Sana'Z Articles

  • Home
  • Sana'Z Articles

Sana'Z Articles ചില കാര്യങ്ങൾ,
കാരണങ്ങളോടെ....

യു എ ഇ നാഷണൽ ഡേ പ്രോഗ്രാം കണ്ടുകൊണ്ടിരിക്കുമ്പോഴാണ് നാട്ടിൽ ഏറെ പ്രിയപ്പെട്ടയൊരാൾ മരണപ്പെടുന്നത്. .  പാതിരാത്രിയാണോ മുക്...
04/02/2024

യു എ ഇ നാഷണൽ ഡേ പ്രോഗ്രാം കണ്ടുകൊണ്ടിരിക്കുമ്പോഴാണ് നാട്ടിൽ ഏറെ പ്രിയപ്പെട്ടയൊരാൾ മരണപ്പെടുന്നത്. . പാതിരാത്രിയാണോ മുക്കാൽ രാത്രിയാണോ എന്നൊന്നും നോക്കാതെ കിട്ടിയ എയർഇന്ത്യയിൽ കോഴിക്കോടേക്ക് പറന്നു ..

വിമാനത്തിലെ ആദ്യ ബഹളമൊക്കെ തീർന്ന് ലൈറ്റൊക്കെ ഓഫാക്കിയ ഉടനെ യാത്രക്കാർ ഉറങ്ങിത്തുടങ്ങി. . മരണപ്പെട്ടയാൾ എനിക്ക് നൽകിയ സ്നേഹത്തേക്കുറിച്ചും കുട്ടിക്കാലത്തുനൽകിയ കളിപ്പാട്ടങ്ങളും മിട്ടായികളും സമ്മാനങ്ങളുമൊക്കെയോർത്ത് വിതുമ്പിക്കൊണ്ട് ഞാനും. . ഇടയ്ക്കിടെ ഞെട്ടിച്ചുകൊണ്ട് വിമാനത്തിൽ ബുള്ളെറ്റ് കയറിയതുപോലെ ചിലരുടെ കൂർക്കം വലിയും. .

ഇത്രയും യാത്രക്കാർ കൂടെ ഉണ്ടായിട്ടും തനിച്ച് ഒരു വിമാനത്തിൽ യാത്ര ചെയ്യുമ്പോലെ ആയിരുന്നു ആ രാത്രിയാത്ര. .

അപ്പയാണ് പിറകിൽ നിന്നും ഒരു ആഫ്രിക്കക്കാരി മുൻവശത്തെ വാഷ്റൂമിലേക്ക് പോകുന്നത് കണ്ടത്. തിരിച്ചുവരുമ്പോൾ ഉറങ്ങാത്ത എന്നെക്കണ്ട് അവൾ മിണ്ടാൻ വരണ്ട എന്നുകരുതി ഞാൻ കണ്ണടച്ച്..

ഉറങ്ങാതെ ഉറങ്ങിയ എന്റെ അരികിൽ വന്ന് അവൾ ഒരു ‘യെസ്ക്യുസ്മി’ പറഞ്ഞു. . ഉറക്കം നടിച്ചതോർക്കാതെ ഞാൻ കണ്ണ് തുറന്നു .. ഈ രാത്രിയിൽ ആകാശത്തുവെച്ചുള്ള ഈ കരച്ചിൽ എന്തിനാണെന്ന് ചോദിച്ചറിഞ്ഞ അവൾ അവളുടെ കൂട്ടുകാരിയെ എന്റെ ഉമ്മയുടെ അടുത്തിരുത്തി എന്നെ അവളുടെ സീറ്റിലേക്കും കൊണ്ടുപോയി ..

അവൾ എന്നെ നിർബന്ധിച്ചു സംസാരിപ്പിച്ചു തുടങ്ങി.. കവിതകകളെകുറിച്ചും കഥകളെക്കുറിച്ചും എഴുത്തുകാരെക്കുറിച്ചുമൊക്കെ അവൾ സംസാരിച്ചു ..

പിന്നെ എന്നെ ചിരിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു അവൾ .. ഞാൻ സന്തോഷിക്കട്ടെ എന്നുകരുതിയാവും എന്റെ കൺപുരികത്തെക്കുറിച്ചും കവിളിലെ കറുത്ത പുള്ളിയെക്കുറിച്ചും അവൾ വാചാലയായി.. അതൊന്നും നമ്മള് കാര്യമാക്കിയില്ല എന്ന് മനസ്സിലാക്കിയപ്പോൾ, നാട്ടിലെ പെൺകുട്ടികൾ മൊത്തം സുന്ദരികളായിരിക്കും അല്ലെ എന്ന് ചോദിച്ചു. (യാത്ര ഇങ്ങനെയൊരു സന്ദർഭത്തിലായത് നാട്ടിലെ പെൺകുട്ടികളുടെ ഭാഗ്യം.. അല്ലായിരുന്നെങ്കിൽ എല്ലാരും സുന്ദരികൾ എന്നുപറയാൻ ഞാൻ സമ്മതിക്കില്ല 😎)

‘അതെ ഞങ്ങളുടെ നാട്ടിലെ എല്ലാ പെൺകുട്ടികളും സുന്ദരികളാണെന്ന്’ ഞാൻ.

‘അവർ ദൈവവിശ്വാസികളാണോ’ എന്നവർ

‘98%’ എന്ന് ഞാൻ

‘എങ്കിൽ നിങ്ങളുടെ അമ്പലങ്ങളിലും മസ്ജിദുകളിലും ചർച്ചുകളിലും ’വിശ്വാസികളായ‘ പുരുഷന്മാർ കൂടുതലായിരിക്കുമല്ലോ’ എന്നവർ.

കണ്ണ്മിഴിച്ച് അന്തംവിട്ട് അവരെ തുറിച്ചുനോക്കിയപ്പോൾ അവർ ചിരിച്ച്..

അവരുടെ നാട്ടിലെ വിശ്വസിയല്ലാത്ത എല്ലാ തരികിടയും കളിക്കുന്ന ഒരു പ്രമുഖൻ (അവരുടെ നാട്ടിലും പ്രമുഖർക്ക് പേരില്ല ) പെട്ടന്ന് ദൈവവിശ്വാസിയായെന്നും മുടങ്ങാതെ നേരത്തെകാലത്തെ ചർച്ചിലെത്തുന്നതും കണ്ട് നാട്ടുകാരൊക്കെ അതിശയിച്ചെന്നും പെട്ടന്നുണ്ടായ ഇയാളിലെ മാറ്റം എങ്ങനെ സംഭവിച്ചെന്നും അവർ അന്വേഷണം നടത്തിയപ്പോഴാണ് ആ കാര്യം അവർക്ക് മനസ്സിലായതെന്ന്. .

കമ്പാലയിലെ സുന്ദരികളായ സ്ത്രീകളെല്ലാം വിശ്വാസികളായിരുന്നെന്നും അവരെ കാണാൻവേണ്ടിയാണ് മൂപ്പര് ആരാധനാലയങ്ങളിൽ നിന്നും ഇറങ്ങാതായതെന്നും പറഞ്ഞ് അവർ ചിരിച്ചപ്പോൾ എല്ലാം മറന്ന് ഞാനും ചിരിച്ചു. .

എന്നെ ചിരിപ്പിച്ച സന്തോഷത്തിൽ അവർ എന്നെത്തന്നെ നോക്കിയിരിന്നു ..

ഇപ്പയത്തെ പ്രശ്നം എന്തെന്നുവെച്ചാൽ പ്രാർത്ഥനക്ക് പോകുന്ന എല്ലാ പുരുഷുസിനെയും ഞാൻ സംശയത്തോടെ നോക്കാൻതുടങ്ങി എന്നതാണ് 😑😔...

കുറേ നാളുകൾക്ക് ശേഷം ഇന്നലെ പബ്ലിക് ലൈബ്രറിയിലൊന്നുപോയി. . ബുക്കിന്റെ മണവും പൊടിമണവും നിർത്താതെ തുമ്മിച്ചപ്പോൾ രണ്ട് വിദ...
04/02/2024

കുറേ നാളുകൾക്ക് ശേഷം ഇന്നലെ പബ്ലിക് ലൈബ്രറിയിലൊന്നുപോയി. .

ബുക്കിന്റെ മണവും പൊടിമണവും നിർത്താതെ തുമ്മിച്ചപ്പോൾ രണ്ട് വിദേശി ബുക്കെടുത്ത് സ്ഥലം വിട്ടു. .

First, They Erased Our Name (ഹബീബുറഹ്മാൻ,സോഫി അൻസൽ)

Under the Shadows of Drooping Willows (ഫിറാത് സുനേൽ)

ഇത് രണ്ടും വായിച്ചുതുടങ്ങിയപ്പോ തന്നെ ഓർമയിൽ വന്നത് സഈദ് നഖവി യുടെ The Muslim Vanishes എന്ന പുസ്തകമാണ്..

ഓരോന്ന് വായിക്കുമ്പോഴും അസ്വസ്ഥതകൾക്ക് ആക്കം കൂടുന്നതല്ലാതെ ഒരു സന്തോഷവും തോന്നിയില്ല. ..

അപ്പോഴാണ് ന്റെ സ്വന്തം ബുക്ക്‌ ഷെൽഫിനടുത്തേക്ക് നടന്നത് ..‘ആയിരത്തൊന്ന് രാവുകൾ’ എന്നെ അതിലേക്ക് വലിച്ചടുപ്പിച്ചു..

വർത്തമാനകാലവുമായി ബന്ധമേതുമില്ലാത്ത കുറേ മണിക്കൂറുകൾ അതെനിക്ക് സമ്മാനിച്ചു.. ജീവിച്ചിരിക്കുന്നു എന്ന കാലത്തിലേക്ക് തിരിച്ചുവരാൻ ഒട്ടും ഇഷ്ടം തോന്നിയില്ല അപ്പോൾ ..

ആദ്യം പറഞ്ഞ രണ്ടുപുസ്തകങ്ങളും പുതിയകാലത്ത്, കുറച്ച് പഴക്കമുള്ള കഥകളാണ് പറയുന്നതെങ്കിൽ , the muslim vanishes ഇനി സംഭവിക്കാൻ പോകുന്ന കാര്യമാണ് പറയുന്നത് .. ഓരോ വരികളിലൂടെ പോകുമ്പോഴും ഞെട്ടിവിറയ്ക്കും ..

അന്നും ഇന്നും ഏകാധിപത്യത്തിന് ഒരൊറ്റ മുഖം തന്നെയാണെന്ന് അത് നമ്മെ ഓർമിപ്പിക്കും. .

എന്നെ അത്ഭുതപ്പെടുത്തിയത് ആ വായനയിൽ നിന്നും രക്ഷപ്പെടാൻ ഞാൻ എത്തിയത് ആയിരത്തൊന്നു രാവുകൾ എന്ന കഥയിൽ .. അതും ഏകാധിപതിയായ ശഹരിയാർ രാജാവിന്റെ കഥ. . ക്രൂരനായ ആ രാജാവിനെ 1001 രാത്രികൾ കൊണ്ട് അടിമുടിമാറ്റിയെടുക്കുന്ന ഷഹസാദ എന്ന മന്ത്രിപുത്രിയുടെ കഥ. .

പുതിയകാലത്തിന്റെ അസ്വസ്ഥതകൾക്ക് മേൽ പഴയ കാലത്തെ കഥകൾ മഴവില്ലിന്റെ നിറങ്ങൾ കൊണ്ടുതന്നത് ആദ്യമായിട്ടാണ് ..

08/10/2021

~~അഫ്ഗാനിൽ അധിനിവേശകരെന്നും തോറ്റമ്പിയിട്ടേയുള്ളൂ~~~

(റോബർട് ഫിസ്ക് )

9/11 ഭീകരാക്രമണങ്ങളെ തുടർന്ന് 'ഭീകരതക്കെതിരായ യുദ്ധം'എന്ന പേരിൽ അമേരിക്കൻ സാമ്രാജ്യത്വത്തിെൻറ നേതൃത്വത്തിൽ അഫ്ഗാനിസ്താനിൽ അധിനിവേശം നടന്നിട്ട് 20 വർഷം. സഹസ്രകോടി ഡോളറും ലക്ഷക്കണക്കിന് ജീവനുകളും കുരുതികഴിച്ച് രണ്ടു പതിറ്റാണ്ടുകൾക്കിപ്പുറം അമേരിക്ക ആ നാടുവിട്ടുപോയിരിക്കുന്നു.അധിനിവേശത്തിെൻറ അനന്തരഫലം എന്തായിരിക്കുമെന്ന് യുദ്ധം തുടങ്ങുന്നതിനുമുേമ്പ പ്രവചിച്ചിരുന്നു. റോബർട്ട് ഫിസ്ക് എന്ന ക്രാന്തദർശിയായ മാധ്യമപ്രവർത്തകൻ. അന്ന് അദ്ദേഹം കുറിച്ചിട്ട പ്രവചനാത്മകമായ മുന്നറിയിപ്പ് വായിക്കാം
കാബൂൾ മലനിരകൾക്കു മുകളിൽ ഇപ്പോഴും അവർ കണ്ടെത്താറുണ്ട്, പൗരാണികത മണക്കുന്ന ബെൽറ്റ് കൊളുത്തുകളും തുരുെമ്പടുത്ത വാളിെൻറ പിടികളും. പഴയ ഈസ്റ്റ് ഇന്ത്യ കമ്പനിക്കു കീഴിലെ ബ്രിട്ടീഷ് സൈനികരുടെ അസ്ഥിഭാഗങ്ങൾ -16,000 പേരുടെ- അഫ്ഗാനിസ്താനിലെ ഭീതിപ്പെടുത്തുന്ന പർവതങ്ങളിലെ ഇരുണ്ട മണ്ണുകളിലമർന്നുകിടക്കുന്നുണ്ട്. വൈകിയെത്തിയ ബ്രിട്ടീഷുകാരെയും, അതിന് ഒരു നൂറ്റാണ്ട് കഴിഞ്ഞെത്തിയ റഷ്യക്കാരെയും പോലെ ജനറൽ വില്യം എൽഫിൻസ്റ്റണിെൻറ ദൗത്യവും വാചാേടാപത്തിെൻറ മേെമ്പാടി ചേർത്തായിരുന്നുവെങ്കിലും ദുരന്തമായി പര്യവസാനിച്ചു. ജോർജ് ബുഷ് ജൂനിയറും നാറ്റോയും ശ്രദ്ധിക്കുമല്ലോ...

തീർച്ചയായും, സൈനിക ഇടപെടലിന് മുതിരാതെ പാശ്ചാത്യർ വിട്ടുനിൽക്കേണ്ട ഒരു രാജ്യം -അതിനെ രാജ്യം എന്നു വിളിക്കുന്നതുപോലും തെറ്റാകും- ഉണ്ടെങ്കിൽ അത് ഉസാമ ബിൻ ലാദിൻ ഒളിസേങ്കതമാക്കിയ ആ ഗോത്രവർഗ ഭൂമിയാകും. രണ്ട് പതിറ്റാണ്ട് മുമ്പു മാത്രമാണ്, അതിമനോഹരവും വന്യവും അഭിമാനകരവുമായ ആ പീഠഭൂമിയിൽ അധിനിവേശ സേനയെ കാത്തിരിക്കുന്നതെന്തെന്ന് ഞാൻ നേരിട്ട് അനുഭവിക്കുന്നത്. സലാങ് തുരങ്കത്തിനു സമീപം, റഷ്യൻ പാരച്യൂട്ട് െറജിമെൻറ് പിടിച്ച എന്നെ സോവിയറ്റ് അകമ്പടിയിൽ കാബൂളിലേക്ക് അയച്ചതായിരുന്നു. പാതിവഴിയിൽ വാഹനം ആക്രമിക്കപ്പെട്ടു. മഞ്ഞുപുതഞ്ഞുകിടന്ന വഴികളിൽനിന്നെവിടെയോ കത്തി പിടിച്ച് അഫ്ഗാനികൾ മുന്നിൽ വന്നുവീണു. വ്യോമാക്രമണവും സോവിയറ്റ് താജിക് സേനകളുമാണ് അന്ന് ജീവൻ തിരികെ നൽകിയത്. സ്വന്തം പേരെഴുതാൻ പോലുമറിയാത്ത, ലണ്ടൻ റഷ്യൻ സേനക്കു കീഴിലെന്ന് വിശ്വസിക്കാൻ മാത്രം രാഷ്ട്രീയ അവേബാധം കുറഞ്ഞ അഫ്ഗാനികൾക്ക് മുമ്പിൽ കരുത്തിെൻറ പ്രതിരൂപങ്ങളായ ചെമ്പടയും ഒടുവിൽ കീഴടങ്ങി.

അന്ന്, 1839ൽ നാം ബ്രിട്ടീഷുകാരും റഷ്യക്കാരെ കുറിച്ച് ആധിയിലായിരുന്നു. ജനറൽ എൽഫിൻസ്റ്റൺ നയിച്ച 16,500 പേരുടെ ഈസ്റ്റ് ഇന്ത്യ കമ്പനി സേന അങ്ങനെയാണ് അഫ്ഗാനിലെത്തുന്നത്. സാർ ചക്രവർത്തിയുമായി ദോസ്ത് മുഹമ്മദിെൻറ ചങ്ങാത്തം അവസാനിപ്പിക്കാമെന്ന വ്യഗ്രതയോടെയായിരുന്നു ആഗമനം. കാന്തഹാർ പിടിച്ചെടുത്ത് ജൂൺ 30ന് കാബൂളിൽ പ്രവേശിച്ചു. ആധുനിക കാലത്ത് ആദ്യമായിട്ടായിരുന്നു ഒരു വിദേശ സേന പട്ടണം പിടിക്കുന്നത്. ദോസ്ത് മുഹമ്മദിനെ- വഴങ്ങാത്ത നാട്ടുപ്രമാണിമാരെ എങ്ങനെ ഒതുക്കാമെന്ന് ബ്രിട്ടീഷ് സർവാധിപതികൾക്ക് അറിയാമായിരുന്നു- ഇന്ത്യയിലേക്ക് നാടുകടത്തി. അഫ്ഗാൻ ജനത പക്ഷേ, ബ്രിട്ടീഷ് പാഠങ്ങൾ അഭ്യസിക്കാൻ തൽപരരായിരുന്നില്ല. കാബൂളിൽ ഒരു വിദേശസേനയെ കോട്ടകെട്ടി സംരക്ഷിക്കുകയെന്നത് ശുദ്ധ വിഡ്ഢിത്തമായിരുന്നു, എൽഫിൻസ്റ്റൺ പക്ഷേ, അത് തിരിച്ചറിയുന്നത് 1840 നവംബർ ഒന്നിന്- ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ അലക്സാണ്ടർ ബേൺസിനെ ജനം അങ്ങാടിയിലിട്ട് തുണ്ടംതുണ്ടമാക്കി, തല ഒരു കുറ്റിയിൽ തറച്ചുനിർത്തിയപ്പോൾ. അവിടെയുണ്ടായിരുന്ന 300 ഓളം ബ്രിട്ടീഷ് സൈനികർ ജീവനുംകൊണ്ടോടി. അതുകഴിഞ്ഞ് ദോസ്ത് മുഹമ്മദിെൻറ മകൻ 30,000 പേരുടെ അഫ്ഗാൻ സേനയുമായി എത്തിയതോടെ എൽഫിൻസ്റ്റണും തീർന്നു.
ഇന്ത്യൻ അതിർത്തിയോടു ചേർന്ന്, ജലാലാബാദിലെ ബ്രിട്ടീഷ് കോട്ടയിൽ സുരക്ഷിതമായി അഭയം പ്രാപിക്കൽ മാത്രമായിരുന്നു അദ്ദേഹത്തിന് വേണ്ടിയിരുന്നത്. അന്നാണെങ്കിൽ, ചരിത്രത്തിലെ കൊടിയ തണുപ്പ് അടയാളപ്പെട്ടുകിടന്ന ശൈത്യകാലവും. ഭക്ഷണം തീർന്ന്, സുരക്ഷയെ കുറിച്ച് ഒരു പ്രതീക്ഷയുമില്ലാെത സൈനികരെയും- 10 മൈൽ നീളത്തിലുണ്ടായിരുന്നു അവർ- കൂട്ടി കാബൂൾ മലയിടുക്കിലേക്ക് അദ്ദേഹം രക്ഷപ്പെട്ടു. സൈനികർക്ക് സഹായവുമായി കൂടെ ഉണ്ടായിരുന്നവരെ തിരിഞ്ഞുനോക്കാൻ ആരുമുണ്ടായില്ല. ഇവരിലെ സ്ത്രീകളെ തുണിയുരിച്ചും പട്ടിണിക്കിട്ടും ബലാത്സംഗത്തിനിരയാക്കിയും കത്തികൊണ്ട് ജീവനെടുത്തും ഒടുവിൽ മൃതദേഹം മഞ്ഞിലുപേക്ഷിച്ചും ഗോത്രവർഗക്കാർ കാണിച്ച ക്രൂരതകൾ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. അവരെ കാക്കാൻ എൽഫിൻസ്റ്റൺ നിന്നില്ല. കാബൂൾ മലയിടുക്കിെൻറ താഴോട്ടുള്ള വഴികളിൽ ഓരോ സൈനിക നീക്കത്തിനെതിരെയും പതിയിരുന്നാക്രമണങ്ങൾ നടന്നു, കുരുതികളും- അതേ പാതയിൽ റഷ്യൻ അകമ്പടി സേനയുടെ ശരീരാവശിഷ്ടങ്ങൾ 140 വർഷം കഴിഞ്ഞ് ഞാൻ കണ്ടിരുന്നു.

എൽഫിൻസ്റ്റൺ സ്വന്തം തടി കാത്തു, പിന്നെ ചില ഉദ്യോഗസ്ഥരുടെയും കുറെ ബ്രിട്ടീഷ് വനിതകളുടെയും. അവസാന ബ്രിട്ടീഷ് കാവലാളും മലമുകളിൽ വെട്ടിനുറുക്കപ്പെട്ടു. ആയിരക്കണക്കിന് അഫ്ഗാനികൾ ഒന്നിച്ചായിരുന്നു ആക്രമണം. കരുതലായുണ്ടായിരുന്ന അവസാന വെടിയും പായിച്ച കമ്പനി കമാൻഡർ ബ്രിട്ടീഷ് പതാക അരയിൽ ചുറ്റിയായിരുന്നു മരണം വരിച്ചത്. ദിവസങ്ങൾ കഴിഞ്ഞ്, കുരുതിയിൽ ജീവൻ ബാക്കിയായ സൈനികൻ തളർന്നുശോഷിച്ച കുതിരയെ പായിച്ച് ജലാലാബാദിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വഴിയിൽ രണ്ട് അഫ്ഗാൻ സൈനികർ കാത്തുനിൽപുണ്ടായിരുന്നു. കുതിരയെ മരണത്തിന് വിട്ടുകൊടുത്ത് അയാൾ അവസാനം ബ്രിട്ടീഷ് കോട്ടയിലെത്തി. ചരിത്രത്തിൽ ബ്രിട്ടീഷുകാരുടെ ഏറ്റവും ദയനീയ പരാജയമായിരുന്നു ഇത്.

സ്വന്തം കിരീടത്തിലെ തൂവലെന്ന വിശ്വാസവുമായി ബ്രിട്ടീഷുകാർ അഫ്ഗാനിസ്താൻ വിടാതെ പിടിച്ചുനിന്നു. ഗാൻഡമക് കരാർ പ്രകാരം കാബൂൾ ഭരണം അമീർ യാഖൂബ് ഖാനു കൈമാറിയെങ്കിലും നഗരത്തിൽ ബ്രിട്ടീഷ് എംബസി തുറന്നു. മാസങ്ങളെടുത്തില്ല, 1879ൽ അതും ഉപരോധിക്കപ്പെട്ടു. അവിടെയുണ്ടായിരുന്ന അവസാനത്തെയാളും പോരാട്ടവഴിയിലേക്കെറിയപ്പെട്ടു. എംബസി തീയിട്ടതോടെ അകത്തുണ്ടായിരുന്ന ബ്രിട്ടീഷുകാർ അങ്കത്തിനിറങ്ങി. അതോടെ ''ചെന്നായക്കു മുന്നിൽപെട്ട ആട്ടിൻകൂട്ടത്തെ പോലെ അഫ്ഗാൻ സൈനികർ ഓടിയെന്ന്'' ബ്രിട്ടീഷ് കഥ. പക്ഷേ, മണിക്കൂറുകൾ വേണ്ടിവന്നില്ല, വെന്തുതീരാറായ എംബസി കെട്ടിടത്തിനു മുകളിൽനിന്ന് പോരാട്ടം കൊഴുപ്പിച്ച ബ്രിട്ടീഷുകാരൊക്കെയും തുണ്ടമാക്കപ്പെട്ടു. വിവസ്ത്രരാക്കപ്പെട്ട് അവരെയും ചുട്ടുചാമ്പലാക്കി. ഫ്രഞ്ച് പിതാവിലും ഐറിഷ് മാതാവിലും പിറന്ന മേജർ സർ പിയറി ലൂയിസ് നപ്പോളിയൻ കവാഗ്നാരിയായിരുന്നു കോൺസുൽ. എംബസി മുറ്റത്ത് ചിതറിക്കിടന്ന കുറെ എല്ലിൻ കഷ്ണങ്ങൾ പിന്നീട് ഒരു ബ്രിട്ടീഷ് മാധ്യമ പ്രവർത്തകൻ കണ്ടെത്തി. അവയിൽ തീർച്ചയായും പിയറിയുടെ ശരീരാവശിഷ്ടങ്ങളുമുണ്ടാകണം.

അതുനൽകിയ ദുരന്തത്തെ കുറിച്ച് ഇന്ത്യൻ ബ്രിട്ടീഷ് സേനയുടെ രഹസ്യാന്വേഷണ വിഭാഗം തയാറാക്കിയ റിപ്പോർട്ട് പരിശോധിച്ചാലറിയാം എത്ര ആഴത്തിലായിരുന്നു അതെന്ന്. ഒടുവിൽ ബ്രിട്ടീഷുകാർ ഓടി രക്ഷപ്പെടുേമ്പാഴേക്ക് 21 ഓഫിസർമാർ ഉൾപെടെ 1,320 പേരെ അവർക്കു നഷ്ടമായിരുന്നു. 1,000 റൈഫിളുകളും 600 വാളുകളും അവിടെ ഇട്ടേച്ചായിരുന്നു ഓട്ടം.അതിർത്തികളെ കുറിച്ചായിരുന്നു ഇവിടെയും വലിയ കളി- റഷ്യൻ അതിർത്തിക്കും ബ്രിട്ടീഷ് ഇന്ത്യൻ സാമ്രാജ്യത്തിനുമിടയിൽ ബ്രിട്ടീഷുകാർതന്നെ നിയന്ത്രിക്കുന്ന അതിർത്തി പ്രദേശം വേണം.

അതുപക്ഷേ, വഞ്ചനകളുടെ കൂടി ചരിത്രമായിരുന്നു. നാം സ്വന്തക്കാരെന്നു കരുതിയവരത്രയും എതിർചേരിക്കൊപ്പം നിന്നു. 1878 വരെ നാം കരുതിയത് കാബൂളിലെ അമീർ ശേർ അലി ഖാൻ എപ്പോഴും ബ്രിട്ടീഷുകാർക്കായി പൊരുതാൻ സജ്ജനായ സുഹൃത്താണെന്നായിരുന്നു- ഉസാമ നമുക്കു വേണ്ടി റഷ്യക്കാർക്കെതിരെ പൊരുതുമെന്ന് നാം കരുതിയ പോലെ. പക്ഷേ, അമീർ ബ്രിട്ടീഷ് സേനക്ക് യാത്ര വിലക്കി. ബ്രിട്ടീഷ് വണിക്കുകളെ കവർച്ച ചെയ്യാൻ പ്രേരിപ്പിച്ചു.

പരസ്യമായും നിരന്തരമായും ഇംഗ്ലീഷുകാർക്കെതിരെ മതവികാരം ഇളക്കിവിട്ടു. അതോടെ, 1878 നവംബർ 21ന് യുദ്ധപ്രഖ്യാപനമായി. ബ്രിട്ടീഷ് എംബസി ജീവനക്കാരെ കൊലപ്പെടുത്താൻ സഹായം നൽകിയത് വഞ്ചനയും ഭീരുത്വവുമാണെന്നായിരുന്നു ബ്രിട്ടീഷ് മനസ്സ്. അതിനാൽ 'അമീറി'െൻറ അനുയായികൾ രക്ഷപ്പെടരുതെന്നും എന്നെന്നും ഓർക്കപ്പെടുന്ന ശിക്ഷ തന്നെ നടപ്പാക്കണമെന്നും സർ ഫ്രെഡറിക്സ് ഉത്തരവിട്ടു. 'ഇതിൽ (കുരുതികളിൽ) പങ്കാളികളായ എല്ലാവർക്കും കടുത്ത ശിക്ഷ തന്നെ ലഭിക്കണമെന്ന്' അദ്ദേഹം തീട്ടൂരമിറക്കി. അതുപക്ഷേ, പഴയ വിക്ടോറിയൻ മുന്നറിയിപ്പ്. പ്രസിഡൻറ് ബുഷും പ്രധാനമന്ത്രി െബ്ലയറും പിന്നീട് പറഞ്ഞതിെൻറ ആമുഖം.

ഒരു നൂറ്റാണ്ട് കഴിഞ്ഞ് റഷ്യക്കാർക്കായി ഊഴം. 10 വർഷം അവരും ഈ അശ്വസേനയെ അനുഭവിച്ചു. സോവിയറ്റുകൾക്കു കീഴിൽ അഫ്ഗാനികളായിരുന്നു യഥാർഥത്തിൽ വംശഹത്യക്കിരയായതെന്നത് മറ്റൊരു സത്യം. റഷ്യൻ ഏജൻറുമാർ പലവട്ടം നടത്തിയ വധശ്രമത്തിൽനിന്ന് രക്ഷപ്പെട്ട ഉസാമ ബിൻ ലാദിൻ അതിജീവിച്ചു. 'ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും' വേണ്ടി പടിഞ്ഞാറ് നടത്തുന്ന പുതിയ യുദ്ധത്തിൽ കണ്ണിചേരാൻ നിർബന്ധിക്കപ്പെടുന്ന വ്ലാഡ്മിർ പുടിൻ ശ്രീമാൻ ബുഷിനെ ഓർമപ്പെടുത്തുമായിരിക്കും- അന്ന് അഫ്ഗാനിൽ റഷ്യൻ സൈനിക ദൗത്യം എവിടെ കലാശിച്ചുവെന്ന്. ഒരിക്കൽകൂടി വലിയ കളിക്ക് മുന്നിൽനിൽക്കണമെന്ന്- വാഷിങ്ടണിൽ അതിനായാണ് സ്വപ്നങ്ങളുണരുന്നത്- നിർദേശിക്കുംമുമ്പ് ചരിത്ര ഗ്രന്ഥങ്ങളിലേക്ക് നമുക്കൊന്നിച്ച് പിൻനടത്തമാകാം.

(തന്റെ വാക്കുകൾ സത്യമായി പുലരുന്നത് കാണാൻ കാത്തുനിൽക്കാതെ റോബർട്ട്‌ ഫിസ്ക് കഴിഞ്ഞവർഷം ഒക്ടോബർ 30ന് വിടപറഞ്ഞു)

13/07/2021

വായനയുടെ വസന്തങ്ങൾ

“ഒരിടത്ത് ഒരു രാജാവുണ്ടായിരുന്നു, ആ രാജാവിന് നാല് മക്കളുണ്ടായിരുന്നു” എന്ന് ഉമ്മ പറഞ്ഞു തുടങ്ങുമ്പോൾ തന്നെ മനസ്സിലാകും ഈ കഥ വികസിക്കുന്നത് ‘കഥമതി’യിലേക്കാണെന്ന്. ഒരു കുട്ടിയും ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്ത കഥയായിരിക്കും ഒരുപക്ഷെ ഈ രാജാവിന്റെയും മക്കളുടെയും കഥ.ഈ കഥക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് .. വീട്ടിലെ മുതിർന്നവരാൽ ഇങ്ങനെ നിരന്തരം പറ്റിക്കപ്പെട്ടപ്പോഴാണ് വായിക്കാൻ പഠിക്കണമെന്ന വാശി ഞാനെന്ന കുട്ടിയിൽ പിറവികൊണ്ടത് ..

കഥയിൽ ചോദ്യമില്ലെന്ന നിബന്ധന വെച്ചാണ് കഥകളെല്ലാം കിട്ടിയിരുന്നത്. എല്ലാറ്റിലും ചോദ്യം വേണമെന്നപോലെ കഥയിലും ചോദ്യം വേണം. ചോദ്യങ്ങളില്ലാതെ വരുമ്പോൾ എങ്ങോട്ടൊക്കെയോ ഉള്ള കിനാവാതിലുകൾക്കാണ് പൂട്ടുവീഴുന്നത്.

‘ഇലകളിൽ ചോരുന്ന ആകാശം എന്ന പുസ്തകം കൈപിടിച്ചുകൊണ്ടുപോയത് ഇന്നേവരെ കണ്ടിട്ടില്ലാത്ത കാടകങ്ങളിലെ പടർപ്പുകളിലേക്കായിരുന്നു.എന്തെല്ലാം ചെടികൾ.,ഇരുണ്ടു പച്ചിച്ച കാട്ടുവള്ളികൾ, കരിങ്കദളികൾ, തൊട്ടാൽവാടികൾ, നീല നക്ഷത്രപ്പൂക്കൾ, നൂറ് പേരറിയാപ്പൂക്കൾ,...അങ്ങിനങ്ങനെ സൂക്ഷ്മജീവികൾ മുതൽ കട്ടുറുമ്പും മൺചിലന്തിയും ചീവീടും മണ്ണിരയും ഒച്ചും അട്ടയും അരണയും തവളയും പാമ്പും പുലിയും സിംഹവും ആനയും ... ആരുടെയൊക്കെയോ വീടാണ് ഈ കാടെന്ന് ബോധ്യം വരുന്നു ..

കാടിനെ വായിച്ചിരിക്കെ തൊണ്ട വരളുമ്പോൾ ഒരു വനമനുഷ്യൻ പുസ്തകത്തിലേക്ക് തന്നെ കൂട്ടിക്കൊണ്ടുപോകുന്നു. അയാളൊരു കാട്ടുവള്ളി തേടിപ്പിടിച് അരയിലെ കത്തിയൂരി അതിലൊന്ന് ചെരിച്ചുവെട്ടി ഒരറ്റം കയ്യിൽ തരുന്നു. ചുണ്ടിൽ ചേർത്തുവലിച്ചു കുടിക്കാം. കുഴലിൽനിന്നെന്നപോലെ തെളിവെള്ളം ഒഴുകിവരുന്നു..
കാടിന്റെ രാത്രിസംഗീതത്തിന് കാത് കൊടുത്ത് ഉള്ളുകുളിരുന്ന തണുപ്പത്ത് മൂടിപ്പുതച്ചുറങ്ങുമ്പോൾ കാട്ടിനുള്ളിലെ കാടിനെ തന്നെ സ്വപ്നം കാണാം ..
എല്ലാ വൃക്ഷങ്ങളും വീഴും എന്നതാണ് വനം തന്ന പാഠം എന്നെഴുതുന്നുണ്ട് അന്ധകാരനഴിയിൽ ഇ സന്തോഷ്‌കുമാർ. ‘ഈട്ടിയും തേക്കും മഹാഗണിയും .. ആഞ്ഞിലിയും മരുതും പുന്നയും വാകയും.. കാട്ടിൽ നാം
നടാതെ തന്നെ വളർന്നുവന്ന മരങ്ങൾ .. മഴയും വെയിലും കൊണ്ട് കിളിർത്ത് വളർന്ന മരങ്ങൾ”

വായനയെപറ്റിയാണ് പറഞ്ഞുതുടങ്ങിയത്. അത് കാടുകേറി എങ്ങനെയോ ഉൾക്കാട്ടിലെത്തുകയായിരുന്നു. വായനയുടെ സുഖം അതാണ്.ഏത് ആകാശത്തേക്കും ആശയലോകത്തേക്കും കാടുകേറാം.

എത്രവായിച്ചാലും തീരാത്ത രണ്ട് കൃതികളാണ് റെയിൽവേ ടൈംടേബിളും ടെലഫോൺ ഡയറക്ടറിയും എന്നെഴുതിയത് ബാബു ഭരദ്വാജ്. “ടെലഫോൺ ഡയറക്ടറിയിലുള്ളത്ര കാഥാപാത്രങ്ങൾ വേറൊന്നിലും കാണില്ല, റെയിൽവേ ടൈം ടേബിളിൽ ഉള്ളത്ര സ്ഥലങ്ങളും വഴികളും കാലവും സഞ്ചാരങ്ങളും കർമങ്ങളും മറ്റൊന്നിനുമില്ല. ഇവ രണ്ടിലുമുള്ളത്ര സംഖ്യകൾ ഒരു എഞ്ചുവടിയിലും കാണില്ല. സ്ഥലനാമങ്ങൾകൊണ്ടും മനുഷ്യനാമങ്ങൾ കൊണ്ടും കളിക്കാം.ഇത്രപ്പോരം മനുഷ്യരോ, ഇത്രപ്പോരം സ്ഥലങ്ങളോ എന്ന് അത്ഭുതം കൂറാം...”

അലമാരക്കകത്തിരിക്കുന്ന പുസ്തകം വെറുമൊരു സ്റ്റേഷനറി വസ്തു മാത്രമാണെന്നെഴുതുന്നുണ്ട് ബാലചന്ദ്രൻ വടക്കേടത്ത് വായനയുടെ ഉപനിഷത്ത് എന്ന പുസ്തകത്തിൽ.

അനിതാ പ്രതാപിന്റെ ‘ചോര ചിന്തിയ ദ്വീപ്’ എന്ന പുസ്തകം ശ്രീലങ്കയുടെ ഉള്ളറകളിലൂടെയുള്ള ഒരു യാത്ര പോക്കാണ്. പ്രഭാകരനും പുലികളും അവരുടെ കരുതൽ രീതികളുമെല്ലാം എന്നിൽ നട്ടത് എന്തെല്ലാം നടുക്കങ്ങളെയാണ് .. ബാബരി തകർച്ചാകാലത്തെ ഒരനുഭവം കൂടി അവരതിൽ പറയുന്നുണ്ട്.. താക്കറെയുടെ അടുത്ത് അഭിമുഖത്തിനായി ചെന്നതാണ്. മുസ്ലിങ്ങളെ എങ്ങനെ നിലക്കുനിർത്താം എന്നതിനെപ്പറ്റിയാണ് താക്കറെ സംസാരിക്കുന്നത്. അനിത പതിയെ വിഷയം മാറ്റി, താക്കറെയുടെ ഹെയർ സ്റ്റൈലിനെ പ്രശംസിച്ചു. അഭിമാനപൂർവ്വം താക്കറെ പറഞ്ഞു “കാലങ്ങളായി ഒരേ ബാർബറുടെ അടുത്താണ് ഞാൻ പോകുന്നത്. അയാളൊരു മുസ്ലിമാണ്, മിടുക്കൻ!”
ചോര മണക്കുന്ന വരികൾക്കിടയിലും ഇങ്ങനെ പതിഞ്ഞുകിടപ്പുണ്ടാകും ഒരു സമവാക്യങ്ങൾക്കും പിടിതരാത്ത വൈരൂദ്യങ്ങൾ.

കഥകളുടെ വൻകരകളിലൂടെ സഞ്ചരിക്കുന്നവൻ അവനവന്റെ ജീവിതത്തിനു പുറമെ എത്രയെത്ര ജീവിതങ്ങളാണ് ജീവിക്കുന്നത്! കഥയുടെയും കവിതയുടെയും സത്യം ശാസ്ത്രത്തിനും അപ്പുറം നിൽക്കുന്ന ഒന്നാണെന്ന് ഒരിക്കൽ അഷിതയെഴുതി. കഥകൾ നൽകുന്ന ഉൾനനവുകൾ ഏതു ശാസ്ത്രത്തിനാണ് കണ്ടെത്തിത്തരാനാവുക ?

“ഒരുവന്റെ ഓരോ നിമിഷവും കഥ മാത്രമാണ്. ആധികളിലേക്ക് തലയിട്ട് നടക്കുന്ന പെരുങ്കഥക്കാർ നമ്മൾ” - വിരുന്ന് മേശയിലേക്ക് നിലവിളികളോടെ’ എന്ന നോവലെറ്റിൽ ടി വി കൊച്ചുബാവ.

ഒരു തടവുപുള്ളി രക്ഷപ്പെടാൻ തുരങ്കം നിർമിക്കലാണ് എല്ലാ സാഹിത്യരചനയും എന്നെഴുതി കമല സുരയ്യ. ‘രാത്രിയിൽ രഹസ്യമായി നിലം തകർത്ത് ഒരു തുരങ്കം നിർമിച്ചു പുസ്തകരചനയിലൂടെ രക്ഷാകവാടങ്ങൾ ചമക്കുകയാണത്.’

കസാൻദ്സാക്കിസിനെ വായിക്കാത്തവരാരാണ്. അദ്ദേഹത്തിൻറെ ‘സെന്റ് ഫ്രാൻസിസ്’ എന്ന നോവലിൽ സ്വർഗ്ഗകവാടത്തിൽ വന്നുമുട്ടുന്ന ഒരു ശലഭപ്പുഴുവുണ്ട്. എത്ര ഇഴഞ്ഞിഴഞ്ഞാണ് അത് അവിടെ എത്തിപ്പറ്റിയത്. അപ്പോൾ അകത്തുനിന്നുള്ള മറുപടി ‘ഇവിടെ പുഴുക്കൾക്ക് പ്രവേശനമില്ല’

എന്തോ, ഇന്നേരം ആ ആശയലോകം ഉള്ളിലേക്ക് പടർന്നു കയറിയതെന്തിനാണ് ..?
അതെ ഇവിടെ സന സീകെയുടെ എഴുത്ത് നിർത്താറായിട്ടില്ല ...

പുഴു ഭൂമിയിലേക്ക് മടങ്ങി .. പിന്നെയും ഇഴഞ്ഞിഴഞ്ഞു..

ശലഭമാവലാണ് ശലഭപ്പുഴുവിന്റെ ദൗത്യം.. പുഴുവായി ചെന്നാൽ എങ്ങനെ സ്വർഗം കടക്കാനാണ് !

ഫാഷിസം വല്ലാതെ കേട്ട് വാസനിക്കുന്ന ഈ കാലത്ത് എം എൻ വിജയൻ മാഷിന്റെ ധിഷണ എങ്ങനെ പങ്കുവെക്കാതിരിക്കും? ഭരണം ഒരു ജന്തുവും മനുഷ്യൻ അതിന്റെ ഇരകളുമായിത്തീരും എന്നെഴുതാൻ മാത്രം ദീർഘദൂരം കണ്ണെത്തിയ മനുഷ്യൻ..

കത്തുന്ന തീകൊള്ളികളുമായി പ്രാവുകളെല്ലാം തിരികെയെത്തുന്നകാലം കിനാവ് കണ്ട് കഥ കെട്ടിയ എം സുകുമാരൻ, അന്ധവിശ്വാസത്തിന്റെ ആധുനിക കടുവാക്കുഴികളെ പരിചയപ്പെടുത്തിയ വൈക്കം മുഹമ്മദ് ബഷീർ, അന്ധനും അകലങ്ങൾ കാണുന്നവനും തമ്മിലുള്ള ദൂരം അളന്ന ഒ വി വിജയൻ, തെരഞ്ഞെടുക്കപ്പെട്ടവരുടെ ഏകാധിപത്യമാണ് ജനാധിപത്യമെന്നെഴുതിയ എൻ പി മുഹമ്മദ്, എം മുകുന്ദൻ, ഒർഹാൻ പമുക്, ഡാൻ ബ്രൗൺ, , ഖാലിദ് ഹൊസ്സെനി, ,സാഫോ, ഷുസെ സരമാഗു, മാൻലിയോ അർഗ്യൂട്ട അങ്ങനെയങ്ങനെ തീവ്ര ദേശീയതയുടെയും ബ്രെക്സിറ്റുകളുടെയും ചിന്താവേലികൾ പൊളിച്ചു നമ്മിലേക്കെത്തുന്ന എവിടെയെല്ലാമുള്ള എഴുത്തുകാർ ..

കസാൻദ്സാക്കിസ് ചോദിക്കുന്നു
‘ആരാണീ ശലഭപ്പുഴു’

“ഞാനാണ്, നീയാണ്, നമ്മളൊക്കെയാണ്.ഭൂമിയിൽ ഇഴഞ്ഞുനടക്കുന്ന ഓരോ മനുഷ്യനും ശലഭപ്പുഴുവാണ്. ദൈവമേ, ഈ പുഴു ചിത്രവർണ ശലഭമാകുന്നതിനു മുമ്പ് എന്തെല്ലാം നേടണം.”

ശലഭമാകാതെ,സ്വന്തം ദൗത്യം ചെയ്യാതെ എങ്ങനെ സ്വർഗം കടക്കാനെന്ന ചോദ്യം എന്റെ അകം കലക്കുന്നു...

നോക്കണേ വായന നമ്മെ കൊണ്ടെത്തിക്കുന്ന ആശയാകാശങ്ങൾ !

വായിക്കുന്നവന്റെ ആകാശത്തിന് മാത്രം കാണും വേണ്ടുവോളം വ്യാപ്തിയും വലുപ്പവും. അല്ലാത്തവർക്ക് അവനവന്റെ മേൽക്കൂര തന്നെ ഏഴ് ആകാശവും.

വായനയെപ്പറ്റി എഴുതാനിരുന്നിട്ട് എത്ര ഇഷ്ടപ്പെട്ട പുസ്തകങ്ങൾ, എഴുത്തുകാർ, ചിന്തകർ,കഥകൾ, കവിതകൾ, അക്ഷരവിസ്മയങ്ങൾ ...
എല്ലാവരിലേക്കും ഓടിയെത്താൻ കഴിയുന്നില്ല ...എങ്കിലും എഴുതിത്തീരാത്തതിനെപ്പറ്റിയല്ല വായിച്ചെത്താത്തതിനെപ്പറ്റിയാണ് ആധിയും അങ്കലാപ്പും ....

09/07/2021

കോവിഡ് ഡ്യൂട്ടിയിലുള്ള മാലാഖമാരേക്കാൾ കാൻസർ വാർഡിലെ മാലാഖമാരെയാണ് എനിക്കിഷ്ടം ..

എല്ലാം ഉണ്ടായാലും കോവിഡ് വാർഡിലെ മാലാഖമാരിൽ ഒരു ചിരിയുടെ കുറവുണ്ടാകും (ആ പേടിപ്പെടുത്തുന്ന വസ്ത്രത്തിനുള്ളിൽ അവർ ചിരിച്ചാലും ഇല്ലെങ്കിലും ആരും കാണുന്നില്ല എന്നതാണെങ്കിലും)

ശ്രദ്ധിച്ചിട്ടുണ്ടോ കാൻസർ വാർഡിലെ മാലാഖമാരെ ...

മരണത്തെ കണ്ണീരുകൊണ്ട് ഓടിച്ചുവിടാൻ മക്കൾക്ക് കാവലിരിക്കുന്ന അമ്മമാരുടെ അടുത്താണ് ആ മാലാഖമാരെ കൂടുതലായും ഞാൻ കണ്ടിട്ടുള്ളത് ..

കുറഞ്ഞകാലം കൊണ്ട് രോഗിയുമായി നല്ല ചെങ്ങാത്തമാകും ആ മാലാഖമാർ .. രോഗിയുടെ മുന്നിലെന്നതിനേക്കാൾ അവർ പുഞ്ചിരിച്ചുകൊണ്ട് പോകേണ്ടത് രോഗിയുടെ അമ്മമാരുടെ മുന്നിലേക്കാണ് ...

യുദ്ധമേഖലയിലെ മാലാഖമാരെ ഉൾക്കിടിലത്തോടെയേ ഓർക്കാൻ കഴിയു .. യുദ്ധത്തിൽ മുറിവേറ്റവരെ പരിചരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ന്റെ പ്രിയപ്പെട്ടവളെ എനിക്ക് നഷ്ടമായത് .. ഓരോ മാലാഖ ദിനത്തിലും മനസ്സിൽ ആദ്യമെത്തുന്നത് അവളുടെ മുഖമായിരിക്കും ..

എനിക്കുമുന്നെ സ്കൂളിലെത്തിയ അവൾ അന്ന് എന്നെക്കണ്ടതും ഓടിവന്നു കെട്ടിപിടിച്ചു ... കരച്ചിലും പറച്ചിലുമൊക്കെ ആയി എനിക്കൊന്നും മനസ്സിലായില്ല ..

രക്തം വറ്റി ഉടൽ മെലിഞ്ഞു മരുന്നുകളുടെ മണം നിറഞ്ഞ കിടക്കയിൽ കണ്ണുകളടച്ചു വിളറിക്കിടക്കുന്ന എന്നെയവൾ സ്വപ്നം കണ്ടെന്ന് ..

അന്നവൾ പറഞ്ഞത് ഞാനൊരു ഡോക്ടർ ആവും നിന്നെ കാക്കും എന്നൊക്കെയാണ് ..

യുദ്ധങ്ങളുടെ കഥകൾ മാത്രം പറയാനും കാണാനുമുള്ള ആ നാട്ടിൽ പഠനമൊന്നും പൂർത്തിയാക്കാൻ അവൾക്ക് കഴിഞ്ഞതുമില്ല ...

കുട്ടിക്കാലത്തെ കളിയിൽ ഞാനാണ് മരിച്ചുകിടന്നത്.. അവൾ മുഖം പൊത്തി കരഞ്ഞു നിന്നു .. ആ കരച്ചിൽ ഞാൻ കള്ളക്കണ്ണിട്ട് നോക്കും .. സത്യമാണെന്നു വിചാരിച്ചു ഞാൻ കണ്ണുതുറക്കും .. പിന്നെ രണ്ടുപേരും പൊട്ടിച്ചിരിക്കും ..

ശരിക്കും അവൾ മരിച്ചുകിടക്കുമ്പോൾ അരികിൽ നിന്ന് ഞാനിതുപോലെ കരയണമെന്നും അപ്പോൾ അവൾ എഴുന്നേറ്റുവരുമെന്നും അവളെന്നോട് സത്യം ചെയ്തു ..

അടുത്തു നിന്ന് കരയാത്തത് കൊണ്ടാവാം അവൾ എഴുന്നേറ്റതുമില്ല ..

അന്നാണ് എന്റെ തൊടിയിൽ പേരറിയാത്തൊരു കറുത്തപൂവ് വിടർന്നതും കറുത്തമണം പരത്തിയതും ..

മരിച്ചവർക്കെന്തിനാണ് ആശംസകൾ ..


ജീവിച്ചിരിക്കുന്ന എല്ലാ മാലാഖമാർക്കും
ആരോഗ്യവും ദീർഗായുസ്സും നേരുന്നു ...

(nb : കോവിഡ് വാർഡിലെ മാലാഖമാരോട് ഇഷ്ടത്തിനപ്പുറം ആരാധനയാണ് .. )

ആദ്യ ലോക്ക്ഡൗൺ കാലത്ത് റോഡിൽ ഒരു സൈക്കിളിന്റെയെങ്കിലും മണിയൊച്ച കേൾക്കാൻ ആഗ്രഹിച്ച നാളുകളിൽ ഒരു പുലർച്ചെ ആ മണിയൊച്ച എന്റ...
08/07/2021

ആദ്യ ലോക്ക്ഡൗൺ കാലത്ത് റോഡിൽ ഒരു സൈക്കിളിന്റെയെങ്കിലും മണിയൊച്ച കേൾക്കാൻ ആഗ്രഹിച്ച നാളുകളിൽ ഒരു പുലർച്ചെ ആ മണിയൊച്ച എന്റെ കാതുകളിൽ എത്തി ... ആ ധൈര്യശാലി ആരാണെന്നറിയാൻ ഓടിക്കിതച്ചു ഡോർ തുറന്നു പുറത്തിറങ്ങുമ്പോഴേക്കും അവർ ഇപ്പർത്തെ റോഡ് കഴിഞ്ഞു അപ്പർത്തേ റോഡിൽ എത്തിയിരുന്നു.. അതൊരു പെണ്ണാണെന്ന് മനസ്സിലായിരുന്നു അന്ന് തന്നെ ..

രണ്ടുമൂന്നുദിവസം ആ മണിയൊച്ച പിടിതരാതെ കടന്നുപോയി ... പിന്നീട് ആ മണിയൊച്ച മൈൻഡ് ചെയ്യാതെ തൊടിയിലെ ചെടികൾ നനച്ചും പക്ഷികളോട് കലപില പറഞ്ഞും പൂച്ചയോടൊപ്പം ഓട്ടമത്സരം നടത്തിയും ഞാനെന്റെ ദിവസങ്ങൾ കഴിച്ചുകൂട്ടി ...

ഞാനറിയാതെ സൈക്കിൾപെണ്ണ് എന്നെ നിരീക്ഷണം നടത്തുന്നുണ്ടെന്ന് ഞാനറിഞ്ഞത് എന്നെ പുറത്ത് കാണാതിരുന്നൊരു ദിവസം എന്നെ അന്വേഷിച്ചു അവൾ വീട്ടുമുറ്റത്തെത്തിയപ്പോഴായിരുന്നു ...

എന്നെ അവൾ അന്വേഷിച്ചു വന്നവിവരം ഒരു കൂട്ടുകാരിയോട് പറഞ്ഞപ്പോഴാണ് ഞാനാ ഞെട്ടിക്കുന്ന വിവരം അറിഞ്ഞത് .. ആ പെണ്ണിന് മാനസികമാണെന്നും ഹോസ്പിറ്റലിൽ ട്രീറ്റ്മെന്റിൽ ആയിരുന്നെന്നും കോവിഡ് കാരണം വീട്ടിൽ കൊണ്ടുവന്നതാണെന്നും .. സൈക്കിൾ അവൾക്ക് craze ആണെന്നും അറിഞ്ഞു ..

വല്ലാതെ സങ്കടം വന്നുവെങ്കിലും പുറത്ത് ആരുമില്ലാത്ത ആ നേരം കേട്ടറിഞ്ഞ മറ്റ്‌ പ്രാന്തന്മാരെ പോലെ അവളും എന്നെ കല്ലെടുത്തെറിഞ്ഞു ഉപദ്രവിച്ചാലോ എന്ന് പേടിച്ചു ഞാൻ പുറത്തിറങ്ങാതെയായി ..

എല്ലാ ദിവസവും ആ സൈക്കിളിന്റെ മണിയൊച്ച എന്നെ വല്ലാതെ അലോസരപ്പെടുത്തി .. കുറ്റബോധം തോന്നി കരഞ്ഞു അല്ലാഹുവോട് സങ്കടം പറഞ്ഞു ദിനങ്ങൾ കടന്നുപോയി ..

ലോക്ക്ഡൗൺ കഴിഞ്ഞു റോഡിൽ വാഹനങ്ങൾ നിറഞ്ഞു സൈക്കിളിന്റെ മണിയൊച്ച കേൾക്കാതെയുമായി ... അവളെ ഞാൻ മറന്നു ..' സ്വാഭാവികം' 😎

ഇപ്പൊ വീണ്ടും ലോക്ക്ഡൗൺ .. എല്ലാം നിശബ്ദം .. ഒരാഴ്ച കഴിഞ്ഞു അതെ മണിയടി .. ഓടി രണ്ടുമൂന്നുദിവസം , അവളെ കിട്ടിയില്ല ..

അഞ്ചാമത്തെ ദിവസം കിട്ടി .. അന്ന് ആദ്യദിവസങ്ങളിൽ കോറോണയെ പേടിച്ചിട്ടായിരുന്നു അവളോട് മിണ്ടാതിരുന്നത് . പിന്നെ അവളുടെ അസുഖം അറിഞ്ഞപ്പോഴും ... ഇപ്പൊ ആ പേടിയൊന്നുമില്ല .. അവളോട് അലിവും സ്നേഹവും തോന്നിയ നാളുകൾ ..

"ഏട്ത്തേക്കാ ഇങ്ങനെ ബെല്ലും ബ്രെക്കുമില്ലാതെ പായുന്നത്" എന്ന് ഞാൻ ചോയിച്ചു ..

ഞെട്ടിച്ചുകൊണ്ട് അവളുടെ മറുപടി
" ഞാനെന്റെ വീണുപോയ ജീവിതം പരതുകയാണ്" എന്ന് ..

ആദ്യ ലോക്ക്ഡൗണിൽ അവളുടെ അസുഖമറിഞ്ഞു അവളിൽ നിന്നും ഒളിച്ചത് ഞാനായിരുന്നെങ്കിലും വെറുതെ ഞാൻ ചോദിച്ചു

"അന്ന്പിന്നെ പെട്ടെന്നൊരീസം ഏടെ പോയി" എന്ന്

അവളുടെ മറുപടികേട്ട് ഞാനിപ്പോഴും ഓർത്തോർത്ത് ഞെട്ടിക്കൊണ്ടിരിക്കുകയാ

"അന്ന് ഒറ്റയ്ക്ക് വർത്താനം പറഞ്ഞോണ്ടിരിക്കയും പൂച്ചയുടെ ഒപ്പം ഓടുകയും ചെയ്യുന്ന നിന്നെ കണ്ടപ്പൊത്തന്നെ എനിക്ക് മനസ്സിലായി .. നിനക്ക് ഇച്ചിരി പ്രാന്തുണ്ടെന്ന് .. നീ എന്നെ ഉപദ്രവിച്ചാലോ എന്ന് കരുതിയാണ് പിന്നെ ഇവിടെ എത്തുമ്പോൾ സൈക്കിൾ ഞാൻ എമ്പയിന്റെ വിടല് വിട്ടത് ' എന്ന് ..

കുറച്ചുനേരം ഷോക്കടിച്ചപോലെ നിന്നെങ്കിലും പിന്നെ ഞാൻ ചിരിച്ചുകൊണ്ട് ചോയിച്ചു

" ഇപ്പൊ പേടി മാറിയോ " എന്ന്

അതിനുള്ള മറുപടിയാണ് പൊളി

""ഒരു പ്രാന്തിയെ മറ്റൊരു പ്രാന്തിക്കല്ലാതെ പിന്നേത് പിരാന്തനാണ് മനസ്സിലാവുക .. " എന്ന്

സത്യത്തിൽ ആർക്കാണ് പ്രാന്ത് ... എനിക്കാണോ അവൾക്കാണോ ഇത് വായിക്കുന്ന നിങ്ങൾക്കാണോ

BLACK INK--------------സ്വാതന്ത്ര്യം എന്നത് എത്രമാത്രം വലുപ്പമുള്ള ഒന്നാണെന്ന് ലോക്ക് ഡൗൺ ബോധ്യപ്പെടുത്തി തന്നത് കൊണ്ടാവ...
08/07/2021

BLACK INK
--------------

സ്വാതന്ത്ര്യം എന്നത് എത്രമാത്രം വലുപ്പമുള്ള ഒന്നാണെന്ന് ലോക്ക് ഡൗൺ ബോധ്യപ്പെടുത്തി തന്നത് കൊണ്ടാവാം ഈ കഥ വല്ലാതെ നോവിച്ചു .. അതിന്റെയെല്ലാം എത്രയോ മടങ്ങ് ദുരിതകാലങ്ങളാണ് ലോകത്തിന്റെ പലഭാഗങ്ങളിലുള്ളവർ ജീവിച്ചുതീർക്കുന്നത് ..

എന്നിട്ടും എല്ലാം നേരെയാകും എന്ന പ്രതീക്ഷയിൽ ജീവിതം മുന്നോട്ട് നയിക്കുന്ന ഒരുകൂട്ടം മനുഷ്യർ ...

ഇത് വായിച്ചു വെറും കഥയല്ലേ എന്ന് ആശ്വസിക്കാൻ കഴിയില്ല എന്നതാണ് ഏറെ സങ്കടം ..യഥാർത്ഥ സംഭവങ്ങളാണ് കഥയിലുടനീളം ..

സ്വന്തം നാട്ടിൽ അന്യരായി പോകുന്ന മനുഷ്യരുടെ കഥ ..

ദുആ എന്ന പെൺകുട്ടിയുടെ ഉശിരിന്റെയും നിശ്ചയദാർഢ്യത്തിന്റെയും കഥയാണിത്. സിറിയയിലെ ദാരായിലാണ് ദുആയുടെ വീട്..

ലോകത്തിന്റെ പാലഭാഗങ്ങളിലും മുല്ലപ്പൂ വിപ്ലവം അലയടിച്ചപ്പോൾ സ്വാതന്ത്ര്യത്തിന്റെ കാറ്റ് സിറിയയിലും വിരുന്നെത്തുമെന്ന് പ്രതീക്ഷിച്ച് സമരത്തിനിറങ്ങിയ ചെറുപ്പത്തിന് പിന്നെന്ത് സംഭവിച്ചു ...പട്ടാളവും റഷ്യയും അമേരിക്കയും ഐ എസും മറ്റനേകം ഗ്രൂപ്പുകളും ചേർന്ന് ദുരന്തഭൂമിയാക്കിയ കഥ ..

കഥകളേക്കാൾ ഭീതിജനകമാണ് യാഥാർഥ്യങ്ങൾ എന്ന സത്യം നമ്മെ തൊട്ടു നോവിക്കുന്നു. കടലിനപ്പുറം കരയുണ്ടല്ലോ , ജീവിതമുണ്ടല്ലോ , സമാധാനവും ആഹ്ലാദങ്ങളും ഉണ്ടാകുമല്ലോ എന്ന പ്രതീക്ഷകളുടെ പുറത്താണ് ദുആ അത്യന്തം സാഹസികമായ കടൽയാത്രക്ക് തയാറെടുക്കുന്നത് ...

ലോകത്തിന്റെ പലകോണുകളിൽ എങ്ങനെയെല്ലാമാണ് ആളുകൾ ജീവിച്ചുതീരുന്നതെന്ന ബോധ്യങ്ങൾ പുസ്തകവായനക്കിടെ നമ്മിലൊരു ആന്തലുയർത്തും .. നമ്മളൊരു ഉൾക്കടലിൽ പെട്ടതായിത്തോന്നും, കടലിരമ്പമാല്ലാതെ ഒന്നും കേൾക്കാതെയാവും, ഇനിയും കരയെത്താത്തവരെയോർത്ത് ഉറക്കം കെടും .

ജീവിതത്തിന് കരയെന്നും പര്യായമുണ്ടെന്ന് സിലബസിനു പുറത്തുള്ള ഈ പുസ്തകം നമ്മെ അഭ്യസിപ്പിക്കും ...

ഇനിയും കരയെത്താത്തവരുണ്ട്
ഉൾക്കടലിൽ നനയുന്നവർ

വല്ലാത്തൊരു അനുഭവം ..

BLACK INK --------------ഫർസാനയുടെ 'ചെന്താരകത്തെ കുറിച്ച് ഒരുപാട് റിവ്യൂസ് വായിച്ചു .. ഇനി ഒരു റിവ്യൂന്റെ ആവശ്യവുമില്ല ,,...
08/07/2021

BLACK INK
--------------

ഫർസാനയുടെ 'ചെന്താരകത്തെ കുറിച്ച് ഒരുപാട് റിവ്യൂസ് വായിച്ചു .. ഇനി ഒരു റിവ്യൂന്റെ ആവശ്യവുമില്ല ,,എങ്കിലും മനസ്സിൽ തോന്നിയത് പറയാതെ പോവുന്നതെങ്ങിനെ ...

'പോളണ്ടിലെന്തു സംഭവിച്ചു' എന്ന് ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും ചാനലുകളിൽ , ശ്രീനിവാസനോട് ജയറാം ചൊദിച്ചപ്പോഴൊക്കെ ഞാൻ എന്നോട് തന്നെ ചോദിക്കാറുണ്ട് സത്യത്തിൽ 'പോളണ്ടിലെന്തു സംഭവിച്ചു' എന്ന് .

ബുദ്ധിജീവികളെഴുതിയ വിപ്ലവങ്ങളുടെ കഥപറയുന്ന ഒരു പുസ്തകവും വായിച്ചിട്ടില്ലാത്തതിനാൽ അതൊട്ട് അറിഞ്ഞതേയില്ല ...

അങ്ങനെയിരിക്കെയാണ് ഫർസാന അലിയുടെ ചെന്താരകം' വായിച്ചത്.

പോളണ്ടിനെ പറ്റി ഞാൻ മിണ്ടും' എന്ന് പറഞ്ഞിട്ട് ഫർസാന മിണ്ടിയതൊക്കെ ചെന്താരകത്തെ പറ്റിയും കൂടിയായിരുന്നു ..

പോളണ്ടുകാരനായ മുത്തശ്ശനും ചെറുമകൻ ബെഞ്ചമിനോടൊപ്പം മലയാളിയായ ജാനകികൂടി പെട്ടതുകൊണ്ട് ഒരു വിദേശകഥ മലയാളത്തിൽ പിറവികൊണ്ടു എന്ന് തോന്നി ..

ഒരു പുഴയെ സ്വപ്നം കണ്ടതായിരുന്നു ആ മുത്തച്ഛൻ ..ഉരുകിമറിയുന്ന ലാവയുള്ള പുഴ. ചേറിന്റെ നിറമുള്ള കുമിളകൾ, നിർത്താതെയുളള ഗുൾ ഗുൾ ശബ്ദം..

ആ സ്വപ്നത്തെ പിന്തുടർന്ന് യാത്രപോയതായിരുന്നു അവർമൂന്നുപേരും ഒരു ഗ്രാമത്തിലേക്ക് .. മുത്തച്ഛന്റെ ഗ്രാമത്തിലേക്ക് .. അദ്ദേഹത്തിന്റെ പ്രണയിനി പോപ്പിയുടെയും ഗ്രാമം (ചെന്താരകം) ..

അമ്പത് വർഷം മുമ്പ് നടന്ന ഒരു പ്രണയത്തിന്റെയും ചെമ്പട സമരത്തിന്റയും ക്രൂരമായ കൊലപാതകത്തിന്റെയും കഥപറയുന്ന ചെന്താരകം അടുത്തകാലത്ത് വായിച്ച പ്രണയ കഥകളിൽ നിന്നൊക്കെ വ്യത്യസ്തത പുലർത്തുന്നതാണ് ..

കഥാകാരിക്ക് ആശംസോൾ ..

( ഫർസാനയുടേതായി ഞാൻ വായിച്ച കഥകൾ എല്ലാം തന്നെ ഒന്നിനൊന്നു മികച്ചതായിരുന്നു)

Farsana Ali

പ്രതികരണങ്ങളിലെ ശരീരഭാഷകൾ കലഹത്തോട് കലഹിക്കുന്നവരാണ് നമ്മൾ മലയാളികൾ. എന്നുവെച്ച് എല്ലാ കലഹങ്ങളോടും നമ്മൾ കലഹിക്കാറില്ല. ...
26/06/2021

പ്രതികരണങ്ങളിലെ ശരീരഭാഷകൾ

കലഹത്തോട് കലഹിക്കുന്നവരാണ് നമ്മൾ മലയാളികൾ. എന്നുവെച്ച് എല്ലാ കലഹങ്ങളോടും നമ്മൾ കലഹിക്കാറില്ല. ചില കലഹങ്ങളെ നമ്മൾ കൗതുകത്തോടെ കേൾക്കാറും കാണാറുമുണ്ട്.

ഇഷ്ടപ്പെടാത്തത് കേട്ടാൽ
അംഗീകരിക്കാൻ പറ്റാത്തത് പറഞ്ഞാൽ
കാണാൻ പാടില്ലാത്തത് കണ്ടാൽ
പൊട്ടിത്തെറിക്കുമായിരുന്നുപോലും സഖാവ് ഗൗരിയമ്മ.

'പെണ്ണിനെന്താണ് കുഴപ്പം' എന്നൊരു പൊട്ടിത്തെറി സഖാവ് കെ കെ ശൈലജയിൽ നിന്നും നിയമനിർമാണസഭയിൽ നമ്മൾ കേട്ടതാണ് .. ആവേശത്തോടെ എത്രവട്ടം കേട്ടതാണത് ...

അധ്യാപകമാരിൽ നിന്ന് , കൂട്ടുകാരിൽ നിന്ന് , അമ്മമാരിൽ നിന്ന് ..,, അങ്ങനെയെത്രയെത്ര പൊട്ടിത്തെറികൾ .. അവരാരെയും നമ്മൾ വെറുത്തിട്ടുമില്ല .

വനിതാ കമ്മീഷന്റടുക്കൽ പരിഹാരത്തിന് വിളിച്ചപ്പോൾ കിട്ടിയത് പരിഹാസം. അവർ പരിഹസിച്ചത് നമ്മളോരോരുത്തരെയുമാണ്. അനുഭവിച്ചോ എന്ന് പറഞ്ഞത് എന്നോടും നിന്നോടുമാണ്.

സ്ത്രീകളെ സംരക്ഷിക്കാൻ 53 ലക്ഷത്തോളം രൂപ ഖജനാവിൽ നിന്നും ഞങ്ങളുടെ പണം എഴുതിവാങ്ങിച്ചിട്ടാണ് സങ്കടം പറഞ്ഞവരോട് ' അനുഭവിച്ചോ ' എന്ന് പറയുന്നത്.

വലിഞ്ഞുമുറുകിയ ആ മുഖം കാണുമ്പോൾ പരാതിപറയാൻ വരുന്നവരേക്കാൾ വലിയ പരാതി അവർക്കുണ്ടെന്നു തോന്നും .. ഒരിക്കൽപോലും ആ മുഖത്ത് ആശ്വസിപ്പിക്കുന്ന ഒരു പുഞ്ചിരി നമ്മൾ കണ്ടിട്ടില്ല ..

കുറച്ചു കാരുണ്യവും എമ്പതിയും സിംപതിയും ഒക്കെ ഉള്ളവർ വേണ്ടേ ആ കസേരയിൽ ഇരിക്കാൻ..
എങ്ങിനെയാണ് ആ സ്ഥാനത്തിരുന്നിട്ടും ഇത്രയും സെൻസിറ്റീവ് ആയിട്ട് അവർ സംസാരിക്കുന്നത്..

സുഗതകുമാരി ടീച്ചർ ജസ്റ്റിസ് ശ്രീദേവി റോസക്കുട്ടി ടീച്ചർ തുടങ്ങി ഇതിനുമുമ്പ് ഉണ്ടായിരുന്ന അദ്ധ്യക്ഷന്മാരൊക്കെ എങ്ങനെ ആയിരുന്നു എന്നൊരു നോട്ടം നല്ലതായിരുന്നു .. പോരാഴ്മകൾ ഒരുപാടുണ്ടായിരുന്നെങ്കിലും സങ്കടം പറഞ്ഞവരോടൊന്നും അവരാരും ഈ രീതിയിൽ പെരുമാറിയിട്ടില്ല ...

2017 ൽ വനിതാ കമീഷൻ അധ്യക്ഷസ്ഥാനം ഏറ്റെടുത്ത അവർ പരാതിക്കാരെ വാക്കുകൾകൊണ്ട് മുറിവേൽപ്പിക്കുന്നത് ഇതാദ്യമായല്ല. അയൽവാസി , വീട്ടിൽ കയറി മർദിച്ച സംഭവത്തിൽ നീതിതേടി വനിതാ കമ്മീഷനിൽ എത്തിയ വയോധികക്കും കുടുംബത്തിനുമെതിരെ നടത്തിയ ശകാരവർഷം മുതൽ വാളയാർ പീഡനക്കേസിൽ ഇരകൾക്കു നേരെ ചൊരിഞ്ഞ മോശം വാക്കുകൾവരെ ഈ പദവിക്ക് അവർ യോഗ്യയല്ല എന്നതിന്റെ സംസാരിക്കുന്ന തെളിവുകളായിരുന്നു..

അവരിരുന്ന പദവിയുടെ മഹത്വം അവർക്കറിയില്ലായിരുന്നു.. സി പി എം കേന്ദ്രകമ്മിറ്റി അംഗമെന്ന നിലയിലായിരുന്നു അവരുടെ പെരുമാറ്റം..

എന്നാൽ സിപിഎം നേതാക്കളായ സ്ത്രീകളെല്ലാം ഇങ്ങനെയല്ല. ശൈലജ ടീച്ചർ , സുജ സൂസൻ അങ്ങിനെ ഒരുപാട് പേരുണ്ട് വനിതകളുടെ പ്രശ്നങ്ങളെക്കുറിച്ചു നല്ല ബോധ്യമുള്ളവർ.

പരാതികൾ കേട്ട് മാനസീക പ്രശ്നമാണുപോലും . എങ്കിൽ അവർക്ക് അടിയന്തരമായി ചികിത്സ വേണ്ടിയിരിക്കുന്നു ..

ലൈവ് പ്രോഗ്രാം ആയതുകൊണ്ട് മാത്രമാണ് നമ്മളിത് വിശ്വസിച്ചതും രാജിക്കായി മുറവിളികൂട്ടാൻ തയ്യാറായതും.

സിവിൽകോടതിയുടെ ആധികാരമുള്ള ഒരു സ്ഥാപനമാണത്. അതിന്റെ നിയമാവലിക്കനുസരിച്ചു പ്രവർത്തിക്കാനും പരാതികൾ കേൾക്കാനും ആവശ്യമായ ഇടപെടലുകൾ നടത്താനുമാണ്‌ വനിതാ കമ്മീഷൻ . എന്നാൽ നിർഭാഗ്യവശാൽ പാട്രിയാർക്കൽ ചിന്തയാണ് അതിനെ നയിക്കുന്നത്. കമീഷന് മുന്നിൽ സമർപ്പിക്കപ്പെടുന്ന കേസുകൾ തേച്ചുമായ്ക്കപ്പെടുന്നതും പരാതി പിൻവലിക്കാൻ സ്ത്രീകൾ നിര്ബന്ധിതരാവുന്നതുമെല്ലാം ആ മനോഭാവം ഭരിക്കുന്നത് കൊണ്ടാണ്.

ഇനി പുതിയൊരാൾ വന്നാൽ തന്നെ ഒരു പുഞ്ചിരി ആശ്വസിപ്പിക്കുന്ന ഒരു വാക്ക് അതിൽ കൂടുതൽ ഒന്നും നമ്മൾ സ്ത്രീകൾ പ്രതീക്ഷിക്കണ്ട ..

രാഷ്ട്രീയ താല്പര്യങ്ങളുടെ , സാമുദായിക സമവാക്യങ്ങളുടെ പേരിൽ കണ്ടെത്തുന്ന ഏതാനും സ്ത്രീകളെ ആ ചുമതല ഏൽപ്പിച്ച് സർക്കാരും സമൂഹവും കൈയൊഴിഞ്ഞു മാറിനിന്നാൽ മറ്റെല്ലായിടത്തുമെന്നപോലെ സ്ത്രീനീതി വിഷയത്തിലും കൈയൂക്കും ആണധികാരവും ജാതിമേൽക്കോയ്മയുമെല്ലാം ചേർന്ന് കാര്യങ്ങൾ തീരുമാനിക്കും...

കേരള വനിതാ കമ്മീഷൻ ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന വേളയാണിത്. സ്ത്രീ അവകാശങ്ങൾക്കുവേണ്ടി വിപുലമായ പരിപാടികൾ നടപ്പാക്കിക്കൊണ്ടിരിക്കുന്ന സന്ദർഭം.. ഈ ഒരു സമയത്ത് തന്നെ വനിതാ കമീഷൻ അധ്യക്ഷ എം സി ജോസഫൈൻ രാജിവെക്കേണ്ടിവന്നിരിക്കുന്നു ...

'അനുഭവിച്ചോ' ............

23/04/2020

ലോക പുസ്‌തകദിനം
**********************

"ഇഖ്‌റഹ് - വായിക്കുക " എന്ന ആഹ്വാനത്തോടെ പതിനാലു നൂറ്റാണ്ട് മുന്പ് ഖുർആൻ അവതരിച്ചതോടെ അറേബ്യ ഒരു വൻ വിപ്ലവത്തിന് തുടക്കം കുറിച്ചു.... റമദാനിലെ അവസാനപത്തിലെ രാത്രികളിലാണ് ഓർമവെച്ചനാൾ മുതൽ വായന ഒരു ആഘോഷവും ആനന്ദവുമാക്കിയിരുന്നത് .. ഏപ്രിൽ 23 പുസ്‌തക ദിനം വല്യ കാര്യമായി തോന്നാറില്ല ..
സമയം കിട്ടുന്പോൾ വായിക്കുക' എന്നതല്ല
വായിക്കാൻ സമയം കണ്ടെത്തുക' എന്നതാണ് പ്രധാനം .

മറ്റെന്തിനേക്കാളുമേറെ പ്രാധാന്യവും പ്രസക്തിയും പുസ്തകദിനാചരണത്തിനുമുണ്ട് എന്നത് സത്യവുമാണ് ..

"വിശക്കുന്ന മനുഷ്യാ പുസ്‌തകം കയ്യിലെടുക്കു, അത് പുത്തനൊരായുധമാണ് " (ബെർടോൾഡ് ബ്രെഹ്‌ത്.)

"വിവിധ വിഷയങ്ങൾ പ്രതിപാദിക്കുന്ന പുസ്തകങ്ങൾ ശേഖരിച്ചുവെച്ച ഗ്രൻഥശാല, പ്രഗത്ഭരായ അധ്യാപകരുള്ള ഒരു സർവകലാശാലക്ക് തുല്യം"
(കാർലൈൻ)

എങ്ങിനെ മറക്കും ഈ ദിനത്തിൽ നമ്മുടെ സ്വന്തം മാഷിനെ ...
"വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും. വായിച്ചു വളർന്നാൽ വിളയും, വായിക്കാതെ വളർന്നാൽ വളയും"
(കുഞ്ഞുണ്ണി മാഷ്)

"അറിവുള്ളവനും അറിവില്ലാത്തവനും ഒരുപോലെയാകുമോ" (ഖുർആൻ)

"എന്തെങ്കിലും പ്രയോജനമില്ലാത്ത ഒരു പുസ്തകവുമില്ല"
( വായനയുടെ സ്വർഗത്തിൽ അഴീക്കോട് മാഷ്)

എല്ലാം അറിഞ്ഞിട്ടും ജനങ്ങളെ വഴിതെറ്റിക്കുന്ന പുരോഹിതന്മാരെ കുറിച്ചു ഖുർആനിൽ അല്ലാഹു പറയുന്നു 'പുസ്തകങ്ങൾ ചുമക്കുന്ന കഴുതകൾ" എന്ന് ..

തീർച്ചയായും പലരുടെയും സ്വകാര്യ ബുക്‌ഷെൽഫിന്റെ കാര്യവും അങ്ങനെതന്നെയാണ്.. അത്തരം പുസ്തകങ്ങളെ 'തടവിലാക്കപ്പെട്ട ആത്മാക്കൾ ' എന്നാണു സാമുവൽ ബട്ലർ വിശേഷിപ്പിച്ചത് ..

എന്തായാലും നമുക്കും തുടങ്ങാം വായനയോടെ...

Address


Website

Alerts

Be the first to know and let us send you an email when Sana'Z Articles posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share