
24/03/2025
എലിസബത്ത് ഹാൻകോക്ക് ഒറ്റയ്ക്കാണ് ഏഴുപേരുടെ മൃതദേഹവും അവിടെ കൊണ്ടുവന്ന് സംസ്കരിച്ചത്. പ്ലേഗ് ബാധയുടെ ഉച്ചസ്ഥായിയിൽ രോഗബാധിതരായി മരിച്ചവരുടെ ശവസംസ്കാരത്തിൽ പങ്കുചേരാൻ ആരും വരുമായിരുന്നില്ല. തന്റെ വസതിയിൽ കാർഷികാവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്ന രണ്ടു ചക്രങ്ങൾ മാത്രമുള്ള ഒരു കൈവണ്ടിയിൽ മൃതദേഹങ്ങൾ കിടത്തി രണ്ട് കിലോമീറ്ററോളം അകലെയുള്ള കുഴിമാടത്തിൽ അവർ എത്തിച്ചു. എട്ടു ദിവസത്തിനുള്ളിൽ ഭർത്താവും ആറു മക്കളുമായി ഏഴുപേർ മരണമടഞ്ഞപ്പോഴും അസാമാന്യമായ തൻറെ സമർപ്പണബോധത്തിൽ നിന്ന് അവർ പിന്മാറിയില്ല. മൃത്യുദേവതയുടെ ഭയാനകനൃത്തവേദിയിൽ അവർ ഒറ്റയ്ക്കു നിന്നു. മരിച്ചവരെ ആദരപൂർവ്വം യാത്രയാക്കി. കീഴടങ്ങാത്ത ഇച്ഛയുടെ പതാക പോലെയായിരുന്നു എലിസബത്ത് ഹാൻകോക്ക്. “ജീവിച്ചിരിക്കുന്നവരെക്കാൾ മരിച്ചവരോട് നമുക്ക് ഉത്തരവാദിത്തമുണ്ട്” എന്ന സോഫോക്ലിസിന്റെ ആൻറിഗണിയിലെ വാക്യം ഞാൻ മനസ്സിലോർത്തു. എഴുതപ്പെട്ടുകഴിഞ്ഞ് സഹസ്രാബ്ദങ്ങൾക്കിപ്പുറത്തും അത് എത്രയോ മുഴക്കത്തോടെ ബാക്കിനിൽക്കുന്നു!
——————-
സുനിൽ പി ഇളയിടത്തിൻ്റെ ഇംഗ്ലണ്ട് യാത്രാക്കുറിപ്പുകൾ തുടരുന്നു. നവമലയാളിയിൽ വായിക്കുക
ഇംഗ്ലണ്ട് യാത്രാക്കുറിപ്പുകൾ- ഭാഗം 2: അധ്യായം – 4 ഹാമിംഗ്ടണിൽ നിന്നും ഷെഫീൽഡിലേക്കുള്ള റോഡ് രാത്രിയിൽ ഇരുളിലാണ.....