News Track Adoor

News Track Adoor News

10/02/2025

ബഡ്ജറ്റ് ചർച്ചയിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ.

ലൈഫ് ലൈൻ ഹെൽത്ത് പാക്കേജിന് മാർത്തോമാ മെത്രാപ്പോലീത്ത തുടക്കം കുറിച്ചു അടൂർ: നിർമിതബുദ്ധിയുടെയും ഡിജിറ്റൽ സംസ്കാരത്തിന്റ...
30/01/2025

ലൈഫ് ലൈൻ ഹെൽത്ത് പാക്കേജിന് മാർത്തോമാ മെത്രാപ്പോലീത്ത തുടക്കം കുറിച്ചു

അടൂർ: നിർമിതബുദ്ധിയുടെയും ഡിജിറ്റൽ സംസ്കാരത്തിന്റെയും ഇക്കാലയളവിൽ ഒരു ഡോക്ടറും രോഗിയും തമ്മിലുള്ള ബന്ധം ഏറ്റവും പ്രാധാന്യം അർഹിക്കുന്നതാണങ്കിലും അതിപ്പോൾ കുറഞ്ഞുവരുന്നതായിട്ടാണ് കാണുന്നത് എന്ന് മാർത്തോമാ സഭയുടെ പരമാധ്യക്ഷൻ അഭിവന്ദ്യ ഡോ തിയോഡോഷ്യസ്സ് മാർത്തോമാ മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു. എന്ത് ആധുനീക മാർഗങ്ങൾ ഉണ്ടായാലും മനുഷ്യന്റെ ബുദ്ധിക്കു പകരം വെക്കാൻ വേറൊന്നും ഉണ്ടാകുമെന്നു കരുതുന്നില്ല എന്നദ്ദേഹം പറഞ്ഞു. ആരോഗ്യത്തോടെ ഇരിക്കുക, ദീർഘകാലം ജീവിച്ചിരിക്കുക എന്ന ആപ്തവാക്യത്തോടെ അടൂർ ലൈഫ് ലൈൻ ആശുപത്രി ആരംഭിച്ച പുതിയ ഹെൽത്ത് ചെക്കപ്പ് പാക്കേജിന് തുടക്കം കുറിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രോഗം വരാതിരിക്കാനുള്ള മാർഗങ്ങളാണ് നാം തേടേണ്ടത്. ആരും രോഗി എന്ന് വിളിക്കപ്പെടാൻ ആഗ്രഹിക്കുന്നില്ല. എല്ലാവരുടെയും ആഗ്രഹം സൗഖ്യമാ യിരിക്കണം, സന്തോഷമായിരിക്കണം, ജീവിക്കണം, എന്നതായിരിക്കും. എന്നാൽ അതിനു അനുഗുണമല്ലാത്ത സാഹചര്യങ്ങളെ നേരിടേണ്ടി വരുമ്പോൾ പ്രശ്നങ്ങളും പ്രാരാബ്ധങ്ങളും മാറ്റിയെടുത്തു ജീവിതത്തെ സ്രേഷ്ടമാക്കി തീർക്കുവാൻ ശ്രമിക്കുകയാണ് വേണ്ടതു് എന്ന് മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു.
ലൈഫ് ലൈൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ എസ് പാപ്പച്ചൻ അധ്യക്ഷത വഹിച്ചു. അടൂർ ഭദ്രാസന സെക്രട്ടറി റെവ. ബേബി ജോൺ, അടൂർ ഇമ്മാനുവേൽ മാർത്തോമാ പള്ളി വികാരി റെവ. വര്ഗീസ് ജോൺ, ലൈഫ് ലൈൻ ചാപ്ലയിൻ റെവ സി ജോസഫ്, ഭദ്രാസന ട്രെഷറാർ അഡ്വ. ബിനു പി രാജൻ, ലൈഫ് ലൈൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ സാജൻ അഹമ്മദ്, WCC കമ്മീഷൻ ഫോർ ഹെൽത്ത് ആന്റ് ഹീലിംഗ് അംഗവും ലൈഫ് ലൈൻ ഫിസിഷ്യനുമായാ ഡോ സെലിൻ എബ്രഹാം, ലൈഫ് ലൈൻ ഡയറക്ടർ ഡെയ്സി പാപ്പച്ചൻ, ലൈഫ് ലൈൻ മെഡിക്കൽ ഡയറക്ടർ ഡോ മാത്യൂസ് ജോൺ, ലൈഫെലിനെ സിഇഒ ഡോ ജോർജ് ചാക്കച്ചേരി, എന്നിവർ സംസാരിച്ചു.
മുതിർന്നവർക്കും, പ്രായമായവർക്കും, കുട്ടികൾക്കുംമറ്റുമായി 12 വ്യത്യസ്ത പാക്കേജുകളാണ് thudangതുടങ്ങുന്നത്. സീനിയർ സിറ്റിസൺസിനും, കൗമാരക്കാർക്കും, കുട്ടികളില്ലാത്തര്കും പ്രത്യേക പ്ലാനുകളുണ്ട്. കാർഡിയോളജി, കാൻസർ, ഡയബെറ്റീസ് എന്നിവയെ കേന്ദ്രീകരിച്ചും പാക്കേജുണ്ട്.

പന്തളം പോലീസ് തേടിയിറങ്ങി, പതിനാലുകാരന് പ്രിയപ്പെട്ട സൈക്കിൾ തിരികെക്കിട്ടി         ഓരോദിവസവും ഗൗരവമേറിയതും വ്യത്യസ്തവുമ...
28/01/2025

പന്തളം പോലീസ് തേടിയിറങ്ങി, പതിനാലുകാരന് പ്രിയപ്പെട്ട സൈക്കിൾ തിരികെക്കിട്ടി

ഓരോദിവസവും ഗൗരവമേറിയതും വ്യത്യസ്തവുമായ നിരവധി ഡ്യൂട്ടികളാണ് പോലീസ് സ്റ്റേഷനിൽ ഓരോ ഉദ്യോഗസ്ഥനും നിർവഹിക്കാനുണ്ടാവുക. അതിനാൽതന്നെ, ഉറപ്പായും പോലീസ് സ്റ്റേഷനിലെ ഒരു ദിവസം കടന്നുപോകുക സംഭവബഹുലമായ സന്ദർഭങ്ങളിലൂടെയാവും.

കേസുകളുടെയും പരാതികളുടെയും അന്വേഷണം പ്രധാനപ്പെട്ട ഡ്യൂട്ടിയാണ് പോലീസിന്. തിരക്കേറിയ പന്തളം പോലീസ് സ്റ്റേഷനിൽ കഴിഞ്ഞ വെള്ളിയാഴ്ച്ച പിതാവിന്റെ കൈപിടിച്ച് ഒരു പതിനാലുകാരൻ സങ്കടം നിറഞ്ഞ മുഖത്തോടെ കയറിവന്നു. കുളനട ഗവണ്മെന്റ് ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് കൂടിയായ ആ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥി തന്റെ വലിയൊരു സങ്കടത്തിനു പരിഹാരം തേടിയാണ് സ്റ്റേഷനിലേക്ക് എത്തിയത്. കുളനട സ്റ്റാൻഡിലെ ടാക്സിഡ്രൈവറായ അച്ഛൻ രത്നാകരന്റെയൊപ്പം എത്തിയ അഭിജിത്ത് (14) സ്റ്റേഷനിലെ ജി ഡി ചാർജ് ഡ്യൂട്ടിയിലെയും പാറാവിലെയും പോലീസ് ഉദ്യോഗസ്ഥരോട് വിവരം പറഞ്ഞു. തുടർന്ന്, ഇരുവരും പോലീസ് ഇൻസ്‌പെക്ടറുടെ മുന്നിലെത്തി.

ഇൻസ്‌പെക്ടർ റ്റി ഡി പ്രജീഷിന് രത്നാകാരൻ നൽകിയ പരാതിയിൽ, തന്റെ മകന്റെ ഏറ്റവും പ്രിയപ്പെട്ട, ഒരു വർഷമായി ഒപ്പമുണ്ടായിരുന്ന സൈക്കിൾ കഴിഞ്ഞ 24 വെള്ളിയാഴ്ച മുതൽ കാണാനില്ല എന്ന പരാതിയായിരുന്നു ഉൾപ്പെടുത്തിയിരുന്നത്. വല്ലാത്ത ആത്മബന്ധമുണ്ടായിരുന്നു അവന് ആ സൈക്കിളുമായി. അതിലായിരുന്നു സ്കൂളിൽ പോകുന്നതും വരുന്നതും. വീട്ടുമുറ്റത്ത് വച്ച സൈക്കിൾ ആരോ മോഷ്ടിച്ചുകൊണ്ടുപോയതായും, എങ്ങനെയെങ്കിലും കണ്ടെത്തി നൽകണമെന്നും ഇരുവരും ഇൻസ്‌പെക്ടറോട് അപേക്ഷിച്ചു. സ്കൂളിൽ പോകാതെ, ഭക്ഷണം കഴിക്കാതെ കരഞ്ഞുകൊണ്ടിരിക്കുന്ന മകന്റെ അവസ്ഥ പിതാവ് അദ്ദേഹത്തെ ബോധ്യപ്പെടുത്തി.

ഇരുവരെയും ആശ്വസിപ്പിച്ച പോലീസ്, സൈക്കിൾ കണ്ടെത്തി തന്നിരിക്കും എന്ന് അഭിജിത്തിന് ഉറപ്പുകൊടുത്താണ് യാത്രയാക്കിയത്. പോലീസിന്റെ വാക്കു വിശ്വസിച്ച് വീട്ടിലേക്ക് മടങ്ങിയ അവർക്കും വീട്ടുകാർക്കും, നഷ്ടപ്പെട്ട് മൂന്നാം ദിവസം രാവിലെ സ്റ്റേഷനിൽ നിന്നും കിട്ടിയ ഫോൺ സന്ദേശം സൃഷ്‌ടിച്ച സന്തോഷത്തിന് അതിരില്ലായിരുന്നു. കൊച്ചുമിടുക്കന്റെ വിഷമം മനസ്സിലാക്കി, പരാതിക്ക് മുന്തിയ പരിഗണന നൽകിയ പോലീസ് ഇൻസ്‌പെക്ടർ സൈക്കിൾ കണ്ടെത്താനുള്ള ദൗത്യം സി പി ഓമാരായ എസ് അൻവർഷായെയും കെ അമീഷിനെയുമാണ് ഏൽപ്പിച്ചത്.ഇരുവരും കുട്ടിയെ വീട്ടിൽ പോയിക്കണ്ടു, വിവരങ്ങൾ തിരക്കി, അവന്റെ വേദനിക്കുന്ന മനസ്സ് അറിയുകയും അവസ്ഥ മനസ്സിലാക്കുകയും ചെയ്തു. പിന്നീട്, ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ നിരവധി സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഒരു തുമ്പും കിട്ടിയില്ല.

തുടർന്ന്, പഴയ സൈക്കിളുകൾ വാങ്ങുന്ന കടകളിലെത്തി വ്യാപകമായ പരിശോധന നടത്തി. ആറ്റുകടവുകൾ, പൊന്തക്കാടുകൾ ഒക്കെ പോലീസ് സംഘം അരിച്ചുപെറുക്കി. സൈക്കിൾ എങ്ങനെയും കണ്ടെത്തുമെന്ന വാശിയുണ്ടായിരുന്നു നിരവധി സുപ്രധാന കേസുകളിൽ പ്രതികളെയും തൊണ്ടിമുതലുകളും മറ്റും കണ്ടെത്തിയിട്ടുള്ള പോലീസ് ഉദ്യോഗസ്ഥർക്ക്. ഒരു ദിവസം മുഴുവൻ പോലീസ് സംഘം കുട്ടിക്കുവേണ്ടി മാറ്റിവച്ചു എന്നുവേണം പറയാൻ, അഥവാ അവന്റെ കലങ്ങിയ മനസ്സും സങ്കടം മുറ്റിയ മുഖവും അവരെ ദൗത്യം വിജയിപ്പിക്കാൻ ഏതറ്റം വരെയും പോകാൻ പ്രേരിപ്പിച്ചു. ഒടുവിൽ അഭിജിത്തിന്റെ സങ്കടത്തിനും, പോലീസിന്റെ ജാഗ്രതയോടെയുള്ള ആത്മാർത്ഥ ശ്രമങ്ങൾക്കും ഫലം കണ്ടു. വ്യാപകമാക്കിയ തെരച്ചിലിനൊടുവിൽ രാത്രി വൈകി പന്തളം വലിയ പാലത്തിനു സമീപമുള്ള കടവിന്റെ ഭാഗത്ത് ഒളിപ്പിച്ച നിലയിൽ സൈക്കിൾ കണ്ടെത്തി. 27 ന് രാവിലെ അച്ചനെയും മകനെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി സൈക്കിൾ തിരികെ പോലീസ് ഏൽപ്പിച്ചു. കുട്ടിയുടെ മുഖത്ത് സന്തോഷത്തിന്റെ പൂത്തിരി കത്തുന്നത് മുഴുവൻ പോലീസ് ഉദ്യോഗസ്ഥരുടെയും മനസ്സുകളെ സ്പർശിച്ചു.

സൈക്കിളിനോടുള്ള അദമ്യമായ ഇഷ്ടം, അത് നഷ്ടമായപ്പോൾ അവൻ അനുഭവിച്ച നഷ്ടബോധം, ഇതായിരുന്നു സൈക്കിളിന്റെ മൂല്യമായി പോലീസ് മനസ്സിലാക്കിയത്. അന്വേഷണം മുന്നേറിയപ്പോൾ സൈക്കിൾ കണ്ടെടുക്കാൻ സാധിക്കില്ലേ എന്നൊരു സന്ദേഹം അവർക്കുണ്ടാവുകയും ചെയ്തു. ഒരുവേള പുതിയ സൈക്കിൾ വാങ്ങി അഭിജിത്തിനു കൊടുത്താലോ എന്ന് വരെ ആലോചിച്ചു. കാരണം, അത്രത്തോളമായിരുന്നു കുട്ടിയുടെ സങ്കടമെന്ന് പോലീസിന് ബോധ്യപ്പെട്ടിരുന്നു. എന്തായാലും, തന്റെ പ്രിയപ്പെട്ട, കൂടപ്പിറപ്പിനെപ്പോലെ സ്നേഹിച്ച സൈക്കിൾ ചേർത്തുപിടിച്ച് എസ് പി സി കേഡറ്റ് കൂടിയായ അഭിജിത്ത് സ്റ്റേഷൻ മുറ്റം കടന്നുപോകുമ്പോൾ പോലീസിനോടുള്ള ഇഷ്ടം ഒരുപാട് കൂടിയിരുന്നു. പന്തളം പോലീസിന് അത് മറ്റൊരു അഭിമാനനിമിഷം കൂടി സമ്മാനിക്കുകയും ചെയ്തു.

കാർഡിയോളോജിസ്റ്  ഡോ സാജൻ അഹമ്മദ് വിജയിഅടൂർ ലൈഫ് ലൈൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും  കാർഡിയോളജി വിഭാഗം മേധാവിയുമായ ...
27/01/2025

കാർഡിയോളോജിസ്റ് ഡോ സാജൻ അഹമ്മദ് വിജയി

അടൂർ ലൈഫ് ലൈൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും കാർഡിയോളജി വിഭാഗം മേധാവിയുമായ ഡോ സാജൻ അഹമ്മദ് ഷോക്ക് വേവ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്ത്യയിൽ നടന്ന നൂറില്പരം ആൻജിയോപ്ലാസ്റ്റികളിൽ നിന്നും ടോപ് ഷോക്ക് ഇന്ത്യാ പ്രോഗ്രാമിൽ മികച്ച മൂന്നു വിജയികളിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടു. ഇതിനോടനുബന്ധിച്ചു ലണ്ടൻ യൂണിവേഴ്സിറ്റിയിലെ സെൻറ് ജോർജ് കാർഡിയോളജി വിഭാഗം സന്ദർശിക്കാനും അദ്ദേഹത്തിനു ക്ഷണം ലഭിച്ചു.

ഹൃദയത്തിന്റെ രക്തധമനികളിൽ കാൽസ്യം അടങ്ങിയ ബ്ലോക്കുകളുടെ ചികിത്സക്കായാണ് ഷോക്ക് വേവ് കൊണ്ടുള്ള IVL (ഇൻട്രാ വാസ്കുലാർ ലിതോട്രിപ്സി) എന്ന ഈ രീതി സഹായകമാവുന്നത്.

25/01/2025

പതിനേഴുകാരിക്ക് നിരന്തരലൈംഗിക പീഡനം :നാല് പ്രതികളെ പിടികൂടി അടൂർ പോലീസ്

പത്തനംതിട്ട : പതിനേഴുകാരിയുടെ മൊഴിപ്രകാരം 9 കേസുകൾ രജിസ്റ്റർ ചെയ്ത അടൂർ പോലീസ്, ഒരു കേസ് നൂറനാട് പോലീസിന് കൈമാറുകയും, നാല് കേസുകളിലായി 4 പേരെ പിടികൂടുകയും ചെയ്തു. ആകെ 8 പ്രതികളാണ് ഉള്ളതെന്നും,എല്ലാ പ്രതികളെയും എത്രയുംവേഗം അറസ്റ്റ് ചെയ്യുന്നതിന് നിർദേശം നൽകിയതായും ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാർ പറഞ്ഞു. സ്കൂളിൽ ശിശുക്ഷേമസമിതി നടത്തിയ കൗൺസിലിംഗിലാണ് പീഡനവിവരം പുറത്തുവന്നത്. ആദിക്കാട്ടുകുളങ്ങര സ്വദേശി പീഡിപ്പിച്ചതിനെടുത്ത കേസ് ആണ് ആദ്യത്തേത്, ഇത് നൂറനാട് പോലീസിന് കൈമാറി. ബന്ധുക്കളും സുഹൃത്തുക്കളും സഹപാഠികളും മറ്റും പിന്നീട് കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.
അടൂർ പോലീസ് അന്വേഷിക്കുന്ന ആദ്യത്തെ 4 കേസുകളിലായാണ് 4 പ്രതികളെ അറസ്റ്റ് ചെയ്തത്. ആദ്യരണ്ട് പേരെ ഇന്നലെ രാത്രിയും മറ്റുള്ളവരെ ഇന്നുമാണ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞവർഷം ഏപ്രിലിൽ കുട്ടിയുമായി പ്രണയത്തിലായശേഷം ജൂലൈയിൽ കുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകയറി ബലാൽസംഗം ചെയ്ത സാജൻ (24), കാറിൽ ബലമായി പിടിച്ചുകയറ്റി മിത്രപുരത്ത് എത്തിച്ച് പീഡിപ്പിച്ച ആദർശ് (25) എന്നിവർ ആദ്യം പിടിയിലായി. ഇവരെ ഇന്നലെ രാത്രി വീടുകളിൽ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പെൺകുട്ടിയുമായി അടുപ്പത്തിലാവുകയും കഴിഞ്ഞവർഷം സെപ്റ്റംബറിൽ അടൂർ ഹൈസ്കൂൾ ജംഗ്ഷനിൽ നിന്നും സ്കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി ഒരു വീട്ടിൽ വച്ച് പീഡിപ്പിക്കുകയും ചെയ്ത സച്ചിൻ കുറുപ്പ് (25),മറ്റൊരു കേസിലെ പ്രതി കൃഷ്ണാനന്ദ് (21) എന്നിവർ ഇന്ന് കസ്റ്റഡിയിലായി. പ്രതികളെ വിശദമായി ചോദ്യം ചെയ്ത് തുടർനടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സ്കൂളിൽ തുടർച്ചയായി എത്താതിരുന്നതിനെതുടർന്ന് ടീച്ചർ അന്വേഷിച്ചപ്പോൾ, കുട്ടിയുടെ നഗ്നഫോട്ടോകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നതിലെ വിഷമമാണ് കാരണമെന്ന് ബോധ്യപ്പെട്ടു. സ്കൂളിലെ കൗൺസിലർ മുഖാന്തിരം കാര്യങ്ങൾ മനസ്സിലാക്കിയ ടീച്ചർ, പ്രിൻസിപ്പലിനെ വിവരം അറിയിക്കുകയും, തുടർന്ന് ശിശുക്ഷേമസമിതിക്ക് വിവരം കൈമാറുകയായിരുന്നു. തുടർന്നാണ് അടൂർ പോലീസ് കുട്ടിയുടെ മൊഴികൾ കഴിഞ്ഞദിവസം രേഖപ്പെടുത്തിയത്.

കടമ്പനാട് കല്ലുകുഴിയിൽ ബസ് മറിഞ്ഞുകൊല്ലം ഫാത്തിമ മാതാ കോളേജിൽ നിന്നും ടൂർ പോയ ടൂറിസ്റ് ബസ് ആണ് അപകടത്തിൽ പെട്ടത്.
17/01/2025

കടമ്പനാട് കല്ലുകുഴിയിൽ ബസ് മറിഞ്ഞു
കൊല്ലം ഫാത്തിമ മാതാ കോളേജിൽ നിന്നും ടൂർ പോയ ടൂറിസ്റ് ബസ് ആണ് അപകടത്തിൽ പെട്ടത്.

11/01/2025

വർണ്ണവിസ്മയം തീർത്ത് കോഴഞ്ചേരി പുഷ്പമേള തുടങ്ങി.....

🚨 Youtube: https://youtu.be/8ooEK-xB5Ec

🚨 Instagram: https://www.instagram.com/reel/DDzDduMOhD0/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==

🚨 Facebook: https://www.facebook.com/share/v/8N1vM9CqzHyFtB9H/

*പ്രാദേശിക - ദേശീയ വാർത്തകൾ തത്സമയം ലഭിക്കുന്നതിന് ന്യൂസ് ട്രാക്ക് കേരളയുടെ വാട്സപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം :*
https://chat.whatsapp.com/K87pWOXLKw6Ik9SZLsudHQ

*നിങ്ങളുടെ ശ്രദ്ധയിൽ പെടുന്ന വാർത്തകൾ അഡ്മിൻ പാനലിന് പേഴ്സനലായി അയക്കാവുന്നതാണ്*

20/12/2024

വന നിയമ ഭേദഗതി- അടൂരിൽ കർഷക കോൺഗ്രസ്സിന്റെ പ്രതിഷേധ കനൽ

🚨 Youtube: https://youtu.be/Hl0RqepDXhA

🚨 Instagram: https://www.instagram.com/reel/DDekg5qOakS/?utm_source=ig_web_copy_link

🚨 Facebook: https://www.facebook.com/share/v/NgqvRAUzwyqQTDRx/

*പ്രാദേശിക - ദേശീയ വാർത്തകൾ തത്സമയം ലഭിക്കുന്നതിന് ന്യൂസ് ട്രാക്ക് കേരളയുടെ വാട്സപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം :*
https://chat.whatsapp.com/K87pWOXLKw6Ik9SZLsudHQ

*നിങ്ങളുടെ ശ്രദ്ധയിൽ പെടുന്ന വാർത്തകൾ അഡ്മിൻ പാനലിന് പേഴ്സനലായി അയക്കാവുന്നതാണ്*

*പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ നദിയുടെ കരയിലുള്ളവർ ജാഗ്രത പാലിക്കുക*  *അച്ചൻകോവിൽ നദിയിൽ ജലനിരപ്പ് ഉയരുന്നതിനാൽ ജാഗ്ര...
13/12/2024

*പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ നദിയുടെ കരയിലുള്ളവർ ജാഗ്രത പാലിക്കുക*

*അച്ചൻകോവിൽ നദിയിൽ ജലനിരപ്പ് ഉയരുന്നതിനാൽ ജാഗ്രത വേണം- ജില്ലാ കലക്ടർ*

സംസ്ഥാന ജലസേചന വകുപ്പിൻറെ കല്ലേലി, കോന്നി GD സ്‌റ്റേഷനുകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്ന സാഹചര്യത്തിൽ അച്ചൻകോവിൽ നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണ് എന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കലക്ടർ എസ് പ്രേoകൃഷ്ണൻ.
നദികളിൽ ഇറങ്ങാനോ മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.

അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാകണം എന്നും അറിയിച്ചു.

12/12/2024

പുതിയകാവിൽ ചിറ: പ്രതിഷേധവുമായി കോൺഗ്രസും.

🚨 Youtube: https://youtu.be/4jzkXksrq_o

🚨 Instagram: https://www.instagram.com/reel/DDb88caO5zQ/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==

🚨 Facebook: https://www.facebook.com/share/v/V6HbxhPo7KmumD71/

*പ്രാദേശിക - ദേശീയ വാർത്തകൾ തത്സമയം ലഭിക്കുന്നതിന് ന്യൂസ് ട്രാക്ക് കേരളയുടെ വാട്സപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം :*
https://chat.whatsapp.com/K87pWOXLKw6Ik9SZLsudHQ

*നിങ്ങളുടെ ശ്രദ്ധയിൽ പെടുന്ന വാർത്തകൾ അഡ്മിൻ പാനലിന് പേഴ്സനലായി അയക്കാവുന്നതാണ്*

പത്തു ദിവസങ്ങൾക്കുള്ളിൽ 4 കൊടുംകുറ്റവാളികളെ ജയിലിലടച്ചു,   കാപ്പ പ്രകാരം ജില്ലയിൽ പോലീസ് നടപടി ശക്തം        കുറ്റവാളികൾക...
09/12/2024

പത്തു ദിവസങ്ങൾക്കുള്ളിൽ 4 കൊടുംകുറ്റവാളികളെ ജയിലിലടച്ചു, കാപ്പ പ്രകാരം ജില്ലയിൽ പോലീസ് നടപടി ശക്തം

കുറ്റവാളികൾക്കും സാമൂഹിക വിരുദ്ധർക്കും ഗുണ്ടാപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കുമെതിരായ നിയമനടപടികൾ ജില്ലയിൽ പോലീസ് ശക്തമായി തുടരുന്നു. പുതിയ ജില്ലാ പോലീസ് മേധാവിയായി വി ജി വിനോദ് കുമാർ ചുമതയേറ്റശേഷം 4 കൊടും ക്രിമിനലുകളെ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമ(കാപ്പ ) പ്രകാരം ജയിലിലാക്കി. തിരുവല്ല പോലീസ് സ്റ്റേഷനിലെ രണ്ടുപേരെയും, കൊടുമൺ അടൂർ പോലീസ് സ്റ്റേഷനുകളിലെ ഓരോരുത്തരെ വീതവുമാണ് കാപ്പ പ്രകാരം നടപടികൾക്ക് വിധേയരാക്കിയത്. തിരുവല്ല തുകലശ്ശേരി അഞ്ജലി റോഡിൽ ചിറപ്പാട്ട് വീട്ടിൽ റോഷൻ വർഗീസ്(29), കുറ്റപ്പുഴ കിഴക്കൻ മുത്തൂർ പ്ലാപ്പറമ്പിൽ കരുണാലയം വീട്ടിൽ വാവ എന്ന് വിളിക്കുന്ന ദീപു മോൻ(28), കൊടുമൺ ഇടത്തിട്ട ഐക്കരേത്ത് കിഴക്കേചെരുവ് വിഷ്ണു ഭവനം വീട്ടിൽ കുറേഷി എന്ന് വിളിക്കുന്ന വിഷ്ണുതമ്പി(28), അടൂർ പള്ളിക്കൽ പഴകുളം മേട്ടുപ്പുറം പൊന്മാത കിഴക്കേതിൽ വീട്ടിൽ ലൈജു(28) എന്നീ കൊടുംകുറ്റവാളികളാണ് 10 ദിവസങ്ങൾക്കിടെ ജയിലിനുള്ളിലായത്.
റോഷൻ വർഗീസ് തിരുവല്ല, ചങ്ങനാശ്ശേരി, ചേർത്തല കൂത്തുപറമ്പ്, പീച്ചി തുടങ്ങിയ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത 25ലധികം ക്രിമിനൽ കേസുകളിൽ പ്രതിയാണ്‌. തിരുവല്ല പോലീസ് സ്റ്റേഷനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ഇയാൾക്കെതിരെ 2022 ൽ കാപ്പ പ്രകാരം സഞ്ചാരനിയന്ത്രണം ഏർപ്പെടുത്തി ജില്ലയിൽ നിന്നും നാടുകടത്തിയിരുന്നു. ഈ കാലയളവിൽ ആലപ്പുഴ ജില്ലയിൽ താമസിച്ചു വന്ന ഇയാൾ, ചേർത്തല പോലീസ് സ്റ്റേഷൻ പരിധിയിൽ എംഡി എം എ കച്ചവടവുമായി ബന്ധപ്പെട്ട് യുമായി പിടിയിലായി.തുടർന്ന് ഇയാളെ 2023 ൽ കാപ്പ പ്രകാരം ആറ് മാസം കരുതൽ തടങ്കലിൽ ആക്കിയിരുന്നു. തുടർന്ന് പുറത്തിറങ്ങിയശേഷം വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടു. 2024 സെപ്റ്റംബർ 29 ന് തൃശ്ശൂർ ജില്ലയിലെ പീച്ചി പോലീസ് സ്റ്റേഷനതിർത്തിയിൽ കൂട്ടാളികൾക്കൊപ്പം മൂന്നു കാറുകളിലായി സഞ്ചരിച്ച് തൃശൂർ സ്വദേശിയുടെ കാർ തടഞ്ഞ്, യാത്രക്കാരെ ആക്രമിച്ച് കാർ തട്ടിയെടുത്തു. കാറിൽ സൂക്ഷിച്ച ഒരുകോടി 84 ലക്ഷം രൂപ വില വരുന്ന രണ്ട് കിലോ 630 ഗ്രാം തൂക്കമുള്ള സ്വർണാഭരണങ്ങൾ കവർച്ച ചെയ്‌തുകടന്നു.
2024 ജൂലൈ 26 ന് രാത്രി കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് നിർമ്മലഗിരി കോളേജിന് സമീപത്ത് വച്ച്, പണവുമായി വന്ന കാർ ഇയാളും കൂട്ടാളികളും ലോറിയിലും കാറിലുമായി തടഞ്ഞുനിർത്തി, കാറിൽ ഉണ്ടായിരുന്നവരെ ആക്രമിച്ച് കാർ തട്ടിയെടുത്തു.തുടർന്ന് കാറിൽ സൂക്ഷിച്ചിരുന്ന മൂന്നേമുക്കാൽ കോടി രൂപ കവർന്നു രക്ഷപ്പെട്ടു. പീച്ചി പോലീസ് സ്റ്റേഷനിൽ കുറ്റകൃത്യം നടത്തിയത് അറിഞ്ഞു ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിർദ്ദേശപ്രകാരം, ജില്ലാ പോലീസ് മേധാവിയുടെയും തിരുവല്ല ഡിവൈഎസ്പിയുടെയും സംയുക്ത അന്വേഷണസംഘം, ഒളിവിൽ കഴിഞ്ഞുവന്ന റോഷൻ വർഗീസിനെയും കൂട്ടുപ്രതിയെയും ചങ്ങനാശ്ശേരിയിലെ ഒളിയിടത്തിൽ നിന്നും പിടികൂടി പീച്ചി പോലീസിന്റെ അന്വേഷണസംഘത്തിന് കൈമാറി.പോലീസ് സംഘത്തിൽ എസ് ഐ സുഭാഷും ഉണ്ടായിരുന്നു.
തുടർന്നും നിരന്തരം ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം സൃഷ്‌ടിച്ചുവന്ന പ്രതിയെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിന് ഉത്തരവിനായി റിപ്പോർട്ട്‌ തയാറാക്കി ജില്ലാ കളക്ടർക്ക് സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ ഡിസംബർ മൂന്നിന് ഉത്തരവാകുകയായിരുന്നു. തുടർന്ന് തിരുവല്ല ഡി വൈ എസ്പി എസ് അഷാദിന്റെ മേൽനോട്ടത്തിലും പോലീസ് ഇൻസ്‌പെക്ടർ സുനിൽ കൃഷ്ണന്റെ നേതൃത്വത്തിലുമുള്ള സംഘം തൃശ്ശൂർ ജയിലിൽ കഴിഞ്ഞുവന്ന റോഷനെ കാപ്പ ഉത്തരവ് പ്രകാരം നാലിന് അറസ്റ്റ് ചെയ്തു ആറുമാസത്തേക്ക് കരുതൽ തടങ്കലിൽ പാർപ്പിച്ചിട്ടുള്ളതാണ്.
തിരുവല്ല ചേർത്തല ചങ്ങനാശ്ശേരി പീച്ചി, കൂത്തുപറമ്പ് കൂടാതെ ആന്ധ്രാപ്രദേശിലെ റപ്താഡ് പോലീസ് സ്റ്റേഷനിലെ കൊലപാതകശ്രമം, അടിപിടി വീടുകയറി ആക്രമണം, സംഘം ചേർന്നുള്ള ആക്രമണം മാരകായുധങ്ങൾ കൊണ്ടുള്ള ആക്രമണം വാഹനങ്ങൾ കത്തിക്കൽ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം കവർച്ച ലഹരി മരുന്ന് കച്ചവടം തുടങ്ങിയ ക്രിമിനൽ കേസുകളിൽ പ്രതിയാണ് റോഷൻ വർഗീസ്.
തിരുവല്ല തൃക്കൊടിത്താനം കീഴ്‌വായ്‌പ്പൂർ പീച്ചി തിരുവല്ല എക്സൈസ് തുടങ്ങിയ സ്റ്റേഷനുകളിൽ 15 ലധികം ക്രിമിന കേസുകളിൽ പ്രതിയാണ് കീഴ്‌വായ്‌പ്പൂർ സ്റ്റേഷനിലെ റൗഡി ഹിസ്റ്ററി സീറ്റിൽ ഉൾപ്പെട്ട ദീപു മോൻ എന്ന കൊടുംകുറ്റവാളി. 2022 ൽ ഇയാളെ കാപ്പ അനുസരിച്ച് കരുതൽ തടങ്കലിൽ അടച്ചിരുന്നു. 2023 ൽ പുറത്തിറങ്ങിയശേഷം കൂട്ടുപ്രതികൾക്കൊപ്പം ചേർന്ന് പോലീസിനെ ആക്രമിച്ചത് ഉൾപ്പെടെയുള്ള മൂന്നു കേസുകളിൽ ഉൾപ്പെട്ടു. ഈവർഷം സെപ്റ്റംബർ 25 ന് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത സ്വർണക്കവർച്ച കേസിൽ റോഷൻ വർഗീസിനൊപ്പം കൂട്ടുപ്രതിയായി. തുടർന്ന് തൃശ്ശൂർ ജയിലിൽ കഴിഞ്ഞു വന്ന ഇയാൾക്കെതിരെ, ജില്ലാ പോലീസ് മേധാവിയുടെ കാപ്പ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നവംബർ 28 ന് കളക്ടർ കരുതൽ തടങ്കൽഉത്തരവ് പുറപ്പെടുവിച്ചു. റോഷൻ വർഗീസിനൊപ്പം ദീപുമോനെയും തിരുവല്ല പോലീസ് സംഘം അവിടെയെത്തി അറസ്റ്റ് ചെയ്തു തടങ്കലിൽ പാർപ്പിച്ചിട്ടുള്ളതാണ്. കൊലപാതക ശ്രമം മാരകായുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണം മയക്കുമരുന്ന് ഉപയോഗം കഞ്ചാവ് കച്ചവടം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ തിരുവല്ല എക്സൈസിൽ ഉൾപ്പെടെ പ്രതിയായിട്ടുണ്ട്.
കൊടുമൺ പോലീസ് സ്റ്റേഷൻ പരിധിയിൽ വധശ്രമം, മോഷണം ലഹരി മരുന്നുകപയോഗം സംഘം ചേർന്നുള്ള ആക്രമണം വീടുകയറി ആക്രമണം വീട്ടുപകരണങ്ങൾ നശിപ്പിക്കൽ തുടങ്ങി 18 ഓളം ക്രിമിന കേസുകൾ പ്രതിയാണ് വിഷ്ണു തമ്പി. 2022 ഡിസംബറിൽ കാപ്പ അനുസരിച്ച് ആറുമാസത്തേക്ക് സഞ്ചാര നിയന്ത്രണം ഏർപ്പെടുത്തി ജില്ലയിൽ നിന്നും പുറത്താക്കിയിരുന്നു. കൊടുമൺ പോലീസ് സ്റ്റേഷനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ഇയാൾ തുടർന്നും കൂട്ടാളികൾക്കൊപ്പം ചേർന്ന് ക്രിമിനൽ കേസുകൾ ഉൾപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പോലീസ് മേധാവി ഇയാൾക്കെതിരെ റിപ്പോർട്ട് സമർപ്പിച്ചു. തുടർന്ന് നവംബർ 7 ന് കളക്ടറുടെ ഉത്തരവുണ്ടാവുകയായിരുന്നു. ഒളിവിൽ കഴിഞ്ഞുവന്ന വിഷ്ണുവിനെ അടൂർ ഡി വൈ എസ് പി ജി സന്തോഷ് കുമാറിന്റെ മേൽനോട്ടത്തിലും കൊടുമൺ എസ് എച്ച് ഓയുടെ നേതൃത്വത്തിലുമുള്ള സംഘം ഡിസംബർ അഞ്ചിന് അറസ്റ്റ് ചെയ്ത് ജയിലിലിൽ അടച്ചു.
അടൂർ പഴകുളം മേട്ടുപുറം സ്വദേശി ലൈജു കുപ്രസിദ്ധ മയക്കുമരുന്ന് കച്ചവടക്കാരനും കൊടും ക്രിമിനലുമാണ്. അടൂർ സ്റ്റേഷനിൽ റൗഡിലിസ്റ്റിൽ ഉൾപ്പെട്ട ലൈജു,അടൂർ ചെങ്ങന്നൂർ പന്തളം കുറത്തി കാട്,പത്തനംതിട്ട ഏനാത്ത് തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത വധശ്രമം കഞ്ചാവ് കച്ചവടം വാഹനം കത്തിക്കൽ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം തുടങ്ങിയ പത്തിലധികം കേസുകളിൽ പ്രതിയാണ്. പത്തനംതിട്ട ആലപ്പുഴ ജില്ലകൾക്ക് കേന്ദ്രീകരിച്ച് കഞ്ചാവ് കടത്തി വില്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ്. 2019ൽ അടൂർ പോലീസ് സ്റ്റേഷനിൽ ഒന്നരക്കിലോ കഞ്ചാവ് പിടിച്ചതിനും, 2020ൽ ചെങ്ങന്നൂർ പോലീസ് സ്റ്റേഷനിൽ ഏഴരക്കിലോ കഞ്ചാവു പിടികൂടിയതിനും അറസ്റ്റ് ചെയ്യപ്പെട്ട് റിമാൻഡിലായി. ഈ വർഷം ജൂലൈയിൽ 125 ഗ്രാം കഞ്ചാവുമായി അടൂർ പോലീസ് കേസെടുത്തിരുന്നു. കേസുകൾ ജാമ്യം തേടി പുറത്തിറങ്ങിയ ഇയാൾ ഈ നവംബറിൽ അടൂരിൽ വീട്ടിനുള്ളിൽ അതിക്രമിച്ചു കടന്ന് ആളുകളെ വിറകു കൊള്ളി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഉൾപ്പെട്ടു. നിരന്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവരുന്ന ലൈജുവിനെതിരെ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ട് പ്രകാരം നവംബർ 19 ന് കളക്ടർ കരുതൽ തടങ്കൽ ഉത്തരവായി. അടൂർ ഡിവൈഎസ്പി ജി സന്തോഷ് കുമാറിന്റെ നിർദ്ദേശപ്രകാരം എസ് എച്ച് ഓ ശ്യാം മുരളി ജയിലിലെത്തി അറസ്റ്റ് ചെയ്ത് ഉത്തരവ് നടപ്പാക്കുകയായിരുന്നു.
ഈവർഷം ഇതുവരെ കാപ്പ നിയമമനുസരിച്ച് 13 കൊടും കുറ്റവാളികളെ കരുതൽ തടങ്കൽ ഉത്തരവായിട്ടുള്ളതും, 16 പേർക്കെതിരെ സഞ്ചാരനിയന്ത്രണഉത്തരവ് നടപ്പാക്കിയിട്ടുള്ളതുമാണ്.ജില്ലയിൽ ക്രിമിനലുകൾക്കും സാമൂഹിക വിരുദ്ധർക്കുമെതിരെ കർശന നിയമനടപടികൾ തുടരുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Address

Prasad Building Pannivizha Po Adoor
Adur
691523

Alerts

Be the first to know and let us send you an email when News Track Adoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to News Track Adoor:

Share