OtherSide

OtherSide Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from OtherSide, News & Media Website, .

ഓണാശംസകൾ ✨🌸ഓണം എന്നും മലയാളിയുടെ ഹൃദയത്തിൽ നിറയുന്നത് മാനവ സാഹോദര്യത്തിന്റെ സന്ദേശവുമായാണ് .മതം, ജാതി, ഭാഷ, ദേശം എന്നീ ഭ...
04/09/2025

ഓണാശംസകൾ ✨🌸
ഓണം എന്നും മലയാളിയുടെ ഹൃദയത്തിൽ നിറയുന്നത് മാനവ സാഹോദര്യത്തിന്റെ സന്ദേശവുമായാണ് .മതം, ജാതി, ഭാഷ, ദേശം എന്നീ ഭിന്നതകൾക്കപ്പുറം നമ്മെ ഒരുമിപ്പിക്കുന്ന, ഒരേ നിലത്ത് ഒരുമിച്ചു സദ്യ പങ്കിടാൻ പഠിപ്പിക്കുന്ന മഹോത്സവമാണ് ഓണം.
ഈ ഓണം നമ്മുടെ വീടുകൾ പൂക്കളങ്ങളാൽ മാത്രമല്ല, സ്നേഹവും കരുതലും നിറഞ്ഞ മനസ്സുകളാൽ കൂടി പുഷ്പിക്കട്ടെ.
സഹജീവികളോട് കരുണ കാണിക്കാനും, സൗഹൃദത്തിന് കൈ നീട്ടാനും, എല്ലാവരെയും തുല്യമായി കാണാനും ഓണം നമ്മെ ഓർമ്മപ്പെടുത്തട്ടെ.

അഭിമാന നിമിഷം! ✨കഴിഞ്ഞ വർഷത്തെ ഏറ്റവും ജനപ്രിയമായ സെവൻസ് ഫുട്ബോൾ ടൂർണമെൻ്റായി കോടിയേരി ബാലകൃഷ്ണൻ മെമ്മോറിയൽ ഗോൾഡ് കപ്പിന...
01/09/2025

അഭിമാന നിമിഷം! ✨
കഴിഞ്ഞ വർഷത്തെ ഏറ്റവും ജനപ്രിയമായ സെവൻസ് ഫുട്ബോൾ ടൂർണമെൻ്റായി കോടിയേരി ബാലകൃഷ്ണൻ മെമ്മോറിയൽ ഗോൾഡ് കപ്പിനെ സെവൻസ് ഫുട്ബോൾ അസോസിയേഷൻ തിരഞ്ഞെടുത്തു. കായികപ്രേമികളുടെയും ഫുട്ബോൾ താരങ്ങളുടെയും അക്ഷീണമായ പിന്തുണയാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന ശക്തി.

ഏപ്രിൽ 20 മുതൽ മെയ് 4 വരെ എരഞ്ഞോളിയിലെ കിൻഫ്രാ പാർക്കിൽ വെച്ച് നടന്ന ടൂർണമെൻ്റ്, ആവേശകരമായ മത്സരങ്ങൾകൊണ്ടും വിദേശ താരങ്ങളുടെ പങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായിരുന്നു. ബഹുമാനപ്പെട്ട ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്ത ടൂർണമെൻ്റിൽ ഫിഫ മഞ്ചേരി, റോയൽ ട്രാവൽസ് എഫ്.സി കോഴിക്കോടിനെ 2-0 ന് പരാജയപ്പെടുത്തി കിരീടം നേടി.

ഈ നേട്ടത്തിൽ സംഘാടകസമിതിയെയും, പങ്കെടുത്ത ടീമുകളെയും, കളിക്കാരെയും, ഒപ്പം ഈ ടൂർണമെൻ്റിനെ ഹൃദയത്തോട് ചേർത്തുവെച്ച മുഴുവൻ ഫുട്ബോൾ ആരാധകരെയും അഭിനന്ദിക്കുന്നു!

ഒരു ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ പണയം വെച്ച കാരുണ്യപ്രവൃത്തി, ലിന്റോ ജോസഫിന്റെ ജീവിതത്തെ ഊന്നുവടിയിലാക്കി. പക്ഷേ, പോരാട്...
01/09/2025

ഒരു ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ പണയം വെച്ച കാരുണ്യപ്രവൃത്തി, ലിന്റോ ജോസഫിന്റെ ജീവിതത്തെ ഊന്നുവടിയിലാക്കി. പക്ഷേ, പോരാട്ടവീര്യം കുറയാതെ, ജനങ്ങളുടെ വേണ്ടി അദ്ദേഹം മുന്നേറുകയാണ്.

2019-ലെ പെരുന്നാൾ ദിവസം. മാങ്കുന്ന് കോളനിയിലെ കാൻസർ രോഗിയായ ബിജുവിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിക്കേണ്ടി വന്നു. വാഹനം ഉണ്ടായിരുന്നു, പക്ഷേ ഡ്രൈവറില്ല. അപ്പോഴാണ് 28 കാരനായ ഡിവൈഎഫ്‌ഐ തിരുവമ്പാടി ബ്ലോക്ക് ട്രഷറർ ലിന്റോ ഡ്രൈവർസീറ്റിലേക്ക് കയറിയത്. ജീവൻ രക്ഷിക്കാനുള്ള ആ യാത്രയിൽ, മുക്കം ബൈപ്പാസിൽ എതിരേ വന്ന ലോറി ഇടിച്ചു കയറുകയും, മൂന്ന് എല്ലുകൾ പൊട്ടുകയും, രണ്ട് ഞരമ്പുകൾക്ക് സാരമായ ക്ഷതം ഏൽക്കുകയും ചെയ്തു. അപകടത്തിന്റെ ഭാഗമായുള്ള ചികിത്സ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു.

ആ ദുരന്തത്തിനുശേഷവും അദ്ദേഹം പിന്നോട്ടുപോയില്ല. ജനങ്ങളുടെ അഭിമാനവും സ്വപ്നങ്ങളും കൈപിടിച്ച്, വികസനത്തിന്റെ വഴികാട്ടിയായി തിരുവമ്പാടിയിൽ തന്റെ സ്ഥാനം ഉറപ്പിച്ചു.

കൂടരഞ്ഞി പഞ്ചായത്തിലേക്ക് മത്സരിച്ചപ്പോൾ വിജയം നേടി, പഞ്ചായത്ത് പ്രസിഡന്റായി സേവനം അനുഷ്ഠിച്ചു. ജനങ്ങൾക്കിടയിലെ ശക്തമായ ഇടപെടലുകൾ അദ്ദേഹത്തെ ജനപ്രതിനിധിയായി വളർത്തി.

പാലക്കൽ ഹൗസിൽ ജോസഫ് അന്നമ്മ ദമ്പതികളുടെ ഇളയ മകനായി ജനിച്ച ലിന്റോ, ആനക്കാംപൊയിൽ മുത്തപ്പൻപുഴയിൽ വേരൂന്നിയ കുടുംബത്തിന്റെ അഭിമാനമാണ്.

കായികരംഗത്തും അദ്ദേഹം തന്റെ കഴിവുകൾ തെളിയിച്ചു. 1500 മീറ്റർ ഓട്ടത്തിലും ക്രോസ് കൺട്രിയിലും സംസ്ഥാന ജേതാവായിരുന്നു. 2007-ൽ ഗോവയിൽ നടന്ന ദേശീയ മീറ്റിൽ കേരളത്തെ പ്രതിനിധീകരിച്ച അഭിമാന നിമിഷവും അദ്ദേഹത്തിനുണ്ട്. പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാഡമിയാണ് അദ്ദേഹത്തിന്റെ കായികജീവിതത്തിന് അടിത്തറയൊരുക്കിയത്.

കാരുണ്യവും ധൈര്യവും കൈകോർത്തു മുന്നേറുന്ന പ്രിയ സഖാവിന്റെ പേരിൽ ചാർത്തേണ്ട ഒരു പദ്ധതികൂടി യാഥാർഥ്യമായിരിക്കുന്നു, സ. ലിന്റോ ജോസഫിന് അഭിവാദ്യങ്ങൾ.

തിരുവനന്തപുരം ജില്ലയിൽ കോൺഗ്രസ്‌ പ്രവർത്തകർ രാജി വച്ചു.രാജി വച്ച പ്രവർത്തകർ സി പി എമ്മിലേയ്ക്ക്.പുതുകുളങ്ങരപ്രശാന്ത്, അര...
28/08/2025

തിരുവനന്തപുരം ജില്ലയിൽ കോൺഗ്രസ്‌ പ്രവർത്തകർ രാജി വച്ചു.

രാജി വച്ച പ്രവർത്തകർ സി പി എമ്മിലേയ്ക്ക്.

പുതുകുളങ്ങരപ്രശാന്ത്, അരുവിക്കരബ്ലോക്ക്‌ കോൺഗ്രസ്‌കമ്മിറ്റി ജനറൽ സെക്രട്ടറി മഹേഷ്‌ എന്നിവരാണ് കോൺഗ്രസിന്റെ രാഷ്ട്രീയ ജീർണതയിൽ മനം മടുത്തു കോൺഗ്രസ് രാഷ്ട്രീയം അവസാനിപ്പിച്ച് സിപിഐഎമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്.

പാർട്ടിയിൽ എത്തിയ പ്രവർത്തകരെ സീ പി എം ജില്ലാ സെക്രട്ടറിസഖാവ് വി ജോയി ചെങ്കൊടി നൽകി സ്വീകരിച്ചു..

സീ പി എമ്മിലേയ്ക്ക് സുസ്വാഗതം സഖാക്കളെ

ലാൽസലാം ❤️❤️❤️❤️

27/08/2025

തന്തക്ക് വിളിച്ചാൽ തിരിച്ചു തന്തക്ക് തന്നെ പറയും
കാരണം ഞങ്ങൾ തന്തക്ക് പിറന്നവർ 🔥🔥

വടകരയിൽ പ്രകോപനം സൃഷ്ടിച്ച് ഷാഫിയും ഷാഫിയുടെ ശിങ്കിടികളും …

വീഡിയോ പുറത്ത് വിട്ട് DYFI

ഷാഫിക്കെതിരെ ജനാധ്യപത്യമായി പ്രതിഷേധിച്ചപ്പോൾ പ്രകോപനം സൃഷ്ടിച്ച സഖാക്കൾക്കെതിരെ തെറിവിളിയും വെല്ലുവിളിയും നടത്തിയത് ഷാഫിയുടെ പുറകിലെ സീറ്റിൽ ഇരിക്കുന്ന ശിങ്കിടികൾ ☝️☝️☝️

മലയോര ജനതക്ക് കൊടുത്ത തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കി പിണറായി സർക്കാർ; ഭൂപതിവ് നിയമഭേദഗതി ചട്ടങ്ങള്‍ക്ക് മന്ത്രിസഭാ അം...
27/08/2025

മലയോര ജനതക്ക് കൊടുത്ത തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കി പിണറായി സർക്കാർ; ഭൂപതിവ് നിയമഭേദഗതി ചട്ടങ്ങള്‍ക്ക് മന്ത്രിസഭാ അംഗീകാരം
മലയോരമേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭൂപതിവ് നിയമഭേദഗതി ചട്ടങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തെ എല്‍ഡിഎഫ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം കൂടിയാണ് ഭൂപതിവ് നിയമഭേദഗതി ചട്ടങ്ങള്‍ക്ക് അംഗീകാരം നല്‍കിയതോടെ യാഥാര്‍ത്ഥ്യമാകുന്നത്. മലയോരമേഖലയിലെ ഭൂപ്രശ്‌നം ജനങ്ങള്‍ വല്ലാതെ വിഷമിക്കുന്ന ഒന്നായിരുന്നു.ആ പ്രശ്‌നം പരിഹരിക്കുക എന്നത് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമായിരുന്നു. മലയോരമേഖലയിലെ 65 വര്‍ഷത്തെ കാത്തിരിപ്പിനാണ് ഇതോടെ വിരാമമാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിവിധ തലത്തിലെ യോഗങ്ങള്‍ക്ക് ശേഷമാണ് ചട്ടങ്ങള്‍ക്ക് അന്തിമരൂപം നല്‍കിയത്. പതിവ് ലഭിച്ച ഭൂമിയില്‍ ഇതുവരെ ഉണ്ടായിട്ടുള്ള വക മാറ്റിയുള്ള വിനിയോഗം ക്രമീകരിക്കും. കൃഷിക്കും ഗൃഹനിര്‍മ്മാണത്തിനമായി പതിച്ചു നല്‍കുന്നവ പ്രധാനമായും ജീവനോപാധി ലക്ഷ്യമാക്കിയുള്ള മറ്റു വിനിയോഗത്തിന് അനുവദിക്കും.വക മാറ്റിയുള്ള വിനിയോഗം ക്രമീകരിക്കുന്നതിനുള്ള ചട്ടങ്ങള്‍ക്ക് രൂപം നല്‍കലാണ് ഏറ്റവും പ്രധാനം, വക മാറ്റിയുള്ള വിനിയോഗം ക്രമീകരിക്കുക എന്ന പ്രശ്നം പൂർണമായും പരിഹരിക്കപ്പെടും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനസർക്കാരിന്റെ സ‍ൗജന്യഓണക്കിറ്റ്‌ നാളെ (ആഗസ്റ്റ് 26 ചൊവ്വാഴ്‌ച) മുതൽ വിതരണംചെയ്യും. സംസ്ഥാനതല ഉദ്‌ഘാടനം രാവിലെ 9.3...
26/08/2025

സംസ്ഥാനസർക്കാരിന്റെ സ‍ൗജന്യഓണക്കിറ്റ്‌ നാളെ (ആഗസ്റ്റ് 26 ചൊവ്വാഴ്‌ച) മുതൽ വിതരണംചെയ്യും. സംസ്ഥാനതല ഉദ്‌ഘാടനം രാവിലെ 9.30ന്‌ ജില്ലാപഞ്ചായത്ത്‌ ഹാളിൽ ഭക്ഷ്യമന്ത്രി സ. ജി ആർ അനിൽ നിർവഹിക്കും. 15 സാധനങ്ങളടങ്ങിയ 6,03,291 ഭക്ഷ്യകിറ്റാണ്‌ നൽകുന്നത്‌. 5,92,657 മഞ്ഞക്കാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമാണ്‌ കിറ്റ്‌ നൽകുക. ക്ഷേമസ്ഥാപനത്തിലെ നാല്‌ അന്തേവാസികൾക്ക്‌ ഒരു കിറ്റ്‌ എന്ന നിലയിലാണ്‌ നൽകുക. ഇത്തരത്തിൽ 10,634 കിറ്റുകൾനൽകും.

ഒരുകിറ്റ്‌ നൽകാൻ 710 രൂപയോളമാണ്‌ ചെലവ്‌. ആകെ ചെലവ്‌ 42, 83,36,610 രൂപയാണ്‌. പഞ്ചസാര (ഒരു കിലോ), വെളിച്ചെണ്ണ (അരലിറ്റർ), തുവരപ്പരിപ്പ്‌ (250 ഗ്രാം), ചെറുപയർ പരിപ്പ്‌ (250ഗ്രാം), വൻപയർ (250 ഗ്രാം), കശുവണ്ടി (50 ഗ്രാം), മിൽമ നെയ്യ്‌ (50ഗ്രാം), ചായപ്പൊടി (250 ഗ്രാം), പായസം മിക്‌സ്‌ (200 ഗ്രാം), സാമ്പാർപൊടി (100 ഗ്രാം), മുളക്‌ പൊടി (100 ഗ്രാം), മഞ്ഞൾപൊടി (100 ഗ്രാം), മല്ലിപൊടി (100ഗ്രാം), ഉപ്പ്‌ (ഒരു കിലോ), തുണി സഞ്ചി എന്നിവയടങ്ങിയതാണ്‌ കിറ്റ്‌.

26/08/2025

ഈ വരികൾ എഴുതിയ ആളിനെ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും....

19/08/2025

*അവയവദാനത്തിന് തുരങ്കം വയ്ക്കുന്നവർ തന്നെ ഇപ്പോൾ മുതലക്കണ്ണീരുമായി ഇറങ്ങിയിരിക്കുകയാണ്. ആഗസ്റ്റ് 13ന് ആരോഗ്യമന്ത്രി നടത്തിയ പ്രസംഗം കേൾക്കണം*

ദേശാഭിമാനി പ്രവാസികളുടെ ശബ്ദം ✊🏿❤️
19/08/2025

ദേശാഭിമാനി പ്രവാസികളുടെ ശബ്ദം ✊🏿❤️

ഇന്നലത്തെ മനോരമയിലും മാതൃഭൂമിയിലും പ്രസിദ്ധീകരിച്ച വർത്തകളാണിത്.അധികമാരും ശ്രദ്ധിക്കാതെ പോയ ഈ വാർത്ത നമ്മുടെ രാജ്യത്തിലെ...
17/08/2025

ഇന്നലത്തെ മനോരമയിലും മാതൃഭൂമിയിലും പ്രസിദ്ധീകരിച്ച വർത്തകളാണിത്.അധികമാരും ശ്രദ്ധിക്കാതെ പോയ ഈ വാർത്ത നമ്മുടെ രാജ്യത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാരുകളെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ ഇന്നലകളിലേക്ക് വെളിച്ചം വീശുന്നതാണ്.ഒന്നാം ഇ എം എസ്‌ സർക്കാരിനെ അട്ടിമറിക്കാൻ അമേരിക്കൻ ചാര സംഘടന ഇടപെട്ടുവെന്നു അമേരിക്കൻ അംബാസിഡറായ ശ്രീ മോയിനിഹാൻ അദ്ദേഹത്തിന്റെ ആത്മകഥാ പുസ്തകത്തിലൂടെ വെളിച്ചത്തു കൊണ്ടുവന്നിരുന്നു.അന്ന് കേരളത്തിലെ മാധ്യമങ്ങൾക്കും കോൺഗ്രസ്സിന്റെയും മറ്റു ചില സാമുദായിക നേതാക്കന്മാർക്കും പണം കൊടുക്കുകയുമൊക്കെ ചെയ്തിരുന്നുവെന്നുള്ള വാർത്തയാണ് വന്നിരുന്നത്.എന്നാൽ അതിനേക്കാൾ ഞെട്ടിപ്പിക്കുന്നൊരു വാർത്തയാണ് ബ്രിട്ടീഷ് ഗവേഷകൻ രേഖകളുടെ പിൻബലത്തിൽ പുറത്തു കൊണ്ടുവന്നിരിക്കുന്നത്.അത് കേരളത്തിലേയും ഇന്ത്യയിലേയും കോൺഗ്രസ്സിലെ നേതാക്കന്മാർക്ക് എങ്ങനെയാണ് ഇ എം എസ്‌ ഗവർമെന്റിനെ അട്ടിമറിക്കേണ്ടത്‌ എന്ന വിദഗ്ധ പരിശീലനം നൽകിയതിന് പുറമെ ചില നയതന്ത്ര ഉദ്യോഗസ്ഥന്മാർക്കും പരിശീലനം നൽകിയിരുന്നു എന്നതാണ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ.യു പി എ സർക്കാരിന് പിന്തുണ നൽകിയ കാലത്ത്‌ ജനവിരുദ്ധമായ കരാറുകളിലേക്ക് ഗവർമെന്റ് പോയപ്പോൾ അതിനെ ചോദ്യം ചെയ്തതിന്റെ പേരിലാണ് ഇടതുപക്ഷം ഒന്നാം യു പി എ കാലത്തു കോൺഗ്രസ്സുമായി തെറ്റുന്നത്.അന്നുള്ള ദേശീയ അന്തർ ദേശീയ കരാറുകളിലെ ഉപഭോക്താക്കൾ അന്തർദേശീയ തലത്തിൽ പ്ലാൻ ചെയ്തതാണ് ബംഗാളിലെ ഗവർമെന്റിനെ അട്ടിമറിക്കാനുള്ള നീക്കമെന്ന് ഇതിനോടകം പുറത്തു വന്നിട്ടുണ്ട്.നന്ദീഗ്രാമിൽ നടന്ന വെടിവെയ്പ്പിൽ യഥാർത്ഥത്തിൽ പോലീസുകാർ അല്ല വെടിവെച്ചതെന്നും പോലീസ് വേഷധാരികളായ തൃണമൂലുകാരാണ് അവിടെ വെടിവെയ്പ്പ് നടത്തിയതെന്നുമാണ് അടുത്തകാലത്തായി പുറത്തുവന്നിരിക്കുന്ന വിവരം.എങ്ങനെയാണ് ഇടതുപക്ഷ സർക്കാരുകളെ അട്ടിമറിക്കാൻ ദേശീയ അന്തർദേശീയ ഗൂഢാലോചന നടക്കുന്നുവെന്ന് കൂടുതൽ കൂടുതൽ വെളിപ്പെട്ടു വരികയാണ്.ഇതു സംബന്ധിച്ച് കോൺഗ്രസ്സിന്റെ നേതാക്കന്മാരാണ് പശ്ചാത്തപിച്ചു കുറ്റം സമ്മതിച്ചു നാട്ടിലെ ജനങ്ങളോട് പറയേണ്ടത്.അല്ലെങ്കിൽ അവിടെ നടത്തിയിട്ടുള്ള ഈ ജനാധിപത്യ കശാപ്പിന് കൂട്ടു നിന്നവരെല്ലാം നാളെ സമാധാനം പറയേണ്ടതായി വരും.ഇപ്പോൾ മൂന്നാം ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വരാതിരിക്കാനുള്ള ഗൂഢാലോചന മാധ്യമങ്ങളും-ബിജെപി-കോൺഗ്രസ് നേതാക്കളും ചില സാമുദായിക നേതൃത്വവും വർഗ്ഗീയ സംഘടനകളെല്ലാം ഒറ്റകെട്ടായി അണിനിരക്കുന്നതായാണ് കാണാൻ കഴിയുന്നത്.ആരെല്ലാമാണ് ഇതിന് പിന്നിൽ എന്ന് കാണാൻ കാലങ്ങൾ വേണ്ട.
സ:എ. എം. ആരിഫ്

Address


Website

Alerts

Be the first to know and let us send you an email when OtherSide posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Media Company?

Share