News Kerala

News Kerala Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from News Kerala, News & Media Website, Malayali Digital India Private Limited, Attingal.

02/06/2026

സാമ്പത്തിക പ്രതിസന്ധിക്ക് കാരണം മാറി മാറി ഭരിച്ചിരുന്ന LDF-UDF സർക്കാരുകൾ | BB Gopakumar

ഉപഭോക്താവില്‍ നിന്ന് വൈദ്യുതി ബില്ലില്‍ സര്‍ചാര്‍ജ് ഈടാക്കാനൊരുങ്ങി കെഎസ്ഇബി ; ഈടാക്കുക യൂണിറ്റിന് രണ്ട് പൈസ;നടപടി വൈദ്യ...
01/06/2026

ഉപഭോക്താവില്‍ നിന്ന് വൈദ്യുതി ബില്ലില്‍ സര്‍ചാര്‍ജ് ഈടാക്കാനൊരുങ്ങി കെഎസ്ഇബി ; ഈടാക്കുക യൂണിറ്റിന് രണ്ട് പൈസ;നടപടി വൈദ്യുതി വാങ്ങിയതില്‍ അധിക ബാധ്യതയുടെ നഷ്ടം കുറക്കാൻ.

News Kerala Aneesh Raj 01 ജൂൺ 2026

തിരുവനന്തപുരം:വൈദ്യുതി വാങ്ങിയതില്‍ അധിക ബാധ്യതയെത്തുടര്‍ന്ന് നഷ്ടം ഉപഭോക്താവില്‍ നിന്ന് ഈടാക്കാനൊരുങ്ങി കെഎസ്ഇബി. വൈദ്യുതി ബില്ലില്‍ സര്‍ചാര്‍ജായി യൂണിറ്റിന് രണ്ട് പൈസ ഈടാക്കാനാണ് തീരുമാനം
ഉപഭോഗം വര്‍ധിച്ചതോടെ വൈദ്യുതി പുറത്തുനിന്ന് വാങ്ങുന്നതിന്റെ അധിക ബാധ്യതയാണ് ഉപഭോക്താവില്‍ നിന്ന് ഈടാക്കുക.

ജൂണ്‍ മാസത്തെ ബില്ലില്‍ സര്‍ചാര്‍ജായി യൂണിറ്റിന് രണ്ട് പൈസ വീതം ഈടാക്കുമെന്ന് കെഎസ്ഇബി വ്യക്തമാക്കി. പുറത്തു നിന്ന് ബെദ്യുതി വാങ്ങിയ വകയില്‍ 5.45 കോടിയുടെ അധിക ബാധ്യതയാണുണ്ടായിരിക്കുന്നത്.
കഴിഞ്ഞ തവണത്തെ ബില്ലില്‍ ഒരു പൈസ സര്‍ചാര്‍ജ് ഈടാക്കിയിരുന്നു. മാര്‍ച്ച് മാസത്തെ അധികബാധ്യതയായി 1.19 കോടി സമാഹരിക്കാനായിരുന്നു യൂണിറ്റിന് ഒരു പൈസ സര്‍ചാര്‍ജ് ഈടാക്കിയത്.

ജനുവരിയില്‍ ഈടാക്കിയ ഇന്ധന സര്‍ചാര്‍ജ് മാര്‍ച്ച് മാസത്തെ ബില്ലില്‍ ചരിത്രത്തിലാദ്യമായി ഉപഭോക്താവിന് തിരികെ നല്‍കുകയുണ്ടായി. ബാധ്യത കൂടുന്നതനുസരിച്ച് പരിധിയില്ലാതെ സര്‍ചാര്‍ജ് പിരിക്കാന്‍ റെഗുലേറ്ററി കമ്മീഷന്റെ അനുമതിയുണ്ട്. 2022 മുതല്‍ പുറത്ത് നിന്ന് വൈദ്യുതി വാങ്ങിയ വകയില്‍ പ്രതിവര്‍ഷം 10,000 കോടിക്ക് മുകളിലെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളിലിത് 12,000 കോടിക്ക് മുകളിലെത്തുകയും ചെയ്തതോടെയാണ് കെഎസ്ഇബിക്ക് അധിക ബാധ്യതയായത്.

29/05/2026

പിപി ദിവ്യയ്ക്ക് പണി വരുന്നു
നവീന്‍ ബാബു മരണം: സി.ബി.ഐ അന്വേഷണം ഉറപ്പായി കുടുംബത്തിന് ഉറപ്പുനല്‍കി മുഖ്യമന്ത്രി

തിരുവനന്തപുരം: മുന്‍ എ.ഡി.എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണം ഉറപ്പായി. നിയമസഭാ മന്ദിരത്തില്‍ വെച്ച് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍ നടത്തിയ നിര്‍ണ്ണായക കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് കേസ് സി.ബി.ഐയ്ക്ക് കൈമാറാന്‍ ഭരണതലത്തില്‍ അതിവേഗ തീരുമാനമുണ്ടായത്. 'നിങ്ങളുടെ തീരുമാനമാണ് സര്‍ക്കാരിന്റെ തീരുമാനം' എന്ന് മുഖ്യമന്ത്രി മഞ്ജുഷയ്ക്ക് നേരിട്ട് ഉറപ്പ് നല്‍കുകയായിരുന്നു. റാന്നി എംഎല്‍എ പഴകുളം മധുവാണ് കൂടിക്കാഴ്ചയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്. കാര്യങ്ങള്‍ വേഗത്തിലാക്കണമെന്ന് പഴകുളം മധുവിന് മുഖ്യമന്ത്രി നിര്‍ദ്ദേശവും നല്‍കി. നവീന്‍ ബാബുവിന്റെ കുട്ടികളോടും കാര്യങ്ങള്‍ മുഖ്യമന്ത്രി തിരക്കി.

ഈ പുതിയ നീക്കത്തോടെ കണ്ണൂരിലെ സി.പി.എം നേതൃത്വവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയും കടുത്ത നിയമക്കുരുക്കിലേക്ക് നീങ്ങുകയാണ്. നിലവിലെ പോലീസ് അന്വേഷണത്തില്‍ തൃപ്തരല്ലെന്നും കേസ് സി.ബി.ഐയ്ക്ക് വിടണമെന്നുമുള്ള കുടുംബത്തിന്റെ കടുത്ത നിലപാടാണ് മുഖ്യമന്ത്രി അംഗീകരിച്ചത്. കേസ് കേന്ദ്ര ഏജന്‍സി ഏറ്റെടുക്കുന്നതോടെ സി.പി.എം കണ്ണൂര്‍ നേതൃത്വത്തിന്റെ രാഷ്ട്രീയ സ്വാധീനങ്ങള്‍ അപ്രസക്തമാകുമെന്നാണ് വിലയിരുത്തല്‍.

സഭയ്ക്കുള്ളിലും പുറത്തും വലിയ രാഷ്ട്രീയ ആയുധമായി മാറിയ ഈ കേസില്‍, പ്രതിപക്ഷത്തിരിക്കുന്ന സി.പി.എമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കാനും പി.പി. ദിവ്യക്കെതിരെയുള്ള കുരുക്ക് മുറുക്കാനും പുതിയ യു.ഡി.എഫ് സര്‍ക്കാരിന്റെ ഈ അതിവേഗ തീരുമാനം വഴിതുറക്കും. വരും ദിവസങ്ങളില്‍ സി.ബി.ഐ ഔദ്യോഗികമായി കേസ് ഏറ്റെടുക്കുന്നതോടെ കണ്ണൂര്‍ രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്നുറപ്പാണ്.

29/05/2026

ഗവർണ്ണറുടെ നയപ്രഖ്യപന പ്രസംഗത്തിൽ വന്ദേമാതരം പൂർണ്ണമായി വായ്ക്കാത്തതിൽ അതൃപ്തി അറിയിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ

പ്രോട്ടോകോൾ ലംഘനം നടന്നുവെന്നും, പൂർണ്ണമായി വായിക്കണമായിരുന്നുവെന്നും ഗവർണർ

27/05/2026

ആലപ്പുഴ ജില്ലയിലെ ചാരുമ്മൂട് കായംകുളം റൂട്ടിലെ കറ്റാനം ജങ്ഷനിലെ കടകൾ കത്തിനശിക്കുന്നു, നാട്ടുകാർ തീ അണക്കുന്നതിനായി പരിശ്രമിക്കുന്നു.
തീയണയ്ക്കാൻ ഇനിയും സമയമെടുക്കും; ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് ആശങ്കയുള്ളതിനാൽ സമീപ ജില്ലകളിൽ നിന്നും കൂടുതൽ ഫയർ ഫോഴ്സ് സംഘങ്ങൾ സ്ഥലത്തേക്ക് പുറപ്പെട്ടു. മന്ത്രി അഡ്വ:എം ലിജു സംഭവ സ്ഥലത്ത് ക്യാമ്പ് ചെയ്തു സ്ഥിതിവിവരങ്ങൾ വിലയിരുത്തുന്നു

പ്രസവിക്കും വരെ ഗർഭിണിയാണെന്ന് ലോകത്ത് ആർക്കും കണ്ടുപിടിക്കാനാവാതെ പോയ ആ അമ്മ ജനലിലൂടെ വലിച്ചെറിഞ്ഞ കുഞ്ഞ് സുരക്ഷിതയായി ...
26/05/2026

പ്രസവിക്കും വരെ ഗർഭിണിയാണെന്ന് ലോകത്ത് ആർക്കും കണ്ടുപിടിക്കാനാവാതെ പോയ ആ അമ്മ ജനലിലൂടെ വലിച്ചെറിഞ്ഞ കുഞ്ഞ് സുരക്ഷിതയായി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ സുഖമായിരിക്കുന്നു
നിലവിൽ യാതൊരു ആരോഗ്യ പ്രശ്നങ്ങളും ഇല്ല
ദൈവത്തിനു നന്ദി

സ്‌റ്റുഡൻ്റ് പോലീസ് കേഡറ്റ്സ് രാജ്യത്തിന് മാതൃക: ഗവർണർNews Kerala തിരുവനന്തപുരം:സ്‌റ്റുഡൻ്റ് പോലീസ്  കേഡറ്റുകളുടെ അച്ചടക...
21/05/2026

സ്‌റ്റുഡൻ്റ് പോലീസ് കേഡറ്റ്സ് രാജ്യത്തിന് മാതൃക: ഗവർണർ

News Kerala തിരുവനന്തപുരം:സ്‌റ്റുഡൻ്റ് പോലീസ് കേഡറ്റുകളുടെ അച്ചടക്കവും സമൂഹത്തിനോടുള്ള പ്രതിബദ്ധതയും രാജ്യത്തിന് മാതൃകയാണെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പറഞ്ഞു .

സ്റ്റുഡൻറ് പോലീസ് കേഡറ്റുകളുടെ ഈ വർഷത്തെ സംസ്ഥാനതല സഹവാസ ക്യാമ്പ് "ഐക്യ 2026" തിരുവനന്തപുരം വെങ്ങാനൂർ വി.പി.എസ് മലങ്കര ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഗവർണർ.

സമൂഹത്തിന് ഉപകരിക്കുന്ന യുവതലമുറയെ വാർത്തെടുക്കുന്നതിൽ കേരള പോലീസിൻ്റെ സ്‌റ്റുഡൻ്റ് പോലീസ് കേഡറ്റ് പോലൊരു പദ്ധതി വേറെയില്ല. എസ് പി സി ദേശീയ തലത്തിൽ നടപ്പാക്കേണ്ടതാണ്. ആറു ദിവസത്തെ ക്യാമ്പ് കേഡറ്റുകളെ പുതിയ വ്യക്തികളാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

"ഐക്യ " എന്ന പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ലിംഗ, മത, ജാതിഭേദങ്ങളില്ലാതെ വിദ്യാർത്ഥികളെ മുന്നേറ്റത്തിൻ്റെ പാതയിൽ ഒരുമിപ്പിക്കാൻ ക്യാമ്പിന് കഴിയുമെന്ന് സംസ്ഥാന പോലിസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ പറഞ്ഞു.

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 939 കേഡറ്റുകളാണ് ഈ വാർഷിക റെസിഡൻഷ്യൽ ക്യാമ്പിൽ പങ്കെടുക്കുന്നത്.

'ലിംഗസമത്വം' (Gender Inclusivity) എന്നതാണ് ഇത്തവണത്തെ ആറു ദിവസത്തെ ക്യാമ്പിന്റെ പ്രധാന പ്രമേയം. മേയ് 25 ന് പരേഡോടെ ക്യാമ്പ് സമാപിക്കും

കേഡറ്റുകളുടെ വ്യക്തിത്വ വികാസവും സാമൂഹിക പ്രതിബദ്ധതയും ലക്ഷ്യമിട്ട് വിപുലമായ പരിപാടികളാണ് ക്യാമ്പിൽ ഒരുക്കിയിരിക്കുന്നത്. വിവിധ സെഷനുകളിലായി സംസ്ഥാനത്തെ സിവിൽ സർവീസ് ഉദ്യോഗസ്ഥർ, സാംസ്കാരിക-മാധ്യമ രംഗത്തെ പ്രമുഖർ, ചലച്ചിത്ര താരങ്ങൾ എന്നിവരുമായി കേഡറ്റുകൾ സംവദിക്കും.

കൂടാതെ വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിലുള്ള ജെൻഡർ ഇൻക്ലൂസിവിറ്റി ക്ലാസുകൾ, ആരോഗ്യ ബോധവൽക്കരണം, പി.ടി, പരേഡ്, ഫീൽഡ് വിസിറ്റ്, ഇൻഡോർ-ഔട്ട്ഡോർ ക്ലാസുകൾ, സൂമ്പാ, യോഗ എന്നിവയും ക്യാമ്പിന്റെ ഭാഗമായി നടക്കും.

ഉദ്‌ഘാടന ചടങ്ങിൽ പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി എസ് ശ്രീജിത്ത് സ്വാഗതവും ഇക്കണോമിക് ഒഫൻസ് വിഭാഗം ഐ.ജിയും എസ്.പി.സി നോഡൽ ഓഫീസറുമായ എസ് അജിത ബീഗം നന്ദിയും പറഞ്ഞു.

ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി വിഭാഗം ഐ.ജി ഹർഷിത അട്ടല്ലൂരി, വനിതാ ശിശു വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമിള മേരി ജോസഫ് എന്നിവർ പങ്കെടുത്തു.

കേരളത്തിന്റെ അമരക്കാരനായി വി.ഡി. സതീശന്‍; അനിശ്ചിതത്വത്തിന് വിരാമമിട്ട് ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡ് പ്രഖ്യാപനം ന്യൂഡല്‍ഹി :...
14/05/2026

കേരളത്തിന്റെ അമരക്കാരനായി വി.ഡി. സതീശന്‍; അനിശ്ചിതത്വത്തിന് വിരാമമിട്ട് ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡ് പ്രഖ്യാപനം

ന്യൂഡല്‍ഹി : പത്ത് ദിവസം നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വിരാമമിട്ട് കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഡല്‍ഹി അക്ബര്‍ റോഡിലെ എഐസിസി ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, എഐസിസി നിരീക്ഷകരായ അജയ് മാക്കന്‍, മുകുള്‍ വാസ്‌നിക്, ജയറാം രമേശ് എന്നിവരാണ് തീരുമാനം അറിയിച്ചത്.

വ്യാഴാഴ്ച രാവിലെ മുതല്‍ ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകളാണ് നടന്നത്. രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ എന്നിവരുടെ നേതൃത്വത്തില്‍ വെവ്വേറെ യോഗങ്ങള്‍ ചേര്‍ന്നു.

രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിന് പിന്നാലെ, മല്ലികാര്‍ജുന്‍ ഖര്‍ഗെ നിരീക്ഷകരുമായി അവസാനഘട്ട ചര്‍ച്ചകള്‍ നടത്തി.

പ്രഖ്യാപനത്തിന് മുന്നോടിയായി രാഹുല്‍ ഗാന്ധി രമേശ് ചെന്നിത്തലയെയും വി.ഡി. സതീശനെയും ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. ഇരു നേതാക്കളെയും വിശ്വാസത്തിലെടുത്താണ് ഹൈക്കമാന്‍ഡ് അന്തിമ തീരുമാനത്തിലെത്തിയത്.

നേരത്തെ എഐസിസി നിരീക്ഷകര്‍ കേരളത്തിലെത്തി തിരുവനന്തപുരത്ത് വെച്ച് പ്രഖ്യാപനം നടത്തുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി തീരുമാനം മാറ്റുകയും ഡല്‍ഹിയില്‍ വെച്ച് തന്നെ പ്രഖ്യാപനം നടത്തുകയുമായിരുന്നു.

തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ ഉജ്ജ്വല വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി പദത്തിനായി രമേശ് ചെന്നിത്തലയും വി.ഡി. സതീശനും കെസി വേണുഗോപാലും രംഗത്തുണ്ടായിരുന്നു. ഒടുവില്‍ യുവനേതൃത്വത്തിനും നിലവിലെ പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള സതീശന്റെ പ്രവര്‍ത്തന മികവിനും ഹൈക്കമാന്‍ഡ് മുന്‍ഗണന നല്‍കുകയായിരുന്നു.

09/05/2026

കെ സി വേണുഗോപാൽ ആയിരിക്കും കേരളത്തിലെ അടുത്ത മുഖ്യമന്ത്രി, കോൺഗ്രസ്‌ എംഎൽഎമാർ മൃഗീയ ഭൂരിപക്ഷമാണ് കേസിക്ക് കൊടുത്തിരിക്കുന്നത് , അതുതന്നെയാണ് പ്രധാനമാനദണ്ഡം..! അതിനെ ഖണ്ഡിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് തയ്യാറല്ല, സോഷ്യൽ മീഡിയ പ്രതിഷേധം പ്രതിഷേധ പ്രകടനങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞു..! കോൺഗ്രസിന്റെ കാര്യം കോൺഗ്രസ് തീരുമാനിക്കും, ഘടകകക്ഷികൾ അവരുടെ കാര്യം തീരുമാനിക്കട്ടെ..!

വിഡി സതീശന് മന്ത്രി ആകാം, വേണ്ട എങ്കിൽ വേണ്ട, നിർബന്ധമില്ലന്നാണോ ക്ലൈമാക്സ് ..?

26/04/2026

ഉണരൂ ഉപഭോക്താവേ ഉണരൂ...
ഹോ ഭയങ്കരമായിപ്പോയി...
കേട്ടു നോക്കൂ..

Address

Malayali Digital India Private Limited
Attingal

Alerts

Be the first to know and let us send you an email when News Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to News Kerala:

Shortcuts

Share