Reel Roots

Reel Roots Free promotion page for everyone :)
Just Inbox your TALENT :)

സാന്ദീപനീ മഹർഷിയുടെ ആശ്രമവാസക്കാലത്ത് ഗുരുപത്നിയുടെ നിർദേശ പ്രകാരം ശ്രീകൃഷ്ണനും കുചേലനും കാട്ടിൽ പോയി. വിറക് ശേഖരിച്ചപ്പ...
07/03/2025

സാന്ദീപനീ മഹർഷിയുടെ ആശ്രമവാസക്കാലത്ത് ഗുരുപത്നിയുടെ നിർദേശ പ്രകാരം ശ്രീകൃഷ്ണനും കുചേലനും കാട്ടിൽ പോയി. വിറക് ശേഖരിച്ചപ്പോഴേക്കും നേരം ഇരുട്ടി. അപ്രതീക്ഷിതമായി വന്ന കൊടുങ്കാറ്റും മഴയും അവരെ ഭയപ്പെടുത്തി. പുലരും വരെ വനത്തിൽ കഴിയുന്നതെങ്ങനെ എന്നോർത്ത് അവർ വിഷമിച്ചു. പറത്തിക്കൊണ്ടു പോകുമെന്ന് തോന്നു മാറുള്ള കൊടുംകാറ്റിൽ പരസ്പരം കൈകൾ കോർത്ത് ഒരു ഗുഹയിൽ നേരം വെളുക്കുന്നതു വരെ അവർ പേടിച്ചിരുന്നു.

ശിഷ്യരെ കാണാതായതോടെ പുലർച്ചെത്തന്നെ ശിഷ്യരെ അന്വേഷിച്ച് അദ്ദേഹം കാട്ടിലേക്ക് പോയി. ഗുരുവിനെക്കണ്ടയുടനെ തണുത്ത് വിറച്ച് പേടിച്ച അവർ അദ്ദേഹത്തെ നമസ്കരിച്ചു. ഗുരു സന്തോഷത്തോടെ ശിഷ്യരെ അനുഗ്രഹിച്ചു.

കാലങ്ങൾക്ക് ശേഷം ദ്വാരകയിലെത്തിയ കുചേലനും കൃഷ്ണനും ഏറെക്കാലം കൂടി കണ്ടുമുട്ടിയ അവർ തങ്ങളുടെ വിദ്യാഭ്യാസകാലം ഓർത്തെടുത്തു.
"സാന്ദീപനീമഹര്‍ഷിക്ക് നാമെല്ലാം പുത്രതുല്യരായിരുന്നുവല്ലോ? ഒരിക്കല്‍ ഗുരുപത്‌നിയുടെ നിര്‍ദേശപ്രകാരം വിറകുതേടി കൊടുംകാട്ടിലെത്തിയതും കടുത്ത കാറ്റിലും മഴയിലും ഇരുട്ടില്‍ ദിക്കറിയാതെ രാത്രി കഴിഞ്ഞതും ഓര്‍മയില്ലേ? വിറകുമായി മടങ്ങിയെത്തിയ നമ്മെ ഗുരു കെട്ടിപ്പുണര്‍ന്ന് അനുഗ്രഹിച്ചത് നിനക്കോര്‍മയില്ലേ? ഗുരുവിന്റെ അനുഗ്രഹം ലഭിച്ചവര്‍ക്ക് ഒരിക്കലും നാശമുണ്ടാവില്ല നിശ്ചയം.”
ഗുരുവിന്‍റെ അനുഗ്രഹത്തിന്‍റെ നന്മ മാത്രമാണ് നമുക്കള്ളത്, ഗുരുവിന്‍റെ അനുഗ്രഹമില്ലാതെ ആർക്കും ജന്മ സാഫല്യമുണ്ടാവില്ല എന്നും കൃഷ്ണൻ കുചേലനോട് പറയുന്നു.

നമുക്കും മികച്ച ഒരു തലമുറയെ സൃഷ്ടിക്കുവാനും അവരുടെ പഠനത്തെയും, ജീവിതഗതികളെ ആസൂത്രണം ചെയ്യുന്നതിനും ബൗദ്ധികമായ വളർച്ച കൈവരിക്കുന്നതിനും അധ്യാപക-വിദ്യാർത്ഥി ബന്ധം അനിവാര്യമാണ്. ഇന്നത്തെ ലോകത്തിലെ വേഗത്തിൽ മാറുന്ന സാഹചര്യത്തിൽ, ടെക്നോളജി, സാമൂഹികമാധ്യമങ്ങൾ, മറ്റ് വിദഗ്ധ വിപ്ലവ മാറ്റങ്ങൾ എന്നിവയോടൊപ്പം ഒരു പാഠ്യവിഷയത്തിന് പുറമേ, നല്ല മാനവിക മൂല്യങ്ങൾ, അനുഭവങ്ങൾ, വ്യക്തിത്വ വളർച്ച എന്നിവ ഉപദേശിക്കുന്ന അധ്യാപകരോപ്പം ചിലവഴിക്കേണ്ട സമയം അതീവമുഖ്യമാണ്.

നല്ല ഒരു അധ്യാപക-വിദ്യാർത്ഥി ബന്ധം, കുട്ടികളുടെ ആത്മവിശ്വാസം ഉയർത്താനും, അവരുടെ മാനസിക വികാസത്തിനും പ്രചോദനമാകുന്നു. അധ്യാപകരെ ഒരു ആശ്രയ കേന്ദ്രമായും, ദിശാബോധം നൽകുന്നവരായും കാണുമ്പോൾ, വിദ്യാർത്ഥികൾക്ക് അവരുടെ ജീവിതം കൂടുതൽ ഫലപ്രദമായി രൂപപ്പെടുത്താൻ പ്രാപ്തരാകും. ഈ ബന്ധം സമൂഹത്തിന്റെ സമഗ്ര വികസനത്തിനും, പുതിയ തലമുറയുടെ ഫലപ്രദമായ മുന്നേറ്റത്തിനു ആവശ്യമാണ്.

07/03/2025
കടക്കെണിയിൽ കുടുങ്ങി ആകെ വശം കെട്ട് നിൽക്കുന്ന പാകിസ്ഥാനെ വീണ്ടും കൂടുതൽ കടത്തിലേക്ക് തള്ളി വിട്ടു കൊണ്ടാണ് ചാമ്പ്യൻസ് ട...
07/03/2025

കടക്കെണിയിൽ കുടുങ്ങി ആകെ വശം കെട്ട് നിൽക്കുന്ന പാകിസ്ഥാനെ വീണ്ടും കൂടുതൽ കടത്തിലേക്ക് തള്ളി വിട്ടു കൊണ്ടാണ് ചാമ്പ്യൻസ് ട്രോഫി ഇന്നലെ പാകിസ്ഥാനോട് വിട പറഞ്ഞത്. പാകിസ്ഥാനിലേക്കില്ല എന്ന ഇന്ത്യയുടെ നിലപാട് കാരണം ശരിക്കും പാകിസ്ഥാൻ കെണിയിലായത് ഇന്ത്യ ഫൈനലിൽ കയറിയതോടെയാണ്.

ഇന്ത്യ, ആദ്യം പാക്കിസ്ഥാനെ തോൽപ്പിച്ചു കൊണ്ട് സെമി ഫൈനൽ കാണിക്കാതെ പുറത്താക്കി. ഇപ്പോൾ, ഫൈനലും പാക്കിസ്ഥാന് പുറത്താക്കി ! ഇന്ത്യ ഉൾപ്പെട്ട ഫൈനൽ നടക്കുക ഇനി ദുബായിലാണ്.

'ചാമ്പ്യൻസ് ട്രോഫി 2025 പാകിസ്ഥാൻ' എന്നൊക്കെ പേരിട്ടിട്ട് ഫൈനൽ പോലും സ്വന്തം നാട്ടിൽ നടത്താനാവാത്ത ഗതികേടിലാണവർ. തീർന്നില്ല,

ഈ ടൂർണ്ണമെന്റ്‌ നടത്തുന്നതിന് പാകിസ്ഥാൻ ചെലവഴിച്ചതു 200 കോടി രൂപയാണ്. കൂടാതെ അവരുടെ സ്റ്റേഡിയങ്ങളുടെ നവീകരണത്തിന് 1280 കോടി, പ്രത്യേകിച്ച് ഫൈനൽ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ നടത്താനായി വേറെയും ഒരുപാട് പണം ചിലവഴിച്ചു. എന്നിട്ടു, ഇപ്പോൾ ഇന്ത്യ ഫൈനലും കൊണ്ട് ദുബായിക്ക് പോയി ! എന്തൊരു ദ്രാവിഡാണല്ലേ 😆 !!

കഴിഞ്ഞില്ല, സ്വന്തം കാണികൾക്ക് മുന്നിൽ ആകെ ഒരു മത്സരം മാത്രമാണ് പാകിസ്ഥാൻ കളിച്ചതു. ന്യൂസിലൻഡിനോട്. അത് എട്ട് നിലയിൽ പൊട്ടി. ദുബായിൽ ചെന്ന് ഇന്ത്യയോടും തോറ്റു. പിന്നീട് ആകെ ഉണ്ടായിരുന്ന ബംഗ്ലാദേശുമായുള്ള മത്സരം മഴ കൊണ്ട് പോയി. അങ്ങനെ കിട്ടിയ ഒരു പോയിന്റാണ് ആകെ പാകിസ്ഥാന്റെ സമ്പാദ്യം ! ബാക്കി എല്ലാം നഷ്ടം.

ഇനിയാണ് ബാക്കി. ശരിക്കും ഒരു ലോജിസ്റ്റിക് ദുരന്തം. അവർക്ക് ട്രോഫിയും, ഫൈനൽ ചടങ്ങും അതിഥികളേയും വിശിഷ്ടാതിഥികളേയും എല്ലാം ദുബായിലേക്ക് മാറ്റണം. അതിന്റെ ചിലവും അവർ വഹിക്കണം. ഐസിസിക്കും, ദുബായ്ക്കും കൊടുക്കേണ്ട കാശു വേറെ.

എന്നാൽ മറുവശത്ത് പരസ്യ വരുമാനം കൊണ്ട് ശരിക്കും 'റിച്ചായത്' ബിസിസിഐയാണ്. ഇന്ത്യ മത്സരിക്കുന്ന ഓരോ മത്സരവും കോടിക്കണക്കിനാണ് ബിസിസിഐക്ക് നേടി കൊടുക്കുന്നത്. കണ്ട് നെടുവീർപ്പിടാൻ മാത്രമേ പാകിസ്ഥാനാവുന്നുള്ളൂ.

ഇനി ഇന്ത്യ ഫൈനലിൽ ജയിച്ചാൽ ആതിഥേയരെന്ന നിലയിൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിലെ പ്രമുഖർക്ക് ഇന്ത്യൻ ടീമിനെ പ്രശംസിക്കുകയും മാച്ച് അവാർഡുകളും ട്രോഫിയും ഇന്ത്യക്ക് കൈമാറുകയും ചെയ്തിട്ട് കടക്കെണിയിൽ കുടുങ്ങിയ പാകിസ്ഥാനിലേക്ക് തിരിച്ചു പോകാം.

ഇവിടെ ചിലർക്ക് 'ഷമ' കെടുന്നത് ചുമ്മാതല്ല ! 🙂‍↔️

✍🏼 രഞ്ജിത്ത് ഗോപാലകൃഷ്ണൻ

മാറുന്ന മലയാള സിനിമയുടെ പുതിയ മുഖം ! ട്വിസ്റ്റോ ടെർണോ കഥയോ എനിക്കറിയില്ല !
07/01/2025

മാറുന്ന മലയാള സിനിമയുടെ പുതിയ മുഖം ! ട്വിസ്റ്റോ ടെർണോ കഥയോ എനിക്കറിയില്ല !

😍

*മാർക്കോ റീ ക്രിയേറ്റീവ്* *ടീസർ* *മത്സരം* *സംഘടിപ്പിക്കുന്നു.* ............................................മാർക്കോ എന്ന....
08/11/2024

*മാർക്കോ റീ ക്രിയേറ്റീവ്* *ടീസർ* *മത്സരം* *സംഘടിപ്പിക്കുന്നു.* ............................................

മാർക്കോ എന്ന.. ചിത്രത്തിൻ്റെ റീ ക്രിയേറീവ് ടീസറിനു മത്സരം നടത്തുന്നു.
ഇതിനകം പുറത്തുവിട്ട ടീസറിനെ അനുകരിച്ച് നിരവധി വീഡിയോകൾ വന്നു കഴിഞ്ഞിരിക്കുന്നു. ഇതിനായി ഒരു മത്സരം തന്നെ നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നു.
ഡിസംബർപത്തു വരെ ലഭിക്കുന്ന വീഡിയോകൾ പരിശോധിച്ച് ഏറ്റം മികച്ച നടൻ ,
: സംവിധായകൻ, ഫോട്ടോഗ്രാഫർ, നിർമ്മാതാവ്, കലാസംവിധാനം എന്നിവക്കുള്ള പുരസ്കാരം നൽകുന്നു.
ഡിസംബർ പതിനേഴിന് വിജയികളെ പ്രഖ്യാപിക്കുന്നതും പുരസ്ക്കാരങ്ങൾ നൽകുന്നതുമാണ്.
വാഴൂർ ജോസ്.

*തുടരും* ..................... *രജപുത്ര മോഹൻലാൽ*  *തരുൺ മൂർത്തി* *ചിത്രത്തിനു പേരിട്ടു.* ..................................
08/11/2024

*തുടരും* .....................

*രജപുത്ര മോഹൻലാൽ*
*തരുൺ മൂർത്തി* *ചിത്രത്തിനു പേരിട്ടു.* .................................

രജപുത്ര വിഷ്യൽ മീഡിയയുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രത്തിന് -തുടരും എന്നു പേരിട്ടു.
നൂറുദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണമാണ് പല ഷെഡ്യൂളുകളിലൂടെ ഈ ചിത്രത്തിനു വേണ്ടി വന്നത്.
ചിത്രത്തിൻ്റെ ക്ലൈമാക്സ് ഉൾപ്പടെയുള്ള പ്രധാന ഷെഡ്യൂൾ ഒക്ടോബർ മാസത്തിലാണ് ചിത്രീകരിച്ചത്. നവംബർ ഒന്നിന് ചിത്രീകരണം പൂർത്തിയാക്കി.
വ്യത്യസ്ഥമായ നിരവധി ലൊക്കേഷനുകളിലായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരി ക്കുന്നത്.
ശക്തമായ കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന ഈ ചിത്രം നമ്മുടെ നിത്യ ജീവിതത്തിൻ്റെ തന്നെ ഒരു നേർക്കാഴ്ച്ചയായിരിക്കും.
ഫാമിലി ഡ്രാമ ജോണറിലുള്ള ഈ ചിത്രം വൻ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസ്സിൽ വലിയതാരനിരയുടെ അകമ്പടിയോടെയാണ് എത്തുക.
മലയാളി പ്രേക്ഷകൻ്റെ പ്രിയപ്പെട്ട നായിക ശോഭന ഏറെ ഇടവേളക്കു ശേഷം ഈ ചിത്രത്തിലെ നായികയായി എത്തുന്നതെന്ന കൗതുകവും ഈ ചിത്രത്തിനുണ്ട്
സാധാരണക്കാരായ ഒരു ടാക്സി ഡ്രൈവറുടെ കഥാപാത്രമാണ് ഈ ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്നത്. കുടുംബ ജീവിതം നയിക്കുന്ന
അദ്ദേഹത്തിൻ്റെ ജീവിതത്തിൽ അരങ്ങേറുന്ന ചില സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
കെ.ആർ. സുനിലിൻ്റെ കഥക്ക് തരുൺ മൂർത്തിയും, കെ.ആർ. സുനിലും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു.
ഛായാഗ്രഹണം. ഷാജികുമാർ
എഡിറ്റിംഗ് -നിഷാദ് യൂസഫ്,ഷഫീഖ്,സംഗീതം --ജയ്ക്സ് ബിജോയ് ,സൗണ്ട് ഡിസൈൻ-വിഷ്ണുഗോവിന്ദ്,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്റിക രഞ്ജിത്,
കലാ സംവിധാനം - ഗോകുൽ ദാസ്.
മേക്കപ്പ് - പട്ടണം റഷീദ്.
കോസ്റ്റ്യും - ഡിസൈൻ-സമീരാ
സനീഷ്
പ്രൊഡക്ഷൻ കൺട്രോളർ -ഡിക്സൺ പോടുത്താസ്
വാഴൂർ ജോസ്.

The GOAT (Tamil) Release Promo | Thalapathy Vijay | Venkat Prabhu | Yuvan Shankar Raja
04/09/2024

The GOAT (Tamil) Release Promo | Thalapathy Vijay | Venkat Prabhu | Yuvan Shankar Raja

Film Credits:Music : Yuvan Shankar RajaBanner : AGS Entertainment (P) LtdProducers : Kalpathi S Aghoram, Kalpathi S Ganesh, Kalpathi S SureshCreative Produce...

നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഞാൻ തയ്യാറാണ്
04/09/2024

നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഞാൻ തയ്യാറാണ്

ആഭ്യന്തര കുറ്റവാളി
07/08/2024

ആഭ്യന്തര കുറ്റവാളി

വയനാടിന് കൈത്താങ്ങായി താരങ്ങൾ
04/08/2024

വയനാടിന് കൈത്താങ്ങായി താരങ്ങൾ

"കുടിപ്പക""''""""""""""""""""'അടിക്കഥയല്ല കുടിക്കഥയാണ്' എന്ന ടാഗ് ലൈനോട് കൂടി സുനിൽ പണിക്കർ കമ്പനിയുടെ ബാനറിൽ നടനും നിർമ...
22/05/2023

"കുടിപ്പക"
"''""""""""""""""""

'അടിക്കഥയല്ല കുടിക്കഥയാണ്' എന്ന ടാഗ് ലൈനോട് കൂടി സുനിൽ പണിക്കർ കമ്പനിയുടെ ബാനറിൽ നടനും നിർമ്മാതാവുമായ സുനിൽ പണിക്കർ നിർമ്മിക്കുന്ന ചിത്രമാണ് "കുടിപ്പക".
"ഗോവിന്ദൻകുട്ടി തിരക്കിലാണ് "എന്ന ചിത്രത്തിനു ശേഷം വിനോദ് നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രത്തിൽ പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകുന്നു.
മദ്യം ഒരു വ്യക്തിയെ സ്വാധീനിക്കുമ്പോൾ അയാളുടെ കുടുംബത്തിലും സമൂഹത്തിലും നേരിടേണ്ടിവരുന്ന പ്രശ്നങ്ങൾ, ഒരു പെഗ്ഗിലോ ഒരു ഗ്ലാസ്‌ ബിയറിലോ തുടങ്ങി ഒരു മുഴുക്കുടിയനിലേക്കെത്തി സ്വന്തം വ്യക്തിത്വവും അസ്തിത്വവും നഷ്ടപെട്ട് എല്ലാവരുടെ മുമ്പിലും കോമാളിയാകുന്ന ചിലർ, അങ്ങനെ മദ്യപാനത്തിന്റെ വിവിധ തലങ്ങളുടെ ഒരു നേർകാഴ്ച്ചയാണ് ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്.
സഹ നിർമ്മാണം- റെജിമാത്യുമങ്ങാടൻ, ജോജി ജേക്കബ്.
സിനു സിദ്ധാർത്ഥ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു
ഷിബു ചക്രവർത്തിയുടെ വരികൾക്ക് ഗോപിസുന്ദർ ഈണം പകരുന്നു.
എഡിറ്റർ-സതീഷ് ബാബു,
പശ്ചാത്തലസംഗീതം-ഗോപി സുന്ദർ,
ചീഫ് അസോസിയേറ്റ് ഡയറക്ടർ-വിനേഷ് ചന്ദനത്തോപ്പ്,
പ്രൊജക്റ്റ് ഡിസൈനർ- ഗോപൻ പരശുറാം,
പ്രൊഡക്ഷൻ കൺട്രോളർ-ഷാജി ഒലവക്കോട്,
ആർട്ട്‌ ഡയറക്ടർ-
രജീഷ് കെ സൂര്യ,
കോസ്റ്റ്യൂം ഡിസൈനർ- അരുൺ മനോഹർ,
മേക്കപ്പ്-ജയമോഹൻ.
സ്റ്റിൽസ്-ഹരി തിരുമല.
ഡിസൈൻ-ജയൻ വിസ്മയ.
ജൂൺ പകുതിയോടെ കൊല്ലത്തും പരിസരങ്ങളിലുമായി ചിത്രീകരണമാരംഭിക്കും.പി ആർ ഒ- എ എസ് ദിനേശ്.

"വിശുദ്ധ മെജോ"ഫസ്റ്റ് ലുക്ക് പോസ്റ്റർ."''""'""""""""""""""'''''""""""""""""""""  ജയ് ഭീം ഫെയിം ലിജോമോള്‍ ജോസ്, തണ്ണീര്‍മ...
06/07/2022

"വിശുദ്ധ മെജോ"
ഫസ്റ്റ് ലുക്ക് പോസ്റ്റർ.
"''""'""""""""""""""'''''""""""""""""""""
ജയ് ഭീം ഫെയിം ലിജോമോള്‍ ജോസ്, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ഫെയിം മാത്യു തോമസ്, ഡിനോയ് പൗലോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
കിരണ്‍ ആന്റണി സംവിധാനം ചെയ്യുന്ന "വിശുദ്ധ മെജോ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.
വിനോദ് ഷൊര്‍ണൂര്‍, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജോമോന്‍ ടി ജോണ്‍ നിർവ്വഹിക്കുന്നു. ഡിനോയ് പോലോസ് കഥ തിരക്കഥ സംഭാഷണമെഴുതുന്നു.
സുഹൈല്‍ കോയയുടെ വരികൾക്ക് ജസ്റ്റിൻ വർഗ്ഗീസ് സംഗീതം പകർന്ന ഗാനം അദീഫ് മുഹമ്മദ് ആലപിക്കുന്നു.
എഡിറ്റർ-ഷമീര്‍ മുഹമ്മദ്.
സൗണ്ട് ഡിസൈന- ശങ്കരന്‍ എ എസ്, സിദ്ധാര്‍ത്ഥന്‍
ശബ്ദമിശ്രണം-വിഷ്ണു സുജാതന്‍
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-വിനീത് ഷൊര്‍ണൂര്‍, പ്രൊഡക്ഷൻ കൺട്രോളർ-ഷാഫി ചെമ്മാട്,കല- നിമേഷ് താനൂർ,
വസ്ത്രാലങ്കാരം-റാഫി കണ്ണാടി പറമ്പ്,
മേക്കപ്പ്-സിനൂപ് രാജ്
കളറിസ്റ്റ്-ഷണ്‍മുഖ പാണ്ഡ്യന്‍ എം
സ്റ്റിൽസ്-വിനീത് വേണുഗോപാലന്‍,
ഡിസൈൻ-പ്രത്തൂല്‍ എന്‍ ടി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഫിലിപ്പ് ഫ്രാൻസിസ്,പി ആർ ഒ-എ എസ് ദിനേശ്.

Address


Alerts

Be the first to know and let us send you an email when Reel Roots posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share