29/10/2025
ദേശീയ ടീമിലെടുക്കാതിരുന്ന സെലക്ടർമാർക്ക് പന്തുകൊണ്ട് മറുപടി പറഞ്ഞ് മുഹമ്മദ് ഷമി. ഗുജറാത്തിനെതിരായ രഞ്ചി ട്രോഫി മത്സരത്തിൽ രണ്ടാം ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഷമി മത്സരത്തില്‍ ആകെ എട്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. ഷമിയുടെ ബോളിംഗ് കരുത്തിൽ 141 റൺസിന് ബംഗാൾ മത്സര വിജയവും സ്വന്തമാക്കി. നേരത്തെ ഉത്തരാഖണ്ഡിനെതിരായി ബംഗാൾ ജയം സ്വന്തമാക്കിയ മത്സരത്തിൽ 7 വിക്കറ്റുകളാണ് ഷമി സ്വന്തമാക്കിയത്. ഫിറ്റ്നസ് ഇല്ല എന്നായിരുന്നു ഷമിയെ ടീമിൽ നിന്നൊഴിവാക്കാനായി സെലക്ടർമാർ പറഞ്ഞ കാരണം.
'ഇത്തരത്തിൽ പ്രകടനം നടത്തുമ്പോൾ ലഭിക്കുന്നത് മാനസിക സംതൃപ്തികൂടിയാണ്. ലോകകപ്പിന് ശേഷമുള്ള സമയം കഠിനവും വേദനാജനകവുമായിരുന്നു. പഴയതാളത്തിലേക്ക് ഞാൻ തിരിച്ചെത്തിയിരിക്കുന്നു. വിവാദങ്ങൾ പിന്തുടരും. എന്റെ ജോലി നന്നായി കളിക്കുക എന്നത് മാത്രമാണ്. എന്നിലിനിയും ഒരുപാട് ക്രിക്കറ്റ് ബാക്കിയുണ്ട്' എന്നായിരുന്നു നേട്ടത്തിൽ ഷമിയുടെ പ്രതികരണം. 'ഷമിക്ക് ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. അവന്‍ തന്നെയാണ് അവന്‍റെ ഏറ്റവും വലിയ സര്‍ട്ടിഫിക്കറ്റ് എന്ന് ബംഗാൾ കോച്ച് ലക്ഷ്മി രത്തൽ ശുക്ലയും പ്രതികരിച്ചു