B.Vattathara

B.Vattathara Always do your best , no matter the size of audience ..

പ്രിയ സുഹൃത് ഗിരീഷിന് റിട്ടയർമെൻ്റ് ജീവിതത്തിന് എല്ലാ വിധ ആശംസകളും നേരുന്നതിനോടൊപ്പം വ്യത്യസ്ഥമായ നല്ലൊരു മാതൃക സമൂഹത്തി...
25/06/2025

പ്രിയ സുഹൃത് ഗിരീഷിന് റിട്ടയർമെൻ്റ് ജീവിതത്തിന് എല്ലാ വിധ ആശംസകളും നേരുന്നതിനോടൊപ്പം വ്യത്യസ്ഥമായ നല്ലൊരു മാതൃക സമൂഹത്തിനും നമ്മുടെ പിന്നാലെ വരുന്ന സഹപ്രവർത്തകരായിരുന്നവർക്കും പകർന്ന് നൽകിയതിന് അഭിനന്തനങ്ങളും നേരുന്നു ............

10/06/2025

ഈ പോക്ക് വീണ്ടും ഒരു അപകടത്തിലേക്കാണ് എന്ന് തോന്നിയപ്പോൾ ഞാൻ ഓട്ടോ ഡ്രൈവറോട് ഒന്ന് പതുക്കെ ഓടിക്കാൻ ആവശ്യപ്പെട്ടു.

അൽപ്പം മുരടൻ എന്ന് തോന്നിക്കുന്ന അയാൾ തലവെട്ടിച്ചു നോക്കിയതല്ലാതെ വേഗത കുറച്ചില്ല. ഓട്ടോയുടെ ആടി ഉലയിലിൽ ഇരിക്കാൻ ശരിക്കും ബുദ്ധിമുട്ടി.

അയാളുമായി ഒരു വാക്ക് തർക്കത്തിന് മുതിരാൻ വയ്യ. ആവോളം വാശിയും തർക്കവും ഈ കാലത്തിനിടയ്ക്കു നടത്തിക്കഴിഞ്ഞു . ചെറുപ്പത്തിന്റെ ചോരത്തിളപ്പിൽ ചോര ചിന്തിയപ്പോൾ എല്ലാം നിന്നു.

ഒരു സൈഡിലേക്ക് ചെരിഞ്ഞു ഇടയ്ക്കിടയ്ക്കു മൊബൈലിലേക്ക് നോക്കി വണ്ടി ഓടിക്കുന്ന ഡ്രൈവർക്കു ഡ്രൈവിംഗ് രണ്ടാം പണിയാണെന്നു തോന്നുന്നു .

അന്തിമയങ്ങിയ ഈ നേരത്ത് എതിരെ വരുന്ന വാഹനങ്ങൾ ശരവേഗത്തിലാണ് .അതിനിടയ്ക്ക് പിറകിൽ വന്ന ഹാഫ് ലോറി മുൻപിൽ കടക്കാൻ ഹോൺ മുഴുക്കി ഡിം ലൈറ്റ് അടിക്കുന്നു . നമ്മുടെ ഡ്രൈവർക്കു ആരും തന്നെ ഓവർ ടേക്ക് ചെയ്യുന്നതിനോട് വലിയ യോജിപ്പില്ല എന്ന് തോന്നുന്നു . അതാവണം അവൻ സൈഡ് കൊടുക്കാതെ ആ വണ്ടിയെ ഇട്ടു വലിപ്പിക്കുന്നതു .

ടൌൺ വിട്ടു ഒരു വളവു തിരിഞ്ഞതും അയാൾ പെട്ടന്ന് വണ്ടി സൈഡ് ഒതുക്കി. ഭവ്യതയോടെ എനിക്ക് നേരെ തിരിഞ്ഞു .

" ഒരു മിനിറ്റു സാറേ ഞാൻ ഒരു സാധനം വാങ്ങി ശടേന്ന് ഇങ്ങു വരാം .. നാളെ ഒന്നാം തിയ്യതി ആണേ "

ഈ യാത്രക്കിടയിൽ പലതും ഞാൻ ഇവനോട് ചോദിച്ചിരുന്നു അതിനെല്ലാം മുക്കിയും മൂളിയും മറുപടി തന്നപ്പോൾ ഇവൻ ഒരു മുരടനായാണ് എനിക്കു തോന്നിയത് . എന്നാൽ അവന്റെ ആവശ്യം വന്നപ്പോൾ അവൻ എത്ര വേഗം രൂപം മാറിയിരിക്കുന്നു .

ഞാൻ അയാളെ നോക്കി . കഷ്ടിച്ച് പത്തു മുപ്പത്തഞ്ചു വയസു കാണും . അയാൾ എന്റെ സംമതത്തിന് കാത്ത് നിൽക്കുകയാണ് .

" അധികം വൈകരുത് ......വീട്ടിൽ അനുജത്തി തനിച്ചേ ഉള്ളൂ .... പിന്നെ വണ്ടി ഓടിക്കുമ്പോൾ കുടിക്കരുത് " ഞാൻ നിബന്ധനകൾ നിരത്തി .അയാൾ അതിനു മറുപടി പറയാതെ തുടൽ അഴിച്ചുവിട്ട പട്ടിയെപ്പോലെ ബീവറേജ് ലക്ഷ്യമാക്കി ഓടി .

അൽപ സമയം കഴിഞ്ഞപ്പോൾ കൂടെ ഒരു ചെറുപ്പക്കാരനുമായി അയാൾ തിരിച്ചു വന്നു . രണ്ടു പേരുടെ കൈയ്യിലും പൊതിഞ്ഞു പിടിച്ച മദ്യക്കുപ്പികൾ .

" സാറേ ഇവനും കൂടെ ഒന്ന് കയറിക്കോട്ടെ വഴിയിൽ ഇറങ്ങിക്കോളും .. പുള്ളി ലൈനിൽ ഉള്ളത് കൊണ്ടാ പെട്ടന്ന് കിട്ടിയത് " ഡ്രൈവർ കൈയ്യിൽ ഇരുന്ന കുപ്പി നോക്കി ഇരുട്ടിൽ വെളുക്കെ ചിരിച്ചു .

ഒരാൾ കൂടെ യാത്ര ചെയ്യുന്നതിൽ എനിക്ക് എന്ത് ബുദ്ധിമുട്ട് .ഞാൻ ഓരത്തേക്കു ചേർന്നിരുന്നു സമ്മതം അറിയിച്ചു . വെളുത്ത് മെലിഞ്ഞു സുന്ദരനായ ചെറുക്കൻ വണ്ടിയിലേക്ക് കയറി .

ഞാൻ അവന്റെ മുഖത്ത് നോക്കി ഒന്ന് ചിരിച്ചു .പക്ഷെ അവൻ ചിരിച്ചില്ല. തല കുമ്പിട്ടിരിക്കുന്ന അവനെ കണ്ടാൽ അറിയാം എന്തോ കാര്യമായ പ്രശനം ഉണ്ടെന്നു .

" അനിയാ ... നന്ദി ഉണ്ട് കേട്ടോ ... അനിയൻ ഒരു കുപ്പി എനിക്കു തന്നിലായിരുന്നെങ്കിൽ ഈ സാറ് എന്നെ കാത്ത് പണ്ടാരം അടങ്ങിപ്പോയേനെ." അയാൾ വണ്ടി ഓടിക്കുന്നതിടയ്ക്കു അവനോടുള്ള നന്ദി വീണ്ടും അറിയിച്ചു .

" അനിയനെ ഇതിനു മുൻപ് കണ്ടിട്ടില്ലലോ .. ഈ ഷോപ്പിൽ ... ആദ്യമായിട്ടാണോ ? " പുള്ളി സന്തോഷത്തിൽ ആണ്

അവൻ ചോദ്യങ്ങൾക്കൊന്നും മറുപടി പറയാതിരുന്നപ്പോൾ ഞാൻ പതുക്കെ അവനരികിലേക്കു നീങ്ങി ഇരിക്കാൻ ഒരു ശ്രമം നടത്തിക്കൊണ്ടു ചോദിച്ചു

" മോൻ ഈ നാട്ടുകാരനല്ലേ ..?"

അവൻ ഒന്ന് തല ഉയർത്തി എന്നെ നോക്കി . പിന്നെ അല്ല എന്നോണം തലയാട്ടി . അവന്റെ ഇരുപ്പും ഭാവവും അവന്റെ നിഷ്‌കളങ്കതവിളിച്ചു പറഞ്ഞതിനാൽ ഞാൻ അവന്റെ തോളിൽ കൈവെച്ചു .

" മോൻ ഇതിന് മുൻപ് കുടിച്ചിട്ടുണ്ടോ ..?

" ഇല്ല " ആ ചോദ്യം അവൻ പ്രതീക്ഷിച്ചിരുന്നില്ല അതാവണം അവൻ പെട്ടന്ന് മറുപടി പറഞ്ഞത്.

" പിന്നെ എന്തിനാ ഇപ്പൊ കുടിക്കുന്നത് "

"അത് .... എനിക്ക് ധൈര്യം ഇല്ല ഏട്ടാ .. അതാണ് " അവൻ ഏതു നിമിഷവും കരയുമെന്നു തോന്നി .

" എന്തിനാണ് നിനക്ക് ധൈര്യം ഇല്ലാത്തതു .... ജീവയ്ക്കാനോ അതോ മരിക്കാനോ ? " ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു .

അവന്റെ മനസ് വായിച്ചപോലെ ഞാൻ അത് ചോദിച്ചപ്പോൾ അവൻ എന്നെ കണ്ണെടുക്കാതെ നോക്കി .

" മരിയ്ക്കാൻ .."

" അപ്പോൾ ജീവിക്കാൻ ദൈര്യം ഉണ്ടോ ..?

അവൻ ഇല്ലെന്നു തലയാട്ടി .

" ഹ ഹാ അപ്പോൾ ജീവിക്കാനും ധൈര്യം ഇല്ല മരിക്കാനും ഇല്ല .. ചുരക്കത്തിൽ മോൻ ഒരു പാവമാണ് " ഞാൻ അവന്റെ മുടിയിൽ തലോടി .

പാവമാണ് എന്നത് കേട്ടത് കൊണ്ടാവണം അവന്റെ കണ്ണിൽ അവനെ തിരിച്ചറിഞ്ഞ ഒരാളെ കണ്ടെത്തിയ ആശ്വാസം .

"മോനെന്തിനാ ധൈര്യമില്ലാതെ ഈ പണിക്കു പോവുന്നത് " അവൻ എന്റെ മുഖത്തേക്കു നോക്കി അൽപനേരം ശങ്കിച്ച് നിന്നു . പിന്നെ എന്റെ കണ്ണുകളിലെ സ്നേഹത്തിന്റെ ആർദ്രത തിരിച്ചറിഞ്ഞ നിമിഷം അവൻ എല്ലാം തുറന്നു പറഞ്ഞു .

വിട്ടു കൊടുക്കാൻ മനസ്സിലാതെ പരസ്പരം പോരടിക്കുന്ന മാതാപിതാക്കൾ ക്കിടയിൽ ഒറ്റപ്പെട്ടുപോയവൻ .മകനു വേണ്ടി സമ്പാദിച്ചു കൂട്ടിയവർ മകന് കൂട്ടിരിക്കാൻ സമയം കണ്ടെത്തിയില്ല .. അല്ലെകിൽ മെനക്കെട്ടില്ല . അതാണ് സത്യം !!!

സ്നേഹം പുറത്തുകാട്ടിയാൽ ബഹുമാനം കുറയുമെന്ന തിയ്യറി കണ്ടെത്തിയ അച്ഛൻ എന്നും ഒരകലം അവനിൽ നിന്ന് സൂക്ഷിച്ചു. അത് കൊണ്ട് തന്നെ ഏകമകനായ ഇവൻ വീട്ടിൽ എന്നും ഒറ്റയ്ക്കായി, അവന്റെ ദുഖങ്ങൾക്കു കൂട്ടിരിപ്പുകാരൻ അവൻ മാത്രമായി മാറി.

ദിവസങ്ങൾക്കു മുൻപ് പരീക്ഷാ ഫീസ് അടയാക്കാൻ അവൻ പോയത് കൂട്ടുകാരന്റെ ബൈക്കിൽ. കുറച്ചു ദൂരം പോയപ്പോൾ അവനു ഓടിക്കാൻ അതിയായ ആഗ്രഹം. നിർഭാഗ്യം തലയിൽ കയറിയ നിമിഷം!!!!! വണ്ടി ഇടിച്ചു വഴിയാത്രക്കാരന് പരുക്ക് പറ്റി .

വണ്ടിയുടെ പരിക്ക് കൂട്ടുകാരൻ ഏറ്റെടുത്ത് നന്നാക്കി പക്ഷെ പരീക്ഷാ ഫീസ് വഴിയാത്രക്കാരന് നഷ്ടപരിഹാരം നൽകേണ്ടി വന്നു . വീട്ടിൽ പറയാൻ പേടി പലവട്ടം ശ്രമിച്ചു.ധൈര്യക്കുറവും അവരുടെ തിരക്കും വിലങ്ങു തടിയായി . ഒരു പാട് കൂട്ടുകാരെ കാശിനായി സമീപിച്ചു എല്ലാവർക്കും പരീക്ഷ ഫീസ് അടയ്ക്കണം . പിന്നെ അവൻ പണം ഇല്ലാത്തവൻ അല്ല എന്ന ബോധവും ഉള്ളവരെ തരാതെ തടഞ്ഞു നിർത്തി .

പഠിച്ചു എന്തെകിലും ജോലി നേടി രക്ഷപ്പെടാനുള്ള മാർഗവും അടഞ്ഞപ്പോൾ ആണ് അവസാന വഴി ആയി ഇത് തെരെഞ്ഞെടുത്തത് . അത് തെറ്റാണോ ശരിയാണോ എന്നവനും അറിയില്ല . തെറ്റ് തിരുത്തി മുന്പോട്ടു വഴി കാട്ടേണ്ട മാതാപിതാക്കൾ അവന്റെ വഴിയിൽ വരാതെ വഴി മാറി നടയക്കുകയായിരുന്നല്ലോ..?

അവൻ കരഞ്ഞു കൊണ്ട് പറഞ്ഞു നിർത്തിയപ്പോൾ ഞാൻ അവനെ ചേർത്ത് നിർത്തി തലയിൽ ചുംബിച്ചു പുറത്തേക്കു നോക്കി കണ്ണ് തുടച്ചു . പെട്ടന്ന് ഞാൻ വണ്ടി നിർത്താൻ ഡ്രൈവറോഡ് ആവശ്യപ്പെട്ടു. റോഡും റെയിലും ഓരം ചേർന്ന് പോവുന്ന വിജനമായ ആ സ്ഥലത്തു വണ്ടി കിതച്ചു നിന്നു.

ഞാൻ അവനോട് ഇറങ്ങാൻ ആവശ്യപ്പെട്ടു. അവൻ എന്തിനെന്നു മനസ്സിലായില്ലെങ്കിലും ഇറങ്ങി .

" എന്റെ കൈ ഒന്ന് പിടിക്കണം .. പെട്ടന്ന് ഇറങ്ങാൻ വൈയ്യ " ഞാൻ അവനോട് ആവശ്യപ്പെട്ടു.

അവൻ കൈപിടിച്ചു ഞാൻ ഒരു കാൽ നിലത്തു കുത്തി പുറത്തിറങ്ങി കൃത്രിമകാൽ കൈ കൊണ്ട് എടുത്ത് വെച്ച് .അപ്പോൾ മാത്രമാണ് അവനും, ഡ്രൈവറും എന്റെ നഷ്ടപ്പെട്ടുപ്പോയ കാല് ശ്രദിച്ചത് . ഡ്രൈവർ പെട്ടന്ന് ഇറങ്ങി വന്നു എന്നെ താങ്ങി ഇറക്കി .

" ഇത്കൊണ്ടായിരുന്നു സാർ പതുക്കെ വണ്ടി വിടാൻ പറഞ്ഞത് അല്ലേ ..? സോറി ഞാൻ അറിഞ്ഞിരുന്നില്ല കേട്ടോ " അയാൾ എന്റെ കൈ പിടിച്ചു ചേർത്ത് പശ്ചാതാപത്തോടെ പറഞ്ഞു .

" അത് കൊണ്ട് മാത്രമല്ല ശ്രദ്ധയിലാതെ വണ്ടി ഓടിച്ച്‌ മരിച്ചാൽ നമ്മൾ അങ്ങ് പോവും .. പക്ഷേ വീട്ടിൽ കാത്തിരിക്കുന്നവർ അവർ കണ്ണീരിൽ ആണ്ടു പോവും . താൻ ഈ വണ്ടിയിൽ വെച്ച ദൈവങ്ങളുടെ ഫോട്ടോക്കൊപ്പം തന്റെ കുടുംമ്പത്തിന്റെ ഫോട്ടോ കൂടെ വെയ്ക്ക് .. അപ്പോൾ താനേ ശ്രദ്ധ വന്നോളും ഓടിക്കുമ്പോൾ " ഞാൻ പതുക്കെ റയിലിനരികിലേക്ക് നടന്നു കൊണ്ട് പറഞ്ഞു .

അയാൾ അൽപ്പ നേരം തന്റെ കുടുംബത്തെ ഓർത്തു നിന്ന്പോയി . പിന്നെ ഞങ്ങൾക്കൊപ്പം ഓടിയെത്തി .

"നിനക്ക് മരിക്കേണ്ടേ ..? ഇവിടെയാണ് അതിനു പറ്റിയ സ്ഥലം " ഞാൻ അവന്റെ തോളിൽ ഇരുകൈകൾ കൊണ്ട് അമർത്തി പിടിച്ചു റെയിൽവേ ട്രാക്കിലേക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു .

"വർഷങ്ങൾക്കു മുൻപ് ജീവിതത്തോട് പടവെട്ടാൻ ചങ്കുറപ്പില്ലാതെ തോൽവി സമ്മതിച്ചു ഇവിടെ വന്നു കുടിച്ചു ബോധം മറഞ്ഞു മരിക്കാൻ കിടന്നതാ . ജീവനെടുക്കാതെ ഒരു കാലെടുത്തു കാലൻ. പിന്നെ മരിക്കാൻ ധൈര്യം വന്നില്ല . " അവൻ അതിശയത്തോടെ എന്റെ മുഖത്തേക്ക് നോക്കി .

" പിന്നീട് ഒരു കാലില്ലാതെ ജീവിക്കാൻ വളരെ ബുദ്ധിമുട്ടി അപ്പോഴാണ് രണ്ടു കാലും ഉള്ളപ്പോൾ എനിക്ക് എന്തൊക്കെ ചെയ്യാൻ കഴിയുമായിരുന്നു തിരിച്ചറിഞ്ഞത് . എല്ലാം ഉണ്ടായിട്ടും മരിക്കാൻ എടുത്ത തീരുമാനത്തിലെ വിഢിത്തം മനസിലായത് . അത് മനസിലായപ്പോൾ തോൽവിയെ വെല്ലുവിളിച്ചു വിജയത്തെ കൂടെ നിർത്തി ."

" ജയവും തോൽവിയും തീരുമാനിക്കുന്നത് നമ്മുടെ മനസാണ് മോനെ . ഒരുവനെ തോൽപ്പിക്കുന്നത് അവൻ തന്നെയാണ് മറ്റാർക്കും അതിൽ വലിയ പങ്ക് ഇല്ല അത് തിരിച്ചറിഞ്ഞാൽ തന്നെ നമ്മൾ പകുതി വിജയിച്ചു " ഞാൻ അവന്റെ വിടർന്നു വരുന്ന കണ്ണിൽ നോക്കി പറഞ്ഞു നിർത്തി .

" ഇനി പറയൂ നിനക്ക് ജീവിക്കണോ അതോ മരിക്കണോ? "

അവൻ എന്നെ കൂട്ടിപിടിച്ചു കരഞ്ഞു കൊണ്ട് പറഞ്ഞു " എനിക്ക് ജീവിക്കണം ഏട്ടാ ..ജീവിക്കണം "

" ഇത് കുറച്ചു രൂപയുണ്ട് ഇത് തികയുമോയെന്നറിയില്ല നിന്റെ ഫീസിന്. ബാക്കി നീ അഡ്രെസ്സ് തന്നാൽ ഞാൻ നാളെ എത്തിച്ചു തരാം .."ഞാൻ എന്റെ കീശയിൽ ഉണ്ടായിരുന്ന കുറച്ചു രൂപ അവന്റെ പോക്കറ്റിൽ തിരുകികൊണ്ടു പറഞ്ഞു . പക്ഷേ അവൻ അത് വാങ്ങാൻ കൂട്ടാക്കിയില്ല

ഇത് നീ കടമായി കരുതിയാൽ മതി .. ജോലി കിട്ടിയാൽ തിരിച്ചു തരണം .. " ഞാൻ വീണ്ടും നിർബന്ധിച്ചു.

"വാങ്ങിക്കോ മോനെ ... എനിക്കും നിന്നെപ്പോലെ ഒരു മോനുണ്ട് വീട്ടിൽ ഞാൻ കുടിച്ചു ചെല്ലുന്നതു കൊണ്ട് അവനുമായി സംസാരിക്കാറില്ല . അവനും കാണും നിന്നെപ്പോലെ സങ്കടങ്ങൾ അല്ലേ ..? ഞാൻ ഒന്നും ചോദിക്കാറില്ല അവനൊന്നും പറയാറും ഇല്ല " അത് പറഞ്ഞു ആ വണ്ടിക്കാരൻ ഫോൺ എടുത്ത് പെട്ടന്ന് വീട്ടിലേക്കു വിളിച്ചു മകൻ ഉറങ്ങിയിട്ടില്ലെന്നു ഉറപ്പു വരുത്തി .

പിന്നെ വണ്ടിയിൽ നിന്നും കുറച്ചു രൂപ എണ്ണിപ്പെറുക്കി അവനു കൊടുത്തു " മോൻ ഇത് വാങ്ങാൻ മടിക്കേണ്ട . ഇത് വീട്ടു ചെലവിനുള്ളതല്ല കുപ്പി വാങ്ങാൻ മാറ്റിവെക്കുന്നതാ . കുറച്ചു ദിവസത്തേക്കു ഞാൻ കുടിക്കാതെ ചെല്ലും .എന്റെ മകന്റെ ഏറ്റവും വലിയ ആഗ്രഹമാ എന്നെ കുടിക്കാതെ കാണുക എന്നുള്ളത് . അവനെ ഒന്ന് ചേർത്തത് നിർത്തണം ... ഒന്ന് നെറുകയിൽ ചുംബിക്കണം സാറേ ... എന്നിട്ടു മറന്നു പോയതു ഒക്കെ വീണ്ടും ഓർത്തെടുക്കണം " അയാൾ വണ്ടിയിലെ കുപ്പിയെടുത്തു റെയിൽവേ ട്രാക്കിലേക്ക് എറിഞ്ഞു .

അത് കണ്ടു അവനും ഓടിപ്പോയി വണ്ടിയിലിരുന്ന അവന്റെ കുപ്പിയും എടുത്തു റെയിൽവേ ട്രാക്കിലേക്ക് എറിഞ്ഞു എന്നെ നോക്കി ചിരിച്ചു .

" ശരിക്കും മരിക്കേണ്ടത് ഇവനാണ് .. അല്ലേ സാറേ " പൊട്ടി ചിതറിയ കുപ്പി നോക്കി കൊണ്ട് തിരിച്ചറിവിന്റെ പാത നോക്കി അയാൾ പറഞ്ഞു .

അയാൾ കുറച്ചു സമയം നുരഞ്ഞു തെറിക്കുന്ന ലഹരിയെ നോക്കി നിനന്നു പിന്നെ ഉറച്ച കാല്വെപ്പുകളോടെ വന്നു വണ്ടി സ്റ്റാർട്ട് ചെയ്തു മുന്പോട്ടെടുത്തു . ഒപ്പം പിന്നിലെ വണ്ടിക്കു സൈഡ് ഒതുക്കി കടന്നു പോയിക്കൊളളാൻ സന്തോഷത്തോടെ സിഗ്‌നൽ നൽകി .

കടന്ന് പോയ വണ്ടിക്കാരൻ അയാളെ നോക്കി നന്ദി സൂചകമായി ഒരു പുഞ്ചിരി നൽകി. ആദ്യമായി സൈഡ് കൊടുത്തതിനു കിട്ടിയ ആ പുഞ്ചിരിപൂക്കൾ അയാൾ പിന്നിലേക്ക് തിരിഞ്ഞു നോക്കി എനിക്ക് കൈമാറി .

ഞാൻ അത് അവനു കൈമാറിയപ്പോൾ അവൻ നിറപുഞ്ചിരിയായി .പിന്നെ ജീവിതത്തെ അഭിമുഖരിക്കാൻ ആത്മവിശ്വാസത്തോടെ നിവർന്ന് ഇരുന്നു. തലകുനിക്കാതെ ....

മനോജ് കുമാർ കാപ്പാട് - കുവൈറ്റ്

06/05/2025
22/03/2025

അന്ന് പത്താം ക്ലാസിൽ 600ൽ 276 മാർക്ക് എന്ന കേവലവിജയം, ഇന്ന് രണ്ട് PhD ബിരുദവും എം.എഡും സ്വന്തം പേരിനൊപ്പം, 42 ഗ്രന്ഥങ്ങളുടെ രചയിതാവ്. മലയാള സർവകലാശാല അസിസ്റ്റൻ്റ് പ്രൊഫസറും കൊല്ലം സ്വദേശിയുമായ ഡോ.അശോക് ഡിക്രൂസിൻ്റെ കുറിപ്പ് വൈറലാകുന്നു.

ഡിക്രൂസ് മാഷിൻ്റെ ഫെസ് ബുക്ക് കുറിപ്പിൻ്റെ പൂർണ്ണരൂപം.

പരീക്ഷക്കാലമാണ്.
പരീക്ഷ എഴുതുന്ന എല്ലാവർക്കും വിജയാശംസകൾ!

ഇനി പറയാനുള്ളത് കുറേക്കാലം മുമ്പ് നിങ്ങളെപ്പോലെ പരീക്ഷകളും പരീക്ഷണങ്ങളും നേരിട്ട ഒരാളുടെ കഥയാണ്.

ആദ്യം ഒരു പരീക്ഷക്കഥ:
പത്താം ക്ലാസ്സിലെ പരീക്ഷ പോലെ സുപ്രധാനമായ ഒരു പരീക്ഷ എഴുതാൻ പോകുമ്പോൾ നിങ്ങളുടെ കൈവശം എത്ര പേനകൾ ഉണ്ടാകും? ചുരുങ്ങിയത് രണ്ടെണ്ണമെങ്കിലും ഉണ്ടാകും, അല്ലേ? എന്നാൽ, ശരിക്കും തെളിയുന്ന പേന ഇല്ലാതെ പത്താം ക്ലാസ്സിലെ മലയാളം പരീക്ഷ എഴുതാൻ പോയ ഒരു വിദ്യാർത്ഥിയെ പരിചയപ്പെടുത്താം.
വർഷം: 1993. SSLC പരീക്ഷയുടെ ആദ്യ ദിവസം. പരീക്ഷ: മലയാളം. പരീക്ഷ തുടങ്ങാറായി. കൈവശമുള്ള പേന തെളിയില്ലെന്ന് അവന് അറിയാമായിരുന്നു. അതിൻ്റെ അമ്പരപ്പ് അവനെ അടിമുടി നനച്ചുകൊണ്ടിരുന്നു. (മറ്റൊരു പേന വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയാത്ത അവസ്ഥ) പരീക്ഷ തുടങ്ങി. പേന തന്നാലാവും വിധം കുടഞ്ഞും റീഫില്ലറിന്റെ പിൻഭാഗത്ത് ഊതിയും അവൻ പരീക്ഷ എഴുതാൻ ശ്രമിച്ചുകൊണ്ടിരുന്നു. ആ കുട്ടിയുടെ ദൈന്യത പരീക്ഷാഹാളിൽ നിന്ന അധ്യാപകന്റെ ശ്രദ്ധയിൽപ്പെട്ടു. അയാൾ ഒരു നേർത്ത ഒച്ച കൊണ്ടുപോലും നോവിക്കാതെ പോക്കറ്റിൽ ഉണ്ടായിരുന്ന നീല റെയ്നോൾഡ്സ് പേന അവൻ്റെ നേർക്കു നീട്ടി. എത്രയോ കാലമായി അവൻ ആഗ്രഹിച്ചതാണ് ഒരു റെയ്നോൾഡ്സ് പേന ഉപയോഗിച്ച് എന്തെങ്കിലും എഴുതണമെന്ന്! പരീക്ഷ കഴിഞ്ഞു. പേന തിരികെ നൽകിയപ്പോൾ ആ അധ്യാപകൻ അവൻ്റെ പോക്കറ്റിലേക്ക് ആ പേന തിരുകിവച്ചിട്ട് ചുമലിൽ തട്ടിക്കൊണ്ട് പറഞ്ഞു: "നീ നന്നായി പഠിച്ചാൽ മതി!" അടുത്ത എത്രയോ പരീക്ഷകൾ അതിജീവിക്കാൻ ആ പേനയിലെ മഷിയും ആ അധ്യാപകൻ്റെ പെരുമാറ്റവും ധാരാളമായിരുന്നു.

ഇനി ഒരു പരീക്ഷണക്കഥ:
മുമ്പ് പരിചയപ്പെട്ട അതേ വിദ്യാർത്ഥി അപ്പോൾ ഡിഗ്രിക്ക് പഠിക്കുകയാണ്. വർഷം: 1995. അവൻ്റെ അടുത്ത ബന്ധുവിൻ്റെ കൈവശമുണ്ടായിരുന്ന ഒരു ഷീഫർ പേന അല്പനേരം എഴുതാൻ കൊതിയോടെ ചോദിച്ചു. അത്രയും വിലപിടിപ്പുള്ള പേനകൊണ്ട് എഴുതാനുള്ള പദവിയോ യോഗ്യതയോ അവനില്ലെന്നു പറഞ്ഞ് ആ ബന്ധു അവനെ ആട്ടിപ്പായിച്ചു. ഇപ്പോൾ അവൻ്റെ പക്കൽ വില കൂടിയതും കുറഞ്ഞതുമായ ഷീഫർ പേനകളുടെ ഒരു ശേഖരം തന്നെയുണ്ട്.

അന്ന്, പത്താം ക്ലാസ്സിലെ പരീക്ഷകളിൽ, അറുനൂറിൽ 276 മാർക്ക് വാങ്ങി കഷ്ടിച്ചു ജയിച്ചുകയറിയ ആ ചെറുക്കൻ പിന്നീട് 2 Ph.D. ബിരുദങ്ങൾ ഉൾപ്പെടെ 7 ബിരുദങ്ങൾ കരസ്ഥമാക്കിയിട്ടും പേനകളോടുള്ള താല്പര്യം തെല്ലും കുറഞ്ഞിട്ടില്ല. പലതരം പേനകളും വന്നുചേർന്നു. എന്നു മാത്രമല്ല, നാല്പതിലേറെ പുസ്തകങ്ങളും എഴുതിക്കഴിഞ്ഞു.

ഇത്രയും ഓർക്കാൻ കാരണം, അയാൾക്ക് ഇപ്പോൾ അമൂല്യമായ ഒരു Limited Edition Mont Blanc പേന ലഭിച്ചിരിക്കുന്നു. അമേരിക്കൻ പ്രസിഡൻ്റുമാരും ഇന്ത്യൻ പ്രധാനമന്ത്രിയുമൊക്കെ കൈയൊപ്പിടാൻ കൊള്ളാമെന്നു കരുതുന്ന പേനയാണത്.

കാലം ചിലപ്പോഴൊക്കെ അങ്ങനെയാണ്;
കാലത്തിനു നന്ദി!

പറഞ്ഞുവന്നത്, പരീക്ഷയാണ്, പരീക്ഷക്കാലമാണ്. ഒരു പരീക്ഷകൊണ്ടൊന്നും ജീവിതം അവസാനിക്കുന്നില്ല.
ജീവിതത്തിൽ പരീക്ഷകളും പരീക്ഷണങ്ങളും തുടർന്നുകൊണ്ടേയിരിക്കും. അതിനെയെല്ലാം അതിജീവിക്കുക എന്നതാണ് നമ്മൾ ചെയ്യേണ്ടത്.
റീഫില്ലറിന്റെ പിന്നിലൂടെ മഷി ഊതി SSLC പരീക്ഷ എഴുതാൻ ശ്രമിച്ച ഒരാളാണ് ഇതൊക്കെ പറയുന്നത്.
പരീക്ഷകളെ അതിജീവിക്കാൻ പരമാവധി ശ്രമിക്കുക; കാലം നിങ്ങൾക്കൊപ്പം ഉണ്ടാകും!
ആശങ്കയോടെ പരീക്ഷാഹാളിൽ ഇരുന്ന വിദ്യാർത്ഥിയുടെ കൈയിലേക്ക് Reynolds പേന വെച്ചുകൊടുത്തതുപോലെ കാലം നിങ്ങൾക്ക് കരുതിവെച്ചിട്ടുണ്ടാവുക Mont Blanc ആയിരിക്കാം!

എല്ലാ പ്രിയപ്പെട്ടവർക്കും വിജയാശംസകൾ!

26/12/2024

യുദ്ധകാലാടിസ്ഥാനത്തിൽ 4 നാൾ കൊണ്ടൊരു വാഹന ഗതാഗതം സാധ്യമാക്കിയൊരു താത്ക്കാലിക പാലം വയനാട്ടിൽ സൃഷ്ഠിക്കാൻ പട്ടാളത്തിന് കഴിഞ്ഞു.
കൊല്ലം ജനതയുടെ കുടിവെള്ളം മുട്ടിയ 12 ദിവസം കഴിഞ്ഞിട്ടും , വെള്ളത്തിനായുള്ള അലച്ചിലിൽ അപകടമരണമൊന്നു കഴിഞ്ഞിട്ടും , ക്രിസ്മസ് ദിനമൊന്നു കഴിഞ്ഞിട്ടും, നമ്മടെ യുദ്ധകാല പണികൾക്ക് അറുതിയായില്ല ...........

Address

Kollam

Telephone

+919961171227

Website

Alerts

Be the first to know and let us send you an email when B.Vattathara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to B.Vattathara:

Share