Yunews യൂന്യൂസ്

  • Home
  • Yunews യൂന്യൂസ്

Yunews യൂന്യൂസ് വാർത്തകൾ ചരിത്രം സൃഷ്ടിക്കും

ജൂലൈ 28 ലോക പ്രകൃതി സംരക്ഷണ ദിനമായി ആചരിക്കുന്നു. ആരോഗ്യകരമായ ഒരു സമൂഹത്തിന്റെ അടിത്തറ ആരോഗ്യകരമായ പരിസ്ഥിതിയാണെന്ന് ഈ ദ...
28/07/2025

ജൂലൈ 28 ലോക പ്രകൃതി സംരക്ഷണ ദിനമായി ആചരിക്കുന്നു. ആരോഗ്യകരമായ ഒരു സമൂഹത്തിന്റെ അടിത്തറ ആരോഗ്യകരമായ പരിസ്ഥിതിയാണെന്ന് ഈ ദിനം നമ്മെ ഉണർത്തുന്നു. നമ്മുടെ പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കലാണ് ഈ ദിനംകൊണ്ട് ഉദ്ദേശിക്കുന്നത്.

ചന്ദ്രനിലെ മണ്ണ്, മനുഷ്യവാസ യോഗ്യമെന്ന് ഗവേഷകർ. ഭാവിയിൽ, മനുഷ്യൻ സൗരയൂഥത്തിലേക്ക് കൂടുതൽ സഞ്ചരിക്കുന്നതിന് മുമ്പ് ചന്ദ്ര...
27/07/2025

ചന്ദ്രനിലെ മണ്ണ്, മനുഷ്യവാസ യോഗ്യമെന്ന് ഗവേഷകർ. ഭാവിയിൽ, മനുഷ്യൻ സൗരയൂഥത്തിലേക്ക് കൂടുതൽ സഞ്ചരിക്കുന്നതിന് മുമ്പ് ചന്ദ്രനിൽ താമസിക്കാൻ കഴിയുമെന്ന വിവിധ രാജ്യങ്ങളുടെ പ്രതീക്ഷയ്ക്ക്, കൂടുതൽ നിറം പകരാൻ ഈ വാർത്ത സഹായിക്കും.

അത്യാവശ്യ ഇന്ധനങ്ങളും വെളളവും മറ്റു അവശ്യ വസ്തുക്കളും 'അമ്പിളി' കനിഞ്ഞാൽ മാത്രമേ ഇത് സാധ്യമാകുകയുളളൂ. ആവശ്യ വസ്തുക്കൾ ഭൂമിയിൽ നിന്നും കൊണ്ടു പോകൽ അസാധ്യവുമാണ്. ഒരു ഗ്യാലൻ വെളളം മാത്രം ചന്ദ്രനിലെത്തിക്കാൻ 83000ഡോളർ വേണ്ടി വരും, ഒരു ദിവസം ഒരു ബഹിരാകാശ സഞ്ചാരിക്കു തന്നെ നാലു ഗ്യാലൻ വെളളം വേണമെന്നാണ് കണക്ക്.

ഏതായാലും, ഒരു ചൈനീസ് ദൗത്യസംഘം ചന്ദ്രനിലേക്ക് കൊണ്ടുവന്ന സാമ്പിളുകൾ ഉപയോഗിച്ച്, ബഹിരാകാശയാത്രികർക്ക് ചന്ദ്രന്റെ മണ്ണിൽ നിന്ന് ആവശ്യമായ വെള്ളം ലഭിക്കാൻ സാധിക്കുന്ന ഒരു പുതിയ രീതി കണ്ടെത്താൻ ശാസ്ത്രജ്ഞർക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് പ്രത്യാശയ്ക്ക് ആക്കം കൂട്ടുന്നതു തന്നെയാണ്. മുമ്പ് നടന്ന ശ്രമങ്ങളെല്ലാം, കാർബൺ ഡയോക്സൈഡ് ബ്രേക് ചെയ്യാനാവാതെ പരാജയപ്പെടുകയായിരുന്നു. പുതിയ സംവിധാനം ആ വിഘ്നവും മറികടന്നൂവെന്നത് മനുഷ്യ വംശത്തിന് വളരെ പ്രയോജനകരമായ ദൗത്യമാണെന്ന് ചൈനീസ് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടി.

പുരാതനകാലത്ത് തകർന്നടിഞ്ഞ ടാപോസിരിസ് മഗ്ന (Taposiris magna) പട്ടണത്തിലെ ക്ഷേത്രാവശിഷ്ടങ്ങൾക്കടിയിൽ വിശാലമായ തുരങ്കം കണ്ട...
13/07/2025

പുരാതനകാലത്ത് തകർന്നടിഞ്ഞ ടാപോസിരിസ് മഗ്ന (Taposiris magna) പട്ടണത്തിലെ ക്ഷേത്രാവശിഷ്ടങ്ങൾക്കടിയിൽ വിശാലമായ തുരങ്കം കണ്ടെത്തിയതായി പുരാവസ്തു ഗവേഷകർ. 13മീറ്റർ താഴെ ഭൂമിക്കടിയിൽ കണ്ടെത്തിയ ഈ തുരങ്ക ഘടനയെ
"ജ്യാമിതീയാത്ഭുതം" എന്നാണ് വിദഗ്ധർ വിശേഷിപ്പിച്ചത്.

കരീബിയൻ രാജ്യമായ ഡൊമിനികൻ റിപ്പബ്ലിക്കിലെ എസ്.എം യൂണിവേഴ്സിറ്റി നടത്തിയ ക്ഷേത്ര ഖനനത്തിനിടയിലാണ് ഈ ജ്യാമിതീയാത്ഭുതം കാണാൻ കഴിഞ്ഞത്. 2മീറ്റർ ഉയരമുളള ഈ തുരങ്കം 1305മീറ്റർ ദൂരം പാറക്കല്ല് തുരന്നാണ് നിർമ്മിച്ചത് എന്നതാണ് ഗവേഷകരെ ഏറെ അത്ഭുതപ്പെടുത്തിയത്.

എഞ്ചിനീയറിങ്ങ് വിസ്മയമായി പരിഗണിക്കപ്പെടുന്ന, ബി സി ആറാം നൂറ്റാണ്ടിൽ ഗ്രീക് ദ്വീപ് സാമോസിൽ പണിത 1306മീറ്റർ "ജലസംഭരണി തുരങ്കം" Eupalions പോലെയാണ് ഈ തുരങ്കത്തിന്റെ രൂപകൽപന എന്നാണ് ഈജിപ്ഷ്യൻ മന്ത്രാലയത്തിന്റെ അഭിപ്രായം.

തുരങ്കത്തിന്റെ പല ഭാഗങ്ങളും വെളളത്തിനടിയിലായതിനാലാവാം, എന്തിനു വേണ്ടി നിർമ്മിച്ചതായിരുന്നൂവെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

"ഈ തുരങ്കം ഒരു പ്രതീക്ഷാ വഴിത്തിരിവാകാം"
എന്നാണ്, ക്ലിയോപാട്ര Vllന്റെ ശവക്കല്ലറ കണ്ടെത്താൻ 2004മുതൽ ടാപോസിരിസിൽ ഖനനം നടത്തുന്ന ഗവേഷകരിൽ ഒരാളായ മാർട്ടിൻസ് വിശ്വാസിക്കുന്നത്.

ഇന്ന്ലോക ജനസംഖ്യാദിനം. ആഗോള ജനസംഖ്യാ പ്രശ്‌നങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനായി എല്ലാ വർഷവും ജൂലൈ 11 ന് ലോക ജനസംഖ്യാ...
11/07/2025

ഇന്ന്ലോക ജനസംഖ്യാദിനം.
ആഗോള ജനസംഖ്യാ പ്രശ്‌നങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനായി എല്ലാ വർഷവും ജൂലൈ 11 ന് ലോക ജനസംഖ്യാ ദിനം ആചരിക്കുന്നു.
1987 ജൂലൈ 11 ന് ലോകജനസംഖ്യ 500കോടി തികഞ്ഞതിന്റെ പ്രചോദനത്തിലാണ് 1989 ൽ ഐക്യരാഷ്ട്രസഭ ഈ ദിനം ആചരിച്ചു തുടങ്ങിയത്.

06/07/2025
മുതിർന്നവരുടെ ക്ഷേമവും പ്രതിരോധവും വർധിപ്പിക്കാൻ പുതിയ 'ആപ്പു'മായി ഓസ്ട്രേലിയൻ ഗവേഷകർ. റിന്യൂവെൽ(ReNeuWell) എന്ന പേരിലുള...
02/07/2025

മുതിർന്നവരുടെ ക്ഷേമവും പ്രതിരോധവും വർധിപ്പിക്കാൻ പുതിയ 'ആപ്പു'മായി ഓസ്ട്രേലിയൻ ഗവേഷകർ.

റിന്യൂവെൽ(ReNeuWell) എന്ന പേരിലുളള ഈ പുത്തൻ മൊബൈൽ ആപ്പ്, ദുരിത പൂർണ്ണമായ കാര്യങ്ങൾ ചിന്തിക്കുന്നതിൽ നിന്നും ശ്രദ്ധയെ മാനസിക അഭിവൃദ്ധി സജീവമായി പ്രോത്സാഹിപ്പിക്കുന്നതിലേക്ക് മാറ്റുന്നു എന്നതാണ് ഒരു പ്രത്യേകത. മാത്രമല്ല അവരുടെ മാനസികാരോഗ്യത്തിന് ന്യൂറോ സയൻസ് അടിസ്ഥാനമാക്കിയുള്ളതും വ്യക്തിഗതമാക്കിയതുമായ ഒരു സമീപനം വാഗ്ദാനം ചെയ്യുന്നുമുണ്ട് ഈ ആപ്ലിക്കേഷൻ.

"സ്വന്തം മാനസികാരോഗ്യ നില മനസ്സിലാക്കാനും അതു മെച്ചപ്പെടുത്താനും ആഗ്രഹിക്കുന്നവർക്ക് വേണ്ടിയാണ് ഈ ആപ്പ് രൂപപ്പെടുത്തിയിട്ടുളളത്" ഗവേഷകരിലൊരാളായ ജസ്റ്റിൻ ഗാട്ട് വ്യക്തമാക്കി. വ്യക്തികളെ മികച്ച മാനസികാരോഗ്യത്തിലേക്ക് നയിക്കുന്നതിൽ ആപ്പിന്റെ പങ്കിനെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറയുകയും ചെയ്തു.

ഗവേഷകരുടെ അഭിപ്രായത്തിൽ, റിന്യൂവൽ ആപ്പ്(ReNeuWell) മനസ്സമാധാനം, ധ്യാനം, സ്വയം കാരുണ്യം, ലക്ഷ്യ ക്രമീകരണം തുടങ്ങിയ മനഃശാസ്ത്ര ആശയങ്ങളെ അടിസ്ഥാനമാക്കി, നാലാഴ്ച്ച നീണ്ടു നിൽക്കുന്ന വ്യക്തിപരമായ ഒരു സവിശേഷ പ്രവർത്തന പദ്ധതി വാഗ്ദാനം ചെയ്യുന്നുണ്ട്.

12 ആഴ്ചത്തെ ക്ലിനിക്കൽ ട്രയൽ നിലവിൽ നടക്കുന്നുണ്ട്, അതിൽ കുറഞ്ഞത് 500 മുതിർന്നവരെയെങ്കിലും സജീവമായി നിയമിക്കുന്നുമുണ്ട്. യോഗ്യരായ വ്യക്തികൾക്ക് ആപ്പിലേക്ക് സൗജന്യ ആക്‌സസ് ലഭിക്കും, ദിവസേന വെറും 10 മിനിറ്റ് ഉപയോഗവും മൂന്ന് ചെറിയ സർവേകളും നടത്താം. ആപ്പിന്റെ ഫലപ്രാപ്തി കൂടുതൽ വിലയിരുത്താനും പരിഷ്കരക്കരിക്കാനായി ഫീഡ്‌ബാക്ക് ശേഖരിക്കുന്നതിനും ഈ ട്രയൽ ലക്ഷ്യമിടുന്നു.

പത്തു വയസ്സു മാത്രമുളള മുസ്ലഹ് സഈദ് അൽഅരിയാനി, തന്റെ പേര് ലോക കർഷക ഭൂപടത്തിൽ സ്വയം അടയാളപ്പെടുത്തുന്ന തിരക്കിലാണ്. യു.എ....
11/06/2025

പത്തു വയസ്സു മാത്രമുളള മുസ്ലഹ് സഈദ് അൽഅരിയാനി, തന്റെ പേര് ലോക കർഷക ഭൂപടത്തിൽ സ്വയം അടയാളപ്പെടുത്തുന്ന തിരക്കിലാണ്. യു.എ.ഇ സ്വദേശിയായ ഈ കൊച്ചു മിടുക്കന്റെ ജൈത്ര യാത്ര തുടങ്ങുന്നത് തന്റെ നാലാം വയസ്സിൽ മുത്തശ്ശിയുടെ ഫാമിലെ സന്ദർശനത്തോടെയാണ്. ആ കൃഷിയിടവുമായുളള മുസ്ലഹിന്റെ സ്നേഹ ബന്ധമാണ് അവനെ കാർഷിക കലയിലേക്ക് നയിച്ചത്.

ഇന്ന്, അതായത് ആറു വർഷങ്ങൾക്കു ശേഷം തന്റെ വീടിന്റെ പിന്നാമ്പുറം, വ്യത്യസ്ഥ പഴ വർഗ്ഗങ്ങളും പച്ചക്കറികളും തഴച്ചു വളരുന്ന തോട്ടമാക്കി മാറ്റി പ്രകൃതിദത്തവും സസ്യാഹാരിയുമായ ചേരുവകളുടെ പോഷകസമൃദ്ധമായ മിശ്രിതം "പ്രോട്ടീൻ ബോംബുകൾ" ഉണ്ടാക്കാനുളള തന്റേതായ പാചകക്കുറിപ്പുകൾക്കായി ആ കർഷക ബാലൻ ഉപയോഗിക്കുന്നു.

യു.എ.ഇ പരിസ്ഥിതി മന്ത്രി ഡോ. അംന ബിൻത് അബ്ദുല്ല, ഈയടുത്ത് നടന്ന കാർഷിക എക്സിബിഷനിൽ കാർഷിക മേഖലയിലെ യുവ പ്രതിഭകളുടെ പ്രാധാന്യം എടുത്തുകാണിക്കുന്ന തന്റെ പ്രസംഗത്തിനിടയിലാണ് മുസ്ലഹിനെ പരിചയപ്പെടുത്തിയത്.

"പ്രിയപ്പെട്ട കൊച്ചു കർഷകൻ" എന്ന മന്ത്രിയുടെ വിശേഷണം തന്നെ വലിയ അംഗീകാരമായിട്ടാണ് മുസ്ലഹ് കരുതുന്നത്.

"എന്റെ ആദ്യ കൃഷി 'വാട്ടർക്രസ്' ആയിരുന്നു" മുസ്ലഹ് ഓർത്തെടുത്തു. "തുടക്കത്തിൽ, മുത്തശ്ശിയുടെ കൃഷി രീതി നോക്കി നിന്ന് അതേപടി ചെയ്യാൻ ശ്രമിക്കലായിരുന്നു ഞാൻ. ആദ്യമൊക്കെ എല്ലാം പിഴക്കുമായിരുന്നു, ഇപ്പോൾ ഞാനേറെ മെച്ചപ്പെട്ടിട്ടുണ്ട്..." കൊച്ചു കർഷകന്റെ മുഖത്ത് പുഞ്ചിരി വിരിഞ്ഞു.

" എനിക്ക് കൃഷി തരൂ, ഞാൻ നിങ്ങൾക്ക് നാഗരികത തരാം" എന്ന ശൈഖ് സായിദിന്റെ ആപ്ത വാക്യത്തെ പ്രതിഫലിപ്പിക്കുന്ന സമർപ്പണമാണ് അൽഅരിയാനിയുടേത്.

ലോകത്ത് ഇതുവരെ അഞ്ചു പേർ മാത്രം കണ്ടിട്ടുളള പുതിയൊരു നിറം കണ്ടെത്തിയതായി ശാസ്ത്രജ്ഞർ. "ഓളോ"(OLO) എന്നു നാമകരണം ചെയ്യപ്പെ...
03/05/2025

ലോകത്ത് ഇതുവരെ അഞ്ചു പേർ മാത്രം കണ്ടിട്ടുളള പുതിയൊരു നിറം കണ്ടെത്തിയതായി ശാസ്ത്രജ്ഞർ. "ഓളോ"(OLO) എന്നു നാമകരണം ചെയ്യപ്പെട്ട ഈ നിറം നഗ്ന നേത്രങ്ങൾകൊണ്ട് കാണാനാവില്ല.

ലേസർ രശ്മികളുടെ ഉത്തേജനം വഴി മാത്രമേ, നീലയുടേയും പച്ചയുടേയും പൂരിത ഛായയുളള "ഓളോ"നിറം കാണാൻ സാധ്യമാവുകയുളളൂ. ഈ ലേസർ രശ്മി സാധാരണ വർണ്ണങ്ങളെ കുറിച്ചുളള മനുഷ്യരുടെ ധാരണയുടെ പരിധിക്കപ്പുറം കാണാൻ സഹായിക്കുമെന്നാണ് ശാസ്ത്രജ്ഞൻമാരുടെ അഭിപ്രായം.

"സയൻസ് അഡ്വാൻസസ്" മാഗസിനാണ് ഓളോയുടെ വിശേഷങ്ങൾ പങ്കുവച്ചത്.
2018ൽ ആരംഭിച്ച ഒരു പദ്ധതി പ്രകാരം ബെർക്കലി യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ തുടക്കം കുറിച്ച ഓസ്(Oz)പ്ലാറ്റ്ഫോം, മനുഷ്യന്റെ കണ്ണിലെ റെറ്റിനയെ ഉത്തേജിപ്പിക്കുക വഴി അതിരുകളില്ലാത്ത കാഴ്ച്ചയ്ക്ക് പ്രാപ്തമാക്കുന്നു. അതു വഴിയാണ് പുതിയ നിറക്കൂട്ട് ദൃശ്യമായത്.

ഏവർക്കും മെയ് ദിനാശംസകൾ
30/04/2025

ഏവർക്കും മെയ് ദിനാശംസകൾ

നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്യുന്നത് ഹൃദ്രോഗമുളളവരെ സംബന്ധിച്ച് അപകടകരമാണ്. അത്തരം സാഹചര്യങ്ങളിൽ പകൽ സമയങ്ങളിൽ മാത്രം ഭക്ഷണ...
26/04/2025

നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്യുന്നത് ഹൃദ്രോഗമുളളവരെ സംബന്ധിച്ച് അപകടകരമാണ്. അത്തരം സാഹചര്യങ്ങളിൽ പകൽ സമയങ്ങളിൽ മാത്രം ഭക്ഷണം കഴിക്കുന്നത് ഒരുപരിധി വരെ അപകടം കുറയ്ക്കാൻ സഹായിക്കുമെന്ന് പുതിയ പഠനങ്ങൾ.

ഉറക്ക സമയമാണ് പ്രധാനമെങ്കിലും ഭക്ഷണ സമയം ഹൃദയ സംബന്ധ രോഗമുളളവർക്ക് വളരെ അപകടം പിടിച്ചതാണെന്ന് അമേരിക്കയിലെ മാസ് ജനറൽ ബ്രിഗാമിലേയും ബ്രിട്ടനിലെ സൗത്താംപ്ടൺ സർവ്വകലാശാലയിലേയും ഗവേഷകർ സാക്ഷ്യപ്പെടുത്തുന്നു.

കഴിഞ്ഞ കാല പഠനങ്ങൾ കാണിക്കുന്നത് രാത്രി കാല ജോലി ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നാണ്. ആന്തരിക ഘടികാരത്തിലെ അസന്തുലിതാവസ്ഥ(CIRCADIAN MISALIGNMENT)യാണ് ഇതിനു കാരണം.

ഓട്ടോണമിക് നാഡീവ്യൂഹം മാർക്കറുകൾ, രക്തം കട്ടപ്പിടിപ്പിക്കുന്ന പ്ലാസ്മിനോജൻ ആക്റ്റിവേറ്റർ ഇൻഹിബിറ്റർ എന്നിവയുൾപ്പെടെയുള്ള ഹൃദയ സംബന്ധമായ അപകട ഘടകങ്ങളും രാത്രിയിലെ ജോലിക്ക് ശേഷം രക്ത സമ്മർദ്ദം വർധിക്കുമെന്നതും ഗവേഷകർ നേരത്തേ കണ്ടെത്തിയിട്ടുണ്ട്.

ആരോഗ്യവാന്മാരായ ഇരുപത് യുവാക്കളാണ് ഈ പഠനത്തിന്റെ ഭാഗവാക്കായത്. ആന്തരിക ഘടികാരത്തിന് സമയത്തിന്റെ യാതൊരു സൂചനയും കിട്ടാതിരിക്കാൻ ജനലുകളില്ലാത്ത കെട്ടിടത്തിൽ റിസ്റ്റ് വാച്ചോ മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളോ ലഭ്യമാക്കാതെ രണ്ട് ആഴ്ച്ചകളാണ് അവർ തങ്ങിയത്.

ആ യുവാക്കൾ "സ്ഥിരം ചിട്ടയായ പ്രോട്ടോകോൾ"(Constant Routine Protocol) ആണ് പിന്തുടർന്നിരുന്നത്. ഈ പ്രോട്ടോകോൾ കാലയളവിൽ അവർ, മങ്ങിയ വെളിച്ചമുളള അന്തരീക്ഷത്തിൽ, 32 മണിക്കൂർ ഉണർന്നിരിക്കുകയും സ്ഥിരമായ ശരീരനില നിലനിർത്തുകയും ഓരോ മണിക്കൂറിലും ഒരുപോലുള്ള ലഘുഭക്ഷണങ്ങൾ കഴിക്കുകയും ചെയ്യുമായിരുന്നു.

കരുത്തേറിയ ജയിംസ് വെബ് സ്പേസ് ദൂരദർശിനി ഉപയോഗിച്ച് നെപ്ട്യൂണിലെ അതിശയിപ്പിക്കുന്ന ധ്രുവദീപ്തിയെ നിരീക്ഷിച്ചൂവെന്ന് നാസ. ...
19/04/2025

കരുത്തേറിയ ജയിംസ് വെബ് സ്പേസ് ദൂരദർശിനി ഉപയോഗിച്ച് നെപ്ട്യൂണിലെ അതിശയിപ്പിക്കുന്ന ധ്രുവദീപ്തിയെ നിരീക്ഷിച്ചൂവെന്ന് നാസ.
ആകർഷകമായ ഒട്ടേറെ ചിത്രങ്ങൾ ലഭിച്ച ഇത്തരമൊരു നിരീക്ഷണം ആദ്യമായാണ് നെപ്ട്യൂണിൽ നടക്കുന്നത്.

സൂര്യനിൽ നിന്ന് ഉത്ഭവിക്കുന്ന ഊർജ്ജ കണങ്ങൾ മുകളിലെ അന്തരീക്ഷത്തിൽ പതിക്കും മുമ്പ് ഗ്രഹങ്ങളിലെ കാന്തിക മേഖലയിൽ കുടുങ്ങിപ്പോകുമ്പോഴാണ് ധ്രുവദീപ്തി സംഭവിക്കുന്നത്. ഉപരിതലത്തിലെ അന്തരീക്ഷവുമായുളള ഈ കൂട്ടിയിടികൾ പുറത്തു വിടുന്ന ഊർജ്ജത്തിന്റെ ഫലമായാണ് ഈ പൊൻ തിളക്കം ഉണ്ടാകുന്നത്.

സൂര്യനിൽ നിന്നും ഏറെ അകലെയുളള എട്ടാമത്തെ ഗ്രഹമായ നെപ്ട്യൂണിലെ ധ്രുവദീപ്തിയുടെ ആകർഷകമായ അടയാളങ്ങൾ, മുമ്പുതന്നെ ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു. ശനി,ജൂപിറ്റർ,യുറാനസ് എന്നീ ഗ്രഹങ്ങളിൽ ധ്രുവദീപ്തി നേരത്തേ കണ്ടെത്തിയിരുന്നുവെങ്കിലും നെപ്ട്യൂൺ ഒരു ബാലികേറാമലയായി ജ്യോതിശാസ്ത്രജ്ഞർക്ക് മുമ്പിൽ അവശേഷിച്ചിരുന്നു.

"യഥാർത്ഥത്തിൽ വെബ്ബിന്റെ നിയർ ഇൻഫ്രാറെഡ് സെൻസിറ്റിവിറ്റി ഉപയോഗിച്ച് മാത്രമേ നെപ്റ്റ്യൂണിലെ ധ്രുവദീപ്തിയുടെ പ്രവർത്തനം ചിത്രീകരിക്കാൻ കഴിയൂ..." നോർത്തംബ്രിയൻ സർവ്വകലാശാലയിൽ നിന്നുളള ഹെൻട്രിക് മെലിൻ മാധ്യമങ്ങളോട് പറഞ്ഞു.

2023 ജൂണിൽ വെബ്ബിന്റെ ഇൻഫ്രാറെഡ് സ്പെക്ട്രോഗ്രാഫ് ഉപയോഗിച്ച് നെപ്ട്യൂണിന്റെ ചിത്രത്തോടൊപ്പം ഡാറ്റകൾ ശേഖരിച്ച ജ്യോതിശാസ്ത്രജ്ഞർ ഗ്രഹത്തിന്റെ ഉയർന്ന അന്തരീക്ഷത്തിന്റെ(Ionosphere) ഘടനയും താപനിലയും പഠിക്കാൻ ഒരു സ്പെക്ട്രം സ്വന്തമാക്കിയിരുന്നു. നെപ്ട്യൂണിലെ വെബ്ബിൽ നിന്നുളള ചിത്രങ്ങൾ ധ്രുവദീപ്തിയുടെ തിളക്കത്തെ നീലപ്പാടുകളായാണ് കാണിക്കുന്നത്.

Address


Alerts

Be the first to know and let us send you an email when Yunews യൂന്യൂസ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Yunews യൂന്യൂസ്:

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Want your business to be the top-listed Media Company?

Share