Starnet On Live News

Starnet On Live News We Know Alleppey Better

05/11/2025

ഒലീവിയ ഇൻറർനാഷണൽ പുന്നമട
ക്രിസ്മസിനെ വരവേൽക്കുവാൻ കേക്ക് മിക്സിങ് ആരംഭിച്ചു

04/11/2025

അശാസ്ത്രീയമായ ലേണേഴ്സ് ടെസ്റ്റ്പരീക്ഷ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത ഡ്രൈവേഴ്സ് യൂണിയൻ ആഭിമുഖ്യത്തിൽ കളക്ടറേറ്റ് മുന്നിൽ ധർണ്ണസംഘടിപ്പിക്കുന്നു

*ആശ വർക്കേഴ്സിന്റെ ഓണറേറിയം വർധിപ്പിച്ച് ഉത്തരവ് ഇറങ്ങി.*ആശ വർക്കേഴ്സിന്റെ ഓണറേറിയം വർധിപ്പിച്ച് ഉത്തരവ് ഇറങ്ങി. നവംബർ 1...
04/11/2025

*ആശ വർക്കേഴ്സിന്റെ ഓണറേറിയം വർധിപ്പിച്ച് ഉത്തരവ് ഇറങ്ങി.*

ആശ വർക്കേഴ്സിന്റെ ഓണറേറിയം വർധിപ്പിച്ച് ഉത്തരവ് ഇറങ്ങി. നവംബർ 1 മുതൽ 8000 രൂപ ആക്കിയാണ് ഉത്തരവ്. ഈ മാസം മുതൽ ആശമാർക്ക് 8000 രൂപ ലഭിച്ചു തുടങ്ങും. 1000 രൂപയുടെ വർദ്ധനവാണ് വരുത്തിയത്.

26,125 ആശാ വർക്കർമാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പ്രതിവർഷം 250 കോടി രൂപ ഇതിന് ചെലവാകും. ഇതേവരെയുള്ള കുടിശ്ശിക മുഴുവൻ നൽകുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.

ഓണറേറിയം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ആശാ വർക്കർമാർ സെക്രട്ടറിയേറ്റിന് മുന്നിൽ ഏറെ നാള‍ായി സമരത്തിലായിരുന്നു. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ 266 ദിവസം നീണ്ടു നിന്ന് രാപ്പകൽ സമരം ആശ വർക്കർമാർ അവസാനിപ്പിച്ചിരുന്നു.

ഓണറേറിയം 21000 രൂപയായി വർദ്ധിപ്പിക്കുകയും വിരമിക്കൽ ആനുകൂല്യം 5 ലക്ഷം രൂപ അനുവദിക്കുകയും ചെയ്യുന്നത് വരെ പ്രാദേശിക തലങ്ങളിൽ സമരം തുടരാനാണ് തീരുമാനം. സമരം ഒരു വർഷം തികയുന്ന 2026 ഫെബ്രുവരി 10 ന് തിരുവനന്തപുരത്ത് മഹാ പ്രതിഷേധ സംഗമം സംഘടിപ്പിക്കും.

03/11/2025

ആലപ്പുഴ റമദാ ഹോട്ടലിലെഭിമൻ കേക്ക് മിക്സിംഗ്

*പിണറായി സർക്കാരിൻ്റെ അതിദാരിദ്ര പ്രഖ്യാപനം തട്ടിപ്പ് ആണെന്ന്     വിദിനകരൻ Ex  MLA*അമ്പലപ്പുഴSTAR NET NEWS 2.11 2025 12....
02/11/2025

*പിണറായി സർക്കാരിൻ്റെ അതിദാരിദ്ര പ്രഖ്യാപനം തട്ടിപ്പ് ആണെന്ന് വിദിനകരൻ Ex MLA*

അമ്പലപ്പുഴ
STAR NET NEWS
2.11 2025 12.30 PM
Rep. Sali punnpara

6 ലക്ഷത്തോളം
അധികം കാർഡ് ഉടമകൾ
ദരിദ്രരർ ആണെന്നും ഇവരെ അധിരിദ്രർ
പട്ടികയിലേക്ക്
ആക്കണം എന്നും
ഇതിൽ
അറുപത്തി നാലായിരം കുടുംബങ്ങൾ മാത്രമേ
സർക്കാരിൻ്റെ പട്ടികയിൽ വന്നിട്ടുള്ളു
എന്നു .
സർക്കാരിൻ്റെ
ഈ കാപട്യം തിരിച്ചറിയണം
എന്നും

അഖില കേരളാ
ധീവര സഭാ സംസ്ഥാന ജനറൽ സെക്രട്ടറി .വി . ദിനകരൻ പറഞ്ഞു.
ഇത് മറച്ച് വെച്ച് കൊണ്ടാണ്
ദാരിദ്ര്യ നിർമാർജനത്തിന്. സർക്കാർ
തുടക്കം
കുറിച്ചത്

അന്നത്തിന് വക ഇല്ലാതെ
പോലും
റെയിൽവേ പുറം പോക്കിലും .
മറ്റ് പുറം പോക്ക് ഭൂമികളിലും കഴിയുന്ന കുടുംബങ്ങളും
അധി ദരിദ്രരർ
ആണെന്നും
ഇത് കണ്ടില്ലന്ന്
നടിച്ച്
സർക്കാർ
കാപട്യം കാണിച്ച്
ദരിദ്ര സംസ്ഥാനം എന്ന പ്രചരണം
നടത്തുകയാണെന്നും
വി . ദിനകരൻ
കൂട്ടി ചേർത്തു

ജനറൽ ആശുപത്രിയിൽ അതിക്രമിച്ചു കയറി നേഴ്സിംഗ് സ്റ്റാഫിന്റെ കയ്യിൽ കടന്നുപിടിച്ച ആൾ അറസ്റ്റിൽ ആലപ്പുഴ  : ആലപ്പുഴ സൗത്ത് പോ...
31/10/2025

ജനറൽ ആശുപത്രിയിൽ അതിക്രമിച്ചു കയറി നേഴ്സിംഗ് സ്റ്റാഫിന്റെ കയ്യിൽ കടന്നുപിടിച്ച ആൾ അറസ്റ്റിൽ
ആലപ്പുഴ : ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിൽ ഹെൽത്ത് കെയർ ആക്ട് (KHSPHSI) പ്രകാരം രജിസ്റ്റർ ചെയ്ത ആലപ്പുഴ ജനറൽ ആശുപത്രിയിൽ അതിക്രമിച്ചു കയറി നഴ്സിംഗ് സ്റ്റാഫിന്റെ കയ്യിൽ കടന്നു പിടിച്ചയാളെ ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. മണ്ണഞ്ചേരി നോർത്ത് ആര്യാട് കണ്ടത്തിൽ 23 വയസ്സുള്ള അഖിലാണ് സൗത്ത് പോലീസിന്റെ പിടിയിലായത്. 30-10-2025 വ്യാഴാഴ്ച പകൽ 11:30 മണിക്കായിരുന്നു കേസ്സിനാസ്പദമായ സംഭവം ഉണ്ടായത്. ആലപ്പുഴ ജനറൽ ആശുപത്രിയിൽ വാളണ്ടിയർ നേഴ്സ് ആയി ജോലി നോക്കുന്ന യുവതിയും അഖിലുമായി സുഹൃത്ത് ബന്ധത്തിലായിരുന്നു. കുറച്ച് നാളായി യുവതി ഈ സൗഹൃദബന്ധം തുടരുന്നതിന് വിമുഖത കാണിച്ചിരുന്നു ഇതേ തുടർന്നാണ് ഗൾഫിലായിരുന്ന അഖിൽ 4 ദിവസത്തെ ലീവിന് നാട്ടിലെത്തുകയും യുവതിയെ കാണുവാൻ ജനറൽ ആശുപത്രിയിൽ പോവുകയും ICU വിൽ ജോലി നോക്കിയിരുന്ന യുവതിയെ കാണുവാൻ ICU വിൽ അതിക്രമിച്ചു കയറി പരാക്രമം കാണിച്ചത്. മുൻപും ഈ യുവതിയോട് മോശമായി പെരുമാറിയതിന് അഖിലിനെതിരെ മണ്ണഞ്ചേരി പോലീസ് കേസ്സ് എടുത്തിട്ടുള്ളതാണ്. ഇതേ തുടർന്ന് ആലപ്പുഴ ജനറൽ ആശുപത്രി സൂപ്രണ്ട് ഈ വിവരം ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷൻ ISHO VD റജിരാജിനെ അറിയിക്കുകയായിരുന്നു. ഉടൻതന്നെ സൗത്ത് പോലീസ് സ്ഥലത്തെത്തി അഖിലിനെ പിടികൂടിയായിരുന്നു. കോടതി ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ചേർത്തല നഗരത്തിലെ ഹോട്ടലിൽ ആക്രമണം നടത്തിയ പ്രതികൾ പിടിയിൽ ചേർത്തല: ചേർത്തല നഗരമധ്യത്തിലെ ഹോട്ടലിൽ ആക്രമണം നടത്തിയ പ്രതി...
31/10/2025

ചേർത്തല നഗരത്തിലെ ഹോട്ടലിൽ ആക്രമണം നടത്തിയ പ്രതികൾ പിടിയിൽ
ചേർത്തല: ചേർത്തല നഗരമധ്യത്തിലെ ഹോട്ടലിൽ ആക്രമണം നടത്തിയ പ്രതികളെ ചേർത്തല പോലീസ് പിടികൂടി. ചേർത്തല പരിധിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള കാപ്പാക്കേസ് പ്രതികളെയാണ് പോലീസ് പിടികൂടിയത്. ചേർത്തല മുനിസിപ്പാലിറ്റി വാർഡ് 8 ൽ കൂമ്പായിൽ വീട്ടിൽ 30 വയസ്സുള്ള അഭിറാം, ചേർത്തല മുൻസിപ്പാലിറ്റി വാർഡ് 8 ൽ ചിറ്റേഴുത്ത് വീട്ടിൽ 23 വയസ്സുള്ള ദീപേഷ് ദീപു എന്നിവരെയാണ് ചേർത്തല പോലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ ജില്ലയിൽ നിന്ന് കാപ്പ ഉത്തരവ് പ്രകാരം നാടുകടത്തിയ പ്രതികളാണ് ഉത്തരവ് കാലയളവിനു ശേഷം തിരികെയെത്തി ദിവസങ്ങൾക്കുള്ളിൽ തന്നെ അക്രമ സംഭവങ്ങൾ നഗരത്തിൽ അഴിച്ചുവിട്ടത്. ചേർത്തല ഇൻസ്പെക്ടർ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ഗൾഫിൽ നിന്ന് അവധിക്ക് എത്തി കഞ്ചാവ് ചെടിയും കഞ്ചാവുമായി യുവാവ് പിടിയിൽ ആലപ്പുഴ ആറാട്ടുവഴി ഫാത്തിമ ഗാർഡനിൽ സിയാദ് ഷിഹാബുദ...
31/10/2025

ഗൾഫിൽ നിന്ന് അവധിക്ക് എത്തി കഞ്ചാവ് ചെടിയും കഞ്ചാവുമായി യുവാവ് പിടിയിൽ
ആലപ്പുഴ ആറാട്ടുവഴി ഫാത്തിമ ഗാർഡനിൽ സിയാദ് ഷിഹാബുദ്ദിൻ-33 എന്നയാളെ ആണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ആലപ്പുഴ നോർത്ത് പോലിസും ചേർന്ന് പിടികൂടിയത് . ഇയാൾ ഗർഫിൽ നിന്ന് വന്നതിന് ശേഷം കഞ്ചാവ് ഉപയോഗവും വിൽപ്പനയും നടക്കുന്നു എന്ന് ജില്ലാ പോലിസ് മേധാവിക്ക് കിട്ടിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇയാളുടെ വീട്ടിലും പരിസരത്തും നടത്തിയ പരിശോധനയിലാണ് വീടിനോട് ചേർന്ന് സ്റ്റെയർ കേസിന് താഴെ 60 സെൻ്റി മീറ്റർ നിളത്തിൽ വളർന്ന് നിൽകുന്ന കച്ചവ് ചെടി കണ്ടെടുത്തത് . തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിൽ 40 ഗ്രാം കഞ്ചാവും കണ്ടെടുത്തു. ഇയാൾ ഗൾഫിൽ നിന്ന് വന്നതിന് ശേഷം ധാരാളം ചെറുപ്പക്കാർ ഇയാളുടെ വീട്ടിലെ നിത്യ സന്ദർശകരായിരുന്നു. ഇവർ ഇവിടെ നിന്നും കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്ന് മനസിലാക്കി ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. നർക്കോട്ടിക് സെൽ ഡിവൈഎസ്പി പങ്കജാക്ഷൻ B യുടെ നേതൃത്വത്തിൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ആലപ്പുഴ ഡിവൈഎസ്പി ബിജു വി നായരുടെയും നേതൃത്വത്തിൽ ISHO MK രാജേഷ് , SI മാരായ ദേവിക, നിധിൻ, GSI അനിൽകുമാർ, ASI രശ്മി, CPO മഹേഷ് , ബിനോയി, ജയേഷ് എന്നിവരാണ് പ്രതിയെയും കഞ്ചാവ് ചെടിയും പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.

31/10/2025

പോലീസ് കൊള്ളാം 🚨💥🔴👮

സഹോദരങ്ങളെ കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിക്ക് 7 വർഷം കഠിന തടവും 50000 പിഴയുംആലപ്പുഴ പൂങ്കാവ് വൈ. ബി. സി വായനശാലയിലെ ഓണഘോഷ...
27/10/2025

സഹോദരങ്ങളെ കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിക്ക് 7 വർഷം കഠിന തടവും 50000 പിഴയും
ആലപ്പുഴ പൂങ്കാവ് വൈ. ബി. സി വായനശാലയിലെ ഓണഘോഷ പരിപാടി തടസ്സപ്പെടുത്തിയത് ചോദ്യം ചെയ്യത വിരോധത്തിൽ സഹോദരങ്ങളായ രണ്ടു ഭാരവാഹികളെ 04/09/2017 ാംതീയതി വൈകിട്ട് 5.30 മണിക്ക് കത്തി കൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ആലപ്പുഴ മാരാരിക്കുളം തെക്ക് പഞ്ചായത്ത് 12-ാം വാർഡിൽ പടിഞ്ഞാറെ കര വീട്ടിൽ ഡെന്നീസ് എന്ന് വിളിക്കുന്ന ആൻഡ്രൂസ് വയസ്സ് 27 എന്നയാളെ കുറ്റക്കാരനായി കണ്ട് ആലപുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി 2ജഡ്ജി ശ്രീമതി S ഭാരതി ഏഴ് വർഷം കഠിനതടവും അമ്പതിനായിരം രൂപാ പിഴയും ശിക്ഷ വിധിച്ചു. പ്രോസി ക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ S A ശ്രീമോൻ ഹാജരായി. CPO മാത്യൂ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു. നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്. കഴിഞ്ഞ മാസം 30 -ാo തീയതി നാലുകിലോ കഞ്ചാവുമായി ആലപ്പുഴ റയിൽവേ സ്റ്റേഷനിൽ വെച്ച് ഇയാളെ അറസ്റ്റ് ചെയ്യതിരുന്നു. നോർത്ത് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയിരുന്ന ട ബൈജു. FIR രജിസ്റ്റർ ചെയ്തും ഇൻസ്പെക്ടർ G സന്തോഷ് കുമാർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസ്സായിരുന്നു പരിക്കേറ്റ മാരാരിക്കുളം പഞ്ചായത്ത് 12-ാം വാർഡിൽ പള്ളിപ്പറമ്പ് വീട്ടിൽ ജോസ് കുട്ടിയുടെ മക്കൾ ആയ ജോഷി, ജോമാൻ എന്നിവരാണ് ''ഇതിൽ ജോമോൻ പിന്നീട് സിവിൽ പോലീസി ഓഫീസർ ആയി ജോലിയിൽ പ്രവേശിച്ചിരുന്നു.

*അതിതീവ്ര ന്യൂനമർദ്ദം: ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ജാഗ്രത പാലിക്കാൻ നിർദ്ദേശം*കേരളത്...
27/10/2025

*അതിതീവ്ര ന്യൂനമർദ്ദം: ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ജാഗ്രത പാലിക്കാൻ നിർദ്ദേശം*

കേരളത്തിൽ ഇന്ന് മഴ ശക്തമാകുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്.

സംസ്ഥാനത്തെ പത്ത് ജില്ലകളിൽ ഇന്ന് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടാണ് നിലവിലുള്ളത്.

ഇടിമിന്നലോടും കാറ്റോടും കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.

മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് പൂർണ്ണ വിലക്ക് ഏർപ്പെടുത്തി.

കടലാസ് മദ്യകമ്പനിയുടെ പേരിൽ തട്ടിപ്പ് - പ്രതി അറസ്റ്റിൽപഞ്ചാബ് കേന്ദ്രീകരിച്ച്  പ്രവർത്തിക്കുന്ന എസ്. എസ്. ആർ.  ഡിസ്റ്റി...
26/10/2025

കടലാസ് മദ്യകമ്പനിയുടെ പേരിൽ തട്ടിപ്പ് - പ്രതി അറസ്റ്റിൽ
പഞ്ചാബ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എസ്. എസ്. ആർ. ഡിസ്റ്റിലറീസ് എന്ന മദ്യനിർമ്മാണ സ്ഥാപനത്തിൻറെ പാർട്ണർ ആണെന്ന് പരിചയപ്പെടുത്തി കേരള ബിവറേജസ് കോർപ്പറേഷനിൽ ചില പ്രത്യേക മദ്യ ബ്രാൻഡുകൾ ഡിസ്ട്രിബ്യൂഷൻ നടത്തുന്നതിന് പ്രമോട്ടർ ആയി കമ്പനിയിൽ ചേർക്കാം എന്നും മറ്റും പ്രലോഭിപ്പിച്ച് ചാരുംമൂട് സ്വദേശിയായ റിട്ടയേർഡ് കാഷ്യൂ കോർപ്പറേഷൻ ഉദ്യോഗസ്ഥനിൽ നിന്നും ഒരു കോടി രൂപ തട്ടിയെടുത്ത കേസിൽ ചുനക്കര കരിമുളക്കൽ സാജൻ നിവാസിൽ എസ്. സാജൻ (42) എന്നയാളെ നൂറനാട് പോലീസ് ഇൻസ്പെക്ടർ എസ് . ശ്രീകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. 2022 മുതൽ 2024 വരെയുള്ള കാലഘട്ടത്തിൽ ആണ് ഈ പണം തട്ടിയെടുത്തത്. മുൻപ് ചാരുംമൂട്ടിൽ ബാറിൽ മാനേജരായ ജോലി നോക്കി വന്നിരുന്ന സാജൻ നിലവിൽ കരുനാഗപ്പള്ളി നഗരത്തിലെ ബാർ മാനേജരാണ്. 2019 ൽ സാജനും രണ്ട് സുഹൃത്തുക്കളും ചേർന്നു എറണാകുളത്തെ കാക്കനാട് ഒരു മുറി വാടകയ്ക്ക് എടുത്ത് എസ്.എസ്.ആർ ഡിസ്റ്റിൽഡ് ആൻഡ് ബോട്ടിൽഡ് സ്പിരിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ ഒരു കമ്പനി ആരംഭിച്ചു. പഞ്ചാബിലെ മദ്യനിർമ്മാണ കമ്പനി ഉത്പാദിപ്പിക്കുന്ന മദ്യം കേരള ബീവറേജസ് കോർപ്പറേഷന് വിൽപ്പന നടത്തുന്നതിനുള്ള ലൈസൻസ് നേടാൻ ആയിരുന്നു ശ്രമം. ബിസിനസ് നടക്കാതായതോടുകൂടി വിവിധ ആൾക്കാരെ സമീപിച്ച് പണം ആവശ്യപ്പെട്ടു തുടങ്ങി. ഇങ്ങനെയാണ് ചാരുംമൂട് സ്വദേശി ഒരു കോടി രൂപ നിക്ഷേപിച്ചത്. ഇതിനിടയിൽ കാക്കനാട് ഓഫീസ് പൂട്ടി. തുടർന്ന് സാജൻ, ഭാര്യ രമ, സുഹൃത്തായ ഓച്ചിറ സ്വദേശി അനൂപ്, അനൂപിന്റെ ഭാര്യ രമ്യ എന്നിവർ ഉടമകളായി ചാരുംമൂട് ജംഗ്ഷനിൽ റൂമെടുത്ത് കോപ്പിയസ് ഡിസ്റ്റിലറിസ് എന്ന സ്ഥാപനം ആരംഭിച്ചു. ഗോവയിലെ രണ്ടു സ്വകാര്യ ഡിസ്റ്റലറികൾ ലീസിന് എടുത്ത് മദ്യനിർമാണം നടത്താൻ ശ്രമം നടത്തുന്നതായി ചാരുംമൂട് സ്വദേശിയെ പറഞ്ഞു വിശ്വസിപ്പിച്ചു 2024 ൽ മുഴുവൻ തുകയും സാജനും സംഘവും വാങ്ങിയെടുത്തു. ഇവർ വാഗ്ദാനം നൽകിയത് പോലെ മദ്യം ഡിസ്ട്രിബ്യൂട്ട് ചെയ്യുന്നതിനുള്ള ലൈസൻസോ ബ്രാൻഡ് ലൈസൻസോ ലഭിക്കാത്തതിനാൽ ചാരുംമൂട് സ്വദേശി ഗോവയിലും മറ്റും പോയി നടത്തിയ അന്വേഷണത്തിലാണ് ഇവർ തന്നെ വഞ്ചിക്കുകയായിരുന്നു എന്ന് മനസ്സിലായത്. തുടർന്ന് ചാരുംമൂട് സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നൂറനാട് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. ഈ കേസ് അന്വേഷണം നടത്തുന്നതിന് ചെങ്ങന്നൂർ ഡി.വൈ.എസ്.പി എം. കെ ബിനു കുമാർ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു . തുടർന്ന് നൂറനാട് പോലീസ് ഇൻസ്പെക്ടർ എസ് .ശ്രീകുമാർ 21.10.25 തീയതി സാജനെ അറസ്റ്റ് ചെയ്തു. മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് രജിസ്ട്രേറ്റ് കോടതി അന്നേദിവസം പ്രതിക്ക് ഇടക്കാല ജാമ്യം അനുവദിച്ചു എങ്കിലും 24.10.25 തീയതി സാജനെ നവംബർ 7 വരെ റിമാൻഡ് ചെയ്യുകയും രണ്ടുദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു നൽകുകയും ചെയ്തു. സാജന്റെ അറസ്റ്റിനെ തുടർന്ന് ഇയാളുടെ ഭാര്യയും സുഹൃത്ത് അനൂപും ഭാര്യയും ഉൾപ്പെടെയുള്ള പ്രതികൾ ഒളിവിൽ പോയി. ബാർ മാനേജരായി ജോലി ചെയ്യുകയാണെങ്കിലും നിരവധി നാഷണൽ പെർമിറ്റ് ലോറികൾ വാങ്ങി കരിമുളക്കൽ കേന്ദ്രീകരിച്ച് ഒരു ട്രാൻസ്പോർട്ട് കമ്പനിയും ഇയാൾ നടത്തുന്നുണ്ട്. വിവിധ സ്ഥലങ്ങളിൽ ഇയാൾ വാങ്ങിക്കൂട്ടിയിട്ടുള്ള വസ്തുവകകളും മറ്റു സമ്പാദ്യങ്ങളും സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. പോലീസ് ഇൻസ്പെക്ടർ എസ്. ശ്രീകുമാറിനൊപ്പം എസ് ഐ മാരായ മിഥുൻ. എസ്, മധു .വി സീനിയർ സിവിൽ പോലീസ് ഓഫീസർ ജഗദീഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മറ്റു കൂട്ടുപ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജതപ്പെടുത്തിയിട്ടുണ്ട്.

Address

Alappuzha
688001

Alerts

Be the first to know and let us send you an email when Starnet On Live News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Starnet On Live News:

Share