Silver Times

Silver Times We're your one-stop shop for the latest news, reviews, trailers, and interviews.

ദിലീപ് ചിത്രം ' തിളക്കം ' കാണാത്ത' മലയാളികൾ ചുരുക്കമായിരിക്കും. കോമഡിക്കും വൈകാരികമായ നിമിഷങ്ങൾക്കും ഏറെ പ്രാധാന്യം നൽകി...
10/12/2025

ദിലീപ് ചിത്രം ' തിളക്കം ' കാണാത്ത' മലയാളികൾ ചുരുക്കമായിരിക്കും. കോമഡിക്കും വൈകാരികമായ നിമിഷങ്ങൾക്കും ഏറെ പ്രാധാന്യം നൽകിയ ചിത്രം സൂപ്പർ ഹിറ്റ് ആയിരുന്നു. ചിത്രത്തിൽ ദിലീപ് കഥാപത്രം 'ഉണ്ണിയും' നിഷാന്ത് സാഗർ ചെയ്ത ' ഗോപിയും തമ്മിൽ മാർക്കറ്റിൽ അടിയുണ്ടാക്കുന്ന ഒരു രംഗമുണ്ട്. വഴക്കിന് ശേഷം ഇരുവരെയും പിടിച്ചുമാറ്റാൻ നെടുമുടി അടക്കമുള്ളവർ എത്തുന്നു. വളരെ സീരിയസായ സംഭാഷണമാണ് അപ്പോൾ നടക്കുന്നത്.

ദിലീപിന്റെ അച്ഛൻ കഥാപാത്രം ചെയ്ത നെടുമുടി നിഷാന്തിനെ വഴക്ക് പറയുന്ന ഒരു രംഗമുണ്ട്.

പത്മനാഭൻ മാസ്റ്റർ: നിനക്ക് എങ്കിലും കുറച്ച് ബോധമുണ്ടാകുമെന്നാണ് ഞാൻ കരുതിയത്?( ഗോപിയെ നോക്കി)

ഗുണ്ട ഭാസ്കരൻ : ഡാ, ഇത് ആരാണെന്ന് അറിയുമോ എന്റെ ശിഷ്യനാണ്

പത്മനാഭൻ മാസ്റ്റർ: ഏഹ്

ഗുണ്ട ഭാസ്കരൻ : മാഷല്ല, അപ്പുറം. ഞാൻ ഇവന്റെ ആശാനായത് കൊണ്ട് നീ രക്ഷപെട്ടു. മറിച്ച് ഞാൻ ഇവന്റെ ശിഷ്യനായിരുനെങ്കിൽ നിന്റെ പ്പ ജബ ജബ ജബ ജബ

പത്മനാഭൻ മാസ്റ്റർ: ഭാസ്കരാ

ഗുണ്ട ഭാസ്കരൻ : പ്രെസന്റ് സർ

വേറെ ആര് ചെയ്താലും കോമഡിയായി പോകേണ്ട ഈ രംഗം കൊച്ചിൻ ഹനീഫ എന്ന ഇതിഹാസ കലാകാരൻ കൈകാര്യം ചെയ്‌ത രീതിയൊന്ന് ഓർക്കുക.

മോഹൻലാലിൻറെ വലിയ മനസ് ഒന്ന് കൊണ്ട് മാത്രം എനിക്ക് ആ ഹിറ്റ് ചിത്രം കിട്ടി, അയാൾ അപ്പോൾ ആ വാക്ക് പ്രിയനോട് പറഞ്ഞു: മണിയൻപി...
10/12/2025

മോഹൻലാലിൻറെ വലിയ മനസ് ഒന്ന് കൊണ്ട് മാത്രം എനിക്ക് ആ ഹിറ്റ് ചിത്രം കിട്ടി, അയാൾ അപ്പോൾ ആ വാക്ക് പ്രിയനോട് പറഞ്ഞു: മണിയൻപിള്ള രാജു

ജഗദീഷിന്റെ കഥയിൽ ശ്രീനിവാസൻ തിരക്കഥയെഴുതി മണിയൻപിള്ള രാജു നായകനായും മേനക നായികയായും ഗിരീഷിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു അക്കരെ നിന്നൊരു മാരൻ. മണിയൻപിള്ള രാജു അഭിനയിച്ച അച്യുതൻ എന്ന കഥാപാത്രം മുറപ്പെണ്ണ് നന്ദിനിയെ( മേനക) കല്യാണം കഴിക്കാൻ ശ്രമിക്കുന്നതും അതിനായി അനുഭവിക്കുന്ന കഷ്ടപാടുകളുമാണ് ചിത്രത്തിന്റെ തീം.

കോമഡിക്ക് പ്രാധാന്യം നൽകി നിർമ്മിച്ച ഈ ചിത്രത്തിനും ഇന്നും റിപ്പീറ്റ് വാല്യൂ കൂടുതലാണ്. എന്നാൽ മോഹൻലാലിൻറെ ത്യാഗം ഒന്ന് കൊണ്ട് മാത്രമാണ് തനിക്ക് ആ സിനിമയിൽ അഭിനയിക്കാൻ പറ്റിയതെന്നും അതൊക്കെ അയാളുടെ വലിയ മനസ് തന്നെ ആയിരുന്നു എന്നും പറയുകയാണ് മണിയൻപിള്ള രാജു.

" മോഹൻലാലിനെ വെച്ചൊരു പടം ചെയ്യാൻ പ്രിയദർശൻ ഉൾപ്പടെ ഉള്ളവർ പ്ലാൻ ചെയ്യുക ആയിരുന്നു. ഗിരീഷ് ആയിരുന്നു ചിത്രത്തിന്റെ സംവിധായകൻ. എന്നാൽ അവർ പ്ലാൻ ചെയ്ത സമയത്ത് മോഹൻലാൽ മറ്റൊരു സിനിമക്ക് ഡേറ്റ് നൽകി. അപ്പോൾ പ്രിയൻ സുരേഷിനോട് ആ ചിത്രം തന്നെ എന്നെ വെച്ച് പ്ലാൻ ചെയ്യാൻ പറഞ്ഞു. ഷൂട്ടിങ് തുടങ്ങി കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ആയിരുന്നു മോഹൻലാൽ ഭാഗമാകേണ്ട സിനിമ മുടങ്ങി എന്ന് എല്ലാവരും അറിഞ്ഞത്. അതോടെ ലാലിനെ ഈ സിനിമയുടെ നായകനാക്കാൻ എല്ലാവരും തീരുമാനിച്ചു. ആ സമയത്ത് എന്നെ വെച്ച് കുറച്ചധികം ദിവസം ഷൂട്ടിങ് മുന്നോട്ട് പോയി എന്ന് അറിഞ്ഞ ലാൽ, താൻ ആ സമയത്ത് ഫ്രീ ആണെങ്കിലും ഈ സിനിമയിൽ അഭിനയിക്കില്ല എന്നും അത് രാജു ചേട്ടൻ തന്നെ ചെയ്യട്ടെ എന്നും പറഞ്ഞു. അയാളുടെ വലിയ മനസ് കൊണ്ടാണ് എനിക്ക് അങ്ങനെ ഒരു ഹിറ്റ് ചിത്രം കിട്ടിയത്."

സിനിമയിലെ പല സംഭാഷങ്ങളും ഇന്നും മലയാളികൾ അവരുടെ അനുദിന ജീവിതത്തിൽ ഉപയോഗിക്കുന്നവയാണ്.

പ്രിയദർശൻ നമ്മളെ പറ്റിച്ച ഗംഭീര സീൻ, മോഹൻലാൽ ചിത്രത്തിലെ ആ പിരിമുറുക്കം നിറഞ്ഞ രംഗം ഷൂട്ട് ചെയ്തപ്പോൾ സംഭവിച്ചത്; ഡയറക്ട...
09/12/2025

പ്രിയദർശൻ നമ്മളെ പറ്റിച്ച ഗംഭീര സീൻ, മോഹൻലാൽ ചിത്രത്തിലെ ആ പിരിമുറുക്കം നിറഞ്ഞ രംഗം ഷൂട്ട് ചെയ്തപ്പോൾ സംഭവിച്ചത്; ഡയറക്ടറുടെ അപാര കഴിവ്

1988-ൽ പുറത്തിറങ്ങിയ പ്രിയദർശൻ സം‌വിധാനം ചെയ്ത മോഹൻലാൽ, നെടുമുടി വേണു, ശ്രീനിവാസൻ, എംജി സോമൻ തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച സിനിമയായിരുന്നു ചിത്രം. മലയാളത്തിലെ ജനപ്രീതിനേടിയ നേടിയ ചിത്രങ്ങളിൽ മുന്നിൽ ഉള്ള ഈ മോഹൻലാൽ ചിത്രം മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ്.

അമേരിക്കയിൽ സ്ഥിരതാമസക്കാരമായ സമ്പന്നൻ രാമചന്ദ്രമേനോന്റെ മകളായ കല്യാണിക്ക് ഒരു ചെറുപ്പക്കാരനെ ഇഷ്ടമാണ്. പിതാവ് വർഷങ്ങളായി അമേരിക്കയിൽ ഉള്ള കല്യാണിയെ വളർത്തുന്നത് പിതാവിന്റെ സുഹൃത്തും വക്കീലുമായ കൈമൾ ആണ്. കല്യാണിക്ക് ഒരു ഇഷ്ടം ഉണ്ടെന്ന് കേട്ടപ്പോൾ അസ്വസ്ഥനായ രാമചന്ദ്രൻ വിവാഹത്തിന് സമ്മതിക്കുന്നില്ല. വിവാഹം തന്റെ സമ്മതമില്ലാതെ കഴിച്ചാൽ സ്വത്തിൽ ഒരു പങ്കും നൽകില്ല എന്നും പിതാവ് അറിയിക്കുന്നു. സ്വത്തിൽ ഇല്ലാത്ത പെണ്ണിനെ വേണ്ട എന്ന് പറഞ്ഞ് കാമുകൻ കല്യാണിയെ ഉപേക്ഷിച്ച് പോകുകയും ചെയ്യുന്നു. ഇതിനിടയിലാണ് മകളുടെ ഇഷ്ടമാണ് ഏറ്റവും വലുത് എന്ന് പറഞ്ഞ് രാമചന്ദ്രൻ വിവാഹത്തിന് സമ്മതിക്കുന്നതും മകളോടും മരുമകനോടും ഒപ്പം ഒഴിവുകാലം ആഘോഷിക്കാൻ വരുന്നത് കത്തിലൂടെ അറിയിക്കുകയും ചെയ്തു.

പിതാവിന്റെ കത്ത് വന്ന സാഹചര്യത്തിൽ തത്ക്കാലം ഒരു വാടക ഭർത്താവിനെ ഒപ്പം കൂട്ടി ഈ ഒഴിവുകാലം ആഘോഷിക്കാൻ വരുന്ന പിതാവിനെ സന്തോഷിച്ച് യാത്രയാക്കാൻ കൈമൾ നിർബന്ധിച്ചിട്ട് വിഷ്ണു വാടക ഭർത്താവിന്റെ വേഷം കെട്ടുന്നു. തുടക്കത്തിൽ കല്യാണിയുമായി ഉടക്ക് ആണെങ്കിലും പയ്യെ പയ്യെ ഇവർ തമ്മിൽ അടുക്കുന്നു. അതിനിടയിലാണ് വിഷ്ണു വധശിക്ഷ കാത്തുകിടക്കുന്ന ആൾ ആയിരുന്നു എന്നും ജയിൽ ചാടിയത് ആണെന്നും കല്യാണിയും കൈമളും ഒകെ അറിയുന്നു. ഈ വിവരം ഒന്നും പിതാവിനെ അറിയിക്കാതെ അയാൾ യാത്രയാകുന്ന ദിവസം വരെ തന്നെ തുടരാൻ അനുവദിക്കണം എന്നും വിഷ്ണു ജയിൽ സൂപ്രണ്ട് എംജി സോമനോട് അഭ്യർത്ഥിക്കുന്നു.

എന്തായാലും വിഷ്ണുവിന്റെ അവസാന ആഗ്രഹം എന്നോണം സോമൻ അത് അംഗീകരിക്കുന്നു. രാമചന്ദ്രൻ അമേരിക്കയിലേക്ക് തിരികെ പോകുന്നതിന്റെ തലേന്ന് മനോഹരമായ ഒരു രാത്രി വിഷ്ണു അദ്ദേഹത്തിന് സമ്മാനിക്കുന്നു. " സ്വാമിനാഥ" എന്ന പാട്ടിലൂടെ വിഷ്ണു തകർത്താടുമ്പോൾ ആ സീൻ ലെ ഓരോ അഭിനയതാകളുടെയും ഭാവങ്ങളിൽ നിന്ന് നമുക്ക് എല്ലാവരുടെയും വികാരങ്ങൾ മനസിലാകുന്നു. മുന്നിൽ ഇരുന്നു പാടുന്ന മനുഷ്യൻ ദിവസങ്ങൾക്കുള്ളിൽ മരിക്കാൻ പോകുന്നു. ആ സത്യം വളരെ നേരത്തെ അവർ അറിയുന്നു. അത്തരം ഒരു സാഹചര്യത്തിൽ നിൽക്കുന്ന വിഷ്ണു പാടുമ്പോൾ ഒരു അമ്മയുടെ മുഴുവൻ വാത്സല്യം ആ സീനിൽ സുകുമാരിയുടെ മുഖഭാവത്തിലും തന്റെ ശത്രുത എല്ലാം മറന്ന് വിഷ്ണുവിന്റെ അവസ്ഥയിൽ സങ്കടപ്പെടുന്ന ശ്രീനിവാസനെയും ഒകെ നമുക്ക് കാണാം.

എന്തായാലും വിഷ്ണു സോമനോട് ചോദിക്കുന്ന ഒരു ഡയലോഗുണ്ട്" ജീവിക്കാൻ ഒരു മോഹം തോന്നുന്നത് കൊണ്ട് ചോദിക്കുകയാണ്, എന്നെ കൊല്ലാതിരിക്കാൻ പറ്റുമോ? വിഷ്ണുവിനെ ഒരുപാട് ഇഷ്ടമാണെങ്കിലും തനിക്ക് ഒന്നും ചെയ്യാൻ നിർവാഹം ഇല്ല എന്ന് ഡയലോഗ് ഇല്ലാത്തപ്പോൾ തന്നെ സോമൻ തന്റെ മുഖാവത്തിലൂടെ കാണിക്കുന്നു. ഒടുവിൽ മനസ് നിറഞ്ഞ് മക്കളെ അനുഗ്രഹിച്ച് രാമചന്ദ്രൻ മടങ്ങുമ്പോൾ എല്ലാവരോടും യാത്ര പറഞ്ഞ് വിഷ്ണുവും വീടിനോട് വിടപറയുന്നു. വിഷ്ണുവിന്റെ യാത്ര പറച്ചിലും കല്യാണിയുടെ നിസ്സഹായാവസ്ഥയുമൊക്കെ ചേരുമ്പോൾ ക്ളൈമാക്സ് വേറെ ലെവലാകുന്നു.

ചിത്രത്തിൽ ഏറെ തിരച്ചിലുകൾക്ക് ഒടുവിൽ മോഹൻലാൽ കഥാപാത്രത്തെ സോമൻ കണ്ടെത്തുന്ന ഒരു രംഗമുണ്ട്. അവിടെ സോമനെ കണ്ട ഉടൻ മോഹൻലാൽ ഓടുമ്പോൾ സോമൻ കഥാപാത്രവും ശരവേഗത്തിൽ അയാളെ പിന്തുടരുന്നു. ആ സമയത്ത് സോമൻ മോഹനനലിന്റെ പിന്നാലെ ഓടുന്ന ഷോട്ടിൽ കാണുന്നത് അയാളുടെ കാലുകളാണ്. പ്രിയദർശൻ നമ്മളെ പറ്റിച്ച ഒരു രംഗമായിരുന്നു അത്. കാരണം ആ രംഗത്തിൽ സോമന് പകരം മോഹൻലാലിനെ പിന്തുടരുന്നത് ജഗദീഷ് ആയിരുന്നു. ജഗദീഷിന്റെ കാലുകളാണ് ആ രംഗത്തിൽ പ്രിയൻ ഉപയോഗിക്കുന്നത്.

ഒരുപക്ഷെ സോമന് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉള്ളതുകൊണ്ടാകാം ഇങ്ങനെ ചെയ്തത്.

ഏതോ ഒരു പെൺകുട്ടി ആയിരുന്നില്ല അവൾ, ഒരു പാട്ട് സീനിൽ 'കണ്ണ്' മാത്രം കാണിച്ച് ഓടിപ്പോയ ഒന്നൊന്നര ഗസ്റ്റ് റോൾ; മോഹൻലാൽ ചിത...
09/12/2025

ഏതോ ഒരു പെൺകുട്ടി ആയിരുന്നില്ല അവൾ, ഒരു പാട്ട് സീനിൽ 'കണ്ണ്' മാത്രം കാണിച്ച് ഓടിപ്പോയ ഒന്നൊന്നര ഗസ്റ്റ് റോൾ; മോഹൻലാൽ ചിത്രത്തിലെ ഗാനം ഒന്ന് കൂടി കാണൂ

ഷാജി കൈലാസിന്റെ സംവിധാനത്തിൽ മോഹൻലാൽ, ഒടുവിൽ ഉണ്ണികൃഷ്ണൻ, നരേന്ദ്രപ്രസാദ്, മഞ്ജു വാര്യർ, പ്രിയാരാമൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1997-ൽ പ്രദർശനത്തിനിറങ്ങിയ ആറാം തമ്പുരാൻ സിനിമ കാണാത്ത മലയാളികൾ ഉണ്ടാകില്ല. ജഗന്നാഥൻ എന്ന മാസ് കഥാപാത്രമായി മോഹൻലാൽ നിറഞ്ഞാടിയ ചിത്രത്തിലെ സംഭാഷണങ്ങളും മോഹൻലാലിന്റെ ചിത്രത്തിലെ ഗെറ്റപ്പുകളും എല്ലാം വെറൈറ്റി ആയിരുന്നു.

മുംബൈയിൽ സുഹൃത്ത് നന്ദകുമാറിന്റെ സഹായിയായി അയാളുടെ പ്രശ്ങ്ങളിൽ ഇടപെടുന്ന ജഗൻ തന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമായ കണിമംഗലം കോവിലകം വാങ്ങുന്നതും തുടർന്ന് അയാളുടെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് സിനിമ ചർച്ച ചെയ്യുന്നത്. എങ്ങനെയാണ് ജഗൻ മുംബൈയിൽ ഏവർക്കും പേടിസ്വപ്നമായത്, എന്തായിരുന്നു അയാളുടെ ഭൂതകാലം എന്നിവ കാണിക്കാൻ ചില സംഭാഷണങ്ങൾ സംവിധായകൻ ഒരുക്കുന്നുണ്ട്. ചിത്രത്തിലെ " ഹരിമുരളീരവം" എന്ന ഗാനത്തിൽ ചില സീനിൽ അവയിൽ ചിലത് നമുക്ക് കാണാൻ സാധിക്കും.

ഇതൊക്കെ പലരും ശ്രദ്ധിച്ചിട്ടുള്ള കാര്യം ആണെങ്കിലും ആ പാട്ടിലെ ഒരു ഒന്നൊന്നര ഗസ്റ്റ് റോൾ ചിലർ എങ്കിലും കണ്ടിട്ടുണ്ടാകില്ല. ഗാനത്തിൽ

മധുമൊഴി രാധേ നിന്നെ തേടി
അലയുകയാണൊരു മാധവ ജന്മം
അറിയുകയായീ അവനീ ഹൃദയം

എന്ന ഭാഗത്ത് മോഹൻലാലിൻറെ മുന്നിലൂടെ ഓടിപ്പോകുന്ന ഒരു പെൺകുട്ടിയെ കാണാം. അവരുടെ കണ്ണുകൾ മാത്രമാണ് നമുക്ക് കാണാൻ പറ്റുന്നത്, സിനിമയിൽ അഭിനയിക്കാൻ വന്ന ഏതോ ഒരു പെൺകുട്ടിയുടെ കണ്ണ് ആയിരുന്നു അതെന്ന് കരുതിയാൽ തെറ്റി. മലയാള സിനിമ രംഗത്തെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായ സാക്ഷാൽ ഉർവശിയാണ് ഈ പാട്ട് രംഗത്തിൽ അഭിനയിക്കാൻ വന്ന ആ നടി. മറ്റൊരു പ്രത്യേകത, ഈ ഗാനരംഗം ഷൂട്ട് ചെയ്തത് സംവിധായകൻ പ്രിയദർശൻ ആയിരുന്നു എന്നാണ്.

നമുക്ക് ആ പാട്ട് കേൾക്കുമ്പോൾ സന്തോഷ മൂഡ്, എന്നാൽ പാട്ടെഴുത്തുകാരൻ അവിടെ ഒളിപ്പിച്ചുവെച്ചത് സിനിമയുടെ കഥ; ഒരു കിങ്ങിണിക്...
07/12/2025

നമുക്ക് ആ പാട്ട് കേൾക്കുമ്പോൾ സന്തോഷ മൂഡ്, എന്നാൽ പാട്ടെഴുത്തുകാരൻ അവിടെ ഒളിപ്പിച്ചുവെച്ചത് സിനിമയുടെ കഥ; ഒരു കിങ്ങിണിക്കാറ്റ് വെറുമൊരു പാട്ടല്ല

ഒരു സിനിമയുടെ ദൈർഘ്യം എത്ര നേരമായിരിക്കും? ഒന്നര മണിക്കൂർ രണ്ട് മണിക്കൂർ ഒകെ ആയിരിക്കും അല്ലെ. സിനിമയുടെ തുടക്കം മുതൽ അവസാനം വരെ കാണുമ്പോൾ ആയിരിക്കും നമുക്ക് ഒരു നല്ല സിനിമ അനുഭവം കിട്ടി എന്ന് പറയാൻ സാധിക്കുക. അല്ലാത്തപക്ഷം സിനിമയുടെ കഥ മനസിലാക്കാതെ എവിടെയൊക്കെയോ നമുക്ക് ഒരു ആശയക്കുഴപ്പം ഉണ്ടായെന്ന് വരാം.

എന്നാൽ സിനിമയുടെ എഴുത്തുകാരനൊപ്പം അല്ലെങ്കിൽ അയാൾക്ക് ഒരുപടി മുകളിൽ ചിന്തിക്കുന്ന നമ്മുടെ ഇതിഹാസങ്ങളായ പാട്ടെഴുത്തുകാർക്ക് സിനിമയിലെ കഥ എന്താണെന്ന് മനസിലാക്കി കൊടുക്കാൻ വെറും ഒന്നോ രണ്ടോ വരിയുടെ ആവശ്യമേ ആകെ വരുന്നുള്ളു. കൈതപ്രം തിരുമേനിയും, ഗിരീഷ് പുത്തഞ്ചേരിയും, ശ്രീകുമാരൻ തമ്പിയും പോലെ ഉള്ള നമ്മുടെ അഭിമാനങ്ങളായ ചലച്ചിത്രഗാന രചയിതാക്കൾക്ക് സിനിമയുടെ ആശയം എന്താണെന്ന് മനസിലായി കഴിഞ്ഞാൽ പിന്നെ അഞ്ചോ പത്തോ മിനിറ്റിനുള്ളിൽ അവർ അത് പാട്ടിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് ഒളിപ്പിച്ചുവെക്കും.

കുഞ്ചാക്കോ ബോബൻ, ഉണ്ണി മുകുന്ദൻ, മനോജ് കെ ജയൻ, ആസിഫ് അലി, ബിജു മേനോൻ ഉൾപ്പടെ വൻതാരനിര അഭിനയിച്ച് 2012 ൽ പുറത്തിങ്ങിയ സൂപ്പർഹിറ്റ് ചിത്രമാണ് മല്ലു സിങ്. കേരളത്തിലും പഞ്ചാബിലുമായി ചിത്രീകരിച്ച സിനിമയിൽ നാടുവിട്ടുപോയ ഉണ്ണി മുകുന്ദൻ അഭിനയിച്ച ഹരി എന്ന കഥാപാത്രത്തെ അന്വേഷിച്ച് കൂട്ടുകാരനായ കുഞ്ചാക്കോ ബോബൻ അഭിനയിച്ച അനി എന്ന കഥാപാത്രം പഞ്ചാബിലേക്ക് യാത്ര നടത്തുന്നു. തുടർന്ന് അവിടെ നടക്കുന്ന രസകരമായ കാര്യങ്ങളാണ് സിനിമ കാണിക്കുന്നത്.

ചിത്രത്തിൽ പഞ്ചാബിലേക്കുള്ള യാത്രയിൽ കുഞ്ചാക്കോ ബോബൻ ഉൾപ്പടെ ഉള്ളവർ പാടി അഭിനയിക്കുന്ന "ഒരു കിങ്ങിണിക്കാറ്റ് വന്നു കിന്നരം മീട്ടി അരികേ" എന്ന പാട്ടിൽ പാത്തെഴുത്തുകാരൻ രാജീവ് ആലുങ്കൽ "ചെറു ജീരകപ്പാടമതിനക്കരെ പോയ കുഞ്ഞു സൂര്യനെ തേടിയലയാം." എന്ന വാരി ചേർത്തിട്ടുണ്ട്. ഗോതമ്പിന്റെ നാടായ പഞ്ചാബിൽ പോയ തങ്ങളുടെ ഒകെ എല്ലാം എല്ലാമായ കൂട്ടുകാരനെ തേടുന്ന യാത്രയെ, ഉണ്ണി മുകുന്ദനെ സൂര്യനോട് ഉപമിച്ചിരിക്കുകയാണ്.

അന്ന് ഇത്തിക്കര പക്കി ഇന്ന് മാമ്പറയ്ക്കൽ അഹമ്മദ് അലി, തിയേറ്ററിന് തീപിടിപ്പിക്കാൻ വീണ്ടും കാമിയോ റോളിൽ മോഹൻലാൽ; വരുന്നത്...
06/12/2025

അന്ന് ഇത്തിക്കര പക്കി ഇന്ന് മാമ്പറയ്ക്കൽ അഹമ്മദ് അലി, തിയേറ്ററിന് തീപിടിപ്പിക്കാൻ വീണ്ടും കാമിയോ റോളിൽ മോഹൻലാൽ; വരുന്നത് പൃഥ്വിരാജ് ചിത്രം ഖലീഫയില്‍

പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന 'ഖലീഫ'യിൽ മോഹൻലാൽ അതിഥി വേഷത്തിൽ അഭിനയിക്കാൻ ഒരുങ്ങുന്നു. മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായിട്ടാകും മോഹൻലാൽ ചിത്രത്തിലെത്തുക. രണ്ട് ഭാഗമായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗത്തിൽ അതിഥി വേഷത്തിലാണ് മോഹൻലാൽ എത്തുന്നത് എങ്കിൽ രണ്ടാം ഭാഗത്തിൽ വരുന്നത് നായകനായിട്ട് ആയിരിക്കും.

മാമ്പറയ്ക്കൽ അഹമ്മദ് അലിയുടെ പേരക്കുട്ടി ആയിട്ടായിരിക്കും ആമീർ അലി എന്ന കഥാപാത്രമായി പൃഥ്വിരാജ് ആദ്യ ഭാഗത്തിലെത്തുക. ആദ്യ ഭാഗത്തിന്റെ ഗ്ലിമ്പ്സ് വീഡിയോയിൽ മിസിസ് ഗാന്ധിയെ മുട്ടു കുത്തിച്ച മാമ്പറയ്ക്കൽ അഹമ്മദ് അലിയുടെ പേര് പറയുമ്പോൾ ആ വേഷം ആരാകും ചെയ്യുക എന്ന ചോദ്യം വന്നതാണ്. അന്ന് തന്നെ മോഹൻലാലിൻറെ പേര് പലരും പറഞ്ഞു എങ്കിലും ഇന്നാണ് സ്ഥിതീകരണം വന്നത്.

'പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും' എന്നാണ് സിനിമയുടെ ടാഗ്‌ലൈൻ. ജിനു ഇന്നോവേഷൻ്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സഹനിർമ്മാതാവ് സിജോ സെബാസ്റ്റ്യനാണ്. 2026 ഓണം സമയത്ത് റിലീസ് ചെയ്യാൻ പോകുന്ന ചിത്രത്തിൽ മോഹൻലാൽ കൂടി എത്തുമ്പോൾ തിയേറ്ററിന് തീപിടിക്കും എന്ന് തന്നെയാണ് ആരാധകർ പറയുന്നത്.

'പോക്കിരിരാജ’യ്ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ഈ ചിത്രം ഓഗസ്റ്റ് ആദ്യ വാരം ലണ്ടനിലാണ് ചിത്രീകരണം ആരംഭിച്ചത്.

ഹമ്പട കേമാ ഡയറക്ടർ കുട്ടാ, നമ്മൾ വില്ലനെ കണ്ട് ഞെട്ടിയത് അവസാനം; എന്നാൽ അയാളിട്ട് തന്ന ആ ക്ലൂ പലരും ശ്രദ്ധിച്ചില്ല; മമ്മ...
06/12/2025

ഹമ്പട കേമാ ഡയറക്ടർ കുട്ടാ, നമ്മൾ വില്ലനെ കണ്ട് ഞെട്ടിയത് അവസാനം; എന്നാൽ അയാളിട്ട് തന്ന ആ ക്ലൂ പലരും ശ്രദ്ധിച്ചില്ല; മമ്മൂട്ടി പടത്തിലെ ട്വിസ്റ്റ്

1998-ൽ പുറത്തിറങ്ങിയ ദി ട്രൂത്ത് എന്ന മലയാള ചിത്രം നിങ്ങളിൽ കുറെയധികം ആളുകൾ എങ്കിലും കണ്ടിട്ടുണ്ടാകും. ഉന്നത പോലീസുദ്യോഗസ്ഥനായ ഭരത് പട്ടേരി, മുഖ്യമന്ത്രി മാധവന്റെ കൊലപാതകം അന്വേഷിക്കുന്നു. കേസ് പല രീതിയിൽ വഴി മാറി പോയിട്ടും അന്വേഷണ സംഘം അവസാന ട്രാക്കിലെത്തുന്നു. സിനിമ കാണുന്ന പ്രേക്ഷകൻ " ഇവൻ ആയിരിക്കും വില്ലൻ' എന്ന് ഊഹിക്കുന്ന ആളുകൾ അവസാനം രക്ഷപെടുകയും നന്മയുടെ പക്ഷത്തായിരിക്കും എന്ന് വിചാരിച്ച മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ഡിജിപി ആർ. ഹരിപ്രസാദ് ഐപിഎസ് ആണ് പ്രതിയെന്ന് അവസാനം കണ്ടെത്തുകയും ചെയ്തു. ഭരത് എന്ന അഴിമതിക്കാരനായ ഉദ്യോഗസ്ഥനെ മമ്മൂട്ടി തുറന്നുകാട്ടുമ്പോൾ കാണുന്ന പ്രേക്ഷകൻ ശരിക്കും വണ്ടറടിക്കുകയാണ്.

എന്നാൽ ഈ സിനിമ ഒന്ന് കൂടി കണ്ടാൽ വില്ലന്റെ മാനറിസവും സംഭാഷണങ്ങളും ഉള്ള മുരളി കഥാപാത്രത്തെ നമുക്ക് കാണാൻ സാധിക്കും. സിനിമയിൽ മുഖ്യമന്ത്രിയുടെ കൊലപാതകത്തിന് ശേഷം അന്വേശണത്തിനായി മമ്മൂട്ടി അവതരിപ്പിച്ച ഭരത് എത്തുമ്പോൾ അയാൾ കേസ് അന്വേഷിച്ചാൽ താൻ കുടുങ്ങും എന്ന് ഹരിപ്രസാദിന് നന്നായി മനസിലാകുന്നു.

അതിനാൽ തന്നെ മമ്മൂട്ടിയുടെ ശല്യം ഒഴിവാക്കാൻ അയാൾ പ്ലാനിടുന്നു. ആർക്കും അധികം സംശയമൊന്നും കൊടുക്കാതെ മറ്റൊരു ബോംബ് ബ്ലാസ്റ്റ്, ഇതായിരുന്നു ഹരിയുടെ പ്ലാൻ. എന്നാൽ ഭരത്തിന്റെ ഭാഗ്യം കൊണ്ട് അയാൾ അതിൽ നിന്ന് രക്ഷപ്പെടുന്നുണ്ട്. ശേഷം പോലീസിന്റെ മൂക്കിനുതാഴെ നടന്ന ഇത്തരത്തിൽ ഒരു ദാരുണ സംഭവത്തെ ഹരിപ്രസാദ് അപലപിക്കുന്നു.

ഭരത്തിനോട് ഇതിനെക്കുറിച്ച് സംസാരിക്കുമ്പോൾ താൻ കാരണമാണ് മുഖ്യമന്ത്രി കൊല്ലപ്പെട്ട ആക്രമണത്തിൽ തന്റെ സഹപ്രവർത്തകനും മരിച്ചത് എന്നും ഇനി തനിക്ക് അത്തരത്തിൽ ഒരു മരണം കൂടി താങ്ങാൻ സാധിക്കില്ല എന്നും അയാൾ പറയുന്നുണ്ട്. തന്റെ നിർബന്ധപ്രകാരം ഈ കേസ് ഏറ്റെടുക്കാൻ വന്ന ഭരതിനോട് ഈ സംഭവം നടന്ന പശ്ചാത്തലത്തിൽ എത്രയും വേഗം തിരിച്ചുപോകാനും അയാൾ പറയുന്നുണ്ട്.

ഒരു നല്ല ഉദ്യോഗസ്ഥൻ ഒരിക്കലും ദൗത്യം ഏറ്റെടുത്ത് വിജയിപ്പിക്കാതെ മടങ്ങില്ല എന്ന് അറിഞ്ഞിട്ടും തന്റെ സുരക്ഷ മുൻനിർത്തി അയാളിലെ വില്ലൻ തന്നെയാണ് ആ സമയം അങ്ങനെ ഒരു ഡയലോഗ് പറയുന്നത്.

ഗൗതമിന്റെ രഥത്തിലെ നാനോ കാർ ഉൾപ്പെട്ട ക്ലൈമാക്സ് യഥാർത്ഥ പ്രതികാര കഥ, രത്തൻ ടാറ്റ എന്ന ബുദ്ധിമാന്റെ വാശി വിജയിച്ചത് ഇങ്ങ...
06/12/2025

ഗൗതമിന്റെ രഥത്തിലെ നാനോ കാർ ഉൾപ്പെട്ട ക്ലൈമാക്സ് യഥാർത്ഥ പ്രതികാര കഥ, രത്തൻ ടാറ്റ എന്ന ബുദ്ധിമാന്റെ വാശി വിജയിച്ചത് ഇങ്ങനെ

ഒരു കൂട്ടം ആളുകളുടെ ജീവിതത്തിലേക്ക് ഒരു നാനോ കാറും പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രമാണ് നീരജ് മാധവനെ നായകനാക്കി നവാഗതനായ ആനന്ദ് മേനോൻ ഒരുക്കിയ 'ഗൗതമന്റെ രഥം'. വണ്ടികളോട് അപാര ഭ്രാന്തുള്ള നീരജ് മാധവിന്റെ ഗൗതം എന്ന കഥാപാത്രം ലൈസൻസ് കിട്ടി കഴിഞ്ഞ് സ്വപ്നം കാണുന്നതൊക്കെ പ്രീമിയം വണ്ടികൾ ആണെങ്കിലും അദ്ദേഹത്തിന് കിട്ടിയത് ടാറ്റ നാനോ കാറാണ്. ഇതിന് ശേഷം അദ്ദേഹത്തിന്റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമ ചർച്ച ചെയ്യുന്നത്.

സിനിമയിൽ ഗൗതം തന്റെ കാമുകിയുടെ അച്ഛനോട് സംസാരിക്കുന്ന രംഗമുണ്ട്. കോടീശ്വരനായ അദ്ദേഹം ഗൗതത്തെ കളിയാക്കാൻ നാനോ കാറിനെ ഉപയോഗിക്കുന്നുണ്ട്. ഏറ്റവും ദാരിദ്ര്യം പിടിച്ചവർ മാത്രം വാങ്ങുന്ന ഈ കാർ മാത്രം കൈയിൽ ഉള്ള ഗൗതത്തിനെ വിലപിടിപ്പുള്ള( ജാഗ്വർ) കാറൊക്കെ ഉള്ള തന്റെ മകൾക്ക് കെട്ടിച്ചുകൊടുക്കില്ല എന്ന് അയാൾ പറയുന്നുണ്ട്. എന്നാൽ സിനിമയുടെ ക്ലൈമാക്സ് രംഗത്ത് നായികയെ വീട്ടിൽ നിന്ന് ഇറക്കി ഇതേ ജാഗ്വർ മുന്നിൽ കിടക്കുമ്പോൾ, തന്നെ ടാറ്റ നാനോയിൽ കൊണ്ടുപോകുന്ന നായകനെ കാണാൻ സാധിക്കും.

എന്നാൽ ആനന്ദ് മേനോൻ ഈ നാനോ- ജാഗ്വർ കളിയാക്കൽ സംഭവം വെറുതെ അങ്ങോട്ട് ഉപയോഗിച്ചതല്ല. യഥാർത്ഥത്തിൽ ഇതുപോലെ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയായിരുന്നു അദ്ദേഹം ഈ ഭാഗം ചേർത്തത്. ഇന്ത്യ കണ്ട ഏറ്റവും മികച്ച ബിസിനസ്സുകാരിൽ ഒരാളായ രത്തൻ ടാറ്റയാണ് ഈ പ്രതികാര കഥയിലെ നായകൻ. വില്ലന്മാരായത് ഫോർഡ് കമ്പനിയും.

എല്ലാത്തിനും തുടക്കമായത്, രത്തൻ "ടാറ്റ ഇൻഡിക്ക" എന്ന പേരിൽ ഇന്ത്യയിൽ ഒരു പുതിയ കാർ പുറത്തിറക്കിയതോടെയാണ്. പക്ഷേ തുടക്കത്തിൽ ഈ കാർ അധികമായി വിട്ടുപോയില്ല. ഇതോടെ തന്റെ പുതിയ കാർ, ബിസിനസ്സ് ഫോർഡ് മോട്ടോർ കമ്പനിക്ക് വിൽക്കാൻ അദ്ദേഹം തീരുമാനിച്ചു.

ഫോർഡിന്റെ ഉന്നത എക്സിക്യൂട്ടീവുകളെ കാണാൻ രത്തൻ ടാറ്റ പോയി. എന്നാൽ ഫോർഡ് എക്സിക്യൂട്ടീവുകൾ വളരെ പരുഷമായി പെരുമാറി. കാറുകൾ നിർമ്മിക്കുന്നതിനെക്കുറിച്ച് ടാറ്റയ്ക്ക് ഒന്നും അറിയില്ലെന്നും പരാജയപ്പെട്ട ബിസിനസ് വാങ്ങുന്നത് കൊണ്ട് ഉപകാരമില്ല എന്നും പറഞ്ഞ് കളിയാക്കി. രത്തൻ ടാറ്റയാകട്ടെ വളരെ അസ്വസ്ഥനായി. അദ്ദേഹം മീറ്റിംഗിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് പോയി, തന്റെ കമ്പനി ഒരിക്കലും അവർക്ക് വിൽക്കില്ലെന്ന് തീരുമാനിച്ചു.

എന്തായാലും അടുത്ത കുറച്ച് വർഷങ്ങളിൽ, രത്തൻ ടാറ്റ തന്റെ കാർ കമ്പനി മെച്ചപ്പെടുത്താൻ കഠിനമായി പരിശ്രമിച്ചു, അത് വിജയിച്ചു. ഇൻഡിക്ക കാറിന് വമ്പൻ ഡിമാന്റുമായി. അതേസമയം, 2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയിൽ ഫോർഡ് മോട്ടോർ കമ്പനിയാകെ തകർന്നു. അവർക്ക് പണം നഷ്ടപ്പെടുകയും അവരുടെ വിലയേറിയ ആഡംബര ബ്രാൻഡുകളായ ജാഗ്വാർ, ലാൻഡ് റോവർ (ജെഎൽആർ) എന്നിവ വിൽക്കേണ്ടി വരികയും ചെയ്തു.

രത്തൻ ടാറ്റയാകട്ടെ ഇതിനെ ഒരു അവസരമായി കണ്ടു. ഫോർഡിൽ നിന്ന് ജാഗ്വാർ ബ്രാൻഡ് വാങ്ങാൻ തനിക്ക് താത്പര്യം ഉണ്ടെന്ന് അദ്ദേഹം അവരെ അറിയിച്ചു. പണത്തിന് ആവശ്യമുണ്ടായിരുന്ന ഫോർഡ്, ടാറ്റയുടെ ഓഫർ സ്വീകരിച്ചു. രത്തൻ ടാറ്റ 2.3 ബില്യൺ ഡോളറിന് ജാഗ്വാറിനെയും ലാൻഡ് റോവറിനെയും വാങ്ങി.

ഏത് കഠിനഹൃദയം ഉള്ളവനും ഇതൊക്കെ കണ്ടാൽ ഒന്ന് കരയും, അത്രയും നേരവും ചിരിപ്പിച്ചിട്ട് ഇതിന്റെ ആവശ്യമുണ്ടായിരുന്നോ പ്രിയാ; വ...
29/11/2025

ഏത് കഠിനഹൃദയം ഉള്ളവനും ഇതൊക്കെ കണ്ടാൽ ഒന്ന് കരയും, അത്രയും നേരവും ചിരിപ്പിച്ചിട്ട് ഇതിന്റെ ആവശ്യമുണ്ടായിരുന്നോ പ്രിയാ; വിഷ്ണു ഇന്നും നൊമ്പരം

1988-ൽ പുറത്തിറങ്ങിയ പ്രിയദർശൻ സം‌വിധാനം ചെയ്ത മോഹൻലാൽ, നെടുമുടി വേണു, ശ്രീനിവാസൻ, എംജി സോമൻ തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച സിനിമയായിരുന്നു ചിത്രം. മലയാളത്തിലെ ജനപ്രീതിനേടിയ നേടിയ ചിത്രങ്ങളിൽ മുന്നിൽ ഉള്ള ഈ മോഹൻലാൽ ചിത്രം മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ്.

അമേരിക്കയിൽ സ്ഥിരതാമസക്കാരമായ സമ്പന്നൻ രാമചന്ദ്രമേനോന്റെ മകളായ കല്യാണിക്ക് ഒരു ചെറുപ്പക്കാരനെ ഇഷ്ടമാണ്. പിതാവ് വർഷങ്ങളായി അമേരിക്കയിൽ ഉള്ള കല്യാണിയെ വളർത്തുന്നത് പിതാവിന്റെ സുഹൃത്തും വക്കീലുമായ കൈമൾ ആണ്. കല്യാണിക്ക് ഒരു ഇഷ്ടം ഉണ്ടെന്ന് കേട്ടപ്പോൾ അസ്വസ്ഥനായ രാമചന്ദ്രൻ വിവാഹത്തിന് സമ്മതിക്കുന്നില്ല. വിവാഹം തന്റെ സമ്മതമില്ലാതെ കഴിച്ചാൽ സ്വത്തിൽ ഒരു പങ്കും നൽകില്ല എന്നും പിതാവ് അറിയിക്കുന്നു. സ്വത്തിൽ ഇല്ലാത്ത പെണ്ണിനെ വേണ്ട എന്ന് പറഞ്ഞ് കാമുകൻ കല്യാണിയെ ഉപേക്ഷിച്ച് പോകുകയും ചെയ്യുന്നു. ഇതിനിടയിലാണ് മകളുടെ ഇഷ്ടമാണ് ഏറ്റവും വലുത് എന്ന് പറഞ്ഞ് രാമചന്ദ്രൻ വിവാഹത്തിന് സമ്മതിക്കുന്നതും മകളോടും മരുമകനോടും ഒപ്പം ഒഴിവുകാലം ആഘോഷിക്കാൻ വരുന്നത് കത്തിലൂടെ അറിയിക്കുകയും ചെയ്തു.

പിതാവിന്റെ കത്ത് വന്ന സാഹചര്യത്തിൽ തത്ക്കാലം ഒരു വാടക ഭർത്താവിനെ ഒപ്പം കൂട്ടി ഈ ഒഴിവുകാലം ആഘോഷിക്കാൻ വരുന്ന പിതാവിനെ സന്തോഷിച്ച് യാത്രയാക്കാൻ കൈമൾ നിർബന്ധിച്ചിട്ട് വിഷ്ണു വാടക ഭർത്താവിന്റെ വേഷം കെട്ടുന്നു. തുടക്കത്തിൽ കല്യാണിയുമായി ഉടക്ക് ആണെങ്കിലും പയ്യെ പയ്യെ ഇവർ തമ്മിൽ അടുക്കുന്നു. അതിനിടയിലാണ് വിഷ്ണു വധശിക്ഷ കാത്തുകിടക്കുന്ന ആൾ ആയിരുന്നു എന്നും ജയിൽ ചാടിയത് ആണെന്നും കല്യാണിയും കൈമളും ഒകെ അറിയുന്നു. ഈ വിവരം ഒന്നും പിതാവിനെ അറിയിക്കാതെ അയാൾ യാത്രയാകുന്ന ദിവസം വരെ തന്നെ തുടരാൻ അനുവദിക്കണം എന്നും വിഷ്ണു ജയിൽ സൂപ്രണ്ട് എംജി സോമനോട് അഭ്യർത്ഥിക്കുന്നു.

എന്തായാലും വിഷ്ണുവിന്റെ അവസാന ആഗ്രഹം എന്നോണം സോമൻ അത് അംഗീകരിക്കുന്നു. രാമചന്ദ്രൻ അമേരിക്കയിലേക്ക് തിരികെ പോകുന്നതിന്റെ തലേന്ന് മനോഹരമായ ഒരു രാത്രി വിഷ്ണു അദ്ദേഹത്തിന് സമ്മാനിക്കുന്നു. " സ്വാമിനാഥ" എന്ന പാട്ടിലൂടെ വിഷ്ണു തകർത്താടുമ്പോൾ ആ സീൻ ലെ ഓരോ അഭിനയതാകളുടെയും ഭാവങ്ങളിൽ നിന്ന് നമുക്ക് എല്ലാവരുടെയും വികാരങ്ങൾ മനസിലാകുന്നു. മുന്നിൽ ഇരുന്നു പാടുന്ന മനുഷ്യൻ ദിവസങ്ങൾക്കുള്ളിൽ മരിക്കാൻ പോകുന്നു. ആ സത്യം വളരെ നേരത്തെ അവർ അറിയുന്നു. അത്തരം ഒരു സാഹചര്യത്തിൽ നിൽക്കുന്ന വിഷ്ണു പാടുമ്പോൾ ഒരു അമ്മയുടെ മുഴുവൻ വാത്സല്യം ആ സീനിൽ സുകുമാരിയുടെ മുഖഭാവത്തിലും തന്റെ ശത്രുത എല്ലാം മറന്ന് വിഷ്ണുവിന്റെ അവസ്ഥയിൽ സങ്കടപ്പെടുന്ന ശ്രീനിവാസനെയും ഒകെ നമുക്ക് കാണാം.

എന്തായാലും വിഷ്ണു സോമനോട് ചോദിക്കുന്ന ഒരു ഡയലോഗുണ്ട്" ജീവിക്കാൻ ഒരു മോഹം തോന്നുന്നത് കൊണ്ട് ചോദിക്കുകയാണ്, എന്നെ കൊല്ലാതിരിക്കാൻ പറ്റുമോ? വിഷ്ണുവിനെ ഒരുപാട് ഇഷ്ടമാണെങ്കിലും തനിക്ക് ഒന്നും ചെയ്യാൻ നിർവാഹം ഇല്ല എന്ന് ഡയലോഗ് ഇല്ലാത്തപ്പോൾ തന്നെ സോമൻ തന്റെ മുഖാവത്തിലൂടെ കാണിക്കുന്നു. ഒടുവിൽ മനസ് നിറഞ്ഞ് മക്കളെ അനുഗ്രഹിച്ച് രാമചന്ദ്രൻ മടങ്ങുമ്പോൾ എല്ലാവരോടും യാത്ര പറഞ്ഞ് വിഷ്ണുവും വീടിനോട് വിടപറയുന്നു. വിഷ്ണുവിന്റെ യാത്ര പറച്ചിലും കല്യാണിയുടെ നിസ്സഹായാവസ്ഥയുമൊക്കെ ചേരുമ്പോൾ ക്ളൈമാക്സ് വേറെ ലെവലാകുന്നു.

തുടക്കം മുതൽ അവസാനം വരെ ചിരിപ്പിച്ചിട്ട് ദുഃഖത്തോടെയുള്ള എൻഡിങ് സിനിമക്ക് വരുമ്പോൾ നല്ല കാലങ്ങളും യൗവനവും ഉത്സവങ്ങളും ആഘോഷങ്ങളും ആഘോഷ തിമിർപ്പുകളും കഴിഞ്ഞു എല്ലാവരും ഓരോരുത്തരായി പോകാനുള്ളത് ആണെന്ന് തന്നെയാണ് ഈ സിനിമയും പറയുന്നത്.

മലയാളത്തിലെ ഏറ്റവും മികച്ച റൊമാന്റിക്ക് സിനിമകൾ എടുത്താൽ അതിൽ ഈ 5 ചിത്രങ്ങൾ ഉണ്ടാകും. ഇതിൽ ഏതാണ് നിങ്ങളുടെ ഇഷ്ട ചിത്രം?1...
29/11/2025

മലയാളത്തിലെ ഏറ്റവും മികച്ച റൊമാന്റിക്ക് സിനിമകൾ എടുത്താൽ അതിൽ ഈ 5 ചിത്രങ്ങൾ ഉണ്ടാകും. ഇതിൽ ഏതാണ് നിങ്ങളുടെ ഇഷ്ട ചിത്രം?

1 . നമുക്ക് പാർക്കാം മുന്തിരിത്തോപ്പുകൾ - പുതുതായി താമസം മാറിയർത്തിയ അയൽവാസിയായ സോഫിയുമായി പ്രണയത്തിലാകുന്ന സോളമനും ശേഷം ഇവരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളുമാണ് സിനിമയുടെ പ്രമേയം.

2 . ഒരു ചെറു പുഞ്ചിരി- ‘‘നോക്കുമ്പോ, ഒരു ചിരി. ചെറിയൊരു പുഞ്ചിരി. ആ ചിരി എന്നും ഞാൻ മറക്കില്ല. പേടിക്കേണ്ട ഒരാളല്ല, ഒരു ചങ്ങാതി തന്നെയാണ് എന്നുതോന്നിയത് ആ ചെറിയ ചിരി ചിരിച്ചനേരം മുതലാണ്" ഈ ഡയലോഗും ഒരു ചെറുപുഞ്ചിരി എന്ന ചിത്രവും മറന്ന ഏത് മലയാളിയാണ് ഉള്ളത്.

3 . തൂവാനത്തുമ്പികൾ - മണ്ണാറത്തൊടി ജയകൃഷ്ണനും ക്ലാരയും തമ്മിലുള്ള പ്രണയമായിരുന്നു പദ്‌മരാജൻ സംവിധാനം ചെയ്ത് 1987 ജൂലൈ 31ന് പുറത്തിറങ്ങിയ ചിത്രത്തിന്റെ പ്രമേയം. അതുവരെ മലയാളി കണ്ട് ശീലിക്കാത്ത പ്രണയമായിരുന്നു ഈ ചിത്രത്തിലേത്. മലയാളത്തിലെ പ്രണയ ചിത്രങ്ങളിൽ ഏറെ ആരാധകരുള്ള ചിത്രം കൂടിയാണിത്.

4 .പ്രേമം- ജോർജും മലർ മിസും മേരിയുമൊക്കെ കൂടി മോളിവുഡിൽ ഏറെ ആരാധകരുള്ള പ്രണയ ജോഡിയായിരുന്നു. പുതിയ കാലത്തിന്റെ പ്രണയം ഏറെ വ്യത്യസ്തമായ രീതിയിൽ അവതരിപ്പിച്ച ഈ അൽഫോൻസ് പുത്രൻ ചിത്രത്തിനും ആരാധകർ ഏറെയാണ്.

5 . എന്ന് നിന്റെ മൊയ്തീൻ- യഥാർത്ഥ സംമ്പവങ്ങളെ അടിസ്ഥാനമാക്കി മൊയ്തീന്റെയും കാഞ്ചനമാലയുടെയും അനശ്വര പ്രണയം പറഞ്ഞ ഈ ചിത്രത്തിനും അതിലെ പാട്ടുകൾക്കും ഇന്നും ഫാൻ ബെയ്‌സുണ്ട്.

അവളുടെ മരണത്തിന് കാരണമായത് ഐസ്ക്രീം, ശ്വാസകോശത്തിൽ ഹോൾസ് വന്ന അവസ്ഥ ഭയാനകം ആയിരുന്നു; ഭാര്യയുടെ മരണത്തെക്കുറിച്ച് ദേവൻസി...
29/11/2025

അവളുടെ മരണത്തിന് കാരണമായത് ഐസ്ക്രീം, ശ്വാസകോശത്തിൽ ഹോൾസ് വന്ന അവസ്ഥ ഭയാനകം ആയിരുന്നു; ഭാര്യയുടെ മരണത്തെക്കുറിച്ച് ദേവൻ

സിനിമയിലെ വില്ലൻ വേഷങ്ങളിലൂടെ പ്രശസ്തനായ മോളിവുഡ് നടൻ ദേവൻ, ഏതാനും വർഷങ്ങൾക്ക് മുമ്പ് താൻ അനുഭവിച്ച വലിയ ഒരു സങ്കടത്തെക്കുറിച്ച് തുറന്നുപറഞ്ഞ് രംഗത്തെത്തി. ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് തന്റെ വിവാഹത്തെക്കുറിച്ചും ശേഷം ഭാര്യ സുമയുടെ മരണത്തെക്കുറിച്ചും സംസാരിച്ചത്.

പ്രശസ്ത സംവിധായകനും തന്റെ അമ്മാവനുമായ രാമു കാര്യാട്ടിന്റെ മകളായിരുന്നു സുമ. അമ്മാവന്റെ മകളോട് തനിക്ക് ഒരു പ്രണയവും ഇല്ലായിരുന്നു എന്നും അമ്മാവന്റെ നിർബന്ധ പ്രകാരം നടന്ന ഒരു വിവാഹമായിരുന്നു തന്റെ എന്നും ദേവൻ പറഞ്ഞു. " അടിച്ചുപൊളിച്ചു ജീവിക്കാൻ ഇഷ്ടപ്പെടുന്ന, ചട്ടമ്പിത്തരമൊക്കെ ഉള്ള എനിക്ക് സുമയെ കെട്ടിച്ചുതരാൻ സുമയുടെ അമ്മാവന്മാർക്ക് താത്പര്യം ഉണ്ടായിരുന്നില്ല. അതിനിടയിൽ ഉണ്ടായ ചില പ്രശ്നങ്ങൾക്കിടെ ഞങ്ങൾ ഇങ്ങനെ നിൽകുമ്പോൾ ആയിരുന്നു അമ്മാവൻ ആശുപത്രിയായത്. അവിടെ വെച്ച് എന്റെ എന്റെ സത്യസന്ധത കണ്ടിട്ടാണ് എന്നെ മകൾക്ക് വേണ്ടി ആലോചിച്ചത് എന്ന് അമ്മാവൻ പറഞ്ഞു. അമ്മാവന്റെ അവസ്ഥ കണ്ടിട്ട് സങ്കടം തോന്നിയ ഞാൻ ഒടുവിൽ വിവാഹത്തിന് സമ്മതിക്കുക ആയിരുന്നു."

വിവാഹമൊക്കെ കഴിഞ്ഞ് തങ്ങൾ ചെന്നൈയിൽ ആയിരുന്ന സമയത്ത് ആണ് ഭാര്യക്ക് ഐസ്ക്രീം അലർജി ആദ്യമായി കണ്ടത് എന്ന് ദേവൻ പറഞ്ഞു. "അവൾക്ക് പെട്ടെന്ന് ഐസ്ക്രീമിന്റെ അലർജി വന്നു. വിട്ട് പോയിട്ട് നാല് വർഷം ആകാൻ പോകുന്നതെ ഉള്ളൂ. ചെന്നൈയിൽ വച്ച് ഐസ്ക്രീം കഴിച്ചിട്ട് ശ്വാസം മുട്ടൽ വന്നിരുന്നു. അവിടെ തന്നെ ആശുപത്രിയിൽ കാണിക്കുകയും ശരിയാക്കി എടുക്കുകയും ചെയ്തു. ഒരു കാരണവശാലും ഐസ്ക്രീമിന്റെഒരു ബ്രാൻഡും കഴിക്കരുതെന്ന് അന്ന് ഡോക്ടർ മുന്നറിയിപ്പും നൽകി. "

"എന്തായാലും പിന്നെ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ പോകുക ആയിരുന്നു. പിന്നീട് നാട്ടിൽ, ഒരു ദിവസം മകളും കുഞ്ഞുമൊക്കെ ആയിട്ട് വീട്ടിൽ വന്നിരുന്നു. ചേർത്തലയിൽ ഒരു ഷൂട്ടിന്റെ തിരക്കലിയാരുന്നു ഞാൻ. കുട്ടികൾക്ക് വേണ്ടി ഐസ്ക്രീമും വാങ്ങി വച്ചിരുന്നു. അവർ ഭക്ഷണമൊക്കെ കഴിച്ചിട്ട് തിരികെ പോകുകയും ചെയ്തു. ആ സമയത്ത് സുമ പണ്ട് ഡോക്ടർ പറഞ്ഞ കാര്യങ്ങൾ ഒന്നും ആലോചിക്കാതെ ഐസ്ക്രീം കഴിച്ചു. . ഒരു മണിക്കൂറായപ്പോഴേക്കും ശ്വാസം കിട്ടുന്നില്ല. ചേച്ചി ശ്വാസം കിട്ടാതെ നിലത്ത് കിടന്ന് ഉരുളുകയാണെന്ന് ജോലിക്കാരിയാണ് എന്നെ വിളിച്ച് പറയുന്നത്. ഞാൻ ആശുപത്രിയിൽ എത്തിയ, സമയത്ത് സീരിയസ് ആയിരുന്നു. ശ്വാസകോശത്തിൽ ഹോൾസ് വന്നു. ഭയങ്കരമായ അവസ്ഥ ആയിരുന്നു അത്. ശേഷം അവൾ എന്നെ പോയി."

2019 ജൂലൈയിൽ ആയിരുന്നു സുമ ദേവന്റെ വിയോ​ഗം.

വലിയ സഹായങ്ങളൊക്കെ ചെയ്ത് അവസാനം പണി കിട്ടിയവരുടെ പ്രതിനിധി, മോഹൻലാൽ പറയുന്ന ആ ഡയലോഗിന് പ്രസക്തിയേറെ; പ്രേമചന്ദ്രൻ ഈസ് ട...
28/11/2025

വലിയ സഹായങ്ങളൊക്കെ ചെയ്ത് അവസാനം പണി കിട്ടിയവരുടെ പ്രതിനിധി, മോഹൻലാൽ പറയുന്ന ആ ഡയലോഗിന് പ്രസക്തിയേറെ; പ്രേമചന്ദ്രൻ ഈസ് ട്രൂലി അണ്ടർറേറ്റഡ്

സത്യൻ അന്തിക്കാടിൻറെ സംവിധാനത്തിൽ മോഹൻലാൽ,മീരാ ജാസ്മിൻ, ഭാരത് ഗോപി, ഇന്നസെന്റ്, എന്നിവർ മുഖ്യ കഥാപാത്രങ്ങളായി അഭിനയിച്ച് 2006ൽ പുറത്തിറങ്ങിയ ചിത്രമാണ്‌ രസതന്ത്രം. ദേശിയ അവാർഡ് നേടിയ മൂന്ന് അഭിനേതാക്കൾ ഒന്നിച്ച ചിത്രം ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു.

മരപ്പണിക്കാരനായ പ്രേമചന്ദ്രൻ( മോഹൻലാൽ) തന്റെ അച്ഛനുമൊത്ത്( ഭരത് ഗോപി- ബാലൻ മാഷ്) സമാധാനമായി ജീവിക്കുന്ന സമയത്ത് അയാൾ പണിക്ക് പോയ വീട്ടിലെ വേലക്കാരിയെ( മീര ജാസ്മിൻ) സഹായിക്കുന്നു. അവളുടെ അവസ്ഥയും സാഹചര്യവും മനസിലാക്കി അവളെ സഹായിച്ച പ്രേമചന്ദ്രന് ആ സഹായം ഒടുവിൽ വലിയ ബുദ്ധിമുട്ടാകുന്നു. അതിനിടയിൽ പ്രേമചന്ദ്രനോട് പ്രേമം തോന്നുന്ന മീര അവതരിപ്പിച്ച കണ്മണിയോട് അയാൾ തന്റെ മോശമായ ഭൂതകാലം വിവരിച്ചു കൊടുക്കുന്നു.

ചെറുപ്പ കാലത്ത്, സഹോദരിയെ ശല്യം ചെയ്ത വ്യക്തിയെ ചോദ്യം ചെയ്യാൻ പോയതായിരുന്നു പ്രേമചന്ദ്രനും കൂട്ടുകാരനും. ഒടുവിൽ അത് വഴക്കിലേക്ക് നീങ്ങുന്നു. ഒടുവിൽ കൂട്ടുകാരൻ( മുകേഷ് അവതരിപ്പിച്ച ശിവൻ) ചെയ്ത കൊലപാതക കുറ്റം ഏറ്റെടുത്ത് ജയിലിൽ പോയ പ്രേമചന്ദ്രനെ സഹോദരനും സഹോദരിയുമൊക്കെ പുറംതള്ളുന്നു. തനിക്ക് വേണ്ടിയാണ് പ്രേമചന്ദ്രൻ ജയിലിൽ പോയത് എന്ന് മറന്ന സഹോദരിയും, കാശും നല്ല ജോലിയും ഒകെ ആയപ്പോൾ സർവ്വതും മരണ സഹോദരനും മോഹൻലാലിനെ കാണുന്നത് പുച്ഛത്തോടെയാണ്. ആരൊക്കെ പുച്ഛിച്ചാലും പ്രേമനെ ഒരുപാട് സ്നേഹിക്കുന്ന ബാലൻ മാഷിന് മകന്റെ അവസ്ഥയിൽ വലിയ ദുഃഖമാണ് ഉണ്ടായിരുന്നത്.

സിനിമയിലെ വളരെ നിർണായക ഒരു പോയിന്റിൽ പ്രേമചന്ദ്രൻ ഒരു സഹായം ചോദിച്ച് ഇപ്പോൾ നല്ല നിലയിൽ കഴിയുന്ന കൂട്ടുകാരന്റെ അടുത്തേക്ക് ചെല്ലുന്നു. അയാളുടെ സഹോദരിയുടെ വിവാഹം ഉറപ്പിക്കൽ നടക്കുന്ന സമയത്തായിരുന്നു അയാളുടെ വരവ്. പ്രേമചന്ദ്രനെ കാണുമ്പോൾ കൂട്ടുകാരൻ പെട്ടെന്ന് അസ്വസ്ഥനാകുന്നു, കൂടെ സഹോദരിയെ കാണാൻ വന്ന കൂട്ടരിൽ ഒരാൾക്ക് പ്രേമന്റെ പഴയ കാലം അറിയുകയും ചെയ്യാം. അതിനാൽ തന്നെ എങ്ങനെയാണ് നിങ്ങൾ തമ്മിൽ എങ്ങനെയാണ് പരിചയം എന്ന് ചോദിക്കുമ്പോൾ -" നാട്ടിലെവിടെയോ കണ്ടിട്ടുണ്ട്, ഞാൻ ഈ ഗൾഫിലും ബിസിനസിലുമായി കുറേക്കാലം...അതുകൊണ്ട് വ്യക്തമായിട്ട് ഓർമ കിട്ടുന്നില്ല".

മുകേഷ് ഇത് പറയുന്ന സമയത്ത് മോഹൻലാലിന്റെ മുഖത്ത് വിരിയുന്ന ഭാവങ്ങളുണ്ട്, എന്താണ് അയാളുടെ ഇപ്പോഴത്തെ അവസ്ഥ എന്ന് ഒരു വാക്ക് പോലും പറയാതെ അതിലൂടെ പ്രേമൻ കാണിക്കുന്നു. ശേഷം പ്രേമൻ പുറത്തേക്ക് നടക്കുമ്പോൾ ശിവൻ, പ്രേമനോട് ക്ഷമ പറയുന്നുണ്ട്. ആ സമയത്ത് പ്രേമൻ ഇങ്ങനെ പറയുന്നു- "നമ്മൾ ആരാണ് എന്ന് തിരിച്ചറിയാൻ വല്ലപ്പോഴും ഇങ്ങനെ ഉളളാ അനുഭവങ്ങൾ നല്ലതാ " അതിന് ശേഷം പ്രേമൻ ആ വീട്ടിൽ നിന്ന് മടങ്ങുകയാണ്.

ഇത്തരത്തിൽ സഹായങ്ങളൊക്കെ ചെയ്ത് പിന്നെ ആർക്കും വേണ്ടാതെ പഴി കേൾക്കുന്ന പല ആളുകളുടെയും പ്രതിനിധിയാണ് ഇതിലെ പ്രേമചന്ദ്രൻ

Address

Alwaye

Alerts

Be the first to know and let us send you an email when Silver Times posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share