Ente Kilimanoor Vaartha

  • Home
  • Ente Kilimanoor Vaartha

Ente Kilimanoor Vaartha ente kilimanoor

16/08/2025

ഇവനെ ആർകെങ്കിലും അറിയോ??
കല്ലമ്പലത്തെ മട്ടുപ്പാവിൽ ഹോട്ടലിലും ചാത്തൻപറ ബാഷ ഹോട്ടലിലും മോഷണം നടത്തിയാൾ

15/08/2025

"ആയൂർ അകമണിൽ നിയന്ത്രണംവിട്ട ലോറി ഓട്ടോറിക്ഷയിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് മരണം. ഓട്ടോറിക്ഷ ഡ്രൈവർ സുൽഫിക്കർ, ഓട്ടോറിക്ഷ യാത്രിക ആയൂർ സ്വദേശിനി രതി എന്നിവരാണ് മരിച്ചത്. ഓട്ടോയിൽ ഉണ്ടായിരുന്ന രതിയുടെ ഭർത്താവ് സുരേഷിനെ ഗുരുതമായ പരുക്കകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു."

*ആയൂരിൽ ഓട്ടോറിക്ഷയും ലോറിയും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു*  ആയൂരിൽ ഓട്ടോറിക്ഷയും ലോറി...
15/08/2025

*ആയൂരിൽ ഓട്ടോറിക്ഷയും ലോറിയും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു*

ആയൂരിൽ ഓട്ടോറിക്ഷയും ലോറിയും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു. ആയൂർ സ്വദേശി സുൽഫിക്കർ (45) ആണ് മരിച്ചത്. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് നിഗമനം

കിളിമാനൂരിൽ 36 കാരിയായ വീട്ടമ്മയെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു.ശ്രദ്ധിക്കുക:ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്...
10/08/2025

കിളിമാനൂരിൽ 36 കാരിയായ വീട്ടമ്മയെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു.

ശ്രദ്ധിക്കുക:ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

കിളിമാനൂർ, മലയാമഠം, ദേവേശ്വരം,ജോയി ഭവനിൽ അഞ്ചിത (നിജ) യെയാണ് വീടിന്റെ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.

ഇക്കഴിഞ്ഞ രണ്ട് ദിവസങ്ങളായി കിളിമാനൂർ താന്നിമൂട്ടിൽ ഉള്ള കുടുംബവീട്ടിൽ താമസിച്ചു വരുകയായിരുന്നു അഞ്ചിത.

ഇന്നലെ ഉച്ചയ്ക്ക് 2:00 മണിയോടെ കിളിമാനൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുന്നു എന്നു പറഞ്ഞാണ് അഞ്ചിത താന്നിമൂട്ടിലെ വീട്ടിൽ നിന്നും ഇറങ്ങിയത്. വൈകുന്നേരമായിട്ടും കാണാത്തതിനെ തുടർന്ന് ഫോണിൽ ബന്ധപ്പെട്ടെങ്കിലും വിവരങ്ങൾ ലഭിക്കാത്തതിനെ തുടർന്ന് ബന്ധുക്കൾ ആശുപത്രിയിൽ എത്തിയിരുന്നു. എന്നാൽ അഞ്ചിത ആശുപത്രിയിൽ എത്തിയില്ലെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് ബന്ധുക്കൾ ദേവേശ്വരത്തുള്ള വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് അഞ്ചിതയെ അടുക്കളയിൽ തൂങ്ങിനിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. തുടർന്ന് കിളിമാനൂർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

മരണകാരണം വ്യക്തമല്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അഞ്ചിത കടുത്ത മനോവിഷമത്തിൽ ആയിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു. കിളിമാനൂർ പോലീസ് നടത്തിയ പരിശോധനയിൽ മരണക്കുറിപ്പ് കണ്ടെടുത്തതായി വിവരം ലഭിച്ചിട്ടുണ്ട്.

ഇന്നലെ രാത്രിയോടെ കേശവപുരം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഇന്ന് രാവിലെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ട നടപടികൾക്കായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്ന് ഉച്ചയ്ക്ക് 1:00 മണിയോടെ മൃതദേഹം ദേവേശ്വരത്തെ വസതിയിൽ എത്തിച്ചു. സംസ്കാരം ഉച്ചയ്ക്ക് 2:00 മണിയോടെ വീട്ടുവളപ്പിൽ നടക്കും.

അഞ്ചിതയുടെ ഭർത്താവ് ജോയി വിദേശത്ത് ജോലി നോക്കി വരികയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് ഇന്ന് രാവിലെയോടെ നാട്ടിലെത്തിയിരുന്നു.
ഋതുനന്ദ് ഏക മകനാണ്.

ശ്രദ്ധിക്കുക:ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

09/08/2025

കിളിമാനൂർ കേശവപുരം ആശുപത്രയിൽ രോഗികളുടെ മാല പൊട്ടിച്ച് കടക്കാൻ ശ്രമം:: നാടോടി സ്ത്രീകളിൽ ഒരാൾ പിടിയിലായി

പെൺസുഹൃത്തിനെ കളിയാക്കിയെന്നാരോപിച്ച് വിദ്യാർത്ഥിക്ക് സഹപാഠിയുടെ ക്രൂരമർദ്ദനമേറ്റതായി പരാതി.  കല്ലമ്പലം കരവാരം വൊക്കേഷണൽ...
08/08/2025

പെൺസുഹൃത്തിനെ കളിയാക്കിയെന്നാരോപിച്ച് വിദ്യാർത്ഥിക്ക് സഹപാഠിയുടെ ക്രൂരമർദ്ദനമേറ്റതായി പരാതി.

കല്ലമ്പലം കരവാരം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിക്കാണ് പരുക്കേറ്റത്.

ക്ലാസ് മുറിയിൽ വെച്ചാണ് പ്ലസ് ടു വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനമേൽക്കേണ്ടി വന്നത്. പെൺസുഹൃത്തിനെ കളിയാക്കി എന്നാരോപിച്ചായിരുന്നു സഹപാഠിയുടെ ക്രൂര മർദ്ദനം. സൈക്കിൾ ചെയിൻ ഉപയോഗിച്ചായിരുന്നു ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ കുട്ടിയുടെ തലയ്ക്കും കൈയ്ക്കും ഗുരുതരമായി പരുക്കേറ്റു.


സൈക്കിൾ ചെയിൻ ചുരുട്ടി തലയിലിടിക്കാൻ ശ്രമിച്ചത് വിദ്യാർത്ഥി കൈകൊണ്ട് തടഞ്ഞപ്പോഴാണ് കൈയുടെ അസ്ഥിക്ക് പൊട്ടൽ സംഭവിച്ചത്. മർദ്ദനത്തെ തുടർന്ന് തലയുടെ വിവിധ ഭാഗങ്ങളിലായി ഗുരുതരമായ ചതവുകൾ ഉണ്ട്. പരുക്കേറ്റ വിദ്യാർത്ഥിയെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെ നിന്നും പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്കും മാറ്റുകയും ചെയ്തു.

വിദ്യാർത്ഥിയുടെ കയ്യിൽ സർജറി ആവശ്യമായതിനാൽ കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയിലാണ് ഇപ്പോൾ ചികിത്സയിലുള്ളത്. വായിലൂടെ രക്തം വന്നതിനാൽ ഡോക്ടർമാർ കുട്ടിയെ സ്കാനിങ്ങിനു വിധേയമാക്കി. കുട്ടി ആക്രമം നേരിട്ട സംഭവം സ്കൂൾ അധികൃതർ വീട്ടുകാരോട് പറയാൻ വൈകിപ്പിച്ചു എന്നു ആരോപണം ഉണ്ട്. കല്ലമ്പലം പുല്ലൂർമുക്ക് സ്വദേശിയും അഭിഭാഷകനുമായ നിഷാദിന്റെയും ഷെറിന്റെയും മകനാണ് പരിക്കേറ്റ പ്ലസ് ടൂ വിദ്യാർത്ഥി.

*കിളിമാനൂരിൽ സ്വകാര്യ ബസ് കണ്ടക്ടർമാർ തമ്മിൽ ഏറ്റുമുട്ടി* August 08, 2025തിരുവനന്തപുരം: കിളിമാനൂരിൽ സ്വകാര്യ ബസ് കണ്ടക്ട...
08/08/2025

*കിളിമാനൂരിൽ സ്വകാര്യ ബസ് കണ്ടക്ടർമാർ തമ്മിൽ ഏറ്റുമുട്ടി*
August 08, 2025

തിരുവനന്തപുരം: കിളിമാനൂരിൽ സ്വകാര്യ ബസ് കണ്ടക്ടർമാർ തമ്മിൽ ഏറ്റുമുട്ടി. ബസ് സർവീസ് നടക്കുന്നതിനിടെയാണ് ബസ് സ്റ്റാന്‍ഡിൽ വെച്ച് ഇരുവരും തമ്മിലടിച്ചത്. സംഭവത്തിൽ രണ്ടുപേരെയും കിളിമാനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. സജീര്‍, ബിനിൽ എന്നിവരാണ് കസ്റ്റഡിയിലായത്.
രണ്ടു പേരും നേരെത്തെ ഒരേ ബസിൽ ജീവനക്കാരായിരുന്നു. ഇരുവരും തമ്മിലുള്ള വ്യക്തിപരമായ പ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.ഇന്ന് രാവിലെ കിളിമാനൂര്‍ ബസ് സ്റ്റാന്‍ഡിൽ വെച്ചാണ് സംഭവം. ബസ് സര്‍വീസ് നടത്തുന്നതിനിടെ ഒരു ബസിലെ കണ്ടക്ടര്‍ ബസിൽ നിന്ന് ചാടിയിറങ്ങി മറ്റൊരു ബസിലെ കണ്ടക്ടറെ അടിക്കുകയായിരുന്നു.പിന്നീട് ഇരുവരും തമ്മിൽ പരസ്പരം അടികൂടി. ഇതിന്‍റെ ദൃശ്യങ്ങളും സമീപത്തുണ്ടായിരുന്നയാള്‍ പകര്‍ത്തി. അടിക്കിടെ കണ്ടക്ടര്‍ നിലത്ത് വീഴുന്നതും ദൃശ്യത്തിലുണ്ട്. ഇരുവരും തമ്മിലുള്ള അടിയുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പൊലീസ് കേസെടുത്തത്. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമടക്കം ഉണ്ടെന്നാണ് പൊലീസ് പറയുന്നത്.

07/08/2025

കൊട്ടാരക്കരയിൽ ബസ് കാത്തുനിന്നവർക്കുനേരെ നിയന്ത്രണം വിട്ട മിനി ലോറി ഇടിച്ചുകയറി രണ്ടുപേർ മരിച്ചു
കൊട്ടാരക്കരയിൽ ബസ് കാത്തുനിന്നവർക്കുനേരെ നിയന്ത്രണം വിട്ട മിനി ലോറി ഇടിച്ചുകയറി രണ്ടുപേർ മരിച്ചു. കൊല്ലം കൊട്ടാരക്കര പനവേലിയിലാണ് നാടിനെ നടുക്കിയ അപകടം. പനവേലി സ്വദേശിനി സോണിയ (42), ശ്രീക്കുട്ടി (23) എന്നിവരാണ് മരിച്ചത്. ഓട്ടോ ഡ്രൈവറായ വിജയൻ (65) ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്. ഡെലിവറി വാൻ ആയി ഉപയോഗിക്കുന്ന മിനി ലോറിയാണ് നിയന്ത്രണം വിട്ടത്. മിനി ലോറിയും, ഡ്രൈവറും പോലീസ് കസ്റ്റഡിയിൽ.

*ഓട്ടോ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു* കിളിമാനൂർ : കിളിമാനൂർ പഞ്ചായത്ത് ബസ്റ്റാൻഡ് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ കുഴഞ്ഞു വീണു മരി...
05/08/2025

*ഓട്ടോ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു*

കിളിമാനൂർ : കിളിമാനൂർ പഞ്ചായത്ത് ബസ്റ്റാൻഡ് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ കുഴഞ്ഞു വീണു മരിച്ചു

കൊടുവഴന്നൂർ വലിയകാട് മഹേഷ് ഭവനിൽ മഹേഷ് (35) ആണ് മരിച്ചത്

രണ്ടുദിവസമായി മഹേഷ് സ്വകാര്യ ബസ്സിൽ കണ്ടക്ടറായി ജോലി നോക്കുകയായിരുന്നു.
വർക്ഷോപ്പിൽ കിടക്കുന്ന ഓട്ടോറിക്ഷയുടെ പണി എന്തായി എന്നറിയാൻ സ്വകാര്യബസ്സിലെ ജോലിക്കിടയിൽ പുതിയകാവിൽ ഇറങ്ങിയപ്പോഴാണ് കുഴഞ്ഞു വീണത്. ഉടനെ കിളിമാനൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം എം സി എച്ചിലേക്ക് മാറ്റും.

*അന്തരിച്ചു* കിളിമാനൂർ തട്ടത്തുമല പാറക്കട അർച്ചന ഭവനിൽ തങ്കപ്പൻ (73) അന്തരിച്ചു.
02/08/2025

*അന്തരിച്ചു*

കിളിമാനൂർ തട്ടത്തുമല പാറക്കട അർച്ചന ഭവനിൽ തങ്കപ്പൻ (73) അന്തരിച്ചു.

ഛത്തീസ്ഗഡിൽ കള്ള കേസിൽ കുടുക്കി അന്യായമായി കന്യാസ്ത്രീകളെ ജയിലിലടച്ച ഭരണകൂട ഭീകരതയ്ക്കെതിരെബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയു...
02/08/2025

ഛത്തീസ്ഗഡിൽ കള്ള കേസിൽ കുടുക്കി അന്യായമായി കന്യാസ്ത്രീകളെ ജയിലിലടച്ച ഭരണകൂട ഭീകരതയ്ക്കെതിരെ

ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കിളിമാനൂർ ജംഗ്ഷനിൽ നടത്തിയ പ്രതിഷേധ പ്രകടനം

*onam offer .......*💥💥💥 *അത്യുഗ്രൻ  ഓഫറുകൾ റോയലിൽ മാത്രം* ☀️☀️☀️ *റോയൽ*⭐⭐   _എല്ലാ ഗൃഹോപകരണങ്ങൾക്കും എക്സ്ചേഞ്ച് ഓഫറുകൾ_...
02/08/2025

*onam offer .......*
💥💥💥
*അത്യുഗ്രൻ ഓഫറുകൾ റോയലിൽ മാത്രം*
☀️☀️☀️

*റോയൽ*
⭐⭐
_എല്ലാ ഗൃഹോപകരണങ്ങൾക്കും എക്സ്ചേഞ്ച് ഓഫറുകൾ_
💫💫💫
*BEST OFFER* 💥

_വിലക്കുറവിന്റെ ഉത്സവമേളം റോയലിൽമാത്രം_ .
👆👆👆👆👆

*ലളിതമായ തവണ വ്യവസ്ഥയിൽ ഗൃഹഉപകരണങ്ങളും, ഫർണിച്ചറുകളും സ്വന്തം ആക്കാം അതും വൻ വിലക്കുറവിൽ*
💥💥💥💥

*Royal furniture*
*കിളിമാനൂർ, കീഴായിക്കോണം , (വെഞ്ഞാറമൂട്, )*
*കടയ്ക്കൽ .*
🌻🌻🌻🌻🌻
*പലിശ രഹിത ലഘു തവണ വ്യവസ്ഥയിൽ ഗ്രഹോപകരണങ്ങൾ വീട്ടിലെത്തുന്നു..*🔸🔸🔸🔸

↕️↕️↕️↕️

ലോകോത്തര ബ്രാൻ്റുകളുടെ വിപുലമായ ശേഖരം
*കണ്ണഞ്ചിപ്പിയ്ക്കുന്ന വിലക്കുറവിൽ.*

*ഫ്രി ഹോം ഡെലിവറി.*
👇👇
കൂടുതൽ വിവരങ്ങൾക്ക്,
വിളിക്കാം:👉👉

*8943092304,*
*"9048144208.*

*ROYAL FURNITUER, KEEZHAYIKONAM [VE NJARAMOOD], ~~_KILIMANNOR_~~ , KADAKKAL*

[advt.]

Address


Telephone

+919249966978

Website

Alerts

Be the first to know and let us send you an email when Ente Kilimanoor Vaartha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Media Company?

Share