Nilambur News Hub

  • Home
  • Nilambur News Hub

Nilambur News Hub നിലമ്പൂർ ന്യൂസ് ഹബ്ബ് ഫേസ്ബുക്കിലേക്ക് സ്വാഗതം.

11/02/2025

പാലുമായി ബൈക്കില്‍ പോകവെ പുള്ളിപ്പുലിയുമായി കൂട്ടിയിടിച്ചു;പുലിക്കും യാത്രികനും പരിക്ക്;വീഡിയോ വൈറല്

22/01/2025

മലപ്പുറം കൊളപ്പുറത്ത് വൻ സ്പിരിറ്റ് വേട്ട; 20,000 ലിറ്റർ സ്പിരിറ്റ് പിടികൂടി.

ബാര്‍ബര്‍ ഷോപ്പില്‍ മസ്സാജ് ചെയ്യുന്നതിനിടെ യുവാവ് മരിക്കുന്ന വീഡിയോയുടെ വാസ്തവം ഇതാണ്.Date : 20 - 11 - 2024NILAMBUR NEW...
20/11/2024

ബാര്‍ബര്‍ ഷോപ്പില്‍ മസ്സാജ് ചെയ്യുന്നതിനിടെ യുവാവ് മരിക്കുന്ന വീഡിയോയുടെ വാസ്തവം ഇതാണ്.

Date : 20 - 11 - 2024
NILAMBUR NEWS HUB
https://shorturl.at/6npYI
https://chat.whatsapp.com/IhdRGRSmpA2Ip7tjakuGnb

ബാർബർ ഷോപ്പില് മസ്സാജ് ചെയ്യുന്നതിനിടെ പക്ഷാഘാതം പിടിപെട്ട് യുവാവ് മരിക്കുന്ന വിഡിയോ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തിലടക്കമുള്ള സമൂഹമാധ്യമ ഗ്രൂപ്പുകളിലെ പ്രധാന സന്ദേശങ്ങളിലൊന്നാണ്.ശരിയായ വിധത്തില് മസ്സാജ് ചെയ്യാന് അറിയാത്തവരുടെ മുന്നിലേക്ക് മസ്സാജ് ചെയ്യാന് പോയാലുള്ള അവസ്ഥ എന്ന വിധത്തിലാണ് വിഡിയോ പ്രചരിക്കുന്നത്.

പ്രചരിക്കുന്ന വിഡിയോ

'ബാർബർ ഷോപ്പില് പോയി മസാജ് എന്ന് പറഞ്ഞ് ഒന്നുമറിയാത്തവര് ചെയ്യുന്ന കോപ്രായങ്ങള് എത്രമാത്രം ദോഷം ചെയ്യും എന്ന് നാം കാണണം. ഒരു ഞരമ്ബ് വലിഞ്ഞാല് തീരാവുന്നതേയുള്ളൂ ജീവിതം എന്ന് തിരിച്ചറിയണം' എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പ്രചരിക്കുന്നത്. തലയിലും കഴുത്തിലുമെല്ലാം ഇടിച്ചുകൊണ്ട് സലൂണിലെ ജീവനക്കാരനായ ബ്യൂട്ടിഷ്യന് മസാജ് ചെയ്യുന്നത് വിഡിയോയില് കാണാം. മസാജിനിടെ അസ്വസ്ഥതകള് പ്രകടിപ്പിക്കുന്നതും പിന്നീട് പക്ഷാഘാതം പിടിച്ച്‌ കുഴഞ്ഞുപോകുന്നതും ഈ സമയം ഭയന്ന ബ്യൂട്ടീഷ്യന് പുറത്തുപോകുതുമാണ് വിഡിയോയിലുള്ളത്.
ട്വിറ്ററിലും ഫോസ്ബുക്കിലും പ്രചരിച്ച വിഡിയോ പിന്നീട് വാട്ട്സ്‌ആപ്പ് ഗ്രൂപ്പുകളില് കൂടി ഹിറ്റ് ആകുകയായിരുന്നു.

വാസ്തവം ഇതാണ്

പ്രചരിക്കുന്ന പോസ്റ്റുകള് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഫാക്‌ട് ചെക്ക് യൂണിറ്റ് നടത്തിയ അന്വേഷണത്തില് കണ്ടെത്തി. അവബോധത്തിനായി തയാറാക്കിയ സ്ക്രിപ്റ്റഡ് വിഡിയോ പിന്നീട് യാഥാര്ഥ്യം എന്ന നിലയില് പ്രചരിപ്പിക്കപ്പെടുകയായിരുന്നുവെന്നും കണ്ടെത്തി. വിഡിയോ സൂക്ഷ്മമായി പരിശോധിച്ചാല് അതിന്റെ അവസാനഭാഗത്ത് 'Scripted Video' എന്ന മുന്നറിയിപ്പ് സന്ദേശം നല്കിയതും കാണാന് കഴിയും.

അവബോധത്തിനായി വീഡിയോകള് സൃഷ്ടിക്കുന്ന യുട്യൂബ് ചാനലായ 3RD EYE നവംബർ ഒമ്ബതിനാണ് വിഡിയോ പങ്കുവച്ചത്. അതിന്റെ ഡിസ്ക്രിപ്ഷനില് ഇത് അവബോധം സൃഷ്ടിക്കാനായി ഉണ്ടാക്കിയ വിഡിയോ ആണെന്ന് വ്യക്തമാക്കുന്നുമുണ്ട്.
ബ്യൂട്ടി പാര്ലറുകളിലും മറ്റും പരിചയമില്ലാത്തവര് മസ്സാജ് ചെയ്യുന്നത് വഴി അപകടമരണങ്ങള് റിപ്പോര്ട്ട്ചെയ്ത സാഹചര്യത്തിലാണ് വിഡിയോ തയാറാക്കിയത്. ഈവര്ഷം ഒക്ടോബര് 28ന് ദി ന്യൂ ഇന്ത്യന് എക്സ്പ്രസ് ഇത്തരത്തിലൊരു വാര്ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബാർബർഷോപ്പില് ബ്യൂട്ടീഷ്യന് മസ്സാജ് ചെയ്തതിനെ തുടര്ന്ന് യുവാവിന് ഹൃദയാഘാതം സംഭവിക്കുകയും രണ്ട് മാസം ആശുപത്രിയില് ചികിത്സയില് കഴിഞ്ഞതുമാണ് വാർത്ത.

★★★★★★★★★★★★★★

വാർത്തകൾക്കും പരസ്യങ്ങൾക്കും
+91 97447 78859
+91 73060 65520

Follow Instagram
https://rb.gy/yemt3s

Follow Facebook
https://rb.gy/59gxud

Join Our WhatsApp Group
https://chat.whatsapp.com/IhdRGRSmpA2Ip7tjakuGnb

നിപ:വണ്ടൂർ നടുവത്ത് മരിച്ച യുവാവിന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു; സമ്ബര്‍ക്കപ്പട്ടികയില്‍ 175 പേര്‍.Date : 16 - 09 - 20...
16/09/2024

നിപ:വണ്ടൂർ നടുവത്ത് മരിച്ച യുവാവിന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു; സമ്ബര്‍ക്കപ്പട്ടികയില്‍ 175 പേര്‍.

Date : 16 - 09 - 2024
NILAMBUR NEWS HUB
https://rb.gy/rct3xh
https://chat.whatsapp.com/CVf4DxMzJImHlImQPspV5w

വണ്ടൂർ നടുവത്ത് നിപ ബാധിച്ച്‌ മരിച്ച 24-കാരന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു. സെപ്റ്റംബർ ഒമ്ബത് തിങ്കളാഴ്ച മരിച്ച യുവാവിന് ഇന്നലെയാണ് നിപ സ്ഥിരീകരിച്ചത്.പുണെ വൈറോളജി ലാബിലെ ഫലമാണ് പോസിറ്റീവായത്.

സെപ്റ്റംബർ നാലിനാണ് യുവാവിന് രോഗലക്ഷണങ്ങള്‍ ആരംഭിച്ചത്. നാലിനും അഞ്ചിനും യുവാവ് വീട്ടില്‍ തന്നെയായിരുന്നു. ആറാം തീയതി രാവിലെ 11.30 മുതല്‍ 12 വരെ ഫാസില്‍ ക്ലിനിക്കിലുണ്ടായിരുന്നു. അന്നേ ദിവസം വൈകീട്ട് 7.30 മുതല്‍ 7.45 വരെ ബാബു പാരമ്ബര്യവൈദ്യശാലയിലും. അന്ന് രാത്രി 8.18 മുതല്‍ 10.30 വരെ ജെ.എം.സി. ക്ലിനിക്കില്‍ ചെലവഴിച്ചു.

ഏഴാം തീയതി രാവിലെ 9.20 മുതല്‍ 9.30 വരെ നിലമ്ബൂർ പോലീസ് സ്റ്റേഷനില്‍. ഓട്ടോയിലായിരുന്നു ഈ യാത്ര. അന്ന് രാത്രി 7.25 മുതല്‍ 8.24 വരെ എൻ.ഐ.എം.എസ് എമർജൻസി വിഭാഗത്തില്‍. അന്ന് രാത്രി 8.25-ന് ഐ.സി.യു.വിലേക്ക് മാറ്റി. എട്ടാം തീയതി ഉച്ചയ്ക്ക് ഒരു മണി വരെ അവിടെ ചികിത്സയില്‍.

എട്ടിന് ഉച്ചയ്ക്ക് 1.25-ന് എം.ഇ.എസ് ആശുപത്രിയിലേക്ക് മാറ്റി. 2.06 മുതല്‍ 3.55 വരെ എം.ഇ.എസ് അത്യാഹിത വിഭാഗത്തില്‍. 3.59 മുതല്‍ 5.25 വരെ എം.എർ.ഐ. മുറിയില്‍. 5.35 മുതല്‍ 6 വരെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ തുടരുന്നു. പിന്നീട്, 6.10-ന് എം.ഐ.സി.യു യൂണിറ്റ് ഒന്നിലേക്ക് മാറ്റുന്നു. ഒമ്ബതാം തീയതി പുലർച്ചെ 12.50 വരെ ഇവിടെ ചികിത്സയില്‍.

ഒമ്ബതിന് പുലർച്ചെ ഒന്നിന് എം.ഐ.സി.യു യൂണിറ്റ് രണ്ടിലേക്ക് മാറ്റുന്നു. പുലർച്ചെ 8.46 വരെ ഇവിടെ ചികിത്സയില്‍. യുവാവുമായി ബന്ധപ്പെട്ടവരുടെ സമ്ബർക്കപ്പട്ടിക ആരോഗ്യവകുപ്പ് ഞായറാഴ്ച പുറത്തുവിട്ടിരുന്നു. ഇതുവരെ 175 പേരാണ് പ്രാഥമിക സമ്ബർക്ക പട്ടികയില്‍ ഉള്ളത്.

24-കാരന്റെ മരണം നിപ ബാധിച്ചാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് മലപ്പുറം ജില്ലയിലെ വിവിധയിടങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ ആളുകള്‍ പുറത്തിറങ്ങുമ്ബോള്‍ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് ജില്ലാ കളക്ടർ ഉത്തരവിറക്കി.

തിരുവാലി പഞ്ചായത്തിലെ 4, 5, 6, 7 വാർഡുകള്‍, മമ്ബാട് പഞ്ചായത്തിലെ 7-ാം വാർഡ് എന്നിവ കണ്ടെയ്ൻമെന്റ് സോണായി ജില്ലാ കളക്ടർ വി.ആർ. വിനോദ് പ്രഖ്യാപിച്ചു.

★★★★★★★★★★★★★★

വാർത്തകൾക്കും പരസ്യങ്ങൾക്കും
+91 97447 78859
+91 73060 65520

Follow Instagram
https://rb.gy/yemt3s

Follow Facebook
https://rb.gy/59gxud

Join Our WhatsApp Group
https://chat.whatsapp.com/CVf4DxMzJImHlImQPspV5w

ഏവർക്കും NILAMBUR NEWS HUB ന്റെ നബിദിന ആശംസകൾ
16/09/2024

ഏവർക്കും NILAMBUR NEWS HUB ന്റെ നബിദിന ആശംസകൾ

NILAMBUR NEWS HUBഎല്ലാ വായനക്കാർക്കും സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഓണാശംസകൾ നേരുന്നു....
15/09/2024

NILAMBUR NEWS HUB
എല്ലാ വായനക്കാർക്കും സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഓണാശംസകൾ നേരുന്നു....

വിപ്ലവസൂര്യനു വിട; സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു.Date : 12 - 09 - 2024NILAMBUR NEWS HUBhttps://rb...
12/09/2024

വിപ്ലവസൂര്യനു വിട; സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു.

Date : 12 - 09 - 2024
NILAMBUR NEWS HUB
https://rb.gy/hktldx
https://chat.whatsapp.com/CVf4DxMzJImHlImQPspV5w

അടിയുറച്ച ആദർശങ്ങള്‍ക്കൊപ്പം വിട്ടുവീഴ്ചകളില്ലാതെ നിലകൊണ്ട വിപ്ലവ സൂര്യൻ വിടവാങ്ങി. സജീവവും സവിശേഷവുമായ ഇടപെടലുകളിലൂടെ ഏറെക്കാലമായി ഇന്ത്യൻ രാഷ്ട്രീയ ഭൂമികയില്‍ നിർണായക സാന്നിധ്യമായിരുന്ന സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു.

72 വയസ്സായിരുന്നു. സൗമ്യതയും വിനയവും മുഖമുദ്രയാക്കി രാഷ്ട്രീയ വൃത്തങ്ങളില്‍ മാതൃകയായ യെച്ചൂരിയെന്ന അതികായന്റെ ആകസ്മിക വിയോഗത്തോടെ സക്രിയമായ ഒരു അധ്യായത്തിനാണ് അവസാനമാകുന്നത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഡല്‍ഹി ഓള്‍ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസില്‍ ചികിത്സയിരിക്കേയാണ് അന്ത്യം.

യെച്ചൂരിയുടെ ഭൗതികശരീരം മെഡിക്കല്‍, ഗവേഷണ പഠനത്തിനായി വിട്ടുനല്‍കും. ഭൗതികശരീരം ഇന്ന് ഡല്‍ഹി ഓള്‍ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസ് (എയിംസ്) മോർച്ചറിയില്‍ സൂക്ഷിക്കും. നാളെ വൈകുന്നേരം വസന്ത് കുഞ്ചിലെ വസതിയിലേക്ക് ഭൗതികശരീരം കൊണ്ടുപോകും. മറ്റെന്നാള്‍ സി.പി.എം ആസ്ഥാനമായ ഡല്‍ഹി എ.കെ.ജി ഭവനില്‍ രാവിലെ 9 മണി മുതല്‍ ഉച്ചവരെ പൊതുദർശനം. വൈകിട്ട് മൂന്നു മണിക്ക് പാർട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്തിമോപചാര ചടങ്ങുകള്‍ക്ക് ശേഷം ഭൗതികശരീരം മെഡിക്കല്‍, ഗവേഷണ പഠനത്തിനായി എയിംസിന് വിട്ടുകൊടുക്കും.

വരേണ്യതയുടെ ചില്ലുകൂട്ടില്‍ നിന്നിറങ്ങി അടിയാളർക്കും അധ്വാന വർഗത്തിനുമായി ജീവിതം സമർപ്പിച്ച സീതാറാം യെച്ചൂരിയുടേത് സംശുദ്ധമായ രാഷ്ട്രീയ ജീവിതമായിരുന്നു. അധികാരത്തിനുവേണ്ടി ഫാഷിസത്തോട് സന്ധി ചെയ്യാൻ പോലും മടിക്കാത്തവരുടെ കാലത്ത് യെച്ചൂരി ജനാധിപത്യത്തിനും മതേതരത്വത്തിനും വേണ്ടി ശക്തമായി നിലയുറപ്പിച്ചു. അതിനായി പോരാടുകയും ശരിയുടെ പക്ഷത്ത് ഉറച്ചുനില്‍ക്കുകയും ചെയ്തു.

ധിഷണയും സഹാനുഭൂതിയും സംഘാടനമികവുമെല്ലാം സമഞ്ജസം മേളിച്ച പ്രതിഭാധനനായിരുന്നു സീതാറാം യെച്ചൂരി. സി.ബി.എസ്.ഇ ഒന്നാം റാങ്കുകാരന്റെ പകിട്ടുപേക്ഷിച്ച്‌ രാഷ്ട്രീയക്കളരിയിലേക്ക് എടുത്തു ചാടുമ്ബോള്‍ സ്വന്തം നിലപാടുകള്‍ തന്നെയായിരുന്നു അദ്ദേഹത്തെ നയിച്ചത്.

1952 ആഗസ്റ്റ് 12നായിരുന്നു സീതാറാമിന്റെ ജനനം. തെലുങ്ക് സംസാരിക്കുന്ന ആന്ധ്ര ബ്രാഹ്മണ ദമ്ബതികളായ സർവേശ്വര സോമയാജുല യെച്ചൂരിയുടെയും കല്‍പ്പാക്കത്തിന്റെയും മകനായി ചെന്നൈയില്‍ (അന്ന് മദ്രാസ്) ആണ് ജനിച്ചത്. ആന്ധ്രയിലെ കാക്കിനഡയായിരുന്നു സ്വദേശം. ആന്ധ്രപ്രദേശ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷനില്‍ എഞ്ചിനീയറായിരുന്നു പിതാവ്. അമ്മ സർക്കാർ സർവീസില്‍ ഉദ്യോഗസ്ഥയും. ഹൈദരാബാദിലെ ഓള്‍ സെയിന്റ്സ് സ്കൂളില്‍ പത്താംതരം വരെ പഠനം. തെലങ്കാന സമരം കൊടുമ്ബിരിക്കൊണ്ട നാളുകളില്‍ ഡല്‍ഹിയിലേക്ക്. ന്യൂഡല്‍ഹിയിലെ പ്രസിഡന്റ്സ് എസ്റ്റേറ്റ് സ്കൂളില്‍ ഹയർ സെക്കൻഡറിക്കു ചേർന്നു. പഠനത്തില്‍ അതിമിടുക്കനായ സീതാറാം സി.ബി.എസ്.ഇ ഹയർ സെക്കൻഡറി പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയാണ് മികവ് തെളിയിച്ചത്.

സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം ഡല്‍ഹിയില്‍ സെന്റ്‌ സ്റ്റീഫൻസ് കോളജില്‍ നിന്നും ബിരുദം നേടിയ സീതാറാം 1975ല്‍ ജവഹർലാല്‍ നെഹ്‌റു സർവകലാശാലയില്‍ നിന്നും സാമ്ബത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം നേടി. രണ്ടിലും ഫസ്റ്റ് ക്ലാസോടെയായിരുന്നു വിജയം. തുടർന്ന് ജെ.എൻ.യുവില്‍ ഇക്കണോമിക്സില്‍ പി.എച്ച്‌.ഡിക്ക് ചേർന്നു. ജെ.എൻ.യു പഠനത്തിനിടക്കായിരുന്നു രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുന്നത്. അടിയന്തരാവസ്ഥക്കെതിരെ പ്രതിഷേധം ഉയർത്തിയതിനെ തുടർന്ന് ഡോക്ടറേറ്റ് പൂർത്തിയാക്കുന്നതിനു മുന്നേ തന്നെ അറസ്റ്റിലായി. ജയില്‍ മോചിതനായ ശേഷം വീണ്ടും പഠനം തുടർന്നു. അവിടുത്തെ പഠനകാലയളവില്‍ മൂന്നുതവണ യച്ചൂരി ജെ.എൻ.യു വിദ്യാർഥി യൂനിയൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

1974ല്‍ എസ്.എഫ്.ഐയില്‍ ചേർന്നതോടെയാണ് സീതാറാമിന്റെ ജീവിതം ചെങ്കൊടിത്തണലിലേക്ക് വഴിമാറുന്നത്. അടുത്ത വർഷം സി.പി.എം അംഗമായി. 1978ല്‍ എസ്.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ട യെച്ചൂരി അതേവർഷം തന്നെ എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റായി. 1985ല്‍ സി.പി.എം കേന്ദ്രകമ്മിറ്റിയിലേക്ക്. 1992 മുതല്‍ പാർട്ടിയുടെ സമുന്നത വേദിയായ പൊളിറ്റ് ബ്യൂറോയില്‍ അംഗവുമായി.

1986ല്‍ എസ്.എഫ്.ഐ ദേശീയ പ്രസിഡന്‍റായി. 1984ല്‍ 32ാം വയസിലാണ് സി.പി.എം കേന്ദ്രക്കമ്മിറ്റി അംഗമായത്. 1988ല്‍ തിരുവനന്തപുരത്ത് നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗമായി. 1992ല്‍ മദ്രാസില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പൊളിറ്റ് ബ്യൂറോ അംഗമായി.

പിന്നീട് 2015 ല്‍ വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രകാശ് കാരാട്ടില്‍ നിന്ന് സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി പദവി യെച്ചൂരി ഏറ്റെടുത്തു. 2018ല്‍ ഹൈദരാബാദിലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ വീണ്ടും സി.പി.എം ദേശീയ അധ്യക്ഷനായി. 2022ല്‍ കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ മൂന്നാംവട്ടവും പാര്‍ട്ടി ദേശീയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. പീപ്പിള്‍സ് ഡെമോക്രസി വാരികയുടെ എഡിറ്ററായിരുന്നു. 2005ല്‍ പശ്ചിമ ബംഗാളില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു.

അന്താരാഷ്ട്രവിഷയങ്ങളില്‍ സി.പി.എമ്മിലെ സൈദ്ധാന്തികനായിരുന്നു യെച്ചൂരി. പാർട്ടി മുഖപ്പത്രമായ പീപ്പിള്‍ ഡെമോക്രസിയുടെ എഡിറ്ററുമാണ്. വാഗ്മിയും നയതന്ത്രജ്ഞനുമായ അദ്ദേഹം, നേപ്പാളില്‍ മാവോവാദികളെ ജനാധിപത്യത്തിന്റെ പാതയിലേക്ക് നയിക്കുന്നതിനായി മധ്യസ്ഥൻ എന്ന നിലയില്‍ നടത്തിയ ഇടപെടലുകള്‍ പ്രശംസാർഹമായിരുന്നു. നേപ്പാളിലെ പ്രമുഖ മാവോവാദി നേതാക്കളായ പ്രചണ്ഡ, ബാബുറാം ഭട്ടറായി തുടങ്ങിയവരുമായി അടുത്ത ബന്ധമുണ്ടായിരുന്നു യെച്ചൂരിക്ക്.

ആഗോളവല്‍ക്കരണ, ഉദാരവല്‍ക്കരണ നയങ്ങളുടെ പൊള്ളത്തരങ്ങള്‍ തുറന്നു കാണിക്കുന്ന നിരവധി രചനകള്‍ സീതാറാം യെച്ചൂരി നടത്തിയിട്ടുണ്ട്. 'ആഗോളവല്‍ക്കരണ കാലത്തെ സോഷ്യലിസം' എന്ന പുസ്തകം ഇതില്‍ ഉള്‍പ്പെടുന്നു. മികച്ച പാർലമെന്റേറിയൻ എന്ന നിലയിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. പത്രപ്രവർത്തകയായ സീമ ക്രിസ്റ്റിയാണ് യെച്ചൂരിയുടെ ഭാര്യ. പ്രമുഖ വനിതാവകാശ പ്രവർത്തക വീണ മജുംദാറിന്റെ പുത്രിയായിരുന്നു ആദ്യ ഭാര്യ. ആ വിവാഹത്തില്‍ യെച്ചൂരിക്ക് ഒരു മകനും മകളും ഉണ്ട്. യെച്ചൂരി-സീമ ദമ്ബതികള്‍ക്ക് ഒരു മകനുണ്ട്.

★★★★★★★★★★★★★★

വാർത്തകൾക്കും പരസ്യങ്ങൾക്കും
+91 97447 78859
+91 73060 65520

Follow Instagram
https://rb.gy/yemt3s

Follow Facebook
https://rb.gy/59gxud

Join Our WhatsApp Group
https://chat.whatsapp.com/CVf4DxMzJImHlImQPspV5w

പാലത്തിന്റെ അഴികള്‍ക്കിടയിലൂടെ കുട്ടി പുഴയിലേക്കു വീണു; രക്ഷകനായി നിലമ്പൂർ സ്റ്റേഷനിലെ പോലീസുകാരൻ.Date : 09 - 09 - 2024N...
09/09/2024

പാലത്തിന്റെ അഴികള്‍ക്കിടയിലൂടെ കുട്ടി പുഴയിലേക്കു വീണു; രക്ഷകനായി നിലമ്പൂർ സ്റ്റേഷനിലെ പോലീസുകാരൻ.

Date : 09 - 09 - 2024
NILAMBUR NEWS HUB
https://rb.gy/i0282o
https://chat.whatsapp.com/CVf4DxMzJImHlImQPspV5w

പാലത്തില്‍നിന്നു ഇരുപതടിയോളം താഴ്ചയുള്ള പുഴയിലേക്കു വീണ രണ്ടരവയസ്സുകാരനെ പോലീസുകാരൻ രക്ഷപ്പെടുത്തി.നെടുങ്കയം സ്വദേശിയും നിലമ്പൂർ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസുകാരനുമായ എൻ.കെ. സജിരാജാണ് പാലത്തില്‍ നിന്നു പുഴയിലേക്കു വീണ കുട്ടിയുടെ ജീവൻ രക്ഷപ്പെടുത്തിയത്.

വനത്തിനകത്തെ പാരിസ്ഥിതിക വിനോദ സഞ്ചാരകേന്ദ്രമായ നെടുങ്കയത്ത് ഞായറാഴ്ച 12.30-ഓടെയാണ് സംഭവം. രക്ഷിതാക്കളോടൊപ്പമെത്തിയ കുട്ടി കരിമ്ബുഴയ്ക്കു കുറുകെയുള്ള ഇരുമ്ബുപാലത്തിലൂടെ കളിക്കുന്നതിനിടെ പാലത്തിന്റെ അഴികള്‍ക്കിടയിലൂടെ പുഴയിലേക്കു വീഴുകയായിരുന്നു. അവധി ദിവസമായതിനാല്‍ പാലത്തിനുസമീപം ടൂറിസ്റ്റുകളെ നിയന്ത്രിക്കുന്ന സുഹൃത്തുക്കളെ കാണാനായി വരുകയായിരുന്നു സജിരാജ്. കുട്ടി പാലത്തില്‍നിന്നും വെള്ളത്തിലേക്കു വീഴുന്നതു കണ്ട സജിരാജ് മറ്റൊന്നും നോക്കാതെ പാറക്കെട്ടുകള്‍ നിറഞ്ഞ പുഴയിലേക്ക് എടുത്തുചാടി വെള്ളത്തില്‍വീണ കുട്ടിയെ പൊക്കിയെടുത്ത് നീന്തി കരപറ്റി.

കുട്ടിക്ക്കുഴപ്പമൊന്നുമുണ്ടായിരുന്നില്ലെന്നും കുട്ടി സംസാരിച്ചതായും കണ്ടുനിന്നവർ പറഞ്ഞു. പാറക്കെട്ടുകളും നല്ല ഒഴുക്കുമുള്ള പുഴയില്‍ ഒരാള്‍ക്കു മുകളില്‍ വെള്ളവുമുണ്ടായിരുന്നു. ഇതിലേക്ക് എടുത്തുചാടാൻ സജിരാജ് കാണിച്ച ധീരതയാണ് കുട്ടിയുടെ ജീവൻ രക്ഷിച്ചത്. നെടുങ്കയം കാണാനെത്തിയ തിരൂർ സ്വദേശികളുടെ കുട്ടിയാണ് പുഴയില്‍വീണത്.

ടികെ കോളനിയിലെ കോട്ടപ്പുഴയിൽ ഒഴുക്കിൽ അകപ്പെട്ട് യുവാവിന് ദാരുണാന്ത്യം.Date : 22 - 08 - 2024NILAMBUR NEWS HUBhttps://rb....
22/08/2024

ടികെ കോളനിയിലെ കോട്ടപ്പുഴയിൽ ഒഴുക്കിൽ അകപ്പെട്ട് യുവാവിന് ദാരുണാന്ത്യം.

Date : 22 - 08 - 2024
NILAMBUR NEWS HUB
https://rb.gy/h3f4b9
https://chat.whatsapp.com/CVf4DxMzJImHlImQPspV5w

ചോക്കാട് ടികെ കോളനി കെട്ടുങ്ങലിൽ യുവാവ് ഒഴുക്കിൽപെട്ട് കല്ലിനിടയിൽ കുടുങ്ങി മരണപ്പെട്ടു.ചോക്കാട് പരുത്തിപ്പറ്റ സ്വദേശി ഇല്ലിക്കൽ സഫ്താജ് ആണ് മരണപ്പെട്ടത്ഇന്ന് ഉച്ചക്ക് രണ്ടു മണിയോടെയാണ് അപകടം സംഭവിച്ചത്. ഏകദേശം അരമണിക്കൂറോളം സമയം കല്ലിൽ കുടുങ്ങി വെള്ളത്തിനടിയിൽ ആയിരുന്നു.

നാട്ടുകാരും സുഹൃത്തുക്കളും ഏറെ പണിപ്പെട്ട് കല്ലിനടിയിൽ നിന്നും ആളെ എടുത്ത് പൂക്കോട്ടുംപാടം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പ്രവാസിയായിരുന്ന യുവാവ് അവധിക്കുനാട്ടിലെത്തിയതായിരുന്നു.മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

★★★★★★★★★★★★★★

വാർത്തകൾക്കും പരസ്യങ്ങൾക്കും
+91 97447 78859
+91 73060 65520

Follow Instagram
https://rb.gy/yemt3s

Follow Facebook
https://rb.gy/59gxud

Join Our WhatsApp Group
https://chat.whatsapp.com/CVf4DxMzJImHlImQPspV5w

സാമൂഹ്യ സുരക്ഷ പെൻഷൻ മസ്റ്ററിങ് ചെയ്യാനുള്ള സമയ പരിധി 2024 സെപ്റ്റംബർ 30 വരെ ദീർഘിപ്പിച്ചു.Date : 20 - 08 - 2024NILAMBUR...
20/08/2024

സാമൂഹ്യ സുരക്ഷ പെൻഷൻ മസ്റ്ററിങ് ചെയ്യാനുള്ള സമയ പരിധി 2024 സെപ്റ്റംബർ 30 വരെ ദീർഘിപ്പിച്ചു.

Date : 20 - 08 - 2024
NILAMBUR NEWS HUB
https://rb.gy/r7x3r3
https://chat.whatsapp.com/CVf4DxMzJImHlImQPspV5w

2023 ഡിസംബർ 31 വരെ ഉള്ള സാമൂഹ്യ സുരക്ഷ / ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾക്ക് വാർഷിക മസ്റ്ററിങ് ചെയ്യുന്നതിനായിഉള്ള സമയപരിധി 2024 സെപ്റ്റംബർ 30 വരെ ദീർഘിപ്പിച്ചു.ഈ സമയത്തിനുള്ളിൽ എല്ലാ പെൻഷൻ ഗുണഭോക്താക്കളും അക്ഷയ കേന്ദ്രങ്ങൾ വഴി പെൻഷൻ മസ്റ്ററിങ് പൂർത്തിയാക്കേണ്ടതാണ്. ഈ സമയപരിധി ഇനി ദീർഘിപ്പിച്ച് നൽകുന്നതല്ല എന്ന് ധനകാര്യ വകുപ്പ് അറിയിച്ചു.

2024 ജൂൺ 25ന് തുടങ്ങിയ പെൻഷൻ മസ്റ്ററിംഗ് ഇതിനോടകം 85% ത്തോളം പൂർത്തീകരിച്ചു.കിടപ്പ് രോഗികളായുള്ളവരുടെ പെൻഷൻ മസ്റ്ററിംഗ് അതാത് പ്രദേശത്തുള്ള അക്ഷയ സംരംഭകരുടെ നേതൃത്വത്തിൽ രോഗികളുടെ വീടുകൾ സന്ദർശിച്ച് പൂര്‍ത്തീകരിച്ചു വരുന്നു.

അടുത്ത പെൻഷൻ വിഹിതം ലഭിക്കുന്നതിന് ഈ തീയതിക്കുള്ളിൽ മസ്റ്ററിംഗ് ചെയ്തേ മതിയാകൂ എന്നുള്ളതുകൊണ്ട് എല്ലാ പെൻഷൻ ഗുണഭോക്താക്കളും ഇനിയുള്ള ദിവസങ്ങളിൽ അക്ഷയ കേന്ദ്രങ്ങളിൽ പോയി തങ്ങളുടെ പെൻഷൻ മസ്റ്ററിംഗ് പൂർത്തിയാക്കണമെന്ന് അറിയിക്കുന്നു.
സോഫ്ട്‌വെയർ പ്രശനങ്ങൾ, പ്രകൃതി ദുരന്തങ്ങൾ, പ്രതികൂല കാലാവസ്ഥ എന്നിവയാൽ അവസാന ദിവസത്തോളം ആകാറായിട്ടും 15-20% മസ്റ്ററിംഗ് പൂർത്തിയാക്കാൻ ഉള്ളതിനാൽ മസ്റ്ററിംഗ് ന്‍റെ അവസാന തിയതി നീട്ടണം എന്ന് അക്ഷയ സംരംഭകരുടെ സംഘടനയായ ഫേസ് അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

★★★★★★★★★★★★★★

വാർത്തകൾക്കും പരസ്യങ്ങൾക്കും
+91 97447 78859
+91 73060 65520

Follow Instagram
https://rb.gy/yemt3s

Follow Facebook
https://rb.gy/59gxud

Join Our WhatsApp Group
https://rb.gy/r7x3r3
https://chat.whatsapp.com/CVf4DxMzJImHlImQPspV5w

Address


Telephone

+918943371453

Website

Alerts

Be the first to know and let us send you an email when Nilambur News Hub posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Nilambur News Hub:

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share