ഹൈഡ്രജൻ ഐസോടോപ്പുകളുടെ ഒരു സൂപ്പർഹീറ്റഡ് പ്ലാസ്മയെ ടോകമാക്കിൽ പരിമിതപ്പെടുത്താൻ JET കാന്തികക്ഷേത്രങ്ങൾ ഉപയോഗിക്കുന്നു. ചൂടിലും മർദ്ദത്തിലും ഹൈഡ്രജൻ ഐസോടോപ്പുകൾ ഹീലിയമായി സംയോജിച്ച് ന്യൂട്രോണുകളായി ഊർജ്ജം പുറത്തുവിടുന്നു. ഇത്തരത്തിൽ ജോയിന്റ് യൂറോപ്യൻ ടോറസ് 5 സെക്കൻഡ് നേരത്തേക്ക് സൂപ്പർ-ഹോട്ട് പ്ലാസ്മ നിലനിർത്തി 59 മെഗാജൂൾ ഊർജം ഉൽപ്പാദിപ്പിക്കുകയും ഇത്തരത്തിൽ ഉള്ള മറ്റു പല വലിയ പരീക്ഷണങ്ങൾക്ക് ഉൾപ്പെടുത്തിയതിനേക്കാൾ കൂടുതൽ ഊർജ്ജം ഉൽപ്പാദിപ്പിക്കാൻ കഴിയുമെന്ന് പ്രദർശിപ്പിക്കുകയും ചെയ്തു.
വാണിജ്യ ഫ്യൂഷൻ പവർ യാഥാർത്ഥ്യമാകുമെന്ന് സൂചിപ്പിക്കുന്നതിനാൽ പുതിയ റെക്കോർഡ് പ്രാധാന്യമർഹിക്കുന്നു. 5 സെക്കൻഡ് എന്നത് അത്ര ദൈർഘ്യമേറിയ സമയമായി തോന്നില്ലെങ്കിലും, ജെഇടിയുടെ ചെമ്പ് കാന്തങ്ങൾക്ക് കൈകാര്യം ചെയ്യാൻ കഴിയുന്ന പരമാവധി സമയമാണിത്.
ITER
നമ്മുടെ രാജ്യമടക്കം പങ്കാളികളാകുന്ന അന്താരാഷ്ട്ര പദ്ധതിയായ, ഐ‌ടി‌ആർ (ITER) എന്ന് വിളിക്കപ്പെടുന്ന ലോകത്തിലെ ഏറ്റവും വലുതും ശക്തവുമായ ഫ്യൂഷൻ ടോക്കോമാക്ക് മെഷീൻ 2025-ൽ സ്വിച്ച് ഓൺ ചെയ്യുമ്പോൾ അതിന്റെ ലക്ഷ്യങ്ങൾ കൈവരിക്കാൻ ഈ നേട്ടം വഴിത്തിരിവാകും.
ഡോനട്ട് ആകൃതിയിലുള്ള ജെഇടി പോലുള്ള റിയാക്ടറുകൾ ITER എങ്ങനെ പ്രവർത്തിക്കുമെന്നും, അതിന്റെ പ്രവർത്തന ക്രമീകരണങ്ങളെ നയിക്കുമെന്നും പ്രവചിക്കാൻ ശാസ്ത്രജ്ഞരെ സഹായി ക്കും. പ്ലാസ്മ സൃഷ്ടിക്കാൻ ജെഇടി ഉപയോഗിക്കുന്ന ടോകാമാക്കിന്റെ ആന്തരിക ഭിത്തിയിലെ കാർബൺ അധിഷ്‌ഠിത ഗ്രാഫൈറ്റ് പോലെയുള്ള വസ്തുക്കൾ ഊർജം ഊറ്റികുടിക്കുന്ന സ്പോഞ്ചായി പ്രവർത്തിക്കുകയും തത്ഫലമായി ഉയർന്ന ഊർജ്ജത്തോത് കൈവരിക്കാൻ ആകാതിരിക്കുകയും ചെയ്തിരുന്നു. ജെഇടിയുടെ ഭിത്തിയിലെ കാർബൺ അധിഷ്‌ഠിത വസ്തുക്കളിൽ പകരം, ITER-ന് ഉപയോഗിക്കുന്നതിന് സമാനമായി, ടങ്സ്റ്റൺ, ബെറിലിയം തുടങ്ങിയ ലോഹങ്ങൾ ഭിത്തിയിൽ ഉപയോഗിച്ചു എന്നതാണ് പുതിയ റെക്കോർഡ് പ്രാപ്‌തമാക്കിയ വലിയ സാങ്കേതിക മാറ്റം.
രണ്ട് ദശാബ്ദത്തിലേറെയായി ജെഇടിയിൽ രണ്ട് തരം ഹൈഡ്രജൻ ഐസോടോപ്പുകൾ, (ഡ്യൂറ്റീരിയം, ട്രിഷ്യം എന്നിവ) ഉപയോഗിക്കുന്ന ഫ്യൂഷൻ ശ്രമങ്ങളാണ് നടന്നുകൊണ്ടിരുന്നത്. സമീപ വർഷങ്ങളിലെ മിക്ക പരീക്ഷണങ്ങൾക്കും ഡ്യൂറ്റീരിയം മാത്രമാണ് ഉപയോഗിച്ചത്. ഇവ രണ്ടും ഒരുമിച്ച് ഉപയോഗിക്കുന്നത് താഴ്ന്ന ഊഷ്മാവിൽതന്നെ ഫ്യൂഷൻലേക്ക് എത്തിച്ചേരുവാൻ സഹായിക്കും. ഭാവിയിലെ പവർ സ്റ്റേഷന്റെ ഏറ്റവും കാര്യക്ഷമമായ ഇന്ധനമായി ‘സംയോജിത ഡ്യൂറ്റീരിയം- ട്രിഷ്യം’ ത്തെ ഫ്യൂഷൻ ഗവേഷകർ കണക്കാക്കുന്നു.

Einstein ന്റെ general relativity എന്താണെന്ന് അറിയാത്ത ആരും ഈ ഗ്രൂപ്പില്‍ കാണില്ല. അത് പോലെ ഒരു 99% പെരെങ്കിലും dark ener...
14/11/2021

Einstein ന്റെ general relativity എന്താണെന്ന് അറിയാത്ത ആരും ഈ ഗ്രൂപ്പില്‍ കാണില്ല. അത് പോലെ ഒരു 99% പെരെങ്കിലും dark energy എന്ന് കേട്ടിട്ടെങ്കിലും ഉണ്ടാകും. ഒന്ന് ഏകദേഷം 100 വര്‍ഷം മുന്നെ വന്ന് universe നെ കുറിച്ചുള്ള നമ്മുടെ നൂറ്റാണ്ടുകളായുള്ള കാഴ്ചപ്പാട് തന്നെ മാറ്റിയ ഒരു set of differential eqations ആണ്. മറ്റൊന്ന് 20 ല്‍ പരം വര്‍ഷങള്‍ക്ക് മുന്നെ propose ചെയ്യപ്പെട്ടിട്ടും ഇന്നും എന്താണെന്ന് കാര്യമായ idea ഇല്ലാത്ത ഒരു ആശയവും. എന്നാല്‍ ഇവ രണ്ടും തമ്മില്‍ അവിശ്വസനീയമായ ഒരു ബന്ധം ഉണ്ട്. അല്ലെങ്കില്‍ ഉണ്ടാവാന്‍ നല്ല ഒരു സാദ്ധ്യത ഉണ്ട്. ആ ബന്ധം ക്രിത്യമായി മനസ്സിലാക്കിയാല്‍ ഒരു പക്ഷെ 100-200 വര്‍ഷങള്‍ക്കപ്പുറം കോടിക്കണക്കിന് കിലോമീറ്ററുകള്‍ ഇന്ധനം ഇല്ലാതെ മണിക്കൂറുകള്‍ കൊണ്ട് എത്തുന്ന വാഹങള്‍ ഉണ്ടാക്കാനും നമ്മുടെ universe എങനെ ഉണ്ടായി എന്നും ഒക്കെ ക്രിത്യമായി മനസ്സിലാക്കാന്‍ സഹായിച്ചെക്കാം.

ആ ബന്ധം എന്താണെന്ന് അറിയാന്‍ ആദ്യം 1900 കളിലേക്ക് പോകണം. Gravity എന്നാല്‍ newtonian gravity മാത്രം ആയിരുന്ന സമയം. Universe static ( വികസനം ഒന്നും ഇല്ലാതെ അനന്തമായി പരന്ന് കിടക്കുവായിരുന്നു ) ആണെന്ന് ലോകം മൊത്തം കരുതിയിരുന്ന സമയം. അന്ന് Einstein തന്റെ General Relativity formulate ചെയ്യാന്‍ ഉള്ള തത്രപ്പാടില്‍ ആയിരുന്നു. ആങനെ 1915 ല്‍ Einstein എകദേഷം അതില്‍ വിജയിച്ചു. അത് test ചെയ്യാന്‍ വേണ്ടി താന്‍ derive ചെയ്ത ആ eqns ചെറിയ മാസ്സുകള്‍ ( അതായത് നക്ഷത്രങള്‍ , ഗ്രഹങള്‍, ഉപഗ്രഹങള്‍... ) വലിയ ദൂരങളില്‍ ഉള്ള situations ന് വെണ്ടി solve ചെയ്ത് നോക്കിയപ്പോള്‍, ഒരു puzzle യോജിപ്പിച്ച പോലെ Newton's Law തിരിച്ച് വന്നു. കൊള്ളാം, ആദ്യ കടമ്പ കടന്നു. അടുത്തതായി Einstein consider ചെയ്തത് നമ്മുടെ മൊത്തം universe നെ തന്നെ ആണ്. universe നെ മൊത്തം ഒരെ പോലെ മാസ് നിറച്ചതായി assume ചെയ്ത് eqns solve ചെയ്തപ്പോ ആണ് einstein ആ കുഴപ്പം കാണുന്നത്. തന്റെ equations പ്രകാരം Universe പണ്ട് എപ്പോഴെ സ്വയം തകര്‍ന്ന് അടിയെണ്ടതോ അല്ലെങ്കില്‍ എല്ലാം അകന്ന് അകന്ന് ഇല്ലാതായി പോവേണ്ടതായിരുന്നു. ഈ ഒരു വലിയ mistake correct ചെയ്യാന്‍ Einstein ഒരു ചെറിയ കാര്യം ചെയ്തു. തന്റെ Equations ലേക്ക് Einstein ഒരു constant term ( സ്ഥിരാങ്കം ) add ചെയ്തു. ഗ്രാവിറ്റി ക്ക് എതിരായുള്ള എന്തൊ ഒരു energy ആണ് ഇതെന്ന് einstein അനുമാനിച്ചു. സ്വന്തം equations നെ വിശ്വസിക്കാതെ തന്റെ equations ലെ തെറ്റ് തിരുത്താനുള്ള ഒരു കുറുക്കുവഴി ആയിരുന്നു ഈ constant. തകര്‍ന്നടിയെണ്ടിയിരുന്ന, അല്ലെങ്കില്‍ അകന്ന് പോകെണ്ടിയിരുന്ന വസ്തുക്കളെ ഈ constant സൂചിപ്പിക്കുന്ന energy പിടിച്ച് നിര്ത്തും എന്ന് അദ്ധെഹം കണക്ക് കൂട്ടി. കൂടെ ഇതിന് Cosmological Constant ( Λ - Lambda ) എന്ന പേരും ഇട്ടു. അന്ന് സ്വന്തം തിയറിയെ വിശ്വസിച്ച് universe static അല്ല എന്ന് einstein predict ചെയ്തിരുന്നെങ്കില്‍ അത് അദ്ധേഹത്തിന് മറ്റൊരു പൊന്‍തൂവല്‍ ആയെനെ. പിന്നീട്, 10-20 വര്‍ഷങള്‍ക്ക് ശെഷം, universe വികസിക്കുകയാണെന്ന് കണ്ടപ്പൊള്‍ Einstein തന്നെ തന്റെ cosmological constant ഒരു വിഡ്ഡിത്തം ആയിരുന്നെന്ന് പ്രഖ്യാപിച്ച് അതെടുത്ത് ദൂരെ കളഞ്ഞു.

അങനെ ഇരിക്കുമ്പോഴാണ് 1990 കളില്‍ ഗാലക്സികള്‍ ചുമ്മാ അകലുകയല്ല, മറിച്ച് accelerate(velocity കൂടി വരുക) ചെയ്യുവാണെന്നും അതിനെ അങനെ accelerate ചെയ്യിക്കാന്‍ ഒരു energy വെണമെന്നും നമുക്ക് മനസ്സിലായത്. ശാസ്ത്രഞ്ജ്യര്‍ അതിനെ dark energy എന്ന് വിളിക്കുകയും ചെയ്തു. dark energy യെ പറ്റി കൂടുതല്‍ പടിച്ചു തുടങിയപ്പോഴാണ് പണ്ട് einstein പറഞ്ഞ cosmological constant മായി അതിന് പല സാമ്യങളും തോന്നിത്തുടങിയത്. ഒന്നാമത് രണ്ടും ഗ്രാവിറ്റിയെ എതിര്‍ക്കുന്ന energy ആണ്. എന്നാല്‍ രണ്ടാമത്തെ കാര്യം ആണ് എറ്റവും അല്ഭുതകരം. പ്രപഞ്ചം വികസിക്കുകയാണെന്ന് മനസ്സിലാക്കിയപ്പോള്‍ അതിന്റെ expansion rate നെ വിശദീകരിക്കാന്‍ ഉപയോഗിച്ചിരുന്ന friedman equations ല്‍ einstein ന്റെ പഴയ ആ cosmological constant കൂടി കയറ്റിയപ്പോള്‍ അത് നെരത്തെ constant വെലൊസിറ്റിയില്‍ വികസിക്കുന്ന universe നെ കുറിച്ച് മാത്രം സംസാരിച്ച ഈ eqn accelerate ചെയ്യുന്ന ( അതായത് നമ്മുടെ universe പോലെ ) universe നെയും correct ആയി model ചെയ്യാന്‍ സഹായിച്ച് തുടങി. Einstein ന്റെ cosmological constant കൂടി ചെര്‍ന്ന ഈ cosmological model ആണ് പില്‍ക്കാലത്ത് ΛCDM ( Λ-Cold dark matter ) big bang model എന്ന പേരില്‍ ലോക പ്രസിദ്ധി ആര്‍ജിച്ചത്. ഇന്നും most accurate and widely accepted cosmological model ഈ ΛCDM model തന്നെ.

സത്യം പറഞ്ഞാല്‍, gravity ക്ക് എതിരെ പ്രവര്‍ത്തിക്കുന്ന ഒരു energy എന്നല്ലാതെ Λ ( Lambda ) യുടെ value എന്താണെന്ന് പോയിട്ട് lambda ശരിക്ക് എന്താണെന്ന് വരെ നമുക്ക് അറിയില്ല. space time ല്‍ ബിഗ് ബാങ് ന്റെ സമയത്ത് embedded ആയിട്ടുള്ള vaccum energy ആണെന്ന് ചില വാദങള്‍ ഉണ്ടെങ്കിലും അതിനും പ്രഷ്നങളുണ്ട്. ഭാവിയില്‍ Λ ഒരു constant തന്നെ അല്ല എന്ന് വരെ കണ്ടെത്തിയേക്കാം. എങ്കിലും 1917 ല്‍ സാക്ഷാല്‍ einstein തന്നെ തള്ളിയ സ്വന്തം idea 70 വര്‍ഷങള്‍ക്കിപ്പുറം ബിഗ് ബാങിന് ശേഷം universe ന് എന്തൊക്കെ സംഭവിച്ചു? അതില്‍ dark energy യുടെ പങ്കെന്ത്? മുതലായ ചോദ്യങള്‍ക്ക് വരെ ഉത്തരം നല്‍കിയേക്കാവുന്ന തിയറികളിലേക്ക് വഴി വച്ചു എന്നത് ഭൗതികശാസ്ത്രചരിത്രത്തിലെ ഒരു കൗതുകം ആയി അവശേഷിക്കും.
കടപ്പാട്

'**ലിങ്‌കോഡ്'  പല്ലുകൊഴിക്കും മീന്‍****************************************************📌ശാന്തസമുദ്രത്തില്‍ കാണുന്ന ലിങ്‌...
13/11/2021

'**ലിങ്‌കോഡ്' പല്ലുകൊഴിക്കും മീന്‍**

**************************************************

📌ശാന്തസമുദ്രത്തില്‍ കാണുന്ന ലിങ്‌കോഡ് മത്സ്യത്തിന് ദിവസവും പല്ലുകൊഴിയും. അതും ഏകദേശം 20 എണ്ണംവെച്ച്. അഞ്ചടി നീളവും 36 കിലോഗ്രാംവരെ തൂക്കവും വെക്കുന്ന ലിങ്‌കോഡുകള്‍ക്ക് സൂചിമുനപോലെ കൂര്‍ത്ത അഞ്ഞൂറോളം പല്ലുകളാണുള്ളത്.

ഞണ്ടടക്കം പുറംതോടുള്ള ജീവികളെ ഒറ്റക്കടിക്ക് തവിടുപൊടിയാക്കാന്‍ ഇവയ്ക്കാവുകയും ചെയ്യും. പക്ഷേ, എങ്ങനെയാണവ പല്ലുകളിത്രയും മൂര്‍ച്ചയുള്ളതായി സൂക്ഷിക്കുന്നതെന്ന കാര്യം ഇത്രയുംകാലം നിഗൂഢമായിരുന്നു. ദിവസവും മൂന്നുശതമാനം പല്ല് കൊഴിച്ചുകൊണ്ടാണ് ഈ സവിശേഷത നിലനിര്‍ത്തുന്നതെന്ന് 'പ്രൊസീഡിങ്‌സ് ഓഫ് റോയല്‍ സൊസൈറ്റി ബി ജേണലി'ല്‍ ഒക്ടോബറില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം പറയുന്നു. കൊഴിഞ്ഞസ്ഥാനത്ത് വീണ്ടും പല്ല് മുളയ്ക്കുകയും ചെയ്യും. വാഷിങ്ടണ്‍ സര്‍വകലാശാലയുടെ ഫ്രൈഡേ ഹാര്‍ബര്‍ ലബോറട്ടറിയാണ് ഇക്കാര്യം കണ്ടെത്തിയത്. ഭക്ഷ്യയോഗ്യമായ പസഫിക് ലിങ്‌കോഡുകളില്‍ 20 ശതമാനത്തിനും ഫ്‌ലൂറസന്റ് പച്ചയോ നീലയോ ആണ് നിറം. നിറവ്യത്യാസത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല.

⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

📌 നമ്മൾ ഇപ്പോൾ വെറുതെ ഇരിക്കുവാണെന്ന് തോന്നുന്നുണ്ടോ...⭕️ നമ്മൾ ഇപ്പോൾ മണിക്കൂറിൽ 1000 മൈൽ വേഗത്തിൽ ഭൂമിയോടൊപ്പം സ്വന്തം...
01/11/2021

📌 നമ്മൾ ഇപ്പോൾ വെറുതെ ഇരിക്കുവാണെന്ന് തോന്നുന്നുണ്ടോ...

⭕️ നമ്മൾ ഇപ്പോൾ മണിക്കൂറിൽ 1000 മൈൽ വേഗത്തിൽ ഭൂമിയോടൊപ്പം സ്വന്തം അച്ചുതണ്ടിൽ കറങ്ങുകയാണ്.

⭕️നമ്മൾ ഇപ്പോൾ മണിക്കൂറിൽ 67000 മൈൽ വേഗത്തിൽ, അതായത് സെക്കന്റിൽ 30 കിലോമീറ്റർ വേഗത്തിൽ സൂര്യനു ചുറ്റും കറങ്ങുകയാണ്.

⭕️നമ്മൾ ഇപ്പോൾ സെക്കന്റിൽ 200 കിലോമീറ്റർ വേഗതയിൽ സോളാർ സിസ്റ്റത്തിന്റെ ഒപ്പം നീങ്ങിക്കൊണ്ടിരിക്കുകയാണ്.

⭕️ഭൂമി ആണെങ്കിൽ 706 ന്യൂട്ടൻ എന്ന ഗ്രാവിറ്റേഷണൽ ഫോഴ്‌സിൽ തെറിച്ചു പോവാതിരിക്കാൻ ഒരാളെ പിടിച്ചു നിർത്തിയിരിക്കുകയാണ്.

മടങ്ങി വരുന്നു ദിനോസറുകൾ ....???-----------------------------------കോടികണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഭൂമുഖത്ത് ജീവിച്ച...
22/10/2021

മടങ്ങി വരുന്നു ദിനോസറുകൾ ....???
-----------------------------------

കോടികണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഭൂമുഖത്ത് ജീവിച്ചിരുന്ന ദിനോസറുകളെ ഒന്ന് കണ്ടാല്‍ കൊള്ളാമെന്ന് തോന്നിയിട്ടുണ്ടോ ?

വിഖ്യാത സംവിധായകന്‍ സ്‌റ്റീവന്‍ സ്‌പീല്‍ബര്‍ഗ് സംവിധാനം ചെയ്‌ത് 1993ല്‍ പുറത്തിറങ്ങിയ ജുറാസിക് പാര്‍ക്ക് എന്ന സയന്‍സ് ഫിക്‌ഷന്‍ ചിത്രത്തോടെയാണ് ദിനോസര്‍ എന്ന ഭീകരന്‍ ലോകത്തെ മുഴുവന്‍ കിടുകിടെ വിറയ്പ്പിക്കാന്‍ തുടങ്ങിയത്. സ്‌പെഷ്യല്‍ ഇഫക്‌ടുകളുടെയും ആധുനിക സാങ്കേതികവിദ്യയുടെയും സഹായത്തോടെയാണ് സിനിമയില്‍ ദിനോസറുകള്‍ വീണ്ടും അവതരിച്ചത്.

വെലോസിറാപ്‌റ്റര്‍, ടൈറനോസോറസ്, ട്രൈസെറാടോപ്‌സ്, ബ്രാക്കിയോസോറസ് തുടങ്ങിയ ദിനോസര്‍ വര്‍ഗങ്ങള്‍ക്കൊപ്പം ടൈറനോസോറസ് റെക്‌സ് അഥവാ ടി - റെക്‌സ് എന്ന കൊടുംഭീകരനെയും നമ്മള്‍ സിനിമയില്‍ കണ്ടു.

സിനിമയിലേത് പോലെ ശരിക്കും ഇത്തരം ദിനോസറുകള്‍ ഭൂമിയില്‍ സൃഷ്ടിക്കപ്പെട്ടാലോ എന്ന് ആലോചിച്ചിട്ടുണ്ടോ ? എങ്കില്‍ കേട്ടോളൂ... ചിലപ്പോള്‍ അത് യാഥാര്‍ത്ഥ്യമായേക്കാം. ! വടക്കന്‍ ചൈനയില്‍ നിന്ന് കണ്ടെടുത്ത ഒരു ദിനോസര്‍ ഫോസിലില്‍ സംരക്ഷിക്കപ്പെട്ട നിലയില്‍ കോശങ്ങള്‍ കണ്ടെത്താനായതാണ് ഇത്തരമൊരു ആശയത്തിന് പിന്നില്‍. ഈ ഫോസിലില്‍ നിന്ന് ഡി.എന്‍.എ വേര്‍തിരിച്ച്‌ ദിനോസറിന്റെ ക്ലോണ്‍ പതിപ്പ് സൃഷ്ടിക്കാനാകുമോ എന്ന സാദ്ധ്യതകളിലേക്കാണ് ഇപ്പോള്‍ ശാസ്ത്രലോകം ഉറ്റുനോക്കുന്നത്.

ഇതുവരെ കണ്ടെത്തപ്പെടാത്ത ഒരു ജനിതക കോഡ് ഈ ഫോസിലില്‍ നിന്ന് ആദ്യമായി വേര്‍തിരിച്ചെടുക്കാന്‍ സാധിച്ചേക്കുമെന്നാണ് വിദഗ്ദ്ധരുടെ വിശ്വാസം. അത്തരത്തില്‍ ചരിത്രാതീതമായ ഈ ഫോസിലില്‍ നിന്ന് ജനിതക വിവരങ്ങള്‍ ഗവേഷകര്‍ക്ക് വേര്‍തിരിക്കാനായാല്‍ ഒരു പക്ഷേ, ജുറാസിക് പാര്‍ക് സിനിമയിലേത് പോലെ ദിനോസറുകളെ മനുഷ്യന് ഭൂമുഖത്ത് സൃഷ്ടിക്കാനാകും.

മയിലുകളുടെയത്ര വലിപ്പമുണ്ടായിരുന്ന ദിനോസര്‍ സ്പീഷീസായ കോഡിപ്‌റ്റെറിക്സിന്റെ തുടയിലെ അസ്ഥിയുടെ ഫോസിലാണ് കണ്ടെത്തിയിരിക്കുന്നത്. അഗ്നിപര്‍വത ചാരത്തില്‍ നിന്നാണ് ഗവേഷകര്‍ക്ക് ആ ഫോസില്‍ ലഭ്യമായത്.

ഏതാണ്ട് 125 മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഭൂമുഖത്ത് ജീവിച്ചിരുന്നവയാണിത്. ജുറാസിക് പാര്‍ക്ക് സിനിമകളില്‍ കൂട്ടത്തോടെ ഇരയെ തേടിയിറങ്ങുന്ന വെലോസിറാപ്ടറുകളെ ഓര്‍മയില്ലേ. തെറോപോഡ് കുടുംബത്തില്‍പ്പെട്ട ഇവയുമായി സാമ്യമുള്ളവയാണ് കോഡിപ്‌റ്റെറിക്സുകള്‍. ബുദ്ധിശക്തിയുടെ കാര്യത്തില്‍ മുന്നിലുള്ള ഈ സ്പീഷീസുകള്‍ക്ക് മണിക്കൂറില്‍ 24 മൈല്‍ വേഗതയില്‍ സഞ്ചരിക്കാനാകും. ചൈനീസ് അക്കാഡമി ഒഫ് സയന്‍സസിലെ ഗവേഷകരാണ് ഫോസില്‍ കണ്ടെത്തിയത്. അതിശയകരമാം വിധം സംരക്ഷിക്കപ്പെട്ട നിലയിലായിരുന്നു ഫോസില്‍ എന്ന് ഗവേഷകര്‍ പറയുന്നു.

ഈ ഫോസിലില്‍ നിന്ന് ആരോഗ്യകരമായ ഏതാനും കോശങ്ങള്‍ കണ്ടെത്താന്‍ സാധിച്ചതായി ഗവേഷകര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. കാര്യമായ കേടുപാട് സംഭവിക്കാത്ത ഈ തരുണാസ്ഥി കോശങ്ങള്‍ സിലിസിഫിക്കേഷന്‍ എന്ന പ്രക്രിയയിലൂടെ ധാതുവത്കരിക്കപ്പെട്ടിരിക്കുന്നതായും ജൈവ തന്മാത്രകളുടെ അവശിഷ്ടങ്ങള്‍ അവയില്‍ അടങ്ങിയിരിക്കുന്നതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

ദിനോസറിന്റെ ഡി.എന്‍.എ സംരക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ഈ കോശങ്ങളുടെ ന്യൂക്ലിയസുകളില്‍ കേന്ദ്രീകരിച്ചിരിക്കും. ഡി.എന്‍.എ സീക്വന്‍സ് പുനര്‍നിര്‍മ്മിക്കാനാകും എന്ന പ്രതീക്ഷയോടെ കോശങ്ങള്‍ കേന്ദ്രീകരിച്ച്‌ കൂടുതല്‍ പഠനങ്ങള്‍ തുടരുകയാണ് ഗവേഷകര്‍...

Reference: “Nuclear preservation in the cartilage of the Jehol dinosaur Caudipteryx” by Xiaoting Zheng, Alida M. Bailleul, Zhiheng Li, Xiaoli Wang and Zhonghe Zhou, 24 September 2021,

ഒരു വർഷമാകാൻ വെറും 34 മണിക്കൂർ !  WD 1856+534ഭൂമിയിൽ ഒരു വർഷമാകാൻ എത്ര നാളെടുക്കും; 365 ദിവസം അല്ലേ, എന്നാൽ  അമേരിക്കൻ ശ...
12/10/2021

ഒരു വർഷമാകാൻ വെറും 34 മണിക്കൂർ ! WD 1856+534

ഭൂമിയിൽ ഒരു വർഷമാകാൻ എത്ര നാളെടുക്കും; 365 ദിവസം അല്ലേ, എന്നാൽ അമേരിക്കൻ ശാസ്ത്രജ്ഞർ കണ്ടെത്തിയ ‘ഡബ്ല്യുഡി 1856 ബി’ എന്ന ഗ്രഹത്തിൽ 34 മണിക്കൂർ, അതായത് ഒരു ദിവസവും 10 മണിക്കൂറുമാകുമ്പോൾ ഒരു വർഷമാകും.അതായത് അവിടെ ആരെങ്കിലും ജീവിക്കുന്നുണ്ടെങ്കിൽ അവർക്ക് ഓരോ ദിവസവും പിറന്നാളാണ്. എത്ര ബർത്ത് ഡേ കേക്ക് വാങ്ങേണ്ടി വരും അവർക്ക്?

ഇതു മാത്രമല്ല.ഈ ഗ്രഹം കറങ്ങുന്നത് ഒരു വെള്ളക്കുള്ളൻ നക്ഷത്രത്തിനു ചുറ്റുമാണ്. നമ്മുെട ഭൂമി ചുറ്റുന്നത് സൂര്യനെയാണെന്നറിയാമല്ലോ. ഭൂമിയുടെ ഡിയമേറ്ററിനെ കാൾ 109 മടങ്ങു ആണ് സൂര്യന്റെ diameter. എന്നാൽ ഈ ഗ്രഹത്തിന്റെ കാര്യത്തിൽ കാര്യം നേരെ തിരിച്ചാണ്. വെള്ളക്കുള്ളൻ നക്ഷത്രത്തേക്കാൾ പത്ത് മടങ്ങ് വലുപ്പമുള്ളതാണ് ഈ ഗ്രഹം. അതിനാൽ തന്നെ ഭൂമിയിലെ ഒരു ദിവസവും 10 മണിക്കൂറുമായാൽ ഗ്രഹം നക്ഷത്രത്തെ ഒരു തവണ ചുറ്റിത്തീരും. ഭൂമിക്ക് സൂര്യനെ ചുറ്റാൻ 365 ദിവസങ്ങൾ വേണമെന്ന് ഓർക്കണം.

ഭൂമിയിൽ നിന്നു 80 പ്രകാശവർഷങ്ങൾ അകലെ ‘ഡ്രാക്കോ’ എന്ന നക്ഷത്ര സമൂഹത്തിലാണ് ഇതു സ്ഥിതി ചെയ്യുന്നത്. ഈ ഗ്രഹത്തിൽ നിന്നു പ്രകാശം പുറപ്പെട്ടാൽ ഭൂമിയിലെത്താൻ 80 വർഷം വേണ്ടി വരും. അത്രയുമകലെയാണിത്. തെക്കൻ അമേരിക്കൻ രാജ്യം ചിലെയിലെ അറ്റക്കാമ മരുഭൂമിയിൽ സ്ഥാപിച്ച ശക്തമായ ടെലിസ്കോപ്പുപയോഗിച്ചാണ് ഇതിനെ കണ്ടെത്തിയത്.

ടാറ്റ ടു ടാറ്റ !എയർ ഇന്ത്യ 68 വർഷത്തിനുശേഷം ടാറ്റ ഗ്രൂപ്പിന് സ്വന്തമായി.1932 ലാണ് JRD ടാറ്റ വിമാനസർവീസ് ആരംഭിക്കുന്നത്. ...
08/10/2021

ടാറ്റ ടു ടാറ്റ !

എയർ ഇന്ത്യ 68 വർഷത്തിനുശേഷം ടാറ്റ ഗ്രൂപ്പിന് സ്വന്തമായി.

1932 ലാണ് JRD ടാറ്റ വിമാനസർവീസ് ആരംഭിക്കുന്നത്. പേര് ടാറ്റ എയർ ലൈൻസ്.

1946 ൽ ടാറ്റ എയർ ലൈൻസ് പേരുമാറ്റി എയർ ഇന്ത്യ എന്ന പബ്ലിക് ലിമിറ്റഡ് കമ്പനിയാക്കി.

1948 ജൂൺ 8 ന് എയർ ഇന്ത്യ മുംബൈയിൽ നിന്ന് ലണ്ടൻ വരെയുള്ള ആദ്യ അന്താരാഷ്ട്ര വിമാനസർവീസ് നടത്തി.

1953 ൽ ടാറ്റായുടെ എയർ ഇന്ത്യ ഉൾപ്പെടെ 8 വിമാനക്കമ്പനികളെ കേന്ദ്രസർക്കാർ ദേശസാൽക്കരിച്ച് എയർ ഇന്ത്യയും ഇന്ത്യൻ എയർ ലൈൻസും രൂപീകരിച്ചു. എയർ ഇന്ത്യ അന്താരാഷ്ട്ര സർവീസുകളും ഇന്ത്യൻ എയർലൈൻസ് ഡൊമസ്റ്റിക് സർവീസുകളുമാണ് നടത്തിവന്നത്.

68 വർഷങ്ങൾക്കുശേഷം എയർ ഇന്ത്യയും ഇന്ത്യൻ എയർ ലൈൻസും വീണ്ടും ടാറ്റായുടെ സ്വന്തമായി മാറിയിരിക്കുന്നു.

സർക്കാർ എയർ ഇന്ത്യയുടെ 100 % ഷെയറുകളും ടാറ്റയ്ക്ക് കൈമാറുകയാണ്. ഇതിൽ എയർ ഇന്ത്യ എക്സ്പ്രസ്സ് ഉം പൂർണ്ണമായി ഉൾപ്പെടുന്നു.ഇതോടൊപ്പം കാർഗോ ,ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് കമ്പനി AISATS ന്റെ 50 % ഷെയറും ടാറ്റയ്ക്ക് ലഭിക്കും.

വിമാനങ്ങൾ കൂടാതെ എയർ ലൈൻ പ്രോപ്പർട്ടി, ജീവനക്കാരുടെ ഹൗസിങ് സൊസൈറ്റി, എയർപോർ ട്ടുകളിലെ ലാൻഡിംഗ് പാർക്കിങ് സ്ലോട്ടുകളും ഇതിൽ ഉൾപ്പെടുന്നു.

ടാറ്റയ്ക്ക് ഇന്ത്യയിലെ എയർ പോർട്ടുകളിൽ 4400 ഡൊമസ്റ്റിക്, 1800 അന്താരാഷ്ട്ര ലാൻഡിംഗ് - പാർക്കിങ് സ്ലോട്ടുകൾ ലഭ്യമാകും.ഇതോടൊപ്പം വിദേശ എയർ പോർട്ടുകളിൽ 900 സ്ലോട്ടുകൾ ലഭിക്കുന്നതാണ്..

ഈ ഡീൽ പ്രകാരം മുംബൈയിലെ 1500 കോടി വിലവരുന്ന എയർ ഇന്ത്യയുടെ ഹെഡ് ഓഫീസ്, ഡൽഹി യിലെ എയർ ലൈൻസ് ഹൗസ് എന്നിവ ടാറ്റയ്ക്ക് സ്വന്തമാകും.

എയർ ഇന്ത്യയുടെ പക്കലുള്ള 172 എയർ ക്രാഫ്റ്റുകളും ( ഇതിൽ 87 എണ്ണം സ്വന്തമാണ്) 20 എയർ ബസ്സുകളും ( A 321 ) ടാറ്റയ്ക്ക് കൈമാറും.

എയർ ഇന്ത്യയുടെ ലേലത്തിന് സർക്കാർ 15000 മുതൽ 20000 കോടി രൂപവരെയാണ് റിസേർവ് പ്രൈസ് ആയി നിശ്ചയിച്ചിരുന്നത്. ഏറ്റവും കൂടുതൽ തുക ഓഫർ ചെയ്തത് ( 18000 കോടി) ടാറ്റയായിരുന്നു.

ടാറ്റയുടെ അധീനതയിൽ ഇനി എയർ ഇന്ത്യ അന്താരാഷ്ട്ര നിലവാരത്തിലേക്കുയരും എന്നുറപ്പാണ്. ജീവനക്കാരുടെ മോശം പെരുമാറ്റം,കൃത്യനിഷ്ഠയിലായ്മ, നിലവാരമില്ലാത്ത കസ്റ്റമർ സർവീസ്, യാത്രക്കാ ർക്കുള്ള സൗകര്യങ്ങളുടെ പരിമിതി ഇതിനെല്ലാം ടാറ്റ ഉടനടി പരിഹാരമുണ്ടാക്കുമെന്നാണ് പ്രതീക്ഷ. ഒപ്പം ആധുനിക സൗകര്യങ്ങളുള്ള പുതിയ വിമാനങ്ങളും നമുക്ക് പ്രതീക്ഷിക്കാം.

( ടാറ്റ എന്ന പേര് ഗുജറാത്തി വാക്കായ 'ഠംട്ട' (Tamta) അഥവാ തീഖാ ( ttheekka) എന്നതിൽനിന്നുണ്ടായതാണ്. JRD ടാറ്റ യുടെ ഇളയച്ഛൻ ജംഷെഡ് ടാറ്റമുതൽ ടാറ്റ കുടുംബത്തിലെ ഉന്നത സ്ഥാനീയരെല്ലാം വലിയ മുൻകോപി കളാണ് എന്ന കാര്യം വിശ്വപ്രസിദ്ധമാണ്. അതുകൊണ്ടുതന്നെ ഇവരെ പൊതുവിൽ എല്ലാവരും ഠംട്ട എന്ന അപരനാമത്തിലാണ് വിളിച്ചിരുന്നത്.ഠംട്ട ചുരുങ്ങിച്ചുരുങ്ങി പിൽക്കാലത്ത് ടാറ്റ ആയതാണ്. അത് ഒടുവിൽ സസന്തോഷം ടൈറ്റിലായി അവർ സ്വീകരിച്ചു. ഠംട്ട എന്നാൽ എരിവുള്ളത് ( തീഖ) എന്നാണർത്ഥം )

അന്തസ്സായി ബിസിനസ്സ് ചെയ്യുന്ന ടാറ്റയുമായുള്ള സർക്കാരിന്റെ ഈ വിൽപ്പന ഉടമ്പടി വരുംനാളുകളിൽ ജനങ്ങൾക്ക് നല്ല സർവീസും മികച്ച സൗകര്യങ്ങളും ലഭ്യമാക്കുന്ന ഒന്നായിരിക്കും എന്നതിൽ ഒരു സംശയവുമില്ല.

ഒരിക്കൽ ബിൽ ഗേറ്റ്സിനോട് സംസാരത്തിനിടയിൽ ഒരാൾ പറഞ്ഞു.ലോകത്ത് നിങ്ങളേക്കാൽ വലിയ പണക്കാരനില്ല..ഇത് കേട്ട ബിൽ ഗേറ്റ്സ്തന്റെ...
14/09/2021

ഒരിക്കൽ ബിൽ ഗേറ്റ്സിനോട് സംസാരത്തിനിടയിൽ ഒരാൾ പറഞ്ഞു.

ലോകത്ത് നിങ്ങളേക്കാൽ വലിയ പണക്കാരനില്ല..

ഇത് കേട്ട ബിൽ ഗേറ്റ്സ്
തന്റെയൊരു അനുഭവം വിവരിക്കാൻ തുടങ്ങി..

കുറച്ച് വർഷങ്ങൾക്ക് മുമ്പ് എന്നെ ജോലിയിൽ നിന്ന് പിരിച്ച് വിട്ട സമയം..

ന്യൂയോർക്ക് വിമാനതാവളത്തിൽ വെച്ച് ഒരു ന്യൂസ് പേപ്പർ ബോയിയെ കണ്ടു.

ഹെഡ് ലൈൻ കണ്ടപ്പോൾ ഒരാഗ്രഹം
ഒരു ന്യൂസ് പേപ്പർ വാങ്ങാം എന്ന് കരുതി
അവനെ വിളിച്ചു

പക്ഷേ എന്റെ കൈയ്യിൽ ചില്ലറ തുട്ടുകൾ ഇല്ല. അത് കാരണം വേണ്ടാ എന്ന് വെച്ചു നടന്നു.

എന്നാൽ ആ കറുത്ത വർഗക്കാരനായ കുട്ടി എന്നെ വിളിച്ചിട്ട് ഒരു പത്രം എന്റെ നേരേ നീട്ടി

എന്റെ കൈയ്യിൽ ചില്ലറയില്ല എന്ന് പറഞ്ഞപ്പോൾ സാരമില്ല ഇത് ഫ്രീയായി എടുത്തോളൂ എന്ന് പറഞ്ഞ് എനിക്ക് തന്നു.

മൂന്ന് മാസങ്ങൾക്ക് ശേഷം വീണ്ടും അതേ വിമാന താവളത്തിൽ ഞാൻ ചെന്നു.

വീണ്ടും പഴയത് പോലെ ഹെഡ് ലൈൻ കണ്ട് പത്രം വാങ്ങാൻ ആഗ്രഹം തോന്നി കൈയ്യിൽ ചില്ലറയില്ല.

അതേ പയ്യൻ വീണ്ടും ഫ്രീയായി പത്രം വെച്ച് നീട്ടി. എനിക്ക് വാങ്ങാൻ മടി തോന്നി.

എന്റെ ലാഭത്തിൽ നിന്നുള്ളതാണ് സാരമില്ല എന്ന് പറഞ്ഞ് അവൻ നിർബന്ധിച്ച് തന്നു.

19 വർഷങ്ങൾക്ക് ശേഷം ഞാൻ പണക്കാരനായി

അതിന് ശേഷം ഒരു ദിവസം ആ പയ്യനെ കാണണം എന്ന ആഗ്രഹം എന്നിൽ ഉടലെടുത്തു.

ഒന്നര മാസത്തെ അന്വേഷണത്തിനൊടുവിൽ അവനെ കണ്ടു പിടിച്ചു.

അവനോട് ഞാൻ ചോദിച്ചു എന്നെ മനസ്സിലായോ …?

മനസ്സിലായി സാർ നിങ്ങൾ പ്രശസ്തനായ ബിൽ ഗേറ്റ്സ് അല്ലേ..

വർഷങ്ങൾക്ക് മുമ്പ് നീ എനിക്ക് രണ്ട് പ്രാവശ്യം ന്യൂസ് പേപ്പർ ഫ്രീയായി തന്നിട്ടുള്ളത് നിനക്ക് ഓർമ്മയുണ്ടോ

പകരം നിനക്ക് എന്തെങ്കിലും തരാൻ ഞാൻ ആഗ്രഹിക്കുന്നു. നിനക്ക് എന്ത് വേണമെങ്കിലും ആവശ്യപ്പെടാം.

പയ്യൻ: നിങ്ങളെ കൊണ്ട് അതിന് പകരം തരാൻ കഴിയില്ല സാർ…..

ഞാൻ: ങ്ങേ അതെന്താ കാരണം…..??

പയ്യൻ: ഞാൻ പാവപ്പെട്ടവനായി ഇരുന്ന സമയത്ത് നിങ്ങൾക്ക് ഞാൻ തന്നു.

എന്നാൽ നിങ്ങൾ പണക്കാരൻ ആയതിന് ശേഷം എനിക്ക് തരാൻ നിങ്ങൾ വന്നു.

അപ്പോൾ പാവപ്പെട്ടവനായ അവസ്ഥയിൽ ഞാൻ തന്നതും

എല്ലാം ഉണ്ടായതിന് ശേഷം താങ്കൾ തരുന്നതും പകരത്തിന് പകരമാകില്ല സാർ …?

ഇത്രയും പറഞ്ഞ് നിർത്തിയിട്ട് ബിൽ ഗേറ്റ്സ്

താനാണ് ലോകത്തിലെ ഏറ്റവും വലിയ പണക്കാരൻ എന്ന് പറഞ്ഞ ആളോട് പറഞ്ഞു.

ഇനി പറയൂ
എന്നേക്കാൽ വലിയ പണക്കാരൻ ആ കറുത്ത പയ്യനല്ലേ…??

ദാനം നൽകാൻ നീ പണക്കാരനാകണമെന്നോ
പണക്കാരനാക്കുന്നത് വരെ കാത്തിരിക്കണമെന്നോ ഇല്ല•••
💚💚💚💚💚💚💚

എന്തുകൊണ്ട് 1600 വർഷം ആയിട്ടും ദില്ലി കുതുബ് മിനാറിന് സമീപമുള്ള ഇരുമ്പ് സ്തൂഭം  തുരുമ്പ് പിടിക്കുന്നില്ല.ഇരുമ്പ് തുരുമ്പ...
13/09/2021

എന്തുകൊണ്ട് 1600 വർഷം ആയിട്ടും ദില്ലി കുതുബ് മിനാറിന് സമീപമുള്ള ഇരുമ്പ് സ്തൂഭം തുരുമ്പ് പിടിക്കുന്നില്ല.

ഇരുമ്പ് തുരുമ്പ് പിടിക്കാത്തതാക്കി മാറ്റാനുള്ള വിദ്യകൾ പുരാതന ഭാരതത്തിൽ നിലവിലുണ്ടായിരുന്നു എന്നതിന്റെ ഉത്തമദൃഷ്ടാന്തമാണ് ഡൽഹി-യിലെ Qutab minar-ന് അടുത്തായി കാണുന്ന ഇരുമ്പ് കൊണ്ടുണ്ടാക്കിയ സ്തംഭം. ദില്ലിയിലെ തീവ്ര കാലാവസ്ഥയ്ക്ക് പോലും ഇതുവരെ ഒരു പോറൽ പോലും ഏൽപ്പിക്കാൻ കഴിഞ്ഞിട്ടില്ല.

ദില്ലിയിൽ സ്ഥിതി ചെയ്യുന്ന തുരുമ്പെടുക്കാത്ത ഇരുമ്പുസ്തംഭം, പുരാതന ഇന്ത്യയുടെ ലോഹസംസ്കരണവൈദഗ്ദ്ധ്യം വിളിച്ചോതുന്ന ഒരു ചരിത്രസ്മാരകമാണ്‌. ഖുത്ബ് മിനാറടക്കമുള്ള ചരിത്രസ്മാരകങ്ങൾ സ്ഥിതി ചെയ്യുന്ന ദക്ഷിണദില്ലിയിലെ മെഹ്റോളിയിലുള്ള ഖുത്ബ് സമുച്ചയത്തിലാണ്‌ 23 അടി ഉയരമുള്ള ഈ ഇരുമ്പ്തൂണ്‌ സ്ഥിതി ചെയ്യുന്നത്. നാലാം നൂറ്റാണ്ടിലെ ചന്ദ്രഗുപ്തൻ രണ്ടാമനാണ്‌ "അശോക പില്ലർ" എന്ന പേരിലും പ്രസിദ്ധമായ ഈ സ്തംഭം നിർമ്മിച്ചത് എന്ന് കരുതുന്നു.

ഈ അയൺ പില്ലറിന് 6.5 ടൺ ഭാരം, 7.3 മീറ്റർ ഉയരമുണ്ട്. ഇരുമ്പിന്റെ കൂടെ
കാർബൺ 0.15%
ഫോസ്ഫറസ് 0.25%
സൾഫർ 0.005%
സിലിക്കൺ 0.05%
നൈട്രജൻ 0.02%
മാംഗനീസ് 0.05%
കോപ്പർ 0.03%
നിക്കൽ 0.05% ചേർന്ന മിശ്രിതം ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഉയർന്ന അളവിലുള്ള ഫോസ്ഫറസ് ഇരുമ്പ് ഓക്സൈഡ് മായി കൂടി ചേർന്ന് ഒരു ആവരണം രൂപപ്പെട്ട് തൂണിനെ തുരുമ്പ് പിടിക്കുന്നതിൽ നിന്ന് രക്ഷിക്കുന്നു.

ഇന്ത്യയിൽ ഇപ്പോഴും 20 തൂണുകൾ ഇത്തരത്തിൽ കാണപ്പെടുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ശിലാ ഗ്രന്ഥങ്ങളാണ് ഈ തൂണുകൾ.

Address


Telephone

+918848638023

Website

Alerts

Be the first to know and let us send you an email when Psycho.worldz ഭ്രാന്തമായ ലോകം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Telephone
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share