01/11/2025
മല്ലികയുടെ തിരിച്ചുവരവ്
2016-ൽ, കേരളത്തിന്റെ മലയോര ഗ്രാമമായ വെള്ളറട്ട എന്ന സ്ഥലത്ത്, റോഡരികിലുള്ള രണ്ടുനില വീട്ടിൽ ഞാൻ, ( വനജ, ) ഏകയായി കഴിഞ്ഞിരുന്നു. ഭർത്താവ് ആർമിയിൽ. ഏകമകൾ മാത്രം കൂട്ട്. കുറച്ചകലെ തറവാട്ടിൽ അച്ഛനും അമ്മയും സഹോദരന്മാരും ഉണ്ട്.
ഞാനും മോളും തനിച്ചായതിനാൽ, വൈകുന്നേരം ആറുമണിക്ക് അമ്മയും അച്ഛനും വരും. കൂട്ടിരിക്കും. രാവിലെ ആറിന് തിരിച്ചുപോകും. ഗ്രാമമാണെങ്കിലും, എൻ്റെ രണ്ട് നില വീടിനു ചുറ്റും വീടുകൾ ഉണ്ടായിരുന്നു. റോഡ് സൈഡും ആണ് വീട് ഉള്ളത് ഏറ്റവും അടുത്തത് പിൻവശത്ത് വിജയശ്രീ ചേച്ചിയുടെ ഒറ്റനില വീട് ആണ്. താഴ്ചയിലായതിനാൽ, ഞങ്ങളുടെ പിൻഭാഗത്തുനിന്ന് അവരുടെ ടെറസ് വരെ കാണാം.
ആ വീട്ടിലാണ് സംഭവം നടക്കുന്നത് ആ വീട്ടിലെ മൂന്നു മക്കളിൽ ഒരാളായിരുന്നു മല്ലിക. 32 വയസ് ദുർനടപ്പിന്റെ പര്യായം. പലരെയും വിവാഹം കഴിച്ചു പലരുടെ കൂടെയും കഴിഞ്ഞു അവസാനം, ക്രിസ്ത്യൻ എക്സ്-മിലിട്ടറിക്കാരനെ വശീകരിച്ചു. അയാൾക്ക് ഭാര്യയും രണ്ടു മക്കളും ഉണ്ടായിരുന്നു. പെട്ടെന്ന്, ദുരൂഹമായി ഭാര്യ മരിച്ചു. മക്കളെ വീട്ടുകാർ കൊണ്ടുപോയി. അയാൾ മല്ലികയോടൊപ്പം താമസം തുടങ്ങി.
അവർക്കൊരു കുഞ്ഞ് പിറന്നു.
ഒരു ദിവസം, ഞാൻ പിൻവശത്തുനിന്ന് നോക്കി: മല്ലിക കുഞ്ഞിന് കുപ്പിപ്പാൽ കൊടുക്കുന്നു. മുലപ്പാൽ എന്തുകൊണ്ട് കൊടുക്കുന്നില്ല എന്ന് അന്വേഷിച്ചപ്പോൾ, അവൾ ഒന്നും മിണ്ടാതെ അകത്തേക്ക് പോയി പിന്നീട് അവളുടെ അമ്മ വിജയശ്രീ ചേച്ചി പറഞ്ഞു "അസുഖമുണ്ട്" എന്ന് പിന്നീടാണ് മനസ്സിലായത് എയ്ഡ്സ്. HIV പോസിറ്റീവ്. എന്ന അസുഖം ആണ് എന്ന്
അവൾക്ക് തുടർച്ചയായ പനി, ക്ഷീണം. എന്നിവ വന്നു കൊണ്ടിരുന്നു സുന്ദരിയായ അവൾ ക്ഷീണിച്ച് പോയി കോലം കെട്ടു അധികം താമസിക്കാതെ, ഒരു വെളുപ്പാൻകാലം... മല്ലിക മരിച്ചു. (HIV ആയിരുന്നത് കൊണ്ട് അവളെ പെട്ടെന്ന് വീട്ടിൻ്റെ പറമ്പിൽ ഇട്ട് കത്തിച്ചു ഹിന്ദുമതകർമ്മങ്ങളും കൃസ്ത്ൻ മതകർമ്മങ്ങളും ഒന്നും ചെയ്തില്ല ഈ രോഗം ആയതു കൊണ്ട് എത്രയും പെട്ടെന്ന് മരിച്ചത് നന്നായി എന്ന് ആളുകൾ കരുതി) ഗ്രാമം മുഴുവൻ ഭയന്നിരുന്നു.
ആ കുഞ്ഞ് അനാഥയായി അവളുടെ ഭർത്താവ് ഒറ്റയ്ക്കായി. പിന്നീട് ആ നാട്ടിൽ നിന്ന് അയാൾ പോയി പിന്നീട് എപ്പോഴോ ഇതേ രോഗം വന്ന് അയാളും മരിച്ചു എന്നറിഞ്ഞു വിജയശ്രീ ചേച്ചിയുടെ വീട് ശൂന്യമായപോ ലെ കിടന്നു.
ആറുമാസം കഴിഞ്ഞു. ഒരു രാത്രി, മകൾ മുകളിലത്തെ നിലയിൽ പഠിക്കുന്നു. പെട്ടെന്നവൾ വിളിച്ചു: "അമ്മേ... ജനലിന്റെ സൈഡിൽ വെള്ളത്തുണി വീശിക്കൊണ്ട് എന്തോ പോകുന്നു!" ഞാൻ ചിരിച്ചു: "ബുക്കിന്റെ വെള്ള പേപ്പറിൽ നോക്കി പഠിച്ചിട്ട് പെട്ടെന്ന് നോക്കിയാൽ ഇത്തരം ഇലൂക്ഷൻ തോന്നാം ഇത് വെറും തോന്നൽ മാത്രം. എന്ന് പറഞ്ഞ് ആ ജെനൽ ഒരു കട്ടിയുള്ള ഷാൾ കൊണ്ട് ഞാൻ മറച്ചു" പക്ഷേ, ആ വാക്കുകൾ എന്റെ മനസ്സിൽ തങ്ങിനിന്നു. രാത്രി മുഴുവൻ ഉറക്കം വരാതെ കിടന്നു. പുറത്ത് കാറ്റ് മാത്രം. ഇലകൾ ഇളകുന്ന ശബ്ദം... അതോ മറ്റെന്തോ ആണോ അത്?
രണ്ടാമത്തെ സംഭവം പകൽ. ഞാൻ പിൻവശത്ത് തുണി എടുക്കാൻ പോയി. വിജയശ്രീ ചേച്ചിയുടെ വീട്ടുകാർ കശുവണ്ടി ഫാക്ടറിയിൽ ജോലിക്ക് പോയിരിക്കുന്നതായി അറിയാം. വീട് ശൂന്യം. പക്ഷേ, അടുക്കളയുടെ പുകച്ചിമ്മിനി ജനലിലൂടെ... ഒരു ഒറ്റക്കണ്ണ്! എന്നെ തുറിച്ചുനോക്കുന്നു. പൊന്മാൻ്റെ നീല നിറം. പഴയ യക്ഷിക്കഥകളിലെ മൂങ്ങയുടെ കണ്ണുപോലെ തിളങ്ങുന്ന, ജീവനുള്ള. അത് ചിമ്മാതെ നോക്കി. എന്റെ ഹൃദയം നിന്നു. ശ്വാസം കിട്ടാതെ. "തോന്നൽ... തോന്നൽ മാത്രം" എന്ന് സ്വയം പറഞ്ഞു. തുണിയെടുത്ത് അകത്തേക്ക് വേഗം പോന്നു . പക്ഷേ, ആ കണ്ണിൻ്റെ നോട്ടം എൻ്റെ പിൻകഴുത്തിൽ പറ്റിപ്പിടിച്ചപോലെ തോന്നി എന്നാലും അത് തോന്നൽ മാത്രയിരിക്കും എന്ന് കരുതി ആശ്വസിച്ചു.
മൂന്നാമത്തേത് രാത്രി എട്ടുമണി. ഞാൻ പിൻവശത്ത് നിൽക്കുന്നു. വിജയശ്രീ ചേച്ചിയുടെ സ്റ്റെയർകേസിൽ വണ്ണമുള്ള ഒരു രൂപം മുകളിലേക്ക് കയറുന്നു. കാൽക്കൽ ശബ്ദം കേൾക്കാം: തൂം... തൂം... തൂം. "ചേച്ചി ആയിരിക്കും. മുകളിൽ വന്ന് കഴിഞ്ഞ് സംസാരിക്കാം" എന്ന് കരുതി നോക്കിനിന്നു. പക്ഷേ, എത്ര കയറിയിട്ടും മുകളിൽ എത്തുന്നില്ല. ശബ്ദം തുടരുന്നു... തൂം... തൂം... അനന്തമായി. ഞാൻ വിളിച്ചു: "ചേച്ചീ..." മറുപടി ഇല്ല. പിന്നെ, പെട്ടെന്ന് നിശ്ശബ്ദം.
പിറ്റേന്ന് ചേച്ചിയോട് ചോദിച്ചു. അവരുടെ ഉത്തരം കേട്ട് ഞാൻ ഞെട്ടി "ടിവി കേടായി. അയൽവീട്ടിൽ സീരിയൽ കാണാൻ പോയതാ. ഞാങ്ങൾ വീട്ടിൽ പോലുമില്ലായിരുന്നു!"വീട് അടച്ചിട്ടാണ് പോയത് എന്ന് എൻ്റെ രോമങ്ങൾ നിവർന്നു. ആരായിരുന്നു ആ കയറിക്കൊണ്ടിരുന്നത്? ശബ്ദം ഇപ്പോഴും എൻ്റെ ചെവിയിൽ മുഴങ്ങുന്നു...
ഏറ്റവും ഭീകരമായത് നാലാമത്തെ അനുഭവമാണ് രാത്രി ഒമ്പതുമണി. പിൻവശത്ത്, അവരുടെ ബാക്ക് സൈഡിൽ ഒരു മഞ്ഞ ഫിലമെന്റ് ബൾബ് കത്തുന്നു. ഭയങ്കര വെളിച്ചം രാത്രി പകലാക്കുന്നത് പോലെ. പെട്ടെന്ന്, ഒരു രൂപം. മെറൂൺ നൈറ്റി. മുടി മുകളിലേക്ക് വാരിക്കെട്ടിയത്. സ്ത്രീ നടന്നുവരുന്നു വേഗത്തിൽ, അന്യലോകത്തുനിന്നെന്നോണം. മുഖത്ത് കണ്ണുകൾ ഇല്ല. കൈകൾ ഇല്ല. വലത്തേ കൈ ചെവിയോട് ചേർത്ത് ഫോണിൽ സംസാരിക്കുന്നപോലെ പൊങ്ങിയിരിക്കുന്നു. പക്ഷേ, ഫോണില്ല. ശൂന്യത മാത്രം. ആ നടത്തം... മെല്ലെ, പക്ഷേ അതിവേഗം. സ്റ്റെയർ കയറുന്നു. ടെറസിലേക്ക്.
എനിക്ക് മനസ്സിലായി. മല്ലിക! മരിച്ച മല്ലിക! പെട്ടെന്ന് ആരുപം കത്തി കറിഞതുപോലെ കറുത്ത് മെലിഞ്ഞ് എയ്ഡ്സ് ശരീരം പോലെ കാണപ്പെട്ടു ആ ദുർനടപ്പിൻ്റെ ആത്മാവ്... തിരിച്ചെത്തി. എൻ്റെ കാലുകൾ കാന്തത്തിൽ ഒട്ടിയപോലെ അനക്കാൻ പറ്റാതെയായി. കാലും ശരീരവും തലയും എല്ലാം തണുത്തുമരവിച്ചതുപ്പോലെ ആയി. തൊണ്ട വരണ്ടു ഉണങ്ങി. ശബ്ദം പുറത്തുവരുന്നില്ല. മനസ്സ് രണ്ടായി: സംസാരിക്കുന്നു "ഓടി രക്ഷപ്പെടൂ!" മറ്റൊന്ന്: "ഓടരുത്... പേടിച്ചാൽ ഇത് ജീവിതം മുഴുവൻ ഇത് നിന്നെ പിന്തുടരും നിന്നെ പേടിപ്പിക്കും!" രൂപം സ്റ്റെയർ കയറി... ടെറസിൽ മുകളിൽ എത്തുന്നതിനു മുൻപ്, എൻ്റെ കാലുകൾ മോചിതമായി. ഞാൻ ഓടി! വീട്ടിലേക്ക്! വാതിൽ അടച്ചു! അമ്മയോട് ഒറ്റശ്വാസത്തിൽ എല്ലാം പറഞ്ഞു. ഒരുപാട് വെള്ളം കുടിച്ചു. അമ്മ ചോദിച്ചു: "പേടിച്ചപ്പോൾ എന്താ മോളെ എന്നെ വിളിക്കാഞത്?" "വിളിക്കാൻ പറ്റിയില്ല...അമ്മേ... ശബ്ദം വരുന്നില്ലായിരുന്നു!"
പിറ്റേന്ന് രാവിലെ, ചെറുയൂരിലെ ശിവക്ഷേത്രത്തിൽ. അർദ്ധനാരീശ്വരൻ്റെ മുൻപിൽ നിന്ന് പ്രാർത്ഥിച്ചു. പെട്ടെന്ന് ഭയങ്കരതലക്കനം തലകറക്കം. തലചുറ്റുന്നു. വീഴുന്നപോലെ. "മഹാശിവശംഭോ... എന്നെ തള്ളിയിടല്ലേ! രക്ഷിക്കണേ!" മനസ്സുരുകി പ്രാർത്ഥിച്ചു. അവിടത്തെ പോറ്റിയോട് (ശാന്തിക്കാരൻ) കാര്യങ്ങൾ എല്ലാം പറഞ്ഞു. അയാൾ 41 ദിവസത്തേക്ക് ഒരു ചിരട് ജപിച്ചു തന്നു: "കെട്ടിക്കോ. ഇനി ഒന്നും കാണില്ല." എന്ന് പറഞ്ഞു 41 ദിവസം കഴിഞ്ഞ് ഒരുഏലസ് പൂജിച്ചു തന്നു. ഇന്നും അത് എൻ്റെ കഴുത്തിൽ ഉണ്ട്
പിന്നീട് ഒരിക്കലും... ഒന്നും ഇതുവരെ കണ്ടില്ല.
(ഇത് ഒരു വ്യക്തിയുടെ അനുഭവ കഥയാണ് യഥാർത്ഥ സംഭവം)
✍️ ബൈജു എൻ ബി ചാലക്കുടി, 2025.