Samrambhakan

Samrambhakan സംരഭക വിശേഷങ്ങൾക്ക് മാത്രമായി ഒരിടം

Follow On
Instagram - https://www.instagram.com/samrambhakan.in
Telegram Group - https://t.me/+8suHv5Vwr8tjMjdh

സംരംഭകർക്ക് മാത്രമായി ഒരിടം

യാത്ര ചെയ്യുന്നവർക്ക് ഏറെ സഹായമാവുന്ന ഒരു വാർത്ത അറിയിക്കട്ടെ. നിങ്ങൾക്ക് ആശ്വാസമേകാൻ ക്ലൂ വരുന്നു.ഒന്ന് മൂത്രമൊഴിക്കാൻ ...
27/10/2025

യാത്ര ചെയ്യുന്നവർക്ക് ഏറെ സഹായമാവുന്ന ഒരു വാർത്ത അറിയിക്കട്ടെ. നിങ്ങൾക്ക് ആശ്വാസമേകാൻ ക്ലൂ വരുന്നു.

ഒന്ന് മൂത്രമൊഴിക്കാൻ മുട്ടിയാൽ വൃത്തിയുള്ള ഒരിടം കണ്ടെത്താൻ ഇനി ബുദ്ധിമുട്ടേണ്ട.യാത്രക്കാർക്കും പൊതുജനങ്ങൾക്കും കേരളത്തിൽ എവിടെയും തൊട്ടടുത്തുള്ള വൃത്തിയുള്ള ശുചിമുറി കണ്ടെത്താൻ ഒരു മാർഗം വരുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള ടേക്ക് എ ബ്രേക്കും പൊതുശുചിമുറികളും മാത്രം ഈ ആവശ്യത്തിന് പര്യാപ്തമാകില്ല. അതിനാൽ സ്വകാര്യമേഖലയിൽ ഉൾപ്പെടെ നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഹോട്ടലുകൾ, റെസ്റ്ററന്റുകൾ തുടങ്ങിയ സ്ഥാപനങ്ങളിലെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ശുചിമുറികളെക്കൂടി ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനെയെല്ലാം ബന്ധിപ്പിച്ച്, ഏതൊൾക്കും കേരളത്തിൽ എവിടെയും തൊട്ടടുത്ത് വൃത്തിയുള്ള ഒരു ശുചിമുറി കണ്ടെത്താൻ വേണ്ടിയാണ് ക്ലൂ ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കേരള ലൂ ( Kerala Loo) എന്നതിന്റെ ചുരുക്കെഴുത്തായാണ് ആപ്പിന് ക്ലൂ എന്ന പേര് നൽകിയിരിക്കുന്നത്. റിയൽ ടൈം അപ്ഡേറ്റുകൾ, മാപ്പിൽ ലഭ്യമാക്കുന്ന കൃത്യതയാർന്ന സ്ഥലവിവരങ്ങൾ, ശുചിമുറികൾ ലഭ്യമായ സ്ഥാപനങ്ങളുടെ പ്രവർത്തനസമയം എന്നിവ കൂടാതെ, ശുചിമുറിയുടെ റേറ്റിങ് ഉപയോക്താക്കൾക്ക് രേഖപ്പെടുത്താനുള്ള സംവിധാനവും ഇതിലുണ്ട്. തദ്ദേശസ്വയംഭരണ വകുപ്പിന്റെ ‘മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ ഭാഗമായുള്ള ഈ പദ്ധതി, കേരള ഹോട്ടൽ & റസ്റ്റോറൻറ് അസോസിയേഷനൊപ്പം ചേർന്ന് ശുചിത്വമിഷനാണ് ആവിഷ്കരിച്ചിരിക്കുന്നത്. ഇത്തരത്തിൽ പദ്ധതിയുടെ ഭാഗമാവുന്ന സ്വകാര്യസ്ഥാപനം നൽകുന്ന സേവനങ്ങൾ, റെസ്റ്റോറന്റുകളിലെ സിഗ്നേച്ചർ ഡിഷ്, മറ്റ് ഭക്ഷണവിഭവങ്ങൾ, സൌകര്യങ്ങൾ എന്നിവയും ആപ്പിൽ നൽകും. ഇത് അതാത് സ്ഥാപനത്തിനും സഹായകരമാവും. ഫ്രൂഗൽ സൈന്റിഫിക് എന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ് ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

വൈകാതെ ആൻഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ ആപ്പ് ലഭ്യമാവും. ആപ്പിലേക്ക് ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ശുചിമുറികൾ ലഭ്യമായ മറ്റു സ്ഥാപനങ്ങൾ എന്നിവയുടെ രജിസ്ട്രേഷൻ ഈ മാസം നാളെ മുതൽ ആരംഭിക്കും.

മുമ്പ് ഒരു വാർത്ത വന്നത് ഓർക്കുന്നുഅയൽവാസി ഉണ്ണിയപ്പം ഉണ്ടാക്കി വിൽക്കുന്നത് മൂലം ഉണ്ണിയപ്പത്തിൻ്റെ മണം അസ്വസ്തത ഉണ്ടാക്...
24/10/2025

മുമ്പ് ഒരു വാർത്ത വന്നത് ഓർക്കുന്നു
അയൽവാസി ഉണ്ണിയപ്പം ഉണ്ടാക്കി വിൽക്കുന്നത് മൂലം ഉണ്ണിയപ്പത്തിൻ്റെ മണം അസ്വസ്തത ഉണ്ടാക്കുന്നു എന്ന് പറഞ്ഞ് കേസ് കൊടുത്തു ആ യൂണിറ്റ് പൂട്ടിച്ചത്.കേരളത്തിലെ മലിനീകരണവുമായി ബന്ധപ്പെട്ട നിയമങ്ങൾ ഒരിക്കലും ഒരു സ്ഥാപനത്തിനും അനുകൂലമല്ല.
പ്രത്യേകിച്ച് റെഡ് കാറ്റഗറിയിൽ വരുന്ന ഫ്രഷ് കട്ട് പോലുള്ള സ്ഥാപനങ്ങൾ.
മലിനീകരണവ്യമായി ബന്ധപ്പെട്ട് പരാതി ഉണ്ടായാൽ ആദ്യം പറയുന്നത് സ്ഥാപനത്തിൻ്റെ പ്രവർത്തനം താൽക്കാലികമായി നിർത്താനാണ്.
പിന്നെ ഉടമ കോടതിയും കേസുമായി നടന്ന് കാര്യങ്ങൾ ബോദ്യപ്പെടുത്തി അനുകൂല വിധി നേടിയെടുക്കണം.
അങ്ങനെയുള്ള നിയമങ്ങൾ ഉള്ള നാട്ടിൽ ഫ്രഷ് കട്ട് കമ്പനിക്ക് അനുകൂലമായി കോടതിയടക്കമുള്ള നിയമ സംവിധാനങ്ങൾ നിൽക്കുനുണ്ടെങ്കിൽ കമ്പനിയുടെ ഭാഗത്തല്ലെ ന്യായം?
അപ്പോൾ മനപ്പൂർവ്വം കമ്പനി പൂട്ടിക്കണം എന്ന ഉദേശം മാത്രമെ സമരത്തിനുള്ളു എന്നാണ് ഞാൻ കരുതുന്നത്.
വഴിയിലൂടെ വാഹനത്തിൽ കൊണ്ടു പോകുന്ന മാലിന്യങ്ങളിൽ നിന്നുള്ള സ്മൽ ആണ് നാട്ടുകാർക്ക് പ്രശ്നം ഉള്ളത്. അതിനുള്ള പരിഹാരം കണ്ടെത്തിയാൽ മതി.

മംഗലാപുരത്ത് ഉള്ളാളം എന്ന പ്രദേശത്ത് ആളുകൾ തിങ്ങി പാർക്കുന്ന സ്ഥലത്ത് 100 ന് അടുത്ത് മത്സ്യ വേസ്റ്റിറ്റിൽ നിന്നും ഉത്പനങ്ങൾ നിർമ്മിക്കുന്ന കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. ആർക്കും പരാതിയും ഇല്ല പ്രശ്നങ്ങളുമില്ല.കർണാടക തമിഴ്നാട് മാത്രം ഇരുനൂറിന് മുകളിൽ കമ്പനികൾ ഉണ്ട്.കേരളത്തിൽ ആകെ 5-6 കമ്പനികൾ കാണും.
ഇവിടെ പിടിക്കുന്ന മീനിൻ്റെ ഭൂരിപക്ഷം ഭാഗവും അവരാണ് കൊണ്ട് പോകുന്നത്. ഇതിൽ നിന്നുണ്ടാകുന്ന ഉത്പനങ്ങൾ ഭൂരിഭാഗവും എക്സ്പോർട്ടാണ് ചെയ്യുന്നത്.കേരളത്തിന് കിട്ടേണ്ട വരുമാനവും തൊഴിൽ സാദ്യതകളുമാണ് ഇവിടെ നടത്താൻ സമ്മതിക്കാത്തതിൻ്റെ പേരിൽ മറ്റുള്ളവർ കൊണ്ടു പോകുന്നത്.

നാട്ടിൽ കഴിഞ്ഞ ആറുമാസത്തിനിടക്ക് സർക്കാർ മുൻകൈ എടുത്ത് തുടങ്ങാൻ ഇരിക്കുന്ന പല മാലിന്യ സംസ്കരണ യൂണിറ്റുകൾക്കെതിരെ സമരങ്ങൾ നടക്കുകയാണ്.
എന്താണ് ഇവർ ഉദ്ദേശിക്കുന്നത്.
ഇവിടെ ഉണ്ടാകുന്ന വേസ്റ്റ് ഇവിടെ സംസ്കാരിക്കാതെ അന്യ നാട്ടിൽ കൊണ്ട് കളയണമെന്നാണോ?
ഇവിടെ നിന്നും യൂണിറ്റ് മാറ്റി മറ്റെവിടെക്കെങ്കിലും കൊണ്ട് പോയാലും ഇതൊക്കെ തന്നെ അല്ലെ സംഭവിക്കാൻ പോകുന്നത്.

ഫ്രഷ് കട്ട് പോലുള്ള സ്ഥാപനങ്ങൾ വന്നതോടെ ഇപ്പോൾ റോഡ് സൈഡിലും അന്യൻ്റെ പറമ്പിലും കൊണ്ട് വേസ്റ്റ് ഇടുന്നത് പൂർണമായും നിന്നില്ലേ.എനിക്കറിയാവുന്ന ചിക്കൻ കടക്കാരൻ പറഞ്ഞത് മുമ്പോക്കെ ഒരു പരിധിയിൽ കൂടുതൽ ഓർഡർ വന്നാൽ ടെൻഷൻ ആണ് ഇതിൻ്റെ വേസ്റ്റ് എന്ത് ചെയ്യുമെന്ന് അറിയില്ലാ എന്നാണ്. ചില കമ്പനികൾ ഫ്രീ ആയിട്ട് എടുത്തു മാറ്റുന്നു. ഇടനില നിക്കുന്നവർ അവർക്ക് ഒരു വരുമാനം കിട്ടുന്ന രീതിയിൽ ചാർജ് ഈടാക്കി സാധനങ്ങൾ കമ്പനികൾക്ക് കൊടുക്കുന്നു.എന്തായാലും റോഡ് വക്കത്തും പറമ്പിലും ഒന്നും കോഴി വേസ്റ്റ് കാണാനില്ല.

നിയമപരമായി പ്രവർത്തിക്കാൻ ഫ്രഷ് കട്ടിന് അവകാശമുണ്ടെങ്കിൽ അതിന് സർക്കാർ കൂടെ നിന്നെ ഒക്കു.അല്ലെങ്കിൽ ഇതേ പോലുള്ള സമരങ്ങൾ കാണുമ്പോൾ സ്ഥപനങ്ങൾ അടച്ചു പൂട്ടാൻ തുടങ്ങിയാൽ ഇനി അതിനെ നേരം കാണു.

കേരള ചരിത്രത്തിലാദ്യമായി സംസ്ഥാനത്തെ വനിതാ സംരംഭകർക്ക് വേണ്ടി മാത്രയാമൊരു വ്യവസായ പാർക്ക് യാഥാർത്ഥ്യമാകുന്നു. ഈ പദ്ധതിയി...
15/10/2025

കേരള ചരിത്രത്തിലാദ്യമായി സംസ്ഥാനത്തെ വനിതാ സംരംഭകർക്ക് വേണ്ടി മാത്രയാമൊരു വ്യവസായ പാർക്ക് യാഥാർത്ഥ്യമാകുന്നു. ഈ പദ്ധതിയിലൂടെ സ്ത്രീ സംരംഭകരെ വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് എത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

കഴിഞ്ഞ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി വലിയ തോതിൽ വനിതാ സംരംഭകർ മുന്നോട്ട് വരുന്നുണ്ട്. സംരംഭക വർഷത്തിന്റെ ഭാഗമായി രജിസ്റ്റർ ചെയ്ത സംരംഭകരിൽ 31 ശതമാനവും സ്ത്രീകളാണ്. സ്ത്രീ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സർക്കാർ സുപ്രധാനമായ ചട്ടങ്ങളിളും ഭേദഗതി വരുത്തിയിട്ടുണ്ട്. പഞ്ചായത്തുകളിലെ വീടുകളുടെ 50% വരെ സംരംഭം തുടങ്ങാനുള്ള സൗകര്യം ഇതിലൂടെ ലഭിക്കും. ഒഴിഞ്ഞ് കിടക്കുന്ന വീടുകളിൽ 100% സംരംഭം തുടങ്ങാൻ കഴിയും. സംരംഭകർക്ക് വേണ്ട നൈപുണ്യ വികസനവും സർക്കാർ ഉറപ്പാക്കും. കൂടാതെ, സംരംഭകരുടെ ഉൽപ്പന്നങ്ങൾ വിദേശ എക്സിബിഷനുകളിൽ പങ്കെടുപ്പിക്കുന്നതിന് ആവശ്യമായ സാമ്പത്തിക സഹായവും വ്യവസായ വകുപ്പ് നൽകുന്നുണ്ട്. ഓൺലൈൻ വിപണി സജീവമാക്കാൻ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കാൻ സ്ത്രീ സംരംഭകരെ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങളും സർക്കാരിൻ്റെ ഭാഗത്ത് നിന്നുണ്ടാകും.

നമുക്ക് മുന്നേറാം.. സർക്കാർ ഒപ്പമുണ്ട്.

12/10/2025
നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ബാധ്യത നിങ്ങളുടെ മരണത്തിനു ശേഷം നിയപരമായ അവകാശികൾക്കാണ്.കൂടാതെ മരിച്ചയാളുടെ സ്വത്തുക്കളിൽ നിന...
12/10/2025

നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ബാധ്യത നിങ്ങളുടെ മരണത്തിനു ശേഷം നിയപരമായ അവകാശികൾക്കാണ്.കൂടാതെ മരിച്ചയാളുടെ സ്വത്തുക്കളിൽ നിന്നും ഈടാക്കാൻ ബാങ്കിന് അധികാരവുമുണ്ട്.അവകാശികൾക്ക് ലഭിച്ച സ്വത്തിന്റെ മൂല്യത്തിന് അപ്പുറം ഒരു രൂപ പോലും നൽകേണ്ടതില്ല.സ്വന്തം കയ്യിൽ നിന്നും പണം നൽകാനും നിയമം പറയുന്നില്ല.
ഇത്തരം സാഹചര്യങ്ങൾ മറികടക്കാൻ ക്രെഡിറ്റ് കാർഡ് ഇൻഷുറൻസ് എടുക്കുന്നതിലൂടെ പരിഹരിക്കാൻ കഴിയും.

സർവീസ് റോഡുകൾ ടുവേ തന്നെയെന്ന് ദേശിയപാത അതോറിറ്റി
11/10/2025

സർവീസ് റോഡുകൾ ടുവേ തന്നെയെന്ന് ദേശിയപാത അതോറിറ്റി

😂😀
11/10/2025

😂😀

ഇന്നത്തെ വില നിലവാരം
11/10/2025

ഇന്നത്തെ വില നിലവാരം

കേരളത്തിലെ വനിതാ സംരംഭകരുടെ വളർച്ചയ്ക്ക് പുതിയ ദിശാബോധം നൽകുന്നതിനായി വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് സം ഘടിപ്പിക്കുന്ന 'കേ...
10/10/2025

കേരളത്തിലെ വനിതാ സംരംഭകരുടെ വളർച്ചയ്ക്ക് പുതിയ ദിശാബോധം നൽകുന്നതിനായി വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് സം ഘടിപ്പിക്കുന്ന 'കേരള വുമൺ ഓൺട്രപ്രണേഴ്സ് കോൺക്ലേവ് 2025' 2025 ഒക്ടോബർ 13ന് തൃശൂർ ലുലു ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ സംഘടിപ്പിക്കും.

ലോകബാങ്കിന്റെ പിന്തുണയോടെ നടപ്പാക്കുന്ന (RAMP - Raising and Accelerating MSME Performance) പദ്ധതിയുടെ ഭാഗമായാണ് കോൺക്ലേവ് ഒരുങ്ങുന്നത്. വനിതാ സംരംഭകത്വ മേഖലയിൽ പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർ, നിലവിലുള്ളവ വികസിപ്പിക്കാൻ ആഗ്രഹിക്കുന്നവർ എന്നിങ്ങനെ കൂടുതൽ പേരെ ഉൾക്കൊള്ളുന്ന ഒരു സംരംഭകത്വ അന്തരീക്ഷം കേരളത്തിൽ കെട്ടിപ്പടുക്കുന്നതിനുള്ള പ്രധാന ചുവടുവയ്പായിരിക്കും കോൺക്ലേവ്.

സംസ്ഥാനത്ത് ആറുവരിദേശീയപാത ആദ്യം പൂർത്തീകരിച്ച കരാറുകാർ എന്ന തിളക്കമാർന്ന നേട്ടം ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി സ്വ...
09/10/2025

സംസ്ഥാനത്ത് ആറുവരിദേശീയപാത ആദ്യം പൂർത്തീകരിച്ച കരാറുകാർ എന്ന തിളക്കമാർന്ന നേട്ടം ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി സ്വന്തമാക്കിയിരിക്കുന്നു! ഇതിനായി പരിശ്രമിച്ച മുഴുവൻ തൊഴിലാളികൾക്കും എൻജിനീയർമാർക്കും അഭിനന്ദനം. ഈ ചരിത്രനേട്ടത്തിനു സൊസൈറ്റിയെ പിന്തുണച്ച നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ, കേരളസംസ്ഥാന പൊതുമരാമത്തുവകുപ്പ്, ദേശീയ ഉപരിതലഗതാഗതമന്ത്രാലയം എന്നിവയുടെ ഉദ്യാഗസ്ഥരോടുള്ള നന്ദിയും പ്രകാശിപ്പിക്കുന്നു.
സംസ്ഥാനത്തെ വടക്കേയറ്റത്തെ സ്ട്രെച്ചായ തലപ്പാടി - ചെങ്കളയാണ് സൊസൈറ്റി നിർമ്മിച്ചത്. എല്ലാ ഘട്ടത്തിലും വേഗത്തിലും ഗുണമേന്മയിലും മികവിലും നിർമ്മാണം നിർവ്വഹിച്ച സൊസൈറ്റിക്ക് എൻഎച്ഛ്എഐയുടെ ആദ്യത്തെ മേജർ പ്രൊജക്ടിൻ്റെ നിർമ്മാണത്തിനുതന്നെ യൂണിയൻ ഗവണ്മെൻ്റിൻ്റെ 'ഹൈവേ എക്സലൻസ് അവാർഡ്' ലഭിച്ചു എന്നതും അഭിമാനപൂർവ്വം ഓർക്കുന്നു.
നാട്ടുകാർക്കും യാത്രക്കാർക്കും പരമാവധി ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ ഞങ്ങൾ ശ്രദ്ധിച്ചു. നാട്ടുകാരുടെ ആവശ്യങ്ങൾ അനുഭാവപൂർവ്വം കേട്ടു കഴിയുന്നത്ര പരിഹരിച്ചായിരുന്നു നിർമ്മാണം.
പദ്ധതിയുടെ പ്രധാന സവിശേഷതകൾ:
• 1800 കോടി രൂപ മൂല്യമുള്ള പദ്ധതി
• മൂന്നു വർഷം നിർമ്മാണകാലാവധി ഉണ്ടായിരുന്ന പദ്ധതിയുടെ പ്രവൃത്തി തുടങ്ങിയത് 2021 ഡിസംബറിൽ. ഡിസൈനിങ് മാറ്റങ്ങൾ, അഭൂതപൂർവ്വമായ മഴ തുടങ്ങിയ ബുദ്ധിമുട്ടുകൾ മറികടന്നാണ് ആദ്യ റീച്ചായി പൂർത്തിയാക്കിയത്.
• 2025 ജൂൺ 30 നകംതന്നെ 99% പ്രവൃത്തി പൂർത്തിയാക്കിയിരുന്നു.
• ഈ റീച്ചിലുണ്ട് - 30 ഒറ്റത്തൂണുകൾ, 4 വലിയ പാലങ്ങൾ, 4 ചെറു പാലങ്ങൾ, 9 അടിപ്പാതകൾ, 3 മേൽ നടപ്പാലങ്ങൾ.
* കേരളത്തിലെ ഏറ്റവും ഉയരവും വീതിയുമുള്ള ഒറ്റത്തൂൺ മേൽപ്പാലം — 27 മീറ്റർ വീതിയും 1.12 കിലോമീറ്റർ നീളവും.
• ഇരുഭാഗത്തും 35 കി.മീ നീളത്തിൽ സർവീസ് റോഡ് നിർമ്മാണം; 78 കി.മീ ഓവുചാലും സംരക്ഷണ ഭിത്തിയും.
* 24 മണിക്കൂർ നിരീക്ഷണസംവിധാനങ്ങൾ.
സുരക്ഷിതമായ യാത്രകളും വേഗമാർന്ന വികസനവും എന്നും തുടരട്ടെ.

രത്തന്‍ ടാറ്റ അന്തരിച്ചിട്ട് ഒക്ടോബര്‍ ഒന്‍പതിന് ഒരുവര്‍ഷം
09/10/2025

രത്തന്‍ ടാറ്റ അന്തരിച്ചിട്ട് ഒക്ടോബര്‍ ഒന്‍പതിന് ഒരുവര്‍ഷം

Address

Alappuzha
688012

Alerts

Be the first to know and let us send you an email when Samrambhakan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Samrambhakan:

Share

എന്നും സംരംഭകർക്കൊപ്പം!

മലയാളം ബിസിനസ് വാർത്തകൾക്കും വിശേഷങ്ങൾക്കും മാത്രമായൊരിടം. എന്നാൽ മുഖ്യധാരാ മാധ്യമങ്ങൾ ശ്രദ്ധിക്കാതെ പോകുന്ന സംരംഭകവാർത്തകൾക്ക് പ്രാധാന്യം നൽകുന്നു. സാമൂഹിക പ്രതിബദ്ധതയുള്ള സംരംഭങ്ങൾക്ക് പ്രോത്സാഹനം നൽകുന്ന കാര്യത്തിൽ ശ്രദ്ധ ചെലുത്തുന്നു. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വാർത്തകളും, അവരുടെ വിജയകഥകളും ആണ് പ്രഥമ ഉള്ളടക്കം. എന്നാൽ ദേശീയ, അന്തർദേശീയ വാണിജ്യ, വ്യവഹാര വിശേഷങ്ങളും ഉൾകൊള്ളിക്കുന്നു. കൂടാതെ സംരംഭകർക്കായുള്ള അവസരങ്ങൾ, പുതുസംരംഭകർക്ക് സംരംഭം തുടങ്ങുവാൻ ആവശ്യമുള്ള വിവരങ്ങളെ പറ്റിയുള്ള വിവരണങ്ങൾ, ബാങ്കിം​ഗ്, ഫിനാൻസ്, മാർക്കറ്റിംങ്, സെയിൽസ് തുടങ്ങിയ വിഷയത്തിലുള്ള പരിശീലനങ്ങൾ തുടങ്ങിയവും സംരംഭകനിലൂടെ പ്രചരിപ്പിക്കുന്നു.

samrambhakan.in എന്ന വെബ് പോർട്ടലിനൊപ്പം, ഫേസ്ബുക്ക്, ഇൻസ്റ്റാ​ഗ്രാം, യൂട്യൂബ്, വാട്സ്ആപ്പ്, ടെല​ഗ്രാം തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിലും സാന്നിദ്ധ്യം ഉണ്ടാകും. പൂർണ്ണമായും ഡിജിറ്റൽ മീഡിയയിലൂടെയായിരിക്കും സംരംഭകന്റെ പ്രസിദ്ധീകരണം. എഴുത്തിനെക്കാൾ, ന്യൂ മീഡിയയുടെ സ്വാധീനത്താൽ വീഡിയോയിലൂടെയും, മറ്റ് നൂതന ദൃശ്യമാധ്യമങ്ങളിലൂടെയും ആയിരിക്കും ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിക്കുന്നത്.

പുതിയ കച്ചവടക്കാർ, സ്റ്റാർട്ടപ്പ് സംരംഭകർ, സൂക്ഷമ, ചെറുകിട, ഇടത്തരം സംരംഭകർ തുടങ്ങയവരെയാണ് വായനക്കാർ ആയും കാഴ്ചക്കാരായും കരുതുന്നത്.

സംരംഭകനിലൂടെ മേൽപറഞ്ഞ കൂട്ടർക്ക് പുതിയ സംരംഭങ്ങൾ തുടങ്ങുവാനും, ഉള്ള സംരംഭങ്ങളെ മികവുറ്റതാക്കുവാനും സാധിക്കും.