Fullstop Media live

  • Home
  • Fullstop Media live

Fullstop Media live Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Fullstop Media live, News & Media Website, .

അറബ് തീരം തേടി മലയാളി നടത്തിയ സഹസിക കടൽ സഞ്ചാരത്തിന്റെ ആദ്യ മലയാള നോവൽ
26/06/2025

അറബ് തീരം തേടി മലയാളി നടത്തിയ സഹസിക കടൽ സഞ്ചാരത്തിന്റെ ആദ്യ മലയാള നോവൽ

ഇമാം ആയത്തുല്ലാ അലി ഖാംനഇ ഇന്നലെ രാത്രി (2025 ജൂൺ 18-ന് ) ഇറാൻ ജനതയ്ക്ക് നൽകിയ ടെലിവിഷൻ സന്ദേശത്തിന്റെ പൂർണ്ണരൂപം കരുണാന...
19/06/2025

ഇമാം ആയത്തുല്ലാ അലി ഖാംനഇ ഇന്നലെ രാത്രി (2025 ജൂൺ 18-ന് ) ഇറാൻ ജനതയ്ക്ക് നൽകിയ ടെലിവിഷൻ സന്ദേശത്തിന്റെ പൂർണ്ണരൂപം

കരുണാനിധിയും കരുണാമയനുമായ ദൈവത്തിന്റെ നാമത്തിൽ

ഇറാൻ എന്ന മഹത്തായ രാഷ്ട്രത്തിന് എന്റെ ആശംസകൾ നേരുന്നു.

ശത്രുക്കൾ അടുത്തിടെയായി നമ്മുടെ രാജ്യത്തിന് മേൽ അടിച്ചേല്പിച്ച ഈ അടിയന്തിര സാഹചര്യത്തോട് നമ്മുടെ പ്രിയപ്പെട്ട രാഷ്ട്രത്തിന്റെ സമീപനത്തെ പ്രശംസിച്ചുകൊണ്ടു തുടങ്ങട്ടെ. ഇറാൻ രാഷ്ട്രം മാന്യവും ധീരവുമായി സാഹചര്യങ്ങളെ ശരിയായി വിലയിരുത്താൻ കഴിവുള്ളതാണെന്ന് ആ സമീപനത്തിലൂടെ തെളിയിച്ചിട്ടുണ്ട്.

ഗദീർ ദിനത്തിൽ ജനങ്ങൾ ലോകത്തിന് മുന്നിൽ കാണിച്ചത് ഒരു മഹത്തായ പ്രസ്ഥാനമായിരുന്നു. ആളുകളുടെ ഒത്തുചേരലുകൾ, ഈ ദിവസങ്ങളിൽ ആളുകൾ പങ്കെടുത്ത റാലികൾ, വെള്ളിയാഴ്ച പ്രാർത്ഥനകളിലെ അവരുടെ സാന്നിധ്യം, ജുമുഅ പ്രാർത്ഥനകൾക്ക് ശേഷമുള്ള അവരുടെ റാലികൾ - ഇവയെല്ലാം അവരുടെ യുക്തിബോധത്തിന്റെയും ആത്മീയതയുടെയും വളർച്ചയും, ശക്തിയും, ഒപ്പം നമ്മുടെ പ്രിയപ്പെട്ട രാഷ്ട്രത്തിന്റെ ധൈര്യവും സാഹചര്യം ശരിയായി വിലയിരുത്താനുള്ള കഴിവും പ്രകടമാക്കി.

ഈ വിശ്വസ്ത രാഷ്ട്രത്തിന് ഇത്രയും ആത്മീയവും ഭൗതികവുമായ കഴിവുകളും അസാമാന്യ സാധ്യതകളും നൽകിയ ദൈവത്തിന് ഞാൻ നന്ദി പറയുന്നു, ദൈവത്തെ സ്തുതിക്കുന്നു. അൽഹംദുലില്ലാഹ്.

ശത്രുവിന്റെ ആക്രമണത്തിന് മറുപടിയായി വനിതാ ടെലിവിഷൻ അവതാരക നടത്തിയ മനോഹരവും അർത്ഥവത്തുമായ ആംഗ്യത്തെ ഇവിടെ പരാമർശിക്കേണ്ടത് ആവശ്യമാണെന്ന് എനിക്ക് തോന്നുന്നു - അല്ലാഹു അക്ബർ [ദൈവം ഏറ്റവും വലിയവനാണ്] എന്ന് അവർ പ്രഖ്യാപിക്കുകയും ഇറാൻ രാഷ്ട്രത്തിന്റെ ശക്തിയുടെ അടയാളം ലോകത്തിന് മുഴുവൻ കാണിച്ചുകൊടുക്കുകയും ചെയ്തു. അതൊരു ചരിത്ര സംഭവമായിരുന്നു. അത് വളരെ വിലപ്പെട്ടതായിരുന്നു.

രണ്ടാമത്തെ കാര്യം, നമ്മുടെ രാജ്യത്തിനെതിരെ സയണിസ്റ്റ് ഭരണകൂടം നടത്തിയ വിഡ്ഢിത്തപരവും ദ്രോഹപരവുമായ ആക്രമണം, നമ്മുടെ സർക്കാർ ഉദ്യോഗസ്ഥർ യുഎസ് പക്ഷവുമായി പരോക്ഷമായും ഇടനിലക്കാർ വഴിയും ചർച്ചകളിൽ ഏർപ്പെട്ടിരുന്ന സമയത്താണ് നടന്നത്. ഇറാന്റെ ഭാഗത്ത് നിന്ന് പ്രകോപനപരമായ ഒരു സൈനിക നീക്കമോ പെട്ടെന്നുള്ള കഠിനമായ ഇടപെടലോ സൂചിപ്പിക്കുന്ന ഒരു സൂചനയും ഉണ്ടായിരുന്നില്ല. തീർച്ചയായും, സയണിസ്റ്റ് ഭരണകൂടം നടത്തിയ ദ്രോഹപരമായ നീക്കത്തിൽ അമേരിക്കയ്ക്ക് പങ്കുണ്ടെന്ന് തുടക്കം മുതൽ തന്നെ നാം സംശയിച്ചിരുന്നു. എന്നാൽ അവരുടെ സമീപകാല പരാമർശങ്ങൾ കണക്കിലെടുക്കുമ്പോൾ, ഈ സംശയം അനുദിനം ശക്തമാവുകയാണ്.

എല്ലായ്‌പ്പോഴും ഉള്ളതുപോലെ, ഇറാൻ രാഷ്ട്രം അടിച്ചേൽപ്പിക്കപ്പെടുന്ന ഏതൊരു യുദ്ധത്തെയും ശക്തമായി നേരിടുക തന്നെ ചെയ്യും. ഇറാൻ രാഷ്ട്രത്തിന് മേൽ അടിച്ചേൽപ്പിക്കപ്പെടുന്ന ഏതൊരു കൃത്രിമ സമാധാനത്തെയും ശക്തമായി എതിർക്കുകയും ചെയ്യുന്നു. ഇറാൻ രാഷ്ട്രം ആരുടെയും ബലപ്രയോഗത്തിന് മുന്നിൽ കീഴടങ്ങില്ല. ബുദ്ധിജീവികൾ, പ്രഭാഷകർ, എഴുത്തുകാർ - പ്രത്യേകിച്ച് ആഗോള പൊതുജനാഭിപ്രായത്തിൽ സ്വാധീനം ചെലുത്തുന്നവർ - ഈ സന്ദേശം അവരുടെ പ്രേക്ഷകർക്ക് മുന്നിൽ പ്രചരിപ്പിക്കുകയും വിശദീകരിച്ചു വ്യക്തമാക്കുകയും ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. വഞ്ചനാപരമായ പ്രചാരണത്തിലൂടെ സത്യം വളച്ചൊടിക്കാൻ ശത്രുവിനെ അവർ അനുവദിക്കരുത്.

സയണിസ്റ്റ് ശത്രു ചെയ്തതു ഗുരുതരമായ ഒരു തെറ്റാണ് , ഗുരുതരമായ ഒരു കുറ്റകൃത്യമാണ്. അതിന് അവർ ശിക്ഷിക്കപ്പെടുക തന്നെ വേണം, ഇതിനകം അവർ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴും ശിക്ഷിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഇറാൻ രാഷ്ട്രവും നമ്മുടെ സായുധ സേനയും ഈ ദുഷ്ട ശത്രുവിന് നൽകിയതും, നടപ്പിലാക്കുന്നതും, ഭാവിയിലേക്ക് ആസൂത്രണം ചെയ്തതുമായ ശിക്ഷ കഠിനമായ ശിക്ഷയാണ്, അത് ഇതിനകം അവരെ ദുർബലപ്പെടുത്തിയിരിക്കുന്നു. അവരുടെ അമേരിക്കൻ സുഹൃത്തുക്കൾ രംഗത്തെത്തി അത്തരം കാര്യങ്ങൾ പറയുന്നത് തന്നെ ആ ഭരണകൂടത്തിന്റെ ബലഹീനതയുടെയും കഴിവില്ലായ്മയുടെയും അടയാളമാണ്.

അവസാനമായി, യുഎസ് പ്രസിഡന്റ് അടുത്തിടെ ഭീഷണികളിലേക്ക് തിരിഞ്ഞിട്ടുണ്ട് എന്നതാണ്. അദ്ദേഹം ഞങ്ങളെ ഭീഷണിപ്പെടുത്തുകയാണ്. അദ്ദേഹത്തിന്റെ ഭീഷണി ഉന്നയിക്കുക മാത്രമല്ല, ഇറാൻ ജനത തനിക്ക് കീഴടങ്ങണമെന്ന് പരസ്യമായി ആവശ്യപ്പെടുന്ന അസംബന്ധവും അസ്വീകാര്യവുമായ വാചാടോപങ്ങളും നടത്തുന്നു. ഒരാൾ അത്തരം കാര്യങ്ങൾ കേൾക്കുമ്പോൾ, അത് ശരിക്കും ആശ്ചര്യകരമാണ്. ഒന്നാമതായി, ഭീഷണികളെ ഭയപ്പെടുന്നവർക്കെതിരെയാണ് അവർ ഭീഷണി ഉയർത്തേണ്ടത്. ഇറാൻ രാഷ്ട്രം അത്തരം ഭീഷണികളെ ഒരിക്കലും ഭയപ്പെടുന്നില്ല. "ദുർബലരാകുകയോ ദുഃഖിക്കുകയോ ചെയ്യരുത്: നിങ്ങൾ വിശ്വസ്തരാണെങ്കിൽ നിങ്ങൾക്ക് മേൽക്കൈ ലഭിക്കും" (ഖുർആൻ 3:139). ഇറാൻ രാഷ്ട്രം ഇതിലാണ് വിശ്വസിക്കുന്നത്. ഭീഷണികൾ ഇറാൻ ജനതയുടെ പെരുമാറ്റത്തെയോ മാനസികാവസ്ഥയെയോ ലവലേശം ബാധിക്കുന്നതല്ല.

രണ്ടാമതായി, ഇറാൻ ജനതയോട് കീഴടങ്ങാൻ പറയുന്നത് ബുദ്ധിയല്ല. ഇറാനെയും ഇറാൻ ജനതയെയും ഇറാന്റെ ചരിത്രത്തെയും അറിയുന്ന ബുദ്ധി നഷ്ടപ്പെടാത്ത ആളുകൾക്ക് ഒരിക്കലും അത്തരം വാക്കുകൾ പറയാനാവില്ല. ഇറാൻ രാഷ്ട്രം എന്തിന് കീഴടങ്ങണം? ഇറാൻ രാഷ്ട്രം അങ്ങനെ കീഴടങ്ങുന്ന ഒരു രാഷ്ട്രമേയല്ല. ഞങ്ങൾ ആരെയും ആക്രമിച്ചിട്ടില്ല, ആരും ഞങ്ങളെ ആക്രമിക്കുന്നത് തീർച്ചയായും ഞങ്ങൾ സഹിക്കുകയും ഇല്ല. ആരുടെയും ആക്രമണങ്ങൾക്ക് മറുപടിയായി ഞങ്ങൾ ഒരിക്കലും കീഴടങ്ങില്ല. ഇതാണ് ഇറാൻ രാഷ്ട്രത്തിന്റെ യുക്തി. ഇതാണ് ഇറാൻ രാഷ്ട്രത്തിന്റെ ആത്മാവ്.

തീർച്ചയായും, ഈ രാഷ്ട്രത്തിൻ്റെ നയങ്ങളെക്കുറിച്ച് പരിചയമുള്ള അമേരിക്കക്കാർക്ക് അറിയാം, ഈ യുദ്ധത്തിൽ യുഎസ് പ്രവേശിക്കുന്നത് 100% സ്വന്തം ദോഷത്തിനാണെന്ന്. ഇറാന് നേരിടേണ്ടിവരുന്ന ഏതൊരു ദോഷത്തേക്കാളും അത് അനുഭവിക്കേണ്ടിവരുന്ന നാശനഷ്ടങ്ങൾ വളരെ വലുതായിരിക്കും. ഈ സംഘർഷത്തിൽ അവർ സൈനികമായി പ്രവേശിച്ചാൽ യുഎസ് അനുഭവിക്കേണ്ടിവരുന്ന നഷ്ടം തീർച്ചയായും പരിഹരിക്കാനാകാത്തതായിരിക്കും.

നമ്മുടെ പ്രിയപ്പെട്ട രാഷ്ട്രം ഈ മഹത്തായ വാക്യം എപ്പോഴും മനസ്സിൽ സൂക്ഷിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ജീവിതം പതിവുപോലെ നിർഭയം മുന്നോട്ട് പോകട്ടെ, ദൈവത്തെ സ്തുതിക്കുക. ശത്രുക്കൾക്ക് അവരുടെ മുന്നിൽ നിങ്ങൾ ദുർബലരാണെന്ന് തോന്നാൻ അനുവദിക്കരുത്. ശത്രുവിന് നിങ്ങൾ അവരെ ഭയപ്പെടുന്നുവെന്ന് തോന്നിയാൽ, അവർ നിങ്ങളെ കൈവിടില്ല. ഇന്നുവരെ നിങ്ങൾ കാണിച്ച ധീരമായ അതേ പെരുമാറ്റം ശക്തമായി തുടരുക. മറ്റുള്ളവർക്ക് സേവനങ്ങൾ നൽകാൻ ഏൽപ്പിക്കപ്പെട്ടവരും, ജനങ്ങളുമായി നേരിട്ട് ഇടപെടുന്നവരും, പ്രചാരണത്തിന്റെയും വ്യക്തതയുടെയും കാര്യങ്ങളിൽ ചുമതലകൾ ഏൽപ്പിക്കപ്പെട്ടവരും തങ്ങളുടെ കടമകൾ ശക്തമായി നിർവഹിക്കുകയും തുടരുകയും വേണം, സർവ്വശക്തനായ ദൈവത്തിൽ ആശ്രയിക്കുകയും വേണം.

"വിജയം സർവ്വശക്തനും സർവ്വജ്ഞനുമായ അല്ലാഹുവിൽ നിന്ന് മാത്രമേ വരൂ" (ഖുർആൻ 3:126). സർവ്വശക്തനായ ദൈവം ഇച്ഛിച്ചാൽ തീർച്ചയായും, ഇറാൻ ജനതയ്ക്കും, സത്യത്തിനും, ശരിയുടെ പക്ഷത്തിനും വിജയം നൽകും. തീർച്ച.

ദൈവത്തിന്റെ സമാധാനവും അനുഗ്രഹവും കാരുണ്യവും നിങ്ങളുടെ മേൽ ഉണ്ടാകട്ടെ.

**ഇഖാമ നോവൽ: ജീവിതം തന്നെ സമരമാക്കിയ ഒരു ജനതയുടെ കഥ*:::::::::::::::::::******:::::::::::::::::::**ഷംസീർ ചാത്തോത്*-------...
09/04/2025

**ഇഖാമ നോവൽ: ജീവിതം തന്നെ സമരമാക്കിയ ഒരു ജനതയുടെ കഥ*
:::::::::::::::::::******:::::::::::::::::::

**ഷംസീർ ചാത്തോത്*

---------------------------------------------
പ്രവാസമെന്നത് അനുഭവിച്ചറിയേണ്ട അനുഭൂതി തന്നെയാണ്. പ്രത്യേകിച്ച് അറബ് നാടുകളിലെ പ്രവാസം. അനുഭവിച്ചറിയാത്തവർ അനുഭവങ്ങളുടെ ഭാണ്ഡങ്ങൾ തുറക്കുന്നവരുടെ മുന്നിലിരുന്നനുഭവിക്കട്ടേ.. അതിൽ തന്നെ കൂടെപ്പിറപ്പുകളെ നാട്ടിൽ നിർത്തി മരുഭൂമിയിൽ പൊള്ളിപ്പിടയുന്നവരുടെതാവുകയാണെങ്കിൽ കേമം, ബഹുകേമം.

പറഞ്ഞു വരുന്നത് പ്രവാസികളെ കുറിച്ചാണ്. ജീവിതം തന്നെ സമരമാക്കിയ ഒരു ജനതയെ കുറിച്ച്. അറേബ്യൻ മരുഭൂമിക്ക് ഒരുപാട് പ്രവാസിക്കഥകൾ പറയാനുണ്ട്. സന്തോഷത്തിന്റെയും സന്താപത്തിന്റെയും വിജയങ്ങളുടെയും പരാജയങ്ങളുടെയുമെല്ലാം.. ഒപ്പം ഗൾഫ് ഏതാണെന്ന് വിരൽ ചൂണ്ടി കാണിച്ചു തരികയും നമുക്ക് മുന്നിൽ കാടും മുള്ളും നിറഞ്ഞ വഴികൾ വെട്ടിനിരപ്പാക്കി സുഖകരമായ/ സാഞ്ചാരയോഗ്യമാക്കി തീർത്ത കുറച്ചു മനുഷ്യരുടെയും. പക്ഷെ ആ കഥകൾ ആരാണ് നമുക്ക് വ്യക്തതയോടെ പറഞ്ഞു തന്നിട്ടുള്ളത് ? ഇനിയഥവാ ആരെങ്കിലും ഇന്ന് അത് പറഞ്ഞാൽ നമുക്ക് ഉൾക്കൊള്ളാൻ കഴിയുന്നുണ്ടോ ?

ഇന്ന് അമ്മാർ കിഴുപറമ്പിന്റെ 'ഇഖാമ' (ചരിത്ര നോവൽ) വായനയിലായിരുന്നൂ.. ഗൾഫ് പ്രവാസത്തിന്റെ ചരിത്ര പഠനങ്ങൾക്ക് ഏറെ പ്രസക്തിയുള്ള ഒരു നോവലാണ് 'ഇഖാമ'. പാവപ്പെട്ട ഒരു ജനതയുടെ ജീവിതം വരച്ചു വെച്ച നോവൽ. ഇക്കാലത്ത് പത്തേമാരിക്കഥകൾക്ക് എന്ത് പ്രസക്തിയാണെന്നുള്ളത് എന്ന് ചിന്തിക്കുന്നവരുണ്ടായേക്കാം. അങ്ങനെ ചിന്തിക്കുന്നവർക്ക് ഈ പുസ്തകം ഒന്നും നൽകില്ല. എന്നാൽ വന്ന വഴി മറക്കാത്തവർ, കഴിഞ്ഞ കാലങ്ങളിൽ നമ്മുടെ പൂർവീകർ അനുഭവിച്ച യാതനകളുടെയും വേദനകളുടെയും അവരനുഭവിച്ച ത്യാഗത്തിന്റെയും തണലാണ് നമ്മളിന്ന് അനുഭവിക്കുന്നത് എന്ന് ചിന്തിക്കുന്നവർക്ക്, സ്മരണകൾ നിലനിർത്താൻ ആഗ്രഹിക്കുന്നവർക്ക് ഈ നോവൽ പലതും നൽകും.

മൂന്ന് യുവാക്കൾ തീവണ്ടി മാർഗ്ഗം ബോംബെയിൽ എത്തുകയും. അവിടെ നിന്ന് പത്തേമാരി/ലോഞ്ച് വഴി യു.എ.ഇ ഗോർഫുക്കാനിൽ കരപിടിക്കുന്നതാണ് ഈ നോവലിന്റെ ഇതിവൃത്തം. യാത്രയാണ് ഈ നോവൽ. യാത്രയെന്ന് പറഞ്ഞാൽ ഇന്ന് നമ്മൾ അനുഭവിക്കുന്ന യാത്രാനുഭവങ്ങളല്ല ഈ പത്തേമാരി യാത്ര. ഏറെ ദുർഘടം പിടിച്ച, കഷ്ടതയനുഭവിച്ച യാത്ര. നൂറ്റിച്ചില്ലറ ആൾക്കാർ ഒരുമിച്ച് ചരക്കുമായി സഞ്ചരിക്കുന്ന ഒരു ലോഞ്ചിൽ ഒളിഞ്ഞു നാട് കടക്കുന്ന അത്ഭുത യാത്ര. ഈ യാത്ര ബഹിരാകാശ യാത്രയേക്കാൾ അപകടം പിടിച്ചതാണെന്ന് ഈ യാത്രയ്‌ക്കൊപ്പം സഞ്ചരിക്കുമ്പോൾ നമുക്ക് മനസ്സിലാവും. ചുരുങ്ങിയ സ്ഥലങ്ങളിൽ കൂട്ടിയിട്ട തേങ്ങകളെ പോലെ ഒതുങ്ങിയിരുന്ന്, ശ്വാസമെടുക്കാനും വിടാനും കഴിയാതെ മുപ്പത് നാൾ ഒരു ലോഞ്ചിൽ യാത്ര ചെയ്യുന്നതിന്റെ ഏറ്റവും അപകടം പിടിച്ച സ്ഥിതിവിശേഷം. മാരകമാണ്.

അന്നത്തെ പ്രവാസം ഇന്നത്തേതിൽ നിന്നെന്നപോലെ ആർഭാട/ആഭാസ ജീവിത മാർഗ്ഗങ്ങൾക്ക് വേണ്ടിയുള്ള ഒരു തിരഞ്ഞെടുപ്പല്ല, മറിച്ച്. ഒരു നേരമെങ്കിലും ഉണ്ണാനും. മഴയും വെയിലും തട്ടാതെയുള്ള ഒരു കൂര പണിയാനും. ഒരു ജോഡി വസ്ത്രം എങ്കിലും ഉടുക്കാനുമുണ്ടാക്കണം. കൂടെപ്പിറപ്പുകൾക്ക് വേണ്ടി സ്വന്തം ജീവനും ജീവിതവും ത്യജിച്ചിറങ്ങിയവർ.. സ്വന്തം കുടുംബത്തിന്റെ ക്ഷേമത്തിന് യുദ്ധത്തിന് ഇറങ്ങിയവരാണ് അന്നത്തെ പ്രവാസികളെന്ന് ഈ നോവൽ പറയാതെ പറഞ്ഞു തരുന്നുണ്ട്.

അക്കാലത്ത് പ്രവാസം തെരഞ്ഞെടുത്തത്, ദുരിതങ്ങളിൽ നിന്നുള്ള കരകയറ്റത്തിന് വേണ്ടി മാത്രമല്ല, വിവേചന പോരാട്ടം കൂടിയാണെന്ന് അവതാരികയിൽ ശിഹാബുദ്ധീൻ പൊയ്ത്തും കടവ് പറഞ്ഞതിൽ നിന്ന് മനസ്സിലാക്കാം.. ഓരോ കഥകൾക്കുള്ളിലും ഓരോ മനുഷ്യരുടെയും കിതപ്പും വിയർപ്പും കാണാമെന്നപോലെ ഇഖാമയിലും ഒരു കാലത്തെ മനുഷ്യരുടെ ഓരോ തുള്ളി വിയർപ്പും ഇറ്റി വീഴുന്നത് കാണാനാവും.

'ഇഖാമ' പറഞ്ഞു തുടങ്ങുന്നത് ഇങ്ങനെയാണ്. 'നഗരങ്ങളും ഗ്രാമങ്ങളും പുഴകളും മലകളും പിന്നിട്ട് കരിവണ്ടി വിക്ടോറിയ ടെർമിനസിന്റെ പാളങ്ങളിൽ കിതച്ചു നിന്നു. ദിവസങ്ങൾ നീണ്ട യാത്ര മൂന്നുപേരെയും തളർത്തിയിരുന്നു. കിതച്ചും കുതിച്ചും പ്രതിബന്ധങ്ങളെ അകറ്റാൻ കൂകിവിളിച്ചും ഓടിയ തീവണ്ടി അതിന്റെ ലക്ഷ്യസ്ഥാനത്ത് വിശ്രമിക്കുമ്പോൾ, അതിൽ നിന്നും പുറത്തിറങ്ങിയ അനേകം പേരുടെ യാത്ര അവിടെ അവസാനിച്ചിരുന്നില്ല.' ഇഖാമ വായിച്ചാലും നമുക്ക് എളുപ്പം പുറത്ത് കടക്കാനാവില്ല. അതിൽ നിന്നിറങ്ങിയാലും ദുർഘടം പിടിച്ച യാത്ര നമ്മൾ തുടർന്നു കൊണ്ടേയിരിക്കും. ഇടയ്ക്ക് ലോഞ്ചിനെ വിറപ്പിക്കുന്ന ശക്തമായ കാറ്റ്, ചിലപ്പോൾ ശക്തമായ കടലിടുക്ക്. വല്ലപ്പോഴും തിമിംഗലത്തിന്റെ അക്രമത്തിനിരയാവുമോയെന്ന ഭയം. കടൽ നിറയെ വെള്ളമുണ്ട് എന്നാൽ ദാഹം മാറ്റാൻ ഇത്തിരി വെള്ളം പോലുമില്ല. കുടിയില്ലെന്നപോലെ കുളിയുമില്ല, മാറ്റാൻ ഉടുതുണിയില്ല. ലക്ഷ്യത്തിലെത്തുമെന്നൊരു ഉറപ്പുമില്ല. ഇനിയെത്തിയാൽ തന്നെയെന്ത് എന്ന ചോദ്യവും! വായനക്കവസാനവും നമ്മെ പിന്തുടരുന്നത് അന്നവർ അനുഭവിച്ച ത്യാഗത്തിന്റെ ഓർമ്മകളാവും.

നമുക്ക് പരിചിതമല്ലാത്ത കരിവണ്ടിയാത്ര മുതൽ ഗൾഫ് ജീവിതം ആഗ്രഹിച്ചു തോറ്റു പിന്മാറിയവരുടെ ബോംബെ ജീവിതവും. യാത്രയ്ക്കിടയിൽ അവസാനിച്ച ഒരുപാടുപേരുടെ ജീവിതവും. ലോഞ്ചിന് പണം നൽകി വഞ്ചിതരായ മറ്റു അനേകം മനുഷ്യരുടേയും. മത ജാതി വർണ്ണ വ്യത്യാസമെന്ന പോലെ ഇന്ത്യൻ ജനതയിൽ ഒരുകാലത്ത് ഉണ്ടായിരുന്ന പ്രാദേശിക വാദവും ഭാഷ വിവേചനവും കൃത്യമായി അടയാളപ്പെടുത്തി യാത്രയാവുന്ന ഇഖാമ വായനയിൽ പുത്തനനുഭവം സൃഷ്ടിക്കുന്നുണ്ട്. കടൽ യാത്രയിൽ അനുഭവപ്പെടുന്ന എല്ലാ ഭാഗങ്ങളും സസൂക്ഷ്മം അവതരിപ്പിച്ചിട്ടുണ്ട്. വസൂരിയെന്ന രോഗം മൂലം കലാസികൾ ഒരുവനെ ജീവനോടെ കടലിലെറിയുന്ന ഭാഗം വായനക്കാരെ ഏറെ മുറിവേല്പിക്കും. അതുപോലെ രോഗിയായി മരണപ്പെട്ട മറ്റൊരു കഥാപാത്രത്തെയും. ഇടയ്ക്ക് ലോഞ്ച് നിർത്തിയിട്ട് മണൽ തരികളെ തൊട്ട ഭാഗം ശരിക്കും വായനക്കാരും അത് തൊട്ടനുഭവിക്കും.

നോവലിന്റെ പ്രമേയം ഗംഭീരമാണ്. ചരിത്രങ്ങളെ അടയാളപ്പെടുത്തി ഫിക്ഷൻ ചിത്രീകരണം എല്ലാ അർത്ഥത്തിലും വിജയകരമാണ് എങ്കിലും കുഞ്ഞു പോരായ്മകൾ ഇല്ലാതില്ല. നോവലിന്റെ ചില ഭാഗങ്ങൾ ലേഖനം വായിക്കുന്നതുപോലെയോ ചരിത്ര പഠനമെന്ന പോലെയോ അനുഭവപെട്ടു. ഇടയ്ക്ക് നോവലിന്റെ വായന മുറിഞ്ഞു. നോവലും പഠനവും രണ്ടും വ്യത്യസ്ത മേഖലകളിൽ സഞ്ചരിക്കുന്നതുപോലെ,, വായനക്കാരുടെ ഉള്ളുലയ്ക്കാൻ സാധ്യമായ ഇടങ്ങളിൽ അത് കാര്യമായ മാറ്റം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. മർമ്മ പ്രധാനമായ വിഷയങ്ങൾ അവതരിപ്പിച്ചപ്പോൾ ആ ഗൗരവം വായനക്കാരനായ എന്നെ സ്പർശിക്കാതെ പോയി. ചിലപ്പോൾ എന്റെ വായനയുടെ പരിമിതിയാവാം.. ചിലയിടത്ത് ആവർത്തിച്ചു വന്ന വാക്കുകളോ വാചകങ്ങളോ വായനയിൽ അലോസരപ്പെടുത്തി. കുഞ്ഞു കുഞ്ഞു പോരായ്മകൾ വായനാസ്വാദനത്തിന്റെ നിറം കിട്ടാതെ പോയെങ്കിലും നഷ്ടമാവാത്ത വായനയെന്ന് ഞാൻ സാക്ഷ്യപ്പെടുത്തും.

146 പേജ് മാത്രമുള്ള ഈ നോവൽ പ്രസിദ്ധീകരിച്ചത് Page India ആണ്. വില വെറും 200₹

ശംസീർ ചാത്തോത്ത്/ ചെറുവാഞ്ചേരിക്കാരൻ
+971 58 964 8048

ദുബൈ: ഫോബ്‌സിന്റെ ലോക ശതകോടീശ്വര പട്ടികയില്‍ 34,200 കോടി ഡോളര്‍ ആസ്തിയുമായി ടെസ്‌ല, സ്‌പേസ്എക്‌സ്, എക്‌സ് മേധാവി ഇലോണ്‍ ...
03/04/2025

ദുബൈ: ഫോബ്‌സിന്റെ ലോക ശതകോടീശ്വര പട്ടികയില്‍ 34,200 കോടി ഡോളര്‍ ആസ്തിയുമായി ടെസ്‌ല, സ്‌പേസ്എക്‌സ്, എക്‌സ് മേധാവി ഇലോണ്‍ മസ്‌ക് ലോക സമ്പന്നരില്‍ ഒന്നാമത്. 21,600 കോടി ഡോളര്‍ ആസ്തിയുമായി മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് രണ്ടാമതെത്തി. 21,500 കോടി ഡോളര്‍ ആസ്തിയുള്ള ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിനെ പിന്തള്ളിയാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ് രണ്ടാമതെത്തിയത്. ഒറാക്കിളിന്റെ ലാറി എലിസണ്‍ (19,200 കോടി ഡോളര്‍), ഫ്രഞ്ച് ഫാഷന്‍ ബ്രാന്‍ഡ് എല്‍വിഎംഎച്ചിന്റെ മേധാവി ബെര്‍ണാഡ് ആര്‍ണോയും കുടുംബവും (17,800 കോടി ഡോളര്‍) എന്നിവരാണ് യഥാക്രമം നാല്, അഞ്ച് സ്ഥാനങ്ങളില്‍. 9,250 കോടി ഡോളര്‍ ആസ്തിയുമായി മുകേഷ് അംബാനിയാണ് ഇന്ത്യക്കാരില്‍ മുന്നില്‍. ലോകസമ്പന്ന പട്ടികയില്‍ 18ആം സ്ഥാനത്താണ് മുകേഷ് അംബാനി. 5630 കോടി ഡോളര്‍ ആസ്തിയോടെ ഗൗതം അദാനി, 3550 കോടി ഡോളര്‍ ആസ്തിയോടെ ജിന്‍ഡാല്‍ ഗ്രൂപ്പ് മേധാവി സാവിത്രി ജിന്‍ഡാല്‍, എച്ച്‌സിഎല്‍ സ്ഥാപകന്‍ ശിവ് നാടാര്‍ (3450 കോടി ഡോളര്‍), സണ്‍ഫാംര്‍മ്മ മേധാവി ദിലീപ് സാംഘ്വി തുടങ്ങിയവരാണ് ആദ്യ പട്ടികയിലുള്ള മറ്റ് ഇന്ത്യക്കാര്‍.
മലയാളികളില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയാണ് ഒന്നാമന്‍. 550 കോടി ഡോളറാണ് (47000 കോടിയോളം രൂപ) എം.എ യൂസഫലിയുടെ ആസ്തി. ഇന്ത്യ ഇന്ത്യക്കാരില്‍ 32ആം സ്ഥാനത്താണ് എം.എ യൂസഫലി. ലോക സമ്പന്ന പട്ടികയില്‍ 639ആം സ്ഥാനത്താണ് അദ്ദേഹം. ജെംസ് എജ്യുക്കേഷന്‍ മേധാവി സണ്ണി വര്‍ക്കി (390 കോടി ഡോളര്‍), ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ (380 കോടി ഡോളര്‍), ആര്‍പി ഗ്രൂപ്പ് മേധാവി രവി പിള്ള (370 കോടി ഡോളര്‍), ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസ് (330 കോടി ഡോളര്‍), കല്യാണ രാമന്‍ (310 കോടി ഡോളര്‍), ബുര്‍ജീല്‍ ഹോള്‍ഡിംഗ്‌സിന്റെ സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലില്‍ (200 കോടി ഡോളര്‍) ,ഇന്‍ഫോസിസ് മുന്‍ സിഇഒ എസ്.ഡി ഷിബുലാല്‍ (200 കോടി ഡോളര്‍), മുത്തൂറ്റ് ഫാമിലി (190 കോടി ഡോളര്‍), കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി (130 കോടി ഡോളര്‍ ) എന്നിവരുമാണ് ആദ്യ പട്ടികയില്‍ ഇടം നേടിയ മറ്റ് മലയാളികള്‍.

പ്രമുഖ എഴുത്തുകാരുടെ fb പേജിൽ പ്രകാശനം ഇല്ല, സോഷ്യൽ മീഡിയ സൗഹൃദങ്ങളുടെ പങ്കു വെക്കലും ഇല്ല! ഇതാണ് എന്റെ നോവൽ **ഇഖാമ **യു...
06/08/2024

പ്രമുഖ എഴുത്തുകാരുടെ fb പേജിൽ പ്രകാശനം ഇല്ല, സോഷ്യൽ മീഡിയ സൗഹൃദങ്ങളുടെ പങ്കു വെക്കലും ഇല്ല! ഇതാണ് എന്റെ നോവൽ **ഇഖാമ **യുടെ കവർ പേജ്..നിങ്ങളുടെ സഹായം ആവശ്യമുള്ളത് കോപ്പി വാങ്ങാനും വയനാനുഭവം പങ്കു വെക്കാനുമാണ്...
മരുഭൂ യാത്രകളെക്കാൾ ദുരന്ത, ദുരിതമാണ് കടൽ ലോഞ്ച് യാത്ര.. മരണത്തിനൊപ്പം സഹയാത്രികരായി കടൽ താണ്ടിയ ഒരുപറ്റം മനുഷ്യരുടെ ജീവിതം...നമ്മുടെ പൂർവ്വികരുടെ അന്നം തേടിയുള്ള സഞ്ചാര കഥ, കടൽ പ്രധാന കഥാപാത്രമായ മലയാളത്തിലെ ആദ്യ നോവൽ ഇഖാമാ....... ഉടൻ വിപണിയിൽ....

Address


Alerts

Be the first to know and let us send you an email when Fullstop Media live posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Fullstop Media live:

Shortcuts

  • Address
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share