Pravasi Risala

Pravasi Risala Pravasi Risala Monthly
Email: [email protected]

ഇസ്ലാമിക ആത്മീയതയുടെ ആസ്വാദ്യകരങ്ങളായ വായനകളിലേക്ക്‌ ഇത്രയേറെ കടന്നു വന്ന ഒരു പ്രവാസി പ്രിസിദ്ധീകരണവുമുണ്ടായിട്ടില്ല. പിന്നെ പ്രവസികളിലെ ഏതു വിഭാഗങ്ങള്‍ക്കും ഉള്‍കൊള്ളാവുന്ന ഭാഷയും അവതരണവും. അതിലോക്കെയുപരി ഏതൊരു സാധാരണ പ്രവാസിയുടെയും ആവലാതികള്‍ അധികാരികളുടെ ശ്രദ്ധയില്‍ പെടുത്താനും സാമൂഹിക വിഷയമായി ഉയര്‍ത്തി കൊണ്ട് വരാനുള്ള പ്രവാസി രിസാലയുടെ മിടുക്കും അതിന്‍റെ വായനക്കാര്‍ തന്നെ എടുത്തു പറഞ്ഞ ഗുണങ്

ങളാണ്.

ഇടക്കിടെ ഇറങ്ങുന്ന പ്രത്യേക പതിപ്പുകള്‍ ഹൃദ്യമായ സമ്മാനങ്ങളായി. ആ പതിപ്പുകളിലും സാധാരണ ലക്കങ്ങളിലുമായി അക്കരെയും ഇക്കരെയുമുള്ള വായനക്കാര്‍ക്കിഷ്ടപെട്ട ഒരു പാട് വലിയ എഴുത്തുകാരെ പ്രവാസി രിസാല കൊണ്ട് വന്നു.

ആരെയും ആകര്‍ഷിക്കുന്ന കെട്ടും മട്ടും, സ്വന്തം പ്രിസിദ്ധീകരണമായി ഏതൊരു മലയാളിക്കും നെഞ്ചോട് ചേര്‍ക്കാവുന്ന ബഹുസ്വരതയും ക്രമീകരണ മികവും അതിന്‍റെ വലിയ സവിശേഷതകളായി.

പൗരന്റെ അവസാന ആശ്രയവും പ്രതീക്ഷയും കോടതിയാണ്. രാജ്യത്ത് എക്‌സിക്യൂടീവിന്റെയും നിയമനിര്‍മാണ സഭയുടെയും ഭരണഘടനാ വിരുദ്ധ പ്ര...
25/12/2025

പൗരന്റെ അവസാന ആശ്രയവും പ്രതീക്ഷയും കോടതിയാണ്. രാജ്യത്ത് എക്‌സിക്യൂടീവിന്റെയും നിയമനിര്‍മാണ സഭയുടെയും ഭരണഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്യുന്നതിനാണ് ആര്‍ട്ടിക്കിള്‍ 32 മുഖേന ജുഡീഷ്യല്‍ റിവ്യൂ സംവിധാനം കൊണ്ടുവന്നത്. ഭരണഘടനാ വിരുദ്ധമായി രാജ്യത്ത് ഒന്നും സംഭവിക്കുന്നില്ലെന്നും പൗരന്റെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുവെന്നും തീര്‍ച്ചപ്പെടുത്തുകയാണ് ഈ ആര്‍ട്ടിക്കിളിന്റെ ലക്ഷ്യം. കോടതികള്‍ പ്രതിജ്ഞാബദ്ധരായിരിക്കേണ്ടതും ഈ ആവശ്യപൂര്‍ത്തീകരണത്തിനാണ്. കോടതിയുടെ ഓരോ വിധിയും രാജ്യത്തിന്റെ ഭാവിയെ സ്വാധീനിക്കുന്നവയാണ്. രാജ്യം മുന്നോട്ട് വെക്കുന്ന അടിസ്ഥാന തത്വങ്ങളെയും ഭരണഘടനാ മൂല്യങ്ങളെയും സംരക്ഷിക്കുക എന്നതാണ് കോടതികളുടെ ഉത്തരവാദിത്വം. കോടതികള്‍ പരിധി വിട്ടു പ്രവര്‍ത്തിക്കുന്നു എന്നതിനെക്കാള്‍ ഗൗരവം അവര്‍ നിഷ്‌ക്രിയരായിരിക്കുക എന്നതാണ്.
2019 നവംബര്‍ ഒമ്പതിന് ബാബരി മസ്ജിദ് കേസ് വിധി വന്ന ദിവസം നിങ്ങളോര്‍ക്കുന്നുണ്ടാവും. രാജ്യത്തെ നീതിന്യായ വ്യവസ്ഥയില്‍ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ട ദിനം എന്ന പേരിലായിരിക്കും ആ ഓര്‍മ. അത്രമേല്‍ നാടകീയത നിറഞ്ഞ വിധിയായിരുന്നു അത്. തെളിവുകള്‍ക്കും ചരിത്ര സത്യങ്ങള്‍ക്കും മുകളില്‍ വിശ്വാസത്തെ പ്രതിഷ്ഠിച്ച ദിനം. അയോധ്യയില്‍ ഒരു മസ്ജിദുണ്ടായിരുന്നു എന്നതിന് ആര്‍ക്കും തര്‍ക്കമുണ്ടായിരുന്നില്ല. എന്നാല്‍ രാമജന്മഭൂമിയാണ് എന്നതിന് യാതൊരു തെളിവും ഇല്ലായിരുന്നു താനും. അവിടെ അമ്പലം പണിയുന്നതിന് അനുവാദം നല്‍കാന്‍ കോടതിക്ക് ഒരുതെളിവും ആവശ്യമുണ്ടായിരുന്നില്ല. കോടതി അത് ചോദിച്ചതുമില്ല. രാമന്റെ ജനനം ഒരു യാഥാര്‍ഥ്യമായി അംഗീകരിക്കാത്ത ഹിന്ദുക്കള്‍ പോലും ഉണ്ടെന്നിരിക്കെയാണ് കോടതി അത് ജന്മഭൂമിയാണെന്ന് കണ്ടെത്തി ക്ഷേത്രം പണിയാന്‍ അനുമതി നല്‍കുന്നത്. ഈ വിധിക്കുള്ള പാരിതോഷികമായി രാജ്യസഭാംഗത്വം മുഖ്യ ന്യായാധിപന് ലഭിച്ചപ്പോള്‍ രാജ്യം തലകുനിച്ചു. നിയമ നിര്‍മാണസഭയും, എക്‌സിക്യൂട്ടീവും, ജുഡീഷ്യറിയും അവരുടെ അധികാരത്തില്‍ പരസ്പരം കൈകടത്തരുതെന്ന (seperation of powers) ഭരണഘടനയുടെ അടിസ്ഥാന തത്വം (basic structure) പോലും ചോദ്യം ചെയ്യപ്പെട്ടു.
_________________________________________
വായിക്കാം, കേൾക്കാം;
പ്രവാസി രിസാലയിൽ
'Risala Update' മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ
📌 Download Android App: https://play.google.com/store/apps/details...
📌 Download iOS App: https://apps.apple.com/app/id6449769617
𝐏𝐑𝐀𝐕𝐀𝐒𝐈 𝐑𝐈𝐒𝐀𝐋𝐀
facebook: https://www.facebook.com/pravasirisala
instagram: https://www.instagram.com/pravasirisala/
| |
| |

റഷ്യയില്‍ നിന്നുള്ള ഇമാം റജിമോവ്, ഇറാഖി സുലൈമാനിയയിലെ അബ്ദുല്‍ ബാരി യൂസുഫ്, ജോര്‍ദാന്‍ കാരനായ ഹംസ സുഹൈബി, ചൈനയിലെ ഉയിഗൂര...
25/12/2025

റഷ്യയില്‍ നിന്നുള്ള ഇമാം റജിമോവ്, ഇറാഖി സുലൈമാനിയയിലെ അബ്ദുല്‍ ബാരി യൂസുഫ്, ജോര്‍ദാന്‍ കാരനായ ഹംസ സുഹൈബി, ചൈനയിലെ ഉയിഗൂര്‍ പ്രവിശ്യയില്‍ നിന്നുള്ള ഇദ്‌രീസ് അയാസ്, ഫലസ്തീന്‍ വംശജനായ ഫായിസ്...ഓരോ കപ്പ് കാപ്പിയും പിടിച്ചിരിക്കുകയാണ്.
രാത്രി ഏറെ വൈകിയിട്ടുണ്ട്. മുന്‍പില്‍ മാര്‍മറ കടല്‍. നല്ല കാറ്റ്. ഒരാഴ്ച കഴിയുന്നു, തുര്‍ക്കിയില്‍. ആദ്യ കുറച്ച് ദിവസം ഇസ്താംബുളില്‍ ആയിരുന്നു. പിന്നെ ബുര്‍സയിലേക്ക് വന്നു. ഇസ്താംബുളിന്റെ അത്രയൊന്നും തിരക്കില്ലാത്ത നഗരമാണ് ബുര്‍സ. നഗരത്തില്‍ നിന്ന് അല്പം ദൂരെ മാറിയാണ് താമസം. ഒരാഴ്ച നീണ്ട് നില്‍ക്കുന്ന ഒരു ക്യാംപ്. ഏകദേശം നാല്‍പ്പതില്‍ അധികം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഉണ്ട്. മൊബൈല്‍ ഫോണിന് കൂടുതല്‍ റേഞ്ച് ഒന്നും ഇല്ലാത്ത പ്രദേശം. ആദ്യ ദിവസം തന്നെ വലിയ ആള്‍ പെരുമാറ്റം ഒന്നും കാണാനുണ്ടാല്ല. കടലിനോട് ചേര്‍ന്ന് ഒരുപാട് ചെറിയ കുടില്‍ പോലെയുള്ള താമസ സൗകര്യം. ഭക്ഷണം കഴിക്കാന്‍ ഒരു ഹാള്‍. പിന്നെ, മരം കൊണ്ട് ഉണ്ടാക്കിയ ചെറിയ മറ്റു ഹാളുകള്‍. ഒരാഴ്ച കഴിഞ്ഞു. പിറ്റേ ദിവസം എല്ലാവരും അവരവരുടെ നാട്ടിലേക്ക് പോവുകയാണ്. ചിലര്‍ അവിടെ തങ്ങുന്നുമുണ്ട്. പുലര്‍ച്ചെ പോവണം. എല്ലാവര്‍ക്കും ഇസ്താംബുളില്‍ നിന്നാണ് മടക്കം. അതുകൊണ്ട് രാവിലെ സുബ്ഹി നിസ്‌കരിച്ച ഉടനെ തന്നെ ബുര്‍സ വിടണം. അപ്പോള്‍ പിന്നെ അവസാന ദിവസത്തെ കൂടിയിരുത്തമാണ്.
_________________________________________
വായിക്കാം, കേൾക്കാം;
പ്രവാസി രിസാലയിൽ
'Risala Update' മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ
📌 Download Android App: https://play.google.com/store/apps/details...
📌 Download iOS App: https://apps.apple.com/app/id6449769617
𝐏𝐑𝐀𝐕𝐀𝐒𝐈 𝐑𝐈𝐒𝐀𝐋𝐀
facebook: https://www.facebook.com/pravasirisala
instagram: https://www.instagram.com/pravasirisala/
| |
| |

മൂന്ന് ലക്ഷം വര്‍ഷങ്ങൾക്ക് മുന്‍പ് ഹോമോ സാപിയന്മാര്‍ എന്ന് പില്‍ക്കാലത്ത് വിശേഷിപ്പിക്കപ്പെട്ട ആദിമനുഷ്യര്‍ ആദ്യം ഉരുവപ്...
23/12/2025

മൂന്ന് ലക്ഷം വര്‍ഷങ്ങൾക്ക് മുന്‍പ് ഹോമോ സാപിയന്മാര്‍ എന്ന് പില്‍ക്കാലത്ത് വിശേഷിപ്പിക്കപ്പെട്ട ആദിമനുഷ്യര്‍ ആദ്യം ഉരുവപ്പെടുന്നത് ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലായിരുന്നു. അവരുടെ കുടിയേറ്റവും പ്രവാസവുമാണ് മാനവചരിത്രം. പ്രവാസത്തിന്റെ ചരിത്രമില്ലാതെ മനുഷ്യചരിത്രമില്ല. ഫോസില്‍ വിജ്ഞാനീയത്തിന്റെ വികാസത്തോടെ അത് കൂടുതല്‍ വ്യക്തമായി വരുന്നുണ്ട്. ഒരു ലക്ഷം വര്‍ഷങ്ങൾക്ക് മുന്‍പാണ് മാനവര്‍ ആഫ്രിക്കയില്‍ നിന്ന് പുറത്തേക്ക് കുടിയേറാന്‍ ആരംഭിച്ചത്. അതോടെ പ്രവാസത്തിന്റെ ചരിത്രവും തുടങ്ങുന്നു. കുടിയേറിയ ഇടങ്ങളില്‍ പാര്‍പ്പിടം ഉറപ്പിക്കാന്‍ അവര്‍ പരിശ്രമിച്ചു. മെച്ചപ്പെട്ട ഇടങ്ങൾക്കായുള്ള തേടല്‍ അവര്‍ ഒരിക്കലും അവസാനിപ്പിച്ചില്ല. അങ്ങനെയാണ് മാനവര്‍ ഭൂതലമെമ്പാടും പരന്നത്. അവര്‍ എത്തിച്ചേരാത്ത ഇടങ്ങളില്ല. ഭൗമഗോളത്തിലെ മറ്റൊരു ജീവിവർഗവും ഇപ്രകാരം മനുഷ്യരോളം വിസ്തൃതമായി പടര്‍ന്നിട്ടില്ല. പുതിയ ഇടങ്ങളെ തങ്ങൾക്ക് അനുസൃതമായി പരിവര്‍ത്തിപ്പിക്കാനും പുതുദേശവുമായി ഇണങ്ങാന്‍ പരിണാമപ്പെടുകയും ചെയ്തുകൊണ്ട് പാരിസ്ഥിതികവും ചരിത്രപരവുമായ മാറ്റങ്ങൾക്ക് കാരണമാവുകയും ചെയ്തത് മനുഷ്യരുടെ കുടിയേറ്റവും പ്രവാസവുമായിരുന്നു. ഇതിന്റെയെല്ലാം തുടര്‍ച്ചകളാണ് ഇന്ന് ലോകമെമ്പാടും കാണപ്പെടുന്ന ആധുനിക പ്രവാസവും കുടിയേറ്റങ്ങളും.
_________________________________________
വായിക്കാം, കേൾക്കാം;
പ്രവാസി രിസാലയിൽ
'Risala Update' മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ
📌 Download Android App: https://play.google.com/store/apps/details...
📌 Download iOS App: https://apps.apple.com/app/id6449769617
𝐏𝐑𝐀𝐕𝐀𝐒𝐈 𝐑𝐈𝐒𝐀𝐋𝐀
facebook: https://www.facebook.com/pravasirisala
instagram: https://www.instagram.com/pravasirisala/
| |
| |

2018 നവംബറിലെ ഒരു പ്രഭാതം. ക്രൈസ്തവ മിഷനറി പ്രവര്‍ത്തനം എന്ന ലക്ഷ്യത്തോടെ സെന്റിനല്‍ ദ്വീപിലേക്ക് നീങ്ങുകയാണ് ജോണ്‍ അലന്...
22/12/2025

2018 നവംബറിലെ ഒരു പ്രഭാതം. ക്രൈസ്തവ മിഷനറി പ്രവര്‍ത്തനം എന്ന ലക്ഷ്യത്തോടെ സെന്റിനല്‍ ദ്വീപിലേക്ക് നീങ്ങുകയാണ് ജോണ്‍ അലന്‍ ചൗ. ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ഗോത്രവര്‍ഗമായ സിന്റാരോ ജനത ഇവിടെയാണ് വസിക്കുന്നത്. ഇന്ത്യന്‍ നിയമപ്രകാരം കര്‍ശനമായി പ്രവേശനം നിരോധിച്ചിരിക്കുന്ന ഇവിടേക്ക് ആന്‍ഡമാന്‍ ദ്വീപുകളിലെ മത്സ്യത്തൊഴിലാളികള്‍ക്ക് പണം നല്‍കി സ്വാധീനിച്ചാണ് അലന്‍ യാത്ര ആരംഭിക്കുന്നത്. കൂടെയുള്ള മത്സ്യത്തൊഴിലാളികളോട് ഒരു നിശ്ചിത അകലത്തില്‍ ബോട്ടില്‍ കാത്തുനില്‍ക്കാന്‍ ആവശ്യപ്പെട്ടതിന് ശേഷം ഒരു കയാക് (Kayak) ഉപയോഗിച്ച് സ്വയം തുഴഞ്ഞ് തീരത്തേക്ക് അടുക്കുകയും, ഗോത്രവര്‍ഗക്കാരുമായി ബന്ധപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു. പക്ഷേ, സംഭവിച്ചത് പ്രതീക്ഷിച്ചതില്‍ നിന്ന് വിപരീതമായിരുന്നു. സിന്റാരോകള്‍ അലന് നേരെ അമ്പുകള്‍ എയ്തു. ഇയാളുടെ കൈവശമുണ്ടായിരുന്ന ബൈബിള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കളില്‍ അമ്പുകള്‍ തുളച്ചുകയറി. ഭയന്ന് വിറച്ച അലന്‍ ബോട്ടിലേക്ക് തിരികെപ്പോവുകയും അന്ന് രാത്രി അവിടെത്തന്നെ കഴിയുകയും ചെയ്തു. പക്ഷേ, ദൗത്യം അപകടകരമാണെന്ന് തിരിച്ചറിഞ്ഞിട്ടും, അലന്‍ പിന്മാറാന്‍ തയ്യാറായില്ല. അയാള്‍ പിറ്റേ ദിവസം രാവിലെ തന്നെ കയാക്കില്‍ ദ്വീപിലേക്ക് പോയി. തീരത്തെത്തിയ ഉടന്‍ തന്നെ, സിന്റാരോകള്‍ ഇയാളെ വളയുകയും, കടുത്ത ആക്രമണത്തിന് ഇരയാക്കുകയും ചെയ്തു. ഗോത്രവർഗക്കാര്‍ അമ്പുകളാല്‍ ഇയാളെ കൊലപ്പെടുത്തി. ഗോത്രവർഗക്കാര്‍ മൃതദേഹം തീരത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയുണ്ടായി. സംഭവം വിവാദമായതോടെ സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളെ അറസ്റ്റിലാക്കി. അതേസമയം, ഗോത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ മൃതദേഹം വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ഉപേക്ഷിച്ചു.
കേട്ടാല്‍ കഥയെന്ന് തോന്നും. എന്നാല്‍ കഥയല്ല. യാഥാർഥ്യമാണ്. നോര്‍ത്ത് സെന്റിനല്‍ ദ്വീപില്‍ (North Sentinel Island) പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ജീവിക്കുന്ന, ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട മനുഷ്യസമൂഹമാണ് സിന്റാരോ ജനത. അതിജീവനത്തിന്റെയും കടുത്ത പ്രതിരോധത്തിന്റെയും പ്രതീകമായ ഇവര്‍, പതിനായിരക്കണക്കിന് വര്‍ഷം പഴക്കമുള്ള ഒരു സംസ്‌കാരം കാത്തുസൂക്ഷിക്കുന്ന, "ജീവിക്കുന്ന ഫോസിലായി' അറിയപ്പെടുന്നു.
_________________________________________
വായിക്കാം, കേൾക്കാം;
പ്രവാസി രിസാലയിൽ
'Risala Update' മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ
📌 Download Android App: https://play.google.com/store/apps/details...
📌 Download iOS App: https://apps.apple.com/app/id6449769617
𝐏𝐑𝐀𝐕𝐀𝐒𝐈 𝐑𝐈𝐒𝐀𝐋𝐀
facebook: https://www.facebook.com/pravasirisala
instagram: https://www.instagram.com/pravasirisala/
| |
| |

1903-ല്‍ സാമുവല്‍ ബട്‌ലറുടെ "ദി വേ ഓഫ് ഓള്‍ ഫ്‌ലെഷ്' എന്ന നോവലില്‍ മരിക്കുന്ന ഡേവിഡ് തന്റെ മകന്‍ സോളമനോട് പറയുന്ന ഒരു കാ...
20/12/2025

1903-ല്‍ സാമുവല്‍ ബട്‌ലറുടെ "ദി വേ ഓഫ് ഓള്‍ ഫ്‌ലെഷ്' എന്ന നോവലില്‍ മരിക്കുന്ന ഡേവിഡ് തന്റെ മകന്‍ സോളമനോട് പറയുന്ന ഒരു കാര്യമുണ്ട്: "ധൈര്യമായിരിക്കൂ, ഇനിയെങ്കിലും ഒരു മനുഷ്യനായി സ്വയം കണ്ടെത്തൂ': ബട്‌ലറുടെ ഈ ചിന്ത വ്യക്തമായിരുന്നു. ജീവിക്കുക എന്നതിന്റെ അര്‍ഥമെന്താണ്? മരിക്കുക എന്നതിന്റെ അര്‍ഥമെന്താണ്? അതിനിടയിലെ സമയത്തെ എങ്ങനെ അര്‍ഥവത്താക്കാം- എന്നതിലെല്ലാം ഉത്തരം തേടുന്ന ഒരു കൃതിയാണത്.
2025 ലെ ഇന്റര്‍നാഷനല്‍ ബുക്കര്‍ പ്രൈസ് നേടിയ ഡേവിഡ് സാലോയുടെ "ഫ്ലാഷ്' എന്ന നോവലും സമാനമായ പ്രമേയമാണ് മുന്നോട്ട് വെക്കുന്നത്. നോമിനേഷനില്‍ വന്ന 153 നോവലുകളില്‍ ബുക്കര്‍-ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത ഡേവിഡ് സാലൊയുടെ ആറാമത്തെ പുസ്തകമാണ് "ഫ്ലെഷ്', ബട്‌ലറുടെ മാസ്റ്റര്‍പീസുമായി ഒരു ബൈബിള്‍, സൂചനയെക്കാള്‍ ആഴത്തില്‍ ബന്ധിക്കുന്നുണ്ട് "ഫ്ലെഷ്'ന്റെ ആശയതലങ്ങള്‍. പുസ്തകത്തില്‍, "ദി ബിഗ് ക്വസ്റ്റ്യന്‍' എന്നതിനെക്കുറിച്ച് സലോ എഴുതുന്നുണ്ട്: "ജീവിച്ചിരിക്കുക എന്ന മരവിപ്പിക്കുന്ന അപരിചിതത്വത്തെക്കുറിച്ച്; മാംസം കൊണ്ട് നിർമിച്ച ഒരു യന്ത്രത്തില്‍ സമയത്തിലൂടെ നടക്കുക എന്നതിന്റെ അര്‍ഥ തലങ്ങളെ കുറിച്ച്..' അങ്ങനെയങ്ങനെ ജീവിത ലക്ഷ്യങ്ങളെ തേടിയുള്ള ഒരു സർഗാത്മക സഞ്ചരമാണ് ഫ്ലെഷ്.
_________________________________________
വായിക്കാം, കേൾക്കാം;
പ്രവാസി രിസാലയിൽ
'Risala Update' മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ
📌 Download Android App: https://play.google.com/store/apps/details...
📌 Download iOS App: https://apps.apple.com/app/id6449769617
𝐏𝐑𝐀𝐕𝐀𝐒𝐈 𝐑𝐈𝐒𝐀𝐋𝐀
facebook: https://www.facebook.com/pravasirisala
instagram: https://www.instagram.com/pravasirisala/
| |
| |

മലയാളി ഏതു നാട്ടില്‍ ചെന്നാലും അത് സംഘടനാ രൂപീകരണത്തിലും തുടര്‍ന്ന് പ്രസിദ്ധീകരണങ്ങളിലേക്കും എത്തുക പതിവും സ്വാഭാവികവുമാ...
18/12/2025

മലയാളി ഏതു നാട്ടില്‍ ചെന്നാലും അത് സംഘടനാ രൂപീകരണത്തിലും തുടര്‍ന്ന് പ്രസിദ്ധീകരണങ്ങളിലേക്കും എത്തുക പതിവും സ്വാഭാവികവുമാണ്. സ്ഥിരമായി പുറത്തിറക്കുന്ന പ്രസിദ്ധീകരണങ്ങള്‍ മുതല്‍ സ്മരണികകള്‍ വരെ ഇതിലുള്‍പ്പെടും. മലയാളിയുടെ പ്രവാസത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന പലരും ഇത്തരം പ്രസിദ്ധീകരണങ്ങള്‍ തേടാറുണ്ട്. പലതും കിട്ടാറില്ല. സത്യത്തില്‍ മലയാളിയുടെ പ്രവാസ ചരിത്രത്തിന്റെ അടയാളപ്പെടുത്തല്‍ എന്ന നിലയില്‍ ഈ പ്രസിദ്ധീകരണങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാക്കാനുള്ള പ്രവര്‍ത്തനം പ്രവാസികളുടെ ഭാഗത്തു നിന്നും ഉണ്ടാകേണ്ടതുണ്ട്. അല്ലെങ്കില്‍ ഇപ്പോള്‍ തന്നെ മാഞ്ഞു കൊണ്ടിരിക്കുന്ന പ്രവാസ ചരിത്രം കൂടുതല്‍ മൂടലുകളില്‍ പെട്ടുപോകും.
‘സമൃദ്ധിയില്‍ ഒറ്റയ്ക്ക്’ എന്ന പുസ്തകത്തിന് ഇ.സന്തോഷ്‌കുമാര്‍ എഴുതിയ അവതാരികയില്‍ നാം ഇങ്ങനെ കൂടി വായിക്കുന്നു: വാര്‍ത്താ വിനിമയ സാധ്യതകള്‍ കുറവായ ഒരു കാലത്ത് കേരളത്തിലെ കൊച്ചു കൊച്ചു ഗ്രാമങ്ങളില്‍ നിന്നും തൊഴില്‍ തേടി വന്ന അനേകം യുവതീ യുവാക്കളുടെ ഗൃഹാതുരത്വവും വേദനകളും സ്‌നേഹവും വിട്ടുപോന്ന നാടിനെയും ബന്ധുമിത്രാദികളെയും കുറിച്ചുള്ള ഓര്‍മകളുമെല്ലാം "നാടന്‍ കത്തി'ലൂടെയാണ് പ്രകാശിപ്പിക്കപ്പെട്ടത്: ഇങ്ങനെ പ്രവാസ ലോകത്താരംഭിച്ച പ്രസിദ്ധീകരണങ്ങള്‍ക്ക് കാലം ചെല്ലുന്തോറും മാറ്റങ്ങളുണ്ടായി. മലയാളി സമൂഹങ്ങള്‍ക്കിടയില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന പത്രങ്ങളും ഉണ്ടായി. ഇന്നും ചില പത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ കാണാം. നാട്ടിലുള്ള പത്രങ്ങളുടെ പ്രവാസ ലോകപ്പതിപ്പുകളെക്കുറിച്ചല്ല പറയുന്നത്, മറിച്ച് മലയാളി കൂട്ടായ്മകള്‍ ഇറക്കുന്ന പത്രങ്ങളെയും പ്രസിദ്ധീകരണങ്ങളെയും കുറിച്ചാണ്. ഇന്ന് ഇത്തരത്തിലുള്ള പ്രസിദ്ധീകരണങ്ങളുടെ ചരിത്രത്തിലേക്ക് നോക്കുമ്പോള്‍ "നാടന്‍ കത്തി'നും "എന്റെ ലോകത്തി'നും വലിയ പ്രാധാന്യമുണ്ടെന്ന് മനസ്സിലാക്കാം.
_________________________________________
വായിക്കാം, കേൾക്കാം;
പ്രവാസി രിസാലയിൽ
'Risala Update' മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ
📌 Download Android App: https://play.google.com/store/apps/details...
📌 Download iOS App: https://apps.apple.com/app/id6449769617
𝐏𝐑𝐀𝐕𝐀𝐒𝐈 𝐑𝐈𝐒𝐀𝐋𝐀
facebook: https://www.facebook.com/pravasirisala
instagram: https://www.instagram.com/pravasirisala/
| |
| |

കേരള സര്‍ക്കാറിന്റെ നോര്‍ക്ക സംവിധാനവും പിന്നീട് ഇടതു സര്‍ക്കാര്‍ ആവിഷ്‌കരിച്ച ലോകകേരള സഭയും പ്രവാസിക്ഷേമ കാര്യത്തില്‍ ക...
15/12/2025

കേരള സര്‍ക്കാറിന്റെ നോര്‍ക്ക സംവിധാനവും പിന്നീട് ഇടതു സര്‍ക്കാര്‍ ആവിഷ്‌കരിച്ച ലോകകേരള സഭയും പ്രവാസിക്ഷേമ കാര്യത്തില്‍ കാര്യമായൊന്നും മുന്നോട്ട് പോയില്ല. ആശയപരമായി മികച്ച ഏറെ പ്രതീക്ഷയുള്ള സംവിധാനം ആയിരുന്നു ലോക കേരള സഭ.രണ്ട് ലക്ഷ്യങ്ങളായിരുന്നു ഇതിലൂടെ സര്‍ക്കാര്‍ മുന്നില്‍ കണ്ടത്.
ഒന്ന്: ലോക മലയാളികളുടെ കൂട്ടായ്മയും സഹകരണവും പ്രോല്‍സാഹിപ്പിക്കുക
രണ്ട്: കേരളസമ്പദ് ഘടനയുടെയും സംസ്‌കാരത്തിന്റൈയും വികസനം ഉറപ്പാക്കുക പരദേശികള്‍ക്ക് രാഷ്ട്രീയ സംവിധാനങ്ങളുടെ കരുതലുംതണലും ഏറെ ആവശ്യമായ സന്ദര്‍ഭത്തിലായിരുന്നു പിറവി.
പ്രവാസത്തെയും കേരളത്തെയും കൃത്യമായ രാഷ്ട്രീയ ഉള്‍ക്കാഴ്ചയോടെ ആവിഷ്‌കരിച്ച നയരേഖ വലിയ പ്രതീക്ഷ പകര്‍ന്നിരുന്നു. പ്രവാസികള്‍ അകന്നു നില്‍ക്കേണ്ടവരല്ലെന്നും കേരളത്തോടൊപ്പം ചേര്‍ന്നു നില്‍ക്കേണ്ടവരാണെന്നും 26 പേജുള്ള നയരേഖ വ്യക്തമാക്കി.
പരദേശത്തെക്കുറിച്ചും മലയാളിപ്രവാസികളുടെ ജീവല്‍ പ്രശ്‌നങ്ങളെ കുറിച്ചും അപഗ്രഥിക്കുന്നതോടൊപ്പം എല്ലാ തലങ്ങളിലേക്കും പ്രവാസികളുടെ നൈപുണ്യവും സമ്പത്തും അനുഭവങ്ങളും ഉള്‍ച്ചേര്‍ക്കണം എന്നും നയരേഖ നിര്‍ദേശിച്ചു. ദുബൈ ഉള്‍പ്പെടെ പലയിടങ്ങളിലായി മേഖല സമ്മേളനങ്ങള്‍ നടന്നെങ്കിലും നിര്‍ദേശങ്ങള്‍ പലതും നടപ്പായില്ല.
വേണ്ടത് കരുതലും ഇടപെടലുമാണ്. കൂടെയുണ്ട് എന്ന് വെറുതെ പറഞ്ഞാല്‍ പോര. ഉപജീവനം തേടി പുറപ്പെട്ടു പോയവരെ അത് ബോധ്യപ്പെടുത്തുകയും വേണം. എന്നാല്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളും അവക്കു കീഴില്‍ ആരംഭിച്ച പ്രവാസിക്ഷേമ സംവിധാനങ്ങളും പുതിയ പ്രതിസന്ധി തിരിച്ചറിഞ്ഞ മട്ടില്ല. ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോഴാണ് കേരളം ഈ മനുഷ്യരെ ചേര്‍ത്തു പിടിക്കേണ്ടത്?
_________________________________________
വായിക്കാം, കേൾക്കാം;
പ്രവാസി രിസാലയിൽ
'Risala Update' മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ
📌 Download Android App: https://play.google.com/store/apps/details...
📌 Download iOS App: https://apps.apple.com/app/id6449769617
𝐏𝐑𝐀𝐕𝐀𝐒𝐈 𝐑𝐈𝐒𝐀𝐋𝐀
facebook: https://www.facebook.com/pravasirisala
instagram: https://www.instagram.com/pravasirisala/
| |
| |

'ദുബായിത്തെയ്യം’ പറഞ്ഞത് ഗള്‍ഫ് പ്രവാസത്തിന് മുമ്പുള്ള മലയാളിയുടെ കുടിയേറ്റവും ഗള്‍ഫ് പ്രവാസം നല്കിയ സാമ്പത്തിക വളര്‍ച്ച...
12/12/2025

'ദുബായിത്തെയ്യം’ പറഞ്ഞത് ഗള്‍ഫ് പ്രവാസത്തിന് മുമ്പുള്ള മലയാളിയുടെ കുടിയേറ്റവും ഗള്‍ഫ് പ്രവാസം നല്കിയ സാമ്പത്തിക വളര്‍ച്ചയുണ്ടാക്കിയ വലിയ മാറ്റങ്ങളുമായിരുന്നു, സമൂഹത്തിന്റെ ദാരിദ്ര്യവും ഇല്ലായ്മയും ചൂഷണം ചെയ്തു കൊഴുത്ത കൂനന്‍ പെരച്ചുട്ടിയെ പോലുള്ളവരെക്കുറിച്ചുമായിരുന്നു. ശരിക്കും അടഞ്ഞുപോയ ഒരു ഇരുണ്ട കാലഘട്ടം കൂടിയായിരുന്നു അത്. ഗള്‍ഫ് പ്രവാസത്തിലൂടെ കുറഞ്ഞ കാലം കൊണ്ടുണ്ടായ സാമ്പത്തിക കുതിപ്പ് സമൂഹത്തില്‍ ഉണ്ടാക്കിയ മാറ്റം ചെറുതല്ല. മതിയായ വിദ്യാഭ്യാസമോ സമൂഹത്തില്‍ ഏതെങ്കിലും രീതിയിലുള്ള മേല്‍ക്കോയ്മയോ ഇല്ലാത്ത ഏറ്റവും സാധാരണക്കാരാണ് ആദ്യമേ കടല്‍ കടന്നു പോയത്. അതില്‍ തന്നെ മുസ്‌ലിംകളും ജാതിയില്‍ താഴെ ശ്രേണിയില്‍ ഉള്ളവരുമൊക്കെയായിരുന്നു ഏറെയും. പട്ടിണിയും ദാരിദ്ര്യവും കഷ്ടപ്പാടും ഏറ്റവുമധികം അനുഭവിച്ചതും അവരായിരുന്നല്ലോ. കടല്‍ കടന്നു പോകുന്നത് പോലും പാപമെന്ന് കരുതിയിരുന്നു ഉന്നത ജാതികളില്‍ പെട്ടവര്‍. ഗള്‍ഫ്പ്രവാസം കൊണ്ട് ഏറ്റവും താഴെ തട്ടില്‍ ഉണ്ടായ ഉയര്‍ച്ചകള്‍ ചിലര്‍ക്കെങ്കിലും എത്രത്തോളം അസ്വസ്ഥത ഉണ്ടാക്കിയിരുന്നു എന്ന് സുഭാഷ് ചന്ദ്രന്റെ "മനുഷ്യന് ഒരു ആമുഖം’ എന്ന നോവലില്‍ വായിക്കാം.
എന്നാല്‍ ഭൂസ്വത്തുക്കളും വാരവും പാട്ടവും ജന്മിത്വവുമൊക്കെ ഉണ്ടെങ്കിലും, അതിന്റെ ആഢ്യത്വം അനുഭവിക്കുമ്പോഴും കൂട്ടുകുടുംബ വ്യവസ്ഥിതിയില്‍ ഉള്ളിലെ വറുതി പുറത്തു കാണിക്കാതെ ജീവിച്ചവരും ഏറെയുണ്ടായിരുന്നു. യു എ ഖാദറിന്റെ "പൊങ്ങുതടികള്‍’ എന്ന നോവലൈറ്റ് ഗള്‍ഫ് പ്രവാസവും അതിന്റെ പളപളപ്പും മറ്റൊരു രീതിയില്‍ ബാധിച്ചതിന്റെ കഥയാണ്.
_________________________________________
വായിക്കാം, കേൾക്കാം;
പ്രവാസി രിസാലയിൽ
'Risala Update' മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ
📌 Download Android App: https://play.google.com/store/apps/details...
📌 Download iOS App: https://apps.apple.com/app/id6449769617
𝐏𝐑𝐀𝐕𝐀𝐒𝐈 𝐑𝐈𝐒𝐀𝐋𝐀
facebook: https://www.facebook.com/pravasirisala
instagram: https://www.instagram.com/pravasirisala/
| |
| |

സാധാരണ ഗതിയില്‍ തിരഞ്ഞെടുപ്പ് ആരവങ്ങള്‍ ഉയരുമ്പോള്‍ ആരു ജയിക്കും എന്നതു മാത്രമാകും എല്ലാവരുടെയും ഉള്ളില്‍ ഉയരുന്ന ചോദ്യം...
12/12/2025

സാധാരണ ഗതിയില്‍ തിരഞ്ഞെടുപ്പ് ആരവങ്ങള്‍ ഉയരുമ്പോള്‍ ആരു ജയിക്കും എന്നതു മാത്രമാകും എല്ലാവരുടെയും ഉള്ളില്‍ ഉയരുന്ന ചോദ്യം. വിജയം ഉറപ്പാക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അരയും തലയും മുറുക്കി രംഗത്തുവരും. ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാകും ഭരിക്കുന്നവരുടെ വോട്ടുതേടല്‍. ഭരണവിരുദ്ധവികാരം പരരമാവധി കത്തിച്ചുനിര്‍ത്തി വോട്ട് പിടിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളും കളം നിറയും. സാധാരണ ജനങ്ങള്‍ ഏതൊരു ഇലക്ഷനെയും പൊതുവെ നിസ്സംഗമായാണ് കാണാറ്. "ആരു ജയിച്ചാല്‍ നമുക്കെന്ത്'? എന്നായിരിക്കും ആ പ്രതികരണങ്ങളുടെ പൊതുകാതല്‍. എന്നാല്‍ തിരഞ്ഞടുപ്പിനപ്പുറം തങ്ങളുടെ നിലനില്‍പ്പ് കൂടിയാണ് ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത് എന്ന വികാരമാണിപ്പോള്‍ ഒരു വിഭാഗം ജനതയില്‍ രൂപപ്പെട്ടിരിക്കുന്നത്. ഇത് വിലയേറിയ വോട്ട് തന്നെയാണെന്ന ഉള്‍ക്കിടിലമാണ് ചിലരെങ്കിലും പങ്കുവെക്കുന്നത്.
ആശങ്കകള്‍ അടിസ്ഥാനരഹിതമാണെന്ന് ഇലക്ഷന്‍ കമീഷണര്‍ ആവര്‍ത്തിച്ചു പറയുന്നുണ്ട്. എന്നിട്ടും പലര്‍ക്കും ഉത്കണ്ഠ ഒഴിയുന്നില്ല. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി രൂപപ്പെട്ട ഇന്ത്യന്‍ രഷ്ട്രീയ സാഹചര്യവും സമീപകാല ഇലക്ഷന്‍ അട്ടിമറികളുമൊക്കെയാണ് ഈ ആശങ്കക്ക് നിദാനം. വോട്ടര്‍ പട്ടിക പരിഷ്‌കരണം സാധാരണ ഗതിയില്‍ ഒരു പ്രക്രിയ മാത്രമാണ്. പക്ഷേ, പൗരത്വ നിര്‍ണയത്തിന്റെ അടിസ്ഥാന ഘടകമായി അതിനെയും മാറ്റിയെടുക്കുകയാണ് ഇലക്ഷന്‍ കമീഷനെ മുന്നില്‍ നിര്‍ത്തി രാജ്യം ഭരിക്കുന്നവര്‍.
അപരവക്തകരണം ശക്തി പ്രാപിച്ച കാലം. കേന്ദ്രത്തിലെ എന്‍.ഡി.എ സര്‍ക്കാര്‍ പിന്തുടരുന്ന വംശീയ വലതുപക്ഷ നയനിലപാടുകളും പദ്ധതികളും രാജ്യത്തെ മുസ്‌ലിംകള്‍ ഉള്‍പ്പടെയുള്ളവരുടെ ജീവിതത്തെ മാറ്റിമറിച്ചിട്ടുണ്ട്? ഒരുതരം ഭയാശങ്ക രൂപപ്പെടുത്തുക, ഇതിനായി ഭരണഘടനാ സ്ഥാപനങ്ങളെ മുഴുവന്‍ സമര്‍ഥമായി പ്രയോജനപ്പെടുത്തുക, അതാണ് ബീഹാര്‍ ഉള്‍പ്പടെ പല സംസ്ഥാനങ്ങളിലായി ഇലക്ഷന്‍ വേളയിലും അല്ലതെയും നാം കണ്ടത്. പൗരത്വം നഷേധിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ആപല്‍ക്കരമായ തുടര്‍ച്ചയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

_________________________________________
വായിക്കാം, കേൾക്കാം;
പ്രവാസി രിസാലയിൽ
'Risala Update' മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ
📌 Download Android App: https://play.google.com/store/apps/details...
📌 Download iOS App: https://apps.apple.com/app/id6449769617
𝐏𝐑𝐀𝐕𝐀𝐒𝐈 𝐑𝐈𝐒𝐀𝐋𝐀
facebook: https://www.facebook.com/pravasirisala
instagram: https://www.instagram.com/pravasirisala/
| |
| |

ജനവിധിയിലെ 'പരദേശി'ഒരു കള്ളം ആയിരമോ പതിനായിരമോ വട്ടം ആവര്‍ത്തിച്ചാല്‍ അത് 'സത്യ'മാകും എന്ന് ഹിറ്റ്‌ലറുടെ ഗീബല്‍സ്. തന്റെ...
10/12/2025

ജനവിധിയിലെ 'പരദേശി'
ഒരു കള്ളം ആയിരമോ പതിനായിരമോ വട്ടം ആവര്‍ത്തിച്ചാല്‍ അത് 'സത്യ'മാകും എന്ന് ഹിറ്റ്‌ലറുടെ ഗീബല്‍സ്. തന്റെ അവകാശം അങ്ങനെ ആയിരമായിരം തവണ ആവര്‍ത്തിച്ച് ചോദിച്ചാല്‍ അത് കേള്‍ക്കുന്നവര്‍ക്ക് തമാശയാകുമോ? അതോ, ചോര്‍ന്ന് ചോര്‍ന്ന് അര്‍ഥം മെലിഞ്ഞ പ്രഹസനമാകുമോ? പ്രവാസിയുടെ വോട്ടവകാശത്തെപ്പറ്റിയുള്ള ആലോചനയിലാണ്. എല്ലാ തവണത്തെയുംപോലെയല്ല, 'വോട്ട്' പൗരത്വപ്രതിസന്ധിയുടെ തീക്കൊള്ളിയായി എടുത്തുപയറ്റുന്ന കാലത്ത് പരദേശിയുടെ ആശങ്ക വളരെ വലുതാണ്.
മലയാളി പ്രവാസിയെ ഉദാഹരണമായെടുക്കാം. ഇരുപത്തിരണ്ട് ലക്ഷം മലയാളികള്‍ വിദേശ നാടുകളില്‍ ഉണ്ട്. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടികയില്‍ ഉള്ളത് 2844 പേര്‍ മാത്രം! പ്രവാസികള്‍ക്ക് വോട്ടിന് അവകാശം നല്‍കുന്ന പ്രോക്‌സി വോട്ട്, തപാല്‍ വോട്ട് സംവിധാനങ്ങളൊക്കെ ജീവനില്ലാതെ പൊടിപിടിച്ച് കിടപ്പാണ്.
കുറഞ്ഞവേതനത്തിന് ജോലിചെയ്യുന്ന ബഹുഭൂരിഭാഗം പ്രവാസികള്‍ക്കും വോട്ടിനു വേണ്ടി നാട്ടിലെത്തുക നടക്കുന്ന കാര്യമല്ല. പ്രവാസികള്‍ ബദലായ് മുന്നോട്ടുവെച്ച 'ഡിജിറ്റല്‍ വോട്ട്' എന്ന ആശയം ആരും ഗൗരവത്തില്‍ എടുത്തിട്ടുമില്ല. എസ് ഐ ആര്‍ കാലത്ത്, വിദേശിയുടെ ആശങ്ക കൂടുകയുമാണ്.
ഇപ്പോള്‍ നേരിടുന്ന പ്രയാസങ്ങള്‍ ഒരുപാട് പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുണ്ട്. ബൂത്ത് ലെവല്‍ ഓഫീസര്‍മാരുമായി പ്രവാസികള്‍ക്ക് നേരിട്ട് ബന്ധപ്പെടാനാകുമോ? ബന്ധപ്പെട്ട രേഖകളും മറ്റും നിശ്ചിത സമയത്ത് കൈമാറാനാകുമോ ? എന്താകും ഇത്തരം നടപടികള്‍ പ്രവാസികള്‍ക്ക് സമ്മാനിക്കുന്നത്? ഇതുവരെ തള്ളിയിടുക എന്ന ശൈലി ആണെങ്കില്‍ ഇപ്പോള്‍ ഒരു ചവിട്ടും കൂടി എന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. നിശ്ചിത സമയത്തിനുള്ളില്‍ വിവരങ്ങള്‍ നല്‍കാനാകാത്ത പ്രവാസികളുടെ പൗരത്വം പോലും ചോദ്യം ചെയ്യപ്പെടാന്‍ വഴിയൊരുങ്ങുകയാണോ? എന്ന ചോദ്യങ്ങളെ വെറുതെ വിടാനാകില്ല. 'വിദൂരവെരിഫിക്കേഷന്‍' പോലുള്ള പ്രവാസികള്‍ക്ക് പ്രായോഗികമായ നടപടികള്‍ നിര്‍ദേശിക്കാനോ ഇറങ്ങിത്തിരിക്കാനോ വഴിയൊരുക്കാനോ തയ്യാറാകാതെ, വോട്ട് വിഷയത്തിലുള്ളത് പോലെ വഞ്ചനാ സമീപനമാണ് ലോക കേരളസഭ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ക്കുള്ളത്.അപ്പോള്‍, 'ജനാധിപത്യത്തില്‍ പ്രവാസി ജനങ്ങളില്ല' എന്ന് ഉറക്കെപ്പറയുക. ഈ ലക്കം മുഖലേഖനങ്ങള്‍ ഈ വിഷയത്തില്‍ ഊന്നുന്നു. മൂടലുകളില്‍ മാഞ്ഞുപോകുന്ന പ്രവാസചരിത്രത്തെ രേഖപ്പെടുത്താനുള്ള ശ്രമങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാക്കുക വഴി വേഗത്തില്‍ ഉണ്ടാകണമെന്ന ആവശ്യമാണ്.
'പുറംവാസിയുടെ വീട്' ആവശ്യപ്പെടുന്നത്. പഴകുംതോറും വീര്യം കൂടുന്ന യു എ ഖാദറിന്റെ രചനകളുടെ ലോകവും പുതിയ പംക്തിയായി ആരംഭിക്കുന്ന ജെഫ് കോഹ്ലറിന്റെ 'സുഗന്ധങ്ങളുടെ കുടിയേറ്റവും' വിഭവങ്ങളായുണ്ട്. കെ ടി സൂപ്പിയുടെ കവിതയും ബാബരിയാനന്തര കോടതിവിചാരങ്ങളുടെ ടോപ്‌ടോകും സ്ഥിരം പംക്തികളും പുതിയ വായനയാകും.

Address

University City
Sharjah
27272

Alerts

Be the first to know and let us send you an email when Pravasi Risala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Pravasi Risala:

Share

Category