Samrambhakan

Samrambhakan സംരഭക വിശേഷങ്ങൾക്ക് മാത്രമായി ഒരിടം

Follow On
Instagram - https://www.instagram.com/samrambhakan.in
Telegram Group - https://t.me/+8suHv5Vwr8tjMjdh

സംരംഭകർക്ക് മാത്രമായി ഒരിടം

വിഴിഞ്ഞം തുറമുഖത്തിൽ അദാനിയുടെ 49 ശതമാനം ഓഹരികൾ ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ ഷിപ്പിംഗ് കമ്പനിയായ MSC ഏറ്റെടുക്കുന്നത...
06/07/2026

വിഴിഞ്ഞം തുറമുഖത്തിൽ അദാനിയുടെ 49 ശതമാനം ഓഹരികൾ ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ ഷിപ്പിംഗ് കമ്പനിയായ MSC ഏറ്റെടുക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോൾ പ്രധാനമായും ഉടമസ്ഥാവകാശത്തെയും രാഷ്ട്രീയ ലക്ഷ്യങ്ങളെയും ചുറ്റിപ്പറ്റിയാണ് നടക്കുന്നത്. എന്നാൽ, ഈ പങ്കാളിത്തം വിഴിഞ്ഞത്തെ ലോകത്തിലെ പ്രധാന ട്രാൻസ്ഷിപ്പ്മെന്റ് ഹബ്ബുകളിലൊന്നാക്കി മാറ്റുമോ അതോ അതിന്റെ വളർച്ചയെ പരിമിതപ്പെടുത്തുമോ എന്നതാണ് യഥാർത്ഥത്തിൽ ചിന്തിക്കേണ്ട വിഷയം.

ഒരു തുറമുഖത്തിന്റെ വിജയം അതിന്റെ അടിസ്ഥാന സൗകര്യങ്ങളിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല. ലോകത്തിലെ പ്രധാന കപ്പൽ ശൃംഖലകളുടെ ഭാഗമാകാനുള്ള കഴിവാണ് ഒരു തുറമുഖത്തെ ആഗോള ഹബ്ബാക്കി മാറ്റുന്നത്. മികച്ചൊരു ടെർമിനൽ നിർമ്മിക്കുക എന്നത് ആദ്യപടി മാത്രമാണ്. എന്നാൽ പതിറ്റാണ്ടുകളായി രൂപപ്പെട്ട അന്താരാഷ്ട്ര കപ്പൽ സർവീസ് ശൃംഖലകളെ പുതിയൊരു തുറമുഖത്തിലേക്ക് ആകർഷിക്കുക എന്നതാണ് യഥാർത്ഥ വെല്ലുവിളി. ഈ പശ്ചാത്തലത്തിലാണ് ആയിരത്തിലധികം കപ്പലുകളുമായി ആഗോള കണ്ടെയ്നർ കപ്പൽ ശേഷിയുടെ ഏകദേശം 21.6 ശതമാനവും നിയന്ത്രിക്കുന്ന MSC എന്ന വമ്പൻ കമ്പനിയുടെ പ്രാധാന്യം മനസ്സിലാക്കേണ്ടത്.

കപ്പൽ കമ്പനികൾക്ക് വേഗതയേറിയതും വിശ്വസനീയവുമായ സേവനം ഉറപ്പാക്കാൻ തുറമുഖങ്ങളിൽ നേരിട്ട് നിക്ഷേപം നടത്തുന്നത് ഒരു സാധാരണ ആഗോള തന്ത്രമാണ്. മെർസ്കിന് (Maersk) സ്വന്തം APM ടെർമിനലുകളും, CMA CGM, COSCO എന്നിവർക്ക് തങ്ങളുടേതായ ടെർമിനൽ ശൃംഖലകളും ഉള്ളതുപോലെ MSC വിഴിഞ്ഞത്ത് നടത്തുന്ന നിക്ഷേപവും ഇതേ ആഗോള മാതൃകയുടെ ഭാഗമാണ്. തങ്ങളുടെ സഹോദര സ്ഥാപനമായ ടെർമിനൽ ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡ് (TIL) വഴി ആഗോളതലത്തിൽ 40 ടെർമിനലുകൾ വിജയകരമായി നടത്തുന്ന MSC, വിഴിഞ്ഞത്തിന്റെ വികസനത്തിനായി ഏകദേശം 13,000 കോടി രൂപയുടെ ദീർഘകാല നിക്ഷേപമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

അദാനി ഓഹരി വിറ്റു എന്ന നിലയിൽ മാത്രം ഈ കരാറിനെ കാണുന്നത് അതിന്റെ തന്ത്രപരമായ പ്രാധാന്യം മനസ്സിലാക്കാത്തതുകൊണ്ടാണ്. അദാനി മുഴുവൻ ഓഹരിയും നിലനിർത്തിയിരുന്നെങ്കിൽ ഓരോ ഷിപ്പിംഗ് കമ്പനികളെയും പ്രത്യേകം സമീപിച്ച് വർഷങ്ങളോളം ശ്രമിച്ചേ പുതിയ സർവീസുകൾ വിഴിഞ്ഞത്തിലേക്ക് കൊണ്ടുവരാൻ സാധിക്കുമായിരുന്നുള്ളൂ. എന്നാൽ MSCയുടെ പങ്കാളിത്തം ലോകത്തിലെ ഏറ്റവും വലിയ കപ്പൽ ശൃംഖലയിലേക്ക് വിഴിഞ്ഞത്തിന് നേരിട്ടുള്ള പ്രവേശനവും തൽക്ഷണമായ ചരക്കുനീക്കവും നൽകി തുറമുഖത്തിന്റെ വളർച്ചാ യാത്രയെ ഗണ്യമായി വേഗത്തിലാക്കും.

മലേഷ്യയിലെ തഞ്ചുങ് പെലെപാസ് തുറമുഖം മെർസ്കിന്റെ പിന്തുണയോടെയും, ഗ്രീസിലെ പിരീയൂസ് തുറമുഖം ചൈനീസ് നിക്ഷേപത്തിലൂടെയും ആഗോള ഹബ്ബുകളായി മാറിയ ചരിത്രം ഇതിന് ഉദാഹരണമാണ്. അന്ന് സിംഗപ്പൂർ തുറമുഖം പ്രത്യേക സൗകര്യങ്ങൾ നൽകാതിരുന്നപ്പോൾ മലേഷ്യ മെർസ്കിന് 30% ഓഹരി നൽകി തങ്ങളുടെ തുറമുഖത്തേക്ക് ആകർഷിക്കുകയായിരുന്നു. സാമ്പത്തിക നിക്ഷേപകർ വെറും പണം കൊണ്ടുവരുമ്പോൾ, ഇത്തരം തന്ത്രപരമായ പങ്കാളികൾ പണത്തിനു പുറമെ ചരക്കും കപ്പലുകളും കൂടിയാണ് കൊണ്ടുവരുന്നത്.

ഭൂമിശാസ്ത്രപരമായി വിഴിഞ്ഞത്തിന് പ്രകൃതി തന്നെ വലിയ നേട്ടങ്ങൾ നൽകിയിട്ടുണ്ട്. ആഴമേറിയ സ്വാഭാവിക തുറമുഖം, വളരെ കുറഞ്ഞ ഡ്രെഡ്ജിംഗ് ആവശ്യകത, ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലുകളെപ്പോലും സ്വീകരിക്കാനുള്ള ശേഷി എന്നിവയ്ക്ക് പുറമേ ലോകത്തിലെ ഏറ്റവും തിരക്കേറിയ കിഴക്ക്-പടിഞ്ഞാറ് കപ്പൽപ്പാതയിൽ നിന്ന് വെറും പത്ത് നോട്ടിക്കൽ മൈൽ മാത്രം അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. കൊളംബോയ്ക്ക് ഇത് 30 നോട്ടിക്കൽ മൈലാണ്, എന്നാൽ ഭൂമിശാസ്ത്രം വിഴിഞ്ഞത്തിന് അനുകൂലമായിരുന്നപ്പോഴും കച്ചവട ബന്ധങ്ങളും സുസ്ഥിരമായ ശൃംഖലകളും ഇതുവരെ കൊളംബോയ്ക്കൊപ്പമായിരുന്നു.

ദുബായിലെ ജബൽ അലി തുറമുഖത്തിന്റെ വിജയം തെളിയിക്കുന്നത് തുറമുഖങ്ങൾ ഒറ്റയ്ക്കല്ല മത്സരിക്കുന്നത്, മറിച്ച് അതിനെ ചുറ്റിപ്പറ്റി വളരുന്ന സ്വതന്ത്ര വ്യാപാര മേഖലകളും വ്യവസായങ്ങളും ലോജിസ്റ്റിക്സ് ശൃംഖലയും ഉൾപ്പെടുന്ന സമ്പൂർണ്ണ സാമ്പത്തിക ആവാസവ്യവസ്ഥ (ecosystem) കൊണ്ടാണ്. വിഴിഞ്ഞത്തിനും അത്തരമൊരു വ്യവസ്ഥിതി അനിവാര്യമാണ്. മാത്രമല്ല, MSCയുടെ സാന്നിധ്യം കേരളത്തിലെ ചെറിയ തുറമുഖങ്ങളുടെ വികസനത്തിനും പുതിയ വാതിലുകൾ തുറക്കും. കൊച്ചി വല്ലാർപാടവും വിഴിഞ്ഞവും പരസ്പര പൂരകങ്ങളായി പ്രവർത്തിക്കാം. മലേഷ്യയിലെ ക്ലാങ്, തഞ്ചുങ് പെലെപാസ് തുറമുഖങ്ങൾ ഇത്തരത്തിലാണ് വിജയകരമായി ഒരുമിച്ച് പ്രവർത്തിക്കുന്നത്.

അതേസമയം, ഈ കരാറിലൂടെ ഉയരുന്ന ചില ആശങ്കകളും തള്ളിക്കളയാനാവില്ല. വിഴിഞ്ഞം ഒരു MSCയുടെ മാത്രം തുറമുഖമാണെന്ന തോന്നൽ മറ്റ് ഷിപ്പിംഗ് കമ്പനികളിൽ ഉണ്ടാകാൻ പാടില്ല. എല്ലാ കമ്പനികൾക്കും ഒരേ പരിഗണനയും സുതാര്യമായ സേവനവും ഉറപ്പാക്കേണ്ടതുണ്ട്. ചെലവ് കുറയുകയും സേവനം വേഗത്തിലാകുകയും കാര്യക്ഷമത ഉറപ്പാകുകയും ചെയ്താൽ, ഉടമസ്ഥാവകാശത്തേക്കാൾ വ്യാപാര യുക്തിക്കാണ് ഷിപ്പിംഗ് കമ്പനികൾ മുൻഗണന നൽകുന്നത്. ഇവിടെയാണ് അദാനി ഗ്രൂപ്പ് 51 ശതമാനം ഓഹരിയോടെ മാനേജ്മെന്റ് നിയന്ത്രണം നിലനിർത്തുന്നതിന്റെ പ്രാധാന്യം.

അദാനി അടിസ്ഥാന സൗകര്യങ്ങളും പ്രവർത്തന മികവും ഉറപ്പാക്കുമ്പോൾ MSC കപ്പലുകളും ചരക്കുകളും കൊണ്ടുവരുന്നു. ഈ പങ്കാളിത്തം പരസ്പരം പൂരകമാണെങ്കിലും, ദീർഘകാല വിജയത്തിന് MSCയെ മാത്രം ആശ്രയിക്കുന്നത് മതിയാകില്ല. Gemini Cooperation, Ocean Alliance, Premier Alliance എന്നിവയിലുൾപ്പെട്ട മറ്റ് പ്രധാന ഷിപ്പിംഗ് സഖ്യങ്ങളെക്കൂടി വിഴിഞ്ഞം ആകർഷിക്കണം. വിഴിഞ്ഞം ഒരു MSC തുറമുഖമായി മാറാതെ, എല്ലാ പ്രമുഖ ഷിപ്പിംഗ് സഖ്യങ്ങൾക്കും ഒരുപോലെ വിശ്വാസത്തോടെ ഉപയോഗിക്കാവുന്ന പൊതുവായൊരു തുറമുഖമായി വളരുമ്പോഴാണ് അത് യഥാർത്ഥ ആഗോള ഹബ്ബായി മാറുക.

ഈ പദ്ധതിക്ക് വലിയൊരു ദേശീയ പ്രാധാന്യമുണ്ട്. ആദ്യ 18 മാസങ്ങളിൽ തന്നെ 600 കോടി രൂപ വരുമാനവും 20 ലക്ഷം TEU ചരക്കും കൈകാര്യം ചെയ്ത വിഴിഞ്ഞത്തിന്റെ ശേഷി ഭാവിയിൽ 57 ലക്ഷം TEU ആയി ഉയരും. വർഷങ്ങളായി ഇന്ത്യയിൽ നിന്നുള്ള കോടിക്കണക്കിന് ടൺ ചരക്കുകളുടെ ട്രാൻസ്ഷിപ്പ്മെന്റിലൂടെ ലഭിക്കുന്ന വരുമാനവും തൊഴിലും ലോജിസ്റ്റിക്സ് സേവനങ്ങളും പ്രധാനമായും കൊളംബോയിലും സിംഗപ്പൂരിലുമാണ് സൃഷ്ടിക്കപ്പെട്ടത്. ആ മൂല്യത്തിന്റെ ഒരു വലിയ ഭാഗമെങ്കിലും ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാനുള്ള അവസരമാണ് വിഴിഞ്ഞം നൽകുന്നത്. അത് സാധിച്ചാൽ ഏറ്റവും വലിയ മാറ്റം അനുഭവിക്കുക കൊളംബോയായിരിക്കും. ഇത് രണ്ട് തുറമുഖങ്ങൾ തമ്മിലുള്ള മത്സരം മാത്രമല്ല, ഇന്ത്യൻ മഹാസമുദ്രത്തിലെ വ്യാപാര ഭൂപടം തന്നെ മാറുന്ന നിമിഷമായിരിക്കും.

അതോടൊപ്പം കേരളത്തിന്റെ ഭരണസംവിധാനങ്ങൾക്കും ഇത് വലിയൊരു പരീക്ഷണമാണ്. 2015-ലെ കരാർ പ്രകാരം ഇത്രയും വലിയ ഓഹരി കൈമാറ്റത്തിന് സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമാണ്. കേരള സർക്കാർ ഏകദേശം 5,500 കോടി രൂപയും അദാനി ഗ്രൂപ്പ് 2,500 കോടിയും ഇതിനായി മുടക്കിയിട്ടുണ്ട്. തുടക്കത്തിൽ നേരിട്ടുള്ള വരുമാനം കുറവായി തോന്നാമെങ്കിലും, ലോജിസ്റ്റിക്സ്, തൊഴിലവസരങ്ങൾ എന്നിവയിലൂടെയുണ്ടാകുന്ന ദീർഘകാല വലിയ നേട്ടങ്ങളാണ് സംസ്ഥാനത്തിന് ലഭിക്കുക. ദേശീയ സുരക്ഷ, പൊതുതാത്പര്യം, മത്സരം, നിക്ഷേപത്തിന്റെ സ്വഭാവം, തുറമുഖത്തിന്റെ ദീർഘകാല വികസനം എന്നിവ വിലയിരുത്തി തീരുമാനമെടുക്കാൻ സർക്കാരിന് പൂർണ്ണ അധികാരമുണ്ട്.

വിഴിഞ്ഞം യു.ഡി.എഫ് സർക്കാർ ആരംഭിക്കുകയും എൽ.ഡി.എഫ് സർക്കാർ മുന്നോട്ടുകൊണ്ടുപോയി യാഥാർത്ഥ്യമാക്കുകയും ചെയ്ത പദ്ധതിയാണ്. തുടക്കത്തിൽ ലേലം വിളിക്കാൻ ആരും ഇല്ലാതിരുന്ന സാഹചര്യത്തിൽ, വലിയ രാഷ്ട്രീയ റിസ്ക് എടുത്ത് അദാനിയെ നിക്ഷേപത്തിന് പ്രേരിപ്പിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ദീർഘവീക്ഷണത്തിനാണ് ഇതിൽ ഏറ്റവും വലിയ ക്രെഡിറ്റ് നൽകേണ്ടത്. അതിനാൽ രാഷ്ട്രീയ ക്രെഡിറ്റിന് വേണ്ടിയുള്ള മത്സരങ്ങൾ ഇതിന്റെ സുഗമമായ വികസനത്തെ ബാധിക്കരുത്.

വൻകിട കമ്പനികൾക്ക് കേരളത്തിലെ നിക്ഷേപ അന്തരീക്ഷത്തിലുള്ള വിശ്വാസത്തിന്റെ തെളിവാണ് MSCയുടെ ഈ കടന്നുവരവ്. ആത്യന്തികമായി, ഈ കരാറിന്റെ വിജയം അളക്കപ്പെടുക അദാനി എത്ര ശതമാനം ഓഹരി വിറ്റു എന്നതുകൊണ്ടോ MSC എത്ര ശതമാനം വാങ്ങി എന്നതുകൊണ്ടോ അല്ല. ലോകത്തിലെ എല്ലാ പ്രധാന ഷിപ്പിംഗ് കമ്പനികൾക്കും വിഴിഞ്ഞത്തിൽ ഒരേ വിശ്വാസമുണ്ടാകുന്നുണ്ടോ എന്നതിലാണ് അതിന്റെ വിജയം.

അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ അദാനിക്കും, ചരക്കുകൾ എത്തിക്കാൻ MSCക്കും കഴിയും. എന്നാൽ ലോകത്തിന്റെ ആ വിശ്വാസം നേടിയെടുക്കേണ്ടതും നിലനിർത്തേണ്ടതും കേരളത്തിന്റെ ഭരണസംവിധാനങ്ങളാണ്. ഈ മൂന്ന് ഘടകങ്ങളും ഒത്തുചേർന്നാൽ വിഴിഞ്ഞത്തിന് സിംഗപ്പൂരിനും ദുബായിക്കും ഒപ്പമുള്ള ലോകോത്തര സമുദ്രവ്യാപാര കേന്ദ്രമായി മാറാൻ സാധിക്കും.

© Tony Thomas

📢 പ്രിയ കർഷകരെ, വിദ്യാർത്ഥികളെ, സംരംഭകരെ,​ICAR-കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (CMFRI) കൊച്ചിയിൽ വെച്ച് ഒരു സൌജന്യ പര...
18/06/2026

📢 പ്രിയ കർഷകരെ, വിദ്യാർത്ഥികളെ, സംരംഭകരെ,
​ICAR-കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (CMFRI) കൊച്ചിയിൽ വെച്ച് ഒരു സൌജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു!
​പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 23-ാം ഗഡു വിതരണത്തിന്റെ തത്സമയ വെബ്കാസ്റ്റിംഗിനോട് അനുബന്ധിച്ച്, **'ബ്ലാക്ക് സോൾജിയർ ഫ്ലൈ (BSF) കൃഷിരീതി'**യെക്കുറിച്ചാണ് ഈ ശിൽപശാല.
​മത്സ്യത്തീറ്റയായും, ജൈവമാലിന്യ സംസ്കരണത്തിനും, മികച്ച വളമായും ഒരേപോലെ ഉപയോഗിക്കാവുന്ന ഒന്നാണ് ബ്ലാക്ക് സോൾജിയർ ഫ്ലൈ (BSF). ഈ മേഖലയിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച അവസരമായിരിക്കും.
​🗓 തീയതി: 2026 ജൂൺ 20 (ശനിയാഴ്ച)
⏰ സമയം: ഉച്ചയ്ക്ക് 2.30 ന്
📍 സ്ഥലം: ATIC ഹാൾ, ICAR-CMFRI, കൊച്ചി
​✨ പ്രത്യേകതകൾ:
​പരിശീലനം തികച്ചും സൗജന്യമാണ്.
​പങ്കെടുക്കുന്ന കർഷകർക്ക് BSF വളവും പരിമിതമായ അളവിൽ BSF ലാർവകളും സൗജന്യമായി നൽകുന്നതാണ്.
​CMFRI-യിലെ മറൈൻ റിസർച്ച് അക്വേറിയം, വെയ്ൽ മ്യൂസിയം, BSF കൾച്ചർ യൂണിറ്റ് എന്നിവ സന്ദർശിക്കാനുള്ള സുവർണ്ണാവസരം.
​താത്പര്യമുള്ള എല്ലാ കർഷകർക്കും, വിദ്യാർത്ഥികൾക്കും, സംരംഭകർക്കും ഈ പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്.
​📞 രജിസ്ട്രേഷനായി ബന്ധപ്പെടുക:
രാവിലെ 9.30 മുതൽ വൈകുന്നേരം 5 മണി വരെയുള്ള സമയങ്ങളിൽ താഴെ പറയുന്ന നമ്പറുകളിൽ വിളിച്ച് നിങ്ങളുടെ പേര് മുൻകൂട്ടി രജിസ്റ്റർ ചെയ്യാം:
👉 8593919400 / 8921837939 / 9048460384
​ഏവർക്കും ഹൃദ്യമായ സ്വാഗതം!

😀🙏
02/04/2026

😀🙏

കോഴിക്കോട് നിന്ന് വയനാട്ടിലേക്കുള്ള ആനക്കാംപൊയില്‍ - കള്ളാടി - മേപ്പാടി തുരങ്കപാത നിര്‍മാണം തടയണമെന്ന് ആവശ്യപ്പെട്ട് സുപ...
10/03/2026

കോഴിക്കോട് നിന്ന് വയനാട്ടിലേക്കുള്ള ആനക്കാംപൊയില്‍ - കള്ളാടി - മേപ്പാടി തുരങ്കപാത നിര്‍മാണം തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. വയനാട് പ്രകൃതി സംരക്ഷണ സമിതിയാണ് ഹര്‍ജി ഫയല്‍ ചെയ്തത്. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പരിസ്ഥിതി അനുമതി റദ്ദാക്കണമെന്നാണ് ആവശ്യം. വേണ്ടത്ര പഠനം നടത്താതെയാണ് നിര്‍മാണം തുടങ്ങിയതെന്നും ഹര്‍ജിയില്‍ പറയുന്നു.

എങ്ങനെ  ഒരു എക്പോർട്ടർ ആകാം..കഴിഞ്ഞ ദിവസങ്ങളിൽ എന്നോട് ഏറ്റവും കൂടുതൽ പേര് ചോദിച്ചത് ഇതായിരുന്നു..പലർക്കും ഒരു തെറ്റിധാര...
25/02/2026

എങ്ങനെ ഒരു എക്പോർട്ടർ ആകാം..

കഴിഞ്ഞ ദിവസങ്ങളിൽ എന്നോട് ഏറ്റവും കൂടുതൽ പേര് ചോദിച്ചത് ഇതായിരുന്നു..

പലർക്കും ഒരു തെറ്റിധാരണ ഉണ്ട് എക്സ്പോർട്ട് ലൈസൻസ് എന്നത് ഒരു ബാലി കയറാമല ആണെന്ന്..

ഒരിക്കലും അല്ല കേട്ടോ..

എക്സ്പോർട്ട് ലൈസൻസ് എന്നത് വളരെ എളുപ്പത്തിൽ എടുക്കാൻ കഴിയുന്ന ഒന്നാണ്..

ലൈൻസൻസ് എടുക്കാൻ ആവിശ്യം ഉള്ളത്..

1. ആധാർ..

2.പാൻകാർഡ്..

3..ഒരു കാൻസൾഡ് ചെക്ക് ലീഫ്...

4..ഓഫീസ് അഡ്രസ്സ് പ്രൂഫ്..

ഇത്രയും ഉണ്ടെങ്കിൽ ലൈസൻസ് എടുക്കാം..

അത്യാവശ്യം കമ്പ്യുട്ടർ പരിഞ്യാനം ഉള്ള ഒരാൾക്കു അത് ഒരു 500 രൂപയുടെ ചിലവും അതല്ല ഒരു എക്സ്പോർട്ട് കൻസൽട്ടൻസി ചെയ്യുകയാണെങ്കിൽ 5000 രൂപയുടെ ചിലവും ആണ് ഉള്ളത്...

ഒരു ദിവസം കൊണ്ട് തന്നെ ലൈൻസൻസ് റെഡി ആകും..

പിന്നീട് വേണ്ടത് ഐസ്ഗേറ്റ് രജിസ്റ്ററേഷൻ ആണ്..

അതൊരു കസ്റ്റംസ് ഓൺലൈൻ രജിസ്റ്ററേഷൻ ആണ്..

കസ്റ്റമ്സിൽ ബില്ല് രജിസ്റ്റർ ചെയ്യണം എങ്കിൽ ഐസ്ഗേറ്റ് രജിസ്റ്റർ ആവിശ്യം ആണ്..

ഡിജിറ്റൽ സിങ്നേച്ചറിന്റെ 2500 രൂപ മാത്രം ആണ് സ്വന്തം ആയിട്ട് ചെയ്‌താൽ അതിന്റെ ചിലവ്..

ഇല്ലെങ്കിൽ 3000 രൂപ..

മറ്റൊന്ന് അഗ്രികൾച്ചർ പ്രൊഡക്ട് എക്സ്പോർട്ട് ചെയ്യണം എങ്കിൽ വെജിറ്റബിൾ ഫ്രൂഡ്സ് ഒക്കെ അതിൽ പെടും അപ്പേഡയിൽ രജിസ്റ്റർ ചെയ്യണം..

അതിനു 5900 രൂപ ചിലവ് ഉണ്ട്..

ഓരോ പ്രോഡക്റ്റിനും അപ്പേട പോലെ പല എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിൽസ് ഉണ്ട്.. അതിൽ മെമ്പർഷിപ്പ് ഉണ്ടായിരിക്കണം..

ഉദാഹരണം.. സ്‌പൈസസ് ബോർഡ്.. കയർ ബോർഡ്.. അതൊക്കെ പോലെ ഒന്നാണ് അപ്പേട...

ആ മറ്റൊന്ന് കൂടെ ഉണ്ട്..

പല ഐറ്റസിനും അതായത് മാങ്ങ
പച്ചമുക് അങ്ങനെ ഒക്കെ ഉള്ളതിന് സർട്ടിഫിക്കറ്റ് വേണം..

അത് പ്രോഡക്റ്റ് കൊടുത്തു ചെയ്യേണ്ടത് ആണ്..

ഇനി വേണ്ടത് നല്ലൊരു CHA യെ ആണ്..

അതായത് ഒരു ക്ലിയറിംഗ് ഏജന്റിനെ..

തിരഞ്ഞു എടുക്കുന്ന ഏജന്റുന്മാർ എത്രത്തോളം ബെസ്റ്റ് ആണോ അത്രയും ഈസി ആകും എക്സ്പോർട്ടിങ്...

ഇത്രയും ആണ് എക്സ്പോർട്ട് ചെയ്യാനുള്ള മിനിമം കാര്യങ്ങൾ..

എയർ വഴിയും ഷിപ്പ് വഴിയും സാധനങ്ങൾ എക്സ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്..

ഇനി എന്തെങ്കിലും ഡൗട്ട് ഉണ്ടേൽ വിളിച്ചോളൂ കേട്ടോ എനിക്ക് അറിയുന്നത് പറഞ്ഞു തരാം..

ദുബായ് നമ്പർ..009715 24084587

ഇന്ത്യ.. 0091 8891307227

Nb... ദയവ് ചെയ്തു വെറുതെ എന്ന് പറഞ്ഞു വിളിക്കരുത്..

അനുജ..

ഇന്നലത്തെ ദിനത്തിനൊരു പ്രത്യേകതയുണ്ടായിരുന്നു... ഇലക്ട്രോണിക്സ് മേഖലയിൽ കൊച്ചിയിൽ 2000 കോടി രൂപയുടെ വ്യവസായ നിക്ഷേപത്തിൻ...
20/02/2026

ഇന്നലത്തെ ദിനത്തിനൊരു പ്രത്യേകതയുണ്ടായിരുന്നു...

ഇലക്ട്രോണിക്സ് മേഖലയിൽ കൊച്ചിയിൽ 2000 കോടി രൂപയുടെ വ്യവസായ നിക്ഷേപത്തിൻ്റെ ധാരണാപത്രം ഒപ്പിട്ട ദിനമായിരുന്നു ഇന്നലെ.

എത്ര മാധ്യമങ്ങൾ അത് പ്രാധാന്യത്തോടെ ചർച്ച ചെയ്തു? എത്ര പത്രങ്ങൾ 2000 കോടിയുടെ വ്യവസായ നിക്ഷേപം വന്ന വാർത്ത ഫ്രണ്ട് ചേജിൽ നൽകി?

ഒരു ഗോഡൗൺ പൂട്ടിയ വാർത്ത വല്ലതുമായിരുന്നെങ്കിൽ സെൻസേഷൻ ആക്കാമായിരുന്നു അല്ലേ?

ഐഫോൺ മുതൽ ISRO വരെയുള്ളവർക്ക് ഇലക്ട്രോണിക്ക്സ് ഉത്പന്നങ്ങൾ നിർമ്മിച്ചു നൽകുന്ന കൊച്ചി ആസ്ഥാനമായ, കൊച്ചിയുടെ അഭിമാനമായ SFO ടെക്‌നോളജീസ് ആണ് 2000 കോടി ചിലവിൽ വൻകിട നിർമ്മാണ - ഡിസൈനിംഗ് യൂണിറ്റ് കളമശേരിയിൽ സ്ഥാപിക്കുന്നത്.

ഇപ്പോൾ തന്നെ കാക്കനാടും കളമശേരിയിലുമുള്ള SFO Technologies/ Nest Hi-tech City എന്നിവിടങ്ങളിലായി 10,000 പേർ തൊഴിലെടുക്കുന്നുണ്ട്. അതിന് പുറമേയാണ് പുതിയ പദ്ധതി കൂടി വരുന്നത്.

Oil and Gas, Defence and Aerospace സെക്ടറുകളിലേക്കായി Electronics Manufacturing and designing, Software development എന്നിവയ്ക്കായാണ് Nest Group 2000 കോടിയുടെ നിക്ഷേപം കളമശേരിയിൽ നടപ്പാക്കുന്നത്.

തുടക്കത്തിൽ തന്നെ ആയിരത്തിലേറെ പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കുന്ന മെഗാ പദ്ധതി പൂർത്തിയാകുന്നതോടെ കേരളത്തിൻ്റെ വ്യവസായ തലസ്ഥാനം ഇന്ത്യയിലെ പ്രധാന ഇലക്ട്രോണിക്സ് നിർമ്മാണ ഹബ്ബായി മാറുമെന്ന കാര്യം തീർച്ചയാണ്.

കഴിഞ്ഞാഴ്ച്ചയാണ് Kaynes technology കൊച്ചിയിലെ പെരുമ്പാവൂരിൽ 250 കോടി നിക്ഷേപത്തിൽ Electronics manufacturing plant നിർമ്മാണം തുടങ്ങിയത്.

പദ്ധതികൾ ഒന്നൊന്നായി നടപ്പാകുമ്പോൾ കേരളം ചർച്ച ചെയ്യേണ്ട ഒരു പേരുണ്ട്, അത് സംസ്ഥാന വ്യവസായവകുപ്പ് മന്ത്രി ശ്രീ.P.രാജീവിൻ്റേതാണ്. ഇത്രയും മികച്ചൊരു വ്യവസായവകുപ്പ് മന്ത്രിയെ മലയാളി കഴിഞ്ഞ അര നൂറ്റാണ്ടിനിടയിൽ കണ്ടിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. ഒരൊറ്റ ആഴ്ച്ചയ്ക്കിടയിൽ മാത്രം അദ്ദേഹം കേരളത്തിലെത്തിച്ചത് 2250 കോടിയുടെ നിക്ഷേപം, അതും കേരളം ഏറെ പിന്നിലാണെന്ന് പഴി ഒരുപാട് കേട്ട ഇലക്ട്രോണിക്സ് സെക്ടറിൽ...!!!

ഇതൊക്കെ കേരള പൊതുസമൂഹം ചർച്ച ചേയ്യേണ്ടതല്ലേ? നമ്മുടെ മാധ്യമങ്ങൾക്ക് തീർച്ചയായും ഒരു സ്വയംവിമർശനം ആകാം.

© Kochi Next

11/02/2026

നമ്മുടെ ഈ തെറ്റിദ്ധാരണകൾ മാറട്ടെ.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പൊതുമേഖലാ ബാങ്കുകള്‍ ഉപഭോക്താക്കളില്‍ നിന്ന് ഭീമമായ തുക പിഴയായി ഈടാക്കിയെന്ന് കണക്കുകള്‍. സേ...
11/02/2026

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പൊതുമേഖലാ ബാങ്കുകള്‍ ഉപഭോക്താക്കളില്‍ നിന്ന് ഭീമമായ തുക പിഴയായി ഈടാക്കിയെന്ന് കണക്കുകള്‍. സേവിംഗ്‌സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ രാജ്യത്തെ 12 പ്രമുഖ ബാങ്കുകള്‍ പിഴയായി ഈടാക്കിയത് 8,000 കോടി രൂപയെന്നാണ് പുറത്ത് വന്ന കണക്കുകള്‍. സാധാരണക്കാര്‍ക്ക് ബാങ്കിംഗ് സേവനങ്ങള്‍ കൂടുതല്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ക്കിടയിലാണ് വന്‍തുക പിഴയിനത്തില്‍ ബാങ്കുകള്‍ ഈടാക്കുന്നത്. പിഴ ഈടാക്കുന്നതില്‍ ഒന്നാമന്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് ആണെന്നാണ് കണക്കുകള്‍ വിശദമാക്കുന്നത്.

06/02/2026

Address

Alappuzha
688012

Alerts

Be the first to know and let us send you an email when Samrambhakan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Samrambhakan:

Shortcuts

Share