E-naadan news

E-naadan news വാർത്തകൾ അവസാനിക്കുന്നില്ലാ!
ഈ നാടിന്റെ നേര്മായി ഇ- നാടൻ ന്യുസ്!

01/05/2026

പെരുമ്പാവൂർ കിങ്സ് കപ്പ് ഫുട്ബോൾ ടൂർണമെന്റിനു തുടക്കം കുറിച്ചു 30/4/2026.
ഉദ്ഘാടന വേദിയിലേക്ക്
ഷൈൻ നിഗത്തിന്റെ #മാസ്സ്_എൻട്രി

ലിയോ പതിനാലാമന്‍ മാര്‍പാപ്പയെ അധിക്ഷേപിച്ച യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയെ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്...
14/04/2026

ലിയോ പതിനാലാമന്‍ മാര്‍പാപ്പയെ അധിക്ഷേപിച്ച യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയെ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ ശക്തമായി അപലപിച്ചു. മാര്‍പാപ്പയെ അപമാനിക്കുന്നത് യേശുക്രിസ്തുവിനെ നിന്ദിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. സമൂഹമാധ്യമമായ എക്‌സിലൂടെയാണ് പെസെഷ്‌കിയാന്‍ തന്റെ പ്രതിഷേധം അറിയിച്ചത്.

'ലിയോ പതിനാലാമന്‍ മാര്‍പാപ്പയെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അപമാനിച്ചതിനെ ഇറാന്റെ മഹത്തായ ജനതയ്ക്ക് വേണ്ടി ഞാന്‍ ശക്തമായി അപലപിക്കുന്നു. യേശുവിനെ നിന്ദിക്കുന്നത് സ്വതന്ത്ര ചിന്താഗതിയുള്ള ഒരു വ്യക്തിക്കും അംഗീകരിക്കാനാവില്ല,' പെസെഷ്‌കിയാന്‍ കുറിച്ചു.

അമേരിക്കന്‍ വംശജനായ ആദ്യത്തെ മാര്‍പാപ്പയാണ് ലിയോ പതിനാലാമന്‍. പശ്ചിമേഷ്യയിലെ സമാധാനത്തിന് വേണ്ടി മാര്‍പാപ്പ തുടര്‍ച്ചയായി ശബ്ദമുയര്‍ത്തുന്നതും ഇറാന്‍-യു.എസ് സംഘര്‍ഷങ്ങളില്‍ അമേരിക്കയുടെ നിലപാടിനെ വിമര്‍ശിച്ചതുമാണ് ട്രംപിനെ ചൊടിപ്പിച്ചത്. മാര്‍പാപ്പ വിദേശനയങ്ങളില്‍ അനാവശ്യമായി ഇടപെടുന്നുവെന്നും കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ പരാജയമാണെന്നും ട്രംപ് പരിഹസിച്ചിരുന്നു. കൂടാതെ, ട്രംപ് തന്നെ ഒരു മിശിഹാ രൂപത്തില്‍ ചിത്രീകരിക്കുന്ന എ.ഐ നിര്‍മിത ചിത്രം പങ്കുവെച്ചതും വലിയ വിവാദമായിരുന്നു.

അയൺ ഡോം അടിച്ച് തരിപ്പണമാക്കി ഇറാൻ  ഇസ്രയേലിന്റെ അതിശക്തമെന്ന് ലോകം കരുതിയിരുന്ന അയൺ ഡോം, ഡേവിഡ്‌സ് സ്ലിംഗ്, അമേരിക്കയുട...
25/03/2026

അയൺ ഡോം അടിച്ച് തരിപ്പണമാക്കി ഇറാൻ

ഇസ്രയേലിന്റെ അതിശക്തമെന്ന് ലോകം കരുതിയിരുന്ന അയൺ ഡോം, ഡേവിഡ്‌സ് സ്ലിംഗ്, അമേരിക്കയുടെ താഡ് (THAAD) പ്രതിരോധ സംവിധാനങ്ങൾ എന്നിവയെ മറികടന്നാണ് ഇറാന്റെ മിസൈലുകൾ ഇസ്രയേൽ മണ്ണിൽ പതിച്ചത്. ഹമാസിന്റെ ഹ്രസ്വദൂര റോക്കറ്റുകളെ തടയാൻ രൂപകൽപ്പന ചെയ്ത അയൺ ഡോമിന് ഇറാന്റെ അതിവേഗ ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാൻ കഴിയില്ലെന്ന വസ്തുത ഇസ്രയേലിനും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും വലിയ തിരിച്ചടിയായി.

ഇറാന്റെ സൈനിക ശേഷിയെക്കുറിച്ചുള്ള കണക്കുകൂട്ടലുകളിൽ ഇസ്രയേലിന് വലിയ പിഴവ് സംഭവിച്ചതായാണ് നിരീക്ഷകർ വിലയിരുത്തുന്നത്.
ഇസ്രയേലിന്റെ അതീവ സുരക്ഷാ മേഖലയായ നെഗേവ് മരുഭൂമിയിലെ ഡിമോണ, അരാദ് എന്നീ നഗരങ്ങളിലാണ് ഇറാന്റെ മിസൈൽ ആക്രമണം ഉണ്ടായത്. ഇസ്രയേലിന്റെ പ്രധാന ആണവ ഗവേഷണ കേന്ദ്രത്തിന് വെറും 12.8 കിലോമീറ്റർ മാത്രം അകലെയാണ് മിസൈലുകൾ വന്നു വീണത് എന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. മൂന്ന് മണിക്കൂറിനിടെ രണ്ട് മിസൈലുകൾ തങ്ങളുടെ പ്രതിരോധം ഭേദിച്ച് എത്തിയതായി ഇസ്രയേൽ ഔദ്യോഗികമായി സമ്മതിച്ചു. ഈ മേഖലകളിൽ തങ്ങളുടെ അത്യാധുനിക ആരോ-3 ആന്റി ബാലിസ്റ്റിക് മിസൈൽ സംവിധാനം വിന്യസിച്ചിരുന്നില്ല എന്നാണ് ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് നൽകുന്ന വിശദീകരണം.

ഇറാന്റെ നടാൻസ് ആണവ നിലയത്തിന് നേരെ അടുത്തിടെ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണത്തിനുള്ള നേരിട്ടുള്ള മറുപടിയായാണ് ഡിമോണ ആണവ കേന്ദ്രത്തിന് നേരെയുള്ള ഈ നീക്കത്തെ ഇറാൻ വിശേഷിപ്പിക്കുന്നത്. ഇതിനിടെ ഇറാന്റെ ഉപരിതല-വ്യോമ മിസൈൽ ആക്രമണത്തിൽ അമേരിക്കയുടെ എഫ്-15 യുദ്ധവിമാനം വെടിവെച്ചിട്ടതും ഇസ്രയേലിനും അമേരിക്കയ്ക്കും മേൽ വലിയ നയതന്ത്ര സമ്മർദ്ദമാണ് സൃഷ്ടിച്ചിരിക്കുന്നത്. യുദ്ധവിമാനം തകർന്നത് മേഖലയിലെ അമേരിക്കൻ സൈനിക ഇടപെടലുകൾക്ക് തിരിച്ചടിയായിട്ടുണ്ട്.

സംഘർഷം കൂടുതൽ വഷളാകാതിരിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാന്റെ ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെ നടത്താനിരുന്ന ആക്രമണങ്ങൾ അഞ്ച് ദിവസത്തേക്ക് താൽക്കാലികമായി നിർത്തിവയ്ക്കാൻ ഉത്തരവിട്ടു. പ്രശ്നപരിഹാരത്തിനായി പാകിസ്ഥാൻ മധ്യസ്ഥതയിൽ ഇസ്ലാമാബാദിൽ വെച്ച് അമേരിക്കയുടെയും ഇറാന്റെയും ഉന്നത പ്രതിനിധികൾ പങ്കെടുക്കുന്ന നിർണ്ണായകമായ സമാധാന ചർച്ചകൾ നടക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഈ നയതന്ത്ര നീക്കങ്ങളിലൂടെ മേഖലയിൽ ഒരു സമ്പൂർണ്ണ യുദ്ധം ഒഴിവാക്കാനാണ് അന്താരാഷ്ട്ര സമൂഹം ശ്രമിക്കുന്നത്.

എന്നാൽ അമേരിക്കയോ ഇസ്രയേലോ ഒരു കരയുദ്ധത്തിന് മുതിർന്നാൽ പേർഷ്യൻ ഗൾഫിൽ വലിയ തോതിൽ മൈനുകൾ വിന്യസിച്ച് കടൽമാർഗ്ഗമുള്ള തിരിച്ചടി നൽകുമെന്ന് ഇറാൻ കടുത്ത മുന്നറിയിപ്പ് നൽകി. ഇത് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജലപാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്ക് നീക്കത്തെ പൂർണ്ണമായും തടസ്സപ്പെടുത്താൻ കാരണമാകും. ആഗോള എണ്ണ വിതരണ ശൃംഖലയെ ബാധിക്കുന്ന ഇത്തരം നീക്കങ്ങൾ ലോകമെമ്പാടും വലിയ വിലക്കയറ്റത്തിനും സാമ്പത്തിക പ്രതിസന്ധിക്കും വഴിവെക്കും. അമേരിക്ക നിലവിൽ കരയുദ്ധത്തിന് പദ്ധതിയിടുന്നില്ലെന്ന് വ്യക്തമാക്കുമ്പോഴും ഇസ്രയേൽ തങ്ങളുടെ സൈനിക തയ്യാറെടുപ്പുകളുമായി മുന്നോട്ട് പോകുകയാണ്. മേഖലയിൽ ഇപ്പോഴും വിട്ടുമാറാത്ത സംഘർഷാവസ്ഥ തുടരുകയാണ്‌.

20/03/2026

ഈദ് ദിനത്തിൽ ആലുവ കൊടികുത്തുമല ജുമാഅ മസ്ജിദ്

 #സൗഹൃദം കൂടുതൽ ദൃഢമാക്കി റഷ്യയും ഇറാനും തമ്മിലുള്ള പുതിയ സൈനിക സഖ്യം ആഗോള രാഷ്ട്രീയത്തിൽ വലിയ ചർച്ചയാകുന്നു. അമേരിക്കയെ...
18/03/2026

#സൗഹൃദം കൂടുതൽ ദൃഢമാക്കി റഷ്യയും ഇറാനും തമ്മിലുള്ള പുതിയ സൈനിക സഖ്യം ആഗോള രാഷ്ട്രീയത്തിൽ വലിയ ചർച്ചയാകുന്നു. അമേരിക്കയെയും ഇസ്രയേലിനെയും ഒരുപോലെ പ്രതിരോധത്തിലാക്കി കൊണ്ട്, തങ്ങളുടെ പക്കലുള്ള അതീവ രഹസ്യ സ്വഭാവമുള്ള ഉപഗ്രഹ ചിത്രങ്ങളും ഡ്രോൺ സാങ്കേതികവിദ്യയും റഷ്യ ഇറാനുമായി പങ്കുവെക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക താവളങ്ങളുടെയും ഇസ്രയേലിന്റെ സുപ്രധാന കേന്ദ്രങ്ങളുടെയും കൃത്യമായ വിവരങ്ങൾ അടങ്ങിയ ചിത്രങ്ങളാണ് റഷ്യ ഇറാന് നൽകുന്നത്.റഷ്യയിൽ നിന്നുള്ള ഈ തത്സമയ വിവരങ്ങൾ ഇറാൻ്റെ 'സെജിൽ' (Sejjil), 'ഫത്താഹ്' (Fattah) തുടങ്ങിയ അത്യാധുനിക ബാലിസ്റ്റിക് മിസൈലുകൾ കൃത്യമായ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ സഹായിക്കും. ശത്രുക്കളുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിൽ ഇത് ഇറാന് വലിയ മേധാവിത്വം നൽകുന്നു.

അതേസമയം, മേഖലയിലെ ഇസ്രയേലിന്റെ വ്യോമ മേധാവിത്വത്തിന് റഷ്യയുടെ ഇടപെടൽ വലിയ വെല്ലുവിളിയാകും. അതോടൊപ്പം, ഉപരോധങ്ങളെ മറികടന്ന് ഇരുരാജ്യങ്ങളും കൈകോർക്കുന്നത് പശ്ചിമേഷ്യയിൽ അമേരിക്കയുടെ സ്വാധീനം കുറയ്ക്കാൻ ഇടയാക്കും.

ഇ നാടൻ ന്യൂസ് വ്ലോഗ്സ്

ട്രംപിനെതിരെ യുഎസ് ഉന്നത ഉദ്യോഗസ്ഥൻഇറാൻ നമുക്ക് ഭീഷണിയായിട്ടില്ല.ഉദ്യോഗസ്ഥൻ രാജിവച്ചു!വാഷിങ്ടൻ :ഇറാനെതിരായ ട്രംപ് ഭരണകൂട...
17/03/2026

ട്രംപിനെതിരെ യുഎസ് ഉന്നത ഉദ്യോഗസ്ഥൻ
ഇറാൻ നമുക്ക് ഭീഷണിയായിട്ടില്ല.
ഉദ്യോഗസ്ഥൻ രാജിവച്ചു!

വാഷിങ്ടൻ :ഇറാനെതിരായ ട്രംപ് ഭരണകൂടത്തിന്റെ സൈനിക നടപടികളിൽ പ്രതിഷേധിച്ച് നാഷനൽ കൗണ്ടർ ടെററിസം സെന്റർ (എൻസിടിസി) ഡയറക്ടർ ജോ കെന്റ് രാജിവച്ചു. ഇറാനിലെ ട്രംപ് ഭരണകൂടത്തിന്റെ യുദ്ധത്തെ മനഃസാക്ഷിയോടെ പിന്തുണയ്ക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇറാൻ നമ്മുടെ രാജ്യത്തിനു ഭീഷണിയൊന്നും ഉയർത്തിയിട്ടില്ലെന്നും, ഇസ്രയേലിന്റെയും അതിന്റെ ശക്തമായ യുഎസ് ലോബിയുടെയും സമ്മർദം മൂലമാണ് നമ്മൾ ഈ യുദ്ധം ആരംഭിച്ചതെന്ന് വ്യക്തമാണെന്നും ജോ കെന്റ് പറഞ്ഞു.

യുഎസിലെ രഹസ്യാന്വേഷണ വിഭാഗത്തിനു കീഴിൽ പ്രവർത്തിക്കുന്ന പ്രധാനപ്പെട്ട ഒരു ഏജൻസിയാണ് നാഷനൽ കൗണ്ടർ ടെററിസം സെന്റർ. ഭീകരവാദ ഭീഷണികളെക്കുറിച്ചുള്ള വിവരങ്ങൾ വിശകലനം ചെയ്യുകയും അവ തടയുന്നതിനുള്ള തന്ത്രങ്ങൾ ആസൂത്രണം ചെയ്യുകയുമാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഡോണൾഡ് ട്രംപിന്റെ ഭരണകൂടത്തിനു കീഴിൽ 2025 ജൂലൈയിലാണ് ജോ കെന്റ് എൻസിടിസി ഡയറക്ടറായി ചുമതലയേറ്റത്. ഇതിനുമുമ്പ് അദ്ദേഹം ഇന്റലിജൻസ് ഡയറക്ടർ തുളസി ഗബ്ബാർഡിന്റെ ചീഫ് ഓഫ് സ്റ്റാഫ് ആയി പ്രവർത്തിച്ചിരുന്നു.

ഇ നാടൻ ന്യൂസ്

ആലുവയിൽ എ എം ആരിഫ്  ഇടതുമുന്നണി സ്ഥാനാർത്ഥി
15/03/2026

ആലുവയിൽ എ എം ആരിഫ്
ഇടതുമുന്നണി സ്ഥാനാർത്ഥി

പ്രത്യാക്രമണമല്ലാതെ വേറെ വഴിയില്ല..  #ഇറാൻ
09/03/2026

പ്രത്യാക്രമണമല്ലാതെ വേറെ വഴിയില്ല..
#ഇറാൻ

08/03/2026

ആലുവയിൽ അന്യസംസ്ഥാന തൊഴിലാളിക്ക്
#ക്രൂരമർദ്ദനം.

സ്ത്രീയെ കയറിപ്പിടിച്ചുവെന്ന് ആരോപിച്ചാണ്
അന്യസംസ്ഥാന തൊഴിലാളിയെ മലയാളിയായ യുവാവ്
മർദ്ദിച്ചത്.
മർദ്ദനമേറ്റ് അവശനായയാളെ ആലുവ പോലീസെത്തി ആലുവ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ആലുവ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് മുൻവശം
ഞായറാഴ്ച രാത്രി 9.30ഓടെയായിരുന്നു സംഭവം.

ഇയാളെ മർദ്ദിക്കുന്നത് കണ്ട് ഓടിക്കൂടിയ മറ്റു വഴിയാത്രക്കാർ മർദ്ദിച്ച യുവാവിനെ തടഞ്ഞുവെച്ച് പോലീസിനെ ഏൽപ്പിക്കുകയായിരുന്നു.

തന്നെ മർദ്ദനമേറ്റയാൾ കയറിപ്പിടിച്ചുവെന്ന് ഒരു യുവതി അതുവഴി വന്ന യുവാവിനോട് പറയുകയും തുടർന്ന് താൻ അന്യസംസ്ഥാനക്കാരനെ മർദ്ദിക്കുകയായിരുന്നു എന്നാണ് യുവാവ് പറയുന്നത്.
എന്നാൽ ഇയാൾ കയറിപ്പിടിച്ചു എന്ന് പറയുന്ന യുവതിയെ പരിസരത്ത് പിന്നീട് കണ്ടില്ല എന്നും ഓടിക്കൂടിയവർ പറയുന്നു.

ആലുവ നാലാമയിൽ
സ്വദേശിയായ യുവാവിനെയാണ് സംഭവത്തിൽ ആലുവ പോലീസ് പിടികൂടിയിട്ടുള്ളത്.

ഈ നടൻ ന്യൂസ്
8/3/2026

08/03/2026

ആലുവ നജാത്ത് ഹോസ്പിറ്റലും, എടത്തല ഡിഫെൻഡേഴ്സ് സ്പോർട്സ് ക്ലബ്ബും നടത്തിയ ഫിറ്റ്നസ് ഫുട്ബോൾ ടൂർണമെന്റിന്റെ #ഡോക്യുമെന്ററി

Address

Alwaye

Telephone

9946882031

Website

Alerts

Be the first to know and let us send you an email when E-naadan news posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to E-naadan news:

Share