UBL TV UAE's No:1 CHANNEL

ഇന്ത്യയിലേക്ക് മടങ്ങിപ്പോകാൻ തനിക്ക് ഭയമാണെന്നും ബ്രൂണെയിൽ കുടുംബത്തോടൊപ്പം സമാധാനമായി ജീവിക്കാനാണ് ആഗ്രഹമെന്നും ചാനലുകള...
03/09/2026

ഇന്ത്യയിലേക്ക് മടങ്ങിപ്പോകാൻ തനിക്ക് ഭയമാണെന്നും ബ്രൂണെയിൽ കുടുംബത്തോടൊപ്പം സമാധാനമായി ജീവിക്കാനാണ് ആഗ്രഹമെന്നും ചാനലുകളിൽ സുകുമാരക്കുറുപ്പായി ചിത്രീകരിക്കപ്പെട്ട ദാമോദര മേനോൻ. ജീവിതത്തിന്റെ വലിയൊരു ഭാഗം ബ്രൂണെയിലാണ് കഴിഞ്ഞതെന്നും ഇനി കുടുംബത്തെയും കൊച്ചുമക്കളെയും വിട്ട് മറ്റൊരിടത്തേക്ക് പോകാൻ താൽപര്യമില്ലെന്നും ദാമോദര മേനോൻ മനോരമ ന്യൂസിനോട് പറയുന്നു.33 വർഷമായി ബ്രൂണെയിലാണ് ദാമോദര മേനോന്റെ ജീവിതം. 1998ൽ ബ്രൂണെയിൽ വലിയൊരു തുക നിക്ഷേപിച്ചെന്നും അവിടെ നിന്നുള്ള വരുമാനം ഉപയോഗിച്ചാണ് മക്കളുടെ വിദ്യാഭ്യാസം ഉൾപ്പെടെയുള്ള കുടുംബച്ചെലവുകൾ നടത്തിയതെന്നും
അദ്ദേഹം പറയുന്നു. ബ്രൂണെയിലാണ് തന്റെ കുടുംബവും നാല് കൊച്ചുമക്കളുമുള്ളത്. മൂത്ത മകൻ മലേഷ്യൻ യുവതിയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. അവൻ ബ്രിട്ടനിൽ നിയമപഠനം പൂർത്തിയാക്കി പിന്നീട് അമേരിക്കയിൽ നിന്ന് എംബിഎ നേടിയെന്നും ദാമോദര മേനോൻ പറയുന്നു. ഇളയ മകൻ മോസ്കോയിൽ മെഡിസിൻ പഠിച്ച ശേഷം മലേഷ്യയിൽ ഹൗസ് സർജൻസി പൂർത്തിയാക്കി. ഇപ്പോൾ ഓസ്ട്രേലിയയിൽ വിദ്യാർഥി വിസയിൽ മാസ്‌റ്റേഴ്‌സ് പഠിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഭാര്യയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകളുണ്ടെന്നും കുടുംബത്തെ വിട്ട് ഇന്ത്യയിലേക്ക് മടങ്ങാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും ദാമോദര മേനോൻ പറയുന്നു.
'എനിക്ക് അവരെയൊക്കെ വിട്ട് എങ്ങനെ പോകാനാകും?'- എന്നാണ് ദാമോദര മേനോന്റെ ചോദ്യം. ബ്രൂണെയിൽ കുടുംബത്തോടൊപ്പം കഴിയുന്നതാണ് കൂടുതൽ സുരക്ഷിതവും സമാധാനകരവുമെന്നും അദ്ദേഹം പറയുന്നു. തന്നെ ഇന്ത്യയിലേക്ക് തിരിച്ചയക്കാൻ ചിലർ ശ്രമിച്ചുവെന്നും എന്നാൽ ഇന്ത്യയിൽ തനിക്ക് ആരാണ് സുഹൃത്തോ ശത്രുവോ എന്ന് പോലും അറിയില്ലെന്നും ദാമോദര മേനോൻ പറയുന്നു. പരിചയമില്ലാത്ത സാഹചര്യത്തിലേക്ക് മടങ്ങുന്നതിനേക്കാൾ കുടുംബത്തോടൊപ്പം ബ്രൂണെയിൽ തുടരാനാണ് താൽപര്യമെന്നും അദ്ദേഹം
വ്യക്തമാക്കി. ഇനി ജോലിയിലോ മറ്റ് കാര്യങ്ങളിലോ തനിക്ക് പ്രത്യേക താൽപര്യമില്ലെന്നും ദാമോദര മേനോൻ പറയുന്നു. ബ്രൂണെ സർക്കാരിൽ നിന്ന് തനിക്ക് ഏകദേശം രണ്ട് ലക്ഷം ഡോളർ ലഭിക്കാനുണ്ടെന്നും അത് നേടിയെടുക്കാനുള്ള ശ്രമത്തിലാണ് ഇപ്പോഴെന്നും അദ്ദേഹം വ്യക്‌തമാക്കി. തൻ്റെ നിരപരാധിത്വം തെളിയിക്കാൻ ഓരോരുത്തരോടും വിശദീകരണം നൽകിക്കൊണ്ടിരിക്കുന്നത് തുടരാൻ താൽപര്യമില്ലെന്നും ദാമോദര മേനോൻ പറയുന്നു. ഇങ്ങനെ മുന്നോട്ടുപോകാൻ തനിക്ക് താൽപര്യമില്ലെന്നും സത്യം ഒടുവിൽ പുറത്തുവരുമെന്നും അദ്ദേഹം വിശ്വസിക്കുന്നു.

അബുദാബി - യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപും ഫോണിലൂടെ ആശയവിനിമയം നടത...
03/09/2026

അബുദാബി - യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപും ഫോണിലൂടെ ആശയവിനിമയം നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണവും പരസ്‌പര താൽപര്യമുള്ള മേഖലകളിൽ ബന്ധം കൂടുതൽ ശക്തമാക്കുന്നതിനുള്ള വഴികളും ഇരുനേതാക്കളും ചർച്ച ചെയ്തു. പശ്ചിമേഷ്യയിലെ നിലവിലെ സംഭവവികാസങ്ങളും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി നടക്കുന്ന ശ്രമങ്ങളും ഉൾപ്പെടെ വിവിധ രാജ്യാന്തര വിഷയങ്ങളിൽ ഷെയ്ഖ് മുഹമ്മദും ട്രംപും കാഴ്ചപ്പാടുകൾ പങ്കുവച്ചു.

ബെംഗളൂരു -  കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലെ മുഗല്ലൊള്ളിയിൽ സർക്കാർ സ്കൂൾ കെട്ടിടത്തിൻ്റെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നുവീ...
03/09/2026

ബെംഗളൂരു - കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലെ മുഗല്ലൊള്ളിയിൽ സർക്കാർ സ്കൂൾ കെട്ടിടത്തിൻ്റെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നുവീണു. ബുധനാഴ്‌ച ക്ലാസ് നടന്നുകൊണ്ടിരിക്കുമ്പോഴാണ് മേൽക്കൂരയിൽനിന്നും കോൺക്രീറ്റ് ഭാഗം അടർന്നുവീണത്. സംഭവത്തിൽ ക്ലാസിലുണ്ടായിരുന്ന 6 വിദ്യാർഥികൾക്കു പരുക്കേറ്റു.
പരുക്കേറ്റ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ബാഗൽകോട്ട് ജില്ലാ പഞ്ചായത്ത് ചീഫ് എക്സ‌ിക്യൂട്ടീവ് ഓഫിസർ ഗജാനൻ ബെയ്ൽ പറഞ്ഞു. 20 വർഷം മുൻപ് നിർമിച്ച സ്‌കൂൾ കെട്ടിടത്തിന്റെ ജീർണാവസ്ഥയെക്കുറിച്ചു നേരത്തേ പരാതിപ്പെട്ടിരുന്നെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ലെന്നു നാട്ടുകാർ ആരോപിക്കുന്നു.

ദുബായ് - പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായതോടെ അബുദാബി, ദുബായ് വിമാനത്താവളങ്ങളിൽ ഒട്ടേറെ സർവീസുകൾ വൈകുകയും ചിലതു റദ്ദാക്കുക...
03/09/2026

ദുബായ് - പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായതോടെ അബുദാബി, ദുബായ് വിമാനത്താവളങ്ങളിൽ ഒട്ടേറെ സർവീസുകൾ വൈകുകയും ചിലതു റദ്ദാക്കുകയും ചെയ്തു. യാത്രക്കാർ വിമാനത്തിൻ്റെ നിലവിലെ സ്‌ഥിതി പരിശോധിച്ചശേഷം മാത്രമേ വിമാനത്താവളങ്ങളിലേക്കു പുറപ്പെടാവൂ എന്നു കമ്പനികൾ അറിയിച്ചു. കൊച്ചിയിൽനിന്നുള്ള ഇത്തിഹാദ്, കോഴിക്കോട്ടുനിന്നുള്ള എയർ അറേബ്യ എന്നിവ മണിക്കൂറുകൾ വൈകിയാണ് അബുദാബിയിൽ എത്തിയത്. കൊച്ചിയിൽനിന്നുള്ള എമിറേറ്റ്സ്, സ്പൈസ് ജെറ്റിന്റെ കൊച്ചി - ദുബായ്, കോഴിക്കോട് - ദുബായ് എന്നിവയും വൈകി. അബുദാബി, ദുബായ് വിമാനത്താവളങ്ങളിൽനിന്ന് ഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, അഹമ്മദാബാദ് എന്നീ ഇന്ത്യൻ നഗരങ്ങളിലേക്കും തിരിച്ചുമുള്ള ഒട്ടേറെ സർവീസുകൾ വൈകി. ബഹ്റൈനിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്സ് വിമാനം കോഴിക്കോട്ട് വൈകിയാണെത്തിയത്. കുവൈത്ത് - മുംബൈ സർവീസും വൈകി.

മോഷ്ടിച്ച ബൈക്കുമായി കടക്കവെ ആലപ്പുഴ കൈചൂണ്ടി മുക്കിൽ വച്ചുണ്ടായ അപകടത്തിൽ മോഷ്‌ടാക്കൾ മരിച്ചു. മണ്ണഞ്ചേരി സ്വദേശികളായ റ...
03/09/2026

മോഷ്ടിച്ച ബൈക്കുമായി കടക്കവെ ആലപ്പുഴ കൈചൂണ്ടി മുക്കിൽ വച്ചുണ്ടായ അപകടത്തിൽ മോഷ്‌ടാക്കൾ മരിച്ചു. മണ്ണഞ്ചേരി സ്വദേശികളായ റിൻഷാദ്, മുഹമ്മദ് സബിൻ എന്നിവരാണ് മരിച്ചത്. മണ്ണഞ്ചേരി സ്വദേശി പ്രമോദിന്റെ ബൈക്ക് ആണ് ഇവർ മോഷ്ടിച്ചത്.
അമിതവേഗതയിൽ പായവെ ഇന്ന് പുലർച്ചെ കൈചൂണ്ടി മൂക്കിൽ വച്ചാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരുക്കേറ്റ ഇരുവരും അപകടസ്‌ഥലത്തുവച്ച് തന്നെ മരിച്ചു. ബൈക്ക് മോഷ്ടാക്കൾ അമിതവേഗതയിൽ പോകുന്നതിനും അപകടത്തിന്റെയും സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

അബുദാബി - പുതിയ അധ്യയന വർഷത്തിന് തുടക്കമായതോടെ കുട്ടികളുടെ  ആരോഗ്യവും സുരക്ഷയും മുൻനിർത്തി രക്ഷിതാക്കൾക്ക് മുന്നറിയിപ്പു...
03/09/2026

അബുദാബി - പുതിയ അധ്യയന വർഷത്തിന് തുടക്കമായതോടെ കുട്ടികളുടെ ആരോഗ്യവും സുരക്ഷയും മുൻനിർത്തി രക്ഷിതാക്കൾക്ക് മുന്നറിയിപ്പുമായി യുഎഇയിലെ സ്‌കൂളുകൾ. പനി, ചുമ, ഛർദി, വയറിളക്കം തുടങ്ങിയ രോഗലക്ഷണങ്ങളുള്ള കുട്ടികളെ സ്‌കൂളിലേക്ക് അയക്കരുതെന്നും അവർ പൂർണമായി സുഖം പ്രാപിക്കുന്ന വരെ വീട്ടിൽ വിശ്രമിക്കാൻ അനുവദിക്കണമെന്നും സ്‌കൂൾ അധികൃതർ ഓർമിപ്പിച്ചു. ക്ലാസ് മുറികളിൽ രോഗങ്ങൾ പടരുന്നത് തടയാനാണ് ഈ നടപടി. ദുബായ് ഹെൽത്ത് അതോറിറ്റി (ഡിഎച്ച്എ), നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (കെ എച്ച് ഡി എ) എന്നിവയുടെ ആരോഗ്യ നിർദേശങ്ങൾ പാലിച്ചാണ് സ്കൂളുകൾ ഈ നടപടികൾ ഏകോപിപ്പിക്കുന്നത്. കുട്ടികൾ പൂർണ ആരോഗ്യത്തോടെ ഇരിക്കുമ്പോൾ മാത്രമാണ് പഠനത്തിൽ നന്നായി ശ്രദ്ധിക്കാൻ കഴിയുകയെന്ന് അജ്‌മാൻ വുഡ്‌ലം ബ്രിട്ടിഷ് സ്കൂൾ പ്രിൻസിപ്പൽ നതാലിയ സ്വെറ്റെനോക് പറഞ്ഞു. പനിയോ ഫ്ലൂ ലക്ഷണങ്ങളോ ഉള്ള കുട്ടികളെ വീടുകളിൽ ഇരുത്തുന്നത് തന്നെയാണ് ഉചിതം. പകർച്ചവ്യാധികളുള്ള ചില പ്രത്യേക ഘട്ടങ്ങളിലല്ലാതെ എല്ലാ സാധാരണ അസുഖങ്ങൾക്കും മെഡിക്കൽ സർട്ടിഫിക്കറ്റ് വേണമെന്ന് നിർബന്ധമില്ലെന്നും അവർ വ്യക്മാക്കി.

കേരളത്തിൻ്റെ ആവശ്യം പരിഗണിച്ച് അഞ്ചംഗ വിദഗ്ദ്ധ സമിതി.
03/09/2026

കേരളത്തിൻ്റെ ആവശ്യം പരിഗണിച്ച് അഞ്ചംഗ വിദഗ്ദ്ധ സമിതി.

ദുബായുടെ സർഗാത്മക മികവും ഫാഷൻ രംഗത്തെ ആഗോള മുൻനിര പദവിയും കൂടുതൽ ശക്തമാക്കി ദുബായ് ഫാഷൻ വീക്ക് (ഡിഎഫ്ഡബ്ല്യൂ) തിരിച്ചെത്...
03/09/2026

ദുബായുടെ സർഗാത്മക മികവും ഫാഷൻ രംഗത്തെ ആഗോള മുൻനിര പദവിയും കൂടുതൽ ശക്തമാക്കി ദുബായ് ഫാഷൻ വീക്ക് (ഡിഎഫ്ഡബ്ല്യൂ) തിരിച്ചെത്തുന്നു. ടീകോം ഗ്രൂപ്പിൻ്റെ ഭാഗമായ ദുബായ് ഡിസൈൻ ഡിസ്ട്രിക്‌ടിൽ (ഡി3) ഒക്ടോബർ 22 മുതൽ 26 വരെയാണ് സ്പ്രിങ്/സമ്മർ 2027 (എസ്എസ്‌27) പതിപ്പ് അരങ്ങേറുന്നത്. ദുബായ് ഡിസൈൻ ഡിസ്ട്രിക്‌ടും അറബ് ഫാഷൻ കൗൺസിലും സംയുക്ത‌മായി സംഘടിപ്പിക്കുന്ന ഈ ഫാഷൻ മേളയിൽ പ്രാദേശിക കഴിവുകൾക്കൊപ്പം ആഗോള തലത്തിലെ വളർന്നുവരുന്ന പുതിയ ഡിസൈനർമാരുടെയും മികച്ച ശേഖരങ്ങൾ പ്രദർശിപ്പിക്കും. രാജ്യാന്തര തലത്തിലെ മുൻനിര ബയർമാരും വ്യവസായ രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.
റൺവേ ഷോകൾക്ക് പുറമെ ഡിസൈനർമാർക്കും ബയർമാർക്കും റീട്ടെയ്ലർമാർക്കും മാധ്യമപ്രവർത്തകർക്കും തമ്മിൽ ആശയവിനിമയം നടത്താനും ബിസിനസ് ബന്ധങ്ങൾ സ്‌ഥാപിക്കാനും പ്രത്യേക അവസരമൊരുക്കും. ബയേഴ്‌സ് പ്രോഗ്രാം വഴി ഷോറൂം സന്ദർശനത്തിനും പുതിയ ഡിസൈനുകളുടെ അവതരണത്തിനും വഴിയൊരുങ്ങും. മേളയിലേക്കുള്ള ഡിസൈനർമാരുടെ അപേക്ഷകൾ ദുബായ് ഫാഷൻ വീക്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി സമർപ്പിച്ചു തുടങ്ങാം. ലഭിക്കുന്ന അപേക്ഷകൾ പ്രത്യേക സെലക്ഷൻ കമ്മിറ്റി പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തിയ ശേഷമായിരിക്കും ഡിസൈനർമാരെ തിരഞ്ഞെടുക്കുക.

ഷാർജ - ഇപ്രാവശ്യം ഷാർജ രാജ്യാന്തര പുസ്‌തകമേളയിൽ പങ്കെടുക്കാൻ ഷാർജ അൽതാവൂനിലേയ്ക്ക് എങ്ങനെ എത്തപ്പെടും എന്ന് ആശങ്കപ്പെട്ട...
02/09/2026

ഷാർജ - ഇപ്രാവശ്യം ഷാർജ രാജ്യാന്തര പുസ്‌തകമേളയിൽ പങ്കെടുക്കാൻ ഷാർജ അൽതാവൂനിലേയ്ക്ക് എങ്ങനെ എത്തപ്പെടും എന്ന് ആശങ്കപ്പെട്ടിരുന്നവർക്ക് ആശ്വാസം. ഷാർജയ്ക്കും ദുബായിക്കുമിടയിൽ ദിവസേന യാത്ര ചെയ്യുന്ന ലക്ഷക്കണക്കിന് പ്രവാസികൾക്കും സ്വദേശികൾക്കും വലിയ ആശ്വാസമേകാൻ ഒരുങ്ങുന്ന അൽ താവൂൻ ടണൽ പദ്ധതിയുടെ ആദ്യഘട്ടം ഈ വർഷം നവംബറിൽ ഷാർജ രാജ്യാന്തര പുസ്തകമേള ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.
മേഖലയിലെ പ്രധാന ഗതാഗത തടസ്സങ്ങളിലൊന്നായ അൽ താവൂൻ റൗണ്ട് എബൗട്ടിലെ കുരുക്ക് ഒഴിവാക്കാനും വാഹനങ്ങളുടെ കാത്തിരിപ്പുസമയം 85 ശതമാനം വരെ കുറയ്ക്കാനും ലക്ഷ്യമിട്ടാണ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ഈ പദ്ധതി യാഥാർഥ്യമാക്കുന്നത്. 2027 ഫെബ്രുവരിയോടെ പദ്ധതി പൂർണതോതിൽ പ്രവർത്തനക്ഷമമാകും.
അൽ താവൂൻ റൗണ്ട് എബൗട്ടിന് അടിയിലൂടെ നിർമിക്കുന്ന 500 മീറ്റർ നീളമുള്ള തുരങ്കപാതയിൽ ഇരുദിശകളിലേക്കുമായി ആറ് വരികളാണുള്ളത് (ഒരു വശത്തേക്ക് മൂന്ന് വരികൾ വീതം). തിരക്കേറിയ സമയങ്ങളിൽ ഒരു ദിശയിലേക്ക് മാത്രം മണിക്കൂറിൽ 4,200 വാഹനങ്ങളെ വരെ ഉൾക്കൊള്ളാൻ ശേഷിയുള്ള സിഗ്നൽ ജങ്ഷനും ഇതിൻ്റെ ഭാഗമായി സജ്‌ജീകരിക്കുന്നുണ്ട്. അൽ താവൂൻ സ്ട്രീറ്റിൽ നിന്ന് പ്രവേശിക്കുന്ന വാഹനങ്ങൾക്ക് ഉപരിതലത്തിലെ റൗണ്ട് എബൗട്ടിലെ കുരുക്കിൽപ്പെടാതെ നേരിട്ട് അൽ നഹ്‌ദ പാലത്തിലേക്കും ദുബായിലേക്കും പ്രവേശിക്കാം.
ഭാണം പുരോഗമിക്കുന്ന ഷാർജ അൽതാവുൻ ടണൽ പദ്ധതി. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ് ഇതിനുപുറമേ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്സ് റോഡ് എന്നിവയെ ബന്ധിപ്പിക്കുന്ന അനുബന്ധ പാതകളും പദ്ധതിയുടെ ഭാഗമായി തുറക്കും. ഷാർജ എക്സ്പോ സെൻ്ററിലേക്ക് പോകുന്നവർക്കും ഭാവിയിൽ വരാനിരിക്കുന്ന അൽ നൂർ റോഡ് ഇടനാഴിയിലേക്കും ഇത് എളുപ്പത്തിൽ പ്രവേശനം ഉറപ്പാക്കും.

കേരളത്തിൽ AIMS  നുവേണ്ടി 10 സ്ഥലങ്ങൾ കണ്ടെത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ അറിയിച്ച് സർക്കാർ .   സാധ്യത വൈക്കം വെളളൂരിൽ...
02/09/2026

കേരളത്തിൽ AIMS നുവേണ്ടി 10 സ്ഥലങ്ങൾ കണ്ടെത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ അറിയിച്ച് സർക്കാർ . സാധ്യത വൈക്കം വെളളൂരിൽ ,കേരളത്തിലെ മദ്ധ്യ ഭാഗത്ത് വന്നാൽ അത് എല്ലാവർക്കും ഉപകാരം ആകും
കൊച്ചി വിമാനതാവളം , റെയിൽവേ സ്റ്റേഷൻ എല്ലാംകൊണ്ടും ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന സ്ഥലം ആകും ഏറണാകുളത്തിനു സമീപം ഉള്ള വൈക്കം വെള്ളൂർ .

Address

Al Masood Tower/5th Floor/Deira/Riggat Al Buteen/Dubai
Dubai

Alerts

Be the first to know and let us send you an email when UBL TV posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to UBL TV:

Shortcuts

Share

Category