UBL TV UAE's No:1 CHANNEL

അബുദാബി യുഎഇയിൽ ജൂൺ മാസത്തെ പുതിയ ഇന്ധനവില പ്രഖ്യാപിച്ചു. പെട്രോൾ വിലയിൽ നേരിയ വർധനവുണ്ടായപ്പോൾ ഡീസൽ വിലയിൽ അടുത്ത മാസം ...
01/06/2026

അബുദാബി യുഎഇയിൽ ജൂൺ മാസത്തെ പുതിയ ഇന്ധനവില പ്രഖ്യാപിച്ചു. പെട്രോൾ വിലയിൽ നേരിയ വർധനവുണ്ടായപ്പോൾ ഡീസൽ വിലയിൽ അടുത്ത മാസം കുറവ് രേഖപ്പെടുത്തി.ലോജിസ്റ്റിക്സ്, വിതരണ ശൃംഖല (സപ്ലൈ ചെയിൻ) ഉൾപ്പെടെയുള്ള പ്രധാന മേഖലകൾക്ക് ഡീസൽ വിലയിലുണ്ടായ കുറവ് ആശ്വാസമാകും. ബിസിനസ് രംഗത്തെ മത്സരക്ഷമത വർധിപ്പിക്കാനും വിപണിയിലെ വിലക്കയറ്റം തടയാനും ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ. ആഗോള വിപണിയിലെ ക്രൂഡോയിൽ വില വ്യതിയാനങ്ങൾക്ക് അനുസൃതമായാണ് പെട്രോൾ വിലയിൽ മാറ്റം വരുത്തിയിട്ടുള്ളത്. പുതുക്കിയ നിരക്കുകൾ ജൂൺ ഒന്നു മുതൽ പ്രാബല്യത്തിൽ വരും.പുതുക്കിയ നിരക്കുകൾ (ബ്രായ്ക്കറ്റിൽ മേയിലെ വില): സൂപ്പർ 98: 3.95 ദിർഹം (3.66 ദിർഹം), സ്പെഷ്യൽ 95: 3.83 ദിർഹം (3.55 ദിർഹം), ഇ-പ്ലസ് 91: 3.76 ദിർഹം (3.48 ദിർഹം), ഡീസൽ: 4.33 ദിർഹം (4.69 ദിർഹം), ആഗോള ഊർജ വിപണിയിലെ ചലനങ്ങൾ വിലയിരുത്തി സുതാര്യമായ മാനദണ്ഡങ്ങളോടെ, എല്ലാ മാസവും അവസാനത്തോടെയാണ് യുഎഇ ഇന്ധനവില നിർണയ സമിതി അടുത്ത മാസത്തെ നിരക്കുകൾ പ്രഖ്യാപിക്കുന്നത്.

ദുബായ് - വ്യാജ രാജകുമാരിയെയും സുരക്ഷാസംവിധാനങ്ങളെയുംരംഗത്തിറക്കി ദുബായിൽ വൻ തട്ടിപ്പ്. പ്രമുഖ വ്യാപാരിയിൽ നിന്ന് 1.2 കോട...
01/06/2026

ദുബായ് - വ്യാജ രാജകുമാരിയെയും സുരക്ഷാസംവിധാനങ്ങളെയുംരംഗത്തിറക്കി ദുബായിൽ വൻ തട്ടിപ്പ്. പ്രമുഖ വ്യാപാരിയിൽ നിന്ന് 1.2 കോടി ദിർഹം (ഏകദേശം 27.6 കോടി രൂപ) വിലമതിക്കുന്ന ആഡംബര ഊദ് തട്ടിയെടുത്ത എട്ടംഗ രാജ്യാന്തര സംഘത്തെ ദുബായ് പൊലീസ് മണിക്കൂറുകൾക്കകം പിടികൂടി. തട്ടിപ്പ് നടത്തി 12 മണിക്കൂർ തികയും മുൻപാണ് നാല് പ്രതികളെ പൊലീസ് അറസ്‌റ്റ് ചെയ്തത്. സംഘത്തിലുണ്ടായിരുന്ന ഒരു വനിത ഉൾപ്പെടെ ബാക്കി നാല് പേർ രാജ്യം വിട്ടു. ഇവർക്കായി ഇൻ്റർപോൾ മുഖേന റെഡ് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.ആഡംബര വില്ലയിൽ ഒരുക്കിയ കെണി പ്രാദേശിക വിപണിയിലെത്തിയ സംഘത്തിലെ രണ്ട് പേർ ദുബായ് സന്ദർശിക്കുന്ന പ്രമുഖ രാജകുമാരിക്ക് ഉയർന്ന ഗുണനിലവാരമുള്ള ഊദ് വേണമെന്ന് വ്യാപാരിയെ വിശ്വസിപ്പിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതനുസരിച്ച് മികച്ച ഊദ് ശേഖരവുമായി വ്യാപാരി ഇവരെ സമീപിച്ചു. തട്ടിപ്പ് വിശ്വസിപ്പിക്കാനായി സ്വകാര്യ സുരക്ഷാ ജീവനക്കാരും ഔദ്യോഗിക സ്വീകരണ മുറികളും വിഭവസമൃദ്ധമായ വിരുന്നും അടക്കം എല്ലാ ആഡംബരങ്ങളോടും കൂടിയ ഒരു വില്ലയാണ് പ്രതികൾ ഇതിനായി ഒരുക്കിയിരുന്നത്.
വ്യാപാരി വില്ലയിലെത്തിയപ്പോൾ, രാജകുമാരിയുടെ പദവിക്ക് അനുയോജ്യമായ മറ്റ് ബാഗുകളിലേക്ക് ഊദ് മാറ്റണമെന്ന് പ്രതികൾ ആവശ്യപ്പെട്ടു. ഇതനുസരിച്ച് വ്യാപാരി തന്നെ ഊദ് പുതിയ ബാഗുകളിലാക്കി. തുടർന്ന് രാജകുമാരിയാണെന്ന വ്യാജേന ഒരു സ്ത്രീയെത്തി ഇടപാടുകൾ ഉറപ്പിച്ചു. ഇവർ മടങ്ങിയതിന് പിന്നാലെ ഊദ് വ്യാപാരിയുടെ പഴയ ബാഗുകളിലേക്ക് തന്നെ തിരികെ മാറ്റുകയാണെന്നും ബാക്കി നടപടികൾ അടുത്ത ദിവസം പൂർത്തിയാക്കാമെന്നും പറഞ്ഞ് പ്രതികൾ വ്യാപാരിയെ കാത്തിരുത്തി. ഈ ചെറിയ സമയത്തിനിടയിലാണ് വിലകൂടിയ ഊദ് മാറ്റി അവർ സാധാരണ മരക്കഷണങ്ങൾ ബാഗിൽ നിറച്ചത്.

ഷാർജ ഇത്തിഹാദ് റെയിൽവേയുടെ അടിസ്‌ഥാന സൗകര്യ വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മലീഹ റോഡിലേക്കുള്ള ദുബായ് എക്സിറ്റിൽ ത...
01/06/2026

ഷാർജ ഇത്തിഹാദ് റെയിൽവേയുടെ അടിസ്‌ഥാന സൗകര്യ വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മലീഹ റോഡിലേക്കുള്ള ദുബായ് എക്സിറ്റിൽ താൽക്കാലിക രാത്രികാല ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
ഇന്ന് മുതൽ ജൂൺ 10 വരെയാണ് നിയന്ത്രണം. ഈ 10 ദിവസങ്ങളിൽ എല്ലാ ദിവസവും അർധരാത്രി 12 മുതൽ പുലർച്ചെ 6 വരെയുള്ള 6 മണിക്കൂറുകളായിരിക്കും പാത പൂർണമായും അടച്ചിടുക. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഡ്രൈവർമാർ യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്നും യാത്രാതടസ്സം ഒഴിവാക്കാൻ ബദൽ പാതകൾ ഉപയോഗിക്കണമെന്നും അധികൃതർ നിർദേശിച്ചു.

ജൂൺ ഒന്ന് മുതൽ അറിഞ്ഞിരിക്കേണ്ട യുഎഇയിലെ പ്രധാന മാറ്റങ്ങൾശമ്പളം ഒന്നാം തീയതി നൽകണം.ഇതിന് ശേഷം നൽകുന്ന ശമ്പളം വൈകിയതായി ര...
30/05/2026

ജൂൺ ഒന്ന് മുതൽ അറിഞ്ഞിരിക്കേണ്ട യുഎഇയിലെ പ്രധാന മാറ്റങ്ങൾ
ശമ്പളം ഒന്നാം തീയതി നൽകണം.ഇതിന് ശേഷം നൽകുന്ന ശമ്പളം വൈകിയതായി രേഖപ്പെടുത്തും
ദുബായിൽ പാർക്കിംങ് ഫീസിൽ 5% വാറ്റ് തിങ്കളാഴ്‌ച പ്രബല്യത്തിൽ
എല്ലാത്തരം സേവനങ്ങൾക്കും വാറ്റ് ബാധകം
ദുബായിൽ പാർക്കിംഗ് മീറ്ററുകളിൽ നാണയങ്ങളോ നോട്ടുകളോ ഉപയോഗിച്ച് പണമടയ്ക്കുന്ന രീതിയും ജൂൺ 1 മുതൽ ഘട്ടംഘട്ടമായി നിർത്തലാക്കും.

ആം‌സ്റ്റർഡാം വിമാനത്താവളങ്ങളിലെ ഇന്ധനച്ചെലവും വായുമലിനീകരണവും ഗണ്യമായി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ ലോകത്തിലെ ആദ്യത്തെ സ...
30/05/2026

ആം‌സ്റ്റർഡാം വിമാനത്താവളങ്ങളിലെ ഇന്ധനച്ചെലവും വായുമലിനീകരണവും ഗണ്യമായി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ ലോകത്തിലെ ആദ്യത്തെ സമ്പൂർണ വൈദ്യുത 'ടാക്സിബോട്ട്' നെതർലൻഡ്‌സിലെ ഷിപ്പോൾ രാജ്യാന്തര വിമാനത്താവളത്തിൽ പരീക്ഷണാടിസ്ഥ‌ാനത്തിൽ സർവീസ് ആരംഭിച്ചു. പ്രമുഖ വിമാനക്കമ്പനിയായ ഈസിജെറ്റ്, വിമാന നിർമ്മാതാക്കളായ എയർബസ്, ഗ്രൗണ്ട് ഹാൻഡ്‌ലിങ് കമ്പനിയായ മെൻസീസ് എന്നിവരുമായി സഹകരിച്ചാണ് ഷിപ്പോൾ വിമാനത്താവള അധികൃതർ ഈ പുതിയ സംവിധാനം യാഥാർഥ്യമാക്കിയത്.സാധാരണയായി വിമാനങ്ങൾ ഗേറ്റിൽ നിന്നും റൺവേയിലേക്ക് നീങ്ങുന്നതിനായി അവയുടെ സ്വന്തം മെയിൻ എഞ്ചിനുകളാണ് ഉപയോഗിക്കാറുള്ളത്. എന്നാൽ ഇതിനുപകരം, സെമി-റോബോട്ടിക് സ്വഭാവമുള്ള ടാക്സിബോട്ട് ട്രക്കുകൾ ഉപയോഗിച്ച് വിമാനങ്ങളെ റൺവേയിലേക്ക് വലിച്ചെത്തിക്കുകയാണ് പുതിയ പരീക്ഷണത്തിലൂടെ ചെയ്യുന്നത്. ഈ യാത്രയിലുടനീളം വിമാനത്തിൻ്റെ പ്രധാന എഞ്ചിനുകൾ പൂർണമായും ഓഫായിരിക്കും. പകരം ലൈറ്റുകൾക്കും എയർ കണ്ടീഷനിങിനും ആവശ്യമായ 'ഓക്‌സിലറി പവർ യൂണിറ്റ്' മാത്രമായിരിക്കും പ്രവർത്തിക്കുക. തുടർന്ന് റൺവേയുടെ തൊട്ടടുത്ത് എത്തിയ ശേഷം മാത്രമായിരിക്കും പൈലറ്റുമാർ വിമാനത്തിൻ്റെ പ്രധാന എഞ്ചിൻ സ്‌റ്റാർട്ട് ചെയ്യുന്നത്. ഷിപ്പോൾ വിമാനത്താവളത്തിലെ ഏറ്റവും നീളം കൂടിയ റൺവേയായ 'പോൾഡർബാൻ' ലേക്കുള്ള യാത്രയ്ക്കാണ് നിലവിൽ ഈ ടാക്സിബോട്ട് ഉപയോഗിക്കുന്നത്. ഈ റൺവേയിലേക്ക് വിമാനങ്ങൾക്ക് കൂടുതൽ ദൂരം സഞ്ചരിക്കേണ്ടി വരുന്നു എന്നതിനാലാണ് ഇന്ധനലാഭം പരമാവധി വർധിപ്പിക്കാൻ ഇവിടം തന്നെ തിരഞ്ഞെടുത്തത്. ടാക്സിബോട്ടിന്റെ ഉപയോഗത്തിലൂടെ വിമാനങ്ങൾ ടാക്‌സി ചെയ്യുമ്പോൾ ഉപയോഗിക്കുന്ന ഇന്ധനത്തിൽ 65 ശതമാനം വരെ ലാഭിക്കാൻ കഴിയുമെന്ന് വിമാനത്താവള അധികൃതർ വ്യക്ത‌മാക്കുന്നു. ഈസിജെറ്റ് എയർലൈൻസിന്റെ കണക്കനുസരിച്ച് ഒരു സർവീസിൽ മാത്രം ശരാശരി 95 കിലോഗ്രാം ഇന്ധനമാണ് ഇത്തരത്തിൽ മിച്ചം പിടിക്കാനാകുക. ഇന്ധനച്ചെലവ് കുറയ്ക്കുന്നതിനൊപ്പം പരിസ്‌ഥിതി മലിനീകരണവും ശബ്ദമലിനീകരണവും വലിയ തോതിൽ കുറയ്ക്കാൻ ഇതിലൂടെ സാധിക്കും. ഉദാഹരണത്തിന്, ഒരൊറ്റ വിമാന സർവീസിൽ നിന്ന് മാത്രം ഏകദേശം 300 കിലോഗ്രാം കാർബൺ ഡയോക്സൈഡ് പുറന്തള്ളുന്നത് തടയാൻ ഇതിനാകും. കൂടാതെ നൈട്രജൻ ഓക്സൈഡ്, മാരകമായ സൂക്ഷ്‌മകണികകൾ എന്നിവയുടെ അളവ് കുറയുന്നത് വിമാനത്താവളത്തിലെ ജീവനക്കാർക്ക് കൂടുതൽ സുരക്ഷിതവും ആരോഗ്യകരവുമായ തൊഴിലന്തരീക്ഷം ഉറപ്പാക്കുമെന്ന് ഡച്ച് എയർപോർട്ട് മാനേജ്‌മന്റ് കമ്പനിയായ റോയൽ ഷിപ്പോൾ ഗ്രൂപ്പ് ഭാരവാഹികൾ പ്രതികരിച്ചു. സാങ്കേതികമായി ഏറെ സവിശേഷതകളുള്ള ഈ ടാക്സിബോട്ടിന്റെ നിയന്ത്രണം കോക്ക്‌പിറ്റിലിരുന്ന് പൈലറ്റമാർക്ക് തന്നെയാണ് സാധ്യമാകുന്നത്. വിമാനത്തിൻ്റെ മുൻചക്രം ടാക്സിബോട്ടിന്റെ പ്രത്യേക പ്ലാറ്റ്ഫോമിലേക്ക് കയറ്റിവെച്ചാണ് ഇത് പ്രവർത്തിപ്പിക്കുന്നത്. വിമാനം റൺവേയിൽ എത്തിക്കഴിഞ്ഞാൽ ടാക്സസിബോട്ടിനുള്ളിലുള്ള വിമാനത്താവള ജീവനക്കാരൻ ഇത് വിമാനത്തിൽ നിന്നും വേർപെടുത്തുകയും, അടുത്ത സർവീസിനായി തിരികെ ഗേറ്റിലേക്ക് ഓടിച്ചുപോവുകയും ചെയ്യും. ഈസിജെറ്റിന്റെ എയർബസ് എ320 നിയോ വിമാനങ്ങളിലാണ് നിലവിൽ ഈ സംവിധാനം വിജയകരമായി പരീക്ഷിച്ചത്. പൈലറ്റുമാർക്ക് ഇതിനായി പ്രത്യേക പരിശീലനവും നൽകിയിട്ടുണ്ട്.

അബുദാബി - ഈ വർഷത്തെ വെസ്‌റ്റ് ഏഷ്യ കപ്പ് അമ്പെയ്ത്ത് ചാംപ്യൻഷിപ്പിൻ്റെ മൂന്നാം പതിപ്പിന് ഫുജൈറ വേദിയാകും. വെസ്‌റ്റ് ഏഷ്യ...
30/05/2026

അബുദാബി - ഈ വർഷത്തെ വെസ്‌റ്റ് ഏഷ്യ കപ്പ് അമ്പെയ്ത്ത് ചാംപ്യൻഷിപ്പിൻ്റെ മൂന്നാം പതിപ്പിന് ഫുജൈറ വേദിയാകും. വെസ്‌റ്റ് ഏഷ്യ ആർച്ചറി ഫെഡറേഷൻ്റേതാണ് തീരുമാനം. ഒക്ടോബർ 15 മുതൽ 22 വരെ നടക്കുന്ന ടൂർണമെന്റിൽ മേഖലയിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ ദേശീയ ടീമുകൾ പങ്കെടുക്കും.യുവാക്കൾക്കും മുതിർന്നവർക്കും ഒരുപോലെ അവസരം നൽകുന്ന രീതിയിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. പുരുഷ-വനിതാ വിഭാഗങ്ങളിലായി അണ്ടർ-18, അണ്ടർ-21, സീനിയർ കാറ്റഗറികളിലാണ് മത്സരങ്ങൾ നടക്കുക. റിക്കർവ്, കോമ്പൗണ്ട് ബില്ല് ഇനങ്ങളിലാണ് താരങ്ങൾ മാറ്റുരയ്ക്കുകയെന്ന് വെസ്‌റ്റ് ഏഷ്യ ഫെഡറേഷൻ ജനറൽ സെക്രട്ടറി അബ്ദു‌റഹ്‌മാൻ ബിൻ ഇബ്രാഹിം അൽ ഷദൂഖി അറിയിച്ചു. എല്ലാ പ്രായ പരിധിയിലുമുള്ള വെസ്‌റ്റ് ഏഷ്യൻ ദേശീയ ടീം കളിക്കാരെ പിന്തുണയ്ക്കുന്നതിനും സജ്‌ജരാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ ചാംപ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. ഒക്ടോബർ 24 മുതൽ 29 വരെ ഇറാഖിലെ സുലൈമാനിയയിൽ നടക്കാനിരിക്കുന്ന ഏഷ്യൻ കപ്പ് ചാംപ്യൻഷിപ്പിൻ്റെ മൂന്നാം ഘട്ട മത്സരങ്ങൾക്ക് മുന്നോടിയായി ടീമുകളെ ഒരുക്കുക, ഒപ്പം ആർച്ചറി കായിക ഇനത്തിൻറെ സാങ്കേതിക നിലവാരം രാജ്യാന്തര തലത്തിലേക്ക് ഉയർത്തുക എന്നിവയാണ് ഈ ടൂർണമെന്റിലൂടെ ലക്ഷ്യമിടുന്നത്.

ദുബായ് - സംശയാസ്‌പദമായ വെബ്സൈറ്റുകളും ഓൺലൈൻ പേജുകളും വഴി വിൽപന നടത്തുന്ന മോഷ്‌ടിക്കപ്പെട്ട ക്രെഡിറ്റ് കാർഡുകൾ വാങ്ങുന്നത...
30/05/2026

ദുബായ് - സംശയാസ്‌പദമായ വെബ്സൈറ്റുകളും ഓൺലൈൻ പേജുകളും വഴി വിൽപന നടത്തുന്ന മോഷ്‌ടിക്കപ്പെട്ട ക്രെഡിറ്റ് കാർഡുകൾ വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനുമെതിരെ ജനങ്ങൾക്ക് കർശന മുന്നറിയിപ്പുമായി ദുബായ് പൊലീസ്.ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് യുഎഇ സൈബർ നിയമപ്രകാരം ജയിൽശിക്ഷയും രണ്ട് ലക്ഷം മുതൽ 20 ലക്ഷം ദിർഹം (ഏകദേശം ആറര കോടിയിലേറെ ഇന്ത്യൻ രൂപ) വരെ പിഴയും ലഭിക്കുമെന്ന് വ്യക്തമാക്കി.രാജ്യത്തിന് പുറത്തുനിന്ന് പ്രവർത്തിക്കുന്ന ക്രിമിനൽ സംഘങ്ങളാണ് ഇത്തരം വ്യാജ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി മോഷ്‌ടിച്ച ബാങ്ക് വിവരങ്ങളും ക്രെഡിറ്റ് കാർഡുകളും വിപണനം നടത്തുന്നതെന്ന് ദുബായ് പൊലീസ് ക്രിമിനൽ ഇൻവെസ്‌റ്റിഗേഷൻ ജനറൽ ഡിപാർട്ട്മെൻ്റിന് കീഴിലുള്ള ആന്റി ഫ്രോഡ് സെൻ്റർ ഡയറക്‌ടർ ലഫ്. കേണൽ അലി അൽ യമ്മാഹി പറഞ്ഞു.
അംഗീകൃത സേവന ദാതാക്കളുടേതിന് സമാനമായ രീതിയിൽ നിർമിച്ച വ്യാജ വെബ്സൈറ്റുകളിൽ കാർഡ് വിവരങ്ങൾ രേഖപ്പെടുത്തുമ്പോഴോ വ്യാജ പേയ്മെന്റ്റ് ലിങ്കുകളിൽ ക്ലിക്ക് ചെയ്യുമ്പോഴോ ആണ് പലർക്കും ബാങ്ക് വിവരങ്ങൾ നഷ്‌ടപ്പെടുന്നത്. ഇങ്ങനെ ചോർത്തുന്ന വിവരങ്ങൾ ക്രിമിനൽ ശൃംഖലകൾ വഴി കൈമാറ്റം ചെയ്യപ്പെടുകയും ദിവസങ്ങൾക്കോ ആഴ്ചകൾക്കോ ശേഷമായിരിക്കും ഇവ ഉപയോഗിച്ച് തട്ടിപ്പ് നടത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദുബായ് - നഴ്സസിങ് മേഖലയിൽ കൂടുതൽ സ്വദേശി നിയമനങ്ങൾക്ക് ഒരുങ്ങി യുഎഇ. മേഖലയിൽ കൂടുതൽ ആനുകൂല്യം പ്രഖ്യാപിച്ചും തൊഴിൽ കൂടുത...
30/05/2026

ദുബായ് - നഴ്സസിങ് മേഖലയിൽ കൂടുതൽ സ്വദേശി നിയമനങ്ങൾക്ക് ഒരുങ്ങി യുഎഇ. മേഖലയിൽ കൂടുതൽ ആനുകൂല്യം പ്രഖ്യാപിച്ചും തൊഴിൽ കൂടുതൽ ആകർഷകമാക്കി കൂടുതൽ ആളുകളെ എത്തിക്കാനാണ് ശ്രമിക്കുന്നത്. രണ്ട് വർഷത്തിനുളളിൽ 1897 സ്വദേശികളെ നഴ്‌സിങ് ജോലി തിരഞ്ഞെടുത്തു.രാജ്യത്തെ മൊത്തം നഴ്‌സുമാരിൽ സ്വദേശികളുടെ എണ്ണം 2.8 ശതമാനം. കൂടുതൽ ആളുകളെ ആകർഷിക്കാൻ മുൻപ് പദ്ധതികൾ ആവിഷ്കരിച്ചെങ്കിലും സ്വദേശിവൽക്കരണ ലക്ഷ്യത്തിലെത്താൻ സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് കൂടുതൽ പ്രചാരണ പരിപാടികളിലേക്കു മന്ത്രാലയം കടക്കുന്നത്. 2500 സ്വദേശി നഴ്‌സിങ് വിദ്യാർഥികൾ നിലവിൽ രാജ്യത്തെ വിവിധ സ്‌ഥാപനങ്ങളിൽ പഠിക്കുന്നുണ്ട്. ആൺകുട്ടികൾ ഈ മേഖലയിൽ സേവനം ചെയ്യാൻ കടന്നു വരുന്നതും പ്രതീക്ഷയോടെയാണ് മന്ത്രാലയം കാണുന്നത്. തുടക്കത്തിൽ രണ്ട് ആൺകുട്ടികൾ മാത്രം ഉണ്ടായിരുന്ന നഴ്സിങ് ക്ലാസുകളിൽ ഇപ്പോൾ 300 ആൺകുട്ടികൾ പഠിക്കുന്നുണ്ട്. സംയോജിത സംരംഭങ്ങളിലൂടെ ഇവരുടെ എണ്ണം കൂട്ടാനാണ് നീക്കം.കൂടുതൽ സ്വദേശികളെ രംഗത്തേക്ക് കൊണ്ടുവരാൻ തൊഴിൽ പരിശീലനവും നിയമനവും നൽകുന്ന സർക്കാർ സംവിധാനമായ നാഫിസുമായി സഹകരിച്ചാണ് മന്ത്രാലയം പദ്ധതികൾ ആവിഷ്കരിക്കുക. നാഫിസ്, അക്കാദമിക്, ആരോഗ്യ സ്‌ഥാപനങ്ങൾ, എമിറേറ്റ്സ് നഴ്സ‌ിങ് അസോസിയേഷൻ എന്നിവയുമായി സഹകരിച്ചാണ് ദേശീയ തലത്തിൽ പദ്ധതി നടപ്പാക്കുക. വിദേശികളായ നഴ്‌സിങ്, മിഡ്‌വൈഫറി പ്രഫഷനൽ എണ്ണം നിയന്ത്രിക്കുന്നതിനും ആലോചിക്കുന്നുണ്ട്.

ദുബായ് - വഴിയിൽ വീണുകിട്ടിയ വൻതുക പൊലീസിൽ ഏൽപ്പിച്ച് സത്യസന്ധതയുടെ പ്രതീകമായി മാറിയ മലയാളി യുവാവിന് ദുബായ് പൊലീസിന്റെ ആദ...
30/05/2026

ദുബായ് - വഴിയിൽ വീണുകിട്ടിയ വൻതുക പൊലീസിൽ ഏൽപ്പിച്ച് സത്യസന്ധതയുടെ പ്രതീകമായി മാറിയ മലയാളി യുവാവിന് ദുബായ് പൊലീസിന്റെ ആദരം. പാർക്കിങ് സ്‌ഥലത്ത് കിടന്നുകിട്ടിയ ഒരു ലക്ഷം ദിർഹം (ഏകദേശം 25 ലക്ഷത്തിലേറെ ഇന്ത്യൻ രൂപ) യഥാർഥ ഉടമസ്ഥന് തിരികെ എത്തിക്കാൻ കാരണക്കാരനായ മുഹമ്മദ് അലി ഷെറാക്കൽ മോഹിയെയാണ് പൊലീസ് അധികൃതർ പ്രത്യേകം അഭിനന്ദിച്ചത്. തനിക്ക് ഇത്രയും വലിയൊരു തുക നഷ്‌ടപ്പെട്ട വിവരം ഉടമ പോലും അറിഞ്ഞിരുന്നില്ലെന്നതാണ് കൗതുകകരം.
സ്വകാര്യ ഷിപ്പിങ് കമ്പനി ഉടമ ബാങ്കിൽനിന്ന് രണ്ട് ലക്ഷം ദിർഹം പിൻവലിച്ച് പേപ്പർ കവറിലാക്കി കാറിലേക്ക് പോകുന്നതിനിടയിലാണ് സംഭവം. കവർ കൃത്യമായി അടയ്ക്കാതിരുന്നതിനാൽ ഒരു ലക്ഷം ദിർഹത്തിന്റെ കെട്ട് താഴെ വീണുപോവുകയായിരുന്നു. പണം നഷ്‌ടപ്പെട്ട വിവരം ശ്രദ്ധയിൽപ്പെടാതെ ഇദ്ദേഹം കാറോടിച്ചുപോവുകയും ചെയ്തു‌. തുടർന്ന് ഇതേ പാർക്കിങ് സ്‌ഥലത്തെത്തിയ മുഹമ്മദ് അലിക്ക് പണക്കിഴി മുന്നിൽ പെടുകയായിരുന്നു. ഉടൻതന്നെ തുകയുടെയും അത് കിടന്ന സ്‌ഥലത്തിൻ്റെയും ചിത്രം ഫോണിൽ പകർത്തിയ അദ്ദേഹം, നേരെ അൽ റഫ പൊലീസ് സ്‌റ്റേഷനിലെത്തി പണം ഉദ്യോഗസ്‌ഥരെ ഏൽപ്പിച്ചു. തുടർന്ന് പൊലീസ് നടത്തിയ ദ്രുതഗതിയിലുള്ള അന്വേഷണത്തിലാണ് പണത്തിന്റെ യഥാർഥ ഉടമയെ കണ്ടെത്തിയത്. പണം കൈമാറി കൃത്യം മൂന്ന് മണിക്കൂറിനുള്ളിൽ തന്നെ പൊലീസ് ഉടമയെ സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി തുക കൈമാറി. സ്‌റ്റേഷനിൽ നിന്നുള്ള ഫോൺകോൾ വരുമ്പോൾ മാത്രമാണ് പണം നഷ്‌ടപ്പെട്ട വിവരം ബിസിനസുകാരൻ പോലും അറിയുന്നത്. പണം തിരികെ ലഭിച്ച അദ്ദേഹം ദുബായ് പൊലീസിനോടും പ്രവാസിയായ യുവാവിനോടും നന്ദി രേഖപ്പെടുത്തി.

Address

Al Masood Tower/5th Floor/Deira/Riggat Al Buteen/Dubai
Dubai

Alerts

Be the first to know and let us send you an email when UBL TV posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to UBL TV:

Share

Category