Pratilipi Malayalam - പ്രതിലിപി മലയാളം

  • Home
  • India
  • Bangalore
  • Pratilipi Malayalam - പ്രതിലിപി മലയാളം

Pratilipi Malayalam - പ്രതിലിപി മലയാളം Discover, read and share your favorite stories, poems and books in a language, device and format of y
(805)

Discover, read and share your favorite stories, poems and books in a language, device and format of your choice

   -malayalam"" കല്യാണ ചെക്കൻ അവന്റെ കാമുകിയുമായി ഒളിച്ചോടി പോയെന്ന് "" ഈ വാക്കുകൾ മാത്രം അവളുടെ ചുറ്റിനും കേട്ട് കൊണ്ടേ...
31/12/2025

-malayalam
"" കല്യാണ ചെക്കൻ അവന്റെ കാമുകിയുമായി ഒളിച്ചോടി പോയെന്ന് ""
ഈ വാക്കുകൾ മാത്രം അവളുടെ ചുറ്റിനും കേട്ട് കൊണ്ടേ ഇരിക്കുന്നു.... മുഹൂർത്ത സമയം ആകുമ്പോൾ കല്യാണ ചെക്കൻ വന്നിരിക്കും എന്ന് ഉറപ്പ് പറഞ്ഞ് കൊണ്ട് അവളെ മണ്ഡപത്തിലേക്ക് കയറ്റി ഇരുത്തിയിരുന്നു... അപ്പോഴാണ് ഞെട്ടിച് കൊണ്ട് ഈ വാർത്ത പരക്കുന്നത് ...

കണ്ണുകൾ നിറഞ്ഞു കാഴ്ചകൾ മങ്ങി... അവളുടെ അടുത്തേക്ക് പോകാൻ കഴിയാതെ പാവം ആ അച്ഛനും അമ്മയും തന്റെ മകളുടെ അവസ്ഥ ഓർത്ത് വിങ്ങി പൊട്ടി....

ഇനിയും ഇവിടെ ഇരിക്കേണ്ട ആവശ്യമില്ലല്ലോ എന്ന ചിന്തയിൽ മണ്ഡപത്തിൽ നിന്നും എഴുന്നേക്കാൻ തുടങ്ങിയപ്പോൾ അവളുടെ കഴുത്തിന് ചുറ്റും രണ്ട് കൈകൾ.... കഴുത്തിൽ എന്തോ ഇഴയുന്ന പോലെ...

കണ്ണുകൾ അടച്ചു തുറന്നപ്പോൾ അവളുടെ കണ്ണ് നീർ തുള്ളികൾ അവന്റെ വെളുത്ത ഉറച്ച കയ്യുകളിൽ പതിച്ചു....

അവൾ ഞെട്ടലോടെ ആ മുഖത്തേക്ക് നോക്കി... താനുമായി കല്യാണം ഉറപ്പിച്ച ആളല്ല... തനിക്ക് അറിയാത്ത ഏതോ ഒരാൾ... അയാളോട്ടും തന്നെ നോക്കുന്നു കൂടിയില്ല... ഗൗരവം നിറഞ്ഞ മുഖം... കട്ടി മീശയും താടിയും.... നീണ്ട മുടികൾ... ഇളം ചുവപ്പ് അധരങ്ങൾ... വെളുത്ത നിറം ...

ചിന്തകൾക്ക് വിരാമം ഇട്ട് കൊണ്ടായിരുന്നു അവന്റെ താറിന്റെ ഹോൺ മുഴങ്ങിയത്... അവൾ ഞെട്ടി ചുറ്റിനും നോക്കി...

അതെ .. താനിപ്പോൾ അവന്റെ താറിൽ ആണ്... താറിന്റെ ഫ്രണ്ടിൽ തമ്പുരാൻ എന്നെഴുതിയിട്ടുണ്ട് ... വന്ന് നിൽക്കുന്ന വീടിന്റെ മുന്നിൽ മതിലിൽ സ്വർണ നിറത്തിൽ വലുപ്പത്തോടെ തമ്പുരാൻ എന്ന് കൊതിയിരിക്കുന്നു...

അവന്റെ ദേഷ്യം മുഴുവനും ഹോൺ അടിച് തീർത്ത് കൊണ്ടേ ഇരുന്നു...

" നീ ഇങ്ങനെ കിടന്ന് അതടിച് പൊട്ടിച്ചാൽ ആരേലും വന്ന് തുറന്ന് തെരുവോ കണ്ണാ.... ഞാൻ അറിഞ്ഞില്ലല്ലോ എന്റെ മോൻ ഗേറ്റ് തുറക്കാൻ വേണ്ടി സെക്യൂരിറ്റിയെ നിർത്തിയ കാര്യങ്... "

അമ്മയുടെ സംസാരം കേട്ട് അവൻ തിരിഞ്ഞ് അമ്മയെ തരപ്പിച്ചൊന്ന് നോക്കി.. അറിയാതെ പോലും അവന്റെ സൈഡിൽ ഇരിക്കുന്ന അവളുടെ മേൽ നോട്ടം വീണില്ല..

" ഓ ഞാൻ പോയി തുറക്കാം... ഇനി അതും പറഞ്ഞ് രണ്ടും കൂടി അടി ആവണ്ട.. "

താറിൽ നിന്നും ഒരു പെൺ കുട്ടി ഇറങ്ങി പോയി ഗേറ്റ് തുറന്നു... അവന്റെ താർ ഗേറ്റും കടന്ന് അകത്തേക്ക് കയറി... കാർ പോർച്ചിൽ നിർത്തി... അത്യാവശ്യം വലിപ്പം ഉള്ള ഇരു നില വീടായിരുന്നു... വീടിന്റെ മുമ്പിൽ തന്നെ ചെറിയൊരു ഗാർഡൻ പോലെ തിരിച്ചിട്ടുണ്ട്... പല നിരത്തിലെ പല തരം ചെടികളും പൂക്കളും...

" ഇറങ്ങി വാ മോളെ "

അവൾക്ക് ഇറങ്ങാൻ വേണ്ടി ഡോറും തുറന്ന് ഒരു സുന്ദരി ആയ അമ്മ... ചുവന്ന നിറത്തിൽ സ്വർണ കര വന്നിട്ടുള്ള സാരി ആയിരുന്നു വേഷം ... അവൾ ആകേ പേടിച് എന്ത് ചെയ്യണമെന്നറിയാതെ അവളുടെ വലുത് വശത്തേക്ക് നോക്കി... അവിടെ ആരുമില്ലായിരുന്നു...

" അവൻ ഇറങ്ങി മോളെ... മോൾ വാ "

അവൾക്കെന്തോ കരച്ചിലൊക്കെ വന്നു... ആ അമ്മയെ നോക്കിയൊന്ന് പുഞ്ചിരിച് കൊണ്ട് അവൾ ഇറങ്ങി... അവളെയും കാത്ത് അക്ഷമനായി വീടിന് മുന്നിൽ നിൽക്കുന്ന അവനെ കണ്ട് അമ്മക്ക് ചിരി വന്നു എങ്കിലും സമർത്ഥമായി അവർ ആ ചിരിയെ ഒതുക്കി...

അപ്പോഴേക്കും നിലവിളക്കുമായി നേരത്തെ ഗേറ്റ് തുറന്ന പെൺകുട്ടി വന്നു... കൂടെ അവളെക്കാൾ ഇളയതെന്ന് തോന്നിക്കുന്ന ഒരു പയ്യനും കൂടെ ഉണ്ടായിരുന്നു ...

അമ്മ അവന്റെ അരികിൽ അവളെ നിർത്തി കൊണ്ട് മറ്റെ പെൺ കുട്ടിയുടെ കയ്യിൽ നിന്നും താലം വാങി സിന്തൂരം ഇട്ട് കൊടുത്തു...

നിലവിളക്ക് വാങ്ങി അവളുടെ കയ്യിലേക്ക് കൊടുത്തു... ചെറിയൊരു പുഞ്ചിരിയോടെ അവൾ നിലവിളക്ക് വാങ്ങി വലത് കാൽ വെച് വീട്ടിലേക്ക് കയറി...

ചടങ്ങ് കഴിഞ്ഞല്ലോ എന്ന ആശ്വാസത്തിൽ അവൻ ദേഷ്യത്തോടെ തിരിഞ്ഞ് നടന്ന് അവന്റെ താറിൽ കയറി ഗേറ്റും കടന്ന് പോകുന്നത് അവൾ അറിഞ്ഞിരുന്നു...

" മോൾ വാ... ഇവിടെ ഇരിക്ക് വേറെ കുറച്ചു ചടങ്ങ് കൂടി ഉണ്ടായിരുന്നു... അതിനി കല്യാണ ചെക്കൻ ഇല്ലാതെ എങ്ങനെ നടത്താനാ... "

ആ അമ്മ പുഞ്ചിരിയോട് കൂടി അവളുടെ മുടിയിൽ തഴുകി കൊണ്ട് പറഞ്ഞു...

" ചടങ്ങിലൊന്നും കാര്യമില്ല അമ്മേ... ഇപ്പോ തന്ന എന്റെ ഏട്ടത്തി പേടിച്ചിരിക്കുവാ... നമ്മളെയൊന്നും പരിചയമില്ലല്ലോ... "

" ശെരിയാ അമ്മേ... ആദ്യം നമ്മളെയൊക്കെ പരിചയപ്പെടുത്ത്. .. എന്നിട്ടല്ലേ ബാക്കി കാര്യങ്ങൾ "

അവരുടെ രണ്ട് മക്കളും പറയുന്നത് ശെരിയാണെന്ന് സമ്മതിച് കൊണ്ട് അവളുടെ അരികിൽ ഇരുന്നു...

" ഇതാണ് തമ്പുരാൻ... ഇവിടെ ഞാനും എന്റെ ഒരു പാവം ഭർത്താവും... ദേഷ്യം എന്താണെന്ന് കണ്ട് പിടിച്ച ഒരു മോനും കുരുത്തംകെട്ട വേറെ രണ്ട് മക്കളും മാത്രേ ഉള്ളൂ... "

അവരുടെ സംസാരം കേട്ട് അവൾക്ക് ചിരി വന്നു...

" എന്റെ പേര്


ശ്രീദേവി



മഹീന്ദ്രൻ

...
വീട്ടമ്മയാണ്... എന്റെ ഭർത്താവ്


മഹീന്ദ്രൻ
സ്കൂൾ ഹെഡ് മാഷാണ് .... എനിക്ക് മൂന്ന് മക്കൾ... മൂത്തത് അതായത് മോളുടെ ഭർത്താവ്

അഗ്നിദേവ്



മഹീദ്രൻ
... ഞങ്ങൾ കണ്ണൻ എന്നാ വിളിക്കുന്നെ... രണ്ടാമത്തെ മോളാണിത്


അഖിലേന്തു

മഹീന്ദ്രൻ
..
അമ്മു എന്ന് വിളിക്കും .. ഏറ്റവും ഇളയ ആളാണിത്
അധർവ്



മഹീന്ദ്രൻ
... അച്ചു എന്ന് വിളിക്കും ... "

കണ്ണും മിഴിച് എല്ലാം കേട്ട് കൊണ്ടിരിക്കുന്ന അവളെ നോക്കി മൂന്ന് പേരും ചിരിച്ചു...

" എന്ത് പറ്റി മോളെ... മനസ്സിലായില്ലേ.. അതോ ഇപ്പഴും പേടിയാണോ ... "

അവൾ അതിനും പുഞ്ചിരിച്ചതെ ഉള്ളൂ..

" ഏട്ടത്തി എന്താ ഒന്നും മിണ്ടാതെ ... ഇനി ഏട്ടത്തിയെ ഞങ്ങൾക്ക് പരിചയപ്പെടുത്തി താ.. "

അമ്മു ഉത്സാഹത്തോടെ അവളുടെ കയ്യിൽ പിടിച് പറഞ്ഞു...

" ഞ്യാൻ നൈനിക കേശവൻ ... ല്ലാരും നൈനു ന്നാ വിളിക്ക്യാ... വീട്ടിൽ അച്ഛനും അമ്മയും ഞ്യാനും... അച്ഛൻ ഒരു പച്ചക്കറി കടയിൽ നിക്ക്യാണേ. .. അമ്മ വീട്ടമ്മയാ... ഷോഹ് പേര് പറഞ്ഞില്ല്യാല്ല്യേ... അച്ഛൻ കേശവൻ... അമ്മ ശാലിനി... "

അവളുടെ കുട്ടിത്തം നിറഞ്ഞ പ്രതേകം ഈണത്തിലും താളത്തിലുമുള്ള സംസാരം കേട്ട് അവർക്ക് മൂന്ന് പേർക്കും നൈനുവിനോട് ഒത്തിരി ഇഷ്ട്ടം തോന്നി...

" ഞാൻ ആരാണെന്ന് മോൾക്ക് അറിയ്യോ... "

" ഇല്ല്യാ.. "

" ഞാൻ മോളുടെ അമ്മയുടെ കൂട്ടുകാരിയാണ്.... "

" ഹാ ദേവീമ്മാ അല്ല്യേ. ... ആ കൂട്ടുകാരിയെ പറ്റി അറിയാല്ല്യോ.... അമ്മ പ്പഴും പറയും ഈ ദേവീമ്മയെ പറ്റിയെ... "

" അവളെന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയാ. .. മോളുടെ അച്ഛന്റെയും അമ്മയുടെയും പ്രണയ വിവാഹം ആയിരുന്നല്ലോ... ഇവിടെ നിന്നൊക്കെ അവരുടെ ഒളിച്ചോട്ടം അവസാനിച്ചത് പാലക്കാടായിരുന്നു.... പിന്നെ ഫോൺ വഴിയാണ് കുറച്ച് നാളുകൾക്ക് ശേഷം വീണ്ടും ഞങ്ങളുടെ സൗഹൃദം തുടങ്ങിയത്.."

നൈനു നല്ലോരു കേൾവിക്കാരിയെ പോലെ ദേവി പറഞ്ഞതൊക്കെ കേട്ടിരുന്നു... അപ്പോഴാണ് വീടിന് മുന്നിൽ ഒരു കാർ വന്ന് നിന്നത്... അതിൽ നിന്നും ഇറങ്ങി വരുന്ന ആളിനെ കണ്ടതും നൈനു എഴുന്നേറ്റ് നിന്നു... ഒപ്പം ദേവിയും....

" എന്താടോ ഭാര്യെ.... എന്റെ മരുമോളെ വന്ന കോലത്തിൽ തന്ന നിർത്തിയേക്കുന്നെ.."

ചിരിച് കൊണ്ടുള്ള മഹീന്ദ്രന്റെ ചോദ്യം കേട്ട് നൈനു ദേവിയെ നോക്കി.... നൈനുവിന്റെ നിൽപ്പ് കണ്ട് മഹീന്ദ്രൻ അവളെ പിടിച് അടുത്തിരുത്തി.... അനുസരണ ഉള്ള ഒരു കുട്ടിയെ പോലെ അവൾ ഇരുന്നു...

" എന്താ മോൾടെ പേര്...."

" നൈനിക.... "

" ആഹാ... നല്ല പേരാണല്ലോ... "

" നൈനു ന്നാ ല്ലാരും വിളിക്ക്യാ.."

" ആഹാ... അതും കൊള്ളാല്ലോ... ആരൊക്കെയാണ് നൈനു എന്ന് വിളിക്കുന്നെ "

" ന്നേ ഇഷ്ടമുള്ളോർ .... നല്ല പരിചയക്കാരൊക്കെ നൈനു എന്നാണെ വിളിക്കാറ്.... അതാ ഞ്യാൻ ങ്ങനെ പറഞ്ഞേ..."

" അപ്പോ ഞാനും നൈനു എന്ന് വിളിക്കാം... "

മഹീന്ദ്രൻ പറഞ്ഞതും നൈനുവിന്റെ അധരങ്ങൾ പുഞ്ചിരിച്ചു...

" ഞാൻ ആരാണെന്ന് മനസ്സിലായോ നൈനു മോൾക്ക്..."

" അത് ദേവിമ്മാടെ ഭർത്താവ് അല്ല്യെ...."

നൈനുവിന്റെ മറുപടി കേട്ട് എല്ലാവരും ചിരിച്ചു.....

" എന്റെ കുഞ്ഞിനെ ചോദ്യം ചെയ്യാതെ ഒന്ന് പോ മാഹിയേട്ടാ... "

" അച്ഛന്റെ ചോദ്യം ചെയ്യലൊക്കെ സ്കൂളിൽ... ഇവിടെ ഞങ്ങൾക്ക് ലോലൻ അച്ഛനെ മതി .... "

അമ്മു പറയുന്നെ കേട്ട് നൈനു അയാളെ നോക്കി...

" ഹാ ഞാൻ ലോലൻ ആയോണ്ടാ നീ രണ്ടും കുരുത്തംകെട്ടത് ആയത്.. പിന്ന മൂത്ത സന്തതിയെ ഇങ്ങോട്ട് വാ എന്ന് പറഞ്ഞാൽ അങ്ങോട്ട് പോകുന്ന ഐറ്റം.. "

അച്ഛന്റെ ആ ഡയലോഗിൽ നൈനു അയാളെ തന്ന നോക്കി ഇരിന്നു... അയാൾ അവളെ നോക്കി ചിരിച് കൊണ്ട് തോളിൽ കൈ ചേർത്ത് പിടിച്ചു...

" എന്ത് പറ്റി നൈനു മോൾക്ക് പേടിയാകുന്നോ.... മോൾടെ ഭർത്താവിനെ പറ്റി കേട്ടിട്ട്... "

അവൾ ഒന്നും മിണ്ടിയില്ല.... തല കുനിച്ചു.....

" മോൾ പേടിക്കേണ്ട കാര്യമൊന്നുമില്ല... ആളിച്ചിരി ദേഷ്യക്കാരനാ... അതൊക്കെ മോൾക്ക് മെരുക്കി എടുക്കാൻ പറ്റും... "

" ഞ്യാനോ. .. "

അവൾ കണ്ണും മിഴിച് അയാളെ അതെ നോട്ടം തുടർന്നു....

" അതെ മോൾ തന്നെ... അവൻ പ്രതീക്ഷിക്കാതെ നടന്ന കല്യാണമല്ലേ... അതിന്റെ ചെറിയൊരു നീരസം കാണിക്കും... എന്നാലും മോൾ വിട്ട് കൊടുക്കരുത്... ഉടുമ്പ് പിടിച്ച പോലെ പിടിച്ചോണം... "

" തെങ്ങനെയാ അച്ചാ അങ്ങനെ പിടിക്കണേ ...എനിക്കറിയില്യാല്ലോ... "

" എന്റെ മോളെ ഈ മാഹിയേട്ടൻ ഇങ്ങനെ പലതും പറയും... അവൻ പാവമാ മോളെ "

" അതെ അതെ... വളരെ പാവമാണ്... "

മഹിയുടെ വക അടുത്ത കൗണ്ടർ വന്നപ്പോൾ അമ്മുവും അച്ചുവും അതെ എന്ന പോലെ തല കുലുക്കി... നൈനു ഒന്നും മനസ്സിലാകാതെ അവരെ നാല് പേരെയും മാറി മാറി നോക്കിയിരുന്നു... തന്റെ ജീവിതത്തിൽ ഇനി എന്തൊക്കെയാ നടക്കാൻ പോകുന്നെ... തന്റെ കഴുത്തിൽ താലി ചാർത്തിയ മനുഷ്യൻ പാവമാണോ ദുഷ്ട്ടനാണോ... എന്നൊക്കെയുള്ള പല ചിന്തകിൽ അവൾ നിഷ്ക്കളങ്കമായി അവരെയും നോക്കി ഇരുന്നു...

അവന്റെ മനസ്സിലെ ചിന്തകൾ എന്താണെന്ന് അറിയാതെ ആ കുടുംബം വന്ന് കേറിയ അവരുടെ പുതിയ അതിഥിയോട് അവനെ പറ്റി പറഞ്ഞ് തുടങ്ങി....

"" കല്യാണ ചെക്കൻ അവന്റെ കാമുകിയുമായി ഒളിച്ചോടി പോയെന്ന് "" ഈ വാക്കുകൾ മാത്രം അവളുടെ ചുറ്റിനും കേട്ട് കൊണ്ടേ ഇരിക.....

   -malayalamബ്രൗൺ നിറത്തിലെ വൂളൻ ഷോളും കാരക്കൽ തൊപ്പിയും ഇളം നീല നിറത്തിലെ ഫെരാൻ വസ്ത്രവും ധരിച്ച ഒരു മധ്യവയസ്കൻ മഞ്ഞില...
31/12/2025

-malayalam
ബ്രൗൺ നിറത്തിലെ വൂളൻ ഷോളും കാരക്കൽ തൊപ്പിയും ഇളം നീല നിറത്തിലെ ഫെരാൻ വസ്ത്രവും ധരിച്ച ഒരു മധ്യവയസ്കൻ മഞ്ഞിലൂടെ ദൃതിപെട്ടു നടന്നു... പൈൻ മരങ്ങളാൽ സമൃദ്ധമായ മഞ്ഞു മൂടി കിടക്കുന്ന പ്രദേശത്തു ഒറ്റപെട്ടു കിടക്കുന്ന ഒരു ഔട്ട്‌ ഹൗസാണ് അയാളുടെ ലക്ഷ്യം....

അതി കഠിനമായ തണുപ്പെന്ന പോലെ അയാളുടെ ശരീരം കിടുകിടുത്തു.. ഉള്ളിലേക്ക് വലിച്ചെടുക്കുന്ന നേർത്ത ശ്വാസത്തിന്റെ കണിക പോലും മഞ്ഞിന്റെ ഈറൻ നിറഞ്ഞു നിന്നിരുന്നു.... എന്നാലും തണുപ്പേറിയ കാലാവസ്ഥയെ ഗൗനിക്കാതെ അയാൾ വീണ്ടും നടന്നു.... അങ്ങകലെ നേർത്ത പൊട്ടു പോലെ ഔട്ട്‌ ഹൗസ് കൻമുനയിൽ കണ്ടപ്പോൾ അയാൾക്ക് ആശ്വാസം തോന്നി... അയാൾ പുതച്ചിരുന്ന ഷാൾ ശരീരത്തോട് മുറുക്കി ചേർത്തു വീണ്ടും നടന്നു.... കൊടിയ തണുപ്പും മഞ്ഞിൽ ചവിട്ടിയുള്ള യാത്രയും അയാൾക്ക് കിതപ്പനുഭവപ്പെട്ടു... അവസാനം ഔട്ട്‌ ഹൗസിന്റെ മുന്നിലേക്ക് എത്തുമ്പോഴേക്കും അയാൾ തളർന്നു പോയിരുന്നു....

മരത്തിന്റെ തടികഷ്ണങ്ങളാൽ അടുക്കടുക്കായി ചേർത്തു വെച്ച് ഒറ്റ നിലയിലുള്ള ഔട്ട്‌ഹൗസായിരുന്നു അത്.... അതിന്റെ ത്രികൊണാകൃതിയിലുള്ള മേൽകൂരയിൽ തൂ വെള്ള നിറത്തിൽ മഞ്ഞു കട്ടകൾ ചിതറി കിടക്കുന്നുണ്ട്... മരത്തിന്റെ ചവിട്ടു പടിയും കടന്നു വാതിലും തുറന്ന് അകത്തേക്ക് കയറിയപ്പോൾ അയാളെ നേർത്ത ചൂട് പൊതിഞ്ഞു.... അയാൾക്ക് നേരിയ ആശ്വാസം തോന്നി... കൈകകൾ കൂട്ടി തിരുമി വായോട് ചേർത്തു പിടിച്ചു അയാൾ കൈകൾ ചൂടാക്കി ചുറ്റുമൊന്ന് നോക്കി....

അവിടെ ഫയർപ്ലെയ്സിൽ തീ ആളി കത്തുന്നുണ്ട്... അതിൽ നിന്നുമാണ് നേർത്ത ചൂട് പടരുന്നത്.... ഒപ്പം ചെറിയ വോളിയത്തിൽ ഏതോ പോപ്പ്ഗാനവും മുഴങ്ങുന്നുണ്ട് .... അയാൾ ഒന്ന് കറങ്ങി തിരിഞ്ഞു....

ഫ്ലയർ പ്ലെയ്സിനടുത്ത് അരക്ക് മുകളിലേക്ക് നഗ്നമായി പുറം തിരിഞ്ഞു നിൽക്കുന്ന ഒരു ബലിഷ്ടരൂപി...
അജ്മൽ മുഹമ്മദ്......
അയാളുടെ ചുണ്ടുകൾ അവന്റെ പേര് ഉരുവിട്ടു... അവന്റെ ഉരുക്ക് പോലെയുള്ള ശരീരവും കൊടിയ മഞ്ഞിനെ ഗൗനിക്കാതെയുള്ള ഇരുപ്പും കണ്ട് അയാൾക്ക് അത്ഭുതം തോന്നി ....

അവനാണെങ്കിൽ തന്റെ കൈയിലുള്ള മുന്തിയ ഇനം വിക്സി അല്പാല്പമായി നുകരുകയാണ്...

"സാബ്....."
അയാൾ വിറയാർന്ന ശബ്ദത്തിൽ അവന്റെ ശ്രദ്ധ ആകർഷിച്ചു.... അജ്മൽ തിരഞ്ഞു നോക്കി... പിറകിൽ ഉബൈദിക്കയാണ്.... ഇവിടെ താഴ്‌വാരയിൽ ദാമ്പ നടത്തുന്ന സാധാരണക്കാരൻ.....

മുഷിഞ്ഞു നാറിയ വസ്ത്രവും, തലയിലൊരു കാരക്കൽ തൊപ്പിയും മേലാകെ ഷാൾ കൊണ്ട് പൊതിഞ്ഞ് വെള്ളയും കറുപ്പും ഇട കലർന്ന മുടിയും താടിയുമുള്ള ഒരു സാധാ മനുഷ്യൻ....മഞ്ഞിന്റെ കാടിന്യം കൊണ്ട് അയാൾ വിറക്കുന്നുണ്ട്... പക്ഷെ അയാളുടെ മുഖത്തു നിറയെ ആശങ്കയാണ്.... അജ്മൽ അയാളെ നോക്കി സൗമ്യമായി ചിരിച്ചു....

""എന്താ ഉബൈദിക്ക....""
അജ്മലിന്റെ ശാന്തഭാവമാണ്....

" സാബ്...അതിർത്തിയിൽ...... ചെക്ക് പോസ്റ്റിൽ നമ്മുടെ ആളുകളെ മാറ്റി എന്നൊരു വിവരം കിട്ടിയിട്ടുണ്ട്... പുതിയ ആളുകൾ വന്നാൽ..... ന... നമ്മുടെ ലോഡ്... "
ബാക്കി പറയാനാകാതെ ഉബൈദ് ആശങ്കയോടെ അജ്മലിനെ നോക്കി.... അത് വരെ ശാന്തമായിരുന്നവന്റെ മുഖത്തു ഭാവമാറ്റം ഉണ്ടായി.... അവന്റെ ഇളം കാപ്പി കുഞ്ഞികണ്ണുകൾ ഇടുങ്ങി... പുരികം വളഞ്ഞു... മുഖം വലിഞ്ഞു മുറുകി...

"നമ്മള് അറിയാതെ നമ്മുടെ ആളുകളെ ആര് മാറ്റി....%&&&& നമ്മുടെ കൈയിൽ നിന്നും നക്കാപിച്ച എണ്ണി വാങ്ങിട്ടു നമ്മുക്കിട്ട് തന്നെ താങ്ങുന്നോ...ഇന്നത്തെ ലോഡ് ചെക്ക് പോസ്റ്റ്‌ കടന്നില്ലെങ്കിൽ...." അവൻ അസ്വസ്ഥതയോടെ മുരണ്ടുകൊണ്ട് ഗ്ലാസിൽ ബാക്കിയായുള്ള മദ്യം അപ്പാടെ വായിലേക്ക് കമഴ്ത്തി....

" ബഡാ സാബിനോട് പറയാൻ.... ഞാൻ.... "
ഉബൈദ് അജ്മലിന്റെ ഭാവമാറ്റം കണ്ട് പേടിയോടെ പറഞ്ഞു....

"അവനിവിടെയില്ല...അവനോട് ഞാൻ പറഞ്ഞോളാം... ഇക്ക സ്ഥലം വിട്ടോ... ഇത് ഞങ്ങൾ നോക്കിക്കോളാം...""
അജ്മൽ അതും പറഞ്ഞ് ചെയറിൽ കിടന്നിരുന്ന ഒരു ബനിയൻ വലിച്ചിട്ടു.. അതിനു മുകളിൽ വിന്റർ ജാക്കേറ്റും, തലയിൽ വൂളൻ ക്യാപ്പും ധരിച്ചു.... ടേബിളിന്റെ ഡ്രോയറിൽ നിന്നും പുതിയ മോഡൽ പിസ്റ്റൽ ഒരെണ്ണം എടുത്ത് ലോഡ് ചെയ്തു അരയിൽ തിരുകി.... ഫോണും കാറിന്റെ ചാവിയുമെടുത്ത് അവൻ ഔട്ട്‌ ഹൗസിന്റെ പടികൾ ചാടിയിറങ്ങി...നിമിഷങ്ങൾക്കുളിൽ മഞ്ഞു മൂടി കിടക്കുന്ന കാർ പോർച്ചിൽ നിന്നും പർപ്പിൽ നിറത്തിലെ ഒരു ലാംബോർഗിനി മഞ്ഞു തരികളെ ചവിട്ടിയരച്ചു ചീറി പാഞ്ഞു......

അജ്മലിന്റെ ലംബോർഗിനി പൈൻ കാടുകളും കടന്ന് ആപ്പിൾ തോട്ടത്തിലൂടെ ചീറി പാഞ്ഞു.... വിളഞ്ഞു നിൽക്കുന്ന ആപ്പിൾ ഫലത്തിനെ മഞ്ഞുതുള്ളികൾ പൊതിഞ്ഞ് നിൽക്കുന്ന കാഴ്‌ച... എന്നാൽ അജ്‌മൽ വളരെയധികം അസ്വസ്ഥതയിലാണെന്ന പോലെ കാറിന്റെ സ്പീഡ് അല്പം കൂട്ടി ... ഇടയ്ക്ക് അവൻ ആരുമായൊ ഫോൺ കണക്ട് ചെയ്യാൻ ശ്രമിച്ചു.......മൂന്നും നാലും നേരം കാൾ ചെയ്തു കിട്ടാതെ വന്നപ്പോൾ അവൻ അരിശം കൊണ്ട് വിറച്ചു....

"മൈ@@ ഇവനെവിടെ പെറ്റു കിടക്കുന്നു...."
അജ്മൽ പിറുപിറുത്തു.....
അതികം വൈകാതെ തന്നെ
അജ്മൽ മറ്റൊരു നമ്പറിലേക്ക് കാൾ കണക്ട് ചെയ്തു...

""കോഡ് റെഡ്....""കാൾ കണക്ട് ചെയ്ത ഉടനെ അജ്മൽ അലറി... കോഡ് റെഡ് എന്നാൽ ഒരു സിഗ്നലാണ്....ഒരു മുന്നറിയിപ്പാണ്...അപ്പുറമുള്ളയാൾക്ക് അത് മനസിലായി... അയാൾ ജാഗരൂകാനായി.... ഏതാനും ചില വാക്കുകളിൽ മുന്നറിയിപ്പ് കൊടുത്തു അജ്മൽ കാൾ കട്ട് ചെയ്തു ആദ്യം വിളിച്ച നമ്പറിലേക്ക് വീണ്ടും കാൾ കണക്ട് ആയി... നോ റെസ്പോണ്ട്... അജ്മൽ വീണ്ടും പിറു പിറുത്തു.....

ഈ സമയം കൊണ്ട് അജ്മലിന്റെ ലംബോർഗിനി ആപ്പിൾ തോട്ടവും കഴിഞ്ഞ് താഴ്‌വാരവും കടന്നു ഒരു വലിയ വില്ലയുടെ മുന്നിൽ എത്തി .... മൂന്ന് നിലയിൽ മനോഹരമായ കൊളോണിയൽ മാതൃകയിലുള്ള വില്ലയാണത്.... അജ്മലിന്റെ സന്തത സഹചാരി ഉസ്മാന്റെ വില്ലയാണത്... അജ്മൽ കാറിൽ നിന്നും ഇറങ്ങുമ്പോഴേക്കും ഉസ്മാൻ ഫോണും പിടിച്ചു ധൃതിപെട്ട് ഇറങ്ങി വരുന്നുണ്ട്.....

""കോഡ് റെഡ് ഇതെങ്ങനെ സംഭവിച്ചു...ഇതെന്താണെന്ന് ഉറപ്പ് വരുത്തിയോ... ""ഉസ്മാൻ അജ്മലിന്റെ കണ്ട് ചോദിച്ചു.....

""അറിഞ്ഞത് സത്യമാണ്... കൂടെ നിന്ന് ആരോ കാല് വാരിയിട്ടുണ്ട്...""
അജ്മൽ മുടിയിലൂടെ വിരലോടിച്ചു കൊണ്ട് പറഞ്ഞു....

""അങ്ങനെ കാല് വാരിയിട്ടുണ്ടെങ്കിൽ മുകളിൽ ഇരിക്കുന്ന എച്ചിൽപട്ടികൾ ആയിരിക്കുമല്ലോ.... അവരാറിയാതെ എങ്ങനെയാണ് ചെക്ക് പോസ്റ്റിൽ നിന്നും ആളുകളെ മാറ്റുക.... നീ വില്ല്യംസിനെ വിളിച്ചു നോക്ക്... രണ്ടു മണിക്കൂറിനുള്ളിൽ നമ്മുടെ ലോഡ് ചെക്ക് പോസ്റ്റിലെത്തുമെന്ന് പറയ്....""
ഉസ്മാൻ ഫോൺ പോക്കറ്റിലേക്കിട്ട് അജ്മലിന്റെ കാർ ലക്ഷ്യമാക്കി നടന്നു...

"വില്ല്യംസിനെ മാത്രമല്ല... നമ്മുടെ കൂടെയുള്ള ഒരൊറ്റ എണ്ണത്തിനെ വിളിച്ചിട്ട് കിട്ടുന്നില്ല..."
അജ്മൽ നിസ്സഹായതയോടെ പറഞ്ഞു...

" ഇനിയെന്ത് ചെയ്യും... നമ്മുടെ കൈയിൽ വെറും രണ്ടു മണിക്കൂറെയുള്ളൂ.... ഇന്ന് ലോഡ് ചെക്ക് പോസ്റ്റ്‌ കടന്നില്ലെങ്കിൽ പിന്നെയൊരു ഡീലിങ്ങും നടക്കില്ല.... ആദം എവിടെ.... ഇനിയൊരു വഴി തെളിഞ്ഞു വരണമെങ്കിൽ ആദത്തിനെ കൊണ്ടേ പറ്റു.... "

അതും പറഞ്ഞു ഉസ്മാൻ കോ ഡ്രൈവർ സീറ്റിലേക്ക് കയറിയിരുന്നു... അതിനു പിന്നാലെ ഡ്രൈവർ സീറ്റിലേക്ക് അജ്മലും...

" അവനെയിനി നോക്കണ്ട.... നമ്മുക്കിത് ഡീൽ ചെയ്യാൻ പറ്റുമോന്ന് നോക്കാം... നീ ഇല്ല്യാസിനെ വിളിച്ചു മിസ്റ്റർ എക്‌സിന്റെ ഫോണിലേക്ക് ആ വീഡിയോ അയച്ചു കൊടുക്കാൻ പറ... രണ്ടു മണിക്കൂറിനുള്ളിൽ നമ്മുടെ മൂന്ന് ലോഡ് ചെക്ക് പോസ്റ്റ്‌ കടന്നു പോയില്ലെങ്കിൽ ആ വീഡിയോ മുന്തിയ പോൺ സൈറ്റിൽ കിടന്നു കറങ്ങുമെന്ന് പറയ്.... "
ഉസ്മാൻ അപ്പോഴേക്കും ഇല്ല്യാസിന്റെ നമ്പറിലേക്ക് കാൾ കണക്ട് ചെയ്തിരുന്നു....

ഭാഗം 1 ബ്രൗൺ നിറത്തിലെ വൂളൻ ഷോളും കാരക്കൽ തൊപ്പിയും ഇളം നീല നിറത്തിലെ ഫെരാൻ വസ്ത്രവും ധരിച്ച ഒരു മധ്യവയസ്കൻ മഞ്....

   -malayalamനെൽ ചെടിയിൽ പറ്റി പിടിച്ചിരിക്കുന്ന  മഞ്ഞു  തുള്ളിയെ തൊടാനായി അവൾ  കൈ നീട്ടി  പതിയെ വളരെ പതിയെ ആ....മഞ്ഞു ത...
31/12/2025

-malayalam
നെൽ ചെടിയിൽ പറ്റി പിടിച്ചിരിക്കുന്ന മഞ്ഞു തുള്ളിയെ തൊടാനായി അവൾ കൈ നീട്ടി പതിയെ വളരെ പതിയെ ആ....മഞ്ഞു തുള്ളിയെ അവൾ വിരല് കൊണ്ട് തൊട്ടെടുത്തു ആ...നിമിഷം തന്നെ അത് വെള്ള തുള്ളിയായി രൂപാന്തരം പ്രാപിച്ചു അവളുടെ വിരൽ തുമ്പിൽ നിന്നും പതുക്കെ ഭൂമിയിലേക്ക് ഊർന്നു വീണു.......
അവൾ കൈ കൊണ്ട് തൊട്ട പരിഭവം എന്ന പോലെ

ആദി നീ വരുന്നുണ്ടോ കുറെയേറെ നടക്കാൻ ഉണ്ട് വൈകി എത്തിയാൽ മാഷിന്റെ കൈയിൽ നിന്നും അടി കിട്ടും അത് മറക്കണ്ട കുറച്ചു ദൂരേ നിന്ന് വിളിച്ചു പറഞ്ഞ അച്ഛന്റെ അടുത്തേക്ക് പോകാനായി അവൾ വേഗം തിരിഞ്ഞു......

ഒരാൾക്ക് മാത്രം നടന്നു പോകാൻ പറ്റുന്ന ആ..... പാടവരമ്പിൽ കൂടെ അവൾ വേഗം നടന്നു....... നേരിയ മൂടൽ മഞ്ഞു വീണു പരന്നു കിടപ്പുണ്ട് വയലിൽ ആകെ........ ദൂരേക്കു നോക്കുമ്പോൾ മഞ്ഞും....... മേഘവും ഒന്നായി ചേർന്ന് അനന്തമായിപരന്നു കിടക്കുന്ന കാഴ്ചയ്ക്ക്.... ഒരു...... പ്രേത്യേക ഭംഗിയാണ്

അച്ഛൻ നിൽക്കുന്ന അടുത്തേക്ക് ധൃതിയിൽ നടക്കുമ്പോൾ ആണ്‌ എതിർ വശത്തു നിന്നും ആരോ നടന്നു വരുന്നത് കണ്ടത് പെട്ടെന്ന് തന്നെ അവൾ ഒരു വശത്തേക്ക് ഒതുങ്ങി നിന്നു അപ്പോൾ അമ്മ പറഞ്ഞ വാചകങ്ങൾ ആണ്‌ മനസ്സിലേക്ക് വന്നത്
ആദി ഇത് നമ്മുടെ നാട് അല്ല എല്ലാരെയും നോക്കി ചിരിച്ചോണ്ട് നിൽക്കുന്ന നിന്റെ സ്വഭാവം മാറ്റണം ഇവിടെ ആരും തന്നെ നമ്മുടെ ബന്ധുക്കളോ സ്വന്തക്കാരോ അല്ല അത് ഓർമ്മ വേണം അതുമല്ല നീ ഇപ്പോൾ ഒരു മുതിർന്ന കുട്ടിയാണ് എപ്പോഴും അമ്മ ഓർമ്മപെടുത്തുന്ന കാര്യങ്ങൾ ആണ്‌ ഇതൊക്കെ പ്രേത്യേകിച്ചു ഈ നാട്ടിൽ താമസം മാറി വന്നതിന് ശേഷം

എന്റെ നേരെ വന്ന ആൾ കടന്നു പോയതിന് ശേഷം പതുക്കെ ഞാൻ മുന്നോട്ട് നടന്നു

എന്തോ പിന്നിലേക്ക് തിരിഞ്ഞു നോക്കാൻ ഒരു ആഗ്രഹം പെട്ടന്ന് തന്നെ ഞാൻ പിന്നിലേക്ക് തിരിഞ്ഞു നോക്കി അതേ സമയം തന്നെ അയാളും തിരിഞ്ഞു നോക്കിയിരുന്നു

ഞാൻ പെട്ടന്ന് തല തിരിച്ചു നടത്തതിന്റെ വേഗം കൂട്ടി
അയ്യേ മോശം ആയി പോയി തിരിഞ്ഞു നോക്കണ്ടായിരുന്ന എന്തോ വലിയ അപരാധം ചെയ്തത് പോലെ എന്റെ മനസ്സിൽ ഭയം വന്നു നിറഞ്ഞു അച്ഛന്റെ അടുത്തേക്ക് ചെന്ന് ആ കയ്യിൽ ചുറ്റി പിടിച്ചു

എന്താ ആദി ഇത് വേഗം നടക്കു പിന്നെ നിന്റെ അമ്മ അറിയണ്ട ഇങ്ങനെ ചുറ്റി തിരിഞ്ഞു നിന്നത്

അയ്യോ അച്ഛ അമ്മയുടെ അടുത്ത് പറയല്ലേ അല്ലെങ്കിൽ തന്നെ നൂറു ഉപദേശം ആണ്‌ഇത് കൂടെ അറിഞ്ഞാൽ
പിന്നെ അതും കൂടെ ചേർത്തായിരിക്കും ഇനി മുതൽ കേൾക്കേണ്ടി വരുന്നത്

നോക്കട്ടെ പറയണോ വേണ്ടെന്ന് അച്ഛൻ ചിരിയോടെ പറഞ്ഞതും അവൾ അച്ഛൻറെ കയ്യിൽ ഒന്ന് കൂടെ ചുറ്റി മുറുകെ പിടിച്ചു വീണ്ടും എന്തൊക്കെയോ പറഞ്ഞു കൊഞ്ചാൻ തുടങ്ങി...

അപ്പോൾ അവളുടെ എതിരെ നടന്നു വന്നവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.

മഞ്ഞു തുള്ളിയെ കൗതുകത്തോടെ തൊടുന്ന മറ്റൊരു മഞ്ഞു തുള്ളിയെ പോലെയാണ് അവൾ എന്ന് അവന് തോന്നി...

നീട്ടിയ കൈയിൽ ഭംഗിയായി അടുക്കി ഇട്ടേക്കുന്ന പച്ച കുപ്പിവളകൾ പച്ച പാവാടയും വെളുത്ത ഷർട്ടും ഇട്ട് ബാഗും തൂക്കി നടന്നു വന്നവൾ പെട്ടെന്നാണ്....... എന്നെ കണ്ട് തലയും കുനിച്ചു ഒരു സൈഡിലേക്ക് ഒതുങ്ങി നിന്നത്

ഒരു കുഞ്ഞി പെണ്ണ് ഒരു
കൗമാരക്കാരിയുടെ കുസൃതികളുള്ള അവളുടെ ഭാവ ചലനങ്ങൾ ഓർത്തതും അവന്റെ മനസ്സിൽ സുഖകരമായ ഒരു അനുഭൂതി വന്നു നിറഞ്ഞു...

എന്റെ പെണ്ണ് എന്റെ മഞ്ഞു തുള്ളി അവന്റെ ചുണ്ടുകൾ പതുക്കെ മൊഴിഞ്ഞു...

ഹർഷ നീ ഇത്ര രാവിലെ എങ്ങോട്ട് പോയതാ ശബ്ദം കേട്ട ഭാഗത്തേക്കു നോക്കിയതും കണ്ടു വീടിന്റെ വാതിൽക്കൽ എന്നെ തന്നെ നോക്കി നിൽക്കുന്നുണ്ട് മഹി

ഞാൻ അമ്പലത്തിൽ പോയതാടാ..

എന്താ വിശേഷം അളിയ ഒന്നും ഇല്ലാതെ ഈ കൊച്ചു വെളുപ്പാൻ കാലത്തു നീ പോകില്ലല്ലോ

അമ്മയ്ക്ക് എന്തൊക്കെയോ നേർച്ചയോ കാഴ്ചയോ എന്നും പറഞ്ഞു പൊക്കി എണീപ്പിച്ചു വിട്ടതാ ഞാൻ അവന്റെ കൂടെ അത്ര താല്പര്യം ഇല്ലാതെയാണ് പറഞ്ഞെതെങ്കിലും അമ്മയോട് വഴക്ക് ഉണ്ടാക്കി ഇറങ്ങിയത് ആണെങ്കിലും വന്ന വഴിയിൽ എന്നെ കാത്തിരുന്ന മഞ്ഞു തുള്ളിയെ ഓർത്തതും വീണ്ടും എന്റെ മനസ്സിൽ തണുപ്പ് വന്നു നിറഞ്ഞു...

ആരാടാ നിന്റെ പുതിയ അയൽവാസികൾ എന്റെ മഞ്ഞു തുള്ളിയുടെ വീടാണ് അതെന്ന് അറിഞ്ഞു വച്ചു കൊണ്ട് തന്നെയാണ് ഞാൻ ചോദിച്ചത് കാരണം ബാക്കിയുള്ള വീടും വീട്ടുകാരെയും ഞാൻ അറിയാത്തതല്ലല്ലോ

ഈ വീട് ഇപ്പോൾ പുതിയത് ആയി വന്ന ആരോ വാങ്ങിയതാണ് ഇത് വിറ്റത് എന്റെ ബന്ധുക്കൾ ആണ്‌ താനും.

അവർ വന്നിട്ട് രണ്ട് ദിവസം ആയതേയുള്ളൂ കുറച്ചു ദൂരേയെവിടെയോ ഉള്ളവർ ആണ്‌.

നീ വീട്ടിൽ കയറുന്നില്ലേ വന്നേ ചായ കുടിച്ചിട്ടു പോകാം

പുതിയ ആൾക്കാരെ കുറിച്ചുള്ള വിവരണവും തന്ന് എന്നെ വീട്ടിലേക്ക് വിളിച്ചു കൊണ്ട് അവൻ തിരിഞ്ഞു നടന്നു

ആഹ്ഹ് എന്തായാലും ഒന്ന് കയറാം കുറച്ചു കൂടുതൽ വിവരം ചിലപ്പോൾ അവന്റെ അമ്മയുടെ അടുത്ത് നിന്ന് കിട്ടും

അതും ആലോചിച്ചു കൊണ്ട് ഹർഷൻ ആദിയുടെ വീട്ടിലേക്ക് ഒന്ന് നോക്കിയിട്ട് മഹിയുടെ പിറകെ നടന്നു


ആദി

തന്നെയാരോ വിളിക്കുന്നത് കേട്ട് അവൾ തിരിഞ്ഞു നോക്കി ഞങ്ങളുടെ വീടിന്റെ അടുത്തുള്ള കുട്ടിയാണ് മഞ്ജു പുതിയ നാട്ടിൽ വന്ന് കുറെ മാസങ്ങൾ കഴിഞ്ഞെങ്കിലും ആ നാട്ടിൽ എനിക്ക് ആരുമായും കൂട്ടില്ലായിരുന്നു...

സ്കൂൾ,,ട്യൂഷൻ,,എന്ന റുട്ടിനിൽ കാര്യങ്ങൾ ഇങ്ങനെ പോകുന്നത് കൊണ്ട് തന്നെ പുതിയതായി വന്ന ഈ നാട്ടിൽ സുഹൃത്തുക്കൾ വേണം എന്ന നിർബന്ധം എനിക്കില്ല കാരണം സ്കൂളിൽ അത്യാവശ്യം നല്ല ഒരു ഗാങ് തന്നെ എനിക്കുണ്ട് അതിന്റെ ചെറിയ ഒരു പുച്ഛവും ജാടയും എനിക്ക് ഇവരോട് ഇല്ലാതെയും ഇല്ല...

ഒന്നാമത് ഇവിടെയുള്ള പിള്ളേർ എല്ലാരും തന്നെ അത്ര പേരൊന്നും ഇല്ലാത്ത അടുത്ത് തന്നെയുള്ള സ്കൂളിലെ കുട്ടികൾ ആണ്.

ഞാൻ പഠിക്കുന്നത് സർക്കാർ സ്കൂളിൽ ആണെങ്കിലും ടൗണിലെ പേര് കേട്ട നല്ല ഒന്നാന്തരം സ്കൂളാണ് അത് ആ ഒരു ഗമയും എനിക്കില്ലാതെയില്ല

"ആദി "

മഞ്ജു ഒരിക്കൽ കൂടെ എന്നെ വിളിച്ചു കൊണ്ട് എന്റെ അടുത്തേക്ക് ഓടി വന്നു..

അമ്പലത്തിൽ പോകുന്ന പോക്കാണ് ഞാൻ നിങ്ങൾ വിചാരിക്കും പോലെ പാടത്തിന്റെ നടുവിൽ കൂടെ ഒന്നും അല്ല..

മഞ്ജുവിന്റെ വീടിന് മുന്നിൽ കൂടെയുള്ള ഇടവഴി കടന്ന് ചെന്ന് നിൽക്കുന്നത് ഒരു വലിയ റോഡിലേക്കാണ്

ആ റോഡ് ചെന്ന് നിൽക്കുന്നത് മെയിൻ കവലയിലാണ് അതിന് തൊട്ട് അടുത്താണ് അമ്പലവും

സ്കൂളിൽ പോകുന്നത് പാടത്തിന്റെ നടുവിൽ കൂടെയും ഹാ എന്തൊരു വിരോധാഭാസം എന്നല്ലേ ഈ നാട് കുറച്ചു തല തിരിഞ്ഞിട്ടാണെന്ന് എനിക്കും തോന്നിയിട്ടുണ്ട്..

പിന്നെ നിങ്ങൾക്ക് സംശയം തോന്നാം നമ്മുടെ ഹർഷേട്ടൻ എന്താ അന്ന് പാടത്തിന്റെ നടുക്ക് കൂടെ അമ്പലത്തിൽ പോയത് എന്നല്ലേ

അത് ഞങ്ങളുടെ കണ്ണന്റെ അമ്പലം ആണ് ടൗണിന്റെ ഒത്ത നടുക്കായി ഞങ്ങളുടെ നാടിന്റെ മൊത്തം പേരായി വിളങ്ങുന്ന കണ്ണൻ

ടൗണിൽ പോകാൻ ഈ പാടം ക്രോസ്സ് ചെയ്തു പോകുന്നതാണ് ഏറ്റവും ലളിതമായ മാർഗം..

ഞാൻ ഇപ്പോൾ പോകുന്നത് നമ്മുടെ ഗ്രാമത്തിലെ പ്രധാനപെട്ട ദേവിയുടെ അമ്പലത്തിലേക്ക് ആണ് അത് ഈ ഗ്രാമത്തിന്റെ ഒത്ത നടുക്ക് റോഡ് സൈഡിൽ ആയി സ്ഥിതി ചെയ്യുന്ന അമ്പലം ആണ്

പിന്നെ നിങ്ങൾക്ക് മറ്റൊരു ഒരു സംശയം കൂടെ വരാം ഹർഷേട്ടന്റെ കാര്യം എനിക്ക് എങ്ങനെ അറിയാം എന്നല്ലേ...

അന്നത്തെ ഞങ്ങളുടെ ഫസ്റ്റ് കണ്ട് മുട്ടൽ കഴിഞ്ഞ് ദിവസങ്ങളും മാസങ്ങളും എത്ര കടന്നു പോയി കഴിഞ്ഞിരിക്കുന്നു അതിനിടയ്ക്ക് ആ പാടവരമ്പത്തു വച്ച് എത്രയോ പ്രാവശ്യം ഞങ്ങൾ കണ്ട് മുട്ടിയിരിക്കുന്നു എന്നെ കാണാൻ വേണ്ടി മാത്രം പുള്ളിക്കാരൻ എന്റെ വീടിന്റെ മുന്നിൽ കൂടെ എത്ര നടന്നിരിക്കുന്നു..

പിന്നെ... പിന്നെ ഒന്നുമില്ല അത്രയൊക്കെയെ സംഭവിച്ചിട്ടുള്ളു ഇതു വരെ സംസാരിച്ചിട്ടേ ഇല്ല

തമ്മിൽ തമ്മിൽ വെറുതെ ഒന്ന് നോക്കിയാലായി അതും എന്റെ ഭാഗത്തു നിന്നും നോട്ടം വളരെ കുറവ് ആണ്..

പേടിയുണ്ടേ അമ്മ സൂര്യന് ചുറ്റും ഗ്രഹം കറങ്ങുന്നത് പോലെയാണ് എന്നെ ചുറ്റി കൊണ്ടിരിക്കുന്നത്

കൂടാതെ വാൽ നക്ഷത്രം ആയി ഒരു ചേട്ടനും ബാക്കി നിങ്ങൾക്ക് ഊഹിക്കാമല്ലോ അല്ലേ..

ആ നാട്ടിലെ സകല ചെക്കൻമാരും എന്റെ ചേട്ടന്റെ കമ്പനിയാണ് പക്ഷേ ഹർഷേട്ടനെ ഏഴയലത്ത് എന്റെ ചേട്ടൻ അടുപ്പിച്ചിട്ടില്ല

അങ്ങേര് ഇങ്ങോട്ട് സൗഹൃദം സ്ഥാപിക്കാൻ വന്നിട്ട് പോലും എന്റെ പ്രിയ സഹോദരൻ മൈൻഡ് ചെയ്യാതെ വിട്ടു എന്നാണ് അങ്ങു നിന്നും ഇങ്ങു നിന്നുമുള്ള കേട്ടറിവ്

നമ്മുടെ കഥ നായകൻ എന്റെ വീടിന്റെ പരിസരത്ത് എത്തുമ്പോഴേക്കും പൂമുഖ വാതിലിൽ ചാരി നിൽപ്പുണ്ടാകും എന്റെ ചേട്ടൻ

ആളിന്റെ മുഖത്ത് നിറഞ്ഞു നിൽക്കുന്ന ഭാവം എന്ന് പറയുമ്പോൾ മോഹൻലാലിനെ കാണുമ്പോൾ കീരികാടൻ ജോസിന് ഉണ്ടാകുന്ന ഒരു ഭാവമില്ലേ ആ ഏതാണ്ട് അത് തന്നെ

ഇങ്ങനെയൊക്കെ ആണെങ്കിലും മനസ്സ് കൊണ്ട് എനിക്കും ഹർഷേട്ടനെ ഇഷ്ടം ആണ് കാണാൻ കാത്തിരിക്കുന്നതും പാടവരമ്പിൽ കൂടെയുള്ള ഞങ്ങളുടെ ക്രോസ്സ് പാസ്സിങ്ങും അതിന്റെതായ രീതിയിൽ മുന്നോട്ട് പോയി കൊണ്ടിരുന്നു പക്ഷെ ഒരു അക്ഷരം പോലും ഞങ്ങൾ പരസ്പരം സംസാരിച്ചിരുന്നില്ല

ഇഷ്ടം ആണോ എന്ന് ചോദിക്കാൻ ഹർഷേട്ടനോ ഇഷ്ടം ആണ് എന്ന് പറയാൻ ഞാനോ ശ്രമിച്ചിരുന്നില്ല എന്നതാണ് സത്യം

ചുരുക്കി പറഞ്ഞാൽ ഞങ്ങളുടെ ഈഗോ ആണോ ഞങ്ങളെ പരസ്പരം അകറ്റി നിർത്തിയിരുന്നത് എന്ന് പോലും സംശയമുണ്ട്

"ടാ നീ അമ്പലത്തിലേക്ക് ആണോ"?

നിന്റെ കണ്ണിൽ എന്താടി മര ഭൂതമേ കണ്ടിട്ട് മനസ്സിലാകാതെയിരിക്കാൻ എന്നാണ് എന്റെ നാവിൽ വന്നത് എങ്കിലും ഞാൻ കഷ്ടപ്പെട്ടു അങ്ങ് നിയന്ത്രിച്ചു

അല്ലെങ്കിലും ഞാൻ ഇങ്ങോട്ട് വരുന്നത് തന്നെ അമ്പലത്തിൽ പോകാൻ ആണ് അത് ഇവൾക്ക് വ്യക്തം ആയി അറിയാവുന്ന കാര്യവും ആണ്

പിന്നെ അസൂയ കുശുമ്പ് എന്നീ എല്ലാ നല്ല കാര്യങ്ങളുടെയും വിള നിലം കൂടിയാണ് ഇവൾ......

ഒരു ദിവസം നമ്മളോട് ഇങ്ങോട്ട് വന്നു മിണ്ടിയിട്ട് അടുത്ത ദിവസം അങ്ങോട്ട് ചിരിച്ചാൽ മൈൻഡ് ചെയ്യാതെ പോയി കളയും അത്ര നല്ല സ്വഭാവമുള്ളവളാണ് ആണ്....

ആ ഒരൊറ്റ കാരണം കൊണ്ട് തന്നെ ഞാൻ അവളോട് അങ്ങനെ മിണ്ടാറില്ല എന്റെ സ്വഭാവം വച്ച് അവളെ പഞ്ഞിക്കിടേണ്ട കാലവും കഴിഞ്ഞു യുഗങ്ങളാകാറായി

പക്ഷെ ഹർഷേട്ടന്റെ ഉറ്റ സുഹൃത്തിന്റെ സഹോദരിയായത് കൊണ്ട് തന്നെ...... മനസ്സിൽ അവളെ ഞാൻ ആസ്വദിച്ചു ചീത്ത വിളിച്ചു കൊണ്ട് പുറമേ ഒരു ചിരി ഫിറ്റ്‌ ചെയ്യും

ശവം എന്തോ കാര്യമായിട്ടുള്ള ദുരുദ്ദേശവും കൊണ്ട് വരുന്നതാണ്

വേറെ ഒന്നുമല്ല ഹർഷേട്ടന് എന്നെ ഇഷ്ടം ആണെന്ന് ഇവൾക്ക് അറിയാം അതുകൊണ്ട് തന്നെ ഹർഷേട്ടൻ ഇന്നലെ വീട്ടിൽ വന്നപ്പോൾ അത് പറഞ്ഞു.... ഇത് പറഞ്ഞു സംശയമുള്ള പാഠഭാഗങ്ങൾ പറഞ്ഞു കൊടുത്തു ആനയാണ് ചേനയാണ് മാങ്ങാതൊലിയാണ് എന്നൊക്കെ പറഞ്ഞ് എന്നെ ഇളക്കുകയാണ് ഇവളുടെ ലക്ഷ്യം

പോടി അലവലാതിയെന്ന് പറഞ്ഞ് ചുണ്ടിൽ പുച്ഛം ഒട്ടിച്ചു വച്ച് പോകുന്നത് എനിക്ക് ഒരു ബുദ്ധിമുട്ടുമുള്ള കാര്യവുമല്ല അത് അവൾക്ക് അറിയുകയും ചെയ്യാം

ഇടയ്ക്കിടയ്ക്ക് ഇവൾ ഇങ്ങനത്തെ എന്തെങ്കിലും തറ വേലയും കൊണ്ട് ഇറങ്ങും..സത്യം പറഞ്ഞാൽ അപ്പോൾ എനിക്ക് ഹർഷേട്ടനെ കൊല്ലാൻ ഉള്ള ദേഷ്യം വരും

കാര്യം എന്നെ കാണാൻ ആണ് പുള്ളി ഇവളുടെ വീട്ടിൽ വന്ന് ഇരിക്കുന്നതെങ്കിലും ഇതൊക്കെ സഹിക്കുന്നത് എങ്ങനെ

ഞാൻ അല്ലാതെ വേറെ ഒരു പെണ്ണിന്റെ അടുത്തും അങ്ങേര് മിണ്ടുന്നത് എനിക്ക് സഹിക്കില്ല എന്നാൽ ഞാൻ അങ്ങോട്ട്‌ മിണ്ടാൻ ശ്രമിക്കുമോ എന്ന് ചോദിച്ചാൽ അതുമില്ല.

പുള്ളിക്കാരൻ നേരെ വരുമ്പോൾ തന്നെ നിലത്തേക്ക് നോക്കി പോകുന്നവൾ ആണ് ഞാൻ പാവം ഈ മനുഷ്യനായത് കൊണ്ട് മാത്രം ആണ് ഇങ്ങനെ ഒരു പ്രതീക്ഷയുമില്ലാത്ത കാര്യത്തിന് വേണ്ടി അലയുന്നതെന്ന് തോന്നി പോകും

അവൾ വളവളാന്ന് എന്തൊക്കെയോ സംസാരിക്കുന്നുണ്ട് വിഷയം ഞാൻ നേരത്തെ പറഞ്ഞത് തന്നെയാണ്

പറഞ്ഞ് തുലച്ചിട്ടു പോ ശവമേയെന്ന ഭാവത്തിൽ ആണ് എന്റെ നടപ്പ്

അങ്ങനെ കുറച്ചു ദൂരം നടന്ന് കഴിഞ്ഞപ്പോഴാണ് "ഹർഷേട്ടാ "എന്നുള്ള വിളിയും ഇവളുടെ ചാടി തുള്ളിയുള്ള പോക്കുമൊക്കെ ഞാൻ കാണുന്നത് ......

ഇവൾക്കിത് എന്താ ഭ്രാന്ത് ആയോ എന്ന അതിശയത്തിൽ നോക്കി നിൽക്കുമ്പോൾ ആണ് ഞാൻ അത് കാണുന്നത്

ഞങ്ങൾക്ക് എതിരെ നടന്നു വരുന്നുണ്ട് എന്റെ സ്വപ്നനായകൻ.

ഇന്നിവൾക്ക് കാണാൻ വേണ്ടിയെങ്കിലും പുള്ളിയോട് സംസാരിക്കണം എന്റെ മനസ്സ് കണക്കു കൂട്ടി

പക്ഷേ ആ നിമിഷം തന്നെ എന്റെ മനസ്സിന്റെ മറു ഭാഗം ആയ ഈഗോ ചേട്ടൻ തല പൊക്കി

വേണ്ട ആദി നീ അങ്ങോട്ട്‌ മിണ്ടാൻ പോകരുത് അയാൾ വേണമെങ്കിൽ ഇങ്ങോട്ട് വന്നു മിണ്ടട്ടേ അതല്ലേ ഹീറോയിസം അല്ല ഹീറോയിനിസം

അവസാനം ഈഗോ ചേട്ടൻ തന്നെ ജയിച്ചു എന്നും ഇടുന്നതിനെകാൾ ഒരല്പം ആറ്റിറ്റ്യൂഡ് കൂടുതലിട്ട് ഞാൻ അവരെയും കടന്ന് മുന്നോട്ട് പോയി

എന്നാലും ഒരു പോയിന്റിൽ എത്തിയതും എന്റെ മനസ്സിന്റെ നല്ല വശം ഒന്ന് തിരിഞ്ഞെങ്കിലും നോക്ക് ആദിയെന്ന് എന്നെ നിർബന്ധിച്ചു കൊണ്ടിരുന്നു

അവസാനം അത് സംഭവിച്ചു എന്താന്നല്ലേ അത് തന്നെ ഞാൻ തിരിഞ്ഞു നോക്കി ഞാൻ നോക്കിയ അതേ നിമിഷം തന്നെ ഹർഷേട്ടനും എന്നെ നോക്കി

അതേ ഈയോരു വർഷത്തിന് ഇടയിൽ ഞങ്ങൾ തമ്മിൽ ഉണ്ടായിട്ടുള്ള മനോഹരമായ നോട്ടത്തിന് ആ സുന്ദരമായ സായാഹ്നം സാക്ഷ്യം വഹിച്ചു കഴിഞ്ഞിരുന്നു കണ്ണുകളിൽ ചിരിയുമായി എന്നെ നോക്കുന്ന ഹർഷേട്ടൻ

ഒരായിരം പൂമ്പാറ്റകളെ ഒരേ സമയം പറത്തി വിട്ടാലുണ്ടാകുന്ന അനുഭൂതി സമ്മാനിച്ചു കൊണ്ട് ആ നോട്ടം എന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി

നെൽ ചെടിയിൽ പറ്റി പിടിച്ചിരിക്കുന്ന മഞ്ഞു തുള്ളിയെ തൊടാനായി അവൾ കൈ നീട്ടി പതിയെ വളരെ പതിയെ ആ മഞ്ഞു തുള്ളിയെ അവ.....

   -malayalam"അമ്മയോട് ഞാൻ പറഞ്ഞിട്ടില്ലേ ജോലിയും കഴിഞ്ഞു വീട്ടിലേക്കു വരുമ്പോൾ ഈ നാശത്തെ മുന്നിൽ തന്നെ കൊണ്ടിരുത്തരുതെന...
31/12/2025

-malayalam
"
അമ്മയോട് ഞാൻ പറഞ്ഞിട്ടില്ലേ ജോലിയും കഴിഞ്ഞു വീട്ടിലേക്കു വരുമ്പോൾ ഈ നാശത്തെ മുന്നിൽ തന്നെ കൊണ്ടിരുത്തരുതെന്ന് ....എത്ര പറഞ്ഞാലും മനസിലാവില്ലേ....."

അയാളുടെ മുഖത്തു കോപം കത്തി..... കുഞ്ഞി പെണ്ണ് മുത്തശ്ശിയുടെ നേര്യതിന്റെ തുമ്പ് പിടിച്ചു പേടിയോടെ പിന്നിലേക്ക് നിന്നു....

സന്ധ്യയ്ക്ക് വിളക്ക് കൊളുത്തി കഴിഞ്ഞുള്ള സമയം വീടിന്റെ തിണ്ണയിൽ ഇരിക്കുകയാണ് മുത്തശ്ശിയും ആ കുഞ്ഞി പെണ്ണും....നേർമയിൽ നൂലിഴ കീറി മഴ പെയ്യുന്നുണ്ട്..... ഒരു നേരിയ തണുപ്പും..... മുത്തശ്ശി,കഥകൾ പറഞ്ഞു കൊടുക്കുകയാണ് അവൾക്ക്...

അവൾ വിടർന്ന കണ്ണുകളോടെ അത് ശ്രദ്ധയോടെ കേട്ടിരിക്കുന്നുണ്ട്...അവളുടെ കണ്ണുകളിൽ ആകെ കൗതുകമാണ്...ഇവൾ
സ്വര

മഞ്ജരി...
ഒരു കുഞ്ഞി പെണ്ണ്.... അഞ്ചു വയസുകാരി...പേര് സ്വര മഞ്ജരി എന്നെങ്കിലും ഇതുവരെ ആ കണ്ഠത്തിൽ നിന്നും സ്വരങ്ങൾ ഒന്നും ഇതുവരെയും പുറത്തു വന്നിട്ടില്ല.....

പെട്ടെന്ന് പൊടിഞ്ഞ മഴ ആയത് കൊണ്ടു തന്നെ മഴപ്പാറ്റകൾ കൂട്ടo കൂട്ടമായി മുറ്റത്ത്‌ നിന്നു ഉയർന്നു പറന്നു കോലായയിലെ ഇത്തിരി വെട്ടത്തിന് ചുറ്റും ചിറകിട്ടടിക്കുന്നുണ്ട്..... നിമി നേരം ആയുസ്സുള്ള ഇയ്യാം പാറ്റകൾ... ആ കുഞ്ഞി പെണ്ണിന്റെ സന്തോഷം പോലെ....

നിമിഷ നേരം കൊണ്ടു അവളുടെ കണ്ണിൽ സന്തോഷവും അത്ഭുതവും മാറി ഭയം നിറഞ്ഞു..... അവളുടെ ഭയം നിറഞ്ഞ കുഞ്ഞി കണ്ണുകളെ പിന്തുടർന്ന മുത്തശ്ശി കണ്ടു വരാന്തയിലൂടെ കയറി വരുന്ന തന്റെ മകനെ... അവനെ കണ്ടാണ് ആ കുഞ്ഞി കണ്ണുകൾ ഭയത്താൽ നിറഞ്ഞത് എന്ന് ഓർക്കവേ ആ അമ്മ മനം തേങ്ങി....

"രവി വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം... ഇത് നിന്റെ മകൾ ആണ്.....അത് മറന്നു പോവരുത്....സരസ്വതി അമ്മ മകന് നേരെ കയർത്തു....."

"മകളോ ഇവളോ... എനിക്കീ നാശത്തെ കാണുന്നത് തന്നെ അറപ്പും വെറുപ്പുമാണ്..... തള്ളയെ കൊല്ലി....." അയാൾ അതീവ ദേഷ്യത്തോടെയും അവജ്ഞയോടെയും ചീറി.....

ദേഷ്യത്തിൽ തന്നെ നോക്കുന്ന അമ്മയെ നോക്കി അയാൾ പറഞ്ഞു.....

"അമ്മ എന്നെ ഇങ്ങനെ നോക്കുകയൊന്നും വേണ്ട.... ന്റെ ഭൈരവി അവളെ എനിക്ക് നഷ്ടപ്പെടുത്തിയത് ഇവളാണ്... ഈ പിശാശ്......എനിക്ക് എന്ത് ഇഷ്ടം ആയിരുന്നെന്നോ ന്റെ ഭൈരവിയെ ...."

അയാളുടെ സ്വരം ഒരുവേള ആർദ്രമായി....

"കൊന്നു കളഞ്ഞില്ലേ ഈ നശിച്ച ജന്മo...."

അയാൾ കത്തുന്ന കണ്ണുകളോടെ കുഞ്ഞി പെണ്ണിനെ നോക്കി.....

ആ കുഞ്ഞ് പേടിയോടെ കൂടുതൽ പിന്നിലേക്ക് നിന്നു.....

"നീ ഇത് എന്തൊക്കെയാ രവി പറയുന്നേ ഒന്നും അറിയാത്ത ഈ കുഞ്ഞാണോ ഭൈരവിയെ ....." അവരുടെ ശബ്ദം ഇടറി വാക്കുകൾ പുറത്തേക്ക് വന്നില്ല.....

"അതെ ഇവളെ കാണുമ്പോ... കാണുമ്പോൾ... എനിക്ക് എന്റെ ഭൈരവിയുടെ വെള്ള പുതപ്പിച്ച ശരീരം ആണ് ഓർമയിൽ തെളിയുന്നത്...."

"എനിക്കിഷ്ടല്ല ഈ ജന്തുവിനെ....പെൺ കുഞ്ഞ് പോരാത്തതിന് ശബ്ദവും ഇല്ല ഊമ.... എന്തിനാണ് ഇങ്ങനെ ഒരു നശിച്ച ജന്മo...."

അയാൾ വെറുപ്പോടെ പറഞ്ഞു നിർത്തി.....

"മോനെ.... "സരസ്വതി അമ്മ ഒന്ന് എങ്ങലോടെ വിളിച്ചു.....

അയാൾ അകത്തേക്ക് പോയി അതെ ദേഷ്യത്തോടെ....

അവൾ മുത്തശ്ശിയെ തൊട്ടു വിളിച്ചു... അവർ നിറഞ്ഞ കണ്ണുകൾ അവളെ കാണിക്കാതെ ചോദിച്ചു....

"ന്തെ കുഞ്ഞി.."

അവൾ അകത്തേക്ക് അച്ഛൻ പോയ വഴിയേ ചൂണ്ടി കാണിച്ചു....പിന്നെ എന്തിനാ ഇങ്ങനെ ഒക്കെ പറഞ്ഞതു എന്ന് അവളുടെ ഭാഷയിൽ ചോദിച്ചു.. അവളുടെ കുഞ്ഞി കണ്ണിൽ ആകാംക്ഷ ആയിരുന്നു....

അച്ഛൻ പറഞ്ഞതൊന്നും അവൾക്ക് മനസിലായിരുന്നില്ല പക്ഷേ തന്നെയാണെന്ന് അവൾ തിരിച്ചറിഞ്ഞിരുന്നു.....അവൾ അവരെ നോക്കി തന്നെ നിന്നു... അവളെ നോവിക്കാതെ അവളെയും കൊണ്ടു മുത്തശ്ശി അകത്തേക്ക് പോയി.....

അച്ഛൻ എന്നാൽ ആ അഞ്ചു വയസുകാരിക്ക് ഭയം ആണ്... തരം കിട്ടിയാൽ തന്നെ നോവിക്കുന്ന തള്ളിയിട്ടു രക്തം പൊടിഞ്ഞാൽ അത് കണ്ട് സന്തോഷിക്കുന്ന അച്ഛന്റെ മുഖം ഭയമാണ്..... എന്തിനാ ഇങ്ങനെ ഒക്കെ.....ആ കുഞ്ഞു മനം ചോദിക്കും....അച്ഛൻ ആണെന്ന് പോലും ആ കുഞ്ഞിന് അറിയില്ല....

പോകെ പോകെ ആ ആൾ കാണിക്കുന്ന ഈ അവഗണന എന്തിനാണ് എന്ന് അവൾക്ക് മനസിലായി തുടങ്ങി ....താൻ ശബ്ദം ഇല്ലാത്തവൾ അതിന് പുറമെ തന്റെ ജന്മം അമ്മയുടെ ജീവൻ എടുത്തു..താൻ ഒരു പെൺകുട്ടി..... തള്ളയെ കൊല്ലി എന്നാ വാക്കുകൾ ചെവിയിൽ മുഴങ്ങി കേൾക്കും പോലെ....ഞാൻ ഞാൻ ആണോ അമ്മയെ... എന്റെ പ്രാണൻ അല്ലെ അമ്മ...... ചിത്രത്തിൽ കണ്ടിട്ടേ ഉള്ളു എങ്കിലും മോളുട്ടി എന്ന് വിളിക്കുന്ന പോലെ തോന്നും...... ഇനി ഇനി അമ്മയ്ക്കും എന്നെ ഇഷ്ടം ആയിരിക്കില്ലേ അതാണോ വിട്ടിട്ടു പോയത്.....പിഞ്ചു മനം തേങ്ങും....

എന്നും രാത്രിയിൽ ചന്ദ്രനെ നോക്കും അവൾ അവിടെ അമ്മയുടെ മുഖം കാണും.... പിന്നെ മുത്തശ്ശിയുടെ...... തന്നെ സ്നേഹിക്കുന്നവരുടെ മുഖം മാത്രം ആ നിലാവിന്റെ ചന്ദ്ര മുഖത്തിൽ കാണുകയുള്ളു ആ കുഞ്ഞി പെണ്ണ്.....

"ന്നാലും ന്റെ അമ്മേം മുത്തശ്ശി യും എന്നെ സ്നേഹിക്കന്നുണ്ടല്ലോ അതല്ലേ അമ്പിളി മാമനിൽ കാണുന്നെ... "അവൾ അത് നോക്കി ശബ്ദമില്ലാതെ പറയും......

ആ ആൾ ഇനി എന്നെ കൊല്ലുമോ...വലുതാകും തോറും അവളുടെ ചിന്തകളും മാറി തുടങ്ങി...

ഭൈരവിയുടെ വീട്ടിൽ ഒരു ഒത്തുകൂടൽ വന്നു എല്ലാരും കൂടെ ഇവരെയും വിളിച്ചു.....അന്ന് ആദ്യമായി അമ്മയുടെ വീട്ടിൽ കൊണ്ടുപോയി മുത്തശ്ശി അവളെ ....ഒത്തിരി സന്തോഷത്തോടെ ആണ് മുത്തശ്ശിയുടെ കയ്യും പിടിച്ചു കുഞ്ഞി പെണ്ണ് കയറി ചെന്നത്..... പക്ഷേ തന്നെ കണ്ട മാത്രയിൽ എല്ലാവരുടെയും മുഖം ഇരുണ്ടു....

ചില കണ്ണുകളിൽ ഭയം ചിലതിൽ ഒരു കൊലപാതകിയെ നോക്കുന്ന ഭാവം.....എന്തിന് ഈ നാശത്തെ ഇങ്ങോട്ട് കൊണ്ടു വന്നു എന്നു മറ്റു ചിലർ...ആ കുഞ്ഞു മനസ് വല്ലാതെ പിടഞ്ഞു.....അങ്ങനെ ഇരിക്കെ മുത്തശ്ശി അമ്പലത്തിൽ പോയി എന്നെ കൊണ്ടു പോയില്ല...ഞാൻ തനിച്ചായി...

ആരും തന്നെ നോക്കിയില്ല... വിശപ്പ്‌ വിശപ്പിന്റെ വിളി താങ്ങാൻ വയ്യാ....ആ കുഞ്ഞു വയർ എരിഞ്ഞു....പയ്യെ റൂമിൽ നിന്നും ഇറങ്ങി..... ഊണ് മേശയിൽ എല്ലാവരും ഉണ്ട്.....മുത്തശ്ശിയുടെ മകനും ഉണ്ട് ....അച്ഛൻ അവൾക്ക് മുത്തശ്ശിയുടെ മകൻ മാത്രം ആണ്....

പലതരം കറികളുടെയും പലഹാരങ്ങളുടെയും ഒക്കെ മണം ആ കുഞ്ഞു വയറിലെ എരിച്ചിൽ ഇരട്ടി ആക്കി.....

അവിടേക്ക് പതിയെ ചെന്നു നിന്നു... അവിടുത്തെ അമൂമ്മയോട് വയറിൽ തൊട്ടു കാണിച്ചു.....വിശക്കുന്നു എന്ന്....

"ചീ.. ജന്തു മാറി നിൽക് അങ്ങോട്ട്‌.."

അവർ പുറം കൈകൊണ്ടു തട്ടി നീക്കി...

"എന്റെ മകളെ കൊന്നിട്ട് നിനക്ക് ഞാൻ എന്റെ കൈകൊണ്ടു ഭക്ഷണം തരണം അല്ലെ.. "

അവർ ആ കുഞ്ഞിന് നേരെ ആക്രോഷിച്ചു....

"നീ മരിക്കാൻ വേണ്ടിയാണ് ഓരോ നിമിഷവും ഞാൻ പ്രാർത്ഥിക്കുന്നത്...."

അവൾക്ക് അവർ പറയുന്നതൊന്നും മനസിലായില്ല..... തല ഉയർത്തി ദയനീയമായി അവരെ നോക്കി ഇനി ഞാൻ പറഞ്ഞത് മനസിലാവാത്തതു ആണെന്ന് കരുതി ഭക്ഷണത്തിലേക്കു ചൂണ്ടി വീണ്ടും തന്റെ കുഞ്ഞു വയർ തൊട്ടു കാണിച്ചു.,...

ദേഷ്യം കൊണ്ടു അവർ വിറച്ചു തന്റെ നേരെ നീട്ടിയ കയ്യിലേക്ക് അവർ ചൂട് വെള്ളം ഒഴിച്ചു.....അവൾ പൊള്ളി പിടഞ്ഞു... ആർത്തു കരയുന്നുണ്ട് ശബ്ദം പുറത്തേക്ക് വന്നില്ല.....കാറ്റ് മാത്രം ശബ്ദം ഇല്ല....

വാ തുറന്നു പോയി....അത് അടയ്ക്കാൻ വയ്യ അത്രയും കൈയിൽ നീറ്റൽ....അവൾ അവരെ നോക്കി... അവർ അവളെ പിടിച്ചു തള്ളി..അവൾ നില കിട്ടാതെ താഴെ വീണു...തല തറയിൽ ഇടിച്ചു...കുഞ്ഞു നെറ്റി പൊട്ടി ചോര വന്നു...അവൾ അവിടെ കിടന്നുകൊണ്ട് എല്ലാവരെയും മാറി മാറി നോക്കി.. ഇല്ല ആരുടെയും കണ്ണിൽ ഒരു തരി കരുണ ഇല്ല ഒരു തരം സന്തോഷമാണ്... അപ്പോൾ താൻ ആരാണ്.... ഒന്ന് ഉച്ചത്തിൽ കരയാൻ പോലും ആവാതെ ആ കുഞ്ഞ് മനം തേങ്ങി....

പതിയെ എഴുന്നേറ്റു എങ്ങലോടെ പിന്നാമ്പുറത്തേക്ക് നടന്നു അവിടെ ഇരുന്നു....എല്ലാവരും കഴിച്ചു കഴിഞ്ഞതും ബാക്കി വന്ന ഭക്ഷണം നായയുടെ പാത്രത്തിൽ ഇട്ടു.....അവിടുത്തെ അവളുടെ അമ്മയുടെ അമ്മ അവർ അവളെ നോക്കി പുച്ഛിച്ചു കൊണ്ടു അകത്തേക്ക് പോയി....

അവൾ എഴുന്നേറ്റു പട്ടിയുടെ പാത്രത്തിലേക്കു നോക്കി അത് ഒരു അരികിൽ നിന്നും കഴിച്ചു തുടങ്ങിയിട്ടുണ്ട്.....വിശപ്പൊടെ കഴിക്കുകയാണ്... എങ്കിലും ഇടയ്ക്ക് തന്നെ നോക്കുന്നുണ്ട്.....ആ നായ കുട്ടി പയ്യെ പാത്രം നിരക്കി അവളുടെ അടുത്തേക്ക് വച്ചു....അവൾ അതിനെ നോക്കി.... ആ നായകുട്ടി അവളെ നോക്കിക്കൊണ്ട് അവളുടെ പാവാടയുടെ അറ്റം പിടിച്ചു വലിച്ചു.....കുഞ്ഞിപ്പെണ്ണ് പേടിച്ചു പോയി.... അവൾ കരഞ്ഞു ശബ്ദമില്ലാതെ ആരും രക്ഷിക്കില്ലെന്നു ആ കുഞ്ഞിന് അറിയാം...

പക്ഷേ വീണ്ടും അത് അവളുടെ പാവാടയിൽ കടിച്ചു വലിച്ചു ആ പാത്രത്തിന്റെ അടുത്ത് കൊണ്ടു വന്നു....അവളെ നോക്കി അത് വാലാട്ടി പിന്തിരിഞ്ഞു നടന്നു.....അവൾ അത്ഭുതത്തോടെ അതിനെ നോക്കി തനിക്ക് വേണ്ടിയാണ് ഭക്ഷണം മാറ്റിവച്ചത്....മനുഷ്യർക്ക്‌ തോന്നാത്ത ദയ അവളുടെ മുത്തശ്ശിയുടെ കണ്ണിൽ അല്ലാതെ മറ്റാരിലും തനിക്ക് നേരെ കാണാത്ത കാരുണ്യം ആ നായയുടെ കണ്ണിൽ.........

കുഞ്ഞിപ്പെണ്ണ് വേഗം അകത്തേക്ക് നോക്കി... ഇല്ല ആരുമില്ല..... അവൾ വേഗം താഴേക്കു ഇരുന്നു ആ പാത്രത്തിൽ നിന്നും കഴിച്ചു തുടങ്ങി.....ഈ നേരം വരെ ഒന്നും കഴിക്കാത്തത് കൊണ്ടാണോ അറിയില്ല നല്ല രുചി......അവൾ മനസ്സിൽ ആ നായയെ നന്ദി യോടെ ഓർത്തു.....

സരസ്വതി മുത്തശ്ശി തിരിച്ചു വരുമ്പോൾ കാണുന്നത് നായ പാത്രത്തിൽ നിന്നും കൊതിയോടെ ആഹാരം വാരി കഴിക്കുന്ന കുഞ്ഞിപ്പെണ്ണിനെ ആണ്.... ആ വൃദ്ധ മനസ് നീറി.... ഓടി വന്നു ആ പാത്രം തട്ടി തെറിപ്പിച്ചു അവളെ വാരി ഉയർത്തി തന്റെ നെഞ്ചോടു ചേർത്തു.....അവൾ നിഷ്കളങ്കമായി ചിരിച്ചതും അവർ പൊട്ടി കരഞ്ഞുകൊണ്ട് അവളുടെ മുഖം മുഴുവനും ചുംബിച്ചു.....

നെഞ്ചിലേക്ക് അടക്കി പിടിച്ചു ആർക്കും കൊടുക്കില്ല എന്ന പോലെ....

"ന്റെ പൊന്നു മോളെ... എന്തിനാ നീ ഈ പാത്രത്തിൽ നിന്നും കഴിക്കുന്നേ.. ന്റെ കുഞ്ഞിന് ആരും ഒന്നും തന്നില്ലേ..." കരഞ്ഞു കൊണ്ടു അവർ ചോദിച്ചു.....

അവൾ അവരെ നോക്കി ചിരിച്ചു നിഷ്കളങ്കമായി പിന്നെ വയറിൽ തൊട്ടു വിശപ്പില്ല എന്ന് കാണിച്ചു.....അവർ വീണ്ടും കരഞ്ഞു ചങ്ക് പൊട്ടും പോലെ...

"എന്തിനാ ഭൈരവി മോളെ നീ ഇതിനെ തന്നിട്ട് പോയത്.. നിനക്ക് കൊണ്ടു പൊയ്ക്കൂടായിരുന്നോ.... എനിക്ക് സഹിക്കുന്നില്ലെടി......എന്റെ കുഞ്ഞിനെ എല്ലാരും കൂടെ....."

അവരുടെ കണ്ണിൽ നിമിഷ നേരം കൊണ്ടു കോപം ആളി കത്തി.... അവളെയും എടുത്തുകൊണ്ടു അവർ അകത്തേക്ക് ചെന്നു......

അവർ അകത്തേക്ക് ചെല്ലുമ്പോൾ കാണുന്നത് തന്റെ മകൻ ഉൾപ്പെടെ എല്ലാരും ചിരിയോടെ തമാശകൾ പറഞ്ഞു ഇരിക്കുന്നതാണ്.....അവരെ കണ്ടതും എല്ലാരും നിശബ്ദരായി...

"എന്തിനാ നിർത്തിയെ.. ചിരിക്ക് ന്റെ കുഞ്ഞിനെ തള്ളി ഇട്ടും പട്ടിണികിട്ടും സന്തോഷിക്ക് എല്ലാരും.....രസിക്ക് എല്ലാരും ഒരു കൊച്ച് കുഞ്ഞിന്റെ നോവ് കണ്ട്....."അവർ കോപം കൊണ്ടു തുള്ളി....

"സരസ്വതി അമ്മ എന്തിനാ ഇവൾക്ക് വേണ്ടി വാദിക്കുന്നത്... ഇത് തള്ളയെ കൊല്ലി ആണ്....ഇതിനെ എങ്ങനെ എങ്കിലും ഒഴിവാക്ക്...ഇവൾ രണ്ടു തറവാടിന്റെയും ശാപം ആണ്.....ഇവൾ ഇരിക്കുന്നിടം മുടിയും എന്നാണ് ജാതകത്തിൽ...." ഭൈരവിയുടെ അമ്മ പറഞ്ഞു.....

അവർ പറഞ്ഞതിന് ഒരു വിലയും കൊടുക്കാതെ സരസ്വതി അമ്മ അവരുടെ മകന് നേരെ തിരിഞ്ഞു.....

"രവി നീ ഇവിടെ ഉണ്ടായിട്ടാണോടാ നിന്റെ രക്തം അല്ലെടാ അത്.... ഇത്തിരി ദയ കാണിക്കായിരുന്നില്ലേ... വേണ്ട ഒരു മനുഷ്യ ജീവൻ ആണെന്നെങ്കിലും കരുതി കൂടായിരുന്നോ......." അവർ രവിയുടെ മുഖത്തേക്ക് ഉറ്റു നോക്കി ചോദിച്ചു.....

എന്നാൽ അമ്മയുടെ വാക്ക് അരോചകം ആയാണ് രവിക്കു തോന്നിയത്......

"അമ്മ എന്തിനാ ഈ നാശത്തിന്റെ കാര്യം എന്നോട് പറയണേ...."

മകന്റെ സംസാരം ആ അമ്മയിൽ വേദനയും ദേഷ്യവും നിറച്ചു.....

"ഇല്ല രവി... ഇല്ല ഇനി ഞാൻ ഒന്നും പറയില്ല...... എന്റെ കുഞ്ഞിന് അമ്മ മാത്രം അല്ല അച്ഛനും ഇല്ല...... ആരും വേണ്ട എന്റെ കുഞ്ഞിന് അവൾ അനാഥ ആവില്ല എന്റെ കൊക്കിൽ ജീവൻ ഉള്ളിടത്തോളം ഞാൻ ഉണ്ടാവും.... അത് കഴിഞ്ഞു എന്റെ കുഞ്ഞിന് ഈശ്വരൻ തുണ ഉണ്ടാവും......നീ നീ ഇതിനൊക്കെ അനുഭവിക്കും രവി... പെറ്റ വയറിന്റെ ശാപം ആണ്... നീ പശ്ചാത്തപിക്കും......"

ആ അമ്മ പുലമ്പി.....

ആ അമ്മയുടെ വാക്കുകേട്ട രവിയ്ക്ക് കുഞ്ഞി പെണ്ണിനോട് അതിയായ ദേഷ്യം തോന്നി.... ആദ്യം തന്റെ ഭൈരവിയെ ഈ ഭൂമിയിൽ നിന്നും തുടച്ചു നീക്കി ഇപ്പോ തന്റെ അമ്മയെയും തന്നിൽ നിന്നും അകറ്റാൻ വന്ന നാശം......

മുത്തശ്ശി അവളെയും കൊണ്ടു തിരികെ വീട്ടിലേക്കു പോകാൻ ഇറങ്ങി ഇനി ഇങ്ങോട്ട് ഒരു വരവ് ഇല്ല എന്ന പോലെ... അവർ ഇറങ്ങുമ്പോൾ മുത്തശ്ശിയുടെ കയ്യും പിടിച്ചു കുഞ്ഞി പെണ്ണ് എല്ലാരേയും നോക്കി... എല്ലാവരുടെയും മുഖത്തു സന്തോഷം, സമാധാനം .....അവൾ എല്ലാവരെയും നോക്കി നിഷ്കളങ്കമായി ചിരിച്ചു.....അവർ എല്ലാം മുഖം വെട്ടി തിരിച്ചു നിന്നു.....

അവസാനം ആ നോട്ടം രവിയിൽ എത്തി നിന്നു... കൊന്നു കളയുന്ന നോട്ട മാണ് ആ കണ്ണുകളിൽ നിന്നും പ്രവഹിക്കുന്നത്....ഒന്നേ നോക്കിയുള്ളു രണ്ടാമതൊന്നു നോക്കാൻ കഴിഞ്ഞില്ല.....അവളുടെ കണ്ണുകൾ നാലു പാടും തിരഞ്ഞു തനിക്കായി ഇത്തിരി അന്നം മാറ്റി വച്ചവനെ തേടി....കണ്ടു മരച്ചുവട്ടിൽ കിടക്കുന്നവനെ അവൾ മുത്തശ്ശിയെ നോക്കി അതിന് അടുത്ത് കൊണ്ടു പോകുവാൻ പറഞ്ഞു....
അവർ സന്തോഷത്തോടെ അവളെ അതിനടുത്തേക്ക് കൊണ്ടുപോയി.....

മുത്തശ്ശി അവളെ നിലത്ത് വച്ചു.... അവൾ പയ്യെ അതിനെ തഴുകി..,ഉമ്മ വെച്ചു....ആ കുഞ്ഞു നായക്കുട്ടിയും അവളെ നക്കി അതിന്റെ സന്തോഷം പ്രകടിപ്പിച്ചു..... അവളുടെ കാലിൽ മുട്ടി ഉരുമ്മി നിന്നു..... മുത്തശ്ശിയെ തൊട്ട് കൈകൊണ്ട് അവൾ കാണിച്ചുകൊണ്ട് പറഞ്ഞു ഇതിനെ നമുക്ക് കൊണ്ടുപോകാം മുത്തശ്ശി എന്ന്......

അവർ അവളുടെ കണ്ണിലേക്ക് നോക്കി ഇതുവരെ കണ്ടിട്ടില്ലാത്ത ആഗ്രഹം സന്തോഷം എല്ലാം.....അവർ ഒന്ന് ചിരിച്ചു..

"നീ വരുന്നുണ്ടോ എന്റെ മോൾക്ക് കൂട്ടായി"... അവർ അതിനെ തഴുകി കൊണ്ട് ചോദിച്ചു.....

മനസ്സിലായിട്ടോ എന്തോ അതൊന്നു വാലാട്ടി.... അവർ പോകുമ്പോൾ അതിനെയും സന്തോഷത്തോടെ കൂടെ കൂട്ടി.....

അങ്ങനെ ആ നായകുട്ടി കുട്ടു ആയി അവൾക്ക് കൂട്ടായി..... അവളുടെ ഓരോ ഭാവങ്ങളും അതിന് തിരിച്ചറിയാൻ പറ്റും.....

അങ്ങനെ ഋതുക്കൾ മാറി മാറി വന്നു....കുഞ്ഞി പെണ്ണിന് പത്തു വയസു കഴിഞ്ഞു.....പഠിക്കാൻ മിടുക്കിയാണ് കുഞ്ഞിപ്പെണ്ണ്....എല്ലാ അധ്യാപകർക്കും അവളെ ഇഷ്ടമാണ്...എന്നാൽ അവളെ ആരും കൂടെ കൂട്ടിയിരുന്നില്ല..... കാരണം സാധാരണ സ്കൂൾ ആയിരുന്നു..... അതുകൊണ്ട് തന്നെ അവൾ പറയുന്നതൊന്നും മനസിലാക്കി എടുക്കാൻ കുട്ടികൾക്ക് കഴിയില്ലായിരുന്നു.. അവളോട് സംസാരിക്കുന്നത്.. അവർക്ക് ഒരുതരം മടുപ്പ് ആണ്....

അവൾ എല്ലാവരുടെയും അടുത്ത് ഓടി ചെല്ലും കൈകൊണ്ടു സംസാരിക്കും കണ്ണുകൊണ്ടു ചിരിക്കും എന്നാൽ കൂടെ ഉള്ള കുട്ടികൾ അവളെ കളിയാക്കും.....

കൂട്ടുകൾ ഒന്നും ഇല്ലാതെ അവൾ വളർന്നു കൂട്ടുവും മുത്തശ്ശിയും മാത്രം കൂട്ടിന്......എങ്കിലും അവരോട് സംസാരിച്ചു അവൾ സന്തോഷം കണ്ടെത്തും.... ആ പത്തു വയസുകാരിയുടെ ലോകം അവർ മാത്രമായി ഒതുങ്ങി.....

സ്വരമില്ലാത്തവളുടെ കഥ അവൾക്ക് സ്വരമായി വരുന്ന ഒരുവന്റെ കഥ പക്ഷേ അതും അവൾക്ക് നോവാവുമോ...... കാരണം സ്വരങ്ങൾ തന്നെ ലോകം എന്ന് കരുതുന്നവൻ ആണ്..ഇത് സ്വര മഞ്ജരിയുടെ കഥ......

സ്വര മഞ്ജരി

" അമ്മയോട് ഞാൻ പറഞ്ഞിട്ടില്ലേ ജോലിയും കഴിഞ്ഞു വീട്ടിലേക്കു വരുമ്പോൾ ഈ നാശത്തെ മുന്നിൽ തന്നെ കൊണ്ടിരുത്തരുതെന.....

Address

Nasadiya Technologies Private Limited, Sona Towers, 4th Floor, No. 2, 26, 27 And 3, Krishna Nagar Industrial Area, Hosur Main Road
Bangalore
560029

Alerts

Be the first to know and let us send you an email when Pratilipi Malayalam - പ്രതിലിപി മലയാളം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Pratilipi Malayalam - പ്രതിലിപി മലയാളം:

Share

The largest Indian language storytelling platform

പ്രിയ പ്രതിലിപി ഉപയോക്താക്കളേ,

പ്രതിലിപി മലയാളത്തിലേയ്ക്ക് സ്വാഗതം.ഇന്ത്യയിലെ ഏറ്റവും ബൃഹത്തായ ഇന്ത്യൻ ഭാഷാ സ്റ്റോറി ടെല്ലിങ് പ്ലാറ്റ്‌ഫോമാണ് പ്രതിലിപി. പ്രതിലിപി ആൻഡ്രോയിഡ് ആപ്ലിക്കേഷൻ, വെബ്‌സൈറ്റ് എന്നിവ ഉപയോഗിച്ച് നിങ്ങൾക്ക് സൗജന്യമായി നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കുവാനും, പന്ത്രണ്ട് ഇന്ത്യൻ ഭാഷകളിലെ രചനകൾ വായിക്കുവാനും സാധിക്കും. പ്രതിലിപി രചനാ ആപ്ലിക്കേഷൻ : https://play.google.com/store/apps/details?id=com.pratilipi.mobile.android&hl=en_IN

പ്രതിലിപി പ്ലാറ്റ്ഫോമിൽ മലയാളം രചയിതാക്കൾ ചേർത്ത രചനകൾ പങ്കുവെക്കാനായി സൃഷ്ടിച്ച പ്രതിലിപി മലയാളം ഫേസ്‌ബുക്ക് ഗ്രൂപ്പാണ് നിങ്ങളിപ്പോൾ സന്ദർശിക്കുന്നത്. ഇവിടെ പ്രതിലിപി മാർക്കറ്റിങ് ടീം തിരഞ്ഞെടുത്ത മികച്ച രചനകൾ ഓരോ ദിവസവും നിങ്ങൾക്ക് വായിക്കാനാകും. എന്നിരിക്കിലും, നിങ്ങളെ ഞങ്ങൾ പ്രതിലിപി മലയാളം വെബ്‌സൈറ്റിലേയ്ക്ക് ക്ഷണിക്കുകയാണ്. ആയിരക്കണക്കിന് മലയാളം രചയിതാക്കളുടെ ലക്ഷക്കണക്കിന് മലയാളം രചനകളാണ് നിങ്ങളെ വെബ്‌സൈറ്റിൽ കാത്തിരിക്കുന്നത്.

ഞങ്ങളുടെ വെബ്‌സൈറ്റ് ലിങ്ക്: https://malayalam.pratilipi.com/