KL63 News

KL63 News News

അങ്കമാലി നഗരസഭയിലെ അങ്കണവാടികളിലേക്ക് വാട്ടർ പ്യൂരിഫയർ വിതരണം ചെയ്തു. അങ്കമാലി: അങ്കമാലി നഗരസഭ പരിധിയിലെ 31 അങ്കണവാടികളി...
04/09/2025

അങ്കമാലി നഗരസഭയിലെ അങ്കണവാടികളിലേക്ക് വാട്ടർ പ്യൂരിഫയർ വിതരണം ചെയ്തു.

അങ്കമാലി: അങ്കമാലി നഗരസഭ പരിധിയിലെ 31 അങ്കണവാടികളിലേക്കും വാട്ടർ പ്യൂരിഫയർ വിതരണം ചെയ്തു. നഗരസഭാധ്യക്ഷൻ അഡ്വ. ഷിയോ പോൾ ഉദ്ഘാടനം നിർവഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ സിനി മനോജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി മാർട്ടിൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പോൾ ജോവർ, മുൻ ചെയർമാൻ മാത്യു തോമസ്, കൗൺസിലർമാരായ റീത്തപോൾ, ലിസി പോളി ,ടി. വൈ ഏലിയാസ്, ലില്ലി ജോയ്,പി എൻ ജോഷി, വിൽസൺ മുണ്ടാടൻ , ഐ. സി.ഡി. എസ് സൂപ്പർവൈസർ മനീഷ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ പ്രകാശ് സക്കറിയ,പി. ശശി എന്നിവർ സംസാരിച്ചു.
അങ്കണവാടി കുഞ്ഞുങ്ങൾക്ക് ശുദ്ധീകരിച്ച കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2025-'26 വാർഷീക പദ്ധതിയിൽ നാലര ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്.

വാഴക്കുലകളുമായി അങ്കമാലിയിലേക്ക് വരികയായിരുന്ന മിനിലോറി മറിഞ്ഞ്  അപകടം.കറുകുറ്റി: തമിഴ്നാട്ടിൽ നിന്നും വാഴക്കുലകളുമായിഅങ...
02/09/2025

വാഴക്കുലകളുമായി അങ്കമാലിയിലേക്ക് വരികയായിരുന്ന മിനിലോറി മറിഞ്ഞ് അപകടം.

കറുകുറ്റി: തമിഴ്നാട്ടിൽ നിന്നും വാഴക്കുലകളുമായി
അങ്കമാലിയിലേക്ക്
വരികയായിരുന്ന മിനിലോറി മറിഞ്ഞ് അപകടം. ദേശീയപാത കറുകുറ്റി കപ്പേള ജംഗ്ഷനിൽ നിയന്ത്രണം വിട്ട ലോറി മീഡയനിൽ ഇടിച്ച് മറിയുകയായിരുന്നു.
ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്ന് രാവിലെ 6 മണിയോടെ ആയിരുന്നു അപകടം. ഹൈവേ പോലീസിന്റെ നേതൃത്വത്തിൽ ക്രെയിൻ എത്തിച് വാഹനം ഉയർത്തി. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഒരു ഭാഗത്ത് ഗതാഗത കുരുക്ക് അനുഭവപ്പെട്ടു.

റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്ത് ഓണാഘോഷം.ജില്ലാ പോലീസ് മേധാവി എം.ഹേമലത ഉദ്ഘാടനം ചെയ്തു. ഡി.എഫ്.ഒ പി.കാർത്തിക്ക്, സി.ഐ.എസ്.എ...
01/09/2025

റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്ത് ഓണാഘോഷം.

ജില്ലാ പോലീസ് മേധാവി എം.ഹേമലത ഉദ്ഘാടനം ചെയ്തു. ഡി.എഫ്.ഒ പി.കാർത്തിക്ക്, സി.ഐ.എസ്.എഫ്. ഡെപ്യൂട്ടി കമണ്ടാൻ്റ് സുരേഷ് കുമാർ, അഡീഷണൽ എസ്.പി എം. കൃഷ്ണൻ, എ.എസ്.പി ഹാർദ്ദിക് മീണ, ഡി.വൈ.എസ്.പി.മാരായ ടി.എം വർഗീസ്, ടി.ആർ രാജേഷ്, പി.എം ബൈജു, എസ്. ജയകൃഷ്ണൻ, ബിജോയ് ചന്ദ്രൻ കെ.പി.ഒ.എ റൂറൽ ജില്ലാ പ്രസിഡൻ്റ് അനിൽ .ടി മേപ്പിള്ളിൽ, വി.ആർ സുനിൽ, വിനോദ് മാത്യു, കെ.കെ ഗിരീഷ് കുമാർ , ഷൈജു പാലാട്ടി തുടങ്ങിയവർ പ്രസംഗിച്ചു. ഓണഘോഷയാത്ര, ഉദ്യോഗസ്ഥരുടേയും കുടുംബാംഗങ്ങളുടേയും കലാപരിപാടികൾ , വടംവലി, എന്നിവ ഉണ്ടായിരുന്നു.

*അങ്കമാലിയിൽ വൻ മയക്കുമരുന്ന് വേട്ട; കാറിൽ കടത്തുകയായിരുന്ന 192 ഗ്രാം എം ഡി എം എ യുമായി രണ്ടുപേരെ പിടികൂടി.*അങ്കമാലി: ബാ...
30/08/2025

*അങ്കമാലിയിൽ വൻ മയക്കുമരുന്ന് വേട്ട; കാറിൽ കടത്തുകയായിരുന്ന 192 ഗ്രാം എം ഡി എം എ യുമായി രണ്ടുപേരെ പിടികൂടി.*

അങ്കമാലി: ബാംഗ്ലൂരിൽ നിന്നും ആലുവ ഭാഗത്തേക്ക് പോകുന്നതിനിടെ രഹസ്യ വിവരത്തെ തുടർന്ന് അങ്കമാലി ടി ബി ജംഗ്ഷന് സമീപം കാർ തടഞ്ഞു നിർത്തി നടത്തിയ പരിശോധനയിലാണ് എം ഡി ഡി എം എ കണ്ടെടുത്തത്.കാറിന്റെ ഡാഷ് ബോർഡിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു രാസ ലഹരി.ഈരാറ്റുപേട്ട സ്വദേശി അജ്മൽ ഷാ, കോട്ടയം അതിരമ്പുഴ സ്വദേശി അനിജിത്ത് എന്നിവരാണ് പിടിയിലായത്. ആലുവ റൂറൽ എസ് പി ഹേമലതയുടെ നിർദ്ദേശപ്രകാരം
ഡാൻസാഫ് ടീമും അങ്കമാലി പോലീസും ചേർന്നാണ് ഇവരെ പിടികൂടിയത്.പിടികൂടിയ ലഹരി വസ്തുവിന് രണ്ട് ലക്ഷത്തോളം രൂപ വിലമതിക്കും.

ഹൃദയചികിത്സാ രംഗത്ത് വിപ്ലവം; 80 വയസ്സുകാരന് പുതുജീവൻ നൽകി അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിനൂതന ഹൃദയചികിത്സാരീതിയായ ...
25/08/2025

ഹൃദയചികിത്സാ രംഗത്ത് വിപ്ലവം; 80 വയസ്സുകാരന് പുതുജീവൻ നൽകി അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി

നൂതന ഹൃദയചികിത്സാരീതിയായ മിട്രാക്ലിപ്പ് (MitraClip) ചികിത്സയിലൂടെ 80 വയസ്സുകാരന് പുതുജീവൻ നൽകി അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി. ഓപ്പൺ ഹാർട്ട് സർജറി ഒഴിവാക്കി, കുറഞ്ഞ സമയംകൊണ്ട് നടത്തിയ ഈ വിജയകരമായ ശസ്ത്രക്രിയ, ഹൃദയചികിത്സാ രംഗത്ത് ഒരു പുതിയ ചരിത്രം കുറിച്ചു. ഒരു മാസമായി കടുത്ത ശ്വാസംമുട്ടൽ കാരണം ഉറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ് 80 വയസ്സുകാരനായ രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിശദമായ പരിശോധനയിൽ, ഹൃദയത്തിന്റെ പ്രധാന വാൽവുകളിലൊന്നായ മൈട്രൽ വാൽവിന് ഗുരുതരമായ ചോർച്ചയുണ്ടെന്ന് കണ്ടെത്തി. ഈ അവസ്ഥ മൈട്രൽ റിഗർജിറ്റേഷൻ (Mitral Regurgitation) എന്നറിയപ്പെടുന്നു. രോഗിയുടെ പ്രായവും മറ്റ് ആരോഗ്യപ്രശ്നങ്ങളും കാരണം ഓപ്പൺ ഹാർട്ട് സർജറി നടത്തുന്നത് അതീവ അപകടകരമായിരുന്നു. ഈ സാഹചര്യത്തിലാണ്, സീനിയർ കാർഡിയോളജിസ്റ്റ് കൺസൾട്ടന്റ് ഡോ. ഹർഷ ജീവന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘം മിട്രാക്ലിപ്പ് ചികിത്സാരീതി തിരഞ്ഞെടുക്കാൻ തീരുമാനിച്ചത്. സർജറി ഇല്ലാതെ, തുടയിലെ ചെറിയ മുറിവിലൂടെ ഒരു കത്തീറ്റർ കടത്തിവിട്ട് മൈട്രൽ വാൽവിലെ ചോർച്ച ഇല്ലാതാക്കുന്ന ഈ നൂതന ചികിത്സാ രീതി രോഗിക്ക് പെട്ടെന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താൻ സഹായിച്ചു. ജീവനും ജീവിതവും തിരികെ നൽകാൻ ആധുനിക ഹൃദയ ചികിത്സാ രീതികൾക്ക് എങ്ങനെ കഴിയുമെന്നതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് ഈ കേസ്. ഹൃദയം തുറന്നുള്ള ശസ്ത്രക്രിയക്ക് പ്രയാസമുള്ളതും, ഗുരുതരമായ മിട്രൽ വാൽവ് തകരാറുകൾ ഉള്ളതുമായ രോഗികൾക്ക് മിട്രാക്ലിപ്പ് (MitraClip) സുരക്ഷിതവും ഫലപ്രദവുമായ ഒരു ചികിത്സാ മാർഗമാണ്. ശസ്ത്രക്രിയക്ക് ശേഷം ശ്വാസംമുട്ടില്ലാതെ, സുഖമായി ഉറങ്ങാനും, സംസാരിക്കാനും, പൂർണ്ണമായ ആരോഗ്യം വീണ്ടെടുക്കാനും രോഗിക്ക് സാധിച്ചത് ഞങ്ങളുടെ ടീമിന് കിട്ടിയ ഏറ്റവും വലിയ അംഗീകാരമാണ്" ഡോ. ഹർഷ പറഞ്ഞു. കേരളത്തിലെ ചുരുക്കം ചില ആശുപത്രികളിൽ മാത്രം ലഭ്യമായ ഈ ചികിത്സാ വിജയം, അഡ്വാൻസ്ഡ് കാർഡിയാക് ചികിത്സാ രംഗത്ത് അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുന്നു. ഭാവിയിൽ കൂടുതൽ രോഗികൾക്ക് ഈ ചികിത്സയുടെ പ്രയോജനം ലഭ്യമാക്കാൻ സാധിക്കുമെന്നാണ് ആശുപത്രി അധികൃതർ പ്രതീക്ഷിക്കുന്നത്.

വിമാനയാത്ര ജനകീയമാക്കണം: മുഖ്യമന്ത്രി.കൊച്ചി: വിമാനയാത്ര ജനകീയമാക്കണമെന്നും യാത്രാ ചെലവും പ്രവർത്തന ചെലവും കുറയ്‌ക്കണമെന...
23/08/2025

വിമാനയാത്ര ജനകീയമാക്കണം: മുഖ്യമന്ത്രി.

കൊച്ചി: വിമാനയാത്ര ജനകീയമാക്കണമെന്നും യാത്രാ ചെലവും പ്രവർത്തന ചെലവും കുറയ്‌ക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വ്യോമയാന വ്യവസായ മേഖലയുടെ വളർച്ചയ്ക്ക് ആസൂത്രിതമായ ഇടപെടൽ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ഫിക്കിയുടെ സഹകരണത്തോടെ സിയാൽ സംഘടിപ്പിച്ച കേരള വ്യോമയാന ഉച്ചകോടി ( കേരള ഏവിയേഷൻ സമ്മിറ്റ് 2025) ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂലധന ചെലവ് കുറച്ച്, സമയനഷ്ടമില്ലാതെ യാത്ര ഉറപ്പാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിലെ വിനോദ സഞ്ചാര മേഖലയിൽ വിമാനത്താവളങ്ങൾ വഹിച്ച പങ്ക് വളരെ വലുതാണ്. പ്രവാസികളുടെ യാത്രാ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും വിമാനത്താവളങ്ങൾ വലിയ പങ്ക് വഹിച്ചു. വ്യോമയാന വ്യവസായത്തിൽ സിയാൽ ജനകീയ മാതൃക തീർത്തെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മുപ്പതിനായിരത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ച സിയാൽ സാങ്കേതിക വിദ്യാമാറ്റങ്ങൾ പൂർണമായും ഉൾക്കൊണ്ടു. വ്യോമഗതാഗതം ശക്തിപ്പെടുന്നത് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കും. സിവിൽ ഏവിയേഷൻ ഹബ്ബായി മാറാൻ കേരളത്തിന് ഏറെ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയ, പ്രാദേശിക വ്യോമയാന ചർച്ചകളിൽ കേരളത്തിന്റെ പ്രാതിനിധ്യം ഉറപ്പ് വരുത്തുമെന്നും നിക്ഷേപ, നവീകരണ സാദ്ധ്യതകൾ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. എയർപോർട്ട് ഹെൽത്ത്‌ ഓഫീസ് (എ. പി. എച്ച്. ഒ) യ്ക്കായി സിയാലിൽ ആരംഭിക്കുന്ന എയർപോർട്ട് ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്‌ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. ആരോഗ്യ കേന്ദ്രത്തിന്റെ താക്കോൽദാനം റവന്യൂ മന്ത്രി കെ. രാജൻ നിർവഹിച്ചു. മന്ത്രി പി. രാജീവ്‌ അധ്യക്ഷനായ ചടങ്ങിൽ, ചാലക്കുടി എം. പി ബെന്നി ബഹനാൻ, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, സിയാൽ ഡയറക്ടർമാരായ അരുണ സുന്ദർരാജൻ, എൻ. വി. ജോർജ്, വർഗീസ് ജേക്കബ്, ഡെപ്യുട്ടി ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസസ് ഡോ. എസ്. സെന്തിൽ നാഥൻ, ഫിക്കി സീനിയർ ഡയറക്ടർ മനോജ് മേത്ത എന്നിവരും പങ്കെടുത്തു. സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് സ്വാഗതവും എയർപോർട്ട് ഡയറക്ടർ ജി. മനു നന്ദിയും പറഞ്ഞു.

*എയർ ടാക്‌സിക്ക് കേരളത്തിൽ അനന്തസാധ്യതയെന്ന് വ്യോമയാന ഉച്ചകോടി # നെടുമ്പാശേരി:സീപ്ളെയിൻ, ഹെലികോപ്റ്റർ, ഈവിറ്റോൾ എന്നിവ സ...
23/08/2025

*എയർ ടാക്‌സിക്ക് കേരളത്തിൽ അനന്തസാധ്യതയെന്ന് വ്യോമയാന ഉച്ചകോടി #

നെടുമ്പാശേരി:സീപ്ളെയിൻ, ഹെലികോപ്റ്റർ, ഈവിറ്റോൾ എന്നിവ സമന്വയിപ്പിച്ച് എയർ ടാക്‌സി ആരംഭിച്ചാൽ കേരളത്തിലെ ഗതാഗത മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ സാധ്യമാകുമെന്ന് കൊച്ചിയിൽ ആരംഭിച്ച പ്രഥമ കേരള വ്യോമയാന ഉച്ചകോടി. എയർ ടാക്‌സി സർവീസ് ആരംഭിക്കുന്നതിൽ സിയാലിന് നിർണായക പങ്ക് വഹിക്കാൻ കഴിയുമെന്ന് പാനൽ ചർച്ചയിൽ പങ്കെടുത്ത വിദഗ്ധർ അഭിപ്രായപ്പെട്ടു. അർബൻ മൊബിലിറ്റിക്ക് ഹെലികോപ്പ്റ്റർ, സീപ്ലെയിൻ, ഈവിറ്റോൾ എന്നിവയുടെ സാധ്യതകൾ തേടി നടന്ന പാനൽ ചർച്ചയിൽ തുമ്പി ഏവിയേഷൻ സിഎംഡി ഗ്രൂപ്പ് ക്യാപ്റ്റൻ ഡോ. കെ എൻ ജി നായർ മോഡറേറ്ററായിരുന്നു. ഇമൊബിലിറ്റിയുടെ ഭാവി ഹൈബ്രിഡ് എയർ ടാക്‌സികളാണെന്ന് ചർച്ചയിൽ പങ്കെടുത്ത സർള ഏവിയേഷൻ വൈസ് പ്രസിഡൻറ് പായൽ സതീഷ് പറഞ്ഞു. കേരളത്തിൽ എയർ ടാക്‌സിക്ക് വലിയ സാധ്യതയുണ്ട്. സിയാലിൽ ഓപ്പറേഷണൽ ഹബ് തുടങ്ങാൻ താല്പര്യമുണ്ടെന്നും അവർ പറഞ്ഞു. തീർഥാടന, വിനോദ സഞ്ചാര കണക്റ്റിവിറ്റിക്ക് ഹൈബ്രിഡ് എയർ ടാക്‌സി മികച്ചതാണെന്നും അവർ ചൂണ്ടിക്കാട്ടി. സീ പ്ലെയ്ൻ ഓപ്പറേഷൻ നടത്തുന്നതിനായി കൂടുതൽ അടിസ്‌ഥാന സൗകര്യം ഒരുക്കണമെന്ന് ഡി ഹാവിലാൻഡ് എയർക്രാഫ്റ്റ് ഓഫ് കാനഡ ലിമിറ്റഡ് ഇന്ത്യ ആർ എസ് ഒ പ്രതിനിധി സയ്ദ് കമ്രാൻ ഹുസൈൻ പറഞ്ഞു. മൂന്നാർ, തേക്കടി, ആലപ്പുഴ, ശബരിമല എന്നിവിടങ്ങളിലേക്ക് എയർ ടാക്സി സാധ്യമാണെന് പായൽ സതീഷ് പറഞ്ഞു. റോഡുകൾക്കായി അടിസ്‌ഥാന സൗകര്യം ലഭ്യമല്ലാത്ത സ്‌ഥലങ്ങളിൽ സീ പ്ലെയ്ൻ അനുയോജ്യമാണെന്ന് ചിപ്‌സൺ സിഎംഡി സുനിൽ നാരായൺ അഭിപ്രായപ്പെട്ടു.
സീപ്ലെയ്നുകൾക്ക് ടൂറിസം മേഖലയിൽ നിർണായക സ്വാധീനം ചെലുത്താൻ കഴിയും. ജലസ്രോതസ്സുകളും ഡാമുകളും ഉള്ളതിനാൽ കേരളത്തിനിത് ഏറ്റവും അനുയോജ്യമാണ്. ഹെലികോപ്റ്റർ ഓപ്പറേഷനായി കൂടുതൽ ഹെലിപാഡുകൾ ആവശ്യമാണ്. ഒറ്റ എഞ്ചിൻ ഹെലികോപ്റ്ററുകൾക്ക് റൂഫ് ടോപ്പുകളിൽ നിന്ന് പറന്നുയരാനുള്ള അനുമതി നൽകണമെന്നും പാനൽ ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. കൂടുതൽ സീ പോർട്ടുകൾ കേരളത്തിന് ആവശ്യമാണ്. ഇവിറ്റോളുകൾക്ക് പറന്നുയരാനും ലാൻഡ് ചെയ്യാനും ചെറിയ റൺവേ മതിയെന്നതിനാൽ കേരളത്തിൽ ഏറെ സാധ്യതയുണ്ട്. കേരളത്തിലെ റോഡുകൾക്ക് ഇരുവശവും സ്‌ഥലങ്ങൾ ലഭ്യമല്ലാത്തതിനാൽ ചെറിയ ഹെലിക്കോപ്ടറുകൾ ഉണ്ടാക്കിയാൽ ഗതാഗത സുഗമമാകുമെന്നും പാനൽ ചർച്ചയിൽ അഭിപ്രായമുയർന്നു.

*അങ്കമാലി KSRTC ബസ് സ്റ്റാൻ്റിൽ KSRTC ബസ് ഇടിച്ച് യാത്രകാരി മരിച്ചു.*മേലൂർ നക്ലക്കാട്ടുകുടി അയ്യപ്പൻ ഭാര്യ ശാരദ (73) ആണ്...
21/08/2025

*അങ്കമാലി KSRTC ബസ് സ്റ്റാൻ്റിൽ KSRTC ബസ് ഇടിച്ച് യാത്രകാരി മരിച്ചു.*
മേലൂർ നക്ലക്കാട്ടുകുടി അയ്യപ്പൻ ഭാര്യ ശാരദ (73) ആണ് മരിച്ചത്.ചികിത്സയിലിരിക്കുന്ന മകളുടെ അടുത്തേയ്ക്ക് വരുന്ന വഴിയാണ് അപകടം നടന്നത്.മൃതദേഹം അങ്കമാലി LF ആശുപത്രി മോർച്ചറിയിൽ.

*അയ്യമ്പുഴ ഗ്രാമപഞ്ചായത്തിന്റെ എം സി എഫ് കെട്ടിടം ഉദ്ഘാടനം ചെയ്തു*കാലടി: സ്വന്തമായി സ്ഥലം വാങ്ങി എം സി എഫ് കെട്ടിടം നിർമ...
21/08/2025

*അയ്യമ്പുഴ ഗ്രാമപഞ്ചായത്തിന്റെ എം സി എഫ് കെട്ടിടം ഉദ്ഘാടനം ചെയ്തു*

കാലടി: സ്വന്തമായി സ്ഥലം വാങ്ങി എം സി എഫ് കെട്ടിടം നിർമിച്ചത് അജൈവ മാലിന്യ സംസ്കരണത്തിൽ അയ്യമ്പുഴ പഞ്ചായത് വളരെ മികച്ച നെട്ടം ആണ് സ്വന്തമാകിയതെന്നും മറ്റുള്ള പഞ്ചായത്തുകൾക് ഇതു മാതൃക ആണെന്നും ബഹുമാനപെട്ട കളക്ടർ ജി പ്രിയങ്ക ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി യൂ ജോമോൻ അധ്യക്ഷത വഹിച്ചു. ജിസിഡിഎ എക്സിക്യൂട്ടീവ് അംഗം കെ കെ ഷിബു മുഖ്യത്ഥിയായി പങ്കെടുത്തു. വൈസ് പ്രസിഡന്റ്‌ റിജി ഫ്രാൻസിസ് സ്വാഗതം പറഞ്ഞു .ഹരിത കേരള മിഷൻ ജില്ലാ കോർഡിനേറ്റർ രഞ്ജിനി എസ്, കുടുംബശ്രീ ജില്ലാ കോർഡിനേറ്റർ റജീന ടി എം, സ്റ്റാൻഡിങ് കമ്മറ്റി ചെയര്മാന്മാരായ മുരളി ടി ആർ, ടിജോ ജോസഫ്, റെജി വർഗീസ്,മെമ്പർമാരായ ബിൽസി പി ബിജു,എം എം ഷൈജു, വിജയശ്രീ സഹദേവൻ, ജയ ഫ്രാൻസിസ്,ശ്രുതി സന്തോഷ്‌, ജാൻസി ജോണി, വർഗീസ് മാണിക്യത്താൻ, എം ജെ ജോസ്, പി രമേശൻ, എം എം അജീഷ്, സി മണികണ്ഠൻ,ബിന്ദു രാമ ചന്ദ്രൻ, വിഷ്ണു കെ എച്, രശ്മി കെ പിള്ള തുടങ്ങിയവർ സംസാരിച്ചു പഞ്ചായത് സെക്രട്ടറി സുനിൽ കെ എൻ നന്ദിയും പറഞ്ഞു.

പാറക്കടവ് ബ്ലോക്ക് ക്ഷീരസംഗമം മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു.നെടുമ്പാശേരി: പാറക്കടവ് ബ്ലോക്ക് ക്ഷീരസംഗമം  നിയമ വ്യവസാ...
20/08/2025

പാറക്കടവ് ബ്ലോക്ക് ക്ഷീരസംഗമം മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു.

നെടുമ്പാശേരി: പാറക്കടവ് ബ്ലോക്ക് ക്ഷീരസംഗമം നിയമ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി വി പ്രദീഷ് അധ്യക്ഷനായിരുന്നു. റോജി എം ജോൺ എം എൽ എ മുഖ്യാതിഥിയായിരുന്നു. ബ്ലോക്കിലെ മികച്ച ക്ഷീര സംഘം,മികച്ച ക്ഷീര കർഷകർ,ക്ഷീര സംഘങ്ങളിൽ ഏറ്റവും കൂടുതൽ പാലളന്ന കർഷകർ , ഉന്നത വിജയം കൈവരിച്ച കർഷകരുടെയും ക്ഷീര സംഘം ജീവനക്കാരുടെയും മക്കളെയും വിരമിച്ച ജീവനക്കാരെയും ചടങ്ങിൽ ആദരിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരായ ജയ മുരളീധരൻ , സൈന ബാബു , റോസി ജോഷി , വി എം ഷംസുദ്ദീൻ , എ വി സുനിൽ , എസ് വി ജയദേവൻ , ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് താര സജീവ് , ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഷം ഷഫീന , ടെക്നിക്കൽ അസിസ്റ്റന്റ് പാർവ്വതി കൃഷ്ണപ്രസാദ് , മിൽമ എറണാകുളം മേഖല യൂണിയൻ ചെയർമാൻ വത്സലൻ പിള്ള , പാറക്കടവ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഡെയ്സി ടോമി , ജില്ലാ പഞ്ചായത്തംഗം ഷൈനി ജോർജ് , ക്ഷീര വികസന ഓഫീസർ സിനിമോൾ, പാറക്കടവ് ക്ഷീരസംഘം പ്രസിഡൻ്റ് ഇ.പി ജോസഫ് എന്നിവർ പ്രസംഗിച്ചു .ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, ,ഗ്രാമ പഞ്ചായത്തംഗങ്ങൾ, ക്ഷീര സംഘം പ്രസിഡൻ്റുമാർ ചടങ്ങിൽ പങ്കെടുത്തു. ക്ഷീര സംഗമത്തിൻ്റെ ആതിഥേയ സംഘമായ പാറക്കടവ് ക്ഷീരസംഘത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി വി. പ്രദീഷ് പതാക ഉയർത്തി.നോർത്ത് പറവൂർ ക്ഷീര വികസന ഓഫീസർ രതീഷ് ബാബു ക്ലാസുകൾ നയിച്ചു

*പ്രതിപക്ഷത്തെ ഭയന്ന് വൻ പോലീസ് കാവലിൽ ട്രാഫിക്ക് റെഗുലേറ്ററി കമ്മിറ്റി യോഗം ചേർന്നത് രഹസ്യമായി*അങ്കമാലി :- പട്ടണത്തിലെ ...
19/08/2025

*പ്രതിപക്ഷത്തെ ഭയന്ന് വൻ പോലീസ് കാവലിൽ ട്രാഫിക്ക് റെഗുലേറ്ററി കമ്മിറ്റി യോഗം ചേർന്നത് രഹസ്യമായി*

അങ്കമാലി :- പട്ടണത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനായി ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി - ട്രേഡ് യൂണിയൻ നേതാക്കൾ റവന്യൂ, പോലീസ്, മോട്ടോർ വാഹന വകുപ്പ്, പൊതുമരാമത്ത് ഉദ്യോഗസ്ഥർ തുടങ്ങിയവരെ പങ്കെടുപ്പിച്ച് ആഗസ്റ്റ് 19 ഉച്ചക്ക് ശേഷം 2 മണിക്ക് നഗരസഭ കോൺഫറൻസ് ഹാളിൽ യോഗം ചേരുമെന്ന് കാട്ടി ബന്ധപെട്ടവർക്ക് നഗരസഭ ചെയർമാൻ ഒപ്പിട്ട് രേഖാമൂലം അറിയിപ്പ് നൽകിരുന്നു എങ്കിലും. 1.50 മുതൽ 2.25 വരെ പ്രതിപക്ഷ കൗൺസിലർമാർ യോഗത്തിൽ പങ്കെടുക്കുവാൻ കോൺഫറൻസ് ഹാളിൽ കാത്തിരുന്നു. നിശ്ചിത സമയം കഴിഞ്ഞിട്ടും ആരേയും കാണാത്തതിനാൽ പ്രതിപക്ഷ കൗൺസിലർമാർ വിവരം തിരക്കാൻ താഴെക്ക് ഇറങ്ങിയാപ്പാൾ ചെയർമാൻ്റെ ഓഫീസിന് മുന്നിൽ വൻ പോലീസ് സംഘം ക്യാമ്പ് ചെയ്തിരിക്കുന്നു. അന്വേഷിച്ചപ്പോഴാണ് യോഗം ചെയർമാൻ്റെ ചേമ്പറിലേക്ക് മാറ്റിയ വിവരം അറിയുന്നത് എന്ന് പ്രതിപക്ഷ കൗൺസിലർമാർ പറഞ്ഞു. ഈ വിവരം നഗരസഭ സെക്രട്ടറിയേയും, ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസ് ഇൻസ്പെക്ടറെയും അറിയിക്കുകയും ഉദ്യോഗസ്ഥർക്ക് ബോധ്യപെടുകയും ചെയ്തു. സെക്രട്ടറി ചെയർമാനെ ശരികേട് ബോധ്യപെടുത്തിയിട്ടും ജനാധിപത്യ മര്യാദകൾ കാറ്റിൽ പറത്തി ചെയർമാൻ ദുർവാശി തുടർന്നു എന്നും അംഗങ്ങൾ കുറ്റപ്പെടുത്തി. ചെയർമാൻ്റെ ഏകാധിപത്യ നിലപാടിൽ പ്രതിഷേധിച്ച് ഓഫീസിന് മുന്നിൽ പ്രതിപക്ഷ കൗൺസിലർമാർ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ശേഷം യോഗസ്ഥലത്ത് ചെന്ന് വിശദീകരിക്കുകയും ചെയ്തു. പ്രതിപക്ഷ സമരങ്ങൾ ഉയർന്ന് വരുമ്പോൾ മാത്രം ഇത്തരം യോഗങ്ങൾ വിളിച്ച് ചേർക്കുകയും മിനുട്സിൽ രേഖപ്പെടുത്തുകയും പത്രവാർത്ത നൽകലുമല്ലാതെ എടുത്ത തീരുമാനങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കാൻ ഇതുവരെയും ശ്രമിക്കാത്തവരാണ് ഇപ്പോൾ ഇത്തരം മാമാങ്കങ്ങൾ നടത്തുന്നത് എന്നും. എം എൽ എ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത് യോഗങ്ങൾ ചേർന്നെങ്കിലും എല്ലാം ജലരേഖയായി മാറിയെന്നും. അങ്കമാലി പട്ടണത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കാൻ എടുക്കുന്ന ക്രിയാത്മകമായ തിരുമാനത്തോട് പൂർണ്ണ പിന്തുണ ഉണ്ടെന്നും ചെയർമാൻ്റെ ഏകാധിപത്യ നിലപാടിൽ പ്രതിഷേധിച്ചുമാണ് കൗൺസിലർമാർ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയത് എന്നും എൽഡിഎഫ് പാർലമെൻ്റെറി പാർട്ടി ലീഡർ ടി. വൈ എല്യാസ് പറഞ്ഞു.

*റെയിൽവേ യാത്രക്കാരനെ അക്രമിച്ച് മൊബൈൽ ഫോൺ കവർന്ന പിടിച്ചുപറി സംഘം അറസ്റ്റിൽ.* ഈ മാസം 11 ന് മുംബൈക്ക് പോവുകയായിരുന്ന നേത...
19/08/2025

*റെയിൽവേ യാത്രക്കാരനെ അക്രമിച്ച് മൊബൈൽ ഫോൺ കവർന്ന പിടിച്ചുപറി സംഘം അറസ്റ്റിൽ.*

ഈ മാസം 11 ന് മുംബൈക്ക് പോവുകയായിരുന്ന നേത്രാവതി എക്സ്പ്രസ്സിൻ്റെ മുൻഭാഗത്തെ ജനറൽ കോച്ചിൽ വാതിലിൽ ഇരുന്ന് യാത്ര ചെയ്ത ഒരു യുവാവിൻ്റെ ഒരു ലക്ഷത്തിൽപരം രൂപ വിലവരുന്ന ആപ്പിൾ ഐ ഫോൺ ആലുവ റെയിൽവേ സ്റ്റേഷൻ്റെ വടക്കുഭാഗത്തുള്ള പെരിയാർ പാലത്തിനടുത്തുവച്ച് താഴെട്രാക്കിൽ നിന്നു കൊണ്ട് അടിച്ചിട്ടവരെ RPF, GRP, CPDS & ക്രൈം ഇൻ്റെലിജൻസ് ബ്രാഞ്ചും ചേർന്ന് വിദഗ്ദ്ധമായി പിടികൂടി.. കൊച്ചി സ്വദേശി ഷൈൻ, കണ്ണൂർ സ്വദേശി അഭിഷേക്, അപ്പൂസ് എന്ന് വിളിപ്പേരുള്ള പ്രായപൂർത്തിയാകാത്തയാളും ഈ കൂട്ടത്തിലുണ്ട്.. ഇതിൽ 2 പേർ മുൻപും ഇങ്ങനെയുള്ള കേസ്സുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചവർ ആണ്.
യാത്രക്കാരൻ്റെ തട്ടിപ്പറിച്ച ഫോൺ എറണാകുളം കറുകപ്പള്ളിയിലുള്ള ഫോണക്സ് എന്ന മൊബൈൽ സ്ഥാപനത്തിൽ മറിച്ചുവിറ്റതും കണ്ടെടുത്തു.കൂടാതെ റെയിൽവേയിൽ നിന്ന് ഈ വിധത്തിൽ പിടിച്ചുപറിച്ച് മറിച്ചുവിറ്റു എന്ന് സംശയിക്കുന്ന മറ്റ് ഫോണുകളും ഈ കടയിൽ നിന്ന് പിടിച്ചെടുത്തു. മോഷണ മൊബൈലുകൾ ഇവരിൽ നിന്ന് സ്ഥിരമായി വാങ്ങുന്ന കടയുടെ മനേജർ മലപ്പുറം സ്വദേശി മുഹമ്മദ് ഫൈസലിനേയും അറസ്റ്റ് ചെയ്തു.
ആലുവ, എറണാകുളം, പെരമ്പാവൂർ, കറുകപ്പള്ളി, തോപ്പുംപടി മുതലായ സ്ഥലങ്ങളിലും,സമീപത്തുമുള്ള എകദേശം 200-ൽപ്പരം സി സി ടി വി പരിശോധിച്ചതിന്റെ ഫലമായാണ് പ്രതികൾ വലയിലായത്. എറണാകുളം സൗത്ത് -നോർത്ത് റെയിൽവേ സ്റ്റേഷനും കൂടാതെ ആലുവാ റെയിൽവേ സ്റ്റേഷനിൽ നിന്നും രാത്രിയിൽ ട്രെയിനുകൾ വേഗതകുറച്ച് ഓടുന്ന സമയം ട്രെയിനിൻ്റെ വാതിലിൽ ഇരുന്ന് യാത്ര ചെയ്യുന്ന യാത്രക്കാരാണ് ഇവരുടെ ഇരകൾ. ഇങ്ങനെ ഇരുന്ന് യാത്ര ചെയ്യുന്നവരിൽ നിന്ന് തട്ടിയെടുക്കുന്ന മൊബൈൽ ഫോണുകൾ കറുകപ്പള്ളി, എറണാകുളം,പെരുമ്പാവൂരിലും വിറ്റ് കാശാക്കി ആർഭാടജീവിതവും ഒപ്പം സിന്തറ്റിക്ക് ലഹരിപദാർത്ഥങ്ങൾ വാങ്ങുന്നതിനുമായാണ് ചിലവാക്കുന്നത്. ഇവർ എറണാകുളം, തോപ്പുംപടി, മറൈൻ ഡ്രൈവ്, ആലുവാ മണപ്പുറം എന്നിവടങ്ങളിൽ താവളമടിച്ചാണ് പകൽ രാത്രി വ്യത്യാസം ഇല്ലാതെ ഇങ്ങനെയുള്ള കുറ്റകൃത്യങ്ങൾ ചെയ്യുന്നത്. ഇവർ ഇതിനു മുൻപും റെയിൽവേയുടെ പരിധിക്കുള്ളിൽ ഇങ്ങനെയുള്ള കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടോ എന്നതിൻ്റെ വിശദ അന്വേഷണവും ഇതോടൊപ്പം നടത്തി വരുന്നതായി ക്രൈം ഇൻ്റലിജൻസ് ഇൻസ്പെക്ടർ ജിപിൻ എ.ജെ പറഞ്ഞു. ആർപിഎഫ്തി തിരുവനന്തപുരം ഡിവിഷനിൽ സെക്യൂരിറ്റി കമ്മീഷണർ മുഹമ്മദ് ഹനീഫ, അസിസ്റ്റൻറ് സെക്യൂരിറ്റി കമ്മീഷണർ സുപ്രിയ കുമാർ ദാസ്, ജിആർപി ഡപ്യൂട്ടി കമ്മീഷണർ ജോർജ് ജോസഫ് എന്നിവരുടെ നിർദ്ദേശാത്താൽ ഇൻസ്പെക്ടർമാരായ കെ.ബാലൻ, ആർപിഎഫ് സർക്കിൾ ഇൻസ്പെക്ടർമാരായ ബിനോയ് ആൻ്റണി, എ.പി വേണു, ജിപിൻ എ.ജെ, സബ് ഇൻസ്പെക്ടർമാരായ നിസ്സറുദ്ദീൻ, അനിൽ ക്രൈം ഇൻ്റെലിജൻസ് ഉദ്യോഗസ്ഥരായ പ്രെയ്സ് മാത്യു,
സിജോസേവ്യർ,
ഫിലിപ്സ് ജോൺ, വിപിൻ ജി, ഹെഡ് കോൺസ്റ്റബിൾമാരായ ഡിനിൽ, ജി, അജയഘോഷ്, എഡിസൺ, അൻസാർ, ജോസഫ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. വിശദമായ മെഡിക്കൽ പരിശോധനക്ക് ശേഷം 3 പ്രതികളെ കാക്കനാട് സബ് ജയിലിലും ഒരാളെ ജുവനൈൽ ഹോമിലേക്കും മാറ്റി.

Adresse

Anga

Téléphone

+919562712194

Site Web

Notifications

Soyez le premier à savoir et laissez-nous vous envoyer un courriel lorsque KL63 News publie des nouvelles et des promotions. Votre adresse e-mail ne sera pas utilisée à d'autres fins, et vous pouvez vous désabonner à tout moment.

Contacter L'entreprise

Envoyer un message à KL63 News:

Partager