Reds Media India

Reds Media India RedsMedia is your Catholic News, Entertainment, Music, Art website. We provide you with the information, news, and videos from the Catholic World.

https://youtu.be/wXf7KHD1Rts?si=OCUJvC2VVMjXSlXRC.Ss.R. (Redemptorist) സന്ന്യാസ സമൂഹത്തെക്കുറിച്ച് സീറോ മലബാർ സഭാ തലവൻ  ...
29/10/2025

https://youtu.be/wXf7KHD1Rts?si=OCUJvC2VVMjXSlXR

C.Ss.R. (Redemptorist) സന്ന്യാസ സമൂഹത്തെക്കുറിച്ച് സീറോ മലബാർ സഭാ തലവൻ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ.
*Watch | Subscribe |Share Reds Media|*

...

Today we celebrate the feast of Bl. Gennaro Sarnelli, who was a friend and companion of St. Alphonsus.  Caring for the s...
30/06/2025

Today we celebrate the feast of Bl. Gennaro Sarnelli, who was a friend and companion of St. Alphonsus. Caring for the sick in the hospital of incurables, helped him to realize his call. As a Redemptorist he dedicated himself especially to the catechesis of young boys and to the rehabilitation of girls at risk of becoming prostitutes. On June 30, 1744 at the age of forty two he received eternal crown. Today, Let us ask his intercession to have the same zeal with which he served the most abandoned. Happy Feast to alll.

നിത്യസഹായ മാതാവിന്റെ ഐക്കൺ സ്ഥിതി ചെയ്യുന്ന റോമിലെ വി. അൽഫോൻസസ് ലിഗോരിയുടെ ബസ്ലികയിൽ നിന്നും പരിശുദ്ധ അമ്മയുടെ തിരുന്നാൾ...
28/06/2025

നിത്യസഹായ മാതാവിന്റെ ഐക്കൺ സ്ഥിതി ചെയ്യുന്ന റോമിലെ വി. അൽഫോൻസസ് ലിഗോരിയുടെ ബസ്ലികയിൽ നിന്നും പരിശുദ്ധ അമ്മയുടെ തിരുന്നാൾ പ്രദക്ഷിണത്തിന്റെ ദൃശ്യങ്ങൾ.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറുകണക്കിന്‌ വിശ്വാസികളോടൊപ്പം ദിവ്യരക്ഷക സഭയിലെ 33 ബിഷപ്പുമാരും രണ്ടു കർദിനാളുമാരും വൈദികരും സന്ന്യസ്തരും ഭക്തിപൂർവ്വം തിരുക്കർമ്മങ്ങളിൽ പങ്കെടുത്തു.

ഈ ദൈവാലയത്തിലെ നിത്യസഹായ മാതാവിന്റെ ചിത്രത്തിന്റെ മാതൃകകളാണ് Redemptorist - CSsR സന്ന്യാസിനി സന്ന്യാസികൾ ഭാരതമുൾപ്പെടെ 82 രാജ്യങ്ങളിലും എത്തിച്ചത്.

ഐക്കണിൽ ഉപയോഗിച്ചിരിക്കുന്ന ഈജിപ്ത്യൻ - ബൈസന്റയിൻ ചിത്രകലരീതി കൊണ്ടും പുരാതന പൗരസ്ത്യ ദേശത്തെ നിറക്കൂട്ടുകളുടെ സാന്നിധ്യവും ക്യാൻവസിനു ഉപയോഗിച്ചിരിക്കുന്ന തടിയുടെ പശ്ചാത്തലവും ഇത് ലൂക്ക സുവിശേഷകൻ വരച്ച മാതൃ ചിത്രങ്ങളിൽ ഒന്നാണെന്ന വിശ്വാസം ദൃഢപ്പെടുത്തി.

1866 ൽ ഒൻപതാം പിയുസ് മാർപാപ്പാ ഈ ഐക്കൺ CSsR സന്ന്യാസ സമൂഹത്തെ ഏൽപ്പിക്കുകയും അമ്മയെ ലോകമെങ്ങും എത്തിക്കുവാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതേതുടർന്നാണ് Redemptorist സന്ന്യാസിമാർ നിത്യസഹായ മാതാവിനോടുള്ള നൊവേന ഭക്തിപൂർവ്വം തങ്ങളുടെ ജീവിതത്തിന്റെയും വചനപ്രഘോഷണത്തിന്റെയും ഭാഗമാക്കിയത്.

Redemptorist - CSsR സഭയിലെ കർദിനാളുമാരെയും ബിഷപ്പുമാരെയും വത്തിക്കാനിൽ സ്വീകരിച്ചു ലെയോ പതിനാലാമൻ മാർപാപ്പാ. അൽഫോൻസസ് ലി...
26/06/2025

Redemptorist - CSsR സഭയിലെ കർദിനാളുമാരെയും ബിഷപ്പുമാരെയും വത്തിക്കാനിൽ സ്വീകരിച്ചു ലെയോ പതിനാലാമൻ മാർപാപ്പാ.

അൽഫോൻസസ് ലിഗോരിയുടെ പാഠങ്ങൾ തിരുസഭയുടെ ധർമ്മിക പഠനങ്ങൾക്ക് എന്നും ഒരു മുതൽക്കൂട്ടാണ്.
പട്ടിണി സൃഷ്ടിക്കുന്ന യുദ്ധങ്ങൾക്ക് നടുവിൽ പാവങ്ങളെ മറക്കാത്ത അൽഫോൻസസിനു പ്രാധാന്യം വർധിക്കുന്നു എന്ന് മാർപാപ്പാ അവരെ ഓർമ്മിപ്പിച്ചു.

ബിഷപ്പുമാരുടെ ജൂബിലിക്കും ദിവ്യ രക്ഷക സഭയിലെ ബിഷപ്പുമാരുടെ ഒത്തുചേരലിനും റോമിൽ എത്തിയതാണ് CSsR സഭയിലെ അംഗങ്ങളായ 2 കർദിനാളുമാരും 33 മെത്രാന്മാരും അടങ്ങുന്ന സംഘം. ഈ സന്ന്യാസ സമൂഹം സന്നിഹിതമായ 82 രാജ്യങ്ങളിലും CSsR സന്ന്യാസികൾ ചെയ്യുന്ന സേവനത്തിനു മാർപാപ്പാ അവരോടു നന്ദി പ്രകടിപ്പിച്ചു.

കെടാവിളക്ക്വിടവാങ്ങുന്നേന്‍ പരിപാവനമാം ബലിവേദികയേ, വിടവാങ്ങുന്നേന്‍മുറപോലിനിമേല്‍ ബലി ചെയ്‌വതിനായ്നിന്‍പദതാരില്‍ വരികില്...
13/06/2025

കെടാവിളക്ക്

വിടവാങ്ങുന്നേന്‍ പരിപാവനമാം
ബലിവേദികയേ, വിടവാങ്ങുന്നേന്‍
മുറപോലിനിമേല്‍ ബലി ചെയ്‌വതിനായ്
നിന്‍പദതാരില്‍ വരികില്ലാ ഞാന്‍...

സഹോദര പുരോഹിതന്‍ മരിച്ചു. വളരെ ശാന്തമായിരുന്നു ആ യാത്ര. ഐസിയു- വില്‍ കയറുന്നതുവരെ പുഞ്ചിരിനിറഞ്ഞ മുഖത്തോടെ, തമാശയൊക്കെപറഞ്ഞ്, വളരെ സാധാരണമായി നടന്നുപോയ മനുഷ്യന്‍. ഓര്‍ത്തെടുക്കുമ്പോള്‍ മരണത്തിന്റെ തൊട്ടുമുമ്പുവരെ കൂടെയുണ്ടായിരുന്ന സഹോദര പുരോഹിതന്റെ തൊണ്ട ഇടറി. കാരണം അവനും അറിഞ്ഞിരുന്നില്ല ആ പുഞ്ചിരി ഒരു നോവായി മാറാന്‍ ഇനി അധികം ദൂരമില്ലായെന്ന്.

ജീവിച്ചു മരിച്ചതുകൊണ്ടാകണം മരണത്തിലും ആ മനുഷ്യന്‍ ജീവിക്കുകയായിരുന്നു. ക്രിസ്തുവിന്റെ മൊഴികള്‍ ഉള്ളില്‍ തെളിഞ്ഞു "എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും." അത്ഭുതംതോന്നി, സ്വന്തമല്ലാതിരുന്നിട്ടും വന്ന പുരോഹിതരുടെയെല്ലാം കണ്ണില്‍ ഒരു കനത്ത മഴ. എല്ലാവരുടെയുംതന്നെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. ചിലര്‍ ഇരുളിലേക്കുമാറി കണ്ണുകള്‍ ഒപ്പുന്നു. ശരിയാണ് ഇന്നോളം നിറഞ്ഞ കണ്ണുകളോടെ ആര്‍ക്കും ബിജു അച്ചന്റെ അടുക്കല്‍നിന്നും മടങ്ങേണ്ടിവന്നിട്ടില്ല. പ്രകൃതിക്കും ഈ വിരഹവേദന താങ്ങാന്‍ കഴിയാത്തതുപോലെ തോന്നി. അന്തരീക്ഷവും പതിവില്ലാതെ ഇന്ന് അലറിവിളിച്ചു കരയുന്നുണ്ടായിരുന്നു.

വേര്‍പാട് തീര്‍ത്ത ശൂന്യത അഭിമുഖീകരിക്കുവാന്‍ കഴിയാതെവന്നപ്പോള്‍, വെറുതെ ആളുകള്‍ക്കിടയിലൂടെ നടന്നു. പലരും പലപേരുകളിലും ഈ പുണ്യപുരോഹിതനെ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നു. ബിജു അച്ചന്‍, ജ്യേഷ്ഠന്‍, കൂട്ടുകാരന്‍, ധ്യാനഗുരു, പ്രാര്‍ത്ഥനയുടെ മനുഷ്യന്‍... അങ്ങനെ തലക്കെട്ടുകളുടെയും പേരുകളുടെയും എണ്ണം ഏറുന്നതിനിടയില്‍ കൊള്ളിയാന്‍പോലെ ആ വിശേഷണം മനസ്സില്‍ തറച്ചു. 'പരാതികളോ പരിഭവങ്ങളോ ഇല്ലാത്ത മനുഷ്യന്‍...' വേദനകള്‍മാത്രം സഹയാത്രികരായപ്പോഴും, ഉറക്കമില്ലാത്ത രാത്രികള്‍ ചങ്ങാതികളായിമാറിയപ്പോഴും ഒരു പരിഭവവാക്കുപോലും പറഞ്ഞുകേട്ടിട്ടില്ല. പലവട്ടം പരാതികളുമായി ഞാന്‍ അച്ചനെ കാണാന്‍ ചെന്നപ്പോഴും ഒരു അപ്പനെപ്പോലെ ചേര്‍ത്തിരുത്തി ശക്തിപ്പെടുത്തിയിട്ടേയുള്ളൂ. തന്റെ വേദനകള്‍ മറന്ന, വേദനിക്കുന്നവരുടെ വേദനകള്‍ ഏറ്റെടുത്ത കരുണയുടെ മനുഷ്യന്‍. ശരിയാണ്, ആ മനുഷ്യന് ക്രിസ്തുവിന്റെ ഗന്ധമുണ്ടായിരുന്നു. ആ ഗന്ധത്തിന് പലരുടെയും മുറിവുണക്കാനുള്ള ശക്തിയുമുണ്ടായിരുന്നു.

എന്നും ചൊവ്വര ആശ്രമത്തില്‍പോകുമ്പോള്‍ തിരയുന്ന മുഖം ബിജു അച്ചന്റേതായിരുന്നു. സെമിനാരിയില്‍ ചേര്‍ന്നകാലം മുതല്‍ ഉള്ളില്‍ സ്വപ്നംപോലെ സൂക്ഷിച്ച രൂപമായിരുന്നു ബിജു അച്ചന്റേത്. നീണ്ട മുടി, ഫുള്‍സ്ലീവ് ഷര്‍ട്ട്, ഹാഫ് ഷൂ, തലയെടുപ്പോടെയുള്ള നടത്തം, പുഞ്ചിരി നിറഞ്ഞ മുഖം, ബോധ്യങ്ങളില്‍നിന്നുമുള്ള സംസാരം. എന്തോ ഞങ്ങള്‍ ചെറുപ്പക്കാര്‍ക്ക് ലഹരിയായിരുന്നു അച്ചന്‍. അച്ചന്റെ കൂടെ ധ്യാനിപ്പിക്കാന്‍ പോകാന്‍ ഞങ്ങള്‍ക്ക് കൊതിയായിരുന്നു. അച്ചന്റെ കൂടെ ചിലവഴിക്കാന്‍ കഴിയുന്ന ഓരോ നിമിഷവും ജീവിതത്തിന്റെ ഭാഗ്യമായി ഞങ്ങള്‍ കരുതി. കാരണം അത്രമേല്‍ കരുതലോടെയാണ് അച്ചന്‍ ഞങ്ങളെ പരിഗണിക്കുക. മറ്റു സാന്നിധ്യങ്ങള്‍ക്കൊന്നും ഇല്ലാത്ത ഒരു സവിശേഷത അച്ചനുണ്ടായിരുന്നു. മക്കള്‍ക്കുവേണ്ടി ഉറക്കമൊഴിച്ച ഒരു അമ്മയുടെ പനിച്ചൂട് അച്ചന്റെ സാന്നിധ്യത്തിനുണ്ടായിരുന്നു. ഇനി അതായിരിക്കുമോ നസ്രായന്റെ ചൂട്? ആകാതിരിക്കാന്‍ വഴിയില്ല. കാരണം മണിക്കൂറുകള്‍ ഉടയോന്റെ മുമ്പില്‍ ചിലവഴിക്കുന്നവന് ഉടയോന്റെ ചൂടുണ്ടാകാതെ വയ്യല്ലോ!

നോവിഷ്യേറ്റിലായിരുന്ന സമയത്താണ് ബിജു അച്ചനോട് ആദ്യമായി ഞാന്‍ സംസാരിക്കുന്നത്. അന്ന് വലിയ ആവേശത്തോടെ എനിക്ക് അച്ചനെപ്പോലെയാകാനാണ് ആഗ്രഹമെന്ന് പറഞ്ഞപ്പോള്‍ അച്ചന്‍ പറഞ്ഞു നിന്നെ വിളിച്ചിരിക്കുന്നത് ഞാനാകാന്‍ വേണ്ടിയല്ല മറിച്ച്, ക്രിസ്തുവാകാന്‍ വേണ്ടിയാണ്. ജീവിതനിയോഗങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്ന ഒരു പുണ്യപുരോഹിതന്‍... ഓര്‍ത്തെടുക്കുമ്പോള്‍ എന്തോ ഉള്ളില്‍ ഇന്നും ഒരു വിറയല്‍... ജീവിതത്തില്‍ വല്ലാതെ തനിച്ചായപോലെ ഒരു തോന്നല്‍...

അധികാരികള്‍, ഉപരി പഠനത്തിനായി ആവശ്യപ്പെട്ടസമയത്ത്, ഞാന്‍ ബിജു അച്ചനോടുപറഞ്ഞു 'അച്ചാ എനിക്കുപോകാന്‍ താല്പര്യം ഇല്ല.' അന്ന് അച്ചന്‍ പറഞ്ഞു. 'നീ പോകണം. പഠിക്കണം.' അച്ചന്‍ പറഞ്ഞാല്‍ അതൊരു ഉറപ്പുത്തന്നെയായിരുന്നു. വാക്കുകളെ ദൈവീകതയുടെ പുറങ്കുപ്പായംകൊണ്ടു മറച്ച ഒരു അനുഭവം അച്ചന്റെ വാക്കുകള്‍ക്കുണ്ടായിരുന്നു. ദൂരത്തായിരുന്നുവെങ്കിലും എന്നും കരുതലിന്റെ രണ്ടുകരങ്ങള്‍ എവിടെയോ കാത്തിരിക്കുന്നുണ്ടെന്ന ബോധ്യം ഇന്നോളമുണ്ടായിരുന്നു. ഇനി അതില്ലായെന്നോര്‍ക്കുമ്പോള്‍... ബിജു അച്ചാ മരണത്തിന്റെ ആ തണുത്ത കാറ്റ് ഞങ്ങളുടെ ജീവിതത്തെ വല്ലാതെ ഭയപ്പെടുത്തുന്നു.

ഒരു കടം മനസ്സിനെ വല്ലാതങ്ങ് ഭാരപ്പെടുത്തുന്നു. മരിക്കുന്നതിനു രണ്ടുദിവസംമുമ്പ്, ആശ്രമത്തില്‍ മറ്റുവൈദീകരില്ലാത്തതിനാല്‍, ബിജു അച്ചന്റെകൂടെ നില്‍ക്കാന്‍ ചെല്ലാമോ എന്ന് സഹോദര വൈദീകന്‍ ചോദിച്ചതാണ്. തിരക്കുപിടിച്ച കുറച്ച് യാത്രകളുണ്ടായിരുന്നതുകൊണ്ട് അന്ന് അതിന് സാധിച്ചില്ല. ആ കടം ഒരു വീട്ടാകടമായി ഹൃദയത്തെ ഭാരപ്പെടുത്തുന്നു.

അച്ചാ, ഇനി ശാന്തമായി ഉറങ്ങുക... സംസ്‌ക്കാരവേളയില്‍ പ്രൊവിന്‍ഷ്യല്‍ അച്ചന്‍ പറഞ്ഞതുപോലെ ഓട്ടമായിരുന്നുവല്ലോ അച്ചന്റെ ജീവിതം. ദൈവത്തിനുവേണ്ടിയും ദൈവത്തെ തേടിയുമുള്ള ഓട്ടം... അച്ചന്‍ ഉറങ്ങിക്കിടക്കുമ്പോഴും അച്ചന്‍ ജീവിക്കും, ഞങ്ങളിലൂടെ... അച്ചന്‍ പറയാറുള്ളതുപോലെ അച്ചന്റെ കൊച്ചുങ്ങളിലൂടെ... ബിജു അച്ചാ, അച്ചന് മരണമില്ല, അച്ചനാകുന്ന വിളക്ക് കെടുകയുമില്ല. ഞങ്ങളുള്ള കാലത്തോളം അച്ചന്‍ ജീവിക്കും. കാലങ്ങള്‍ക്കും കാലഘട്ടങ്ങള്‍ക്കും അപ്പുറത്തേക്ക്... പുനർജ്ജനിയുടെ നക്ഷത്രങ്ങളെപ്പോലെ... ശ്രീകോവിലിലെ കെടാവിളക്കുപോല... പുണ്യപുരോഹിതാ, ഇനി നീ ശാന്തമായി ഉറങ്ങുക... നിനക്കായി ഞങ്ങള്‍ ഉണര്‍ന്നിരിക്കാം...

ജിൻ്റോ തേയ്ക്കാനത്ത്... ✍️

ബിജു അച്ചൻ തിരിച്ചു പോവുകയാണ്...എന്തുകൊണ്ടാണ് ബിജു അച്ചൻ ഞങ്ങൾക്ക് പ്രിയങ്കരനായി മാറിയത്?താൻ അംഗമായ ദിവ്യരക്ഷകസഭയെയും സഭ...
13/06/2025

ബിജു അച്ചൻ തിരിച്ചു പോവുകയാണ്...
എന്തുകൊണ്ടാണ് ബിജു അച്ചൻ ഞങ്ങൾക്ക് പ്രിയങ്കരനായി മാറിയത്?

താൻ അംഗമായ ദിവ്യരക്ഷകസഭയെയും സഭയുടെ സിദ്ധിയെയും സഭയിലെ ഓരോ സഹോദരങ്ങളെയും തന്നെക്കാൾ അധികം സ്നേഹിച്ചതുകൊണ്ട്...

സഭയുടെ അധികാരികളോട് അങ്ങേയറ്റം അനുസരണവും വിധേയത്വവും പാലിക്കുകയും അങ്ങനെ ചെയ്യാൻ ഞങ്ങളെ പഠിപ്പിക്കുകയും ചെയ്തതുകൊണ്ട്...

കൂട്ടായ്മയുടെ ജീവിതത്തിൽ ഒരു സന്ന്യാസി എങ്ങനെ ആയിരിക്കണം എന്ന് പഠിപ്പിച്ചതുകൊണ്ട്...

പാവങ്ങളോടും പാർശ്വവത്കരിക്കപ്പെട്ടവരോടും അടുപ്പം കാണിച്ചതുകൊണ്ട്...

നീണ്ട മണിക്കൂറുകൾ പരിശുദ്ധ കുർബാനയുടെ മുന്നിൽ ഇരുന്നുകൊണ്ടും ജപമാലാമണികളിൽ അനേകായിരങ്ങളെ ഓർത്തുകൊണ്ടും...

സ്നേഹിക്കുന്നവർക്ക് ഹൃദയം നൽകുന്ന നല്ലൊരു സുഹൃത്തായിക്കൊണ്ട്...

ആരായിരുന്നു ബിജു അച്ചൻ?

കോതമംഗലം രൂപതയിലെ മൈലക്കൊമ്പ് ഇടവകയിൽ, കുന്നുംപുറത്തു ജോസഫിന്റെയും ത്രേസ്യാക്കുട്ടിയുടെയും 10 മക്കളിൽ 9-മനായി 1971 ഫെബ്രുവരി 18 നു ജനനം. തന്റെ കൂടെപ്പിറപ്പുകളായ മേരി, ജോർജ്, ലില്ലി, ലൂസി, തങ്കച്ചൻ, സി. സിസിലിയ, ജോസ്, സി. ഷൈനി, സി. ഹിമ എന്നിവരെയും മറ്റു കുടുംബാംഗങ്ങളെയും ഹൃദയത്തോട് ചേർത്തു നിർത്തി, അവരുമായി എന്നും ആത്മബന്ധം പുലർത്തിയ അവരുടെ സ്വന്തം ബിജുഅച്ചൻ.

1985 ൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി സന്ന്യാസത്തിന്റെ പ്രാരംഭപരിശീലനത്തിനായി, അദ്ദേഹം ചൊവ്വരയിലെ നിത്യസഹായമാതാ ഭവനിൽ ചേർന്നു. 1988-89 കാലയളവിൽ നൊവിഷ്യേറ്റ് പൂർത്തിയാക്കി സഭാവസ്ത്രം സ്വീകരിച്ചു. തുടർന്നുള്ള തത്വശാസ്ത്ര ദൈവശാസ്ത്ര പഠനങ്ങൾ ബാംഗ്ലൂരിലെ മൗണ്ട് സെന്റ് അൽഫോൻസസ് സെമിനാരിയിലായിരുന്നു. 1996 ൽ നിത്യവ്രത വാഗ്ദാനം നടത്തി. 1997 ൽ സെമിനാരി പഠനം പൂർത്തിയാക്കി സീറോ മലബാർ സഭയുടെ അന്നത്തെ അഡ്മിനിസ്ട്രേറ്ററും ദിവ്യരക്ഷക സഭയിലെ അംഗവുമായിരുന്ന മാർ വർക്കി വിതയത്തിൽ മെത്രാപ്പോലീത്തയുടെ കൈവെയ്പ്പ് വഴി പുരോഹിതനായി അഭിഷേകം ചെയ്യപ്പെട്ടു.

തുടർന്നുള്ള 28 വർഷങ്ങൾ സുവിശേഷം പ്രഘോഷിക്കുന്ന അനുഗൃഹീത ധ്യാനഗുരുവും സഭ ഏൽപ്പിക്കുന്ന ഉത്തരവാദിത്തങ്ങളോടു നൂറു ശതമാനം നീതി പുലർത്തുന്ന ഉത്തമ വൈദികനുമായിരുന്നു.

തലശേരി അതിരൂപതയിലെ എടൂരുള്ള അന്നത്തെ നൊവിഷ്യേറ്റ് ഭവനത്തിൽ അസിസ്റ്റന്റ് നോവിസ് മാസ്റ്ററായും, ചങ്ങനാശേരി അതിരൂപതയിലെ വടവാതൂരുള്ള ഫിലോസഫി സ്റ്റഡി ഹൗസിൽ അസിസ്റ്റന്റ് പ്രീഫെക്ട് ആയും കരവാളൂർ ധ്യാനകേന്ദ്രത്തിന്റെ സ്ഥാപക ഡയറക്ടറും ദീർഘകാലം അവിടെ ധ്യാന ഗുരുവായും തുടർന്ന് ആശ്രമത്തിന്റെ സുപ്പീരിയർ ആയും പിന്നീട് ചൊവ്വര നിത്യസഹായമാതാ ഭവനിൽ ഡയറക്ടർ ആയും തുടർന്ന് ഇവിടെ സുപ്പീരിയർ ആയും പ്രൊവിൻഷ്യൽ കൗൺസിലർ ആയും പ്രൊവിൻസിന്റെ സാമ്പത്തിക ഉപദേശക സമിതിയിലെ അംഗമായും അച്ചൻ ചെയ്ത സേവനങ്ങൾ പ്രശംസനീയമാണ്.

അച്ചനെ പരിചയപ്പെട്ടവരും അദ്ദേഹത്തിന്റെ ആരാധന ശുശ്രുഷകൾക്കും വെഞ്ചരിപ്പുകൾക്കും വിടുതൽ ശുശ്രുഷകൾക്കും വന്നവരെല്ലാം പറഞ്ഞു;

"ഇതാ വിശുദ്ധനായ ഒരു വൈദികൻ, ഒന്നിനെക്കുറിച്ചും പരാതിയില്ലാതെ പരിഭവങ്ങളില്ലാത്ത പച്ചയായ മനുഷ്യൻ, രോഗാവസ്ഥയിലും ശാരീരിക ക്ഷീണത്തിലും ജനത്തിന്റെ വേദന ഏറ്റെടുക്കുന്ന സന്ന്യാസി"

പ്രിയപ്പെട്ട ബിജു അച്ചാ, വീണ്ടും ഒരുമിക്കുന്നതു വരെ വിട. മാലാഖമാരുടെ സ്തുതികളോടു കൂടി പരിശുദ്ധൻ എന്നുദ്ഘോഷിച്ച അങ്ങയെ അവർ ഇനി അനുഗമിക്കട്ടെ...

(Fr. Shijo Meppilly CSsR)

✨ചില വ്യക്തികളുടെ കടന്നു പോക്ക് മനസു കൊണ്ട് ഉൾക്കൊള്ളാൻ സാധിക്കില്ല എന്നതും അത് ഒരു വിടവ് അല്ലെങ്കിൽ ശൂന്യത സമ്മാനിക്കുന...
13/06/2025

✨ചില വ്യക്തികളുടെ കടന്നു പോക്ക് മനസു കൊണ്ട് ഉൾക്കൊള്ളാൻ സാധിക്കില്ല എന്നതും അത് ഒരു വിടവ് അല്ലെങ്കിൽ ശൂന്യത സമ്മാനിക്കുന്നു എന്നുമുള്ള തിരിച്ചറിവ് ഒരിക്കൽക്കൂടി ഓർമ്മിക്കപ്പെടുകയാണ് ബിജു അച്ചൻ്റെ വേർപാട്. ഒരോ സമർപ്പിതനും വീടിൻ്റെ വെളിയിലാണ് അവൻ്റെ വീട് എന്ന് തിരിച്ചറിഞ്ഞ് പുതിയ കൂടെപ്പിറപ്പുകളെ കണ്ടെത്തുന്ന ഇടമാണ് ഓരോ സന്യാസ ഭവനങ്ങളും.

കാര്യത്തിലേക്ക് വരാം...🪶

ബിജു കുന്നുംപുറത്ത് അച്ചൻ്റെ മരണവാർത്ത അറിഞ്ഞതു മുതൽ ഒരു പിതാവിനെ/ മൂത്ത സഹോദരനെ അല്ലെങ്കിൽ നല്ലൊരു സുഹൃത്തിനെ നഷ്ട്ടപ്പെട്ട ഒരു തീവ്ര വേദന മനസിനെ അലട്ടുന്നു. ഒരു വൈദികന് മറ്റുള്ളവരുടെ ജീവിതത്തിൽ എത്ര മാത്രം ഇറങ്ങിച്ചെന്ന് അവരെ ക്രിസ്തുവിൻ്റേതാക്കി മാറ്റാം എന്ന് ബിജു അച്ചൻ തൻ്റെ പെരുമാറ്റത്തിലൂടെ എന്നും ഓർമപ്പെടുത്തി. മറ്റുള്ളവർ തന്നെക്കഴിഞ്ഞും വളർന്ന് കാണുന്നതിൽ സന്തോഷിക്കുന്ന വ്യക്തി, നന്മയുള്ള ഹൃദയത്തിന് ഉടമ, അസൂയപ്പെടാത്ത, കുറ്റപ്പെടുത്താത്ത, പോട്ടേ.. സാരമില്ല.. നമുക്ക് ശരിയാക്കാം എന്ന് പറയുന്ന വ്യക്തി.

ഇന്ന് ചൊവ്വര സെമിനാരിയിൽ സൈഡ് ചാപ്പലിൽ ഇരുന്നാണ് ഞാൻ ഇത് എഴുതുന്നത്. ബിജു അച്ചൻ എപ്പോഴും പ്രാർഥിക്കുന്ന ഒരിടമായിരുന്നു ഈ ചാപ്പൽ. എന്നോടൊപ്പം ഒരുപക്ഷേ ഈ ബലിപീഠവും അച്ചനെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ടാവാം.
സെമിനാരിയിൽ ചേർന്ന് ആദ്യമായി ബിജു അച്ചനെ അടുത്ത് പരിചയപ്പെടുന്നത് ഫിലോസഫി പഠന കാലത്താണ്. അച്ചൻ അന്ന് ആശ്രമത്തിൻ്റെ സുപീരിയറും ധ്യാന കേന്ദ്രത്തിൻ്റെ ഡിറക്ടറും ആയിരുന്നു. ഓരോരുത്തരെയും അവരുടെ കുറവുകളും കഴിവുകളോടും കൂടെ ചേർത്ത് പിടിക്കാൻ ബിജു അച്ചന് വലിയ കഴിവ് ഉണ്ടായിരുന്നു. ഒരാളുടെ കഴിവിനെ കണ്ടെത്തി അത് വളർത്താൻ എന്ത് സപ്പോർട്ടും അച്ചൻ ചെയ്യുമായിരുന്നു. ജിബിനേ, ഞാൻ നിനക്ക് കുറച്ച് നല്ല ചെടികൾ സ്പോൺസർ ചെയ്യാം.. നീ നന്നായിട്ട് നോക്കുമെങ്കിൽ മാത്രം... ഇങ്ങനെ പറഞ്ഞു ഫിലോസഫിക്കാലത്ത് പലപ്രാവശ്യം അച്ചൻ ചൊവ്വരയിൽ ചെടികൾ വാങ്ങിച്ച് തന്നിട്ടുണ്ട്. ക്രിസ്തുമസിന് ലൈറ്റുകൾ മേടിക്കാൻ, പുൽക്കൂട് ഉണ്ടാക്കാൻ, ഓണത്തിന് ബ്രദേഴ്സിന് മുണ്ട് മേടിക്കാൻ, എല്ലാവർക്കും നല്ല ഭക്ഷണം കൊടുക്കാൻ, എന്നിങ്ങനെ വേണ്ട ഒരു ധ്യാനം കഴിഞ്ഞ് ആശ്രമത്തിലേക്ക് തിരിച്ചുവരുമ്പോൾ എൻ്റെ പിള്ളേർക്ക് കൊടുക്കാൻ എന്ന് പറഞ്ഞ് വലിയ പെട്ടി നിറയെ നല്ല പച്ച മീൻ വരെ എപ്പോഴും കൊണ്ടുവരുന്നത് ഇന്നും ഓർക്കുന്നു.

ദിവ്യരക്ഷക സഭയും ചൊവ്വര ആശ്രമവും ബ്രദേഴ്സും അച്ചന് എന്നും സ്നേഹത്തിൻ്റെ ഇടം ആയിരുന്നു. ഓടി നടന്ന് ധ്യാന ശുശ്രൂഷകളിലൂടെ അച്ചൻ അനേകരെ ഈശോയ്ക്കായ് നേടി. കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള എല്ലാ പള്ളികളിലും തന്നെ അച്ചൻ ധ്യാനം നടത്തി. കൗൺസലിംഗിനായി വെള്ളിയാഴ്ച വരുന്നവർക്കും വലിയ ആശ്വാസം അച്ചനിലൂടെ ലഭിക്കുമായിരുന്നു. ചൊവ്വരയിലെ ധ്യാന ശുശ്രൂഷകളിൽ അച്ചൻ നടത്തുന്ന ആരാധനയുടെ നിമിഷങ്ങളിൽ സ്വർഗ്ഗം തുറക്കപ്പെടുന്ന അനുഭവമാണ് എന്നും. കരഞ്ഞ് പ്രാർഥിക്കുന്നവരുടെ മറക്കാത്ത മുഖങ്ങൾ ആണ് അതിന് ഏറ്റവും വലിയ തെളിവ്. ചൊവ്വരയിലെ ആശ്രമത്തിലേക്ക് എപ്പോൾ വന്നാലും അച്ചൻ കാണിക്കുന്ന സ്നേഹം ഓർക്കാതെ വയ്യ. ഏറ്റവും അവസാനമായി കണ്ടപ്പോഴും വൊക്കേഷൻ പ്രമോട്ടേഴ്സ് ആയ ഞങ്ങളെ അച്ചൻ അഭിനന്ദിക്കുകയും പ്രത്യേകം അത്താഴം വാങ്ങിച്ചു തരുകയും ചെയ്തിരുന്നു. എല്ലാവരെയും ഇതുപോലെ ചേർത്തുപിടിക്കാൻ അച്ചന് അസാമാന്യ കഴിവ് ഉണ്ടായിരുന്നു. അച്ചൻറെ കൂടെ പലതവണ ഡയാലിസിസിന് ആശുപത്രിയിൽ പോകുമ്പോഴും ശാരീരിക ബുദ്ധിമുട്ട് ഉള്ളപ്പോഴും അച്ചൻ സ്വന്തം ബുദ്ധിമുട്ട് കാര്യമാക്കാതെ മറ്റുള്ളവർക്ക് സന്തോഷം പകരുകയായിരുന്നു. അച്ചനെ ഒരിക്കൽ കണ്ടുമുട്ടിയവരോ സംസാരിച്ചവരോ അച്ചനെ ഒരിക്കലും മറക്കാൻ ഇടയില്ല.

പ്രിയപ്പെട്ട ബിജു അച്ചാ...
എല്ലാത്തിനും ഒത്തിരി നന്ദി..
ഓർമകൾ ബാക്കി വച്ച് അച്ചൻ കർത്താവിങ്കലേക്ക് മടങ്ങുമ്പോൾ ഞങ്ങളെക്കൂടി ഓർക്കണേ.. ഞങ്ങൾക്കായി മാധ്യസ്ഥം വഹിക്കണേ...

തിരുവചനങ്ങളിലൂടെ പറയുന്നത് പോലെ, “നാം ജീവിക്കുന്നുവെങ്കില്‍ കര്‍ത്താവിനു സ്വന്തമായി ജീവിക്കുന്നു; മരിക്കുന്നുവെങ്കില്‍ കര്‍ത്താവിനു സ്വന്തമായി മരിക്കുന്നു. ആകയാല്‍, ജീവിച്ചാലും മരിച്ചാലും നാം കര്‍ത്താവിനുള്ളവരാണ്”‌.
റോമാ 14 : 8

“തന്റെ വിശുദ്‌ധരുടെ മരണം കര്‍ത്താവിന്‌ അമൂല്യമാണ്”‌.
സങ്കീര്‍ത്തനങ്ങള്‍ 116 : 15

✒️ഫാ. ജിബിൻ ഈഴറയത്ത് CSsR

https://youtu.be/aGewoQYa7RA?si=-Zt3UlrqGX0g5_ez*ഫാ. സോജി കുന്നുംപുറത്ത് C.Ss.R വരികൾ എഴുതി ബിബിൻ എരുമേലി Music ചെയ്ത് അ...
10/06/2025

https://youtu.be/aGewoQYa7RA?si=-Zt3UlrqGX0g5_ez

*ഫാ. സോജി കുന്നുംപുറത്ത് C.Ss.R വരികൾ എഴുതി ബിബിൻ എരുമേലി Music ചെയ്ത് അനീഷ് ജോർജ്ജ് Orchestration നടത്തി മരിയ കോലടി* ആലപിച്ച ഏറ്റവും പുതിയ ദിവ്യകാരുണ ഗീതം *"സ്നേഹ സാന്നിധ്യം".* മനോഹരമായ ഈ ഗാനം കേൾക്കാനും മറ്റുള്ളവർക്ക് അയച്ചു കൊടുക്കാനും മറക്കല്ലേ... ദൈവം അനുഗ്രഹിക്കട്ടെ.
*Watch | Subscribe | Share | Reds Media*

തൂമഞ്ഞ...

സന്ന്യാസത്തിന്റെ സന്തോഷം. ലെയോ പതിന്നാലാമൻ പാപ്പാ ഇറ്റലിയിലെ തന്റെ അഗസ്തിനിയൻ സഹോദരങ്ങളോടൊപ്പം...
03/06/2025

സന്ന്യാസത്തിന്റെ സന്തോഷം. ലെയോ പതിന്നാലാമൻ പാപ്പാ ഇറ്റലിയിലെ തന്റെ അഗസ്തിനിയൻ സഹോദരങ്ങളോടൊപ്പം...

01/04/2025

Address

Liguori Bhavan, Marottichode
Angamaly
683574

Alerts

Be the first to know and let us send you an email when Reds Media India posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share