We r Silent because we r SOUND

We r Silent because we r SOUND #വര്‍ഗ്ഗീയവാദികള്‍_തുലയട്ടെ
(2)

കണ്ണൂരിലെ പ്രളയ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപെട്ട് മരണത്തിനു കീഴടങ്ങിയ ദുരന്ത രക്ഷാപ്രവർത്തന പരിശീലകൻ കൂടിയായ രാജേഷിന...
06/08/2026

കണ്ണൂരിലെ പ്രളയ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപെട്ട് മരണത്തിനു കീഴടങ്ങിയ ദുരന്ത രക്ഷാപ്രവർത്തന പരിശീലകൻ കൂടിയായ രാജേഷിനെ (36) അനുസ്മരിച്ച് മമ്മൂട്ടി. ജീവൻ പണയം വെച്ച് മറ്റുള്ളവരെ രക്ഷിക്കാൻ ഇറങ്ങിയ ആ ധീര യുവാവിന് ആദരാഞ്ജലികളെന്ന് മമ്മൂട്ടി കുറിച്ചു.

‘‘ജീവൻ പണയം വച്ച് മറ്റുള്ളവരെ രക്ഷിക്കാൻ ഇറങ്ങിയ ആ ധീര യുവാവിന് ആദരാഞ്ജലികൾ. കണ്ണൂരിലെ പ്രളയ രക്ഷാപ്രവർത്തനത്തിനിടെ ജീവൻ നഷ്ടമായ തിരുവനന്തപുരം സ്വദേശി രാജേഷിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. കുടുംബത്തിന്റെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.’’–മമ്മൂട്ടിയുടെ വാക്കുകൾ.

പുളിങ്ങോം മീന്തുള്ളിയിൽ പുഴയ്ക്കും കർണാടക വനത്തിനുമിടയിലെ കൃഷിയിടത്തിൽനിന്നു കോലുവള്ളിയിലെ ശബനിയിൽ ബെന്നിയെ (61) രക്ഷിച്ചു കൊണ്ടുവരുന്നതിനിടെയാണ് ദുരന്ത രക്ഷാപ്രവർത്തന പരിശീലകൻ കൂടിയായ രാജേഷ് (36) ഒഴുക്കിൽപ്പെട്ടത്.

വനത്തിൽ ഉരുൾപൊട്ടിയതറിഞ്ഞെത്തിയ ബെന്നി കൃഷിയിടത്തിൽ അകപ്പെട്ടുപോകുകയായിരുന്നു. മലവെള്ളപ്പാച്ചിലിൽ വെള്ളം കഴുത്തൊപ്പം ഉയർന്നപ്പോൾ തെങ്ങിൽ പിടിച്ചുനിന്ന ബെന്നിയെ രാജേഷും മറ്റു 2 പേരുമെത്തി വടം തെങ്ങിൽകെട്ടി അതിൽ പിടിച്ച് കരയ്ക്കെത്തിക്കുകയായിരുന്നു. ബെന്നി മുന്നിലും പിന്നിൽ ഷിബിൻ, ജിതിൻ എന്നീ രക്ഷാപ്രവർത്തകരും ഏറ്റവും പിന്നിലായി രാജേഷും കയറിൽ തൂങ്ങി വരുന്നതിനിടെ രാജേഷ് ഒഴുക്കിൽപെട്ടു. പിന്നീട് നാല് ദിവസത്തിനുശേഷമാണ് മൃതദേഹം കണ്ടെത്തുന്നത്.

സാഹസികത ഇഷ്ടമുള്ള രാജേഷ് ഏതു ദുരന്തമുഖത്തും ഓടിയെത്തുന്നയാളാണ്.അഡ്വഞ്ചർ ഡിസാസ്റ്റർ സൊസൈറ്റിയിൽ അംഗമാണ്. ഒരുമാസം മുൻപാണ് കണ്ണൂരിലേക്കു പരിശീലകനായി എത്തിയത്. ത്രോബോൾ ദേശീയ ടീം അംഗമാണ്. കഴിഞ്ഞ പ്രളയകാലത്തും വയനാട് ദുരന്തത്തിലും രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തിരുന്നു. എൻസിസി കെഡറ്റുകളുടെ ട്രെക്കിങ് പരിശീലകനായും പ്രവർത്തിച്ചു. 2 വർഷം മുൻപ് രാജേഷിന്റെ ഇളയ സഹോദരൻ രഞ്‌ജിത് ട്രെയിനിൽനിന്നു വീണു മരിച്ചിരുന്നു. രാജശേഖരൻ–ഗീത ദമ്പതികളുടെ മകനാണ്. ഭാര്യ ഷാഫിയ. മക്കൾ: ആർഷൻ, അഭിഷേക്.

മദ്യ ലഹരിയിൽ അമ്മയെ മരിക്കാൻ  പ്രേരിപ്പിച്ച് ഭീഷണിപ്പെടുത്തിയ  ഒരു മകനുണ്ട്, വയനാട്ടിൽ. എന്നിട്ട് അമ്മയെ കൊല്ലാൻ ശ്രമിക്...
06/08/2026

മദ്യ ലഹരിയിൽ അമ്മയെ മരിക്കാൻ പ്രേരിപ്പിച്ച് ഭീഷണിപ്പെടുത്തിയ ഒരു മകനുണ്ട്, വയനാട്ടിൽ. എന്നിട്ട് അമ്മയെ കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. അവസാനം മകന്റെ ഉപദ്രവം സഹിക്കാൻ വയ്യാതെ അമ്മ ആത്മഹത്യയ്ക്കു ശ്രമിച്ചു. നാട്ടുകാർ ഇടപെട്ടതുകൊണ്ടുമാത്രം 80 വയസ്സുള്ള ആ വയോധിക ജീവിതത്തിലേയ്ക്ക് തിരിച്ചുവന്നു. മകൻ അഴികൾക്കുള്ളിലാവുകയുംചെ്തു.

"ഇത്രയും പ്രായമായിട്ടും എന്താ മരിക്കാത്തത്"- എന്നായിരുന്നു മകന്റെ ചോദ്യം. രണ്ടു ദിവസം മുമ്പ് മൂക്കറ്റം മദ്യപിച്ചെത്തി മകൻ അമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചപ്പോഴാണ് നാട്ടുകാർ ഇടപെട്ട് പൊലീസിനെ വിളിച്ചത്. മാനന്തവാടി തോണിച്ചാൽ സ്വദേശിനി 80 വയസുകാരി സരോജിനിയെയാണ് മകൻ ദിനേശൻ (50) അതിക്രൂരമായി ഉപദ്രവിക്കാൻ ശ്രമിച്ചത്.

‘നിന്നെ കാലനു പോലും വേണ്ടേ? ’

കഴിഞ്ഞ ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയായിരുന്നു ഈ അതിക്രമം. വീട്ടിലെ ആവശ്യത്തിനായി പുറത്തുപോയി തിരികെയെത്തിയ സരോജിനിയെ പ്രതി ദിനേശൻ തടഞ്ഞുനിർത്തുകയായിരുന്നു. മദ്യലഹരിയിലായിരുന്ന പ്രതി, "ഇത്രയും പ്രായമായിട്ടും എന്താ മരിക്കാത്തത്, നിന്നെ കാലനു വേണ്ടേ" എന്ന് ആക്രോശിച്ചുകൊണ്ട് അമ്മയെ കയ്യേറ്റം ചെയ്തു. തുടർന്ന് കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ കഴുത്തിന് അമർത്തിപ്പിടിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. "വിഷം കൊണ്ട് തന്നാൽ കുടിക്കാമോ" എന്ന് ചോദിച്ചുകൊണ്ടായിരുന്നു പ്രതിയുടെ ക്രൂരത.

നാട്ടുകാരുടെ ഇടപെടൽ രക്ഷയായി

ആക്രമണത്തിനിടയിൽ സരോജിനിയുടെ നിലവിളിയും ബഹളവും കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് സരോജിനിയെ പ്രതിയുടെ പിടിയിൽ നിന്നു രക്ഷപ്പെടുത്തിയത്. മകന്റെ ഭാഗത്തുനിന്നുള്ള ക്രൂരമായ മർദ്ദനത്തിലും വാക്കുകളിലും മനംനൊന്ത് സരോജിനി പിന്നീട് മണ്ണെണ്ണ കുടിച്ച് ആത്മഹത്യയ്ക്കും ശ്രമിക്കുകയുണ്ടായി. ഉടൻതന്നെ ഇവരെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ ചികിത്സയിലുള്ള ഇവർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.

മാനന്തവാടി പൊലീസ് എസ് എച്ച് ഒ പി റഫീഖ് എസ്ഐ മാരായ കെ.കെ സോബിൻ, അർജുൻ, സുനിൽകുമാർ, സിപിഒ മുഹമ്മദ് നിസാർ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതിക്കെതിരെ BNS 126(2), 115(2), 110 എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്ത് കോടതിയിൽ ഹാജരാക്കി.ദിനേശൻ ഇപ്പോൾ റിമാൻഡിലാണ്.

എടപ്പാൾ പൊറുക്കരയിൽ മൂന്നു ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ജിം ട്രെയിനർ മരിച്ചു.മൂന്നുപേർക്ക് പരിക്കേറ്റു. പൊന്നാ...
05/08/2026

എടപ്പാൾ പൊറുക്കരയിൽ മൂന്നു ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ജിം ട്രെയിനർ മരിച്ചു.

മൂന്നുപേർക്ക് പരിക്കേറ്റു. പൊന്നാനി ബിയ്യം സ്വദേശിയും പെരുമ്പറമ്പ് മൂകാംബിക ക്ഷേത്രത്തിനു സമീപം താമസക്കാരനുമായ ഹക്കിം ( 45) ആണ് മരിച്ചത്.

പരിക്കേറ്റ പെരുമ്പറമ്പ് ഐക്കര വളപ്പിൽ സിദ്ധാർത്ഥി (19)നെ ശുകപുരം ആശുപത്രിയിലും മൂച്ചിക്കടവ് പെരുമ്പിലാവിൽ പടി വിബീഷ് (38), പെരുമുക്ക് വടക്കൂട്ട് ജാഫർ (47) എന്നിവരെ എടപ്പാൾ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഹക്കിം സഞ്ചരിച്ച ബുള്ളറ്റ്, എതിരെ വന്ന സിദ്ധാർത്ഥിന്റെ ബൈക്കുമായി കൂട്ടിയിടിച്ച ശേഷം റോഡരികിലെ ട്രാൻസ്‌ഫോർമറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇതിനിടയിൽ, എതിരേവന്ന മറ്റൊരു ബൈക്ക് സിദ്ധാർത്ഥിന്റെ ബൈക്കിലും ഇടിച്ചു. ഇതിലെ യാത്രക്കാരാണ് പരിക്കേറ്റ മറ്റു രണ്ടുപേർ. റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ ഹക്കീമിനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

എടപ്പാളിലെ ജിംനേഷ്യത്തിലെ പരിശീലകനും വിവിധ മത്സരങ്ങളിലെ വിജയിയുമാണ് ഇദ്ദേഹം. പൊന്നാനി പോലീസെത്തി തുടർനടപടികൾ സ്വീകരിച്ചു.

ആദരാഞ്ജലികൾ ...🌹🌹🌹

ഏഴ് വർഷമായി നാട്ടിൽ പോകാതെ ഷാർജ അൽ ഇത്തിഹാദ് സ്ക്വയർ പാർക്കിൽ ചൂടും തണുപ്പമേറ്റ് താമസിച്ചിരുന്ന മലയാളിയെ മരിച്ച നിലയിൽ ക...
05/08/2026

ഏഴ് വർഷമായി നാട്ടിൽ പോകാതെ ഷാർജ അൽ ഇത്തിഹാദ് സ്ക്വയർ പാർക്കിൽ ചൂടും തണുപ്പമേറ്റ് താമസിച്ചിരുന്ന മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പുനലൂർ പേപ്പർമിൽ ആഷിഖ് മൻസിലിൽ ഷാജഹാൻ(54) ആണ് മരിച്ചത്. കഴിഞ്ഞദിവസം (ഓഗസ്റ്റ് 3) വൈകിട്ട് അഞ്ചിനായിരുന്നു മരണം.

എന്നാൽ പാർക്കിൽ കിടന്നുറങ്ങുകയാണെന്ന് കരുതി ആരും ഇത് ശ്രദ്ധിച്ചിരുന്നില്ല. രാത്രി ഒൻപതോടെ ആരോ അറിയിച്ചതനുസരിച്ച് പൊലീസ് എത്തി ആംബുലൻസിൽ മൃതദേഹം ആശുപത്രി മോർച്ചറിയിലേയ്ക്ക് കൊണ്ടുപോയി. നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകും.

രണ്ടു പതിറ്റാണ്ടിലേറെ നീണ്ട പ്രവാസത്തിന്റെ ഭാരമുണ്ടായിരുന്നു ഷാജഹാന്റെ ജീവിതത്തിന്. 26 വർഷം മുൻപ് സൗദി അറേബ്യയിലെത്തിയ അദ്ദേഹം ഡ്രൈവറായി 10 വർഷത്തോളം ജോലി ചെയ്ത ശേഷമാണ് നാട്ടിലേക്ക് മടങ്ങിയത്. പിന്നീട് ഏഴ് വർഷം മുൻപ് യുഎഇയിലേക്ക് വന്നു.

എന്നാൽ സൗദിയിലായിരുന്നപ്പോഴും യുഎഇയിലെത്തിയ ശേഷവും സ്വന്തം കുടുംബവുമായി യാതൊരു ബന്ധവും പുലർത്താൻ അദ്ദേഹം തയാറായില്ല. മകൾ തസ്നിമിന്റെയും മകൻ ആഷിഖിന്റെയും വിവാഹ മംഗളകർമങ്ങൾക്ക് പോലും ഷാജഹാൻ നാട്ടിലേക്ക് പോയില്ല.

ഷാർജയിലെ സൗദി പള്ളിക്കടുത്തുള്ള അൽ ഇത്തിഹാദ് സ്ക്വയർ പാർക്കിലായിരുന്നു നിരാലംബരായ മറ്റ് അനേകം പ്രവാസികളിലൊരാളായി കുറേക്കാലമായി ഷാജഹാന്റെ ജീവിതം. പള്ളിയിൽ നിന്ന് പ്രാഥമികാവശ്യങ്ങൾ നിറവേറ്റി, ആരെങ്കിലും കാരുണ്യത്തോടെ വാങ്ങി നൽകുന്ന ഭക്ഷണം കഴിച്ച് അദ്ദേഹം ദിവസങ്ങൾ തള്ളി നീക്കി. കടുത്ത പ്രമേഹബാധിതനായിരുന്നെങ്കിലും മരുന്നുകൾ കഴിക്കാൻ പോലും കൂട്ടാക്കിയില്ല.

ഷാർജയിലെ ഇൻഷുറൻസ് കമ്പനി ജീവനക്കാരിയും സാമൂഹികപ്രവർത്തകയുമായ കരുനാഗപ്പള്ളി സ്വദേശി മായയുടെ ഓർമകളിലും ഷാജഹാന്റെ നിശബ്ദ സാന്നിധ്യമുണ്ട്. കുറച്ചുകാലം മുൻപ് കുടുംബത്തോടൊപ്പം റോളയിലെ റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാൻ പോകുമ്പോഴാണ് മായ ഷാജഹാനെ ആദ്യമായി കാണുന്നത്. വിശന്നു തളർന്നിരുന്ന അയാൾക്ക് അന്ന് മായ ഭക്ഷണം വാങ്ങി നൽകി. പിന്നീട് പലപ്പോഴും ഭക്ഷണമെത്തിച്ചു കൊടുത്തു.

സ്വന്തം കാര്യങ്ങൾ ആരോടും പറയാൻ ഇഷ്ടപ്പെടാതിരുന്ന ഷാജഹാൻ ഒരിക്കൽ ഭാര്യ ഷൈലജയുടെ ഫോൺ നമ്പർ മായക്ക് കൈമാറി. തുടർന്ന് മായ നാട്ടിലേക്ക് വിളിച്ച് ഷൈലജയോടും മകൾ തസ്നിയോടും സംസാരിച്ചു. അന്ന് സൗദിയിലുണ്ടായിരുന്ന മകൻ ആഷിഖ് മായയെ വിളിച്ച് സംസാരിച്ചു. അപ്പോഴൊക്കെയാണ് കണ്ണീരണിയിക്കുന്ന ആ ജീവിത കഥ പുറത്തറിയുന്നത്. വർഷങ്ങളായി ഭർത്താവ് തങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും ജീവിക്കാൻ മാർഗമില്ലാതെ കഷ്ടപ്പെടുകയാണെന്നും ഷൈലജ പറഞ്ഞു.

മാത്രവുമല്ല, ഷാജഹാന് യുഎഇയിലേക്ക് വരാൻ വേണ്ടി ഉണ്ടായ കടബാധ്യതകൾ വീട്ടാൻ നെട്ടോട്ടമോടുകയായിരുന്നു ആ കുടുംബം. യുഎഇ ഡ്രൈവിങ് ലൈസൻസുള്ള താങ്കൾക്ക് വീണ്ടും ജോലി ചെയ്ത് കുടുംബത്തെ സംരക്ഷിച്ചുകൂടെ എന്ന് മായ സ്നേഹത്തോടെ ചോദിച്ചെങ്കിലും അദ്ദേഹം അതിന് വഴങ്ങിയില്ല. അതിനുശേഷം തന്റെ മുന്നിൽപ്പെടാതെ മാറിനടക്കാനായിരുന്നു ഷാജഹാന്റെ ശ്രമമെന്ന് മായ മനോരമ ഓൺലൈനിനോട് പറഞ്ഞു.

പാർക്കിനടുത്ത് താമസിക്കുന്ന മായയുടെ ഒരു കൂട്ടുകാരിയാണ് പാർക്കിൽ ഒരു മലയാളി മരണപ്പെട്ടതായും മൃതദേഹം ആംബുലൻസിൽ കൊണ്ടുപോകുന്നതായും അറിയിച്ചത്. കേട്ടപാടെ സംശയം തോന്നിയ മായ, പണ്ട് ഷൈലജയെ വിളിച്ച ഫോൺ നമ്പർ തിരിഞ്ഞുപിടിച്ച് നാട്ടിലേക്ക് വിളിച്ച് കാര്യമന്വേഷിക്കുകയായിരുന്നു. തുടർന്ന് പാസ്‌പോർട്ട് കോപ്പിയും പഴയ ഫോട്ടോയും അയച്ചുകൊടുത്താണ് മരിച്ചത് ഷാജഹാൻ തന്നെയാണെന്ന് സ്ഥിരീകരിച്ചത്.

ഷാജഹാന്റെ മരണം സ്ഥിരീകരിച്ചതു മുതൽ നാട്ടിലുള്ള മകൾ തസ്നിം കരച്ചിൽ നിർത്തിയിട്ടില്ലെന്ന് മായ പറഞ്ഞു. ഏഴ് വർഷം മുൻപാണ് വാപ്പയെ അവസാനമായി കണ്ടത്. അതിൽപ്പിന്നെ ഒന്നു ഫോണിൽ പോലും സംസാരിച്ചിട്ടില്ല. ഞാനദ്ദേഹത്തിന്റെ മകളല്ലേ. അവസാനമായി എനിക്ക് ആ മുഖമൊന്നു കാണണം. ദയവു ചെയ്ത് മൃതദേഹം നാട്ടിലെത്തിക്കാനുള്ള സഹായം അവിടുത്തെ സാമൂഹിക പ്രവർത്തകരും ഇന്ത്യൻ കോൺസുലേറ്റും ചെയ്തുതരണം- തസ്നിമിന്റെ അഭ്യർഥനയ്ക്ക് കണ്ണീരിന്റെ നനവ്.

പ്രവാസത്തിന്റെ ഏതോ നിഗൂഢമായ മുറിവുകൾ ഉള്ളിലൊതുക്കി ആരും അറിയാതെ പോയ ആ പ്രവാസി ഒടുവിൽ മടങ്ങുകയാണ്; വിധി ബാക്കിവച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകാനാകാതെ.

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് ഉയർത്തുമെന്ന പ്രഖ്യാപനവുമായി തമിഴ്നാട് സർക്കാർ. ബജറ്റവതരണത്തിനിടെ ധനമന്ത്രി എൻ. ...
05/08/2026

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് ഉയർത്തുമെന്ന പ്രഖ്യാപനവുമായി തമിഴ്നാട് സർക്കാർ. ബജറ്റവതരണത്തിനിടെ ധനമന്ത്രി എൻ. മരിയ വിൽസൺ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടൊപ്പം കാവേരി നദിയിൽ നിന്ന് അർഹതപ്പെട്ട ജലം തമിഴ്നാട് നേടിയെടുക്കുമെന്നും ധനമന്ത്രി ബജറ്റവതരണത്തിനിടെ വ്യക്തമാക്കി.

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലേക്ക് ഉയർത്താനുള്ള അനുമതി നേരത്തെതന്നെ സുപ്രീം കോടതി തമിഴ്നാടിന് നൽകിയിരുന്നു. എന്നാൽ കേരളം ഉന്നയിച്ച ആശങ്കയുടെ അടിസ്ഥാനത്തിൽ ഇത് 136 അടി എന്നതിൽ പരിമിതപ്പെടുത്തി നിർത്തിയിരിക്കുകയാണ്. നിലവിലെ പ്രഖ്യാപനത്തോടെ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുന്നതടക്കമുള്ള നടപടികളിലേക്ക് തമിഴ്നാട് സർക്കാർ കടന്നേക്കുമെന്നാണ് സൂചന.

കാസർഗോഡ് 16 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി സ്നേഹ മെർലിൻ അറസ്റ്റിൽ. കണ്ണൂർ പയ്യന്നൂർ മാത്തിലിലെ ഒളിവുകേന്ദ്രത്തിൽ നിന്നാ...
05/08/2026

കാസർഗോഡ് 16 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി സ്നേഹ മെർലിൻ അറസ്റ്റിൽ. കണ്ണൂർ പയ്യന്നൂർ മാത്തിലിലെ ഒളിവുകേന്ദ്രത്തിൽ നിന്നാണ് മേൽപ്പറമ്പ് പോലീസ് സ്നേഹയെ പിടികൂടിയത്. സ്നേഹയ്ക്കെതിരെ രജിസ്റ്റർ ചെയ്യുന്ന നാലാമത്തെ പോക്സോ കേസാണ് മേൽപ്പറമ്പിലേത്.

മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ 16 കാരിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്.തളിപ്പറമ്പ്, പുളിപ്പറമ്പ് സ്വദേശിനിയായ സ്നേഹ മെർളിനെ പെരിങ്ങോം പൊലീസിന്റെ സഹായത്തോടെയാണ് മേൽപ്പറമ്പ് പൊലീസ് പിടികൂടിയത്.
അഞ്ചു പോക്സോ കേസുകളിൽ പ്രതിയായ സ്നേഹ മാത്തിലിലെ ഒരു ബന്ധുവീട്ടിൽ ഒളിച്ചു താമസിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് പിടിയിലായത്. മേൽപ്പറമ്പിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ മാതാവിൻ്റെ സുഹൃത്താണ് സ്നേഹ. കണ്ണൂർ ജയിലിൽ വച്ചാണ് ഇവർ തമ്മിൽ പരിചയപ്പെടുന്നത്.

പിന്നീട് ഇരുവരും ജയിലിൽ നിന്നു ഇറങ്ങി. ജയിലിലെ പരിചയത്തിൻ്റെ പേരിൽ സ്നേഹ ഒരു വർഷക്കാലം പെൺകുട്ടിയുടെ മാതാവിനൊപ്പമാണ് താമസിച്ചിരുന്നത്. ഈ സമയത്താണ് പെൺകുട്ടി ക്രൂരമായി പീഡനത്തിനിരയായത്. ഭയംകാരണം പെൺകുട്ടി വിവരം പുറത്ത് പറഞ്ഞിരുന്നില്ല. സ്കൂളിൽ നടന്ന കൗൺസിലിംഗിലാണ് പീഡനം സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയത്.

ജൂൺ 13 നാണ് സ്നേഹയ്ക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തത്. ഇതോടെ സ്നേഹ ഒളിവിൽ പോവുകയായിരുന്നു. തളിപ്പറമ്പ് സ്റ്റേഷനിൽ സ്നേഹയ്ക്കെതിരെ മൂന്നു പോക്സോ കേസുകളുണ്ട്.
തളിപ്പറമ്പിലെ സി പി ഐ നേതാവായ കോമത്ത് മുരളീധരനെ ആക്രമിച്ച കേസിലും സ്നേഹ പ്രതിയാണ്. എഎസ്ഐമാരായ മനു, ശിവൻ, സിവിൽ പൊലീസ് ഓഫീസർമാരായ നിഖിൽ, ജയശ്രീ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

കെഎസ്ആർടിസി പ്രിയദർശിനി സൗജന്യയാത്രാ പദ്ധതിയുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി സി.പി. ജോൺ നടത്തിയ പരാമർശങ്ങൾക്കെതിരെ പ്രതി...
05/08/2026

കെഎസ്ആർടിസി പ്രിയദർശിനി സൗജന്യയാത്രാ പദ്ധതിയുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി സി.പി. ജോൺ നടത്തിയ പരാമർശങ്ങൾക്കെതിരെ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്. സൗജന്യ യാത്ര വാഗ്ദാനം ചെയ്ത് വോട്ട് വാങ്ങിയ ശേഷം അത് ഉപയോഗിക്കുന്ന സ്ത്രീകളെ കുറ്റപ്പെടുത്തുന്നത് ശരിയായ നടപടിയല്ലെന്ന് സന്തോഷ് പണ്ഡിറ്റ് ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.

'കെഎസ്ആർടിസി ബസിൽ സൗജന്യ യാത്ര വേണമെന്ന് കേരളത്തിലെ ഒരു സ്ത്രീയും സർക്കാരിനോട് വന്ന് ഇരന്നിട്ടില്ല. യുഡിഎഫിന്റെ പ്രഖ്യാപിത വാഗ്ദാനമായിരുന്നു ഇന്ദിരാ ഗ്യാരണ്ടിയും സൗജന്യ യാത്രയും. അതുപറഞ്ഞ് സ്ത്രീകളുടെ വോട്ട് മേടിച്ച ശേഷം കിട്ടിയ സൗജന്യം ഉപയോഗിക്കുന്ന ജനങ്ങളെ കുറ്റപ്പെടുത്തുന്നതിൽ എന്ത് കാര്യമാണുള്ളത്,' സന്തോഷ് പണ്ഡിറ്റ് കുറിച്ചു.
വഴിയെ പോകുന്നവനെ വിളിച്ചുവരുത്തി സദ്യ നൽകിയ ശേഷം നിന്റെയൊന്നും വീട്ടിൽ ചോറില്ലേ എന്ന് ചോദിക്കുന്നതുപോലെയാണ് സർക്കാരിന്റെ നിലപാടെന്നും അദ്ദേഹം കുറിച്ചു. സർക്കാരിന് സാമ്പത്തിക സ്ഥിതിയോ കൃത്യമായ മാനദണ്ഡങ്ങളോ ഇല്ലാതെ ജനപ്രിയ പദ്ധതികൾ പ്രഖ്യാപിച്ചതിന്റെ പ്രത്യാഘാതമാണിതെന്നും, തുഗ്ലക്ക് ഭരണപരിഷ്കാരം പോലെ പദ്ധതികൾ നടപ്പാക്കുമ്പോൾ ഇതിനെക്കുറിച്ച് ചിന്തിക്കണമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും യാത്ര, പെൻഷൻ, ആശുപത്രി ബില്ലുകൾ തുടങ്ങി സകല ചെലവുകളും ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ് നടത്തുന്നതെന്ന് ഓർക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ജനങ്ങൾക്ക് ഫ്രീയല്ല,മറിച്ച് തുല്യതയാണ് ആവശ്യമെന്നും തമിഴ്‌നാടും കർണാടകയും അടക്കമുള്ള അയൽസംസ്ഥാനങ്ങളിൽ ഇത്തരത്തിലുള്ള പദ്ധതികൾ കൃത്യമായി നടപ്പാക്കുന്നുണ്ടെന്നും സ്ത്രീകൾക്കെതിരെയുള്ള ഇത്തരം അപമാനകരമായ പരാമർശങ്ങൾ അവസാനിപ്പിക്കണമെന്നും സന്തോഷ് പണ്ഡിറ്റ് തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

കണ്ണൂരിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽ പെട്ട് മുങ്ങിമരിച്ച തിരുവനന്തപുരം സ്വദേശി രാജേഷിന്റെ വിയോ​ഗത്തിൽ അനുശോചനം രേഖപ്...
04/08/2026

കണ്ണൂരിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽ പെട്ട് മുങ്ങിമരിച്ച തിരുവനന്തപുരം സ്വദേശി രാജേഷിന്റെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷനേതാവ് പിണറായി വിജയൻ. തിരുവനന്തപുരം കല്ലിയൂർ കിഴക്കേ തെറ്റിവിള സ്വദേശി രാജേഷാണ് കണ്ണൂർ പുളിങ്ങോം മീന്തുള്ളി തുരുത്തിൽ ജീവൻ രക്ഷാപ്രവർത്തനത്തിനിടെ മുങ്ങിമരിച്ചത്. സംഭവം അത്യന്തം വേദനാജനകമാണെന്ന് പിണറായി വിജയൻ പറഞ്ഞു. നീന്തൽ പരിശീലകനായ രാജേഷ് പ്രളയ ജലത്തിൽ അകപ്പെട്ട ഒരാളുടെ ജീവൻ രക്ഷിച്ച ശേഷമാണ് മരണത്തിന്റെ ആഴങ്ങളിലേക്ക് മുങ്ങിപ്പോയത്.

മീന്തുള്ളി വാട്ടർ ഫാൾസിലെ പരിശീലകനായ രാജേഷ് തുരുത്തിൽ അകപ്പെട്ട ബെന്നിയെ രക്ഷപ്പെടുത്തി മടങ്ങുമ്പോഴാണ് അപകടത്തിൽപെട്ടത്‌. സ്വയരക്ഷക്ക്‌ ധരിച്ച ലൈഫ് ജാക്കറ്റ് ബെന്നിക്ക് നൽകി സുരക്ഷിതനാക്കിയാണ്‌ രാജേഷ്‌ തിരിച്ച് നീന്തിയത്‌. അതിനിടെ ഒഴുക്കിൽപ്പെട്ടു. സ്വന്തം ലൈഫ് ജാക്കറ്റ് മറ്റൊരാളുടെ രക്ഷക്കായി നൽകിയ രാജേഷ്‌ മഹാത്യാഗത്തിന്റെയും മനുഷ്യസ്‌നേഹത്തിന്റെയും മായാത്ത മുദ്ര ബാക്കിയാക്കിയാണ് യാത്രയായത്. രക്ഷാപ്രവർത്തനത്തിനിറങ്ങി ജീവൻവെടിയേണ്ടി വന്ന രാജേഷിന്റെ ആത്മത്യാഗം എന്നെന്നും സ്മരിക്കപ്പെടും. രാജേഷിന്റെ കുടുംബത്തിന്റെയും ഉറ്റവരുടെയും നാട്ടുകാരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഒഴുക്കിൽപ്പെട്ടതിന്റെ നാലാം ദിവസമാണ് രാജേഷിന്റെ മൃതദേഹം കണ്ടെത്തിയത്. കർണ്ണാടക വനത്തിലെ മുന്താരിയിൽ നിന്ന് കാനംവയലിലൂടെ ഒഴുകി പുളിങ്ങോത്ത് എത്തുന്ന കാര്യങ്കോട് പുഴയിൽ ഇടവരമ്പ് കാനാ പീടികയ്ക്ക് സമീപം കോച്ചേരി തുരുത്തിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. പുഴക്ക് നടുവിലെ തുരുത്തിൽ ഓടക്കാടുകൾക്കിടയിലാണ് മൃതദേഹം കണ്ടത്. ശനിയാഴ്‌ച വൈകിട്ട്‌ കർണാടക വനത്തിലും ഒത്തിരി കോഴിച്ചാൽ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും ഉണ്ടായ കനത്ത മഴയിലും ഉരുൾപൊട്ടലിലും കാര്യംകോട് പുഴയിൽ ജലനിരപ്പ് ഉയർന്നിരുന്നു. പുഴ കര കവിഞ്ഞതിനെ തുടർന്ന് തുരുത്തിൽ ഒറ്റപ്പെട്ട കർഷകൻ ബെന്നിയെ രക്ഷിച്ച്‌ കൂട്ടുകാർക്കൊപ്പം തിരിച്ചു പുഴ കടക്കുമ്പോഴാണ് നീന്തൽ പരിശീലകനായ രാജേഷ് കുത്തൊഴുക്കിൽ കയറിൽ നിന്ന് പിടി വിട്ട് കാണാതായത്‌. തന്റെ ലൈഫ് ജാക്കറ്റ് ബെന്നിക്ക് നൽകി തിരിച്ച് പുഴ കുറുകെ കടക്കവെ ഒഴുക്കിൽപ്പെടുകയായിരുന്നു. നീന്താൻ ശ്രമിച്ചെങ്കിലും മുങ്ങിപ്പോവുകയായിരുന്നു.

Address

Cherthala
Alappuzha
688539

Website

Alerts

Be the first to know and let us send you an email when We r Silent because we r SOUND posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share