കാട്ടു കടന്നൽ

  • Home
  • കാട്ടു കടന്നൽ

കാട്ടു കടന്നൽ The Workers United Shall Always Be Victorious....

സർവരാജ്യ തൊഴിലാളികളേ സംഘടിക്കുവിൻ....
(476)

12/09/2024
വിപ്ലവകാരികളായ രണ്ട് കമ്മ്യൂണിസ്റ്റുകാരുടെ വാക്കുകൾ  മലയാളത്തിലെ രണ്ട് പ്രമുഖ നടിമാർ ഇന്ന് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്...
25/08/2024

വിപ്ലവകാരികളായ രണ്ട് കമ്മ്യൂണിസ്റ്റുകാരുടെ വാക്കുകൾ മലയാളത്തിലെ രണ്ട് പ്രമുഖ നടിമാർ ഇന്ന് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. അതിലൊരാൾ രമ്യ നമ്പീശനാണ്.

“ഈ ലോകം, ഇവിടെ ജനിച്ച എല്ലാവർക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. ആത്മാഭിമാനത്തോടെ ഇവിടെ ജീവിക്കാനുള്ള സാഹചര്യം ആരുടെയും ഔദാര്യമല്ല എന്നും അത് നമ്മുടെ ഓരോരുത്തരുടെയും അവകാശമാണെന്നും സ്വന്തം ജീവിതത്തിലൂടെ കാണിച്ചുതന്ന എൻ്റെ പ്രിയ സുഹൃത്തിൽ നിന്നാണ് ഇതിൻ്റെ തുടക്കം” ഇങ്ങനെ തുടങ്ങിയ തൻ്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് രമ്യ അവസാനിപ്പിക്കുന്നത് ഇറ്റലിയിൽ നിന്നുള്ള മഹാനായ വിപ്ലവകാരി ആൻ്റോണിയോ ഗ്രാംഷി തൻ്റെ ജയിൽ നോട്ട്ബുക്കിൽ കുറിച്ചിട്ടുള്ള,

'സത്യം പറയുകയെന്നത് വിപ്ലവപ്രവർത്തനമാണ്” എന്നു ചേർത്തുകൊണ്ടാണ്.

തീർച്ചയായും ഭാവനയെന്ന നടിയോട് എത്ര ആദരവ് പ്രകടിപ്പിച്ചാലും അധികമാകില്ല. മലയാള സിനിമയിൽ ഇപ്പോൾ സംഭവിക്കുന്നതും ഇനി സംഭവിക്കാൻ പോകുന്നതുമായ എല്ലാ മാറ്റങ്ങളിലും ഭാവനയെന്ന 'സത്യം തുറന്നു പറഞ്ഞ, ആ സത്യം തെളിയാൻ പോരാടിയ ‘വിപ്ലവകാരി’യുടെ പേര് കൊത്തിവെക്കപ്പെട്ടിരിക്കുന്നു.

ഇതേ ഭാവനയാണ് ഇന്ന് ചെഗുവേരയുടെ ചിത്രവും അദ്ദേഹത്തിൻ്റെ വാക്കുകളും ഉൾക്കൊള്ളിച്ച് പുതിയ പോസ്റ്റ് ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. ഇസ്രയേൽ ഇനിയും തകർക്കാൻ അവശേഷിക്കുന്ന പലസ്തീനിലെ ചുമരുകളിലും മരണപ്പെട്ട ഐതിഹാസിക ഫുട്ബോൾ താരം മറഡോണയുടെ വലതു കയ്യിൽ മഷിമങ്ങാതെ പച്ചകുത്തി കിടന്നതും ബംഗ്ലാദേശിൽ ഗാർമൻ്റ് തൊഴിലാളികൾക്ക് മെച്ചപ്പെട്ട വേതനം വേണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന തൊഴിലാളിയുടെ കയ്യിലെ പ്ലക്കാർഡിലും സ്കൂളിൽ വൃത്തിയുള്ള ശുചിമുറി വേണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന കുട്ടിയുടെ കയ്യിലെ കൊടിയിലും ആലേഖനം ചെയ്യപ്പെട്ടതുമായ ചെഗുവേര, ലോകത്തെവിടെ അനീതി നടന്നാലും നീ അതിനെതിരെ പ്രതികരിച്ചാൽ ഏത് വ്യത്യസ്തതയ്ക്കുമുപരിയായി നീയെൻ്റെ സഖാവായിരിക്കുമെന്ന് പറഞ്ഞ ചെഗുവേരയെ അല്ലാതെ ഭാവനയെന്ന വിപ്ലവകാരിക്ക് മറ്റാരെ ഒപ്പം നിർത്താൻ സാധിക്കും…

ഭാവന ഉപയോഗിച്ചിരിക്കുന്ന ചെഗുവേരയുടെ വാക്കുകൾ ശ്രദ്ധിക്കൂ.

“എല്ലാത്തിനുമുപരിയായി, ലോകത്തെവിടെയും ആർക്കെതിരെയും നടക്കുന്ന അനീതിക്കെതിരെ പ്രതികരിക്കാൻ തക്കവണ്ണം ആഴമുള്ള ആർജവം നമ്മളിൽ ഉണ്ടാകണം. അതാണ് വിപ്ലവകാരിയുടെ ഏറ്റവും മനോഹരമായ മുദ്ര.”, ബൊളീവിയൻ വിപ്ലവം നയിക്കാനായി പോയ ചെഗുവേര അവിടെ വച്ച് മക്കൾക്കായി എഴുതിയ കത്തിലെ വരികളാണിവ. അനീതിക്കെതിരെ പ്രതികരിക്കണമെന്ന് പറയുന്നതിന് ചെഗുവേരയെ കൂട്ടുപിടിക്കാം എന്ന് ഭാവനയെപ്പോലൊരാൾക്ക് തോന്നുന്നിടത്ത് ചെഗുവേരയും അനീതിക്കെതിരെ പ്രതികരിക്കണമെന്ന് കുറിക്കുന്ന സമയം തന്നെ ഭാവനയും ഐക്കണുകളാകുന്ന ഈ പോസ്റ്റ് ഒരു കമ്മ്യൂണിസ്റ്റുകാരനെന്ന നിലയിൽ എനിക്ക് സന്തോഷം നൽകുകയാണ്. ഒരുപക്ഷേ ഭാവന ഈ കത്ത് വായിച്ചിരിക്കണം.

കത്തിൽ ഈ വരികൾക്ക് തൊട്ടുമുന്നിലായി ചെഗുവേര എഴുതിയ വരികൾ ഈ ഘട്ടത്തിൽ വളരെ പ്രാധാന്യമർഹിക്കുന്നു.

“ഓർക്കുക, വിപ്ലവമാണ് സർവ്വപ്രധാനം, നാമോരോരുത്തരും ഒറ്റതിരിഞ്ഞുനിൽക്കുന്നത് വിഫലമാണ്.” കേരളത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന മാറ്റത്തിന് ഏറ്റവും അനുയോജ്യമായ വാചകങ്ങൾ. സിനിമാലോകത്ത് വിപ്ലവകരമായ മാറ്റം സംഭവിക്കുമ്പോൾ, ഡബ്ല്യു സി സി അംഗങ്ങളും അവരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന സിനിമാ മേഖലയിലെ മറ്റുള്ളവരും ഒറ്റതിരിഞ്ഞുനിൽക്കാതെ ഒന്നിച്ച് സംഘടിതരാകണമെന്ന് ആവശ്യപ്പെടുന്ന വരികൾ. അവരാണ് 99% എന്ന് അവർക്ക് ബോധ്യപ്പെടുന്ന പക്ഷം, അവരാണ് ശക്തി എന്ന് അവർക്ക് ബോധ്യപ്പെടുന്ന പക്ഷം, ഈ 1% വരുന്ന പവർ ഗ്രൂപ്പ് ഇല്ലാതാകും. ഒരുപക്ഷേ ഹോളിവുഡിലേയും മറ്റനേകം സിനിമാ ലോകത്തേയും സംഘടനകൾക്കാകെ ഊർജ്ജം പകരുന്ന ഒരു കൊള്ളിയാൻവെട്ടമായി ഇത് മാറും.

ഇതിനെ തകർക്കാൻ ലോകത്തിലാകെ 1 ശതമാനത്തിൻ്റെ കൂടെ നിൽക്കുന്ന മാധ്യമങ്ങൾ ശ്രമിച്ചേക്കാം. ഒരേസമയം ഇരയോടൊപ്പം ഓടുകയും വേട്ടക്കാരനായി അവർ കുരക്കുകയും ചെയ്യും. ഇരയുടെ ശബ്ദം ചെറുതായിരുന്നപ്പോൾ വേട്ടക്കാരൻ്റെ ഇൻ്റർവ്യൂ പ്രസിദ്ധീകരിച്ചവർ, വേട്ടക്കാരൻ്റെ മുഖം കവർ ചിത്രമാക്കിയവർ, വേട്ടക്കാരനൊപ്പം സെൽഫി എടുത്തവർ ഒക്കെ ഇക്കൂട്ടത്തിൽ കാണും. ഒറ്റയ്ക്കായിരുന്ന ഇരയോടൊപ്പം ആദ്യം സിനിമയ്ക്കുള്ളിലെ വനിതാ സംഘടന ചേർന്നു, കേരളത്തിലെ സർക്കാർ ചേർന്നു(2022ലെ ഐ എഫ് എഫ് കെ ഉദ്ഘാടനവേദി നൽകിയ സന്ദേശം മറക്കാനാകുമോ..), വിവിധ രാഷ്ട്രീയ സംഘടനകൾ ചേർന്നു, കേരളമാകയാൽ പരസ്യമായി വേട്ടക്കാർക്കൊപ്പം നിൽക്കാൻ ഭയന്ന് പലരും മിണ്ടാതിരുന്നു. ഇങ്ങനെ ഓരോരുത്തരായി ചേർന്നൊരു വലിയ ഐക്യ മുന്നണി രൂപപ്പെട്ടുവെന്നറിഞ്ഞപ്പോൾ മാത്രമാണ് വേട്ടക്കാർക്കൊപ്പം കുരച്ചവർ ഇരയ്ക്കൊപ്പം ഓടാൻ തുടങ്ങിയത്. ഏതൊരു ഘട്ടത്തിലും ഒളിപ്പിച്ചിരിക്കുന്ന ദ്രംഷ്ട അവർ പുറത്തെടുക്കും, ഐക്യമുന്നണിയിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കും, ചിലപ്പോൾ അവർ കൂടെയുള്ളവർ കുതുകാൽ വെട്ടിയെന്ന് പറയും, കൂടെയുള്ളവർക്കെതിരെ നുണകൾ ചമഞ്ഞ് മുന്നണിയുടെ ശക്തി ഇല്ലാതാക്കാൻ ശ്രമിക്കും. എങ്കിലും ഭാവനയുടെ പോരാട്ടം വിജയം കാണും, വ്യക്തിപരമായ ഒരു കാര്യത്തേക്കാൾ ഈ സമൂഹത്തെ ഒരു പടി മുന്നോട്ടുനയിക്കുന്നതിലുള്ള ഒരു കാരണമായി ഭാവന മാറും. അനീതിക്ക് നേരെ വിരൽ ചൂണ്ടിയെന്ന കാരണത്താൽ ഈ ലോകത്തെയാകെ മാറ്റാമെന്ന് സ്വപ്നം കാണുന്ന ആ ഭാവിക്കായി പ്രയതിക്കുന്ന നമ്മുടെയാകെ ആവനാഴിയിലേക്ക് മാറ്റം സാധ്യമാണെന്ന പ്രത്യാശയുടെ കിരണം അവർ പകർന്നുതരും.

ഓർക്കുക, വിപ്ലവമാണ് സർവ്വപ്രധാനം, നാമോരോരുത്തരും ഒറ്റതിരിഞ്ഞുനിൽക്കുന്നത് വിഫലമാണ്.

അന്ന് ട്രാക്ടറിൽ കർഷകർക്കായി തെരുവിലിറങ്ങിയപ്പോൾ സഖാവ് അംറാ റാമിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് ട്രാക്ടറിൽ കർഷകർക്കായി ...
25/06/2024

അന്ന് ട്രാക്ടറിൽ കർഷകർക്കായി തെരുവിലിറങ്ങിയപ്പോൾ സഖാവ് അംറാ റാമിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് ട്രാക്ടറിൽ കർഷകർക്കായി പാർലമെന്റിലേക്ക് പോകുമ്പോൾ പോലീസ് അനുഗമിക്കുന്നു. കാലം കണക്ക് തീർക്കാതെ കടന്നുപോയ ചരിത്രമില്ല സഖാക്കളെ. അതുകൊണ്ടുതന്നെ നമുക്ക് മുന്നിൽ ഒരുവഴി മാത്രമേയുള്ളൂ. അത് നാമിതുവരെ പിന്തുടർന്നുവന്ന വർഗസമരങ്ങളുടെ പാത തന്നെയാണ്.

ഈ കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ 38 സീറ്റുകളിൽ ബിജെപിയെ പരാജയപ്പെടുത്തിയത് ചെങ്കൊടി പ്രസ്ഥാനം നേതൃത്വം നൽകിയ കർഷക സമരമാണ്. ഈ സമരങ്ങളിലൂടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നമുക്ക് ഗുണമുണ്ടായോ എന്നതിനേക്കാൾ ഫാസിസത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യക്ക് ഗുണമുണ്ടായോ എന്ന ചോദ്യമുയരണം. ഇന്നീ കാണുന്ന നിലയിൽ വക്കുപൊട്ടിയ നിലയിലെങ്കിലും ജനാധിപത്യത്തിന്റെ പുനസ്ഥാപനം സാധ്യമായതിൽ കർഷക സമരത്തിന്റെ പ്രാധാന്യം ആവർത്തിച്ച് പറയണം. ആ സമരങ്ങളുടെ മുന്നണിപ്പോരാളികളിലൊരാളായ സഖാവ് അംറാ റാം ബിജെപി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി ലോകസഭയിലെത്തിയതും നിരവധിയിടങ്ങളിൽ കർഷക രോഷത്താൽ ബിജെപി പരാജയപ്പെട്ടതും പറയണം.

15 ദിവസം സമയം തരുന്നു. അതിനുള്ളിൽ തീരുമാനം രേഖാമൂലം നടപ്പിലാക്കുന്നില്ലെങ്കിൽ സമരം ആളിക്കത്തും. 51 ദിവസം തുടർച്ചയായി സമര...
24/06/2024

15 ദിവസം സമയം തരുന്നു. അതിനുള്ളിൽ തീരുമാനം രേഖാമൂലം നടപ്പിലാക്കുന്നില്ലെങ്കിൽ സമരം ആളിക്കത്തും.

51 ദിവസം തുടർച്ചയായി സമരം ചെയ്തതോടെയാണ് ഹരിയാനയിലെ ശുചീകരണ തൊഴിലാളികൾക്ക് മുന്നിൽ ബിജെപി സർക്കാർ മുട്ടുമടക്കിയത്. തുടർന്ന് നവംബർ 29ന് തൊഴിലാളികളുമായി ധാരണയിലെത്തുകയും ചെയ്തു. എന്നാൽ മിനിമം വേതനവും കൂടുതൽ തൊഴിലാളികളെ നിയമിക്കാമെന്ന ഉറപ്പും ബോണസ് ഡിമാൻ്റും പി എഫ് സുരക്ഷിതത്വവും ഉൾപ്പെടെ ധാരണയിലെത്തിയ കാര്യങ്ങൾ വൈകിപ്പിച്ചതോടെയാണ് സർക്കാരിനെതിരെ ശക്തമായ പ്രതിഷേധവുമായി സിഐടിയു വീണ്ടും രംഗത്തിറങ്ങിയത്. ഗ്രാമവികസന മന്ത്രി മഹിപാൽ ധാണ്ഡെയുടെ വീടിന് മുന്നിൽ നടത്തിയ പ്രതിഷേധത്തിനൊടുവിൽ മുന്നറിയിപ്പും ആവശ്യങ്ങളും ഉൾപ്പെട്ട കത്ത് മന്ത്രിയെ ഏൽപ്പിച്ച ശേഷമാണ് സഖാക്കൾ മടങ്ങിയത്. തീരുമാനമാകുന്നില്ലെങ്കിൽ ജൂലൈ 10ന് കാണാമെന്ന കരുത്തുറ്റ വാക്കുകളോടെ.

"തൂകുക, കണ്ണീരിന്ത്യേ: വേറെയില്ലല്ലോ, സ്റ്റാലിന്‍!” എന്ന് മഹാകവി വള്ളത്തോൾ വിലപിച്ച സഖാവ് ജോസഫ് സ്റ്റാലിൻ്റെ ഉയിർത്തെഴുന...
23/06/2024

"തൂകുക, കണ്ണീരിന്ത്യേ: വേറെയില്ലല്ലോ, സ്റ്റാലിന്‍!” എന്ന് മഹാകവി വള്ളത്തോൾ വിലപിച്ച സഖാവ് ജോസഫ് സ്റ്റാലിൻ്റെ ഉയിർത്തെഴുന്നേൽപ്പിന് സാക്ഷ്യം വഹിച്ച 25 വർഷങ്ങൾ കടന്നുപോയിരിക്കുന്നു. 1999 മുതൽ 2023 വരെയുള്ള കാലയളവിൽ പാശ്ചാത്യ മാധ്യമങ്ങളാലും തീവ്രവലതുപക്ഷ ശക്തികളാലും എത്രമേൽ കരിവാരിത്തേക്കാൻ ശ്രമിച്ചിട്ടും റഷ്യയിൽ സഖാവ് സ്റ്റാലിൻ്റെ ഔന്നത്യം വർധിച്ചുകൊണ്ടിരിക്കുകയാണ്. ഈ 25 വർഷക്കാലയളവിൽ 110 സ്മാരകങ്ങൾ റഷ്യയിലുടനീളം സഖാവിനായി ഉയർന്നുപൊങ്ങി. അതിൽ തന്നെ 22 എണ്ണം പൂർണകായ പ്രതിമകൾ. ഫാക്ടറി തൊഴിലാളികൾ പിരിവിട്ടെടുത്ത് പണിതതും റഷ്യൻ ഓർത്തഡോക്സ് പള്ളിവികാരി മുത്തം നൽകി അനാച്ഛാദനം ചെയ്തതുമായ 110 സ്മാരകങ്ങൾ. ഇതിന് പുറമെ സമീപ വർഷങ്ങളിൽ മാത്രം 12 സ്റ്റാലിൻ സ്മാരകങ്ങൾ ജോർജിയയിലും പണിപൂർത്തിയാക്കിയിരിക്കുന്നു.

"എനിക്കറിയാം എന്റെ മരണശേഷം ആ ശവകുടീരത്തിന് മേൽ കളവുകളുടെ ഒരു കൂന കുമിഞ്ഞുകൂടുമെന്ന്, പക്ഷേ ചരിത്രത്തിൽ വീശുന്ന കാറ്റ് ഇന്നല്ലെങ്കിൽ നാളെ ആ കൂനയെ യാതൊരു ദാക്ഷിണ്യവുമില്ലാതെ തൂത്തെറിയുകതന്നെ ചെയ്യും." രണ്ടാം ലോക മഹായുദ്ധത്തിനിടയിൽ ജനങ്ങൾക്കിടയിൽ തന്റെ മരണാനന്തര ജീവിതം എങ്ങനെയായിരിക്കുമെന്നതിനെപ്പറ്റി സ്റ്റാലിൻ സഖാവ് മോളോട്ടോവിനോട് പറഞ്ഞതാണീ മേല്‍ പറഞ്ഞ അക്ഷരം പ്രതി ശരിയായ വാക്കുകള്‍ !!
നിങ്ങള്‍ ഇളക്കി വലിച്ചെറിഞ്ഞ കൂമ്പാരത്തിനുള്ളില്‍ നിന്നും വീണ്ടും ചുവപ്പ് ഉദിക്കുകതന്നെ ചെയ്യും. റഷ്യയിലെ ഏറ്റവും വലിയ നഗരങ്ങളിലും ജോർജിയയിലും സ്റ്റാലിൻ്റെ പ്രാധാന്യം വർധിച്ചുകൊണ്ടിരിക്കുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി സ്റ്റാലിന്റെ ജനപിന്തുണയും വർധിച്ചുവരികയാണ്. 2016ലെ കണക്കെടുപ്പിൽ 54 ശതമാനം പേരാണ് സ്റ്റാലിനെ അനുകൂലിച്ചതെങ്കിൽ ഇന്നിപ്പോൾ 70% ആളുകളും സ്റ്റാലിനെ അനുകൂലിക്കുകയാണ്.

റഷ്യ കണ്ട ഏറ്റവും മഹാനായ ചരിത്രപുരുഷന്‍ ആര് എന്നറിയാന്‍ 1989ല്‍ ഒരു അഭിപ്രായസര്‍വെ സംഘടിപ്പിച്ചിരുന്നു. അന്ന് സ്റ്റാലിന്റെ സ്ഥാനം പത്താമതായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേവിഷയത്തില്‍ ആറ് മാസം നീണ്ടുനിന്ന ഒരു അഭിപ്രായ സര്‍വെ റഷ്യയില്‍ നടന്നു. അതില്‍ സ്റ്റാലിന്‍ മൂന്നാമതായാണ് എത്തിയത്. ഈ അഭിപ്രായസര്‍വെ നടക്കുമ്പോള്‍ പലഘട്ടങ്ങളിലും സ്റ്റാലിന്‍ ഒന്നാമതെത്തിയിരുന്നു. അപ്പോഴൊക്കെ സംഘാടകര്‍ സ്റ്റാലിനൊഴികെ മറ്റാര്‍ക്കെങ്കിലും വോട്ട് ചെയ്യൂ എന്ന് റഷ്യക്കാരോട് കെഞ്ചുകയായിരുന്നുവത്രെ. സംഘാടകരുടെ ഈ പക്ഷപാതപരമായ ഇടപെടല്‍ നടന്നിരുന്നില്ലെങ്കില്‍ സ്റ്റാലിന്‍ നിഷ്പ്രയാസം ഒന്നാമതെത്തുമായിരുന്നു.
- (ഹിന്ദു, നവംബര്‍ 12, 2009)

മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരൻ ഒ എൻ വി പറഞ്ഞ വാക്കുകൾ കൂടി നമുക്ക് ഈ അവസരത്തിൽ ഓർക്കാം. “സോവിയറ്റ് യൂണിയന്‍ സന്ദര്‍ശിച്ചപ്പോള്‍ അവിടെ പാതയോരത്തിരുന്ന് ഒരു പടുവൃദ്ധന്‍ സ്റ്റാലിന്‍റെ ചിത്രമുള്ള കലണ്ടറുകള്‍ വില്‍ക്കുന്നത് കാണുന്നു. ആ വൃദ്ധന്‍റെ സമീപത്തു ചെന്ന് സ്റ്റാലിനെക്കുറിച്ച് കേട്ടിട്ടുള്ള ക്രൂരതയുടെ കഥകളെപ്പറ്റി ചോദിച്ചു. പെട്ടെന്ന് ക്ഷുഭിതനായി പൊട്ടിത്തെറിച്ച ആ വൃദ്ധന്‍ കയ്യില്‍ സ്റ്റാലിന്‍റെ ചിത്രവുമായി ഇരുന്നിടത്തുനിന്നും ചാടിയെണീറ്റ് പറഞ്ഞു:
‘നിങ്ങള്‍ക്കറിയില്ല.... മരം കോച്ചുന്ന തണുപ്പത്ത് വൈദ്യുതിയില്ലാതെ, കഴിക്കാന്‍ ഒരു കഷണം റൊട്ടിയില്ലാതെ ഞങ്ങള്‍ നരകിച്ച ആ കാലം. നാസികളുടെ കയ്യില്‍ നിന്ന് ഞങ്ങളെയും രാജ്യത്തെയും രക്ഷിച്ചത് ഈ മനുഷ്യനാണ്'. അതു പറയുമ്പോള്‍ ആ വൃദ്ധന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.”

സ്റ്റാലിനും കമ്മ്യൂണിസ്റ്റുകാരുമില്ലായിരുന്നുവെങ്കിൽ ഹിറ്റ്ലറും മുസോളിനിയും മാത്രമുള്ളൊരു ലോകമുണ്ടായേനെ. അതുകൊണ്ട് തന്നെ ഈ ലോകമുള്ളിടത്തോളം സഖാവ് സ്റ്റാലിൻ ജീവിച്ചിരിക്കും.

നിങ്ങളുടെ എം പി ഇപ്പോൾ എന്ത് ചെയ്യുന്നു? അഞ്ച് വർഷത്തേക്ക് ലോകസഭയിലേക്കയച്ച നിങ്ങളുടെ പാർലമെൻ്റ് അംഗം എന്ത് ചെയ്തു എന്ത്...
23/06/2024

നിങ്ങളുടെ എം പി ഇപ്പോൾ എന്ത് ചെയ്യുന്നു?

അഞ്ച് വർഷത്തേക്ക് ലോകസഭയിലേക്കയച്ച നിങ്ങളുടെ പാർലമെൻ്റ് അംഗം എന്ത് ചെയ്തു എന്ത് ചെയ്യുന്നു എന്ന് ചോദിച്ചാൽ പലപ്പോഴും മലയാളികൾക്ക് മറുപടി പറയാൻ ഒന്നും ഉണ്ടാകാറില്ല. ഒരു ഹൈ മാസ് ലൈറ്റിന് താഴെ തൂങ്ങിക്കിടക്കുന്ന ബോർഡാണ് കേരളത്തിലെ ബഹുഭൂരിപക്ഷം പാർലമെൻ്റംഗങ്ങളുടെയും ഐഡൻ്റിറ്റി. എന്നാൽ കേരളത്തിലാകട്ടെ തമിഴ്നാടിലാകട്ടെ രാജസ്ഥാനിലാകട്ടെ, സിപിഐ എമ്മിന് ലോകസഭയിൽ പ്രാതിനിധ്യമുള്ള മണ്ഡലങ്ങളിലെ പാർലമെൻ്റ് അംഗങ്ങളെക്കുറിച്ച് അങ്ങനൊരു പ്രതികരണം ലഭിക്കാനിടയില്ല. കാരണം അവർ എപ്പോഴും ജനങ്ങൾക്കൊപ്പം ഉണ്ടാകാറുണ്ട്. ഈ ചിത്രങ്ങൾ രാജസ്ഥാനിൽ നിന്നുള്ളവയാണ്. ലോകസഭാ തെരഞ്ഞെടുപ്പ് ഫലം വന്ന് രണ്ടാഴ്ച കഴിയുമ്പോൾ തന്നെ പാർടി കേന്ദ്രകമ്മിറ്റി അംഗവും സികാറിൽ നിന്നുള്ള പാർലമെൻ്റ് അംഗവുമായ സഖാവ് അംറാ റാമിൻ്റെ നേതൃത്വത്തിൽ നടക്കുന്ന കർഷക പ്രക്ഷോഭമാണ് രംഗം.

രാജസ്ഥാനിലെ അപ്രഖ്യാപിതവും അനിയന്ത്രിതവുമായ പവർക്കട്ട് കർഷകർക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ജലസേചനത്തിലുൾപ്പെടെ പവർക്കട്ട് സൃഷ്ടിക്കുന്ന തടസങ്ങൾ പരിഹരിക്കണമെന്നും വിള നഷ്ടപ്പെട്ട കർഷകരുടെ ഇൻഷുറൻസ് സഹായം തടഞ്ഞുവച്ചിരിക്കുന്നത് എത്രയും പെട്ടെന്ന് ലഭ്യമാക്കണമെന്നും ഇപ്പോഴും ലഭ്യമാക്കാതിരിക്കുന്ന മിനിമം താങ്ങുവില ഉറപ്പ് വരുത്താൻ സർക്കാർ ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് രാജസ്ഥാനിലെ കർഷകസമരം. കലക്ട്രേറ്റുകൾക്ക് മുന്നിലും മറ്റ് സർക്കാർ ഓഫീസുകൾക്ക് മുന്നിലുമായി സംഘടിപ്പിക്കുന്ന സമരം പത്ത് ദിവസത്തോളമായി തുടർച്ചയായി നടന്നുകൊണ്ടിരിക്കുകയാണ്.

35 ലക്ഷം വിദ്യാർഥികളാണ് ഈ വർഷം നീറ്റ് പരീക്ഷയ്ക്കും യുജിസി നെറ്റ് പരീക്ഷക്കുമായി രജിസ്റ്റർ ചെയ്തത്. ഇതിൽ 11 ലക്ഷത്തിലധിക...
22/06/2024

35 ലക്ഷം വിദ്യാർഥികളാണ് ഈ വർഷം നീറ്റ് പരീക്ഷയ്ക്കും യുജിസി നെറ്റ് പരീക്ഷക്കുമായി രജിസ്റ്റർ ചെയ്തത്. ഇതിൽ 11 ലക്ഷത്തിലധികം പേർ പരീക്ഷ എഴുതിയ യുജിസി നെറ്റ് പരീക്ഷയുടെ ചോദ്യപ്പേപ്പർ ലീക്കായതിനാൽ പരീക്ഷ റദ്ദ് ചെയ്യുകയും നാളെ വീണ്ടും നടത്തുകയുമാണ്. 6,35,587 പെൺകുട്ടികളും 4,85,579 ആൺകുട്ടികളും 59 ട്രാൻസ്ജെൻ്റർ കുട്ടികളും എഴുതിയ പരീക്ഷ റദ്ദായതിന്മേൽ എത്ര മാധ്യമങ്ങളുടെ കുട്ടികളുടെ സങ്കടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.? രാജ്യത്ത് തന്നെ 50 ശതമാനത്തോളം പി എസ് സി നിയമനം നടത്തുന്ന കേരള പി എസ് സി മോശമാണെന്ന പൊതുബോധം സൃഷ്ടിക്കാൻ ഓരോ ദിവസവും നെഗറ്റീവ് വാർത്തകൾ നൽകിക്കൊണ്ടിരിക്കുന്ന മാസത്തിലൊന്നോ രണ്ടോ വച്ച് പ്രൈം ടൈം ചർച്ചകൾ സംഘടിപ്പിക്കുന്ന മലയാള മാധ്യമങ്ങൾ എന്തുകൊണ്ടാണ് ഈ വിഷയം വേണ്ടത്ര ഗൗരവത്തോടെ കൈകാര്യം ചെയ്യാത്തത്? ഇതുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായും കേരളത്തിലാകെയും നടക്കുന്ന പ്രതിഷേധങ്ങൾക്ക് എസ് എഫ് ഐ ഉൾപ്പെടെ എല്ലാ വിദ്യാർഥി സംഘടനകളും നേതൃത്വം നൽകുന്നുണ്ട്. എസ് എഫ് ഐയുടെ നേതൃത്വത്തിൽ എല്ലാ സംസ്ഥാനങ്ങളിലും ഇപ്പോഴും പ്രതിഷേധങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഒപ്പം 24 ലക്ഷം വിദ്യാർഥികൾ പരീക്ഷ എഴുതിയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് പരീക്ഷയിലെ ക്രമക്കേടിലു ഞങ്ങൾ തെരുവിൽ തന്നെയുണ്ട്. മുൻ എസ് എഫ് ഐ നേതാവുമായി ബന്ധപ്പെട്ട ഒരു ഇൻ്റർവ്യൂ വിഷയം 10 ദിവസത്തിലധികം 24 മണിക്കൂറും ചർച്ച ചെയ്ത മാധ്യമങ്ങൾ തന്നെയാണ് രക്തനക്ഷത്രാങ്കിത ശുഭ്രപതാകയേന്തിക്കൊണ്ട് പതിനായിരക്കണക്കിന് കുട്ടികൾ നടത്തുന്ന സമരം കണ്ടില്ലെന്ന് നടിക്കുന്നതും നീറ്റ് പരീക്ഷയിലേയും നെറ്റ് പരീക്ഷയിലേയും ക്രമക്കേടുകളെ കടുകുമണിയോളം ചെറുതാക്കി അവതരിപ്പിക്കുന്നതും.

തെലങ്കാന, ആസാം, ഹിമാചൽ പ്രദേശ്, പശ്ചിമ ബംഗാൾ, കേരളം, തമിഴ്നാട്, കർണാടക, രാജസ്ഥാൻ, ഉത്തർ പ്രദേശ്, ആന്ധ്രാ പ്രദേശ്, ത്രിപുര, മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി, ഒഡീഷ, പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ് തുടങ്ങി 20ലധികം സംസ്ഥാനങ്ങളിൽ എസ് എഫ് ഐ ഈ വിഷയങ്ങളിൽ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. നരേന്ദ്ര മോദി കൊണ്ടുവന്ന എൻ.ടി.എ ആണ് നീറ്റ് പരീക്ഷ തികച്ചും അഴിമതി നടത്താനുള്ള കളമാക്കി മാറ്റിയിരിക്കുന്നത്. അലോട്ട്മെൻ്റ് മുഴുവൻ കഴിഞ്ഞില്ലെങ്കിലും കുട്ടികൾക്ക് സീറ്റില്ല എന്ന വാർത്ത തുടർച്ചയായി നൽകാൻ ഒരു മടിയും കാണിക്കാത്ത മാധ്യമങ്ങൾ, ഓരോ കുട്ടിയുടേയും വീട്ടിൽ പോയി അഭിമുഖമെടുക്കുന്ന മാധ്യമങ്ങൾ നീറ്റ്, നെറ്റ് വിഷയത്തിൽ സംഘപരിവാർ സർക്കാരിൻ്റെ ചെരുപ്പ് നക്കി വെളുപ്പിക്കുന്ന തിരക്കിലായതിനാൽ കുട്ടികളുടെ പ്രതികരണങ്ങളില്ല, നീറ്റിൽ ആരാണ് നീചനെന്ന ചോദ്യങ്ങളില്ല, നെറ്റ് കുട്ടികൾക്കുള്ള കെണിയോ എന്ന പ്രൈം ടൈമില്ല. ആരുടെ ദിവ്യ എന്ന് 10 ദിവസം ചോദിച്ച മലയാള മാധ്യമങ്ങളോട് നിങ്ങളാരുടെ മാമ എന്ന് തിരിച്ച് ചോദിക്കാൻ ഓരൊ മലയാളിക്കും അധികാരവും അവകാശവുമുണ്ട്. ചുരുങ്ങിയത് പരീക്ഷ എഴുതിയ ഈ 35 ലക്ഷം കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കുമെങ്കിലും..

പാലസ്തീൻ രാഷ്ട്രത്തിനായി അചഞ്ചലം നിലകൊണ്ടിട്ടുള്ള രാജ്യമാണ് ഉത്തര കൊറിയ. നാളിതുവരെയായി ഇസ്രായേലിനെ ഒരു രാജ്യമായി അംഗീകരി...
30/05/2024

പാലസ്തീൻ രാഷ്ട്രത്തിനായി അചഞ്ചലം നിലകൊണ്ടിട്ടുള്ള രാജ്യമാണ് ഉത്തര കൊറിയ. നാളിതുവരെയായി ഇസ്രായേലിനെ ഒരു രാജ്യമായി അംഗീകരിക്കാൻ പോലും ഉത്തര കൊറിയ തയ്യാറായിട്ടില്ല.

സഖാവ് കിം ഇൽ സുങ്ങിൻ്റെ കാലം മുതൽ പാലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനുമായി ഉത്തര കൊറിയ മികച്ച ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ട്. പാലസ്തീനെ സ്വതന്ത്ര രാജ്യമായി പി എൽ ഒ പ്രഖ്യാപിച്ചതുമുതൽ കൊറിയയും ഇത് അംഗീകരിക്കുന്നു.

രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിനായുള്ള പാലസ്തീനിലെ സഖാക്കളുടെ പോരാട്ടങ്ങൾക്ക് ആയുധങ്ങൾ കൈമാറിയുള്ള സഹായം സോവിയറ്റ് യൂണിയൻ്റെ പതനം വരെയും കൊറിയ തുടർന്നിരുന്നു. പിന്നീടും പലപ്പോഴായി ഉത്തര കൊറിയ പലസ്തീന് ആയുധസഹായം നൽകിയെന്ന് ദക്ഷിണ കൊറിയ ആരോപണം ഉന്നയിച്ചിട്ടുമുണ്ട്.
സോവിയറ്റ് യൂണിയൻ തകർന്നതിന് ശേഷവും കൊറിയയുടെ പാലസ്തീൻ നിലപാടിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ല. 2008ലെ ഗാസ യുദ്ധ സമയത്ത് ഇസ്രായേലിനെ അതിരൂക്ഷമായ ഭാഷയിലാണ് കൊറിയ വിമർശിച്ചത്. 'ഞങ്ങൾ ഇസ്രായേലിൻ്റെ അധിനിവേശ ശക്തികളെ തുരത്തുന്നതിനുള്ള പാലസ്തീൻ ജനതയുടെ പോരാട്ടത്തിന് പൂർണ പിന്തുണ നൽകുന്നു' എന്ന് ഐക്യരാഷ്ട്രസഭയുടെ അകത്തളത്തിലും ഉത്തരകൊറിയൻ പ്രതിനിധി ഉറപ്പിച്ച് പറഞ്ഞു. 2010ലും 14ലും 17ലുമെല്ലാം കൊറിയ നിലപാട് വീണ്ടും വ്യക്തമാക്കിയിട്ടുണ്ട്. 2023ൽ ആരംഭിച്ച പുതിയ വിഷയത്തിലും 'സ്വതന്ത പലസ്തീൻ സാധ്യമാക്കുക. അതുവരെയുള്ള എല്ലാ പ്രശ്നങ്ങൾക്കും ഇസ്രയേൽ തന്നെയാണ് ഉത്തരവാദികൾ' എന്ന നിലപാടാണ് ഉത്തരകൊറിയ സ്വീകരിച്ചത്.

"ഇസ്രായേൽ ഒരു രാജ്യമല്ല, പാലസ്തീനാണ് രാജ്യം. സിറിയയുടേതെന്ന് അംഗീകരിക്കപ്പെട്ട ഗൊളാൻ ഹൈറ്റ്സ് ഒഴികെ ഇസ്രായേൽ കയ്യടക്കി വച്ചിരിക്കുന്ന മറ്റെല്ലാ സ്ഥലവും പാലസ്തീൻ്റെതാണ്." ഇതാണ് ഉത്തരകൊറിയയുടെ അന്നുമിന്നുമുള്ള നിലപാട്.

**ഇസ്രായേൽ അധിനിവേശത്തിനെതിരെ പൊരുതുന്ന പാലസ്തീനിലെ സഖാക്കൾക്ക് അഭിവാദ്യങ്ങൾ.
പോരാട്ടങ്ങളിൽ രക്തസാക്ഷികളായവർക്ക് അന്ത്യാഭിവാദ്യങ്ങൾ..

എ കെ ജി കിടന്ന മുറി സ്മാരകമാക്കിയ സെൻട്രൽ ജയിൽ=====================ഒന്നേകാല്‍ നൂറ്റാണ്ട് പിന്നിട്ട പൂജപ്പുര സെന്‍ട്രല്‍ ...
22/03/2024

എ കെ ജി കിടന്ന മുറി സ്മാരകമാക്കിയ സെൻട്രൽ ജയിൽ
=====================

ഒന്നേകാല്‍ നൂറ്റാണ്ട് പിന്നിട്ട പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വിപ്ലവസ്മരണകളിരമ്പുന്ന ഒരു മുറിയുണ്ട്. എട്ടാം ബ്ലോക്കിലെ ഏറ്റവും അറ്റത്തുള്ള 29-ാം നമ്പര്‍ മുറി. ഒരു പ്രിയപ്പെട്ട തടവുകാരനെകുറിച്ചുള്ള ഓര്‍മ കെടാതെ സൂക്ഷിക്കുന്ന ഇടമാണിത്. എ കെ ജി എന്ന വലിയ തടവുകാരനെ താമസിപ്പിച്ച ഈ ചെറിയ മുറി ഇന്ന് ജയില്‍വളപ്പിലെ സ്മാരകമാണ്, സര്‍ക്കാര്‍ ഉത്തരവിന്റെ പിന്‍ബലമോ ഉദ്യോഗസ്ഥരുടെ നിര്‍ദേശമോ കൂടാതെ പാവങ്ങളുടെ പടത്തലവന് ജയിലിനുള്ളിലെ അന്തേവാസികൾ ഉയര്‍ത്തിയ സ്മാരകം. സഖാവ് എ കെ ജി പാര്‍ത്ത മുറി തടവുകാര്‍ ഇപ്പോഴും വൃത്തിയോടെ പരിപാലിച്ചുപോരുകയാണ്. കഴിഞ്ഞ ഇരുപത് വര്‍ഷത്തിലധികമായി ഇവിടെ മറ്റു തടവുകാരെ പാര്‍പ്പിക്കാറില്ല. എ കെ ജിയുടെ ചരമദിനത്തില്‍ മുറിക്ക് മുമ്പില്‍ രക്തപുഷ്പങ്ങളര്‍പ്പിച്ച് ആ ധീരസ്മരണയ്ക്ക് ഇപ്പോഴും ആളുകൾ അഭിവാദ്യം അര്‍പ്പിക്കാറുണ്ട്.

എ കെ ജിക്ക് കിടക്കാനായി പണിത സിമന്റ് തിട്ട ഇപ്പോഴും അതേപടിയുണ്ട്. പണ്ട് ജയിലില്‍ കട്ടില്‍ നല്‍കാന്‍ നിയമം അനുവദിച്ചില്ല. കടുത്ത നടുവേദനയുള്ളതിനാല്‍ എ കെ ജിക്ക് നിലത്ത് കിടക്കാനും ബുദ്ധിമുട്ടുണ്ടായിരുന്നു. ഇതറിഞ്ഞ ജയില്‍ ഉദ്യോഗസ്ഥര്‍ പൊക്കത്തില്‍ സിമന്റ് തിട്ട പണിയാന്‍ അനുവാദം നല്‍കുകയായിരുന്നു. അന്നത്തെ തടവുകാര്‍ സഖാവിനായി മണിക്കൂറുകള്‍ക്കുള്ളിലാണ് സിമൻ്റ് തിട്ടയുടെ പണി പൂര്‍ത്തിയാക്കിയത്.

1970ല്‍ മുടവന്‍മുഗള്‍ മിച്ചഭൂമി പിടിച്ചെടുക്കല്‍ സമരത്തെതുടര്‍ന്നാണ് എ കെ ജിയെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അടച്ചത്. 1970 മെയ് 25ന് രാത്രി പതിനൊന്നുമണിക്കാണ് എ കെ ജിയെ ജയിലില്‍ എത്തിച്ചത്. രാത്രി സെന്‍ട്രല്‍ ജയിലില്‍ കഴിച്ചുകൂട്ടിയ അദ്ദേഹത്തെ പിറ്റേന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കി. വീണ്ടും റിമാന്‍ഡ് ചെയ്ത് ജയിലില്‍ അടച്ചു. ഇതിനിടെ ജയിലിലെ ജലക്ഷാമത്തിനെതിരെ എ കെ ജി ജയിലില്‍ സമരം നയിച്ചു. ജലക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം, മുഖ്യമന്ത്രിയായിരുന്ന സി അച്യുതമേനോന് കത്തെഴുതിയെങ്കിലും മറുപടിയുണ്ടായില്ല. തുടര്‍ന്ന് പ്രതിഷേധം തുടരുന്നതിൻ്റെ ഭാഗമായി അദ്ദേഹം ജയില്‍മുറിയില്‍ ഉറക്കെ മുദ്രാവാക്യം വിളിച്ചത് മറ്റു തടവുകാര്‍ ഏറ്റുവിളിച്ചു. ജൂണ്‍ അഞ്ചിന് കോടതിയില്‍ ഹാജരാക്കിയ വേളയില്‍ ജയിലില്‍ വെള്ളമില്ലെന്ന് മജിസ്ട്രേട്ടിനെ അറിയിച്ചതിനെത്തുടർന്ന് ജയിലിലെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മജിസ്ട്രേട്ട് നിര്‍ദേശിച്ചതോടെയാണ് പ്രതിഷേധങ്ങൾ അവസാനിച്ചത്.

എ കെ ജി സ്മാരകമായി അടച്ചിട്ടിരിക്കുന്ന മുറിയില്‍ എ കെ ജിക്ക് മുൻപ് സഖാക്കളായ ഇ എം എസ്, പൊന്‍കുന്നം വര്‍ക്കി തുടങ്ങിയവരെയും പാര്‍പ്പിച്ചിട്ടുണ്ട്. എ കെ ജിക്കും ഇ എം എസിനും പുറമെ സഖാക്കൾ വി എസ് അച്യുതാനന്ദന്‍ , കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയവരും ഇവിടെ രാഷ്ട്രീയത്തടവുകാരായി കഴിഞ്ഞിട്ടുണ്ട്. ഉപ്പുസത്യഗ്രഹത്തില്‍ പങ്കെടുത്ത് ജയിലിലായ വൈക്കം മുഹമ്മദ് ബഷീര്‍ തടവുകാരിയായ നാരായണിയുമായി അപ്പുറത്തും ഇപ്പുറത്തും നിന്ന് ഹൃദയം പങ്കിട്ട ജയിലിലെ മതില്‍ "ബഷീര്‍ മതില്‍" എന്നാണ് അറിയപ്പെടുന്നത്. അതുപൊലെ എ കെ ജിയെ പാര്‍പ്പിച്ച മുറിക്ക് പുറത്ത് "എ കെ ജി കിടന്ന മുറി" എന്ന് ഏതോ തടവുകാരന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതിയത് ഇപ്പോഴും മാഞ്ഞിട്ടില്ല.

സഖാവ് കാൾ മാർക്സ് മരണപ്പെട്ടിട്ട് ഇന്നേക്ക് 141 വർഷം പൂർത്തിയാകുന്നു. ഈ മുതലാളിത്ത കാലഘട്ടത്തിൽ അദ്ദേഹത്തിൻ്റെ വാക്കുകൾ ...
14/03/2024

സഖാവ് കാൾ മാർക്സ് മരണപ്പെട്ടിട്ട് ഇന്നേക്ക് 141 വർഷം പൂർത്തിയാകുന്നു. ഈ മുതലാളിത്ത കാലഘട്ടത്തിൽ അദ്ദേഹത്തിൻ്റെ വാക്കുകൾ ഉറങ്ങാതിരിക്കുക മാത്രമല്ല, മുതലാളിത്തത്തിൻ്റെ ഉറക്കം കെടുത്തുകയും ചെയ്യുന്നുണ്ട്. കൊറോണ വ്യാപന കാലത്ത് 'സ്റ്റേ ഹോം ആൻ്റ് റീഡ് മാർക്സ്' എന്ന ചുമരെഴുത്തുകൾ ലോകത്തിൻ്റെ പലയിടത്തും പ്രത്യക്ഷപ്പെടുന്നതും 'ലെറ്റ് ദ റിച്ച് പേ'. 'എവെരിത്തിങ്ങ് ഫോർ എവെരിവൺ', സോഷ്യലിസ്റ്റ് റെവല്യൂഷൻ ഈസ് ദ ക്യൂർ', 'കാപ്പിറ്റലിസം ഈസ് ദി വൈറസ്' എന്നിങ്ങനെയുള്ള ചുമരെഴുത്തുകൾ ലോകമെങ്ങും നമുക്ക് കാണാൻ സാധിക്കുന്നതും പുതിയൊരു ലോകം സാധ്യമാകുമെന്ന പ്രതീക്ഷകൾക്ക് നിറം നൽകുന്ന ഒന്നാണ്.

1883 മാര്‍ച്ച് 17നു ലണ്ടനിലെ ഹൈഗേറ്റ് സെമിത്തേരിയില്‍ മാര്‍ക്‌സിന്റെ ശവകുടീരത്തിനരികില്‍ വെച്ച് നടത്തിയ പ്രസംഗത്തില്‍ എംഗൽസ് പറഞ്ഞു:

''ഡാര്‍വിന്‍ ജൈവപ്രകൃതിയുടെ വികാസനിയമങ്ങള്‍ കണ്ടുപിടിച്ചതു പോലെ തന്നെ മാര്‍ക്‌സ് മാനവ ചരിത്രത്തിന്റെ വികാസനിയമം കണ്ടുപിടിച്ചു. പ്രത്യയശാസ്ത്രത്തിന്റെ അതിപ്രസരം മൂലം ഇതേ വരെ മറഞ്ഞുകിടന്നിരുന്ന ലളിതമായൊരു വസ്തുതയുണ്ട്. രാഷ്ട്രീയവും ശാസ്ത്രവും കലയും മതവും മറ്റും പിന്തുടരാന്‍ കഴിയുന്നതിനുമുമ്പ് മാനവരാശിക്ക് ഭക്ഷണവും കിടപ്പാടവും ഉടുതുണിയും വേണം. അതുകൊണ്ട് നേരിട്ടുള്ള ഉപജീവനോപാധികളുടെ ഉല്‍പാദനവും തല്‍ഫലമായി അതത് ജനതകള്‍, അല്ലെങ്കില്‍ അതത് കാലത്ത്, കൈവരിച്ചിട്ടുള്ള സാമ്പത്തിക വികാസനിലവാരവുമാണ് ആ ജനതകളുടെ ഭരണസ്ഥാപനങ്ങളും നിയമസങ്കല്‍പ്പങ്ങളും കലയുമെന്നു മാത്രമല്ല, മതധാരണകള്‍പോലും രൂപംകൊള്ളുന്നതിനാധാരമായ അടിത്തറയായി വര്‍ത്തിക്കുന്നത്; അതുകൊണ്ട് ഇതേവരെ ചെയ്തു പോന്നതിനു നേരെ വിപരീതമായി ഈ അടിത്തറയുടെ വെളിച്ചത്തിലാണ് അവയെ വിശദീകരിക്കേണ്ടത്. ഇതാണ് ലളിതമായ ആ വസ്തുത.''

എംഗത്സ് തുടരുന്നു: ''താന്‍ അന്വേഷണം നടത്തിയ ഓരോ രംഗത്തും, എന്തിനു ഗണിതശാസ്ത്ര രംഗത്തുപോലും, മാര്‍ക്‌സ് സ്വതന്ത്രമായ കണ്ടുപിടുത്തങ്ങള്‍ നടത്തി. അദ്ദേഹം അനേകരംഗങ്ങളില്‍ അന്വേഷണം നടത്തുകയുണ്ടായി. അവയില്‍ ഒന്നുപോലും ഉപരിപ്ലവപരമായിട്ടായിരുന്നില്ല. മാര്‍ക്‌സിനെ സംബന്ധിച്ചിടത്തോളം ശാസ്ത്രം ചരിത്രപരമായ ഒരു ചാലകശക്തിയായിരുന്നു. വ്യവസായത്തിലും പൊതുവില്‍ ചരിത്രവികാസത്തിലും വിപ്ലവപരമായ മാറ്റങ്ങള്‍ ഉടനടി വരുത്തുന്ന കണ്ടുപിടുത്തം നടക്കുമ്പോള്‍ അദ്ദേഹത്തിന്റെ ആഹ്‌ളാദം ഒന്നുവേറെ തന്നെയായിരുന്നു. എന്തുകൊണ്ടെന്നാല്‍ മാര്‍ക്‌സ് സര്‍വോപരി ഒരു വിപ്ലവകാരിയായിരുന്നു. മുതലാളിത്ത സമൂഹത്തെയും അത് നിലവില്‍കൊണ്ടുവന്ന ഭരണസ്ഥാപനങ്ങളെയും തകിടം മറിക്കുന്നതിനു ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സഹായിക്കുക, ആധുനിക തൊഴിലാളി വര്‍ഗത്തെ മോചിപ്പിക്കുന്നതിനു സഹായിക്കുക ഇതായിരുന്നു അദ്ദേഹത്തിന്റെ യഥാര്‍ഥ ജീവിതദൗത്യം.

''സ്വന്തം സ്ഥിതിയെയും ആവശ്യങ്ങളെയും വിമോചനോപാധികളെയും കുറിച്ച് തൊഴിലാളി വര്‍ഗത്തിനു ആദ്യമായി ശാസ്ത്രീയമായ ബോധമുണ്ടാക്കിക്കൊടുത്തത് അദ്ദേഹമാണ്. സമരം അദ്ദേഹത്തിന്റെ രക്തത്തിലുണ്ടായിരുന്നു. മറ്റേനേകം പേര്‍ക്ക് കിടപിടിക്കാനാവാത്തത്ര വാശിയോടെയും വീറോടെയും വിജയകരമായും അദ്ദേഹം സമരം ചെയ്തു. അക്കാരണംകൊണ്ടുതന്നെ മാര്‍ക്‌സ് തന്റെ ജീവിതകാലത്ത് ഏറ്റവും കടുത്ത വിദ്വേഷത്തിനും അപവാദത്തിനും പാത്രമായിത്തീര്‍ന്നു. സ്വേച്ഛാധിപത്യ ഗവണ്‍മെന്റുകളെന്നപോലെ തന്നെ റിപ്പബ്ലിക്കന്‍ ഗവണ്‍മെന്റുകളും അദ്ദേഹത്തെ നാടുകടത്തി. അദ്ദേഹത്തിനുമേല്‍ അപവാദങ്ങള്‍ ചൊരിയാന്‍ യാഥാസ്ഥിതികരും അതിജനാധിപത്യവാദികളുമായ ബൂര്‍ഷ്വാകള്‍ ഒരേപോലെ പരസ്പരം മത്സരിച്ചു. എന്നാല്‍ അദ്ദേഹം അവയെയെല്ലാം ഒരു ചിലന്തിവലയെന്നോണം തൂത്തെറിഞ്ഞു."

''അദ്ദേഹത്തിന്റെ നാമധേയവും കൃതികളും ചിരകാലം ജീവിക്കും'' എന്ന വാക്കുകളോടെയാണ് എംഗത്സ് തന്റെ വാക്കുകള്‍ അവസാനിപ്പിച്ചത്.

മാർക്സിൻ്റെ 200ആമത് ജന്മദിനത്തിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർടി തലവൻ സഖാവ് ഷി ജിൻ പിങ്ങ് ഇങ്ങനെ പറഞ്ഞു. "ലോകമാകമാനമുള്ള അധ്വാനിക്കുന്ന ജനങ്ങൾക്കും തൊഴിലാളികൾക്കും മാർക്സ് വിപ്ലവത്തിന്റെ അധ്യാപകനാണ്, മാർക്സിസത്തിന്റെ സ്ഥാപകനാണ്, മാർക്സിസ്റ്റ് പാർട്ടികളുടെ സൃഷ്ടാവാണ്, ലോക കമ്മ്യൂണിസത്തിന്റെ വഴികാട്ടിയും ആധുനിക കാലഘട്ടത്തിലെ മഹാനായ ചിന്തകനുമാണ്.

മാർക്സ് നമുക്കായി നീക്കിവച്ചു പോയ ഏറ്റവും മൂല്യവത്തും സ്വാധീനശേഷിയുള്ളതുമായ ആദ്ധ്യാത്മിക സ്വത്ത് അദ്ദേഹത്തിന്റെ പേരിൽ അറിയപ്പെടുന്ന ശാസ്ത്രീയ സിദ്ധാന്തമാണ് - മാർക്സിസം. വർണാഭമായ ഒരു സൂര്യോദയം പോലെ ആ സിദ്ധാന്തം, ചരിത്രനിയമങ്ങളെ കുറിച്ചുള്ള മനുഷ്യരാശിയുടെ അന്വേഷണപന്ഥാവിനെ, വിമോചനത്തിനായുള്ള അവരുടെ അന്വേഷണത്തെ പ്രകാശപൂരിതമാക്കി.

ലെനിൻ മാർക്സിസത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്, "എല്ലാ രാജ്യങ്ങളിലെയും സോഷ്യലിസ്റ്റുകളെ അതിലേക്കടുപ്പിക്കുന്ന, ഈ സിദ്ധാന്തത്തിന്റെ അപ്രതിരോധ്യമായ ആകര്‍ഷണം സ്ഥിതി ചെയ്യുന്നത് വിപ്ലവകരമായിരിക്കുന്നതിനൊപ്പം തന്നെ അത് പരമപ്രധാനമായും കര്‍ശനമായും ശാസ്ത്രീയവും കൂടിയാണെന്ന (സാമൂഹ്യശാസ്ത്രത്തിലെ അവസാനവാക്കുമാണത്), കൃത്യമായ വസ്തുതയിലാണ്. മാര്‍ക്‌സിസം അവയെ രണ്ടിനെയും ഒന്നിച്ചുചേര്‍ക്കുന്നത് യാദൃച്ഛികമായല്ല; ഈ സിദ്ധാന്തത്തിന്റെ സ്ഥാപകനായ വ്യക്തി എന്ന നിലയില്‍ ഒരേസമയം ശാസ്ത്രജ്ഞനും വിപ്ലവകാരിയുമായിരുന്നതുകൊണ്ടുമല്ല, മറിച്ച് അത് അത്രത്തോളം അവിഭാജ്യവും സഹജവുമായതുകൊണ്ടുകൂടിയാണ്'.

"താൻ മരണം വരെ ഒരു മാർക്സിസ്റ്റ്-ലെനിനിസ്റ്റായിരിക്കും" എന്നാണ് സഖാവ് ഫിദൽ പറഞ്ഞത്.

ലോകമെങ്ങുമുള്ള വിപ്ലവകാരികളെ സ്വാദീനിക്കാൻ മാർക്സിൻ്റെ എഴുത്തുകൾക്ക് സാധിച്ചിരുന്നു. സഖാവ് ഏംഗൽസ് പറഞ്ഞതുപോലെ 'ജീവിച്ചിരുന്നതില്‍വെച്ച് ഏറ്റവും മഹാനായ ചിന്തകന്‍' ആയിരുന്നു മാർക്സ്.

മാർക്സ് ചെറുപ്പകാലത്ത് എഴുതിയ കവിതകളിൽ ഒരെണ്ണം കൂടി നോക്കൂ.
''എനിക്ക് വേണ്ടാ ശാന്ത-
സ്വച്ഛജീവിതം - ഭൂമി
നടുക്കും കൊടുങ്കാറ്റിന്‍
കരുത്താണെന്നാത്മാവില്‍;
എന്റെ ജീവിതം സംഘര്‍-
ഷങ്ങളാല്‍ നിറയട്ടെ
ഉന്നതമാകും മഹാ-
ലക്ഷ്യമൊന്നണഞ്ഞിടാന്‍''

മാർക്സിൻ്റെ വാക്കുകൾ കൂടുതൽ പ്രസക്തമാകുന്ന കാലത്ത്, ഇന്ത്യ പൂർണമായും സഹസ്രകോടീശ്വരന്മാർക്ക് തീറെഴുതിക്കൊടുക്കുന്ന സംഘപരിവാർ ഭരിക്കുന്ന കാലത്ത്, മഹാലക്ഷ്യമൊന്നണിഞ്ഞിടാൻ നമ്മുടെയെല്ലാം ജീവിതം സംഘർഷങ്ങളുടെ ഭാഗമാകട്ടെ.

15/02/2024

ടെസ്റ്റ് പോസ്റ്റ്. 🙌

ഞങ്ങളുടെ പാര്‍ടി സ്മശാനത്തിലെ സമാധാനത്തിനുവേണ്ടിയല്ല നിലകൊള്ളുന്നത് എന്ന് അന്നത്തെ മുഖ്യമന്ത്രിയായ കരുണാനിധിയോട് പറഞ്ഞതി...
15/11/2023

ഞങ്ങളുടെ പാര്‍ടി സ്മശാനത്തിലെ സമാധാനത്തിനുവേണ്ടിയല്ല നിലകൊള്ളുന്നത് എന്ന് അന്നത്തെ മുഖ്യമന്ത്രിയായ കരുണാനിധിയോട് പറഞ്ഞതിന് ശേഷം സഖാവ് എൻ എസ് പറഞ്ഞത് അയിത്തത്തിനെതിരെ സർക്കാർ നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിക്കണമെന്നാണ്. 1990കളുടെ രണ്ടാം പകുതിയിൽ ജാതിയുടെ പേരിൽ നിരവധി കൊലപാതകങ്ങൾ നടക്കുന്ന ഘട്ടത്തിൽ ശങ്കരയ്യ പറഞ്ഞ വാക്കുകൾ മുഖവിലയ്ക്കെടുത്തുകൊണ്ട് തമിഴ്നാട് സർക്കാർ തന്നെ അയിത്തവിരുദ്ധ സമ്മേളനങ്ങളും സംഘടിപ്പിച്ചു. അതിൽ സഖാവ് എൻ.എസ് നിരവധിയിടങ്ങളിൽ പ്രാസംഗികനായിരുന്നു.

102ആം വയസിൽ മരണപ്പെടുന്ന ഈ നിമിഷം വരെയും പോരാട്ടമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. അന്ത്യാഭിവാദ്യങ്ങൾ സ. എൻ എസ്.

സഖാവ് എൻ ശങ്കരയ്യയെക്കുറിച്ച് സിപിഐ എം തമിഴ്നാട് സംസ്ഥാന സെക്രട്ടറിയായിരുന്ന സഖാവ് ജി രാമകൃഷ്ണൻ എഴുതിയ ചിന്തയിലെ ലേഖനം ഓരോ സഖാവും വായിച്ചിരിക്കേണ്ടതാണ്.

മധുരയിലെ അമേരിക്കന്‍ കോളേജിലെ വിദ്യാര്‍ഥി വിഭാഗം പ്രസിഡന്‍റായിരുന്നു സഖാവ് ശങ്കരയ്യ. സ്വാതന്ത്ര്യസമര കാലത്ത് വിദ്യാര്‍ഥി പ്രസ്ഥാനത്തിന്‍റെ നേതാവെന്ന നിലയില്‍ അദ്ദേഹം സംസ്ഥാനത്തൊട്ടാകെ ഓടി നടന്നു പ്രവര്‍ത്തിച്ചു. അണ്ണാമല യൂണിവേഴ്സിറ്റിയില്‍നിന്ന് പൊലീസ് അറസ്റ്റു ചെയ്ത വിദ്യാര്‍ഥികള്‍ നേരിട്ട അതിക്രൂരമായ മര്‍ദനങ്ങളെക്കുറിച്ച് അദ്ദേഹം ഇംഗ്ലീഷില്‍ എഴുതിയ ലഘുലേഖ വ്യാപകമായി വിതരണം ചെയ്യപ്പെട്ടു. ആ രംഗത്തെക്കുറിച്ച് അദ്ദേഹം വികാരഭരിതനായി വിശദീകരിക്കുന്നതിങ്ങനെയാണ്: "വിദ്യാര്‍ത്ഥികളുടെ തലകള്‍ തകര്‍ക്കപ്പെട്ടിരുന്നു. എല്ലുകള്‍ പലതായി നുറുക്കപ്പെട്ടു, അണ്ണാമല യൂണിവേഴ്സിറ്റി കാമ്പസിലൂടെ ഒരു രക്തപ്പുഴ തന്നെ ഒഴുകി". അവസാന വര്‍ഷ യൂണിവേഴ്സിറ്റി പരീക്ഷയ്ക്ക് 15 ദിവസം മാത്രം ശേഷിക്കവെയാണ് ശങ്കരയ്യ അറസ്റ്റു ചെയ്യപ്പെട്ടത്. പതിനെട്ടുമാസം കഴിഞ്ഞാണ് അദ്ദേഹം മോചിപ്പിക്കപ്പെട്ടത്.

പതിറ്റാണ്ടുകള്‍ക്കുശേഷം ഞാന്‍ ശങ്കരയ്യയോടു ചോദിച്ചു: "താങ്കളെ ഒരഭിഭാഷകനാക്കാനായിരുന്നല്ലോ താങ്കളുടെ അച്ഛന്‍റെ ആഗ്രഹം. അവസാനവര്‍ഷ പരീക്ഷയ്ക്ക് പതിനഞ്ചുദിവസം മുന്‍പാണ് താങ്കള്‍ അറസ്റ്റു ചെയ്യപ്പെട്ടത്. അതിനര്‍ഥം താങ്കള്‍ക്ക് നിയമബിരുദം പൂര്‍ത്തിയാക്കാനും അഭിഭാഷകനാകാനും കഴിയില്ല എന്നായിരുന്നു. ഗവണ്‍മെന്‍റ് താങ്കളെ എപ്പോള്‍ സ്വതന്ത്രനാക്കും എന്നതിനെക്കുറിച്ച് ഒരു വ്യക്തതയും ഇല്ലായിരുന്നു.ഈ സാഹചര്യത്തില്‍ പൊലീസ് അറസ്റ്റു ചെയ്തപ്പോഴത്തെ താങ്കളുടെ മാനസികാവസ്ഥ എന്തായിരുന്നു" അദ്ദേഹത്തിന്‍റെ മറുപടി ഇതായിരുന്നു: "സ്വാതന്ത്ര്യബോധത്താല്‍ പ്രചോദിതനായി ദേശീയ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിനാണ് ഞാന്‍ അറസ്റ്റു ചെയ്യപ്പെട്ടതും ജയിലിലടയ്ക്കപ്പെട്ടതും. അതുകൊണ്ടുതന്നെ എന്നെ ഒന്നും തന്നെ അലട്ടിയിരുന്നില്ല".

ജയില്‍മോചിതനായതോടെ ശങ്കരയ്യ കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ മധുര ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1943 മുതല്‍ 1947 വരെയുള്ള കാലഘട്ടം മദുര ജില്ലയിലെ പാര്‍ടിയുടെ ചരിത്രത്തില്‍ വളരെ പ്രധാനപ്പെട്ട കാലയളവായിരുന്നു. ജില്ലയിലൊട്ടാകെ പാര്‍ടിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ നടന്നു. 1946ല്‍ സഖാക്കള്‍ പി രാമമൂര്‍ത്തി, എ ബാലസുബ്രഹ്മണ്യന്‍, എം ആര്‍ വെങ്കട്ടരാമന്‍, കെ ടി കെ തങ്കമണി, ജാനകി അമ്മാൾ എന്നീ പ്രമുഖ നേതാക്കള്‍ക്കൊപ്പം ശങ്കരയ്യയും അറസ്റ്റു ചെയ്യപ്പെട്ടു. ഭക്ഷ്യവസ്തുക്കള്‍ പൂഴ്ത്തിവെയ്ക്കുന്നതിനെതിരെ നടന്ന നിരവധി തൊഴിലാളിവര്‍ഗ സമരങ്ങളെ തുടര്‍ന്നാണ് അവര്‍ അറസ്റ്റു ചെയ്യപ്പെട്ടത്. മധുര ഗൂഢാലോചനക്കേസ് എന്നറിയപ്പെട്ട കള്ളക്കേസില്‍ കുടുക്കിയാണ് ഈ നേതാക്കളെ പൊലീസ് അറസ്റ്റു ചെയ്തത്. 1947 ആഗസ്ത് 14ന് മറ്റു നേതാക്കളെ ജയിലില്‍ നിന്നു വിട്ടയച്ച കൂട്ടത്തില്‍ മാത്രമാണ് എന്‍ എസിനെയും മറ്റു നേതാക്കളെയും സര്‍ക്കാര്‍ മോചിപ്പിച്ചത്. ഈ നേതാക്കളെ മോചിപ്പിക്കുമെന്ന വാര്‍ത്ത നാട്ടിലാകെ വ്യാപിച്ചു, അവരെ സ്വീകരിക്കാന്‍ വമ്പിച്ച ജനാവലി സന്നിഹിതമായി. കമ്മ്യൂണിസ്റ്റ് പാര്‍ടി സംഘടിപ്പിച്ച പൊതുയോഗത്തില്‍ നേതാക്കള്‍ക്ക് ഊഷ്മളമായ വരവേല്‍പാണ് ലഭിച്ചത്.

*എന്‍ എസിന്‍റെ ജീവിതം: ജയിലിലും ഒളിവിലും*

സഖാവ് ശങ്കരയ്യ ആകെ എട്ടുവര്‍ഷത്തെ ജയില്‍വാസം അനുഷ്ഠിച്ചിട്ടുണ്ട്. അതില്‍ പകുതിക്കാലം ബ്രിട്ടീഷ് വാഴ്ചയിന്‍കീഴിലും പകുതിക്കാലം സ്വതന്ത്ര ഇന്ത്യയിലും ആയിരുന്നു. മൂന്നുവര്‍ഷക്കാലം അദ്ദേഹം ഒളിവില്‍ കഴിഞ്ഞു. സ്വാതന്ത്ര്യ സമര സേനാനികള്‍ക്കുള്ള പെന്‍ഷന്‍ അന്നത്തെ ഗവണ്‍മെന്‍റ് ശങ്കരയ്യയ്ക്കനുവദിച്ചപ്പോള്‍ പാര്‍ടി നിലപാടിന് അനുസൃതമായി അദ്ദേഹം അതു നിരസിക്കുകയായിരുന്നു. അതേക്കുറിച്ച് ചോദിച്ചപ്പോള്‍ രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനുവേണ്ടി ജയിലില്‍ പോകാന്‍ കഴിഞ്ഞതിനെ തന്നെയാണ് താന്‍ ഏറ്റവും കൂടുതല്‍ വിലമതിക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.

ഒളിവുജീവിതവും ജയില്‍ ജീവിതവും കഠിനവും വിനാശകരവുമായേക്കാം. ശക്തവും നിശ്ചയദാര്‍ഢ്യവുമുള്ള മനസ്സിന്‍റെ ഉടമകള്‍ക്കേ അതിനെ ചെറുക്കാന്‍ കഴിയൂ. കമ്മ്യൂണിസ്റ്റുകാര്‍ ഒളിവു ജീവിതത്തെയും ജയില്‍ ജീവിതത്തെയും ധീരമായാണ് നേരിട്ടത്. വെല്ലൂര്‍ ജയിലില്‍ രാഷ്ട്രീയ തടവുകാരനായി എന്‍ എസ് കഴിയവെ ജയിലധികൃതര്‍ കരുതല്‍ തടങ്കല്‍ തടവുകാരെ എ, ബി എന്നീ വിഭാഗങ്ങളായി തരംതിരിച്ചു. കമ്മ്യൂണിസ്റ്റുകാരോട് വിവേചനം കാണിക്കാന്‍ വേണ്ടിയായിരുന്നു അങ്ങനെ ചെയ്തത്. അതില്‍ പ്രതിഷേധിച്ച് എന്‍ എസ് ഉള്‍പ്പെടെയുള്ള കമ്യൂണിസ്റ്റുകാര്‍ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം ആരംഭിച്ചു. അനിശ്ചിതകാല നിരാഹാര സമരത്തിന്‍റെ പത്താം ദിവസം ജയില്‍ സൂപ്രണ്ട് തടവുകാരെ സന്ദര്‍ശിച്ചപ്പോള്‍ എന്‍ എസ് ഗോര്‍ക്കിയുടെ 'അമ്മ' വായിക്കുന്നതുകണ്ട് അദ്ദേഹം അതിശയിച്ചു. പത്തു ദിവസമായി നിരാഹാരമനുഷ്ഠിച്ചു വരികയായിട്ടും കമ്യൂണിസ്റ്റുകാര്‍ പ്രകടിപ്പിച്ച മനക്കരുത്ത് സൂപ്രണ്ടിനെ അത്ഭുതപ്പെടുത്തി.

*എന്‍ എസ് എന്ന സംസ്ഥാന സെക്രട്ടറി*

1953ല്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റംഗമായി എന്‍ എസ് തിരഞ്ഞെടുക്കപ്പെട്ടു. സിപിഐ എമ്മിന്‍റെ രൂപീകരണത്തിനു മുന്‍പായി അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയുടെ ദേശീയ കൗണ്‍സില്‍ മീറ്റിംഗില്‍നിന്നും ഇറങ്ങിപ്പോന്ന 32 പേരില്‍ ഒരാള്‍ എന്‍ എസ് ആയിരുന്നു. 1995ല്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 2002 വരെ ആ സ്ഥാനത്ത് അദ്ദേഹം തുടര്‍ന്നു. പ്രശ്നങ്ങള്‍ ആരംഭിക്കുമ്പോള്‍ തന്നെ വളരെ വേഗം ഇടപെടാന്‍ എന്‍ എസിനു പ്രത്യേക വൈഭവം തന്നെ ഉണ്ടായിരുന്നു. പാര്‍ടി സംസ്ഥാന സെക്രട്ടറിയായിരിക്കെ സംസ്ഥാനമൊട്ടുക്കുള്ള പ്രശ്നങ്ങളില്‍ അദ്ദേഹം ഇടപെട്ടു. 1998ല്‍ കോയമ്പത്തൂരില്‍ നടന്ന ബോംബു സ്ഫോടനത്തെ തുടര്‍ന്നുണ്ടായ വര്‍ഗീയ സംഘട്ടനത്തില്‍ 24 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഈ പ്രതിസന്ധി പരിഹരിക്കുന്നതിന് ശങ്കരയ്യ, സഖാവ് ആര്‍ ഉമാനാഥിനെ കോയമ്പത്തൂരിലേക്ക് നിയോഗിച്ചു. എന്‍ എസ് വളരെ വേഗം മുഖ്യമന്ത്രിയെ ബന്ധപ്പെട്ട്, വര്‍ഗീയ ലഹളയ്ക്ക് ഉത്തരവാദികളായവരെ ഉടനടി അറസ്റ്റു ചെയ്യുന്നതിനൊപ്പം സംസ്ഥാനത്തൊട്ടാകെ സുരക്ഷ ഉറപ്പുവരുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. തൊഴിലാളിവര്‍ഗത്തിന്‍റെ കേന്ദ്രമായ കോയമ്പത്തൂരില്‍ വര്‍ഗീയ സംഘട്ടനങ്ങള്‍ നടന്നതില്‍ സിപിഐ എമ്മിന് തികച്ചും ആശങ്കയുണ്ടെന്ന് എന്‍ എസ് വ്യക്തമാക്കി. തൊഴിലാളിവര്‍ഗത്തിന്‍റെ ഐക്യത്തിനു ഭംഗംവരുത്താന്‍ ശ്രമിക്കുന്ന വര്‍ഗീയശക്തികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ഗവണ്‍മെന്‍റിനോടഭ്യര്‍ത്ഥിച്ചു.

1990കളുടെ രണ്ടാം പകുതിയില്‍ തമിഴ്നാടിന്‍റെ തെക്കന്‍ ജില്ലകളില്‍ വിവിധ ജാതിക്കാര്‍ തമ്മില്‍ നടന്ന സംഘര്‍ഷം നിരവധിപ്പേരുടെ ദാരുണമായ കൊലപാതകത്തില്‍ കലാശിക്കുകയും നിരവധി പേരുടെ വസ്തുവകകള്‍ നഷ്ടപ്പെടുന്നതിനിടയാക്കുകയും ചെയ്തു. ശങ്കരയ്യയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് അന്നത്തെ മുഖ്യമന്ത്രി കലൈഞ്ജര്‍ കരുണാനിധി സര്‍വകക്ഷിയോഗം വിളിച്ചു ചേര്‍ത്തു. സഖാവ് എന്‍ എസിനൊപ്പം ഞാനും രണ്ടു ദിവസമായി നടന്ന മീറ്റിംഗില്‍ പങ്കെടുത്തു. സര്‍വകക്ഷി യോഗത്തില്‍ വളരെ ശക്തമായി നടത്തിയ ഇടപെടലില്‍ എന്‍ എസ് ഇങ്ങനെ പ്രഖ്യാപിച്ചു: "ഞങ്ങളുടെ പാര്‍ടി, ശ്മശാനത്തിലെ സമാധാനത്തിനുവേണ്ടിയല്ല നിലകൊള്ളുന്നത്. നാം ഇവിടെയെടുക്കുന്ന തീരുമാനങ്ങള്‍ക്കനുസൃതമായി ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. സമാധാനം പുനഃസ്ഥാപിക്കുന്നതില്‍ രാഷ്ട്രീയ പാര്‍ടികള്‍ക്കും സാമൂഹിക സംഘടനകള്‍ക്കും നിര്‍ണായകമായ പങ്കു വഹിക്കാന്‍ സാധിക്കും. സര്‍വകക്ഷി സമ്മേളനത്തിന്‍റെ മുദ്രാവാക്യം ഇതായിരുന്നു: "അയിത്തമെന്ന മഹാവിപത്ത് ഇല്ലാതാക്കുക, ജാതി സംഘട്ടനങ്ങള്‍ അവസാനിപ്പിക്കുക, ജനകീയ ഐക്യം ശക്തിപ്പെടുത്തുക".

എന്‍ എസിന്‍റെ നിര്‍ദ്ദേശങ്ങളെ മുഖ്യമന്ത്രി കരുണാനിധി സ്വാഗതം ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുത്ത് നിരവധി ജില്ലകളില്‍ അയിത്തവിരുദ്ധ സമ്മേളനങ്ങള്‍ സംഘടിപ്പിച്ചു. ഈ സമ്മേളനങ്ങളിലെല്ലാം ശങ്കരയ്യ സജീവമായി പങ്കെടുക്കുകയും ഐക്യത്തിന്‍റെ സന്ദേശം ജനങ്ങള്‍ക്കു നല്‍കുകയും ചെയ്തു. സംസ്ഥാനത്ത് സാധാരണനില പുനഃസ്ഥാപിക്കുന്നതില്‍ ശങ്കരയ്യ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങളും അദ്ദേഹത്തിന്‍റെ മുന്‍കൈയും നിര്‍ണായക പങ്കു വഹിച്ചു എന്നു പറഞ്ഞാല്‍ അത് തെല്ലും അതിശയോക്തിയാവില്ല.

*എന്‍ എസ് : സാമാജികന്‍ എന്ന നിലയില്‍*

തമിഴ്നാട് നിയമസഭയിലേക്ക് ശങ്കരയ്യ മൂന്നുതവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ആദ്യ തവണ സിപിഐ എമ്മിന്‍റെ നിയമസഭയിലെ ഡെപ്യൂട്ടി നേതാവായും പിന്നീടുള്ള രണ്ടുതവണ നേതാവായും ശങ്കരയ്യ സേവനം അനുഷ്ഠിച്ചു. സാമാജികനെന്ന നിലയിലുള്ള അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യാപകമായ അംഗീകാരം നേടിയെടുക്കാന്‍ സാധിച്ചു. വിദ്യാഭ്യാസരംഗത്തും ഭരണതലത്തിലും നീതിന്യായരംഗത്തും തമിഴ്ഭാഷയ്ക്ക് പ്രാധാന്യം നല്‍കണമെന്ന അദ്ദേഹത്തിന്‍റെ നിലപാട് പരക്കെ സ്വാഗതം ചെയ്യപ്പെട്ടു.

തമിഴ്നാട്ടില്‍ കര്‍ഷക പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ ശങ്കരയ്യ വളരെ പ്രധാനപ്പെട്ട പങ്കാണു വഹിച്ചത്. കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്‍റായി അദ്ദേഹം പ്രവര്‍ത്തിച്ചു. കര്‍ഷകസംഘം സംസ്ഥാന സെക്രട്ടറിയായും അഖിലേന്ത്യാ പ്രസിഡന്‍റായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയുടെ പ്രസിദ്ധീകരണമായിരുന്ന 'ജനശക്തി'യുടെ എഡിറ്ററായിരുന്നു അദ്ദേഹം. സിപിഐ എം രൂപീകരിക്കപ്പെട്ടതിനുശേഷം, പാര്‍ടിയുടെ ദിനപത്രമായ 'തീക്കതിരി'ന്‍റെ എഡിറ്ററായി എന്‍ എസ് സേവനം അനുഷ്ഠിച്ചു. തമിഴ്നാട് പുരോഗമന സാഹിത്യകാരന്മാരുടെ സംഘടന രൂപീകരിക്കുന്നതില്‍ എന്‍ എസിന് വളരെ പ്രധാനപ്പെട്ട പങ്കുണ്ടായിരുന്നു. ടിഎന്‍പിഡബ്ല്യുഎ സമ്മേളനത്തില്‍ അദ്ദേഹം നടത്തിയ ഉജ്ജ്വലമായ പ്രസംഗം, സാഹിത്യത്തിന്‍റെ രൂപവും ഉള്ളടക്കവും ആയി ബന്ധപ്പെട്ട് ആ സമയത്തു നടന്ന സംവാദത്തെക്കുറിച്ച് നല്ല ധാരണയുള്ള വ്യക്തിയാണ് എന്‍ എസ് എന്ന് തെളിയിക്കുന്നതായിരുന്നു. അദ്ദേഹത്തിന്‍റെ അഭിപ്രായത്തിന് വ്യാപകമായ സ്വീകാര്യതയാണ് ലഭിച്ചത്.

സ്വന്തം വ്യക്തിജീവിതത്തിലും നിരന്തരം ജനാധിപത്യ സമീപനം സ്വീകരിക്കുന്നയാളാണ് എന്‍ എസ്. ജാതി വിവേചനത്തോട് ശക്തമായ എതിര്‍പ്പു പ്രഖ്യാപിക്കുക മാത്രമല്ല അദ്ദേഹം ചെയ്തത്, താന്‍ ജനിച്ച ജാതിയിലോ മതത്തിലോ ജനിക്കാത്ത വ്യക്തിയെ വിവാഹം കഴിക്കാനും അദ്ദേഹം തയ്യാറായി. എന്‍ എസിന്‍റെ കുടുംബത്തിലെ മിക്കവാറും വിവാഹങ്ങളെല്ലാം മിശ്രവിവാഹങ്ങളായിരുന്നു. അത്തരം വിവാഹങ്ങള്‍ നടത്തിയതില്‍ എന്‍ എസിന് മുഖ്യപങ്കുണ്ടായിരുന്നു. എന്‍ എസിന്‍റെ ജീവിതം തലമുറകള്‍ക്ക് മാര്‍ഗദര്‍ശകവും പ്രചോദനവുമാണ്.

- സ. ജി രാമകൃഷ്ണൻ
(സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം)

കടപ്പാട് : ചിന്ത വാരിക

Address


Alerts

Be the first to know and let us send you an email when കാട്ടു കടന്നൽ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to കാട്ടു കടന്നൽ:

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share