Navamalayali Magazine

  • Home
  • Navamalayali Magazine

Navamalayali Magazine മലയാളിയുടെ പുതിയ വായനാനുഭവം. http://navamalayali We happily introduce to you a net magazine - ‘Navamalayali’ . It is just a beginning only.

We have reached a time where the world is preparing grounds for a new social order. At this point, 'Navamalayali' aims at foregrounding a platform for ‘malayalees’ to see, listen and opine these scenarios. We aim at opening a platform of meaningful discussions and communications that reflect the inward and outward worlds of knowledge that are capable of proposing a universal vision. Every age is e

volved out of the thoughts and visions of that period. Navamalayali will make all efforts to organically intervene in the political changes happening in our period in different walks of life -education, literature, art, media, cinema, culture, habitat, civilization, health and medicine. Though the magazine will be in Malayalam, there wi
ll be some arrangements to avail significant portions in English too. Expertise from national and international issues will be writing for the magazine. The company-‘Ink less publications’ will be active in print media too. We do not share the observation that one media will become insignificant with the arrival of another. Ink less Publication believes that exchanges happen at different levels through different media. Navamalayali derives its energy from the understanding the optimistic feelings of like minded people who see a void of an intelligent professional online magazine in Malayalam. What we aim is to reflect a comprehensive picture of the evolving diaspora . 'Navamalayali' will be a combined space of television, radio and reading. Technologies like cloud technology and all other advanced internet facilities will be utilized to their maximum. While approaching it professionally, the subjects 'Navamalayali' dealing with would be wide enough to open up new horizons of visions and idea. We, ‘Inkless Publications” invite you to join hands with us in our attempts to take the Kerala media and thoughts to a world class level. Hope that you would co-operate and make this a success. Inkless Media and Publications Private Limited.,
Marakkal House, TC No. 311445(2),
LIC Line, Lakshmi Nagar, Thiruvananthapuram – Kerala -695004

Registered Office :
Inkless Media and Publications Private Limited.,
Alengadan’s Building,
Opposite Court House, Main Road,
Irinjalakkuda, Kerala-680121

[email protected]
[email protected]
www.inklesspublications.com

എലിസബത്ത് ഹാൻകോക്ക് ഒറ്റയ്ക്കാണ് ഏഴുപേരുടെ മൃതദേഹവും അവിടെ കൊണ്ടുവന്ന് സംസ്കരിച്ചത്. പ്ലേഗ് ബാധയുടെ ഉച്ചസ്ഥായിയിൽ രോഗബാധ...
24/03/2025

എലിസബത്ത് ഹാൻകോക്ക് ഒറ്റയ്ക്കാണ് ഏഴുപേരുടെ മൃതദേഹവും അവിടെ കൊണ്ടുവന്ന് സംസ്കരിച്ചത്. പ്ലേഗ് ബാധയുടെ ഉച്ചസ്ഥായിയിൽ രോഗബാധിതരായി മരിച്ചവരുടെ ശവസംസ്കാരത്തിൽ പങ്കുചേരാൻ ആരും വരുമായിരുന്നില്ല. തന്റെ വസതിയിൽ കാർഷികാവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്ന രണ്ടു ചക്രങ്ങൾ മാത്രമുള്ള ഒരു കൈവണ്ടിയിൽ മൃതദേഹങ്ങൾ കിടത്തി രണ്ട് കിലോമീറ്ററോളം അകലെയുള്ള കുഴിമാടത്തിൽ അവർ എത്തിച്ചു. എട്ടു ദിവസത്തിനുള്ളിൽ ഭർത്താവും ആറു മക്കളുമായി ഏഴുപേർ മരണമടഞ്ഞപ്പോഴും അസാമാന്യമായ തൻറെ സമർപ്പണബോധത്തിൽ നിന്ന് അവർ പിന്മാറിയില്ല. മൃത്യുദേവതയുടെ ഭയാനകനൃത്തവേദിയിൽ അവർ ഒറ്റയ്ക്കു നിന്നു. മരിച്ചവരെ ആദരപൂർവ്വം യാത്രയാക്കി. കീഴടങ്ങാത്ത ഇച്ഛയുടെ പതാക പോലെയായിരുന്നു എലിസബത്ത് ഹാൻകോക്ക്. “ജീവിച്ചിരിക്കുന്നവരെക്കാൾ മരിച്ചവരോട് നമുക്ക് ഉത്തരവാദിത്തമുണ്ട്” എന്ന സോഫോക്ലിസിന്റെ ആൻറിഗണിയിലെ വാക്യം ഞാൻ മനസ്സിലോർത്തു. എഴുതപ്പെട്ടുകഴിഞ്ഞ് സഹസ്രാബ്ദങ്ങൾക്കിപ്പുറത്തും അത് എത്രയോ മുഴക്കത്തോടെ ബാക്കിനിൽക്കുന്നു!
——————-
സുനിൽ പി ഇളയിടത്തിൻ്റെ ഇംഗ്ലണ്ട് യാത്രാക്കുറിപ്പുകൾ തുടരുന്നു. നവമലയാളിയിൽ വായിക്കുക

ഇംഗ്ലണ്ട് യാത്രാക്കുറിപ്പുകൾ- ഭാഗം 2: അധ്യായം – 4 ഹാമിംഗ്ടണിൽ നിന്നും ഷെഫീൽഡിലേക്കുള്ള റോഡ് രാത്രിയിൽ ഇരുളിലാണ.....

ആനവിചാരം: കോവിലുകൾ മുതൽ കോടതിമുറികൾ വരെ – ഡോ. ശ്രീധർ വിജയകൃഷ്ണൻ
19/02/2025

ആനവിചാരം: കോവിലുകൾ മുതൽ കോടതിമുറികൾ വരെ – ഡോ. ശ്രീധർ വിജയകൃഷ്ണൻ

എന്തിതീക്കോലാഹലം? “ആനയോടി!”യെന്നൊരു വൻ തിരക്ക, ല്ലെമ്പാടും വളരും കൊടുങ്കാറ്റോ? – സഹ്യന്റെ മകൻ, വൈലോപ്പിള്ളി ശ്.....

ആറാമത് നവമലയാളി സാംസ്കാരിക പുരസ്കാരം ഇന്നലെ തൃശൂർ സാഹിത്യ അക്കാദമിയിൽ നടന്ന ചടങ്ങിൽ ചന്ദ്രിക നിലയങ്ങോട് ശശികുമാറിന് സമർപ...
25/08/2024

ആറാമത് നവമലയാളി സാംസ്കാരിക പുരസ്കാരം ഇന്നലെ തൃശൂർ സാഹിത്യ അക്കാദമിയിൽ നടന്ന ചടങ്ങിൽ ചന്ദ്രിക നിലയങ്ങോട് ശശികുമാറിന് സമർപ്പിച്ചു. സണ്ണി കപിക്കാട് മാധ്യമങ്ങളിലെ ജാതി എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. മാധ്യമ മേഖലയിലുൾപ്പടെ ജാതി‌ പ്രകടമായും നിശബ്ദമായും പ്രവർത്തിക്കുന്നതിനെക്കുറിച്ച് സണ്ണി‌ കപിക്കാട് നടത്തിയ പ്രഭാഷണം ഉജ്ജ്വലമായിരുന്നു. മാധ്യമപ്രവർത്തനത്തിലെ നൈതികത, സത്യാനന്തരപത്രപ്രവർത്തനം, മാധ്യമങ്ങളിലെ ജാതി-ലിംഗപരമായ പ്രാതിനിധ്യം എന്നിവയെക്കുറിച്ച് സണ്ണി കപിക്കാടും ശശികുമാറും ശ്രദ്ധേയമായ നിരീക്ഷണങ്ങളാണ് നടത്തിയത്. ബദൽ മാധ്യമശ്രമം എന്ന നിലയ്ക്ക് നവമലയാളി നിലവിൽ വരാനിടയായ ലക്ഷ്യങ്ങൾ തന്നെയാണ് ഒരർത്ഥത്തിൽ ഇന്നലത്തെ സാംസ്കാരികസമ്മേളനത്തിൽ ചർച്ചയാകപ്പെട്ടത്. എഡിറ്റോറിയലടക്കമുള്ള മേഖലകളിലും എഴുത്തുകാരുടെയും വിഷയങ്ങളുടെയും തെരഞ്ഞെടുപ്പിലും അവ ഉൾകൊണ്ടുള്ള പ്രാതിനിധ്യസ്വഭാവം കൊണ്ടുവരാൻ നവമലയാളി എന്നും ശ്രമിച്ചിരുന്നു. ആക്ടിവിസ്റ്റുകളും അക്കാദമിക്കുകളുമായ മൃദുല ശശിധരൻ, മായ പ്രമോദ് എന്നിവർ എഡിറ്റ് ചെയ്ത് ഇന്ത്യയിലെ പ്രമുഖ ദലിത് എഴുത്തുകാർ പങ്കെടുത്ത പ്രത്യേക ദലിത് പതിപ്പ്, അംബേദ്കർ - മാർക്സ് സമന്വയത്തെക്കുറിച്ച് സുനിൽ പി ഇളയിടത്തിന്റെ നവമലയാളിപ്രഭാഷണവും ലേഖനങ്ങളും, കേരളത്തിലെ ആദ്യത്തെ ആദിവാസിറിപ്പോർട്ടറെ അവതരിപ്പിച്ചതും തുടങ്ങി ജിഗ്നേഷ് മേവാനിയുടെ തെക്കേ ഇന്ത്യയിലെ ആദ്യ സമഗ്ര അഭിമുഖം ഉൾപ്പടെയുള്ളവ ആ ദിശയിലുള്ള‌ അനുരണനങ്ങളായിരുന്നു. ശശികുമാറിനും പങ്കെടുത്ത് സംസാരിച്ചവർക്കും പി എൻ ഗോപീകൃഷ്ണന്റെ ഹിന്ദുത്വ രാഷ്ട്രീയ ത്തിന്റെ കഥയുടെയും റിയാസ് കോമു ഡിസൈൻ ചെയ്ത ഇന്ത്യൻ ഭരണഘടന തീം ആയ ഞാറ്റുവേല നോട്ടുപുസ്തകവും വി കെ ശ്രീരാമൻ നൽകി. ഹിന്ദുത്വരാഷ്ട്രീയത്തിന്റെ കഥ എന്ന നവമലയാളിയിൽ പ്രസിദ്ധീകരിച്ചു വരികയും പിന്നീട് ലോഗോ ബുക്സ് പ്രസിദ്ധീകരിക്കുകയും ചെയ്ത ഈ കാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും ധീരവുമായ ഇടപെടൽ ദാമോദർ രാധാകൃഷ്ണന്റെ ശബ്ദത്തിൽ ഡി ആർ ഓഡിയോസ് ഓഡിയോ ബുക്കായി സ്റ്റോറി ടെല്ലിൽ ഇന്നലെ മുതൽ പ്രസിദ്ധീകൃതമായ വിവരവും ചടങ്ങിൽ പ്രഖ്യാപിച്ചു. അച്ചു ഉള്ളാട്ടിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ജൂറി ചെയർപേഴ്സൺ പി എൻ ഗോപീകൃഷ്ണൻ, അബ്ദുൾ ഗഫൂർ എന്നിവർ സംസാരിച്ചു. പുരസ്കാരതുകയായ ഒരുലക്ഷം രൂപ‌ ശശികുമാർ പ്രളയബാധിത വയനാടിന്റെ സഹായ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. 2018-ലെ പ്രളയത്തെ തുടർന്ന് പരിപാടികൾ റദ്ദാക്കി അതിനുള്ള തുക‌ നവമലയാളിയും സി എം ഡി ആർ എഫിന് കൈമാറിയിരുന്നു. ചടങ്ങിനു ശേഷം പി ഭാസ്കരന്റെ ജൻശതാബ്ധിയനുബന്ധിച്ച് കലാഭവൻ ജോയിയുടെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ ഗാനങ്ങൾ ഉൾപ്പെടുത്തിയുള്ള സംഗീതപരിപാടിയും അവതരിപ്പിക്കപ്പെട്ടു. മൂലധനതാല്പര്യങ്ങളില്ലാതെ സൗഹൃദങ്ങളുടെയും വായനക്കാരുടെയും എഴുത്തുകാരുടെയും സാമ്പത്തികമുൾപ്പടെയുള്ള നിർലോഭമായ പിന്തുണയോടെ തുടർന്നുപോരുന്ന ഒരു സംരഭമാണ് നവമലയാളി. ഇത്തവണത്തെ നവമലയാളി സാംസ്കാരിപുരസ്കാര-പ്രഭാഷണ സമ്മേളനവും മുൻവർഷങ്ങളിലെപ്പോലെ‌ സാർത്ഥകമാക്കിയ വിജയകരമാക്കിയ അതിൽ പങ്കെടുത്തവർക്കും സൗഹൃദങ്ങൾക്കും കുടുംബം പോലെ കൂടെയുള്ള ഞാറ്റുവേല കൂട്ടായ്മയ്ക്കും ഞങ്ങളുടെ എഴുത്തുകാർക്കും വായനക്കാർക്കും സഹായിച്ച, കൂടെയുള്ള, മറ്റെല്ലാവർക്കും നവമലയാളിയുടെ നന്ദിയും സ്നേഹവും കടപ്പാടും അറിയിക്കുന്നു.

നവമലയാളി സാംസ്കാരിക പുരസ്കാരം 2024. പുരസ്കാരസമർപ്പണവും പ്രഭാഷണവും. Live
24/08/2024

നവമലയാളി സാംസ്കാരിക പുരസ്കാരം 2024.
പുരസ്കാരസമർപ്പണവും പ്രഭാഷണവും. Live

ബ്രിട്ടീഷ് ലൈബ്രറിയുടെ മുന്നിലെത്തുമ്പോൾ തന്നെ അതിനു മുന്നിലെ ബൃഹദാകാരമാർന്ന ഒരു ശിൽപ്പം നമ്മുടെ ശ്രദ്ധ പിടിച്ചുനിർത്തും...
21/07/2024

ബ്രിട്ടീഷ് ലൈബ്രറിയുടെ മുന്നിലെത്തുമ്പോൾ തന്നെ അതിനു മുന്നിലെ ബൃഹദാകാരമാർന്ന ഒരു ശിൽപ്പം നമ്മുടെ ശ്രദ്ധ പിടിച്ചുനിർത്തും. ഉയർന്ന ഒരു സ്തംഭപാദത്തിൽ താഴേക്കു കുനിഞ്ഞിരുന്ന് കോമ്പസുകൾ കൊണ്ട് ലോകത്തെ പകുക്കുന്ന ഒരാൾ! അടുത്തുചെന്നു നോക്കിയാൽ “ന്യൂട്ടൻ’ എന്ന് ശില്പത്തിന്റെ പേര് എഴുതിവച്ചിട്ടുള്ളതു കാണാം. 1995-ൽ സ്കോട്ടിഷ് ശില്പിയായ എഡേ്വർഡോ പൗലോസി പണിതീർത്ത ശില്പമാണ്. പന്ത്രണ്ടടി ഉയരമുള്ള ഒരു സ്തംഭപാദത്തിലെ പീഠത്തിൽ ശിരസ്സു താഴ്ത്തിയിരുന്ന് പ്രപഞ്ചത്തെ ഗണിതസമവാക്യങ്ങളിലേക്ക് പരിഭാഷപ്പെടുത്തുന്നതിൽ വ്യാപൃതനായിരിക്കുന്ന ഒരാൾ. ന്യൂട്ടോണിയൻ പ്രപഞ്ചദർശനത്തിൽ നിലീനമായ യാന്ത്രികയുക്തിയെ വിമർശനാത്മകമായി പ്രതീകവൽക്കരിക്കുന്ന വിധത്തിലാണ് പൗലോസി തന്റെ ശില്പം വിഭാവനം ചെയ്തിട്ടുള്ളത്. ന്യൂട്ടോണിയൻ യാന്ത്രികതയോടുള്ള പൗലോസിയുടെ വിമർശനത്തിന്റെ പ്രകാശനം കൂടിയാണ് ആ ശിൽപ്പം. മിക്കവാറും യന്ത്രസദൃശമായാണ് അദ്ദേഹം ന്യൂട്ടന്റെ രൂപം പണിതീർത്തിരിക്കുന്നത്. ഐസക് ന്യൂട്ടൺ എന്ന മഹാശാസ്ത്രജ്ഞനെ രൂപപരമായി ആ ശില്പം പ്രതിനിധീകരിക്കുന്നില്ല. മറിച്ച്, ന്യൂട്ടന്റെ ശാസ്ത്രസമീക്ഷയെക്കുറിച്ചുള്ള തന്റെ നിലപാടിനെയാണ് പൗലോസി ആ ശില്പത്തിൽ ആവിഷ്ക്കരിച്ചിട്ടുള്ളത്. നട്ടുകളും ബോൾട്ടുകളും ഇരുമ്പുചട്ടകളും എല്ലാം ചേർത്ത്, പലതരം യന്ത്രഭാഗങ്ങൾ കൂട്ടിയിണക്കിയെന്നപോലെ പണിതെടുത്ത ആ ശില്പം ന്യൂട്ടോണിയൻ പ്രപഞ്ചഭാവനയുടെ യാന്ത്രികതയെ വിമർശനാത്മകമായി അഭിസംബോധന ചെയ്യുന്നുണ്ടാവണം.
----------
സുനിൽ പി ഇളയിടത്തിൻ്റെ ഇംഗ്ലണ്ട് യാത്രാകുറിപ്പുകളിൽ ബ്രിട്ടീഷ് ലൈബ്രറി. നവമലയാളിയിൽ വായിക്കുക.
www.navamalayali.com

മലയാളി കുടുംബം ഇന്നും ഇരുപതാം നൂറ്റാണ്ടിലും – ഒരു രസംകൊല്ലിവിമർശനം - ജെ ദേവിക, അനാമിക അജയ്.നവമലയാളിയിൽ വായിക്കുക
13/07/2024

മലയാളി കുടുംബം ഇന്നും ഇരുപതാം നൂറ്റാണ്ടിലും – ഒരു രസംകൊല്ലിവിമർശനം - ജെ ദേവിക, അനാമിക അജയ്.
നവമലയാളിയിൽ വായിക്കുക

കുടുംബത്തെപ്പറ്റിയുള്ള ഭീതികൾ ഇങ്ങനെ നിൽക്കുന്നു, ഒരു വശത്ത്. മറുവശത്ത്, സ്ത്രീകളുടെ വൈവാഹികനിലയ്ക്കു കല്പിക്കുന്ന പ്രാധ...
13/07/2024

കുടുംബത്തെപ്പറ്റിയുള്ള ഭീതികൾ ഇങ്ങനെ നിൽക്കുന്നു, ഒരു വശത്ത്. മറുവശത്ത്, സ്ത്രീകളുടെ വൈവാഹികനിലയ്ക്കു കല്പിക്കുന്ന പ്രാധാന്യം കേരളത്തിൽ കാര്യമായി കുറഞ്ഞുവെന്ന് പറയാനും കഴിയില്ല. വീട്ടിലും പുറത്തും സ്ത്രീയ്ക്ക് ദൃശ്യതയും മാന്യതയും ശബ്ദവും വേണമെങ്കിൽ അവർ വിവാഹിതയായിരിക്കണമെന്ന നിലയ്ക്ക് കാര്യമായ മാറ്റമുണ്ടെന്ന് പറയാനാവില്ല. 1990കളുടെ മദ്ധ്യം മുതൽ ഇവിടെ ഭരണകൂടം സ്ത്രീപക്ഷനിലപാടുകൾ എടുത്തിട്ടുണ്ട്. ‘സ്ത്രീശാക്തീകരണ’ത്തെ (women’s empowerment) കേന്ദ്രീകരിച്ച ‘ഭരണകൂടഫെമിനിസം’ (state feminism) ആ വർഷങ്ങൾ മുതൽ വളർന്നുതുടങ്ങുകയും ചെയ്തു. പക്ഷേ സ്ത്രീകളുടെ ജീവിതത്തിലെ നിർണായകസംഭവമായി വിവാഹത്തെ എണ്ണുന്ന രീതിയ്ക്ക് ചില്ലറവെല്ലുവിളികളല്ലാതെ കാര്യമായ മാറ്റങ്ങൾ വന്നില്ലെന്നു തന്നെയാണ് ലഭ്യമായ വിവരങ്ങൾ സൂചിപ്പിക്കുന്നത്.......
മലയാളി സിവിൽസമൂഹത്തിൻറെ യാഥാസ്ഥിതിക-പുരോഗമന അടരുകളിൽ നിന്നും, ഭരണകൂടത്തിൻറെ പല തലങ്ങളിൽ നിന്നും കേരളത്തിലിന്ന് ആധുനികകുടുംബജീവിതത്തിന് കാര്യമായ കൈത്താങ്ങ് കിട്ടുന്നുണ്ട്. സമൂഹത്തിൻറെ അത്യാവശ്യവും അനിവാര്യവുമായ അടിത്തറയാണ് പിതൃമേധാവിത്വകുടുംബമെന്ന് പ്രത്യക്ഷത്തിലും പരോക്ഷത്തിലും സ്ഥാപിക്കുന്ന കുടുംബപ്രത്യയശാസ്ത്രങ്ങളുടെ ചിലന്തിവലകൾ എല്ലായിടത്തും ധാരാളം വന്നുനിറയുന്നുണ്ട് ...... മലയാളിസമൂഹത്തിൽ കഴിഞ്ഞ ദശകങ്ങളിൽ ആർത്തലച്ചു വളർന്നുകയറിക്കൊണ്ടിരിക്കുന്ന അസമത്വങ്ങൾക്ക് വളമിടുന്നതിൽ, വിഷയികളെ അനങ്ങാനാകാത്തവിധം സാമൂഹ്യനിലകളിൽ തളച്ചിടുന്നതിൽ, ഈ സ്ഥാപനം വഹിക്കുന്ന പങ്കിനെ സംശയാതീതമായും സൂക്ഷ്മമായും വെളിപ്പെടുത്തേണ്ടിയിരിക്കുന്നു.
----------
ജെ ദേവിക , അനാമിക അജയ് എന്നിവർ എഴുതുന്നു - മലയാളി കുടുംബം ഇന്നും ഇരുപതാം നൂറ്റാണ്ടിലും – ഒരു രസംകൊല്ലിവിമർശനം.

ജെ ദേവിക, അനാമിക അജയ് 1പ്രതിസന്ധി കേരളീയകുടുംബജീവിതം തകർച്ചയുടെ വക്കിലാണെന്ന വാദം 1990കൾ മുതലെങ്കിലും കേട്ടു തുട...

ആറാമത് നവമലയാളി പുരസ്ക്കാരം പ്രസിദ്ധ മാധ്യമ പ്രവർത്തകനായ ശശികുമാറിന് . ജനാധിപത്യത്തിൻ്റെ നാലാംതൂണായ മാധ്യമ പ്രവർത്തനത്തെ...
12/07/2024

ആറാമത് നവമലയാളി പുരസ്ക്കാരം പ്രസിദ്ധ മാധ്യമ പ്രവർത്തകനായ ശശികുമാറിന് . ജനാധിപത്യത്തിൻ്റെ നാലാംതൂണായ മാധ്യമ പ്രവർത്തനത്തെ സത്യാനന്തരകാലത്തും അർത്ഥവത്തായി നിലനിർത്താൻ അദ്ദേഹം നടത്തിയ ശ്രമങ്ങൾക്ക് നൽകുന്ന ആദരം എന്ന നിലയ്ക്കാണ് ഈ പുരസ്ക്കാരം.
മാനവികതയേയും സാമൂഹ്യപുരോഗതിയേയും സാംസ്കാരികാരോഗ്യത്തേയും മുൻനിർത്തി വിവിധ മേഖലകളിൽ ഗണ്യമായ സംഭാവനകൾ അർപ്പിച്ച വ്യക്തികൾക്ക് നൽകുന്ന ഈ പുരസ്ക്കാരം ഏർപ്പെടുത്തിയത് നവ മലയാളി ഓൺലൈൻ പ്രസിദ്ധീകരണമാണ്.
ഏഷ്യാനെറ്റ് എന്ന ഇന്ത്യയിലെ ആദ്യ സ്വകാര്യ ചാനലിൻ്റെ ഉള്ളടക്ക വിന്യാസം നിർവ്വഹിച്ചതിൽ പ്രധാനി ശശികുമാർ ആയിരുന്നു. ഭരണകൂടങ്ങളുടെ പബ്ളിക് റിലേഷൻസ് വകുപ്പായി ദേശീയ മാധ്യമങ്ങളിൽ പലതും അധഃപതിച്ച ഇക്കാലത്ത് മനുഷ്യാവകാശത്തിനും സാമൂഹ്യാന്തസ്സിനും വേണ്ടി നിലകൊള്ളേണ്ട ഏറ്റവും സജീവമായ ഒന്നായാണ് ദൃശ്യമാധ്യമത്തെ ശശികുമാർ കണ്ടത്. കണ്ണാടിയും എൻ്റെ കേരളവും വായനശാലയും പോലുള്ള പരിപാടികൾ ,ഒരു സ്വകാര്യ ചാനലിൻ്റെ ലാഭത്വരയെ മറികടന്നു കൊണ്ട് അവതരിപ്പിക്കാൻ ശശികുമാറിൻ്റെ നേതൃത്വത്തിന് കഴിഞ്ഞു.ഇന്ത്യയിലെ സ്വകാര്യ ദൃശ്യമാധ്യമ ചരിത്രത്തിലെ ഏറ്റവും വലിയ പരീക്ഷണമായിരുന്നു അത്.
ദൂരദർശനിൽ ആദ്യ കാല വാർത്താ വായനക്കാരനായും 'മണി മാറ്റേഴ്സ് ' എന്ന പേരിൽ സാമ്പത്തിക ശാസ്ത്രത്തെ ആസ്പദിച്ചുള്ള ആദ്യ ടി.വി പരിപാടിയുടെ പ്രൊഡ്യൂസറായുമാണ് ശശികുമാർ മാധ്യമ രംഗത്തേയ്ക്ക് വരുന്നത്. അതിന് ശേഷം "താനാ ബാന " പോലുള്ള സാംസ്കാരിക പരിപാടികളും "ജൻ മഞ്ച് " പോലുള്ള സാമൂഹ്യ പ്രാധാന്യമുള്ള പരിപാടികളും അവതരിപ്പിച്ചു കൊണ്ട് ഇന്ത്യൻ ടി വി ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു മുഖമായി അദ്ദേഹം മാറി. ഫ്രണ്ട് ലൈനിൽ പ്രസിദ്ധീകരിച്ചിരുന്ന " അൺ മീഡിയേറ്റ് " എന്ന പംക്തിയിലൂടെ അച്ചടി മാധ്യമ രംഗത്തും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. ഏഷ്യൻ കോളേജ് ഓഫ് ജേർണലിസം സ്ഥാപിച്ചുകൊണ്ട് മാധ്യമ വിദ്യാഭ്യാസരംഗത്തും അദ്ദേഹം ഇടപെടുകയുണ്ടായി. ഇപ്പോൾ ഏഷ്യാ വിൽ എന്ന പേരിൽ ഓൺലൈൻ മാധ്യമ രംഗത്ത് ശ്രദ്ധേയമായ ബഹുഭാഷാ മാധ്യമ പ്ലാറ്റ്ഫോമും അദ്ദേഹത്തിൻ്റെ മുൻകൈയിൽ പിറവിയെടുത്തതാണ്.
മാധ്യമരംഗത്തെ അദ്ദേഹത്തിന്റെ മേൽപ്പറഞ്ഞ സംഭാവനകൾ കണക്കിലെടുത്തു കൊണ്ടാണ് ആറാമത് നവ മലയാളി പുരസ്ക്കാരം അദ്ദേഹത്തിന് നൽകാൻ പി എൻ ഗോപീകൃഷ്ണൻ, അബ്ദുൽ ഗഫൂർ, അഡ്വ വി എൻ ഹരിദാസ് എന്നിവർ അംഗങ്ങളായ ജൂറി തീരുമാനിച്ചത്
കെ ജി എസ്, ആനന്ദ് ,സച്ചിദാനന്ദൻ, സക്കറിയ, അരുന്ധതി റോയ് തുടങ്ങിയവരാണ് മുൻ വർഷത്തെ ജേതാക്കൾ.
ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് 2024 ഓഗസ്റ്റ് 24 ന് തൃശ്ശൂർ കേരള സാഹിത്യ അക്കാദമിയിൽ വെച്ച് ശശികുമാറിന് സമ്മാനിക്കുന്നതാണ്
പത്രസമ്മേളനത്തിൽ പി എൻ ഗോപീകൃഷ്ണൻ, അബ്ദുൽ ഗഫൂർ, പി എസ് ഷാനു, അഡ്വ വി എൻ ഹരിദാസ് എന്നിവർ പങ്കെടുത്തു.

കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിലും സമൂഹത്തിലും ആനകൾക്ക് ഒഴിച്ച് കൂടാനാവാത്ത സ്ഥാനമുണ്ട്. തിരുവിതാംകൂർ രാജകുടുംബത്തിന്...
01/06/2024

കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിലും സമൂഹത്തിലും ആനകൾക്ക് ഒഴിച്ച് കൂടാനാവാത്ത സ്ഥാനമുണ്ട്. തിരുവിതാംകൂർ രാജകുടുംബത്തിന്റെ രാജചിഹ്നത്തിൽ നിന്നും ഭേദഗതി വരുത്തി സ്വീകരിച്ച കേരളത്തിന്റെ ഔദ്യോഗിക ചിഹ്നത്തിൽ ഭീരി പിടിച്ച് (തുമ്പിക്കൈകൾ ഉയർത്തി) നിൽക്കുന്ന കൊമ്പനാനകളാണെന്നത് ആനകൾക്ക് നമ്മുടെ സമൂഹത്തിലുള്ള പ്രാമുഖ്യം എടുത്ത് കാണിക്കുന്നതാണ്. മറ്റേതൊരു മൃഗത്തിനെക്കാളും ആനകളെ ചുറ്റിപ്പറ്റിയാവും ഒരുപക്ഷെ മലയാളത്തിൽ ചൊല്ലുകളേറെയും. അജഗജാന്തരം, ആന മെലിഞ്ഞാലും തൊഴുത്തിൽ കെട്ടരുത്, ആന വായിൽ അമ്പഴങ്ങ, അടി തെറ്റിയാൽ ആനയും വീഴും എന്ന് തുടങ്ങി വെള്ളാന എന്ന പ്രയോഗം വരെ മലയാളികൾക്കിടയിൽ നിത്യവും വരുന്ന വാമൊഴികളാണ്. എന്നാൽ ഈയൊരു ഇഴയടുപ്പം ആന എന്ന വന്യജീവിയോടുള്ളതിനേക്കാൾ നാട്ടാന എന്ന് വിശേഷിപ്പിക്കപ്പെടുന്ന കാട്ടിൽ നിന്നും പിടികൂടി, പന്തികളിൽ ചട്ടം പഠിപ്പിച്ച് ഉത്സവവാശ്യങ്ങൾക്കും, തടിപിടിത്തത്തിനും മറ്റും ഉപയോഗിച്ച് പോരുന്നവരോടാണെന്നത് ഒരുപക്ഷെ അവിതർക്കിതമായി ഏറെക്കുറെ ഉറപ്പിച്ച് പറയാൻ സാധിക്കും. പതിനെട്ട്–പത്തൊൻപത്–ഇരുപത് നൂറ്റാണ്ടുകളിലായി ജീവിച്ച് പോന്നിരുന്ന കേരളത്തിലെ വിവിധ മേഖലകളിൽ പുകഴ്‌പെറ്റ രാജാക്കന്മാർ, വൈദ്യന്മാർ, വൈദികന്മാർ, താന്ത്രികർ, തുടങ്ങിയവരെ കുറിച്ച് കൊട്ടാരത്തിൽ ശങ്കുണ്ണി രചിച്ച ഐതിഹ്യമാല അറിയാത്ത മലയാളികൾ വിരളമാവും. ഇങ്ങനെയുള്ള സമൂഹത്തിലെ ഉന്നതരുടെ കൂട്ടത്തിൽ എട്ട് വാള്യങ്ങളിലായി എട്ട് ഗജശ്രേഷ്ഠരും സ്ഥാനം പിടിച്ചത് അവരോടൊപ്പം തന്നെ ഈ ആനകൾക്കും സ്ഥാനം കൽപ്പിച്ച് കൊടുത്തത് കൊണ്ട് തന്നെയാണെന്ന് അനുമാനിക്കാവുന്നതാണ്. ഒരല്പം മാനവീകരണമൊഴിച്ചാൽ (anthropomorphism) കൊട്ടാരത്തിൽ ശങ്കുണ്ണിയും ഏകദേശം മുക്കാൽ നൂറ്റാണ്ടിനിപ്പുറം യശശ്ശരീരനായ കഥാകാരൻ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയും മറ്റും കേരളത്തിൽ ജീവിച്ചിരുന്ന ആനകളുടെ ചരിതങ്ങൾ രചിച്ചത് പോലെ ഇത്തരത്തിൽ ആഴത്തിൽ, വിശദമായി വ്യക്തിഗതാടിസ്ഥാനത്തിൽ മറ്റ്‌ മൃഗങ്ങളുടെ ജീവചരിത്രങ്ങൾ ലോകത്തെങ്ങും രേഖപ്പെടുത്തിയിട്ടുണ്ടാവാൻ വഴിയില്ലെന്ന് മാത്രമല്ല, മുൻലക്കങ്ങളിൽ സൂചിപ്പിച്ച പോലെ കേരളസമൂഹം ദശാബ്ദങ്ങൾക്ക് മുന്നേ തന്നെ ആന എന്ന ജീവിയിലെ വ്യക്തിവൈശിഷ്ട്യങ്ങൾ അംഗീകരിക്കുകയും പ്രകീർത്തിക്കുകയും ചെയ്തിരുന്നുവെന്നും വേണം കരുതാൻ.
----
ഡോ. ശ്രീധർ വിജയകൃഷ്ണന്റെ കോളം തുടരുന്നു. ദ്യോവിനെ വിറപ്പിക്കുമാവിളി – ഭാഗം: 3
നവമലയാളിയിൽ‌ വായിക്കുക.

ദ്യോവിനെ വിറപ്പിക്കുമാവിളി – ഭാഗം: 3 – ഡോ. ശ്രീധർ വിജയകൃഷ്ണൻ കൂച്ചു ചങ്ങല തന്നെ കാൽത്തൂണിൽ തളയ്ക്കട്ടേ കൂർത്ത തോ...

വെങ്കിടേഷ് രാമകൃഷ്ണനെ അന്തർദേശീയ തലത്തിൽ പ്രശസ്തനാക്കുന്നത് ബാബ്രി തകർച്ചയുടെ കാലത്ത് അദ്ദേഹം ഫ്രണ്ട് ലൈനിലെഴുതിയ റിപ്പോ...
31/05/2024

വെങ്കിടേഷ് രാമകൃഷ്ണനെ അന്തർദേശീയ തലത്തിൽ പ്രശസ്തനാക്കുന്നത് ബാബ്രി തകർച്ചയുടെ കാലത്ത് അദ്ദേഹം ഫ്രണ്ട് ലൈനിലെഴുതിയ റിപ്പോർട്ടുകളാണ്. ആസൂത്രിതമായ മസ്ജിദ് തകർക്കൽ നേരിട്ടു കണ്ടെഴുതിയ വാർത്താകുറിപ്പുകളോടൊപ്പം, അക്രാമക ഹിന്ദുത്വയുടെ രീതിശാസ്ത്രത്തെ അപഗ്രഥിക്കുന്ന അസംഖ്യം ലേഖനങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. ഈ വഴിയിൽ നിലയുറപ്പിച്ചിട്ടുള്ള യാത്രാനുഭവങ്ങളാൽ സമൃദ്ധമാണ് വഴിവിട്ട യാത്രകൾ. അയോധ്യ രാമജന്മഭൂമി ന്യാസിന്റെ അധ്യക്ഷനായിരുന്ന രാമചന്ദ്രപരമഹംസിനെ 1999 ൽ സന്ദർശിച്ചപ്പോൾ വെങ്കിടേഷിന് അദ്ദേഹം നൽകിയ മുന്നറിയിപ്പാണ് അവയിലൂടെ കടന്നുപോകുന്നവരെ പിടിച്ചു കുലക്കുക.
----
പത്രപ്രവർത്തകനായ വെങ്കിടേഷ് രാമകൃഷ്ണന്റെ "വഴിവിട്ട യാത്രകൾ" എന്ന പുസ്തകത്തെക്കുറിച്ച് റഫീക് ഇബ്രാഹിം എഴുതിയ കുറിപ്പ്. നവമലയാളിയിൽ വായിക്കുക. ലിങ്ക് കമന്റിൽ.

ഇത്തരത്തിലുള്ള സാമാന്യവത്കരണം നമ്മൾ മലയാളികൾക്കിടയിൽ ഒരല്പം കൂടുതലാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കൊമ്പനല്ലേ, ഇങ്ങ...
28/03/2024

ഇത്തരത്തിലുള്ള സാമാന്യവത്കരണം നമ്മൾ മലയാളികൾക്കിടയിൽ ഒരല്പം കൂടുതലാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കൊമ്പനല്ലേ, ഇങ്ങനെയേ ചെയ്യൂ, പിടി അല്ലെ അതിനെ കൊണ്ട് ശല്യമില്ല എന്നും മറ്റും. ഏറ്റവും കൂടുതൽ കേൾക്കാറുള്ളത് ഒറ്റയാനെ സൂക്ഷിക്കണമെന്നും സാഹചര്യഭേദമന്യേ “പരുക്കൻ” പ്രകൃതക്കാരായതിനാൽ ആക്രമണവാസന കൂടുതലായി പ്രകടിപ്പിക്കുമെന്നും. മലയാളത്തിൽ സുലഭമായ ആനക്കഥകൾ ഇത് ആവർത്തിച്ച് പറയുകയും ചെയ്തിട്ടുള്ളതിനാൽ ഇതൊരു ശാസ്ത്രീയ വസ്തുതയാണെന്ന് ധരിക്കുന്നവരാണ് നമ്മൾക്കിടയിൽ കൂടുതലും. അതിനെ കുറിച്ച് വിശദമായി വഴിയേ പറയാം. എന്നാൽ ഇതെല്ലാം അതാത് ആനകളുടെ ജീവിതാനുഭവങ്ങളുടെയും, ഓരോ സന്ദർഭത്തിന്റെയും അടിസ്ഥാനത്തിലും, അവരുടെ ശാരീരികമാനസിക നിലയ്ക്കനുസരിച്ചും അനവധി മാറ്റങ്ങൾക്ക് വിധേയമാവാറുണ്ട്. സ്വതവേ ശാന്തപ്രകൃതക്കാരായ ചില ആനകൾ ചിലയിടങ്ങളിൽ, അല്ലെങ്കിൽ ചില സന്ദർഭങ്ങളിൽ അപ്രതീക്ഷിതമാംവിധം പ്രതികരിക്കുന്നതെല്ലാം മേൽപ്പറഞ്ഞ കാരണത്താലാണ്. കേരളത്തിലെ നാനൂറിനടുത്ത് വരുന്ന നാട്ടാനകളും നാനൂറ് തരക്കാരാണ് ഒരർത്ഥത്തിൽ. ഇത് ആനകളുമായി അടുത്തിടപഴകുന്ന ഒട്ടുമിക്കയാൾക്കാർക്കും അറിയാവുന്ന ഒരു വസ്തുത കൂടിയാണ്. Commonalities ഇല്ലെന്നല്ല എന്നാൽ ഇതിന്റെയൊന്നും അർത്ഥവും. ചില കാര്യങ്ങൾ പൊതുതത്വങ്ങളായി നിലനിൽക്കുന്നുണ്ട്. അങ്ങനെയിരിക്കെ, നാട്ടിലോ വനാതിർത്തികളിലോ കാണപ്പെടുന്ന ആനകളെല്ലാം ഒരേ തരക്കാരാണെന്ന് വിലയിരുത്തുന്നതെങ്ങനെ? അത്തരം മേഖലകളിൽ കാണുന്ന ആനകളെല്ലാം സ്വാഭാവഭേദമന്യേ പ്രശ്നക്കാരാവുന്നതെങ്ങനെ?
ഡോ ശ്രീധർ വിജയകൃഷ്ണൻ്റെ കോളം തുടരുന്നു. ദ്യോവിനെ വിറപ്പിക്കുമാവിളി - ഭാഗം -2, നൂറ്റിയൊന്നാമത്തെ (ആന)കാര്യം.

Address


Alerts

Be the first to know and let us send you an email when Navamalayali Magazine posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share