31/07/2025
ഇന്നലെ ഞാന്‍ സിസ്റ്ററെ വിളിക്കുമ്പോള്‍, എയര്‍പോര്‍ട്ടില്‍ നിന്ന് വീട്ടിലേക്കുളള യാത്രയിലായിരുന്നു സിസ്റ്റര്‍.. നാട്ടില്‍ പോയിട്ടുളള വരവ് ആയിരുന്നു. ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം വെറും 15 ദിവസത്തേക്ക് ഒരു ഇറ്റലി യാത്ര..
ഇറ്റലിയിലെ ഫ്ളോറന്‍സാണ് 'കൊച്ചിയുടെ മദര്‍ തെരേസ' എന്നറിയപ്പെടുന്ന സിസ്റ്റര്‍ ഫബിയോള ഫാബ്രിയുടെ ജന്മനാട്.. അവിടെ അമ്മയും സഹോദരങ്ങളുമുണ്ട്.. അമ്മയ്ക്ക് വയസ് 92. ഏതാനും ആഴ്ച മുമ്പ് അമ്മ വീണ് കാലൊടിഞ്ഞു. ഇപ്പോള്‍ വീല്‍ ചെയറിലാണ്.. കുടുംബത്തെ ഒറ്റ പെണ്‍ത്തരി ആണ് സിസ്റ്റര്‍..
സിസ്റ്റര്‍ നമുക്കിടയിലാണ് ജീവിക്കുന്നത് എന്നോര്‍ക്കുക. അമ്മ അവിടെ ഇപ്പോള്‍ ഹോം നഴ്സിന്റെ പരിചരണത്തിലാണ്..
അമ്മയെ കുറെ ദിവസം അവിടെ താമസിച്ച് പരിചരിക്കാനുളള ആഗ്രഹം മകള്‍ക്കുണ്ടായി കാണും. മകളുടെ പരിചരണം കിട്ടാനുളള ആഗ്രഹം ആ അമ്മയ്ക്കും.. ഇരുവര്‍ക്കും കാണും ഈ ആഗ്രഹം നടക്കാതെ പോവുന്നതിന്റെ നൊമ്പരം..
പക്ഷേ സാഹചരൃങ്ങള്‍ അതിനനുകൂലമല്ലല്ലോ!
സിസ്റ്റര്‍ ഇഷ്ടപ്പെട്ട് തെരെഞ്ഞെടുത്ത 'സമര്‍പ്പിത ജീവിതത്തില്‍' അത്തരം ആഗ്രഹങ്ങള്‍ക്ക് രണ്ടാം സ്ഥാനമേ ഉളളൂ എന്നും കൊച്ചിയിലെ 60 ല്‍പരം കുട്ടികളുടെ ''അമ്മ''യാണ് തന്റെ മകള്‍ എന്നും ആ അമ്മയ്ക്കുളള ബോധൃം ഒരു പക്ഷേ,ആ നൊമ്പരത്തിന്റെ തീവ്രത പടി പടി ആയി ലഘൂകരിച്ചു കൊടുക്കുന്നുണ്ടാവണം..
'അഗതികളുടെ അമ്മ'യായ മദര്‍ തെരേസയുടെ ജീവിത കഥയിലുണ്ട് ഇതു പോലുളള രംഗം.. ജോഗ്രഫി ക്ളാസില്‍ ഭൂപടത്തില്‍ യൂറോപ്പിനെ തൊട്ട് കാണിച്ച് കുട്ടികളെ പഠിപ്പിക്കുന്നതിനിടെ, തന്റെ ജന്മനാട് സ്കോപ്ജെയെ ഓര്‍ത്ത് മദറിന്റെ കണ്ണുകള്‍ നിറഞ്ഞ നിമിഷം.. 1929ല്‍ ഇന്തൃയിലെത്തിയ മദര്‍ ഇവിടെ ആയിരുന്ന 68 വര്‍ഷത്തിനിടെ ഒരു തവണ മാത്രമേ നാട്ടില്‍ പോയിട്ടുളളൂ.. 1997സെപ്റ്റംബര്‍ അന്ചിനാണ് മദര്‍ ഈ ലോകത്തോട് വിട പറഞ്ഞത്..്
2019 ലെ ശ്രീകൃഷ്ണജയന്തി ദിനത്തിൽ കൊച്ചി കണ്ട വേറിട്ട കാഴ്ച ആണ് താഴെ ചിത്രത്തില്‍....
കൃഷ്ണദേവന്റെ ജന്മദിനത്തോടനുബന്ധിച്ച്, #കുട്ടികൃഷ്ണന്മാരെ പന്കെടുപ്പിച്ചുളള ശോഭായാത്രകൾ മട്ടാന്ചേരിയിൽ പതിവാണ്..പക്ഷെ ആശ്വാസ്ഭവനിലെ കരുന്നുകളെ, അതും മതവും ജാതിയും പോയിട്ട് ജന്മം നൽകിയ അച്ഛനെയും അമ്മയെയും പോലും തിരിച്ചറിയാത്ത ഇൗ ബാലൃങ്ങളെ, കാലേ കൂട്ടി പണിത ചട്ടക്കൂട്ടിലൊതുക്കാതെ, മതസൗഹാർദ്ദ സന്ദേശം വിളംബരം ചെയ്യുമാറ്, പൊതുനിരത്തിലൂടെ കൃഷ്ണദേവന്റെ വേഷത്തിൽ അണിയിച്ചൊരുക്കി റാലി നടത്തിയത് ആ സ്നേഹ മനസ്സിന്റെ #വിശാലത...ഇതു തന്നെയാണ് ഈ ബാലൃങ്ങൾക്ക് അവശൃം വേണ്ടതും..അപ്പത്തോടൊപ്പം വിവേകവും വിശാലതയും..
കൗമാരപ്രായത്തിൽ പാവകളെയും റ്റെഢി ബെയറുകളെയും പെട്ടിയിൽ ഭദ്രമായി സൂക്ഷിച്ച്, തനിക്ക് പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങളെ സ്വപ്നം കണ്ടു നടന്ന ഫ്ളോറിഡക്കാരി #ഫബിയോളഫാബ്രി, ഇന്ന് കൊച്ചിയിൽ അറബിക്കടലിന്റെ തീരം തൊട്ട് കിടക്കുന്ന മത്സൃതൊഴിലാളികളും സാധാരണക്കാരും പാർക്കുന്ന ബീച്ച് റോഡ് പ്രദേശത്തെ #ആശ്വാസ്ഭവനിൽ തിരിച്ചറിവാകാത്ത പ്രായത്തിൽ അഭയം പ്രാപിച്ച 65ഓളം ബാലൃങ്ങളുടെ അമ്മയാണ്..Apostolic Sisters of Consolata എന്ന ഇറ്റലി ആസ്ഥാനമായ ക്രൈസ്തവ സനൃസ്ത സഭ കേരളത്തിൽ 1996ൽ ശാഖ ആരംഭിച്ചപ്പോൾ, തനിക്ക് ലഭിച്ച ദൈവവിളിയുടെ അനിവാരൃത മനസിലാക്കിയ സിസ്റ്റർ സഹ അംഗം പവോളയുമൊത്ത് സ്വന്തം ജന്മദേശമായ ഇറ്റലിയെ വിട്ട് കൊച്ചിയിലെത്തുകയായിരുന്നു.. ഇവിടെ എത്തിയ ആദൃത്തെ പത്തു വർഷം ഒരു കൊച്ചു വീട്ടിൽ താമസിച്ചു കൊണ്ട്, കൊച്ചിയിൽ ചുറ്റി നടന്ന ഇരുവരും ആകുലതകളുടെയും ആശന്കളുടെയും അരക്ഷിതത്വത്തിന്റെയും ദാരിദ്രൃത്തിന്റെയും തുരുത്തുകളായ ചേരികളിലും കുടിലുകളിലും നിരന്തരം സന്ദർശനം നടത്തി..ഈ സന്ദർശനങ്ങൾ വച്ചു നീട്ടിയ അനുഭവങ്ങളും യാഥാർത്ഥൃങ്ങളും ഈ ഇറ്റലിക്കാരിയെ തെളിഞ്ഞതും ദൃഢവുമായ തീരുമാനങ്ങളെടുക്കാൻ സഹായിച്ചു..ഇതിനിടയിൽ 2005 ൽ സിസ്റ്റർക്ക് പിടിപ്പെട്ട Guillian's Barre Syndrome ( സംസാര - കേൾവി -ചലന ശക്തികളെ ക്ഷയിപ്പിക്കുന്ന അസുഖം) എന്ന മാരകാസുഖം നൽകിയ ദുർബലതയെയും ഏകാന്തതയെയും ദൈവകൃപയാൽ അതിജീവിച്ച സിസ്റ്റർ തന്റെ ജീവിത ലക്ഷൃം അശരണർക്കായി നൽകാൻ സ്വയം പ്രതിജ്ഞാബദ്ധമാവുകയാണുണ്ടായത്..അതിന്റെ പരിണതഫലമാണ് 2005ൽ കൊച്ചി ഫോർട്ടുകൊച്ചി ബീച്ച് റോഡിൽ ആരംഭിച്ച #ആശ്വാസ്ഭവൻ എന്ന ശിശുക്കളുടെ അഭയകേന്ദ്രം..ഇവിടെ വളരുന്നത് അരക്ഷിതത്വവും തിരസ്ക്കാരവും നുണഞ്ഞ അറുപത്തിയന്ചോളം ബാലൃങ്ങള്‍. താളം തെറ്റിയ കുടുംബങ്ങളും ഏകരക്ഷിതാവും വേശൃകളും ഏൽപ്പിക്കുന്ന പിന്ചുകുഞ്ഞുങ്ങളെയും തെരുവിൽ നിന്ന് കണ്ടെത്തിയെടുക്കുന്ന ചോരക്കുഞ്ഞുങ്ങളെയുമാണ് ഇവിടെ സംരക്ഷിച്ചു പോരുന്നത്..സർക്കാർ അഭയ കേന്ദ്രങ്ങളിൽ നിന്നും കുട്ടികളെ ഇവിടെ ഏൽപ്പിക്കാറുണ്ട്..4 കനൃാസ്ത്രീമാരും 25ഓളം സഹായികളും 65 കുട്ടികളും അടങ്ങുന്ന ഈ സമൂഹത്തിന്റെ വാത്സലൃ നിധിയായ അമ്മയാണ് സിസ്റ്റർ #ഫബിയോള..ആശ്വാസഭവനെ തേടിയെത്തുന്ന അണ മുറിയാത്ത കാരുണൃമാണ് ഈ ഭവനത്തിന്റെ കൈതാങ്ങ്....പക്ഷെ പലപ്പോഴും ഒരു സാധാരണ കുടുംബിനിയെ പോലെ സാമ്പത്തിക ഞെരുക്കത്തിലൂടെ സിസ്റ്ററും കടന്നു പോകാറുണ്ട്.. അദ്ധൃയന വർഷാരംഭസമയത്ത് പ്രതൃേകിച്ചും..മാസങ്ങൾ മാത്രം പ്രായമുളള കുട്ടികൾക്കൊപ്പം ഉറങ്ങുന്ന സിസ്റ്റർക്ക് അവരുടെ കരച്ചിലാണ് കൃതൃ സമയത്ത് ഉണരാനുളള അലാറം... കുട്ടികളെ സ്ക്കൂളിലേക്ക് പറഞ്ഞു വിടാനായി ലന്ച് ബോക്സും റിബണും പുസ്തകവും ഷൂസും ബാഗുമായി പായുന്ന തിരക്കു പിടിച്ച അമ്മയെ ആ നിമിഷം സിസ്റ്ററിൽ കാണാനാവും..
2013ലാണ് സിസ്റ്റർ ഇറ്റാലിയൻ പൗരത്വം ഉപേക്ഷിച്ച് ഇന്തൃക്കാരിയായത്..മലയാളി മത്സൃത്തൊഴിലാളികളെ ഇറ്റാലിയൻ നാവികർ കടലിൽ വെടിവച്ച് കൊന്ന സംഭവത്തെ തുടർന്ന് അന്നത്തെ UPA സർക്കാർ എടുത്ത നയപരമായ തീരുമാനം തത്കാലിക വിസയിൽ 15 വർഷത്തോളം കൊച്ചിയിൽ വസിച്ചിരുന്ന സിസ്റ്ററെയും ഇറ്റലിയിലേക്ക് തിരിച്ചു പോകാൻ നിർബന്ധിച്ചു ..ഒടുവിൽ ഈ നയത്തെ മറികടക്കാൻ സിസ്റ്റർ ഇന്തൃൻ പൗരത്വം സ്വീകരിക്കുകയാണുണ്ടായത്... അസൗകരൃം കണക്കിലെടുത്ത് അല്പം മുതിര്‍ന്ന ആൺകുട്ടികൾക്ക് മറ്റൊരിടവും ഒരുക്കി കഴിഞ്ഞു സിസ്റ്റര്‍...
ഇന്നലെ ഞാന്‍ വിളിച്ചപ്പോഴും ''മാസാവസാനമായില്ലേ... എന്‍ട്രീറ്റ. വീടിനകത്തെ സാധനസാമഗ്രികള്‍ എല്ലാം തീര്‍ന്നു...'' എന്നൊരു ആവലാതി കൂടി സംസാരത്തിനിടെ പന്കു വയ്ക്കുണ്ടായി സിസ്റ്റര്‍..
ഒരു വലിയ കുടുംബം നടത്തി പോകുന്നതിന്റെ എല്ലാ തരം അലച്ചിലും ആകുലതകളും സദാ ആ ശോഷിച്ച മുഖത്തു കാണാം പക്ഷെ അണയാത്ത ഇച്ഛാശക്തി ആ കരുത്തുറ്റ മനസിലുണ്ട്..
അതാണ് ആ വീടിന്റെ എെശ്വരൃം..
#കൊച്ചിയുടെ മാലാഖയാണിവർ..ആ സ്നേഹച്ചരടിലെ ആദൃത്തെ കണ്ണി..
The maker of 'The .'.and The Spark of Secularism..
സതൃത്തില്‍ ഇട്ടിരിക്കുന്ന വസ്ത്രവും വിശുദ്ധ ബൈബിളും കൊന്തയുമെല്ലാം സിസ്റ്ററില്‍ നാം ദര്‍ശിക്കുന്ന ഇച്ഛാശക്തിയുടെ ഉറവിടം മാത്രമാണ്.. ആ ലഹരി ആണ് സിസ്റ്റര്‍ ഫബിയോളയെയും ലക്ഷോപലക്ഷം സനൃസ്തരെയും 'സമര്‍പ്പിതപാതയിലൂടെ നയിക്കുന്നത്..
ഇനിയൊരു ചോദൃം...
അനാഥ ബാലൃങ്ങള്‍ക്ക്..
അരക്ഷിത ബാലൃങ്ങള്‍ക്ക്.. 'അമ്മ' ആയി ഫബിയോളമാര്‍ വേണ്ടേ?
ഇല്ലാ എന്കിലോ!
ആ കുഞ്ഞുങ്ങളുടെ സ്ഥിതി എന്താകുമായിരുന്നേനെ..!
തെരുവിലേയ്ക്ക് എറിയപ്പെടുന്ന ജീവനുകള്‍ അവിടെ തീരില്ലേ..?
NB - ചിത്രം പകർത്തിയത് Christopher James Arattukulam