AROOR Live

AROOR Live LeftFront,Aroor

✅ പെൻഷൻ കുടിശിക6 മാസം കുടിശികയെന്ന് ആരോപണം; എന്നാൽ 5 മാസം കൊടുത്തു, ഇനി 1 മാസം ഡിസംബറിൽ നൽകും.✅ KSRTC ശമ്പളവും പെൻഷനും20...
10/09/2025

✅ പെൻഷൻ കുടിശിക
6 മാസം കുടിശികയെന്ന് ആരോപണം; എന്നാൽ 5 മാസം കൊടുത്തു, ഇനി 1 മാസം ഡിസംബറിൽ നൽകും.
✅ KSRTC ശമ്പളവും പെൻഷനും
2025 ഏപ്രിൽ മുതൽ എല്ലാ മാസവും 31ന് കൃത്യമായി നൽകുന്നു.
✅ മാവേലി സ്റ്റോർ
പൂച്ച പെറ്റെന്ന ആരോപണം വ്യാജം.
നിത്യോപയോഗ വസ്തുക്കൾ എല്ലാം ലഭ്യമാണ്.
ചരിത്രത്തിൽ ആദ്യമായി ഓണത്തിന് 55 ലക്ഷം കുടുംബങ്ങൾ 385 കോടി രൂപയുടെ സാധനങ്ങൾ വാങ്ങി. വിലക്കയറ്റം നിയന്ത്രിച്ചു.
✅ ട്രഷറി പൂട്ടും
ട്രഷറി ഭംഗിയായി പ്രവർത്തിക്കുന്നു. 9 വർഷമായി കാത്തിരുന്നവർ നിരാശരാണ്.
✅ കടം – ശ്രീലങ്ക ആവുമോ?
കടം എടുത്ത് വികസനം നടത്തുന്നു. വരുമാനവും വർദ്ധിക്കുന്നു.
✅ ശമ്പളത്തിനും പെൻഷനും കടം
അത് UDF കാലത്ത്.
ഇപ്പോൾ 1,30,000 കോടി തനത് വരുമാനമുള്ള കേരളത്തിന് 70,000 കോടി ശമ്പളവും പെൻഷനും കൊടുക്കാൻ കടം വേണ്ട.
✅ അഴിമതി ആരോപണം
വലിയ വലിയ ആരോപണങ്ങൾ തെളിവില്ലാതെ.
പ്രതിപക്ഷം കോടതിയിൽ പോയിട്ടും ഒന്നും തെളിയിക്കാൻ കഴിഞ്ഞില്ല.
✅ നെൽവില കുടിശിക
കേന്ദ്രം 2600 കോടി തരാനുണ്ടായിട്ടും, സർക്കാർ കുടിശിക തീർത്തു.
ഇപ്പോൾ സമയത്ത് വിതരണം.
✅ കിഫ്ബി
90,000 കോടി രൂപയുടെ വികസനം കിഫ്ബി വഴി നടന്നു.
വിമർശിക്കുന്ന UDF എം.എൽ.എമാരുടെ മണ്ഡലങ്ങളിലും.
✅ നവകേരള സദസ്
140 മണ്ഡലങ്ങളിൽ, ഓരോ മണ്ഡലത്തിനും 7 കോടി വീതം – 1000 കോടി രൂപ അനുവദിച്ചു.
പ്രതിപക്ഷ എം.എൽ.എമാരും സ്വന്തം മണ്ഡലത്തിൽ പോസ്റ്റർ അടിച്ചു പ്രചരിപ്പിച്ചു.
✅ സർക്കാർ ജീവനക്കാരുടെ DA
2 വർഷമായി കൃത്യമായി നൽകുന്നു.
ഓണത്തിന് 2 DA നൽകി, ഇനി 1 DA കൂടി ഉടൻ നൽകും.
✅ വികസനം
പ്രതിപക്ഷ ശ്രമങ്ങളെ മറികടന്ന് വൻ പദ്ധതികൾ പൂർത്തിയായി.
വികസനം ഇല്ലെന്ന ആരോപണമൊഴികെ പ്രതിപക്ഷത്തിന് പറയാനില്ല.

സി.കെ ശ്യാംപ്രസാദ് സിവിൽ പോലീസ് ഓഫീസർകോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ മരണം: 2025 ഫെബ്രുവരി രണ്ട്ഇങ്ങനെ ഒരു പോലീസ് ഉദ്യോഗ...
09/09/2025

സി.കെ ശ്യാംപ്രസാദ്
സിവിൽ പോലീസ് ഓഫീസർ
കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ
മരണം: 2025 ഫെബ്രുവരി രണ്ട്
ഇങ്ങനെ ഒരു പോലീസ് ഉദ്യോഗസ്ഥനെ പറ്റി നിങ്ങളിൽ എത്ര പേർ കേട്ടിട്ടുണ്ട് എന്നറിയില്ല .
ജനങ്ങൾ അധികം കേൾക്കാനോ ഓർമ്മിക്കാനോ അധികം സാധ്യതയില്ലാത്ത പേരാണ് ഈ പാവം പോലീസുകാരൻ്റെത്.
ഏറ്റുമാനൂർ തെളളകത്ത് വെച്ച് ഈ പോലീസ് ഉദ്യോഗസ്ഥൻ ക്രൂരമായി കൊല്ലപ്പെട്ടു. കൊല്ലപ്പെടുമ്പോൾ 44 വയസേ ഉള്ളു പ്രായം .
പറക്കമുറ്റാത്ത മൂന്ന് കുട്ടികളുടെയും ഭാര്യയടക്കമുള്ള ബന്ധുക്കളുടെയും ഏക ആശ്രമമായിരുന്നു അയാൾ
പാതിരാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴിയിൽ വെച്ച് ഒരു സാധാരണക്കാരൻ്റെ പെട്ടിക്കട ഒരു തെരുവ് ഗുണ്ട തല്ലി തകർക്കുന്നത് കണ്ടാണ് ശ്യാം പ്രസാദ് ബൈക്ക് നിർത്തിയത്. അക്രമിയെ കണ്ടപ്പോൾ തന്നെ അയാൾ തിരിച്ചറിഞ്ഞു.
കൊക്കാടൻ ജിബിൻ ജോർജ്ജ് !
ലഹരി മൂത്താൽ പിന്നെ ഹിസ്റ്റീരിയ ബാധിച്ചവനെ പോലെയാണ് അക്രമം .
ഒറ്റക്ക് നേരിടുന്നത് അപകടമാണ് , പക്ഷെ
നേരിട്ടെ പറ്റു , കാരണം ഒരു കൊച്ചുകുഞ്ഞിനെ
തൂക്കി എറിയുകയാണ് അക്രമി . മറ്റൊരാളുടെ കഴുത്ത് തൻ്റെ ബലിഷ്ടമായ കൈ കൊണ്ട്
അമർത്തി പിടിച്ചിരിക്കുകയാണ് അയാൾ
ചിന്തിച്ച് നിൽക്കുന്നത് അപകടമാണ്
രണ്ട് ജീവൻ തൻ്റെ മുന്നിൽ വെച്ച് അവസാനിക്കാൻ പോകുന്നു . ഒരു വലിയ ജനക്കൂട്ടം കാഴ്ച്ചക്കാരെ പോലെ നോക്കി നിൽക്കുന്നു.
ബൈക്ക് സ്റ്റാൻഡിൽ വെച്ച് ശ്യം പ്രസാദ് ഇറങ്ങി അക്രമിയുടെ ചിത്രം മൊബൈൽ ഫോണിൽ പകർത്തി സ്റ്റേഷനിലെ വാട്ട്സാപ്പ് ഗ്രൂപ്പിലേക്ക് അയച്ചു . പിന്നാലെ അക്രമിയെ ശ്യാം പ്രസാദ് കീഴ്പ്പെടുത്തി .
ഇതോടെ രണ്ട് വധശ്രമക്കേസുകൾ അടക്കം ഏഴിലധികം ക്രിമിനൽ കേസുകളിൽ പ്രതിയായ കൊക്കാടൻ ഇതോടെ ശ്യാം പ്രസാദിന് നേരെ തിരിഞ്ഞു. റോഡിൽ മലർന്ന് വീണ ശ്യാം പ്രസാദിൻ്റെ നെഞ്ചിൽ തുടർച്ചയായി ആഞ്ഞ് ചവുട്ടി , വാരിയെല്ലുകൾ ഓടിച്ച് അന്തരികാവയവങ്ങളിലേക്ക് കയറി , വായിലൂടെ ചോര നുര പോലെ ഒഴുകി.
ബോധം പോകും മുൻപ് ശ്യാം തനിക്ക് അന്നോളം അപരിചിതനായ ആ തട്ടുകടകാരനോട്
നേർത്ത സ്വരത്തിൽ പറഞ്ഞു.
"നിങ്ങൾ കടയടച്ചോ ഇനി പ്രശ്നം ഉണ്ടാവില്ല "
പെട്രോളിംഗ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കുമരകം സി ഐ കൊലപാതകിയെ ഓടിച്ചിട്ട് പിടിച്ചു.
ക്രമസമാധാനപാലനത്തിൻ്റെ ഭാഗമായി ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനുള്ള പോരാട്ടത്തിനിടയിൽ ജീവൻ നഷ്ടമായ ഒടുവിലത്തെ രക്തസാക്ഷിയാണ് കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറുമായിരുന്ന സി.കെ.ശ്യാംപ്രസാദ്
ഡ്യൂട്ടിയിൽ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ശ്യാം പ്രസാദിന് തൻ്റെ മുന്നിലെ അതിക്രമം ചെറുത്തില്ലായിരുന്നുവെങ്കിലും ആരും അത് അറിയുമായിരുന്നില്ല. ഇനി വാഹനം നിർത്തിയാലും സ്ഥലത്ത് കൂടുതൽ പോലീസ് എത്തട്ടെ എന്ന് കരുതി കാത്ത് നിൽക്കാമായിരുന്നു.
തന്നെക്കാൾ കരുത്തനും , സ്വബോധം ഇല്ലാതെ
നിൽക്കുന്നവനുമായ പ്രതിയെ ഒറ്റക്ക് കീഴ്പ്പെടുത്താൻ ശ്രമിക്കുന്നത് അപകടം ആണെന്ന് അറിയാഞ്ഞിട്ടല്ല . പക്ഷെ രണ്ട് ജീവനുകൾ തൻ്റെ
കൺമുന്നിൽ പൊലിഞ്ഞ് വീഴരുത് എന്ന് കർത്തവ്യബോധം ആണ് ആ ചെറുപ്പക്കാരനെ നയിച്ചത്.
പോലീസിൻ്റെ നേരിയ വീഴ്ച്ചകൾ പോലും ആഘോഷമാക്കാറുള്ള മാധ്യമങ്ങളും പ്രതിപക്ഷവും എന്ത് കൊണ്ട് ശ്യാമപ്രസാദിൻ്റെ ജീവത്യാഗം ചർച്ച ചെയ്യുന്നില്ല ??
ശ്യാംപ്രസാദ് ഒറ്റക്കല്ല , മദ്യപൻ വാഹനം ഇടിച്ച്
കൊലപ്പെടുത്തിയ പോലീസുകാരനായ കെ.വി അജേഷ് , ചീട്ടുകളിസംഘത്തെ പിടിക്കാർ ശ്രമിക്കുന്നതിനിടെ മരണപ്പെട്ട ഗ്രേഡ് എസ്.ഐ. ജോബി ജോർജ് പേരുകൾ പറയാൻ ഒരുപാട് ഉണ്ട്.
പോത്തൻകോട് സുധീഷ് വധക്കേസിലെ പ്രതി ഒട്ടകം രാജേഷിനെ പിടികൂടാൻ പോകുന്നതിടെ വർക്കലയിൽ വച്ച് വള്ളം മുങ്ങി ബാലു എന്ന പോലീസ് ഉദ്യോഗസ്ഥൻ മരണപ്പെട്ടതും , മൂന്ന് പോലീസുകാർ കഷ്ടിച്ച് രക്ഷപ്പെട്ടതും രണ്ട് വർഷം മുൻപാണ്
എറണാകുളം അമ്പലമേട് സ്റ്റേഷനിൽ മോഷണ കേസ് പ്രതി രക്ഷപ്പെടാനുള്ള ശ്രമത്തിൽ കൈയ്യിലെ വിലങ്ങ് ഉപയോഗിച്ച് ഒരു പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്താൻ ശ്രമിച്ച് കുറച്ച് നാൾ മുൻപ് ആയിരുന്നു
കുപ്രസിദ്ധ ക്രിമിനലായ മാരിയെ പിടികൂടുന്നതിനിടയില്‍ ഒല്ലൂര്‍ സിഐ ടി.പി. ഫര്‍ഷാദിനും സിപിഒ വിനീതിനും ഗുരുതരമായി കുത്തേറ്റത് ഒൻപത് മാസം മുൻപാണ്
സംഭവകഥകൾ പറയാനാണെങ്കിൽ
എഴുതിയിലും തീരില്ല
ആത്മാർത്ഥതയും അർപ്പണബോധവും തികഞ്ഞ സത്യസന്ധതയും ഉള്ള നൂറുകണക്കിന് പേരുള്ള
കുറ്റാന്വേഷണ ഏജൻസിയാണ് കേരള പോലീസ്
കുറ്റാന്വേഷണ മികവിൽ കേരള പോലീസിന്
തതുല്യമായ ഏത് സേനയാണ് ഇന്ന് ഇന്ത്യയിൽ ഉള്ളത്
ചില ഉദാഹരണങ്ങൾ പറയേണ്ടതുണ്ട് എന്ന് തോന്നുന്നു
എറണാകുളം കടവന്ത്ര സ്വദേശിയ പത്മം എന്ന ലോട്ടറി വിൽപ്പനക്കാരിയെ കാണാനില്ലെന്ന
ബന്ധുവിൻ്റെ പരാതിയാണ് കുപ്രസിദ്ധമായ
ഇലന്തൂർ നലബലി കേസ് ആയി മാറുന്നത്.
നേരിയ തെളിവ് പോലും അവശേഷിപ്പിക്കാതെ
പ്രതികൾ ചെയ്ത കൃത്യം തെളിയിച്ചത് കേരളാ പോലീസിൻ്റെ മിടുക്ക് അല്ലാതെ എന്താണ്
UDF ഭരണകാലത്ത് പെരുമ്പാവൂർ ജിഷാ കേസിൽ
പ്രതിയെ പിടി കൂടാൻ കഴിയാതെ ചെരുപ്പ് കെട്ടിതൂക്കിയിട്ട് , നാട്ടിലെ മുഴുവൻ ചെറുപ്പക്കാരെയും
മാങ്ങയും കടിപ്പിച്ച് നടക്കുന്ന പോലീസിൽ നിന്നാണ് ഈ മാറ്റം എന്നാലോചിക്കണം.
രാജ്യത്ത് ആദ്യമായി മയക്കുമരുന്ന് നിർമ്മാണ ഫാക്ടറി ഹൈദരാബാദിൽ പോയി കണ്ടെത്തിയതാണ് മറ്റൊരു സംഭവം . കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്തിൻ്റെ തലസ്ഥാനത്ത് പോലീസിൻ്റെ മൂക്കിൻ്റെ തുമ്പിൽ ഒരു ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ ഇങ്ങനെ ഒരു ഫാക്ടറി പ്രവർത്തിക്കുന്ന കാര്യം രേവന്ത് റെഡ്ഡിയുടെ തെലുങ്കാന പോലീസ് അറിയുന്നത് തന്നെ കേരളാ പോലീസ് അവിടെ തപ്പി ചെല്ലുമ്പോൾ മാത്രമാണ് എന്നൊർക്കണം
കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ ലോഡ് കണക്കിന് കഞ്ചാവ് എത്തിക്കുന്ന ഒറീസയിലെ വൻകിട ലഹരി മാഫിയാ സംഘത്തിന്റെ തലവന്‍ ആയ ജാഫറിനെ
വെള്ളറട പോലീസ് പിടികൂടിയത് സിനിമാ കഥയേക്കാൾ നാടകീയമായിട്ടാണ്. നിയമവാഴ്ച്ചയില്ലാത്ത മാവോയിസ്റ്റ് മേഖലയിൽ
നിന്നാണ് കേരളത്തിലേക്കുള്ള കഞ്ചാവിൻ്റെ
കടത്ത് ഇയാൾ നടത്തുന്നത്. സ്വന്തമായി ഫോണോ സിം കാർഡോ ATM മോ ഉപയോഗിക്കാത്ത ഇയാൾ പിടിക്കപ്പെടാതിരിക്കാന്‍ ബാല്‍ഡ ഗ്രാമവാസികളുടെ ബാങ്ക് അക്കൗണ്ടുകളിലൂടെ ആയിരുന്നു പണമിടപാടുകള്‍ നടത്തുന്നത്. മൈനുകളും , ബോംബുകളും കുഴിച്ചിട്ടിരിക്കുന്ന ഈ ഗ്രാമങ്ങളിലേക്ക് ഒറീസ പോലീസ് പോകുന്നത് തന്നെ
വിരളം ആയിട്ടാണ്. റെയില്‍വേ ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന അഞ്ച് മാസം പ്രദേശത്ത് വേഷം മാറി താമസിച്ചാണ് പോലീസ് ഇയാളെ പിടി കൂടുന്നത്. കണ്ണൂർ സ്ക്വാഡ് എന്ന മമ്മൂട്ടി ചിത്രം പോലെ
ഏറെ ദുരിതങ്ങൾ സഹിച്ചാണ് ഇയാളെ പോലീസ് പിടി കൂടിയത്
കേരളം കണ്ട ഏറ്റവും വലിയ ആസൂത്രിത എടിഎം കൊള്ള ചിലരെങ്കിലും ഓർക്കുന്നുണ്ടാവണം.
ഹരിയാണ അതിർത്തിയിലെ നൂഹ് ജില്ലയിലെ ഒരു കുഗ്രാമത്തിലാണ് ഈ സംഘത്തിൻ്റെ താവളം . പഴയ എ.ടി.എം. യന്ത്രങ്ങൾ പണംകൊടുത്ത് വാങ്ങിയാണ് പരിശീലനം നടത്തുന്ന പ്രൊഫഷണൽ സംഘം ആണ്
ഇവർ. കേവലം ഒരുമണിക്കൂർ 35 മിനിറ്റ് കൊണ്ട് ഇരിങ്ങാലക്കുട മാപ്രാണത്തും ഷൊർണൂർ റോഡിലെ എ.ടി.എമ്മിലും ഈ സംഘം കവർച്ച നടത്തി. വയർലെസ് സംവിധാനവും മെഷീൺഗണുമായിട്ടാണ് ഈ സംഘം റോന്ത് ചുറ്റുക .
കവർച്ച നടത്തിയ ശേഷം കാർ വലിയ കണ്ടെയിനറിനുള്ളിലേക്ക് ഓടിച്ച് കയറ്റി സ്ഥലം വിടുന്ന സംഘത്തെ പറ്റി ആദ്യ വിവരം ലഭിച്ച ഉടൻ തൃശൂർ കമ്മീഷണർ പാലക്കാട്, കോയമ്പത്തൂർ, കൃഷ്ണഗിരി ജില്ലകളിൽ ജാഗ്രതാനിർദേശം നൽകി.
കേരളാ പോലീസ് കൊടുത്ത ആ നിർണ്ണായക വിവരമാണ് ഈ കവർച്ച സംഘത്തിലേക്ക് എത്തിച്ചത് .തൃശൂർ ഹെയ്സ്റ്റ്: കൊള്ളയുടെ തിരക്കഥ സ്‌ട്രോങ്; പൊളിച്ചത് പോലീസിന്റെ 'Action Thriller Mission 28 September 2024 ൽ മാതൃഭൂമി പ്രസിദ്ധീകരിച്ച വാർത്തയുടെ തലക്കെട്ട് ഇങ്ങനെയായിരുന്നു.
ചെറുവണ്ണൂർ ജ്വല്ലറി കവർച്ച കേസ് പ്രതികളെ നേപ്പാൾ അതിർത്തിയിൽ പോയി ആണ് കേരളാ പോലീസ് അറസ്‌റ്റ് ചെയ്ത ഒരു വാർത്ത മനോരമ ഓൺലൈൻ പ്രസിദ്ധീകരിച്ചത് ഇവിടെ വായിക്കാം
" 22 ന് രാത്രി തന്നെ പിടികൂടാനുള്ള ശ്രമം നടത്തി. 7 മണിയോടെ വീട്ടിൽ എത്തി. എന്നാൽ അറിയാത്തവരെ കണ്ട പ്രതി തോക്കെടുത്ത് ബഹളം വച്ച് ആളുകളെ കൂട്ടുകയായിരുന്നു. അര മണിക്കൂർ കൊണ്ട് പ്രദേശവാസികളായ ക്രിമിനലുകൾ ആയുധങ്ങളുമായി എത്തി പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ സമസ്ത സിമാബെൻ ഉദ്യോഗസ്ഥർ എത്തി തടയുകയായിരുന്നു. ഈ സമയത്തിനുള്ളിൽ നാട്ടുകാർ മുഖ്യ പ്രതിക്ക് രക്ഷപ്പെടാനുള്ള അവസരം ഒരുക്കുകയും ചെയ്തു. പ്രതിയുമായി അവിടെ നിൽക്കരുതെന്ന ബോർഡർ പൊലിസിന്റെ അഭിപ്രായമാണ് 23ന് തന്നെ റിസർവേഷൻ ഇല്ലാതെ സാധാരണ കംപാർട്ട്മെന്റിൽ കേരളത്തിലേക്ക് തിരിച്ചത്. ലഗേജ് വയ്ക്കുന്ന മുകളിലെ കമ്പിയിൽ പ്രതിയെയും കൊണ്ട് 4 പൊലീസ് ഉദ്യോഗസ്ഥർ ഉറങ്ങാതെ 3 രാത്രിയും പകലും കഴിച്ചകൂട്ടി. വയറ്റിളക്കും പിടിച്ചതിനാൽ മൂന്നു ദിവസം ഭക്ഷണം കഴിക്കാനും സാധിച്ചില്ല. 23 ന് തിരിച്ച സംഘം ഭക്ഷണം കഴിക്കുന്നത് 26ന് രാത്രിയോടെ പാലക്കാട് എത്തിയതിന് ശേഷമാണ്."
സൈബർ തട്ടിപ്പിലൂടെ നാലു കോടി രൂപ അപഹരിച്ച പ്രതികളെ രാജസ്‌ഥാനിൽ നിന്ന് കോഴിക്കോട് സിറ്റി സൈബർ പോലീസ് പിടികൂടിയതും കൊച്ചിയിലെ ഒരു വീട്ടമ്മയിൽ നിന്ന് 'ഡിജിറ്റൽ അറസ്റ്റ്' സൈബർ തട്ടിപ്പ് വഴി 4.12 കോടി രൂപ കബളിപ്പിച്ച കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തതും പോലീസിൻ്റെ കുറ്റാന്വേഷണ മികവാണ്
സൈബർ തട്ടിപ്പ് പിടി കൂടുന്നതിൽ രാജ്യത്ത് തന്നെ ഏറ്റവും മികച്ച സേനയാണ് കേരളത്തിലേത് എന്ന് സാക്ഷ്യപ്പെടുത്തുന്നത് കേന്ദ്ര ആഭ്യന്തരമന്താലയമാണ്. DGP യും സൈബർ ഓപ്പറേഷൻസ് വിഭാഗം എസ്പി ഹരിശങ്കറും ചേർന്നാണ് ആ അവാർഡ് അമിത്ഷായിൽ നിന്ന് ഏറ്റുവാങ്ങിയത്.
തിരുവനന്തപുരം 'പേട്ട' റെയിൽവേ സ്‌റ്റേഷനുസമീപത്തുനിന്നും നാടോടി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ 19 മണിക്കൂറിനുള്ളിൽ പെൺകുട്ടിയെ കണ്ടെത്തുകയും രണ്ടാഴ്ചക്കുള്ളിൽ പ്രതിയെ പിടിക്കകൂടുകയും ചെയ്തു.
കൊല്ലത്ത് മിഷിഗേൽ സാറാ എന്ന പെൺകുട്ടിയെ തട്ടി കൊണ്ട് പോയ മൂന്നംഗ കുടുംബത്തെ പോലീസ് പിടി കൂടിയതും ഓർമ്മയുണ്ടാകുമല്ലോ
കണ്ണൂർ വളപട്ടണത്ത് വ്യാപാരിയുടെ വീട്ടിൽ നിന്ന് ഒരു കോടി രൂപയും 300 പവൻ സ്വർണവും കവർന്ന കേസിലെ പ്രതിയെ കണ്ണൂർ സിറ്റി പോലീസ് വിദഗ്‌ധമായി പിടികൂടിയത് മികവ് അല്ലന്ന് പറയാൻ
കഴിയുമോ ?
കോഴിക്കോട് വടകര ചേറോട് വെച്ച് മുത്തശ്ശിയുടെ ജീവനെടുക്കുകയും ഒൻപത് വയസ്സുകാരിയായ ചെറുമകളെ കോമാവസ്‌ഥയിലുമാക്കിയ അപകടത്തിന് കാരണമായ വാഹനത്തെയും ഡ്രൈവറെയും പോലീസ് കണ്ടെത്തിത് ശൂന്യതയിൽ നിന്നാണ്.
കാസർഗോഡ് പൂച്ചക്കാട് സ്വദേശിയായ വ്യാപാരിയിൽനിന്നും മന്ത്രവാദത്തിൻ്റെ പേരിൽ അഞ്ചു കിലോഗ്രാമോളം സ്വർണം തട്ടിയെടുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതികളെ പോലീസ് അറസ്റ്റു ചെയ്തു.
ആലപ്പുഴ എറണാകുളം ജില്ലകളിൽ ഭീതി പടർത്തിയ കുറുവ സംഘാംഗത്തെ പോലീസ് അറസ്‌റ്റ് ചെയ്തതും , ആ സംഘത്തിലുള്ളവർ സ്റ്റേഷന് മുന്നിൽ ബഹളം വെച്ചതും അടുത്തിടെയല്ലേ . ഇരകളെ മൃഗീയമായി കൊലപ്പെടുത്തുന്ന ഈ സംഘത്തെ അമർച്ച ചെയ്തതും കേരളാ പോലീസിൻ്റെ മിടുക്ക് അല്ലെങ്കിൽ മറ്റെന്താണ്
ജീവൻ പണയം വെച്ച് കേരളാ പോലീസ് തെളിയിച്ച
ചില കേസുകൾ മാത്രമാണ് ഇവിടെ കുറിച്ചത്.
ഇതിനിടയിൽ ജീവൻ നഷ്ടപ്പെട്ട പോലീസുകാർ ഉണ്ട്.
ഗുരുതരമായി പരിക്കേറ്റ പോലീസുകാർ ഉണ്ട്.
കേരളാ പോലീസിൻ്റെ ഈ നേട്ടങ്ങളും , ജീവത്യാഗങ്ങളും മറന്നാണ് ഇപ്പോൾ പോലീസിനെ മോശം ആക്കാൻ ശ്രമം ആസൂത്രിത ശ്രമം നടക്കുന്നത്. എല്ലാ പോലീസുകാരും ശരിയാണ് എന്ന അഭിപ്രായം ഇല്ല , പക്ഷെ ഇപ്പോൾ നടക്കുന്നത് സംഘടിതമായ ആക്രമണം ആണ്. അതിനോട് യോജിക്കാൻ ആവില്ല

Jeevan Kumars

എന്ത് പ്രഹസനമാണ് കെസീ ...തുറവൂര്‍ - പമ്പ ഒരു ദേശീയ പാത അല്ല . NH 66 ദേശീയ പാതയെ സംസ്ഥാന പാതകളും അതിനെ  MC റോഡുമൊക്കെ ആയി...
08/09/2025

എന്ത് പ്രഹസനമാണ് കെസീ ...
തുറവൂര്‍ - പമ്പ ഒരു ദേശീയ പാത അല്ല . NH 66 ദേശീയ പാതയെ സംസ്ഥാന പാതകളും അതിനെ MC റോഡുമൊക്കെ ആയി ബന്ധിപ്പിക്കുന്ന റോഡ് ആണ് .അതിൽ വരുന്ന രണ്ടു പ്രധാന ഫലങ്ങളിൽ ആദ്യ പാലം 2016 ൽ ഉത്ഘാടനം ചെയ്യപ്പെട്ടു .
രണ്ടാമത്തേത് 2017 ൽ ചെറിയാൻ വർക്കി കൺസ്ട്രക്ക്ഷൻസ് നിർമ്മാണം ആരംഭിച്ചുവെങ്കിലും 2018 ൽ നിർത്തി വയ്‌ക്കേണ്ടിവന്നു .

കേരളത്തിലെ സംസ്ഥാന സർക്കാർ നബാർഡ് വായ്‌പ എടുത്ത് പണിതതാണ് തൈക്കാട്ടുശ്ശേരി പാലം . വിഎസ് അച്യുതാനന്ദൻ സർക്കാറിന്റെ കാലത്ത് എഎം ആരിഫ് MLA ആണ് ഇനിഷ്യേറ്റിവ് എടുത്തത് . നബാർഡ് വായ്പ എന്നത് കേന്ദ്ര സർക്കാരിന്റെ എന്തോ സഹായമാണ് എന്ന നിലയിലാണ് അന്ന് പ്രചരിപ്പിക്കപ്പെട്ടത് . കേന്ദ്ര കൃഷി വകുപ്പിന് കീഴിൽ ആണ് നബാർഡ് പ്രവർത്തിക്കുന്നത് . സംസ്ഥാന സർക്കാർ അടച്ചു തീർക്കേണ്ട വായ്പ ആണ് തന്നത്.

ഒന്നാം പിണറായി സർക്കാർ കാലത്ത് ജി സുധാകരൻ 2017 ൽ ഉൽഘാടനം ചെയ്ത് അതിവേഗം നിർമ്മാണം നടക്കവേ ഹൈക്കോടതി പണി നിർത്തി വയ്ക്കുവാൻ ഉത്തരവ് ഉണ്ടായി. അതിനു ശേഷം കേസിലെ കക്ഷികളുമായി നിരവധി ചർച്ചകൾ നടത്തി പ്രശ്ന പരിഹാരത്തിന് അന്നത്തെ എംഎൽഎ ആയിരുന്ന ആരിഫ് ശ്രമിച്ചു എങ്കിലും അവർ വഴിപ്പെട്ടില്ല . 2019 ൽ എംഎൽഎ ആയ ഷാനിമോൾ ഉസ്മാൻ തീർത്തും നിരുത്തരവാദിത്വപരമായ സമീപനമാണ് ഈ പാലത്തിന്റെ കാര്യത്തിൽ കാണിച്ചത്. സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് കളക്ടർ വിളിച്ച യോഗങ്ങൾ എല്ലാം എംഎൽഎ അസൗകര്യം പറഞ്ഞു മാറ്റിവയ്പ്പിക്കുകയാണുണ്ടായത് .
2021 പകുതിയോടെ പുതിയ LDF എംഎൽഎ വന്നു . പിണറായി വിജയൻ രണ്ടാം സർക്കാർ വന്നതോടെ അന്ന് ആലപ്പുഴ എംപി ആയിരുന്ന AM ആരിഫ് ഹൈക്കോടതിയിൽ നടന്നിരുന്ന കേസിൽ കക്ഷി ചേർന്ന് സീനിയർ അഭിഭാഷകനായ അഡ്വക്കേറ്റ് S ശ്രീകുമാർ മുഖേന കോടതിയിൽ കാര്യങ്ങൾ ധരിപ്പിക്കുകയും നിർമ്മാണം തുടരാൻ അനുമതി ലഭിക്കുകയും ചെയ്തു .

തുടർന്ന് അതിവേഗം തന്നെ സ്ഥലം ഏറ്റെടുക്കുവാനുള്ള നടപടികൾ പൂർത്തിയാക്കി പണം കെട്ടിവച്ചു അക്വിസിഷൻ പൂർത്തിയാക്കി സ്ഥലം നിർമ്മാണ ചുമതലയുള്ള ചെറിയാൻ വർക്കിക്ക് കൈമാറി . ഒരുപാട് വർഷങ്ങൾക്ക് മുൻപുള്ള നിരക്കിൽ പണി ചെയ്യുവാൻ ആകില്ല എന്നവർ അറിയിച്ചതിനെ തുടർന്ന് വീണ്ടും പ്രതിസന്ധിയിൽ ആയെങ്കിലും ധനമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും സ്ഥലത്ത് വന്ന് കാര്യങ്ങൾ നേരിട്ട് ബോധ്യപ്പെട്ട് പുതുക്കി നൽകിയ റേറ്റിൽ 2023 - 24 ൽ നിർമ്മാണം പുനരാരംഭിക്കുകയും ചെയ്തു .
അതിവേഗത്തിൽ നിർമ്മാണം പുരോഗമിക്കുന്നു . ഈ സര്ക്കാറിന്റെ കാലത്ത് തന്നെ ഈ പാലത്തിലൂടെ നമുക്ക് പോകുവാനാകും ..

നേരേകടവ് പാലത്തിനും പുതിയ അവകാശി ആയി എത്തിയത് കൊണ്ട് പറയുന്നതാണ് .

ഓണം കഴിയുമ്പോഴും കേരളത്തിൽ ഇത്തവണ സർക്കാരിനെതിരെ പരാതികൾ ഒന്നും തന്നെ വന്നില്ല എന്നത് എത്രപേർ ശ്രദ്ധിച്ചു..? റേഷൻ കടകളില...
08/09/2025

ഓണം കഴിയുമ്പോഴും കേരളത്തിൽ ഇത്തവണ സർക്കാരിനെതിരെ പരാതികൾ ഒന്നും തന്നെ വന്നില്ല എന്നത് എത്രപേർ ശ്രദ്ധിച്ചു..?
റേഷൻ കടകളിലെ സാധനം പോര. സപ്ലൈകോയിൽ സാധനങ്ങൾ ഒന്നുമില്ല.
വെളിച്ചെണ്ണക്കും പച്ചക്കറിക്കും തീ വില. സർക്കാർ നോക്കുകുത്തി. വിപണി ഇടപെടൽ പരാജയം. ക്ഷേമ പെൻഷൻ കുടിശിക തീർക്കാതെ സർക്കാർ. നെൽ കർഷകർക്ക് പണം നൽകാതെ സർക്കാർ. സർക്കാർ ജീവനക്കാരെ അവഗണിച്ച് സർക്കാർ. ആശാവർക്കർ മാർക്കും അംഗൻവാടിക്കാർക്കും പണം നൽകാതെ സർക്കാർ.....
തുടങ്ങി എത്ര തലക്കെട്ടുകൾ ആണ് മനോരമയുടെയും മാതൃഭൂമിയുടെയും ഓഫീസിൽ കെട്ടിക്കിടക്കുന്നത്!
ഈ ഓണക്കാലത്ത് ഇരുപതിനായിരം കോടി രൂപയാണ് സർക്കാർ ജനങ്ങളിലേക്ക് എത്തിച്ചത്. രണ്ടുമാസത്തെ ക്ഷേമ പെൻഷനായി 3200 രൂപ 62 ലക്ഷം പേരുടെ കൈകളിലേക്ക് ഓണത്തിന് 10 ദിവസം മുൻപ് തന്നെ എത്തി. പല വീടുകളിലും പ്രായമായ രണ്ടു പേരൊക്കെ ഉണ്ടാകും. 6400 രൂപയാണ് ഒരു വീട്ടിലെത്തിയത്. ആറുലക്ഷത്തിലധികം പേർക്ക് 15 സാധനങ്ങളുള്ള ഓണക്കിറ്റ് നൽകി.
പൊതുവിദ്യാലയങ്ങളിലെ കുഞ്ഞുങ്ങൾക്ക് 5 കിലോ അരി. സർക്കാർ ഉദ്യോഗസ്ഥർക്ക് ബോണസും ഉത്സവബത്തയും വർദ്ധിപ്പിച്ചു. ഒരു ഗഡു ഡിഎ അനുവദിച്ചു. കരാർ തൊഴിലാളികളും സ്കീം തൊഴിലാളികളും ഉൾപ്പെടെയുള്ള സകല ആളുകളിലേക്കും സർക്കാരിന്റെ കരുതലെത്തി.
സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി സ:ജി.ആർ അനിലിനും സഹകരണ വകുപ്പ് മന്ത്രി സ: വി.എൻ വാസവനുമുൾപ്പെടെ മന്ത്രിമാർക്കെല്ലാം അഭിമാനിക്കാം. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എല്ലാ വകുപ്പുകളും ഒരുമിച്ച് ചേർന്ന് ഈ ഓണം ഗംഭീരമാക്കി..
എന്നാൽ ഇതിനു പിന്നിൽ നിശബ്ദമായി പ്രവർത്തിക്കുന്ന പ്രധാനപ്പെട്ട ആളുടെ പേരു കൂടി പറഞ്ഞില്ലെങ്കിൽ അത് അനീതിയാകും. സമാനതകളില്ലാത്ത നീതി നിഷേധം കേന്ദ്ര ഗവൺമെന്റിൽ നിന്നും കേരളം, സാമ്പത്തിക വിഷയത്തിൽ അനുഭവിക്കുമ്പോഴും അല്ലലില്ലാതെ സംസ്ഥാന ഖജനാവിനെ മുന്നിൽ നിന്നു നയിക്കുന്ന നമ്മുടെ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലിനെ പ്രത്യേകമായി അഭിനന്ദിക്കേണ്ടതുണ്ട്. മാസങ്ങൾക്കു മുൻപ് തന്നെ ഓണത്തിന് വേണ്ടി സാമ്പത്തികമായ തയ്യാറെടുപ്പുകൾ നടത്തി എല്ലാ മേഖലയിലേക്കും അദ്ദേഹം പണം എത്തിച്ചു. നെൽ കർഷകർക്ക് നൽകേണ്ടുന്ന ബോണസിൽ 100 കോടി രൂപ ചരിത്രത്തിൽ ആദ്യമായി അഡ്വാൻസ് വരെ നൽകി. വിപണിയിൽ എല്ലാ സാധനങ്ങളും ഉണ്ട് എന്ന് ഉറപ്പുവരുത്താൻ അദ്ദേഹം മുൻകൈയെടുത്തു. എല്ലാ വിഭാഗം ജീവനക്കാർക്കും തൊഴിലാളികൾക്കും സർക്കാരിന്റെ സഹായം എത്തുന്നുണ്ട് എന്ന് അദ്ദേഹം ഉറപ്പുവരുത്തി. കെഎസ്ആർടിസി ജീവനക്കാർക്ക് ഒന്നാം തീയതി തന്നെ ശമ്പളവും പെൻഷനും നൽകാനായി 100 കോടി രൂപ കൃത്യമായി സംസ്ഥാന ഖജനാവിൽ നിന്നും മാസാമാസം അനുവദിച്ചു നൽകുന്നു.
അങ്ങേയറ്റം കഠിനമായ കാലത്തും കേരളം മുന്നേറുകയാണ്. റോഡുകളും പാലങ്ങളും സ്കൂളുകളും ആശുപത്രികളും നാടാകെ ഉയരുകയാണ്. ഇതിനെല്ലാമുള്ള പണം കണ്ടെത്താൻ കേരളത്തിന് കഴിയുന്നു എന്നത് വിമർശകരെ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്.
ഓണം കളറാക്കിയ കേരളത്തിന്റെ പ്രിയപ്പെട്ട ധനകാര്യ മന്ത്രി ശ്രീ കെ എൻ ബാലഗോപാലിനും ഇടതുപക്ഷ ജനകീയ സർക്കാരിനും അഭിവാദ്യങ്ങൾ...

നൈസായിട്ട് സ്വയം വെളുപ്പിക്കാൻ നോക്കിയതാ ഒത്തില്ല
08/09/2025

നൈസായിട്ട് സ്വയം വെളുപ്പിക്കാൻ നോക്കിയതാ ഒത്തില്ല

07/09/2025
ഇതാണ് പണംകൊടുത്തുള്ള സോഷ്യൽ മീഡിയ വെളുപ്പിക്കൽ..അതായത് സോഷ്യൽ മീഡിയയിൽ കുറച്ച് ലൈക്കും ലൗവും ഒക്കെ കിട്ടിയാൽ ഏത് ഗോവിന്ദ...
06/09/2025

ഇതാണ് പണംകൊടുത്തുള്ള
സോഷ്യൽ മീഡിയ വെളുപ്പിക്കൽ..
അതായത് സോഷ്യൽ മീഡിയയിൽ കുറച്ച് ലൈക്കും ലൗവും ഒക്കെ കിട്ടിയാൽ ഏത് ഗോവിന്ദ ചാമിക്കും പുണ്യാളൻ ആകാം എന്ന്..
ഈ ലൈക്കുകൾ ഒക്കെ Organic ആണെന്നാണോ നിങ്ങൾ കരുതുന്നത്.. അല്ല.. പെയ്ഡ് ലൈക്കുകളും ഷെയറും ആണിത്.. ഏത് PR ടീമിനെ കൊണ്ടും ഒപ്പിക്കാൻ പറ്റുന്നതാണ് ഇത്..

06/09/2025

അയ്യപ്പ സംഗമത്തിലെ
പ്രതിപക്ഷത്തിൻ്റെ ചോദ്യങ്ങൾ;
വി ഡി സതീശനൊരു മറുപടി..

8 മുതൽ 80 വയസ്സ് വരെ ഉണ്ടത്രേ !
04/09/2025

8 മുതൽ 80 വയസ്സ് വരെ ഉണ്ടത്രേ !

ചങ്കാണ് ചൈന
02/09/2025

ചങ്കാണ് ചൈന

01/09/2025

കേൾക്കാതെ പോവരുത്
ഈ ചെറുപ്പക്കാരന്റെ
വാക്കുകൾ....😁

Address


Website

Alerts

Be the first to know and let us send you an email when AROOR Live posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Media Company?

Share