Pravasi Risala

Pravasi Risala Pravasi Risala Monthly
Email: [email protected]

ഇസ്ലാമിക ആത്മീയതയുടെ ആസ്വാദ്യകരങ്ങളായ വായനകളിലേക്ക്‌ ഇത്രയേറെ കടന്നു വന്ന ഒരു പ്രവാസി പ്രിസിദ്ധീകരണവുമുണ്ടായിട്ടില്ല. പിന്നെ പ്രവസികളിലെ ഏതു വിഭാഗങ്ങള്‍ക്കും ഉള്‍കൊള്ളാവുന്ന ഭാഷയും അവതരണവും. അതിലോക്കെയുപരി ഏതൊരു സാധാരണ പ്രവാസിയുടെയും ആവലാതികള്‍ അധികാരികളുടെ ശ്രദ്ധയില്‍ പെടുത്താനും സാമൂഹിക വിഷയമായി ഉയര്‍ത്തി കൊണ്ട് വരാനുള്ള പ്രവാസി രിസാലയുടെ മിടുക്കും അതിന്‍റെ വായനക്കാര്‍ തന്നെ എടുത്തു പറഞ്ഞ ഗുണങ്

ങളാണ്.

ഇടക്കിടെ ഇറങ്ങുന്ന പ്രത്യേക പതിപ്പുകള്‍ ഹൃദ്യമായ സമ്മാനങ്ങളായി. ആ പതിപ്പുകളിലും സാധാരണ ലക്കങ്ങളിലുമായി അക്കരെയും ഇക്കരെയുമുള്ള വായനക്കാര്‍ക്കിഷ്ടപെട്ട ഒരു പാട് വലിയ എഴുത്തുകാരെ പ്രവാസി രിസാല കൊണ്ട് വന്നു.

ആരെയും ആകര്‍ഷിക്കുന്ന കെട്ടും മട്ടും, സ്വന്തം പ്രിസിദ്ധീകരണമായി ഏതൊരു മലയാളിക്കും നെഞ്ചോട് ചേര്‍ക്കാവുന്ന ബഹുസ്വരതയും ക്രമീകരണ മികവും അതിന്‍റെ വലിയ സവിശേഷതകളായി.

ജനവിധിയിലെ 'പരദേശി'ഒരു കള്ളം ആയിരമോ പതിനായിരമോ വട്ടം ആവര്‍ത്തിച്ചാല്‍ അത് 'സത്യ'മാകും എന്ന് ഹിറ്റ്‌ലറുടെ ഗീബല്‍സ്. തന്റെ...
10/12/2025

ജനവിധിയിലെ 'പരദേശി'
ഒരു കള്ളം ആയിരമോ പതിനായിരമോ വട്ടം ആവര്‍ത്തിച്ചാല്‍ അത് 'സത്യ'മാകും എന്ന് ഹിറ്റ്‌ലറുടെ ഗീബല്‍സ്. തന്റെ അവകാശം അങ്ങനെ ആയിരമായിരം തവണ ആവര്‍ത്തിച്ച് ചോദിച്ചാല്‍ അത് കേള്‍ക്കുന്നവര്‍ക്ക് തമാശയാകുമോ? അതോ, ചോര്‍ന്ന് ചോര്‍ന്ന് അര്‍ഥം മെലിഞ്ഞ പ്രഹസനമാകുമോ? പ്രവാസിയുടെ വോട്ടവകാശത്തെപ്പറ്റിയുള്ള ആലോചനയിലാണ്. എല്ലാ തവണത്തെയുംപോലെയല്ല, 'വോട്ട്' പൗരത്വപ്രതിസന്ധിയുടെ തീക്കൊള്ളിയായി എടുത്തുപയറ്റുന്ന കാലത്ത് പരദേശിയുടെ ആശങ്ക വളരെ വലുതാണ്.
മലയാളി പ്രവാസിയെ ഉദാഹരണമായെടുക്കാം. ഇരുപത്തിരണ്ട് ലക്ഷം മലയാളികള്‍ വിദേശ നാടുകളില്‍ ഉണ്ട്. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടികയില്‍ ഉള്ളത് 2844 പേര്‍ മാത്രം! പ്രവാസികള്‍ക്ക് വോട്ടിന് അവകാശം നല്‍കുന്ന പ്രോക്‌സി വോട്ട്, തപാല്‍ വോട്ട് സംവിധാനങ്ങളൊക്കെ ജീവനില്ലാതെ പൊടിപിടിച്ച് കിടപ്പാണ്.
കുറഞ്ഞവേതനത്തിന് ജോലിചെയ്യുന്ന ബഹുഭൂരിഭാഗം പ്രവാസികള്‍ക്കും വോട്ടിനു വേണ്ടി നാട്ടിലെത്തുക നടക്കുന്ന കാര്യമല്ല. പ്രവാസികള്‍ ബദലായ് മുന്നോട്ടുവെച്ച 'ഡിജിറ്റല്‍ വോട്ട്' എന്ന ആശയം ആരും ഗൗരവത്തില്‍ എടുത്തിട്ടുമില്ല. എസ് ഐ ആര്‍ കാലത്ത്, വിദേശിയുടെ ആശങ്ക കൂടുകയുമാണ്.
ഇപ്പോള്‍ നേരിടുന്ന പ്രയാസങ്ങള്‍ ഒരുപാട് പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുണ്ട്. ബൂത്ത് ലെവല്‍ ഓഫീസര്‍മാരുമായി പ്രവാസികള്‍ക്ക് നേരിട്ട് ബന്ധപ്പെടാനാകുമോ? ബന്ധപ്പെട്ട രേഖകളും മറ്റും നിശ്ചിത സമയത്ത് കൈമാറാനാകുമോ ? എന്താകും ഇത്തരം നടപടികള്‍ പ്രവാസികള്‍ക്ക് സമ്മാനിക്കുന്നത്? ഇതുവരെ തള്ളിയിടുക എന്ന ശൈലി ആണെങ്കില്‍ ഇപ്പോള്‍ ഒരു ചവിട്ടും കൂടി എന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. നിശ്ചിത സമയത്തിനുള്ളില്‍ വിവരങ്ങള്‍ നല്‍കാനാകാത്ത പ്രവാസികളുടെ പൗരത്വം പോലും ചോദ്യം ചെയ്യപ്പെടാന്‍ വഴിയൊരുങ്ങുകയാണോ? എന്ന ചോദ്യങ്ങളെ വെറുതെ വിടാനാകില്ല. 'വിദൂരവെരിഫിക്കേഷന്‍' പോലുള്ള പ്രവാസികള്‍ക്ക് പ്രായോഗികമായ നടപടികള്‍ നിര്‍ദേശിക്കാനോ ഇറങ്ങിത്തിരിക്കാനോ വഴിയൊരുക്കാനോ തയ്യാറാകാതെ, വോട്ട് വിഷയത്തിലുള്ളത് പോലെ വഞ്ചനാ സമീപനമാണ് ലോക കേരളസഭ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ക്കുള്ളത്.അപ്പോള്‍, 'ജനാധിപത്യത്തില്‍ പ്രവാസി ജനങ്ങളില്ല' എന്ന് ഉറക്കെപ്പറയുക. ഈ ലക്കം മുഖലേഖനങ്ങള്‍ ഈ വിഷയത്തില്‍ ഊന്നുന്നു. മൂടലുകളില്‍ മാഞ്ഞുപോകുന്ന പ്രവാസചരിത്രത്തെ രേഖപ്പെടുത്താനുള്ള ശ്രമങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാക്കുക വഴി വേഗത്തില്‍ ഉണ്ടാകണമെന്ന ആവശ്യമാണ്.
'പുറംവാസിയുടെ വീട്' ആവശ്യപ്പെടുന്നത്. പഴകുംതോറും വീര്യം കൂടുന്ന യു എ ഖാദറിന്റെ രചനകളുടെ ലോകവും പുതിയ പംക്തിയായി ആരംഭിക്കുന്ന ജെഫ് കോഹ്ലറിന്റെ 'സുഗന്ധങ്ങളുടെ കുടിയേറ്റവും' വിഭവങ്ങളായുണ്ട്. കെ ടി സൂപ്പിയുടെ കവിതയും ബാബരിയാനന്തര കോടതിവിചാരങ്ങളുടെ ടോപ്‌ടോകും സ്ഥിരം പംക്തികളും പുതിയ വായനയാകും.

ബെര്‍ലിനിലെ ആദ്യത്തെ നാളുകള്‍. രണ്ടാം ദിവസം തന്നെ ഗൂഗിള്‍ മാപ്പ് നോക്കി അടുത്തുള്ള പള്ളികള്‍ അന്വേഷിച്ചു. സീ സോണില്‍ ഉള്...
28/11/2025

ബെര്‍ലിനിലെ ആദ്യത്തെ നാളുകള്‍. രണ്ടാം ദിവസം തന്നെ ഗൂഗിള്‍ മാപ്പ് നോക്കി അടുത്തുള്ള പള്ളികള്‍ അന്വേഷിച്ചു. സീ സോണില്‍ ഉള്ള സ്പാണ്ടാവോ എന്ന സ്ഥലത്താണ് താമസം. നോക്കുമ്പോള്‍ ചുറ്റുവട്ടവും പള്ളികളുണ്ട്. നടന്നാല്‍ എത്താവുന്നതും അല്ലാത്തതുമായ സ്ഥലങ്ങളില്‍ ഒരുപാട് മസ്ജിദുകള്‍. ഓരോ നാട്ടില്‍ എത്തുമ്പോഴും അതാതു നാട്ടിലെ പള്ളികള്‍ ചിലപ്പോള്‍ ഒരു മരുപ്പച്ച പോലെ തോന്നിക്കും. നാടും വീടും വിട്ടിറങ്ങുന്ന മനുഷ്യര്‍ക്ക് പള്ളികള്‍ പ്രാർഥനാകേന്ദ്രങ്ങള്‍ മാത്രമല്ല. ഏത് ദൂരം താണ്ടിയാലും, ഏത് തരം ഒറ്റപ്പെടലിലും നമുക്ക് ആരൊക്കെയോ ഉണ്ട് എന്ന ചിന്ത പള്ളികള്‍ നല്‍കും എന്ന് തോന്നാറുണ്ട്. അത് ഒരു ജമാഅത് നിസ്‌കാരത്തിന് കൂടിയാണെങ്കില്‍ നന്നാവും. ഇനി, ആളുകള്‍ ഇല്ലെങ്കിലും, സ്രഷ്ടാവ് നമ്മുടെ അടുത്ത് നില്‍ക്കുന്നത് പോലെയുള്ളൊരു അനുഭവം കൂടി ലഭിക്കും. ഇതാണ് പള്ളി തിരച്ചിലിലേക്ക് എത്തിക്കുന്നത്. ഒരു പള്ളിയും ഒരു തരത്തിലുമുള്ള അപരിചിത്വം നല്‍കില്ല എന്നതാണ് തിരിച്ചറിവ്.
ജര്‍മനിയില്‍ പല കാലത്തായി പല സന്ദര്‍ഭങ്ങളില്‍ പല നാടുകളില്‍ നിന്ന് കുടിയേറിയ മുസ്‌ലിം ജനവിഭാഗമാണ് ഇവിടെ പല പള്ളികളും ഉണ്ടാക്കിയത്. തുര്‍ക്കി, സിറിയ, ലെബനോന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് ഇവിടെ വന്ന് താമസമാക്കിയ കൂട്ടര്‍ കാലങ്ങള്‍ കൊണ്ടാണ് ഇത്തരം പ്രാര്‍ഥനാകേന്ദ്രങ്ങള്‍ നിര്‍മിച്ചത്. ജര്‍മന്‍ മുസ്‌ലിം ജനസംഖ്യയുടെ പകുതിയിലധികവും തുര്‍ക്കിഷ് വംശജരാണ്. മലബാറിലെ നാട്ടിന്‍ പുറങ്ങളില്‍ നിന്ന് ഗള്‍ഫ് നാടുകളിലേക്ക് വന്ന നാദാപുരം, വടകര പ്രദേശത്തുള്ളവര്‍ അവിടെ കഫ്തീരിയകള്‍ തുടങ്ങിയത് പോലെ തുര്‍ക്കി വംശജർ, പുതു ജീവിതത്തിന്റെ മേച്ചില്‍ പുറങ്ങള്‍ തേടിയിറങ്ങിയ പ്രദേശം കൂടിയാണ് ജര്‍മനി. മലബാരികള്‍ കഫ്തീരിയകള്‍ ആരംഭിച്ചത് പോലെ തുര്‍ക്കികള്‍ ഡോണര്‍ കെബാബിന്റെ കുഞ്ഞു കുഞ്ഞു ഔട്‌ലെറ്റുകൾ പലയിടത്തും തുടങ്ങിയിട്ടുണ്ട്.
_________________________________________
വായിക്കാം, കേൾക്കാം;
പ്രവാസി രിസാലയിൽ
'Risala Update' മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ
📌 Download Android App: https://play.google.com/store/apps/details...
📌 Download iOS App: https://apps.apple.com/app/id6449769617
𝐏𝐑𝐀𝐕𝐀𝐒𝐈 𝐑𝐈𝐒𝐀𝐋𝐀
facebook: https://www.facebook.com/pravasirisala
instagram: https://www.instagram.com/pravasirisala/
| |
| |

ഗ്ലോബൽ കലാലയം പുരസ്കാരത്തിലേക്ക് പ്രവാസികളിൽനിന്ന് രചനകൾ ക്ഷണിക്കുന്നു.
26/11/2025

ഗ്ലോബൽ കലാലയം പുരസ്കാരത്തിലേക്ക് പ്രവാസികളിൽനിന്ന് രചനകൾ ക്ഷണിക്കുന്നു.

മനോഹരമായ പള്ളിയുടെ മുന്‍വശത്തെ കവാടം കഴിഞ്ഞാല്‍ അവിടെ പട്ടാളക്കാരുടെയും അംഗരക്ഷകരുടെയും ഒരു കൂട്ടമുണ്ട്. അവരില്‍ ചിലര്‍ ...
26/11/2025

മനോഹരമായ പള്ളിയുടെ മുന്‍വശത്തെ കവാടം കഴിഞ്ഞാല്‍ അവിടെ പട്ടാളക്കാരുടെയും അംഗരക്ഷകരുടെയും ഒരു കൂട്ടമുണ്ട്. അവരില്‍ ചിലര്‍ അയല്‍രാജ്യമായ സെനഗലില്‍ നിന്നുള്ള ഇക്കോവാസ് സേനാംഗങ്ങളാണ്. ചില ദിവസങ്ങളില്‍ ഗാംബിയയുടെ പ്രസിഡന്റായ അദാമ ബാരോ ജുമുഅ നിസ്‌കരിക്കാനും ഈ അനുഗ്രഹീതമായ സ്ഥലത്ത് "സിയാറത്' നടത്താനും വരാറുണ്ട്. അതുകൊണ്ടുതന്നെ ആ പ്രദേശം അന്ന് അതീവ സുരക്ഷാ വലയത്തിലായിരിക്കും.
വെള്ളിയാഴ്ചയിലെ പ്രാര്‍ഥനകള്‍ക്ക് ശേഷം, പള്ളിക്ക് ചുറ്റും ആളുകളെ നിയന്ത്രിക്കാനും വിശ്വാസികള്‍ നല്‍കുന്ന ദാനധര്‍മങ്ങള്‍ നാട്ടുകാര്‍ക്കിടയില്‍ വിതരണം ചെയ്യാനും ചുമതലപ്പെട്ട കാരണവന്മാരില്‍ ഒരാളായ ബാബാകാര്‍ ഫായി എല്ലാവരെയും സ്നേഹത്തോടെ സ്വീകരിക്കും. ദരിദ്രര്‍ക്ക് നല്‍കാനുള്ള പഞ്ചസാരയുടെയും ഉപ്പിന്റെയും ചാക്കുകള്‍ക്കും മെഴുകുതിരി പാക്കറ്റുകള്‍ക്കുമിടയില്‍ ഒരു പ്ലാസ്റ്റിക് പായയിലാണ് അദ്ദേഹം ഇരിക്കുക. തങ്ങളുടെ പ്രാര്‍ഥനകള്‍ കേട്ട് അല്ലാഹു അനുഗ്രഹിക്കുമെന്ന പ്രതീക്ഷയില്‍ വിശ്വാസികള്‍ നല്‍കിയ വഴിപാടുകളായിരുന്നു അവയെല്ലാം. ബാബാകാര്‍ വിശദീകരിച്ചതുപോലെ, "ഉപ്പില്ലാതെ ആര്‍ക്കും ഭക്ഷണം കഴിക്കാനോ, മധുരമില്ലാതെ ചായ കുടിക്കാനോ കഴിയില്ല.' അതുപോലെ വൈദ്യുതി തടസ്സപ്പെടുമ്പോള്‍ മെഴുകുതിരികള്‍ വെളിച്ചം നല്‍കുന്നു. ഈ ലളിതമായ കാഴ്ചയില്‍ പോലും ഒരു ആത്മീയ ചൈതന്യം നിറഞ്ഞുനിന്നിരുന്നു.
_________________________________________
വായിക്കാം, കേൾക്കാം;
പ്രവാസി രിസാലയിൽ
'Risala Update' മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ
📌 Download Android App: https://play.google.com/store/apps/details...
📌 Download iOS App: https://apps.apple.com/app/id6449769617
𝐏𝐑𝐀𝐕𝐀𝐒𝐈 𝐑𝐈𝐒𝐀𝐋𝐀
https://www.facebook.com/pravasirisala
| |
| |

മലയാളിയുടെ, പ്രത്യേകിച്ചും മലബാറിലെ മുസ്‌ലിംകളുടെ പ്രവാസജീവിതത്തിന്, ഗള്‍ഫ് പ്രവാസത്തിന് മുമ്പും സമ്പന്നതയുടെ അധ്യായങ്ങള...
25/11/2025

മലയാളിയുടെ, പ്രത്യേകിച്ചും മലബാറിലെ മുസ്‌ലിംകളുടെ പ്രവാസജീവിതത്തിന്, ഗള്‍ഫ് പ്രവാസത്തിന് മുമ്പും സമ്പന്നതയുടെ അധ്യായങ്ങള്‍ ഉണ്ടായിട്ടുണ്ട്. ബർമയിലേക്കും സിംഗപ്പൂരിലേക്കുമൊക്കെ പ്രവാസികളായി പോയവര്‍ അന്നാടുകളില്‍ കച്ചവടം ചെയ്തും ജോലി ചെയ്തും നന്നായി സമ്പാദിച്ചു കൂട്ടുകയും നാട്ടില്‍ പറമ്പുകളായും മാളിക വീടുകളായും അതിന്റെയൊക്കെ പൊലിമക്ക് ചേര്‍ന്ന പത്രാസുകളോടെ ലങ്കി നിൽക്കുകയും ചെയ്തൊരു കാലമുണ്ട്. പട്ടിണിയും ദാരിദ്ര്യവും കൊടികുത്തി നിന്ന അക്കാലത്ത് റങ്കൂണില്‍ നിന്നും മലയായില്‍ നിന്നുമൊക്കെ പൊന്നും പണവുമായി വന്നവരുടെയത്രയും തിളക്കം ഗള്‍ഫ് പ്രവാസത്തിന് ഉണ്ടായിട്ടുണ്ടാവില്ല.
പെട്ടെന്നാണ് ആ പ്രതാപം ഇല്ലാതായത്. ആ നാടുകളില്‍ ഇന്ത്യക്കാര്‍ക്ക് നിരോധനവും നിയന്ത്രണവുമൊക്കെ വന്നതോടെ ഉള്ളതൊക്കെ ഉപേക്ഷിച്ച് നാട്ടിലേക്ക് ഓടിപ്പോരേണ്ടി വന്നു. അതോടെ പത്രാസും പ്രതാപവുമൊക്കെ അസ്തമിച്ചു. നാട്ടില്‍ ജോലിയോ കച്ചവടമോ ചെയ്ത് ജീവിക്കാന്‍ പലരെയും ആഢ്യത്വം അനുവദിച്ചതുമില്ല. ഉള്ള സ്വത്തു വിറ്റും മുണ്ടു മുറുക്കിയുടുത്തും അഭിമാനം വിടാതെ ജീവിക്കാന്‍ പാടുപെട്ട പ്രവാസികളുടെ ചരിത്രം കൂടിയാണത്. പിന്നീടാണ് മലയാളിയുടെ ഗള്‍ഫ് പ്രവാസത്തിന്റെ തുടക്കം.
ഈ രണ്ട് പ്രവാസങ്ങളെയും അതിന്റെ കയറ്റിറക്കങ്ങളെയും മനോഹരമായി ആവിഷ്‌കരിച്ച സാഹിത്യ സൃഷ്ടിയാണ് യു. എ. ഖാദര്‍ എഴുതിയ "ദുബായ്‌തെയ്യം' എന്ന നോവലെറ്റ്. ഗള്‍ഫ് പ്രവാസത്തിന്റെ വസന്തകാലമായ എണ്‍പതുകളുടെ തുടക്കത്തില്‍ പ്രസിദ്ധീകരിച്ച "തൃക്കോട്ടൂര്‍ പെരുമ' എന്ന സമാഹാരത്തിലാണ് ഈ നോവലെറ്റുള്ളത്. 1984 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും, 2009 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ച കൃതിയാണ് "തൃക്കോട്ടൂര്‍ പെരുമ'.
തൃക്കോട്ടൂരിലെ പലിശക്കാരന്‍ കൂനന്‍ പെരച്ചുട്ടിയിലൂടെയാണ് കഥാകൃത്ത് ഈ രണ്ടു കാലങ്ങളെ ആഖ്യാനിക്കുന്നത്. ഉണ്ടറുതി പാട്ടത്തിന് പണം കൊടുക്കുന്ന ആളാണ് കൂനന്‍ പെരച്ചുട്ടി. പഴയ കാലത്ത് പണത്തിന് തിടുക്കമുള്ള ആളുകള്‍ പണം കടം വാങ്ങിയത് തിരിച്ചു കൊടുക്കുന്നത് വരെ നിശ്ചിത കാലത്തേക്ക് ആ പറമ്പില്‍ നിന്നുള്ള ആദായം പണം കൊടുത്ത ആള്‍ക്ക് എടുക്കാന്‍ അനുവാദം നല്‍കുന്നതാണ് ഉണ്ടറുതി പാട്ടം. പണം തിരിച്ചു കൊടുക്കാന്‍ വൈകുംതോറും പറമ്പില്‍ നിന്നുള്ള സകല ആദായവും ഉണ്ടറുതിക്കാരന്‍ കൊണ്ടുപോവും. ഒരിക്കലും കടം വീട്ടാന്‍ കഴിയാത്ത അവസ്ഥയിലാണെങ്കില്‍ എന്തെങ്കിലും നക്കാപ്പിച്ച കൂടി കൊടുത്ത് പറമ്പും പുരയിടവും ഉണ്ടറുതിക്കാരന്‍ സ്വന്തമാക്കുകയും ചെയ്യും. കടുത്ത പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും അക്കാലത്ത് ഇങ്ങനെയുള്ള ചൂഷകര്‍ ധാരാളം.
_________________________________________
വായിക്കാം, കേൾക്കാം;
പ്രവാസി രിസാലയിൽ
'Risala Update' മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ
📌 Download Android App: https://play.google.com/store/apps/details...
📌 Download iOS App: https://apps.apple.com/app/id6449769617
𝐏𝐑𝐀𝐕𝐀𝐒𝐈 𝐑𝐈𝐒𝐀𝐋𝐀
https://www.facebook.com/pravasirisala
| |
| |

സബീ...എന്ന് വിളിച്ചിട്ട് കുറച്ചു നേരം ഒരു  നിശബ്ദത. പിന്നെ വിറയ്ക്കുന്ന ശബ്ദത്തില്‍ തുടര്‍ന്നു. നമ്മുടെ വണ്ടി അപകടത്തില്...
22/11/2025

സബീ...എന്ന് വിളിച്ചിട്ട് കുറച്ചു നേരം ഒരു നിശബ്ദത. പിന്നെ വിറയ്ക്കുന്ന ശബ്ദത്തില്‍ തുടര്‍ന്നു. നമ്മുടെ വണ്ടി അപകടത്തില്‍പ്പെട്ടു എനിക്കറിയില്ല ആരൊക്കെയോ മരിച്ചു പോയെന്നാണ് തോന്നുന്നത് ഇവിടെങ്ങും ആരുമില്ല. ഫോണൊക്കെ എങ്ങോട്ട് പോയെന്നറിയില്ല. എനിക്ക് നിന്റെ നമ്പര്‍ മാത്രമേ ഓർമയുള്ളു. നീ ആരെയെങ്കിലും ഒന്ന് വിളിച്ചറിയിക്ക്. വാക്കുകളില്‍ വല്ലാത്ത നീറ്റല്‍. നാവിന്റെ മരവിപ്പ് കൊണ്ടാവണം അത്രയും പറഞ്ഞ് ഫോണ്‍ കട്ടായി.
അവിശ്വസനീയമായ ആ വാര്‍ത്തയുടെ ഷോക്കില്‍ അല്‍പനേരത്തേക്ക് സമനില തെറ്റിയ മട്ടിലായിപ്പോയ ഞാന്‍ ഉറക്കെ ഉറക്കെ നിലവിളിച്ചു. എന്നെ കുലുക്കി വിളിച്ച് മക്കള്‍ ഉമ്മാ എന്തു പറ്റി എന്തു പറ്റിയെന്ന് വിലപിച്ചു. ഞാനവരുടെ നേരേ ഒരു സംഹാരരുദ്രയെപ്പോലെ രോഷപ്പെട്ടു. ആത്മരോഷങ്ങളുടെ വേപഥു ആ കുഞ്ഞുങ്ങളുടെ മേല്‍ ഊക്കോടെ പതിച്ചു.
"നിസ്‌കരിക്കാന്‍ പറഞ്ഞാല്‍ രണ്ടിനും നേരമില്ലല്ലോ. അനുഭവിക്ക് രണ്ടാളും. റബ്ബ് നമ്മളെ ശിക്ഷിച്ചിരിക്കുന്നു. നിസ്‌കരിക്ക്, പ്രാര്‍ഥിക്ക് എന്ന് എത്ര പ്രാവശ്യം ഞാന്‍ പറയുമായിരുന്നു. അനുഭവിക്ക്...'
കഥയറിയാതെ പകച്ച കണ്ണുകളുമായി എന്നെ ഉറ്റു നോക്കുന്ന പന്ത്രണ്ടും ഏഴും വയസ്സുള്ള മക്കളെ ഞാന്‍ നെഞ്ചോട് ചേര്‍ത്ത് പിടിച്ചു. മക്കളേ... നമ്മുടെ വാപ്പി.. വണ്ടി.. ആക്‌സിഡന്റ്... മുറിഞ്ഞു മുറിഞ്ഞു പോയ വാക്കുകള്‍ പൂര്‍ത്തിയാക്കാനാവാതെ ഞാനുഴറി... എത്ര നേരം ആ ഇരുപ്പിരുന്ന് ഞങ്ങള്‍ മൂന്നാളും കരഞ്ഞെന്നറിയില്ല.
കുറച്ച് നേരത്തേക്ക് ഞാനനുഭവിച്ച നിരാലംബതയില്‍ നിന്ന്, ഞൊടിയിടയില്‍ പരിസരബോധം വീണ്ടെടുത്ത ഞാന്‍ ഫോണെടുത്ത്, റിയാദിലുള്ള സുഹൃത്ത് സക്കീര്‍ക്കയെ വിവരം ധരിപ്പിച്ചു. മക്കള്‍ ഓടിപ്പോയി അയല്‍വക്കത്തെ രാജേട്ടനെ വിളിച്ചു. രാജേട്ടനും മറ്റൊരു സുഹൃത്ത് നവാസും കൂടി ആ രാത്രി തന്നെ മദീനയിലേക്കുള്ള പാതയിലേക്ക് പുറപ്പെട്ടു. പിന്നീട് എന്റെ ഫോണിന് വിശ്രമമില്ലായിരുന്നു. അറിഞ്ഞവര്‍ അറിഞ്ഞവര്‍ വിളിച്ചുകൊണ്ടേയിരുന്നു.കരച്ചില്‍ പുരണ്ട വാക്കുകളിലൂടെ ഞാനവരെ സംഭവം അറിയിച്ചു കൊണ്ടിരുന്നു. ഒരിറ്റ് കണ്ണീര്‍ വാര്‍ക്കാന്‍ ഉറ്റവരോ ഉടയവരോ അടുത്തില്ലല്ലോ എന്നെനിക്ക് ഖേദിക്കേണ്ടി വന്നില്ല. സൗഹൃദങ്ങളുടെ ശക്തിയും വിലയും തിരിച്ചറിഞ്ഞ നാളുകളായിരുന്നു അത്.
_________________________________________
വായിക്കാം, കേൾക്കാം;
പ്രവാസി രിസാലയിൽ
'Risala Update' മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ
📌 Download Android App: https://play.google.com/store/apps/details...
📌 Download iOS App: https://apps.apple.com/app/id6449769617
𝐏𝐑𝐀𝐕𝐀𝐒𝐈 𝐑𝐈𝐒𝐀𝐋𝐀
https://www.facebook.com/pravasirisala
| |
| |

ലക്കം 756 ഇപ്പോള്‍ മുന്നിലുണ്ട്. അതില്‍ വായനക്കാരുടെ വീക്ഷണം എടുത്ത് വായിച്ചപ്പോള്‍ ഞാന്‍ തന്നെ ഞെട്ടി. അന്നതൊന്നും ഒരു ...
19/11/2025

ലക്കം 756 ഇപ്പോള്‍ മുന്നിലുണ്ട്. അതില്‍ വായനക്കാരുടെ വീക്ഷണം എടുത്ത് വായിച്ചപ്പോള്‍ ഞാന്‍ തന്നെ ഞെട്ടി. അന്നതൊന്നും ഒരു ഞെട്ടലും പരുങ്ങലുമില്ലാതെ സാധിച്ചു. ഇന്നിപ്പോള്‍ നോക്കുമ്പോള്‍ വിമര്‍ശനത്തിന്റെ മാലപ്പടക്കത്തിനാണതില്‍ തീ കൊടുത്തിരിക്കുന്നത്. രിസാലയില്‍ പ്രസിദ്ധീകരിച്ചു വന്ന സൃഷ്ടികള്‍ മാത്രമല്ല, പൊതുവിടത്തിലെ ചര്‍ച്ചകളും അന്ന് വായനക്കാര്‍ കുത്തിപ്പൊക്കാറുണ്ട്. പലരെയും കുന്തത്തില്‍ നാട്ടിയിട്ടുമുണ്ട്. പ്രമുഖരില്‍ പലരുടെയും തലയുരുണ്ടിട്ടുമുണ്ട്.
കാസിം ഇരിക്കൂര്‍ അങ്ങനെ രൂക്ഷവിമര്‍ശനങ്ങള്‍ക്ക് ശരവ്യനായ ഒരാളാണ്. രിസാലയുടെ കോളമിസ്റ്റായിരുന്നു കാസിം. രിസാലക്ക് വേണ്ടി നിര്‍ഭയം എഴുതിയിരുന്ന ഒരാള്‍. മാധ്യമത്തിലായിരിക്കെയാണ് കാസിം രിസാലയില്‍ എഴുതിയിരുന്നത്. മാധ്യമത്തിലെ യജമാനന്മാര്‍ക്ക് രുചിക്കാത്ത പലതും അദ്ദേഹം രിസാലയിലൂടെ വലിച്ച് പുറത്തിട്ടു. എന്നല്ല മുസ്‌ലിം സാമൂഹിക മാറ്റത്തെക്കുറിച്ചുള്ള എഴുതിത്തേഞ്ഞ നുണകളെ അദ്ദേഹം പ്രതിക്കൂട്ടില്‍ കയറ്റി. ഓരോ ആഴ്ചയും "വാര്‍ത്തകള്‍ക്കപ്പുറം' എന്ന കാസിമിന്റെ കോളം എന്തെഴുതുന്നു എന്നത് നുണയില്‍ കെട്ടിപ്പടുത്ത മുസ്‌ലിം നവോത്ഥാന ചരിത്രത്തിന്റെ ആരാധകരെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയായിരുന്നു. കാസിമിന്റെ ലേഖനം വായിച്ചാണ് ഞാന്‍ രിസാലയെ അറിഞ്ഞതെന്ന് യശശ്ശരീരനായ സാഹിത്യകാരന്‍ തോപ്പില്‍ മുഹമ്മദ് മീരാന്‍ മാധ്യമം റിക്രിയേഷന്‍ ക്ലബ്ബിന്റെ സംഗമത്തില്‍ തന്നെ പറഞ്ഞപ്പോള്‍ നട്ടെല്ല് വിറച്ചത് കാസിമിന് മാത്രമല്ല, അവിടുത്തെ ഗ്രൂപ്പ് പത്രാധിപന്മാര്‍ക്ക് കൂടിയായിരുന്നു. തൊള്ളായിരത്തി ഇരുപത്തൊന്നിലോ നാല്പതിലോ മറ്റോ ആണ് കേരളത്തിലെ മുസ്‌ലിംകള്‍ വിളക്കത്തിരുന്ന് തുടങ്ങിയത് എന്ന് വലിയ വായ്ക്ക് പറഞ്ഞു പോരുന്നവര്‍ യഥാസ്ഥിതിക മുസ്‌ലിംകളുടെ ഒരു സംഭാവനകളെയും അംഗീകരിക്കാന്‍ കഴിയാത്ത വിധം പ്രമാണിത്വത്തിന്റെ പിടിയിലായിരുന്നു. ആ കാസിം പിന്നീട് നേരത്തെ പറഞ്ഞത് മാറ്റിയെഴുതാന്‍ നിര്‍ബന്ധിതനായി. സാഹചര്യങ്ങള്‍ക്ക് മീതെ മലര്‍ന്നടിച്ച് വീഴുന്നത് വന്‍പാപമൊന്നുമല്ല. ചരിത്രത്തെ ഞെട്ടിച്ച അത്തരം കാറ്റുവീഴ്ചകള്‍ എമ്പാടുമുണ്ട്. അതിലൊന്നായി അതിനെയും കാണണം. 2007 ലെ മാധ്യമം വാര്‍ഷികപ്പതിപ്പില്‍ അദ്ദേഹം എഴുതിയ ദീര്‍ഘ ലേഖനം (തലവാചകം: കാഫര്‍ മായനെ തലശേരി വീണ്ടും അന്വേഷിക്കുന്നു). ആ വീഴ്‌ച്ചയുടെ സ്ഫോടനാത്മക എടുത്തു കാട്ടുന്നതായി. മുസ്‌ലിം സമുദായത്തിനെതിരെ ആധുനികത നടത്തിയ സകല ആക്രമണങ്ങളെയും നവോത്ഥാനവത്കരിച്ച് ന്യായീകരിക്കുന്നതായിരുന്നു ലേഖനം. ആ വീഴ്ചയുടെ ആശയ പ്രതിസന്ധി രിസാല വായനക്കാര്‍ അതി ശക്തമായി തുറന്നുകാട്ടി. ലക്കം 756 അതിന്റെ തീയും പുകയും നിറഞ്ഞ ലക്കമാണ്. അതിലെ വായനക്കാരുടെ വീക്ഷണത്തില്‍ രണ്ട് കുറിപ്പുകള്‍ ആ വിഷയത്തിലുള്ളതാണ്. "ഒരു മുസ്‌ലിം ബുദ്ധിജീവി മുഖ്യധാരയില്‍ എത്തിയപ്പോള്‍ "എന്ന തലവാചകത്തില്‍ വന്ന കുറിപ്പ് ദീര്‍ഘവും നിശിതവുമാണ്. കാസിമിന്റെ പഴയ വരികള്‍ പുതിയ വരികളെ കടന്നാക്രമിക്കുന്നതിന്റെ ഉദ്വേഗജനകമായ സന്ദര്‍ഭങ്ങള്‍ കൊണ്ട് നിറഞ്ഞു നില്‍ക്കുന്ന വിമര്‍ശനമാണത്. മുഹമ്മദ് റാഫി വിളയിലാണത് എഴുതിയിട്ടുള്ളത്. കാഫര്‍ മായിന് ഇത്ര ചെയ്ഞ്ചില്ലായിരുന്നു എന്നതാണ് രണ്ടാം തലക്കെട്ട്. മുഹമ്മദ് ഉവൈസ് വാവൂരാണ് എഴുത്തുകാരന്‍. രണ്ട് പേരും രിസാലയുടെ കളരിയില്‍ നിന്ന് അടവെടുത്തു പഠിച്ചവര്‍. കാസിമിന് കണക്കിന് കൊടുത്ത വരികള്‍. രിസാല അങ്ങനെയായിരുന്നു. ഇടംവലം നോക്കാതെ അത് പോരാട്ട വീഥിയിലായിരുന്നു. പൊരുതി വാങ്ങിയ ചങ്കുറപ്പായിരുന്നു രിസാല.
_________________________________________
_വായിക്കാം, കേൾക്കാം;
പ്രവാസി രിസാലയിൽ_
'Risala Update' മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ
📌 Download Android App: https://play.google.com/store/apps/details...
📌 Download iOS App: https://apps.apple.com/app/id6449769617
©️ 𝐑𝐈𝐒𝐀𝐋𝐀 𝐔𝐏𝐃𝐀𝐓𝐄
| |
| |

ഇംഗ്ലീഷ് കഴിഞ്ഞാല്‍ മെല്‍ബണില്‍ ഏറ്റവും കൂടുതല്‍ സംസാരിക്കുന്ന വിദേശ ഭാഷകളില്‍ ഇന്ത്യന്‍ ഭാഷകള്‍ക്ക് ഇന്ന് സുപ്രധാന സ്ഥാ...
18/11/2025

ഇംഗ്ലീഷ് കഴിഞ്ഞാല്‍ മെല്‍ബണില്‍ ഏറ്റവും കൂടുതല്‍ സംസാരിക്കുന്ന വിദേശ ഭാഷകളില്‍ ഇന്ത്യന്‍ ഭാഷകള്‍ക്ക് ഇന്ന് സുപ്രധാന സ്ഥാനമുണ്ട്. പഞ്ചാബി, ഹിന്ദി, തമിഴ്, മലയാളം,തെലുങ്ക്, ഗുജറാത്തി ഭാഷകളും മെല്‍ബണിലെ സാമൂഹിക ജീവിതത്തില്‍ സജീവമാണ്. ഈ ഭാഷാ വൈവിധ്യം സ്‌കൂളുകളിലെ ഭാഷാ പഠന പരിപാടികളിലും, പ്രാദേശിക മാധ്യമങ്ങളിലും, റേഡിയോ പരിപാടികളിലും പ്രതിഫലിക്കുന്നുണ്ട്. ഉദാഹരണത്തിന്, മലയാളം സംസാരിക്കുന്ന പ്രവാസികള്‍ക്ക് വേണ്ടി പ്രത്യേക റേഡിയോ പരിപാടികളും ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളും മെല്‍ബണില്‍ സജീവമാണ്. മെല്‍ബണിന്റെ സമ്പദ് വ്യവസ്ഥയിലും ഇന്ത്യന്‍ സമൂഹത്തിന് വലിയ പങ്കുണ്ട്. ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ മെല്‍ബണിലെ പ്രധാന യൂനിവേഴ്‌സിറ്റികളില്‍ ഉന്നത വിദ്യാഭ്യാസം നേടുന്നവരില്‍ വലിയൊരു വിഭാഗമാണ്. ഇത് അവരുടെ സാമ്പത്തിക മേഖലക്ക് വലിയ ഉത്തേജനം നല്‍കുന്നു. ഐടി, ആരോഗ്യം, എഞ്ചിനീയറിംങ്, ഗതാഗതം തുടങ്ങിയ പ്രധാന മേഖലകളില്‍ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള ഇന്ത്യന്‍ പ്രൊഫഷണലുകള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കുന്നു. ധാരാളം ഇന്ത്യക്കാര്‍ ചെറുകിട സംരംഭകരായും നഗരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
_________________________________________
_വായിക്കാം, കേൾക്കാം;
പ്രവാസി രിസാലയിൽ_
'Risala Update' മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ
📌 Download Android App: https://play.google.com/store/apps/details...
📌 Download iOS App: https://apps.apple.com/app/id6449769617
©️ 𝐑𝐈𝐒𝐀𝐋𝐀 𝐔𝐏𝐃𝐀𝐓𝐄
| |
| |

"പെണ്ണയനങ്ങളുടെ ഭൂപടത്തില്‍' ഏറ്റവും തീവ്രമായ ഒരുനുഭവം വായനക്കാരുമായി സംവദിക്കുന്നത് അമല്‍ ഫെര്‍മിസ് "കടലോളം ആഴമുള്ള പ്ര...
17/11/2025

"പെണ്ണയനങ്ങളുടെ ഭൂപടത്തില്‍' ഏറ്റവും തീവ്രമായ ഒരുനുഭവം വായനക്കാരുമായി സംവദിക്കുന്നത് അമല്‍ ഫെര്‍മിസ് "കടലോളം ആഴമുള്ള പ്രവാസം' എന്ന ലേഖനത്തിലാണ്. അവര്‍ ഹെന്ന (മൈലാഞ്ചി അണിയിക്കുന്ന) കലാകാരിയാണ്. ഒരു ദിവസം അവര്‍ക്കൊരു കോള്‍ വന്നു. യുദ്ധത്തില്‍ പരിക്കേറ്റ കുട്ടികളേയും സ്ത്രീകളേയും മൈലാഞ്ചി അണിയിച്ച് സന്തോഷിപ്പിക്കാമോ എന്ന്. ദോഹയിലാണ് സംഭവം. ഫലസ്തീനില്‍ ഇസ്രായിലിന്റെ മാരകാക്രമണത്തില്‍ പരിക്കേറ്റ സ്ത്രീകളേയും കുട്ടികളേയും ഖത്വർ തലസ്ഥാനമായ ദോഹയില്‍ കൊണ്ടു വരികയും ചികില്‍സിക്കുകയും സംരക്ഷിക്കുകയും ചെയ്തിരുന്നു ആ രാജ്യം. അത്തരമൊരു സ്ഥലത്തേക്കാണ് അമര്‍ ഫെര്‍മിസിനു പോകേണ്ടത്. അവര്‍ എഴുതുന്നു: ദോഹയിലെ ആഡംബര ഭവന സമുച്ചയത്തിലാണ് അവരെ പാര്‍പ്പിച്ചിരിക്കുന്നത്. വീടുകള്‍ക്ക് നടുവിലെ പാതയിലൂടെ വീല്‍ച്ചെയറുകളില്‍ കൈകാലുകള്‍ നഷ്ടപ്പെട്ട കൗമാരക്കാര്‍ പതിയെ സഞ്ചരിക്കുന്ന ദൃശ്യമാണ് ആദ്യം കണ്ണിലുടക്കിയത്. എന്റെ ഹൃദയത്തിന്റെ മിടിപ്പ് ഉയര്‍ന്നു. വീടുകളുടെ പുറത്തെ ബാല്‍ക്കണിയില്‍ ചാരിവെച്ചിരിക്കുന്ന ക്രച്ചസും വീല്‍ച്ചെയറും. മൈലാഞ്ചിയുമായി ചെന്നപ്പോള്‍ കുഞ്ഞുങ്ങള്‍ കൂസലില്ലാതെ ചുറ്റിലും പൊതിഞ്ഞു. മൈലാഞ്ചി അണിയിച്ചു തുടങ്ങിയപ്പോള്‍ ഞങ്ങള്‍ രണ്ടു കൂട്ടരും ഉല്‍സാഹത്തിമിര്‍പ്പിലായി. രാത്രിയാണെങ്കിലും ആകാശത്തില്‍ നിലാവിന്റെ നീലത്തുണ്ടുകള്‍ പ്രകാശം പരത്തി. എതിരെയിരുന്ന കൗമാരക്കാരിയുടെ വെളുത്ത തുടുത്ത കൈവെള്ളയില്‍ ഹൃദയ ചിഹ്നം വരച്ച് അതിന്നകത്തെഴുതാന്‍ അവളുടെ പേരിന്റെ ആദ്യാക്ഷരം ചോദിച്ചപ്പോള്‍ അവള്‍ അക്ഷരം പറഞ്ഞ് പൊടുന്നനെ പൊട്ടിക്കരഞ്ഞു. അമ്പരപ്പോടെ ഉറ്റു നോക്കിയപ്പോള്‍ അതവളുടെ പേരിന്റെ ആദ്യാക്ഷരമല്ല, മറിച്ച് ബാബയുടെ പേരിന്റെ ആദ്യാക്ഷരമാണ്. അവളെ ഇങ്ങോട്ട് കയറ്റി വിട്ടിട്ട് ബാബ തന്റെ നാടിന്നു വേണ്ടി അങ്ങ് ദൂരെ റഫയില്‍ തന്നെയാണ്.
പല സ്ത്രീകളും ഫോണില്‍ സംസാരിച്ചു കൊണ്ടിരുന്നു. ഫലസ്തീനിയന്‍ കഫിയ്യ തലയില്‍ ചുറ്റിക്കെട്ടിയ മുഖങ്ങള്‍ വീഡിയോ കോളില്‍ പ്രത്യക്ഷപ്പെട്ടു. വെസ്റ്റ്ബാങ്കിന്റെ തീരത്തും ഗസ്സയിലും റഫയിലും നിലം പരിശായ വീടുകള്‍ക്കു മുകളില്‍ കയറി നിന്ന് വിതുമ്പുന്നവര്‍. ജീവനറ്റ് പോയവര്‍ക്കിടയില്‍ ശ്വസിക്കുന്ന ജഡങ്ങളെപ്പോലെ ചില മനുഷ്യര്‍. പൊയ്‌പ്പോയ നല്ല കാലത്തിന്റെ അവശിഷ്ടങ്ങള്‍ പേറുന്ന ആ കുഞ്ഞുങ്ങളും ഉമ്മമാരും നിര്‍ത്താതെ സംസാരിച്ചു. അവരെ വിട്ടു പിരിയുമ്പോള്‍ എന്റെ ഹൃദയം നുറുങ്ങുന്ന വേദന തോന്നി. എന്റെ നിസ്സഹായതയുടെ നിര്‍വികാരിതയെന്നെ പൊള്ളിപ്പഴുപ്പിച്ചു: ഈ വാക്കുകള്‍ ഒരു വിശദീകരണവും ആവശ്യമില്ലാതെ സ്വയം സംസാരിക്കുന്നു. പ്രവാസത്തില്‍ പലപ്പോഴും ഇത്തരം തീക്ഷ്ണാനുഭവങ്ങള്‍ കടന്നു വരുന്നു. മൈലാഞ്ചി പരിക്കും മുറിവുകളുമായി കഴിയുന്നവര്‍ക്ക് ചെറിയ സാന്ത്വനമാകുമെന്ന് മനസ്സിലാക്കിയാണ് പുനരവധിവാസ വീടുകളിലേക്ക് അമല്‍ ഫെര്‍മിസ് ക്ഷണിക്കപ്പെടുന്നത്. എന്നാല്‍ മൈലാഞ്ചിയിടാന്‍ കൈകളില്ലാത്തവര്‍ ആ കൂട്ടത്തിലുണ്ടായിരുന്നുവെന്ന് അവര്‍ കഠിന ദുഃഖത്തോടെ ഓര്‍ക്കുന്നു.
_________________________________________
വായിക്കാം, കേൾക്കാം;
പ്രവാസി രിസാലയിൽ
'Risala Update' മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ
📌 Download Android App: https://play.google.com/store/apps/details...
📌 Download iOS App: https://apps.apple.com/app/id6449769617
𝐏𝐑𝐀𝐕𝐀𝐒𝐈 𝐑𝐈𝐒𝐀𝐋𝐀
https://www.facebook.com/pravasirisala
| |
| |

ജോൺ ഡബ്ലിയു കൈസറിന്റെ *പോരാളി ജീവിതം* പുസ്തക പ്രകാശനം ഇന്ന്ഷാർജ: ജോൺ ഡബ്ലിയു കൈസർ രചിച്ച കമാൻഡർ ഓഫ് ഫെയ്ത്ത്ഫുൾ എന്ന പുസ...
13/11/2025

ജോൺ ഡബ്ലിയു കൈസറിന്റെ *പോരാളി ജീവിതം* പുസ്തക പ്രകാശനം ഇന്ന്

ഷാർജ: ജോൺ ഡബ്ലിയു കൈസർ രചിച്ച കമാൻഡർ ഓഫ് ഫെയ്ത്ത്ഫുൾ എന്ന പുസ്തകത്തിൻറെ മലയാള വിവർത്തനം പോരാളി ജീവിതം നാളെ, വ്യാഴാഴ്ച വൈകുന്നേരം ഏഴ് മണിക്ക് ഷാർജ ഇൻറർനാഷണൽ ബുക്ക് ഫെയർ റൈറ്റേഴ്സ് ഫോറത്തിൽ വച്ച് പ്രകാശനം ചെയ്യും. ഐപിബി പ്രസിദ്ധീകരിച്ച പുസ്തകം മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് അബ്ദുള്ള മണിമയും അബ്ദുൽ മജീദും ആണ്.

പ്രശസ്ത മലയാള സാഹിത്യകാരൻ പികെ പോക്കർ പുസ്തകം പ്രകാശനം ചെയ്യും. ഐപിബി ഡയറക്ടർ സി എൻ ജാഫർ സാദിഖ്, ഡോ. സലാഹുദ്ദീൻ അയ്യൂബി, രിസാല സ്റ്റഡി സർക്കിൾ ഗ്ലോബൽ സെക്രട്ടറി ഫൈസൽ ബുഖാരി വാഴയൂർ, യുഎഇ ജനറൽ സെക്രട്ടറി ഫബാരി കുറ്റിച്ചിറ, ചെയർമാൻ ജാബിർ സഖാഫി പുതുപറമ്പ് എന്നിവർ പങ്കെടുക്കും

Address

University City
Sharjah
27272

Alerts

Be the first to know and let us send you an email when Pravasi Risala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Pravasi Risala:

Share

Category