Samrambhakan

Samrambhakan സംരഭക വിശേഷങ്ങൾക്ക് മാത്രമായി ഒരിടം

Follow On
Instagram - https://www.instagram.com/samrambhakan.in
Telegram Group - https://t.me/+8suHv5Vwr8tjMjdh

സംരംഭകർക്ക് മാത്രമായി ഒരിടം

വയനാട് തുരങ്കപാത നിര്‍മാണം തുടരാന്‍ ഹൈക്കോടതി അനുമതി. പദ്ധതിയുടെ പാരിസ്ഥിതിക അനുമതി ഉള്‍പ്പെടെ ചോദ്യം ചെയ്തുകൊണ്ട് വയനാട...
17/12/2025

വയനാട് തുരങ്കപാത നിര്‍മാണം തുടരാന്‍ ഹൈക്കോടതി അനുമതി. പദ്ധതിയുടെ പാരിസ്ഥിതിക അനുമതി ഉള്‍പ്പെടെ ചോദ്യം ചെയ്തുകൊണ്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ എ.കെ.ജയശങ്കരന്‍ നമ്പ്യാര്‍, ജോബിന്‍ സെബാസ്റ്റ്യന്‍ എന്നിവരുടെ ഉത്തരവ്. അതേസമയം, ഹര്‍ജിക്കാര്‍ക്ക് ആവശ്യമെങ്കില്‍ ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി.

16/12/2025
ഫ്രാൻസുമായി ഇന്ത്യ ഉണ്ടാക്കിയ റാഫാൽ കരാർ നടപ്പിലാക്കുന്നതിൽ കേരളവും സങ്കീർണമായ പങ്ക് വഹിക്കുന്നു. നമ്മുടെ കേരളത്തിൽ നിന്...
16/12/2025

ഫ്രാൻസുമായി ഇന്ത്യ ഉണ്ടാക്കിയ റാഫാൽ കരാർ നടപ്പിലാക്കുന്നതിൽ കേരളവും സങ്കീർണമായ പങ്ക് വഹിക്കുന്നു. നമ്മുടെ കേരളത്തിൽ നിന്നുള്ള എസ് എഫ് ഒ ടെക്നോളജീസ് 26 വിമാനങ്ങൾക്കും ആവശ്യമായ ആർബിഇ2 എഇഎസ്എ വയർ സ്ട്രക്ചേർഡ് റഡാറുകൾ നിർമ്മിക്കുന്നതിനുള്ള കരാർ നേടിയെടുത്തു.

ഏത് ദുസ്സഹമായ അന്തരീക്ഷത്തിലും ഹൈ റെസല്യൂഷൻ 3ഡി ചിത്രങ്ങൾ നൽകാൻ കഴിയുന്ന റഡാറുകൾ ശത്രുവിനെ നിരീക്ഷിക്കുന്നതിനും പ്രിസിഷൻ അറ്റാക്കിനും സഹായകമാണ്. റഫാൽ യുദ്ധവിമാനങ്ങളിൽ മെയ്ഡ് ഇൻ കേരള ഉൽപ്പന്നങ്ങളും ഉണ്ടാകുന്നു എന്നത് കേരളത്തിലെ കമ്പനികൾ അതിസങ്കീർണമായ സാങ്കേതികവിദ്യകൾ ഉൾപ്പെടെ നിഷ്പ്രയാസം കൈകാര്യം ചെയ്യാൻ സജ്ജമാണ് എന്ന് തെളിയിക്കുന്നതുകൂടിയാണ്.

2026ൽ പ്രാഥമിക ഓഹരി വില്പനയ്ക്കാണ് (ഐ.പി.ഒ) ജിയോ ഒരുങ്ങുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഐ.പി.ഒ നടത്താനാണ് ജിയോ ഒരുങ്ങുന്ന...
16/12/2025

2026ൽ പ്രാഥമിക ഓഹരി വില്പനയ്ക്കാണ് (ഐ.പി.ഒ) ജിയോ ഒരുങ്ങുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഐ.പി.ഒ നടത്താനാണ് ജിയോ ഒരുങ്ങുന്നത്.



കേരളത്തിൽ നിന്നുള്ള ലിസ്റ്റഡ് കമ്പനിയായ കിംഗ്സ് ഇൻഫ്രാ വെഞ്ച്വേഴ്‌സ് ചെയർമാനും എംഡിയുമായ ഷാജി ബേബി ജോൺ (65) അന്തരിച്ചു.മ...
15/12/2025

കേരളത്തിൽ നിന്നുള്ള ലിസ്റ്റഡ് കമ്പനിയായ കിംഗ്സ് ഇൻഫ്രാ വെഞ്ച്വേഴ്‌സ് ചെയർമാനും എംഡിയുമായ ഷാജി ബേബി ജോൺ (65) അന്തരിച്ചു.മുൻമന്ത്രി ബേബി ജോണിൻ്റെ മകനും ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോണിൻ്റെ ജേഷ്ഠ സഹോദരനുമാണ്.

ഭൗതികശരീരം നാളെ (16.12.2025) രാവിലെ 9 മണിക്ക് കൊല്ലം ശങ്കേഴ്സ് ആശുപത്രിക്ക് സമീപമുള്ള കുടുംബ വീട്ടിലും ഉച്ചയ്ക്ക് 2.30 മുതൽ നീണ്ടകര വയലിൽ വീട്ടിലെയും പൊതുദർശനത്തിനു ശേഷം 3.30 ന് നീണ്ടകര സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ സംസ്കാര ചടങ്ങുകൾ നടത്തുന്നതായിരിക്കും.

ഭാര്യ : റീത്ത
മക്കൾ : ബേബിജോൺ ജൂനിയർ, പീറ്റർ ജോൺ

രാജ്യത്ത് അക്വാ കൾച്ചർ വ്യവസായത്തിന് വിപ്ലവകരമായ തുടക്കം കുറിക്കുകയും ഈ രംഗത്ത് ദേശീയ തലത്തിൽ നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട് ഷാജി ബേബിജോൺ.ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതിയിലും മത്സ്യകൃഷി വ്യവസായത്തിലും അസാധാരണമായ ഒരു പാരമ്പര്യം അവശേഷിപ്പിച്ചുകൊണ്ടാണ് അദ്ദേഹം വിടവാങ്ങിയത്.

ഇന്ത്യൻ സമുദ്രോത്പന്ന ആവാസവ്യവസ്ഥയെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ച ഒരു പയനിയർ ശക്തിയും ദീർഘവീക്ഷണമുള്ള നേതാവുമായി ശ്രീ. ഷാജി ബേബി ജോൺ പരക്കെ കണക്കാക്കപ്പെടുന്നു. സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റിയുമായും (എംപിഇഡിഎ) നിരവധി സർക്കാർ, വ്യവസായ സ്ഥാപനങ്ങളുമായും അടുത്ത ബന്ധം പുലർത്തുന്നതിലൂടെ, നയരൂപീകരണം, അടിസ്ഥാന സൗകര്യ വികസനം, സമുദ്രോത്പന്ന കയറ്റുമതിയിൽ ഇന്ത്യയുടെ ആഗോള സാന്നിധ്യം ശക്തിപ്പെടുത്തൽ എന്നിവയിൽ അദ്ദേഹം ഗണ്യമായ സംഭാവന നൽകി. അന്താരാഷ്ട്ര വിപണികളിൽ ഇന്ത്യൻ സമുദ്രോത്പന്നങ്ങളെ മത്സരാധിഷ്ഠിതമായി സ്ഥാപിക്കാൻ അദ്ദേഹത്തിന്റെ നേതൃത്വം സഹായിച്ചു.

കേരളത്തിൽനിന്നൊരു പെർഫ്യൂം സ്റ്റാർട്ടപ്പ്; രണ്ടുകോടി രൂപ സമാഹരിച്ച് ക്ലൈൻകൊച്ചി: തൃശ്ശൂർ കുന്നംകുളം സ്വദേശിയായ യുവ സംരംഭ...
10/12/2025

കേരളത്തിൽനിന്നൊരു പെർഫ്യൂം സ്റ്റാർട്ടപ്പ്; രണ്ടുകോടി രൂപ സമാഹരിച്ച് ക്ലൈൻ

കൊച്ചി: തൃശ്ശൂർ കുന്നംകുളം സ്വദേശിയായ യുവ സംരംഭകൻ അമൽ സ്വഹ്ബാന്റെ നേതൃത്വത്തിലുള്ള മിറേ കൺസ്യൂമർ പ്രോഡക്ട്‌സ് എന്ന സ്റ്റാർട്ടപ്പ് സംരംഭം പ്രീ-സീഡ് റൗണ്ടിലൂടെ രണ്ടുകോടി രൂപയുടെ മൂലധന നിക്ഷേപം സ്വന്തമാക്കി. ‘ക്ലൈൻ’ (klyne.in) എന്ന ബ്രാൻഡിൽ ഡയറക്ട് ടു കൺസ്യൂമർ (ഡി2സി) പെർഫ്യൂം അവതരിപ്പിക്കുന്നതിനു മുന്നോടിയായാണ് മലയാളികളായ ഏതാനും വ്യവസായികളിൽനിന്നുൾപ്പെടെ ഫണ്ട് സ്വരൂപിച്ചിരിക്കുന്നത്. 2026 ജനുവരിയോടെ പെർഫ്യൂം വിപണിയിലെത്തിക്കാനാണ് പദ്ധതിയെന്ന് ക്ലൈൻ സ്ഥാപകനും സിഇഒയുമായ അമൽ സ്വഹ്ബാൻ പറഞ്ഞു. മാസ് പ്രീമിയം വിഭാഗത്തിലുള്ള പെർഫ്യൂമായിരിക്കും അവതരിപ്പിക്കുക. കേരളത്തിൽനിന്ന് ഒരു ആഗോള ബ്രാൻഡ് പടുത്തുയർത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജിൽനിന്ന് ബിടെക്കും ഐഐഎം ഇന്ദോറിൽ നിന്ന് എംബിഎയും പൂർത്തിയാക്കിയ ശേഷം ഏതാനും കമ്പനികളിലായി പ്രവർത്തിച്ചുവരുകയായിരുന്നു അമൽ.

A Perfume Startup from Kerala: Klyne Raises Rs. 2 Crore in Pre-Seed Round

Kochi: Mirae Consumer Products Pvt Ltd, a startup led by Amal Zohban, a young entrepreneur from Kunnamkulam, Thrissur, has raised INR 2 crore in a pre-seed funding round. The funds were secured from a group of investors, including several Malayali entrepreneurs, ahead of the launch of their direct-to-consumer (D2C) perfume brand Klyne (klyne.in).

According to Amal Zohban, Founder and CEO of Klyne, the brand is set to hit the market by mid-January 2026. Positioned in the mass-premium segment, Klyne aims to offer high-quality fragrances at accessible prices. “Our goal is to build a global brand from Kerala,” he said.

Amal is an alumnus of Government Engineering College, Kannur, and IIM Indore. Before founding Klyne, he worked with several companies across sectors.

✳️Join my exclusive Telegram community:
https://bit.ly/3A6zuxq

✳️Join my Whatsapp Channel: http://bit.ly/46ZXro4

✳️For latest updates on Malayali Startups, Entrepreneurs and Kerala Companies follow me: R.Roshan

ടോള്‍ പിരിവിനുള്ള നിലവിലെ സംവിധാനം ഒരുവര്‍ഷത്തിനുള്ളില്‍ ഇല്ലാതാകുമെന്ന് ആവര്‍ത്തിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത...
09/12/2025

ടോള്‍ പിരിവിനുള്ള നിലവിലെ സംവിധാനം ഒരുവര്‍ഷത്തിനുള്ളില്‍ ഇല്ലാതാകുമെന്ന് ആവര്‍ത്തിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. തടസ്സമില്ലാതെ യാത്ര ഉറപ്പാക്കുന്നതിനുള്ള പുതിയ ഒരു ഇലക്ട്രോണിക് സംവിധാനം ഒരുക്കുമെന്നാണ് മന്ത്രി ഉറപ്പുനല്‍കിയിരിക്കുന്നത്. ദേശീയപാതകളില്‍ പുതുതായി ഒരുക്കാന്‍ ഉദേശിക്കുന്ന ഈ സംവിധാനം പത്ത് സ്ഥലങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

2 ഇന്ത്യന്‍ സുഹൃത്തുക്കള്‍ വാടകയ്ക്ക് തുടങ്ങിയ സംരംഭം, ഇന്ന് ഇന്ത്യയിലെ നമ്പര്‍ വൺ. https://malayalam.economictimes.com/...
07/12/2025

2 ഇന്ത്യന്‍ സുഹൃത്തുക്കള്‍ വാടകയ്ക്ക് തുടങ്ങിയ സംരംഭം, ഇന്ന് ഇന്ത്യയിലെ നമ്പര്‍ വൺ.

https://malayalam.economictimes.com/msme/indigo-success-story-2-indian-friends-started-with-single-rented-plane-now-become-indias-largest-airline-company/articleshow/125812229.cms?fbclid=iwdGRjcAOiA9fLbGNrCiJryWV6Gu5rZ-VuqLGapvNyeuNuZ_Bx_2nNrDOe1rah27WbN7eaOBpqvvLTF6C-eayDy6mSO-Bp-C2lvfXe6hz16WKhzF6eSrCN9uH5yNyhzyXKq6HC_aem_dyguml0mpxmmcoxi2ukqrq

2025 ഡിസംബർ 3-നോടെ വാണിജ്യ പ്രവർത്തനങ്ങളുടെ ഒന്നാം വാർഷികം ആഘോഷിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, 2024 ഡിസംബർ 3-ന് ...
07/12/2025

2025 ഡിസംബർ 3-നോടെ വാണിജ്യ പ്രവർത്തനങ്ങളുടെ ഒന്നാം വാർഷികം ആഘോഷിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, 2024 ഡിസംബർ 3-ന് ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചതിന് ശേഷം വെറും ഒരു വർഷത്തിനുള്ളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ട്രയൽ റൺ കാലയളവായ 2024 ജൂലൈ 11 മുതൽ ഡിസംബർ 2 വരെ വിജയകരമായി പൂർത്തിയാക്കിയതിന്റെ തുടർന്ന് ആരംഭിച്ച പ്രവർത്തനങ്ങളിൽ, വിഴിഞ്ഞം 542 കപ്പലുകളെയും അതിൽ 23 അൾട്രാ ലാർജ് കണ്ടെയ്‌നർ കപ്പലുകളെയും (ULCV) കൈകാര്യം ചെയ്തു. 1,165,785 TEU കണ്ടെയ്നർ നീക്കവുമായി ആദ്യ വർഷം തന്നെ 116% കപ്പാസിറ്റി ഉറ്റിലൈസേഷൻ കൈവരിച്ച് അപൂർവമായ നേട്ടം വിഴിഞ്ഞം സ്വന്തമാക്കി.

നെഹ്‌റുവിന്റെ ആശങ്കയ്ക്ക് പരിഹാരമായി ജെ.ആര്‍.ഡി. ടാറ്റ തുടങ്ങിയ സംരംഭം; ചുമതല ഏല്‍പ്പിച്ചത് സിമോണിനെ ആര്‍. റോഷന്‍ എഴുതി ...
06/12/2025

നെഹ്‌റുവിന്റെ ആശങ്കയ്ക്ക് പരിഹാരമായി ജെ.ആര്‍.ഡി. ടാറ്റ തുടങ്ങിയ സംരംഭം; ചുമതല ഏല്‍പ്പിച്ചത് സിമോണിനെ

ആര്‍. റോഷന്‍ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച രത്തന്‍ ടാറ്റയുടെ ജീവചരിത്രമായ ‘രത്തന്‍ ടാറ്റ ഒരു ഇന്ത്യന്‍ വിജയഗാഥ’ എന്ന പുസ്തകത്തില്‍നിന്നൊരു ഭാഗം വായിക്കാ..

Read more at: https://www.mathrubhumi.com/books/excerpts/ratan-tata-biography-business-reforms-nehru-jrd-s4s47qi8

2023 ജൂലൈ മാസത്തിലാണ് കൊച്ചിയിൽ പോളിപ്രൊപ്പിലീൻ നിർമ്മാണ യൂണിറ്റ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകൾ ഭാരത് ...
05/12/2025

2023 ജൂലൈ മാസത്തിലാണ് കൊച്ചിയിൽ പോളിപ്രൊപ്പിലീൻ നിർമ്മാണ യൂണിറ്റ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകൾ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡുമായി നടത്തുന്നത്. ഉറപ്പ് നൽകിയിരുന്നില്ലെങ്കിലും അനുഭാവപൂർണമായിത്തന്നെ പദ്ധതി കേരളത്തിൽ നടപ്പിലാക്കാൻ ശ്രമിക്കുമെന്ന് അന്ന് അവർ ഉറപ്പ് നൽകിയിരുന്നു. പിന്നീട് നിരവധി തവണ തുടർചർച്ചകൾ നടത്തി ഒടുവിൽ ഇൻവെസ്റ്റ് കേരളയിൽ ഫൈനലൈസ് ചെയ്ത 5044 കോടിയുടെ ബൃഹത്തായ പദ്ധതിയുടെ നിർമ്മാണം ആരംഭിച്ച സന്തോഷം നിങ്ങളുമായി പങ്കുവെക്കുകയാണ്. 42 ഏക്കറിൽ ബിപിസിഎലിൻ്റെ റിഫൈനറിയിലാണ് ലോകോത്തര നിലവാരത്തിലുള്ള പോളി പ്രൊപ്പിലീൻ യൂണിറ്റും അനുബന്ധ വ്യവസായ യൂണിറ്റുകളും ആരംഭിക്കാൻ പോകുന്നത്.

ദൈനംദിന ജീവിതത്തിൽ നാം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്കാവശ്യമായ പോളി പ്രൊപ്പിലീൻ വലിയ തോതിൽ ഈ യൂണിറ്റിൽ നിന്ന് ഉൽപാദിപ്പിക്കാൻ സാധിക്കും. ബാഗുകൾ, വീട്ടുപകരണങ്ങൾ, ബോക്സുകൾ, ഷീറ്റ്, പാക്കേജിങ്ങ് ഫിലിംസ് തുടങ്ങി നിരവധി അവശ്യസാധനങ്ങൾ നിർമ്മിക്കുന്നതിന് ദക്ഷിണേന്ത്യയിലാകെ പോളി പ്രൊപ്പിലീൻ വിതരണം ചെയ്യാൻ ഈ യൂണിറ്റിന് സാധിക്കും.

ഹൈസ്കിൽ ആവശ്യമുള്ള നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നതിനൊപ്പം പെട്രോകെമിക്കൽ വ്യവസായങ്ങളുടെ ഹബ്ബായി മാറുകയെന്ന കേരളത്തിൻ്റെ ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ഏട് കൂടിയാകും കൊച്ചിൻ റിഫൈനറിയിൽ പൂർത്തിയാകുന്ന പുതിയ പ്ലാൻ്റ്.

ആശുപത്രി മേഖലയിലെ വിദേശ നിക്ഷേപം അപകടമല്ല, വളർച്ചയ്ക്കായുള്ള അവസരംകേരളം ആസ്ഥാനമായുള്ള ബേബി മെമ്മോറിയൽ ഹോസ്പിറ്റൽസ് (ബിഎം...
03/12/2025

ആശുപത്രി മേഖലയിലെ വിദേശ നിക്ഷേപം അപകടമല്ല, വളർച്ചയ്ക്കായുള്ള അവസരം

കേരളം ആസ്ഥാനമായുള്ള ബേബി മെമ്മോറിയൽ ഹോസ്പിറ്റൽസ് (ബിഎംഎച്ച്) ദക്ഷിണേന്ത്യയിലെ മുൻനിര ആശുപത്രിശൃംഖലയാകാനുള്ള ഒരുക്കത്തിലാണ്. 2024-ൽ യുഎസ് കേന്ദ്രമായുള്ള ആഗോള നിക്ഷേപക സ്ഥാപനമായ കെകെആർ 2,500 കോടി രൂപയുടെ മൂലധന നിക്ഷേപം നടത്തി, ബിഎംഎച്ചിന്റെ ഏതാണ്ട് 70 ശതമാനം ഓഹരി സ്വന്തമാക്കിയിട്ടുണ്ട്. ഇതോടെയാണ് മൂന്നര പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള ബിഎംഎച്ചിന്റെ വളർച്ചയ്ക്ക് വേഗം കൂടിയത്. ലോകത്തിലെതന്നെ ഏറ്റവും വലിയ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ കെകെആറിന്റെ ഇന്ത്യയിലെ ഹെൽത്ത്‌കെയർ രംഗത്തെ ഹോൾഡിങ് കമ്പനിയായി മാറിയിരിക്കുകയാണ് ബിഎംഎച്ച്. കമ്പനിയുടെ വളർച്ചാലക്ഷ്യങ്ങളെക്കുറിച്ച് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. കെ.ജി.അലക്‌സാണ്ടർ ‘മാതൃഭൂമി’യുമായി സാംസാരിക്കുന്നു.

കോഴിക്കോട്ടെ ഒരൊറ്റ ആശുപത്രിയിൽനിന്ന് വലിയൊരു ഹെൽത്ത്‌കെയർ ഗ്രൂപ്പായി ബിഎംഎച്ച് വളരുകയാണല്ലോ?

കോഴിക്കോട്ടെ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിന് പുറമെ, കണ്ണൂർ, തൊടുപുഴ എന്നിവിടങ്ങളിലാണ് സാന്നിധ്യമുണ്ടായിരുന്നത്. പയ്യന്നൂരിൽ 200 കിടക്കകളുള്ള ആശുപത്രിയെയും വടകരയിൽ 250 കിടക്കകളുള്ള ആശുപത്രിയെയും ഏറ്റെടുത്തിട്ടുണ്ട്. ഇവയെല്ലാം ബിഎംഎച്ച് എന്ന പേരിലാണ് അറിയപ്പെടുന്നത്. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ 15 ഏക്കറിൽ ഏഴു ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ 500 കിടക്കകളുള്ള അത്യാധുനിക ആശുപത്രിയുടെ നിർമാണം അവസാനഘട്ടത്തിലാണ്. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ഇത് പ്രവർത്തനസജ്ജമാകും. ഇവയെല്ലാം സജ്ജമാകുന്നതോടെ, കേരളത്തിലെ രണ്ടാമത്തെ വലിയ ആശുപത്രി ശൃംഖലയായി ബിഎംഎച്ച് മാറും. ചെന്നൈയ്ക്ക് സമീപം വെല്ലൂരിലെ നറൂവി ഹോസ്പിറ്റൽസിന്റെയും കോഴിക്കോട്ടെ മേയ്ത്ര ഹോസ്പിറ്റലിന്റെയും ഭൂരിഭാഗം ഓഹരികൾ സ്വന്തമാക്കിയിട്ടുണ്ട്. ഇവയുടെ ബ്രാൻഡ് നിലനിർത്തും. ഇതിനുപുറമെ, ചെന്നൈ ഒഎംആർ റോഡിൽ ആറ് ഏക്കർ സ്ഥലവും നാലു ലക്ഷം ചതുരശ്രയടി കെട്ടിടവും ഏറ്റെടുത്തിട്ടുണ്ട്. അവിടെ 300 കിടക്കകളുള്ള അത്യാധുനിക ആശുപത്രി ഉടൻ സജ്ജമാകും.

തമിഴ്‌നാട്ടിലേക്കും സാന്നിധ്യം വ്യാപിപ്പിക്കുകയാണല്ലോ?

തമിഴ്‌നാട്ടിലേക്ക് മാത്രമല്ല, കർണാടക, ആന്ധ്ര, തെലങ്കാന എന്നിങ്ങനെ ദക്ഷിണേന്ത്യ മുഴുവൻ പ്രവർത്തനം വിപുലീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

ഇനിയും ഏറ്റെടുക്കലുകൾ ഉണ്ടാകുമോ?

സ്വന്തം നിലയിലും ഏറ്റെടുക്കലുകളിലൂടെയും മുന്നോട്ടുപോകാനാണ് പദ്ധതി.

വൻകിട വിദേശ നിക്ഷേപക സ്ഥാപനങ്ങൾ കേരളത്തിലെ ആശുപത്രി മേഖലയിലേക്ക് ചുവടുറപ്പിക്കുന്നത് ആശങ്കപ്പെടുത്തുന്നതാണ് എന്ന നിലയിൽ പ്രചാരണങ്ങൾ വ്യാപകമാകുകയാണ്?

വൻകിട നിക്ഷേപം വരുന്നതുമൂലം നാടിനുണ്ടാകുന്ന ഗുണങ്ങളെക്കുറിച്ച് വിലയിരുത്താൻ ആരും തയ്യാറാകുന്നില്ലെന്നത് ഖേദകരമാണ്. മറ്റു മേഖലകളിലൊക്കെ നിക്ഷേപം ആകർഷിക്കാൻ കൊണ്ടുപിടിച്ച് മേളകളും സംഗമങ്ങളും സംഘടിപ്പിക്കുമ്പോൾ ആരോഗ്യപരിപാലന മേഖലയിൽ മാത്രം എന്തുകൊണ്ട് ഇത്തരം നിക്ഷേപം വന്നുകൂടാ. കൂടുതൽ നിക്ഷേപം എത്തുന്നതോടെ ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാനസൗകര്യങ്ങളും മെഷിനറികളും സാങ്കേതികവിദ്യയുമൊക്കെ കുറഞ്ഞ ചെലവിൽ ആശുപത്രികളിൽ ഒരുക്കാൻ കഴിയും. പയ്യന്നൂർ, തൊടുപുഴ, പെരുമ്പാവൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോലും അന്താരാഷ്ട്ര നിലവാരത്തിലുള്ള ആരോഗ്യപരിരക്ഷ ഉറപ്പാക്കാൻ ഇപ്പോൾ ഞങ്ങൾക്ക് കഴിയുന്നതും വലിയ തോതിലുള്ള ഈ ഫണ്ട് വന്നതുകൊണ്ടാണ്. മാത്രമല്ല, ധാരാളം തൊഴിലവസരങ്ങളും ഇതുവഴി സൃഷ്ടിക്കപ്പെടുന്നു.

കൂടുതൽ നിക്ഷേപം വരുന്നതോടെ, ആരോഗ്യപരിരക്ഷയ്ക്ക് ചെലവേറുമെന്നാണ് ആക്ഷേപം?

വലിയ തോതിലുള്ള നിക്ഷേപം വരുന്നത് സാധാരണക്കാർക്ക് ആരോഗ്യപരിരക്ഷ അപ്രാപ്യമാക്കുമെന്ന ധാരണ തെറ്റാണ്. ന്യായമായ ചെലവിൽ മികച്ച സേവനം ഒരുക്കുക എന്നതാണ് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽസിന്റെ ലക്ഷ്യം. പുതിയ നിക്ഷേപകർ എത്തിയതിന്റെ പേരിൽ ആ ലക്ഷ്യത്തിൽനിന്ന് ഞങ്ങൾ പിന്നോട്ടുപോയിട്ടില്ല.

മെഡിക്കൽ ടൂറിസം രംഗത്തെ സാധ്യതകൾ?

ദേശീയ പാതയുടെ നിർമാണം പൂർത്തിയാകുന്നതോടെ റോഡ് കണക്ടിവിറ്റി മെച്ചപ്പെടും. എന്നാൽ, കൂടുതൽ വിദേശ നഗരങ്ങളിൽനിന്നുള്ള വിമാനസർവീസുകൾകൂടി മെച്ചപ്പെട്ടാൽ മാത്രമേ വിദേശത്തുനിന്ന് കോഴിക്കോട്, കണ്ണൂർ പോലുള്ള സ്ഥലങ്ങളിൽ ചികിത്സ തേടി എത്തുന്നവരുടെ എണ്ണം കൂടുകയുള്ളൂ.

“Foreign investment in hospitals isn’t a threat—it’s a growth opportunity,” says Dr K.G. Alexander, CMD of Baby Memorial Hospitals. With KKR’s Rs. 2,500 Cr backing, BMH is expanding across South India.

✳️Join my exclusive Telegram community:
https://bit.ly/3A6zuxq

✳️Join my Whatsapp Channel: http://bit.ly/46ZXro4

✳️For latest updates on Malayali Startups, Entrepreneurs and Kerala Companies follow me: R.Roshan

Address

Alappuzha
688012

Alerts

Be the first to know and let us send you an email when Samrambhakan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Samrambhakan:

Share

എന്നും സംരംഭകർക്കൊപ്പം!

മലയാളം ബിസിനസ് വാർത്തകൾക്കും വിശേഷങ്ങൾക്കും മാത്രമായൊരിടം. എന്നാൽ മുഖ്യധാരാ മാധ്യമങ്ങൾ ശ്രദ്ധിക്കാതെ പോകുന്ന സംരംഭകവാർത്തകൾക്ക് പ്രാധാന്യം നൽകുന്നു. സാമൂഹിക പ്രതിബദ്ധതയുള്ള സംരംഭങ്ങൾക്ക് പ്രോത്സാഹനം നൽകുന്ന കാര്യത്തിൽ ശ്രദ്ധ ചെലുത്തുന്നു. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വാർത്തകളും, അവരുടെ വിജയകഥകളും ആണ് പ്രഥമ ഉള്ളടക്കം. എന്നാൽ ദേശീയ, അന്തർദേശീയ വാണിജ്യ, വ്യവഹാര വിശേഷങ്ങളും ഉൾകൊള്ളിക്കുന്നു. കൂടാതെ സംരംഭകർക്കായുള്ള അവസരങ്ങൾ, പുതുസംരംഭകർക്ക് സംരംഭം തുടങ്ങുവാൻ ആവശ്യമുള്ള വിവരങ്ങളെ പറ്റിയുള്ള വിവരണങ്ങൾ, ബാങ്കിം​ഗ്, ഫിനാൻസ്, മാർക്കറ്റിംങ്, സെയിൽസ് തുടങ്ങിയ വിഷയത്തിലുള്ള പരിശീലനങ്ങൾ തുടങ്ങിയവും സംരംഭകനിലൂടെ പ്രചരിപ്പിക്കുന്നു.

samrambhakan.in എന്ന വെബ് പോർട്ടലിനൊപ്പം, ഫേസ്ബുക്ക്, ഇൻസ്റ്റാ​ഗ്രാം, യൂട്യൂബ്, വാട്സ്ആപ്പ്, ടെല​ഗ്രാം തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിലും സാന്നിദ്ധ്യം ഉണ്ടാകും. പൂർണ്ണമായും ഡിജിറ്റൽ മീഡിയയിലൂടെയായിരിക്കും സംരംഭകന്റെ പ്രസിദ്ധീകരണം. എഴുത്തിനെക്കാൾ, ന്യൂ മീഡിയയുടെ സ്വാധീനത്താൽ വീഡിയോയിലൂടെയും, മറ്റ് നൂതന ദൃശ്യമാധ്യമങ്ങളിലൂടെയും ആയിരിക്കും ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിക്കുന്നത്.

പുതിയ കച്ചവടക്കാർ, സ്റ്റാർട്ടപ്പ് സംരംഭകർ, സൂക്ഷമ, ചെറുകിട, ഇടത്തരം സംരംഭകർ തുടങ്ങയവരെയാണ് വായനക്കാർ ആയും കാഴ്ചക്കാരായും കരുതുന്നത്.

സംരംഭകനിലൂടെ മേൽപറഞ്ഞ കൂട്ടർക്ക് പുതിയ സംരംഭങ്ങൾ തുടങ്ങുവാനും, ഉള്ള സംരംഭങ്ങളെ മികവുറ്റതാക്കുവാനും സാധിക്കും.