John thomas

John thomas entertainment

25/07/2025

റെയില്‍വേ സ്റ്റേഷനുകളിലും റെയില്‍വേ ട്രാക്കുകളിലും വെച്ച് റീല്‍സെടുത്താല്‍ 1000 രൂപ പിഴ വിധിക്കുമെന്ന് റെയില്‍വേ അധികൃതര്‍ .

ഗോവിന്ദച്ചാമിയെ കണ്ടാല്‍ പൊലീസിനെ അറിയിക്കേണ്ട നമ്പര്‍ 9446899506
25/07/2025

ഗോവിന്ദച്ചാമിയെ കണ്ടാല്‍ പൊലീസിനെ അറിയിക്കേണ്ട നമ്പര്‍ 9446899506

എങ്ങിനെ മടക്കണം ഇല പറയാമോ?
25/07/2025

എങ്ങിനെ മടക്കണം ഇല പറയാമോ?

സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടി
25/07/2025

സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടി

ആദരാഞ്ജലികൾ⚘️🥀
25/07/2025

ആദരാഞ്ജലികൾ⚘️🥀

24/07/2025

തങ്കപ്പൻ -തങ്കമ്മ
രാജപ്പൻ -രാജമ്മ
ഇത് പോലെ സാമ്യം ഉള്ള പേരുകൾ ഉണ്ടോ 🙄

കുഞ്ഞമ്മച്ചിയാണ് നമ്മുടെ ഇന്നത്തെ കഥയിലെ നായിക. ആരാണീ കുഞ്ഞമ്മച്ചി എന്നല്ലേ? കുഞ്ഞമ്മച്ചി എന്റെ അച്ഛന്റെ അമ്മയാണ്. നമ്മു...
24/07/2025

കുഞ്ഞമ്മച്ചിയാണ് നമ്മുടെ ഇന്നത്തെ കഥയിലെ നായിക. ആരാണീ കുഞ്ഞമ്മച്ചി എന്നല്ലേ? കുഞ്ഞമ്മച്ചി എന്റെ അച്ഛന്റെ അമ്മയാണ്. നമ്മുടെ നാട്ടിൻപുറങ്ങളിലെ ഒരുമാതിരിപ്പെട്ട മധ്യവർഗ്ഗ കുടുംബങ്ങളിലൊക്കെ നമുക്ക് ഈ കുഞ്ഞമ്മച്ചിമാരെ കാണാം. നല്ല തന്റേടമുള്ള, കാര്യപ്രാപ്തിയുള്ള, പത്തും പതിനഞ്ചും അംഗങ്ങളുള്ള വീടൊക്കെ നല്ല വെടിപ്പായിട്ട് ഭരിക്കുന്ന കുഞ്ഞമ്മച്ചിമാർ. എന്റെ കുഞ്ഞമ്മച്ചിയും അതിലൊരാളാണ്. ജാനകി എന്ന കുഞ്ഞമ്മച്ചി, അല്ലെങ്കിൽ കുഞ്ഞമ്മച്ചി എന്ന ജാനകി.
കുഞ്ഞമ്മച്ചിയെപ്പറ്റി പറഞ്ഞാൽ, ഒരു കൈലിമുണ്ടും ഒരു ജമ്പറും ബ്ലൗസുമൊക്കെയിട്ട് അതിന്റെ മേലെ ഒരു തോർത്തുമുണ്ടും ചുറ്റി, കാതിലൊരു ചുവന്ന കല്ലുവെച്ച കമ്മലും ഒരു സ്വർണമാലയുമൊക്കെയിട്ട്, മക്കളും മരുമക്കളുമൊക്കെയായി ഒരു പത്തുപതിനാറ് പേരെ ഒരുപോലെ മേയ്ച്ചുകൊണ്ടു നടന്ന മഹിഷ്മതി സാമ്രാജ്യത്തിലെ ദേവസേനയായിരുന്നു അവർ. ഇന്നല്ലേ ഈ 'നാം രണ്ടു നമുക്ക് രണ്ടു' എന്നൊക്കെ വന്നത്? പണ്ടൊക്കെ 'നാം രണ്ടു നമുക്ക് പന്ത്രണ്ട്' എന്നായിരുന്നില്ലേ കണക്ക്? ചുമ്മാ കപ്പളങ്ങ കുത്തിയിടുന്നതുപോലെയായിരുന്നില്ലേ മക്കളെ പ്രസവിക്കുന്നത്? നമ്മുടെ കുഞ്ഞമ്മച്ചിയും അങ്ങനെ ആറ് കപ്പളങ്ങ കുത്തിയിട്ടു. അതിലൊരു കപ്പളങ്ങയാണ് എന്റെ അച്ഛൻ.

ചെറുപ്പം മുതലേ കുഞ്ഞമ്മച്ചിക്ക് എന്നോടൊരു പ്രത്യേക സ്നേഹമാണ്. അതിനൊരു കാരണവുമുണ്ട്. ഞാൻ ഉണ്ടാകുന്നതിനു മുൻപ് തറവാട്ടിലെ അവസ്ഥ ഒരുമാതിരി "ആദ്യത്തെ കണ്മണി" സിനിമയുടെ ലൊക്കേഷൻ പോലെയായിരുന്നു. അച്ഛന്റെ മൂത്തചേട്ടൻ അപ്പു – മൂന്നു മക്കൾ, മൂന്നും പെണ്ണുങ്ങൾ. അടുത്ത് ശശി – അവിടെയും മൂന്നു മക്കൾ, മൂന്നും പെണ്ണുങ്ങൾ. അടുത്തത് എന്റെ അച്ഛൻ – ആദ്യത്തേത് എന്റെ ചേച്ചി, അതും പെണ്ണ്. എല്ലാവരും പറഞ്ഞു കൊല്ലംപറമ്പിൽ കുടുംബത്തിൽ ആൺപിള്ളേർ ഉണ്ടാകില്ല എന്ന്. ആദ്യം അച്ഛൻ അൽപം പതറിപ്പോയെങ്കിലും, പൂർവാധികം ശക്തിയായി ഇന്നിംഗ്സിലേക്ക് തിരിച്ചുവന്നു പൂർത്തിയാക്കിയ സെഞ്ച്വറിയാണ് ഈ ഞാൻ. അതായത്, ഏഴു പെണ്ണുങ്ങൾക്ക് ശേഷം കൊല്ലംപറമ്പിൽ കുടുംബത്തിലുണ്ടായ ആദ്യത്തെ ആൺതരി! കുഞ്ഞമ്മച്ചിക്ക് സ്നേഹം ഉണ്ടാകാതിരിക്കുമോ? അതുകൊണ്ട് എന്തുണ്ടായി? ഇരുപത്തിയെട്ടുകെട്ട് അങ്ങ് ചോറ്റാനിക്കരയിൽ; ചോറൂണ് ഗുരുവായൂരിൽ; എഴുത്തിനിരുത്ത് അങ്ങ് പനച്ചിക്കാട്ട്. അങ്ങനെ എല്ലാം ടോപ്പ് ക്ലാസ്സ് അമ്പലങ്ങൾ മാത്രം. പാവം എന്റെ ചേച്ചിയൊക്കെ – ഗുരുവായൂർ പോയിട്ട് തൃശ്ശൂർ ജില്ലയുടെ പടി കണ്ടിട്ടില്ല.
തറവാട്ടിലെ അംഗസംഖ്യ കൂടുന്നതിനനുസരിച്ച് വീട് വലുതാക്കാൻ ആരെക്കൊണ്ടും സാധിച്ചില്ല. മൂത്തവർ മൂത്തവർ മാറിക്കൊണ്ടിരുന്നു. അവസാനം അച്ഛന്റെ ഊഴമെത്തി. അച്ഛന്റെ കൈയിൽ കാശില്ലാഞ്ഞിട്ടാണോ അതോ മക്കളൊക്കെ വിളിപ്പുറത്തുണ്ടാവണം എന്നാഗ്രഹിച്ചിട്ടാണോ, അറിയില്ല. അച്ഛനോട് തറവാടിന്റെ താഴത്തെ പറമ്പിൽ തന്നെ വീടുവെച്ചോളാൻ ദേവസേന കൽപ്പിച്ചു. തറവാട്ടിൽ നിന്നും വലിയ ദൂരമൊന്നുമില്ല, ഒരു രണ്ടു തൊട്ടി. "എടാ ദിലീപേ" എന്ന് വിളിച്ചാൽ കേൾക്കാവുന്ന ദൂരം. അങ്ങനെ അടുത്ത് കിടന്നതുകൊണ്ട് കുറേ ഗുണങ്ങളുമുണ്ടായിരുന്നു.
എന്താണെന്നറിയില്ല, പിള്ളേരുള്ള ഏത് വീട്ടിലും പഞ്ചസാര, പുളി, തിന്നാനുള്ള സാധനങ്ങൾ ഇതൊക്കെ അലമാരയുടെ ഏറ്റവും മുകളിലായിരിക്കും. മുകളിലാണെന്ന് കരുതി നമ്മൾ എടുക്കാതിരിക്കുമോ? എങ്ങനെയെങ്കിലും പാഞ്ഞു കേറി എന്തെങ്കിലും താഴെയിട്ട് പൊട്ടിക്കുമ്പോൾ കറക്ട് സമയത്ത് അമ്മയുടെ എൻട്രി. നമ്മുടെ മുന്നിലുള്ളത് പത്തു സെക്കൻഡാണ്. അതായത്, അമ്മ അടുപ്പിന്റെ കീഴിൽ നിന്ന് വിറകിന്റെ കമ്പെടുക്കുന്ന സമയം. ആ സമയംകൊണ്ട് നമ്മൾ വീടിന്റെ പുറത്തു ചാടിയാൽ പകുതി രക്ഷപ്പെട്ടു. പിന്നെ ഒരൊറ്റ ഓട്ടമാണ്. പപ്പു "പടച്ചോനേ കാത്തോളീ" എന്ന് പറയുന്നതുപോലെ. "കുഞ്ഞമ്മച്ചീ" എന്നും വിളിച്ചുകൊണ്ട് ഒറ്റ ഓട്ടം. ശരിക്കും ഓട്ടമല്ല, ഒരു പറക്കലാണ് – ഈ പട്ടിയോടിക്കുമ്പോൾ കോഴി പറക്കില്ലേ, അതുപോലെ. നമ്മൾ മുന്നേ, വടിയുമായി അമ്മ പുറകെ. ഒറ്റപ്പറമ്പ് ഒന്ന് കഴിഞ്ഞു കിട്ടിയാൽ മതി. പിന്നെ കുഞ്ഞമ്മച്ചിയുടെ ടെറിട്ടറിയാണ്. കുഞ്ഞമ്മച്ചിയുടെ ടെറിട്ടറിയിൽ കേറി ഈ ഇന്ദുചൂടനെ അറസ്റ്റുചെയ്യാൻ മാത്രം ഒരു അമ്മയും വളർന്നിട്ടില്ല. പിന്നെ കാര്യങ്ങളൊക്കെ ദേവസേന നോക്കിക്കോളും. "തൊട്ടുപോകരുതെന്റെ കൊച്ചിനെ!" – ഒറ്റ ഉത്തരവാണ്. നമ്മൾ കുഞ്ഞമ്മച്ചിയുടെ പുറകിൽ പോയി ഒളിച്ചിട്ട് അമ്മയെ നോക്കി ഒരു ഇളിയുണ്ട് – ഈ ടോം ആൻഡ് ജെറിയിൽ ജെറി ഓടി ഒരു പട്ടിയുടെ പുറകിൽ പോയി ഒളിച്ചിട്ട് നൈസായിട്ട് ടോമിനെ നോക്കി ഇളിക്കില്ലേ? അതേ ഇളി. എന്നെ കിട്ടാത്ത അമ്മയുടെ ദേഷ്യം മുഴുവൻ ആ വടിയോടിച്ചു തീർത്ത് അമ്മ വീട്ടിലേക്ക് പോകും. നമ്മൾ കുറച്ചു സമയം അതിലെ ചുറ്റിപ്പറ്റിയൊക്കെ നടന്നിട്ട് വീട്ടിൽ ചെല്ലുമ്പോൾ അമ്മയുടെ ദേഷ്യമൊക്കെ മാറിയിട്ടുണ്ടാകും.
കുഞ്ഞമ്മച്ചി എന്തുചെയ്താലും അതിനൊരഴകുണ്ടായിരുന്നു. ചക്ക വെട്ടുക, നെല്ല് പുഴുങ്ങുക, കപ്പ വാട്ടുക, കോഴിയെ കൊല്ലുക – ഇതൊക്കെ വല്ലപ്പോഴും നടക്കുന്ന കാര്യങ്ങളല്ലേ? അന്നൊക്കെ വല്ലപ്പോഴുമൊക്കെയാ ഒരു കോഴിയെയൊക്കെ കൊല്ലുന്നത്. അതേതെങ്കിലും ഒരു നോട്ടപ്പുള്ളി കോഴിയായിരിക്കും. നോട്ടപ്പുള്ളി കോഴിയെന്നുപറഞ്ഞാൽ ഈ "കൂട്ടിൽ കേറാൻ മടി, അപ്പുറത്തെ വീട്ടിൽ പോയി മുട്ടയിടുക, മറ്റുള്ള കോഴിയെ കൊത്തുക" അങ്ങനെയങ്ങനെ. തലേദിവസം തന്നെ എന്നോട് പറയും, "ഡാ നാളെ നമുക്ക് നമ്മുടെ 'ചാരപ്പുവനെ' കറിവെച്ചേക്കാം." നമ്മൾ അടുത്ത ദിവസം രാവിലെ തന്നെ ബോബനും മോളിയിലെ പട്ടിയെപ്പോലെ കുഞ്ഞമ്മച്ചിയുള്ള എല്ലാ ഫ്രെയിമിലും നമ്മളും ഉണ്ടാവും. കോഴിയെ കൊല്ലാൻ പോകുന്ന സീനിൽ മാത്രം നമ്മളെ കൊണ്ടുപോകില്ല. "നീ ഇവിടെ നിന്നോ, കൊല്ലുന്നതുകണ്ട് പേടിക്കണ്ട." കുഞ്ഞമ്മച്ചി കോഴിയെയുംകൊണ്ട് വീടിന്റെ പുറകിലേക്ക് പോകുന്നത് കാണാം. അങ്ങോട്ട് പടയപ്പയെപ്പോലെ പോയ കോഴി കഴുത്തൊക്കെയൊടിഞ്ഞ് പടമായി ദേ തിരിച്ചുവരുന്നു. പിന്നെ ചൂടുവെള്ളമൊക്കെയുണ്ടാക്കി അതിനെ മുക്കി, പപ്പും പൂടയുമൊക്കെ പറിച്ചു, നല്ല സായിപ്പിനെപ്പോലെയാക്കിയെടുക്കും. തറവാടിന്റെ അടുക്കളവശത്ത് ഒരു ഇളംതിണ്ണയുണ്ട്. അതിൽ ഒരു രണ്ടു തൂശനില ഒക്കെ വെട്ടിയിട്ട് നമ്മുടെ സായിപ്പിനെ അങ്ങ് കിടത്തി. എല്ലാ വീട്ടിലും മീനും ഇറച്ചിയുമൊക്കെ വെട്ടാനായി ഒരു മുട്ടിത്തടിയുണ്ടാകും. അവനെയങ്ങ് എടുത്തുവെച്ച് പിന്നെ ഒരു ഓപ്പറേഷനാണ്. കണ്ടുനിൽക്കാൻ തന്നെ ഒരു രസമാണ്. പിന്നെ അവനെ നല്ല മല്ലിയും മുളകുമൊക്കെ കല്ലിൽ അരച്ച് ഒരു കോഴിക്കറി. ഈസ്റ്റേൺ അല്ല, അവന്റെ ചീച്ചിപ്പാപ്പൻ വിചാരിച്ചാൽ പോലും അന്നത്തെ കാലത്ത് അവർ അരച്ചുണ്ടാക്കിയ ആ മസാലയുടെ മണവും രുചിയും ഉണ്ടാക്കാൻ പറ്റില്ല. നമ്മൾ ചുറ്റിപ്പറ്റി അവിടെയൊക്കെ തന്നെ നിൽക്കും. വേവ്‌നോക്കാൻ ആള് വേണ്ടേ? അതുപോലെ തന്നെ കുഞ്ഞമ്മച്ചി ഉണ്ടാക്കിത്തന്ന ഒരു സാധനമായിരുന്നു "പനങ്കുറുക്ക്." ഇത് വായിക്കുന്ന എത്രപേർ ഇത് കഴിച്ചിട്ടുണ്ടെന്ന് എനിക്കറിയില്ല. പലർക്കും അറിയില്ല. സംഭവം അത്ര സിമ്പിളല്ല. ഓലമേയുന്ന നമ്മുടെ പനയില്ലേ, അതിന്റെ തടിയുടെ നടുക്കത്തെ ചോരെടുത്ത് വെയിലത്തുവെച്ച് ഉണക്കി, ഉരലിലിട്ട് ഇടിച്ചുപൊടിച്ച്, വെള്ളത്തിൽ കലക്കി തിളപ്പിച്ച് കുറുക്കി – ആരോട് പറയാൻ, ആര് കേൾക്കാൻ? സംഭവം ഉണ്ടാക്കിക്കഴിയുമ്പോൾ എങ്ങനെയിരിക്കും എന്ന് ചോദിച്ചാൽ, ഈ കഞ്ഞിവെള്ളം ഒരു ദിവസം വെളിയിൽ ഇരുന്നാൽ കട്ടയാകില്ലേ, അതുപോലിരിക്കും. ഞങ്ങൾ പിള്ളേരെയെല്ലാം വിളിച്ചിരുത്തി, മുന്നിലിരിക്കുന്ന വാഴയിലയിലേക്ക് കുറച്ചു പനങ്കുറുക്കും, അതിന്റെ നടുവിൽ ഒരു കുഴികുത്തി അതിലേക്ക് നല്ല കുടംപുളിയിട്ട് തേങ്ങയരച്ച് കടുകുപൊട്ടിച്ച ചെമ്മീൻ കറിയും. എന്റെ സാറേ, ഈ ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അത് ഇതാണ്, ഇതാണ്, ഇതാണ്! ലോകത്തിലെ സകലമാന കറികളും ഉണ്ടാക്കി ചാനലിൽ വിളമ്പുന്ന "വീണാസ് കറിവേൾഡിലോ മിയാകിച്ചനിലോ" ഇന്നേവരെ ഈ പനങ്കുറുക്ക് ഞാൻ കണ്ടിട്ടില്ല. പാവങ്ങളെ കുറ്റം പറഞ്ഞിട്ടെന്താ കാര്യം, പന കിട്ടണ്ടേ? അതുകൊണ്ടു മാത്രം ക്ഷമിച്ചിരിക്കുന്നു.
പിന്നെ തറവാട്ടിൽ പശു ഉണ്ടായിരുന്നതുകൊണ്ട് പാലുത്പന്നങ്ങൾക്ക് വലിയ പഞ്ഞമൊന്നും ഉണ്ടായിരുന്നില്ല. നമ്മളിങ്ങനെ കുഞ്ഞമ്മച്ചി കടകോലുകൊണ്ട് തൈരുകടയുന്നിടത്തു പോയിരിക്കും. വേറൊന്നിനുമല്ല, കടഞ്ഞുകഴിയുമ്പോൾ നല്ല ശുദ്ധമായ വെണ്ണ. അതിങ്ങനെ ചൂട് കുത്തരിച്ചോറിന്റെ മുകളിലേക്കൊഴിക്കുമ്പോൾ ഒരു മണം വരും. അതിലേക്ക് സ്വൽപം ഉപ്പുംകൂടെ തളിച്ച് ഒരു പിടിപിടിച്ചാൽ... കുട്ടിക്കാലത്തെ അടുത്ത സ്വർഗം! വായിൽ വെള്ളം വന്നിട്ട് എഴുതാനും പറ്റുന്നില്ലല്ലോ ദൈവമേ.
ഏതൊരു കോട്ടയംകാരനെപ്പോലെ കുമാരനല്ലൂർ കാർത്തിക, ഏറ്റുമാനൂർ ആറാട്ട്, വൈക്കത്തഷ്ടമി – ഇതൊന്നും കുഞ്ഞമ്മച്ചിയും വിട്ടിരുന്നില്ല. എല്ലാത്തിനും പോകും, എന്നെയും കൊണ്ടുപോകും. തലേദിവസം തന്നെ പറയും നാളെ ഉത്സവത്തിനുപോണം, അമ്മയോട് അവധിക്കപേക്ഷ എഴുതുവാങ്ങിച്ചു ലീവ് ആക്കിക്കോണം. നമ്മൾ ചേച്ചിയുടെ ബുക്കിൽനിന്ന് ഒരു പേപ്പർ കീറി അമ്മയെക്കൊണ്ട് ഒരു "അവധിക്കപേക്ഷ" ഉണ്ടാക്കി അത് ക്ലാസ്സ്ടീച്ചറെ ഏൽപ്പിച്ച് അത് നേടി വരുന്ന ഒരു വരവുണ്ടല്ലോ – "മുരുകാ മുരുകാ പുലിമുരുകാ!" എങ്ങനെയെലും ഉച്ചവരെ തള്ളിനീക്കി. ഉച്ചയാകുമ്പോൾ സ്കൂളിൽനിന്ന് ഒറ്റ ഓട്ടമാണ്. വീട്ടിൽ വന്നു കുളിച്ച് ട്രങ്കുപെട്ടിയിൽ മടക്കിവെച്ചിരിക്കുന്ന ഷർട്ടും നിക്കറുമൊക്കെയിട്ട് കറക്ട് സമയത്തുതന്നെ നമ്മൾ ഹാജർ. ഉത്സവത്തിനുപോക്ക് എനിക്കെന്നും ഹരമായിരുന്നു. അതിനു കുറെ കാരണങ്ങൾ ഉണ്ടായിരുന്നു. ഒന്ന് യൂണിഫോം അല്ലാത്ത ഒരു പുതിയ ഉടുപ്പിടാം. അന്നൊക്കെ എവിടെയെങ്കിലും പോകാനായി, അല്ലെങ്കിൽ വല്ല കല്യാണത്തിന് പോകാനൊക്കെയായി ഒരു ഷർട്ടും നിക്കറും തേച്ചുമടക്കി നേരത്തെ പറഞ്ഞ ആ പച്ച ട്രങ്കുപെട്ടിയിൽ വെച്ചിട്ടുണ്ടാകും. അത് പുറത്തെടുക്കാനുള്ള ഒരു അവസരം കൂടിയാണ് ഉത്സവം. രണ്ട്, മാഞ്ഞൂർ പഞ്ചായത്ത് വിട്ട് പുറംലോകം കാണാം. മൂന്ന്, ബസിൽ കയറാം, പെട്ടിപ്പുറത്തിരിക്കാം.
ആ പ്രായത്തിൽ പെട്ടിപ്പുറം ഒരു വീക്നെസ്സ് ആയിരുന്നു. ബസ് വന്നാൽ ഓടിപ്പാഞ്ഞ് നേരെ ആ പെട്ടിപ്പുറത്തേക്ക്. ഇടതുവശത്തെ ഗ്ലാസിന് മുന്നിൽ ഒരു മൂന്നു കമ്പിയുണ്ടാകും, അതിൽ പിടിച്ചങ്ങനെ ഒറ്റ ഇരിപ്പാണ്. മട്ടും ഭാവവുമൊക്കെ കണ്ടാൽ "ഡ്രൈവർ ചേട്ടൻ ആ സ്റ്റീയറിങ്ങും ഗിയറും മാത്രം നോക്കിയാൽ മതി, മുന്നിലെ കാര്യമൊക്കെ നമ്മൾ നോക്കിക്കോളാം" എന്ന ഭാവം. ഇനി നമ്മൾ പാഞ്ഞു ചെല്ലുന്ന സമയത്ത് ഏതെങ്കിലും ഒരുത്തൻ ആ പെട്ടിപ്പുറത്തുണ്ടെങ്കിൽ അവനാണ് ഈ ലോകത്തിലെ നമ്മുടെ ഏറ്റവും വലിയ ശത്രു. പെട്ടിപ്പുറത്ത് ഒന്നാമതിരുന്നാലല്ലേ ആദ്യം കാണാൻ പറ്റൂ? ഉത്സവ സമയം ഒക്കെ അല്ലേ, ബസ്സൊക്കെ നല്ല കത്തിച്ചു വിടുന്ന സമയവും. മൊത്തത്തിൽ ഒരു ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ഫീലിംഗ്.
അമ്പലങ്ങളെന്നും എനിക്കിഷ്ടമായിരുന്നു. പ്രാർത്ഥിക്കാനൊന്നുമല്ല. പിന്നെ ഈ ചെറുപ്രായത്തിൽ എനിക്കെന്താ പ്രാർത്ഥിക്കാനുള്ളത്? എന്റെ സന്തോഷം അവിടെ പോകുക, ആൾക്കാരെയൊക്കെ കാണുക. പിന്നെ ഈ അമ്പലങ്ങൾക്കൊക്കെ ഒരു പ്രത്യേക മണമാണ് – എണ്ണയുടെയും കർപ്പൂരത്തിന്റെയും സാമ്പ്രാണിയുടെയും പൂവിന്റെയുമെല്ലാം ചേർന്നുള്ള ഒരു പ്രത്യേക മണം. ഏറ്റുമാനൂരായാലും വൈക്കമായാലും ഒരേ മണം. പിന്നെ മറ്റൊരു സന്തോഷമെന്നുപറയുന്നത് അമ്പലത്തിലൂടെ നടക്കുന്നതാണ്. കരിങ്കല്ലുകളൊക്കെ ആൾക്കാർ നടന്നു നടന്നു നല്ല മിനുസമായിട്ടുണ്ടാകും. അതിൽ എണ്ണയൊക്കെ വീണു ഒരു പ്രത്യേക വഴുവഴുക്കൽ. പിന്നെ ഓവിൽ നിന്ന് വെള്ളം വീണു നനഞ്ഞ സ്ഥലത്ത് ചവിട്ടുമ്പോൾ ഒരു പ്രത്യേക കുളിർമ. അങ്ങനെയങ്ങനെ. പിന്നെയീ അമ്പലത്തിന്റെ വെളിയിൽ ആനയെ കെട്ടുന്ന ഒരു സ്ഥലമുണ്ടാകും. നമ്മൾ പ്രദക്ഷിണം വെച്ച് അവിടെ എത്തുമ്പോൾ ആനച്ചൂരൊക്കെ കലർന്ന ഒരു മണമുണ്ടാകും. പിന്നെ നല്ല ലക്ഷണമൊത്ത ആനകളെ അടുത്ത് കാണാം. മറക്കാൻ പറ്റുവോ ഇതൊക്കെ ഒരു മലയാളിക്ക്? അതൊക്കെ ആസ്വദിച്ചു നടക്കുമ്പോളും നമ്മുടെ മനസ്സിൽ അടുത്തതായി പോകുന്ന വെച്ചുവാണിക്കടയുടെ ചിന്തയാണ്. അമ്പലത്തിലെ തൊഴലൊക്കെ കഴിഞ്ഞു തിരുമേനിയുടെ കൈയിൽനിന്ന് ചന്ദനവും വാങ്ങി ഒരു കുറിയൊക്കെ വരച്ച് നേരെ വെച്ചുവാണിക്കടയിലേക്ക്. അവിടെ നിന്നും എന്തെങ്കിലും വാങ്ങിത്തരും കുഞ്ഞമ്മച്ചി. അതിന്റെ ഫ്രണ്ടിൽ നൂലിൽ കെട്ടിത്തൂക്കിയിട്ടിരിക്കുന്ന ഒരു ബസ് ഉണ്ടാകും. അതായിരുന്നു എന്റെ സ്ഥിരം വേട്ടമൃഗം. അതും വാങ്ങി അതിന്റെ അടുത്ത കടയിൽനിന്ന് തിന്നാനുള്ള ഉഴുന്നടയും പൊരിയുമൊക്കെ വാങ്ങി പിന്നെയും നേരെ അമ്പലപ്പറമ്പിലേക്ക്. ഉത്സവമല്ലേ, എപ്പോഴും എന്തേലും പരിപാടിയൊക്കെ ഉണ്ടാകും. മേടിച്ച ഉഴുന്നടയൊക്കെ പത്തു വിരലിലുമിട്ട് അങ്ങനെ ആസ്വദിച്ച് നടക്കുക. ഇടയ്ക്കിടയ്ക്ക് കുഞ്ഞമ്മച്ചിയുടെ ഒരു ചോദ്യമുണ്ട്, "വിശക്കുന്നുണ്ടെങ്കിൽ പറയണം." പക്ഷെ നമ്മുടെ മനസ്സിലൂടെ അന്നേരം ഓടുന്ന ഏറ്റവും വലിയ ടെൻഷൻ, നേരത്തെ മേടിച്ച ബസ് കവറുപൊട്ടിച്ച് ഇവിടെ കളിക്കണോ അതോ വീട്ടിൽപോയി കളിക്കണോ എന്നാണ്. ക്ഷമയില്ലേ, അതാണ്. എല്ലാ അമ്പലങ്ങൾക്കും നമുക്ക് സ്ഥിരമായി ഒരു ഹോട്ടലുണ്ടാകും. വൈക്കത്താണെങ്കിൽ തെക്കേനടയിലുള്ള ഒരു ഹോട്ടൽ, ഏറ്റുമാനൂരാണെങ്കിൽ കയറിവരുന്നിടത്ത് ഇടത്തുള്ളൊരു ഹോട്ടൽ, കുമാരനല്ലൂരാണെങ്കിൽ പഴയ റെയിൽവേ ക്രോസ്സിനടുത്ത്. അങ്ങനെയങ്ങനെ. പക്ഷെ എന്താണെന്നറിയില്ല, ഇവിടെയൊക്കെ കിട്ടുന്ന ദോശയ്ക്ക് ഒരേ ടേസ്റ്റാകും. എത്ര തലകുത്തിമറിഞ്ഞാലും വീട്ടിൽ ആ ടേസ്റ്റ് കിട്ടില്ല. രണ്ടു ദോശ, ഒരു വട – അതാണ് കണക്ക്. കാലമെത്ര കഴിഞ്ഞാലും ആ രുചിയൊക്കെ വായിൽനിന്നും പോകില്ല.
എൽപി സ്കൂൾ കഴിഞ്ഞു നേരെ നമ്മുടെ കുന്നേൽ സ്കൂളിലേക്ക്. അന്നൊക്കെ കുഞ്ഞമ്മച്ചിയായിരുന്നു നമ്മുടെ അക്ഷയപാത്രം. എസ്.റ്റി. പൈസ, സ്റ്റാമ്പിന്റെ കാശ്, ബുക്ക് വാങ്ങാൻ അങ്ങനെ എന്തിനും ഏതിനും കുഞ്ഞമ്മച്ചി. ഹൈസ്കൂളിൽ ചെന്നപ്പോഴാണ് കുഞ്ഞമ്മച്ചിയുടെ സ്നേഹം ഏറ്റവും അറിഞ്ഞത്. അന്നൊക്കെ ഹൈസ്കൂളിൽ മുണ്ടുടുക്കാം – നിക്കറിൽനിന്നുള്ള സ്ഥാനക്കയറ്റം. പിന്നെ പിള്ളേരിൽനിന്ന് ചേട്ടായിലേക്കുള്ള ആ ഒരു മാറ്റം. അഞ്ചിലെ പിള്ളേരൊക്കെ ചേട്ടായി എന്നൊക്കെ വിളിക്കുമ്പോൾ ഒരു മനസുഖം. അന്നത്തെ യൂണിഫോം മെറൂൺ പാന്റും ചന്ദനക്കളർ ഷർട്ടുമാണ്. പാന്റിന് പകരം മുണ്ടുടുക്കാം. നമ്മളാണെങ്കിൽ മുണ്ടുടുക്കാൻ മുട്ടിനിൽക്കുന്ന പ്രായവും. വീട്ടുകാർക്കും സന്തോഷം, പാന്റിന്റെ തയ്യൽക്കൂലിക്ക് ഒരു മുണ്ടു കിട്ടും. അതും ഒറ്റമുണ്ട് – മുകളിലും താഴെയുമൊക്കെ രണ്ടു കളർ കരയുള്ള മുണ്ട്. ആകെയുള്ള നാണക്കേട് ഈ മുണ്ടൊക്കെയെടുത്ത് തല്ലുമേടിക്കാൻ പോകുന്നതാണ്. ടീച്ചർമാരൊക്കെ കൈക്കിട്ട് തല്ലും. പക്ഷെ ഒരു സാറുണ്ടായിരുന്നു, "ആഫ്രിക്കൻ." മുണ്ടുടുത്താലും പുള്ളി ചന്തിക്ക് അടിക്കും. "വലിച്ചു പിടിയെടാ" എന്നൊരു പറച്ചിലുണ്ട്. ഒരു ദിവസം ഒരുത്തനെ തല്ലാൻ പിടിച്ചു, അതും ക്ലാസ്സിന്റെ ഏറ്റവും മുന്നിൽ സാറിന്റെ ഡസ്കിന്റെ ഇടതുവശത്ത്. "വലിച്ചു പിടിയെടാ!" പാവംപിടിച്ചവൻ വലിച്ചു പിടിച്ചു – പോയില്ലേ എല്ലാം? അവന്റെ അകംലോകം പുറംലോകമറിഞ്ഞു. കല്യാണരാമനിൽ സലിംകുമാർ ശവത്തിനിടാൻ വെച്ചിരുന്നമാതിരി "കടും ചുവപ്പിൽ വെള്ള ബോർഡറുള്ള ഷഡി." പാവംപിടിച്ചവൻ ആദ്യരാത്രിയിൽ ഭാര്യക്ക് കൊടുക്കാൻ സസ്പെൻസ് വെച്ചിരുന്നതാ. എല്ലാം എല്ലാരും കണ്ടില്ലേ? അന്നാണ് ആദ്യമായി ഒറ്റമുണ്ടിൽ പതിയിരിക്കുന്ന ആ അപകടം ഞാൻ മനസ്സിലാക്കുന്നത്. ക്ലാസ്സ് കഴിഞ്ഞു നേരെ വീട്ടിൽപോലും പോകാതെ നേരെ കുഞ്ഞമ്മച്ചിയുടെ അടുത്തേക്ക്. ഒറ്റ ആവശ്യം: എനിക്ക് ഡബിൾമുണ്ട് വേണം. കാരണം ഒന്നും ചോദിക്കരുത്, പറയാൻ പറ്റില്ല. കുഞ്ഞമ്മച്ചിക്കൊരു പെട്ടിയുണ്ട് – അതിലാണ് കുഞ്ഞമ്മച്ചിയുടെ സ്ഥാപരജംഗമ വസ്തുക്കളൊക്കെ. ആവശ്യം അറിയിച്ചതും നേരെ ആമാടപ്പെട്ടി തുറന്ന് ചെറിയകരയുള്ള തേച്ചുമടക്കിയ രണ്ടു മുണ്ടെടുത്തു തന്നു. ഈ തേച്ചുമടക്കിയ ഡബിൾമുണ്ടുടുക്കാൻ ഒരു പ്രത്യേക സുഖമാണ്.
നമുക്ക് കുറച്ചു ഗ്ലാമറും പക്വതയുമൊക്കെ ഉള്ളപോലെ തോന്നും. പിന്നെ ഒരു വൺവേ ലൈൻ ഉണ്ടായിരുന്നു അന്ന്. ഇനി എങ്ങാനും നമ്മുടെ മുണ്ടു കണ്ടിട്ട് – ഈ ലാലേട്ടനൊക്കെ മുണ്ടിന്റെ പരസ്യത്തിൽ നല്ല ചുള്ളനായിട്ട് വരുമ്പോൾ നമുക്കൊരു ആരാധനയും ഇഷ്ടവുമൊക്കെ തോന്നില്ലേ, അതുപോലെ എന്റെ വൺവേ ടുവേ ആയാലോ? ഇനി എങ്ങാനും ബിരിയാണി കൊടുത്താലോ? ഷർട്ടും മുണ്ടും തേക്കലൊക്കെ ഒരു കലയായിരുന്നു. അന്ന് വീട്ടിൽ കറണ്ടില്ല. ബോട്ടുപോലിരിക്കുന്ന പഴയ ഇരുമ്പു തേപ്പുപെട്ടിയില്ലേ, അതായിരുന്നു മുതൽ. അതിനൊക്കെ ഒരു കണക്കുണ്ടായിരുന്നു. കുളിക്കാൻ പോകുമ്പോൾ രണ്ടു ചിരട്ടയെടുത്തു അടുപ്പിലിടുക. കുളികഴിഞ്ഞുവരുമ്പോൾ അത് കത്തിയിട്ടുണ്ടാകും.
കാക്കക്കുളികൊണ്ടാണോ, ചിരട്ട പെട്ടെന്ന് കത്തുന്നതുകൊണ്ടാണോ, എന്തായാലും അതാണ് ടൈമിംഗ്. അതെടുത്ത് തേപ്പുപെട്ടിയിലിടുക. അടയ്ക്കുക. വളഞ്ഞ ആണിയെടുത്തു ലോക്കിടുക. വെളിയിൽ കൊണ്ടുപോയി രണ്ടുകുലുക്ക്, രണ്ടു ആട്ട്. പൊക്കിപ്പിടിച്ച് ഒരു ഊതൽ. എല്ലാം ഓക്കെ. നേരെ പോകുക മേശപ്പുറത്തു ഒരു പുതപ്പ് നാലായി മടക്കി ഇടുക. അലക്കിയ ഒരു കൈലിമുണ്ട് രണ്ടായി മടക്കി അതിന്റെ മുകളിൽ വിരിക്കുക. അരങ്ങ് റെഡി! മുണ്ടെടുത്ത് അമ്മേനെ വിളിച്ചു നാലുമൂലയും കൂട്ടി ഒരു നാല് വലി. പിന്നെ രണ്ടായി മടക്കിയിട്ട് തേക്കുക. കാര്യം കഴിഞ്ഞു. മുണ്ട് ചുളുങ്ങുമെന്നു പേടിച്ച് മടക്കിപോലും കുത്തിയിരുന്നില്ല ഞാൻ. വൺവേ ലൈൻ വൺവേ ലൈൻ ആയി തന്നെ ഓടി. ടുവേ ലൈൻ സ്വപ്നം കണ്ടു മുണ്ട് തേച്ച് കൈ കുഴഞ്ഞത് മാത്രം മിച്ചം.

അങ്ങനെ പതിയെ പത്ത് കഴിഞ്ഞു പ്ലസ്ടു ആയി. നമ്മുടെ പ്രായം മുന്നോട്ടും കുഞ്ഞമ്മച്ചിയുടെ ആരോഗ്യം പുറകോട്ടുമായിത്തുടങ്ങി. എന്നുവെച്ചു ദേവസേനയുടെ ഖജനാവിൽ പഞ്ഞമൊന്നുമുണ്ടായിരുന്നില്ല. പത്താം ക്ലാസ്സിൽ മുണ്ടിന്റെ ആവശ്യം കഴിഞ്ഞു. പ്ലസ്ടുവിന് എവിടെ മുണ്ട്? വീട്ടിൽനിന്ന് ബസ് കയറി പോകേണ്ടിയിരുന്നത് കൊണ്ട് കുഞ്ഞമ്മച്ചിയായിരുന്നു എന്റെ റിസർവ് ബാങ്ക്. ഇന്ത്യയുടെപോലെ പൂച്ചപെറ്റുകിടക്കുന്ന ഊച്ചാളി ബാങ്കല്ല. ഓണത്തിനും വിഷുവിനും മക്കളൊക്കെ ഇഷ്ടംപോലെ കാശുകൊണ്ടുകൊടുക്കുന്ന നല്ല കിടിലൻ ബാങ്ക്. കാശൊക്കെ തീരുമ്പോൾ പതിയെ ചെന്ന് തലയൊക്കെ ചൊറിഞ്ഞു നിൽക്കുമ്പോൾ കുഞ്ഞമ്മച്ചിക്ക് കാര്യം മനസ്സിലാകും. "എത്ര വേണം നിനക്ക്?" എന്തായാലും മിനിമം രണ്ടാഴ്ചത്തേക്കുള്ള എസ്.ടി. കാശ് തന്നിരിക്കും. കാരണം എന്നെ കുഞ്ഞമ്മച്ചിക്ക് അത്രയ്ക്ക് അറിയാമായിരുന്നു. സെക്കൻഡ് ഇയർ ആയപ്പോൾ ആരോഗ്യം വീണ്ടും കുറഞ്ഞു. വീടുകൊണ്ടുതന്നെയായി. പിന്നെ തനിയെ മൂത്രം പോകുന്നതുകൊണ്ട് ട്യൂബ് ഒക്കെയിട്ടിരുന്നു. അതുകൊണ്ട് അതൊക്കെ തൂക്കി പുറത്തു നടക്കലും പാടായിരുന്നു. മൂത്രം പോകുന്ന ട്യൂബ് ഊരി കട്ടിലിന്റെ സൈഡിൽ തൂക്കി ഇട്ടിട്ടുണ്ടാകും. മിക്ക ദിവസങ്ങളിലും ക്ലാസ്സൊക്കെ കഴിഞ്ഞു ഞാൻ തന്നെയായിരുന്നു അത് ചൂടുവെള്ളമൊക്കെയൊഴിച്ച് കഴുകിയിരുന്നത്. നമ്മുടെ കുഞ്ഞമ്മച്ചിയോടുള്ള ഇഷ്ടംകൊണ്ടാവാം ഒരു അറപ്പും തോന്നിയിരുന്നില്ല. അതൊക്കെ കഴുകിയിട്ട് കുഞ്ഞമ്മച്ചിയുടെ ആമാടപ്പെട്ടിയിൽനിന്ന് നാല് പക്കാവടയും എടുത്തു നേരെ താഴേക്ക്.

പ്ലസ്ടു ഒക്കെ "ശൂ" എന്ന് പറയുന്നതുപോലെ പോയി. അവിടെനിന്ന് നേരെ പോളിയിലേക്ക്. അത് കിട്ടിയതോ കുമളിയിലും. അവിടെനിന്ന് പഠിച്ചതുകൊണ്ട് രണ്ടുമാസത്തിൽ ഒരിക്കലൊക്കെയായി കുഞ്ഞമ്മച്ചിയെ കാണൽ. ഫോണിൽ വിളിക്കുമ്പോൾ ഒച്ച കേൾക്കും, എന്നാലും കാണൽ വല്ലപ്പോഴുമൊക്കെയായി. കുമളി കേരളാ-തമിഴ്നാട് ബോർഡർ ആണ്. എപ്പോ ബസ്റ്റാന്റിൽ ചെന്നാലും തമിഴ്നാട്ടിൽനിന്ന് വന്ന നല്ല ഫ്രഷ് മുന്തിരി കാണാം. എപ്പോഴും വിചാരിക്കും കുറച്ചു കുഞ്ഞമ്മച്ചിക്ക് വാങ്ങിക്കൊണ്ടു പോകണമെന്ന്. ബാഗിൽ കൊണ്ടുപോകാനുള്ള ബുദ്ധിമുട്ടുകൊണ്ടാണോ പിന്നെയാകട്ടെ എന്ന് കരുതിയിട്ടാണോ ഒരിക്കലും നടന്നില്ല. അങ്ങനെ ഒരുദിവസം ലാബിൽ നിൽക്കുമ്പോൾ കൊച്ചുമ്മൻ സാറു വന്നുപറയുന്നു, വല്യമ്മക്ക് സുഖമില്ല, വീട്ടിലേക്ക് ചെല്ലാൻ ഫോൺ വന്നിട്ടുണ്ട്. ഞാൻ നേരെ റൂമിൽ ചെന്ന് യൂണിഫോമൊക്കെ മാറി രണ്ടു ഡ്രെസ്സും ബാഗിൽ തിരുകി അടുത്ത കോട്ടയം ഫാസ്റ്റ് പിടിച്ചു. ബസ്സിൽ മുഴുവനിരുന്ന് കുഞ്ഞമ്മച്ചിയെക്കുറിച്ച് ഓർത്തു. അന്ന് മൊബൈൽ ഒന്നുമില്ലല്ലോ, ഒന്നും അറിയില്ല – ഏതാശുപത്രിയിലാണെന്നോ എന്താ സംഭവം എന്നോ ഒന്നുമറിയില്ല. അങ്ങനെ നന്ദനൻ ചേട്ടന്റെ കടയുടെ മുന്നിൽ ബസ്സിറങ്ങി തറവാട്ടിലേക്കുള്ള ഇടവഴിയിലേക്ക് കയറിയതും, ഇടവഴിയിൽ പതിവില്ലാതെ ആൾക്കാർ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നു. മനസ്സിൽ ഒരു പിടച്ചിൽ. വീട് അടുക്കുംതോറും എനിക്ക് കാര്യം മനസ്സിലായി – അരുതാത്തത് എന്തോ സംഭവിച്ചിരിക്കുന്നു. തറവാടിന്റെ മുന്നിൽ പന്തൽ ഇട്ടിരിക്കുന്നു. ആൾക്കാരുടെ അടക്കിപ്പിടിച്ചുള്ള സംസാരം. ആരോ രാമായണം വായിക്കുന്ന ശബ്ദം. ആരുടെയൊക്കെയോ കരച്ചിൽ. പിന്നെ ഈ മരിച്ചവീട്ടിൽ കത്തിക്കുന്ന ഒരു പ്രത്യേക ചന്ദനത്തിരിയുടെ രൂക്ഷ ഗന്ധം. എന്റെ കാലുകളൊക്കെ കുഴയുന്നപോലെ തോന്നി. ആൾക്കാരൊക്കെ എന്നെ നോക്കുന്നു. ആരൊക്കെയോ പറയുന്നുണ്ട്, "മോഹനന്റെ ചെക്കനാ, വേറെ എങ്ങാണ്ടു നിന്നാ പഠിക്കുന്നെ." തോളത്തുകിടന്ന ബാഗ് ഞാൻ നടക്കല്ലിന്റെ സൈഡിൽ വെച്ച് അകത്തേക്ക് കയറി. കുഞ്ഞമ്മച്ചി കിടന്ന അതേ തെക്കേമുറിയുടെ നടുക്ക് കത്തിച്ച നിലവിളക്കിനു മുന്നിൽ എന്റെ കുഞ്ഞമ്മച്ചി കിടക്കുന്നു. കണ്ണൊക്കെ എഴുതി, പൊട്ടൊക്കെ തൊട്ട്, പൗഡറൊക്കെ ഇട്ട്, നല്ല കോടിമുണ്ടൊക്കെ ഉടുത്ത്. എനിക്ക് കരച്ചിലൊന്നും വന്നില്ല. എനിക്കെന്റെ കുഞ്ഞമ്മച്ചി ഭയങ്കര സുന്ദരിയായപോലെ ഒക്കെ തോന്നി. കുറച്ചുനേരം നോക്കി നിന്നിട്ട് ഞാൻ നേരെ പുറത്തിറങ്ങി എന്റെ ബാഗെടുത്തു താഴോട്ട് നടന്നു. കുഞ്ഞമ്മച്ചിയുടെ ടെറിട്ടറി കഴിഞ്ഞതും എന്റെ സകലമാന കണ്ട്രോളും പോയി. എനിക്ക് കരച്ചിൽ നിർത്താൻ പറ്റുന്നില്ല. അന്നേരമാണ് എനിക്ക് മനസ്സിലായത് കുഞ്ഞമ്മച്ചി മരിച്ചൂന്ന്. താഴെപോയിരുന്നു കുറെ കരഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ അമ്മ വന്നു വിളിച്ചു, അവിടെ കർമ്മങ്ങൾ തുടങ്ങാൻ പോകുന്നു, നീ കുളിച്ച് ഈ തോർത്തുടുത്ത് വാ. ഞാൻ പോയി കുളിച്ചു. കർമ്മങ്ങളൊക്കെ തുടങ്ങി. കരച്ചിൽ മാത്രം നിർത്താൻ പറ്റുന്നില്ല.
ഓരോന്നൊക്കെ ഓർക്കുമ്പോൾ വീണ്ടും വീണ്ടും കണ്ണ് നിറയുന്നു. അങ്ങനെ എല്ലാം കഴിഞ്ഞു. കുഞ്ഞമ്മച്ചി ഞങ്ങളുടെയൊക്കെ ഓർമകളിലേക്ക് – ഓർമകളിൽ മാത്രമായി.
ഇന്നും എവിടെയെങ്കിലും മുന്തിരി കണ്ടാൽ എനിക്ക് കുഞ്ഞമ്മച്ചിയെ ഓർമ്മവരും. ഒരുകിലോ പോയിട്ട് ഒരു മുന്തിരിത്തോട്ടം വേണേൽ വാങ്ങിച്ചു കൊടുക്കാം, പക്ഷെ കഴിക്കാൻ കുഞ്ഞമ്മച്ചിയില്ല. ഇന്നും മനസ്സിലെ ഒരു വിങ്ങലാണ് കുഞ്ഞമ്മച്ചിയും കൊടുക്കാനാവാതെപോയ മുന്തിരിക്കുലകളും. എല്ലാവരോടും ഒന്നേ പറയാനുള്ളു – നമ്മൾ പലതും സമയമില്ല, അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണം പറഞ്ഞ് പിന്നത്തേക്കു മാറ്റിവയ്ക്കും. നമുക്കൊക്കെ സമയം ഉണ്ടാകുമ്പോൾ അത് വാങ്ങാനുള്ളയാൾ ഇല്ലാത്ത ഒരു അവസ്ഥ. ചെയ്യാനുള്ളതൊക്കെ ഇപ്പോൾ തന്നെ ചെയ്യുക. കഴിവതും മാറ്റി വെക്കാതിരിക്കുക. ഉപദേശിച്ചു കൊല്ലുന്നില്ല. കുഞ്ഞമ്മച്ചിയുടെ മരിക്കാത്ത ഓർമകളോടെ...
സ്നേഹത്തോടെ ദിലീപ്.
എഴുതിയത് Mohanan Kollamparampil

99 ശതമാനം ആൾക്കാരും തെറ്റിക്കും 🙄
24/07/2025

99 ശതമാനം ആൾക്കാരും തെറ്റിക്കും 🙄

പാവപെട്ട കുടുംബത്തിലെ കുട്ടിയായതുകൊണ്ട് സപ്പോർട്ട് ചെയ്യാതെ പോകല്ലേ
24/07/2025

പാവപെട്ട കുടുംബത്തിലെ കുട്ടിയായതുകൊണ്ട് സപ്പോർട്ട് ചെയ്യാതെ പോകല്ലേ

ഇതുപോലുള്ള വീട് കിട്ടിയാൽ നിങ്ങൾ താമസിക്കുമോ🤔
24/07/2025

ഇതുപോലുള്ള വീട് കിട്ടിയാൽ നിങ്ങൾ താമസിക്കുമോ🤔

24/07/2025

നടൻ വിനായകനെതിരായ പരാതി അന്വേഷിക്കാൻ DGP-മുഖ്യമന്ത്രിയുടെ നിർദേശം

തേക്കില.പണ്ട് ധാരാളം ഉപയോഗം തേക്കില കൊണ്ട് ഉണ്ടായിരുന്നു. മിക്കവാറും ഇറച്ചിക്കടകളിൽ തേക്കില ആണ് ഇറച്ചി പൊതിഞ്ഞു കൊടുക്കാ...
24/07/2025

തേക്കില.

പണ്ട് ധാരാളം ഉപയോഗം തേക്കില കൊണ്ട് ഉണ്ടായിരുന്നു. മിക്കവാറും ഇറച്ചിക്കടകളിൽ തേക്കില ആണ് ഇറച്ചി പൊതിഞ്ഞു കൊടുക്കാൻ ഉപയോഗിച്ചിരുന്നത്. അതിൽ പൊതിഞ്ഞ ഇറച്ചി ഒരു പ്രത്യേക സ്മെൽ ഉണ്ടാരുന്നു. ശനിയാഴ്ച ഉച്ചയാവുമ്പോഴേക്കും തേക്കില പറിക്കാൻ ആളെത്തും. അത് പറിച്ച് കെട്ടി കൊണ്ടുപോവും. മീനും തേക്കിലയിൽ തന്നെയാണ് കൊടുത്തിരുന്നത്. വീടിന്റെ തട്ടിൻ മുകളിൽ തേക്കില ആദ്യം നിരത്തിയാണ്സിമന്റ് ഇടാൻ തുടങ്ങിയത്. ഇത് നേരിൽ കണ്ട കാഴ്ച്ചയാണ്.
പറമ്പിലെ കുടംപുളി വീണത് കണ്ടപ്പോൾ തേക്കിലയിൽ പൊതിഞ്ഞെടുത്തു. പണ്ടത്തെ ഓർമ്മകൾ.

ഓർക്കുന്നുണ്ടോ ഈ കാഴ്ച്ച......

Address

Alappuzha

Website

Alerts

Be the first to know and let us send you an email when John thomas posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share