Thampuran's Vision

Thampuran's Vision The back bone of the truth

അപ്രതീക്ഷിത മഴക്കെടുതി : വയനാടൻ കർഷകർക്ക് വറ്റാത്ത കണ്ണീര് 🛑🛑🛑🛑🛑🛑🛑🛑🛑🛑(ജിത്തു തമ്പുരാൻ)കൽപ്പറ്റ / വയനാട് / കേരളം  : വന്യമ...
29/05/2025

അപ്രതീക്ഷിത മഴക്കെടുതി :
വയനാടൻ കർഷകർക്ക്
വറ്റാത്ത കണ്ണീര്
🛑🛑🛑🛑🛑🛑🛑🛑🛑🛑
(ജിത്തു തമ്പുരാൻ)

കൽപ്പറ്റ / വയനാട് / കേരളം :

വന്യമൃഗ ആക്രമണം കൊണ്ടും അമിതമായ ഉത്പാദന ചെലവുകൊണ്ടും കടംകയറി പൊറുതിമുട്ടി ഒരുതരി ജീവശ്വാസത്തിന് വേണ്ടി ചക്രശ്വാസം വലിക്കുന്ന വയനാടൻ കർഷകർക്ക് കാലം തെറ്റി എത്തിയ മഴക്കെടുതി സമ്മാനിച്ചത് കണ്ണീരിന്റെ മഹാസമുദ്രം . കാർഷിക വയനാട് ദുരവസ്ഥയുടെ കൊടുമുടിയിൽ . കർഷകന്റെ ജീവിത വ്യഥകളെ അധികൃതർ അവഗണിക്കുന്നു എന്ന് പരാതി . പ്രധാനമായും നേന്ത്ര വാഴ കർഷകരാണ് കാലാവസ്ഥയുടെ തിരിച്ചടിയേറ്റ് ഉപജീവനം നിലച്ച് ട്രോമയിൽ എത്തിച്ചേർന്നിരിക്കുന്നത് .

🔥 അതൊരു ഭീകരമായ കാറ്റായിരുന്നു !!!
🌐🌐🌐🌐🌐🌐🌐🌐🌐🌐

25/05/2025 എന്ന ഫാൻസി തീയതിയിൽ പ്രധാനമായും പുലർച്ചെ 3 : 30 മുതൽ മധ്യാഹ്നം 12: 30 വരെ അപ്രതീക്ഷിത ആംഗിളുകളിൽ നിന്ന് പലതവണയായി വീശിയടിച്ച കൊടുങ്കാറ്റാണ് വയനാട്ടിലെ പാരമ്പര്യ കർഷകർക്ക് കണ്ണീരിന്റെ ഉൾക്കടൽ സമ്മാനിച്ചത് . നുറുകണക്കിന് കിലോമീറ്റർ വേഗതയിൽ തലങ്ങും വിലങ്ങും വീശിയടിച്ച കാറ്റ് ഒരിക്കലും പൊട്ടി വീഴാൻ സാധ്യതയില്ല എന്ന് കരുതിയ കരുത്തേറിയ മരക്കൊമ്പുകൾ പോലും ചീന്തി എറിഞ്ഞ് നാശനഷ്ടം വിതയ്ക്കുകയായിരുന്നു . ഭവനരഹിതരായ കർഷകരും ഗോത്രവർഗ്ഗക്കാരും തോട്ടം തൊഴിലാളികളും താമസിക്കുന്ന താൽക്കാലിക ഷെഡുകളുടെ ടാർപോളിൻ ഷീറ്റ് മേൽക്കൂരകൾ എല്ലാം കയർ പൊട്ടിച്ച് നൂറുകണക്കിന് മീറ്ററുകൾ തന്നെ അപ്പുറമാണ് കാറ്റ് പറത്തിക്കൊണ്ടിട്ടത് .

🔥 നേന്ത്രവാഴ കൃഷി
എന്ന ജീവന്മരണ പോരാട്ടം
🌐🌐🌐🌐🌐🌐🌐🌐🌐🌐🌐🌐

നേന്ത്രവാഴ കൃഷി വയനാടൻ കർഷകർക്ക് പലപ്പോഴും ചതിക്കുഴിയായിട്ടാണ് അനുഭവപ്പെടാറുള്ളത് . വളരെ അപൂർവമായി മാത്രം ലഭിക്കാറുള്ള ഒരു മോഹവിലയെ മുന്നിൽ കണ്ടാണ് ലോട്ടറി ടിക്കറ്റ് എടുക്കുന്നതുപോലെ കൺമുന്നിൽ കണ്ട് വീട്ടിലെ സ്വർണ്ണം പണയം വെച്ചും സന്നദ്ധ സംഘടനകളിൽ നിന്നും ബാങ്കുകളിൽ നിന്നും മറ്റും ലോണെടുത്തും ലക്ഷങ്ങൾ മണ്ണിൽ മുടക്കുന്നത് . തൊണ്ടർ നാട് ഗ്രാമപഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയും പ്രദേശത്തെ വാഴ കർഷകരിൽ ഒരാളുമായി പാരമ്പര്യ കർഷകർ കെ വി ഗണേഷ് സാക്ഷ്യപ്പെടുത്തുന്നു : ഞാൻ ഒരു പാരമ്പര്യ കർഷക തൊഴിലാളി കൂടിയാണ് . ഞാൻ കൂടി കൃഷിപ്പണി എടുക്കുന്നതുകൊണ്ട് മാത്രം ഒരു വാഴയ്ക്ക് ഏകദേശം 200 രൂപ എന്ന കൃഷിച്ചെലവിൽ ഒതുങ്ങി കിട്ടുന്നുണ്ട് . കയ്യിൽ നിന്ന് പണം മുടക്കി കൂലിക്കാരെ ഏർപ്പാട് ചെയ്യുന്നവർക്ക് ഈ തുകയിൽ കൃഷി ചെലവ് ഒതുക്കാൻ സാധിക്കുകയില്ല .

ഇത്തവണ അപ്രതീക്ഷിതമായി കാറ്റ് വീശുമ്പോൾ എൻറെയും മറ്റു പ്രദേശവാസികളുടെയും വാഴകൾ കുലച്ചു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ . മൂന്ന് ക്വാളിറ്റികൾ ആയിട്ടാണ് വ്യാപാരികൾ വാഴക്കുല ശേഖരിക്കുന്നത് . ഫസ്റ്റ്, സെക്കൻഡ് / പിന്നെ തേർഡ് അഥവാ ചാട്ട് . ഇത്തവണ ചാട്ട് ക്വാളിറ്റിയിലേക്ക് പോലും വിളഞ്ഞ് മൂപ്പ് എത്തിയ ഒരു വാഴക്കുല പോലും ഉണ്ടായിരുന്നില്ല . ഇത്തവണ എന്റെ ഗ്രാമത്തിലും ചുറ്റുവട്ടത്തുള്ള ഗ്രാമപ്രദേശങ്ങളിലും വാഴകൃഷി ചെയ്ത എല്ലാവരുടെയും 80 ശതമാനം വാഴകളും കാറ്റിൽ നശിച്ചു പോയിരിക്കുന്നു. വീഴാതെ ബാക്കി നിൽക്കുന്ന വാഴകളെ കാറ്റ് വട്ടം ചുഴറ്റി ഇലകളെല്ലാം നശിപ്പിച്ച് പകുതി പിഴുത അവസ്ഥയിലാണ് ബാക്കി വെച്ചിട്ടുള്ളത് . ആ വാഴക്കുലകൾ ഇനി മൂത്ത പാകമാകുമോ എന്ന കാര്യത്തിൽ ഒരു ഉറപ്പും പറയാൻ സാധിക്കുകയില്ല .

ഇതുവരെ ഞങ്ങൾ അനുഷ്ഠിച്ചു വന്ന കൃഷി രീതികൾ പ്രകാരം സാധാരണയായി ജൂലൈ മാസം പകുതി ഒക്കെ ആകുമ്പോഴേക്കും നട്ടിട്ടുള്ള നേന്ത്രവാഴകളിൽ 50 ശതമാനത്തോളം കായ്കൾ വിളഞ്ഞ് പാകമായി കുലവെട്ടി ചിപ്സ് പോലുള്ള കാര്യങ്ങൾക്കും കറി ഇനങ്ങൾക്കും ആയി കയറ്റി പോകാറുണ്ട് . അതിനുശേഷം ജൂലൈ മാസത്തിൽ സാധാരണ മൺസൂൺ അനുബന്ധിച്ചുള്ള കാറ്റും പെരുമഴയും വരികയും പ്രതീക്ഷിക്കുന്ന നാശനഷ്ടങ്ങൾ മാത്രം സംഭവിക്കുകയും അതിന് അനുസരിച്ചുള്ള മുൻകരുതൽ സ്വീകരിക്കാൻ സാധിക്കുകയും ചെയ്യാറുണ്ട് . പക്ഷേ ഇത്തവണത്തെ കൊടുങ്കാറ്റ് എല്ലാ പ്രതീക്ഷകളും തകർത്തു കളഞ്ഞു . എന്തു ചെയ്യും എന്ന ആശങ്കയിലാണ് ഞങ്ങൾ ഉള്ളത് .

🔥 വയനാടൻ വാഴക്കർഷകന് ഇനി അനിശ്ചിതത്വത്തിന്റെ നാളുകൾ ?!
🌐🌐🌐🌐🌐🌐🌐🌐🌐🌐🌐

മറ്റ് ഗതിയും ഗത്യന്തരവും ഇല്ലാതെയാകുമ്പോഴാണ് വയനാട് പോലെയുള്ള പ്രദേശങ്ങളിൽ ലഭ്യമാകുന്ന ഏറ്റവും അവസാനത്തെ ഉപജീവനമാർഗമായി കൃഷിയെ സ്വീകരിക്കുന്നത് . കുരങ്ങ്, പന്നി , കാട്ടാന തുടങ്ങിയ വന്യമൃഗങ്ങളുടെ ആക്രമണ ശേഷം ബാക്കി കിട്ടുന്ന കാർഷിക വിളവുകൾ വിപണനം ചെയ്തിട്ടാണ് മിക്ക വയനാടൻ കർഷകരുടെയും ഉപജീവനം മുന്നോട്ടു പോകേണ്ടത് . ജൂൺ ജൂലൈ മാസമായാൽ വയനാട്ടിൽ കൃഷിപ്പണി ചെയ്യുന്ന 90 ശതമാനം യുവാക്കളുടെയും വീടുകളിൽ കുട്ടികളുടെ വിദ്യാഭ്യാസത്തിൻറെ അധ്യയന വർഷത്തെ പ്രാരംഭ ചെലവായി തന്നെ ആയിരങ്ങൾ വേണ്ടിവരും . പഠന ഉപകരണങ്ങളുടെ ചെലവ് പിടിച്ചാൽ കിട്ടാത്ത രീതിയിലേക്ക് എത്തിക്കഴിഞ്ഞു . കൂടാതെ ചെറുതും വലുതുമായ സാംക്രമിക രോഗങ്ങൾ ഒക്കെ ബാധിച്ച് ആശുപത്രികളിൽ പോയാൽ ഏറ്റവും കുറഞ്ഞത് ആയിരം രൂപ കയ്യിൽ കരുതേണ്ടിവരും. ഗവൺമെന്റ് ആശുപത്രികളിലെ മെഡിക്കൽ സ്റ്റോറുകളും മറ്റും ഒന്നോ രണ്ടോ ഐറ്റം മാത്രം കുത്തിനിറച്ചിട്ടുള്ള ഒരു മെലോ ഡ്രാമയാണ് എന്ന് കർഷകർ പരാതിപ്പെടുന്നു. കൂടാതെ വീടിൻറെ അടുക്കളയിലേക്കുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം പിടുത്തം വിട്ട രീതിയിലേക്കാണ് കുതിക്കുന്നത് . ഏറ്റവും അത്യാവശ്യം സാധനമായ വെളിച്ചെണ്ണ പോലും 350 രൂപയിൽ വട്ടം കളിക്കുന്നു. വയനാടൻ കർഷകനെ സംബന്ധിച്ച് സമൃദ്ധി എന്ന് പറയുന്നത് കടലാസിൽ കുട്ടികൾക്ക് എഴുതി പഠിക്കാനുള്ള ഒരു വാക്കു മാത്രമായി അവശേഷിച്ചിരിക്കുന്നു .

🔥 പാക്കേജുകൾ ഉറക്കത്തിലാണ് :
വാഗ്ദാനങ്ങൾ ചരമ ശയ്യയിലും
കൃഷിഭവൻ ഒരു കോമഡിയും
🌐🌐🌐🌐🌐🌐🌐🌐🌐🌐🌐

ഓരോ തെരഞ്ഞെടുപ്പ് കാലം വരുമ്പോഴും പ്രകടനപത്രികയിൽ കാണുന്ന ഏറ്റവും വലിയ വാഗ്ദാനങ്ങളിൽ ഒന്ന് കർഷകരെ സഹായിക്കാനുള്ള അക്ഷരഖണ്ഡികൾ ആയിരിക്കും . പക്ഷേ, പിന്നീട് തോൽവിയിൽ നിന്ന് തോൽവിയിലേക്ക് പോകുന്ന പടുതോൽവി ജന്മങ്ങളായി വയനാട്ടിലെ കർഷകർ പതുക്കെപ്പതുക്കെ രൂപാന്തരപ്പെട്ട് വരികയും ചെയ്യുകയാണ് എന്ന് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ വയനാടൻ കർഷകർ സാക്ഷ്യപ്പെടുത്തുന്നു . എമർജിങ് വയനാടും എക്സ്പ്ലോറിങ് അഗ്രികൾച്ചറൽ വയനാടുമെല്ലാം അതാത് കക്ഷി രാഷ്ട്രീയ കാലഘട്ടങ്ങളിലെ പ്രസംഗത്തിന് ഇടയിൽ പഞ്ചിങ് കൊടുക്കുന്ന ഡയലോഗുകൾ മാത്രമായി അവശേഷിക്കുന്നു . 2000 ആണ്ട് മുതൽ ഒരു പതിറ്റാണ്ട് കർഷക ആത്മഹത്യകളുടെ തുടർക്കഥകൾ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെടുകയും ചില പത്രങ്ങളിൽ അതിനുവേണ്ടി കോളങ്ങൾ അളന്നു മാറ്റിവെക്കുകയും ചെയ്തിട്ടുണ്ടായിരുന്നു . അത്തരം അവസ്ഥകൾ വരാതിരിക്കട്ടെ എന്ന് പ്രത്യാശിക്കാം . ബേങ്കുകളും കഴുകൻ കണ്ണുകളുമായി തീപ്പൊള്ളിയവൻറെ അണ്ണാക്കിൽ വെടിമരുന്ന് ഒഴിച്ച് തീക്കൊടുക്കാൻ ജപ്തി നോട്ടീസുകളും വാണിംഗ് നോട്ടീസുകളും ആയി കാത്തിരിക്കുന്നുണ്ട് . കർഷകരുടെ അഭിപ്രായപ്രകാരം ഇനിയങ്ങോട്ട് ഗ്രാമത്തിൽ ജോലിയുള്ളത് ജപ്തി കത്ത് കൊണ്ടു കൊടുക്കുന്ന പോസ്റ്റുമാന് മാത്രമായിരിക്കും . എത്രയും പെട്ടെന്ന് കാർഷിക വയനാടിനെ കൈപിടിച്ചു കയറ്റാൻ അധികൃതർ തയ്യാറായില്ലെങ്കിൽ ആവർത്തിക്കാൻ പോകുന്ന ദുരന്തങ്ങൾ കൈയും കണക്കും ഇല്ലാത്തതായിരിക്കും . അങ്ങനെ സംഭവിക്കാതിരിക്കട്ടെ

🌐🌐🌐🌐🌐🌐🌐🌐🌐🌐🌐🌐
(കമൻ്റുകൾ വ്യക്ത്യാധിഷ്ഠിതം)

മഴക്കെടുതിക്ക് പുറമെ കാട്ടാനയും : വയനാട്ടിൽ മലയോര ദേശത്ത് ജീവിതം പ്രതിസന്ധിയിൽ ?!🌐🌐🌐🌐🌐🌐🌐🌐🌐🌐🌐പ്രാദേശിക ലേഖക 🌐🌐🌐🌐🌐🌐🌐🌐🌐🌐🌐പൊ...
29/05/2025

മഴക്കെടുതിക്ക് പുറമെ കാട്ടാനയും : വയനാട്ടിൽ മലയോര ദേശത്ത് ജീവിതം പ്രതിസന്ധിയിൽ ?!
🌐🌐🌐🌐🌐🌐🌐🌐🌐🌐🌐
പ്രാദേശിക ലേഖക
🌐🌐🌐🌐🌐🌐🌐🌐🌐🌐🌐
പൊഴുതന /വയനാട് / കേരളം :

വയനാട് പൊഴുതന ടൗണിന്റെ പരിസരപ്രദേശത്ത് കാട്ടാന ആക്രമണം. മൂന്ന് വിദ്യാര്‍ഥികള്‍ തലനാരിഴയ്ക്കാണ് കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. 28 മെയ് 2025 ബുധനാഴ്ചയാണ് സംഭവം എന്ന് വിവരം ലഭിക്കുന്നു . റിഹാന്‍, റിസ്വാന്‍, സാബിര്‍ എന്നീ വിദ്യാര്‍ഥികളാണ് ആനയുടെ ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. മൂന്ന് പേരും ഹയർസെക്കൻഡറി വിദ്യാര്‍ത്ഥികളാണ്.

ആക്രമിക്കാനെത്തിയ ആനയുടെ മുന്നില്‍ നിന്ന് ഇവര്‍ ജീവനുംകൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. പൊഴുതന സ്‌കൂള്‍ പരിസരം മുതല്‍ വീട് വരെ ഇവരെ ആന ഓടിച്ചു. മാത്രമല്ല വഴിയിലുണ്ടായിരുന്ന ഇരുചക്ര വാഹനങ്ങളടക്കം ആന നശിപ്പിക്കുകയും ചെയ്തു.

കുട്ടികൾ ആനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുന്നിട്ടുണ്ട്. ഒന്നിലധികം ആനകളാണ് പൊഴുതനയിലിറങ്ങിയത്. ഇവരുടെ വീടിന് സമീപത്തുകൂടി ആനകള്‍ നടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മലയോര ദേശവാസികൾ ജീവൻ മുറുകെപ്പിടിച്ച് കഴിഞ്ഞു കൂടുന്നത് ഒരു സാധാരണ സംഭവമായി മാറിക്കഴിഞ്ഞു . ഇത്തരം വിവരങ്ങൾ ലഭിക്കുന്നത് സ്ഥിരമായതിനാൽ ഞെട്ടൽ മാറി നിസ്സംഗതയിലൂടെയാണ് ഈയിടെയായി പ്രദേശവാസികളുടെ മാനസികാവസ്ഥ എന്ന് അവർ സാക്ഷ്യപ്പെടുത്തുന്നു . എന്തിനെയൊക്കെ പേടിക്കണം ഒന്നു ജീവിക്കാൻ എന്ന ചോദ്യമാണ് വനത്തിനു സമീപം ജീവിക്കുന്ന വയനാട്ടുകാർ ഇപ്പോൾ ഉന്നയിക്കുന്നത്

🌐🌐🌐🌐🌐🌐🌐🌐🌐🌐🌐🌐
(കമന്റുകളിലെ പരാമർശങ്ങൾക്ക് അതാത് വ്യക്തികൾ ഉത്തരവാദികളായിരിക്കും)

മലപ്പുറം കൂരിയാട് ഹൈവേ : പണി പാളുന്നു ?!!🛑🛑🛑🛑🛑🛑🛑🛑🛑🛑സ്റ്റാഫ് ലേഖകൻ 🛑🛑🛑🛑🛑🛑🛑🛑🛑മലപ്പുറം/ കേരളം: മലപ്പുറം കൂരിയാട് നിര്‍മാണത്...
29/05/2025

മലപ്പുറം കൂരിയാട് ഹൈവേ : പണി പാളുന്നു ?!!
🛑🛑🛑🛑🛑🛑🛑🛑🛑🛑
സ്റ്റാഫ് ലേഖകൻ
🛑🛑🛑🛑🛑🛑🛑🛑🛑
മലപ്പുറം/ കേരളം:

മലപ്പുറം കൂരിയാട് നിര്‍മാണത്തിലിരുന്ന ദേശീയപാത 66 വീണ്ടും തകര്‍ന്നു. ആറുവരിപ്പാതയുടെ സംരക്ഷണ ഭിത്തിയുടെ ഒരുഭാഗം ഇടിഞ്ഞ് സര്‍വീസ് റോഡിലേക്ക് വീഴുകയായിരുന്നു. നേരത്തെ വലിയ രീതിയില്‍ തകര്‍ന്ന ഭാഗത്തിന് ഏതാനും മീറ്ററുകള്‍ക്ക് സമീപമാണ് പുതിയ ഭിത്തി പൊളിഞ്ഞത്. ആറുവരിപ്പാത ഇടിഞ്ഞുവീണതിനെത്തുടര്‍ന്ന് നേരത്തെ പൂര്‍ണമായും ഗതാഗതം നിര്‍ത്തിവച്ചിരുന്നു. പ്രധാന പാതയുടെ പാര്‍ശ്വഭിത്തിയിലെ സിമന്റ് കട്ടകളാണ് തകര്‍ന്ന് വീണത്. പ്രദേശത്ത് കൂടുതല്‍ സ്ഥലങ്ങളില്‍ സര്‍വീസ് റോഡിന് വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്.

🔥നിർമ്മാണ കമ്പനികൾ ഉടായിപ്പ് കളിച്ചു എന്ന് വിദഗ്ധസമിതി
🌐🌐🌐🌐🌐🌐🌐🌐🌐🌐🌐

നിർമ്മാണ കമ്പനികൾ ഗുരുതര അലംഭാവം കാണിച്ചു എന്ന് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് കൈമാറി. ഇടിഞ്ഞ ഭാഗത്തെ റോഡ് പൂര്‍ണമായും പുനര്‍നിര്‍മിക്കണമെന്നാണ് വിദഗ്ധ സമിതിയുടെ ഉത്തരവ് . കൂരിയാട് ദേശീയപാതയില്‍ സംരക്ഷണ ഭിത്തിയടക്കം തകര്‍ന്ന ഭാഗത്തെ ഒരു കിലോമീറ്റര്‍ റോഡ് പൂര്‍ണമായും പുനര്‍നിര്‍മിക്കേണ്ടി വരും

🔥പ്രാരംഭ പരിശോധനകൾ നടത്തിയില്ല
🌐🌐🌐🌐🌐🌐🌐🌐🌐🌐🌐🌐

പ്രദേശത്ത് റോഡ് നിര്‍മിക്കുന്നതിന് മണ്ണ് പരിശോധനയടക്കം ഫലപ്രദമായി നടത്തിയില്ലെന്ന് വിദഗ്ധസമിതി വസ്തുനിഷ്ഠമായി ആരോപിക്കുന്നു . ട്രാൻസ്പോർട്ട് സെക്രട്ടറി അടക്കം പ്രവർത്തിയുടെ അശാസ്ത്രീയതയെ തള്ളിപ്പറയുന്നു . നിര്‍മാണ കമ്പനിയടക്കമുള്ള ഏജന്‍സികള്‍ക്ക് വന്‍വീഴ്ചയുണ്ടായെന്നും റിപ്പോര്‍ട്ടിലുണ്ട്. കൂരിയാട് മേഖലയിലെ നെല്‍പാടങ്ങളിലടക്കം ആവശ്യമായ സാങ്കേതിക പരിശോധന നടന്നില്ലെന്നും ഡിസൈനില്‍ വന്‍ തകരാറ് ഉണ്ടെന്നും വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

🔥വെള്ളം കയറുന്ന വയൽ അശാസ്ത്രീയമായി നികഴ്ത്തി
🌐🌐🌐🌐🌐🌐🌐🌐🌐🌐🌐🌐

മഴ ശക്തമായാല്‍ വെള്ളം നിറഞ്ഞു കവിയുന്ന കൂരിയാട്ടെ വയലിലൂടെയാണ് തകര്‍ന്ന ആറുവരിപ്പാത കടന്നുപോകുന്നത്. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിലാണ് ഇപ്പോള്‍ വീണ്ടും സംരക്ഷണഭിത്തി തകരുന്ന സാഹചര്യമുണ്ടായതെന്നാണ് നാട്ടുകാര്‍ പറയുന്നത്. മഴക്കാലത്ത് നിറയെ വെള്ളം നില്‍ക്കുന്ന വയലില്‍ ശാസ്ത്രീയ പഠനങ്ങളൊന്നും നടത്താതെ ഉയരത്തില്‍ മണ്ണ് വാരിയിട്ട് ആറുവരിപ്പാത നിര്‍മിച്ചത് വലിയ പിഴവാണെന്ന് നിര്‍മാണ സമയത്തുതന്നെ നാട്ടുകാര്‍ സൂചിപ്പിച്ചിരുന്നതാണ്. പക്ഷേ അതൊന്നും ചെവിക്കൊള്ളാൻ ആളുണ്ടായിരുന്നില്ലത്രേ

🔥 എലവേറ്റഡ് ഹൈവേ വേണമെന്ന് ആവശ്യം
🌐🌐🌐🌐🌐🌐🌐🌐🌐🌐🌐🌐

കനത്ത മഴയ്ക്കിടെ സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗം പൂര്‍ണമായും പൊളിഞ്ഞ് സര്‍വീസ് റോഡിലേക്ക് പതിക്കുകയായിരുന്നു. പ്രധാന പാതയുടെ പാര്‍ശ്വഭിത്തിയിലെ സിമന്റ് കട്ടകളാണ് തകര്‍ന്നു വീണത്. പ്രദേശത്ത് കൂടുതല്‍ സ്ഥലങ്ങളില്‍ സര്‍വീസ് റോഡിനു വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ വയലില്‍ ഉയര്‍ത്തിയ റോഡ് താഴ്ന്നതാണ് റോഡ് തകരാനിടയാക്കിയത്. നിലവിലെ ആറുവരിപ്പാത മാറ്റി പൈലിങ് നടത്തി തൂണുകള്‍ സ്ഥാപിച്ച് പാലം നിര്‍മിക്കണമെന്നാണ് ജനപ്രതിനിധികള്‍, സമരസമിതി, നാട്ടുകാര്‍ തുടങ്ങിയവര്‍ ആവശ്യപ്പെടുന്നത്.

🔥 ഉന്നത നടപടി എടുത്ത കാര്യം റോഡ് അറിഞ്ഞിട്ടില്ല .
🌐🌐🌐🌐🌐🌐🌐🌐🌐🌐🌐🌐

നേരത്ത കൂരിയാട് ദേശീയപാത ഇടിഞ്ഞുതാണ സംഭവത്തില്‍ കടുത്ത നടപടി കേന്ദ്രം സ്വീകരിച്ചിരുന്നു. കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സിനെ കേന്ദ്രം ഡീബാര്‍ ചെയ്തിരുന്നു. ഇതിനൊപ്പം പദ്ധതിയുടെ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ച ഹൈവേ എന്‍ജിനീയറിംഗ് കണ്‍സള്‍ട്ടന്റ് (എച്ച് ഇ സി) എന്ന കമ്പനിക്കും വിലക്കുണ്ട്. പദ്ധതിയുടെ പ്രോജക്ട് മാനേജര്‍ എം അമര്‍നാഥ് റെഡ്ഡിയെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. 2025 മെയ് 19നാണ് ദേശീയപാത 66ന്റെ ഭാഗം ഇടിഞ്ഞുതാണത്.

🔥 അശാസ്ത്രീയതയുടെ തുടർച്ചകൾ ഇനിയും
🌐🌐🌐🌐🌐🌐🌐🌐🌐🌐🌐🌐

കൂരിയാടിന് പുറമേ തൃശൂര്‍, കാസര്‍കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലെ ദേശീയപാതയിലും വ്യാപക വിള്ളലും മണ്ണിടിച്ചിലും കണ്ടെത്തിയിട്ടുണ്ട്. തൃശൂര്‍ ചാവക്കാട് നിര്‍മാണം പുരോഗമിക്കുന്ന മണത്തല പ്രദേശത്താണ് മേല്‍പ്പാലത്തിന് മുകളില്‍ വിള്ളല്‍ കണ്ടെത്തിയത്. കാസര്‍കോട് ദേശീയപാത നിര്‍മാണം നടക്കുന്ന മാവുങ്കാല്‍ കല്യാണ്‍ റോഡിന് സമീപമാണ് വിള്ളല്‍ കണ്ടെത്തിയത്. കണ്ണൂരില്‍ ദേശീയപാതയ്ക്ക് സമീപം തളിപ്പറമ്പ് കുപ്പത്താണ് വ്യാപക മണ്ണിടിച്ചിലുണ്ടായത്.

🔥 പാളിച്ച സംഭവിച്ചത് ബേയ്സ്മെന്റിൽ തന്നെ
🌐🌐🌐🌐🌐🌐🌐🌐🌐🌐🌐🌐

നിര്‍മാണത്തിന് മുമ്പ് ഭൂമിയുടെ അവസ്ഥ പരിശോധിച്ചില്ലെന്നും ഭൂമി ബലപ്പെടുത്തുന്നതില്‍ അശ്രദ്ധ കാണിച്ചുവെന്നുമാണ് ഗതാഗത മന്ത്രാലയത്തിന്റെ കണ്ടെത്തല്‍. ഐഐടിയിലെ റിട്ടയേർഡ് പ്രൊഫസറുള്‍പ്പെടെയുളള മൂന്നംഗ വിദഗ്ദ സംഘം പ്രദേശം സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഗതാഗത മന്ത്രാലയത്തിന്റെ നടപടി . കോടിക്കണക്കിന് നികുതിപ്പണം ലാപ്സ് ആകുന്നതാണ് സാമ്പത്തിക വിദഗ്ധരുടെ ആശങ്ക ഉയർത്തുന്നത് . ഇത്തരം അശാസ്ത്രീയ പ്രവൃത്തികൾ രാജ്യത്തിൻറെ സമ്പദ് വ്യവസ്ഥയുടെ പോസിറ്റീവ് ബാലൻസിങ്ങിനെ തന്നെ ബാധിക്കും എന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത് . സമയവും ധനവും നഷ്ടപ്പെടുന്നു കൂടെ വിലമതിക്കാനാവാത്ത മനുഷ്യാധ്വാനവും . കഠിനമായ നിയമവ്യവസ്ഥയുള്ള രാജ്യങ്ങളിൽ ആണെങ്കിൽ പിന്നീട് ഒരിക്കലും വെളിച്ചം കാണാനാകാത്ത വിധം കരാറുകാരെ ചവിട്ടിക്കൂട്ടി തുറുങ്കിൽ അടക്കുകയായിരിക്കും അന്തിമ ശിക്ഷാവിധി എന്ന് വിദഗ്ധർ വിലയിരുത്തുന്നു . പാലാരിവട്ടം പാലം വട്ടം പൊളിഞ്ഞിട്ടും പലരും ഇവിടെ തലയുയർത്തി നടക്കുന്നു എന്ന തമാശയും സമൂഹം ഇപ്പോൾ ഷെയർ ചെയ്യുന്നുണ്ട് .

🌐🌐🌐🌐🌐🌐🌐🌐🌐🌐🌐🌐
(കമന്റുകളിലെ ഉള്ളടക്കത്തിന്റെ ഉത്തരവാദിത്വം അതാത് വ്യക്തികളിൽ നിക്ഷിപ്തമായിരിക്കും)

മയക്കുമരുന്ന് കൈവശം വെച്ചു എന്ന് ആരോപിച്ച് ദുരൂഹ അറസ്റ്റ് : ഇനിയും ചുരുളഴിയാതെ സത്യം  (സ്റ്റാഫ് ലേഖകൻ)🛑🛑🛑🛑🛑🛑🛑🛑🛑🛑🛑കാസർഗോഡ...
28/05/2025

മയക്കുമരുന്ന് കൈവശം വെച്ചു എന്ന് ആരോപിച്ച് ദുരൂഹ അറസ്റ്റ് : ഇനിയും ചുരുളഴിയാതെ സത്യം
(സ്റ്റാഫ് ലേഖകൻ)
🛑🛑🛑🛑🛑🛑🛑🛑🛑🛑🛑
കാസർഗോഡ് / കേരളം
🛑🛑🛑🛑🛑🛑🛑🛑🛑🛑🛑

കല്‍ക്കണ്ടപ്പൊടി എം ഡി എം എയാണെന്ന് മുദ്രകുത്തി രണ്ടുപാവം മനുഷ്യരെ 150 ദിവസം ജയിലില്‍ ഇട്ടു എന്ന് ആരോപണം

കാസര്‍കോഡ് മാലക്കല്ല് പതിനെട്ടാംമൈല്‍ ചെരമ്പച്ചാല്‍ ഞരളാട്ട് ബിജു മാത്യു (49), കണ്ണൂര്‍ വാരം നന്ദനത്തിലെ മണികണ്ഠന്‍ (46) എന്നിവരാണത്രേ ചെയ്യാത്ത കുറ്റത്തിന് പോലീസ് പിടിയിലായത്. പിന്നീട് പുറത്തിറങ്ങിയത് 150 നാള്‍ കഴിഞ്ഞ്.

കണ്ടെയ്നറില്‍ ഡ്രൈവര്‍ ജോലി ഒഴിവുണ്ടെന്നറിഞ്ഞ് ബിജുവും മണികണ്ഠനും 2024 നവംബര്‍ 25നു രാത്രി കോഴിക്കോട് എത്തി. ലോഡ്ജില്‍ മുറിയെടുത്ത് തങ്ങി. പിറ്റേന്നു രാവിലെ പത്തോടെ ചായ കുടിക്കാനായി പുറത്തിറങ്ങി. പെട്ടെന്നാണ് മയക്കുമരുന്ന് പിടികൂടുന്ന ഡാന്‍സാഫ് സ്‌ക്വാഡ് അംഗങ്ങള്‍ മഫ്തി വേഷത്തില്‍ ചാടി വീണത്. ദേഹപരിശോധന നടത്തിയപ്പോള്‍ മണികണ്ഠന്റെ പാന്റ്‌സിന്റെ കീശയില്‍നിന്നു പ്ലാസ്റ്റിക്ക് കടലാസില്‍ ഒരു പൊതി കണ്ടെടുത്തു. 58.240 ഗ്രാം തൂക്കമുണ്ടായിരുന്ന ഈ പൊടി എംഡിഎംഎയാണെന്നു പറഞ്ഞ് പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു.

കുട്ടികള്‍ക്ക് കൊടുക്കാനായി വാങ്ങിയ കല്‍ക്കണ്ടപ്പൊടിയാണെന്ന് കരഞ്ഞുപറഞ്ഞിട്ടും ചെവിക്കൊള്ളാന്‍ പോലീസ് തയാറായില്ല എന്ന് ബിജു ആരോപിക്കുന്നു. ആശുപത്രിയില്‍ കൊണ്ടുപോയി തങ്ങളുടെ രക്തം പരിശോധിച്ചോളൂ, അപ്പോള്‍ സത്യം അറിയാമല്ലോ എന്നു പറഞ്ഞു പക്ഷേ മയക്കുമരുന്നിനോട് സാദൃശ്യമുള്ള വസ്തു കൈവശം വച്ചു എന്ന കുറ്റമാണ് പോലീസ് ആ സമയം ചാർത്തിയത് .

ജോലിക്കായി വന്നതിനാല്‍ കുറേ ജോഡി വസ്ത്രങ്ങള്‍ എടുത്തിരുന്നു. ലോഡ്ജിലുള്ള ഞങ്ങളുടെ വസ്ത്രങ്ങള്‍ എടുക്കാനെങ്കിലും അനുവദിക്കണമെന്ന് പറഞ്ഞെങ്കിലും അതൊന്നും പോലീസ് കേട്ട ഭാവം നടിച്ചില്ല.''-ബിജു പറഞ്ഞു.

അറസ്റ്റ് ചെയ്യപ്പെട്ടുവെന്നു മനസിലായതോടെ മണികണ്ഠന് രക്തസമ്മര്‍ദ്ദം കുറയുകയും അപസ്മാരമുണ്ടാവുകയും ചെയ്തു. അഞ്ചു ദിവസത്തോളം ഇദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. നടക്കാവ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ ബിജുവിന് ഒരു ദിവസം സ്റ്റേഷനില്‍ തങ്ങേണ്ടിവന്നു. പിറ്റേന്ന് വടകര കോടതിയില്‍ ഹാജരാക്കി. ഇരുവരെയും കോഴിക്കോട് ജില്ലാ ജയിലില്‍ റിമാന്‍ഡ് ചെയ്തു. ജാമ്യമില്ലാത്ത കേസായതിനാല്‍ ജയില്‍വാസം തുടരേണ്ടിവന്നു.

വക്കാലത്ത് ഏറ്റെടുക്കാന്‍ അഭിഭാഷകരെ സമീപിച്ചപ്പോള്‍ അവര്‍ പറഞ്ഞ ഫീസ് ബിജുവിനും മണികണ്ഠനും താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഒടുവില്‍ കോടതി തന്നെ അഭിഭാഷകനെ അനുവദിക്കുകയായിരുന്നു. ഈ വര്‍ഷം ഏപ്രില്‍ 24ന് രാസപരിശോധനാഫലം പുറത്തുവന്നപ്പോഴാണ് പിടികൂടിയത് കല്‍ക്കണ്ടമാണെന്ന് ബോധ്യപ്പെട്ടത്. തുടര്‍ന്ന് ഇരുവരെയും കുറ്റവിമുക്തരാക്കി.

2025 മേയ് 13 ന് ബിജുവിന് തന്റെ ഡ്രൈവിംഗ് ലൈസന്‍സും മൊബൈല്‍ ഫോണും തിരിച്ചുകിട്ടുന്നത്. മണികണ്ഠന്റെ ഫോണ്‍ അപ്പോഴേക്കും ബാറ്ററി നശിച്ച് ഉപയോഗശൂന്യമായി. മണികണ്ഠന്‍ ഇപ്പോള്‍ ഇരിട്ടിയിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്തു വരുന്നു

ബിജുവിന്റെ വാക്കുകളിലൂടെ : വീട്ടില്‍ ഞാനും 76 വയസുള്ള അമ്മയും മാത്രമാണുള്ളത്. രണ്ടു കാല്‍മുട്ടിനും വേദനയുള്ള അമ്മയ്ക്ക് അല്പം പോലും നടക്കാന്‍ പോലും പറ്റില്ല. സഹായത്തിന് മറ്റാരുമില്ല. ഞാന്‍ ജയിലില്‍ കിടന്നപ്പോള്‍ എന്റെ അമ്മ അനുഭവിച്ച ദുരിതങ്ങള്‍ക്ക് ആരു സമാധാനം പറയും ? മയക്കുമരുന്ന് കേസില്‍ ജയിലില്‍ കിടന്നതിനാല്‍ നാട്ടില്‍ ആരും ജോലി തരാത്ത സ്ഥിതിയാണുള്ളത്. കയ്യിലാണെങ്കില്‍ പണമില്ല.പണ്ടുമുതലേ ഡ്രൈവര്‍ ജോലിയാണ് ചെയ്തുപോന്നിരുന്നത്. ഇനിയിപ്പോ ജീവിക്കാനായി മരത്തിന്റെയോ കല്ലിന്റെയോ പണിക്കു പോകാനും തയാറാണ്. വിശപ്പടക്കലാണല്ലോ പ്രധാനം''

വീട്ടിലേക്ക് വാങ്ങിയ കല്‍ക്കണ്ടമാണെന്നും തലേന്ന് രാത്രി തങ്ങള്‍ അത് കഴിച്ചതാണന്നും ഒക്കെ പൊലീസിനോട് ബിജുവും മണികണ്ഠനും കേണ് പറഞ്ഞിട്ടും അത് ഗൗനിക്കാതിരുന്നത് അദ്ഭുതകരമാണ്. കല്‍ക്കണ്ട പൊടി കണ്ടാല്‍ തിരിച്ചറിയില്ലേ എന്ന ചോദ്യവും ഉയരുന്നു. അതേസമയം, പ്രതികള്‍ കുറ്റം സമ്മതിച്ചിരുന്നുവെന്നാണ് നടക്കാവ് പൊലീസിന്റെ വാദം. പ്രതികള്‍ക്ക് എംഡിഎംഎ എന്നു പറഞ്ഞ് കല്‍ക്കണ്ടം നല്‍കി അവരെ കബളിപ്പിച്ചതാകാം എന്ന ന്യായവും പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായി എന്നാണ് കുറ്റ ആരോപിതർ പറയുന്നത് . സംഭവത്തിന്റെ ദുരൂഹത ഇപ്പോഴും മറനീക്കി പുറത്തു വരാതെ ഇരിക്കുകയാണ് .
🛑🛑🛑🛑🛑🛑🛑🛑🛑🛑
(waiting for updates)

happy birthday the lord of natural acting
21/05/2025

happy birthday the lord of natural acting

27/04/2025

ലാലേട്ടന്റെ ഉന്നച്ചൻ

08/12/2024

കുചേലൻ

08/12/2024
24/11/2024

ഒരുകൊട്ട : പുരുഷ ഒപ്പന

24/11/2024

ക്ഷേത്രകാര്യം

12/11/2024

ഗുരുവായൂർ ഏകാദശി ..... ഗായകൻ കൃഷ്ണയ്യർ ഗുരുവായൂർ

04/11/2024

സലീമേട്ടൻ്റെ സൂപ്പർ ഉസ്താദ്

Address

Bangalore
670645

Telephone

+919744998886

Website

http://janapriya.com/

Alerts

Be the first to know and let us send you an email when Thampuran's Vision posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Thampuran's Vision:

Share