Pratilipi Malayalam - പ്രതിലിപി മലയാളം

  • Home
  • India
  • Bangalore
  • Pratilipi Malayalam - പ്രതിലിപി മലയാളം

Pratilipi Malayalam - പ്രതിലിപി മലയാളം Discover, read and share your favorite stories, poems and books in a language, device and format of y
(814)

Discover, read and share your favorite stories, poems and books in a language, device and format of your choice

   -malayalamജീവിച്ചിരിക്കാൻ കാരണങ്ങൾ ഇല്ലാത്തത് കൊണ്ട് മരിച്ചു കളയുന്നു. ഡയറി താളിൽ നിന്ന് പറിച്ചെടുത്ത ഇളം മഞ്ഞ പേജിലെ...
07/11/2025

-malayalam
ജീവിച്ചിരിക്കാൻ കാരണങ്ങൾ ഇല്ലാത്തത് കൊണ്ട് മരിച്ചു കളയുന്നു. ഡയറി താളിൽ നിന്ന് പറിച്ചെടുത്ത ഇളം മഞ്ഞ പേജിലെ ആ രണ്ട് വരികൾ കണ്ടതും ദേവനാരായണന്റെ കയ്യിൽ കിടന്ന് താള് വിറച്ചു. കല്ലു! നെഞ്ചു തടവി വിയർപ്പിൽ കുതിർന്ന ദേഹം വിറച്ച് അയാൾ അലറി വിളിച്ചു. സ്വപ്നത്തിൽ കണ്ട കാഴ്ചയിൽ നിന്ന് ഞെട്ടി ഉണരുമ്പോൾ ഉണ്ണിമ ഓടി അരികിലെത്തിയിരുന്നു. എന്താ അപ്പാ? സ്വപ്നം കണ്ടോ? കല്ലുവാന്റി അപ്പുറത്ത് ഉണ്ടല്ലോ? ഉണ്ണിമയുടെ ചോദ്യം അയാളുടെ കാതുകളിൽ മുഴങ്ങി. സ്വപ്നം കണ്ടു... സ്വപ്നം... അയാൾക്ക് ശ്വാസം കിട്ടാതെയായി. ഇതിപ്പോ ഇടക്കിടെ ഉണ്ടല്ലോ? നാട്ടിലേക്ക് പോകുവല്ലേ? അതാകും... മനയ്ക്കലേക്ക് പോകണം... പോകണം... ഉണ്ണിമയുടെ അമ്മ രൂപശ്രീ അയാളുടെ കൈകളിൽ തലോടി. ട്രെയിനിന്റെ ജനലിലൂടെ പുറത്തേക്ക് നോക്കി ഉണ്ണിമയുടെ മനസ്സിൽ നാല് വർഷം മുൻപുള്ള നഷ്ടങ്ങളുടെ ചോരമണം നിറഞ്ഞു. അച്ഛൻ വീണ്ടും ഫോണെടുത്ത് കല്ലുവിനെ വിളിച്ചു. അവളൊറ്റയ്ക്കല്ലേ... വല്ലാത്ത ഒരാധി... അയാൾ നെഞ്ചു തടവി. ആന്റി അച്ഛനേക്കാൾ ബോൾഡ് ആണ്. ഈ ആറു മാസം കൂടി കഴിഞ്ഞാൽ ആന്റി അങ്ങോട്ട് വരുമല്ലോ... അച്ഛനെയാരാണ് പട്ടാളത്തിൽ എടുത്തത്? ഇങ്ങനെയൊരു പേടിത്തൊണ്ടൻ! ഉണ്ണിമ ചിരിയോടെ അച്ഛന്റെ മൂക്കിൽ നുള്ളി. മനയ്ക്കലെ വലിയ ഗേറ്റ് കടന്ന് കാർ നീങ്ങുമ്പോൾ പഴയ കല്ലുകൾ കൊണ്ടുള്ള പത്തായപ്പുരയുടെ പായൽ പിടിച്ച ഭിത്തികൾ ഉണ്ണിമയെ നോക്കി നിന്നു. സ്റ്റേഷനിൽ കാത്തുനിന്ന വല്യച്ഛൻ നന്ദഗോപൻ അച്ഛനെ കെട്ടിപ്പിടിച്ചു. കാര്യസ്ഥൻ രഘുമാമൻ ബാഗുകൾ എടുക്കാൻ ഓടിയെത്തി. കല്ലു മോള്...? അയാളുടെ ചോദ്യത്തിൽ പതിവ് നിരാശ നിറഞ്ഞു. അവൾക്ക് ലീവില്ല രഘു ചേട്ടാ... അമ്മ വേഗം പറഞ്ഞൊഴിഞ്ഞു. മുൻവാതിൽ കടക്കും മുന്നേ അച്ഛമ്മയും കൂടെ പ്രായമുള്ള ഒരു അമ്മൂമ്മയും ഇറങ്ങി വന്നു. ഉണ്ണിമയെ കണ്ടതും അച്ഛമ്മയുടെ കണ്ണുകൾ നിറഞ്ഞു. ഉണ്ണീ... ആ വിളിയിൽ വാത്സല്യം നിറഞ്ഞു. എന്നാൽ കൂടെയുള്ള അമ്മൂമ്മയുടെ വാക്കുകൾ ഒരു ഇടിത്തീ പോലെ ഉണ്ണിമയുടെ മേൽ പതിച്ചു. ഇതാ ദീനം പിടിച്ച കുട്ടിയല്ലേ? ദേവന്റെ ചെറുത്... മരിച്ചു പോയ ചെക്കന്റെ താഴെയുള്ളത്. അസുഖം ഒക്കെ പോയോ ഇതിന്റെ? ഒരടി കൊണ്ട പോലെ ഉണ്ണിമ മരവിച്ചു നിന്നു. മാതുവിന്റെ പിടി കയ്യിൽ മുറുകി. അച്ഛമ്മയുടെ മുഖം ദേഷ്യത്താൽ ചുവന്നു. കാർത്തു പൊയ്ക്കോളൂ... വൈകിയെന്നല്ലേ പറഞ്ഞേ... എവിടെയോ പോകാൻ ഉണ്ടല്ലോ... ഉണ്ണിമയുടെ കണ്ണുകൾ നിറഞ്ഞു. ആരായിരുന്നു ആ മരിച്ചുപോയ ചെക്കൻ? തനിക്കെന്ത് അസുഖമായിരുന്നു? കല്ലുവാന്റി എവിടെയാണ്? മനയ്ക്കലിലെ ഈ മരവിപ്പിക്കുന്ന നിശബ്ദതയ്ക്ക് പിന്നിൽ എന്താണ് ഒളിഞ്ഞിരിക്കുന്നത്?

" ജീവിച്ചിരിക്കാൻ കാരണങ്ങൾ ഇല്ലാത്തത് കൊണ്ട് മരിച്ചു കളയുന്നു " ഡയറി താളിൽ നിന്ന് പറിച്ചെടുത്ത ഇളം മഞ്ഞ പേജിലെ ....

   -malayalam"മിലി... ദേ നിന്നെ ആ ചേട്ടൻ വിളിക്കുന്നുണ്ട്.... ചെല്ല്......."തോളിൽ തട്ടി കൊണ്ട് ലച്ചുവിന്റെ പറച്ചിൽ കേട്ട...
07/11/2025

-malayalam
"മിലി... ദേ നിന്നെ ആ ചേട്ടൻ വിളിക്കുന്നുണ്ട്.... ചെല്ല്......."

തോളിൽ തട്ടി കൊണ്ട് ലച്ചുവിന്റെ പറച്ചിൽ കേട്ടെങ്കിലും ആരാണ് അത് എന്ന് അറിയാവുന്നത് കൊണ്ട് തന്നെ തലയൊന്ന് ഉയർത്തി അങ്ങോട്ട്‌ ഒന്ന് നോക്കാൻ പോലും വല്ലാത്ത മടി തോന്നി മൈഥിലിക്ക്......

"നീ ഇങ്ങനെ നിന്നിട്ട് ഒരു കാര്യവും ഇല്ല... ഇഷ്ട്ടം അല്ലെങ്കിൽ നേരെ പോയി മുഖത്ത് നോക്കി പറഞ്ഞിട്ട് വാടീ എനിക്ക് ചേട്ടനെ ഇഷ്ട്ടം അല്ല എന്ന്.... പിന്നെ ആളുടെ ശല്യം ഉണ്ടാവില്ലല്ലോ......"

കൂട്ടുക്കാരി പേടിച്ചു നിൽക്കുകയാണെന്ന് വിചാരിച്ചു ലച്ചു ഒന്നൂടെ അവൾക്ക് ധൈര്യം പകരുമ്പോൾ മൈഥിലി അവളെ നോക്കി തലയാട്ടി......

"എന്നാ നീയും വരണം എന്റെ കൂടെ......" പറച്ചിലിനൊപ്പം ലച്ചുവിന്റെ കൈ പിടിച്ചു ആ ചെക്കന്റെ നേർക്ക് നടന്നിരുന്നു മൈഥിലി......

"എനിക്ക് ചേട്ടനെ ഇഷ്ട്ടം അല്ല..... ഇനി എന്റെ പിറകെ നടന്ന് സമയം കളയണ്ട.... ഞാൻ ഒരിക്കലും ചേട്ടനെ ഇഷ്ട്ടപ്പെടില്ല......"

തനിക്ക് നേരെ നീട്ടി പിടിച്ചിരിക്കുന്ന ആ ഡയറി മിൽക്ക് നിരസിച്ചു കൊണ്ട് മിലി പറഞ്ഞു നിർത്തുമ്പോൾ അവൾക്ക് മുന്നിൽ നിൽക്കുന്നവന്റെ മുഖം വല്ലാതെ അങ്ങ് വാടി പോയി......

"അങ്ങനെ പെട്ടെന്ന് പറയാതെടോ.... എനിക്ക് തന്നെ അത്രയും ഇഷ്ട്ടം ആയിട്ടാ..... താൻ ആലോചിക്ക്......"

പ്രതീക്ഷ കൈ വിടാതെ അവൻ പറയുമ്പോൾ മിലിയുടെ മുഖത്ത് പിന്നെ നിറഞ്ഞത് ദേഷ്യം ആണ്......

"ചേട്ടന് എന്താ പറഞ്ഞാൽ മനസിലാവില്ലേ.... എനിക്ക് ഇഷ്ട്ടം അല്ല നിങ്ങളെ...... എന്റെ സങ്കൽപ്പത്തിൽ നിങ്ങളെ പോലെ ഒരാൾ അല്ല.... ചേട്ടൻ ചേട്ടന്റെ കളറിന് മാച്ച് ആയ ആരെങ്കിലെയും കണ്ട് പിടിക്ക്.... "

ഇത്ര നേരം മിലി പറഞ്ഞതിന് സപ്പോർട്ട് കൊടുത്ത് നിന്ന ലച്ചു അവളുടെ അവസാന വാചകത്തിൽ മുഖം ഒന്ന് ചുളിച്ചു പോയി......

അവരുടെ മുന്നിൽ നിൽക്കുന്ന പയ്യന്റെ ഹൃദയവും വിറച്ചു പോയി അവളുടെ ആ പറച്ചിലിൽ......

അവൻ സ്വയം ഒന്ന് നോക്കി തന്നെ..... ആ കാർമേഘ നിറത്തെ വെറുത്തു പോയി അവൻ ഒരു നിമിഷം.....

പിന്നെ മറ്റൊന്നും പറയാൻ അവന്റെ നാവ് ഉയർന്നില്ല.....

"മിലി......." ലച്ചു അവളുടെ കൈയിൽ കയറി പിടിക്കുമ്പോൾ നീ വാ എന്നും പറഞ്ഞു ലച്ചുവിന്റെ കൈയും പിടിച്ചവൾ തിരിഞ്ഞു നടന്നു കഴിഞ്ഞു.......

****************

"ചക്കരേ.... ദേ അതാ ചേച്ചി പറഞ്ഞ ചേട്ടൻ.... എങ്ങനെയുണ്ട്......"

മൈഥിലി കാണിച്ചു കൊടുത്ത പയ്യന്റെ നേർക്ക് ആകാംഷയോടെ സാരംഗിയുടെ മിഴികളും നീണ്ടു......

നല്ല വെളുത്ത പൂച്ച കണ്ണുകളും പൊടി മീശയും ഒക്കെ ആയി ഒരു ചെക്കൻ അവിടെ നിൽപ്പുണ്ട്......

മൈഥിലിയെ കണ്ട് ആ പൂച്ചക്കണ്ണുകൾ ഒന്നൂടെ വിടർന്നു.....

അവന്റെ നോട്ടത്തിൽ സാരംഗിയുടെ അടുത്തേക്ക് നാണത്തോടെ ഒന്നൂടെ ചേർന്ന് നിന്നു മിലി.....

"അയ്യേ..... ഈ വെള്ളപ്പാറ്റയോട് ആണോ ചേച്ചിക്ക് പ്രേമം തോന്നിയേ..... എനിക്ക് ഇഷ്ട്ടം ആയില്ല...... കാണുമ്പോൾ തന്നെ പേടി ആവുന്നു...." മുഖം ചുളിച്ചുള്ള അവളുടെ ആ പറച്ചിലിൽ മിലിയുടെ ചിരി പെട്ടെന്ന് ആണ് നിന്നത്.......

അത്രേമേൽ ഇരുണ്ട് വാടി പോയി അവളുടെ മുഖം.......

******************

"ഇതൊരു പെണ്ണ് കാണൽ ആണ് കല്യാണം അല്ല......"

ലച്ചുവിന്റെ കളിയാക്കൽ കേട്ട് മിലി അവളെ ചുണ്ട് കൂർപ്പിച്ചു നോക്കി....

"ചെക്കന് എന്നെ ഇഷ്ട്ടം ആവേണ്ടേ അതിന്..... ഈ വിവാഹം എന്തായാലും നടത്തണം എന്നാ അച്ഛൻ പറഞ്ഞിരിക്കുന്നേ..... അപ്പൊ പിന്നെ ഇഷ്ട്ടം ആവുന്ന പോലെ തന്നെ ഒരുങ്ങണം....."

സ്വൽപ്പം നാണത്തോടെ മിലി പറഞ്ഞു നിർത്തുമ്പോൾ

"അതിന് എന്റെ ചേച്ചിയെ ആർക്കാ ഇഷ്ട്ടം ആവാത്തെ.... പൊടിക്കിത്തിരി പവറത്തി ആണെങ്കിലും ചുന്ദരി പാറു അല്ലെ...... "

കളിയോടെ ചക്കരയുടെ പറച്ചിൽ കേട്ട് മുഖം ഒന്ന് വീർത്തെങ്കിലും അവളുടെ ചുന്ദരി പാറു എന്ന വിളിയിൽ പെണ്ണിന്റെ മുഖം ഒന്ന് തുടുത്തു.....

അല്ലെങ്കിലും അവൾക്ക് അറിയാം താൻ സുന്ദരി ആണെന്ന്..... അതിന്റെ ഇച്ചിരി പവർ ഉണ്ടായെങ്കിൽ ഇപ്പോൾ എന്താ.....

"മിലി ദേ അതാ പയ്യൻ.... മോൾ ആ ചായ എടുത്ത് കൊടുത്തേ......" അച്ഛന്റെ പറച്ചിലിൽ ടേബിളിൽ കൊണ്ട് വച്ച ട്രേയിൽ നിന്ന് ഒരു ചായ എടുത്ത് മുഖം കുനിച്ചു അവൾ ആ പറഞ്ഞയാളുടെ നേർക്ക് നടന്നു.....

ആകാംഷകൊണ്ട് അവൾ തല ഉയർത്തിയിട്ടില്ല......

എങ്ങനെ ആയിരിക്കും തന്റെ ഭാവി വരൻ എന്നോർത്ത് പെണ്ണിന്റെ മനസിലേക്ക് കണ്ട് മറന്ന ഒരുപാട് സെലിബ്രേറ്റികളുടെ ചിത്രങ്ങൾ ഓടി വന്നു.......

അതേ പ്രതീക്ഷയോടെയാണ് തന്റെ നേർക്ക് നീണ്ടു വന്ന കൈകളിലേക്ക് അവൾ കൗതുകത്തോടെ നോക്കിയത്....

ഏതോ ഒരു ലക്ഷ്വറി വാച്ച് ചേർന്ന് കിടക്കുന്ന നിറയെ രോമങ്ങൾ നിറഞ്ഞ ആ കറുത്ത കൈ കണ്ട നേരം മിലിയുടെ നെഞ്ച് ഒരു നിമിഷം ഇടിക്കാൻ മറന്നു നിന്നു........

PROMO "മിലി... ദേ നിന്നെ ആ ചേട്ടൻ വിളിക്കുന്നുണ്ട്.... ചെല്ല്......." തോളിൽ തട്ടി കൊണ്ട് ലച്ചുവിന്റെ പറച്ചിൽ കേട്ടെങ്കിലും ....

   -malayalamഅതേയ് ചേട്ടാ....ആരുടെയോ വിളി കേട്ടതും പിന്തിരിഞ്ഞു നിൽക്കുകയായിരുന്നവൻ  തിരിഞ്ഞു നോക്കി..തന്റെ മുൻപിൽ നിൽക്...
07/11/2025

-malayalam
അതേയ് ചേട്ടാ....

ആരുടെയോ വിളി കേട്ടതും പിന്തിരിഞ്ഞു നിൽക്കുകയായിരുന്നവൻ തിരിഞ്ഞു നോക്കി..

തന്റെ മുൻപിൽ നിൽക്കുന്ന പെൺകുട്ടിയെ കണ്ടതും അവൻ അമ്പരന്നു..

അവളും അവനെ നോക്കി..

അവന്റെ മുഖം സംശയത്താൽ ചുളുങ്ങി.

അവളുടെ നോട്ടം ആദ്യം നോട്ടം പോയത് അവന്റെ പുരികത്തിലേക്കാണ്..

നല്ല കട്ടിയുള്ള പുരികമാണ്... അതും നല്ല കറുപ്പ് നിറത്തിൽ.. പിന്നീട് നോട്ടം പോയത് അവന്റെ സംശയം നിറഞ്ഞ കണ്ണുകളിലേക്കാണ്... ചെറിയ കണ്ണുകളാണ്.... നിറയെ കൺപീലിയും..

അവൾ അവനെ വീണ്ടും കൗതുകത്തോടെ നോക്കിയതും അവന്റെ മുഖം സംശയം കൊണ്ട് വീണ്ടും ചുളിഞ്ഞു...

ആരാ....

പെട്ടെന്ന് അവൾ അവനെ നോക്കി ചിരിച്ചുകൊണ്ട് പിന്നിൽ പിടിച്ചിരുന്ന ഒരു റോസാപ്പൂവ് അവന്റെ നേരെ നീട്ടി...

അവനൊന്ന് ഞെട്ടി...അതവൾ തിരിച്ചറിയുകയും ചെയ്തു...

അവൾ ഒരല്പം അവന്റെ അടുത്തേക്ക് നീങ്ങി നിന്നു..

ഒരു ക്രീം കളർ അനാർക്കലി ചുരിദാർ ആയിരുന്നു അവളുടെ വേഷം....

എനിക്ക് ചേട്ടനെ ഒരുപാട് ഇഷ്ടമായി... ശരിക്കും പറഞ്ഞാൽ am in love with you...

അവൾ ആ പൂവ് അവനു നേരെ നീട്ടിയതും..അതിനു മുൻപ് തന്നെ അവൻ രണ്ടടി പിന്നിലേക്ക് മാറിക്കൊണ്ട് അവളെ വിളറിയ മുഖത്തോടെ നോക്കി...അവൾ കൗതുകത്തോടെയും.

ഐ ലവ് യു ചേട്ടാ... ശരിക്കും...

അവൾ വീണ്ടും മുന്നോട്ടേക്ക് നടന്നതും അവൻ ഒന്നുകൂടി പിന്നിലേക്ക് വലിഞ്ഞു.. അവന്റെ മുഖം മാറുന്നത് അവൾ സംശയത്തോടെ നോക്കി..

അവൾ തിരിഞ്ഞുനോക്കുമ്പോൾ അവിടെ നിൽക്കുന്ന സീനിയേഴ്സ് എല്ലാം ഇങ്ങോട്ട് തന്നെ നോക്കിക്കൊണ്ട് നിൽക്കുകയാണ്...
ആ കൂടെ പൂവ് കൊടുക്കാൻ ആംഗ്യം കാണിക്കുന്നുമുണ്ട്..

അവൾ വീണ്ടും അവനെ നോക്കിയതും അവന്റെ മുഖം വല്ലാതെ മാറിയിരുന്നു... അത് കണ്ടതും അവളുടെ മുഖത്താണ് ഇപ്പോൾ സംശയം നിറഞ്ഞത്...

ഒരു പെൺകുട്ടി ഇഷ്ടം പറഞ്ഞു പൂവ് കൊടുത്തപ്പോൾ വിളറിയ മുഖം..

ഇന്റെരെസ്റ്റിംഗ്....

അവൾ മനസ്സിൽ ഓർത്തു..

അവൻ വെപ്രാളത്തോടെ ചുറ്റും നോക്കുന്നത് കണ്ടതും അവളും ചുറ്റും നോക്കി... അവൻ ആരെയൊ തേടുന്നത് പോലെയാണ് അവൾക്ക് തോന്നിയത്..

ഇനി അവന് എന്തെങ്കിലും അസ്വസ്ഥതയോ.. ബുദ്ധിമുട്ടോ ഉണ്ടോ എന്നാണ് അവൾ ആലോചിച്ചത്...

അവൾ കയ്യിലെ പൂവ് പിന്നിലേക്ക് മാറ്റിയതും അവൻ വെട്ടിത്തിരിഞ്ഞു പോയിരുന്നു...

അവളാ പോക്ക് നോക്കി നിന്നു..

അവൻ നേരെ ചെന്നത് ക്ലാസിലേക്കാണ്. ഏറ്റവും പിന്നിലെ തന്റെ സ്വന്തം സീറ്റിൽ പോയി ഇരുന്നുകൊണ്ട് അവൻ ഡെസ്ക്കിലേക്ക് തല വെച്ച് കിടന്നു.

ശരീരം നല്ലോണം വിയർത്തു പോയിരുന്നു..അവൻ പോക്കറ്റിൽ ഇരുന്ന ടവൽ വലിച്ചെടുത്ത് അങ്ങനെ കിടന്നുകൊണ്ട് തന്നെ കഴുത്തും മുഖവും അമർത്തി തുടച്ചു...

കുറച്ച് സമയം അങ്ങനെ തന്നെ ഇരുന്നശേഷമാണ് അവൻ നേരെ ഇരുന്നത്.... ബ്രേക്ക്‌ കഴിഞ്ഞ് കുട്ടികൾ ക്ലാസ്സിലേക്ക് വന്നതും അവൻ പെട്ടെന്ന് നേരെ ഇരുന്നു....

ബാക്കിയുള്ള കുട്ടികളൊക്കെ ഒരുപാട് സംസാരിച്ചും... ബഹളം വെച്ചും കളിച്ചും ചിരിച്ചുമൊക്കെയാണ് ക്ലാസ്സിലേക്ക് വരുന്നത്.. അവൻ ആരെയും നോക്കാതെ വെറുതെ മുറ്റത്തേക്ക് നോക്കിയിരുന്നു....കുറച്ചു കഴിഞ്ഞതും തോളിലൊരു തട്ട് കിട്ടി അവൻ ഞെട്ടലോടെ തിരിഞ്ഞു നോക്കി... മുൻപിൽ ചിരിച്ചുകൊണ്ടിരിക്കുന്നവനെ കണ്ടതും അവനും തിരികെ ഒന്ന് ചിരിക്കാൻ ശ്രമിച്ചു....

ശരത് സംശയത്തോടെ അവന്റെ അരികിലിരുന്നു..

എന്താടാ...എന്തുപറ്റി..

ഒന്നുമില്ല എന്നവൻ ചുമൽ കൂച്ചിയതും അവൻ വീണ്ടും സംശയത്തോടെ അവനെ നോക്കി.

എന്നോട് നുണ പറയാൻ നോക്കണ്ട കേട്ടോടാ... നിന്നെ എനിക്കറിയാം.. അതുകൊണ്ട് മര്യാദയ്ക്ക് പറഞ്ഞോ എന്താ കാര്യമെന്ന്...

ഒ.... ഒ.... ഒന്നുമില്ലടാ....

അവന്റെ വിക്കൽ കേട്ടപ്പോൾ തന്നെ ശരത്തിന്റെ സംശയം കൂടി....

എന്താടാ.... എന്തുണ്ടായി... നിന്നെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞോ അതോ എന്തെങ്കിലും പ്രശ്നം ഉണ്ടായോ. അല്ലെങ്കിൽ ഇങ്ങനെ ആകില്ലല്ലോ.. മര്യാദയ്ക്ക് പറഞ്ഞോ.. ഇല്ലെങ്കിൽ വലിയ പ്രശ്നമാക്കും ഞാൻ....

അവൻ ഒന്നും പറയാതെ ഇരുന്നതും ശരത് അവന്റെ തോളിൽ പിടിച്ചു.

സായ്....

ശരത്തിന്റെ വിളയിൽ സായ് അവന്റെ മുഖത്തേക്ക് നോക്കി.

നീ വാ....

ശരത് അവനുമായി പുറത്തേക്ക് ഇറങ്ങി..

ഇത്തിരി മുൻപുണ്ടായ കാര്യങ്ങളൊക്കെ സായ് പറഞ്ഞതും ശരത് അത്ഭുതത്തോടെ അവനെ നോക്കി നിന്നു....ചുമ്മാതല്ല ചെറുക്കൻ വിക്കിയത്..ഇവന്റെയൊരു കാര്യം...

എടാ ചിലപ്പോൾ ആ പെൺകൊച്ച് പുതിയത് ആയിരിക്കും.. അതിനെ ആരേലും റാഗ് ചെയ്തും കാണും.. നിന്നോട് വന്ന് ഇഷ്ടം പറയാനായിരിക്കും അതിന് കിട്ടിയ ടാസ്ക്..അതായിരിക്കും ആ കൊച്ച് വന്നത്. നിനക്കാ പൂവ് വാങ്ങിച്ചാൽ പോരായിരുന്നോ.. എന്തിനാ ഉടനെ പേടിച്ചത്.. എന്നിട്ടും ഇതൊന്നും നിന്റെ തലയിൽ കയറുന്നില്ലല്ലോ..

സായ് ദയനീയമായി ശരത്തിനെ നോക്കുമ്പോൾ അവന്റെ അവസ്ഥ മനസ്സിലായത് പോലെ ശരത് അവന്റെ തോളിൽ തട്ടി...

സാരമില്ലടാ...എനിക്ക് മനസ്സിലാകും നിന്നെ.. ഇനി അത് വിട്ടേക്ക്.. കാര്യമാക്കണ്ട... വെറുതെ ടെൻഷൻ അടിച്ചാൽ ഇല്ലാത്ത കുഴപ്പം കൂടി ഉണ്ടാകും....നീ വാ.. ഇപ്പോൾ മാത്യു സാറിന്റെ ക്ലാസാണ്.. അതിന് കയറിയില്ലെങ്കിൽ അയാൾ തുടങ്ങും കേൾക്കാത്ത ഇംഗ്ലീഷിൽ ചീത്ത വിളിക്കാൻ... വെറുതെ എന്തിനാ അയാളുടെ പൊട്ട ഇംഗ്ലീഷ് കേട്ട് നമ്മൾ ചിരിക്കുന്നത്... അതിലും നല്ലത് അവിടെ പോയിരിക്കുന്നതാ....

ശരത് അവനുമായി ക്ലാസ്സിലേക്ക് നടന്നു

ഇതേസമയം ക്ലാസിൽ ഒത്തുകൂടിയവർ എല്ലാവരും പരസ്പരം പരിചയപ്പെടുന്ന തിരക്കിലായിരുന്നു.

അവൾ തന്റെകയ്യിലെ റോസാപ്പൂ ബാഗിലേക്ക് വച്ചുകൊണ്ട് അടുത്തിരിക്കുന്ന കുട്ടിയെ നോക്കി.. രണ്ടാളും ഒരുപോലെ ചിരിച്ചു..

ഹായ്....എന്റെ പേര്
അനാമിക....

ഞാൻ അഞ്ചു..

പിന്നീട് രണ്ടാളും നേരത്തെ പഠിച്ച സ്കൂളും.. വീട്ടിലെ കാര്യങ്ങളുമൊക്കെ പറയുകയായിരുന്നു... അതുപോലെ മറ്റു കുട്ടികളോടും പരസ്പരം പേരൊക്കെ പറഞ്ഞു കൂട്ടായി...ഇന്നാണ് ഫസ്റ്റ് ഇയർ കുട്ടികൾക്ക് ക്ലാസ് തുടങ്ങിയത്.. അനാമികയുടെ സബ്ജെക്ട് ഫിസിക്സ്‌ ആണ്...

ഫ്രഷേഴ്‌സ് ആയതുകൊണ്ട് വലിയ പ്രശ്നം ഒന്നുമില്ലാതെ ഉച്ച ആയപ്പോഴേക്കും വിട്ടു... അനാമിക നേരെ വെളിയിലേക്ക് ഇറങ്ങി..

ബാക്കി സീനിയേഴ്സ് ആയിട്ടുള്ള എല്ലാവരും ലഞ്ച് കഴിക്കാൻ പോകുന്ന ഒരുക്കത്തിലാണ്...എന്നാലും എല്ലാവരുടെയും നോട്ടം ഫസ്റ്റ് ഇയർ കുട്ടികളിൽ പാളി വീഴുന്നുണ്ട്.. രാവിലെ റാഗ് ചെയ്തവരെ കണ്ടതും അനാമിക പെട്ടെന്ന് മുന്നോട്ടു നടക്കാൻ ശ്രമിച്ചു.. അല്ലെങ്കിൽ ഇനിയും വിളിച്ചാലോ എന്നായിരുന്നു അവളുടെ സംശയം.. അങ്ങനെ പേടി ഒന്നും ഉണ്ടായിട്ടല്ല...
പിന്നെ വേറൊരു പ്രശ്നം വേണ്ടല്ലോ എന്ന് ഓർത്തിട്ടാണ്..

എന്നാൽ അവൾ വിചാരിച്ചു തീരും മുൻപ് തന്നെ അവളെ അവർ വീണ്ടും വിളിച്ചു കഴിഞ്ഞിരുന്നു... തിരിഞ്ഞുനോക്കുമ്പോൾ അവർ കയ്യാട്ടി അവളെ അടുത്തേക്ക് വിളിച്ചു..ഇനി പോകാതെ രക്ഷയില്ല എന്നറിഞ്ഞുകൊണ്ട് അവൾ പതിയെ അവരുടെ അടുത്തേക്ക് നടന്നു.. ആൺകുട്ടികളും പെൺകുട്ടികളുമായി ഒരു അഞ്ചാറു പേര് ഉണ്ടാകും. എല്ലാവരുടെയും മുഖം കണ്ടാൽ നമ്മൾ ഏതാണ്ട് കൊലയാളിയും അവർ നമ്മുടെ ശിക്ഷ വിധിക്കാൻ നടക്കുന്നവരുമാണെന്ന് തോന്നും.. ഒരെണ്ണം പോലും ചിരിക്കില്ല.... ഇവരാണ് രാവിലെ തന്റെ കയ്യിൽ പൂവ് തന്നുവിട്ടത്. ഇപ്പോഴും അവന്റെ മുഖമാണ് മനസ്സിൽ നിറയെ..

ഒരു പെൺകുട്ടി പൂവുമായി മുന്നില്‍ ചെന്ന് ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ വിയർത്തുപോയ മുഖം...
പരിഭ്രമത്തോടെ ചുറ്റും നോക്കിയ മുഖം...

അവനെ ഓർമ്മ വന്നതും അവൾക്ക് ചെറുതായി ചിരി വന്നു... എന്നാൽ മുൻപിൽ നിന്നവരുടെ മുഖം ഓർത്തപ്പോൾ ആ ചിരി അതുപോലെ മാഞ്ഞു പോവുകയും ചെയ്തു...

ഞങ്ങൾ രാവിലെ പറഞ്ഞിട്ട് നീ അവന് പൂവ് കൊടുത്തായിരുന്നോ..

കുറെവട്ടം കൊടുക്കാൻ നോക്കി..ആ ചേട്ടൻ വാങ്ങിയില്ല.

നിന്നോട് പറഞ്ഞതല്ലേ എങ്ങനെയെങ്കിലും കൊടുക്കണമെന്ന്.

ഞാൻ കുറെ ട്രൈ ചെയ്തതാ... ആ ചേട്ടൻ വാങ്ങാത്തതിന് ഞാൻ എന്ത് ചെയ്യാനാ ചേച്ചി.

ഹ്മ്മ്.. ഇനിയും ഞങ്ങൾ പറയും... അതുപോലെ തന്നെ ചെയ്തോണം... മനസ്സിലായോ.

മനസ്സിൽ അവരെ നല്ലത് പറഞ്ഞുകൊണ്ട് പുറമേ അവൾ ഒന്ന് തലയാട്ടി.... അവളോട് പൊക്കോളാൻ പറഞ്ഞതും അവൾ തിരിഞ്ഞു നടന്നു. വണ്ടിയിലാണ് കോളേജിൽ വന്നത്...

വണ്ടി പാർക്ക് ചെയ്തിടത്ത് ചെന്നപ്പോൾ അവിടെയും ഏതൊക്കെയൊ ആണുങ്ങൾ നിൽപ്പുണ്ട്.. അവർക്കിടയിലായാണ് വണ്ടിയിരിക്കുന്നത്... അവൾ ചെന്നതും എല്ലാവരുടെയും നോട്ടം അവളുടെ മേലെയായി..

കൊള്ളാലോടാ പുതിയ ഐറ്റം.

ഫിസിക്സ് ആണെടാ... നമുക്കൊക്കെ കാണാനേ യോഗം ഉള്ളന്നാ തോന്നുന്നത്... അവന്മാർക്ക് കോൾ അടിച്ചെന്ന് പറഞ്ഞാൽ മതിയല്ലോ..

അവർ പറയുന്നതൊന്നും അവൾ കേട്ടിരുന്നില്ല... അവൾ വന്നതും അവരെല്ലാവരും അവളെ നോക്കി.

ചേട്ടാ എന്റെ വണ്ടിയാ...ഒന്ന് എടുത്തോട്ടെ പ്ലീസ്.

എന്തായാലും അവളുടെ ചോദ്യം കൊണ്ടോ അതോ അവളുടെ ഭംഗി കൊണ്ടോ അവന്മാർ പെട്ടെന്ന് തന്നെ മാറി കൊടുത്തു...അവൾ വണ്ടിയിലേക്ക് കയറി..

ഒരല്പം മുന്നോട്ട് വണ്ടി നിർത്തി ഹെൽമെറ്റ്‌ എടുക്കാൻ നേരമാണ് അവൾ വീണ്ടും സായിയെ കണ്ടത്...

അതേയ് ചേട്ടാ.... ആരുടെയോ വിളി കേട്ടതും പിന്തിരിഞ്ഞു നിൽക്കുകയായിരുന്നവൻ തിരിഞ്ഞു നോക്കി.. തന്റെ മുൻപിൽ നിൽക്കുന....

   -malayalam"ഞാൻ ഒരു ഗേ ആണ്...." ഒരുപാട് സ്വപ്നങ്ങളുമായി ദാമ്പത്യത്തിലേക്കു കടന്നു വന്ന ആ പതിനെട്ടുവയസ്സുകാരിക്ക് ആദ്യര...
07/11/2025

-malayalam
"ഞാൻ ഒരു ഗേ ആണ്...."
ഒരുപാട് സ്വപ്നങ്ങളുമായി ദാമ്പത്യത്തിലേക്കു കടന്നു വന്ന ആ പതിനെട്ടുവയസ്സുകാരിക്ക് ആദ്യരാത്രിയിൽ തന്നെ തൻറെ ഭർത്താവ് പറഞ്ഞ വാക്കുകൾ വിശ്വസിക്കാനായില്ല. തൻറെ ചെവിയിൽ ആരോ ഈയം ഉരുക്കി ഒഴിച്ച പോലെ തോന്നി അവൾക്ക്.

"ഇയാളുടെ പേര് എന്തായിരുന്നു?"

അവൻ നെറ്റിയിൽ വിരൽ കൊണ്ടുഴിഞ്ഞു കൊണ്ടു ചോദിച്ചു....

"*അനുരാധ.....*"

അവൾ ഭയത്തോടെ പറഞ്ഞു. കൈയും കാലും വിറക്കുന്നത് കൊണ്ട് അവളുടെ കയ്യിലുള്ള പാല് ഗ്ലാസിൽ നിന്നും തുളുമ്പി പോവുന്നുണ്ടായിരുന്നു.

"ഹാ... അനു. എനിക്ക് നിന്നെ ഒരിക്കലും സ്നേഹിക്കാൻ കഴിയില്ല. ഞാൻ ഒരു ഹോമോസെക്ഷ്വൽ ആണ്... ഒരു കല്യാണം പോലും വേണ്ട എന്ന് കരുതിയതാണ് ഞാൻ. പക്ഷെ എൻറെ അമ്മയുടെ ആത്മഹത്യാ ഭീഷണിക്ക് മുൻപിൽ... വേറെ വഴി ഇല്ലാതെ സമ്മതിച്ചതാണ്... നിന്നോട് എല്ലാം പറഞ്ഞാലോ എന്ന് കരുതി ഞാൻ നിന്നെ കാണാൻ ശ്രമിക്കുന്ന ഓരോ അവസരങ്ങളും അമ്മ നശിപ്പിച്ചു കളഞ്ഞു...."

അവൻ പറയുന്ന ഓരോ വാക്കുകളും കേട്ടുനിൽക്കാനല്ലാതെ മറ്റൊന്നിനും അവൾക്ക് കഴിയുമായിരുന്നില്ല. അവളുടെ ശരീരത്തിൻറെ വിറയലിൽനിന്നു അവൾ കരയുകയാണെന്ന് അവനു മനസ്സിലായി.

"താൻ കരയാതെ.... ഇപ്പൊ വന്നു കിടക്ക്. നല്ല ക്ഷീണം കാണും... താൻ പേടിക്കണ്ട. എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും തനിക്ക് ഞാൻ ഡിവോഴ്സ് നൽകിയിരിക്കും. വൈകാതെ... അതിനുശേഷം തനിക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കാം... അതിനു ആവശ്യമായ എന്തും ഞാൻ തനിക്ക് നൽകും. പണമായാലും വേറെ എന്തായാലും... ഇപ്പൊ ഇയാൾ കിടക്ക്... ഒന്നും ആലോചിച്ചു ടെൻഷൻ ആവണ്ട... പിന്നെ പേടിക്കണ്ട നല്ലൊരു ഫ്രണ്ട്‌ ആയി ഞാൻ ഉണ്ടാവും കൂടെ..."

അവളുടെ കവിളിൽ ഒന്ന് തട്ടി കൊണ്ടു അവൻ ഫോണുമായി ബാൽക്കണിയിലേക്ക് പോയി....

എന്താണ് സംഭവിക്കുന്നതെന്ന് അവൾക്കു മനസ്സിലാകുന്നുണ്ടായിരുന്നില്ല. തന്റെ തലയ്ക്കു ഭാരം കൂടിവരുന്നതുപോലെ അവൾക്കു തോന്നി. കാലുകളിലെ ബലം ക്ഷയിക്കുന്നതുപോലെ അവൾക്കു തോന്നി. അതിനെ യാഥാർഥ്യമാക്കിക്കൊണ്ട് അവൾ നിലത്തേക്ക് കുഴഞ്ഞിരുന്നു. കണ്ണുകളിൽ നിന്ന് കണ്ണീർ പ്രവാഹം പോലെ ഒഴുകുന്നുണ്ടായിരുന്നു. ബെഡിലേക്ക് തല വെച്ച് കിടന്നു. തൻറെ കഴുത്തിൽ മഹാദേവ് എന്നെഴുതിയ താലിയിൽ മുറുകെ പിടിച്ചു കൊണ്ടു അവൾ കണ്ണുകൾ അടച്ചു.

തന്റെ കഴിഞ്ഞ കാലം അവളുടെ മനസ്സിൽ ചിത്രം പോലെ തെളിഞ്ഞു കൊണ്ടിരുന്നു.

അച്ഛൻ സഞ്ജയ്‌ ഒരു കൂലി പണിക്കാരൻ ആണ്. അമ്മ സുമിത്ര. അവർ മൂന്ന് പെൺകുട്ടികൾ, മൂത്തത് അവളാണ്. അനുരാധ, രണ്ട് അനിയത്തിമാർ. ഭദ്രയും ഭൗമിയും, ഇരട്ടകൾ. ഇടത്തരം കുടുംബത്തിൽ ജനിച്ചു വളർന്നവർ. അച്ഛനും അമ്മയും ഒരു കഷ്ടതകളും നൽകാതെ, അവരെക്കൊണ്ട് കഴിയുന്ന പോലെ നന്നായി നോക്കിവളർത്തി. പണത്തിനേക്കാളും സ്വന്തം സന്തോഷങ്ങളെക്കാളും മക്കളുടെ ഇഷ്ടത്തിനും സന്തോഷത്തിനും വില നൽകിയിരുന്നു.

അനു പ്ലസ് ടു കഴിഞ്ഞിരിക്കുന്ന സമയത്താണ് ദേവേട്ടന്റെ വിവാഹാലോചന വരുന്നത്. അവളെ എവിടെയോ വെച്ച് കണ്ടിഷ്ടമായി എന്ന്. ഈ നാട്ടിലെ തന്നെ വലിയ സമ്പന്നർ. ദേവ് കൺസ്ട്രക്ഷന്റെ ഭാവി സാരഥി. പക്ഷെ ദേവേട്ടൻ ഡോക്ടർ ആണ്. ഏട്ടന്റെ അമ്മയും അനിയനും അച്ഛനും ചേർന്നാണ് കമ്പനി നോക്കുന്നത്. പഠിക്കണം എന്നൊത്തിരി ആഗ്രഹം ഉണ്ടെങ്കിലും അച്ഛന്റെയും അമ്മയുടെയും സന്തോഷം കണ്ടപ്പോൾ അവൾക്കു എതിർക്കാൻ തോന്നിയില്ല. ആ വിവാഹ ആലോചന ഇന്ന് ഇവിടെ എത്തി നിൽക്കുന്നു.

മറ്റൊരു പ്രണയമോ മറ്റോ ആയിരുന്നെങ്കിൽ ഒരു പ്രതീക്ഷ എങ്കിലും ഉണ്ടാവുമായിരുന്നു. ഇത്... തിരിച്ചു വീട്ടിലേക്ക് കയറി ചെല്ലാനും പറ്റില്ല. എന്തിനാ ഈശ്വരാ എനിക്ക് ഈ അവസ്ഥ വരുത്തിയത്... അതിനു മാത്രം എന്ത് പാപം ആണ് ഞാൻ ചെയ്തത്... കല്യാണത്തിന് മുൻപ് എന്നോടൊരു വാക്ക് പറഞ്ഞിരുന്നെങ്കിൽ� ഞാൻ ഒഴിഞ്ഞു മാറില്ലായിരുന്നോ...

എന്തൊക്കെയോ ആലോചിച്ചു അവൾ അങ്ങനെതന്നെ കിടന്നുറങ്ങി...

____________________________

"എങ്കിൽ ശെരി ചെക്കാ നീ വെക്ക്... ഓരോന്ന് ചിന്തിച്ച്‌ ടെൻഷൻ ആവണ്ട. മഹാദേവ് എന്നും അവന്റെ ആദിക്കുള്ളതാണ്...."

"മ്മ്..."

അപ്പുറത്ത് കാൾ കട്ട് ആയതും അവൻ ഫോൺ ചെവിയിൽ നിന്നെടുത്തു വാൾപേപ്പർ ആയി വെച്ചിരിക്കുന്ന ഫോട്ടോയിലേക്ക് നോക്കി.

*ആദിത്യൻ*.... എന്ന തന്റെ മാത്രം ആദി.... ഒരു കൈ കൊണ്ടു അവനെ ചേർത്ത് പിടിച്ചു മറു കൈകൊണ്ട് എടുത്ത സെൽഫി. ദേവ് അതിലേക്ക് കുറച്ചു നേരം നോക്കി നിന്നു... പിന്നീട് ആദിയുടെ മുഖത്ത് ഒന്ന് അമർത്തി ചുംബിച്ചശേഷം വാട്സാപ്പ് എടുത്തു ടൈപ്പ് ചെയ്തു...

love u

മെസ്സേജ് അയച്ചതിനു ശേഷം ചിരിയോടെ അവൻ അകത്തേക്ക് കയറി ബാലക്കണി ഡോർ അടച്ചു. തിരിഞ്ഞു നോക്കിയതും വെറും നിലത്തിരുന്നു ബെഡിലേക്ക് തല വെച്ചു കിടക്കുന്ന അനുവിനെ ആണ് കാണുന്നത്. അവനു ഹൃദയം പൊട്ടി പോവുന്നത് പോലെ തോന്നി.

അവൻ അവളുടെ അടുത്തെത്തി അവളെ ഇരുകൈകളിലും കോരി എടുത്തു ബെഡിലേക്ക് കിടത്തി...

പുതപ്പ് പുതപ്പിച്ചു കൊണ്ടു അവളുടെ മുടിയിഴകളിൽ കൂടി ഒന്ന് തലോടി.

"പാവം... കുറച്ചു പേരുടെ സ്വാർത്ഥതയിൽ ബലിയാടായ ജന്മം... അറിഞ്ഞു കൊണ്ടല്ലെങ്കിൽ കൂടി അവളുടെ ഈ അവസ്‌ഥയിൽ വലിയൊരു പങ്ക് തനിക്കും ഉണ്ട്... പക്ഷെ ആദിയെ മറന്ന്... തന്നെ കൊണ്ടു കഴിയില്ല... ആദിയെ മറന്നാലും ഒരു പെൺകുട്ടിയെ പ്രണയിക്കാൻ ഈ ജന്മം തനിക്ക് കഴിയില്ല...

അവൻ ഒരു നിമിഷം കഴിഞ്ഞ കാലം ഓർത്തു...

അമ്മയോട് എത്ര തവണ പറഞ്ഞു തന്റെ അവസ്ഥ� മകൻ ഒരു ഗേ ആണെന്ന് അറിഞ്ഞാൽ അമ്മക്ക് നാണക്കേട് ആണ്... എന്റെ വിവാഹം കഴിഞ്ഞിട്ട് വേണം അനിയൻറെ നടത്താൻ, അതിനു ശേഷം അനിയത്തി... അങ്ങനെ അമ്മയുടെ ഭീഷണിയിൽ അവസാനം അടിയറവ് പറയേണ്ടി വന്നു... പക്ഷെ ഇപ്പോൾ തോന്നുന്നു വേണ്ടായിരുന്നു എന്ന്... ഒന്നും അറിയാത്ത ഒരു പാവം പെൺകുട്ടിയുടെ ജീവിതം വെച്ച് വേണ്ടായിരുന്നു..."

അങ്ങനെ എന്തൊക്കെയോ ചിന്തിച്ചു കൊണ്ടു അടുത്തുള്ള സോഫയിൽ കിടന്ന് അവനും ഉറക്കത്തിലേക്ക് വഴുതി വീണു....

____________________________

തല വെട്ടി പൊളിയുന്ന വേദനയിലാണ് ഉറക്കത്തിൽ നിന്നെഴുന്നേറ്റത്. കുറച്ചു നേരം എടുത്തു ഇന്നലത്തെ കാര്യങ്ങളൊക്കെ ഒന്ന് ക്ലിയർ ആവാൻ. ചുറ്റും നോക്കിയപ്പോൾ ബെഡിലാണെന്ന് അവൾക്ക് മനസ്സിലായി. ദേവേട്ടൻ സോഫയിൽ കിടക്കുന്നു.

ഏട്ടൻ കൊണ്ട് വന്നു കിടത്തിയതായിരിക്കാം...

ചിന്തിച്ചു കൊണ്ടു അവളെഴുന്നേറ്റു.

സമയം 5 കഴിഞ്ഞിരുന്നു. ഫ്രഷ് അവനായി വേഗം വാഷ്റൂമിലേക്ക് പോയി. അവിടെയുള്ള കണ്ണാടിയിൽ സ്വന്തം പ്രതിബിംബം കണ്ട് അവൾ തന്നെ അത്ഭുതപെട്ടു. കരഞ്ഞ് കരഞ്ഞ് മുഖവും കണ്ണുമെല്ലാം വീർത്തിരിക്കുന്നു. അവൾ മുഖം ഒന്നമർത്തി തുടച്ചു, വെള്ളം എടുത്തു മുഖത്തേക്ക് ശക്തിയായി കുടഞ്ഞു... പല തവണ ചെയ്തപ്പോൾ കണ്ണുകൾ ഒന്ന് ശാന്തമായി. കുളിച്ചിറങ്ങിയപ്പോൾ ദേവേട്ടൻ എഴുന്നേറ്റിരിന്നു. അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ടു ദേവൻ ബാത്‌റൂമിലേക്ക് കയറി.

കണ്ണാടിയുടെ മുൻപിൽ ചെന്ന് മുടി കെട്ടുമ്പോളാണ് അവളുടെ ശ്രെദ്ധ നെറ്റിയിലെ സിന്ദൂരരേഖയിൽ പതിഞ്ഞത്. കുളിച്ചശേഷവും അതിൻറെ വളരെ നേർത്ത ഒരു അടയാളം ബാക്കിയുണ്ടായിരുന്നു. യന്ത്രികമായി അവളുടെ കൈ താലിയിൽ പിടി മുറുക്കി. കണ്ണുകൾ അവളെ വീണ്ടും ചതിച്ചു. പെയ്യാനെന്ന പോൽ ഉരുണ്ടുകൂടി നിൽക്കുന്ന നീർതുള്ളികളെ താഴേക്കു പതിക്കാൻ സമ്മതിക്കാതെ പിടിച്ചു നിർത്തി. എന്നാൽ കണ്ണാടിയിലൂടെ പുറകിൽ അവളെത്തന്നെ നോക്കി നിൽക്കുന്ന ദേവനെ കണ്ടപ്പോൾ അനുവാദം കൂടാതെ അത് പുറത്തേക്ക് ഒഴുകി. അവനു മുഖം പോലും കൊടുക്കാതെ അവൾ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി.

അവൾ പോവുന്നത് നോക്കി നിന്ന ദേവന്റെ ഉള്ളിൽ പേരറിയാത്ത ഒരു വിങ്ങൽ രൂപപ്പെട്ടു. അവളുടെ പുറകെ പോവാൻ തുടങ്ങവേ അവന്റെ ഫോൺ ബെല്ലടിച്ചു. താല്പര്യമില്ലാതെ അതിലേക്ക് നോക്കിയ അവന്റെ കണ്ണുകൾ വിടർന്നു. ഫോൺ എടുത്തതും അപ്പുറത്തു നിന്ന് ""മഹി ഏട്ടാ"" എന്ന കൊഞ്ചാലോട് കൂടിയ വിളി കാതിൽ പതിഞ്ഞു.

""ഓ....""

ഈണത്തോടെ അവൻ വിളികേട്ടു...

"ഇന്ന് പുറത്ത് പോവാം എന്ന് പറഞ്ഞില്ലേ... കൊണ്ടു പോവില്ലേ?"

"മ്മ്... പോവാല്ലോ... എന്റെ ആദിക്ക് പോവേണ്ട സ്ഥലത്തെല്ലാം കൊണ്ടു പോവാം... നീ ഒരു പത്തുമണി ആവുമ്പോൾ റെഡി ആയി നിൽക്ക്...."

"മ്മ്... I love you ഉമ്മ"

"Love u too...."

ചിരിച്ചു കൊണ്ട് ഫോൺ വെച്ച് തിരിഞ്ഞതും പുറകിൽ നിൽക്കുന്ന അനുവിനെ കണ്ട് അവൻ ഒന്ന് അമ്പരന്നു. അവൾ ചായ ടേബിളിൽ വെച്ച്കൊണ്ടു ഒന്നും മിണ്ടാതെ പുറത്തേക്ക് ഇറങ്ങി.

പുറത്തിറങ്ങിയതും പിടിച്ചു വെച്ച കണ്ണീർ പുറത്തേക്ക് വന്നിരുന്നു.

അവൾ കൈകൊണ്ടു വായ മൂടി വെച്ചു കരഞ്ഞു. തന്റെ തോളിൽ ഒരു കൈത്തലം പതിഞ്ഞതും അവൾ വെപ്രാളപ്പെട്ട് കണ്ണീർ തുടച്ചു നീക്കി. പുറകോട്ട് നോക്കി. പുറകിൽ ദേവു നിൽക്കുന്നു. ദേവേട്ടന്റെ അനിയത്തി *ദേവിക*...
ദേവുവിനെ കണ്ടതും അവൾ ഒന്ന് ചിരിക്കാൻ ശ്രമിച്ചു.
"ഏട്ടൻ എല്ലാം പറഞ്ഞല്ലേ?"
അവളുടെ ചോദ്യം കേട്ടതും അനു കരഞ്ഞു കൊണ്ടു ആ തോളിലേക്ക് വീണു.
ദേവു അനുവിനെ ചേർത്ത് പിടിച്ചു തൻറെ മുറിയിലേക്ക് നടന്നു. അനുവിനെ ബെഡിൽ പിടിച്ചിരുത്തി ഒരു ഗ്ലാസ്‌ വെള്ളം കൊടുത്തു.
"കുടിക്ക്..."
അവൾ പറഞ്ഞതും മനസ്സില്ലാ മനസ്സോടെ അത് വാങ്ങി കുടിച്ചു.
"എന്ത് പറഞ്ഞാണ് ഞാൻ ഏടത്തിയെ സമാധാനിപ്പിക്കുക..."
അനുവിന്റെ കണ്ണീർ തുടച്ചു കൊണ്ട് അവൾ ചോദിച്ചു.
അനു തിരിച്ചു അവൾക്ക് കണ്ണീരിൽ കുതിർന്ന ഒരു പുഞ്ചിരി സമ്മാനിച്ചു.
"ഇന്ന് നൽകുന്ന സമാധാന വാക്കുകളെക്കാൾ ഉപകാരം ഉണ്ടായേനെ എന്റെ കഴുത്തിൽ ഇത് വീഴുന്നതിനു തൊട്ട് മുൻപ് ഈ കാര്യം പറഞ്ഞിരുന്നെങ്കിൽ...."
അനു താലി കയ്യിലെടുത്തു ദേവുവിനെ നോക്കി പറഞ്ഞു. അതിന് അവൾ ദയനീയമായി പാറുവിനെ നോക്കി.
"സത്യമായും എനിക്ക് ഇന്നലെ വരെ അറിയില്ലായിരുന്നു ഒന്നും. ഇന്നലെ അമ്മ ഏട്ടനോട് എന്തിനോ ദേഷ്യപ്പെടുന്നത് കണ്ട് അവിടെ ചെന്നപ്പോഴാണ് അറിയുന്നത്. ആരോടെങ്കിലും പറഞ്ഞാൽ കൊന്ന് കളയും എന്ന അമ്മയുടെ ഭീഷണിയും, നാട്ടുകാർ അറിഞ്ഞാലുള്ള ഏട്ടന്റെ അവസ്ഥയും, എല്ലാം കൂടി ആലോചിച്ചപ്പോൾ എന്താ ചെയ്യണ്ടത് എന്നറിയാത്ത ഒരു മാനസികാവസ്ഥയിൽ ആയിപ്പോയി..."
ദേവു കുറ്റസമ്മതമെന്നോണം പറഞ്ഞു.
"സാരമില്ല മോളെ... എന്റെ വിധി ഇതായിരിക്കും... വിധിയെ മറികടക്കാൻ നമുക്ക് കഴിയില്ലല്ലോ.."
അനു ഒരു വാടിയ പുഞ്ചിരിയോടെ പറഞ്ഞു.
"എന്റെ ഏട്ടനെ ശപിക്കരുത്, വെറുക്കരുത്..."
കൈകൂപ്പി കൊണ്ടു ദേവു പറഞ്ഞു.

അവളുടെ കൈകൾ താഴ്ത്തി കൊണ്ടു വേണ്ട എന്നർത്ഥത്തിൽ അനു തലയാട്ടി. കുറച്ചു നേരം അവൾ ദേവുവിന്റെ കൂടെ ഇരുന്നു. അവൾ പലതും സംസാരിച്ചു അനുവിന്റെ മൂഡ് മാറ്റാൻ ശ്രമിച്ചു കൊണ്ടിരുന്നു. കുറച്ചൊക്കെ അതിൽ അവൾ വിജയിച്ചു. കുറച്ചു കഴിഞ്ഞു ദേവു അനുവുമായി താഴെ ഭക്ഷണം കഴിക്കാൻ പോയി. കഴിക്കുമ്പോഴും അവൾ ദേവുവിന്റെ കൂടെയാണ്‌ ഇരുന്നത്. നേരെ മുൻപിൽ ആയിരുന്നു ദേവേട്ടൻ ഇരുന്നത്. കൃഷണ ദേവ് എന്ന അവൻറെ അനിയനും ഉണ്ടായിരുന്നു കൂടെ. അച്ഛൻ മാധവ് ദേവും അമ്മ സീതാലക്ഷ്മിയും അവരവരുടെ സ്‌ഥാനത്തിരുന്നിരുന്നു. അവർ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു. ബാക്കി എല്ലാവരും ഇന്നലെ തന്നെ തിരികെ പോയിരുന്നു.

"ദേവ് നീ ഇന്ന് അനുവിനെയും കൊണ്ടു അവളുടെ വീട്ടിലേക്ക് പോയി വരണം..."
സീത പറഞ്ഞത് കേട്ട് അവൻ ഞെട്ടി...
"അത് ഇന്ന് പറ്റില്ലമ്മേ..."
"എന്ത് കൊണ്ട് ?"
സീതാലക്ഷ്മി രൂകഷമായി ചോദിച്ചു.
"എനിക്ക് വേറൊരു ഇടം വരെ പോവാനുണ്ട്..." ദേവ് മറുപടി നൽകി.
"അതെന്തായാലും മാറ്റി വെച്ചോളൂ. ഇന്ന് അവിടെ പോയി വരണം. അതൊരു ചടങ്ങാണ്.... രണ്ട് പേരും വസ്ത്രം മാറി ക്ഷേത്രത്തിലേക്ക് പോയശേഷം നേരെ ഇവളുടെ വീട്ടിലേക്ക് പൊയ്ക്കോളൂ. ഇന്ന് അവിടെ തങ്ങിയ ശേഷം നാളെ വന്നാൽ മതി...."
അത് കേട്ട് അനുവിന്റെ മുഖം സന്തോഷത്തോടെ വിടർന്നെങ്കിലും ദേവന്റെ മുഖം ഇരുണ്ടു.
ആദിയോട് ഇന്ന് പുറത്ത് പോവാം എന്ന് പറഞ്ഞതാ... ഛെ... ഇനി എന്ത് ചെയ്യും...
അവൻ ഒന്ന് ചിന്തിച്ച ശേഷം അവളെ നോക്കി കണ്ണുകൊണ്ട് മുകളിലേക്ക് വരാൻ ആംഗ്യം കാണിച്ചു. ഭക്ഷണം മതിയാക്കി എഴുന്നേറ്റു.
അവളും കഴിക്കുന്നത് നിർത്തി എഴുന്നേറ്റു.
വിറക്കുന്ന കാലടികളോടെ മുറിയിലേക്ക് നടന്നു.
ഈശ്വരാ എന്തിനായിരിക്കും വിളിച്ചത്... ഇന്ന് പുറത്തേങ്ങോ പോവണം എന്ന് ആരോടോ ഫോണിൽ പറയുന്നത് കേട്ടിരുന്നു...
എന്തെല്ലാമോ ചിന്തിച്ചു അവൾ മുറിയിലേക്ക് കാലെടുത്തു വെച്ചു.
അവളെ കണ്ടതും സോഫയിൽ ഇരുന്ന ദേവ് അവളെ അടുത്തേക്ക് വിളിച്ചു.
"വളച്ചു കെട്ടാതെ കാര്യം പറയാം.... എനിക്ക് ഇന്ന് ആദിയുമായി പുറത്ത് പോണം... അവന്റെ ആഗ്രഹം ആണ്... എനിക്ക് പറ്റില്ലെന്ന് പറയാൻ കഴിയില്ല... ബികോസ് ഹി ഈസ്‌ മൈ ലൈഫ്... അവനുമായി എനിക്ക് പോവണമെങ്കിൽ നീ ഈ പോക്ക് മുടക്കണം..."
പരുഷമായി അത്രെയും പറഞ്ഞുകൊണ്ട് അവൻ ഫോണുമായി ബാൽക്കണിയിലേക്ക് നടന്നു. അല്പം നേരം കഴിഞ്ഞ് അമ്മയുടെ ദേവാ എന്നുള്ള ശബ്ദം കേട്ട് അവൻ താഴേക്ക് ഇറങ്ങി. ഹാളിൽ സോഫയിൽ ഇരിക്കുന്ന അമ്മയേയും അമ്മക്കടുത്ത് നിൽക്കുന്ന അനുവിനെയും നോക്കി. അവൻ അമ്മക്കടുത്ത് വന്നു.
"എന്താ അമ്മേ?"
അവൻ ചോദിച്ചതിന് കത്തുന്ന ഒരു നോട്ടമായിരുന്നു മറുപടി.
"ഞാൻ ഇറങ്ങുന്നു... പുറകെ തന്നെ നിങ്ങളും. നാളെ രാവിലെ അവിടെ നിന്ന് തിരിച്ചു വന്നാൽ മതി... ഇത് എന്റെ കല്പന ആണ്... അനുസരിക്കാൻ പറ്റുമെങ്കിൽ ചെയ്യുക ഇല്ലെങ്കിൽ കൊന്ന് കളയും, നിന്നെ അല്ല "
അവർ ഒരു പുച്ഛത്തോടെ പറഞ്ഞു.
" അമ്മേ" അവൻ ദേഷ്യത്തോടെ വിളിച്ചു.
"ശബ്ദം ഉയരണ്ട... ഞാൻ പറഞ്ഞത് ചെയ്യുക... പിന്നെ ഇതിന്റെ പേരിൽ അവളെ ഒന്നും ചെയ്യണ്ട.... അവൾ ഒന്നും പറഞ്ഞിട്ടില്ല.... എൻറെ മകനെ എനിക്ക് അറിയാല്ലോ.."
അത്രെയും പറഞ്ഞ അവർ എഴുന്നേറ്റു നടന്നു....
"പറഞ്ഞത് മറക്കണ്ട...."
അവനെ ഒന്ന് കൂടി ഓർമിപ്പിച്ചു കൊണ്ടു അവർ കാറിൽ കയറി പോയി.
ഒന്നും മിണ്ടാതെ ദേഷ്യത്തോടെ ദേവ് മുകളിലേക്ക് പോയി. പുറകെ വിറക്കുന്ന കാലടിയുമായി അനുവും. മുറിക്കകത്തു കയറിയതും കലി തുള്ളി നിൽക്കുന്ന ദേവിനെയാണ് അവൾ കണ്ടത്.
നീ എന്താ അമ്മയോട് പറഞ്ഞത്? അവൻ ചോദിച്ചു...
അത്, ദേവേട്ടാ... ഞാൻ... അവൾ വിറക്കാൻ തുടങ്ങി.
ചോദിച്ചത് കേട്ടില്ലേ... എന്താ നീ അമ്മയോട് പറഞ്ഞതെന്ന്?
അവൾ എന്തൊക്കെയോ പറയാൻ ശ്രെമിക്കുന്നുണ്ടെങ്കിലും ശബ്ദം പുറത്തു വരുന്നുണ്ടായിരുന്നില്ല.
എല്ലാം നിന്നോട് ഞാൻ ഇന്നലെ പറഞ്ഞതല്ലേ? എനിക്ക് ഈ ജന്മത്തിൽ നിന്നെ ഭാര്യയായി കാണാൻ കഴിയില്ല. അതറിഞ്ഞിട്ടും നീയും അവരുടെ കൂടെ കൂടുന്നോ? നമ്മൾ തമ്മിലുള്ള ബന്ധം വെറുമൊരു താലിച്ചരടിന്റെ മാത്രമാണ്. മനസ്സുകൊണ്ട് അംഗീകരിക്കാതെ എന്ത് ചടങ്ങു നടത്തിയിട്ടെന്തിനാ?
ഇനി അതല്ലാ, ഇതൊരു അവകാശമായി കണ്ട് എന്നെ എങ്ങിനെയെങ്കിലും വശപ്പെടുത്തി എടുക്കാം എന്നാണോ നീ കരുതുന്നത്? ആണെങ്കിൽ അതങ്ങു മറന്നേക്ക്. ദേവിന്റെ ഈ ജന്മം അത് ആദിക്ക് വേണ്ടി മാത്രമുള്ളതാണ്. ഡോക്ടർ ആയ ഭർത്താവും വലിയ വീടും ആസ്‌തിയും ഒക്കെ കണ്ട് കണ്ണ് മഞ്ഞളിച്ചുകാണും. പതിനെട്ടാം വയസ്സിൽ പഠിക്കാൻ പോകാതെ കല്യാണത്തിന് സമ്മതിച്ചപ്പോൾ തന്നെ ഞാൻ ഓർക്കണമായിരുന്നു ലക്‌ഷ്യം മറ്റു പലതും ആവാം എന്ന്.
ദേവിന്റെ ഓരോ ആരോപണങ്ങളും അനുവിന്റെ നെഞ്ചിൽ കത്തി കുത്തിയിറക്കുന്ന വേദന ഉണ്ടാക്കി.
ദേവേട്ടാ... ഞാൻ പറയുന്നത്... അമ്മ ശഠിച്ചപ്പോൾ... എനിക്ക് പറ്റില്ലാന്ന് പറയാൻ... ഞാൻ ചോദിച്ചതാണ്... പക്ഷെ അമ്മ... ഞാൻ അറിഞ്ഞോണ്ടല്ലലോ ഒന്നും നടന്നത്... നടക്കുന്നത്.... എന്തിനാ എന്നോട് ഇങ്ങനെയൊക്കെ പറയുന്നത്... ഇത് ശെരിയല്ല...
അവളുടെ വാക്കുകളിൽ നിസ്സഹായത നിറഞ്ഞുനിന്നിരുന്നു. അവളുടെ മറുപടി കേട്ടപ്പോൾ ദേവിന് ദേഷ്യം കൂടി വന്നു.
ഓഹോ അപ്പോൾ നീ കുറ്റമാരോപിക്കാനും തുടങ്ങി അല്ലെ. എല്ലാം ഞാൻ കാരണം ആണന്നല്ലേ ഇപ്പോൾ പറഞ്ഞതിന്റെ അർദ്ധം. എവിടുന്നു കിട്ടുന്നു നിനക്ക് ഇത്ര ധൈര്യം. എന്നെ ശെരിതെറ്റുകൾ എന്തെന്ന് പഠിപ്പിക്കുന്നു. വന്നുകേറി രണ്ടു ദിവസമായില്ല... നീ എന്ത് കൈവിഷം തന്നാലും ദേവിന്റെ മനസ്സ് മാറില്ല. വീട്ടിൽ നിന്ന് പഠിപ്പിച്ചു വിട്ടത് ഇതൊക്കെ ആവും അല്ലേ?
ദേവേട്ടാ... അനുവിന്റെ ശബ്ദം അറിയാതെ ഒന്നുയർന്നു. എന്തിനാ വെറുതെ എന്റെ വീട്ടുകാരെ ഇതിനിടയിലേക്കു...
അവളതു പറഞ്ഞു കഴിയുന്നതിനു മുന്നേ അവന്റെ കരം അവളുടെ കവിളിൽ പതിച്ചിരുന്നു...

"ഞാൻ ഒരു ഗേ ആണ്...." ഒരുപാട് സ്വപ്നങ്ങളുമായി ദാമ്പത്യത്തിലേക്കു കടന്നു വന്ന ആ പതിനെട്ടുവയസ്സുകാരിക്ക് ആദ്യരാത്ര....

   -malayalamഅവളുടെ കൈകളിലേക്ക് പാൽ ഗ്ലാസ്‌ നൽകുമ്പോൾ ആ അമ്മയുടെ മുഖത്ത് നേരിയ സങ്കടം നിറഞ്ഞിരുന്നു… അത് കണ്ടപ്പോൾ  അവളി...
07/11/2025

-malayalam
അവളുടെ കൈകളിലേക്ക് പാൽ ഗ്ലാസ്‌ നൽകുമ്പോൾ ആ അമ്മയുടെ മുഖത്ത് നേരിയ സങ്കടം നിറഞ്ഞിരുന്നു… അത് കണ്ടപ്പോൾ അവളിൽ ഭയം മൂടി...

"മോൾ ചെല്ല് ".. ആ സ്ത്രീ പറഞ്ഞു. അവൾ ദയനീയമായി ഒന്ന് നോക്കി നിന്നതേ ഉള്ളൂ.. പാൽ ഗ്ലാസുമായി പടികൾ കയറുമ്പോൾ അവളുടെ ഹൃദയം ഉച്ചത്തിൽ മിടിച്ചു....

"ഈശ്വരാ പരീക്ഷിക്കല്ലേ.." കലങ്ങിയ കണ്ണുകൾ ഇറുക്കിയടച്ച് ഡോർ തുറക്കാൻ നിന്നതും അവൻ പിന്നിൽ നിന്ന് വന്ന് അവളെ വയറിൽ ചുറ്റി പിടിച്ച് ചുമരിൽ തട്ടി നിർത്തി.. അവനെ കണ്ടപ്പോൾ അവളുടെ കണ്ണുകൾ വിടർന്നു.. എങ്കിലും മനസ്സ് അസ്വസ്ഥമായിരുന്നു...

"എനിക്ക് പേടിയാ ദേവ് "അവളുടെ ശബ്ദം ഇടറി...

"പേടിക്കണ്ടാ വൈച്ചു.. ഒരു മുറിക്കിപ്പുറത്തു നിനക്ക് ഞാനില്ലേ!!? "അവന്റെ കൈകൾ അവളുടെ കവിളിൽ തലോടി..

"ഒരു മുറിക്കിപ്പുറം..” അവൾ പുച്ഛത്തോടെ പറഞ്ഞു. “ഹ്ഹ്,, അതല്ലല്ലോ ദേവ് നമ്മൾ ആഗ്രഹിച്ചത്! "അവനെ ഉറ്റുനോക്കിയവൾ ചോദിച്ചു..

"നമ്മള് ആഗ്രഹിച്ച പോലെ ജീവിക്കാൻ ഒരു താലി ചരട് വേണമെന്നില്ലെടി... നീ ഇപ്പൊ ചെല്ല്... അച്ഛനും അമ്മയും ഉറങ്ങിക്കഴിഞ്ഞാൽ എന്റെ മുറിയിലേക്ക് വന്നാൽ മതി " അവൻ അവളുടെ മുർദ്ധാവിൽ തലോടി...

"പക്ഷെ അ.. അയാളോ?? "അവളുടെ ശബ്ദം വിറച്ചു..

"അവന്റെ മെഡിസിൻ ബോക്സിൽ സിറിഞ്ച് വല്ലതും കാണും.. അതങ്ങ് കുത്തിയാൽ പിന്നെ നാളെ രാവിലെ അവൻ എണീക്കു.. "ദേവ് പറഞ്ഞത് കേട്ടവൾ തലയാട്ടി... അവനെ നോക്കി അവൾ ആശ്വാസത്തോടെ പുഞ്ചിരിച്ചുകൊണ്ട് അവൾ മുറിയിലേക്ക് കയറി…

ഡോർ ലോക്ക് ചെയ്യാതെ അവൾ ബെഡിന്റെ മൂലയിൽ ചമ്രം പടിഞ്ഞു ഇരിക്കുന്നവനെ നോക്കി....

ഒരുമാത്ര അവളിലെ പേടി തിരികെ ഉയർന്നു.. താടിയും മുടിയും നീട്ടിവരുത്തിയ ഒരു രൂപം... പക്ഷെ പതിവിലും ഒതുക്കമുണ്ടെന്ന് തോന്നി അവൾക്ക് ....

"വാവേ "അവന്റെ വിളി കേട്ടതും അവൾ ചിന്തകളിൽ നിന്ന് ഞെട്ടിയുണർന്നു.... ചിരിക്കുന്നുണ്ടോ?... ഉണ്ടാവും... താടിയുടെയും മീശയുടെ ഇടയിൽ അയാളുടെ ചുണ്ടുകൾ കാണാൻ പ്രയാസം ഉള്ളത്പോലെ...

"എനിക്ക് പാൽ വേണം വാവേ.. താ "കൈകൾ നീട്ടി തന്റെ കയ്യിലെ പാല് ചോദിക്കുന്നവനെ കണ്ടപ്പോൾ അവളിൽ ഭയം ഉരുണ്ടു കൂടി....

അടുത്തേക്ക് ചെന്നാൽ തന്നെയെന്തെങ്കിലും ചെയ്യുമോ??... ഞാൻ വരില്ല... ഭ്രാന്താനാ... എന്നെ തല്ലാനും കൊല്ലാനും മടിക്കില്ല... ഞാൻ പോകില്ലാ... അവൾ ഭയംകൊണ്ട് മനസ്സിൽ കരഞ്ഞു...

"എനിക്ക് പാൽ താടി വാവേ..! "ശബ്ദത്തിൽ ഇച്ചിരി കടുപ്പം ഉയർന്നു.... "അല്ലേൽ ഞാൻ അങ്ങോട്ട് വരുവേ "

"വേണ്ടാ!! "..ചമ്രം പടിഞ്ഞിരുന്ന കാലുകൾ നിവർത്താൻ തുടങ്ങിയതും അവൾ പെട്ടെന്ന് പറഞ്ഞു....."ഞാ.. ഞാൻ തരാ "സാരി തുമ്പ് കൊണ്ട് നെറ്റിയിലെ വിയർപ്പ് തുടച്ച് അവൾ അവനടുത്തേക്ക് നടന്നു… അവനിൽ നിന്ന് അകലം പാലിച്ചുകൊണ്ടവൾ കൈകൾ മാത്രം നീട്ടി..

പാൽ ഗ്ലാസിൽ പിടിക്കാൻ തുനിഞ്ഞവൻ അവളുടെ കയ്യില് പിടിത്തമിട്ടതും അവളുടെ കയ്യിലെ ഗ്ലാസ്‌ ബെഡിൽ വീണു.!! ഒന്ന് നിലവിളിക്കാൻ പോലും ആവുംമുമ്പ് അവൾ അയാളുടെ ബലിഷ്ഠമായ കൈകൾക്കുള്ളിൽ കുരുങ്ങിയിരുന്നു...

"കരയണ്ടാട്ടോ... ഞാനില്ലേ "ഒരു കൈ കൊണ്ട് അവളുടെ വായ അമർത്തി മറ്റേകൈക്കൊണ്ട് അവളെ ചുറ്റിപ്പിടിച്ച് കൊണ്ട് അവൻ അവളുടെ ചെവിയിൽ പറഞ്ഞു.. അവളുടെ കവിളിലൂടെ കണ്ണീർ ഒഴുകി... അവനിൽ നിന്ന് കുതറാൻ ശ്രമിച്ചെങ്കിലും ഫലിച്ചില്ല...

കരയാൻ പോലും ശബ്ദം വരാതെ ക്ഷീണിതയായവൾ അവന്റെ കൈക്കുള്ളിൽ നിന്ന് കണ്ണീർ പൊഴിച്ചു .... അപ്പോഴാണ് ദേവ് പറഞ്ഞത് മനസ്സിൽ തെളിഞ്ഞത്... സിറിഞ്ചു!!! ... കണ്ണുകൾ കൊണ്ടവൾ ചുറ്റും പരതി... ബെഡ്‌ഡിനു മുട്ടിയുള്ള ടേബിളിലെ ബോക്സ്‌ കണ്ടതും അവൾ കണ്ണുകൾ തുടച്ചുകൊണ്ട് അവന്റെ കൈകൾ എടുത്തു മാറ്റാൻ ശ്രേമിച്ചു...

"ഞാൻ മാറ്റില്ല.. നീ കരയും... "വായിൽ പൊതിഞ്ഞു പിടിച്ച കൈകൾ മാറ്റാൻ ശ്രമിച്ചതും അയാൾ പറഞ്ഞത് കേട്ട് അവൾ ശക്തിയോടെ കൈകൾ മാറ്റി.. ഉടനെ അവന്റെ നീട്ടി വളർത്തിയ നഖം അവളുടെ നഗ്നമായ വയറിൽ അമർന്നു.. വേദന തോന്നിയെങ്കിലും അവന്റെ കൈക്കുള്ളിൽ നിന്ന് രക്ഷപ്പെടണം എന്ന് അവൾ ഉറപ്പിച്ചു.....

"എനിക്ക് വെള്ളം... വേണം "അവൾ മെല്ലെ പറഞ്ഞു...

"വാവക്ക് വെള്ളം വേണോ??!... ഞാൻ.. ഞാൻ തരാലോ! "അവന് അവളിലെ പിടിത്തം അയഞ്ഞുകൊണ്ട് പറഞ്ഞതും അവൾ കുതറിക്കൊണ്ട് ബോക്സിൽ മരുന്ന് നിറച്ചുവെച്ച സിറിഞ്ചു എടുത്ത് അവന്റെ കൈകളിൽ കുത്തിയിറക്കി!!.....

"ആഹ്!!! "പെട്ടെന്നുള്ള വെപ്രാളത്തിലും പേടിയിലും സിറിഞ്ചു കുത്തിയിറക്കിയപ്പോൾ അവൻ അലറി.... സിറിഞ്ജ് കുത്തിയിടം ചോര പൊടിഞ്ഞു കൊണ്ടവൻ ബെഡിലേക്ക് തളർന്നു വീണു.. അപ്പോൾ അവൾ അവന്റെ നഖം പതിഞ്ഞ വയറിന്മേൽ തടവുകയായിരുന്നു...

"അമ്മേ... വേദനിക്കുന്നമ്മേ "ബോധമില്ലാത്ത അവസ്ഥയിൽ അവന് പുലമ്പിക്കൊണ്ടിരുന്നു...

"എനിക്കും ഉണ്ടെടോ.. എനിക്കും വേദനയുണ്ട്... എന്റെ ഈ മനസ്സ് പിടഞ്ഞു മരിക്കുകയാ... നിങ്ങളെ പോലെ ഒരു ഭ്രാന്തന്റെ കൂടെ ഞാൻ..!!. എനിക്ക് പേടിയാ നിങ്ങളെ.!!..."

പുലമ്പിക്കൊണ്ടിരിക്കുന്നവനെ നോക്കി വൈശാലി കരച്ചിലോടെ വിളിച്ചു പറഞ്ഞു..... കണ്ണുകൾ അമർത്തി തുടച്ചവൾ ഡോർ തുറന്നു... ലൈറ്റ് എല്ലാം ഓഫ്‌ ചെയ്തു എല്ലാവരും കിടന്നെന്ന് അറിഞ്ഞതും അവളുടെ മനസ്സ് വീണ്ടും നൊന്തു...

"ഒരു ഭ്രാന്തന്റെ കൂടെ എന്നെ വിട്ടിട്ട് എല്ലാവരും സുഖമായി ഉറങ്ങുവാ..."വേദനയോടെ ഓരോന്നോർത്തുകൊണ്ടിരുന്ന അവളുടെ ചുണ്ടിൽ പെട്ടെന്ന് ഒരു മന്ദഹാസം വിടർന്നു . അവൾ വേഗം തൊട്ടടുത്തുള്ള മുറിയുടെ ഡോർ തട്ടി..കാത്തിരുന്ന പോലെ അവൻ ഡോർ തുറന്നിരുന്നു… അവൾ ഒരുനിമിഷം കൊണ്ട് അവനെ ചുറ്റി വരിഞ്ഞു.... അവന്റെ നെഞ്ചം അവളുടെ കണ്മഷി പടർന്ന കണ്ണീർ ഒഴുകി....

"എനിക്ക് പറ്റില്ല ദേവ്.. അയാളെന്നെ വേദനിപ്പിക്കുന്നു.. എനിക്ക് പേടിയാ... നമുക്ക് പോകാം. എങ്ങോട്ടെങ്കിലും പോകാം... ഇനിയും അയാൾക്കൊപ്പം കഴിഞ്ഞാൽ അയാൾ എന്നെ കൊല്ലും "അവൾ അലറി കരഞ്ഞു.. അവളുടെ ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ ഡോർ അടച്ചുകൊണ്ട് അവളെ പുണർന്ന് അവൻ അവളെ അകത്തേക്ക് കയറ്റി...

"സാരമില്ലെടി... ഭ്രാന്തൻ ആയത് കൊണ്ട് തന്നെ നിനക്ക് എല്ലാവരുടെയും സഹതാപം ഉണ്ടാകും... അതുകൊണ്ട് എന്ത് ചെയ്താലും നിനക്ക് പേടിക്കാനൊന്നുമില്ല... പിന്നെ നിനക്ക് ഞാനില്ലേ "അവളുടെ പുറത്ത് കൈകൾ ഇഴച്ചുകൊണ്ട് അവൻ പറഞ്ഞത് കേട്ട് അവൾ അവനിൽ കുതറി മാറി...

"എന്താ ദേവ് നീ ഈ പറയുന്നേ... ആരുടേയും സഹതാപത്തിൽ എനിക്ക് കഴിയേണ്ടാ... എനിക്ക് അയാളുടെ കൂടെയും കഴിയേണ്ടാ... കണ്ടോ... അയാൾ ചെയ്തു വെച്ചത് കണ്ടോ "വയറിൽ നിന്ന് സാരി ലേശം മാറ്റിയവൾ അയാളുടെ നഖം പതിഞ്ഞിയിടം കാണിച്ച് അവനോട് ചോദിച്ചു...

"ഇനിയും അയാൾക്കടുത്ത് ചെന്നാൽ ഇത് പോലെ ഇനിയും നോവിക്കും... എനിക്ക് വേദനിക്കണ്ടാ ദേവ്... മനസ് തന്നെ മുറിഞ്ഞു കിടക്കാ... ഇനി ഈ ശരീരവും കൂടി വേദനിക്കാൻ എനിക്ക് വയ്യ"നിറഞ്ഞ കണ്ണുകളോടെ അവൾ പറഞ്ഞപ്പോൾ അവന്റെ കണ്ണുകൾ അവളുടെ ഇടുപ്പിന്മേൽ ആയിരുന്നു...

"വേണ്ടാ ദേവ്... ഞാൻ ഞാൻ തളർന്നിരിക്കാ... ഒന്ന് ഉറങ്ങിയിട്ട് ദിവസങ്ങൾ ആയി... എനിക്ക് ഉറങ്ങണം "

അവളുടെ ഇടുപ്പിന്മേൽ കൈപതിപ്പിക്കാൻ നിന്നവന്റെ കൈ തട്ടിയെറിഞ്ഞുകൊണ്ടു അവൾ പറഞ്ഞു....

"എത്രയും പെട്ടെന്ന് അയാളുടെ ഈ താലി പൊട്ടിച്ചു.. നിന്റെ താലി എനിക്ക് ചാർത്തണം ദേവ്... അല്ലാതെ ഒളിച്ചും പാത്തും ഈ മുറിയിൽ കയറി മറ്റൊരു പേരുദോഷം കൂടി കേൾക്കാൻ വയ്യ എനിക്ക് ".. അവനെ നോക്കി കണ്ണ് നിറച്ചു പറഞ്ഞുകൊണ്ടവൾ ബെഡിൽ കിടന്നു...

അവൾക്ക് ടുത്തു ഇപ്പൊ ചെന്നാൽ ശെരിയാകില്ലെന്ന് തോന്നി.... അവളെ ഒന്ന് നോക്കിയവൻ പുറത്തേക്ക് നടന്നു... അവന് പോയതറിഞ്ഞു അവളുടെ കണ്ണുകൾ പെയ്തിറങ്ങി...

------------------------------------------

" വേണ്ട ദേവ്... ആദ്യം എന്റെ വീട്ടിൽ വന്നൊന്ന് ചോദിക്ക് നീ... എന്നിട്ട് നിന്റെ വീട്ടിൽ പോകാടാ "അവന്റെ കൈകളിൽ കോർത്തവൾ പറഞ്ഞത് കേട്ട് അവൻ അവളെ ഒന്ന് തറപ്പിച്ചു നോക്കി...

"ഞാൻ വന്ന് ചോദിക്കും വൈശാലി ... നിനക്കെന്നെ വിശ്വാസം ഇല്ലേ? "അവന് അവളുടെ കൈകൾ കുടഞ്ഞു ചോദിച്ചു..

"അതല്ലടാ... എനിക്കെന്തോ "

"നിനക്കെന്താ വൈച്ചു?? കെട്ടുന്നതിനു മുന്നേ എന്റെ വീട് ഒന്ന് കാണിച്ചു തരാൻ അല്ലെ..?. ഫ്രെണ്ട്സ് എല്ലാം അവരുടെ പാർട്ണറുമായി അവരുടെ വീട്ടിൽ പോകും.. നീ മാത്രമെന്താ ഞാൻ വിളിച്ചിട്ട് വരാത്തത്? " അവൻ അവളെ നോക്കി പരാതി കെട്ട് അഴിച്ചുതുടങ്ങിയതും അവൾ അവനൊപ്പം കാറിൽ കയറിയിരുന്നു...

അവന്റെ വാശിക്ക് മുന്നിൽ പിടിച്ചുനിൽകാനാവില്ലെന്ന് അവൾക്ക് കറിയാമായിരുന്നു..

താലി....🥀 അവളുടെ കൈകളിലേക്ക് പാൽ ഗ്ലാസ്‌ നൽകുമ്പോൾ ആ അമ്മയുടെ മുഖത്ത് നേരിയ സങ്കടം നിറഞ്ഞിരുന്നു… അത് കണ്ടപ്പോൾ...

Address

Nasadiya Technologies Private Limited, Sona Towers, 4th Floor, No. 2, 26, 27 And 3, Krishna Nagar Industrial Area, Hosur Main Road
Bangalore
560029

Alerts

Be the first to know and let us send you an email when Pratilipi Malayalam - പ്രതിലിപി മലയാളം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Pratilipi Malayalam - പ്രതിലിപി മലയാളം:

Share

The largest Indian language storytelling platform

പ്രിയ പ്രതിലിപി ഉപയോക്താക്കളേ,

പ്രതിലിപി മലയാളത്തിലേയ്ക്ക് സ്വാഗതം.ഇന്ത്യയിലെ ഏറ്റവും ബൃഹത്തായ ഇന്ത്യൻ ഭാഷാ സ്റ്റോറി ടെല്ലിങ് പ്ലാറ്റ്‌ഫോമാണ് പ്രതിലിപി. പ്രതിലിപി ആൻഡ്രോയിഡ് ആപ്ലിക്കേഷൻ, വെബ്‌സൈറ്റ് എന്നിവ ഉപയോഗിച്ച് നിങ്ങൾക്ക് സൗജന്യമായി നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കുവാനും, പന്ത്രണ്ട് ഇന്ത്യൻ ഭാഷകളിലെ രചനകൾ വായിക്കുവാനും സാധിക്കും. പ്രതിലിപി രചനാ ആപ്ലിക്കേഷൻ : https://play.google.com/store/apps/details?id=com.pratilipi.mobile.android&hl=en_IN

പ്രതിലിപി പ്ലാറ്റ്ഫോമിൽ മലയാളം രചയിതാക്കൾ ചേർത്ത രചനകൾ പങ്കുവെക്കാനായി സൃഷ്ടിച്ച പ്രതിലിപി മലയാളം ഫേസ്‌ബുക്ക് ഗ്രൂപ്പാണ് നിങ്ങളിപ്പോൾ സന്ദർശിക്കുന്നത്. ഇവിടെ പ്രതിലിപി മാർക്കറ്റിങ് ടീം തിരഞ്ഞെടുത്ത മികച്ച രചനകൾ ഓരോ ദിവസവും നിങ്ങൾക്ക് വായിക്കാനാകും. എന്നിരിക്കിലും, നിങ്ങളെ ഞങ്ങൾ പ്രതിലിപി മലയാളം വെബ്‌സൈറ്റിലേയ്ക്ക് ക്ഷണിക്കുകയാണ്. ആയിരക്കണക്കിന് മലയാളം രചയിതാക്കളുടെ ലക്ഷക്കണക്കിന് മലയാളം രചനകളാണ് നിങ്ങളെ വെബ്‌സൈറ്റിൽ കാത്തിരിക്കുന്നത്.

ഞങ്ങളുടെ വെബ്‌സൈറ്റ് ലിങ്ക്: https://malayalam.pratilipi.com/