RMPiജനറൽ സെക്രട്ടറി സ: മംഗത്റാംപസ് ല യു ടെ അഭിമുഖത്തിൽ നിന്ന് .....ഇന്ത്യൻ സാഹചര്യത്തിൽ മാർക്സിസ്റ്റുകാർ ജാതിപ്രശ്നത്തെ ഗൗരവമായി കാണണമെന്ന നിലപാടാണ
ആർഎംപിഐയുടേത്. രാഷ്ട്രീയസമരത്തിനൊപ്പം സാമൂഹിക
സമരവും പ്രധാനമാണ്. ജാതിവിരുദ്ധ പോരാട്ടത്ത പിന്തുണയ്ക്കണം. ഇക്കാര്യത്തിൽ ഡോ. ബി.ആർ അംബേദ്കറുടെ ആശയങ്ങളെ സുപ്രധാനമായി കാണണം. ഇന്ത്യയിൽ മാർക്സിനൊപ്പം ഡോ. ബി .ആർ അംബേദ്കറെയും പഠിച്ചാലെ കമ്മ്യൂണിസ്റ്റുകൾ മുന്നേറാനാവുകയുള്ളു.
ചോദ്യം:സുദീർഘമായ രാഷ്ട്രീയ ജീവിതത്തിൽ നിരാശനായ സന്ദർഭമുണ്ടോ? ഭാവിയെക്കുറിച്ച് എന്തുതോന്നുന്നു.?
ഉത്തരം: ഞാനെന്നും പാർട്ടിക്കൊപ്പം ജീവിച്ചിട്ടുള്ള ആളാണ്. എനിക്കും ഭാര്യയ്ക്കും സ്വന്തമായി സ്വത്തില്ല. പാർട്ടി
ഓഫിസിലാണ് താമസം. ഒരു മകനും മകളുമുണ്ട്. മകൾ യുകെയിൽ ജോലി ചെയ്യുന്നു. മകനൊരു അപകടത്തെത്തുടർന്ന് അരയ്ക്കുകീഴെ തളർന്ന നിലയിലാണ്. എങ്കിലും അവൻ വീൽ ചെയറിൽ സഞ്ചരിച്ച് അധ്യാപകനായി ജോലി ചെയ്യുന്നുണ്ട്. അസമിൽ നിന്നുള്ള പെൺകുട്ടിയെ വധുവായി ലഭിച്ചു. അവർക്കൊരു
കുഞ്ഞുമുണ്ട്. പാർട്ടിയിൽ ചേരുന്ന കാലത്ത് സ: സുന്ദരയ്യയായിരുന്നു എന്റെ മാതൃക. ഇപ്പോഴും അതിൽ മാറ്റമില്ല. പാർട്ടി ഓഫീസിലെ ജീവിതത്തിൽ എനിക്ക് സ്വസ്ഥമായിഉറങ്ങാനാവുന്നുണ്ട്. എനിക്ക് പ്രത്യാശയേയുള്ളൂ. നിരാശയില്ല....
മറുവാക്ക് - വാർഷികപതിപ്പ്
Thelhath vellayil
Be the first to know and let us send you an email when Maruvakku Monthly posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.