Eye to Eye News

Eye to Eye News "Where ever you go,we are there"

05/08/2025

വർക്കല മൈതാനത്ത് ഇന്ന് നടന്ന അപകടം. സ്‌കൂട്ടി യാത്രക്കാരൻ മരണപ്പെട്ടു.

05/08/2025

നിത്യഹരിത നായകൻ പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു

വഴുതക്കാട് കോർഡോൺ ട്രിനിറ്റി 2 ബിയിൽ ആയിരുന്നു താമസം. 4 വർഷമായി വൃക്ക–ഹൃദയ സംബന്ധമായ രോഗങ്ങൾക്കു ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രിയോടെ രോഗം വഷളായതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംസ്കാരം ചൊവ്വാഴ്ച 5ന് പാളയം മുസ്‌ലിം ജമാഅത്ത് ഖബർസ്ഥാനിൽ. ഭാര്യ: അയിഷ അബ്ദുൽ അസീസ്. മക്കൾ: അജിത് ഖാൻ, ഷമീർഖാൻ. മരുമകൾ: ഹന.

നടൻ പ്രേംനസീറിന്റെയും ഭാര്യ ഹബീബ ബീവിയുടെയും മകനായി തിരുവനന്തപുരത്തായിരുന്നു ഷാനവാസ് ജനിച്ചത്. ചിറയിൻകീഴ് ഇംഗ്ലിഷ് മീഡിയം സ്‌കൂൾ, മോണ്ട്‌ഫോർട്ട് സ്‌കൂൾ, യേർക്കാട് എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. ചെന്നൈ ന്യൂ കോളജിൽനിന്ന് ഇംഗ്ലിഷ് സാഹിത്യത്തിൽ മാ‌സ്റ്റേഴ്‌സ് ബിരുദം നേടി.1981ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത പ്രേമഗീതങ്ങൾ എന്ന ചിത്രത്തിലൂടെയാണ് ഷാനവാസ് സിനിമയിലേക്ക് എത്തിയത്. മഴനിലാവ്, ഈയുഗം, മണിയറ, നീലഗിരി, ഗർഭശ്രീമാൻ, സക്കറിയയുടെ ഗർഭിണികൾ തുടങ്ങിയ ഒട്ടേറെ പ്രമുഖ ചിത്രങ്ങളിൽ വേഷമിട്ടു. തമിഴിലും മലയാളത്തിലുമായി അൻപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ചെറിയ ഇടവേളയ്ക്ക് ശേഷം 2011ൽ ചൈനാ ടൗൺ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് മടങ്ങിയെത്തി. പൃഥ്വിരാജ് ചിത്രം ‘ജനഗണമന'യിലാണ് ഒടുവില്‍ വേഷമിട്ടത്. ശംഖുമുഖം, വെളുത്ത കത്രീന, കടമറ്റത്തു കത്തനാർ, സത്യമേവ ജയതേ തുടങ്ങിയ സീരിയലുകളിലും വേഷമിട്ടു.

നടൻ കലാഭവൻ നവാസ്(51) അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് വിവരം. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ട...
01/08/2025

നടൻ കലാഭവൻ നവാസ്(51) അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് വിവരം. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം ചോറ്റാനിക്കര ടാറ്റ ആശുപത്രിയിലേക്ക് മാറ്റി. പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ചോറ്റാനിക്കരയിൽ എത്തിയതായിരുന്നു നവാസ്

കവലയൂർ പെരുംകുളം തൊട്ടിക്കല്ല് പത്തുകളം വിശ്വശ്രീയിൽ ശ്രീകുമാർ നാരായണൻ ഹൃദയാഘാതത്തെ തുടർന്നു മരണപ്പെട്ടു .58 വയസ്സായിരുന...
01/08/2025

കവലയൂർ പെരുംകുളം തൊട്ടിക്കല്ല് പത്തുകളം വിശ്വശ്രീയിൽ ശ്രീകുമാർ നാരായണൻ ഹൃദയാഘാതത്തെ തുടർന്നു മരണപ്പെട്ടു .58 വയസ്സായിരുന്നു
ആദരാഞ്ജലികൾ 💐💐💐

മണമ്പൂർ കാട്ടുവിള വീട്ടിൽ മുൻ മണമ്പൂർ ഗ്രാമ പഞ്ചായത്തംഗം വി.രാധാകൃഷ്ണൻ അന്തരിച്ചു. കുറച്ച് നാളായി സ്ട്രോക്ക് വന്ന് ചികിത...
29/07/2025

മണമ്പൂർ കാട്ടുവിള വീട്ടിൽ മുൻ മണമ്പൂർ ഗ്രാമ പഞ്ചായത്തംഗം വി.രാധാകൃഷ്ണൻ അന്തരിച്ചു.

കുറച്ച് നാളായി സ്ട്രോക്ക് വന്ന് ചികിത്സയിലായിരിക്കെ പഴയത് പോലെ ജീവിതത്തിലേക്ക് വരുകയായിരുന്ന സമയത്താണ് മരണം ഇന്ന് രാത്രി 9pm വീട്ടിൽ കുഴഞ്ഞ് വീഴുകയായിരുന്നു.

നിര്യാതനായിമണനാക്ക് ഷബീർ മൻസിലിൽ എം.എം. ബഷീർ ( Retd.KSRTC Driver) നിര്യാതനായി ഖബറടക്കം നിലയ്ക്കാമുക്ക് മുസ്ലിം ജമാഅത്ത് ...
27/07/2025

നിര്യാതനായി
മണനാക്ക് ഷബീർ മൻസിലിൽ എം.എം. ബഷീർ ( Retd.KSRTC Driver) നിര്യാതനായി
ഖബറടക്കം നിലയ്ക്കാമുക്ക് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ

22/07/2025
വിപ്ലവസൂര്യൻ അസ്തമിച്ചുവേലിക്കകത്ത് ശങ്കരൻ അച്ചുതാനന്ദൻ എന്ന വാക്ക് വി എസ് എന്ന രണ്ടക്ഷരത്തിലേക്ക് ചുരുങ്ങി അലിഞ്ഞിറങ്ങി...
22/07/2025

വിപ്ലവസൂര്യൻ അസ്തമിച്ചു

വേലിക്കകത്ത് ശങ്കരൻ അച്ചുതാനന്ദൻ എന്ന വാക്ക് വി എസ് എന്ന രണ്ടക്ഷരത്തിലേക്ക് ചുരുങ്ങി അലിഞ്ഞിറങ്ങിയത് മലയാളിയുടെ ഹൃദയത്തിൻ്റെ ആഴങ്ങളിലേക്കാണ്. ഒരു കാലത്തും വി എസിനെ ഇഷ്ടപ്പെടുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടേയില്ല. ജനകീയ പ്രശ്നങ്ങളിൽ അദ്ദേഹം സ്വീകരിച്ചിരുന്ന കണിശതയുള്ള നിലപാടുകൾ മലയാളി മനസിനെ അത്രയേറെ സ്വാധീനിച്ചിരുന്നു എന്നു വേണം കരുതാൻ. ആരുടേയും മുഖം നോക്കാതെ നേര് എന്ന് തനിക്കു തോന്നിയതിനെ നെറിയോടെ വിളിച്ചു പറഞ്ഞ മറ്റൊരു നേതാവ് ഉണ്ടോ എന്നതും സംശയമാണ്. ആ നിലപാടുകളിൽ ഉറച്ചു നിൽക്കുമ്പോൾ, എത്ര ഉന്നതൻ്റേയും മുഖം വി എസിന് മുന്നിൽ ഒരു വിഷയമേ ആയിരുന്നില്ല.
മതികെട്ടാനിലെ കൈയേറ്റം, പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്നം, മറയൂരിലെ ചന്ദനക്കടത്ത് എന്നിവ പൊതു ശ്രദ്ധയിൽ എത്തിച്ചത് വി എസ് ആണെന്ന് നിസംശയം പറയാം. 1980 – 92 എന്ന സുദീർഘമായ കാലയളവിൽ സി പി എം ൻ്റെ സംസ്ഥാന സെക്രട്ടറി എന്ന നിലയിലെ പ്രവർത്തനം എതിരാളികളുടെ പോലും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. 1967, 1970 , 1991, 2001, 2011, 2016 വർഷങ്ങളിൽ നിയമസഭാംഗം കൂടിയായിരുന്നു സഖാവ് വി എസ്. 2006 മെയ് 18 ന് ഇരുപതാമത്തെ കേരള മുഖ്യമന്ത്രിയായി അദ്ദേഹം ചുമതലയേറ്റു. പാർട്ടിയുടെ പരമോന്നത പദവിയായ പോളിറ്റ് ബ്യൂറോ അംഗമായും അദ്ദേഹം ശ്രദ്ധേയമായ പ്രവർത്തനം നടത്തിയിരുന്നു. ഒരു പ്രതിപക്ഷ നേതാവ് എങ്ങനെ ആയിരിക്കണം എന്നതിൻ്റെ പാഠ പുസ്തകം കൂടിയാണ് സഖാവ് വി എസ്.
1923 ഒക്ടോബർ 20 ന് പുന്നപ്രയിൽ ജനിച്ച വി എസ് പച്ചയായ പരുക്കൻ ജീവിത യാഥാർത്ഥ്യങ്ങളോട് പോരടിച്ചാണ് പടിപടിയായി ഉയർന്നത്. അച്ചുതാനന്ദന് നാലു വയസുള്ളപ്പോൾ അമ്മയേയും പതിനൊന്നാം വയസിൽ അച്ഛനേയും നഷ്ടപ്പെട്ടു. അതോടെ, ഏഴാം ക്ലാസിൽ അക്കാദമിക വിദ്യാഭ്യാസം അവസാനിച്ചു. പിന്നെ തുണിക്കടയിൽ, കയർഫാക്ടറിയിൽ ഒക്കെ ജോലി നോക്കി…. ജീവിതമായിരുന്നു പിന്നെ അച്ചുതാനന്ദനെ വിദ്യാസമ്പന്നനാക്കിയത്. ആ സമ്പത്തായിരുന്നു കാരിരുമ്പിൻ്റെ കരുത്ത് സഖാവിനു നൽകിയതും. ജീവിതത്തിൽ ഇത്രയേറെ വെല്ലുവിളികൾ നേരിട്ട നേതാവ് മറ്റാരുമുണ്ടാകില്ല. അമ്മക്കും അച്ഛനും രോഗബാധയുണ്ടായപ്പോൾ ഉള്ളുരുകി ആ ബാലൻ ദൈവത്തോട് പ്രാർത്ഥിച്ചു ; തന്നെ അനാഥനക്കരുതേയെന്ന്. പക്ഷേ, വിധി മറിച്ചായിരുന്നു. അതോടെ ദൈവത്തെ അവിടെ തന്നെ ഉപേക്ഷിച്ചു ഒറ്റയാനായി യാത്ര തുടങ്ങി അദ്ദേഹം. ഒരു കടുത്ത നിരീശ്വരവാദിയുടെ പിറവിയായിരുന്നു പിന്നീടുണ്ടായത്. 1940 ൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ വി എസ് അംഗമായി.
1946 ലെ പുന്നപ്ര – വയലാർ സമരത്തിൽ പ്രധാന പങ്കു വഹിച്ച വി എസിനു ഒളിവിൽ പോകേണ്ടി വന്നു. പൊലീസ് പിടിയിലായ വി എസ് ന് നേരിടേണ്ടി വന്നത് അതിഭീകരമായ മർദന മുറകളായിരുന്നു. ഒടുവിൽ ഉള്ളം കാലിൽ തോക്കിൻ്റെ ബയണറ്റ് കുത്തിയിറക്കി മറുപുറം വരെ തുളഞ്ഞിറങ്ങിയ ഇരുകാലുകളുമായി ബോധരഹിതനായ വി എസിനെ പൊലിസുകാർ പാലാ ആശുപത്രിയിൽ ഉപേക്ഷിച്ചിട്ടു പോയി.
വി എസിൻ്റെ പാർട്ടി പ്രവർത്തനം പൂവും മെത്തയും നിറഞ്ഞ പാതയിൽ ആയിരുന്നില്ല. പാർട്ടിയിൽ പല ഘട്ടങ്ങളിലും പോരാളിയുടെ വേഷം വി എസ് അണിഞ്ഞിട്ടുണ്ട്. മാരാരിക്കുളത്തെ നിയമസഭാ തോൽവി അദ്ദേഹത്തിൻ്റെ ജീവിതത്തിൽ മറക്കാനാകാത്ത അധ്യായമാണ്. 2016 ൽ ആവർത്തിക്കും എന്നു കരുതിയിരുന്ന അച്ചുതാനന്ദൻ ഭരണം കപ്പിനും ചുണ്ടിനുമിടയിലാണ് വഴുതിപ്പോയത്. ഇന്നും രാഷ്ട്രീയ കേരളം അത് ചർച്ച ചെയ്യുന്നുണ്ട് എന്നതും ശ്രദ്ധേയം. സത്യം എല്ലാവർക്കും അറിയുകയും ചെയ്യാം.
വി എസ് ഒന്നേയുള്ളു. ഇനിയില്ല വി എസ് എന്ന അത്ഭുത മനുഷ്യൻ. നിലപാടുകളിൽ നിന്നു അണുവിട മാറാത്ത, നീതിനിഷേധത്തിൽ പൊട്ടിത്തെറിച്ചിരുന്ന, ഏതു കുന്നും മലയും 18 ൻ്റെ ചുറു ചുറുക്കോടെ നടന്നു കയറിയ സഖാവ് വി എസ് ഇനി ഒരു വിപ്ലവ സ്മരണ മാത്രമാണ്. ‘കണ്ണേ കരളേ വി എസേ’ എന്ന വിളികേൾക്കാൻ ഇനി അങ്ങില്ല. മടങ്ങുക, ആയിരം പൂർണ്ണ ചന്ദ്രൻമാരെ കണ്ട നിറവോടെ. ആരും തുണയില്ലാതിരുന്ന പതിനായിരങ്ങൾക്ക് നാഥനായി ഒരു മഹാപ്രസ്ഥാനമായി മാറിയ അങ്ങേയ്ക്ക് ഇനി ധന്യതയോടെ മടങ്ങാം. വിട…. മഹാനായ അണയാത്ത, കെടാത്ത വിപ്ലവകാരിയായ വൻമരത്തിന് വിട….

ലാൽസലാം സഖാവേ…..ലാൽ സലാം.

വക്കം ഗ്രാമ പഞ്ചായത്ത് ഒൻപതാം വാർഡ് മെമ്പറും അമ്മയും തൂങ്ങി മരിച്ചനിലയിൽ. നിലയ്ക്കാമുക്ക് മംഗ്ലാ വിള പ്രോഗ്രസ്സ് ലൈബ്രറി...
14/07/2025

വക്കം ഗ്രാമ പഞ്ചായത്ത് ഒൻപതാം വാർഡ് മെമ്പറും അമ്മയും തൂങ്ങി മരിച്ചനിലയിൽ. നിലയ്ക്കാമുക്ക് മംഗ്ലാ വിള പ്രോഗ്രസ്സ് ലൈബ്രറിക്ക് സമീപം നെടിയവിള വീട്ടിൽ വൽസല (71) അരുൺ (42) വീടിന്റെ പുറക് വശത്തുള്ള ചായ്പ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്
മരണ കുറിപ്പ്

05/07/2025

Good morning CM Sir..
മുഖ്യമന്ത്രി ചികിത്സക്കായി അമേരിക്കയിൽ പോകുവാൻ തിരുവനന്തപുരം എയർപോർട്ടിൽ പുലർച്ചെ ഒരു കുട്ടി CM ന് ഗുഡ് മോർണിംഗ് പറയുന്നു മുഖ്യമന്ത്രിയും good morning പറഞ്ഞപ്പോൾ കുട്ടിക്ക് ചിരി സന്തോഷം

VS ൻ്റെ ആരോഗ്യനിലയെക്കുറിച്ച് മകൻ അരുൺകുമാറിൻ്റെ വാക്കുകൾ , അച്ഛന്റെ ആരോഗ്യ നിലയിൽ ചെറിയ തോതിലുള്ള പുരോഗതിയായാണ്  കാണുന്...
28/06/2025

VS ൻ്റെ ആരോഗ്യനിലയെക്കുറിച്ച് മകൻ അരുൺകുമാറിൻ്റെ വാക്കുകൾ , അച്ഛന്റെ ആരോഗ്യ നിലയിൽ ചെറിയ തോതിലുള്ള പുരോഗതിയായാണ് കാണുന്നത്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്.

24/06/2025

കാണാതെ പോകരുത് ഈ പിഞ്ചു കുഞ്ഞിനെ

Sunitha. S
A/C No. 67393136989
Ifsc. SBI N 0070667
SBI Alamcode (Br )

Ph. 97444 30237
Gpay 89435 51302

Address

Attingal
695144

Telephone

+919539828493

Website

Alerts

Be the first to know and let us send you an email when Eye to Eye News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Eye to Eye News:

Share

Category