puzha.com

puzha.com First online Malayalam magazine. Features fiction, poetry, essays and book reviews. A leading outlet

പുഴ മാഗസിൻ മാതൃഭാഷാശുദ്ധിയുടെ സജീവസാന്നിദ്ധ്യമാണ്‌. ആധുനിക വിവര സാങ്കേതികയുഗത്തിൽ മലയാള സാഹിത്യ-സാംസ്‌ക്കാരിക ഭൂമികയുടെ നഷ്ടബോധവേദനയ്‌ക്ക്‌ ഒരു ചെറിയ ശമനമായിട്ടാണ്‌ പുഴ മാഗസിൻ പ്രവർത്തനമാരംഭിച്ചത്‌. സാഹിത്യപരിസരത്തിന്റെ ഹരിതസമൃദ്ധി വേരറ്റു പോകാത്ത വരുംകാലത്തെക്കുറിച്ചുളള സ്വപ്നങ്ങളാണ്‌ ഈ മാഗസിന്റെ പ്രവർത്തനാർജ്ജവം.ഇത്‌ ഒരു പ്രതിരോധം കൂടിയാണ്‌. മലയാളിക്ക്‌ അന്യമാകുന്ന, ഈ ലോകം അറിയാതെപോകുന്ന, നമ്മുടെ ഭാഷയുടെ സജീവത വീണ്ടുമൊരുണർവ്വിലേക്ക്‌ നീങ്ങുവാൻ വേണ്ടിയുളള ഒരു ചെറിയ കാൽവയ്പ്‌.

ജീവിതത്തെക്കുറിച്ചോർക്കുമ്പോൾമരണം തേട്ടിവരുന്നു !അപരിചിതമായൊരിടത്തുതികച്ചും അപരിചിതനുംപരുക്കനുമായൊരാളുമായിഇടപഴകുംപോലെവിച...
15/07/2025

ജീവിതത്തെക്കുറിച്ചോർക്കുമ്പോൾ
മരണം തേട്ടിവരുന്നു !

അപരിചിതമായൊരിടത്തു
തികച്ചും അപരിചിതനും
പരുക്കനുമായൊരാളുമായി
ഇടപഴകുംപോലെ
വിചിത്രം !

വിചിത്ര വഴികളിലൂടെ
സ്വപ്ങ്ങളിലേക്കൊരു
ഗോവണി !

ചൂണ്ടക്കൊളുത്തിലെ
ഇരയെ
ചുംബിക്കുന്ന
മത്സ്യത്തെ പോലെ
വിശപ്പ് !

ആകാശത്തേക്ക് പറക്കുന്ന
പക്ഷികൾ !
അതിരു കാണാക്കിളികൾ
രാത്രിയിൽ
കൂടേറാനൊരിടം
സത്രം !

കുത്തഴിഞ്ഞ
പുസ്തകത്താളുകളിൽ
പെറ്റുകൂട്ടിയ മയിൽപ്പീലികൾ
മാനംകണ്ടു മടുത്ത
പ്രണയം !

വിലാപങ്ങൾക്കൊടുവിൽ
പച്ചമൺകൂനയിൽ
കുത്തിനോവിക്കുന്ന
വാക്കുകൾ,
വിരഹത്തിന്റെ സർപ്പസന്തതി

ഹേ, മരണമേ

നീ
ഒളിച്ചിരിക്കുകയല്ല
വീറോടെയെന്നോട്
പൊരുതുകയാണ്
തോൽ‌വിയിൽ
ആശങ്കയില്ല
ഓർക്കുവാൻ
ഇഷ്ടവുമില്ല !

കരുവാക്കുക,
കരുതുവാൻ
ഒന്നുമില്ല
കലഹവും പ്രണയവും
കാമനകളുമില്ല
ശാന്തം !

ജീവിതത്തെക്കുറിച്ചോർക്കുമ്പോളൊക്കെ
മരണം തേട്ടിവരുന്നു….
വെറും ഭീരുവാകുന്ന
തോൽവിയിൽ
വിജയം !

മുൻകാല കവിതകൾ; സീരീസ്--------------------------------------മൊച്ചപോലെ മരങ്ങളിൽ ചാടിയകൊച്ചുകുഞ്ഞായിരുന്ന വാർദ്ധക്യമേഇന്നു ...
15/07/2025

മുൻകാല കവിതകൾ; സീരീസ്
--------------------------------------

മൊച്ചപോലെ മരങ്ങളിൽ ചാടിയ
കൊച്ചുകുഞ്ഞായിരുന്ന വാർദ്ധക്യമേ
ഇന്നു മുറ്റത്തെക്കല്പകവൃക്ഷത്തിൻ
മുന്നിൽക്കൈകാൽ വിറച്ചുനില്പല്ലി നീ
വാതപിത്തകഫങ്ങൾതൻ കോപത്താൽ
ആതുരം നിന്‍റെ ദാഹം നിരീക്ഷിപ്പൂ
തുംഗകല്പകാഗ്രത്തിൽ പ്രകൃതിതൻ
മംഗളാനുഗ്രഹാമൃതകുംഭങ്ങൾ.
നീട്ടിനീട്ടിവലിച്ചൂ തിമിരാർത്തി
തോട്ടികൊണ്ടിളന്നീർക്കുടമെങ്കിലും
കൊറ്റിവാലിലും കൊണ്ടില്ല തോട്ടിതൻ
കൊക്ക കഷ്ടം, കുളക്കോഴി വാലിലും.
പെപ്സിമോന്തും അയൽച്ചെറുപ്പങ്ങളു-
ണ്ടപ്സരോമൃതകുംഭങ്ങൾതൻ കീഴിൽ
ആവതില്ലാ മരംകേറുവാനെന്ന
വേവലാതിയായ് മേലോട്ടുനോക്കുന്നു
വൃദ്ധസേവനവ്യഗ്രമാണെങ്കിലും
ഇട്ടുപോയില്ലേ കാലുറ പാപ്പാസും?

കഴിഞ്ഞ ആഴ്ച്ച
14/07/2025

കഴിഞ്ഞ ആഴ്ച്ച

ഒരു ദിവസംപൊടുന്നനെ ഞാൻനിശബ്ദനായി.ഹൃദയം,പുഴയുടെ ഒഴുക്കിനെതടഞ്ഞു നിർത്തിയജലസംഭരണി പോലെആ വിമ്മിട്ടത്തിലേക്കാണ്മുളങ്കാട്ടിൽക...
09/07/2025

ഒരു ദിവസം
പൊടുന്നനെ ഞാൻ
നിശബ്ദനായി.

ഹൃദയം,
പുഴയുടെ ഒഴുക്കിനെ
തടഞ്ഞു നിർത്തിയ
ജലസംഭരണി പോലെ

ആ വിമ്മിട്ടത്തിലേക്കാണ്
മുളങ്കാട്ടിൽ
കാറ്റുവീശുന്ന സംഗീതം പോലെ
അവൾ കടന്നുവന്നത്

“ഇത് നിന്നിലേക്കുള്ള
എൻ്റെ മടങ്ങി വരവാണ്,”
അവൾ പറഞ്ഞു.

എനിക്ക്
കാത്തിരിപ്പിന്റെ ഭാഷയാണ്
കവിത

അവൾ പുഞ്ചിരിച്ചു

ഞാൻ ഓർത്തു:
“സ്നേഹത്തിന്റെ
ശബ്ദം കേൾക്കാൻ
മൗനം അഭ്യസിക്കേണ്ടിവരും.”

ഒടുവിൽ
എനിക്ക് മനസ്സിലായത് :
കവിത
സ്നേഹമുള്ളവരുടെ സംവാദമാണ്
ഓരോ വരിയും
ഒരു വിരൽത്തൊടലാണ്
ഓരോ പദവും
ആത്മാവിന്റെ
ആഴങ്ങളിൽ നീന്തുന്ന
സ്വർണ്ണമത്സ്യങ്ങളാണ്.



(പേർഷ്യൻ ഭാഷയിലെ ഏറ്റവും അറിയപ്പെടുന്ന ലിറിക്കൽ കവിയായ,
ഹാഫിസ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന ക്വാജ ഷംസുദ്ദീൻ മുഹമ്മദ് ഹാഫിസ്-എ ഷിറാസി (ജനനം 1315 – മരണം 1390) യിൽ നിന്നുള്ള പ്രചോദനം.

https://www.puzha.com/blog/the-day-poetry-came-for-me/

ചില മഴനേരങ്ങളിങ്ങനെയൊക്കെയാണ് !കറുത്തിരുണ്ട മേഘക്കൂട്ടമപ്പാടെകൂനയായിപ്പിന്നെ, ചിതറിത്തെറിച്ച –ലച്ചാർത്തെന്തൊക്കെയോവലിച്ച...
09/07/2025

ചില മഴനേരങ്ങളിങ്ങനെയൊക്കെയാണ് !

കറുത്തിരുണ്ട മേഘക്കൂട്ടമപ്പാടെ
കൂനയായിപ്പിന്നെ, ചിതറിത്തെറിച്ച –
ലച്ചാർത്തെന്തൊക്കെയോ
വലിച്ചെറിഞ്ഞൊച്ചപ്പാടോടെ
പെയ്തമരുന്നവ; യെന്നിൽ
ഭയമായാശങ്കയായ് അമർന്നലിഞ്ഞീടുന്നവ.

അറിയാതെ മെയ് തഴുകിയു മീ മഴ ചാറിയകന്നോടിയകലു –
മെന്നിൽ മോഹങ്ങളുയർത്തിടും.

ആകാശമപ്പാടെ ഇരുൾ വിഴുങ്ങി,
പെയ്തൊഴിയാത്ത കാർമേഘമാ-
യെങ്ങോ പോയ് മറഞ്ഞകലുമെന്നിൽ
വിങ്ങലായ് നെഞ്ചോരമലയും.

പിന്നെയെപ്പോഴോ ,
ഒച്ചയിൽ പെയ്തലച്ചീണം കുറയവേ പൊടുന്നനെ വീണ്ടും പെയ്തലച്ചങ്ങനെ
താളാത്മകമായീ മഴ ;പുതു സംഗീതമായ്
ഓളങ്ങളുയർത്തിയെന്നിൽ.

കാറ്റായ് മിന്നലായ് മുഴക്കമായ്
ദൂരെയെങ്ങോ നിന്നാഗമനമറിയിച്ചെ-
വിടെയോ പോയ് പെയ്തിറങ്ങിയെന്നെ
കബളിപ്പിച്ചൊളിച്ചിരിപ്പതും നീയാം മഴ !

എങ്ങോ പെയ്തമർന്ന മഴ മണ-
മേറ്റിടുമ്പോളേതോ നഷ്ടസ്മൃതി തൻ തോണി
കാത്തിരിപ്പിൻ തെന്നലിൽ ഉലയുന്നെന്നുള്ളിൽ,
ദിശയറിയാതലയുന്നെന്നകതാരിൽ.

മഴനേരങ്ങളിങ്ങനെയെങ്ങോ
മിഴിയോരമണയുന്ന വേളയിൽ മഴക്കൂട്ടിനോടെൻ മഴക്കിനാവുകൾ
മഴപ്പെയ്ത്തായ് മൊഴിഞ്ഞീടട്ടെ ഞാൻ !

https://www.puzha.com/blog/rain-times/

മൃഗശാലയിലെ തുറന്ന മുതലക്കുളം.അതിനൊത്ത നടുക്ക്വലിയൊരു മുളങ്കൂട്ടംഅതിനിടയിലെ മരക്കൊമ്പിൽശാന്തനായിരിക്കുന്ന ഒരു മയിൽ.കൂട്ടി...
08/07/2025

മൃഗശാലയിലെ തുറന്ന മുതലക്കുളം.
അതിനൊത്ത നടുക്ക്
വലിയൊരു മുളങ്കൂട്ടം
അതിനിടയിലെ മരക്കൊമ്പിൽ
ശാന്തനായിരിക്കുന്ന ഒരു മയിൽ.
കൂട്ടിലല്ലാഞ്ഞിട്ടും കൂട്ടിലകപ്പെട്ടപോലെ

കൂടിനു പുറത്തുള്ളവനെന്നു നടിച്ച്
ഞാനതിനെ കാണുമ്പോൾ അറിയുന്നു,
ചിറകുകളുണ്ടായിട്ടും
ഞാൻ അകപ്പെടുന്ന തടവറകളെപ്പറ്റി.
സ്കൂളുകൾ, ജോലിസ്ഥലങ്ങൾ, വീട്, ബന്ധങ്ങൾ
ചില കൂട്ടുകാരും പ്രണയങ്ങളും,
എന്നെ പ്രതീക്ഷിക്കുന്നവർ,
അവരുടെ പ്രതീക്ഷകളെ കാത്തിരിക്കുന്ന ഞാൻ

ഇതിനെപ്പറ്റിയെല്ലാം
ഞാൻ ഓർത്തുകൊണ്ടിരിക്കുമ്പോൾ
പൊടുന്നനെ
ആ മയിലിന്റെ ഉള്ളിൽ നിന്നും
മറ്റൊരു മയിൽ
കാൽകുത്തിയുയർന്ന്
വലിയ ചിറകടിയോടെ
മുതലക്കുളം വിട്ട്
മുളയിലകൾ ചിതറിച്ച്
ഇല്ലാത്ത കൂടിന്റെ അതിരുകടന്ന്
എനിക്കറിയാത്ത മറ്റെങ്ങോട്ടോ
പെട്ടെന്നുള്ളൊരു ചെറു ചുഴലിയായി
പറന്നുയർന്നു

കണ്ണടച്ചു തുറന്നപ്പോൾ
മൃഗശാലയിലെ
തുറന്ന മുതലക്കുളത്തിനു നടുവിൽ
മരക്കൊമ്പിൽ ഞാൻ.

https://www.puzha.com/blog/crocodile-pool-in-the-zoo/

കൊച്ചിയിലെ പത്രക്കാരന്‌വിലയിടിയുന്നത്‌ വൈകുന്നേരങ്ങളിലാണ്‌.പത്രസമ്മേളനങ്ങളുടെശേഷവിശേഷം.ഉപഹാരപ്പൊതികളുമായി ചിരിച്ചിറങ്ങുന...
08/07/2025

കൊച്ചിയിലെ പത്രക്കാരന്‌
വിലയിടിയുന്നത്‌ വൈകുന്നേരങ്ങളിലാണ്‌.

പത്രസമ്മേളനങ്ങളുടെ
ശേഷവിശേഷം.

ഉപഹാരപ്പൊതികളുമായി ചിരിച്ചിറങ്ങുന്ന
ലഹരി.

വിറ്റുകളഞ്ഞിരുന്നില്ലെങ്കിൽ
വീട്‌ ഡോഡൗണായേനെയെന്ന്‌
പ്രസ്‌മീറ്റിൽ ജീവിതം
കൊരുത്ത ചങ്ങാതി.

https://www.puzha.com/blog/innu-babu_velappaya-poem9_july_05/

ഒന്നും അടുക്കുതെറ്റുന്നത്ഞാനിഷ്ടപ്പെട്ടിരുന്നില്ല…അലക്കിമടക്കിയവസ്ത്രങ്ങൾ…കഴുകിവച്ച പാത്രങ്ങൾ…അടുക്കളത്തട്ടിലെ ഡബ്ബകൾ…ചി...
07/07/2025

ഒന്നും അടുക്കുതെറ്റുന്നത്
ഞാനിഷ്ടപ്പെട്ടിരുന്നില്ല…
അലക്കിമടക്കിയ
വസ്ത്രങ്ങൾ…
കഴുകിവച്ച പാത്രങ്ങൾ…
അടുക്കളത്തട്ടിലെ ഡബ്ബകൾ…
ചില്ലുകോപ്പകൾ…
പൂപ്പാത്രങ്ങൾ…
കസേരകൾ…
റാക്കിലെ പുസ്തകങ്ങൾ…
കഥകൾ…
കവിതകൾ…
കഥാപാത്രങ്ങൾ വരെ…
വരികൾ തെറ്റാതെ,
ക്രമം തെറ്റാതെ,
അടുക്കിക്കൊണ്ടേയിരുന്നു,
ഒരൊറ്റക്കൊടുങ്കാറ്റൂതും വരെ!
ഒച്ചയില്ലാക്കാറ്റിൽ
എന്തോ ഒന്ന്
അടുക്കുതെറ്റി
നിലംപതിച്ചിരിക്കുന്നു!
ഒരു കവിത!
തുന്നിച്ചേർത്ത ചുണ്ടുകൾ,
വിരലരിഞ്ഞുപോയ കൈകൾ,
തേഞ്ഞു തീർന്ന കാലുകൾ,
താഴിട്ട ഗർഭപാത്രം,
കൊട്ടിയടച്ച കാതുകൾ,
അങ്ങനെ എല്ലാവരികളും
ചിതറിക്കിടക്കുന്നു!
ചില അക്ഷരങ്ങൾ
വക്കുപൊട്ടി മുന കൂർത്തിരിക്കുന്നു!
ചില വാക്കുകൾ
കാണുന്നതേയില്ല!
മറ്റുചില വാക്കുകൾ
കഷണങ്ങളായി മുറിഞ്ഞ്
പുതിയവ ജനിച്ചിരിക്കുന്നു!

വീണ്ടും അടുക്കണം…
സമയമുണ്ട്…
അടുത്ത കൊടുങ്കാറ്റിനു
തൊട്ടുമുൻപുവരെ!

https://www.puzha.com/blog/sorting/

കത്തുന്നിതാമുല്ല,കത്തുന്നിലഞ്ഞികത്തുന്നു തേന്മാവുകത്തുന്നശോകംകാടുവെട്ടുന്നോന്റെ പന്തങ്ങളാലെചോക്കുന്നു കാടന്തി-മേഘങ്ങൾ പോ...
07/07/2025

കത്തുന്നിതാമുല്ല,
കത്തുന്നിലഞ്ഞി
കത്തുന്നു തേന്മാവു
കത്തുന്നശോകം

കാടുവെട്ടുന്നോന്റെ പന്തങ്ങളാലെ
ചോക്കുന്നു കാടന്തി-
മേഘങ്ങൾ പോലെ.

https://www.puzha.com/blog/innu-kv_thomas-poem7_dec/

1മാജിക്കുകാരനായമഴ,കണ്ണുകെട്ടിയ വെയിലുമായിപകലിന്റെവേദിയിലേക്ക് നടന്നുവരുന്നു.കീശയിൽനിന്നൊരുകാറ്റെടുത്ത്കാണികളായമരങ്ങൾക്ക്...
05/07/2025

1
മാജിക്കുകാരനായ
മഴ,
കണ്ണുകെട്ടിയ വെയിലുമായി
പകലിന്റെ
വേദിയിലേക്ക് നടന്നുവരുന്നു.

കീശയിൽനിന്നൊരു
കാറ്റെടുത്ത്
കാണികളായ
മരങ്ങൾക്ക്
കൊടുക്കുന്നു.

മിന്നലിന്റെ
മാന്ത്രികവടി
കയ്യിലിട്ട്
കറക്കുന്നു.

ആകാശത്തിന്റെ
അണ്ണാക്കിൽനിന്ന്
ജലറിബണുകൾ
നിരന്തരം വലിച്ചെടുക്കുന്നു.

ഇലകളുടെ
തൂവാലകുടഞ്ഞ്
പൂക്കളെയുണ്ടാക്കുന്നു.

ഇരുട്ടിട്ടുപൂട്ടിയ
കാടിന്റെ
പെട്ടിയിൽ
സ്വയം ബന്ധിതനാവുന്നു.
മണ്ണിന്റെ നിറമുളള
പതാകയുമായി
പുഴയിലൂടെ രക്ഷപെട്ടുവരുന്നു.

നന്ദി
പച്ചയായി പ്രകാശിപ്പിക്കുന്നു.

അരിക്കാശ്
കിട്ടി പോവുന്ന
പാവം മാജിക്കുകാരന്റെ
മുഖംപോലെ
പിറ്റേന്നത്തെ പകലിൽ
ഇളവെയിലുനിറഞ്ഞിരിക്കും

2
അതിരാവിലെ
ആളുകളുടെ കുത്തുകൊണ്ട്
പട്ടണമങ്ങനെ വീർത്തുവരുന്നതേയുളളൂ.

തിരക്കില്ലാത്ത
ഏതെങ്കിലും
ബസുവരുന്നതുംകാത്ത്
തൂണുംചാരിനിൽക്കുകയായിരുന്നു
ഞാൻ.

വേലിക്കലെ
കട്ടച്ചെമ്പരത്തിപോലെ
'ഷറാഹിയ'
കൊങ്ങിണിപ്പൂ കൂട്ടിവെച്ചതോർപ്പിച്ച്
'പ്രണവ്'
കുന്നിക്കുരു എറിഞ്ഞുപിടിപ്പിച്ചതുപോലെ
'മുന്നാസ്'

എത്ര
ഗ്രാമങ്ങളെ
ചെത്തിക്കൂർപ്പിച്ചതാണ്
ഓരോ
വാഹനങ്ങളും
എന്നോർത്തുകൊണ്ട്
ഞാൻ
പിന്നെയും കാത്തുനിന്നു..

3
വിളമ്പിവെച്ച പ്രാതലിനുമുമ്പിൽ
ആറിത്തണുത്തിരിക്കുകയായിരുന്നു
ഞങ്ങൾ.

ഇടയ്ക്കിടെ
കണ്ണുകൾ കൂട്ടിയിടിച്ച്
നോട്ടം
മേശയിലേക്ക് വീണുകൊണ്ടിരുന്നു
എന്നതൊഴിച്ചാൽ
പൂർണനിശബ്ദത.

നേരം
കരിഞ്ഞ്
അടിയിൽപിടിക്കുമോ
എന്ന ഭയത്താൽ
അവളുടെ
ആദ്യത്തെ ഒരു സ്പൂൺചോദ്യം.

"കഴിക്കുന്നില്ലേ.."

നായ്ക്കരിമ്പുതിന്ന
തത്തയെപ്പോലെ
മുറി
അതേറ്റുപറയുന്നു.

ചാരിയിട്ട
ജനൽപ്പാളിയിലാഞ്ഞു ചവിട്ടി
കാറ്റ്
അകത്തേക്കുവരുന്നു.
കൂടെ
വെളിച്ചവും
ശബ്ദവും.

അധികംനിറഞ്ഞതിനാൽ
തുറക്കാനാവാത്ത
ബാഗിന്റെ സിബ് പോലെ
എന്റെ ചുണ്ടുകൾ..

പുറത്തേക്കു നടക്കുമ്പോൾ
പകൽ
എന്ന അപകടം
നടന്നിട്ട്
അധികനേരമായിരുന്നില്ല..
നല്ല
പച്ചവെയിലിന്റെ മണം.

പണ്ടേ,
വളരെപണ്ടേ
ആരോമുറിച്ച കൈത്തണ്ടപോലെത്തെ
വഴിയിലേക്ക്
അവൾ കയറുന്നു..
അതിനുമുമ്പേ ഞാൻ..

"ഒന്നുകൂടിയെന്നെ
തൊട്ടിട്ടുപോവ്വോ...
ഇന്നലെത്തെപ്പോലെ.."

തിരിഞ്ഞുനോക്കി
എന്ന്
എനിക്ക് തോന്നിയതിനുശേഷം
മതിലുകളുടെ
ഓരംപറ്റി
അവളൊഴുകിപ്പോയി.

https://www.puzha.com/blog/old-poems/

Address


Opening Hours

Monday 10:00 - 17:00
Tuesday 10:00 - 17:00
Wednesday 10:00 - 17:00
Thursday 10:00 - 17:00
Friday 10:00 - 17:00
Saturday 10:00 - 17:00

Telephone

+914842629729

Alerts

Be the first to know and let us send you an email when puzha.com posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to puzha.com:

Shortcuts

  • Address
  • Telephone
  • Opening Hours
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share