അറിവുകൾ

അറിവുകൾ useful links

04/07/2025
30/06/2025
24/06/2025
17/05/2025

The longest road in the world to walk, is from Cape Town (South Africa) to Magadan (Russia). No need for planes or boats, there are bridges.

It's a 22,387 kilometers (13911 miles) and it takes 4,492 hours to travel.

It would be 187 days walking nonstop, or 561 days walking 8 hours a day.

Along the route, you pass through 17 countries, six time zones and all seasons of the year.

More details/photos: https://www.beautyofplanet.com/the-longest-walkable-distance-on-earth-which-no-one-is-known-to-have-completed/

16/05/2025

ലോകത്തിലെ ഏറ്റവും ദരിദ്രനായ രാഷ്ട്രത്തലവന്‍; മുന്‍ ഉറുഗ്വേ പ്രസിഡന്റ് ജോസ് മുജിക്ക ( Jose Mujica)അന്തരിച്ചു.89 വയസ്സായിരുന്നു
(1935 -2025)

രാജ്യത്തെ സമ്പന്നമാക്കിയ ദരിദ്രനായ രാഷ്ട്രപതി.

തന്‍റെ 5 വര്‍ഷഭരണം കൊണ്ട് രാജ്യത്തെ സമ്പന്ന രാഷ്ട്രങ്ങളുടെ പട്ടികയില്‍ കൊണ്ടുവന്നു. തൊഴിലവ സരങ്ങളും,കൃഷിയും വര്‍ദ്ധിച്ചു. വ്യവസായങ്ങള്‍ അഭിവൃദ്ധി നേടി.അഭ്യസ്തവിദ്യരായവരുടെ എണ്ണം കൂടി.ശാസ്ത്ര സാങ്കേതിക രംഗത്തും വന്‍ മുന്നേറ്റമുണ്ടായി. ഇന്ന് അവിടുത്ത വ്യക്തികളുടെ പ്രതിശീര്‍ഷ വരുമാനം 50000 ഇന്ത്യന്‍ രൂപയ്ക്കു തുല്യമാണ്.

തെക്കേ അമേരിക്കന്‍ രാജ്യമായ ഉറുഗ്വേയുടെ ഇന്നത്തെ നിലയാണിത്‌. ഉറുഗ്വയെ ഈ നിലയിലെത്തിച്ചത് 2010 മുതല്‍ 2015 വരെ രാഷ്ട്രപതിയായിരുന്ന ' ജോസ് മുജിക്ക ' യാണ്.

ഒരു സാധാരണക്കാരന്‍. രാഷ്ട്രപതിഭവനില്‍ താമസിക്കാന്‍ കൂട്ടാക്കാതെ ഭാര്യക്കും ഒരു കാലില്ലാത്ത വളര്‍ത്തു നായക്കുമൊപ്പം തന്‍റെ രണ്ടുമുറികളുള്ള കൊച്ചുവീട്ടിലായിരുന്നു താമസം. പ്രസിഡണ്ട്‌ ആകുന്നതിനു മുന്‍പും പദം രാജിവച്ചിട്ടും ഇപ്പോഴും താമസം അവിടെത്തന്നെ.

ഇതൊക്കെ മൂലമാണ് പ്രതിപക്ഷം വരെ അദ്ദേഹത്തെ ആദരവോടെ വിളിച്ചിരുന്നത് " സമ്പന്ന രാജ്യത്തെ ദരിദ്രനായ രാഷ്ട്രപതി " എന്ന്.

രാഷ്ട്രപതിയുടെ ശമ്പളം കേട്ട് അദ്ദേഹം വരെ ഞെട്ടിപ്പോയി.മാസം 13300 ഡോളര്‍ . തനിക്കു ജീവിക്കാന്‍ ഇത്രയും തുക ആവശ്യമില്ലെന്നു പ്രഖ്യാപിച്ച അദ്ദേഹം അതില്‍ 12000 ഡോളര്‍ നിര്‍ധനര്‍ക്ക് നേരിട്ട് വിതരണം ചെയ്തു. ബാക്കി 1300 ഡോളറില്‍ 775 ഡോളര്‍ വര്‍ഷങ്ങളായി അദ്ദേഹത്തിന്‍റെ മേല്‍നോട്ടത്തില്‍ നടന്നിരുന്ന അനാഥാലയത്തിന് നല്‍കി.ബാക്കി തുകകൊണ്ടാണ് അദ്ദേഹം ജീവിച്ചത്. രാഷ്ട്രപതിയായ ജോസ് മുജിക്ക തന്‍റെ പഴയ ഫോക്സ് വാഗണ്‍ ബീട്ടല്‍ കാര്‍ സ്വയം ഡ്രൈവ് ചെയ്താണ് ഓഫീസില്‍ പോയിരുന്നത്. ഓഫീസില്‍ പോകുമ്പോള്‍ കോട്ടും,ടൈയും ഉള്‍പ്പെടെ ഫുള്‍ സ്യൂട്ടായിരുന്നു വേഷമെങ്കില്‍ വീട്ടില്‍ സാധാരണ വേഷത്തിലാണ് കഴിഞ്ഞിരുന്നത്.

പ്രസിഡണ്ട്‌ ആയിരുന്നപ്പോഴും വീട്ടുജോലിക്കാര്‍ ആരുമില്ലായിരുന്നു. തുണി കഴുകുന്നതും,വെള്ളം ശേഖരിക്കുന്നതും പൂന്തോട്ടം നനക്കുന്നതും ,വീട് വൃത്തിയാക്കുന്നതും ഇരുവരും ചേര്‍ന്നാണ്.സുരക്ഷക്കായി കേവലം രണ്ടു പൊലീസുകാരെയാണ് അദ്ദേഹം സ്വീകരിച്ചത്.അവര്‍ക്കുള്ള ഭക്ഷണവും അദ്ദേഹം വീട്ടില്‍ത്തന്നെ നല്‍കി.

പ്രസിഡന്റും ഭാര്യയും ചേര്‍ന്ന് നടത്തിയിരുന്ന പൂക്കളുടെ കൃഷിയും മുടങ്ങിയില്ല. ഒഴിവ് സമയത്ത് കൃഷിക്കായി ട്രാക്ടര്‍ ഓടിച്ചതും നിലം ഒരുക്കിയതും അദ്ദേഹം തന്നെയായിരുന്നു. ട്രാക്ടര്‍ കേടായാല്‍ അല്ലറ ചില്ലറ റിപ്പയര്‍ ജോലികളും അദ്ദേഹം സ്വയം നടത്തുന്നു.ഭാര്യക്കാണ് പൂക്ക്രുഷിയുടെ മേല്‍നോട്ടം മുഴുവനും. ഇതില്‍ നിന്നും കാര്യമായ വരുമാനമാണ് ഇവര്‍ക്ക് ലഭിക്കുന്നത്.

" ജനങ്ങള്‍ ദാരിദ്ര്യത്തില്‍ കഴിയുമ്പോള്‍ തനിക്കെങ്ങനെ ആഡംബരജീവിതം നയിക്കാന്‍ കഴിയുമെന്ന്" അദ്ദേഹം പലപ്പോഴും ചോദിക്കുമായിരുന്നു.ജോസ് മുജിക്കയുടെ ദീര്‍ഘദൃഷ്ടിയും അര്‍പ്പണബോധവും സര്‍വ്വോപരി രാജ്യസ്നേഹവുമാണ് ഉറുഗ്വേ എന്ന രാജ്യത്തെ വികസനപാതയിലെത്തിച്ചതും രാജ്യം ഔന്നതി പ്രാപിച്ചതും.

ജനകീയനായ അദ്ദേഹത്തിനുമേല്‍ വീണ്ടും തുടരാനുള്ള സമ്മര്‍ദ്ദം ഏറെയുണ്ടായിട്ടും 2015 ല്‍ അദ്ദേഹം സ്വയം ഒഴിയുകയായിരുന്നു. വിടവാങ്ങല്‍ പ്രസംഗത്തില്‍ അദ്ദേഹം ജനങ്ങളെ ഇങ്ങനെ അഭിസംഭോധന ചെയ്തു :-

" രാജ്യം ഉയര്‍ച്ചയുടെ വഴിയിലാണ്. യുവതലമുറ യുടെ കയ്യില്‍ എന്‍റെ രാജ്യം സുരക്ഷിതമാണെന്ന് എനിക്ക് പൂര്‍ണ്ണ ബോദ്ധ്യമുണ്ട്.അവര്‍ ആ ഉത്തരവാദിത്വം നന്നായി നിറവേറ്റട്ടെ. എന്‍റെ മൂന്നുകാലുള്ള മാനുവലിനും വയസ്സനായ ബീട്ടലിനും എന്നെ ആവശ്യമുണ്ട്.അവര്‍ക്കൊപ്പം എനിക്കിനി ബാക്കി കാലം ചിലവഴിക്കണം.."

മാനുവല്‍ അദ്ദേഹത്തിന്‍റെ ഒരു കാലില്ലാത്ത കൃത്രുമക്കാലുള്ള നായയാണ്‌. ബീട്ടല്‍ തന്‍റെ ഫോക്സ് വാഗണ്‍ കാറും.

ഉറുഗ്വേ എന്ന ഒരു സാധാരണ രാജ്യത്തെ സമ്പന്നതയിലേക്ക് നയിച്ച പ്രസിഡണ്ട്‌ ജോസ് മുജിക്ക സാധാരണ ജീവിതമാണ് നയിച്ചത് ധനിക രാഷ്ട്രത്തിലെ ദരിദ്രനായ പ്രസിഡന്റ്
RIP മുജിക്ക 🌹
Jose Mujica സ്പാനിഷ് ഉച്ചാരണം ഹോസേ മൂഹിക എന്നാണ് പേര്
കടപ്പാട് Prakash Nair Melila

11/04/2025

42–ാം വയസ്സിൽ ബികോം, 50 ൽ സിഎ ; 86 വയസ്സിലും ചാർട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്യുന്നു

മധുര സ്വദേശി പത്മാവതി ഹരിഹരനെക്കുറിച്ചാണു പറയുന്നത്. സാധാരണക്കാരിയായ ഒരു വീട്ടമ്മയിൽനിന്ന് അസാധാരണമായ രീതിയിൽ ജീവിതത്തെ തിരിച്ചുവിട്ട ആ വഴിയെക്കുറിച്ച്. ഇപ്പോൾ 86 വയസ്സുണ്ട് അവർക്ക്. ഈ പ്രായത്തിലും ചാർട്ടേഡ് അക്കൗണ്ടന്റായി പ്രാക്ടീസ് ചെയ്തുവരുന്നു. ചെറുപ്പത്തിൽ പത്മാവതിയുടെ ആഗ്രഹം ഒരു ബിരുദധാരി ആകണമെന്നു മാത്രമായിരുന്നു. പക്ഷേ, പതിനേഴാം വയസ്സിൽ അവരുടെ വിവാഹം കഴിഞ്ഞു. കുടുംബജീവിതത്തിന്റെ തിരക്കിൽ പതിറ്റാണ്ടുകൾ കടന്നുപോയി. പഴയ ആഗ്രഹം മനസ്സിൽ കനലായി കിടപ്പുണ്ടായിരുന്നു. അങ്ങനെയാണ് മധുര കാമരാജ് സർവകലാശാലയുടെ വിദൂരവിദ്യാഭ്യാസത്തിലൂടെ 42–ാം വയസ്സിൽ പത്മാവതി ബികോം പാസാകുന്നത്.
ഈ പ്രായത്തിലും പഠിക്കാനുള്ള പത്മാവതിയുടെ താൽപര്യം കണ്ട ചാർട്ടേഡ് അക്കൗണ്ടന്റ് സി.വി.എസ്.മണിയാണ് സിഎ പഠിക്കാനുള്ള വഴിയിലേക്കു നയിച്ചത്. ചെറുപ്പക്കാർക്കുപോലും കടുകട്ടിയായ സിഎ പഠനത്തിലേക്ക് 42 വയസ്സു കഴിഞ്ഞ ഒരു വീട്ടമ്മ കടന്നുവരുമ്പോഴുള്ള ആശങ്ക ആലോചിച്ചാൽ മതി. പത്മാവതി മടിച്ചുനിന്നു. ‘തൽക്കാലം എംകോമിനു ചേർന്ന് സമാന്തരമായി സിഎയ്ക്കു ശ്രമിക്കാം’ എന്ന നിർദേശമാണു സി.വി.എസ്.മണി നൽകിയത്. ഒടുവിൽ 45–ാം വയസ്സിൽ പത്മാവതി ചാർട്ടേഡ് അക്കൗണ്ടൻസി കോഴ്സിനു ചേർന്നു. പാസാകുമ്പോൾ പ്രായം 50!
ഓരോ പേപ്പറും കഠിനകടമ്പയായ സിഎയിലെ എല്ലാ പേപ്പറും ആദ്യ ശ്രമത്തിൽത്തന്നെ മറികടന്നാണു പത്മാവതി ആ ചരിത്രവിജയം നേടിയത്. അപ്പോഴേക്ക് 3 മക്കളുടെ അമ്മയായിരുന്നു, അവർ. കുട്ടികളുടെയും കുടുംബത്തിന്റെയും എല്ലാ കാര്യങ്ങളും നോക്കിക്കൊണ്ടുതന്നെ സിഎ പോലൊരു ശ്രമകരമായ പഠനപാതയിൽ വിജയിച്ച പത്മാവതി അന്നല്ല, ഇന്നും ഒരദ്ഭുതമാണ്. അടുക്കളയിൽ ജോലി ചെയ്യുമ്പോഴും പഠനം നടക്കുമായിരുന്നു. അതിനായി ചുമരിൽ കുറിപ്പുകൾ എഴുതിയിട്ടു. വീടിനകത്തു നടക്കുമ്പോഴൊക്കെ പഠിത്തം മുന്നേറി. അയൽവാസികളുമായിപ്പോലും ഇടപെടൽ ഒഴിവാക്കാൻ വീടു പൂട്ടിയിട്ടു പഠിച്ച സമയംപോലുമുണ്ടെന്നു പത്മാവതി പറഞ്ഞിട്ടുണ്ട്.
എംകോമും സിഎയും സമാന്തരമായി പഠിച്ചതിന്റെ വെല്ലുവിളിയായിരുന്നു മറ്റൊന്ന്. ഒരേ ദിവസം എംകോമിന്റെയും സിഎയുടെയും പരീക്ഷകൾ എഴുതേണ്ടിവന്നിട്ടുണ്ട്. ചില ദിവസങ്ങളിൽ വീട്ടിൽ ബന്ധുക്കൾ താമസിക്കാൻ വരും. അവർക്കു ഭക്ഷണമുണ്ടാക്കിവച്ചിട്ടു വേണം പരീക്ഷാഹാളിലേക്ക് ഓടാൻ. സമീപത്തെ സംഗീതസംഘത്തിൽ സജീവമായിരുന്ന പത്മാവതി, പഠനത്തിരക്കിനിടയിൽ അവിടെയും പങ്കെടുക്കാൻ സമയം കണ്ടെത്തിയിരുന്നു.
അമ്മയുടെ വിജയവഴി പിന്തുടർന്ന് ഇളയ മകനും സിഎ പ്രഫഷൻ സ്വീകരിച്ചു. ആദായനികുതി വകുപ്പിൽ അസിസ്റ്റന്റ് കമ്മിഷണറായിരുന്ന ഭർത്താവ് ഇ.ഹരിഹരന്റെ പിന്തുണ ഇല്ലായിരുന്നെങ്കിൽ തനിക്ക് പ്രായത്തെ തോൽപിച്ച വിജയങ്ങളൊന്നും സാധ്യമാകില്ലായിരുന്നെന്നു പത്മാവതി പറയാറുണ്ട്.
73–ാം വയസ്സിൽ 98% മാർക്കോടെ സംസ്കൃതഭാരതി പരീക്ഷകൂടി ജയിച്ച് പ്രായത്തെ തോൽപിക്കാൻ മനോബലത്തിനു സാധിക്കുമെന്നു വീണ്ടും പത്മാവതി തെളിയിച്ചു. ‘പരിശ്രമിച്ചുകൊണ്ടേയിരിക്കുക, വിജയം നിങ്ങളെ കൈവിടില്ല’–പത്മാവതിക്കു ചെറുപ്പക്കാരോടു പറയാനുള്ളത് ഈ വാചകം മാത്രമാണ്. ഇതു വായിക്കുന്നവർ തിരിച്ചറിയുക, നിശ്ചയദാർഢ്യത്തിന്റെ വഴി വിജയത്തിലേക്കുള്ളതു മാത്രമാണ്.
കടപ്പാട് :

25/03/2025

7 Types Of Rest .

https://youtu.be/ESqzAqh6W3U?si=h70JkBJOsSH8jd2R
07/03/2025

https://youtu.be/ESqzAqh6W3U?si=h70JkBJOsSH8jd2R

ഫ്രഞ്ച് ചലച്ചിത്രകാരൻ ലൂയിമാൽ പകർത്തിയ ഡോക്യുമെന്ററിയിൽ നിന്നുള്ള ഭാഗങ്ങൾCourtesy: Phantom India by Luice Malle.

16/02/2025

നമ്മൾ കാണുന്ന കാര്യങ്ങളും കേൾക്കുന്ന വിഷയങ്ങളും ഒക്കെ നമ്മുടെ സ്വഭാവത്തെ വളരെയേറെ സ്വാധീനിക്കും.. അ_ക്രമം, കൊ_ല, കള്ള് ക_ഞ്ചാവ് മയ_ക്ക് മരുന്ന് ഇതിവൃത്തം ആയി വരുന്ന ചിത്രങ്ങൾ ആണ് കൂടുതലായും ഇപ്പോൾ വിജയിക്കുന്നത്.. കുടുംബചിത്രങ്ങൾ ഒന്നും വിജയിക്കുന്നില്ല..
മാറുന്ന തലമുറയുടെ പുതിയ കാഴ്ചപ്പാട്. അതിനും വേണ്ടി തല്ലും കൊ_ലയും നാട്ടിലും കൂടുന്നു 😔😔😔😔

Address

Singapore

Alerts

Be the first to know and let us send you an email when അറിവുകൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to അറിവുകൾ:

Share