Pravasi Risala

Pravasi Risala Pravasi Risala Monthly
Email: [email protected]

ഇസ്ലാമിക ആത്മീയതയുടെ ആസ്വാദ്യകരങ്ങളായ വായനകളിലേക്ക്‌ ഇത്രയേറെ കടന്നു വന്ന ഒരു പ്രവാസി പ്രിസിദ്ധീകരണവുമുണ്ടായിട്ടില്ല. പിന്നെ പ്രവസികളിലെ ഏതു വിഭാഗങ്ങള്‍ക്കും ഉള്‍കൊള്ളാവുന്ന ഭാഷയും അവതരണവും. അതിലോക്കെയുപരി ഏതൊരു സാധാരണ പ്രവാസിയുടെയും ആവലാതികള്‍ അധികാരികളുടെ ശ്രദ്ധയില്‍ പെടുത്താനും സാമൂഹിക വിഷയമായി ഉയര്‍ത്തി കൊണ്ട് വരാനുള്ള പ്രവാസി രിസാലയുടെ മിടുക്കും അതിന്‍റെ വായനക്കാര്‍ തന്നെ എടുത്തു പറഞ്ഞ ഗുണങ്

ങളാണ്.

ഇടക്കിടെ ഇറങ്ങുന്ന പ്രത്യേക പതിപ്പുകള്‍ ഹൃദ്യമായ സമ്മാനങ്ങളായി. ആ പതിപ്പുകളിലും സാധാരണ ലക്കങ്ങളിലുമായി അക്കരെയും ഇക്കരെയുമുള്ള വായനക്കാര്‍ക്കിഷ്ടപെട്ട ഒരു പാട് വലിയ എഴുത്തുകാരെ പ്രവാസി രിസാല കൊണ്ട് വന്നു.

ആരെയും ആകര്‍ഷിക്കുന്ന കെട്ടും മട്ടും, സ്വന്തം പ്രിസിദ്ധീകരണമായി ഏതൊരു മലയാളിക്കും നെഞ്ചോട് ചേര്‍ക്കാവുന്ന ബഹുസ്വരതയും ക്രമീകരണ മികവും അതിന്‍റെ വലിയ സവിശേഷതകളായി.

ഗൾഫ് രാജ്യങ്ങളിലെ പ്രവാസി മലയാളി കുടുംബങ്ങളെ സംബന്ധിച്ച് സ്കൂൾ അടയ്ക്കുന്ന രണ്ടു മാസക്കാലം വലിയ ആസൂത്രണങ്ങൾ ആവശ്യമുള്ള സ...
24/07/2026

ഗൾഫ് രാജ്യങ്ങളിലെ പ്രവാസി മലയാളി കുടുംബങ്ങളെ സംബന്ധിച്ച് സ്കൂൾ അടയ്ക്കുന്ന രണ്ടു മാസക്കാലം വലിയ ആസൂത്രണങ്ങൾ ആവശ്യമുള്ള സമയമാണ്. നീണ്ട അധ്യയന വർഷത്തിന് ശേഷം കുട്ടികൾക്ക് ലഭിക്കുന്ന ഈ വലിയ ഇടവേള ആലസ്യങ്ങളുടെയോ, സ്ക്രീനുകളുടെയോ കാലമായി മാറിപ്പോകരുത്. ഈ അവധിക്കാലത്തെ എങ്ങനെ ക്രിയാത്മകമായും മാനസിക-ശാരീരിക ആരോഗ്യത്തിന് അനുയോജ്യമായും ഉപയോഗിക്കാം എന്ന് മാതാപിതാക്കൾ കൃത്യമായി പ്ലാൻ ചെയ്യേണ്ടതുണ്ട്. അതിനായി ചില പ്രായോഗികമായ വെൽനെസ് നിർദേശങ്ങൾ പങ്കുവെക്കണം.
റീലാക്സിഡ് ആയ
ടൈം ടേബിൾ
അവധിക്കാലം എന്നാൽ അച്ചടക്കമില്ലായ്മയുടെ കാലമല്ല. രാവിലെ മുതൽ രാത്രി വരെ കൃത്യമായ ലക്ഷ്യങ്ങളില്ലാതെ പോകുന്നത് കുട്ടികളിൽ വിരസതയും മാനസിക സമ്മർദവും ഉണ്ടാക്കും. അതിനാൽ, കുട്ടികളുമായി ആലോചിച്ച് അയഞ്ഞതും എന്നാൽ കൃത്യതയുള്ളതുമായ ഒരു ടൈം ടേബിൾ ഉണ്ടാക്കുക. കുട്ടികൾക്ക് നല്ല ഉറക്കശീലം അത്യാവശ്യമാണ്. അതിന് ഇപ്പോൾ തുടക്കമിടാം. രാവിലെ കൃത്യസമയത്ത് എഴുന്നേൽക്കാനും രാത്രി നേരത്തെ ഉറങ്ങാനുമുള്ള ശീലം നിലനിർത്തണം. സ്ക്രീൻ ടൈം പൂർണമായി നിരോധിക്കുന്നതിന് പകരം, ടൈംടേബിളിൽ അതിനായി ഒരു നിശ്ചിത സമയം മാത്രം നീക്കിവെക്കുകയാണ് പ്രായോഗികമായ വഴി.
________________________________________________________
വായിക്കാം, കേൾക്കാം;
പ്രവാസി രിസാലയിൽ
'Risala Update' മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ
📌 Download Android App: https://play.google.com/store/apps/details?id=com.risala.update
📌 Download iOS App: https://apps.apple.com/app/id6449769617
𝐏𝐑𝐀𝐕𝐀𝐒𝐈 𝐑𝐈𝐒𝐀𝐋𝐀
facebook: https://www.facebook.com/pravasirisala
instagram: https://www.instagram.com/pravasirisala/
| |
| |

ഒരു ശനിയാഴ്ച ദിവസം, ഒ.പി. പതിവിലേറെ തിരക്കിലാണ്. പരിഭാഷകന്‍ കൂടുതലായും ഡോക്ടറുടെ കൂടെയായിരിക്കും. ‘ദിവേഹി’ ഭാഷ അറിയില്ലെ...
21/07/2026

ഒരു ശനിയാഴ്ച ദിവസം, ഒ.പി. പതിവിലേറെ തിരക്കിലാണ്. പരിഭാഷകന്‍ കൂടുതലായും ഡോക്ടറുടെ കൂടെയായിരിക്കും. ‘ദിവേഹി’ ഭാഷ അറിയില്ലെങ്കിലും അത്യാവശ്യം വേണ്ട ചില വാക്കുകളും ആംഗ്യങ്ങളും പഠിച്ചെടുത്തിരുന്നു. മാലിയിലെ മിക്ക ആളുകളും ഇംഗ്ലീഷ് സംസാരിക്കുന്നതിനാല്‍ വലിയ ബുദ്ധിമുട്ടുണ്ടാകാറില്ല. പക്ഷേ ഇംഗ്ലീഷ് തീരെ അറിയാത്തവര്‍ ഒറ്റയ്ക്ക് വരുമ്പോള്‍ ചിലപ്പോള്‍ പെട്ടു പോവാറുമുണ്ട്.
രോഗികളെ പരിശോധിച്ചുകൊണ്ടിരിക്കുമ്പോള്‍ വാതിലില്‍ ആരോ ശക്തമായി മുട്ടുന്നത് കേട്ടു. നഴ്‌സുമാര്‍ ഇടയ്ക്ക് പരിചയക്കാരുമായി നേരത്തെ കാണിക്കാന്‍ ഇങ്ങനെ വരാറുള്ളത് കൊണ്ട് ആദ്യം ശ്രദ്ധിച്ചില്ല.പക്ഷേ മുട്ടല്‍ തുടര്‍ന്നപ്പോള്‍ വാതില്‍ തുറന്നു. വടി കുത്തിപ്പിടിച്ച് അവശനായി നില്‍ക്കുന്ന ഒരു ബേബേ. മാലിദ്വീപില്‍ വയോധികരെ സ്‌നേഹപൂര്‍വം വിളിക്കുന്ന പേരാണ് ബേബേ.
________________________________________________________
വായിക്കാം, കേൾക്കാം;
പ്രവാസി രിസാലയിൽ
'Risala Update' മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ
📌 Download Android App: https://play.google.com/store/apps/details?id=com.risala.update
📌 Download iOS App: https://apps.apple.com/app/id6449769617
𝐏𝐑𝐀𝐕𝐀𝐒𝐈 𝐑𝐈𝐒𝐀𝐋𝐀
facebook: https://www.facebook.com/pravasirisala
instagram: https://www.instagram.com/pravasirisala/
| |
| |

20/07/2026

ഒരു ശനിയാഴ്ച ദിവസം, ഒ.പി. പതിവിലേറെ തിരക്കിലാണ്. പരിഭാഷകന്‍ കൂടുതലായും ഡോക്ടറുടെ കൂടെയായിരിക്കും. ‘ദിവേഹി’ ഭാഷ അറിയില്ലെങ്കിലും അത്യാവശ്യം വേണ്ട ചില വാക്കുകളും ആംഗ്യങ്ങളും പഠിച്ചെടുത്തിരുന്നു. മാലിയിലെ മിക്ക ആളുകളും ഇംഗ്ലീഷ് സംസാരിക്കുന്നതിനാല്‍ വലിയ ബുദ്ധിമുട്ടുണ്ടാകാറില്ല. പക്ഷേ ഇംഗ്ലീഷ് തീരെ അറിയാത്തവര്‍ ഒറ്റയ്ക്ക് വരുമ്പോള്‍ ചിലപ്പോള്‍ പെട്ടു പോവാറുമുണ്ട്.
രോഗികളെ പരിശോധിച്ചുകൊണ്ടിരിക്കുമ്പോള്‍ വാതിലില്‍ ആരോ ശക്തമായി മുട്ടുന്നത് കേട്ടു. നഴ്‌സുമാര്‍ ഇടയ്ക്ക് പരിചയക്കാരുമായി നേരത്തെ കാണിക്കാന്‍ ഇങ്ങനെ വരാറുള്ളത് കൊണ്ട് ആദ്യം ശ്രദ്ധിച്ചില്ല.പക്ഷേ മുട്ടല്‍ തുടര്‍ന്നപ്പോള്‍ വാതില്‍ തുറന്നു. വടി കുത്തിപ്പിടിച്ച് അവശനായി നില്‍ക്കുന്ന ഒരു ബേബേ. മാലിദ്വീപില്‍ വയോധികരെ സ്‌നേഹപൂര്‍വം വിളിക്കുന്ന പേരാണ് ബേബേ. Read more...

ഒരു ദിവസം മുഴുവന്‍ നമ്മുടെ മനസ്സിലൂടെ എത്ര ചിന്തകളാണ് കടന്നുപോകുന്നത്! ചിലത് മിന്നല്‍പോലെ വന്ന് മറയുന്നു. ചിലത് ഓര്‍മകളാ...
18/07/2026

ഒരു ദിവസം മുഴുവന്‍ നമ്മുടെ മനസ്സിലൂടെ എത്ര ചിന്തകളാണ് കടന്നുപോകുന്നത്! ചിലത് മിന്നല്‍പോലെ വന്ന് മറയുന്നു. ചിലത് ഓര്‍മകളായി പതിയുന്നു. ചിലത് നമ്മെ ഉയര്‍ത്തുന്നു; ചിലത് അറിയാതെ ഭാരപ്പെടുത്തുന്നു. എന്നാല്‍ ഈ ചിന്തകളുടെ സ്വഭാവത്തെക്കുറിച്ച് നാം എത്രമാത്രം ബോധവാന്മാരാണ്?
കരളലിയിച്ച കാഴ്ചകള്‍, കണ്ണിലുടക്കിയ ദൃശ്യങ്ങള്‍, കാതുകളില്‍ അലച്ച ശബ്ദങ്ങള്‍, മനസ്സിനെ ആഴത്തില്‍ സ്പര്‍ശിച്ച അനുഭവങ്ങള്‍... അങ്ങനെ എത്രയെത്ര മാനുഷിക പ്രക്രിയകളെയാണ് ഓരോ ദിവസവും നാം അഭിമുഖീകരിക്കുന്നത്? വേദനകളാല്‍ ഉള്ളം വെന്തുനീറിയതും, സന്തോഷത്താല്‍ പുളകിതമായതുമായ അനുഭവങ്ങളുമില്ലേ നമുക്ക്? മനുഷ്യജീവിതം സംഭവങ്ങളുടെ ഒരു കൂട്ടായ്മ മാത്രമല്ല; ആ സംഭവങ്ങളെ നമ്മള്‍ എങ്ങനെ വായിക്കുന്നു എന്നതിന്റെ കഥ കൂടിയാണ്.
ജീവിതത്തെ ആഴത്തില്‍ നോക്കുമ്പോള്‍ ഒരു കാര്യം മനസ്സിലാകും: ലോകം നമ്മെ, കാണാന്‍ മാത്രമല്ല, ചിന്തിക്കാന്‍ കൂടിയാണ് ക്ഷണിക്കുന്നത്. ആകാശത്തിന്റെ വിശാലതയും, ഒരു പൂവിന്റെ നിശ്ശബ്ദ വിരിയലും, മനുഷ്യഹൃദയത്തിന്റെ സങ്കീര്‍ണതയും-ഇവയെല്ലാം ഒരു വലിയ അര്‍ഥത്തിലേക്കുള്ള സൂചനകളാണ്. ചിന്ത എന്നത് അറിവിലേക്കുള്ള വഴിമാത്രമല്ല; അത് ആത്മാവിലേക്കുള്ള ഒരു യാത്ര കൂടിയാണ്.
________________________________________________________
വായിക്കാം, കേൾക്കാം;
പ്രവാസി രിസാലയിൽ
'Risala Update' മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ
📌 Download Android App: https://play.google.com/store/apps/details?id=com.risala.update
📌 Download iOS App: https://apps.apple.com/app/id6449769617
𝐏𝐑𝐀𝐕𝐀𝐒𝐈 𝐑𝐈𝐒𝐀𝐋𝐀
facebook: https://www.facebook.com/pravasirisala
instagram: https://www.instagram.com/pravasirisala/
| |
| |

I still remember an anecdote that circulated in discussions about museums and religion in Germany. A group of Syrian ref...
18/07/2026

I still remember an anecdote that circulated in discussions about museums and religion in Germany. A group of Syrian refugees were taken on a visit to the Museum of Islamic Art in Berlin. At some point during the visit, the time for prayer approached. Standing before an ornate mihrab—an architectural feature originally created to indicate the direction of prayer in a mosque—some members of the group reportedly began preparing to pray. They were quickly stopped. Whatever the exact details of the incident, and regardless of whether every element of the story can be independently verified, the anecdote captures a striking tension. The mihrab had survived centuries of history, wars, and political upheavals. Yet in the museum, it could no longer serve the purpose for which it had been created. It could be admired, photographed, studied, and preserved. It could not be used.

That moment raises a larger question: what happens when living objects become museum objects?

Museums are among the most celebrated institutions of the modern world. They preserve fragile artefacts, protect historical treasures from destruction, and make the past accessible to millions. Few would deny the immense value of their work. Without museums, countless manuscripts, sculptures, paintings, textiles, and architectural fragments would have disappeared forever. Yet museums also transform the things they preserve. Objects that once belonged to living traditions are often removed from the worlds that gave them meaning.
________________________________________________________
വായിക്കാം, കേൾക്കാം;
പ്രവാസി രിസാലയിൽ
'Risala Update' മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ
📌 Download Android App: https://play.google.com/store/apps/details?id=com.risala.update
📌 Download iOS App: https://apps.apple.com/app/id6449769617
𝐏𝐑𝐀𝐕𝐀𝐒𝐈 𝐑𝐈𝐒𝐀𝐋𝐀
facebook: https://www.facebook.com/pravasirisala
instagram: https://www.instagram.com/pravasirisala/
| |
| |

പൊതുവെ യൂറോപ്യന്‍ നഗരങ്ങളിലെ കെട്ടിടങ്ങളുടെ പഴക്കം പരിശോധിക്കുന്നത് കൗതുകമുള്ള കാര്യമായിരിക്കും. ഒരു രാജ്യത്ത് നിന്ന് മറ...
17/07/2026

പൊതുവെ യൂറോപ്യന്‍ നഗരങ്ങളിലെ കെട്ടിടങ്ങളുടെ പഴക്കം പരിശോധിക്കുന്നത് കൗതുകമുള്ള കാര്യമായിരിക്കും. ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് പോവുമ്പോള്‍ മാത്രമല്ല, ഒട്ടുമിക്ക യൂറോപ്യന്‍ രാജ്യങ്ങളിലെയും ഒരു നഗരത്തില്‍നിന്ന് മറ്റൊരു നഗരത്തിലേക്ക് പോയാലും കെട്ടിടങ്ങള്‍ക്കും, റോഡുകള്‍ക്കുമുള്ള നിറങ്ങള്‍ പോലും ചിലപ്പോള്‍ സമാനം ആയിരിക്കും. പക്ഷേ, അതിലെ ഏറ്റവും അതിശയം ആ കെട്ടിടങ്ങളുടെ കാലപ്പഴക്കവും, അതിന്റെ നിലനില്പും ആണ്.
2025 ആഗസ്റ്റില്‍ ജര്‍മനിയിലെ ബെര്‍ലിനില്‍ ആദ്യമായി വന്നിറങ്ങിയപ്പോള്‍ താമസിച്ചത് സ്പാന്‍ഡാവോ എന്ന സ്ഥലത്താണ്. ബെര്‍ലിന്‍ എന്ന പ്രധാന തലസ്ഥാന നഗരത്തില്‍ നിന്ന് അല്‍പം ദൂരെയാണ് സ്പാന്‍ഡാവോ. ബെര്‍ലിന്‍ നഗരം എ, ബി, സി എന്നിങ്ങനെ മൂന്ന് സോണ്‍ ആക്കി തിരിച്ചിട്ടുണ്ട്. അതിലെ സി സോണിലാണ് സ്പാന്‍ഡാവോ. അത്രയൊന്നും തിരക്കില്ലാത്ത, എന്നാല്‍ കൂടുതല്‍ ആളുകള്‍ താമസിക്കുന്ന പ്രദേശം. കൃത്യമായി പറഞ്ഞാൽ, സെപ്പലിന്‍സ്ട്രാസ എന്ന സ്ഥലത്താണ് താമസം. സ്പാന്‍ഡാവോ, പ്രധാന സെന്ററില്‍ നിന്ന് അല്‍പം കൂടി യാത്ര ചെയ്താല്‍ എത്തുന്ന സ്ഥലം. ഒരു വൈകുന്നേരമാണ് അവിടെ എത്തുന്നത്. പിന്നീടുള്ള ആദ്യ മൂന്ന് മാസവും അവിടെത്തന്നെയായിരുന്നു. 1930-കളില്‍ നിര്‍മിച്ച ഒരു കെട്ടിട സമുച്ചയത്തിലാണ് താമസിക്കുന്നത് എന്ന് അറിയുന്നത് ദിവസങ്ങള്‍ക്ക് ശേഷമാണ്. നാട്ടില്‍ ഏകദേശം നൂറ് വര്‍ഷം പഴക്കമുള്ള ഒരു കെട്ടിടം എന്ന് പറയുമ്പോള്‍ ഉള്ള ആധി പക്ഷേ, സ്പാന്‍ഡാവോയിലെ കെട്ടിടത്തില്‍ താമസിക്കുമ്പോള്‍ ഇല്ല. അപ്പോഴാണ് യൂറോപ്യന്‍ നഗരങ്ങളുടെ കെട്ടിട നിര്‍മാണം, അതിന്റെ പരിപാലനം എന്നത് ഒക്കെ സംബന്ധിച്ച് ആലോചിക്കുന്നത്.
________________________________________________________
വായിക്കാം, കേൾക്കാം;
പ്രവാസി രിസാലയിൽ
'Risala Update' മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ
📌 Download Android App: https://play.google.com/store/apps/details?id=com.risala.update
📌 Download iOS App: https://apps.apple.com/app/id6449769617
𝐏𝐑𝐀𝐕𝐀𝐒𝐈 𝐑𝐈𝐒𝐀𝐋𝐀
facebook: https://www.facebook.com/pravasirisala
instagram: https://www.instagram.com/pravasirisala/
| |
| |

മഹാഗുരുവും പ്രിയശിഷ്യനും ആഴമേറിയിയ ചര്‍ച്ചയിലാണ്.അപ്പോള്‍ ഒരാള്‍ അങ്ങോട്ടേക്ക് കടന്നുവന്നു. ശൈബാനുര്‍റാഈ എന്നാണ് ആഗതന്റെ...
16/07/2026

മഹാഗുരുവും പ്രിയശിഷ്യനും ആഴമേറിയിയ ചര്‍ച്ചയിലാണ്.അപ്പോള്‍ ഒരാള്‍ അങ്ങോട്ടേക്ക് കടന്നുവന്നു. ശൈബാനുര്‍റാഈ എന്നാണ് ആഗതന്റെ നാമം. ഗുരുവിനോട് ശിഷ്യന്‍ പറഞ്ഞു:
“നോക്കൂ, ഈ വന്നയാളുടെ വിവരക്കുറവ് ഞാന്‍ അങ്ങേക്ക് ബോധ്യപ്പെടുത്താം. തനിക്ക് പല കാര്യങ്ങളും അറിയില്ല എന്ന് മനസ്സിലായാല്‍, ഈ മനുഷ്യന്‍ കൂടുതല്‍ പഠിക്കാനും ജീവിതം മികവുള്ളതാക്കാനും ഉത്സാഹിക്കുമല്ലോ.” ഗുരു: “അത് വേണ്ട” എന്ന് പറഞ്ഞ് നിര്‍ത്തും മുന്നേ, ശിഷ്യന്‍ വന്നയാളോട് ചോദ്യങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു: “ഒരാള്‍ അഞ്ച് നേരത്തെ നിസ്‌കാരങ്ങളില്‍ ഒന്ന് നിര്‍വഹിക്കാന്‍ മറന്നുപോയി.പക്ഷേ ഏതെന്ന് ഓര്‍മയില്ല.എന്താണ് അയാള്‍ ചെയ്യേണ്ടത്? താങ്കളുടെ ഈ വിഷയത്തിലെ മറുപടിയെന്താണ്?”
________________________________________________________
വായിക്കാം, കേൾക്കാം;
പ്രവാസി രിസാലയിൽ
'Risala Update' മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ
📌 Download Android App: https://play.google.com/store/apps/details?id=com.risala.update
📌 Download iOS App: https://apps.apple.com/app/id6449769617
𝐏𝐑𝐀𝐕𝐀𝐒𝐈 𝐑𝐈𝐒𝐀𝐋𝐀
facebook: https://www.facebook.com/pravasirisala
instagram: https://www.instagram.com/pravasirisala/
| |
| |

വായനയില്‍പ്പെടാതെ പോയ, വൈകി കണ്ടുകിട്ടുന്ന പുസ്തകങ്ങള്‍ പോലെയാണ് ചില മനുഷ്യരും. അബു അബിനു എന്ന അബ്ദുല്‍ ഹമീദ്ക്കയെ ഞാന്‍...
16/07/2026

വായനയില്‍പ്പെടാതെ പോയ, വൈകി കണ്ടുകിട്ടുന്ന പുസ്തകങ്ങള്‍ പോലെയാണ് ചില മനുഷ്യരും. അബു അബിനു എന്ന അബ്ദുല്‍ ഹമീദ്ക്കയെ ഞാന്‍ പരിചയപ്പെടുന്നത് ‘അനുയാത്ര’ എന്ന അദ്ദേഹത്തിന്റെ നോവല്‍ വായിച്ചതിന് ശേഷമാണ്. 2024- ല്‍ ഡിസി ബുക്‌സ് നോവല്‍ മത്സരത്തില്‍ ചുരുക്കപ്പട്ടികയില്‍ എത്തിയ പുസ്തകമാണ് ‘അനുയാത്ര.’ കൊറോണക്കാലത്ത് മരണപ്പെട്ട, യുവാവായ മകന്റെ മൃതദേഹവുമായി തിരുവനന്തപുരത്തു നിന്ന് ആലുവയിലുള്ള വീട്ടിലേക്കുള്ള യാത്രയും ആ യാത്രക്കിടയില്‍ ഉള്ളില്‍ വിങ്ങുന്ന മകനെക്കുറിച്ചുള്ള ഓര്‍മകളുമായാണ് ‘അനുയാത്ര’ അവതരിപ്പിക്കപ്പെടുന്നത്. നോവല്‍ എന്നതിലുപരി ഇത് അദ്ദേഹത്തിന്റെ ജീവിതാനുഭവം തന്നെയാണെങ്കിലും, പ്രമേയം കൊണ്ടും അവതരണഭംഗി കൊണ്ടും ക്രാഫ്റ്റിലും വായനക്കാരന്റെ ഉള്ളില്‍ ഇടം പിടിക്കുന്ന മികച്ച ഒരു സര്‍ഗസൃഷ്ടിയാണ് ‘അനുയാത്ര.'
കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ഒരു യാത്രക്കിടയില്‍ എഴുത്തുകാരനായ മജീദ് സെയ്ദിനൊപ്പം ഹമീദ്ക്കയുടെ വീട്ടില്‍ ചെന്നപ്പോള്‍ ‘അനുയാത്ര'ക്ക് മുമ്പ് അദ്ദേഹം എഴുതിയ മറ്റ് രണ്ട് പുസ്തകങ്ങള്‍ സമ്മാനിച്ചു. അങ്ങനെയാണ് ‘വ്യാജജന്മം’ എന്നിലേക്കെത്തുന്നത്. വളരെ കുറഞ്ഞ കോപ്പികള്‍ മാത്രം അച്ചടിച്ച് സുഹൃത്തുക്കള്‍ മാത്രം വായിച്ച, ആരാലും അറിയപ്പെടാതെ പോയ ഒരു നോവലാണിത്.
________________________________________________________
വായിക്കാം, കേൾക്കാം;
പ്രവാസി രിസാലയിൽ
'Risala Update' മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ
📌 Download Android App: https://play.google.com/store/apps/details?id=com.risala.update
📌 Download iOS App: https://apps.apple.com/app/id6449769617
𝐏𝐑𝐀𝐕𝐀𝐒𝐈 𝐑𝐈𝐒𝐀𝐋𝐀
facebook: https://www.facebook.com/pravasirisala
instagram: https://www.instagram.com/pravasirisala/
| |
| |

Address

University City
Sharjah
27272

Alerts

Be the first to know and let us send you an email when Pravasi Risala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Pravasi Risala:

Shortcuts

Share

Category