Thrissur Times News

  • Home
  • Thrissur Times News

Thrissur Times News Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Thrissur Times News, Media/News Company, .

കർഷകരിൽ നിന്ന് സംഭരിച്ച നെല്ലിന്റെ വില അഞ്ചു വർഷമായി തരാത്തതിലും, കാർഷിക മേഖലയുടെ വികസനത്തിന് അനുവദിച്ച ഫണ്ട് വക മാറ്റി ...
12/07/2025

കർഷകരിൽ നിന്ന് സംഭരിച്ച നെല്ലിന്റെ വില അഞ്ചു വർഷമായി തരാത്തതിലും, കാർഷിക മേഖലയുടെ വികസനത്തിന് അനുവദിച്ച ഫണ്ട് വക മാറ്റി ചെലവഴിച്ച പ്രതിഷേധിച്ച് കേരള പ്രദേശ് കർഷക കോൺഗ്രസ് കൃഷിഭവനിലേക്ക് മാർച്ചും ധർണയും നടത്തി. കുന്നത്തൂരിൽ നിന്നും ആരംഭിച്ച മാർച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി പി ബാബു ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് കൃഷിഭവന് മുൻപിൽ നടന്ന ധർണ്ണ സീനിയർ കോൺഗ്രസ്സ് നേതാവും സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ടുമായ പി ഗോപാലൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡണ്ട് പികെ വിനോദ് അധ്യക്ഷനായി.കുന്നുംകട്ടിൽ അബൂബക്കർ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റുമാരായ സലീൽ അറക്കൽ,മൂസ ആലത്തെയിൽ സെക്രട്ടറിമാരായ ഷാഹിദ് കൊപ്പര, ധർമൻ KP, കമ്റുദ്ധീൻ,ടിപ്പു ആറ്റുപുറം, ചോ മുഹമ്മദു
ണ്ണി,
ലിയാഖത് പയ്യോരയിൽ, റാഫി മാലിക്കുളം, ഹസ്സൻ തളികശേരി,അലി കണ്ണതേയിൽ,പ്രിയേഷ്, ഗണേശൻ പെരിയമ്പലം എന്നിവർ സംസാരിച്ചു.
അഷറഫ് മാവിൻ ചുവട്,
അബ്ദു ഇല്ലത്തയിൽ,റസാഖ് മാവിൻച്ചുവട്, ശരീഫ് മേലെപ്പുര,നാസർ കോട്ടത്തയിൽ,മുൻ മെമ്പർ കുഞ്ഞിമൊയ്‌ദു,ബക്കർ തൊട്ടേക്കാടൻ,
പ്രകാശൻ പരൂർ, ബാബു കോട്ടത്തയിൽ, മുജീബ് മാവിൻചുവടു എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
തുടർന്നു നേതാക്കൾ കൃഷി മന്ത്രി, ജില്ലാ കളക്ടർ, വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, സപ്ലൈകോ ഡയറക്ടർ എന്നിവർക്കുള്ള നിവേദനം
കൃഷി ഓഫീസർ മുഖേന നൽകി

*ഉള്ളു നീറി വയനാട്; മരണം 280 ആയി; 240 ലേറെ പേരെ കാണാനില്ല**കല്‍പ്പറ്റ: വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മര...
01/08/2024

*ഉള്ളു നീറി വയനാട്; മരണം 280 ആയി; 240 ലേറെ പേരെ കാണാനില്ല*

*കല്‍പ്പറ്റ: വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണം 280 ആയി. ഇരുന്നൂറ്റി നാല്‍പ്പതിലേറെ പേരെ കാണാനില്ല. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. ചെളിനിറഞ്ഞ വീടുകളില്‍ ഇനിയും ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയിക്കപ്പെടുന്നത്. തിരച്ചില്‍ മൂന്നാം ദിവസം രാവിലെ ആരംഭിച്ചു.

തിരച്ചിലിനായി കരസേനയും നാവിക സേനയും കോസ്റ്റ് ഗാര്‍ഡും രംഗത്തുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്ത മൃതദേഹങ്ങളില്‍ പലതും തിരിച്ചറിയാന്‍ പറ്റാത്ത നിലയിലാണുള്ളത്. നൂറോളം പേരെ മാത്രമാണ് ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞത്. ചാലിയാറില്‍ നിന്ന് 127 മൃതദേഹങ്ങളാണ് ലഭിച്ചത്. ഗുരുതരമായി പരിക്കേറ്റ നിരവധി പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 82 ദുരിതാശ്വാസ ക്യാമ്പുകളില്‍ 8304 പേരാണ് കഴിയുന്നത്.

കനത്ത മഴയെയും പുഴയിലെ കുത്തൊഴുക്കിനെയും വകവെക്കാതെ രാത്രി വൈകിയും സൈന്യം മുണ്ടക്കൈയിലേക്ക് ബെയ്‌ലി പാലം നിര്‍മ്മാണം തുടരുകയാണ്. ഉച്ചയ്ക്ക് മുമ്പായി പാലം നിര്‍മാണം പൂര്‍ത്തിയാക്കാനാകുമെന്ന് സൈന്യം പ്രതീക്ഷ പ്രകടിപ്പിച്ചു. 24 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ളതാണ് പാലം. പാലം പണി പൂര്‍ത്തിയായാല്‍ കൂടുതല്‍ ഉപകരണങ്ങളെത്തിച്ച് രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജ്ജിതമാക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവും ആയിരുന്നു ഉമ്മൻചാണ്ടിയുടെ ഒന്നാം ഓർമ്മദിനത്തിൽ ചമ്മന്നൂർ 7, 8 വാർഡ് കോൺഗ്ര...
19/07/2024

മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവും ആയിരുന്നു ഉമ്മൻചാണ്ടിയുടെ ഒന്നാം ഓർമ്മദിനത്തിൽ ചമ്മന്നൂർ 7, 8 വാർഡ് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ അനുസ്മരണയോഗവും പുഷ്പാർച്ചനയും നടത്തി.അബ്ദു ഇല്ലത്തയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോൺഗ്രസ് നേതാക്കളായ സലീൽ അറക്കൽ, MK മുഹമ്മദാലി,കാദർ തളികശേരി,മണ്ഡലം സെക്രട്ടറി നാസർ K, അഷ്‌കർ അറക്കൽ,കുഞ്ഞിമൊയ്‌ദു,മുജീബ് വലിയകത്തു എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
വിനോദ് PK, ഫിറോസ് ചമ്മന്നൂർ,കബീർ കല്ലിപ്പറമ്പിൽ,ഷെജീർ, ബാബു കോട്ടത്തയിൽ,മജീദ് കുന്നത്തുവളപ്പിൽ റഫി ചമ്മനിയിൽ എന്നിവർ നേതൃത്വം നൽകി...

19/07/2024

*ചണ്ഡിഗഡ് ദിബ്രുഗഡ് എക്സ്പ്രസ് പാളം തെറ്റി, കോച്ചുകൾ തലകീഴായി മറിഞ്ഞു; നാല് മരണം...

ചണ്ഡിഗഡിൽ നിന്നും ദിബ്രുഗഡിലേക്ക് പുറപ്പെട്ട ദിബ്രുഗഡ് എക്‌സ്പ്രസ് പാളം തെ​റ്റി അപകടം. ഉത്തർപ്രദേശിലെ ഗോണ്ടയിലെ ജിലാഹി റെയിൽവേസ്‌​റ്റേഷന് സമീപത്തായിരുന്നു അപകടം. പത്ത് മുതൽ 12 കോച്ചുകൾ മറിഞ്ഞെന്നാണ് പ്രാഥമിക റിപ്പോർട്ട്. അപകടത്തിൽ നാല് പേർ മരണപ്പെട്ടതായി സൂചനയുണ്ട്.

അപകടത്തിൽ ട്രെയിനിന്റെ എ സി കോച്ചുകൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇതോടെ യാത്രക്കാർ പരിഭ്രാന്തരാകുകയായിരുന്നു. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണെന്നാണ് ലഭിക്കുന്ന വിവരം. ദിബ്രുഗഡ് എക്സ്പ്രസ് ചണ്ഡിഗഡിൽ നിന്നും ദിബ്രുഗഡിലേക്ക് സ്ഥിരം സർവീസ് നടത്തുന്ന ട്രെയിനാണ്. അപകടത്തിൽ മരിച്ചവരുടെയും പരിക്കേ​റ്റവരുടെയും വിശദവിവരങ്ങൾ ശേഖരിച്ചുവരികയാണെന്നാണ് അധികൃതർ അറിയിച്ചത്.അപകടസ്ഥലത്തേക്ക് 40 അംഗ മെഡിക്കൽസംഘത്തെയും 15 ആംബുലൻസുകളും അയച്ചിട്ടുണ്ട്. സംഭവം നിരീക്ഷിക്കുന്നതിനായി ജില്ലാ മജിസ്‌ട്രേ​റ്റും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പുറപ്പെട്ടിട്ടുണ്ട്. ജിലാഹി റെയിൽ വേ സ്​റ്റേഷൻ എത്തുന്നതിന് കുറച്ച് കിലോമീ​റ്ററുകൾക്ക് മുൻപ് പാളം തെ​റ്റുകയായിരുന്നു. അപകടത്തെ തുടർന്ന് ഇതുവഴി കടന്നുപോകേണ്ടിയിരുന്ന മ​റ്റ് ട്രെയിനുകളെ വഴിതിരിച്ച് വിട്ടതായി നോർത്ത് ഈസ്‌​റ്റേൺ റെയിൽവേയുടെ സിപിആർഒ ഉദ്യോഗസ്ഥനായ പങ്കജ് സിംഗ് മാദ്ധ്യമങ്ങളോട് പറഞ്ഞ

കർഷകരെ ആത്മഹത്യയിലേക്ക് തള്ളി വിടരുത് : കോൺഗ്രസ്സ് കർഷകരുടെ നെല്ല് കൊണ്ട് പോയി മാസങ്ങൾ ആയിട്ടും നെല്ലിന്റെ പണം നൽകാതെ വഞ...
09/07/2024

കർഷകരെ ആത്മഹത്യയിലേക്ക് തള്ളി വിടരുത് : കോൺഗ്രസ്സ്

കർഷകരുടെ നെല്ല് കൊണ്ട് പോയി മാസങ്ങൾ ആയിട്ടും നെല്ലിന്റെ പണം നൽകാതെ വഞ്ചിക്കുന്ന സർക്കാർ - കൃഷി വകുപ്പ് നടപടി അന്നം നൽകുന്ന കർഷകനോടുള്ള സർക്കാരിന്റെ സമീപനമാണ് വ്യക്തമാക്കുന്നത് എന്ന് ചമ്മന്നൂർ 7,8 വാർഡ് കോൺഗ്രസ്സ് കമ്മിറ്റി കുറ്റപ്പെടുത്തി.
മിക്ക കർഷകരും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും മറ്റും പലിശക്ക് പണം കടമെടുത്താണ് കൃഷി ചെയ്തിരിക്കുന്നത്. സംഭരിച്ച നെല്ല് അരിയായി മാർക്കറ്റിൽ എത്തിയിട്ടും പണം നൽകാത്തത് ഈ പണവും സർക്കാർ വക മാറ്റി ചിലവഴിച്ചു എന്നതിന് തെളിവാണ്. കർഷകരെ ആത്മഹത്യയിലേക്ക് തള്ളി വിടാൻ ആണോ സർക്കാരിന്റെ ഭാവം.സർക്കാർ അലംഭാവത്തിന് എതിരെ കോൺഗ്രസ്സ് പ്രത്യക്ഷ സമര പരിപാടികൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
സലീൽ അറക്കൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് എക്സിക്യൂട്ടീവ് മെമ്പർ MK മുഹമ്മദ്‌അലി, കാദർ തളികശ്ശേരി, മണ്ഡലം കോൺഗ്രസ്സ് സെക്രട്ടറി നാസർ,യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്‌ അഡ്വ:റയീസ്,അഷ്‌കർ അറക്കൽ, പ്രിയദർശിനി ഫോറം പ്രസിഡന്റ്‌ നാസർ കെ,എന്നിവർ സംസാരിച്ചു ബൂത്ത്‌ പ്രസിഡന്റ്‌മാരായ ബാബു കോട്ടത്തയിൽ, അനീഷ നസീർ,കബീർ കല്ലിപ്പറമ്പിൽ, ബാപ്പു വലിയകത്ത്, ഷജീർ പതിയാനവളപ്പിൽ, ശ്രീധരൻ കിഴക്കേവളപ്പിൽ എന്നിവർ നേതൃത്വം നൽകി.വാർഡ് പ്രസിഡന്റ്‌മാരായ അബ്ദു ഇല്ലത്തയിൽ സ്വാഗതവും വിനോദ് PK നന്ദിയും രേഖപ്പെടുത്തി.

26/02/2024

*കണ്ണൂരിൽ കെ. സുധാകരൻ തന്നെ രംഗത്തിറങ്ങും; മത്സരിക്കാൻ എഐസിസി നിർദ്ദേശം*

ന്യൂഡൽഹി: ലോക് സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി തന്നെ മത്സരിക്കും. കെപിസിസി അധ്യക്ഷ പദവിയും എംപി സ്ഥാനവും ഒരുമിച്ച് കൊണ്ട് പോകുന്നതിലെ ബുദ്ധിമുട്ട് അദ്ദേഹം നേതൃത്വത്തെ അറിയിച്ചിരുന്നു. മത്സര രരംഗത്തു നിന്ന് തന്നെ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാൽ സിപിഎം എംവി ജയരാജനെന്ന ശക്തനായ സ്ഥാനർത്ഥിയെ തീരുമാനിച്ച സാഹഹചര്യത്തിലാണ് അതിനെ നേരിടാൻ സുധാകരൻ തന്നെ വേണമെന്ന നിലപാടിലേക്ക് നേതൃത്വം എത്തിയത്.

പല നേതാക്കളുടേയും പേരുകൾ കണ്ണൂർ സീറ്റിലേക്ക് ഉയര്‍ന്നുകേട്ടിരുന്നു. എന്നാല്‍ അവര്‍ക്കെതിരെ പാര്‍ട്ടിക്കുളളില്‍ നിന്ന് തന്നെ എതിര്‍പ്പും ഉയര്‍ന്നു. ഇതും നേതൃത്വം കണക്കിലെടുത്തു.സുധാകരന് രാജ്യസഭ സീറ്റ് നല്‍കാനും ആലോചന ഉണ്ടായിരുന്നു. എന്നാല്‍ മുസ്ലിം ലീഗിന് രാജ്യസഭ സീറ്റ് നല്‍കാന്‍ തീരുമാനിച്ചതും എഐസിസി കണക്കിലെടുത്തു. സുധാകരൻ വരുന്നത് ജില്ലാ, സംസ്ഥാന നേതാക്കളുടെ സമ്മർദ്ദത്തെ തുടർന്നാണ്.
കണ്ണൂരിൽ സുധാകരൻ അല്ലെങ്കിൽ വിജയ സാധ്യത കുറവെന്ന് സംസ്ഥാന നേതൃത്വം എഐസിസിയെ അറിയിച്ചു. സമുദായിക സമവാക്യങ്ങൾക്കൊത്ത മികച്ച സ്ഥാനാർഥിയെ കണ്ടെത്തുന്നതും പ്രയാസമാണ്.ഇതോടെയാണ് സുധാകരന്‍ വീണ്ടും കണ്ണൂരില്‍ അങ്കത്തിനിറങ്ങുന്നത്.

*അതിർത്തിയിൽ സംഘർഷം, ഡ്രോൺ ഉപയോഗിച്ച് കണ്ണീർവാതകം, ട്രാക്ടറുകളും കർഷകരും കസ്റ്റഡിയിൽ; പിന്നോട്ടില്ലെന്ന് കർഷകർ*കർഷകരുടെ ...
14/02/2024

*അതിർത്തിയിൽ സംഘർഷം, ഡ്രോൺ ഉപയോഗിച്ച് കണ്ണീർവാതകം, ട്രാക്ടറുകളും കർഷകരും കസ്റ്റഡിയിൽ; പിന്നോട്ടില്ലെന്ന് കർഷകർ*

കർഷകരുടെ ദില്ലി ചലോ മാർച്ചിനിടെ ഹരിയാന അതിർത്തിയിൽ വൻ സംഘർഷം. സമരക്കാർക്ക് നേരെ പൊലീസ് ഡ്രോൺ ഉപയോഗിച്ച് കണ്ണീർവാതകം പ്രയോഗിച്ചു. കാൽനടയായി എത്തിയ കർഷകരെ കസ്റ്റഡിയിലെടുത്തു. ട്രാക്ടറുകൾ പിടിച്ചെടുത്തു. സിംഘു അതിർത്തിയിൽ കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തി. ട്രാക്ടർ ടയർ പഞ്ചറാകാൻ റോഡിലാകെ മുള്ളു കമ്പി നിരത്തിയിട്ടുണ്ട്

കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ചെങ്കോട്ട അടച്ചു. സന്ദർശകർക്ക് പ്രവേശനം അനുവധിക്കില്ല. പൊലീസുമായുളള സംഘർഷത്തിന്റെ സാഹചര്യത്തിലും കൂടുതൽ കർഷകർ പ്രദേശത്തേക്ക് ഒഴികിയെത്തുകയാണ്. ഷംബു അതിർത്തിയിലേക്ക് മാർച്ചിന് കൂടുതൽ ട്രാക്ടറുകൾ കർഷകർ തയ്യാറാക്കി.

ഇന്നലെ രാത്രി കേന്ദ്രമന്ത്രിമാരുമായി സംഘടനകൾ നടത്തിയ അഞ്ചു മണിക്കൂർ ചർച്ച പരാജയപ്പെട്ടതോടെയാണ് കർഷകർ സമരവുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചത്. സംസ്ഥാനങ്ങളുമായി ചർച്ച നടത്താതെ ആവശ്യങ്ങൾ അംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി വ്യക്തമാക്കി. കർഷക സംഘടനകൾക്ക് ദില്ലി സർക്കാർ പിന്തുണ പ്രഖ്യാപിച്ചു.
അൻപത് കർഷക സംഘടനകൾ സംയുക്തമായി നടത്തുന്ന ചലോ ദില്ലി മാർച്ച് പഞ്ചാബിലെ ഫത്തേഗഡ് സാഹിബിൽ നിന്നാണ് രാവിലെ തുടങ്ങിയത്. ആയിരക്കണക്കിന് കർഷകരാണ് ദില്ലിയിലേക്ക് തിരിച്ചത്. ഫത്തേഗഡ് സാഹിബിൽ മാത്രം 1700 ട്രാക്ടറുകളാണ് മാർച്ചിനായി എത്തിച്ചത്. അതിർത്തി ജില്ലകളിലെല്ലാം ഹരിയാന ഇൻറർനെറ്റ് റദ്ദാക്കി. സമരത്തിൽ പങ്കെടുക്കുന്ന ഹരിയാനയിലെ കർഷകരുടെ പാസ്പോർട്ട് റദ്ദാക്കുമെന്നും ട്രാക്ടർ പിടിച്ചെടുക്കുമെന്നും സംസ്ഥാന സർക്കാർ മുന്നറിയിപ്പ് നല്കി. അതിർത്തിയിൽ തടയുന്ന സ്ഥലങ്ങളിൽ ഇരിക്കാനും അടുത്ത ഘട്ടത്തിൽ ദില്ലിയിലേക്ക് കടക്കാനുള്ള നീക്കം ആലോചിക്കാനുമാണ് സംഘടനകളുടെ തീരുമാനം

ഇന്നലെ കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയൽ, അർജുൻ മുണ്ട, നിത്യാനന്ദ റായി എന്നിവരുമായാണ് കർഷക സംഘടനകൾ ചർച്ച നടത്തിയത്. രാത്രി പതിനൊന്നിന് അവസാനിച്ച ചർച്ചയിൽ പഴയ സമരകാലത്ത് എടുത്ത കേസുകൾ റദ്ദാക്കാമെന്ന് സർക്കാർ ഉറപ്പു നല്കി. എന്നാൽ താങ്ങുവിലയ്ക്ക് നിയമസാധുത നല്കുന്ന നിയമം ഈ സർക്കാരിൻറെ കാലത്ത് ഇനി പാസ്സാകില്ല എന്നാണ് മന്ത്രിമാർ അറിയിച്ചത്. താങ്ങുവിലയുടെ കാര്യത്തിൽ നടപടിയില്ലാതെ പിന്നോട്ടില്ലെന്ന് കർഷകർ പറഞ്ഞു. അറുപത് വയസ് കഴിഞ്ഞ കർഷകർക്ക് പതിനായിരം രൂപ പെൻഷൻ നല്കണം എന്ന ആവശ്യവും സംഘടനകൾ ശക്തമാക്കുകയാണ്. സംസ്ഥാനങ്ങളുമായി ചർച്ച ചെയ്തേ കർഷകരുടെ ആവശ്യങ്ങളിൽ തീരുമാനം എടുക്കാൻ കഴിയൂ എന്ന് കേന്ദ്ര കൃഷിമന്ത്രി അർജുൻ മുണ്ട വ്യക്തമാക്കി. സമരത്തിന് എല്ലാ പിന്തുണയും പ്രഖ്യാപിച്ച ദില്ലി സർക്കാർ കർഷകർ അതിർത്തി കടന്നെത്തിയാൽ ദില്ലിയിൽ സൗകര്യങ്ങൾ ഒരുക്കുമെന്ന് പ്രഖ്യാപിച്ചു.

മാവേലി സ്റ്റോറുകൾക്ക് പിറകെ റേഷൻ കടകളും കാലിയായേക്കും..കുടിശ്ശിക സപ്ലൈക്കോ നൽകിയില്ല, കടുപ്പിച്ച് കരാറുകാരുടെ സംഘടന; 'അന...
13/01/2024

മാവേലി സ്റ്റോറുകൾക്ക് പിറകെ റേഷൻ കടകളും കാലിയായേക്കും..

കുടിശ്ശിക സപ്ലൈക്കോ നൽകിയില്ല, കടുപ്പിച്ച് കരാറുകാരുടെ സംഘടന; 'അനിശ്ചിതകാല സമരം'*
കുടിശ്ശിക സപ്ലൈക്കോ നൽകിയില്ല, കടുപ്പിച്ച് കരാറുകാരുടെ സംഘടന; 'അനിശ്ചിതകാല സമരം'

സംസ്ഥാനത്തെ റേഷൻ വിതരണവും സംഭരണവും സ്തംഭനാവസ്ഥയിലേക്ക്. റേഷൻ ട്രാൻസ്പോർട്ടേഷൻ കരാറുകാർ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചതോടെയാണ് സംസ്ഥാനത്തെ റേഷൻ വിതരണവും പ്രതിസന്ധിയിലാകുന്നത്. നാളെ മുതൽ പണിമുടക്കായിരിക്കമെവന്നാണ് റേഷൻ ട്രാൻസ്പോർട്ടേഷൻ കരാറുകാരുടെ സംഘടന അറിയിച്ചിരിക്കുന്നത്.

ഇതോടെ സംസ്ഥാനത്തെ റേഷൻ വിതരണവും സംഭരണവും സ്തംഭിക്കുമെന്ന് ഉറപ്പാണ്.
കുടിശ്ശിക തീർക്കുന്നതിൽ സപ്ലൈകോ വീഴ്ച വരുത്തിയതിനെ തുടർന്നാണ് തീരുമാനമെന്ന് കരാരുകാരുടെ സംഘടന അറിയിച്ചു. കുടിശ്ശിക തന്നു തീർക്കാതെ മുന്നോട്ടുപോകാനാവില്ലെന്നും കരാറുകാരുടെ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ അനിശ്ചിതകാല പണിമുടക്ക് ഒത്തുതീർപ്പാക്കാനുള്ള ശ്രമം ഊർജ്ജിതമാണ്

*ഭിന്നശേഷി കുട്ടികളുടെ ആനുകൂല്യങ്ങള്‍ കൈക്കലാക്കലാണ് ലക്‌ഷ്യം; ചോദ്യംചെയ്തതോടെ വിരോധമായി'; ഗോപിനാഥ് മുതുകാടിനെതിരായ പരാത...
12/01/2024

*ഭിന്നശേഷി കുട്ടികളുടെ ആനുകൂല്യങ്ങള്‍ കൈക്കലാക്കലാണ് ലക്‌ഷ്യം; ചോദ്യംചെയ്തതോടെ വിരോധമായി'; ഗോപിനാഥ് മുതുകാടിനെതിരായ പരാതിയില്‍ കേസെടുത്ത് മനുഷ്യാവകാശ കമീഷൻ*

ഗോപിനാഥ് മുതുകാടിനെതിരായ പരാതിയില്‍ മനുഷ്യാവകാശ കമീഷൻ കേസെടുത്തു. തൃശൂര്‍ സ്വദേശിയും പൊതുപ്രവര്‍ത്തകനുമായ കരുവന്നൂര്‍ കരിപ്പാകുളം വീട്ടില്‍ കെ.കെ.ശിഹാബ് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് നടപടി.
മുതുകാടിന്‍റെ സ്ഥാപനത്തില്‍ 2017 മുതല്‍ ജോലി ചെയ്ത മലപ്പുറം സ്വദേശിയും ഭിന്നശേഷിക്കാരനുമായ സി.പി. ശിഹാബാണ് വാര്‍ത്തസമ്മേളനത്തില്‍ ആരോപണങ്ങള്‍ ഉന്നയിച്ചത്. പിന്നാലെ നിരവധി രക്ഷിതാക്കളും രംഗത്തെത്തി. ഭിന്നശേഷി വിഭാഗത്തില്‍പ്പെടുന്ന കുട്ടികളെ പീഡിപ്പിക്കുന്നതായി സമൂഹ മാധ്യമങ്ങളിലും ആരോപണം ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് കമീഷനെ സമീപിച്ചത്.

സര്‍ക്കാറില്‍നിന്ന് സാബത്തിക സഹായം ലഭിക്കുകയും വൻതോതില്‍ പണപ്പിരിവ് നടത്തുകയും ചെയ്യുന്നതും സമൂഹം ഏറെ ആദരവോടെ കാണുന്നg ഗോപിനാഥ് മുതുകാടിന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ സ്ഥാപനത്തിനെതിരായ ആരോപണമായതിനാലാണ് അന്വേഷണം ആവശ്യപ്പെട്ടതെന്ന് കെ.കെ. ശിഹാബ് പറഞ്ഞു.
അക്കാദമിയില്‍ അതിഥികള്‍ക്കുമുന്നില്‍ ഷോ ചെയ്യുബോള്‍ സ്റ്റേജിന്‍റെ മധ്യത്തിലേക്ക് വീല്‍ചെയറില്‍ വരാൻ അനുവദിക്കാറില്ല. വേദിയിലൂടെ നിരങ്ങി വന്ന് വീല്‍ചെയറില്‍ കയറണം. എന്നാലേ സഹതാപം കിട്ടൂവെന്നായിരുന്നു മുതുകാടിന്‍റെ നിലപാട്. അന്ന് ഷോ ചെയ്തിരുന്നത് ഓട്ടിസം മുതല്‍ മാനസിക വെല്ലുവിളി നേരിടുന്നവരടക്കമുള്ള അഞ്ച് കുട്ടികളായിരുന്നു. ഇവര്‍ക്ക് യഥാസമയം ഭക്ഷണം നല്‍കാറില്ല. അതിഥികളെ തൃപ്തിപെടുത്തലായിരുന്നു പ്രധാന ജോലി. ഇത് ചോദ്യംചെയ്തതോടെ വിരോധമായി. ഭിന്നശേഷിക്കാരായ കുട്ടികളെ പരിചരിക്കാൻ പരിശീലനം ലഭിച്ച ആരുമുണ്ടായില്ല. താനും ഒരു കുട്ടിയുടെ അമ്മയുമാണ് പരിചരിച്ചിരുന്നത്. സ്ഥാപനത്തില്‍ വരുംമുബ് ചാനലുകളില്‍ പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍, സ്ഥാപനത്തില്‍ വന്നശേഷം മുതുകാടിന്‍റെ ശ്രമഫലമായുണ്ടായ മാറ്റമാണ് തന്‍റേതെന്ന് പ്രചരിപ്പിച്ചു. പ്ലാനറ്റില്‍ ആദ്യഘട്ടം അഞ്ച് കുട്ടികളുണ്ടായിരുന്നപ്പോള്‍ അതിഥികളോട് 25 പേരുണ്ടെന്ന് പറയാനായിരുന്നു നിര്‍ദേശം. പിന്നീട് 150 കുട്ടികളായപ്പോള്‍ 300 എന്നാണ് പറഞ്ഞത് -ശിഹാബ് ആരോപിച്ചു.

2018 ഏപ്രിലിലെ കുവൈത്ത് പര്യടനത്തില്‍ തനിക്ക് സമ്മാനമായി ലഭിച്ച പണം വാങ്ങിയെടുക്കാൻ ശ്രമിച്ചു. ഭിന്നശേഷി കുട്ടികളുടെ ആനുകൂല്യങ്ങള്‍ കൈക്കലാക്കലാണ് മുതുകാടിന്‍റെ ലക്ഷ്യമെന്ന് വ്യക്തമായതോടെ താൻ എതിര്‍ത്തു. ഇതോടെ മന്ത്രി ശൈലജ ടീച്ചറുടെ നിര്‍ദേശ പ്രകാരമെന്ന പേരില്‍ പിരിച്ചുവിടാൻ തീരുമാനിച്ചതായി 2018 ഒക്ടോബര്‍ 31ന് അറിയിച്ചു. ചോദ്യംചെയ്തപ്പോള്‍ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി.

ജീവഭയംകൊണ്ടാണ് ഇത്രയുംകാലം മിണ്ടാതിരുന്നത്. ഇപ്പോള്‍ അവിടത്തെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചോദ്യംചെയ്ത സ്ത്രീകളെ ഒരുവിഭാഗം ആക്രമിക്കുന്നത് കണ്ടപ്പോഴാണ് സത്യം പറയാൻ തീരുമാനിച്ചത്. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ മുതുകാടും കൂടെയുള്ളവരും മാത്രമാണ് ഉത്തരവാദികള്‍. സര്‍ക്കാര്‍ ഫണ്ട് അനധികൃതമായി സ്ഥാപനങ്ങളില്‍ എത്തുന്നുണ്ട്. മുൻ സാമൂഹിക സുരക്ഷ മിഷൻ ഡയറക്ടര്‍ക്കും ഇതില്‍ പങ്കുണ്ട്. ക്രമക്കേടുകള്‍ വിഡിയോ സഹിതം ഡയറക്ടര്‍ക്ക് അയച്ചെങ്കിലും തന്നെ ബ്ലോക്ക് ചെയ്തു. സാമൂഹിക പ്രവര്‍ത്തകരായ ഖാദര്‍ കരിപ്പൊടി, സായ്കൃഷ്ണ എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
എന്നാല്‍, ആരോപണങ്ങള്‍ക്ക് പിന്നില്‍ സ്ഥാപനത്തെ തകര്‍ക്കാനുള്ള ഗൂഡാലോചനയാണെന്ന് മുതുകാട് പറഞ്ഞു. ദിവസങ്ങളായി തനിക്കും സ്ഥാപനത്തിനുമെതിരെ ആസൂത്രിത വ്യാജ പ്രചാരണമാണ് നടക്കുന്നത്. എന്താണ് ലക്ഷ്യമെന്ന് അറിയില്ല.മലബാർ ലൈവ്.ശിഹാബും സഹോദരനും ഇവിടത്തെ ജീവനക്കാരായിരുന്നു. അന്നൊന്നും ഉന്നയിക്കാതിരുന്ന പരാതിവര്‍ഷങ്ങള്‍ക്ക് ശേഷം ഉന്നയിക്കുന്നത് ദുരൂഹമാണ്. ആരോപണത്തിന് ശിഹാബിനെതിരെ യാതൊരു നടപടിക്കുമില്ലെന്നും ഗോപിനാഥ് മുതുകാട് പറഞ്ഞു..

*ജലവകുപ്പില്‍ സ്ഥിര ജോലി നേടാം; 73000 രൂപ വരെ ശമ്പളം;*കേരള വാട്ടര്‍ അതോറിറ്റി എല്‍.ഡി ടൈപ്പിസ്റ്റ് റിക്രൂട്ട്‌മെന്റ് ടൈപ...
11/01/2024

*ജലവകുപ്പില്‍ സ്ഥിര ജോലി നേടാം; 73000 രൂപ വരെ ശമ്പളം;*

കേരള വാട്ടര്‍ അതോറിറ്റി എല്‍.ഡി ടൈപ്പിസ്റ്റ് റിക്രൂട്ട്‌മെന്റ് ടൈപ്പിങ് കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് കേരളത്തില്‍ സ്ഥിര ജോലി നേടാന്‍ അവസരം. കേരള വാട്ടര്‍ അതോറിറ്റി ഇപ്പോള്‍ ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

കേരള പിഎസ്.സി വഴി നേരിട്ടുള്ള നിയമനമാണ് നടക്കുക. ഉദ്യോഗാര്‍ഥികള്‍ക്ക് ജനുവരി 31 വരെ അപേക്ഷിക്കാന്‍ അവസരമുണ്ട്.

*തസ്തിക& ഒഴിവ്*
കേരള വാട്ടര്‍ അതോറിറ്റിക്ക് കീഴില്‍, ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് നിയമനം. കേരളത്തിലുടനീളം പ്രതീക്ഷിത ഒഴിവുകളാണുള്ളത്.

*യോഗ്യത*
ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി പൂര്‍ത്തിയാക്കിയിരിക്കണം. കൂടാതെ ഇംഗ്ലീഷ, മലയാളം ടൈപ്പിങ്ങില്‍ (KGTE) സര്‍ട്ടിഫിക്കറ്റ് വേണം.

മാത്രമല്ല കേരള സര്‍ക്കാരിന് കീഴിലുള്ള അംഗീകൃത സ്ഥാപനത്തില്‍ നിന്ന് കമ്ബ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ (DCA) കുറഞ്ഞത് 6 മാസത്തെ ഡിപ്ലോമ പൂര്‍ത്തിയാക്കിയിരിക്കണം.

*പ്രായപരിധി*
18 വയസ് മുതല്‍ 36 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 02-01-1987നും 01-01-2005നും ഇടയില്‍ ജനിച്ചവരായിരിക്കണം. എസ്.സി-എസ്.ടി, ഒ.ബി.സി വിഭാഗക്കാര്‍ക്ക് വയസിളവുണ്ട്.

*ശമ്ബളം*
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 27,200 രൂപ മുതല്‍ 73,600 രൂപ വരെ ശമ്ബളം ലഭിക്കാന്‍ അവസരമുണ്ട്.

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച്‌ അപേക്ഷ നല്‍കാവുന്നതാണ്. അപേക്ഷിക്കുന്നതിന് മുമ്ബായി ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച്‌ മനസിലാക്കാന്‍ ശ്രമിക്കുക.

അപേക്ഷ നല്‍കുന്നതിനായി https://thulasi.psc.kerala.gov.in/thulasiസന്ദര്‍ശിക്കുക. .

10/01/2024

വാർത്തകളും അറിവുകളും ലഭിക്കുവാൻ പേജ് Like & Follow ചെയ്യുമല്ലോ 🙏🏼🙏🏼

09/01/2024

*ഇനി ഗുണനിലവാരമില്ലാത്ത വൈദ്യുതി സാധനങ്ങള്‍ വില്‍ക്കാനാകില്ല*

ഇന്ത്യൻ ഇലക്‌ട്രിക് വിപണിയില്‍ ചൈനീസ് ഉല്പന്നങ്ങള്‍ക്ക് വലിയ ഡിമാൻഡുണ്ട്. നിയന്ത്രണങ്ങളും പ്രചാരണങ്ങളും ഒരുപാട് ഉണ്ടായിട്ടും നിലവാരമില്ലാത്ത വൈദ്യുതി ഉല്പന്നങ്ങളുടെ വില്‍പന തുടരുകയാണ്. ഗുണനിലവാരമില്ലാത്ത സാമഗ്രികള്‍ കാരണം വൈദ്യുതി അപകടങ്ങളും പതിവാണ്. ഇത് തടയാൻ സര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇനി ഏതെങ്കിലും കടയുടമ നിലവാരമില്ലാത്ത സാധനങ്ങള്‍ വില്‍ക്കുകയോ, ഏതെങ്കിലും കമ്പനി ഉല്പാദനത്തില്‍ ഏര്‍പ്പെടുകയോ ചെയ്താല്‍ പിഴയും ജയില്‍ ശിക്ഷയും ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കും. ഗുണനിലവാരമില്ലാത്ത വസ്തുക്കളുടെ ഇറക്കുമതി തടയുന്നതിനും ഈ വസ്തുക്കളുടെ ആഭ്യന്തര ഉല്പാദനം പ്രോത്സാഹിപ്പിക്കുന്നതിനുമായി 'സ്വിച്ച്‌-സോക്കറ്റ്-ഔട്ട്‌ലെറ്റ്' 'കേബിള്‍ ട്രങ്കിംഗ്' തുടങ്ങിയ വൈദ്യുതി സാധനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ബന്ധിത ഗുണനിലവാര മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചു. ഇതുമായി ബന്ധപ്പെട്ട്, ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണല്‍ ട്രേഡ് (DPIIT) ഇലക്‌ട്രിക്കല്‍ ആക്സസറീസ് (ക്വാളിറ്റി കണ്‍ട്രോള്‍) ഓര്‍ഡര്‍ 2023 പുറപ്പെടുവിച്ചതായി റിപ്പോര്‍ട്ട് ചെയ്തു.

*പുതിയ ഉത്തരവില്‍ എന്താണുള്ളത്..?*

ഡിപിഐഐടി ഉത്തരവ് പ്രകാരം, ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേര്‍ഡ്സ് (BIS) അടയാളമില്ലാത്ത സാധനങ്ങള്‍ ഉല്പാദിപ്പിക്കാനും വില്‍ക്കാനും വ്യാപാരം ചെയ്യാനും ഇറക്കുമതി ചെയ്യാനും സംഭരിക്കാനും കഴിയില്ല. വിജ്ഞാപനം പ്രസിദ്ധീകരിച്ച്‌ ആറ് മാസത്തിന് ശേഷം ഈ ഉത്തരവ് പ്രാബല്യത്തില്‍ വരും. എന്നാല്‍ കുടില്‍, ഇടത്തരം (എംഎസ്‌എംഇ) മേഖലയുടെ സുരക്ഷ മുൻനിര്‍ത്തി ഇളവ് നല്‍കിയിട്ടുണ്ട്. ചെറുകിട വ്യവസായങ്ങള്‍ക്ക് ഒൻപത് മാസവും സൂക്ഷ്മ സംരംഭങ്ങള്‍ക്ക് 12 മാസവും അധിക സമയം നല്‍കും.

*എന്തായിരിക്കും നടപടി..?*

ബിഐഎസ് നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ആദ്യ തവണ കുറ്റത്തിന് രണ്ട് വര്‍ഷം വരെ തടവോ രണ്ട് ലക്ഷം രൂപയില്‍ കുറയാത്ത പിഴയോ ലഭിക്കാം. ഗുണനിലവാര പരിശോധനാ ലബോറട്ടറികളും ഉല്‍പ്പന്ന നിയമങ്ങളും സൃഷ്ടിക്കുന്നതിനൊപ്പം, ഈ സംരംഭങ്ങള്‍ രാജ്യത്ത് ഗുണനിലവാരമുള്ള ആവാസവ്യവസ്ഥ സൃഷ്ടിക്കാൻ സഹായിക്കും. നിലവാരമില്ലാത്ത ഉല്പന്നങ്ങളുടെ ഇറക്കുമതി തടയാനും അന്യായമായ വ്യാപാര സമ്പ്രദായങ്ങള്‍ തടയാനും പരിസ്ഥിതിയും ഉപഭോക്താക്കളും സുരക്ഷിതമാക്കാനും നിയന്ത്രങ്ങണള്‍ സഹായിക്കും. നേരത്തെ, സ്മാര്‍ട്ട് മീറ്ററുകള്‍, വെല്‍ഡിംഗ് റോഡുകള്‍, ഇലക്‌ട്രോഡുകള്‍, അഗ്നിശമന ഉപകരണങ്ങള്‍, ഇലക്‌ട്രിക് സീലിംഗ് ഫാനുകള്‍, ഗാര്‍ഹിക ഗ്യാസ് സ്റ്റൗ എന്നിവയുള്‍പ്പെടെ നിരവധി ഇനങ്ങള്‍ക്ക് സമാനമായ ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

Address


Website

Alerts

Be the first to know and let us send you an email when Thrissur Times News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Media Company?

Share