
21/08/2025
കഴിഞ്ഞ ജൂലൈ 16ന് നടക്കാനിരുന്ന നിമിഷപ്രിയയുടെ വധ ശിക്ഷ ആദ്യമായി മാറ്റിവച്ച അവസരത്തില്‍ താങ്കള്‍ സുനിത ദേവദാസുമായി നടത്തിയ ഒരു സംസാരത്തില്‍ പ്രവാസികളുമായി ബന്ധപ്പെട്ടുള്ള തൊഴിലാളി-തൊഴിലുടമബന്ധത്തിലുള്ള ചൂഷണങ്ങള്‍ പരാമര്‍ശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഞങ്ങള്‍ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്നുണ്ട്, എന്ന് പറയുകയുണ്ടായി. ഇവിടെ ആവര്‍ത്തിക്കപ്പെട്ട ഈ "ഞങ്ങള്‍' ആരാണ്?
ഞാന്‍ മള്‍ട്ടിപ്പിള്‍ പ്ലാറ്റ്‌ഫോമുകളെ കുറിച്ചാണ് പറഞ്ഞത്. ആക്ഷന്‍ കൗണ്‍സില്‍ പ്രധാനമായും ഫോക്കസ് ചെയ്തത് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലാണ്. ഇടക്കാലത്ത് അവരുടെ മോചനവുമായി ബന്ധപ്പെട്ട ആശങ്കകള്‍ കുറഞ്ഞനേരങ്ങളില്‍ മറ്റ് ആക്ടിവിറ്റികള്‍ ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു. ഇന്ത്യന്‍ സര്‍ക്കാര്‍ പുറത്തുവിടുന്ന കണക്കനുസരിച്ച് മലയാളികള്‍ ഉള്‍പ്പെടെയുള്ള നാല്‍പ്പത്തൊമ്പതോളം ഇന്ത്യക്കാര്‍ വ്യത്യസ്ത രാജ്യങ്ങളില്‍ വധശിക്ഷ വിധിക്കപ്പെട്ടവരായിട്ടുണ്ട്. അതുപോലെ മറ്റു ശിക്ഷകള്‍ വിധിക്കപ്പെട്ട നിരവധി ആളുകളും ഉണ്ട്. ഇതില്‍ പല ആളുകള്‍ക്കും നീതി ഉറപ്പാക്കുന്നതില്‍ ചില പരിമിതികള്‍ പല രാജ്യങ്ങളിലും ഉണ്ടായിട്ടുണ്ട്. നമ്മള്‍ ആ രാജ്യങ്ങളുടെ നിയമ സംവിധാനത്തെ പൂര്‍ണമായും ബഹുമാനിച്ചു കൊണ്ടു തന്നെയാണ് പറയുന്നത്. ഇപ്പോള്‍ യമനിലെ കോടതി നിമിഷക്ക് വധശിക്ഷ വിധിച്ചത് ഞങ്ങള്‍ അംഗീകരിക്കുന്നു. അവിടെ പരിമിതികള്‍ ഉണ്ടെങ്കില്‍ പോലും അവിടുത്തെ നീതിന്യായ വ്യവസ്ഥ അവള്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയിരിക്കുന്നു. വധശിക്ഷ ശരി വെച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ നിമിഷപ്രിയ ഒരിക്കലും കുറ്റക്കാരി അല്ല എന്ന് ഞങ്ങള്‍ പറയുന്നില്ല. അതേസമയം, ദിയാധനം എന്ന് പറയുന്ന ഈ ഒരു സാധ്യത ഉപയോഗപ്പെടുത്താനാണ് ശ്രമിക്കുന്നത്. അതുപോലെതന്നെ പല രാഷ്ട്രങ്ങളിലും പല സാഹചര്യങ്ങളില്‍ കുടുങ്ങി അപ്പീല്‍ കൊടുക്കാനോ കേസ് നടത്താനോ മറ്റൊന്നിനും സാധിക്കാതെ നിരവധി ഇന്ത്യക്കാരും മലയാളികളും ഉണ്ട്. അവര്‍ക്കെല്ലാം ആക്ഷന്‍ കൗണ്‍സിലിനു കീഴില്‍ പിന്തുണ നല്‍കണമെന്ന് ആലോചിച്ചിരുന്നു.
_________________________________________
_വായിക്കാം, കേൾക്കാം;
പ്രവാസി രിസാലയിൽ_
'Risala Update' മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ
📌 Download Android App: https://play.google.com/store/apps/details...
📌 Download iOS App: https://apps.apple.com/app/id6449769617
©️ 𝐑𝐈𝐒𝐀𝐋𝐀 𝐔𝐏𝐃𝐀𝐓𝐄
| |
| |