Nocap

ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള സ്കൂളിൽ വിദ്യാർത്ഥികളെ കൊണ്ട് കാല് കഴുകിപ്പിച്ച സംഭവം സ്കൂളിന് മുന്നിൽ മനുസ്മൃതി കത്തിച്ച...
14/07/2025

ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള സ്കൂളിൽ
വിദ്യാർത്ഥികളെ കൊണ്ട് കാല് കഴുകിപ്പിച്ച സംഭവം

സ്കൂളിന് മുന്നിൽ മനുസ്മൃതി കത്തിച്ച് ഡിവൈഎഫ്ഐ

#2025

ആറാം ക്ലാസിനപ്പുറം പെൺകുട്ടികളുടെ വിദ്യാഭ്യാസം പൂർണമായും നിരോധിച്ചു. 2024-ലെ യൂനിസെഫിന്റെ റിപ്പോർട്ട് പ്രകാരം, 1.1 ദശലക്...
14/07/2025

ആറാം ക്ലാസിനപ്പുറം പെൺകുട്ടികളുടെ വിദ്യാഭ്യാസം പൂർണമായും നിരോധിച്ചു. 2024-ലെ യൂനിസെഫിന്റെ റിപ്പോർട്ട് പ്രകാരം, 1.1 ദശലക്ഷത്തിലധികം പെൺകുട്ടികൾക്ക് സെക്കൻഡറി വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടു. സർവകലാശാലകളിൽ സ്ത്രീകൾക്ക് പ്രവേശനം നിരോധിച്ചു. തൊഴിലിടത്തിൽ നിന്നും സ്ത്രീകൾ അപ്രത്യക്ഷമായി. സ്ത്രീകളെ കൂടുതൽ ദുർബലരാക്കി മാറ്റി. കുഴിബോംബുകളുടേയും ഗറില്ല ആക്രമണങ്ങളുടെയും ഇടയിലും സ്വാതന്ത്ര്യത്തിന്റെ തുറസുകൾ പടുത്തുയർത്തിയ പെൺ കൂട്ടായ്മാകളെ താലിബാൻ നിലംപരിശാക്കി. UN Women-ന്റെ 2024-ലെ റിപ്പോർട്ട് പ്രകാരം, 80% സ്ത്രീകളും തൊഴിലില്ലാതെ, സാമ്പത്തികമായി ദുർബലരായെന്നും ഇത് ദാരിദ്ര്യവും കുടുംബാധിഷ്ഠിത ചൂഷണവും വർധിപ്പിക്കുന്നെന്നും പറയുന്നുണ്ട്.

Read more on: https://www.instagram.com/p/DMFQH6-SG...

ദളിതരെയും സ്ത്രീകളെയും കടത്തിവിട്ടിട്ടില്ലാത്ത ഗുരുകുല സമ്പ്രദായത്തിന്റെ ബ്രാഹ്മണിക് പാരമ്പര്യമാണ് ഈ കാല്‍കഴുകല്‍. ഞങ്ങള...
14/07/2025

ദളിതരെയും സ്ത്രീകളെയും കടത്തിവിട്ടിട്ടില്ലാത്ത ഗുരുകുല സമ്പ്രദായത്തിന്റെ ബ്രാഹ്മണിക് പാരമ്പര്യമാണ് ഈ കാല്‍കഴുകല്‍. ഞങ്ങളാരെയും പൂജിച്ചിട്ടല്ല വിദ്യാഭ്യാസം നേടിയത്, പൊരുതിയാണ്. ഡോ. ബി.ആര്‍ അംബേദ്കറും സാവിത്രി ഭായി ഫൂലെയുമുള്‍പ്പടെയുള്ള മഹാ ഗുരുക്കന്മാര്‍ ഞങ്ങളോട് കാല്‍ കഴുകാന്‍ ആവശ്യപ്പെട്ടിട്ടില്ല. പക്ഷേ, ഞങ്ങള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച, ഞങ്ങളുടെ പള്ളിക്കൂടങ്ങള്‍ക്ക് തീ വെച്ച ഇവര്‍ ഞങ്ങളെ അവരുടെ കാല്‍ കഴുകാന്‍ നിര്‍ബന്ധിക്കുന്നു. അതിന് ഞങ്ങള്‍ തയ്യാറല്ല.

- ദിനു വെയില്‍

കണ്ണൂരിൽ സിപിഎം നേതാവിനെ വെട്ടിയ കേസിലെ പ്രതിയും ബിജെപി സംസ്ഥാന വെെസ് പ്രസിഡന്റുമായ സി സദാനന്ദനെ രാജ്യസഭയിലേക്ക് നോമിനേറ...
14/07/2025

കണ്ണൂരിൽ സിപിഎം നേതാവിനെ വെട്ടിയ കേസിലെ പ്രതിയും ബിജെപി സംസ്ഥാന വെെസ് പ്രസിഡന്റുമായ സി സദാനന്ദനെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്ത വാർത്ത നൽകിയതിൽ മാതൃഭൂമിക്ക് വിമർശനം. സദാനന്ദന്റെ രാജ്യസഭാം​ഗത്വം മലയാളികൾക്ക് അഭിമാനിക്കേണ്ട നിമിഷമെന്നും സിപിഎമ്മിന്റെ ആക്രമണത്തില്‍ ഇരുകാലുകളും നഷ്ടമായിട്ടും രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍നിന്ന് പിന്മാറാത്ത മനോവീര്യമാണ് രാജ്യസഭയിലേയ്ക്ക് നാമനിർദേശം ചെയ്യപ്പെട്ട സി. സദാനന്ദൻ എന്ന ആർഎസ്എസ്-ബിജെപി നേതാവിനെ വ്യത്യസ്തനാക്കുന്നതെന്നും തുടങ്ങി മാതൃഭൂമിയുടെ അത്യാവേശ റിപ്പോർട്ടിം​ഗ് രീതിക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. ശാസ്ത്രം, സാഹിത്യം കല, സാമൂഹിക സേവനം എന്നിങ്ങനെ ഏതെങ്കിലും മേഖലകളിൽ പ്രത്യേകജ്ഞാനമോ അനുഭവജ്ഞാനമോ ഉള്ളവരെയാണ് രാഷ്ട്രപതി രാജ്യസഭാഗംമായി നാമനിർദ്ദേശം ചെയ്യുന്നതെങ്കിൽ ബിജെപി അധികാരത്തിലെത്തിയതിന് ശേഷം ഇത്തരം മേഖലകളിലെ കഴിവിനപ്പുറം രാഷ്ട്രീയവും പരി​ഗണിക്കാനുള്ള മാനദണ്ഡങ്ങളായിരുന്നു. എന്നാൽ 1993 ൽ സിപിഎം നേതാവായ ജനാർദ്ദനൻ എന്ന കല്പണി തൊഴിലാളിയെ വെട്ടിപരിക്കേൽപ്പിച്ച കേസിലെ മുഖ്യപ്രതിയെ ആക്രമണ രാഷ്ട്രീയത്തിന്റെ ഇരയായും അയാളുടെ രാജ്യസഭാ​ം​ഗത്വം മലയാളികളുടെ അഭിമാന നിമിഷമായും അവതരിപ്പിക്കുന്ന മാതൃഭൂമിയുടെ സംഘപരിവാർ വിധേയത്വമാണ് വിമർശനത്തിന് വേധയമാകുന്നത്.

​​

1993 സെപ്‌തംബർ 21ന്‌ നടന്ന ആക്രമണത്തിൽ പെരിഞ്ചേരിയിലെ സിപിഐ(എം) പെരിഞ്ചേരി ബ്രാഞ്ച്‌ സെക്രട്ടറിയും കല്ലുകൊത്ത്‌ തൊഴിലാളി...
14/07/2025

1993 സെപ്‌തംബർ 21ന്‌ നടന്ന ആക്രമണത്തിൽ പെരിഞ്ചേരിയിലെ സിപിഐ(എം) പെരിഞ്ചേരി ബ്രാഞ്ച്‌ സെക്രട്ടറിയും കല്ലുകൊത്ത്‌ തൊഴിലാളിയുമായിരുന്ന പി എം ജനാർദനെ വെട്ടിയ കേസിലെ മുഖ്യപ്രതിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കണ്ണൂർ സ്വദേശിയുമായ സി.സദാനന്ദന്റെ രാജ്യസഭാ പ്രവേശനത്തോടെ കണ്ണൂരിലെ അക്രമ രാഷ്ട്രീയവും എസ്എഫ്ഐ നേതാവ് കെ.വി.സുധീഷിന്റെ കൊലപാതകവുമെല്ലാം ഒരിക്കൽ കൂടി ചർച്ചയാവുകയാണ്. 1994 ജനുവരി 26ന് റിപ്പബ്ലിക് ദിനത്തിലാണ് സുധീഷ് കൊല്ലപ്പെടുന്നത്. കണ്ണൂരിലെ കൂത്തുപറമ്പ് തൊക്കിലങ്ങാടിയിലുള്ള വീട്ടിലേക്ക് രാത്രി സമയത്ത് ആർ എസ് എസുകാർ അതിക്രമിച്ചുകയറി സുധീഷിനെ വെട്ടിക്കൊല്ലുകയായിരുന്നു. മഴു ഉപയോഗിച്ചായിരുന്നു ആക്രമണം. കൊടുവാളുകൊണ്ടും മഴു കൊണ്ടും കൊത്തിമുറിച്ച 37 വെട്ടുകൾ ഉണ്ടായിരുന്നു എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സുധീഷിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് തന്റെ കാല് വെട്ടിമാറ്റിയതിന്റെ പ്രതികാരമാണെന്നും സ്വന്തം സംഘടനയുടെ ജില്ലയുടെ ഉത്തരവാദിത്വപ്പെട്ട ചുമതലവഹിക്കുന്ന പ്രവർത്തകനെ രണ്ട് കാലും വെട്ടിയിട്ട് കാണ‌ുന്ന സമയത്ത് പ്രവർത്തകർക്കുണ്ടാകുന്ന സ്വാഭാവിക പ്രതികരണമാണ് സുധീഷ് വധത്തിന് പിന്നിലത്തെ വികാരമെന്നാണ് താൻ മനസിലാക്കുന്നതന്നുമായിരുന്നു
ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ സി സാദാനന്ദൻ അന്ന് പ്രതികരിച്ചത്.

​​

1993 സെപ്‌തംബർ 21ന്‌ നടന്ന ആക്രമണത്തിൽ പെരിഞ്ചേരിയിലെ സിപിഐ എം പെരിഞ്ചേരി ബ്രാഞ്ച്‌ സെക്രട്ടറിയും കല്ലുകൊത്ത്‌ തൊഴിലാളിയ...
14/07/2025

1993 സെപ്‌തംബർ 21ന്‌ നടന്ന ആക്രമണത്തിൽ പെരിഞ്ചേരിയിലെ സിപിഐ എം പെരിഞ്ചേരി ബ്രാഞ്ച്‌ സെക്രട്ടറിയും കല്ലുകൊത്ത്‌ തൊഴിലാളിയുമായിരുന്ന പി എം ജനാർദനെ വെട്ടിയ കേസിലെ മുഖ്യപ്രതിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കണ്ണൂർ സ്വദേശിയുമായ സി.സദാനന്ദന്റെ രാജ്യസഭാ പ്രവേശനത്തിൽ പ്രതികരിച്ച് പി എം ജനാർദനൻ. സദാനന്ദനാണ്‌ എന്റെ ജീവിതം തകർത്തതെന്നും ജോലിചെയ്‌ത്‌ കുടുംബം പോറ്റാനാകാത്തവിധം ശരീരം വെട്ടിനുറുക്കിയെന്നും അതിന്റെ വേദന ഇപ്പോഴും ഉണ്ടെന്നും ജനാർദനൻ പറഞ്ഞു. 1993 സെപ്‌തംബർ 21ന്‌ പണിസ്ഥലത്തേക്കുള്ള ബസ്‌ കയറാൻ മട്ടന്നൂർ ബസ്‌ സ്‌റ്റാൻഡിലേക്ക്‌ പോകുന്നതിനിടെയാണ് സദാനന്ദന്റെ നേതൃത്വത്തിലുള്ള ആർ.എസ്.എസ് പ്രവർത്തകർ ജനാർദനെ വെട്ടിപ്പരിക്കേൽപ്പിച്ചത്.

അമേരിക്ക സാൻ ഡിയാഗോയിൽ  ഫാഷൻ സങ്കൽപ്പങ്ങളെ കുറിച്ചുള്ള പഠനത്തിലാണ് വിലയേറിയ ബ്രാൻഡഡ് വസ്ത്രങ്ങളല്ല, കംഫർട് ആൻഡ് ഇക്കണോമി...
13/07/2025

അമേരിക്ക സാൻ ഡിയാഗോയിൽ ഫാഷൻ സങ്കൽപ്പങ്ങളെ കുറിച്ചുള്ള പഠനത്തിലാണ് വിലയേറിയ ബ്രാൻഡഡ് വസ്ത്രങ്ങളല്ല, കംഫർട് ആൻഡ് ഇക്കണോമിക് ഫ്രണ്ട്‌ലി ഫാഷനിലാണ് പുതുതലമുറ താത്പര്യപ്പെടുന്നത് എന്ന് വ്യക്തമാക്കുന്നത് . ത്രിഫ്റ്റ് ഷോപ്പിംഗിൽ ഇൻഡിവിജ്വൽ- യൂനീക് ഫാഷൻ കണ്ടെത്താവുന്നതും ബഡ്ജറ്റ് ഫ്രണ്ട്‌ലി ഷോപ്പിംഗ് നടത്താനാവുന്നതും പുതു തലമുറയെ സ്വാധീനിക്കുന്നു. ലക്ഷ്വറി ഷോപ്പിംഗിനായി അനാവശ്യമായി പണം ചിലവഴിക്കുന്നതിൽ കാര്യമില്ല, തങ്ങളുടേതായ സ്റ്റൈൽ ആൻഡ് ഐഡന്റിറ്റി കാത്തു സൂക്ഷിക്കുന്നതിലാണ് gen z വിശ്വസിക്കുന്നത് എന്നും റിപ്പോർട്ടിൽ പറയുന്നു.

അറ്റു പോയ അവയവങ്ങള്‍ നമ്മുടെ ശരീരത്തിൽ വീണ്ടും വളർന്നു വരാത്തത് എന്തുകൊണ്ടായിരിക്കും ? മുറിഞ്ഞുപോയ ഭാഗം വളർത്തിയെടുക്കാ...
12/07/2025

അറ്റു പോയ അവയവങ്ങള്‍ നമ്മുടെ ശരീരത്തിൽ വീണ്ടും വളർന്നു വരാത്തത് എന്തുകൊണ്ടായിരിക്കും ? മുറിഞ്ഞുപോയ ഭാഗം വളർത്തിയെടുക്കാൻ മറ്റു പല ജീവികള്‍ക്കുമുള്ള കഴിവ് പരിണാമത്തിൻ്റെ ഏത് ഘട്ടത്തിലാണ് മനുഷ്യന് നഷ്ടമായത് ? മനുഷ്യശരീരത്തിൽ ഇനി അതിനൊരു സാധ്യതയുണ്ടോ ? മറ്റുജീവികളിൽ കണ്ടുവരുന്ന, അറ്റുപോയ അവയവങ്ങള്‍ വളർത്തിയെടുക്കാനുള്ള ഈ കഴിവ് മനുഷ്യരിലും പ്രായോഗികമാക്കാൻ കഴിഞ്ഞാൽ ഹൃദയാഘാതം വന്ന രോഗികളിൽ പുതിയ ഹൃദയപേശികൾ വളർത്താം, നട്ടെല്ലിന് ക്ഷതമേറ്റവരെ വീണ്ടും നടത്തിക്കാം, ഒരുപക്ഷേ നഷ്ടപ്പെട്ട അവയവങ്ങൾ പോലും പുനഃസൃഷ്ടിക്കാനും കഴിഞ്ഞാക്കും – ഡോ. സുരേഷ് വി. എഴുതുന്നു.

Read more | https://thenocap.com/2025/07/12/reactivation-of-mammalian-regeneration-by-turning-on-an-evolutionarily-disabled-genetic-switch/ -scroll-top

നിങ്ങള്‍ക്ക് റമല്ലയിൽ നിന്ന് ടെല്‍ അവീവിലേക്ക് പോകണമെന്ന് കരുതുക. പലസ്തീന്‍ അറബിന് പോകാന്‍ കഴിയില്ല. ഒരു വിദേശിക്ക് പോകണ...
12/07/2025

നിങ്ങള്‍ക്ക് റമല്ലയിൽ നിന്ന് ടെല്‍ അവീവിലേക്ക് പോകണമെന്ന് കരുതുക. പലസ്തീന്‍ അറബിന് പോകാന്‍ കഴിയില്ല. ഒരു വിദേശിക്ക് പോകണമെങ്കില്‍ ഈസ്റ്റ് ജെറുസലേമില്‍ നിന്നും അറബി ഓടിക്കുന്ന ടാക്സി വരണം. ഇസ്രയേലി ടാക്സി റമല്ലയിലേക്ക് വരില്ല. റമല്ലയിലെ, അല്ലെങ്കില്‍ വെസ്റ്റ് ബാങ്കിലെ മറ്റു പലസ്തീന്‍ ടൗണ്‍ഷിപ്പുകളില്‍ നിന്നുള്ള വാഹനങ്ങൾക്ക് ടെല്‍ അവീവിലേക്കുള്ള ഹൈവേയിലേക്ക് പോലും പ്രവേശനമില്ല (it's called apartheid highway). ഗാസയില്‍ നിന്നും പുറത്തു കടക്കുക ഇതിനേക്കാളൊക്കെ ക്ലേശകരമാണ് (write this in 2021. Today you can't even dream of getting out of Gaza. Journalists can't get inside Gaza either, unless you go with IDF).

വെസ്റ്റ് ബാങ്കില്‍ ഒരു എയര്‍പോര്‍ട്ട് പോലുമില്ല. വെസ്റ്റ് ബാങ്കിന്റെ എയര്‍ സ്പേസും, ഗാസയുടെ മെഡിറ്ററേനിയന്‍ തീരവും പൂര്‍ണമായും ഇസ്രയേലിന്റെ നിയന്ത്രണത്തിലാണ് (well before October 7). ഇതാണവസ്ഥ, അപ്പോഴാണ് ചിലര്‍ ഗാസയിൽ ഹമാസ് തീവ്രവാദികള്‍ ഉള്ളത് കൊണ്ടാണ് ഇസ്രയേൽ യുദ്ധം ചെയ്യുന്നത് എന്ന് പറയുന്നത്. ഹമാസുണ്ടായത് തൊള്ളായിരത്തി എണ്‍പതുകളുടേ അവസാനത്തോടെയാണ്. 1967 മുതല്‍ അവശേഷിക്കുന്ന പലസ്തീന്‍ പ്രദേശങ്ങൾ ഇസ്രയേലിന്റെ കയ്യിലാണ്. വെസ്റ്റ് ബാങ്ക് ഭരിക്കുന്നത് ഹാമാസല്ല. ഇസ്രായേലിനെ അംഗീകരിച്ച ഫത്തയാണ്. ഗാസയിൽ ഹാമാസാണ് പ്രശ്നമെങ്കിൽ എന്ത് പേരിലാണ് വെസ്റ്റ് ബാങ്കിലെ വയലൻസിനെ ന്യായീകരിക്കാൻ കഴിയുക?
The central fact of this crisis is that one is an occupier and the other is the occupied. അത് മറച്ചു വയ്ക്കാനാകില്ല, എത്ര ശ്രമിച്ചാലും.

Read more: https://www.instagram.com/p/DMAv6Ysy_JQ/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==

കുട്ടികളെക്കൊണ്ട് കാല് കഴുകിപ്പിക്കുന്നത് കേരളത്തിന്റെ സംസ്കാരമല്ല മന്ത്രി വി.ശിവൻകുട്ടി കേസെടുത്ത് ബാലവകാശ കമ്മീഷൻ     ...
12/07/2025

കുട്ടികളെക്കൊണ്ട് കാല് കഴുകിപ്പിക്കുന്നത്
കേരളത്തിന്റെ സംസ്കാരമല്ല

മന്ത്രി വി.ശിവൻകുട്ടി

കേസെടുത്ത് ബാലവകാശ കമ്മീഷൻ

ബലാത്സംഗ ആരോപണം തെറ്റാണെങ്കില്‍ കുറ്റവിമുക്തനാക്കിയാലും ജീവിതത്തെയാകെ ബാധിക്കുമെന്ന് ഹൈക്കോടതി. അത്തമൊരു കേസില്‍ അറസ്റ്റ...
12/07/2025

ബലാത്സംഗ ആരോപണം തെറ്റാണെങ്കില്‍ കുറ്റവിമുക്തനാക്കിയാലും ജീവിതത്തെയാകെ ബാധിക്കുമെന്ന് ഹൈക്കോടതി. അത്തമൊരു കേസില്‍ അറസ്റ്റിലായാല്‍ അതിന്റെ കറ ജീവിതത്തിലൊരിക്കലും കളയാനാകില്ലെന്നും ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ഉത്തരവില്‍ വ്യക്തമാക്കി. ഉഭയസമ്മത പ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം ബലാത്സംഗ ആരോപണം ഉന്നയിക്കുന്ന കേസില്‍ കോടതികള്‍ ജാഗ്രത കാണിക്കണമെന്ന് സിംഗിള്‍ ബെഞ്ച് പറഞ്ഞു. സാഹചര്യം പരിശോധിക്കാതെ ജാമ്യ ഹര്‍ജിയില്‍ തീരുമാനമെടുക്കുന്നത് ആരോപണത്തിന് ഇരയാകുന്നവരുടെ വ്യക്തിത്വത്തെ നശിപ്പിക്കുമെന്നും കോടതി പറഞ്ഞു.

**ecase **e **ealligations

Address


Website

Alerts

Be the first to know and let us send you an email when Nocap posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share