Pravasi Risala

Pravasi Risala Pravasi Risala Monthly
Email: [email protected]

ഇസ്ലാമിക ആത്മീയതയുടെ ആസ്വാദ്യകരങ്ങളായ വായനകളിലേക്ക്‌ ഇത്രയേറെ കടന്നു വന്ന ഒരു പ്രവാസി പ്രിസിദ്ധീകരണവുമുണ്ടായിട്ടില്ല. പിന്നെ പ്രവസികളിലെ ഏതു വിഭാഗങ്ങള്‍ക്കും ഉള്‍കൊള്ളാവുന്ന ഭാഷയും അവതരണവും. അതിലോക്കെയുപരി ഏതൊരു സാധാരണ പ്രവാസിയുടെയും ആവലാതികള്‍ അധികാരികളുടെ ശ്രദ്ധയില്‍ പെടുത്താനും സാമൂഹിക വിഷയമായി ഉയര്‍ത്തി കൊണ്ട് വരാനുള്ള പ്രവാസി രിസാലയുടെ മിടുക്കും അതിന്‍റെ വായനക്കാര്‍ തന്നെ എടുത്തു പറഞ്ഞ ഗുണങ്

ങളാണ്.

ഇടക്കിടെ ഇറങ്ങുന്ന പ്രത്യേക പതിപ്പുകള്‍ ഹൃദ്യമായ സമ്മാനങ്ങളായി. ആ പതിപ്പുകളിലും സാധാരണ ലക്കങ്ങളിലുമായി അക്കരെയും ഇക്കരെയുമുള്ള വായനക്കാര്‍ക്കിഷ്ടപെട്ട ഒരു പാട് വലിയ എഴുത്തുകാരെ പ്രവാസി രിസാല കൊണ്ട് വന്നു.

ആരെയും ആകര്‍ഷിക്കുന്ന കെട്ടും മട്ടും, സ്വന്തം പ്രിസിദ്ധീകരണമായി ഏതൊരു മലയാളിക്കും നെഞ്ചോട് ചേര്‍ക്കാവുന്ന ബഹുസ്വരതയും ക്രമീകരണ മികവും അതിന്‍റെ വലിയ സവിശേഷതകളായി.

കഴിഞ്ഞ ജൂലൈ 16ന് നടക്കാനിരുന്ന നിമിഷപ്രിയയുടെ വധ ശിക്ഷ ആദ്യമായി മാറ്റിവച്ച അവസരത്തില്‍ താങ്കള്‍ സുനിത ദേവദാസുമായി നടത്തി...
21/08/2025

കഴിഞ്ഞ ജൂലൈ 16ന് നടക്കാനിരുന്ന നിമിഷപ്രിയയുടെ വധ ശിക്ഷ ആദ്യമായി മാറ്റിവച്ച അവസരത്തില്‍ താങ്കള്‍ സുനിത ദേവദാസുമായി നടത്തിയ ഒരു സംസാരത്തില്‍ പ്രവാസികളുമായി ബന്ധപ്പെട്ടുള്ള തൊഴിലാളി-തൊഴിലുടമബന്ധത്തിലുള്ള ചൂഷണങ്ങള്‍ പരാമര്‍ശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഞങ്ങള്‍ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്നുണ്ട്, എന്ന് പറയുകയുണ്ടായി. ഇവിടെ ആവര്‍ത്തിക്കപ്പെട്ട ഈ "ഞങ്ങള്‍' ആരാണ്?

ഞാന്‍ മള്‍ട്ടിപ്പിള്‍ പ്ലാറ്റ്‌ഫോമുകളെ കുറിച്ചാണ് പറഞ്ഞത്. ആക്ഷന്‍ കൗണ്‍സില്‍ പ്രധാനമായും ഫോക്കസ് ചെയ്തത് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലാണ്. ഇടക്കാലത്ത് അവരുടെ മോചനവുമായി ബന്ധപ്പെട്ട ആശങ്കകള്‍ കുറഞ്ഞനേരങ്ങളില്‍ മറ്റ് ആക്ടിവിറ്റികള്‍ ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു. ഇന്ത്യന്‍ സര്‍ക്കാര്‍ പുറത്തുവിടുന്ന കണക്കനുസരിച്ച് മലയാളികള്‍ ഉള്‍പ്പെടെയുള്ള നാല്‍പ്പത്തൊമ്പതോളം ഇന്ത്യക്കാര്‍ വ്യത്യസ്ത രാജ്യങ്ങളില്‍ വധശിക്ഷ വിധിക്കപ്പെട്ടവരായിട്ടുണ്ട്. അതുപോലെ മറ്റു ശിക്ഷകള്‍ വിധിക്കപ്പെട്ട നിരവധി ആളുകളും ഉണ്ട്. ഇതില്‍ പല ആളുകള്‍ക്കും നീതി ഉറപ്പാക്കുന്നതില്‍ ചില പരിമിതികള്‍ പല രാജ്യങ്ങളിലും ഉണ്ടായിട്ടുണ്ട്. നമ്മള്‍ ആ രാജ്യങ്ങളുടെ നിയമ സംവിധാനത്തെ പൂര്‍ണമായും ബഹുമാനിച്ചു കൊണ്ടു തന്നെയാണ് പറയുന്നത്. ഇപ്പോള്‍ യമനിലെ കോടതി നിമിഷക്ക് വധശിക്ഷ വിധിച്ചത് ഞങ്ങള്‍ അംഗീകരിക്കുന്നു. അവിടെ പരിമിതികള്‍ ഉണ്ടെങ്കില്‍ പോലും അവിടുത്തെ നീതിന്യായ വ്യവസ്ഥ അവള്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയിരിക്കുന്നു. വധശിക്ഷ ശരി വെച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ നിമിഷപ്രിയ ഒരിക്കലും കുറ്റക്കാരി അല്ല എന്ന് ഞങ്ങള്‍ പറയുന്നില്ല. അതേസമയം, ദിയാധനം എന്ന് പറയുന്ന ഈ ഒരു സാധ്യത ഉപയോഗപ്പെടുത്താനാണ് ശ്രമിക്കുന്നത്. അതുപോലെതന്നെ പല രാഷ്ട്രങ്ങളിലും പല സാഹചര്യങ്ങളില്‍ കുടുങ്ങി അപ്പീല്‍ കൊടുക്കാനോ കേസ് നടത്താനോ മറ്റൊന്നിനും സാധിക്കാതെ നിരവധി ഇന്ത്യക്കാരും മലയാളികളും ഉണ്ട്. അവര്‍ക്കെല്ലാം ആക്ഷന്‍ കൗണ്‍സിലിനു കീഴില്‍ പിന്തുണ നല്‍കണമെന്ന് ആലോചിച്ചിരുന്നു.
_________________________________________
_വായിക്കാം, കേൾക്കാം;
പ്രവാസി രിസാലയിൽ_
'Risala Update' മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ
📌 Download Android App: https://play.google.com/store/apps/details...
📌 Download iOS App: https://apps.apple.com/app/id6449769617
©️ 𝐑𝐈𝐒𝐀𝐋𝐀 𝐔𝐏𝐃𝐀𝐓𝐄
| |
| |

1996 മുതലാണ് അജീബ് കൊമാച്ചിയെന്ന പേര് കേരളം കേട്ടുതുടങ്ങുന്നത്. അതിനു മുമ്പ് അദ്ദേഹം ചെയ്യാത്ത ജോലികളില്ല. ഏറ്റവും ഒടുവി...
19/08/2025

1996 മുതലാണ് അജീബ് കൊമാച്ചിയെന്ന പേര് കേരളം കേട്ടുതുടങ്ങുന്നത്. അതിനു മുമ്പ് അദ്ദേഹം ചെയ്യാത്ത ജോലികളില്ല. ഏറ്റവും ഒടുവിലാണ് പഴയ ഒരു ക്യാമറയുമായി പടമെടുക്കാന്‍ ഇറങ്ങിത്തിരിക്കുന്നത്. സ്റ്റുഡിയോ ഫോട്ടോഗ്രാഫറെന്ന രീതിയിലായിരുന്നു ഫോട്ടോഗ്രാഫി കരിയറിന്റെ തുടക്കം. ഉപ്പയുടെ സുഹൃത്തായ ഇ ടി മുഹമ്മദ് ബഷീറാണ് സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തത്. ഫറോക്ക് ചുങ്കം ഭാഗത്ത് പ്രവര്‍ത്തിച്ചുവന്ന സ്റ്റുഡിയോ അക്കാലത്ത് വെഡ്ഡിംഗ് ഫോട്ടോഗ്രാഫിയുടെ പേരില്‍ അറിയപ്പെട്ടു. ഓരോ ദിവസവും പല കല്യാണങ്ങളുടെയും കവറേജിന്റെ ഓര്‍ഡറുകള്‍ കിട്ടി. എന്നാല്‍, അന്ന് നാട്ടിലെ പ്രശസ്തനായൊരു ഫോട്ടോഗ്രാഫര്‍ മരിച്ചു. ആളുകള്‍ അദ്ദേഹത്തെ അനുസ്മരിച്ചില്ല. അപ്പോഴാണ് സ്റ്റുഡിയോ ഫോട്ടോഗ്രാഫര്‍ക്ക് മരണശേഷം ഒന്നും ബാക്കിവെക്കാന്‍ ഉണ്ടാകില്ലെന്ന തിരിച്ചറിവുണ്ടാകുന്നത്. അത് ന്യൂസ് ഫോട്ടോഗ്രാഫിയിലേക്കുള്ള പരീക്ഷണത്തിനു പ്രേരിപ്പിച്ചു.

ന്യൂസ് ഫോട്ടോഗ്രഫിയിലേക്ക്
വര്‍ഷം 2000. ഫോട്ടോഗ്രാഫര്‍മാര്‍ക്ക് കുറച്ചു മാത്രം ഫിലിമുകള്‍ കിട്ടിയിരുന്ന കാലമായിരുന്നു അത്. വേസ്റ്റായി പോകാനിടയുള്ള ഫിലിമുകള്‍ ഉപയോഗപ്പെടുത്തി, വ്യത്യസ്തമായ ഫ്രെയിമുകള്‍ പകര്‍ത്തിയായിരുന്നു തുടക്കം. ബേപ്പൂര്‍- ചാലിയം ബീച്ചുകളിലെ ഉദയാസ്തമയങ്ങളും ഉരു നിര്‍മാണവുമെല്ലാം ഒപ്പിയെടുത്തു. അങ്ങനെയെടുത്ത ചിത്രങ്ങള്‍ സ്വതന്ത്രമായി, വിവിധ പത്രങ്ങള്‍ക്കും മാഗസിനുകള്‍ക്കും ആവശ്യപ്പെട്ട പ്രകാരം നല്‍കി. ജനങ്ങളുമായി നേരിട്ട് ബന്ധം സ്ഥാപിക്കാന്‍ ലഭിച്ച അവസരങ്ങളായിരുന്നു അതെല്ലാം. ന്യൂസ് ഫോട്ടോഗ്രാഫിയില്‍ ശ്രദ്ധേയമായ കാര്യം, നാടകം പോലെ വേദിയില്‍ നിന്നു തന്നെ ജനങ്ങളുടെ അഭിനന്ദനവും വിമര്‍ശനവുമെല്ലാം അറിയാന്‍ സാധിക്കുമായിരുന്നുവെന്നതാണ്. ഓരോ സംഭവത്തിലും ഒരുപാട് ഫ്രെയിമുകള്‍ കണ്ടെത്തിയായിരുന്നു ചിത്രമെടുപ്പ്.
_________________________________________
_വായിക്കാം, കേൾക്കാം;
പ്രവാസി രിസാലയിൽ_
'Risala Update' മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ
📌 Download Android App: https://play.google.com/store/apps/details...
📌 Download iOS App: https://apps.apple.com/app/id6449769617
©️ 𝐑𝐈𝐒𝐀𝐋𝐀 𝐔𝐏𝐃𝐀𝐓𝐄
| |
| | | | | |

ഛത്തീസ്ഗഡില്‍ രണ്ടു മലയാളി കന്യാസ്ത്രീകള്‍ ജൂലൈ അവസാന വാരം ആക്രമിക്കപ്പെട്ടു, അറസ്റ്റ് ചെയ്യപ്പെട്ടു.ആരാണ് ആക്രമിച്ചത്? ...
18/08/2025

ഛത്തീസ്ഗഡില്‍ രണ്ടു മലയാളി കന്യാസ്ത്രീകള്‍ ജൂലൈ അവസാന വാരം ആക്രമിക്കപ്പെട്ടു, അറസ്റ്റ് ചെയ്യപ്പെട്ടു.
ആരാണ് ആക്രമിച്ചത്?
ബജ്റംഗ് ദള്‍.
ഏതാണീ ബജ്റംഗ് ദള്‍?
വി എച്ച് പിയുടെ യുവജന സംഘടന.
അപ്പോള്‍ വി എച്ച് പി?
ആര്‍ എസ് എസ് മുന്‍കൈയെടുത്ത് 1964 ആഗസ്റ്റ് 29ന് രൂപീകരിച്ച സംഘടനയാണ്. വിശ്വഹിന്ദു പരിഷത്ത്. രൂപീകരണ യോഗത്തിന്റെ നേതൃത്വം ആര്‍ എസ് എസിന്റെ രണ്ടാം സര്‍ സംഘ് ചാലക് ആയിരുന്ന എം എസ് ഗോള്‍വാള്‍ക്കര്‍ ആയിരുന്നു. ആര്‍ എസ് എസുകാരന്‍ തന്നെ ആയ എസ് എസ് ആപ്‌തെ ആയിരുന്നു പ്രഥമ ജനറല്‍ സെക്രട്ടറി. സംഘടനയുടെ ലക്ഷ്യം വിശദീകരിച്ചുകൊണ്ട് അദ്ദേഹം നടത്തിയ പ്രസംഗത്തില്‍ നിന്നുള്ള രണ്ടുവാചകങ്ങള്‍ ഇവിടെ ചേര്‍ക്കുന്നത് നന്നാകും: "ക്രിസ്ത്യന്‍, മുസ്ലിം, കമ്മ്യൂണിസ്റ്റ് എന്നിങ്ങനെ മൂന്നായി തരംതിരിഞ്ഞിരിക്കുകയാണ് ലോകം. ഈ മൂന്നു ചെകുത്താന്മാരില്‍ നിന്നും രക്ഷ നേടാന്‍ ഹിന്ദു സമൂഹം ചിന്തിക്കുകയും സംഘടിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്.'
ഛത്തീസ്ഗഡില്‍ ബി ജെ പിയാണ് ഭരിക്കുന്നത്. നമുക്കറിയാവുന്നതുപോലെ ബി ജെ പി, ആര്‍ എസ് എസിന്റെ രാഷ്ട്രീയ ഘടകമാണ്. അഥവാ വി എച്ച് പിയും ബി ജെ പിയും ഒരമ്മ പെറ്റ, ഒരേ അച്ഛന് പിറന്ന മക്കളാണ്. അതേ വംശാവലിയില്‍ പെട്ട ബജ്റംഗ് ദള്‍ ആണ് കന്യാസ്ത്രീകളെ "കൈകാര്യം' ചെയ്തത്. അവരുടെ തന്നെ പൊലീസാണ് അറസ്റ്റ് ചെയ്തത്. ശ്രദ്ധിക്കണം, അക്രമികളെ അല്ല പോലീസ് അറസ്റ്റ് ചെയ്തത്, ഇരകളെയാണ്. മനുഷ്യക്കടത്തും മതപരിവര്‍ത്തനവുമാണ് കുറ്റങ്ങളായി ചേര്‍ത്തത്. ഒപ്പമുണ്ടായിരുന്ന മൂന്ന് ആദിവാസി പെണ്‍കുട്ടികളെ മതം മാറ്റാന്‍ കൊണ്ടുപോവുകയാണ് എന്നാണ് ബജ്റംഗ് ദള്‍ ആരോപിച്ചത്. ഛത്തീസ്ഗഡ് സര്‍ക്കാറിനും അതേ നിലപാടായിരുന്നു. Read more....
_________________________________________
_വായിക്കാം, കേൾക്കാം;
പ്രവാസി രിസാലയിൽ_
'Risala Update' മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ
📌 Download Android App: https://play.google.com/store/apps/details...
📌 Download iOS App: https://apps.apple.com/app/id6449769617
©️ 𝐑𝐈𝐒𝐀𝐋𝐀 𝐔𝐏𝐃𝐀𝐓𝐄
| |
| | | | | | | | |

എംബസികൾ വെറുതെയല്ലരണ്ട് കാര്യങ്ങൾ പറഞ്ഞ് തുടങ്ങാം. അഞ്ച് മാസങ്ങൾക്ക് മുമ്പ് യു എ ഇ യിൽ, ഒരു സാധാരണ ജോലിക്കാരനായ ഉത്തർപ്ര...
14/08/2025

എംബസികൾ വെറുതെയല്ല

രണ്ട് കാര്യങ്ങൾ പറഞ്ഞ് തുടങ്ങാം. അഞ്ച് മാസങ്ങൾക്ക് മുമ്പ് യു എ ഇ യിൽ, ഒരു സാധാരണ ജോലിക്കാരനായ ഉത്തർപ്രദേശ് സ്വദേശി വധശിക്ഷയ്ക്ക് വിധേയനായി. ചർച്ചകളോ ആലോചനകളോ നടന്നില്ല. ഒരു രാജ്യം മറ്റൊരു രാജ്യത്തെ പൗരനെ വധശിക്ഷയ്ക്ക് വിധേയമാക്കുമ്പോൾ അധികാരികൾ അറിയുമെന്ന് ഉറപ്പ്. പക്ഷേ മരിച്ചാൽ ശരീരം നാട്ടിലെത്തിക്കലാണല്ലോ എംബസിയുടെ പ്രധാന ജോലി.
മറ്റൊരു കാര്യം; വേജ് തെഫ്റ്റ്. ഒരുപക്ഷേ ഇന്ത്യയിലോ സൗത്ത് ഏഷ്യൻ രാജ്യങ്ങളിലോ പരിചിതമല്ലാത്ത ഒരു വാക്ക്. ദീർഘകാലം ജോലി ചെയ്ത് ഒടുവിൽ അധ്വാനത്തിൽ നിന്ന് അവസാനം ലഭിക്കേണ്ട ആനുകൂല്യങ്ങൾ ഒന്നും കിട്ടാതെ, കൂലി മോഷ്ടിക്കപ്പെടുന്ന പരദേശികളുടെ കഥയാണ് ആ പദം. കോവിഡ് കാലത്ത് അങ്ങനെ കൂലി ലഭിക്കാതെ പോയവരുടെ ചിത്രങ്ങൾ അനവധി. ചില മനുഷ്യസ്നേഹികൾ ചേർന്ന് അവർക്കായി പോരാട്ടം തുടങ്ങി. സർക്കാരിനും എംബസികൾക്കും എല്ലാ വിവരങ്ങളും ശേഖരിച്ചു നൽകി. പക്ഷേ ഈ നിമിഷം വരെ അവർക്ക് ഒരു തുകയും ലഭിച്ചില്ല. എന്നാൽ ഇതേ കമ്പനിയിൽ നിന്ന് അതേദിവസം കയറ്റി വിടപ്പെട്ട ഫിലിപ്പൈൻ തൊഴിലാളികൾക്ക് പൂർണമായും എൻഡ് ഓഫ് സർവീസ് പണം ലഭിച്ചു. ഈ വിധം ഇരകളാക്കപ്പെടുന്ന പുറപ്പെട്ടുപോയ മനുഷ്യർക്ക് വേണ്ടിയുള്ള ശബ്ദമാണ് ഈ ലക്കം ഫ്രന്റ് സ്റ്റോറി. നിമിഷപ്രിയ വിഷയത്തിൽ ഉൾപ്പെടെ അനവധി കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സുപ്രീംകോടതി അഭിഭാഷകൻ അഡ്വ: സുഭാഷ് ചന്ദ്രൻ സംസാരിക്കുന്നു.
സ്വാതന്ത്ര്യ സമരസംസാരങ്ങൾ മുഴങ്ങുന്ന സമയം കൂടിയാണിത്. പ്രവാസലോകത്ത് നിന്നുള്ള സ്വാതന്ത്ര്യത്തിന്റെ ഒച്ചകളെ എഴുതുകയാണ് രിസാല ഡെസ്ക്. ഫലസ്തീൻ സ്വതന്ത്ര രാഷ്ട്രപ്രഖ്യാപനം എന്ന നാടകത്തെ ചരിത്ര വസ്തുതകളോടെ റദ്ദ് ചെയ്യുകയാണ് ആഗോളിക. ഒരുപാട് മനുഷ്യരുടെ കണ്ണുതുറപ്പിച്ച ചിത്രമെടുത്ത അജീബ് കോമാച്ചി തന്റെ ജീവിതയാത്ര എഡിറ്റേഴ്സ് ടോക്കിൽ പറയുന്നു.
ജാമിഅ മില്ലിയ്യ വിശേഷങ്ങളുടെ വേൾഡ് ക്യാംപസും ഇസ്‌ലാമാബാദിന്റെ ഇസ്‌ലാം ചരിത്രവും വായനക്കായുണ്ട്.

ഒരേസമയം  സമ്പല്‍സമൃദ്ധിയുടെയും  ദുരിതാനുഭവങ്ങളുടെയും ഓർമകളേറെ പറയാനുണ്ട് സിറയക്ക്. അധിനിവേശങ്ങളെയും ആഭ്യന്തര സംഘര്‍ഷങ്ങള...
23/07/2025

ഒരേസമയം സമ്പല്‍സമൃദ്ധിയുടെയും ദുരിതാനുഭവങ്ങളുടെയും ഓർമകളേറെ പറയാനുണ്ട് സിറയക്ക്. അധിനിവേശങ്ങളെയും ആഭ്യന്തര സംഘര്‍ഷങ്ങളെയും ചെറുത്തു തോല്‍പ്പിച്ച ചരിത്രംമുള്ള മനുഷ്യരുടെ മൂല്യം തൊട്ട രണ്ട് അനുഭവക്കഥകൾ.
പുരാതന ദമസ്‌കസിലെ സൂഖില്‍ ഇറങ്ങി നടക്കുകയാണ്. ചുറ്റും നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിറം മങ്ങിയ കെട്ടിടങ്ങള്‍. ഉയരത്തില്‍ കെട്ടിയ കമാനങ്ങള്‍. പഴമകൊണ്ടും വാസ്തു ശൈലി കൊണ്ടും ഉള്ളം തൊടുന്നവ. അങ്ങാടി സജീവമാകുന്നതേയുള്ളൂ. ഒട്ടുമിക്ക കടകള്‍ക്കു മുന്നിലും ഒരു കസേര വെച്ചിരിക്കുന്നു. അതില്‍ ഒരാള്‍ ഇരിക്കുന്നുമുണ്ട്. കടയുടമയാണ്. ഈ കാഴ്‌ച്ച കണ്ടാല്‍ സ്വാഭാവികമായും എന്താണ് കരുതുക, അയാള്‍ക്ക് അകത്ത് ഇരിക്കാന്‍ സ്ഥലമില്ലാത്തതോ, ആളുകളെ കടകളിലേക്ക് വിളിച്ചു വരുത്താനോ ആകും ഈ പുറത്തിരുത്തം എന്ന്? പക്ഷേ, കുറച്ചു കഴിഞ്ഞപ്പോള്‍ അവരെ കാണുന്നതേയില്ല. ഒരു കൗതുകത്തിന് കാര്യം തിരക്കി. ഒരാള്‍ അങ്ങനെ കടയുടെ പുറത്ത് ഇരിക്കുന്നു എന്നതിന്റെ അർഥം അദ്ദേഹത്തിന് ഒരു കച്ചവടവും നടന്നിട്ടില്ല എന്നാണ്. അതിന് ഇങ്ങനെ ചെയ്യുന്നത് കൊണ്ട് എന്തു പ്രയോജനം എന്നാവും, അവിടെയാണ് ആ ജനങ്ങളുടെ പരസ്പര സ്‌നേഹത്തിന്റെ, സഹകരണത്തിന്റെ, അവർ പരസ്പരം താങ്ങാവുന്നതിന്റെ, കച്ചവട സ്ഥലത്ത് പോലും അവര്‍ കാത്തുസൂക്ഷിക്കുന്ന അയല്‍പക്ക ബന്ധത്തിന്റെ മനോഹാരിത നമ്മെ അദ്ഭുതപ്പെടുത്തുന്നത്.
ഇവിടെ മനുഷ്യര്‍ കാലങ്ങളായി പാലിച്ചു പോരുന്ന ഒരു ചര്യയാണിത്. കട തുറന്ന് ആദ്യ കച്ചവടം നടന്നാല്‍ പിന്നെ ഉടമ കസേര അകത്തിട്ട് ഇരിക്കും. അതുവരെ പുറത്ത്. ശേഷം തന്റെ പരിസരത്തുള്ള വല്ല കടകളിലും ഇങ്ങനെ ഒരാള്‍ പുറത്ത് ഇരിക്കുന്നതു കണ്ടാല്‍, തനിക്കു വരുന്ന പുതിയ കസ്റ്റമറെ അയാളുടെ അടുത്തേക്ക് അയക്കും. "എനിക്ക് ഇന്നത്തെ ആദ്യ കച്ചവടം നടന്നു. എന്റെ അയല്‍ക്കാരന് ഇതുവരെ ഒരു കച്ചവടവും നടന്നിട്ടില്ല. നിങ്ങള്‍ അങ്ങോട്ട് പോകൂ' എന്ന് പറയും. അത് ആ ദിവസം അദ്ദേഹത്തിന് വരുന്ന രണ്ടാമത്തെ കസ്റ്റമര്‍ ആണെങ്കിലും മടിയില്ലാതെ അയക്കും. ആ മനുഷ്യരുടെ മനസിന്റെ ഒരു വിശാലത! നാട്ടിലെ അങ്ങാടി ഓര്‍ത്തുപോയി. ആരെങ്കിലും ഒരു കട തുടങ്ങി കച്ചവടം കുഴപ്പമില്ലാതെ പോകുന്നു എന്ന് കണ്ടാല്‍പിന്നെ അതേ കച്ചവടം തന്നെ അടുത്ത് തുടങ്ങി അടുത്തയാളെ തകര്‍ക്കാന്‍ വെമ്പുന്ന, ഇല്ലാക്കഥകള്‍ കെട്ടിച്ചമച്ച് കസ്റ്റമേഴ്‌സിനെ വഴിതിരിച്ചു വിടുന്ന നമ്മുടെ മനോനിലകൾ. വര്‍ഷങ്ങളോളം ആഭ്യന്തര സംഘര്‍ഷങ്ങളും വൈദേശിക അധിനിവേഷങ്ങളും നിറഞ്ഞുനിന്ന ഇവരുടെ അതിജീവനത്തിന്റെ അടിസ്ഥാനം ഈ ഐക്യവും കെട്ടിറുപ്പമാവും എന്ന് ഉറപ്പിച്ചു. read more......
_________________________________________
_വായിക്കാം, കേൾക്കാം;
പ്രവാസി രിസാലയിൽ_
'Risala Update' മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ
📌 Download Android App: https://play.google.com/store/apps/details...
📌 Download iOS App: https://apps.apple.com/app/id6449769617
©️ 𝐑𝐈𝐒𝐀𝐋𝐀 𝐔𝐏𝐃𝐀𝐓𝐄
| |
| | | |

കല്യാണ പ്രായമായിട്ടും ഇണകളെക്കിട്ടാതെ വലയുന്ന ഒരുപാട് യുവാക്കളെ നമ്മുടെ നാടുകളില്‍ കാണാം. എന്നാല്‍, ഇതിനോടൊന്നും താല്‍പര...
22/07/2025

കല്യാണ പ്രായമായിട്ടും ഇണകളെക്കിട്ടാതെ വലയുന്ന ഒരുപാട് യുവാക്കളെ നമ്മുടെ നാടുകളില്‍ കാണാം. എന്നാല്‍, ഇതിനോടൊന്നും താല്‍പര്യമില്ലാതെ ഒരുകൂട്ടര്‍ ഭൂലോകത്തുണ്ടെന്ന് കേട്ടാല്‍ വിശ്വസിക്കാന്‍ കഴിയുമോ?. അതാണ് സോഷോകു ദന്‍ഷി. ജാപ്പനീസ് സംസ്‌കാരത്തിലെ പരമ്പരാഗത പുരുഷസങ്കല്‍പ്പങ്ങളില്‍ നിന്ന് വ്യത്യസ്തരായ ഒരു വിഭാഗം പുരുഷന്മാർ സോഷോകു ദൻഷിയെന്നാൽ അഥവാ "പുല്ലുതീനി പുരുഷന്മാര്‍' (Herbivore Men) എന്നർത്ഥം. പേര് പോലെ തന്നെ ഇവര്‍ പൊതുവെ മൃദുല സ്വഭാവക്കാരും, പ്രണയബന്ധങ്ങളിലോ ലൈംഗിക ആകര്‍ഷണങ്ങളിലോ താല്‍പര്യമില്ലാത്തവരും, സാമൂഹിക ബന്ധങ്ങളോട് മടി കാണിക്കുന്നവരുമാണ്. രണ്ടായിരങ്ങളുടെ മധ്യത്തോടെ ജപ്പാനില്‍ ഈ പ്രവണത കൂടുതല്‍ പ്രകടമായി. ഒരു സാമൂഹിക പ്രതിഭാസമായി വളർന്നു.

ആരാണ് സോഷോകു ദന്‍ഷി?
ആദ്യമായാണ് നമ്മള്‍ ഇങ്ങനെയൊരു പേര് കേള്‍ക്കുന്നതെങ്കിലും ഈ പ്രവണത ജപ്പാനില്‍ ഇന്നുമുണ്ട്. യഥാർഥത്തില്‍ സോഷോകു ദന്‍ഷി എന്നത് ഒരു വ്യക്തിയുടെ ലൈംഗിക താല്‍പര്യമില്ലായ്മയെ മാത്രം സൂചിപ്പിക്കുന്ന ഒന്നല്ല, മറിച്ച് അവരുടെ ജീവിതരീതിയെയും മനോഭാവത്തെയും സംബന്ധിച്ച വിശാല കാഴ്ചപ്പാടാണ്. പ്രധാനമായും പ്രണയബന്ധങ്ങളെ തുടർന്നുണ്ടാകുന്ന സമ്മർദങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്ന ഇവര്‍ക്ക്, കല്യാണം കഴിക്കുന്നതിനോടും താല്പര്യമില്ല. പൊതുവെ ശാന്തസ്വഭാവക്കാരും, സൗമ്യരും, തര്‍ക്കങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്നവരുമാണ് ഇവര്‍. ആക്രമണോത്സുകമായ സ്വഭാവം ഇവരില്‍ സാധാരണയായി കാണാറില്ല. അതേസമയം സ്വന്തം താല്‍പര്യങ്ങള്‍ക്കും ഹോബികള്‍ക്കും പ്രാധാന്യം കല്‍പ്പിക്കാന്‍ ഇവര്‍ സമയം കണ്ടെത്താറുണ്ട്. ഒറ്റക്ക് സമയം ചെലവഴിക്കാനും സ്വന്തം ലോകത്ത് ഒതുങ്ങിക്കൂടാനുമാണ് ഇത്തരക്കാര്‍ക്കിഷ്ടം. ചില സോഷോകു ദന്‍ഷികൾക്ക് ഫാഷനിലും സൗന്ദര്യവർധക വസ്തുക്കളിലും താല്‍പര്യമുണ്ടാകാം. എന്നാല്‍ ഇത് മറ്റുള്ളവരെ ആകര്‍ഷിക്കാനല്ല, വ്യക്തിപരമായ സംതൃപ്തിക്ക് വേണ്ടിയാണ്. അതേസമയം സുഹൃത്തുക്കളോടും കുടുംബത്തോടും ഇവര്‍ക്ക് നല്ല ബന്ധമുണ്ടാകാം. എന്നാല്‍ ഇതിലും പരിധി നിശ്ചയിക്കാറുണ്ടെന്നതാണ് യാഥാർഥ്യം. ഒരു പരിധിയില്‍ കവിഞ്ഞ് വൈകാരികമായ അടുപ്പം ഉണ്ടാവാറില്ല എന്ന് സാരം.

_________________________________________
_വായിക്കാം, കേൾക്കാം;
പ്രവാസി രിസാലയിൽ_
'Risala Update' മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ
📌 Download Android App: https://play.google.com/store/apps/details...
📌 Download iOS App: https://apps.apple.com/app/id6449769617
©️ 𝐑𝐈𝐒𝐀𝐋𝐀 𝐔𝐏𝐃𝐀𝐓𝐄
| |
| | |

ഉത്തരമലബാറിലെ മുസ്‌ലിം ജീവിതവും സംസ്‌കാരവും വായനലോകത്തിനു പരിചയപ്പെടുത്തിയ എഴുത്തുകാരനാണ് സുറാബ്. എഴുത്തില്‍ അമ്പത്‌വര്‍...
21/07/2025

ഉത്തരമലബാറിലെ മുസ്‌ലിം ജീവിതവും സംസ്‌കാരവും വായനലോകത്തിനു പരിചയപ്പെടുത്തിയ എഴുത്തുകാരനാണ് സുറാബ്. എഴുത്തില്‍ അമ്പത്‌വര്‍ഷം പിന്നിടുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട കവി. എഴുത്തിന്റെ തുടക്കകാലം, വായന, പ്രവാസം, ആത്മസൗഹൃദങ്ങള്‍, എഴുത്തോര്‍മകൾ...

കുട്ടിക്കാലത്തെ വായന ഓർമകൾ? വായനയുടെ തുടക്കങ്ങള്‍ എങ്ങനെയായിരുന്നു?

കുട്ടിക്കാലത്ത് പാഠപുസ്തകമല്ലാതെ മറ്റൊന്നും വായിക്കാനോ വീട്ടില്‍ കൊണ്ടുവരാനോ പാടില്ലായിരുന്നു. പാട്ടുപുസ്തകത്തിന് വിലക്കില്ല. ഉപ്പ മാപ്പിളപ്പാട്ടുകാരനായിരുന്നു. അതുകൊണ്ട് ചില പുസ്തകം പാട്ടുപുസ്തകത്തിന്റെ മറവില്‍ ഒളിപ്പിച്ചു വീട്ടില്‍ കയറ്റും. എന്നിട്ടും വായന നടന്നില്ല. പുസ്തകം കൊണ്ടുവന്ന അന്നായിരുന്നു തറവാട്ടിലെ ആണ്ടുനേര്‍ച്ച. നേര്‍ച്ചയുടെ ശബ്ദത്തില്‍ വായന എങ്ങോ ഒലിച്ചുപോയി. പിന്നെ കുളത്തിനടുത്തുള്ള തെങ്ങുംചാരി വായിക്കാന്‍ ശ്രമിച്ചു. അവിടെയും ഏകാഗ്രത കിട്ടിയില്ല. എങ്ങനെ കിട്ടും? കുളത്തില്‍ സുന്ദരികള്‍ വന്നു നീന്തിക്കുളിക്കുമ്പോള്‍. പിന്നീട് ഹൈസ്‌കൂളിലെത്തിയപ്പോഴാണ് വായന മെച്ചപ്പെട്ടത്. ഹിന്ദി മാഷെ ക്ലാസില്‍. അതും പിടിക്കപ്പെട്ട കഥയാണ്. ഹിന്ദി വല്ലാത്തൊരു അലമ്പ് വിഷയമാണ്. തീരെ ശ്രദ്ധിക്കാന്‍ പറ്റുന്നില്ല. അപ്പോള്‍ മാഷ് ക്ലാസെടുക്കുമ്പോള്‍ പാഠപുസ്തകത്തില്‍ വെച്ച് കഥാപുസ്തകം വായിക്കും. പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍. പിടിച്ചു. ഒടുവില്‍ വായനയിലെ താല്‍പ്പര്യം മനസ്സിലാക്കി ഹിന്ദി മാഷ് തന്നെ കുറേ മലയാള പുസ്തകത്തിന്റെ പേര് പറഞ്ഞു തന്നു. ഭാഷയിലെ വൈരുധ്യം. അങ്ങനെ ഹിന്ദി മാഷിന്റെ പുസ്തകത്തിലൂടെ മലയാളം വായന മുന്നേറി.

സുറാബ് എന്ന പേരിന് പിന്നില്‍ രസകരമായൊരു കഥയുണ്ടെന്ന് കേട്ടിട്ടുണ്ട്?

സുറാബ് എന്ന പേര് ഒരു കടങ്കഥയാണ്. നാലുപുരപ്പാട്ടില്‍ അബൂബക്കര്‍ അഹമ്മദ് എന്ന നീളമുള്ള സ്വന്തം പേരിനെ ഉറുദു മഹാകവിയായ മീര്‍ത്തഖി മീറിന്റെ കവിതകൊണ്ട് അഭിഷേകം ചെയ്തു.
"ഹസ്തി അപനി ഹുബാബ് കി സീ ഹേ, ന നുമായിഷ് സുറാബ് കി സീ ഹേ....' (എല്ലാം കുമിളകളാണ്. അല്‍പ്പായുസ്സിന്റെ നീര്‍ക്കുമിളകള്‍. കാണുന്നതും കേള്‍ക്കുന്നതും മരീചിക)

എഴുത്തിന്റെ വളര്‍ച്ചക്ക് പ്രവാസകാലത്തിന്റെ സ്വാധീനമുണ്ടായിട്ടുണ്ടോ?

മരുഭൂമി എനിക്കെന്നും ഒരു ക്ലാസ് വായനയായിരുന്നു. അനുഗ്രഹിച്ചു കിട്ടിയ ജോലി. നൈറ്റ്ഡ്യൂട്ടി. ജോലിക്ക് പോകുമ്പോള്‍ പുസ്തകം കൊണ്ടുപോകും. ഇരുട്ടും ഏകാന്തതയും നിലാവും കൂട്ട്. പിന്നെ ഒരു ശല്യവുമില്ല. പരന്നവായന. ശരിക്കും ഈ വായനയാണ് എഴുത്തിനെ സഹായിച്ചത്. മരുഭൂമിയായിരുന്നു എഴുത്തുമുറി. Read More.....
_________________________________________
_വായിക്കാം, കേൾക്കാം;
പ്രവാസി രിസാലയിൽ_
'Risala Update' മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ
📌 Download Android App: https://play.google.com/store/apps/details...
📌 Download iOS App: https://apps.apple.com/app/id6449769617
©️ 𝐑𝐈𝐒𝐀𝐋𝐀 𝐔𝐏𝐃𝐀𝐓𝐄
| |
| | |

വായനയെ എങ്ങനെ നിര്‍വചിക്കുന്നു?വായനയെന്നാല്‍ ഭാവനാനിർമിതമായ ഒരക്ഷരലോകവുമായുള്ള മാനസികസംവാദമാണ്. ഏകാന്തതയിലാണ് അത് നിര്‍വ...
18/07/2025

വായനയെ എങ്ങനെ നിര്‍വചിക്കുന്നു?

വായനയെന്നാല്‍ ഭാവനാനിർമിതമായ ഒരക്ഷരലോകവുമായുള്ള മാനസികസംവാദമാണ്. ഏകാന്തതയിലാണ് അത് നിര്‍വ്വഹിക്കപ്പെടുന്നതെങ്കിലും വായിക്കുന്ന വ്യക്തി ഏകാകിയല്ല. വായനയിലൂടെ തന്റെ ഏകാകിതയെക്കൂടിയാണ് അയാള്‍ മറികടക്കുന്നത്.

വായനയില്ലാത്ത ഒരാള്‍ക്കുള്ള ശൂന്യതകള്‍?

അപരാനുഭവങ്ങളിലേയ്ക്കുള്ള അനന്തമായ സഞ്ചാരസാധ്യതകളാണ് വായനയില്ലായ്മയിലൂടെ ഒരാള്‍ക്ക് നഷ്ടപ്പെടുന്നത്. മനുഷ്യാനുഭവങ്ങളുടെ ഭിന്നപ്രതലങ്ങളിലൂടെയുള്ള ഭാവനാസഞ്ചാരത്തിന്റെ അനുഭൂതിലോകം അയാള്‍ക്ക് നഷ്ടപ്പെടുന്നു. ഭാഷയുടെ സൂക്ഷ്മഭംഗികളോടുള്ള സംവേദനശേഷിയും അതോടൊപ്പം കൈമോശം വരുന്നു.

വായനയുടെ തുടക്കക്കാരോട് പറയാനുള്ളത്?

ലളിതമായ കൃതികളില്‍ നിന്ന് കൂടുതല്‍ സങ്കീര്‍ണ്ണമായവയിലേയ്ക്കുള്ള അനുക്രമമായ ആരോഹണമാവണം വായന. പ്രായത്തോടും മുതിര്‍ച്ചയോടുമൊപ്പം അത് സ്വാഭാവികമായിത്തന്നെ സംഭവിച്ചു കൊള്ളും.

എന്താണ് വായിക്കേണ്ടത്?

എന്താണ് വായിക്കേണ്ടത് എന്നു നിശ്ചയിക്കുന്നത് വായിക്കുന്നയാളുടെ അഭിരുചികളും താല്‍പ്പര്യങ്ങളുമാണ്. എന്തും വായിക്കാമെന്നതാണ് പുസ്തകങ്ങളുടെ പരിധികളറ്റ ലോകം തുറന്നിടുന്ന സാധ്യത. മികച്ച പുസ്തകങ്ങളുടെ വായന ഒരാളെ അത്തരം പുസ്തകങ്ങളുടെ മാത്രം വായനക്കാരനോ വായനക്കാരിയോ ആക്കി മാറ്റും.

സാഹിത്യവായനയുടെ ഗുണങ്ങള്‍?

കൂടുതല്‍ മനുഷ്യത്വവും സഹാനുഭൂതിയും ബൗദ്ധികജാഗ്രതയുമുള്ളവരായി നമ്മെ മാറ്റുന്നത് വായനയാണ്. വായിക്കാത്തവരേക്കാള്‍, വായിക്കുന്നവര്‍ക്ക് കൂടുതല്‍ സമൃദ്ധവും സമ്പന്നവുമായ ഒരാന്തരികജീവിതം സാധ്യമാകുന്നു. സംസ്‌കാരത്തിന്റെ മഹാനിധികള്‍ അവര്‍ക്കു മാത്രം തുറന്നു കിട്ടുന്നു.
_________________________________________
_വായിക്കാം, കേൾക്കാം;
പ്രവാസി രിസാലയിൽ_
'Risala Update' മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ
📌 Download Android App: https://play.google.com/store/apps/details...
📌 Download iOS App: https://apps.apple.com/app/id6449769617
©️ 𝐑𝐈𝐒𝐀𝐋𝐀 𝐔𝐏𝐃𝐀𝐓𝐄
| |
| | |

അമേരിക്കയിലെ ഏറ്റവുംവലിയ നഗരമായ ന്യൂയോര്‍ക്കിലെ മേയര്‍ തിരഞ്ഞെടുപ്പിലൂടെയാണ് ""സോഹ്‌റാന്‍ മംദാനി''യെ ലോകം ശ്രദ്ധിച്ചു തു...
18/07/2025

അമേരിക്കയിലെ ഏറ്റവുംവലിയ നഗരമായ ന്യൂയോര്‍ക്കിലെ മേയര്‍ തിരഞ്ഞെടുപ്പിലൂടെയാണ് ""സോഹ്‌റാന്‍ മംദാനി''യെ ലോകം ശ്രദ്ധിച്ചു തുടങ്ങിയത്. ലോകത്തെമ്പാടുമുള്ള രാഷ്ട്രീയ ചര്‍ച്ചാവേദികളില്‍ സോഹ്‌റാന്‍ മംദാനിയുടെ രാഷ്ട്രീയ നിലപാടും കാഴ്ചപ്പാടും അദ്ദേഹത്തിന്റെ വംശവും ദേശവും മതവും ചര്‍ച്ച ചെയ്യപ്പെടുകയാണ്. കേവലമൊരു ഇന്ത്യന്‍ വംശജനെന്ന പ്രത്യേകത മാത്രമല്ല സോഹറാന്‍ മംദാനിക്കുള്ളത്. മേയര്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കുന്ന ആദ്യ മുസ്ലിം എന്ന സവിശേഷതകൂടിയുണ്ട്. തികഞ്ഞ സോഷ്യലിസ്റ്റും, ഡൊമോക്രാറ്റുമായ മംദാനി, തന്റെ രാഷ്ട്രീയ നിലപാടുകൊണ്ടും അനുകരണീയമായ നേതൃപാടവം കൊണ്ടും പൊടുന്നനെയാണ് അമേരിക്കന്‍ രാഷ്ട്രീയ ഭൂപടത്തില്‍ ചുവടുറപ്പിച്ചത്. സോഹറാന്‍ തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്തിയത് തന്റെ പിതാവായ മഹ്‌മൂദ് മംദാനിയില്‍ നിന്നാണ്.അദ്ദേഹം തികഞ്ഞ അക്കാദമിക് വിദഗ്ദനായിരുന്നു. മഹമൂദ് മംദാനി എഴുതിയ "ഗുഡ് മുസ്ലിം ബാഡ് മുസ്ലിം', എന്ന പുസ്തകവും, പോസ്റ്റ്‌കോളനിവത്കരണ വിശകലനവും, വംശീയവും മതപരവുമായ അടിച്ചമര്‍ത്തലിനെതിരെയുള്ള നിലപാടും സോഹറാന്‍ മംദാനിയുടെ രാഷ്ട്രീയത്തെ സ്വധീനിക്കുന്നതിലും അദ്ദേഹത്തെ രൂപപ്പെടുത്തുന്നതിലും നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. എന്നാല്‍ മംദാനിയുടെ വംശവും പിന്തുടരുന്ന മതവും വിശ്വാസവും വേട്ടയാടലിന് വിധേയമാണ്.
ന്യൂയോര്‍ക്ക് മേയര്‍തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായതോടുകൂടി പല പ്രതിസന്ധികളും മംദാനി നേരിടേണ്ടിവന്നു. അതേസമയം അടിസ്ഥാന ജനവിഭാഗങ്ങളുടെയും, മധ്യവര്‍ഗത്തിന്റെയും ജീവല്‍പ്രശ്‌നങ്ങളെ ചര്‍ച്ചാവിഷയമാക്കിയും, ന്യൂയോര്‍ക്കിലെ എല്ലാതരം കമ്യൂണിറ്റികളെയും അഡ്രസ് ചെയ്തും, അവരുമായി ആശയവിനിമയം നടത്തിയുമാണ് തിരഞ്ഞെടുപ്പ് ഗോദയില്‍ മംദാനി തന്റെ സാന്നിധ്യം അറിയിച്ചത്. കൃത്യമായ രാഷ്ട്രീയം പറഞ്ഞും വികസന കാഴ്ചപ്പാട് മുന്നോട്ടുവെച്ചും തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍, പ്രാഥമികഘട്ടത്തില്‍ തന്നെ മംദാനിക്ക് മികച്ച വിജയം കൈവരിക്കാന്‍ കഴിഞ്ഞു. എന്നാല്‍ മംദാനിയുടെ വിജയം തീവ്രവലതുപക്ഷത്തിനെയും, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെയും തെല്ലൊന്നുമല്ല അസ്വസ്ഥപ്പെടുത്തിയത്. തിരഞ്ഞെടുപ്പാനന്തരം അമേരിക്കയിലും മറ്റുപടിഞ്ഞാറന്‍ രാജ്യങ്ങളിലും സൊഹ്‌റാന്‍ മംദാനിയുടെ വിജയം, ഊടും പാവും നല്‍കി ഇടതുപക്ഷവും, ജനാധിപത്യവാദികളും, സെക്കുലര്‍സ്റ്റുകളും തുടങ്ങി എല്ലാ വിഭാഗമാളുകളും ആഘോഷിക്കുകയാണ്. ഈ ആഘോഷങ്ങള്‍ക്ക് കാരണമാകുന്നത് തിരഞ്ഞെടുപ്പില്‍ അദ്ദേഹം സ്വീകരിച്ച രാഷ്ട്രീയനിലപാടുകളും, പ്രചാരണതന്ത്രങ്ങളും, സമീപനങ്ങളും മറ്റുള്ളവരില്‍നിന്നും ഏറെ വ്യതിരക്തത നിറഞ്ഞത് കൊണ്ടുകൂടിയാണ്. മംദാനിയെ ആഘോഷിക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്യുന്നതിലെ ന്യായങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ അയാള്‍ കൈവരിച്ച രാഷ്ട്രീയസ്ഥിരതയും, മുന്നോട്ടുവെച്ച ആശയങ്ങളും അമേരിക്കക്കാരെ പ്രചോദിപ്പിച്ചിട്ടുണ്ട് എന്ന് വ്യക്തമാണ്. Read more....
_________________________________________
_വായിക്കാം, കേൾക്കാം;
പ്രവാസി രിസാലയിൽ_
'Risala Update' മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ
📌 Download Android App: https://play.google.com/store/apps/details...
📌 Download iOS App: https://apps.apple.com/app/id6449769617
©️ 𝐑𝐈𝐒𝐀𝐋𝐀 𝐔𝐏𝐃𝐀𝐓𝐄
| |
| | |

ആഗോളതലത്തില്‍ എല്ലാ രാജ്യങ്ങളില്‍ നിന്നും കുടിയേറ്റങ്ങള്‍ നടക്കുന്നുണ്ട്. തൊഴില്‍ തേടി, വിദ്യാഭ്യാസത്തിനായി, മെച്ചപ്പെട്...
17/07/2025

ആഗോളതലത്തില്‍ എല്ലാ രാജ്യങ്ങളില്‍ നിന്നും കുടിയേറ്റങ്ങള്‍ നടക്കുന്നുണ്ട്. തൊഴില്‍ തേടി, വിദ്യാഭ്യാസത്തിനായി, മെച്ചപ്പെട്ട ജീവിതസാഹചര്യം തേടി (ഗവേഷണ മികവു വര്‍ധിപ്പിക്കുക, കണ്ടുപിടുത്തങ്ങളില്‍ മുന്നേറുക). ഓര്‍മിക്കണം, ഇന്ത്യയിലേക്ക് നോബല്‍ സമ്മാനം കൊണ്ടുവന്നവരില്‍ രവീന്ദ്രനാഥ ടാഗോര്‍ ഒഴിച്ച് എല്ലാവരും വിദേശരാജ്യങ്ങളിലെ ശാസ്ത്രസാങ്കേതിക കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിച്ചാണ് ആ നേട്ടം കൈയ്ക്കലാക്കിയത്. യുനൈറ്റഡ് നാഷന്‍സിന്റെ കണക്കനുസരിച്ച് ലോകതലത്തില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ കുടിയേറ്റം നടത്തിയിട്ടുള്ളത് ഇന്ത്യയില്‍ നിന്നാണ്. ആകെ ആഗോള കുടിയേറ്റക്കാരില്‍ 22%. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വിദേശത്തേയ്ക്ക് ഏറ്റവും കൂടുതല്‍ പേര്‍ കുടിയേറിയിട്ടുള്ളത് കേരളത്തില്‍ നിന്നാണ്; 19% പേര്‍. രണ്ടാം സഥാനത്തുള്ള മഹാരാഷ്ട്രയില്‍ നിന്ന് 17% പേര്‍. കുടിയേറ്റക്കാരില്‍ ബഹുഭൂരിപക്ഷംപേരും സ്വന്തം നാട്ടില്‍ തൊഴില്‍ ലഭ്യമല്ലാത്തതിനാല്‍ പട്ടിണി അകറ്റാന്‍, ഏതു തൊഴിലും ചെയ്യാന്‍ തയ്യാറായി പ്രവാസം പുണരുന്നവരാണ്. നാട്ടില്‍ ചെയ്യാന്‍ നാണക്കേടുതോന്നുന്ന ഏതു തൊഴിലും സ്വീകരിക്കാനും എല്ലു മുറിയെ പണിയാനും പ്രവാസത്തില്‍ അവര്‍ തയ്യാറാകുന്നു. അങ്ങനെ നേടുന്ന പണം കൊണ്ട് നാട്ടില്‍ സ്ഥാവര ജംഗമ വസ്തുക്കളും പേരും പ്രശസ്തിയും സ്വന്തമാക്കുന്നു. മെച്ചപ്പെട്ട വിവാഹബന്ധവും ഉറപ്പാക്കുന്നു.
ഏതു രാജ്യത്തു നിന്നായാലും ഒരു ശരാശരി പ്രവാസിക്ക് പ്രവാസം എന്താണ്, എന്തിനാണ് എന്നു പറയാനാണ് ഇവിടെ ശ്രമിച്ചത്. ലോകത്തിന്റെ ഏതു ഭാഗത്ത് നിന്നുമാകട്ടെ പശ്ചിമേഷ്യയില്‍ എത്തിപ്പെട്ടിട്ടുള്ള ഭൂരിഭാഗം പേരും ഈ ഗണത്തിൽപെട്ടവരാണ്. വീടും, വീട്ടുകാരും ഒത്തുള്ള ഒരു നല്ല നാളെയാണ് ഒറ്റപ്പെടലിനും ദുരിത ജീവിതത്തിനുമിടയില്‍ ഒരു ശരാശരി പ്രവാസിയുടെ അത്യന്തിക ലക്ഷ്യം. അവര്‍ സ്വയം ത്യജിച്ചുള്ള ജീവിതം പ്രവാസത്തില്‍ കഴിക്കുമ്പോള്‍, അവര്‍ അയയ്ക്കുന്ന പണം ധൂര്‍ത്തടിച്ച് കഴിഞ്ഞുകൂടുന്ന കുടുംബാംഗങ്ങള്‍ നാട്ടിലുണ്ടാവാം. അടുത്തിടെയാണല്ലോ അങ്ങനെയൊരു മകന്‍ ധൂര്‍ത്തു കൊണ്ട് കടക്കെണിയിലായി വേണ്ടപ്പെട്ട അഞ്ച് പേരെ കൊന്ന കഥ നാം കേള്‍ക്കുന്നത്. കേരളപ്രവാസികള്‍ പുഷ്ടിപ്പെടുത്തുന്നത് കേരളത്തെമാത്രമല്ല കേരളത്തിലേക്ക് ജോലിതേടിയെത്തുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ കുടുംബങ്ങളെയും സംസ്ഥാനങ്ങളെയുമാണ്.
_________________________________________
_വായിക്കാം, കേൾക്കാം;
പ്രവാസി രിസാലയിൽ_
'Risala Update' മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ
📌 Download Android App: https://play.google.com/store/apps/details...
📌 Download iOS App: https://apps.apple.com/app/id6449769617
©️ 𝐑𝐈𝐒𝐀𝐋𝐀 𝐔𝐏𝐃𝐀𝐓𝐄
| |
| |

Address

University City
Sharjah
27272

Alerts

Be the first to know and let us send you an email when Pravasi Risala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Pravasi Risala:

Share

Category