04/03/2026
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ വെല്ലുവിളിയായി ഞാൻ കണക്കാക്കുന്ന സിനിമയാണ് മതിലുകൾ. അതായത് വൈക്കം മുഹമ്മദ് ബഷീർ മരണപ്പെടുന്നതിനും മുൻപായിരുന്നു മമ്മൂട്ടി മതിലുകൾ സിനിമ ചെയ്തിട്ടുള്ളത്. എന്നുവെച്ചാൽ, ജീവിച്ചിരിക്കുന്ന വൈക്കം മുഹമ്മദ് ബഷീറിനെ വേണം സ്‌ക്രീനിൽ അഭിനയിച്ചു പ്രതിഫലിപ്പിക്കാൻ. 💯
റിസ്ക് കൂടുതലാണ്.
മഹാനായ ഒരു എഴുത്തുകാരനെയും ആ എഴുത്തുകാരന്റെ ജീവിതത്തിന്റെ പ്രതിഫലനവും ശരിയായി കാണിച്ചില്ലെങ്കിൽ, അതിന്റെ പ്രത്യാഘാതം വലിയ തോതിൽ ഉണ്ടാകാൻ പോകുന്നത് മമ്മൂട്ടിയുടെ കരിയറിന് തന്നെയാകുമെന്ന് ഉറപ്പാണ്. പക്ഷേ പ്രത്യാഘാതങ്ങൾ ഒന്നും സംഭവിച്ചില്ല എന്ന് മാത്രമല്ല കിട്ടിയ കഥാപാത്രത്തെ അങ്ങേര് ഏറ്റവും മികച്ചതാക്കി ചെയ്യുകയുമുണ്ടായി.
ആലോചിച്ചു നോക്കൂ ; Overacting പാടില്ല. , underacting പാടില്ല. പ്രേക്ഷകർ ബഷീറിനെ പരിഗണിക്കുന്ന വിധം മനസിലാക്കി മാന്യതയും സത്യസന്ധതയും നിലനിർത്തി അഭിനയിക്കണം. ബഷീറിന്റെ വ്യക്തിത്വം, ആന്തരിക സംഘർഷങ്ങൾ, മനുഷ്യബന്ധങ്ങൾ, ജീവിതപരിഭവങ്ങൾ - എല്ലാം സൂക്ഷ്മമായി നിലനിർത്തണം. വൈകാരിക ആഴം, സങ്കീർണ്ണത, തുടങ്ങി എല്ലാം സ്‌ക്രീനിൽ ശരിയായി കാണിക്കണം. പ്രേക്ഷകരും വിമർശകരും പ്രതീക്ഷയോടെ കാത്തിരിക്കുന്നതു കൊണ്ട് അവരെ നിരാശപ്പെടുത്താനും പാടില്ല. എല്ലാത്തിലും ഉപരി യഥാർത്ഥ ബഷീറിനെ കൊണ്ട് ‘അയ്യേ’ എന്ന് പറയിപ്പിക്കാനും പാടില്ല.
പക്ഷേ അത്ഭുതം എന്ന് പറയട്ടെ, ചിത്രത്തിന്റെ ആദ്യപ്രദർശനം കഴിഞ്ഞിറങ്ങിയ ബഷീർ പറഞ്ഞത് ‘മതിലുകൾ കണ്ട ശേഷം എന്റെ ഭാര്യ ഫാബിക്ക് ആ ചിത്രത്തിലെ ബഷീറിനെ മതിയെന്നാണ് പറയുന്നത് ’ എന്നാണ്. അതായത് മമ്മൂട്ടി ബഷീറിന്റെ ജീവിതത്തെയും പ്രതിഭയെയും സ്‌ക്രീനിൽ യഥാർത്ഥവും, ആഴത്തിലുള്ളതുമായ രീതിയിൽ പ്രതിഫലിപ്പിച്ചു എന്നാണ് അതിന്റെ അർത്ഥം.
ഇതിലും വലിയൊരു കോംമ്ബ്ലിമെന്റ് മമ്മൂട്ടിക്ക് ഇനി വേറെന്താണ് കിട്ടാനുള്ളത് ?
നോക്കൂ, ബഷീറിന്റെ ജീവിതത്തെയും പ്രതിഭയെയും സ്‌ക്രീനിൽ യഥാർത്ഥവും, ആഴത്തിലുള്ളതുമായ രീതിയിൽ പ്രതിഫലിപ്പിച്ചു കൊണ്ട് ബഷീറിനെ അഭിനയിച്ചു പ്രതിഫലിപ്പിക്കുക എന്ന വലിയൊരു വെല്ലുവിളി ഏറ്റെടുത്തു വിജയിപ്പിച്ച നടനാണ് മമ്മൂട്ടി....🙏
© അനു ചന്ദ്ര💚💙🩵💛