Pravasi Risala

Pravasi Risala Pravasi Risala Monthly
Email: [email protected]

ഇസ്ലാമിക ആത്മീയതയുടെ ആസ്വാദ്യകരങ്ങളായ വായനകളിലേക്ക്‌ ഇത്രയേറെ കടന്നു വന്ന ഒരു പ്രവാസി പ്രിസിദ്ധീകരണവുമുണ്ടായിട്ടില്ല. പിന്നെ പ്രവസികളിലെ ഏതു വിഭാഗങ്ങള്‍ക്കും ഉള്‍കൊള്ളാവുന്ന ഭാഷയും അവതരണവും. അതിലോക്കെയുപരി ഏതൊരു സാധാരണ പ്രവാസിയുടെയും ആവലാതികള്‍ അധികാരികളുടെ ശ്രദ്ധയില്‍ പെടുത്താനും സാമൂഹിക വിഷയമായി ഉയര്‍ത്തി കൊണ്ട് വരാനുള്ള പ്രവാസി രിസാലയുടെ മിടുക്കും അതിന്‍റെ വായനക്കാര്‍ തന്നെ എടുത്തു പറഞ്ഞ ഗുണങ്

ങളാണ്.

ഇടക്കിടെ ഇറങ്ങുന്ന പ്രത്യേക പതിപ്പുകള്‍ ഹൃദ്യമായ സമ്മാനങ്ങളായി. ആ പതിപ്പുകളിലും സാധാരണ ലക്കങ്ങളിലുമായി അക്കരെയും ഇക്കരെയുമുള്ള വായനക്കാര്‍ക്കിഷ്ടപെട്ട ഒരു പാട് വലിയ എഴുത്തുകാരെ പ്രവാസി രിസാല കൊണ്ട് വന്നു.

ആരെയും ആകര്‍ഷിക്കുന്ന കെട്ടും മട്ടും, സ്വന്തം പ്രിസിദ്ധീകരണമായി ഏതൊരു മലയാളിക്കും നെഞ്ചോട് ചേര്‍ക്കാവുന്ന ബഹുസ്വരതയും ക്രമീകരണ മികവും അതിന്‍റെ വലിയ സവിശേഷതകളായി.

"നിര്‍മിതബുദ്ധി മനുഷ്യബുദ്ധിയെ അപ്രസക്തമാക്കുമോ?’ ‘എ ഐ എന്റെ തൊഴില്‍ തട്ടിയെടുക്കുമോ?’ ‘ബുദ്ധിവിപ്ലവകാലത്ത് എങ്ങനെയാണ് ത...
08/05/2026

"നിര്‍മിതബുദ്ധി മനുഷ്യബുദ്ധിയെ അപ്രസക്തമാക്കുമോ?’ ‘എ ഐ എന്റെ തൊഴില്‍ തട്ടിയെടുക്കുമോ?’ ‘ബുദ്ധിവിപ്ലവകാലത്ത് എങ്ങനെയാണ് തൊഴില്‍ അതിജീവനം?’ ഈ ചോദ്യങ്ങള്‍ മനസ്സുകളെ ഭരിക്കുകയാണ്. എന്നാല്‍ മനുഷ്യമഹാ ചരിത്രത്തില്‍ ജീവിതചിത്രങ്ങളെ മാറ്റിവരച്ച സന്ദര്‍ഭങ്ങള്‍ ഇതുപോലെ ഒരുപാടുണ്ടായിട്ടുണ്ട്; വൈദ്യുതി, റേഡിയോ, പെന്‍സിലിന്‍, ഇന്റര്‍നെറ്റ്, മൊബൈല്‍ഫോണ്‍...എന്നാല്‍ നിര്‍മിതബുദ്ധി കളം നിറയുമ്പോള്‍ തീര്‍ച്ചയായും നാം ഉണരേണ്ടതുണ്ട്. കാരണം ആവര്‍ത്തനവിരസമായ അനേകായിരം തൊഴിലുകളെ എ ഐ പിടിച്ചടക്കുന്നുണ്ട്. പരിഹാരം തിരിച്ചറിവുകളിലും വൈദഗ്ധ്യവികസനത്തിലുമാണ്.
എ ഐ യുടെ വരവോടെ പ്രവാസലോകത്തും വലിയ പരിണാമങ്ങള്‍ സംഭവിക്കുകയാണ്. ഗള്‍ഫ്‌രാജ്യങ്ങളില്‍ ഈ മാറ്റം ദ്രുതഗതിയിലാണ്. ‘എ ഐ വര്‍ക്‌ഫോഴ്‌സ് ട്രാന്‍സ്ഫര്‍മേഷന്‍ പ്രോഗ്രാം’ 2026-ല്‍ തന്നെ നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് ദുബായ് സര്‍കാര്‍. അരലക്ഷം ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ക് എ ഐ പരിശീലനം നല്‍കുകയാണവര്‍. ഭാവിയിലേക്ക് തൊഴിലാളികളെ ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ സഊദി അറേബ്യയും, ‘നാഷനല്‍ ഡേറ്റ ആന്‍ഡ് എ ഐ സ്ട്രാറ്റജി’യുമായി മുന്നിലുണ്ട്. അപ്പോള്‍ പുതുതലമുറയിലെയും പഴയതലമുറയിലെയും പരദേശികള്‍ എങ്ങനെയാണ് ക്രിയാത്മകമായി ഈ മാറ്റത്തെ നേരിടേണ്ടത്? ഉത്തരങ്ങളിലേക്ക് ചൂണ്ടുകയാണ് ഈ ലക്കം പ്രധാനസ്റ്റോറി.
എ ഐ തൊഴില്‍നഷ്ടമാക്കുകയല്ല, നവീകരിക്കാനും ജോലിയില്‍ കൃത്യത കണ്ടെത്താനും നമ്മെ സഹായിക്കുകയാണ് എന്ന ചിന്ത പ്രധാനമാണ്. മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ തീര്‍ച്ചയായും നാം തയ്യാറാകണം. അല്ലെങ്കില്‍ പുറന്തള്ളപ്പെടും. വരുംകാലങ്ങളില്‍ ഓരോ ജോലിയുടെയും ഒഴിവാക്കാന്‍ ആകാത്ത ഭാഗമായി നിര്‍മിതബുദ്ധി മാറും. ഈ മേഖലയില്‍ മികവ് നേടാന്‍ സൗജന്യമായ പാഠ്യപദ്ധതികള്‍ തന്നെ ലഭ്യമാണ്. ആലോചനയോടെ ഈ നിര്‍മിതസഹായിയെ ഉപയോഗിക്കുക. ഒരു നിശ്ചിത സംഖ്യ നല്‍കി ഉപയോഗിക്കാവുന്ന ഡിജിറ്റല്‍ സഹായം പലരുടെയും ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ചുരുക്കമിതാണ്, സമീപഭാവിയില്‍ തൊഴിലിടങ്ങളില്‍ വലിയ മാറ്റങ്ങള്‍ക്ക് പുതിയ സാങ്കേതികവിദ്യ തുടക്കം കുറിക്കും. ശാരീരികവും മാനസികവുമായ അധ്വാനങ്ങള്‍ വളരെ എളുപ്പത്തില്‍ എ ഐ ഏറ്റെടുക്കും. തൊഴില്‍ മേഖലയിലെ മാറ്റങ്ങളെ സംബന്ധിച്ച്, നാം ഓരോരുത്തരും അവബോധരാകണം. ഏതൊക്കെ ജോലികളാണ് എ ഐ ഏറ്റെടുക്കുക. ഏതൊക്കെ ഭാഗങ്ങളാണ് എന്റെ തൊഴിലില്‍ നിന്ന് നഷ്ടമാകുക? ഈ ചോദ്യങ്ങള്‍ ചോദിക്കുക. ജാഗ്രതാ നിര്‍ഭരമായ ഒരു മുന്നറിയിപ്പായി ഈ ലക്കം തുറക്കുക.
__________________________________________
വായിക്കാം, കേൾക്കാം;
പ്രവാസി രിസാലയിൽ
'Risala Update' മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ
📌 Download Android App: https://play.google.com/store/apps/details?id=com.risala.update
📌 Download iOS App: https://apps.apple.com/app/id6449769617
𝐏𝐑𝐀𝐕𝐀𝐒𝐈 𝐑𝐈𝐒𝐀𝐋𝐀
facebook: https://www.facebook.com/pravasirisala
instagram: https://www.instagram.com/pravasirisala/
| |
| |

അലവികളോടാണ് ശീഇകളില്‍ എഴുപത് ശതമാനത്തിനും സ്‌നേഹവും താല്‍പര്യവും. പക്ഷേ, അധികാരത്തിലേക്ക് അവര്‍ താല്‍പര്യം കാണിക്കാത്തതി...
28/04/2026

അലവികളോടാണ് ശീഇകളില്‍ എഴുപത് ശതമാനത്തിനും സ്‌നേഹവും താല്‍പര്യവും. പക്ഷേ, അധികാരത്തിലേക്ക് അവര്‍ താല്‍പര്യം കാണിക്കാത്തതിനാല്‍ ബനൂ ഹാശിം പരമ്പരയിൽ പെട്ട അഹ്‌ലുബൈതിന്റെ മറ്റൊരു ശാഖയായ അബ്ബാസികളെ അവര്‍ ബന്ധപ്പെട്ടു. നബി(സ്വ) അബ്ബാസ്(റ)വിനോട് പറഞ്ഞതനുസരിച്ചുള്ള കാലത്തെ അവര്‍ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ശീഇകളുടെ ഈ ശ്രമം.
നബി(സ്വ) അബ്ബാസ്(റ)വിനെ വിശേഷിപ്പിച്ചത് "രാജാക്കന്മാരുടെ പിതാവ്' എന്നാണ്. നബി(സ്വ) ഒരിക്കല്‍ അബ്ബാസ്(റ)വിനെ വിളിച്ച് പറഞ്ഞു, "നിങ്ങളുടെ മകന്‍ അബ്ദുല്ല മുഖേന ഇസ്‌ലാം ദീന്‍ അല്ലാഹു നിലനിര്‍ത്തും. ആര് എതിര്‍ത്താലും തകര്‍ക്കാന്‍ സാധിക്കില്ല.' മുസ്‌ലിം ഖിലാഫതിന്റെ അവസാനം വരെയും ഇമാമുമാരായി ഉണ്ടായിരുന്നത് അബ്ബാസികളായിരുന്നു. ഇബ്‌നു അബ്ബാസിന്റെ(റ) നബി(സ്വ)യോടുള്ള അദബാണ് ഇതിനു നിമിത്തമായത്.
അഹ്‌ലുബൈതിന്റെ നേതൃത്വത്തിലുള്ള ഖിലാഫത് സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്കായി ശീഇകള്‍ അബ്ബാസി കുടുംബത്തിന്റെ പിന്തുണ തേടി മുഹമ്മദ് ബ്‌നു അലിയ്യു ബ്‌നു അബ്ദുല്ലാഹിബ്‌നു അബ്ബാസിന്റെ(റ) സവിധം ചെന്നു. എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും ഇമാമായി അംഗീകരിക്കുമെന്നും ഖലീഫയായി ബൈഅത് ചെയ്യുമെന്നും ആയുധങ്ങളും സൈനിക പിന്തുണയും നല്‍കാമെന്നും ശീഇകള്‍ ഉറപ്പു നല്‍കി. ഉമറുബ്‌നു അബ്ദുല്‍ അസീസാണ് അന്നത്തെ ഉമവി ഖലീഫ. ശാന്തമാണ് ആഭ്യന്തര രംഗം. എങ്കിലും ഖിലാഫതിനെതിരെയുള്ള നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ എല്ലായിടത്തും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുണ്ട്. അതിനാല്‍ വിവേകിയായ മുഹമ്മദ് പറഞ്ഞു. 'നമുക്ക് ശ്രമിക്കാം. ഒറ്റയടിക്ക് അതിന് വേണ്ടി ഇപ്പോള്‍ ഇറങ്ങാന്‍ സാധിക്കില്ല'.
_______________________________________
വായിക്കാം, കേൾക്കാം;
പ്രവാസി രിസാലയിൽ
'Risala Update' മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ
📌 Download Android App: https://play.google.com/store/apps/details?id=com.risala.update
📌 Download iOS App: https://apps.apple.com/app/id6449769617
𝐏𝐑𝐀𝐕𝐀𝐒𝐈 𝐑𝐈𝐒𝐀𝐋𝐀
facebook: https://www.facebook.com/pravasirisala
instagram: https://www.instagram.com/pravasirisala/
| |
| |

മനുഷ്യചരിത്രത്തിന്റെ ദീര്‍ഘയാത്രയില്‍ സഞ്ചാരങ്ങളും കുടിയേറ്റങ്ങളും അനിവാര്യഘടകങ്ങളായി പതിഞ്ഞു കിടക്കുന്നുണ്ട്. സംസ്‌കാരങ...
25/04/2026

മനുഷ്യചരിത്രത്തിന്റെ ദീര്‍ഘയാത്രയില്‍ സഞ്ചാരങ്ങളും കുടിയേറ്റങ്ങളും അനിവാര്യഘടകങ്ങളായി പതിഞ്ഞു കിടക്കുന്നുണ്ട്. സംസ്‌കാരങ്ങള്‍ തകർന്നു വീണതും, ഭാഷകളും വിശ്വാസങ്ങളും പരസ്പരം കലര്‍ന്നതും, മനുഷ്യര്‍ പുതിയ സാധ്യതകള്‍ തേടി അകലങ്ങളിലേക്ക് നീങ്ങിയതും ഈ ചലനങ്ങളുടെ വഴിയിലൂടെയാണ്. എന്നാല്‍ എല്ലാ യാത്രകളും ഒരേ സ്വഭാവത്തിലുള്ളതല്ലെന്ന സത്യം ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ചില യാത്രകള്‍ സ്വപ്‌നങ്ങളുടെ തേടലായി, ജീവിതോന്നതിക്കുള്ള സ്വമേധയായ ചുവടുകളായി മാറുമ്പോള്‍, മറ്റു ചിലത് അനിവാര്യമായൊരു ദുരന്തത്തിന്റെ തുടര്‍ച്ചയായി, നിര്‍ബന്ധിതമായ പറിച്ചുനടീല്‍ ആയി മനുഷ്യനെ തന്റെ അടിത്തറയില്‍ നിന്നുതന്നെ വേര്‍തിരിച്ചെറിയുന്നു. ഈ പശ്ചാത്തലത്തില്‍ ഫലസ്തീന്‍ ജനതയുടെ പലായനം മനുഷ്യചരിത്രത്തിലെ ഏറ്റവും ദാരുണമായ അധ്യായങ്ങളിലൊന്നായി ഉയര്‍ന്നുനില്‍ക്കുന്നു. അത് ഒരു ഭൂപടത്തില്‍ പുതിയിടം കണ്ടെത്താനുള്ള യാത്രയല്ല, മറിച്ച് ഓരോ ശ്വാസവും സംരക്ഷിക്കാനുള്ള അത്യാവശ്യമായ രക്ഷാപ്രയാണമാണ്. സ്വന്തം വീടുകളും ഓര്‍മകളും പൈതൃകങ്ങളും അടക്കം ഒരു ജീവിതമൊട്ടാകെ പിന്നിലാക്കി പോകേണ്ടി വരുന്ന അവസ്ഥയില്‍, "കുടിയേറ്റം' എന്ന വാക്ക് തന്നെ ഒരു ശൂന്യതയായി മാറുന്നു. ഇവിടെ നഷ്ടമാകുന്നത് മണ്ണോ, വീടോ മാത്രമല്ല, തിരിച്ചറിയലും ആത്മാഭിമാനവും ചരിത്രബോധവുമാണ്. ഒരാളുടെ ജീവിതം ആകൃതിയിലാക്കുന്ന എല്ലാത്തിനെയും അകറ്റിപ്പറത്തുന്ന ഒരവസ്ഥ. അതിനാല്‍ ഫലസ്തീന്‍ ജനതയുടെ ഈ ദുരനുഭവം ഒരു രാഷ്ട്രീയവിഷയമെന്ന പരിധിക്കപ്പുറം, മനുഷ്യാവകാശങ്ങളുടെ തകര്‍ച്ചയും നിഷ്‌കളങ്കമായ ജീവിതാവകാശത്തിന്റെ നിഷേധവും പ്രതിഫലിപ്പിക്കുന്ന ഒരു ജീവിച്ചിരിക്കുന്ന വേദനയായി മാറുന്നു. ഇന്നും തുടരുന്ന ഈ കഥ, ലോകമനസാക്ഷിയെ ചോദ്യം ചെയ്യുന്നതും മനുഷ്യസഹാനുഭൂതിയുടെ യഥാര്‍ഥ അര്‍ഥം എന്താണെന്ന് നമ്മെ വീണ്ടും വീണ്ടും ഓര്‍മിപ്പിക്കുന്നതുമാണ്.
______________________________________
വായിക്കാം, കേൾക്കാം;
പ്രവാസി രിസാലയിൽ
'Risala Update' മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ
📌 Download Android App: https://play.google.com/store/apps/details?id=com.risala.update
📌 Download iOS App: https://apps.apple.com/app/id6449769617
𝐏𝐑𝐀𝐕𝐀𝐒𝐈 𝐑𝐈𝐒𝐀𝐋𝐀
facebook: https://www.facebook.com/pravasirisala
instagram: https://www.instagram.com/pravasirisala/
| |
| |

ഉച്ചയ്ക്കുശേഷം ഡ്യൂട്ടി അവസാനിക്കുന്നത് 01:45-നായിരുന്നു. ഫിംഗര്‍പ്രിന്റ് ഡിവൈസില്‍ മുഖം കാണിക്കുന്നതോടെ പ്രത്യക്ഷപ്പെടു...
24/04/2026

ഉച്ചയ്ക്കുശേഷം ഡ്യൂട്ടി അവസാനിക്കുന്നത് 01:45-നായിരുന്നു. ഫിംഗര്‍പ്രിന്റ് ഡിവൈസില്‍ മുഖം കാണിക്കുന്നതോടെ പ്രത്യക്ഷപ്പെടുന്ന, "ഇന്‍/ഔട്' ഭാഗത്തെ "ഔടി'ല്‍ വിരല്‍ അമര്‍ത്തിയപ്പോള്‍ പതിവുപോലെ, ഡിവൈസില്‍നിന്ന് "ശുക്റന്‍ ലക്' (Thank You) പറഞ്ഞു. തദവസരത്തില്‍, അവിടെ കൂടിയിരുന്നവരെല്ലാം കേള്‍ക്കുന്നവിധം, "വ മഅസ്സലാമ:' (And Good-Bye( എന്ന് ഞാന്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. അപ്പോള്‍ എല്ലാവരുടെയും മുഖത്ത്, സന്തോഷത്തിന്റെയോ സന്താപത്തിന്റെയോ ഒരു പുഞ്ചിരി വിടര്‍ന്നിരുന്നു. മൂന്നുപതിറ്റാണ്ടുകള്‍ ദൈനംദിനം കൃത്യമായി വന്നുപോയിരുന്ന ഓഫീസ് കെട്ടിടത്തിന്റെ ഇടനാഴികള്‍, ഒരുപക്ഷേ, എന്നെനോക്കി വിതുമ്പിയിരിക്കും! ജീവിതത്തില്‍ ഇനിയൊ രിക്കലും, ഔദ്യോഗികമായി, ഇവിടേക്കൊരു വരവില്ലല്ലോ എന്നോര്‍ത്തപ്പോള്‍ കണ്ണുകള്‍ ഈറനണിഞ്ഞു, ഹൃദയാന്തര്‍ഭാഗത്ത് എവിടെയോ ഒരു നീറ്റല്‍.
__________________________________________
വായിക്കാം, കേൾക്കാം;
പ്രവാസി രിസാലയിൽ
'Risala Update' മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ
📌 Download Android App: https://play.google.com/store/apps/details?id=com.risala.update
📌 Download iOS App: https://apps.apple.com/app/id6449769617
𝐏𝐑𝐀𝐕𝐀𝐒𝐈 𝐑𝐈𝐒𝐀𝐋𝐀
facebook: https://www.facebook.com/pravasirisala
instagram: https://www.instagram.com/pravasirisala/
| |
| |

അന്നേരം ഞാന്‍ മരിച്ചോ അതോ ജീവനുണ്ടായിരുന്നോ...? ആദ്യം തന്നെ അവര്‍ എന്റെ ശരീരഭാരം തൂക്കി നോക്കി. ഞാനണിഞ്ഞിരുന്ന ഉടയാടകളെല...
23/04/2026

അന്നേരം ഞാന്‍ മരിച്ചോ അതോ ജീവനുണ്ടായിരുന്നോ...? ആദ്യം തന്നെ അവര്‍ എന്റെ ശരീരഭാരം തൂക്കി നോക്കി. ഞാനണിഞ്ഞിരുന്ന ഉടയാടകളെല്ലാം അഴിച്ചുമാറ്റി. ഒരു സ്ത്രീ, സൗന്ദര്യോപാധിയായി എന്തെല്ലാം അണിയുമോ അതെല്ലാം യാതൊരു ദാക്ഷണ്യവുമില്ലാതെ ഊരി മാറ്റി. എന്റെ വളകള്‍, കമ്മല്‍, പാദസരം... താലിമാല ഊരിയപ്പോള്‍ മാത്രം ഞാന്‍ അറിയാതൊന്നു വിതുമ്പി. നയനയൂഥങ്ങള്‍ സജലമായി. ശരീരത്തില്‍ ലോഹസംബന്ധിയായ യാതൊന്നും പാടില്ലെന്നാണത്രെ ആ ലോകത്തെ നിയമം. ശേഷം അവരുടേതായ ഉടുപ്പ് ധരിപ്പിച്ച് എന്നെ ഒരു സ്ട്രച്ചറില്‍ കിടത്തി. ഇടത്കൈക്ക് മുകളില്‍ വലത് കൈ കെട്ടി, മൂന്നുകഷണം തുണിയില്‍ പൊതിഞ്ഞ് സന്തൂക്കിനുള്ളില്‍ കിടക്കുന്ന പ്രതീതി. ഇത്രയും നാള്‍ ഞാന്‍ ആസ്വദിച്ച ഭൗതികലോകം പൊടുന്നനെ എന്റെയുള്ളില്‍ മിന്നി മാഞ്ഞു. ഞാനനുഭവിച്ച ആകാശം, ഭൂമി, കാറ്റ്, മഴ, മഞ്ഞ്, കുളിര്, സസ്യലതാദികള്‍, പക്ഷിമൃഗാദികള്‍...എത്ര സൗന്ദര്യവത്തായിരുന്നു അവയെല്ലാം. ആ പ്രപഞ്ചപുസ്തകം ഞാനിതാ എന്നെന്നേക്കുമായി അടയ്ക്കാനൊരുങ്ങുന്നു.
______________
വായിക്കാം, കേൾക്കാം;
പ്രവാസി രിസാലയിൽ
'Risala Update' മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ
📌 Download Android App: https://play.google.com/store/apps/details?id=com.risala.update
📌 Download iOS App: https://apps.apple.com/app/id6449769617
𝐏𝐑𝐀𝐕𝐀𝐒𝐈 𝐑𝐈𝐒𝐀𝐋𝐀
facebook: https://www.facebook.com/pravasirisala
instagram: https://www.instagram.com/pravasirisala/
| |
| |

യുദ്ധ/അടിയന്തരാവസ്ഥ കാലങ്ങളില്‍ മനുഷ്യരുടെ ചില വിചിത്ര സ്വഭാവങ്ങളെ, കുടിവെള്ളത്തെ മുന്‍നിര്‍ത്തി എം.എ.റഹ്‌മാന്‍ ഇങ്ങനെ വ...
22/04/2026

യുദ്ധ/അടിയന്തരാവസ്ഥ കാലങ്ങളില്‍ മനുഷ്യരുടെ ചില വിചിത്ര സ്വഭാവങ്ങളെ, കുടിവെള്ളത്തെ മുന്‍നിര്‍ത്തി എം.എ.റഹ്‌മാന്‍ ഇങ്ങനെ വിശദമാക്കുന്നു: യുദ്ധം ഏതാണ്ട് ഒടുങ്ങിയപ്പോള്‍ ഒരു ദിവസം ഞങ്ങള്‍ താമസസ്ഥലത്ത് കണ്ട കാഴ്ച വളരെ രസകരമായിരുന്നു. നൂറുകണക്കിന് മിനറല്‍ വാട്ടര്‍ ബോട്ടിലുകള്‍ മുകളില്‍ നിന്ന് താഴേക്കിറക്കുകയായിരുന്നു സഹപ്രവര്‍ത്തകരായ ബാച്ചിലേഴ്‌സ് അധ്യാപകര്‍. ഒരിക്കല്‍ യുദ്ധം കത്തിനില്‍ക്കുന്ന ഘട്ടത്തില്‍, എല്ലാം ഇട്ടെറിഞ്ഞ് ഒഴിഞ്ഞു പോകാന്‍ നില്‍ക്കുമ്പോള്‍ കരുതല്‍ വെള്ളത്തിന് ചോദിച്ചപ്പോള്‍ ആവശ്യത്തിന് മാത്രമേയുള്ളൂ എന്നു പറഞ്ഞവര്‍ തന്നെയാണ് ഇപ്പോള്‍ അവ താഴേക്കിറക്കുന്നത്. അന്ന് മിനറല്‍ വാട്ടര്‍ ബോട്ടിലുകള്‍ കിട്ടാതിരുന്ന രാത്രിയില്‍ ഞാനും സാഹിറയും ഉറങ്ങിയിരുന്നില്ല. ഒരു കുപ്പി മിനറല്‍ വാട്ടറിന്റെ പേരില്‍ അറ്റുപോകുന്ന മനുഷ്യ ബന്ധങ്ങള്‍ ആവാം ഈ യുദ്ധത്തിന്റെ ആദ്യ ഫലം എന്നു ചിന്തിച്ച ആ രാത്രി! വെള്ളത്തിന്റെ വിലയറിഞ്ഞ രാത്രി!
ഇറക്കിക്കിടത്തിയ മിനര്‍ വാട്ടര്‍ ബോട്ടിലുകള്‍ മുറ്റമാകെ നിറഞ്ഞു കിടന്നു. എല്ലാം കാലാവധി കഴിഞ്ഞവ. ഇനി അവയുടെ സ്ഥാനം മുനിസിപ്പാലിറ്റിയുടെ ചവറ്റുകൊട്ടയിലും. വെള്ളത്തിനും മരണമുണ്ടെന്നറിയാന്‍ എനിക്കീ മരുഭൂമിയില്‍ വരേണ്ടി വന്നു. നോക്കിയിരിക്കെ മുനിസിപ്പാലിറ്റി വണ്ടി വന്നു. അധ്യാപകര്‍ അവ ഓരോന്നായി വണ്ടിയിലേക്കിട്ടു... മരിച്ച വെള്ളത്തിന്റെ മൃതദേഹങ്ങള്‍. എന്തൊരച്ചടക്കം! വെള്ളത്തിന്റെ സഞ്ചരിക്കുന്ന ശ്മശാനം പോലെ വണ്ടി മുന്നോട്ടു പോയി.
വിഭവങ്ങളുടെ മരണവും ശ്മശാന യാത്രയും യുദ്ധം മനുഷ്യരാശിക്ക് നല്‍കുന്ന അന്തിമ വിധിപത്രമാണ്. ഈ ഒരു യാഥാര്‍ഥ്യത്തിലേക്ക് വെളിച്ചം വീശുകയാണ് കുടിവെള്ളക്കുപ്പികളുടെ മരണത്തിന്റെ ആഖ്യാനത്തിലൂടെ റഹ്‌മാന്‍. ട്രംപ് ഈ അടുത്ത ദിവസങ്ങളില്‍ ഇങ്ങനെ പറഞ്ഞു: ഇറാനെ ഞങ്ങള്‍ ശിലായുഗത്തിലേക്ക് നയിക്കും: ശിലായുഗമോ അതിനും പിറകിലുള്ള യുഗമോ മാത്രമേ യുദ്ധങ്ങള്‍ക്ക് മനുഷ്യരാശിക്ക് നല്‍കാനുള്ളൂ. ഇക്കാര്യം കുടിവെള്ളത്തിന്റെ ഉദാഹരണത്തിലൂടെ "പ്രവാസിയുടെ യുദ്ധങ്ങള്‍' സുതാര്യമാക്കുന്നു.
__________________________________________
വായിക്കാം, കേൾക്കാം;
പ്രവാസി രിസാലയിൽ
'Risala Update' മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ
📌 Download Android App: https://play.google.com/store/apps/details?id=com.risala.update
📌 Download iOS App: https://apps.apple.com/app/id6449769617
𝐏𝐑𝐀𝐕𝐀𝐒𝐈 𝐑𝐈𝐒𝐀𝐋𝐀
facebook: https://www.facebook.com/pravasirisala
instagram: https://www.instagram.com/pravasirisala/
| |
| |

ജീവിതമാര്‍ഗം തേടി, പിറന്ന നാട് വിട്ട് പ്രവാസികളായവരെയാണ് നമുക്ക് ഏറെ പരിചിതം. അവര്‍തന്നെ പലപ്പോഴും എത്തിച്ചേര്‍ന്ന നാട്ട...
20/04/2026

ജീവിതമാര്‍ഗം തേടി, പിറന്ന നാട് വിട്ട് പ്രവാസികളായവരെയാണ് നമുക്ക് ഏറെ പരിചിതം. അവര്‍തന്നെ പലപ്പോഴും എത്തിച്ചേര്‍ന്ന നാട്ടില്‍ വേര് പിടിച്ച് തലമുറകളായി അവിടെത്തന്നെ തുടരുന്നത് പുതിയ കാര്യമല്ല. ഭാഷയിലും സംസ്‌കാരത്തിലുമൊക്കെ തങ്ങളുടെ തനിമ തുടര്‍ന്ന് കൊണ്ട് തലമുറകളോളം അങ്ങനെ ജീവിച്ചു വരുന്ന സമൂഹങ്ങളെ നമുക്ക് ഏത് രാജ്യങ്ങളില്‍ ചെന്നാലും കാണാം.

എന്നാല്‍ കുറ്റവാളികളായി നാടുകടത്തപ്പെട്ട് മറ്റൊരു നാട്ടില്‍ വര്‍ഷങ്ങളോളം ജയിലില്‍ കഴിയേണ്ടി വന്ന, ശിക്ഷ കഴിഞ്ഞശേഷം അതേ നാട്ടിലേക്ക് കുടുംബത്തെ കൂടെ കൊണ്ടു പോരുകയും ആ മണ്ണില്‍ ജീവിതം പടുത്തുയര്‍ത്തുകയും, തങ്ങള്‍ വിട്ടു പോന്ന നാട്ടിലെ സ്ഥലപ്പേരുകള്‍ പുതിയ നാട്ടിലും നല്‍കി പിറന്ന നാടിനെ തിരിച്ചു പിടിക്കാന്‍ ശ്രമിക്കുകയും ചെയ്ത മനുഷ്യരോ!

__________________________________________
വായിക്കാം, കേൾക്കാം;
പ്രവാസി രിസാലയിൽ
'Risala Update' മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ
📌 Download Android App: https://play.google.com/store/apps/details...
📌 Download iOS App: https://apps.apple.com/app/id6449769617
𝐏𝐑𝐀𝐕𝐀𝐒𝐈 𝐑𝐈𝐒𝐀𝐋𝐀
facebook: https://www.facebook.com/pravasirisala
instagram: https://www.instagram.com/pravasirisala/
| |
| |

ഒരു ഇംഗ്ലീഷ് അധ്യാപകനായിരിക്കെത്തന്നെ മലയാള സാഹിത്യത്തെ ഇത്രത്തോളം ആഴത്തില്‍ വിശകലനം ചെയ്യാന്‍ മാഷിന് എങ്ങനെ സാധിക്കുന്ന...
17/04/2026

ഒരു ഇംഗ്ലീഷ് അധ്യാപകനായിരിക്കെത്തന്നെ മലയാള സാഹിത്യത്തെ ഇത്രത്തോളം ആഴത്തില്‍ വിശകലനം ചെയ്യാന്‍ മാഷിന് എങ്ങനെ സാധിക്കുന്നു? രണ്ട് ഭാഷകള്‍ക്കിടയിലുള്ള ഈ സഞ്ചാരം ചിന്താലോകത്തെ എങ്ങനെയാണ് വികസിപ്പിച്ചത്?

ഇംഗ്ലീഷ് ഇന്ന് ഏറ്റവും സമകാലികമായ സാംസ്‌കാരിക മാധ്യമമാണ്. അതിന്റെ ആധിപത്യപരമായ പ്രവണതകള്‍ ഏതാണ്ട് ദുര്‍ബലമായിട്ടുണ്ട്. എനിക്ക് മലയാളം പ്രിയപ്പെട്ട ഭാഷയാണ്. ഏറ്റവും നന്നായി അറിയാവുന്ന ഭാഷയും അതാണ്. ഈ നാട്ടിലെ പ്രകൃതിയെയും മനുഷ്യരെയും എല്ലാം ഞാന്‍ മനസ്സിലാക്കുന്നത് മലയാളം കൂടി ഉപയോഗിച്ചിട്ടാണ്. ഇംഗ്ലീഷ് എന്നെ വേറൊരു നിലക്കാണ് പ്രചോദിപ്പിക്കുന്നത്. മലയാളത്തെയും കേരളീയമായ മറ്റനുഭവങ്ങളെയും വ്യത്യസ്തമായി കാണാനും ഇംഗ്ലീഷ് എന്നെപ്പോലുള്ള ആളുകളെ സഹായിക്കുന്നുണ്ടാവും. ആയിരത്തിത്തൊള്ളായിരത്തി എണ്‍പത്തിരണ്ട് തൊട്ട് മുപ്പത്‌കൊല്ലം ഞാന്‍ ഇംഗ്ലീഷ് അധ്യാപകനായിരുന്നു.
ഇത് ലോകവുമായി എന്നെ കൂടുതല്‍ അടുപ്പിച്ചു. പക്ഷേ അതുകൊണ്ടൊന്നും ഞാന്‍ എന്റെ ദേശങ്ങളില്‍ നിന്ന് അകന്നു പോയില്ല. എന്നെ ഭരിക്കാന്‍ ഇംഗ്ലീഷിനെ അനുവദിക്കാറില്ല.
__________________________________________
വായിക്കാം, കേൾക്കാം;
പ്രവാസി രിസാലയിൽ
'Risala Update' മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ
📌 Download Android App: https://play.google.com/store/apps/details...
📌 Download iOS App: https://apps.apple.com/app/id6449769617
𝐏𝐑𝐀𝐕𝐀𝐒𝐈 𝐑𝐈𝐒𝐀𝐋𝐀
facebook: https://www.facebook.com/pravasirisala
instagram: https://www.instagram.com/pravasirisala/
| |
| |

ഇവിടെ ചർച്ച ചെയ്ത മൂന്ന് പ്രകടന പത്രികകളും വിശകലന വിധേയമാക്കി സംഗ്രഹിക്കുമ്പോൾ ബോദ്ധ്യമാകുക ഇടതുപക്ഷം മുന്നോട്ടുവെക്കുന്...
16/04/2026

ഇവിടെ ചർച്ച ചെയ്ത മൂന്ന് പ്രകടന പത്രികകളും വിശകലന വിധേയമാക്കി സംഗ്രഹിക്കുമ്പോൾ ബോദ്ധ്യമാകുക ഇടതുപക്ഷം മുന്നോട്ടുവെക്കുന്നത് സ്ഥിരതയും, ക്ഷേമവുമായ പ്രകടന പത്രികയാണ് എന്നാണ്. എന്നാൽ യുഡിഎഫ് ഫോക്കസ് വളർച്ചയിലും, സ്വകാര്യ പങ്കാളിത്ത രീതിയിലുമാണ് അവലംബിക്കുന്നത്. അതേസമയം എൻഡിഎ വലിയ വികസനവും, കേന്ദ്ര ഗവൺമെന്റുമായി ചേർന്നുള്ള സംയോജിത പ്രവർത്തനങ്ങളിലും ആണ് പ്രധാന ഫോക്കസ്. എൽഡിഎഫ് നിലവിലെ സംവിധാനത്തെ മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കുമ്പോൾ, നിലവിലെ സംവിധാനങ്ങളിൽ നിന്ന് മാറിയുള്ള സിസ്റ്റമാണ് വളർച്ചയ്ക്കായി ലക്ഷ്യമിടുന്നത്. അതേസമയം എൻഡിഎ കോർപറേറ്റ് നിലവാരത്തിൽ വിഷയങ്ങളെ സമീപിക്കുന്നു എന്നതും പത്രികയിൽ വ്യക്തമാണ്. പ്രകടനപത്രികയിൽ അഡ്രസ് ചെയ്യപ്പെടേണ്ട ചില വിഷയങ്ങളുണ്ട്. പ്രത്യേകിച്ച് എൽഡിഎഫ്, യുവാക്കൾ നേരിടുന്ന തൊഴിലില്ലായ്മ അഡ്രസ് ചെയ്യുകയും അനിവാര്യമായ പരിഹാരങ്ങളും പദ്ധതികളും നടപ്പിലാക്കുകയും വേണം. യുഡിഎഫ് മുന്നോട്ടുവെക്കുന്ന ക്ഷേമ പ്രവർത്തനങ്ങളിലും, സാമ്പത്തിക സ്രോതസ്സുകളിലും വ്യക്തത ഇല്ലാത്തതും പരിഹരിച്ച് മുന്നോട്ടുപോകണം. ദീർഘനാൾ ഭരണ രംഗത്ത് ഇല്ലാത്ത പ്രതിസന്ധിയും യുഡിഎഫ് നേരിടുന്നുണ്ട്. അതേസമയം എൻഡിഎ അടിസ്ഥാന വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം മത സാമുദായിക വിഷയങ്ങളിലൂടെ ധ്രുവീകരണം നടത്തി ഭരണം പിടിക്കാനുള്ള ശ്രമത്തിലാണ്.
തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായാലും വോട്ട് പെട്ടിയിലായാലും തിരഞ്ഞെടുക്കപ്പെടുന്ന ഭരണകൂടങ്ങൾക്ക് ജനക്ഷേമം ഉയർത്തിപ്പിടിച്ച് ഭരണം നടത്തേണ്ട ഉത്തരവാദിത്വമുണ്ട്. പ്രകടന പത്രികയിലൂടെ മുന്നോട്ടുവെക്കുന്ന വാഗ്‌ദാനങ്ങൾ നിറവേറ്റാനുള്ളതാണെന്ന ബോധ്യവും കൂട്ടത്തിൽ മുന്നണികൾക്കുണ്ടാവണം. വികസനം ഏത് മുന്നണി ഭരിച്ചാലും സാധ്യമാകുമെന്ന് തിരിച്ചറിവുണ്ടാകുന്നതിനൊപ്പം പൗരന്മാരുടെ അടിസ്ഥാന അവകാശം സാധിച്ചുകൊടുക്കാനും ജീവനും സ്വത്തിനും സംരക്ഷണം നല്കാനും സർക്കാരുകൾ പ്രതിജ്ഞാബദ്ധമാകണം. വികസനം ചർച്ചയാവാം, അവകാശങ്ങളും വാഗ്‌ദാനങ്ങളും ഉയർത്തിപ്പിടിക്കാം, അതേസമയം വർഗീയ ധ്രുവീകരണമോ, നീതി നിഷേധമോ സംഭവിക്കാതിരിക്കാനുള്ള ജാഗ്രത തിരഞ്ഞെടുക്കപ്പെടുന്ന ഗവണ്മെന്റുകൾക്കുണ്ടാവണം. അങ്ങനെവരുമ്പോഴാണ് കേരളം രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമാവുന്നതും നമ്മൾ പ്രബുദ്ധ കേരളീയരാവുന്നതും…!
__________________________________________
വായിക്കാം, കേൾക്കാം;
പ്രവാസി രിസാലയിൽ
'Risala Update' മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ
📌 Download Android App: https://play.google.com/store/apps/details...
📌 Download iOS App: https://apps.apple.com/app/id6449769617
𝐏𝐑𝐀𝐕𝐀𝐒𝐈 𝐑𝐈𝐒𝐀𝐋𝐀
facebook: https://www.facebook.com/pravasirisala
instagram: https://www.instagram.com/pravasirisala/
| |
| |

Address

University City
Sharjah
27272

Alerts

Be the first to know and let us send you an email when Pravasi Risala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Pravasi Risala:

Share

Category