31/05/2025
ഇന്ന് ധന്യദിനം : സഫലമായ ഒരു യജ്ഞം : കൂട്ടായ്മയുടെ വിജയം: പ്രകൃതി പോലും അനുകൂലമായ ദിവസം : വീര കേരള വർമ്മ പഴശ്ശിരാജയുടെ മൃതദേഹം അടക്കിയ കുടീരം കുടികൊള്ളുന്ന മാനന്തവാടിയിലാണ് ജനിച്ചത്. പഴശ്ശി സ്മൃതി മണ്ഡപത്തിന് സമീപത്തെ ഗവ. മെഡിയ്ക്കൽ കോളജിനാണ് മരണശേഷം ശരീരം മുഴുവൻ നൽകുക. പഴശ്ശിരാജാ സ്മാരക സ്കൂളിലാണ് ആദ്യാക്ഷരം കുറിച്ചത്. പഴശ്ശി കുടീരത്തിന് സമീപത്ത് സ്ഥിതി ചെയ്യുന്ന മാനന്തവാടി പഴശ്ശി ലൈബ്രറിയിലെ പ്രവർത്തനത്തിലൂടെയാണ് വളർന്നത്. ഹൃദയത്തിലെന്നോ പതിച്ച പേരാണ് പഴശ്ശി. ലക്ഷം വീട് കൊണിയൻ മുക്കിനും പൈനിച്ചോടും പന്നിച്ചാലും എല്ലാമായി കിടന്ന മാവിൻ ചുവട്ടിലെ ഇത്തിരി സ്ഥലത്ത് രൂപം കൊണ്ട റസിസൻസ് കൂട്ടായ്മയ്ക്ക് പഴശ്ശി നഗറെന്ന പേര് വന്നത് സ്വാഭാവികം മാത്രമായിരുന്നില്ല, ബോധപൂർവ്വം കൂടി ആയിരുന്നു. 13 വർഷം മുൻപ് പഴശ്ശി നഗർ റസിഡൻസ് അസോസിയേഷൻ ആരംഭിയ്ക്കുമ്പോൾ ഏറെ നാളത്തെ ആയുസ് ഇല്ലെന്ന് പ്രവചിച്ചവരായിരുന്നു കൂടുതൽ. കൂട്ടായ്മയുടെ കരുത്ത് പകരുന്ന പാതയിൽ പഴശ്ശി നഗർ മുന്നോട്ട് പോയി. സിയാബ്-ഷാമുൽ ചികിൽസാ സഹായം അടക്കം ഏറെ കാര്യങ്ങൾ ചെയ്യാനായി. സിയാബിന്റെ വീടിൻ്റെ മുകളിൽ പഴശ്ശി നഗർ റസിഡൻസ് അസോസിയേഷൻ സ്വന്തം ഓഫിസ് ആരംഭിച്ചു. അന്ന് മുതൽ തുടങ്ങിയതാണ് സ്വന്തമായി ഒരു ആസ്ഥാനമെന്ന സ്വപ്നം. അയൽവാസിയായ ജസ്റ്റിൻ ബേബി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് (ഡിവിഷൻ അംഗവും) ആയി വന്നതോടെ ഒരു സാംസ്കാരിക നിലയത്തിന് സൗജന്യമായി സ്ഥലം കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തി. 4,7 വാർഡുകളിൽ സ്ഥലം ലഭ്യമാകില്ലെന്ന് വന്നതോടെയാണ് മുൻ പേ അടുത്ത സൗഹൃദമുള്ള വെള്ളമുണ്ട സ്വദേശി ടി.കെ. ഇബ്രായിക്കയോട് പഴശ്ശി നഗറിൽ അവരുടെ കൈവശമുള്ള സ്ഥലത്ത് ഒരു സാംസ്കാരിക നിലയം സിധ്യമാകുമോ എന്ന് ചോദിച്ചത്. നൊ എന്ന് പറയാതെ നോക്കാം എന്ന അന്നത്തെ മറുപടിയാണ് ഇന്നത്തെ ആഹ്ലാദത്തിന് വഴിയൊരുക്കിയത്. ജസ്റ്റിൻ ബേബിസാറും / സ്വിരസമിതി അധ്യക്ഷൻ കെ.വി. വിജോളും കട്ടയ്ക്ക് നിന്നപ്പോൾ അസാധ്യമെന്ന് തോന്നിയത് സാധ്യമായി. സാംസ്ക്കാരിക നിലയത്തിൻ്റെ മുന്നോട്ടുള്ള പ്രയാണത്തിന് പഞ്ചായത്ത് പ്രസിഡന്റ് അമ്മൂട്ടിയ്ക്കയും വൈസ് പ്രസിഡന്റ് ഗിരിജേച്ചിയും സ്ഥിരസമിതി അധ്യക്ഷൻ വിനോദേട്ടനും അംഗങ്ങളായ സുജാതേച്ചിയും ലിസി ഏച്ചിയുമെല്ലാം ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു സംസാരിക്കവെ പൂർണ പിന്തുണ പ്രഖ്യാപിച്ചതും ആവേശമായി. പ്രതികൂല കാലാവസ്ഥയെ അവഗണിച്ചും ഉദ്ഘാടനത്തിന് എത്തിയ പ്രിയപ്പെട്ട മന്ത്രി ഒ.ആർ. കേളുവേട്ടനും പകർന്ന് നൽകിയ ആത്മവിശ്വാസം ചെറുതല്ല. ഒരു വലിയ സ്വപ്നം യാഥാർത്യമാക്കാൻ കൈ മെയ് മറന്ന് പ്രവർത്തിച്ചത് നിരവധി പേരാണ് - കൂട്ടായ്മയുടെ കരുത്തിൽ ജാതി മത ചിന്തകൾക്കും കക്ഷി രാഷ്ട്രീയ വിത്യാസങ്ങൾക്കും അതീതമായി പഴശ്ശി നഗർ ഇനിയും മുന്നോട്ട് പോകുമെന്നതിന് കുട്ടികളും മുതിർന്നവരും ഒരുപോലെ അണി ചേർന്ന കലാ സന്ധ്യ തന്നെ തെളിവായി. ഇത്തരം കൂട്ടായ്മകളുടെ പ്രസക്തി പ്രഭാഷകനായെത്തിയ പ്രിയ കവി സാദിർ തലപ്പുഴ ഊന്നിപ്പറയുകയും ചെയ്തു. കവിതാ രചന, ചിത്ര രചന മത്സരങ്ങളും സ്റ്റാറ്റസ് മത്സരവും അടക്കമുള്ള മത്സരങ്ങളിലെ വിജയികൾക്ക് മന്ത്രി സമ്മാനങ്ങൾ നൽകി. ടീം അമ്പലവയൽ ഒരുക്കിയ കൈ കൊട്ടി കളിയായിരുന്നു സമാപന ഇനം. പാലടയുടെ മാധുര്യം നിറഞ്ഞ ചടങ്ങ് ഒരു നാടിൻ്റെ കൂട്ടായ്മയുടെ വിളംബരമായി. ലക്ഷങ്ങൾ വിലവരുന്ന 4 സെൻ്റ് സ്ഥലം സൗജന്യമായി നൽകിയ ലിറാർ വടകരയ്ക്കും നിർമാണം പൂർത്തീകരിച്ച കല്ലായി മുഹമ്മദ് ഹാജിയ്ക്കും പ്രത്യേക നന്ദി. ഒപ്പം നിന്നവർക്കെല്ലാം ഒത്തിരി നന്ദി