GCC Times

GCC Times Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from GCC Times, Media/News Company, Riyadh.

കെ എം സി സി നോർക്ക ഹെല്പ് ഡസ്ക് വെള്ളിയാഴ്ച റിയാദ്: കേരള സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ നേടുന്നതിന് പ്രവാസികളെ സഹായിക്ക...
02/09/2026

കെ എം സി സി നോർക്ക ഹെല്പ് ഡസ്ക് വെള്ളിയാഴ്ച

റിയാദ്: കേരള സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ നേടുന്നതിന് പ്രവാസികളെ സഹായിക്കാന്‍ കെഎംസിസി ഹെല്‍പ് ഡെസ്‌ക് ഒരുക്കുന്നു. നോര്‍ക്ക റൂട്‌സ് ഐഡി കാര്‍ഡ്, നോര്‍ക്ക കെയര്‍ പ്ലസ് ഇന്‍ഷുറന്‍സ് എന്നിവയില്‍ ചേരുന്നതിനു ഹെല്‍പ് ഡെസ്‌കില്‍ സേവനം ലഭ്യമാക്കും. സെപ്റ്റംബര്‍ 4നു ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 10 വരെ ബത്ഹയിലെ കെഎംസിസി ഓഫീസിലാണ് ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കുക,

ഹെല്‍പ് ഡെസ്‌ക് പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ നിലവിലുള്ള പാസ്‌പോര്‍ട്ടിന്റെ ഇരുവശങ്ങളുടെയും പകര്‍പ്പ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, അബ്ഷീറിലുള്ള ഇഖാമ, ഇമെയില്‍ വിലാസം, മൊബൈല്‍ നമ്പര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര്, നോമിനിയുടെ പേര്, വയസ്സ്, മൊബൈല്‍ നമ്പര്‍ എന്നീ വിവരങ്ങളും രേഖകളും കൈവശം കരുതണം. ആവശ്യമായ രേഖകളുമായി എത്തുന്ന പ്രവാസികള്‍ക്കു സേവനം ഉറപ്പു വരുത്തുമെന്നും അവസരം പ്രയോജനപ്പെടുത്തണമെന്നും റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബഷീര്‍ ഇരുമ്പുഴി (059 393 0525), ബഷീര്‍ ചുള്ളിക്കോട് (056 094 9322) എന്നിവരുമായി ബന്ധപ്പെടണം.

കാന്തപുരം ഉസ്താദിന്റെ ഉപദേശത്തോടുള്ള വി. ഡി. സതീശന്റെ പ്രതികരണം ദൗർഭാഗ്യകരം: ഐ സി എഫ്ദുബൈ: പൊതുജീവിതത്തിൽ മുസ്ലിംകൾ പാലി...
02/09/2026

കാന്തപുരം ഉസ്താദിന്റെ ഉപദേശത്തോടുള്ള വി. ഡി. സതീശന്റെ പ്രതികരണം ദൗർഭാഗ്യകരം: ഐ സി എഫ്

ദുബൈ: പൊതുജീവിതത്തിൽ മുസ്ലിംകൾ പാലിക്കേണ്ട മാന്യതയുടെയും സാമൂഹിക അച്ചടക്കത്തിന്റെയും ആവശ്യകത ചൂണ്ടിക്കാണിച്ച ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ഉപദേശത്തോട് മുഖ്യമന്ത്രി വി. ഡി. സതീശൻ നടത്തിയ പ്രതികരണം അങ്ങേയറ്റം ദൗർഭാഗ്യകരവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ഐ സി എഫ് ഇന്റർനാഷണൽ കൗൺസിൽ പ്രസ്താവനയിൽ പറഞ്ഞു. ഈ വിഷയത്തിൽ ശ്രീമതി ടീച്ചറും എ കെ ബാലനും ജിന്റോ ജോണും തുടക്കമിട്ട അനാവശ്യവിവാദങ്ങൾ ഏറെ ഖേദകരമായിപോയി.

സ്ത്രീകളുടെ സ്വാതന്ത്ര്യത്തെയോ അവകാശങ്ങളെയോ ചോദ്യം ചെയ്യുകയായിരുന്നില്ല കാന്തപുരം ഉസ്താദ് ചെയ്തത്. മറിച്ച് സമൂഹത്തിന്റെ സുഗമമായ ഗമനവും സുരക്ഷയും സംബന്ധമായ വീക്ഷണം ചൂണ്ടിക്കാണിക്കുകയാണ് അദ്ദേഹം ചെയ്തത്. മതപണ്ഡിതർ നിർവഹിക്കേണ്ട ദൗത്യമാണത്. അതിനെ ഏതെങ്കിലും പുസ്തകം വായിച്ചുള്ള അറിവ് വെച്ച് അളക്കുകയും അനാവശ്യ വിവാദങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യുന്നത് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാൾക്ക് ഉചിതമായ സമീപനമല്ല.

സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുപോലെ തന്നെ അവരുടെ മാന്യതയും സുരക്ഷയും ആത്മാഭിമാനവും കാത്തുസൂക്ഷിക്കപ്പെടേണ്ടതുണ്ട്. മതങ്ങൾക്ക് ഈ വിഷയത്തിൽ വ്യക്തമായ വീക്ഷണങ്ങളുണ്ടാവും. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവായിരിക്കെ വി. ഡി. സതീശൻ നടത്തിയ പ്രതികരണം അദ്ദേഹം ഓർക്കുന്നുണ്ടാവും. ശബരിമലയിലെ പരമ്പരാഗത ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കപ്പെടണം എന്നുള്ളതാണ് കോൺഗ്രസിന്റെയും യു ഡി എഫിന്റെയും ഉറച്ച നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. അത് ലംഘിക്കപ്പെടുന്നതിനെ ശക്തിയുക്തം എതിർക്കുമെന്നും യു ഡി എഫ് അധികാരത്തിൽ വരുകയാണെങ്കിൽ ശബരിമലയിലെ പരമ്പരാഗത ആചാരങ്ങളെ സംരക്ഷിച്ചുകൊണ്ട് പുതിയ സത്യവാങ്മൂലം സുപ്രീം കോടതിയിൽ സമർപ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. എന്നാൽ എന്തുകൊണ്ടാണ് ഇസ്‌ലാം മതത്തിന്റെ കാര്യത്തിൽ ഈ സമീപനം അദ്ദേഹം സ്വീകരിക്കാതിരുന്നത് എന്നത് സംശയാസ്പദമാണ്. ഇസ്‌ലാമിക വിഷയത്തിൽ ആധികാരികമായി സംസാരിക്കുന്ന തരത്തിലാണ് അദ്ദേഹം പ്രതികരിച്ചത്. ഇത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല.

കാന്തപുരം ഉസ്താദിന്റെ വാക്കുകളെ വളച്ചൊടിക്കുന്നതിന് പകരം, അദ്ദേഹം മുന്നോട്ടുവെച്ച മാന്യത, അച്ചടക്കം, പരസ്പര ബഹുമാനം എന്നീ മൂല്യങ്ങളുടെ സാമൂഹിക പ്രസക്തിയെയാണ് കേരളം ചർച്ച ചെയ്യേണ്ടതും ഉൾക്കൊള്ളേണ്ടതും. വിഷയത്തിന്റെ മർമത്തിലേക്ക് വരാതെ വിവാദങ്ങൾ സൃഷ്ടിക്കാനാണ് ചില രാഷ്ട്രീയ നേതാക്കളും മാധ്യമപ്രവർത്തകരും ശ്രമിക്കുന്നത്. അഭിപ്രായവ്യത്യാസങ്ങളിൽ പുലർത്തേണ്ട സാമാന്യ മര്യാദകൾ പോലും പാലിക്കാതെ മത പണ്ഡിതരെ വ്യക്തിഹത്യ നടത്തുകയും ചരിത്രത്തെ വക്രീകരിക്കുകയും ചെയ്യുന്ന നിലപാട് അപലപനീയമാണ്. സംവാദ സംസ്കാരത്തിൽ പുലർത്തേണ്ട നിലവാരവും മര്യാദയും സംബന്ധമായ ചിന്തകളിലേക്ക് കൂടി ഈ വിവാദം വഴിതുറക്കുകയാണെന്നും കൗൺസിൽ ചൂണ്ടിക്കാട്ടി.

സിദ്ദീഖ് തുവ്വൂരിന്റെ "മരുഭൂമിയിലെ നേർക്കാഴ്ചകൾ" സെപ്റ്റംബർ 5 ന്  റിയാദിൽ പ്രകാശനം ചെയ്യും റിയാദ് : സൗദിയിലെ ജീവകാരുണ്യ ...
02/09/2026

സിദ്ദീഖ് തുവ്വൂരിന്റെ "മരുഭൂമിയിലെ നേർക്കാഴ്ചകൾ" സെപ്റ്റംബർ 5 ന് റിയാദിൽ പ്രകാശനം ചെയ്യും
റിയാദ് : സൗദിയിലെ ജീവകാരുണ്യ പ്രവർത്തകൻ സിദ്ദീഖ് തുവ്വൂരിന്റെ "മരുഭൂമിയിലെ നേർക്കാഴ്ചകൾ" സെപ്റ്റംബർ 5 ന് റിയാദിൽ പ്രകാശനം ചെയ്യും.
പ്രവാസത്തിന്റെ മരുഭൂമിയിൽ ജീവിതത്തോട് പൊരുതുന്ന മനുഷ്യരുടെ വേദനകളും പ്രതീക്ഷകളും അതിജീവനത്തിന്റെ കഥകളും അടുത്തറിഞ്ഞ സാമൂഹിക പ്രവർത്തകനും പ്രവാസി കൂട്ടായ്മകളിലെ സജീവ സാന്നിധ്യവുമായ *സിദ്ദീഖ് തുവ്വൂർ* , തന്റെ പ്രവാസ ജീവിതത്തിലെ അനുഭവങ്ങളും യാത്രകളിൽ കണ്ടുമുട്ടിയ മനുഷ്യരുടെ ജീവിതകഥകളും കോർത്തിണക്കി കൃതിയാണ് ‘മരുഭൂമിയിലെ നേർക്കാഴ്ചകൾ’.
മദീന ഹൈപ്പർ മാർക്കറ്റിലെ ഓഡിറ്റോറിയത്തിൽ ശനിയാഴ്ച വൈകിട്ട് 7.30 ന് റിയാദിലെ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ മാധ്യമ രംഗത്തെ പ്രമുഖരുടെ സാനിധ്യത്തിൽ പ്രകാശന ചടങ്ങ് നടക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.

റിയാദിലെ മുൻ സാമൂഹിക പ്രവർത്തകൻ കെ. എച്ച്. സിദ്ദീഖ് നിര്യാതനായിറിയാദ് : മുൻ റിയാദ് പ്രവാസിയും സാമൂഹിക പ്രവർത്തകനുമായിരുന...
02/09/2026

റിയാദിലെ മുൻ സാമൂഹിക പ്രവർത്തകൻ കെ. എച്ച്. സിദ്ദീഖ് നിര്യാതനായി

റിയാദ് : മുൻ റിയാദ് പ്രവാസിയും സാമൂഹിക പ്രവർത്തകനുമായിരുന്ന ആലുവ തായിക്കാട്ടുകര കാഞ്ഞിരത്തിങ്കൽ പരേതനായ ഹംസയുടെ മകൻ കെ. എച്ച്. സിദ്ദീഖ് നിര്യാതനായി. കുറച്ചു കാലമായി അസുഖബാധിതനായിരുന്നു.

മുപ്പത് വർഷത്തോളം റിയാദിൽ പ്രവാസിയായിരുന്ന അദ്ദേഹം 2022-ലാണ് പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങിയത്. റിയാദിലെ മലയാളി സമൂഹത്തിനിടയിൽ ഏറെ സുപരിചിതനായിരുന്ന അദ്ദേഹം മികച്ചൊരു ജീവകാരുണ്യ-സാമൂഹിക പ്രവർത്തകനായിരുന്നു. പ്രവാസി സംഘടനാരംഗത്ത് പ്രവാസി വെൽഫെയർ റിയാദ് ഈസ്റ്റ് മേഖല മുൻ സെക്രട്ടറിയായും, സെൻട്രൽ കമ്മിറ്റി അംഗമായും ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. റിയാദിലെ പ്രവാസികളുടെ ക്ഷേമപ്രവർത്തനങ്ങളിൽ എപ്പോഴും മുൻപന്തിയിലുണ്ടായിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.
ഭാര്യ: ഷഫീന, മക്കൾ: ഫാദിൽ, ഫുർഖാൻ (വിദ്യാർത്ഥി, അസ്‌ഹറുൽ ഉലൂം ഇസ്‌ലാമിയാ കോളേജ്)
ഖബറടക്കം ഇന്ന് വൈകീട്ട് 8:00 മണിക്ക് തായിക്കാട്ടുകര മഹല്ല് ജമാഅത്ത് ഖബറിസ്ഥാനിൽ.

കൊല്ലം സ്വദേശി റിയാദിൽ നിര്യാതനായി റിയാദ് : സ്വകാര്യ കമ്പനി ജീവനക്കാരനായ കൊല്ലം സ്വദേശി റിയാദിൽ നിര്യാതനായി.കൊല്ലം കമുകഞ...
02/09/2026

കൊല്ലം സ്വദേശി റിയാദിൽ നിര്യാതനായി
റിയാദ് : സ്വകാര്യ കമ്പനി ജീവനക്കാരനായ കൊല്ലം സ്വദേശി റിയാദിൽ നിര്യാതനായി.കൊല്ലം കമുകഞ്ചേരി ആവണീശ്വരം സ്വദേശി ഉത്രം വീട്ടിൽ ദീപക് ഭാസ്ക്കര കുറുപ്പ് ( 50) ആണ് മരിച്ചത്.മലാസിലെ അൻവർ തയിബ ട്രേഡിങ്ങ് കമ്പനിയിൽ പർച്ചെസിങ് അസിസ്റ്റന്റ് ആയി ജോലി നോക്കുകയായിരുന്നു.
പോലീസ് നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മൃതദേഹം ശുമൈസിയിലെ കിംഗ് സൗദ് മെഡിസിറ്റിയിലെ മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
ജി ഭാസ്ക്കര കുറുപ്പ് - ലളിതാഭായ് ദമ്പതികളുടെ മകനാണ്
ഭാര്യ : ശ്രീലേഖ.മക്കൾ : ദിയ ദീപക് ,ദക്ഷ ദീപക് .
സാമൂഹിക പ്രവർത്തകാരായ സിദ്ധിഖ് തുവൂർ ,അഖിനാസ് കരുനാഗപള്ളി എന്നിവരുടെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

കവർച്ച സംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ കായംകുളം സ്വദേശിക്ക് സഹായവുമായി ഐ സി എഫ് റിയാദിൽ യാത്രക്കാരെന്ന വ്യാജനെ വാഹനത്...
01/09/2026

കവർച്ച സംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ കായംകുളം സ്വദേശിക്ക് സഹായവുമായി ഐ സി എഫ്

റിയാദിൽ യാത്രക്കാരെന്ന വ്യാജനെ വാഹനത്തിൽ കയറിയ തസ്‌ക്കര സംഘത്തിന്റെ ക്രൂര മർദ്ദനത്തിനിരയായ ആലപ്പുഴ കായംകുളം വള്ളികുന്നം സ്വദേശി ഷമീർ ചികിത്സക്കായി നാട്ടിലേക്ക് പോകും.ബത്ഹയിൽ നിന്നാണ് മൂവർ സംഘം ഷമീറിന്റെ കാറിൽ കയറിയത്. യാത്രക്കിടയിൽ ക്രൂരമായി മർദ്ചിച്ചു റോഡിൽ ഉപേക്ഷിച്ചിട്ട് കാറുമായി കടന്നുകളയുകയും പിന്നീട് വാഹനത്തിന്റെ ടയറുകളും ബാറ്ററിയും എടുത്തതിനു ശേഷം വാഹനം ഉപേക്ഷിക്കുകയായിരുന്നു.. പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നാട്ടിലേക്ക് പോകാനുള്ള യാത്ര ടിക്കറ്റ് ഐ സി എഫ് റിയാദ് കമ്മിറ്റി അദ്ദേഹത്തിന് കൈമാറി.

കോഴിക്കോട് മുൻ ഡി സി സി പ്രസിഡന്റും  ന്യൂനപക്ഷ ചെയർമാനുമായിരുന്ന എം വീരാൻകുട്ടി അന്തരിച്ചു
01/09/2026

കോഴിക്കോട് മുൻ ഡി സി സി പ്രസിഡന്റും ന്യൂനപക്ഷ ചെയർമാനുമായിരുന്ന എം വീരാൻകുട്ടി അന്തരിച്ചു

മെസിയുടെ പേരിലെ തട്ടിപ്പ് കായിക വകുപ്പ് റിപ്പോർട്ട് ആഭ്യന്തര വകുപ്പിന് കൈമാറി മുഖ്യമന്ത്രി വി ഡി സതീശൻ, എസ് ഐ ടി രൂപീകരി...
31/08/2026

മെസിയുടെ പേരിലെ തട്ടിപ്പ് കായിക വകുപ്പ് റിപ്പോർട്ട് ആഭ്യന്തര വകുപ്പിന് കൈമാറി മുഖ്യമന്ത്രി വി ഡി സതീശൻ, എസ് ഐ ടി രൂപീകരിച്ചു, അന്വേഷണം ശക്തമാക്കും

"ലിജു തൂഫാൻ "കൈക്കൂലിക്കാരായ എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്പെൻട് ചെയ്തു തിരുവനന്തപുരം :ഈ മാസം 27 ന് വാട്സ്ആപ്പ് മുഖാന്തിരം എക്...
31/08/2026

"ലിജു തൂഫാൻ "കൈക്കൂലിക്കാരായ എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്പെൻട് ചെയ്തു

തിരുവനന്തപുരം :ഈ മാസം 27 ന് വാട്സ്ആപ്പ് മുഖാന്തിരം എക്സൈസ് വകുപ്പ് മന്ത്രി എം ലിജുവിന് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിൽ എക്സൈസ് വകുപ്പിൽ നടപടി.
കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അടക്കമുള്ള ഉദ്യോഗസ്ഥർ ബാറുടമകളിൽ നിന്ന് കൈക്കൂലി വാങ്ങുന്നുവെന്നുള്ള പരാതിയും അധികമായി ലഭിച്ച മറ്റ് വിവരങ്ങളുമടക്കം മന്ത്രിക്ക് കിട്ടിയ വിവരങ്ങൾ എക്സൈസ് കമ്മീഷണർക്ക് കൈമാറി. പരാതിയിൽ സമഗ്രമായ അന്വേഷണം നടത്തി അടിയന്തര നടപടി സ്വീകരിക്കണമെന്ന മന്ത്രി നിർദ്ദേശവും നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് എക്സൈസ് ഉദ്യോഗസ്ഥർ ബാർ ഉടമകളിൽ നിന്ന് കൈക്കൂലി വാങ്ങുന്നതായി ബോധ്യപ്പെടുന്ന തെളിവുകൾ ലഭിച്ചത്. കൂടുതൽ എക്സൈസ് ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ചുള്ള വിവരങ്ങളും എക്സൈസ് കമ്മീഷണർ നേരിട്ട് നടത്തിയ പരിശോധനയിൽ കണ്ടെത്തി.
കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അശോക് കുമാർ, കോട്ടയം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റി- നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിലെ പ്രിവന്റീവ് ഓഫീസർ എം മാനുവൽ, ചങ്ങനാശ്ശേരി എക്‌സൈസ് സർക്കിൾ ഓഫീസിലെ ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ലാലു തങ്കച്ചൻ, കോട്ടയം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റി- നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിലെ ഗ്രേഡ് പ്രിവന്റീവ് ഓഫീസർ പ്രവീൺ ശിവാനന്ദ്, ചങ്ങനാശ്ശേരി എക്‌സൈസ് സർക്കിൾ ഓഫീസിലെ ഗ്രേഡ് പ്രിവന്റീവ് ഓഫീസർ സന്തോഷ്‌ ടി, ചങ്ങനാശ്ശേരി എക്‌സൈസ് സർക്കിൾ ഓഫീസിലെ ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ഷിജു കെ, ചങ്ങനാശ്ശേരി എക്‌സൈസ് സർക്കിൾ ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർ വിശാഖ് എ.എസ് എന്നീ ഏഴ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തത്. ചങ്ങനാശ്ശേരി റേഞ്ച് ഇൻസ്‌പെക്ടർ ആദർശ് ജി.എല്ലിനെതിരെ മൈനർ- പെനാൽറ്റി നടപടിയും സ്വീകരിച്ചു.

27 ന് ലഭിച്ച പരാതിയിൽ 30 ന് തന്നെ വകുപ്പുതല നടപടി സ്വീകരിച്ചത്, സർക്കാരിന്റെ അഴിമതിയോടുള്ള 'സീറോ ടോളറൻസ്' നിലപാടിന്റെ തെളിവാണ്. ചുരുക്കം ചില ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റം കാരണം ആത്മാർത്ഥമായി ജോലി ചെയ്യുന്ന മറ്റ് ഉദ്യോഗസ്ഥരുടെയും വകുപ്പിന്റെയും ആത്മാഭിമാനം ചോദ്യം ചെയ്യപ്പെടാൻ അനുവദിക്കില്ലന്നു മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയെ സന്ദർശിക്കാനുള്ള പുതിയ സമയ ക്രമീകരണം തിരുവനന്തപുരം :പൊതുഅവധി അല്ലാത്ത തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈക...
31/08/2026

മുഖ്യമന്ത്രിയെ സന്ദർശിക്കാനുള്ള പുതിയ സമയ ക്രമീകരണം

തിരുവനന്തപുരം :പൊതുഅവധി അല്ലാത്ത തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം 3:00 മണി മുതൽ 5:30 വരെയാണ് സെക്രട്ടേറിയറ്റിൽ പൊതുജനങ്ങൾക്ക് മുഖ്യമന്ത്രിയെ കാണാനുള്ള പുതിയ സന്ദർശന സമയം.മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പുതിയ ക്രമീകരണങ്ങൾ താഴെ പറയുന്നവയാണ്:ആഴ്ചയിൽ 3 ദിവസം: തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രമായിരിക്കും സന്ദർശന അനുമതി.മുൻഗണന: പ്രായമായവർ, ഭിന്നശേഷിക്കാർ, ശാരീരിക അവശതകളുള്ളവർ എന്നിവരെ സെക്രട്ടേറിയറ്റ് വളപ്പിലെ പരാതി പരിഹാര സെല്ലിൽ മുഖ്യമന്ത്രി നേരിട്ടെത്തി ആദ്യം കാണും.ഓഫീസ് സന്ദർശനം: ഇതിനുശേഷമായിരിക്കും മുഖ്യമന്ത്രി ഓഫീസിൽ മറ്റ് സന്ദർശകരെയും മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുത്തവരെയും കാണുക.മറ്റ് ദിവസങ്ങളിൽ: മുഖ്യമന്ത്രി സെക്രട്ടേറിയറ്റിൽ ഇല്ലാത്ത ദിവസങ്ങളിലും പൊതുജനങ്ങൾക്ക് പരാതി പരിഹാര സെല്ലിൽ നേരിട്ട് പരാതി നൽകാം. ഈ ദിവസങ്ങളിൽ വൈകുന്നേരം 3:00 മുതൽ 5:00 വരെ പ്രത്യേകമായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ പരാതികൾ സ്വീകരിക്കും.കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി പരാതികൾ സമർപ്പിക്കുന്നതിനും കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക പോർട്ടൽ (CMO Kerala) സന്ദർശിക്കുകയോ, 1076 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

Address

Riyadh

Alerts

Be the first to know and let us send you an email when GCC Times posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share