Pravasi Risala

Pravasi Risala Pravasi Risala Monthly
Email: [email protected]

ഇസ്ലാമിക ആത്മീയതയുടെ ആസ്വാദ്യകരങ്ങളായ വായനകളിലേക്ക്‌ ഇത്രയേറെ കടന്നു വന്ന ഒരു പ്രവാസി പ്രിസിദ്ധീകരണവുമുണ്ടായിട്ടില്ല. പിന്നെ പ്രവസികളിലെ ഏതു വിഭാഗങ്ങള്‍ക്കും ഉള്‍കൊള്ളാവുന്ന ഭാഷയും അവതരണവും. അതിലോക്കെയുപരി ഏതൊരു സാധാരണ പ്രവാസിയുടെയും ആവലാതികള്‍ അധികാരികളുടെ ശ്രദ്ധയില്‍ പെടുത്താനും സാമൂഹിക വിഷയമായി ഉയര്‍ത്തി കൊണ്ട് വരാനുള്ള പ്രവാസി രിസാലയുടെ മിടുക്കും അതിന്‍റെ വായനക്കാര്‍ തന്നെ എടുത്തു പറഞ്ഞ ഗുണങ്

ങളാണ്.

ഇടക്കിടെ ഇറങ്ങുന്ന പ്രത്യേക പതിപ്പുകള്‍ ഹൃദ്യമായ സമ്മാനങ്ങളായി. ആ പതിപ്പുകളിലും സാധാരണ ലക്കങ്ങളിലുമായി അക്കരെയും ഇക്കരെയുമുള്ള വായനക്കാര്‍ക്കിഷ്ടപെട്ട ഒരു പാട് വലിയ എഴുത്തുകാരെ പ്രവാസി രിസാല കൊണ്ട് വന്നു.

ആരെയും ആകര്‍ഷിക്കുന്ന കെട്ടും മട്ടും, സ്വന്തം പ്രിസിദ്ധീകരണമായി ഏതൊരു മലയാളിക്കും നെഞ്ചോട് ചേര്‍ക്കാവുന്ന ബഹുസ്വരതയും ക്രമീകരണ മികവും അതിന്‍റെ വലിയ സവിശേഷതകളായി.

വിദേശരാജ്യങ്ങളില്‍ പ്രവാസികള്‍ ജയിലില്‍ അകപ്പെടുന്നതിന് പല കാരണങ്ങളുണ്ട്. അറിവില്ലായ്മയും ചൂഷണങ്ങളുമാണ് പലപ്പോഴും ഈ ദുരന...
17/10/2025

വിദേശരാജ്യങ്ങളില്‍ പ്രവാസികള്‍ ജയിലില്‍ അകപ്പെടുന്നതിന് പല കാരണങ്ങളുണ്ട്. അറിവില്ലായ്മയും ചൂഷണങ്ങളുമാണ് പലപ്പോഴും ഈ ദുരന്തങ്ങള്‍ക്ക് വഴിയൊരുക്കുന്നത്.

നിയമവിരുദ്ധമായ താമസം (Overstay):
വിസയുടെ കാലാവധി കഴിഞ്ഞിട്ടും ഒരു വിദേശരാജ്യത്ത് തുടരുന്നത് ഗുരുതരമായ നിയമലംഘനമാണ്. ജയിലില്‍ കഴിയുന്ന പ്രവാസികളില്‍ വലിയൊരു വിഭാഗം ഇത്തരം കേസുകളില്‍ ഉള്‍പ്പെട്ടവരാണ്. ജോലി നഷ്ടപ്പെടുക, ജോലി ചെയ്യുന്ന സ്ഥാപനം ഉപേക്ഷിച്ചുപോവുക, വിസിറ്റ് വിസയില്‍ വന്ന് ജോലി ലഭിക്കാതെ കാലാവധി കഴിയുക തുടങ്ങിയ സാഹചര്യങ്ങളാണ് ഇത്തരം നിയമലംഘനങ്ങള്‍ക്ക് പ്രധാന കാരണങ്ങള്‍.
നിയമവിരുദ്ധമായി താമസിക്കുന്നവര്‍ പിന്നീട് കടുത്ത ദുരിതങ്ങളാണ് നേരിടുന്നത്. തൊഴിലെടുക്കാനോ താമസിക്കാന്‍ ഒരു മുറി നേടാനോ ഇവര്‍ക്കാകുന്നില്ല . ജോലി ഇല്ലാതാവുമ്പോള്‍ സൗഹൃദങ്ങളും ബന്ധങ്ങളും തകരുന്നു. വാടക കൊടുക്കാന്‍ കഴിയാത്തതിനാല്‍ സ്വന്തം മുറിയില്‍നിന്ന് പോലും പുറത്താക്കപ്പെടുന്ന അവസ്ഥയുണ്ടാകാം. തുടര്‍ന്ന് പാര്‍ക്കുകളിലോ പള്ളി വരാന്തകളിലോ അഭയം തേടേണ്ടിവരുന്നു. പണിയില്ലാത്തതിനാല്‍ പട്ടിണിയും രോഗങ്ങളും ഇവരുടെ ജീവിതത്തിന്റെ ഭാഗമാകുന്നു. സാമൂഹിക പ്രവര്‍ത്തകരോ സംഘടനകളോ സഹായം നല്‍കുമെങ്കിലും, ഇത് പലപ്പോഴും പ്രവാസികളുടെ ആത്മാഭിമാനത്തെ മാനസികമായി തളര്‍ത്തുന്നു.
ഏജന്റുമാരുടെ ചതിയില്‍പ്പെട്ടാണ് പലരും ഈ ദുരിതങ്ങളിലേക്ക് വീഴുന്നത്. രേഖകളില്ലാതെ യാത്ര ചെയ്യുമ്പോള്‍ പോലീസിന്റെ പിടിയിലായാല്‍ നീണ്ട ജയില്‍വാസത്തിനും നാടുകടത്തലിനും വിധേയരാകേണ്ടി വരും. അതുകൊണ്ട്, വിദേശത്തേക്ക് യാത്ര പുറപ്പെടുന്നതിന് മുമ്പ് തന്നെ എല്ലാ കാര്യങ്ങളും കൃത്യമായി അന്വേഷിച്ചും ആസൂത്രണം ചെയ്തും ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.

സാമ്പത്തിക കുറ്റകൃത്യങ്ങള്‍:
സാമ്പത്തിക തട്ടിപ്പുകള്‍, ചെക്ക് കേസുകള്‍, വായ്പാ തിരിച്ചടവ് മുടങ്ങുന്നത് തുടങ്ങിയവ ഗള്‍ഫ് രാജ്യങ്ങളില്‍ ജയില്‍ ശിക്ഷയ്ക്ക് കാരണമാകുന്ന പ്രധാന വിഷയങ്ങളാണ്. സ്വന്തം ആവശ്യങ്ങള്‍ക്കോ സുഹൃത്തുക്കള്‍ക്ക് വേണ്ടിയോ നല്‍കുന്ന ചെക്കുകളും മറ്റ് സാമ്പത്തിക രേഖകളും പലപ്പോഴും വലിയ ബാധ്യതകളിലേക്കും ജയില്‍വാസത്തിലേക്കും നയിച്ചേക്കാം. തൊഴില്‍ മേഖലയിലെ ചൂഷണങ്ങളും ഇതിനൊരു പ്രധാന കാരണമാണ്.
കമ്പനികളില്‍ ജോലിയില്‍ പ്രവേശിച്ചാല്‍, സാധാരണയായി ശമ്പളം വർധിക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍, ആകര്‍ഷകമായ ഓഫറുകളുമായി ബാങ്കുകള്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ക്കായി പ്രവാസികളെ സമീപിക്കുന്നു. പലപ്പോഴും പ്രയാസങ്ങളില്‍ കഴിയുന്ന പ്രവാസികള്‍ക്ക് ഒരു ആശ്വാസമായാണ് ക്രെഡിറ്റ് കാര്‍ഡുകള്‍ എത്തുന്നത് എന്നാണ് വെപ്പ്. എന്നാല്‍, ഇത് പലപ്പോഴും വലിയ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകും. നിരവധി പ്രവാസികള്‍ക്ക് ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നതിനുമുമ്പ് കോടതിയില്‍നിന്നുള്ള സമന്‍സുകള്‍ സ്വീകരിക്കേണ്ടി വന്നിട്ടുണ്ട്. അതുപോലെ, കുന്നുകൂടിയ കടം വീട്ടാന്‍ എല്ലാം വിറ്റുപെറുക്കിയിട്ടും തീരാത്ത പലിശ കാരണം കടക്കെണിയില്‍ അകപ്പെട്ടവരുമുണ്ട്. ആകര്‍ഷകമായ ഓഫറുകളുടെ പിന്നാലെ പോകാതെ, സാമ്പത്തിക കാര്യങ്ങളില്‍ വിവേകത്തോടെ തീരുമാനമെടുക്കുന്നതാണ് നല്ലത്.
_________________________________________
_വായിക്കാം, കേൾക്കാം;
പ്രവാസി രിസാലയിൽ_
'Risala Update' മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ
📌 Download Android App: https://play.google.com/store/apps/details...
📌 Download iOS App: https://apps.apple.com/app/id6449769617
©️ 𝐑𝐈𝐒𝐀𝐋𝐀 𝐔𝐏𝐃𝐀𝐓𝐄
| |
| |

പലവിധ കാരണങ്ങളാല്‍ മഹാത്മ ഗാന്ധി ആര്‍എസ്എസിന്റെ കണ്ണിലെ കരടായി മാറിയിരുന്നു. വിഭജന വര്‍ഗീയ പ്രത്യയശാസ്ത്രത്തെ ഏറ്റവും എത...
17/10/2025

പലവിധ കാരണങ്ങളാല്‍ മഹാത്മ ഗാന്ധി ആര്‍എസ്എസിന്റെ കണ്ണിലെ കരടായി മാറിയിരുന്നു. വിഭജന വര്‍ഗീയ പ്രത്യയശാസ്ത്രത്തെ ഏറ്റവും എതിര്‍ത്തതും ഗാന്ധി തന്നെയായിരുന്നല്ലോ. ഒരിക്കല്‍ ആര്‍ എസ് എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചയില്‍ നിങ്ങളുടെ സംഘടന രക്തത്തില്‍ മുങ്ങി നില്‍ക്കുന്ന സംഘടനയെന്ന് വരെ ഗാന്ധി വിശേഷിപ്പിക്കുകയുണ്ടായി. ഇരുപത്തി മൂന്ന് വര്‍ഷം ഗാന്ധിദര്‍ശനവും വെറുപ്പിന്റെ പ്രത്യയശാസ്ത്രവും ആശയമായി ഏറ്റുമുട്ടി. നാല് തവണ ഗാന്ധിയെ വധിക്കാന്‍ സംഘം പദ്ധതിയിട്ടു. പലപ്പോഴും പരാജയാമായിരുന്നു ഫലം. 1948 ജനുവരി 30ന് ബിര്‍ള മന്ദിരത്തില്‍ എഴുപത്തെട്ട് കഴിഞ്ഞ അര്‍ദ്ധ നഗ്‌നനായ ആ ഫഖീര്‍ നാഥാറാം വിനായക് ഗോഡ്‌സെയുടെ വെടിയേറ്റ് മരണപ്പെട്ടു. ജവഹര്‍ലാല്‍ നെഹ്റു പറഞ്ഞു നമുക്കുള്ള വെളിച്ചം നഷ്ടപ്പെട്ടിരിക്കുന്നു നാം, ഇരുട്ടിലായിരിക്കുന്നു. ഗാന്ധി വധത്തില്‍ ആര്‍. എസ്. എസ് നെതരില്‍ രാജ്യമൊട്ടാകെ ഒരേ സ്വരം രൂപപ്പെട്ടു. അങ്ങനെ 1948ല്‍ സംഘടന നിരോധിക്കപ്പെട്ടു. വിഭജന കാലത്തെ ഇടപെടലുകള്‍ മാത്രമായിരുന്നില്ല ഗാന്ധിയെ വകവരുത്താന്‍ ആര്‍. എസ്. എസ് ന് മുന്‍പില്‍ ഉണ്ടായിരുന്ന ന്യായം. സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുന്‍പും ഇത്തരത്തില്‍ അപായപ്പെടുത്താന്‍ പദ്ധതി നടത്തിയിരുന്നു. അവസാനം അവര്‍ അത് സാധിച്ചെടുത്തു. ആര്‍ എസ് എസ് നിരോധന സമയത്തെ ആഭ്യന്തര മന്ത്രി സര്‍ദാര്‍ പട്ടേല്‍ ആയിരുന്നു. പലപ്പോഴും മൃദുവായ നിലയില്‍ സംഘത്തോട് ഇടപെടല്‍ നടത്തിയിട്ടുണ്ടെങ്കിലും ഗാന്ധിവധത്തില്‍ അദ്ദേഹത്തിന് മുന്നില്‍ നിരോധനത്തിനപ്പുറമൊരു ശിക്ഷ അവര്‍ക്ക് നല്‍കാനാല്ലായിരുന്നു. ഇതിനിടയില്‍ സംഘത്തിന്റെ നിരോധനം നീക്കാന്‍ ആവശ്യപ്പെട്ട് നേതാക്കള്‍ നെഹ്‌റുവിനെ കാണുന്നുണ്ട്. ദേശിയ പതാകയെ അംഗീകരിക്കുകയും ഭരണഘടന സ്വീകരിക്കുകയും ചെയ്യുക എന്ന ഫോര്‍മുല മുന്നില്‍ വെച്ചപ്പോള്‍ അവര്‍ പിന്‍വാങ്ങിയതായാണ് ചരിത്രം. 2002 വരെയും ആര്‍. എസ്. എസ് ദേശിയ പതാക ഉയര്‍ത്തിയിരുന്നില്ല.
ഗാന്ധി വധത്തോടെ പൊതു ധാരയില്‍ നിന്ന് അപ്രതിക്ഷമായ ആര്‍ എസ് എസ് അടിയന്തരാവസ്ഥ കാലത്ത് ജയപ്രകാശ് നാരായണനുമായി ബന്ധം ശക്തമാക്കി പ്രതിഷേധങ്ങളില്‍ പങ്കെടുത്തു.
മുഖ്യധാരയില്‍ നിന്ന് ഒഴിഞ്ഞു പോയ ആര്‍ എസ് എസ് അണിയറയില്‍ ശക്തി പ്രാപിക്കാന്‍ തുടങ്ങി. 1951ല്‍ ജനസംഘം ആയും 1981ല്‍ അത് ഭാരതീയ ജനത പാര്‍ട്ടിയായും രൂപപ്പെട്ടു.
ഫാസിസം അങ്ങനെയാണ് അവര്‍ക്ക് കടന്ന് വരാന്‍ കഴിയുന്ന വഴിയിലൂടെയൊക്കെ കടന്ന് വരികയും ചുവടുകള്‍ ഉറപ്പിക്കുകയും ചെയ്യും. ഒരു കിളിവാതില്‍ മതി ഫാസിസം കടന്ന് വരാന്‍. നാം സൂക്ഷ്മതയോടെ സദാ വീക്ഷിച്ചു കൊണ്ടിരിക്കുക എന്നതാണ് പ്രതി വിധി.
_________________________________________
_വായിക്കാം, കേൾക്കാം;
പ്രവാസി രിസാലയിൽ_
'Risala Update' മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ
📌 Download Android App: https://play.google.com/store/apps/details...
📌 Download iOS App: https://apps.apple.com/app/id6449769617
©️ 𝐑𝐈𝐒𝐀𝐋𝐀 𝐔𝐏𝐃𝐀𝐓𝐄
| |
| |

ആയിരത്തിഅഞ്ഞൂറ് വര്‍ഷം കഴിഞ്ഞു, തിരുദൂതര്‍ (സ്വ)ലോകത്ത് നിന്ന് വിട പറഞ്ഞിട്ട്. കാലങ്ങള്‍ക്കിപ്പുറവും പ്രവാചകരുടെ ജീവിതത്...
29/09/2025

ആയിരത്തിഅഞ്ഞൂറ് വര്‍ഷം കഴിഞ്ഞു, തിരുദൂതര്‍ (സ്വ)ലോകത്ത് നിന്ന് വിട പറഞ്ഞിട്ട്. കാലങ്ങള്‍ക്കിപ്പുറവും പ്രവാചകരുടെ ജീവിതത്തെ അനുധാവനം ചെയ്യാന്‍ ലോaകം ഒരുമിക്കുന്ന കാഴ്ചയാണ് നമ്മെ അത്ഭുതപ്പെടുത്തുന്നത്.
മക്കയിലാണ് ദൂതരുടെ ജനനം. ആ കാലത്തെ എങ്ങനെ പരിചയപ്പെടുത്തും എന്നതില്‍ ആശങ്കയുണ്ട്.! മക്ക എന്ന ദേശം, തീര്‍ത്തും അധമരായ ഒരു കൂട്ടം ജനങ്ങള്‍ നേതൃനിരയില്‍, അധികാര ഇടങ്ങളില്‍ അമര്‍ന്നിരിക്കുന്ന കാലം. പെണ്ണും, കള്ളും, സകല സുഖാഡംബരങ്ങളും!.അതില്‍ ലയിച്ചും മതിമറന്നും ജീവിക്കുന്ന, കലാപാന്തരീക്ഷ സ്വഭാവമുള്ള മനുഷ്യരുടെ ഇടം. നിസാര കാര്യങ്ങള്‍ക്ക് വര്‍ഷങ്ങളോളം പരസ്പരം വാളോങ്ങിട്ടുണ്ട് മക്കയിലെ ഗോത്രങ്ങള്‍. ഇങ്ങനെ ഒക്കെ വിശേഷിപ്പിക്കാമെങ്കിലും ആചാര അനുഷ്ഠാനങ്ങളില്‍ ഓരോ ഗോത്രങ്ങളും വെവ്വേറെ ദൈവങ്ങളെ വെച്ച് പൂജിച്ചും ആരാധന, വഴിപാടുകളില്‍ സമയം കണ്ടെത്തിയും പോന്നിരുന്നു. ഈയൊരു കാലത്തേക്കാണ് തിരു നബി(സ്വ) നിയോഗിതരാകുന്നത്. നീണ്ട നാല്പത് കൊല്ലം ഈ ജനതയില്‍ ഒരാളായി പ്രവാചകര്‍ ജീവിതം നയിച്ചു. ഏവര്‍ക്കും പ്രിയപ്പെട്ടവര്‍, സത്യസന്ധന്‍ ശാന്ത സ്വഭാവം, വിശ്വസിക്കാനും വിശ്വസിച്ചേല്‍പ്പിക്കാനും അദ്യം പറയപ്പെടുന്ന പേര്, എന്നിങ്ങനെ അറബികള്‍ക്കിടയില്‍ യുവത്വ കാലത്ത് തന്നെ തിരുനബി(സ്വ) പ്രസിദ്ധിയാര്‍ജ്ജിച്ചു. നന്മയുടെ ഉറവ വറ്റാത്ത ഒരു കൂട്ടായ്മ ഇക്കാലയളവില്‍ നബി (സ്വ) യുടെ ഒപ്പം ഉണ്ടായിത്തീര്‍ന്നു.അതില്‍ പ്രഥമ വ്യക്തി മഹാനരായ അബൂബക്കര്‍ സിദ്ദീഖ് എന്നവരായിരുന്നു.
പിന്നെയും വേറെ ആളുകള്‍.
പരിശുദ്ധ ഇസ്‌ലാമിന്റെ വ്യാപനം ആരംഭിച്ചതോടെ തിരുനബി(സ്വ)ക്കെതിരില്‍ നാല്പത് വര്‍ഷത്തെ മിത്രങ്ങളും, കുടുംബാദികളില്‍ നിന്നുള്ള ചിലരും ശത്രുക്കളായി പരിണമിച്ചു. പൂര്‍വ്വ ദൈവങ്ങളെ അംഗീകരിക്കാത്ത മുഹമ്മദിനെതിരില്‍ ഇക്കൂട്ടര്‍ ഒരുമിക്കാന്‍ തുടങ്ങി. അതില്‍ പ്രധാനിയായി മുന്നില്‍ നിന്നത് നബി (സ്വ)യുടെ പൃതു സഹോദരന്‍ തന്നെയായിരുന്നു.പുതിയ ആശയത്തോടുള്ള അയാളുടെ പക ഒരു വേളയില്‍ മുഹമ്മദ് നബിയെ വകവരുത്താന്‍ ആളെ കോപ്പ് കൂട്ടുന്നതില്‍ വരെ കൊണ്ട് ചെന്നെത്തിച്ചു. മാത്രമല്ല പല വിധ ആക്ഷേപങ്ങളും ആരോപണങ്ങളും ഇസ്‌ലാമിനും പ്രവാചകര്‍ക്കും എതിരെ ശത്രു പക്ഷത്ത് നിന്ന് നിരന്തരം വന്നു കൊണ്ടേയിരുന്നു. മക്കക്കാര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഒന്ന് "മുഹമ്മദ് ന്' ഭ്രാന്ത് ബാധിച്ചിരിക്കുന്നു എന്നായിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ക്ക് ആയുസ്സ് കുറവായിരുന്നു എന്ന് കാലം തെളിയിച്ചു. ബദര്‍, ഉഹുദ് യുദ്ധാനന്തരം മക്കം ഫത്ഹിലൂടെ തിരുനബിയും സ്വഹാബതും അജയ്യരായി മാറി.
_________________________________________
_വായിക്കാം, കേൾക്കാം;
പ്രവാസി രിസാലയിൽ_
'Risala Update' മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ
📌 Download Android App: https://play.google.com/store/apps/details...
📌 Download iOS App: https://apps.apple.com/app/id6449769617
©️ 𝐑𝐈𝐒𝐀𝐋𝐀 𝐔𝐏𝐃𝐀𝐓𝐄
| |
| |

ആകാശനീലിമയിലേക്ക് കുടചൂടി നില്‍ക്കുന്ന തെങ്ങുകള്‍, നൂറ്റാണ്ടുകളുടെ ഓര്‍മകള്‍ തളംകെട്ടിനില്‍ക്കുന്ന വളഞ്ഞുപുളഞ്ഞ ഇടവഴികള്...
29/09/2025

ആകാശനീലിമയിലേക്ക് കുടചൂടി നില്‍ക്കുന്ന തെങ്ങുകള്‍, നൂറ്റാണ്ടുകളുടെ ഓര്‍മകള്‍ തളംകെട്ടിനില്‍ക്കുന്ന വളഞ്ഞുപുളഞ്ഞ ഇടവഴികള്‍, എളിമയുടെ ഭംഗി തുളുമ്പുന്ന മണ്‍വീടുകള്‍, സ്വപ്നം പോലെ പരന്നുകിടക്കുന്ന നീല നിറമാര്‍ന്ന ഇന്ത്യന്‍ മഹാസമുദ്രം - ആഫ്രിക്കയിലെ കെനിയന്‍ ദ്വീപസമൂഹത്തിലെ ലാമുവെന്ന ആ മനോഹരഭൂമി ഒരു ചിത്രകാവ്യം പോലെയാണ്. റബീഉല്‍ അവ്വലില്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെ(സ്വ) ജന്മദിനാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ഇവിടത്തെ മൗലിദുകള്‍ ലോക പ്രശസ്തമാണ്.
ആ മനോഹരമായ ജീവിത വ്യവസ്ഥയിലേക്കാണ് ലാമുവെന്ന ദ്വീപിന്റെ ഹൃദയം പിളരുന്ന ചിലര്‍ കപ്പലിറങ്ങിയത്. അറേബ്യന്‍ നാടുകളില്‍ നിന്നെത്തിയ കുടിയേറ്റക്കാര്‍. തിരുനബിയുടെ(സ്വ) സ്വന്തക്കാരെന്നവകാശപ്പെട്ട ആ അറബികള്‍ ലാമുവില്‍ അധികാരവും ആധിപത്യവും സ്ഥാപിക്കാനായി ശ്രമം ആരംഭിച്ചു. ഇരുപതാം നൂറ്റാണ്ട് വരെ ലാമുവിലെ സാമൂഹിക വ്യവസ്ഥയില്‍ അടിമത്തം ഒരു കറുത്ത അധ്യായമായി നിലനിന്നിരുന്നു. അടിമകളെയും തദ്ദേശീയരായ ജനങ്ങളെയും ഇവര്‍ രണ്ടാം പൗരന്മാരായും താഴ്ന്നവരുമായാണ് കണ്ടത്. കുടിയേറ്റക്കാരായി വന്നവര്‍ ഉന്നതരെന്നും പ്രദേശവാസികള്‍ താഴ്ന്നവരെന്നും അഭിസംബോധന ചെയ്യപ്പെട്ടു. ഇത് ആഴത്തിലുള്ള സാമൂഹിക വേര്‍തിരിവുകള്‍ക്ക് കാരണമായി. അടിമകള്‍ ഈ ശ്രേണിയുടെ ഏറ്റവും താഴെ, അന്ധകാരത്തില്‍ നിലകൊണ്ടു.
ലാമുവിലെ അടിമകള്‍ക്ക് സംസ്‌കാരമില്ലെന്നും സംസ്‌കാരമില്ലായ്മ അവരുടെ ജന്മസഹജമാണെന്നുമായിരുന്നു പരക്കെ പ്രചരിപ്പിക്കപ്പെട്ടത്. മതം മാറിയതുകൊണ്ട് മാത്രം ഈ ജാതിസമാനമായ വ്യവസ്ഥയെ അതിജീവിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അടിമ മനുഷ്യനെങ്കിലും യഥാര്‍ഥ യുക്തി മനസ്സിലാക്കാനോ വികസിപ്പിക്കാനോ കഴിവില്ലാത്തവനും, അതിനാല്‍ അവന്റെ ബുദ്ധി താഴ്ന്നതും സൂക്ഷ്മത ഇല്ലാത്തതുമാണെന്ന് അവര്‍ വാദിച്ചു. അടിമകളെ പേരിന് മുസ്‌ലിം സമൂഹത്തിലേക്ക് ചേര്‍ക്കുകയും ഏറ്റവും കുറഞ്ഞ അളവില്‍ മാത്രം മതപാഠങ്ങള്‍ നല്‍കുകയും ചെയ്തു. മതത്തിന്റെ സൂക്ഷ്മവശങ്ങള്‍ പഠിപ്പിക്കുന്നത് അനാവശ്യമാണെന്ന് അവര്‍ കരുതി. അടിമകള്‍ക്ക് വിശ്വാസപ്രഖ്യാപനവും നിസ്‌കാര രീതിയും മാത്രം അറിഞ്ഞാല്‍ മതിയെന്ന് അവര്‍ ശഠിച്ചു.
_________________________________________
_വായിക്കാം, കേൾക്കാം;
പ്രവാസി രിസാലയിൽ_
'Risala Update' മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ
📌 Download Android App: https://play.google.com/store/apps/details...
📌 Download iOS App: https://apps.apple.com/app/id6449769617
©️ 𝐑𝐈𝐒𝐀𝐋𝐀 𝐔𝐏𝐃𝐀𝐓𝐄
| |
| |

ഇക്കഴിഞ്ഞ വര്‍ഷമായിരുന്നു കാനഡയിലെ ബ്രാംപ്ടണ്‍ ക്ഷേത്രത്തില്‍ ഒരു ആക്രമണം നടന്നത്. രാജ്യം പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്ത ...
23/09/2025

ഇക്കഴിഞ്ഞ വര്‍ഷമായിരുന്നു കാനഡയിലെ ബ്രാംപ്ടണ്‍ ക്ഷേത്രത്തില്‍ ഒരു ആക്രമണം നടന്നത്. രാജ്യം പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്ത വിഷയം മറ്റു ചില വിവരങ്ങള്‍ കൂടി ഇന്ത്യക്കാരുടെ ശ്രദ്ധയിലേക്കിട്ടു."ഫ്‌ലവര്‍ ടൗണ്‍ ഇന്‍ കാനഡ' എന്നറിയപ്പെടുന്ന കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിലെ പ്രധാന നഗരമായ ബ്രാംപ്ടണ്‍, ഇന്ത്യക്കാരുടെ വലിയ സങ്കേതമാണെന്ന വാര്‍ത്തകള്‍ പലരും പങ്ക് വെച്ചു. "മിനി പഞ്ചാബ്' എന്ന് വിളിപ്പേരുള്ള ബ്രാംപ്ടന്റെ ഇന്ത്യന്‍ ബന്ധത്തിന് വലിയൊരു പിന്നാമ്പുറകഥയുണ്ട്.
1853ലാണ് ബ്രാംപ്ടണ്‍ ഒരു ഗ്രാമമായി രൂപംകൊള്ളുന്നത്. കാര്‍ഷിക മേഖലയിലായിരുന്നു ആദ്യകാലത്ത് നഗരം. പൂക്കളുടെ കൃഷിയില്‍ പ്രസിദ്ധിനേടിയ ബ്രാംപ്ടണ്‍ "ഫ്‌ലവര്‍ ടൗണ്‍ ഓഫ് കാനഡ' എന്നറിയപ്പെട്ടു. കാലക്രമേണ, വ്യാവസായിക വളര്‍ച്ചയും മെച്ചപ്പെട്ട ഗതാഗത സൗകര്യങ്ങളും നഗരവികസനത്തിന് വഴികളൊരുക്കി.
പത്തൊമ്പതാം നൂറ്റാണ്ടില്‍ ബ്രാംപ്ടണ്‍ പ്രധാനമായും ബ്രിട്ടീഷ്, ഐറിഷ് കുടിയേറ്റക്കാരുടെ വാസസ്ഥലമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ദേശം ഒരു വ്യാവസായിക നഗരമായി വളര്‍ന്നു. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ സംസ്‌കരിക്കുന്ന ഫാക്ടറികളും, വാഹന വ്യവസായവുമായി ബന്ധപ്പെട്ട കമ്പനികളും വന്നുതുടങ്ങി.എന്നാല്‍, ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെ, കാനഡയുടെ കുടിയേറ്റ നയങ്ങളില്‍ വന്ന മാറ്റങ്ങളോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍, പ്രത്യേകിച്ച് ദക്ഷിണേഷ്യയില്‍ നിന്നും കരീബിയന്‍ ദ്വീപുകളില്‍ നിന്നുമുള്ളവര്‍ ഇവിടെ എത്തിച്ചേരാന്‍ തുടങ്ങി.
_________________________________________
_വായിക്കാം, കേൾക്കാം;
പ്രവാസി രിസാലയിൽ_
'Risala Update' മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ
📌 Download Android App: https://play.google.com/store/apps/details...
📌 Download iOS App: https://apps.apple.com/app/id6449769617
©️ 𝐑𝐈𝐒𝐀𝐋𝐀 𝐔𝐏𝐃𝐀𝐓𝐄
| |
| |

'ചോലനായ്ക്കര്‍' ജീവിതങ്ങള്‍ഏഷ്യയിലെ ഏകഗുഹാവാസികളായ ഗോത്രവിഭാഗമാണ് നിലമ്പൂരിലെ മലമേടുകളില്‍ കാണപ്പെടുന്ന "ചോലനായ്ക്കര്‍'....
22/09/2025

'ചോലനായ്ക്കര്‍' ജീവിതങ്ങള്‍
ഏഷ്യയിലെ ഏകഗുഹാവാസികളായ ഗോത്രവിഭാഗമാണ് നിലമ്പൂരിലെ മലമേടുകളില്‍ കാണപ്പെടുന്ന "ചോലനായ്ക്കര്‍'. മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് കരുളായി ഫോറസ്റ്റ് റേഞ്ചില്‍ കരിമ്പുഴ, ചെറുപുഴ, താളിപ്പുഴ, പുന്നപ്പുഴ നദീതീരങ്ങളിലെ പുല്‍ത്തകിടികളും ഗുഹകളുമാണ് (അളകള്‍) ഇവരുടെ വാസസ്ഥലങ്ങള്‍. 10 കിലോമീറ്ററോളം കാട്ടിലൂടെ നടന്നുവേണം ഇവിടേക്ക് ചെന്നെത്താന്‍. അത്രയും ദൂരം യാത്ര ചെയ്യാന്‍ വാഹന സൗകര്യം ഇപ്പോഴും ആയിട്ടില്ല. അങ്ങനെ, വള്ളികള്‍ പിടിച്ച് പതിയെ നടന്നുനീങ്ങുന്നതിനിടയില്‍ വഴികാട്ടി "കിടക്കിന്‍' എന്നു പറഞ്ഞു.ആനകള്‍ വരുകയായിരുന്നു.അവര്‍ പോയി കഴിയുംവരെ ഞങ്ങള്‍ വഴിയില്‍ കിടന്നു. കാടിനെ ദൈവമായി കാണുന്നവരാണവര്‍. കാടിന്റെ ഓരോ ചലനങ്ങളും കൃത്യമായി മനസ്സിലാക്കുന്നവര്‍. അപകടങ്ങളും അപായങ്ങളുമെല്ലാം അവര്‍ക്ക് എപ്പോഴും നേരത്തെ അറിയാന്‍ കഴിയും. 250 മുതല്‍ 300 ആളുകള്‍ മാത്രം താമസിക്കുന്ന മേഖലയാണ്.
മലയാള മനോരമയുടെ പ്രധാന ഫോട്ടോഗ്രാഫറായിരുന്ന ടി നാരായണനാണ് ആദ്യമായി ഇവരുടെ ജീവിതങ്ങള്‍ പകര്‍ത്തി, അവിടേക്ക് അധികാരികളുടെ ശ്രദ്ധ പതിപ്പിക്കുന്നത്. 50 വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു അത്. നാരായണേട്ടന്റെ ഇടപെടലിനു ശേഷമാണ് സര്‍ക്കാര്‍ ഇവര്‍ക്ക് ആവശ്യമായ ഭക്ഷണവും വസ്ത്രവുമെല്ലാം നല്‍കിത്തുടങ്ങിയത്. തെലുങ്ക്- കന്നട- തമിഴ് മിശ്രിതമായ ഭാഷയാണ് ഇവരുടേത്. മലയാളം അവരുടെ സംസാരങ്ങളില്‍ കുറവാണ്. സര്‍ക്കാര്‍ കോണ്‍ക്രീറ്റ് വീടുകള്‍ പണിതുനല്‍കി. പക്ഷേ അവര്‍ അതിനു മുകളില്‍ ഷെഡ്ഡ് കെട്ടി താമസിക്കുകയാണ് ചെയ്തത്. നൂറ്റാണ്ടുകളോളം മുഖ്യധാരയില്‍ നിന്ന് വേറിട്ടു ജീവിക്കുന്ന സമൂഹത്തെ ചേര്‍ത്തുപിടിക്കുമ്പോഴും പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. അവരുടെ സംസ്‌കാരങ്ങളും ജീവിതരീതികളുമെല്ലാം കൃത്യമായി ഉള്‍ക്കൊണ്ടു വേണം വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനെന്നാണ് ഈ സംഭവങ്ങള്‍ ഓര്‍മിപ്പിച്ചത്.
മലയാള മനോരമയുടെ ചീഫ് ഫോട്ടോഗ്രാഫറായിരുന്ന പി മുസ്തഫയും ചോലനായ്ക്കര്‍ വിഭാഗത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്. ടി നാരായണന്റെ സന്ദര്‍ശനം കഴിഞ്ഞ് 25 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് മുസ്തഫയുടെ യാത്ര ഉണ്ടായത്. അദ്ദേഹവും ഈ സമൂഹത്തെക്കുറിച്ച് നന്നായി പഠിക്കുകയും മികച്ച ചിത്രങ്ങള്‍ പകര്‍ത്തിയെടുക്കുകയും ചെയ്തയാളാണ്.
'ഡൗണ്‍ ടു എര്‍ത്ത്' മാഗസിനു വേണ്ടിയാണ് ഞാന്‍ ഇവിടേക്ക് ചെല്ലുന്നത്. പത്തിലേറെ കിലോമീറ്ററുകളുള്ള നടത്തം ദുര്‍ഘടമായിരുന്നു. നടക്കുമ്പോഴെല്ലാം അട്ട കടിക്കുമോയെന്നുള്ള ആധിയും. എന്നാല്‍, കൂടെ യാത്ര ചെയ്യുന്ന ആദിവാസി യുവാവിനോട് അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ചിരി മാത്രമായിരുന്നു മറുപടി. അവന്റെ കാലിലേക്ക് നോക്കുമ്പോള്‍ അവിടെയാകെ ചോര ഒഴുകുന്നുണ്ട്. പക്ഷേ അവന്റെ മുഖത്ത് ഒരു ഭാവവ്യത്യാസവും ഉണ്ടായില്ല. കാടിന്റെ മക്കള്‍ ഇങ്ങനെയാണ്. അവര്‍ക്ക് കാട്ടിലുള്ള ഒന്നിനെയും പേടിയില്ല.
ബന്നിക്കിഴങ്ങാണ് ഇവരുടെ പ്രധാന ആഹാര വിഭവം. പക്ഷേ കാലാവസ്ഥാ വ്യതിയാനം മൂലം ബന്നിക്കിഴങ്ങുകളുടെ ലഭ്യത കുറഞ്ഞപ്പോള്‍, സര്‍ക്കാര്‍ ഇവര്‍ക്ക് അരി നല്‍കി. അങ്ങനെയാണ് ഇവര്‍ അരിയാഹാരം കഴിച്ചു തുടങ്ങുന്നത്. എന്നാല്‍ ഇവര്‍ അനുഭവിക്കുന്ന ഏറ്റവും വലിയ ദുരിതം, നല്ലരീതിയിലുള്ള റോഡ് ഇല്ലാത്തതാണ്. അടിയന്തരമായ ചികിത്സക്ക് ആശുപത്രിയിലേക്ക് പോകാന്‍ കടുത്ത പ്രയാസമാണ്. ജീപ്പ് വിളിച്ചുപോകാന്‍ മാത്രമുള്ള പണമാണെങ്കില്‍, ഇല്ല താനും. ഇവര്‍ക്കു കൂടി അവകാശപ്പെട്ട ഭൂമി മുറിച്ച് നമ്മള്‍, വികസനത്തിന്റെ ഭാഗമായി ദേശീയപാതകളും സംസ്ഥാനപാതകളുമെല്ലാം കൊണ്ടുവരികയാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇവരെക്കുറിച്ച് കൃത്യമായി മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. ഇവരുടെ സംസ്‌കാരത്തിനും ജീവിതരീതിക്കും അനുഗുണമായ വികസന പ്രവര്‍ത്തനങ്ങളാണ് കൊണ്ടുവരേണ്ടത്. അതേസമയം, കാടിറങ്ങി വന്ന് പൊതുവിദ്യാലയങ്ങളില്‍ പഠിച്ച്, ഉന്നത തസ്തികകളില്‍ എത്തിയ ചോലനായ്ക്കറിലെ പുതിയ തലമുറ പ്രതീക്ഷ നല്‍കുന്നുണ്ട്. അവരില്‍ ഒരാളാണ് വിനോദ്. കുസാറ്റില്‍നിന്ന് ഗവേഷണം പൂര്‍ത്തിയാക്കിയ വിനോദിനു പോലും പ്രിയം കാട്ടിലെ ജീവിതം തന്നെയാണെന്നത് അതിശയകരം.
_________________________________________
_വായിക്കാം, കേൾക്കാം;
പ്രവാസി രിസാലയിൽ_
'Risala Update' മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ
📌 Download Android App: https://play.google.com/store/apps/details...
📌 Download iOS App: https://apps.apple.com/app/id6449769617
©️ 𝐑𝐈𝐒𝐀𝐋𝐀 𝐔𝐏𝐃𝐀𝐓𝐄
| |
| |

ഇന്ത്യയുടെ വിദേശ നയം സമീപ കാലങ്ങളില്‍ ഏറെ സങ്കീര്‍ണ്ണമായാണ് മുന്നോട്ട് പോകുന്നത്. ഒരറ്റത്ത് അമേരിക്കയുമായുള്ള 2008 ലെ ന്...
20/09/2025

ഇന്ത്യയുടെ വിദേശ നയം സമീപ കാലങ്ങളില്‍ ഏറെ സങ്കീര്‍ണ്ണമായാണ് മുന്നോട്ട് പോകുന്നത്. ഒരറ്റത്ത് അമേരിക്കയുമായുള്ള 2008 ലെ ന്യൂക്ലിയര്‍ കരാറിനെ മുന്‍നിര്‍ത്തി പ്രതിരോധത്തിലും കച്ചവടത്തിലും സാങ്കേതിക വിദ്യയിലുമെല്ലാം സഹകരണം കൊണ്ടുവന്നു. മറ്റൊരു വശത്ത് റഷ്യയുമായും പശ്ചിമേഷ്യന്‍ രാജ്യങ്ങളുമായും ഏറ്റവും ഒടുവില്‍ ഷാങ്ഹായ് സഹകരണ സംഘടന (SCO) യോഗത്തില്‍ ചൈനയുമായും അപൂര്‍വമായ സൗഹൃദം പ്രകടിപ്പിക്കുകയും ചെയ്തു. ഇതൊരു വലിയ യാഥാര്‍ഥ്യം മുന്നോട്ട് വെക്കുന്നുണ്ട്. ഇന്ന് ലോകത്ത് രാഷ്ട്ര സൗഹൃദ ബന്ധങ്ങള്‍ കച്ചവട ഇടപാടുകളെ മുന്‍നിര്‍ത്തി മാത്രമുള്ളതാണെന്നും, പ്രതിസന്ധി കാലത്ത് അവരുടെ താല്പര്യം ഹനിക്കപ്പെടാത്ത കാലത്തോളം ഒരു ബാഹ്യശക്തിയും ഇന്ത്യയോടൊപ്പം നിലകൊള്ളുകയില്ല എന്ന യാഥാർഥ്യം.
ഏറെ കൊട്ടിഘോഷിച്ച ഇന്ത്യയും അമേരിക്കയുമായുള്ള നയതന്ത്ര സൗഹൃദത്തിന് എപ്പോഴും പരിധികളുണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ജനാധിപത്യത്തിന്റെയും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെയും സ്വാഭാവിക സംയോജനമായി അതിനെ രൂപപ്പെടുത്താന്‍ ഡല്‍ഹിയിലെ തുടര്‍ച്ചയായ സര്‍ക്കാറുകള്‍ ശ്രമിച്ചുവെങ്കിലും, നാറ്റോ അംഗങ്ങളുടെയോ ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ പങ്കാളികളുടെയോ അതേ അർഥത്തില്‍ വാഷിങ്ടണ്‍ ഒരിക്കലും ഇന്ത്യയെ ഒരു സഖ്യകക്ഷിയായി കണ്ടിട്ടില്ല. അമേരിക്കയെ സംബന്ധിച്ചിടത്തോളം ഇന്ത്യ ഒരു പ്രധാന ഘടകമാണെങ്കിലും, അമേരിക്കയുടെ നയതന്ത്ര മുന്‍ഗണനകളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോള്‍ നിരുപാധികം പിന്തുണക്കേണ്ട ഒരു പങ്കാളിയായിരുന്നില്ല ഇന്ത്യ.
_________________________________________
_വായിക്കാം, കേൾക്കാം;
പ്രവാസി രിസാലയിൽ_
'Risala Update' മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ
📌 Download Android App: https://play.google.com/store/apps/details...
📌 Download iOS App: https://apps.apple.com/app/id6449769617
©️ 𝐑𝐈𝐒𝐀𝐋𝐀 𝐔𝐏𝐃𝐀𝐓𝐄
| |
| |

ഏഷ്യയിലും പുറത്തുമുള്ള കുടിയേറ്റത്തൊഴിലാളികള്‍ തങ്ങളുടെ തൊഴില്‍ രംഗത്ത് ഏറെക്കാലമായി നേരിടുന്ന വ്യവസ്ഥാപിതമായ തൊഴില്‍ ചൂ...
19/09/2025

ഏഷ്യയിലും പുറത്തുമുള്ള കുടിയേറ്റത്തൊഴിലാളികള്‍ തങ്ങളുടെ തൊഴില്‍ രംഗത്ത് ഏറെക്കാലമായി നേരിടുന്ന വ്യവസ്ഥാപിതമായ തൊഴില്‍ ചൂഷണത്തെ വെല്ലുവിളിച്ചുകൊണ്ട് കോവിഡ് കാലത്ത് നിലവില്‍ വന്ന ഒരു പ്രധാനപ്പെട്ട പ്രസ്ഥാനമാണ് ജസ്റ്റിസ് ഫോര്‍ വേജ് തെഫ്റ്റ് (JFWT). കോവിഡ് 19 കാരണം പൊതുസമൂഹത്തിന്റെ ശ്രദ്ധ പതിഞ്ഞ ഒരിടമാണ് തൊഴില്‍ മേഖല. പ്രത്യേകിച്ചും അസംഘടിത തൊഴിലാളികള്‍, അന്താരാഷ്ട്ര - ആഭ്യന്തര കുടിയേറ്റ തൊഴിലാളികള്‍ എന്നിവര്‍ക്ക് നേരെയുള്ള ചൂഷണങ്ങള്‍ അടക്കം തിരിച്ചറിയാന്‍ കോവിഡ് വലിയ കാരണമായിട്ടുണ്ട്. ഇന്ത്യയില്‍ കോവിഡിന്റെ ഭീതിയും വ്യാപ്തിയും ആളുകള്‍ മനസ്സിലാക്കിയത് പൊടുന്നനെ പ്രഖ്യാപിച്ച കര്‍ഫ്യൂ കാരണമായിരുന്നു. ലക്ഷക്കണക്കിന് തൊഴിലാളികളാണ് രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ യാത്ര ചെയ്യാന്‍ സംവിധാനമില്ലാതെ കുടുങ്ങിക്കിടന്നത്. ഡല്‍ഹിയിലെ ആനന്ദ് വിഹാര്‍ ഇന്റര്‍ സ്റ്റേറ്റ് ബസ് ടെര്‍മിനലിലേക്ക് ഏകദേശം നാല് ലക്ഷത്തിലധികം ആളുകള്‍ ആ ദിവസം നടന്നെത്തി എന്നാണ് വ്യത്യസ്ത കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇവരില്‍ ഭൂരിഭാഗവും ഏതെങ്കിലും തരത്തിലുള്ള കരാര്‍ പ്രകാരമുള്ള ജോലി ചെയ്തവരായിരുന്നില്ല. അതുകൊണ്ടുതന്നെ പലരും പാതിവഴിയില്‍ ജോലി മതിയാക്കി നാടുകളിലേക്ക് മടങ്ങുമ്പോള്‍ അവര്‍ക്ക് കുടിശ്ശികയായി കിട്ടാനുണ്ടായിരുന്ന വേതനം ഒരു ചോദ്യചിഹ്നമായി അവശേഷിക്കുകയായിരുന്നു. ഇത്തരത്തില്‍ ലോകത്ത് ആകമാനം പ്രത്യേകിച്ചും മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ വളരെയേറെ പ്രതിസന്ധികള്‍ നേരിട്ട ഒരു സമയമാണ് കോവിഡ് ലോക്ക്ഡൗണ്‍ കാലഘട്ടം. ഇതേ സമയത്ത് തന്നെയാണ് വ്യത്യസ്ത മനുഷ്യാവകാശ സംഘടനകളും തൊഴില്‍ പ്രസ്ഥാനങ്ങളും കുടിയേറ്റ തൊഴിലാളികളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ തുടങ്ങിയത്.
ആഗോള തൊഴില്‍ അവകാശങ്ങള്‍ക്ക് വേണ്ടി സംസാരിക്കാനും ഘടനാപരമായ മാറ്റങ്ങള്‍ കൊണ്ടുവരാനുമുള്ള ഇടപെടലുകള്‍ക്കുമാണ് ജസ്റ്റിസ് ഫോര്‍ വേജ് തെഫ്റ്റ് ക്യാംപയിന്‍ നേതൃത്വം നല്‍കുന്നത്. 2020 ജൂണ്‍ 1 ന് COVID-19 പാന്‍ഡെമിക് സമയത്ത് സിവില്‍ സൊസൈറ്റി സംഘടനകളും ട്രേഡ് യൂനിയനുകളും ചേര്‍ന്ന് ആരംഭിച്ച ഈ ക്യാംപയിന്‍ മൂലം, വേതനമോഷണത്തെ പൊതുശ്രദ്ധയില്‍ കൊണ്ടുവരാനും ഒരു അദൃശ്യമായ പ്രതിസന്ധി എന്നതില്‍ നിന്ന് മാറി വിശാലമായ അവകാശ സംഘടനകളുമായുള്ള സഖ്യങ്ങളുടെയും തൊഴിലിടങ്ങളില്‍ നിന്നുള്ള കൃത്യമായ റിപ്പോര്‍ട്ടിങിന്റെയും പിന്‍ബലത്തില്‍ പോളിസി, റൈറ്റ്‌സ് അഡ്വോക്കസി പ്രസ്ഥാനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും സാധിച്ചു. പ്രധാനമായും സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇവര്‍ കൊണ്ടുവന്ന ജെഎഫ്ഡബ്ല്യുടി - ഉവാസി (Uwazi) പ്ലാറ്റ്‌ഫോം പോലെയുള്ള ഡിജിറ്റല്‍ സംവിധാനങ്ങള്‍ തൊഴില്‍ ചൂഷണവും വേതന മോഷണവും തടയുന്നതിന് എറെ സഹായകമായിട്ടുണ്ട്.
_________________________________________
_വായിക്കാം, കേൾക്കാം;
പ്രവാസി രിസാലയിൽ_
'Risala Update' മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ
📌 Download Android App: https://play.google.com/store/apps/details...
📌 Download iOS App: https://apps.apple.com/app/id6449769617
©️ 𝐑𝐈𝐒𝐀𝐋𝐀 𝐔𝐏𝐃𝐀𝐓𝐄
| |
| |

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണ് ഇന്ത്യ. ജനായത്തമായ വിധി നിര്‍ണയത്തിലൂടെ ജനസേവകരെ താഴേക്കിടയിലുള്ള മനുഷ്യരടക്ക...
18/09/2025

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണ് ഇന്ത്യ. ജനായത്തമായ വിധി നിര്‍ണയത്തിലൂടെ ജനസേവകരെ താഴേക്കിടയിലുള്ള മനുഷ്യരടക്കം തങ്ങളുടെ ഹിതമനുസരിച്ച് തിരഞ്ഞെടുക്കുന്നു എന്നതാണ് അതിന്റെ പ്രത്യേകത. അനിതര സാധാരണമായ വൈവിധ്യങ്ങളുടെ ഭൂമികയില്‍ ഇന്ത്യയെന്ന ആശയം എത്രകാലം ഉണ്ടാകുമെന്നതായിരുന്നു രാജ്യത്തിന്റെ പിറവിക്കു ശേഷം രാഷ്ട്രീയവിദഗ്ധര്‍ ആശങ്കയോടെ ഉന്നയിച്ച ചോദ്യം. പക്ഷെ, ആശങ്കകള്‍ക്കൊന്നുംനിന്ന് കൊടുക്കാതെ, ഇരുണ്ട അധ്യായങ്ങള്‍ക്കിടയിലും ജനാധിപത്യ മതേതരത്വ മൂല്യങ്ങളില്‍ തന്നെയാണ് രാജ്യമിന്നും നിലകൊള്ളുന്നത്. രാഷ്ട്രീയമായ അപചയങ്ങള്‍ പലനാള്‍ കണ്ടെങ്കിലും അതിജയിക്കാനുള്ള മനക്കരുത്തുകൂടി ഇന്ത്യയുടെ രാഷ്ട്രീയ മണ്ണിലുണ്ടെന്നതാണ് ചരിത്രം. അടിയന്തരാവസ്ഥക്കാലത്തായിരുന്നു ആദ്യമായി നാമത് കണ്ടത്, പിന്നീട് ബാബരി മസ്ജിദിന്റെ തകര്‍ച്ചക്ക് ശേഷം പൊടിഞ്ഞുവീണ മനുഷ്യരിലും. ഫാസിസ്റ്റ് ഭരണകൂടത്തിന്റെ തേര്‍വാഴ്ചയില്‍, ഭരണഘടനാ സ്ഥാപനങ്ങളും, നീതിപീഠങ്ങളും,വിദ്യാഭ്യാസവും, രാഷ്ട്രീയ ചിഹ്നങ്ങളുമടക്കം വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ രാഹുല്‍ ഗാന്ധിയിലൂടെയാണ് ഇന്ന് പ്രതീക്ഷയുടെ തിരിനാളം രാജ്യം കാണുന്നത്. ഇന്ത്യയുടെ ആത്മാവിനെ കളങ്കമാക്കാന്‍ ഭൂരിപക്ഷദണ്ഡുപയോഗിക്കുന്നിടത്ത് ജനപക്ഷ രാഷ്ട്രീയവുമായി തെരുവിലിറങ്ങുകയാണ് രാഹുല്‍. കൃത്യമായ രാഷ്ട്രീയം സംസാരിച്ച് ജനങ്ങളിലേക്കിറങ്ങിച്ചെല്ലുകയും പ്രതിപക്ഷ നിരയിലെ ഐക്യത്തിലൂടെ "ഇന്ത്യ'യെ എല്ലാതരത്തിലും വീണ്ടെടുക്കാന്‍ കൂടിയാണ് നെഹ്റുവിന്റെ ഇളമുറക്കാരന്‍ ഇറങ്ങിയത്. ഈ പോരാട്ടത്തില്‍ രാഹുല്‍ വീണു പോവാതിരിക്കേണ്ടത് അത്‌കൊണ്ട് തന്നെ രാജ്യത്തിന്റെ ആവശ്യം കൂടിയാണ്.
വോട്ട് ചോരിയും,വോട്ട് അധികാര്‍ യാത്രയും അഭിസംബോധന ചെയ്യുന്ന പ്രശ്‌നങ്ങളും ചോദ്യങ്ങളും ജനാധിപത്യ രാഷ്ട്രത്തിന്റെ പുത്തന്‍ പുലരികളാണ്. തിരഞ്ഞെടുപ്പുകളിലെ സുതാര്യതയും വിശ്വസ്തതയുമാണ് ജനാധിപത്യ രാഷ്ട്രത്തിന്റെ അടിസ്ഥാനമായ മൂല്യ ശിലകള്‍. ഇന്ത്യയില്‍ എത്രത്തോളം ജനാധിപത്യമുണ്ടെന്ന ഗൗരവപരമായ ചോദ്യമാണ് രാഹുല്‍ ഗാന്ധി ഉന്നയിച്ചത്. ജനങ്ങളുടെ തിരഞ്ഞെടുപ്പുകളാലാണ് ഭരണക്രമങ്ങളെ ക്രമീകരിക്കേണ്ടതെങ്കില്‍ ജനഹിതമറിയാനുള്ള വോട്ടിങ് പ്രക്രിയ തന്നെയാണ് അതിന്റെ പ്രധാനവും സുശക്തവുമായ മാധ്യമങ്ങള്‍ എന്നിരിക്കെ കൃത്രിമരേഖകള്‍ ചമച്ച്, കള്ളവോട്ടുകള്‍ നിര്‍മിച്ച്,തങ്ങള്‍ക്ക് ഹിതമല്ലാത്ത സമൂഹത്തെ വോട്ടര്‍ പട്ടികയില്‍ നിന്ന് മാറ്റി നിര്‍ത്തി എല്ലാവിധ വ്യവസ്ഥകളെയും കാറ്റില്‍ പറത്തിക്കൊണ്ടുള്ള നീക്കങ്ങള്‍, രാജ്യത്തെ നിയമസംവിധാനങ്ങളില്‍ പോലും ഞെട്ടലുളവാക്കുന്നില്ല എന്നിടത്താണ് രാഹുല്‍ ഗാന്ധിയുടെ പോരാട്ടങ്ങള്‍ക്ക് പ്രസക്തി. ഇത് ജനാധിപത്യത്തിന്റെ നല്ല നാളുകളിലേക്ക് രാജ്യത്തെ തിരിച്ചു നടത്താനുള്ള പരിശ്രമം കൂടിയാണെന്നുള്ള ബോധ്യമാണ് ജനാധിപത്യ വിശ്വാസികളിലുണ്ടാകേണ്ടത്. രാഹുല്‍ തോല്‍ക്കാതിരിക്കാന്‍ പൗരബോധമുള്ള ഇന്ത്യയിലെ യുവസംഘടനകളും കൂടെ നില്‍ക്കേണ്ടത് അനിവാര്യമാണ്. മരിച്ച് മണ്ണടിഞ്ഞവര്‍ക്കും കോമിക്ക് കഥാപാത്രങ്ങള്‍ക്കും ഇന്ത്യയിലിന്ന് വോട്ടുകളുണ്ട്.അതേ സമയം കാലങ്ങളായി ഈ മണ്ണിന്റെ ചൂരും നനവും അനുഭവിക്കുന്ന പലര്‍ക്കും ഇലക്ഷന്‍ കമ്മീഷന്‍ വോട്ടവകാശങ്ങള്‍ക്ക് മേല്‍ ഭ്രഷ്ട് കല്പിച്ചിട്ടുമുണ്ട്.കൃത്രിമമായ വോട്ടുകള്‍ക്ക് വ്യക്തമായ കാരണങ്ങള്‍ ഇല്ലാത്തത് പോലെ തന്നെ വോട്ട് നിഷേധിക്കാനുള്ള മാനദണ്ഡങ്ങള്‍ക്കും ഇതുവരെയും കൃത്യമായ ഉത്തരം ഇലക്ഷന്‍ കമ്മീഷന് രാജ്യത്തോട് ബോധിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. വ്യക്തമായി പറയുകയാണെങ്കില്‍, ഇന്ന് അധികാരത്തിലിരിക്കുന്ന പലരും അനധികൃതമായി കയ്യേറിയ,കൃത്രിമമായി നിര്‍മിച്ച വോട്ടുകളിലാണ് എം.എല്‍.എ യും എം.പി യുമൊക്കെയായത്.ഇത്തരം വോട്ടുചോരികളാണ് നമ്മുടെ മേല്‍ നിയമങ്ങള്‍ സൃഷ്ടിക്കുന്നതും നടപ്പിലാക്കുന്നതും.നമ്മുടെ നികുതിപ്പണത്തിന്റെ ആനുകൂല്യത്തില്‍ വ്യാജന്മാരെയാണ് അക്ഷരാർഥത്തില്‍ രാജ്യം തീറ്റിപ്പോറ്റുന്നത്. ജനാധിപത്യത്തിന്റെ മുഖത്ത് നോക്കി അധികാരഗര്‍വിന്റെ പുച്ഛഭാവങ്ങളാണ്, ഔദ്യോഗിക വാഹനങ്ങളിലും വസതികളിലും ഞെളിഞ്ഞിരുന്ന് കാണിക്കുന്നത്. ഇത്തരം ഗവണ്മെന്റുകളാണ് രാജ്യത്തിന്റെയും മിക്ക സംസ്ഥാനങ്ങളുടെയും അധികാരക്കസേരകളിലിരുന്ന് രാജ്യനയങ്ങള്‍ രൂപപ്പെടുത്തുന്നത്.അടിസ്ഥാന മൂല്യങ്ങളെ കാറ്റില്‍ പറത്തിയ ഒരു കൂട്ടം,അധികാരികളെന്ന വ്യാജേന നമ്മെ ഭരിക്കുന്നു. വ്യാജ ഡോക്ടറെയും, എഞ്ചിനീയറെയും പിടികൂടി എന്ന വാര്‍ത്തകള്‍ക്ക് സമാനമായ സുപ്രധാനമായ കുറ്റകൃത്യങ്ങളാണ് വോട്ടുചോരി ആരോപണങ്ങളില്‍ നിന്ന് മറ നീക്കി പുറത്തു വന്നുകൊണ്ടിരിക്കുന്നത്.പോലീസും പട്ടാളവും, രാഷ്ട്രവും രാഷ്ട്രനിലപാടുകളും വരെ നിയമസാധുതയില്ലാത്തവരാണ് കൈകാര്യം ചെയ്യുന്നത്. ഇതൊക്കെ കൊണ്ടു തന്നെ രാജ്യത്തിന്റെ നിലനില്‍പ്പിന്റെ അവശ്യകതയാണ് രാഹുല്‍ ഗാന്ധി മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം. "ഇക്കോണമിസ്റ്റ് ഇന്റലിജന്‍സ് യൂനിറ്റ്' പുറത്തിറക്കിയ "ഡെമോക്രസി ഇന്‍ഡക്സ്' ഇന്ത്യന്‍ ജനാധിപത്യത്തെ വികലമായ ജനാധിപത്യം എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. വി ഡെം ഡെമോക്രസി റിപോര്‍ട്ടിന്റെ 2025ലെ പതിപ്പിലും ഇന്ത്യയെ ജനാധിപത്യ രാജ്യങ്ങളില്‍ ചേര്‍ക്കാതെ, തിരഞ്ഞെടുപ്പ് സ്വേച്ഛാധിപത്യം നിലനില്‍ക്കുന്ന രാജ്യങ്ങളിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലായി രാജ്യത്ത് സംഭവിച്ചു കൊണ്ടിരിക്കുന്ന വോട്ട് ചോരി വിവാദങ്ങളും, മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ഭരണകൂട ഭീകരതയും,ന്യൂനപക്ഷ വേട്ടയാടലുകളുമാണ് ഇതിന് കാരണമെന്നത് പകല്‍ പോലെ വ്യക്തമാണ്.
_________________________________________
_വായിക്കാം, കേൾക്കാം;
പ്രവാസി രിസാലയിൽ_
'Risala Update' മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ
📌 Download Android App: https://play.google.com/store/apps/details...
📌 Download iOS App: https://apps.apple.com/app/id6449769617
©️ 𝐑𝐈𝐒𝐀𝐋𝐀 𝐔𝐏𝐃𝐀𝐓𝐄
| |
| |

ടോപ്ടോക്/ അൽവാരിസ് സിറാജുദ്ധീൻരാഹുല്‍ ഗാന്ധി: വളരുന്ന ജനപക്ഷം--------------------------------------------------------ഫ്ര...
15/09/2025

ടോപ്ടോക്/ അൽവാരിസ് സിറാജുദ്ധീൻ
രാഹുല്‍ ഗാന്ധി: വളരുന്ന ജനപക്ഷം
--------------------------------------------------------
ഫ്രന്റ്സ്റ്റോറി/ എം പി മുഹമ്മദ് ഫവാസ്
വേജ് തെഫ്റ്റും ജസ്റ്റിസ് ഫോർ വേജ് തെഫ്റ്റും
------------------------------------------------------------
ആഗോളിക/ മുഹമ്മദലി പുത്തൂർ
ഇന്ത്യയോടാണ്; അമേരിക്ക ആർക്കും ഒരു സുഹൃത്തല്ല
-------------------------------------------------------------------------
എഡിറ്റേഴ്‌സ്‌ടോക്/ അജീബ് കൊമാച്ചി/ മിഖ്ദാദ് മാമ്പുഴ
'മനോഹരമ'ല്ലാത്ത ചിത്രങ്ങള്‍ പകര്‍ത്തിയ ക്യാമറ
------------------------------------------------------------------------
ഡയസ്പോറ/ മനാസിര്‍ പട്ല
കാനഡയില്‍ ഒരു പഞ്ചാബ്
-------------------------------------------------
ലേഖനം/ എം കെ അന്‍വര്‍ ബുഖാരി
തെങ്ങുചെത്തുകാരുടെ സൂഫി
----------------------------------------------------
റസൂൽ(സ)/ ടി എ അൻസർ ജൗഹരി പത്തനംതിട്ട
അത്യുന്നതങ്ങളില്‍ ആയിരത്തഞ്ഞൂറ് കാലം
--------------------------------------------------------------
ലേഖനം/ അഫ്താബ് അന്‍വര്‍
മാര്‍ക്‌സിസത്തിലെ ദാര്‍ശനിക അബദ്ധങ്ങള്‍
-------------------------------------------------------------------
മരുഗതം/ സബീന എം സാലി
നങ്കൂരമില്ലാത്ത കപ്പിത്താന്മാർ
----------------------------------------------
അറൈവൽ/ ശരീഫ് മണ്ണാർമല
കൊട്ടാരകാലവും എഴുത്ത്ജീവിതവും
---------------------------------------------------
കവിത/ ശരത് എസ് ബാവക്കാട്ട്
നിഴൽദൂരം
--------------------------------------------------
ലേഖനം/ മിദ്ലാജ് ആക്കോട്
കഥ പറയുന്ന തൂണുകള്‍
------------------------------------------
റീവിസിറ്റ്/ മുബശ്ശിർ ദേളി
ദാഗിസ്ഥാന്‍: അധിനിവേശങ്ങളെ ജയിച്ച "മലനാട്'
---------------------------------------------------------------------
വേൾഡ്ക്യാംപസ്/ അമീന്‍ അബ്ദുല്‍ ജബ്ബാര്‍
ബുഖാറ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്: അവസരവും വികാസവും
----------------------------------------------------------------------------------
ലിറ്ററേരിയ/ നജീബ് മൂടാടി
വീട്ടിത്തീര്‍ക്കാനാവാത്ത കടങ്ങള്‍
-------------------------------------------------------
ലേഖനം/ ആദിൽ അബ്ദുള്ള നൂറാനി
ലോകഗുരുവിന്റെ സാര്‍വകാലികപാഠശാല
-------------------------------------------------------------------
പിൻപേജ്/
സയ്യിദുല്‍ ബശര്‍ കോണ്‍ക്ലേവ്

Address

University City
Sharjah
27272

Alerts

Be the first to know and let us send you an email when Pravasi Risala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Pravasi Risala:

Share

Category