Navamalayali Magazine

  • Home
  • Navamalayali Magazine

Navamalayali Magazine മലയാളിയുടെ പുതിയ വായനാനുഭവം. http://navamalayali We happily introduce to you a net magazine - ‘Navamalayali’ . It is just a beginning only.

We have reached a time where the world is preparing grounds for a new social order. At this point, 'Navamalayali' aims at foregrounding a platform for ‘malayalees’ to see, listen and opine these scenarios. We aim at opening a platform of meaningful discussions and communications that reflect the inward and outward worlds of knowledge that are capable of proposing a universal vision. Every age is e

volved out of the thoughts and visions of that period. Navamalayali will make all efforts to organically intervene in the political changes happening in our period in different walks of life -education, literature, art, media, cinema, culture, habitat, civilization, health and medicine. Though the magazine will be in Malayalam, there wi
ll be some arrangements to avail significant portions in English too. Expertise from national and international issues will be writing for the magazine. The company-‘Ink less publications’ will be active in print media too. We do not share the observation that one media will become insignificant with the arrival of another. Ink less Publication believes that exchanges happen at different levels through different media. Navamalayali derives its energy from the understanding the optimistic feelings of like minded people who see a void of an intelligent professional online magazine in Malayalam. What we aim is to reflect a comprehensive picture of the evolving diaspora . 'Navamalayali' will be a combined space of television, radio and reading. Technologies like cloud technology and all other advanced internet facilities will be utilized to their maximum. While approaching it professionally, the subjects 'Navamalayali' dealing with would be wide enough to open up new horizons of visions and idea. We, ‘Inkless Publications” invite you to join hands with us in our attempts to take the Kerala media and thoughts to a world class level. Hope that you would co-operate and make this a success. Inkless Media and Publications Private Limited.,
Marakkal House, TC No. 311445(2),
LIC Line, Lakshmi Nagar, Thiruvananthapuram – Kerala -695004

Registered Office :
Inkless Media and Publications Private Limited.,
Alengadan’s Building,
Opposite Court House, Main Road,
Irinjalakkuda, Kerala-680121

[email protected]
[email protected]
www.inklesspublications.com

മാർക്സും ലണ്ടനും. സുനിൽ പി ഇളയിടത്തിന്റെ ഇംഗ്ലണ്ട് യാത്രാക്കുറിപ്പുകൾ തുടരുന്നു.
27/12/2025

മാർക്സും ലണ്ടനും. സുനിൽ പി ഇളയിടത്തിന്റെ ഇംഗ്ലണ്ട് യാത്രാക്കുറിപ്പുകൾ തുടരുന്നു.

ഇംഗ്ലണ്ട് യാത്രാക്കുറിപ്പുകൾ: ഭാഗം 2, അധ്യായം- 7 മാർക്‌സ് മെമ്മോറിയൽ ലൈബ്രറിക്ക് മുന്നിൽ എത്തുമ്പോൾ ഉച്ച കഴിഞ്ഞ....

ജനാധിപത്യം ഒരു ഭരണഘടനാ വിഷയമായിട്ടാണ് ഇതുവരെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളത്. പക്ഷേ, ജനാധിപത്യത്തിന്റെ സുസ്ഥിരമായ നിലനിൽപ്പ...
19/12/2025

ജനാധിപത്യം ഒരു ഭരണഘടനാ വിഷയമായിട്ടാണ് ഇതുവരെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളത്. പക്ഷേ, ജനാധിപത്യത്തിന്റെ സുസ്ഥിരമായ നിലനിൽപ്പിന് മനഃശാസ്ത്രമെത്രത്തോളം പ്രാധാന്യമർഹിക്കുന്നുവെന്നത് ഒരു പൊതുസംവാദത്തിന് ഇതുവരെ വിധേയമായിട്ടില്ല.

ജനാധിപത്യത്തിൻ്റെ ഭാവി എന്ന വിഷയത്തിൽ നടത്തുന്ന സിമ്പോസിയത്തിൽ റ്റിസി മറിയം തോമസ് എഴുതുന്നു. നവമലയാളിയിൽ വായിക്കുക,

ജനാധിപത്യം ഒരു ഭരണഘടനാ വിഷയമായിട്ടാണ് ഇതുവരെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളത്. പക്ഷേ, ജനാധിപത്യത്തിന്റെ സുസ്ഥിര....

ഗാന്ധി  ഡെൽഹിയിൽ തങ്ങുന്നിടത്തോളം കാലം സമാധാനസ്ഥിതി നിലനിർത്താൻ ആർ എസ് എസ് തീരുമാനിക്കുന്നുണ്ട്.  പോലീസ് ഇൻ്റലിജൻസ് റിപ്...
17/12/2025

ഗാന്ധി ഡെൽഹിയിൽ തങ്ങുന്നിടത്തോളം കാലം സമാധാനസ്ഥിതി നിലനിർത്താൻ ആർ എസ് എസ് തീരുമാനിക്കുന്നുണ്ട്. പോലീസ് ഇൻ്റലിജൻസ് റിപ്പോർട്ടുകൾ അത് പ്രകടമായിത്തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
“പഹർഗഞ്ച്, സബ്ജിമണ്ഡി, കരോൾബാഗ് തുടങ്ങിയ സ്ഥലങ്ങളിൽ മുസ്ലീങ്ങളെ പുനരധിവസിപ്പിക്കുന്നത് യാതൊരു കാരണവശാലും അനുവദിക്കാൻ പാടുള്ളതല്ല എന്ന് വിവിധ ആർ എസ് എസ് എസ് ശാഖകൾക്ക് മുകളിൽ നിന്നും നിർദ്ദേശം ലഭിച്ചിട്ടുണ്ട്. എങ്കിലും ഇപ്പോൾ മുസ്ലീങ്ങൾ അവരവരുടെ പ്രവിശ്യയിലേയ്ക്ക് മടങ്ങി വരുന്നത് തടയാൻ പാടില്ല. മിസ്റ്റർ ഗാന്ധി ഡെൽഹിയിലുള്ള കാലം വരെ സമാധാനം നിലനിർത്തേണ്ടതാണ്. അഭയാർത്ഥികൾക്ക് ഡെൽഹിയിലെ റോഡുകളും നിരത്തുകളും നന്നായി പരിചയപ്പെടുത്തി കൊടുക്കേണ്ടതും അവർക്ക് മുസ്ലീങ്ങളുടെ വാസസ്ഥലങ്ങൾ ചൂണ്ടിക്കാണിച്ചു കൊടുക്കേണ്ടതുമാണ്. അധികാരികൾ (ആർ എസ് എസ് ഭാരവാഹികൾ ) അവരവരുടെ പ്രവർത്തന മേഖലകൾ ഇടയ്ക്കിടെ മാറേണ്ടതാണ്. സന്നദ്ധ പ്രവർത്തകർ അവരവരുടെ മേഖലകളിൽ സ്ഥിരമായി തങ്ങേണ്ടതും നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിനായി സദാ സന്നദ്ധരായി വർത്തിക്കേണ്ടതുമാണ് “.

എത്രമാത്രം ആസൂത്രിതമായിരുന്നു മുസ്ലീങ്ങൾക്കെതിരെയുള്ള ആക്രമണം എന്ന് ഈ റിപ്പോർട്ട് തെളിയിക്കുന്നു. അതോടൊപ്പം മുസ്ലീങ്ങളെ മുഴുവനായും ഡെൽഹിയിൽ നിന്നും പുറത്താക്കും വരെ ആക്രമണം തുടരാനുള്ള പദ്ധതിയും. ഗാന്ധിയുടെ പ്രവർത്തനങ്ങൾ തങ്ങളുടെ ലക്ഷ്യത്തിന് വിഘാതമാകും എന്ന് ബീഹാറിൽ നിന്നും ബംഗാളിൽ നിന്നും പഠിച്ച പാഠങ്ങളുടെ അടിസ്ഥാനത്തിൽ അവർക്ക് വ്യക്തമായിരുന്നു എന്നും ഇതിൽ നിന്നും വായിച്ചെടുക്കാം.
———
പി എൻ ഗോപീകൃഷ്ണൻ എഴുതുന്ന ഹിന്ദുത്വ ഭീകരതയുടെ കഥ- അധ്യായം: 8, ഗാന്ധി v/s ഹിന്ദുത്വ @ഡൽഹി - നവമലയാളിയിൽ വായിക്കുക.

ഗാന്ധി v/s ഹിന്ദുത്വ @ഡൽഹി ഹിന്ദുത്വ ഭീകരതയുടെ കഥ- അധ്യായം: 8 1947 സെപ്തംബർ 9 ന് ഡെൽഹിയിൽ തീവണ്ടിയിറങ്ങുമ്പോൾ ഗാന്ധിയെ...

പിറ്റേ മാസം,  എഴുപത്തെട്ട് വയസ്സ് തികയേണ്ട വൃദ്ധ ഗാന്ധിയാണ് കൊൽക്കൊത്തയിൽ ഹിന്ദുത്വ ഭീകരതയ്ക്കെതിരെ ഒറ്റയാൾ പട്ടാളം കണക്...
29/11/2025

പിറ്റേ മാസം, എഴുപത്തെട്ട് വയസ്സ് തികയേണ്ട വൃദ്ധ ഗാന്ധിയാണ് കൊൽക്കൊത്തയിൽ ഹിന്ദുത്വ ഭീകരതയ്ക്കെതിരെ ഒറ്റയാൾ പട്ടാളം കണക്കെ നിരാഹാരസത്യഗ്രഹം അനുഷ്ഠിച്ചത്. അന്നത്തെ ഇന്ത്യൻ പുരുഷന്റെ ശരാശരി ആയുസ്സ് 31 വയസ്സായിരുന്നു എന്നോർക്കണം.

എന്തായാലും, കൊൽക്കൊത്തയിൽ, അത്ഭുതം ഒരിക്കൽ കൂടി ആവർത്തിച്ചു. ലഹളകൾ നിലക്കാൻ തുടങ്ങി. ഉച്ചയോടു കൂടി മദ്ധ്യ കൊൽക്കൊത്തയിൽ നിന്നും ഇരുപത്തേഴു പേരടങ്ങുന്ന സംഘം ഗാന്ധിയെ കാണാൻ വന്നു. പ്രതിരോധ സംഘം എന്ന് പേരുള്ള അവർ ഹിന്ദു വംശീയവാദികളുടെ ഗുണ്ടകളായി പ്രവർത്തിച്ചു വരികയായിരുന്നു. കൊൽക്കൊത്തയിൽ പലയിടങ്ങളിലും അരങ്ങേറിയുന്ന ലഹളയ്ക്ക് പിന്നിൽ പ്രവർത്തിച്ചത് അവരായിരുന്നു എന്നവർ പറയുകയുണ്ടായി. ഗാന്ധിക്ക് നേരേ കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ കനത്ത കമ്പ് വലിച്ചെറിഞ്ഞ ആളും കൂട്ടത്തിലുണ്ടായിരുന്നു. ഗാന്ധിയോട് അങ്ങനെ ചെയ്തതിൽ അയാൾ മാപ്പുചോദിച്ചു. തങ്ങളുടെ കീഴിലുള്ളവർ നടത്തുന്ന ലഹളകൾ ഉടനടി നിർത്താമെന്ന് അവർ ഗാന്ധിക്ക് സത്യവാങ്ങ്മൂലം നൽകി. നിരാഹാരം ഉടൻ പിൻവലിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

നിരന്തര സമാധാനം ഉറപ്പായാൽ മാത്രമേ, നിരാഹാര സമരത്തിൽ നിന്നും പിന്മാറൂ എന്ന് ഗാന്ധി ഉറപ്പിച്ചു പറഞ്ഞു. തുടർന്ന് വന്നത് മുസ്ലീം സംഘമാണ്. ഇപ്പോൾ അവർക്ക് സുരക്ഷിതത്വം അനുഭപ്പെടുന്നുണ്ടെന്നും അതിനാൽ നിരാഹാരം പിൻവലിക്കണമെന്നും അവർ ഗാന്ധിയോട് അഭ്യർത്ഥിച്ചു. മൂന്നാമത് ഒരു സംഘം ഗുണ്ടകൾ സായാഹ്നത്തിൽ ഗാന്ധിയുടെ അടുത്തെത്തി. ഹൈദരിമൻസിലിലെ ആക്രമണത്തിന് നേതൃത്വം വഹിച്ചവർ അവരായിരുന്നു. തങ്ങളുടെ ആയുധങ്ങൾ അവർ ഗാന്ധിക്ക് മുന്നിൽ സമർപ്പിച്ചു. എന്ത് ശിക്ഷ തന്നാലും ഏറ്റെടുക്കാൻ തയ്യാറാണെന്ന് അവർ പറഞ്ഞു. മുസ്ലീങ്ങളുടെ അടുത്ത് പോയി അവരുടെ സുരക്ഷ ഉറപ്പാക്കലാണ് അവർക്ക് വിധിക്കുന്ന ശിക്ഷ എന്ന് ഗാന്ധി പറഞ്ഞു. ബംഗാൾ ശാന്തമായ ശേഷം പഞ്ചാബി ലേയ്ക്ക് പോകണമെന്നും ആ യാത്ര നിങ്ങളാണ് ഉറപ്പാക്കി തരേണ്ടതെന്നും ഗാന്ധി അവരോട് പറഞ്ഞു.
---------------

ഹിന്ദുത്വഭീകരതയുമായി കൊൽക്കത്തയിലെ ഗാന്ധിയുടെ മുഖാമുഖം. സ്വതന്ത്ര ഇന്ത്യയിലെ ഗാന്ധിയുടെ ആദ്യ നിരാഹാരവും ഭീകരതയ്ക്ക് മേൽ അതുനേടിയ അത്ഭുകരമായ വിജയവും. പി എൻ ഗോപീകൃഷ്ണൻ എഴുതുന്ന ഹിന്ദുത്വ ഭീകരതയുടെ കഥ, അധ്യായം 7

ഹിന്ദുത്വ v/s ഗാന്ധി @ കൊൽക്കത്ത ഹിന്ദുത്വ ഭീകരതയുടെ കഥ- അധ്യായം: 7 1947 ആഗസ്റ്റ് 15 പൊട്ടിവിടരുന്ന മുഹൂർത്തത്തിൽ, ഡെൽഹ....

വിജു നായരങ്ങാടിയുടെ മനുഷ്യകഥാനുഗാനം, ഉണ്ണി ആര്‍, ബെന്യാമിന്‍ എന്നിവർ എഡിറ്റ് ചെയ്ത സ്വാതന്ത്ര്യത്തിൻ്റെ മാനിഫെസ്റ്റോ, പി...
23/11/2025

വിജു നായരങ്ങാടിയുടെ മനുഷ്യകഥാനുഗാനം, ഉണ്ണി ആര്‍, ബെന്യാമിന്‍ എന്നിവർ എഡിറ്റ് ചെയ്ത സ്വാതന്ത്ര്യത്തിൻ്റെ മാനിഫെസ്റ്റോ, പി. സോമന്‍ എഴുതിയ അസഹിഷ്ണുതയുടെ റിപ്പബ്ലിക്, ഷീബ രജികുമാറിൻ്റെ കവിതാ വിവർത്തനസമാഹരമായ എങ്കിലും എന്‍റെ നിഴലെവിടെ, ഷാജി ജേക്കബിൻ്റെ നവസംസ്കാരപഠനങ്ങള്‍, ഡോ. കെ.എം. അനില്‍ എഴുതിയ കണ്ണാടിയും കുമ്പസാരവും, കെ.വി. ശശി എഡിറ്റ് ചെയ്ത പുത്തന്‍ പുതുമ : സിദ്ധാന്തം, സിദ്ധാന്തീകരണം, സാമൂഹ്യവിമര്‍ശം, മിത്ര സതീഷിൻ്റെ യാത്രാവിവരണപുസ്തകമായ നീലാകാശവും സൈപ്രസ്സുകളും – ഇറ്റാലിയന്‍ ഡയറി, അരുണിമ എ. വാസുദേവൻ്റെ കവിതാസമാഹരമായ അർത്ഥം ഭാഷരഹിതം, Laurent Daudetand Appupen-ൻ്റെ ഗ്രാഫിക് നോവലായ Dream Machine: AI and the Real Word എന്നീ പുസ്തകങ്ങൾ പരിചയപ്പെടുത്തുന്നു. ബുക്ക് റാക്ക് - ടി ടി ശ്രീകുമാർ

ബുക്ക്റാക്ക് ടി. ടി. ശ്രീകുമാര്‍ മനുഷ്യകഥാനുഗാനം വിജു നായരങ്ങാടി നൈതല്‍ ബുക്സ് രോഗസമയത്തെ മനുഷ്യന്‍റെ ചിതറുന.....

ഇന്ത്യൻ ജനാധിപത്യം ഒരു വഴിത്തിരിവിലാണ് എന്ന കാര്യത്തില്‍ സംശയമില്ല. തിരഞ്ഞെടുപ്പ് വിജയത്തിന്‍റെ മറവിൽ മതഭൂരിപക്ഷ സ്വേച്ഛ...
18/11/2025

ഇന്ത്യൻ ജനാധിപത്യം ഒരു വഴിത്തിരിവിലാണ് എന്ന കാര്യത്തില്‍ സംശയമില്ല. തിരഞ്ഞെടുപ്പ് വിജയത്തിന്‍റെ മറവിൽ മതഭൂരിപക്ഷ സ്വേച്ഛാധിപത്യത്തിന്‍റെ ദൃഡീകരണത്തിനുള്ള ശ്രമം നടക്കുന്നു എന്നത് നിസ്സാരമായ കാര്യമല്ല. സിവിൽ സമൂഹ സമാഹരണം, ജുഡീഷ്യൽ സ്വാതന്ത്ര്യം, രാഷ്ട്രീയ ബഹുസ്വരത എന്നിവയിലൂടെ ഭരണഘടനാ മൂല്യങ്ങളുടെ പുനഃസ്ഥാപനത്തിന് ശ്രമിക്കുക എന്നതാണ് ഈ വെല്ലുവിളി നേരിടാനുള്ള പ്രാധാന മാര്‍ഗ്ഗം. ഹിന്ദുത്വയുടെ സാംസ്കാരിക മേധാവിത്വം, ദുർബലമൊ ദുരുപയോഗം ചെയ്യപ്പെടുന്നതോ ആയ ഭരണകൂട സ്ഥാപനങ്ങൾ, ഫാസിസ്റ്റ് ആള്‍ക്കൂട്ടങ്ങളെ അഴിച്ചു വിടുന്ന സാംസ്കാരിക ദേശീയത, കൂടുതല്‍ കേന്ദ്രീകൃതമാവുന്ന എക്സിക്യൂട്ടീവ് അമിതാധികാരം—പ്രതിപക്ഷത്തിനും ജനാധിപത്യ—മനുഷ്യാവകാശ വിശ്വാസികള്‍ക്കും നേരിടാനുള്ള വെല്ലുവിളികള്‍ കടുത്തതാണ്. സ്വേച്ഛാധിപത്യ ദേശീയതയുടെ സമ്മർദ്ദങ്ങൾക്കെതിരെ പൗരർക്കും സ്ഥാപനങ്ങൾക്കും പ്രസ്ഥാനങ്ങൾക്കും ഭരണഘടനയുടെ ആത്മാവ് വീണ്ടെടുക്കാൻ ഒന്നിക്കാന്‍ കഴിയുമോ എന്നതിനെ ആശ്രയിച്ചിരിക്കും ജനാധിപത്യത്തിന്‍റെ ആത്യന്തികമായ വിജയം.

ജനാധിപത്യത്തിൻ്റെ ഭാവി - നവമലയാളി സംഘടിപ്പിക്കുന്ന ചർച്ച. ആമുഖം - ടി ടി ശ്രീകുമാർ

ആഗോളതലതിലുള്ള ഒരു ഇടതുപക്ഷ കാഴ്ചപ്പാടില്‍നിന്ന് നോക്കുമ്പോൾ, ജനാധിപത്യം എന്നത് കേവലം തിരഞ്ഞെടുപ്പുകളുടെ ആന.....

ഇന്ത്യൻ വിഭജനത്തിൻ്റെ ഇരുണ്ട ഉള്ളറിയാൻ,  സാദത്ത് ഹസ്സൻ മാണ്ടോയുടെ കഥകൾ വായിച്ചാൽ മതി.  1948 ൽ, വിഭജനത്തിൻ്റെ മുറിവുണങ്ങാ...
09/11/2025

ഇന്ത്യൻ വിഭജനത്തിൻ്റെ ഇരുണ്ട ഉള്ളറിയാൻ, സാദത്ത് ഹസ്സൻ മാണ്ടോയുടെ കഥകൾ വായിച്ചാൽ മതി. 1948 ൽ, വിഭജനത്തിൻ്റെ മുറിവുണങ്ങാത്ത മണ്ണിൽ നിന്നാണ് മാണ്ടോ”ഖോൽ ദോ”( തുറക്കൂ ) എന്ന കഥ എഴുതിയത്. ലാഹോറിലെ അഭയാർത്ഥി ക്യാമ്പിൽ കണ്ണുതുറക്കുന്ന സിറാജുദ്ദീനിൽ നിന്നാണ് കഥ തുടങ്ങുന്നത്. അദ്ദേഹത്തിന് ബോധം തെളിയുമ്പോൾ, വിഭജനത്തെ തുടർന്നുള്ള ലഹളയിൽ ലാഹോറിലേയ്ക്ക് ഓടിപ്പോന്നപ്പോൾ കൂടെയുണ്ടായിരുന്ന മകൾ സക്കീന ഇപ്പോൾ അടുത്തില്ല എന്ന് മനസ്സിലാക്കുന്നു. സക്കീനയുടെ ഉമ്മ ലഹളയിൽ കൊല്ലപ്പെട്ടതാണ് എന്ന സൂചന കഥ തരുന്നുണ്ട്. ഏക മകളായ സക്കീനയെയും കൊണ്ട് ഓടുന്നതാണ് സിറാജുദ്ദീൻ്റെ അവസാനത്തെ ഓർമ്മ, ആ ഓട്ടത്തിൽ അവളുടെ ദുപ്പട്ട നിലത്തു വീഴുന്നു. അതും എടുത്തുകൊണ്ടാണ് അയാൾ ഓടുന്നത്. ട്രെയിനിൽ കയറിയപ്പോൾ സക്കീന കൂടെയുണ്ടായിരുന്നോ എന്ന് അയാൾക്ക് ഓർക്കാൻ കഴിയുന്നില്ല. കൊലപാതകങ്ങളും ക്രൂരതകളും ട്രെയിനിലും അരങ്ങേറിയിരുന്നു. അങ്ങനെ ദുരന്തങ്ങൾ നീന്തിക്കടന്നാണ് അയാൾ ലാഹോറിൽ എത്തിയത്.

ആ ദുപ്പട്ടയും പിടിച്ച് അഭയാർത്ഥിക്യാമ്പിലെ മനുഷ്യമഹാസമുദ്രത്തിലൂടെ”സക്കീനാ, സക്കീനാ”എന്നു വിളിച്ച് സിറാജുദ്ദീൻ അലയുകയാണ്. ആ കൂട്ടത്തിലെ ഓരോരുത്തരും തിരച്ചിലിലായിരുന്നു. ഭാര്യയെ, ഭർത്താവിനെ, ഉമ്മയെ, ബാപ്പയെ, മക്കളെ തിരഞ്ഞു നടക്കുന്ന മനുഷ്യർ. ആ ക്യാമ്പിലെ സന്നദ്ധ പ്രവർത്തകരായ എട്ടുപേർ അമൃത്സറിൽ പോയി സക്കീനയെ കണ്ടു പിടിക്കാനുള്ള ദൗത്യം ഏറ്റെടുക്കുന്നു.

പതിനേഴുകാരിയായ, സുന്ദരിയായ സക്കീനയെ അമൃത് സറിലെ തെരുവിൽ നിന്നും അവർ കണ്ടെത്തുന്നു, തങ്ങളുടെ ട്രക്കിൽ കയറ്റി ലാഹോറിലേയ്ക്ക് പുറപ്പെടുന്നു.
എന്നാൽ ലാഹോറിലെത്തുന്നത് സക്കീനയുടെ ജഡമാണ്. അവരോ, മറ്റാരെങ്കിലുമോ ക്രൂരമായി ബലാത്സംഗം ചെയ്തിട്ടാണ് അവൾ മരിച്ചതെന്ന സൂചന കഥ തരുന്നുണ്ട്.

ആശുപത്രിയിൽ ഇരുണ്ട മുറിയിൽ വെച്ച്, സക്കീനയുടെ ജഡം സിറാജുദ്ദീൻ കാണുകയാണ്. സിറാജുദ്ദീൻ്റെ പാരവശ്യം കാണുന്ന ഡോക്ടർ, ഇരുണ്ട മുറിയിലേയ്ക്ക് വെളിച്ചം കടന്നു വരാൻ വേണ്ടി കിട്ക്കി ഖോൽദോ (ജനാല തുറക്കൂ ') എന്ന് പറയുന്നു. കഥ അവസാനിക്കുന്നത് ഭ്രമാത്മകമായ അന്തരീക്ഷത്തിലാണ്. ഖോൽദോ (തുറക്കൂ ) എന്ന ആജ്ഞ കേൾക്കുമ്പോൾ, സക്കീനയുടെ ജഡം തൻ്റെ സാൽവാർ വലിച്ചു താഴ്ത്തുന്നു. ആ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ഓരോരുത്തരും ആജ്ഞാപിച്ചിരുന്നത്”ഖോൽദോ”എന്നാണെന്ന് നാം തിരിച്ചറിയും വിധം...
———
പി എൻ ഗോപീകൃഷ്ണൻ എഴുതുന്ന, ഹിന്ദുത്വ ഭീകരതയുടെ കഥ- അധ്യായം: 6
ഡെൽഹിയുടെ ഹൃദയത്തിൽ ഹിന്ദുത്വത്തിൻ്റെ കത്തിമുന. നവമലയാളിയിൽ വായിക്കുക.

ഹിന്ദുത്വ ഭീകരതയുടെ കഥ- അധ്യായം: 6 ഡെൽഹിയുടെ ഹൃദയത്തിൽ ഹിന്ദുത്വത്തിൻ്റെ കത്തിമുന 1947 വരെ തലസ്ഥാന നഗരിയായ ഡെൽഹിയ....

ഹിന്ദുത്വ ഭീകരതയുടെ കഥ- അധ്യായം: 5.ഹിന്ദുരാഷ്ട്രത്തിൻ്റെ മുന്നൊരുക്കങ്ങൾ.പി എൻ ഗോപീകൃഷ്ണൻ എഴുതുന്ന പരമ്പര തുടരുന്നു. നവമ...
29/10/2025

ഹിന്ദുത്വ ഭീകരതയുടെ കഥ- അധ്യായം: 5.
ഹിന്ദുരാഷ്ട്രത്തിൻ്റെ മുന്നൊരുക്കങ്ങൾ.
പി എൻ ഗോപീകൃഷ്ണൻ എഴുതുന്ന പരമ്പര തുടരുന്നു. നവമലയാളിയിൽ വായിക്കുക.

ഹിന്ദുരാഷ്ട്രത്തിൻ്റെ മുന്നൊരുക്കങ്ങൾ 1940 ജൂൺ 21 നാണ് ആർ എസ് എസിൻ്റെ ആദ്യ സർ സംഘ് ചാലക് ആയ ഡോ. ഹെഡ്ഗേവാർ അന്തരിക്ക....

രണ്ടായിരത്തോളം വർഷങ്ങൾക്കപ്പുറത്ത് (CE 122) പണിതീർക്കപ്പെട്ട ആ മതിലിന്റെ അവശേഷിക്കുന്ന അവശിഷ്ടഭാഗങ്ങൾ അതിന്റെ പൂർവപ്രതാപ...
26/10/2025

രണ്ടായിരത്തോളം വർഷങ്ങൾക്കപ്പുറത്ത് (CE 122) പണിതീർക്കപ്പെട്ട ആ മതിലിന്റെ അവശേഷിക്കുന്ന അവശിഷ്ടഭാഗങ്ങൾ അതിന്റെ പൂർവപ്രതാപത്തെക്കുറിച്ച് ഇപ്പോഴും നമ്മെ ഓർമ്മിപ്പിക്കും. ബ്രിട്ടന്റെ കിഴക്കും പടിഞ്ഞാറും കടൽത്തീരങ്ങൾക്കു കുറുകെ, കിഴക്കുഭാഗത്ത് വാൾസെൻഡിനും (Wallsend) പടിഞ്ഞാറുഭാഗത്ത് ബൗനെസ്സിനും (Bowness) ഇടയിലായി 117 കിലോമീറ്ററിൽ ഇടമുറിയാതെ നിലകൊണ്ട ആ അധികാരദുർഗ്ഗം റോമാസാമ്രാജ്യത്തിന്റെ സമ്പത്തിന്റെയും അധികാരത്തിന്റെയും ലോകത്തിലേക്കും നന്നായി വെളിച്ചം വീശുന്നുണ്ട്. ഇംഗ്ലണ്ടിന്റെ ഉൾനാടൻ ഗ്രാമങ്ങളും കൃഷിഭൂമികളും നിറഞ്ഞ ഭൂപ്രദേശങ്ങളിലൂടെ കുറെ ദൂരം സഞ്ചരിച്ചാണ് ഞങ്ങൾ അവിടെയെത്തിയത്. ആ ഉൾനാടൻ ഗ്രാമങ്ങൾ കോൺസ്റ്റബിളിന്റെയും മറ്റും ചിത്രങ്ങളിൽ കണ്ട പ്രകൃതിദൃശ്യങ്ങളെ ഏതോ നിലയിൽ അത് ഇപ്പോഴും ഓർമ്മയിൽ കൊണ്ടുവരുന്നുണ്ട്. പ്രധാന പാതയിലൂടെ കുറെ ദൂരം ഓടിക്കഴിഞ്ഞപ്പോൾ വഴി ചെറുതായി. നാട്ടിലെ ഒരു ഉൾനാടൻ ഇടവഴിപോലെ. അവസാനഭാഗത്ത് കല്ലുകൾ വിരിച്ചിട്ടുണ്ടെങ്കിലും ടാർ ചെയ്തിട്ടില്ല. അല്പം കൂടി കഴിഞ്ഞ് ഒരു പാർക്കിംഗ് ഏരിയ കണ്ടു. മുന്നോട്ടുള്ള വഴി തുടർന്നും കണ്ടതിനാൽ ഞങ്ങൾ കുറച്ചു കൂടി മുന്നോട്ടു പോയി. പക്ഷേ വഴി തുടരുന്നുണ്ടായിരുന്നില്ല. അരകിലോമീറ്ററിനപ്പുറം മതിലിനടുത്ത് അതവസാനിച്ചു. ഞങ്ങൾ അവിടെ ഇറങ്ങി. വണ്ടി പാർക്ക് ചെയ്ത് തിരിച്ചുവരാം എന്നു പറഞ്ഞ് മധു തിരിച്ചുപോയി.

പാർക്കിംഗ് ഏരിയയിൽ നിന്നാണ് മതിൽ കാണാനെത്തുന്നവർക്കുള്ള ശരിയായ വഴി. ഞങ്ങൾ ചെന്നുകയറിയത് മതിലിന്റെ മറുപുറത്തെ വിശാലമായ പുൽമൈതാനത്തേക്ക് ആടുകൾ മേയാനെത്തുകയും മടങ്ങുകയും ചെയ്യുന്ന വഴിയിലാണ്. ചെളിനിറഞ്ഞ് കുഴഞ്ഞു കിടക്കുന്ന പാത. അതിനരികിലൂടെ ഒരടി മാത്രം വീതിയിൽ ഒരു ഒറ്റയടിപ്പാത. ശ്രദ്ധാപൂർവം അതിലൂടെ നടന്ന് ഹദ്രിയൻ മതിലിനടുത്തെത്തി. മരം കൊണ്ടു പണിത ഒരു ചെറിയ ഗേറ്റ്. അതിനരികിലൂടെ ഒരാൾക്ക് മാത്രം കടക്കാൻ കഴിയുന്ന വിധത്തിൽ ഒരു കുടുക്കുവഴി. അതിലൂടെയാണ് ഞങ്ങൾ അകത്തേക്കു കടന്നത്. ഇംഗ്ലീഷ് പുൽമൈതാനങ്ങളുടെ വിസ്തൃതിയും സമൃദ്ധിയും പല ചിത്രങ്ങളിലും കണ്ടിട്ടുണ്ടെങ്കിലും അതിന്റെ വിശാലവന്യതയിൽ നേരിട്ട് മുങ്ങുന്നത് ആദ്യമായാണ്. പുൽമൈതാനത്തിന്റെ അരികെന്നപോലെ ഇരുഭാഗത്തേക്കും നീണ്ടുപോകുന്ന പ്രാചീനമായ മതിലിന്റെ അവശിഷ്ടങ്ങൾ. അതിനുതന്നെ മൂന്നടിയോളം വീതിയും അത്രതന്നെ ഉയരവുമുണ്ട്. രണ്ടായിരം കൊല്ലം മുൻപ് അതിന്റെ വലിപ്പവും പ്രൗഢിയും എന്തായിരുന്നിരിക്കും എന്ന് മനസ്സിലോർത്തു.
---
സുനിൽ പി ഇളയിടത്തിന്റെ ഇംഗ്ലണ്ട് യാത്രാക്കുറിപ്പുകൾ തുടരുന്നു. നവമലയാളിയിൽ വായിക്കുക.

യാത്രകൾ സ്ഥലങ്ങളിലേക്കു മാത്രമല്ല; മനുഷ്യരിലേക്കുമാണ്. എല്ലാ ഭൂപ്രദേശങ്ങളിലും അപരിചിതരായ മനുഷ്യരുണ്ട് എന്ന.....

ഇ വി രാമകൃഷ്ണൻ, സി മുരളീധരൻ എന്നിവർ എഡിറ്റ് ചെയ്ത O. V. Vijayan: The Critical Insider, ഐ. ഗോപിനാഥ് എഡിറ്റ് ചെയ്ത ഹിന്ദുത...
23/10/2025

ഇ വി രാമകൃഷ്ണൻ, സി മുരളീധരൻ എന്നിവർ എഡിറ്റ് ചെയ്ത O. V. Vijayan: The Critical Insider, ഐ. ഗോപിനാഥ് എഡിറ്റ് ചെയ്ത ഹിന്ദുത്വ രാഷ്ടീയത്തിന്റെ 100 വര്‍ഷം, ടി. എസ്. ശ്യാംകുമാർ എഡിറ്റ് ചെയ്ത സംസ്കൃതം സംസ്കാരം ബഹുസ്വരത, കെ. അബൂബക്കർ, ഇഹ്സാനുൽ ഇഹ്തിസാം എന്നിവർ എഡിറ്റ് ചെയ്ത അറബി മലയാളം: ഭാഷ സാഹിത്യം സംഗീതം, വി. രവികുമാര്‍ വിവർത്തനം ചെയ്ത റോബര്‍ട്ട് വാള്‍സറിൻ്റെ അലസയാത്രകള്‍, സിവിക് ചന്ദ്രന്‍, വിജയരാഘവന്‍ ചേലിയ എനിവർ എഡിറ്റ് ചെയ്ത ബി.ആര്‍.പി. പ്രതിരോധത്തിന്റെ കാതല്‍, എ. പി. കുഞ്ഞാമു വിവർത്തനം ചെയ്ത ഹര്‍ഷ് മന്ദറിൻ്റെ മുസ്ലീമായിപ്പോയി അതിനാല്‍, ശിവകുമാർ അമ്പലപ്പുഴയുടെ കവിതകൾ, നന്ദിനി മേനോൻ്റെ യാത്രാവിവരണമായ ഭൂട്ടാൻ: വിശുദ്ധ ഭ്രാന്തൻ്റെ വഴിത്താരകൾ, ദേവനാരായണന്‍ ഗോപകുമാര്‍ എഡിറ്റ് ചെയ്ത അമ്പലപ്പുഴ ഗോപകുമാർ: സൗമ്യം, ശാന്തം, സനാതനം എന്നീ പുസ്തകങ്ങൾ ചീഫ് എഡിറ്ററുടെ ബുക്ക് റാക്ക് എന്ന പംക്തിയിലൂടെ ടി ടി ശ്രീകുമാർ പരിചയപ്പെടുത്തുന്നു. നവമലയാളിയിൽ വായിക്കുക.

ബുക്ക്റാക്ക് – 3 : ടി. ടി. ശ്രീകുമാര്‍ O. V. Vijayan: The Critical Insider Editors: E. V. Ramakrishnan, C. Muraleedharan Routledge,...

1947 മാർച്ച് 6 ന് ഗാന്ധി സംസാരിച്ചതിൻ്റെ ചുരുക്കം ഇതാണ്. “ഹിന്ദുക്കളും മുസ്ലീങ്ങളും അടുത്തടുത്ത് സമാധാനകാംക്ഷികളായ അയൽക്...
09/10/2025

1947 മാർച്ച് 6 ന് ഗാന്ധി സംസാരിച്ചതിൻ്റെ ചുരുക്കം ഇതാണ്. “ഹിന്ദുക്കളും മുസ്ലീങ്ങളും അടുത്തടുത്ത് സമാധാനകാംക്ഷികളായ അയൽക്കാരായി ജീവിച്ച ഒരു കാലമുണ്ടായിരുന്നു. ഇന്നത് വന്നു ഭവിച്ചിട്ടുള്ളത് സുഹൃത്തുക്കളെന്ന് നിനച്ച് പരസ്പരം നോക്കാൻ പോലും കഴിയാത്തത്ര ഒരു കാലമായാണ്. ഏറ്റവും ചുരുങ്ങിയത് പരസ്പരശത്രുക്കളെന്ന നിലയിലെങ്കിലും പെരുമാറാതിരിക്കുക.
ഹോളിയുടെ അവസരം മുസ്ലീങ്ങളെ വീണ്ടും ആക്രമിച്ചു കൊണ്ട് അടയാളപ്പെടുത്താനാണ് പോകുന്നതെന്ന് മുസ്ലീങ്ങൾ ഭയക്കുന്നുണ്ട് ( പിറ്റേന്നായിരുന്നു ഹോളി). ”

“വന്ദേമാതരം, ജയ് ഭാരത്, ജയ്ഹിന്ദ് തുടങ്ങിയ അട്ടഹാസങ്ങൾ ഇന്ന് മുസൽമാൻമാരെ ഭയപ്പെടുത്തുന്നു. ഭാരത് കി ജയ് എന്ന മുദ്രാവാക്യം മുസൽമാൻ കി ക്ഷയ് എന്നർത്ഥമാക്കുന്നുണ്ടോ? അത്തരം അവസ്ഥയിലേയ്ക്ക് കാര്യങ്ങൾ മാറുന്നത് ലജ്ജാകരമായ ഒന്നാണ്. ഞാൻ അനേകം മുസ്ലീംലീഗ് സുഹൃത്തുക്കളെ കാണുകയും അവർ എനിക്ക് മുന്നിൽ ഹൃദയം തുറന്നതായി അനുഭവപ്പെടുകയും ചെയ്തു. അവരെന്നോട് ചോദിച്ചത് മുസ്ലീങ്ങളെ ബീഹാറിൽ താമസിക്കാൻ അനുവദിക്കുമോ എന്നാണ്. ഡോ. സെയ്ദ് മഹ്മൂദിനെപ്പോലെ കോൺഗ്രസ്സിനുള്ളിലെ മുസ്ലീം സുഹൃത്തുക്കളും വർത്തമാന സാഹചര്യത്തിൽ അവർ അനുഭവിക്കുന്ന വൈഷമ്യങ്ങൾ പ്രകടിപ്പിക്കുകയുണ്ടായി. സഹോദരൻ സഹോദരന് മേൽ നടത്തുന്ന ഈ ഭീകരവത്ക്കരണം, ശരിയാണെങ്കിൽ, എന്നെ സംബന്ധിച്ചിടത്തോളം അസഹനീയമാണ്. ഒരു ഭ്രാന്തൻ കർമ്മത്തിന് പകരം മറ്റൊരു ഭ്രാന്തൻ കർമ്മം കൊണ്ട് പകരം വെയ്ക്കാനാണോ അവർ ശ്രമിക്കുന്നത്? അങ്ങനെയെങ്കിൽ ഒരു രക്തസമുദ്രത്തിൽ ഇന്ത്യ മുങ്ങിത്താണു പോകും.”

അദ്ധ്യായം 4 : ഗാന്ധി v/s ഹിന്ദുത്വ @ ബീഹാർ ————————————————————– പാറ്റ്നയിൽ ഗാന്ധി വണ്ടിയിറങ്ങിയത് 1947 മാർച്ച് 5 നാണ....

അശോകകുമാര്‍ വി എഴുതിയ അറിവിന്‍റെ ആപല്‍ക്കരമായ തൂവല്‍ സ്പര്‍ശം, ഡോ. ആശ കെ എഴുതിയ മാധവിക്കുട്ടി: കടലിന്‍റെ നിറങ്ങള്‍, ബാബു...
08/10/2025

അശോകകുമാര്‍ വി എഴുതിയ അറിവിന്‍റെ ആപല്‍ക്കരമായ തൂവല്‍ സ്പര്‍ശം, ഡോ. ആശ കെ എഴുതിയ മാധവിക്കുട്ടി: കടലിന്‍റെ നിറങ്ങള്‍, ബാബുരാജ് ഭഗവതി, കെ. അഷ്‌റഫ്‌ എന്നിവർ എഴുതിയ കേരള ഇസ്ലാമോഫോബിയ റിപ്പോര്‍ട്ട് 2024, ഡോ. ലക്ഷ്മി. വി. എസ് എഴുതിയ കവി സെബാസ്റ്റ്യൻ്റെ കവിതാപഠനം, രാജേഷ് കൃഷ്ണയുടെ യാത്രാപുസ്തകമായ ലണ്ടന്‍ to കേരള, മുഹമ്മദ് ആമിർ ഖാന്‍, നന്ദിത ഹക്‌സര്‍ എന്നിവർ എഴുതിയ ടെററിസ്റ്റ്: എന്‍റെ നിരപരാധിത്വം തെളിയിക്കാനുള്ള പോരാട്ടത്തിന്റെ 14 വര്‍ഷങ്ങള്‍, കല്ലേലി രാഘവന്‍പിള്ളയുടെ നിധയേ സര്‍വവിദ്യാനാം, പങ്കജ് മിശ്രയുടെ The World After Gaza: A Short History, കെ. നാരായണന്‍ പോറ്റി വിവർത്തനം ചെയ്ത കാള്‍ മാര്‍ക്സ് എഴുതിയ ജൂതപ്രശ്നത്തെക്കുറിച്ച്, കെ. എസ്. ഹക്കിം എഡിറ്റ് ചെയ്ത സാമൂഹശാസ്ത്ര ചിന്തകര്‍ എന്നീ പുസ്തകങ്ങൾ ടി ടി ശ്രീകുമാർ പരിചയപ്പെടുത്തുന്നു.

ബുക്ക്റാക്ക് – 2: ടി. ടി. ശ്രീകുമാര്‍ ————————————- ജൂതപ്രശ്നത്തെക്കുറിച്ച് കാള്‍ മാര്‍ക്സ് വിവര്‍ത്തനം: കെ. നാര.....

Address


Alerts

Be the first to know and let us send you an email when Navamalayali Magazine posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Media Company?

Share