TRA News

TRA News News and Views from Thathampally Residents' Association, Alappuzha-688013, Kerala, India

11/05/2026

ടിആർഎ ഇതേ ദിവസം മുൻവർഷങ്ങളിൽ...

11.05.2026

ജെസി ഡോമനിക്കിന് മികവഴക് പുരസ്കാരം ആലപ്പുഴ: വിശിഷ്ടാധ്യാപനത്തിനുള്ള സംസ്ഥാന മികവഴക് 2026 പുരസ്കാരത്തിന് ആലപ്പുഴ തുമ്പോളി...
11/05/2026

ജെസി ഡോമനിക്കിന്
മികവഴക് പുരസ്കാരം

ആലപ്പുഴ: വിശിഷ്ടാധ്യാപനത്തിനുള്ള സംസ്ഥാന മികവഴക് 2026 പുരസ്കാരത്തിന് ആലപ്പുഴ തുമ്പോളി എസ്എൻവി എൽപി സ്കൂൾ അധ്യാപിക ജെസി ഡോമനിക് അർഹയായി. വിദ്യാർത്ഥികളുടെയും രക്ഷാകർത്താക്കളുടെയും അർത്ഥപൂർണമായ പങ്കാളിത്തം ക്ലാസിൽ ഉറപ്പാക്കാൻ അനുഭവാധിഷ്ഠിത പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുവെന്നു ചൂണ്ടിക്കാട്ടിയാണിത്.

കലവൂർ സോഷ്യോ ഇക്കണോമിക് സെന്ററിൽ മെയ്‌ 9, 10 തീയതികളിൽ സംസ്ഥാന സർഗാത്‌മക അധ്യാപക വേദി സംഘടിപ്പിച്ച 'മികവഴക് 2026' അധ്യാപക സംഗമത്തിലാണ് പാഠപുസ്തകരചനാ സമിതി അധ്യക്ഷനും വിദ്യാഭ്യാസവിദഗ്ധ നുമായ ഡോ. ടി.പി. കലാധരൻ പുരസ്‌കാരം സമ്മാനിച്ചത്.

ഭർത്താവ്: രാജു തോമസ് ആറാട്ടുകുളം. മക്കൾ: നിയ തങ്കം രാജു, നേഹ അന്ന രാജു.

ഫോട്ടോ: അധ്യാപിക ജെസി ഡോമനിക്.

11.05.2026

ആലപ്പുഴ വൈഎംസിഎ സൗജന്യമായി  പഠനോപകരണങ്ങൾ വിതരണം ചെയ്യും ആലപ്പുഴ: വൈഎംസിഎയുടെ ആഭിമുഖ്യത്തിൽ ഇ. ജഗൻ ഫിലിപ്പോസ് മെമ്മോറിയൽ ...
11/05/2026

ആലപ്പുഴ വൈഎംസിഎ സൗജന്യമായി പഠനോപകരണങ്ങൾ വിതരണം ചെയ്യും

ആലപ്പുഴ: വൈഎംസിഎയുടെ ആഭിമുഖ്യത്തിൽ ഇ. ജഗൻ ഫിലിപ്പോസ് മെമ്മോറിയൽ പഠനോപകരണ വിതരണം നടത്തും. സാമൂഹ്യ പ്രവർത്തകനും വൈഎംസിഎ ഡയറക്ടർ ബോർഡ് അംഗവുമായിരുന്നു ഇ. ജഗൻ ഫിലിപ്പോസ്.

ദരിദ്ര സാഹചര്യങ്ങളിലുള്ള 1 മുതൽ 7-ാം ക്ലാസ് വരെ ക്ലാസുകളിൽ പഠിക്കുന്ന തെരെഞ്ഞെടുക്കപ്പെടുന്ന ആലപ്പുഴ മുനിസിപ്പാലിറ്റി പരിധിയിലുള്ള 100 സ്കൂൾ വിദ്യാർഥികൾക്ക് 2026-27 വിദ്യാലയ വർഷാരംഭത്തിന് മുന്നോടിയായി പഠനോപകരണങ്ങൾ സൗജന്യമായി വിതരണം ചെയ്യുമെന്നു പ്രസിഡന്റ്‌ മൈക്കിൾ മത്തായി അറിയിച്ചു. സ്കൂബിഡേ ബാഗ്, വാട്ടർ ബോട്ടിൽ, കുട, 10 നോട്ട് ബുക്ക് എന്നിവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

നിശ്ചിത മാനദണ്ഡങ്ങളിൽ ഉൾപ്പെടുന്നവർ വിദ്യാർഥിയുടെ പേര്, ക്ലാസ്, സ്കൂൾ, രക്ഷകർത്താവിന്റെ പേരും ജോലിയും വാർഡും മൊബൈൽ ഫോൺ നമ്പറും സഹിതമുള്ള മേൽവിലാസം, മാനദണ്ഡ കാറ്റഗറി ഉൾപ്പടെയുള്ള അപേക്ഷ വാർഡ് കൗൺസിലറുടെ ശുപാർശ ഒപ്പ് സഹിതം 2026 മെയ്‌ 16-നു മുൻപ് ഏബ്രഹാം കുരുവിള, ജനറൽ സെക്രട്ടറി, വൈഎംസിഎ, ആലപ്പുഴ-യിൽ എത്തിക്കണം. കൂടുതൽ വിവരങ്ങൾക്ക് മൊബൈൽ: 9539822362.

മാനദണ്ഡങ്ങൾ:

* സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ബിപിഎൽ വിഭാഗം കുടുംബങ്ങളിലെ കുട്ടികൾ
* അനാഥരോ അല്ലെങ്കിൽ മാതാപിതാക്കളിൽ ഒരാൾ നഷ്ടപ്പെട്ടവരോ ആയ കുട്ടികൾ
* മാരകമായ രോഗങ്ങൾ അലട്ടുന്ന കുട്ടികൾ അല്ലെങ്കിൽ രോഗികളായ മാതാപിതാക്കളുള്ള കുട്ടികൾ
* ഭൂരഹിതരായ തൊഴിലാളികളുടെയോ ദിവസക്കൂലിക്കാരുടെയോ മക്കൾ
* വിധവകളായ അമ്മമാരുടെ മക്കൾ അടക്കമുള്ള അശരണരായ കുടുംബങ്ങളിൽ നിന്നുള്ള കുട്ടികൾ
* ഭിന്നശേഷിക്കാരായ കുട്ടികൾ
* പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ട കുട്ടികൾ
* പഠനത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നതും എന്നാൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നതുമായ കുട്ടികൾ

11.05.2026

10/05/2026

ടിആർഎ ഇതേ ദിവസം മുൻവർഷങ്ങളിൽ...

10. 05.2026

10/05/2026

.....

കോർത്തശേരി കുരിശടിയിൽ കൂടുതൽ വൈദ്യുത ദീപാലങ്കാരം തെളിഞ്ഞു; റോഡ് ജംഗ്ഷൻ ഇനി കൂടുതൽ പ്രകാശമാനംആലപ്പുഴ: തത്തംപള്ളി റസിഡന്റ്...
10/05/2026

കോർത്തശേരി കുരിശടിയിൽ കൂടുതൽ വൈദ്യുത ദീപാലങ്കാരം തെളിഞ്ഞു; റോഡ് ജംഗ്ഷൻ ഇനി കൂടുതൽ പ്രകാശമാനം

ആലപ്പുഴ: തത്തംപള്ളി റസിഡന്റ്സ് അസോസിയേഷന്റെ (ടിആർഎ) പ്രധാന ലാൻഡ് മാർക്കായ കോർത്തശേരി കുരിശടിയിൽ ( ടിആർഎ 62 എ) കൂടുതൽ വൈദ്യുത ദീപാലങ്കാരത്തിന് തുടക്കമായി. അസോസിയേഷൻ സെക്രട്ടറി എം.ജെ. മാത്യു ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.

2024 ഡിസംബർ 17-ന് 'ക്രിസ്തുമസ് ആഹ്ലാദം 2024' ദീപാലങ്കാരത്തിന്റെ തുടർച്ചയായാണ് ഇപ്പോൾ കൂടുതൽ ലൈറ്റുകൾ സ്ഥാപിച്ച് കുരിശടി പ്രകാശപൂരിതമാക്കിയത്. ഇതോടെ കുരിശടി റോഡ് സൗത്ത് എൻഡ് ജംഗ്ഷൻ സന്ധ്യാസമയങ്ങളിൽ കൂടുതൽ മനോഹരവും വെളിച്ചമുള്ളതുമായി മാറി.

പ്രദേശത്തെ സാമൂഹിക കൂട്ടായ്മയുടെയും വരുന്ന തിരുനാൾ ആഘോഷങ്ങളുടെയും ഭാഗമായാണ് ഈ നവീകരണ പ്രവർത്തനങ്ങൾ റസിഡന്റ്സ് അസോസിയേഷൻ സംഘടിപ്പിച്ചത്. ചടങ്ങിൽ അസോസിയേഷൻ ഭാരവാഹികളും പ്രദേശവാസികളും പങ്കെടുത്തു.

2026 ഏപ്രിൽ 24-ന് കുരിശടിക്ക് ബോർഡ് സ്ഥാപിച്ചിരുന്നു.

10.05.2026

ഓട സ്ലാബ് 10.05.2026
10/05/2026

ഓട സ്ലാബ്

10.05.2026

ലോക മാതൃദിനം 202610.05.2026
10/05/2026

ലോക മാതൃദിനം 2026

10.05.2026

09/05/2026

ടിആർഎ ഇതേ ദിവസം മുൻവർഷങ്ങളിൽ...

09.05.2026

09/05/2026

12 വർഷം മുൻപ്...

ആലപ്പുഴ ജില്ലാ കോടതി പാലത്തിലെ
ഗതാഗതക്കുരുക്ക് ആര് അഴിക്കും?

ആലപ്പുഴ പട്ടണത്തിലെ ഏറ്റവും തിരക്കു കൂടിയ ജംഗ്ഷനുകളാണ് ജില്ലാ കോടതി പാലത്തിന് ഇരുവശത്തുമുള്ളത്. തെക്കും വടക്കുമായി ആറു റോഡുകളാണ് പാലത്തിലേക്കു ചേരുന്നത്. തിരക്കു കുറയ്ക്കാന്‍ പാലത്തിനു വീതി കൂട്ടണമെന്നത് അടക്കമുള്ള ജനാവശ്യങ്ങള്‍ക്ക് അടുത്ത കാലത്തെങ്ങും അധികൃതര്‍ പരിഹാരമുണ്ടാക്കില്ല. അതിനായി കാത്തിരിക്കേണ്ട കാര്യവുമില്ല.

എന്നാല്‍ ഒന്നു മനസ്സുവച്ചാല്‍ തിരക്ക് ഒത്തിരി കുറയ്ക്കാനാകും. പാലത്തോടു ചേര്‍ന്നുള്ളയിടങ്ങളില്‍ ഒരു കാരണവശാലും ബസ്സുകള്‍ ഉള്‍പ്പടെയുള്ളവയുടെ പാര്‍ക്കിംഗ് അനുവദിച്ചുകൂടാ. വഴിക്കച്ചവടക്കാര്‍ ഉള്‍പ്പടെയുള്ള എല്ലാ അനധികൃത കൈയ്യേറ്റങ്ങള്‍ ഉടന്‍ ഒഴിപ്പിക്കുകയും താമസ്സിയാതെ വീണ്ടുമുണ്ടാകുന്ന കൈയ്യേറ്റങ്ങള്‍ തടയുകയും വേണം. ഓട്ടോ സ്്റ്റാന്‍ഡുകളും മാറ്റി സ്ഥാപിക്കണം.

ഇക്കാര്യങ്ങള്‍ വര്‍ഷങ്ങളായി പല പ്രാവശ്യമായി അധികൃതര്‍ക്ക് നിവേദനരൂപേണ നല്കിയിട്ടുണ്ട്. ആരും ഒരു ചെറുവിരല്‍ പോലും അനക്കുന്നില്ല. വളവിനു മിനുറ്റുകളോളം ബസുകള്‍ നിര്‍ത്തി ആളെ കയറ്റിയിറക്കുന്നതു തടയണമെന്നു അവിടെ ഡ്യൂട്ടിയിലുള്ള ട്രാഫിക് പോലീസുകാരോടു നേരിട്ടു പറഞ്ഞിട്ടുണ്ടെങ്കിലും അവര്‍ അതു ചെവിക്കൊണ്ടിട്ടില്ല. ജംഗ്ഷനുകളിലെ കുഴികളും പൊക്കതാഴ്ചകളും ശരിയാക്കണമെന്ന ആവശ്യത്തിനും പരിഹാരമില്ല. ബസുകള്‍ മിനിട്ടുകളോളം പാലങ്ങളുടെ കയറ്റത്തില്‍ കൊണ്ടിടുന്നതിനാല്‍ നിമിക്ഷങ്ങള്‍ക്കുള്ളില്‍ വന്‍ വാഹന നിരയാണ് അവയ്ക്കു പുറകില്‍ രൂപം കൊള്ളുക.

ഒന്നു ചോദിക്കട്ടെ. ആരാണ് ഇതൊക്കെ ശരിയാക്കേണ്ടത്. ഭരിക്കുന്നവര്‍ തന്നെയല്ലേ? അതോ ഇപ്പോള്‍ നാട്ടുകാര്‍ ഇടപെട്ടു ഗതാഗതം നിയന്ത്രിക്കുന്നതു പോലെ അവര്‍ നേരിട്ടു ഇടപെടണോ?

മിക്കപ്പോഴും ഒരു കരയില്‍ മാത്രമേ ട്രാഫിക് നിയന്ത്രിക്കാന്‍ പോലീസു കാണൂ. അതു സാരമില്ലെന്നു വയ്ക്കാം. ഡ്രൈവര്‍മാര്‍ നോക്കിയും കണ്ടും ഒതുക്കിയും പൊയ്‌ക്കോളും. പലപ്പോഴും ഇന്‍സ്‌പെക്ടര്‍മാര്‍ അടക്കമുള്ളവര്‍ നിരക്കുമ്പോഴാണ് കുരുക്ക് അഴിയാതിരിക്കുക! കഴിഞ്ഞ ദിവസങ്ങളില്‍ തെക്കേ കരയില്‍ മാത്രമേ പോലീസ് ഉണ്ടായിരുന്നുള്ളു. അതുപോലെ തിരക്കേറിയ ജില്ലാ ആശുപത്രി ജംഗ്ഷനുകളിലെ ട്രാഫിക് ലൈറ്റുകള്‍ കത്തുന്നുമില്ലായിരുന്നു. കനത്ത മഴയായിരുന്നിട്ടും ഡ്രൈവര്‍മാര്‍ നോക്കിക്കണ്ടു പോയി. ഇതേസമയം അല്പം മാറി ഹെല്‍മറ്റില്ലാത്തവരെ പിടിക്കാന്‍ ജീപ്പു സഹിതമുള്ള സന്നാഹവുമായി ജനപീഡനത്തിനായി ഒരു കൂട്ടം പോലീസ് നില്്ക്കുന്നതു കാണുമ്പോഴാണ് സര്‍ക്കാരിന്റെ ആത്മാര്‍ഥത പിടികിട്ടുന്നത്.

മഴ കനക്കുമ്പോള്‍ കാര്യങ്ങള്‍ പിടിയില്‍ നില്ക്കാതാകും. ഇപ്പോള്‍ തന്നെ പൊക്കത്തില്‍ സാധനങ്ങള്‍ കൊണ്ടുപോകുന്ന ലോറികള്‍ മുട്ടി വഴിയരികിലെ മരച്ചില്ലകള്‍ ഒടിഞ്ഞു വീഴുന്നുണ്ട്. അവ പുറകില്‍ വരുന്ന വാഹനങ്ങളിലേക്കു വീഴാന്‍ സാധ്യത ഏറെയാണ്. ഇലക്ട്രിക് ലൈനിലും വീഴാം. ദൈവാനുഗ്രഹം കൊണ്ടു മാത്രമാണ് കഴിഞ്ഞ ദിവങ്ങളില്‍ ഇങ്ങനെയുണ്ടാകാവുന്ന പല അപകടങ്ങളും ഒഴിവായത്. ടൂറിസ്റ്റ് കേന്ദ്രമെന്ന് അഭിമാനിക്കുന്ന പുന്നമടയിലേക്കു വലുതും ചെറുതുമായ നൂറുകണക്കിനു വാഹനങ്ങള്‍ ദിവസേന പോയിവരുന്ന പ്രധാന വഴിയാണിതെന്നും കൂടെ ഓര്‍ക്കുക.

ഞങ്ങള്‍ ആവര്‍ത്തിച്ചു ആവശ്യപ്പെടുന്നു:

> ജില്ലാ കോടതി പാലത്തിനു സമീപമുള്ള എല്ലാ വിധ കൈയ്യേറ്റങ്ങളും ഒഴിപ്പിക്കുക.
> പാലത്തിലേക്കുള്ള റോഡു വളവുകളിലെ ബസ് പാര്‍ക്കിംഗും സ്റ്റോപ്പാക്കിയുള്ള കയറ്റിയിറക്കും നിരോധിക്കുക.
>അശാസ്ത്രീയമായ വലത്തോട്ടു തിരിയല്‍ നിരോധന ബോര്‍ഡുകള്‍ എടുത്തുമാറ്റുക.
>റോഡുകളിലെ വശങ്ങളില്‍ നില്ക്കുന്ന മരങ്ങളുടെ റോഡിലേക്കുള്ള ശിഖരങ്ങള്‍ വെട്ടിനീക്കുക.

ആലപ്പുഴ ജില്ലാ കളക്ടര്‍, മുനിസിപ്പല്‍ സെക്രട്ടറി, പിഡബ്ലിയുഡി, മോട്ടോര്‍ വാഹന വകുപ്പ്, പോലീസ് തുടങ്ങിയ ബന്ധപ്പെട്ടവരുടെയെല്ലാം അടിയന്തര ശ്രദ്ധ വീണ്ടും ക്ഷണിക്കുകയാണ്. ആരെങ്കിലും ഇതു കണ്ടാല്‍ നിലപാട് വ്യക്തമാക്കുക.

08.05.2014

കോർത്തശേരി കുരിശടിയോട് അനുബന്ധിച്ച് തുടർച്ചയായി നടത്താൻ ആഗ്രഹിക്കുന്ന സഹാനുഭൂതിയുടെ തെളിവ്. 'പ്രാർത്ഥനയും ഭക്ഷണവും' എന്ന...
09/05/2026

കോർത്തശേരി കുരിശടിയോട് അനുബന്ധിച്ച് തുടർച്ചയായി നടത്താൻ ആഗ്രഹിക്കുന്ന സഹാനുഭൂതിയുടെ തെളിവ്. 'പ്രാർത്ഥനയും ഭക്ഷണവും' എന്ന മാതൃകാപരമായ പദ്ധതിയെക്കുറിച്ച്.

വിശക്കുന്നവന് സ്നേഹത്തിന്റെ അഞ്ചപ്പം

ആലപ്പുഴ തത്തംപള്ളി റസിഡന്റ്സ് അസോസിയേഷൻ ടിആർഎ - കോർത്തശേരി കുരിശടിയിൽ
ഭക്തിയെയും വിശ്വാസത്തെയും ജീവകാരുണ്യപ്രവർത്തനങ്ങളുമായി കോർത്തിണക്കിക്കൊണ്ട് നടപ്പിലാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന സവിശേഷമായ സംരംഭമാണ് 'പ്രാർത്ഥനയും ഭക്ഷണവും' പദ്ധതി. 'ഉള്ളവർ സമർപ്പിക്കുക, ഇല്ലാത്തവർ വിനിയോഗിക്കുക' എന്ന ലളിതവും എന്നാൽ അർത്ഥവത്തുമായ ആശയമാണ് ഈ പദ്ധതിയുടെ കാതൽ.

പദ്ധതിയുടെ ലക്ഷ്യവും പ്രവർത്തനവും:
മറയില്ലാത്ത സ്നേഹത്തിന്റെ പുതിയൊരു മാതൃക തീർക്കുന്ന ഈ സംരംഭം, സമൂഹത്തിലെ നാനാതുറയിലുള്ളവർക്ക് പരസ്പരം സഹായിക്കാനുള്ള വേദിയൊരുക്കുന്നു.

സമർപ്പണം: പെട്ടെന്ന് കേടാകാത്ത ഭക്ഷ്യവിഭവങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ തുടങ്ങിയവ വിശ്വാസികൾ പ്രാർത്ഥനാപൂർവ്വം നേർച്ചയായി സമർപ്പിക്കുന്നു.

വിതരണം: ഇപ്രകാരം ശേഖരിക്കപ്പെടുന്ന വിഭവങ്ങൾ ആവശ്യമുള്ളവർക്ക് യാതൊരു നിയന്ത്രണങ്ങളുമില്ലാതെ സൗജന്യമായി എടുത്തു ഉപയോഗിക്കാം. വേണമെങ്കിൽ ഒരു തുക നേർച്ചയിടാം.

ലക്ഷ്യം: ആത്മീയത വെറും പ്രാർത്ഥനയിൽ മാത്രം ഒതുങ്ങാതെ, സഹജീവികളുടെ വിശപ്പകറ്റുന്ന കർമ്മമായി മാറ്റുക എന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.

വേദപുസ്തക പശ്ചാത്തലം:
വിശുദ്ധ ബൈബിളിലെ അഞ്ചപ്പവും രണ്ടു മീനും കൊണ്ട് അയ്യായിരങ്ങളെ തൃപ്തിപ്പെടുത്തിയ ക്രിസ്തുനാഥന്റെ അത്ഭുതപ്രവർത്തിയെ ഈ പദ്ധതി അനുസ്മരിപ്പിക്കുന്നു.

> "അയ്യായിരം പേരുടെ അഞ്ചപ്പം നിങ്ങള്‍ ഓര്‍മിക്കുന്നില്ലേ? എത്ര കുട്ട അപ്പക്കഷണങ്ങള്‍ നിങ്ങള്‍ ശേഖരിച്ചു?" -മത്തായി 16 : 9

ഈ വചനം ഉൾക്കൊണ്ടുകൊണ്ട്, ചുറ്റുമുള്ളവരുടെ കുറവുകളിൽ തുണയാകാൻ ഓരോ വിശ്വാസിയും കടപ്പെട്ടിരിക്കുന്നു എന്ന സന്ദേശമാണ് ഇവിടെ പ്രചരിക്കുന്നത്.

ചരിത്രവും നാഴികക്കല്ലുകളും:
കഴിഞ്ഞ ഏതാനും വർഷങ്ങളായി ചെറിയ തോതിൽ മാതൃകാപരമായി നടപ്പിലാക്കി വന്ന ഈ പദ്ധതി, വലിയൊരു സ്നേഹസംരംഭമായി വളർത്തണമെന്നാണ് ആഗ്രഹം.

ഔദ്യോഗിക തുടക്കം: കോർത്തശേരി കുരിശടി സ്ഥാപനത്തിന്റെ 37-ാം വാർഷിക ദിനമായ 2025 ഏപ്രിൽ 19 ശനിയാഴ്ച ഈ പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ടു.

ലാൻഡ്മാർക്ക്: ടിആർഎ ഏരിയയിലെ ഒരു പ്രധാന അടയാളമായി (Landmark) ഈ സഹാനുഭൂതി കേന്ദ്രത്തെ മാറ്റുകയെന്നത് ലക്ഷ്യം.

വിശക്കുന്നവന്റെ മുൻപിൽ ദൈവം അപ്പത്തിന്റെ രൂപത്തിലാണ് പ്രത്യക്ഷപ്പെടുന്നത് എന്ന തത്വം ഇവിടെ യാഥാർത്ഥ്യമാകുന്നു. കൂടുതൽ പേരിലേക്ക് ഈ സ്നേഹക്കൂട്ടായ്മ പടരട്ടെ എന്നും, ഒരു വ്യക്തി പോലും വിശന്നിരിക്കാത്ത ഒരു സാഹചര്യം ഉണ്ടാകട്ടെ എന്നും ഈ പദ്ധതി ആശംസിക്കുന്നു.

"ഉള്ളവർ സമർപ്പിക്കുക, ഇല്ലാത്തവർ വിനിയോഗിക്കുക."

TRA News
09.05.2026

Address

Alappuzha
688013

Alerts

Be the first to know and let us send you an email when TRA News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to TRA News:

Share