Sasthragathi

Sasthragathi Sasthragathi is a peoples science magazine published by Kerala Sasthrasahithya Parishath.

Quantum Century Exhibition - ലോഗോ പ്രകാശനത്തിൽ ഞാനും പങ്കുചേരുന്നു. പ്രപഞ്ചവിജ്ഞാനവും പ്രപഞ്ചബോധവും മാറ്റിമറിച്ച ശാസ്ത്ര...
12/08/2025

Quantum Century Exhibition - ലോഗോ പ്രകാശനത്തിൽ ഞാനും പങ്കുചേരുന്നു.

പ്രപഞ്ചവിജ്ഞാനവും പ്രപഞ്ചബോധവും മാറ്റിമറിച്ച ശാസ്ത്രമേഖലയായ ക്വാണ്ടം ഭൗതികം പിറന്നിട്ട് ഒരു നൂറ്റാണ്ടാകുന്നു. അതിനകം ഇതരശാസ്ത്രശാഖകളിലേക്കും വികസിച്ച ക്വാണ്ടം സയൻസ് സാങ്കേതികവിദ്യാരംഗത്തു പ്രയോഗക്ഷമമായതോടെ എംആർഐ, ലേസർ, സെമികൺഡക്റ്റർ, എൽഇഡി ലൈറ്റ്, ക്യൂലെഡ് റ്റിവി സ്ക്രീൻ, അമോലെഡ് സെൽഫോൺ ഡിസ്പ്ലേ, സോളർ സെൽ, പെറ്റ്സ്കാൻ തുടങ്ങി പലതും നമുക്കു ലഭിച്ചു. ക്വാണ്ടം കമ്പ്യൂട്ടിങ്, ക്വാണ്ടം ക്രിപ്‌റ്റോഗ്രഫി, ക്വാണ്ടം ടെലിപോർട്ടേഷൻ, ക്വാണ്ടം സെൻസിങ് എന്നിവയെല്ലാം വൈകാതെ രംഗത്തെത്തും. ഭാവിയുടെ സാങ്കേതികവിദ്യ എന്നാണു ക്വാണ്ടം സാങ്കേതികവിദ്യയെ വിശേഷിപ്പിക്കുന്നത്.

ഈ പ്രാധാന്യം വിളംബരം ചെയ്യാൻ ക്വാണ്ടം സയൻസിന്റെ പിറവിയുടെ ശതാബ്ദിവർഷമായ 2025-നെ ഐക്യരാഷ്ട്രസഭ ക്വാണ്ടം സയൻസിന്റെയും ടെക്നോളജിയുടെയും അന്താരാഷ്ട്രവർഷം (International Year of Quantum Science and Technology) ആയി പ്രഖ്യാപിച്ചിരിക്കുകയാണ്. കേരള ശാസ്ത്രസാഹിത്യ പരിഷത്തും അതിന്റെ ഓൺലൈൻ സയൻസ് പോർട്ടലായ ലൂക്കയും (LUCA) ചേർന്ന് ഇതു വലിയൊരു ആഘോഷമാക്കുന്നു.

ഇതിന്റെ ഭാഗമായി കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ ശാസ്ത്രസമൂഹകേന്ദ്രത്തിന്റെ (Centre for Science in Society - C-SiS, CUSAT) സഹായത്തോടെ, വിവിധ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളുടെ സഹകരണത്തോടെ ‘Quantum Century Exhibition’ എന്ന പ്രദർശനം ഒരുങ്ങുകയാണ്. സ്കൂൾ, കോളെജ് വിദ്യാർത്ഥികൾക്കും ഗവേഷകർക്കുമെല്ലാം പ്രയോജനപ്പെടുമാറു ക്യൂറേറ്റ് ചെയ്ത ഈ സയൻസ് എക്സിബിഷൻ സെപ്റ്റംബറിൽ കൊച്ചി ശാസ്ത്രസാങ്കേതിക സ‍ര്‍വ്വകലാശാലയിൽ ആരംഭിക്കും. തുടർന്നു് ഒക്ടോബർ-ഡിസംബർ 2026 ജനുവരി മാസക്കാലയളവിൽ 14 ജില്ലകളിലായി വിവിധ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിലും നടക്കും.

പരീക്ഷണങ്ങൾ, ഇൻസ്റ്റലേഷനുകൾ, മാതൃകകൾ, മത്സരങ്ങൾ എന്നിവ പ്രദർശനത്തിൽ ഉണ്ടാകും. ഹോളോഗ്രാം, സിമുലേഷനുകൾ, വെർച്വൽ റിയാലിറ്റി, ലേസർ, സ്ഫെറിക്കൽ പ്രൊജക്‌ഷൻ തുടങ്ങിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കും. പൊതുജനങ്ങൾ, സ്കൂൾ - കോളെജ് വിദ്യാർത്ഥികൾ, അധ്യാപകർ, ഗവേഷകർ തുടങ്ങി എല്ലാവരോടും സംവദിക്കുന്നതരത്തിലാണു പ്രദർശനം ഒരുക്കുന്നത്. കോളെജ് വിദ്യാർത്ഥികൾ , അധ്യാപകർ തുടങ്ങിയവർക്ക് Explainers ആയും പ്രദർശനത്തിന്റെ ഭാഗമാകാം. നമ്മുടെ സാധാരണബോദ്ധ്യങ്ങളോടു പൊരുത്തപ്പെടാത്ത ആശയതലമാണ് ക്വാണ്ടം സയൻസിനെന്നു വിദഗ്ദ്ധർ പറയുന്നു. ആ നിലയ്ക്ക് അതു മനസിലാക്കാൻ കൈവരുന്ന അവസരം എല്ലാവരും കഴിയുന്നത്ര പ്രയോജനപ്പെടുത്തുക! പ്രദര്‍ശനത്തിന്റെ വിശദവിവരങ്ങള്‍ വരുംദിവസങ്ങളിൽ പങ്കിടാം.

------------

എല്ലാവർക്കും സ്വാഗതം
05/08/2025

എല്ലാവർക്കും സ്വാഗതം

09/07/2025
കേരള പഠനം - ഒന്നര ദശാബ്ദത്തിലെ ജനജീവിത മാറ്റങ്ങൾ - പരിഷത്ത് 2004 ൽ നടത്തിയ ബൃഹത്തായ സാമൂഹ്യ ശാസ്ത്ര അന്വേഷണമായിരുന്നു കേ...
06/07/2025

കേരള പഠനം - ഒന്നര ദശാബ്ദത്തിലെ ജനജീവിത മാറ്റങ്ങൾ -

പരിഷത്ത് 2004 ൽ നടത്തിയ ബൃഹത്തായ സാമൂഹ്യ ശാസ്ത്ര അന്വേഷണമായിരുന്നു കേരളപഠനം ' അന്ന് ആറായിരത്തോളം കുടുംബങ്ങളിലാണ് വിവരശേഖരണം നടത്തിയത്. കേരളത്തിലെ എല്ലാ പഞ്ചായത്തുകളും നഗരസഭകളും അതിലുൾപ്പെട്ടു ബൃഹത്തായ ആ ജനകീയാന്വേഷണത്തിൻ്റെ കണ്ടെത്തലുകൾ വിവിധ തലത്തിലുള്ള ചർച്ചകൾക്കും അന്വേഷണങ്ങൾക്കും വഴി തെളിക്കുകയുണ്ടായി.
കേരള പഠനത്തിനു ശേഷമുള്ള ഒന്നര ദശകക്കാലത്തിനുള്ളിൽ കേരളത്തിൽ വിപുലമായ മാറ്റങ്ങളുണ്ടായിട്ടുണ്ട്. ആ മാറ്റങ്ങളെ പഠന വിധേയമാക്കാനും 2004 ലെ കണ്ടെത്തലുകളിൽ നിന്ന് ഏതെല്ലാം രംഗങ്ങളിൽ എന്തെന്തു മാറ്റങ്ങളാണ് വന്നുചേർന്നത് എന്ന് പരിശോധിക്കാനുമാണ് രണ്ടാം കേരള പഠനത്തിലൂടെ പരിഷത്ത് ശ്രമിക്കുന്നത്. പഠനത്തിൽ നൂറുകണക്കിന് പരിഷത്ത് പ്രവർത്തകരാണ് പങ്കെടുത്തത്.

സ്കൂൾവിദ്യാഭ്യാസഗുണമേന്മ വർദ്ധിപ്പിക്കാനുള്ള പ്രവർത്തനങ്ങളും  ആരോഗ്യ-വ്യായാമപരിപാടികളും ശക്തമായി തുടരണം-----------------...
01/07/2025

സ്കൂൾവിദ്യാഭ്യാസഗുണമേന്മ വർദ്ധിപ്പിക്കാനുള്ള പ്രവർത്തനങ്ങളും ആരോഗ്യ-വ്യായാമപരിപാടികളും ശക്തമായി തുടരണം
---------------------------------------

കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗത്ത് ഗുണത വർധിപ്പിക്കണമെന്ന ആവശ്യം കുറച്ചു വർഷങ്ങളായി ചർച്ച ചെയ്യപ്പെടുകയും വൈവിധ്യമാർന്ന ഗുണമേന്മാപ്രവർത്തനങ്ങൾ നടപ്പാക്കിവരികയും ചെയ്യുകയാണ്. കേരള ഗവൺമെൻ്റും വിദ്യാഭ്യാസ വകുപ്പും, മുൻവർഷങ്ങളുടെ തുടർച്ചയായി ഈ അധ്യയനവർഷവും ഗുണമേന്മയ്ക്കു വേണ്ടിയുള്ള കൂടുതൽ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ മുന്നോട്ടുവന്നിരിക്കുന്നു. ഇതിലൊന്ന് പഠനസമയം വേണ്ടത്ര കിട്ടുന്നില്ലെന്ന പ്രശ്നം പരിഹരിക്കാനായി ദൈനംദിനസ്കൂൾസമയം അരമണിക്കൂർ വർധിപ്പിക്കാനുള്ള തീരുമാനമാണ്. രാവിലെ 9.45 ന് ക്ലാസ് തുടങ്ങുകയും വൈകുന്നേരം 4.15ന് അവസാനിപ്പിക്കുകയും ചെ യ്യുന്നത് പഠനസമയക്കുറവുപ്രശ്നം പരിഹരിക്കാൻ ഒരു പരിധിവരെ സഹായകമാവും. രാവിലെ നേരത്തെ ആരംഭിച്ച് ഉച്ചയോടെ ക്ലാസ്സ്മുറികളിലെ പഠനം അവസാനിച്ച് ഉച്ചയ്ക്കുശേഷം സാമൂഹിക-സർഗാത്മക പ്രവർത്തനങ്ങളിലേർപ്പെടാൻ അവസരം ലഭിക്കുന്ന രീതി മികച്ച സ്കൂൾവിദ്യാഭ്യാസ സമ്പ്രദായമുള്ള പലയിടങ്ങളിലും ഉണ്ട്. കുട്ടികളുടെ സമഗ്രവികാസമെന്ന ലക്ഷ്യം ഫലപ്രദമായി നേടുന്നതിനായി ഇത്തരമൊരു സമയക്രമത്തിലേക്ക് കേരളത്തിലെ പൊതുവിദ്യാഭ്യാസവും മാറേണ്ടതുണ്ട്.ഇതിനായുള്ള ചർച്ചകൾ സജീവമായി തുടരേണ്ടിയിരിക്കുന്നു.

സ്കൂൾ വിദ്യാഭ്യാസത്തിൽ വിവിധ വിഷയങ്ങളിലെ പഠനമികവുപോലെതന്നെ പ്രധാനമാണ് വൈകാരികവും ശാരീരികവും ആരോഗ്യപരവുമായ ശരിയായ വളർച്ചയും അതിനായുള്ള പ്രവർത്തനങ്ങളും.കേരളത്തിലെ കുട്ടികൾക്ക് കായികശേഷി കുറഞ്ഞുവരികയാണെന്ന് പഠനങ്ങൾ കാണിക്കുന്നു. തുടർച്ചയായി ക്ലാസ്മുറിയിൽ ഇരുന്നുള്ള പഠനം, കാൽനടയാത്രയ്ക്ക് ഒട്ടും അവസരം ലഭിക്കാത്തവിധം രാവിലെയും വൈകുന്നേരവും വാഹനത്തിൽ സ്കൂളിലേക്കുള്ള യാത്ര, സ്കൂൾസമയത്തിനു മുമ്പും ശേഷവുമുള്ള ട്യൂഷൻ തുടങ്ങിയ പല കാരണങ്ങളാൽ സ്കൂളിലും വീട്ടിലും കുട്ടികൾക്ക് വ്യായാമത്തിനുള്ള അവസരം ലഭിക്കുന്നതേയില്ല. കായികവിദ്യാഭ്യാസത്തിന് പ്രത്യേക പീര്യേഡ് ഉണ്ടെങ്കിലും ഇത് വേണ്ടത്ര ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്നില്ല. ഈ പിര്യേഡ്കൂടി പരീക്ഷാ പ്രധാനമായ മറ്റു വിഷയങ്ങളുടെ പഠനത്തിന് ഉപയോഗിക്കുന്നതും കായികാധ്യാപകർ ഇല്ലാത്തതും പ്രശ്നത്തിൻ്റെ ആഴം വർധിപ്പിക്കുന്നു.

സ്കൂൾവിദ്യാഭ്യാസത്തിൽ എഴുത്തുപരീക്ഷയ്ക്ക് നൽകുന്ന അമിതപ്രാധാന്യവും അതുകാരണം കുട്ടികൾക്കിടയിൽ വ്യക്തിതലത്തിൽ രൂപപ്പെടുന്ന അനാരോഗ്യകരമായ മത്സരവും കുട്ടികളിൽ വളരെ വലിയ മാനസികപിരിമുറുക്കവും സമ്മർദ്ദവുമാണുണ്ടാക്കുന്നത്. ഇത് കുട്ടികളുടെ പല തരം പെരുമാറ്റപ്രശ്നങ്ങളിലേക്കും മാനസികാരോഗ്യക്കുറവിലേക്കും നയിക്കുന്നുമുണ്ട്. ഈ പശ്ചാത്തലത്തിൽവേണം കുട്ടികളുടെ മാനസികോല്ലാസവും കായികക്ഷമതയും ഉറപ്പാക്കുന്നതിനും വ്യായാമസംസ്കാരം തിരിച്ചു കൊണ്ടുവരുന്നതിനും വേണ്ടിയുള്ള ശ്രമമായി ആരംഭിച്ച നൃത്തപരിപാടിയെ നോക്കിക്കാണേണ്ടത്.ഈ ശ്രമം എന്തുകൊണ്ടും സ്വാഗതർഹമാണ്. സംഗീതവും നൃത്തവും കായികവികസനവും സംയോജിപ്പിച്ചുകൊണ്ടുള്ള ഈ പരിപാടി കുട്ടികൾക്ക് ആസ്വദിച്ചുകൊണ്ടും അനായാസമായും ചെയ്യാവുന്നതാണ്. കുട്ടികളുടെ മാനസികപിരിമുറുക്കം കുറയ്ക്കുന്നതിനും മാനസികോല്ലാസത്തിനും ഇത്തരം പരിപാടികൾ ഗുണകര മാണ്.

എന്നാൽ ചില വ്യക്തികളും ഗ്രൂപ്പുകളും ബോധപൂർവമായോ അല്ലാതെയോ ഈ തീരുമാനങ്ങൾക്കെതിരായി പ്രചാരണം സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇതോടാപ്പം മത-വർഗീയ ശക്തികൾ ഇടപെട്ടുകൊണ്ട് പുരോഗമനവിദ്യാഭ്യാസ ആശയങ്ങളെ തകർക്കാനുള്ള ശ്രമം നടത്തുന്നുവെന്നത് ഏറെ ആശങ്കാജനകമാണ്. സർക്കാരിനെ സമ്മർദ്ദത്തിലാക്കി പ്രസ്തുത തീരുമാനങ്ങൾ പിൻവലിപ്പിക്കാനുള്ള ശ്രമമാണ് കുറച്ചു ദിവസങ്ങളായി നടന്നുകൊണ്ടിരിക്കുന്നത്. ശരിയായ ആരോഗ്യ-കായികവിദ്യാഭ്യാസം ലഭിക്കുകയെന്നത് ഓരോ കുട്ടിയുടെയും അവകാശമാണ്. എല്ലാ കുട്ടികൾക്കും മതിയായ അവസരവും ഗുണമേന്മയുള്ള വിദ്യാഭ്യാസവും നൽകലാണ് പൊതുവിദ്യാഭ്യാസത്തിൻ്റെ പ്രധാനലക്ഷ്യം. അതുകൊണ്ടുതന്നെ ഭരണഘടനാനുസൃതമായി വിദ്യാഭ്യാസലക്ഷ്യങ്ങൾ നിശ്ചയിക്കുകയും അതിനനുസൃതമായി അവ പ്രാവർത്തികമാക്കുകയുമാണ് ചെയ്യേണ്ടത്.

സങ്കുചിതലക്ഷ്യങ്ങളോടെ ഇത്തരം പ്രവർത്തനങ്ങളെ എതിർക്കുന്നത് ആരുതന്നെയായാലും അത് ജനാധിപത്യ വിരുദ്ധമാണ്. അതിനാൽ കൂടുതൽ ശക്തമായും ശാസ്ത്രീയമായും ഇത്തരം പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടുപോകണമെന്നും അതിന് എല്ലാവിധ പിന്തുണയും കേരള ശാസ്ത്ര സാഹിത്യപരിഷത്തിൻ്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും അറിയിക്കുന്നു.

പി.വി.ദിവാകരൻ
ജനറൽസെക്രട്ടറി
ടി.കെ.മീരാഭായ്
പ്രസിഡണ്ട്

അന്ധവിശ്വാസചൂഷണനിരോധനനിയമം പാസ്സാക്കുന്നതില്‍നിന്നും സര്‍ക്കാര്‍ പിന്തിരിയരുത്അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും അടിസ്ഥാ...
25/06/2025

അന്ധവിശ്വാസചൂഷണനിരോധനനിയമം
പാസ്സാക്കുന്നതില്‍നിന്നും സര്‍ക്കാര്‍ പിന്തിരിയരുത്

അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും അടിസ്ഥാനമാക്കിയുള്ള വിവിധതരം ചൂഷണങ്ങള്‍ വര്‍ധിച്ചുവന്ന സാഹചര്യത്തിലാണ് അവയെ ചെറുക്കുന്നതിനുള്ള ഒരു നിയമത്തിന്റെ ആവശ്യകത കേരളസമൂഹം ഉയര്‍ത്തിയത്. എന്നാല്‍ ഒരു ദശകമായി ആ നിയമം നിര്‍മിക്കണമെന്ന ആവശ്യത്തിന് വേണ്ടതായ നടപടികള്‍ വിവിധ സര്‍ക്കാരുകളുടെ ഭാഗത്തുനിന്നുണ്ടായില്ല. ഒരു ദശകത്തിനുശേഷം ഇപ്പോഴാകട്ടെ, സര്‍ക്കാര്‍ അതില്‍നിന്ന് പിന്മാറിയിരിക്കുന്നു എന്നതാണ് കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന സത്യവാങ്മൂലം വെളിവാക്കുന്നത്.
സര്‍ക്കാരിന്റെ ഈ പിന്മാറ്റം ആശങ്കയ്ക്കിടവരുത്തുന്നതും അങ്ങേയറ്റം പ്രതിഷേധാര്‍ഹവുമാണ്. മഹാരാഷ്ട്ര, കര്‍ണാടക സര്‍ക്കാരുകള്‍ അന്ധവിശ്വാസചൂഷണങ്ങള്‍ക്കെതിരായ നിയമനിര്‍മാണം നടത്തിയിട്ടുള്ളതും ഈ അവസരത്തില്‍ ശ്രദ്ധയില്‍ പെടുത്തട്ടെ.
യുക്തിചിന്തയിലും ശാസ്ത്രബോധത്തിലും അടിസ്ഥാനമാക്കി നവോത്ഥാനകാലം മുതല്‍ ഉണ്ടായ സാമൂഹികമായ ഇടപെടലുകളാണ് ആധുനികകേരളത്തെ സൃഷ്ടിച്ചതും ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളെക്കാള്‍ കേരളത്തെ ജീവിതഗുണതയില്‍ മുന്നിലെത്തിച്ചതും. ഇതില്‍ പുരോഗമന സാമൂഹ്യ-രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ വഹിച്ച പങ്ക് വളരെ പ്രധാനമാണ്.
എന്നാല്‍, സമീപകാലത്ത് അന്ധവിശ്വാസങ്ങളിലേക്കും അനാചാരങ്ങളിലേക്കും ജനങ്ങള്‍ കൂടുതലായി ആകര്‍ഷിക്കപ്പെടുന്നു എന്നതിന് നിരവധി തെളിവുകളുണ്ട്. ഈ വസ്തുതയ്ക്ക് ഉപോദ്ബലകമായി നിരവധി തട്ടിപ്പു കളും കൊലപാതകങ്ങളും മറ്റുതരത്തിലുള്ള ക്രിമിനല്‍ നടപടികളും തുടര്‍ച്ചയായി വെളിച്ചത്ത് വന്നുകൊണ്ടിരി ക്കുകയാണ്.
ഈ സാഹചര്യത്തില്‍ അന്ധവിശ്വാസങ്ങളുടെ മറവിലുള്ള ചൂഷണങ്ങളും അതിക്രമങ്ങളും നേരിടാന്‍ ശക്തമായ നിയമം വേണമെന്നത് പൊതുസമൂഹത്തില്‍ നിന്നുതന്നെ ഉയര്‍ന്നുവന്ന ശക്തമായ ആവശ്യമാണ്.
അന്ധവിശ്വാസചൂഷണത്തിന് എതിരെ പ്രവര്‍ത്തിച്ച ഡോ. നരേന്ദ്ര ധബോല്‍ക്കറുടെ രക്തസാക്ഷിത്വ ത്തിന്റെ ഒന്നാംവാര്‍ഷികത്തില്‍, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അന്ധവിശ്വാസചൂഷണത്തിനെതിരെ ഒരു ബില്ലു കൊണ്ടുവരുന്നതിനുള്ള കരട് 2014ല്‍ സംസ്ഥാനസര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. അന്നത്തെ ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും എത്രയും വേഗം ആ ബില്ല് യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കും എന്ന് കേരള ജനതയ്ക്ക് ഉറപ്പ് നല്‍കിയിരുന്നു. ഇതിനുവേണ്ടി ശാസ്ത്രസാഹിത്യ പരിഷത്ത് മാതൃകാബില്ലും സമര്‍പ്പിച്ചിരുന്നു. കൂടാതെ കേരള യുക്തിവാദിസംഘവും സര്‍ക്കാരിനു മുമ്പാകെ കരട് ബില്ല് നല്‍കിയിരുന്നു. പിന്നീട് ചില എംഎല്‍ എമാര്‍ പ്രൈവറ്റ് ബില്ലായി ഈ വിഷയം അവതരിപ്പിക്കുകയുണ്ടായി.
തുടര്‍ന്ന്, ഇടതുപക്ഷസര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴും ശാസ്ത്രസാഹിത്യ പരിഷത്ത് അന്ധ വിശ്വാസ ചൂഷണ നിരോധനനിയമം ഉടന്‍ പാസ്സാക്കുന്നതിന് വേണ്ടിയുള്ള നിവേദനം മുഖ്യമന്ത്രിക്ക് നേരിട്ട് നല്‍കിയിരുന്നു. തുടര്‍ന്നുള്ള കാലയളവില്‍ നിരവധി പ്രമേയങ്ങളിലൂടെ ഈ വിഷയം പരിഷത്ത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തി യിട്ടുണ്ട്. ജസ്റ്റിസ് കെ.ടി.തോമസ് അധ്യക്ഷനായുള്ള നിയമപരിഷ്‌കാര കമ്മീഷന്‍ ഈ നിയമത്തിന്റെ പ്രാധാന്യം നല്ലപോലെ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം പരിഗണിക്കാതെയാണ് സര്‍ക്കാര്‍ ഇപ്പോള്‍ നിയമനിര്‍മാണത്തില്‍നിന്നും പിന്‍വാങ്ങിയതായി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. ഈ തീരു മാനത്തിന്റെ കാരണം ജനങ്ങളുടെ മുമ്പില്‍ സര്‍ക്കാര്‍ വിശദീകരിക്കേണ്ടതാണ്.
അന്ധവിശ്വാസങ്ങളെയും അതിന്റെ പേരിലുള്ള ചൂഷണത്തെയും നിയമപരമായി മാത്രം തടയാനാവില്ല. എന്നാല്‍, അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും തടയാന്‍, സമൂഹത്തിന്റെ വിവിധ തലത്തില്‍ നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളെ അത് ശക്തിപ്പെടുത്തും എന്നുറപ്പാണ്.
കരട് ബില്ല് ജനകീയചര്‍ച്ചകളിലൂടെ കുറ്റമറ്റതും ആവശ്യാധിഷ്ഠിതവും ആക്കുന്നതിന് സര്‍ക്കാര്‍ തന്നെ മുന്‍കൈ എടുക്കണം. അതിനാവശ്യമായ പൊതുചര്‍ച്ചകള്‍ക്ക് സര്‍ക്കാര്‍ മുതിരുകയാണ് വേണ്ടത്. പക്ഷെ, പിന്തിരിയുന്നതിന്റെ കാരണങ്ങള്‍ എന്താണെന്ന് വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ സന്നദ്ധമായിട്ടില്ല. ഈ സമീപനം അന്ധവിശ്വാസത്തട്ടി പ്പുകള്‍ നടത്തുന്നവര്‍ക്കും അവയിലൂടെ സവിശേഷമായ പ്രതിലോമരാഷ്ട്രീയം വളര്‍ത്തുവാന്‍ യത്‌നിക്കുന്ന ശക്തികള്‍ക്കും സഹായകമായി ഭവിക്കും.
അതിനാല്‍ സംസ്ഥാനസര്‍ക്കാര്‍ ഇപ്പോഴത്തെ തീരുമാനത്തില്‍നിന്ന് പിന്തിരിഞ്ഞ് കരട് ബില്ല് കാലാനുസൃതമായി പരിഷ്‌കരിച്ച് പൊതുചര്‍ച്ചയ്ക്ക് വിധേയമാക്കേണ്ടതാണ്. അതിന്റെ അടിസ്ഥാനത്തില്‍ ബില്ല് കൂടുതല്‍ മെച്ചപ്പെടുത്തി നിയമസഭയില്‍ അവതരിപ്പിച്ച് പാസ്സാക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേരള സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.

വിശ്വാസപൂര്‍വം,

പി.വി.ദിവാകരന്‍
ജനറല്‍സെക്രട്ടറി

ടി.കെ.മീരാഭായ്
പ്രസിഡണ്ട്

Address


Alerts

Be the first to know and let us send you an email when Sasthragathi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Media Company?

Share