Pravasi Risala

Pravasi Risala Pravasi Risala Monthly
Email: [email protected]

ഇസ്ലാമിക ആത്മീയതയുടെ ആസ്വാദ്യകരങ്ങളായ വായനകളിലേക്ക്‌ ഇത്രയേറെ കടന്നു വന്ന ഒരു പ്രവാസി പ്രിസിദ്ധീകരണവുമുണ്ടായിട്ടില്ല. പിന്നെ പ്രവസികളിലെ ഏതു വിഭാഗങ്ങള്‍ക്കും ഉള്‍കൊള്ളാവുന്ന ഭാഷയും അവതരണവും. അതിലോക്കെയുപരി ഏതൊരു സാധാരണ പ്രവാസിയുടെയും ആവലാതികള്‍ അധികാരികളുടെ ശ്രദ്ധയില്‍ പെടുത്താനും സാമൂഹിക വിഷയമായി ഉയര്‍ത്തി കൊണ്ട് വരാനുള്ള പ്രവാസി രിസാലയുടെ മിടുക്കും അതിന്‍റെ വായനക്കാര്‍ തന്നെ എടുത്തു പറഞ്ഞ ഗുണങ്

ങളാണ്.

ഇടക്കിടെ ഇറങ്ങുന്ന പ്രത്യേക പതിപ്പുകള്‍ ഹൃദ്യമായ സമ്മാനങ്ങളായി. ആ പതിപ്പുകളിലും സാധാരണ ലക്കങ്ങളിലുമായി അക്കരെയും ഇക്കരെയുമുള്ള വായനക്കാര്‍ക്കിഷ്ടപെട്ട ഒരു പാട് വലിയ എഴുത്തുകാരെ പ്രവാസി രിസാല കൊണ്ട് വന്നു.

ആരെയും ആകര്‍ഷിക്കുന്ന കെട്ടും മട്ടും, സ്വന്തം പ്രിസിദ്ധീകരണമായി ഏതൊരു മലയാളിക്കും നെഞ്ചോട് ചേര്‍ക്കാവുന്ന ബഹുസ്വരതയും ക്രമീകരണ മികവും അതിന്‍റെ വലിയ സവിശേഷതകളായി.

ഡീലിമിറ്റേഷനിലൂടെ ആസാമിലുണ്ടായ പ്രത്യാഘാതം വളരെ വലുതാണ്. ആസാമിലെ രാഷ്ട്രീയ ഭൂപടം ജാതി-മത ജനസംഖ്യയുടയും അടിസ്ഥാനത്തില്‍ ധ...
04/06/2026

ഡീലിമിറ്റേഷനിലൂടെ ആസാമിലുണ്ടായ പ്രത്യാഘാതം വളരെ വലുതാണ്. ആസാമിലെ രാഷ്ട്രീയ ഭൂപടം ജാതി-മത ജനസംഖ്യയുടയും അടിസ്ഥാനത്തില്‍ ധ്രുവീകരിക്കപ്പെട്ടു. കൂടാതെ ഹിന്ദു & അസാമീസ് + ആദിവാസി (ഇന്‍ഡിജന്‍സ്) ബന്ധം ശക്തിപ്പെടുകയും, അവര്‍ക്കാണ് ഈ മണ്ണില്‍ അവകാശവും സംരക്ഷണവും വേണ്ടതെന്നും, അസാമിലെ നിര്‍ണായകമായ ബംഗ്ലാ മുസ്‌ലികള്‍ അനധികൃത കുടിയേറ്റക്കാരാണെന്ന (Illegal Migrant) നരേറ്റീവ് സൃഷ്ടിക്കാനും കഴിഞ്ഞു.
ഡിലിമിറ്റേഷന്‍ തന്ത്രത്തിലൂടെയാണ് പുതിയ കളി നടന്നിരിക്കുന്നത്. രാഷ്ട്രീയത്തിലെ മുഖ്യായുധമായി സംഘപരിവാര്‍ ശക്തികള്‍ രാജ്യത്തുടനീളം ഇത് പയറ്റുന്നുണ്ട്. കള്ളവോട്ടുകളിലൂടെയാണ് കഴിഞ്ഞ കാലത്ത് തിരഞ്ഞെടുപ്പ് അട്ടിമറിശ്രമങ്ങള്‍ നടന്നിരുന്നതെങ്കില്‍, വോട്ടിങ് മെഷീനുകളിലെ തിരിമറികളിലേക്ക് അത് മാറി. ഇലക്ഷന്‍ കമ്മീഷന്റെ തന്നെ ഒത്താശയോടെ അനധികൃത വോട്ടുകള്‍ ചേര്‍ത്തും ഭരണകൂടത്തിന് വേണ്ടി എല്ലാ സീമകള്‍ ലംഘിച്ച് ഓവര്‍ടൈം പണിയെടുത്തും ജാനാധിപത്യ അട്ടിമറി അജണ്ടകള്‍ നടപ്പാക്കിക്കൊണ്ടിരിന്നു. കര്‍ണാടകയും ഹരിയാനയും ഇതിന് മികച്ച ഉദാഹരണങ്ങളാണ്. എന്നാല്‍ അതുക്കുംമേലെയാണ് നിലവിലെ അവസ്ഥ. ഡീലിമിറ്റേഷന്‍ എന്ന ഭരണകൂട ഭീകരത.! രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, നിയമസഭാ മണ്ഡലങ്ങള്‍ എന്നിവയെല്ലാം ഇഷ്ടാനുസരണം പുനര്‍നിര്‍ണയം നടത്തിയാണ് കരുനീക്കങ്ങള്‍. ഇന്ത്യയില്‍ ഏതെണ്ടെല്ലാം സംസ്ഥാനത്തും ഇത് വിജയകരമായി നടത്തിക്കഴിഞ്ഞു. തദ്ദേശസ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ നാം അത് കണ്ടു. കേരളവും ഇതില്‍ നിന്ന് പുറത്തല്ലെന്ന് മനസ്സിലാക്കണം. ചരിത്രത്തില്‍ ആദ്യമായി തിരുവനന്തപുരം കോര്‍പറേഷന്‍ സംഘപരിവാര്‍ ശക്തികള്‍ക്ക് പിടിക്കാനായതിന് പിന്നില്‍ ഡിലിമിറ്റേഷന്‍ ആയിരുന്നു എന്നത് പകല്‍ വെളിച്ചം പോലെ വ്യക്തമാണ്.
____________________________________
വായിക്കാം, കേൾക്കാം;
പ്രവാസി രിസാലയിൽ
'Risala Update' മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ
📌 Download Android App: https://play.google.com/store/apps/details...
📌 Download iOS App: https://apps.apple.com/app/id6449769617
𝐏𝐑𝐀𝐕𝐀𝐒𝐈 𝐑𝐈𝐒𝐀𝐋𝐀
facebook: https://www.facebook.com/pravasirisala
instagram: https://www.instagram.com/pravasirisala/
| |
| |

മിഡില്‍ ഈസ്റ്റിലെയും ആഗോളതലത്തിലെയും നിലവിലെ അശാന്തി ഗള്‍ഫ് പ്രവാസികളുടെ നിത്യജീവിതത്തെയും സ്വപ്നങ്ങളെയും  കീറിമുറിച്ച ന...
03/06/2026

മിഡില്‍ ഈസ്റ്റിലെയും ആഗോളതലത്തിലെയും നിലവിലെ അശാന്തി ഗള്‍ഫ് പ്രവാസികളുടെ നിത്യജീവിതത്തെയും സ്വപ്നങ്ങളെയും കീറിമുറിച്ച നേരനുഭവങ്ങൾ നടുക്കുന്നതാണ്. വലിയ രാഷ്ട്രീയവിശകലനങ്ങളും സാമ്പത്തിക സൂചികകളും എപ്പോഴും യുദ്ധത്തെ അളക്കുന്നത് കോടികളുടെ നഷ്ടക്കണക്കുകളിലാണ്. വിമാനങ്ങള്‍ എവിടെയോ ബോംബുകള്‍ വര്‍ഷിക്കുന്നു, മിസൈലുകള്‍ എവിടെയോ തീയുണ്ടകള്‍ പായിക്കുന്നു. എന്നാല്‍ ആ യുദ്ധമുനമ്പുകളില്‍ നിന്ന് അയ്യായിരവും പതിനായിരവും കിലോമീറ്ററുകള്‍ അകലെ, ഗള്‍ഫിലെ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശഗോപുരങ്ങള്‍ക്ക് താഴെ ഇനിയെന്ത് എന്നറിയാതെ പകച്ചുനില്‍ക്കുന്ന ഒരു വലിയ മനുഷ്യസമൂഹമുണ്ട്. അവരുടെ അടുക്കളകളിലാണ് യുദ്ധത്തിന്റെ ആദ്യത്തെ വെടിയുണ്ട പതിക്കുന്നത്. അവരുടെ നെഞ്ചകങ്ങളിലാണ് അതിന്റെ പുകച്ചില്‍ പടരുന്നത്.

‘ബോംബുകള്‍, മാംസം ചിതറുന്നു. ബോംബുകള്‍ എല്ലുകളെ പൊടിച്ചു കളയുന്നു. ബോംബുകള്‍ തലച്ചോറിനെയും ശ്വാസകോശത്തെയും എല്ലാ അവയവങ്ങ...
02/06/2026

‘ബോംബുകള്‍, മാംസം ചിതറുന്നു. ബോംബുകള്‍ എല്ലുകളെ പൊടിച്ചു കളയുന്നു. ബോംബുകള്‍ തലച്ചോറിനെയും ശ്വാസകോശത്തെയും എല്ലാ അവയവങ്ങളെയും അതിഭീകരമായി വിറപ്പിച്ച്, രക്തമൊലിപ്പിച്ച്, പൊട്ടിത്തെറിപ്പിച്ച്, അതിന്റെ പ്രവര്‍ത്തനം തന്നെ ഇല്ലാതാക്കുന്നു. ബോംബുകള്‍ പരുക്കേല്‍പ്പിക്കുന്നു. ബോംബുകള്‍ കൊല്ലുന്നു. ബോംബുകള്‍ എല്ലാം നശിപ്പിക്കുന്നു. ബോംബുകള്‍ ചിലരെ ധനികരാക്കുന്നു.’ കോന്‍കോഡിയ (Concordia) യൂനിവേഴ്‌സിറ്റി പ്രൊഫസര്‍ തെരേസ അരിയോളയുടെ യുദ്ധം പ്രമേയമാകുന്ന ലേഖനം ആരംഭിക്കുന്നത് ഇങ്ങനെയാണ്. യുദ്ധം നമ്മെ ശിലായുഗത്തേക്ക് കൊണ്ടുപോകും എന്ന് ട്രംപ് പറഞ്ഞതാണ് ശരി. ഒന്നും മുളപ്പിക്കാത്ത, എല്ലാം തുടച്ചെടുക്കുന്ന അധികാര, ലാഭക്കൊതിയുടെ യുദ്ധാഭാസം ലോകത്തോട് ചെയ്യുന്നതെന്ത്? എന്ന ചോദ്യത്തെ സംബോധന ചെയ്യുകയാണ് ഈ ലക്കം കവര്‍ സ്റ്റോറി. നഷ്ടങ്ങള്‍ മാത്രം ബാക്കിയാക്കുന്ന യുദ്ധഭൂമിയുടെ നിലവിളികള്‍ ലോകത്തിനെ മുഴുവന്‍ നടുക്കുകയാണ്. പോക്കറ്റുകള്‍ ചോര്‍ന്ന്തീരുന്നു. തൊഴിലിടങ്ങള്‍ കരിനിലങ്ങളായി മാറുന്നു. പ്രവാസിമനുഷ്യര്‍ അടിയറവ് പറയുന്നു.
സാധാരണ മനുഷ്യരുടെ തൊഴില്‍നഷ്ടം കുടുംബങ്ങളുടെ മേല്‍ ഇടിത്തീയായി വീഴുന്നു. പ്രതീക്ഷകളോടെ മക്കളെ വിദേശത്തേക്ക് അയച്ച മനുഷ്യര്‍, ഏറ്റുമുട്ടലുകള്‍ വരുത്തിയ ദൈന്യതകളില്‍ വിറങ്ങലിച്ചു നില്‍ക്കുന്നു. ബാഹ്യവിവരണങ്ങള്‍ക്കപ്പുറത്തെ യുദ്ധ ചിത്രങ്ങള്‍ പ്രധാനസ്റ്റോറിയില്‍ വായിക്കാം .
കാലാവസ്ഥയിലും സാമ്പത്തികവഴികളിലും ലോകം നേരിടുന്ന വലിയ പ്രതിസന്ധികളെ ചൂണ്ടുകയാണ് ആഗോളിക. സമുദായങ്ങളെ പലതായി മുറിച്ച്, രാഷ്ട്രീയലാഭം കൊയ്യുന്ന ഡീലിമിറ്റേഷന്‍ഭീകരതയുടെ ഉള്‍വിവരങ്ങള്‍ ‘ടോപ്‌ടോകി'ല്‍ വിശദമായുണ്ട്. ‘എഡിറ്റേഴ്‌സ് ടോകി'ൽ അതിഥി സജി മാര്‍ക്കോസ് ഡാര്‍ക് ടൂറിസത്തെ പരിചയപ്പെടുത്തുന്നു. തന്റെ യാത്രകളുടെ വൈവിധ്യവും ദുരന്തഭൂമികള്‍ സന്ദര്‍ശിക്കുന്നതിലെ കാഴ്ചപ്പാടുകളും അദ്ദേഹം വിശദീകരിക്കുന്നു. നൂറ്റാണ്ടുകളുടെ തൊഴില്‍ തിളക്കമുള്ള മാപ്പിള ഖലാസികളുടെ ഇടപെടലുകളും മക്കയുടെ ക്ലോക്ക് ടവറില്‍ വരെ കൈയൊപ്പ് ചാര്‍ത്തിയ അവരുടെ ജീവിത വഴികളും ‘പുറംവാസിയുടെ വീട്’ പങ്ക് വെക്കുന്നു. ദേശങ്ങള്‍ വരയ്ക്കുന്ന കേവല അതിരുകള്‍ക്കപ്പുറം മനുഷ്യര്‍ തമ്മില്‍ മുളച്ചുണരുന്ന മാനവിക ബോധത്തിന്റെ തിളക്കമാണ് ലിറ്ററേരിയയില്‍. ഹൃദയധമനികളില്‍ പ്രകാശം പകരുന്ന ചരിത്രങ്ങളെ അവതരിപ്പിക്കുന്ന ‘അകനിലാവ്’ പംക്തി ആരംഭിക്കുകയാണ് ഈ ലക്കം. കോളങ്ങള്‍ പുതിയ അനുഭവങ്ങളേകി, തുടരുന്നു. പ്രവാസിരിസാലയുടെ പ്രചരണകാലമാണ്. വായനയുടെ ആഴമുള്ള നേരിലേക്ക് സ്വാഗതം.
____________________________________
വായിക്കാം, കേൾക്കാം;
പ്രവാസി രിസാലയിൽ
'Risala Update' മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ
📌 Download Android App: https://play.google.com/store/apps/details?id=com.risala.update
📌 Download iOS App: https://apps.apple.com/app/id6449769617
𝐏𝐑𝐀𝐕𝐀𝐒𝐈 𝐑𝐈𝐒𝐀𝐋𝐀
facebook: https://www.facebook.com/pravasirisala
instagram: https://www.instagram.com/pravasirisala/
| |
| |

അക്ഷരങ്ങളുടെ പ്രിയപ്പെട്ടവർക്ക്...വലിയ പെരുന്നാൾ സന്തോഷങ്ങൾ
26/05/2026

അക്ഷരങ്ങളുടെ പ്രിയപ്പെട്ടവർക്ക്...
വലിയ പെരുന്നാൾ സന്തോഷങ്ങൾ

21/05/2026

"എ. ഐ എന്റെ ജോലി കൊണ്ട് പോകുമോ" - പ്രവാസി രിസാല മെയ് ലക്കം വായിക്കാം.

____________________________________
വായിക്കാം, കേൾക്കാം;
പ്രവാസി രിസാലയിൽ
'Risala Update' മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ
📌 Download Android App: https://play.google.com/store/apps/details?id=com.risala.update
📌 Download iOS App: https://apps.apple.com/app/id6449769617
𝐏𝐑𝐀𝐕𝐀𝐒𝐈 𝐑𝐈𝐒𝐀𝐋𝐀
facebook: https://www.facebook.com/pravasirisala
instagram: https://www.instagram.com/pravasirisala/
| |
| |

കോവളം ബീച്ച് ഹോട്ടലിലെ നിശാവിളക്കുകൾ കണ്ണടയ്ക്കുമ്പോഴും നിലാവു പാതി ചാരി നിന്ന ലൈറ്റ് ഹൗസിനപ്പുറത്ത് കടൽത്തിരകളുടെ അർമാദ...
18/05/2026

കോവളം ബീച്ച് ഹോട്ടലിലെ നിശാവിളക്കുകൾ കണ്ണടയ്ക്കുമ്പോഴും നിലാവു പാതി ചാരി നിന്ന ലൈറ്റ് ഹൗസിനപ്പുറത്ത് കടൽത്തിരകളുടെ അർമാദത്തിമർപ്പ്.എവിടെയും രാത്രിയുടെ വ്യവഹാരങ്ങൾ...കടലിന്റെ തണുപ്പുള്ള മഴക്കാറ്റിന്റെ കിതപ്പ് ജാലകങ്ങളടയ്ക്കാൻ പ്രേരിപ്പിച്ചു. കൈയും മുഖവും കഴുകാൻ ടാപ്പ് തുറന്നപ്പോഴാണ്‌ ഒരു കാലിലെ പാദസരം എവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു എന്ന വേദനിപ്പിക്കുന്ന സത്യം ഞാനറിഞ്ഞത്...അതുവരെ തുളുമ്പി നിന്ന ചിരി ഒരു ചെറു തേങ്ങലിന്‌ വഴി മാറി. മനസ്സിൽ മോഹഭംഗങ്ങളുടെ മേഘവിളർച്ച. വിവാഹത്തിന്റെ ആദ്യദിനങ്ങളിൽ ആഭരണം നഷ്ടപ്പെടുന്നത്‌ അശുഭലക്ഷണമെന്ന്‌ കരുതിയത്‌ കൊണ്ടോ ധനനഷ്ടമോർത്തോ ഒക്കെ വല്ലാത്തൊരങ്കലാപ്പ്. അറിയിക്കേണ്ട എന്നാണ്‌ ആദ്യം കരുതിയത്‌. പക്ഷേ, ഞങ്ങൾ തിരികേ ചെല്ലേണ്ടത് സഹോദരിയുടെ മൈലാഞ്ചി രാവിലേക്കായിരുന്നു. പുതുപ്പെണ്ണിന്റെ അംഗലാവണ്യവും ആഭരണപ്പൊലിമയും കണ്ണുകൾകൊണ്ടളന്ന്‌ നാവുകൊണ്ടു കുശുകുശുക്കുന്ന നാട്ടുമ്പുറത്തെ ചില രീതികളോർത്തപ്പോൾ പറയാതിരിക്കാനുമായില്ല. എന്റെ നോട്ടത്തിലെ വ്യാകുലത കണ്ടിട്ടാവാം ക്ഷോഭം പ്രതീക്ഷിച്ചെങ്കിലും അതുണ്ടാകാതിരുന്നത്. അന്നാണ്‌ ആദ്യമായി ഇണയുടെ സാന്ത്വനത്തിന്റെ സുഖം ഞാനറിഞ്ഞത്. വിരലിലെണ്ണാവുന്ന ആ ദിനങ്ങളുടെ ചാരുത നഷ്ടപ്പെടാതിരിക്കാൻ പരമാവധി ശ്രദ്ധയുള്ളതിനാൽത്തന്നെ പിറ്റേ ദിവസം നേരം പുലർന്നപ്പോൾത്തന്നെ ആ ഒറ്റക്കൊലുസ്സുമായി ഞങ്ങൾ കിഴക്കേ കോട്ടയിലെത്തുകയും, അനേകം ജ്വല്ലറികൾ കയറിയിറങ്ങി, ഒടുവിൽ അതുപോലൊരെണ്ണം കണ്ടെത്തുകയും ചെയ്തു. മടക്കയാത്ര അൽപം വൈകിയെന്നതൊഴിച്ചാൽ ബാക്കിയുള്ളത് മറ്റാരുമറിയാതെ ഞങ്ങൾക്കിടയിൽ മാത്രമുള്ള കുമ്പസാര രഹസ്യം.

____________________________________
വായിക്കാം, കേൾക്കാം;
പ്രവാസി രിസാലയിൽ
'Risala Update' മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ
📌 Download Android App: https://play.google.com/store/apps/details?id=com.risala.update
📌 Download iOS App: https://apps.apple.com/app/id6449769617
𝐏𝐑𝐀𝐕𝐀𝐒𝐈 𝐑𝐈𝐒𝐀𝐋𝐀
facebook: https://www.facebook.com/pravasirisala
instagram: https://www.instagram.com/pravasirisala/
| |
| |

അവര്‍ മുമ്പ് പുറത്തിറക്കിയ നിലാവ് എന്ന സോവനീര്‍ എന്നെ കാണിച്ചു. അതിനകത്ത് ഒരു ഫീച്ചര്‍ ടൈപ്പ് ലേഖനമുണ്ട്. കെ എം മുസ്തഫ് ...
16/05/2026

അവര്‍ മുമ്പ് പുറത്തിറക്കിയ നിലാവ് എന്ന സോവനീര്‍ എന്നെ കാണിച്ചു. അതിനകത്ത് ഒരു ഫീച്ചര്‍ ടൈപ്പ് ലേഖനമുണ്ട്. കെ എം മുസ്തഫ് എഴുതിയത്. ഞാന്‍ വായിച്ചപ്പോള്‍ ഏറെ ആകര്‍ഷകത്വം തോന്നി. ആരാണിയാള്‍?- ഞാന്‍ ഐജിയോട് ആരാഞ്ഞു.
അറിയപ്പെടാന്‍ ആഗ്രഹിക്കാത്ത ഒരു സൂഫി!- ഗഫൂര്‍ എളുപ്പത്തില്‍ മനസ്സിലാവുംവിധം പറഞ്ഞു. ഞാനുറപ്പിച്ചു; ഈ സൂഫിയെ തിരിച്ചറിഞ്ഞിട്ടു തന്നെ കാര്യം.
ഇത്തരത്തില്‍ ഒട്ടേറെ കുറിപ്പുകള്‍ പുളളിയുടെ കൈയിലുണ്ട്. “രിസാലക്ക് വേണോ?” ഞാന്‍ അവ കൊണ്ടുവരാന്‍ ഐജിയെ ശട്ടംകെട്ടി. പറഞ്ഞ പോലെ അടുത്ത ദിവസം തന്നെ ഐജി പത്തു കുറിപ്പുകള്‍ എന്നെ എല്പിച്ചു. പണിക്കോട്ടുംപടിയിലെ നടുറോഡില്‍ വെച്ചാണ് ഈ കൈമാറ്റം. ഞാന്‍ രിസാലയിലെത്തി അതെല്ലാം ഒറ്റ ശ്വാസത്തില്‍ വായിച്ചു തീര്‍ത്തു. പുതുയുഗപ്പിറവി എന്നൊക്കെ പറയാറില്ലേ? രിസാല വായനക്കാരെ പിടിച്ചിരുത്തുന്ന ജാതി എഴുത്ത്. ഹൃദയത്തില്‍ ചാലിച്ചെഴുതിയത്. ആ അക്ഷരങ്ങള്‍ കണ്ടാലറിയാം; അതിലോരോന്നും അമൂല്യമാണെന്ന്. വെട്ടുകളും തിരുത്തുകളുമില്ല. നമുക്കായി ഒന്നും കൂട്ടിച്ചേര്‍കാനില്ല. ഞാന്‍ വിചാരിക്കുന്നത് ആദ്യം മറ്റൊരു കടലാസില്‍ കരട് രൂപം എഴുതിയിട്ട് വെട്ടും കുത്തും മറ്റ് ബ്യൂട്ടി വര്‍കുകളൊക്കെ അതില്‍ തീര്‍ത്തിട്ട് പിന്നെ നല്ലൊരു കടലാസിലേക്ക് നന്നായി എഴുതുന്നതാണെന്നാണ്. ആ സംശയം അദ്ദേഹത്തോട് തീര്‍ത്തിട്ടില്ല. അറിയപ്പെടാത്ത അദ്ഭുതമായ സ്ഥിതിക്ക് ആദ്യറൗണ്ടില്‍ സാധിക്കുന്ന മാജിക്കാണോ ഇതെന്നറിയില്ല. എന്തായാലും ഞാന്‍ മാനേജിങ് എഡിറ്റര്‍ ശറഫുദ്ദീനെ കാണിച്ചു. അദ്ദേഹം വായിച്ച് ഒ കെ പറഞ്ഞു. സഹപത്രാധിപന്മാരും വായിച്ച്, വേഗം കൊടുത്തു തുടങ്ങാമെന്ന് എന്‍ഒസി അടിച്ചു. അതോടെ വന്നു തുടങ്ങി: തുഴയും തോണിയും - പുതിയ പംക്തി. രിസാല വായനക്കാര്‍ ആഘോഷിച്ച എഴുത്താണിത്.
ക്രിയേറ്റീവ് റൈറ്റിങ് ജീനില്‍ ഒളിഞ്ഞു കിടക്കുന്നതാണോ, അതോ അത് അഭ്യസിച്ചു നേടുന്നതാണോ? എനിക്കിപ്പോഴും തോന്നുന്നത് ആ മാസ്മരികത ജീനില്‍ ഒളിഞ്ഞിരിക്കുന്നതാണെന്നാണ്. കുറേ പേരെ ഇത്തരത്തില്‍ കണ്ടിട്ടല്ല ഞാനിത് പറയുന്നത്. ഈയൊരാളെ മാത്രം കണ്ടിട്ടാണ്. എങ്ങനെയാണ് അക്ഷരങ്ങള്‍ ഇത്രമാത്രം വലിയ ലോകമായിത്തീരുന്നത് എന്നത് ഇപ്പോഴും വായിച്ചു തീർന്നിട്ടില്ലാത്ത അദ്ഭുതമാണ്.
____________________________________
വായിക്കാം, കേൾക്കാം;
പ്രവാസി രിസാലയിൽ
'Risala Update' മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ
📌 Download Android App: https://play.google.com/store/apps/details?id=com.risala.update
📌 Download iOS App: https://apps.apple.com/app/id6449769617
𝐏𝐑𝐀𝐕𝐀𝐒𝐈 𝐑𝐈𝐒𝐀𝐋𝐀
facebook: https://www.facebook.com/pravasirisala
instagram: https://www.instagram.com/pravasirisala/
| |
| |

A new voice in English begins at Pravasi Risala.We are happy to introduce Foot Notes — a new English column in Pravasi R...
15/05/2026

A new voice in English begins at Pravasi Risala.

We are happy to introduce Foot Notes — a new English column in Pravasi Risala, exploring hidden histories, forgotten journeys, ideas, archives, maps, languages, cultures, and the many stories that quietly shape the world around us.

The first edition looks at:
📖 Aljamiado: The Archive of Survival

A small beginning towards bringing thoughtful English long-form reading into Pravasi Risala after 17 years of Malayalam publishing.

Read, share, and journey with us.

Address

University City
Sharjah
27272

Alerts

Be the first to know and let us send you an email when Pravasi Risala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Pravasi Risala:

Share

Category