Pratilipi Malayalam - പ്രതിലിപി മലയാളം

  • Home
  • India
  • Bangalore
  • Pratilipi Malayalam - പ്രതിലിപി മലയാളം

Pratilipi Malayalam - പ്രതിലിപി മലയാളം Discover, read and share your favorite stories, poems and books in a language, device and format of y
(819)

Discover, read and share your favorite stories, poems and books in a language, device and format of your choice

   -malayalamഇന്ന് മോളുടെ എൻഗേജ്മെന്റ്ന് ഒരു കുറവും ഉണ്ടാകാൻ പാടില്ല എല്ലാം റെഡിയല്ലേ അച്ഛന്റെ ശബ്ദമാണ് കേൾക്കുന്നത് . ത...
07/08/2025

-malayalam
ഇന്ന് മോളുടെ എൻഗേജ്മെന്റ്ന് ഒരു കുറവും ഉണ്ടാകാൻ പാടില്ല എല്ലാം റെഡിയല്ലേ അച്ഛന്റെ ശബ്ദമാണ് കേൾക്കുന്നത് .

തങ്ങളേക്കാൾ വലിയ കൂട്ടരാണ് . മാസം ഒന്നര രണ്ടു ലക്ഷം ശമ്പളം ഉണ്ട് .മുബൈയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ് പയ്യൻ .അമ്മ എൻഗേജ്മെന്റ്ന് വന്ന ആരോടോ പറയ്യുന്നത് മുറിയിൽ നിന്ന് ഒരുങ്ങി കൊണ്ടിരിക്കുന്ന ആരതി കേട്ടു .

മോളെ പോലെ ഒരു സുന്ദരി കുട്ടിക്ക് പിന്നെ ഇതു പോലെ നല്ലൊരു ബന്ധം കിട്ടാതിരിക്കുമോ .അവരുടെ സംസാരം കേട്ടിരുന്ന ആരതിക്ക് മനസ്സിൽ അല്പം അഹങ്കാരം ഒക്കെ തോന്നി .അവൾ കണ്ണാടിയുടെ മുന്നിൽ ചെന്ന് ഒന്നുകൂടി നോക്കി .

ചുവപ്പിൽ ഗോൾഡൻ ഗ്ലേസിങ് ഉള്ള ലെഹങ്കയിൽ അവൾക്ക്‌ കൂടുതൽ സുന്ദരി യായി മാറിയത് പോലെ തോന്നി .നിറയെ ത്രെഡ് വർക്ക്‌ ചെയ്തിട്ടുണ്ട് .ഫങ്ക്ഷനു വേണ്ടി പ്രത്യേകം ഡിസൈൻ ചെയ്യിച്ചതാണ് .മുടി സ്ട്രെയ്റ്റൻ ചെയ്തിരിക്കുന്നു .മുഖം ബ്യൂട്ടീഷ്യൻ ബ്രൈഡൽസിനു ചെയ്യുന്ന മേക്കപ്പ് ആണ് ചെയ്തിരിക്കുന്നത് .മൊത്തത്തിൽ ഒരു makeover തന്നെ .

എന്താ പെണ്ണെ പകൽ കിനാവ് കാണുവാണോ .മിയയും രാജശ്രീയും പൗര്ണമിയും നിന്ന് ചിരിക്കുന്നു .അവളുടെ കോളേജ്മേറ്റ്സ് ആണ് .ഉറ്റ സുഹൃത്തുക്കൾ പോരാത്തതിന് ഹോസ്റ്റലിൽ ഒരു റൂമിൽ താമസം .ഓ ത്രി മൂർത്തികൾ ഇപ്പോൾ ആണോ വരുന്നത് .ഇന്നലെ തന്നെ എത്താം എന്നു പറഞ്ഞിട്ട് .ഓ സോറി ഡി ഈ പൗർണമി കാരണമാ ഇന്നലെ വരാൻ കഴിയാഞ്ഞത് .എന്തു പറ്റിയെടി .അതു പിന്നെ

മോളെ പയ്യന്റെ വീട്ടിൽ നിന്നും എല്ലാവരും എത്തി .അവളെയും കൂട്ടി അവർ മുറ്റത്തെ അലങ്കരിച്ച സ്റ്റേജിൽ കയറ്റി .പയ്യനും അമ്മയും അച്ഛനും പെങ്ങളും കൂടെ സ്റ്റേജിലേക്ക് കയറി .പിന്നെ ആരവിന്റേയും ആരതിയുടെയും മോതിരം മാറലും ഗിഫ്റ്റ് നൽകലും പെങ്ങളുടെ വക വള ഇടലും ഭാവി അമ്മായി അമ്മയുടെ വക ഡ്രെസ്സ് ,മൊബൈൽ ,മിട്ടായി കിറ്റ് ഫോട്ടോ എടുക്കൽ അങ്ങനെ ആഘോഷമായി അന്നത്തെ ദിവസം കടന്നുപോയി .



രാത്രി കിടക്കാൻ ഒരു പാട് ലേറ്റ് ആയിട്ടാണ് കിടന്നത് .മാമനും മാമിയും മക്കളും വല്ല്യഛനും വല്ല്യമ്മയും മക്കളും എല്ലാവരും ആയി സംസാരിച്ചു ഇരുന്ന് സമയം ഒരു പാട് ആയപ്പോൾ അമ്മ ഓടിച്ചു വിട്ടതാണ് .ഇല്ലെങ്കിൽ എപ്പോഴും കിടക്കാൻ വരില്ല .നാളെ രാവിലെ നേരത്തെ പോകേണ്ടതാണ് .സെമിസ്റ്റെർ എക്സാം വരാൻ പോകുവാണ് ലീവ് എടുക്കാൻ പറ്റില്ല ഹോസ്റ്റലിൽ ചെന്നിട്ടു ബാഗ് വെച്ചിട്ട് വേണം കോളേജിൽ പോകാൻ .ആരതി എസി ഓൺചെയ്യ്തു തണുപ്പ് കൂട്ടി റിമോട്ട് സോഫയിലേക്ക് ഇട്ടു ലൈറ്റ് ഓഫ്‌ ചെയ്‌തു .പുതപ്പ് എടുത്തു പുതച്ചു .നാളെ ഹോസ്റ്റലിലെ ഫാനും കൊണ്ട് വിയർത്തു കിടക്കണ്ടേ അവൾ ചിന്തിച്ചു .പെട്ടെന്ന് ആണ് അവളുടെ മൊബൈൽ റിങ് ചെയ്തത് .ഇതാരാ ഈ സമയം വിളിക്കുന്നത് .അവൾ മൊബൈൽ എടുത്തു നോക്കി .

ആരവ് കാളിങ് .....

അവൾ സമയം നോക്കി 12.20A M ഈ സമയം എന്തിനാ അവൻ വിളിക്കുന്നത് .എന്താ ചെയ്യേണ്ടത് .കാൾ അറ്റൻഡ് ചെയ്യണോ അതോ വേണ്ടയോ .എന്തായാലും ഈ അസമയത്ത് വേണ്ട ആരതിയുടെ മനസ്സ് പറഞ്ഞു .രണ്ടു വട്ടം കാൾ ഫുൾ റിങ് ചെയ്‌തു കട്ടായി .

ആരതി ഫോൺ ടേബിളിൽ വച്ചു കിടന്നു .എന്തിനാ ഈ സമയം തന്നെ ആരവ് വിളിച്ചത് .ചിന്തകൾക്കിടയിൽ അവൾ ഉറക്കത്തിലേക്ക് വഴുതി വീണു .രാവിലെ നേരത്തെ അവൾ വീട്ടിൽ നിന്നും പുറപ്പെട്ടു .

റെയിൽവേ സ്റ്റേഷൻ വരെ അവളെ അച്ഛൻ കൊണ്ട് വിട്ടു .

മോളെ അവിടെ എത്തിയാൽ വിളിക്കണം കേട്ടോ .

ശരി അച്ഛാ ബൈ .

യാത്രയിലും അവൾ ചിന്തിച്ചത് ആരവ് എന്തിനാ ആ സമയത്ത് വിളിച്ചത് ഒന്നു വിളിച്ചു നോക്കിയാലോ .വേണ്ട ആരവ് തന്നെ വിളിക്കട്ടെ .പക്ഷെ എന്തെങ്കിലും എമർജൻസി കാരണം ആണ് വിളിച്ചതെങ്കിലോ .ഒന്നു വിളിച്ചു നോക്കാം .

ആരതി മൊബൈൽ എടുത്തു നമ്പർ ഡയല് ചെയ്‌തു .അപ്പുറം റിങ് ഉണ്ട് പക്ഷെ എടുക്കുന്നില്ല .ഫുൾ റിങ് ചെയ്ത ശേഷം കട്ട്‌ ആയി .ചിലപ്പോൾ ബിസി ആയിരിക്കും .അതായിരിക്കും ഫോൺ...

ഇന്ന് മോളുടെ എൻഗേജ്മെന്റ്ന് ഒരു കുറവും ഉണ്ടാകാൻ പാടില്ല എല്ലാം റെഡിയല്ലേ അച്ഛന്റെ ശബ്ദമാണ് കേൾക്കുന്നത് . തങ്....

   -malayalam"ശ്രീക്കുട്ടി... നീ ഇത് എവിടെയാ ആരോടും ഒന്നും പറയാതെ പോയത്..??" അനുപമ അല്പം ദേഷ്യത്തിൽ തന്നെ ഫോണിലൂടെ ചോദിച...
07/08/2025

-malayalam
"ശ്രീക്കുട്ടി... നീ ഇത് എവിടെയാ ആരോടും ഒന്നും പറയാതെ പോയത്..??"

അനുപമ അല്പം ദേഷ്യത്തിൽ തന്നെ ഫോണിലൂടെ ചോദിച്ചു..n

"ഞാൻ അമ്മയോട് പറഞ്ഞതല്ലെ എനിക്ക് എന്റെ ചോക്ലേറ്റ് ഐസ്ക്രീം വേണം എന്ന്...അത് വാങ്ങിയിട്ട് ഇപ്പോ വരാല്ലോ.."

ഫോണിലൂടെ ഉള്ള ശ്രീ ദേവിയുടെ സംസാരം കേട്ട് അനുപമ തലയിൽ കൈവച്ചു പോയി...

"കല്യാണദിവസം എങ്കിലും നിനക്ക് ഈ കുട്ടിക്കളി ഒക്കെ മാറ്റി ഒന്ന് അടങ്ങി ഇരുന്നൂടെ ശ്രീക്കുട്ടി..??!"

അല്പം ശാസനയോടെ ഉള്ള അനുപമയുടെ ചോദ്യത്തിന് ശ്രീദേവി ഫോണിലൂടെ ഒരു കുസൃതി ചിരി ആയിരുന്നു... അത് കേൾക്കെ അവർ ഒന്ന് ആഞ്ഞു നിശ്വസിച്ചു പോയി..

"ഇപ്പോഴും ചെറിയക്കുട്ടി ആണെന്നാ നിന്റെ വിചാരം??... ഇന്ദ്രൻ ദേ ഇവിടെ ഉണ്ട്.. ഞാൻ ഫോൺ കൊടുക്കാം... അവൻ വിളിച്ചിട്ടു നീ ഫോൺ എടുത്തില്ലന്ന് എന്നോട് പറഞ്ഞു.."

ഇന്ദ്രൻ എന്ന പേര് കേൾക്കെ അവളിൽ ഒരു നറു ചിരി വിടർന്നു...

"ഇന്ദ്രന്റെ കാര്യം അമ്മയ്ക്ക് അറിയാല്ലോ.. എന്നെ എങ്ങോട്ടും വിടില്ല.. ഫോൺ എടുത്താൽ പിന്നെ അവന്റെ വായിൽ ഇരിക്കുനത് മുഴുവനും ഞാൻ കേൾക്കണം.. അതാ എടുക്കാഞ്ഞേ"

കുറുമ്പോടെ പറഞ്ഞു നിർത്തുന്നവൾ...

"അവനോ??.. ഇന്ദ്രേട്ടാന്ന് വിളിക്കടി.."⚡

ഫോണിലൂടെ കേൾക്കുന്ന ഉറപ്പേറിയ ശബ്ദം.. അവളുടെ ചൊടികളിൽ കുറച്ചു മുൻപ് നിറഞ്ഞ തിളക്കത്തിനു മാറ്റ് കൂടി..

"ഓ പിന്നെ ഒരു ഇന്ദ്രേട്ടൻ... ഞാൻ ഒന്നും വിളിക്കില്ല.. നീ വേറെ ആളെ നോക്ക്..."

ശ്രീ കളിയാക്കി കൊണ്ട് ചുണ്ടുകൊട്ടി..

"വേണ്ട.. നിന്നെകൊണ്ട് എങ്ങനെ വിളിപ്പിക്കണം എന്ന് എനിക്ക് അറിയാം.. നീ ഒന്ന് വീട്ടിലേക്കു വാ.. ശരിയാക്കി തരുന്നുണ്ട്.."⚡

അവൻ പറഞ്ഞതിന്റെ അർത്ഥം മനസിലായപോലെ അവൾ ഒന്ന് പുഞ്ചിരിച്ചു..

"ശ്രീ നിന്നോട് ഞാൻ എത്ര തവണ പറഞ്ഞിട്ടുണ്ട്.. ഒറ്റക്ക് ഇങ്ങനെ കാർ എടുത്തോണ്ട് പോകരുതെന്ന്..."

നേരുത്തേ ശബ്ദത്തിൽ നിറഞ്ഞു നിന്ന ആ കുസൃതിക്കു പകരം ഇപ്പൊ അവിടെ അവളോട്‌ ഉള്ള കരുതൽ നിറഞ്ഞു..

"ഹാ ഒന്നും ഇല്ല ഇന്ദ്രാ.. നീ ഇങ്ങനെ ടെൻസഡ് ആവാൻ ഞാൻ കൊച്ച് കുട്ടി ഒന്നും അല്ലെല്ലോ.. ഒരു ഐസ്ക്രീം വാങ്ങി വേഗത്തിൽ അങ്ങ് എത്തിക്കോളാം.. പോരെ..??"

"ഈ നട്ട പാതിരയ്ക്ക് അതും പെരും മഴയത്തു തന്നെ ഐസ്ക്രീം വേണം ആയിരുന്നോ നിനക്ക്..??"

എല്ലാം കളി ആയി കാണുന്നവളോട് അവൻ അല്പം ഗൗരവത്തിൽ തന്നെ തിരക്കി..

" ഇങ്ങനെ ദേഷ്യപെടാതെടോ.. എന്റെ ലൈഫിലെ ഇത്രയും സന്തോഷമുള്ള ഒരു ദിവസം ഞാൻ എങ്ങനെയാ എന്റെ ചോക്ലേറ്റ് ഐസ്ക്രീം ഇല്ലാതെ ഇരിക്കും.. അതുകൊണ്ട് അല്ലേടാ..ഞാൻ ദേ ഇപ്പോ വരും.. എന്നിട്ട് നമുക്ക് ഒരുമിച്ചു കഴിക്കാം കേട്ടോ.. പിണങ്ങല്ലേ.. "

ഒരു കുഞ്ഞിനെ പോല കൊഞ്ചി പറയുന്നവളുടെ മുഖം ഓർത്ത് അറിയാതെ അവന്റെ ചുണ്ട് ഒന്ന് വിരിഞ്ഞു.. അല്പം മുമ്പ് തോന്നിയ ദേഷ്യം ഒക്കെ എങ്ങെട്ടേക്കോ മാഞ്ഞു...

"ശ്രീ..."

വളരെ അർദ്രം ആയൊരു വിളി...

"ഹ്മ്മ്മ്... എന്താടോ ..??"

ഒരു ഇണത്തിൽ അവളും കേട്ടു...

"നീ എന്നെ ഒരുതവണ ഇന്ദ്രേട്ടാന്ന് വിളിക്കുവോ...??"

വല്ലാത്തൊരു മോഹത്തോടെ ചോദിക്കുന്നവൻ...

"അയ്യടാ ആ ആഗ്രഹം അങ്ങ് മനസിൽ ഇരിക്കത്തെ ഉള്ളു.. ഞാൻ എങ്ങും വിളിക്കില്ല.. എനിക്ക് എന്തോ പോലെ തോന്നുവാ.."

അവള് പറയുന്നത് കേൾക്കെ ഇന്ദ്രന്റെ മുഖം മങ്ങി...

"ഒരു തവണ വിളിക്കടോ..എനിക്ക് വേണ്ടി... നേരിൽ വിളിക്കാൻ നാണം ആണെങ്കിൽ ഇപ്പൊ ഫോണിലൂടെ വിളിച്ചാൽ മതിന്നെ.. Pleseee ശ്രീ...!!"⚡

തന്നോട് അത്രയും താഴ്ന്ന ചോദിക്കുന്നവനെ കേൾട്ടില്ലെന്നു വയ്ക്കാൻ ശ്രീക്കു കഴിഞ്ഞില്ല.. ആ വിളി കേൾക്കാൻ അത്രത്തോളം കൊതിച്ചിട്ട് ആവില്ലേന്ന് ഇങ്ങനെ കെഞ്ചുന്നത് എന്ന് അവളുടെ മനസ് ചോദിച്ചു..

"Hmm... ഞാൻ വിളിക്കാം... പക്ഷെ വിളിച്ചു കഴിഞ്ഞു നീ എന്നെ കളിയാക്കരുത്..കേട്ടല്ലോ.."

"എന്റെ ശ്രീയെ ഞാൻ കളിയാക്കുവോ..??"⚡

അവൻ തിരികെ ചോദിച്ചു അവൾ ഒന്നും മിണ്ടിയില്ല..

"ഒരു തവണ... ഒരു ഒറ്റ തവണ മാത്രവേ ഞാൻ വിളിക്കു.. പിന്നെ എന്നോട് ചോദിക്കരുത്.. സമ്മതിച്ചോ..??"

"ഹാ.. Okay... നീ വിളിക്ക്!!"



അങ്ങനെ സംസാരിക്കുന്നതിന് ഇടയിൽ ഇന്ദ്രന്റെ കാല് കാട്ടിലിനോട് ചേർന്നു ഉള്ള ടേബിളിൽ ഒന്ന് തട്ടി... അവിടെ ആയി വച്ചിരുന്ന ഫോട്ടോ ഫ്രെയിം നിലത്ത് വീണ് പൊട്ടി... ആഹ് ശബ്ദം കേട്ട് ശ്രീ ഫോണിലൂടെ ഇന്ദ്രനെ വിളിച്ചു...

"എന്താ.. എന്താ ഇന്ദ്രാ അവിടെ??"

വേപ്രളത്തോടെ ഉള്ള...

📝: Rhythm 🎶 [DISCLAIMER : 𝗧𝗵𝗶𝘀 𝗶𝘀 𝗮 𝗕𝗟 𝗦𝗧𝗢𝗥𝗬!! 𝗦𝗼 𝗶𝗳 𝘁𝗵𝗶𝘀 𝗶𝘀𝗻'𝘁 𝘆𝗼𝘂𝗿 𝗰𝘂𝗽 𝗼𝗳 𝘁𝗲𝗮.. 𝗗𝗢𝗡'𝗧 𝗗𝗥𝗜𝗡𝗞 𝗔𝗧 𝗔𝗟𝗟..!!] Part 1🌈💞 ...

   -malayalamബാംഗ്ലൂർ നഗരത്തിന്റെ തിരക്കുപിടിച്ച വൈകുന്നേരങ്ങളിൽ അങ്ങിങായി ഓടിപ്പിടയുന്ന യാത്രക്കാർ. കൂടുതലും അന്നന്നത്ത...
07/08/2025

-malayalam
ബാംഗ്ലൂർ നഗരത്തിന്റെ തിരക്കുപിടിച്ച വൈകുന്നേരങ്ങളിൽ അങ്ങിങായി ഓടിപ്പിടയുന്ന യാത്രക്കാർ. കൂടുതലും അന്നന്നത്തെ അന്നത്തിനു വകതേടിപോകുന്നവരാണ്. ഫുട്പാതുകളിലെല്ലാം ഭക്ഷണസാധനങ്ങൾ വിൽക്കുന്ന ആളുകൾ. അവർക്കിടയിൽ അലറിക്കരയുന്ന കുരുന്നുകൾ..വളരെ തിടുക്കത്തിലുള്ള നടത്തമായിരുന്നു ഇന്ദുവിന് ഇന്ന്. ഹോസ്റ്റൽ എത്തിപ്പെടാൻ ഏറെ വൈകിയപോലെ ഒരു തോന്നൽ. ഒരു ഇൻഷുറൻസ് കമ്പനിയിൽ ജോലി ചെയ്യുകയാണ് ഇന്ദു.നാടൻ കസവു സാരിയാണ് വേഷം. നാടൻ നെല്ലിന്റെ നിറം. തോളിൽ തൂക്കിയിട്ട കറുത്ത ലദർ ബാഗ്.ഒറ്റ നോട്ടത്തിൽ തന്നെ തനി നാട്ടിൻ പുറത്തുകാരിയാണെന്ന് വിളിച്ചുപറയുന്ന രൂപം. നാടങ്ങു തൃപ്പുണിത്തറയ്ക്കടുത്തൊരു ചെറിയ ഗ്രാമമാണ്. വേലയും കൊയ്ത്തും ഇന്നും നിലക്കാത്ത ഒരു തറവാട്ടിലെ പഠിപ്പുള്ള കൊച്ചുമോളാണ് ഇന്ദു. കൊച്ചുമോളെ ജോലിക്ക് വിടാൻ മാത്രം ക്ഷയിച്ച തറവാടൊന്നുമല്ല പുന്നത്തൂർ കോവിലകം. ഇന്നും പണിക്കാരികളും അന്ദേവാസികളും ആശ്രയിക്കുന്ന സ്ഥലം തന്നെയാണിത്. പഠിപ്പിന്റെ ഊക്കിൽ കിട്ടിയ ജോലി ഏറെ ഇഷ്ട്ടപെട്ടു ചെയ്യുകയാണവൾ. എല്ലാ മാസവും അവസാനം രണ്ടു ദിവസം വീട്ടിൽ വരും. അന്നുത്സവമാണ്. സദ്യയും പായസംവുമൊക്കെയായി ആ രണ്ടുദിവസത്തിന് എല്ലാവരും കാത്തിരിക്കും. അച്ഛനും അമ്മയും അമ്മായിമാരും കുട്ടികളും മുത്തശ്ശിയും മുത്തശ്ശനും ഒക്കെയായി ഒരു കൂട്ടുകുടുംബമാണ് പുന്നത്തൂർ കോവിലകം. പണ്ടുതൊട്ടേയുള്ള രീതിയും അതെന്നെ ആണ്..ഇങ്ങനെ മാസവസാനം ഓടിക്കിതചെത്താൻ മറ്റൊരു കാരണം കൂടി ഉണ്ട്‌ ഇന്ദുവിന്." ബാലൻ ". ഇന്ദുവിന്റ മുറച്ചെറുക്കൻ. ഇന്ദുവിന്റെ അച്ഛൻ പെങ്ങളുടെ മകൻ. പെങ്ങളുടെ ഭർത്താവ് മരണപ്പെട്ടതുകൊണ്ട് കോവികത്തിന്റെ തന്നെ അടുത്തൊരു വീട്ടിലാണ് താമസം. കോവിലകത്തിന്റെ അത്രതന്നെ വരില്ലെങ്കിലും അതൊരു ചെറു കോവിലകം തന്നെയാണെന്ന് പറയാം...

ബാലനും ഇന്ദുവും ചെറുപ്പം തൊട്ടേ കൂട്ടുകാരാണ്. മാത്രമല്ല അവരുടെ വേളി ചെറുപ്പത്തിൽ തന്നെ പറഞ്ഞുവെച്ചിട്ടുള്ളതുമാണ്.ബാംഗ്ലൂരിൽ കിട്ടിയ ജോലിയിൽ ബാലന്റെ കാര്യത്തിൽ മാത്രമേ അവൾക്കു സങ്കടമുള്ളു. എന്നാലും മാസവസാനം വന്നുപോകുന്ന അവധിയാണ് അതിനെല്ലാംഒരാശ്വാസം..

ദൃതിയിൽ ഹോസ്റ്റലിൽ വന്നുകയറിയപ്പോയെക്കും ഹിന്ദിക്കാരിയായായ കൂട്ടുകാരി എന്തൊക്കെയോ കളിയാക്കുന്നുണ്ടായിരുന്നു. നേരത്തെ തന്നെ തയ്യാറാക്കിവെച്ച ബാഗും കയ്യിലെടുത്തു ഹിന്ദിക്കാരിയെയും കെട്ടിപിടിച്ചു ഒരോട്ടമായിരുന്നു നേരെ റെയിൽവേ സ്റ്റേഷനിലേക്ക്. കിട്ടിയ ഓട്ടോയിൽ കയറിയിരുന്നു... ഓട്ടോ നിന്നപ്പോഴേക്കും ട്രെയിൻ എത്തിയിരുന്നു. ബാക്കിവന്ന പൈസ വാങ്ങാൻ നിൽക്കാതെ വേഗം വണ്ടിയിൽ കയറിയിരുന്നു. നേരത്തെ റിസേർവ് ചെയ്തത് നന്നായെന്ന മട്ടിൽ. ഇനിയങ്ങോട്ടുള്ള യാത്ര വളരെ ദീർഗ്ഗമുള്ളതാണ്. ഏതാണ്ട് ഒന്നൊന്നര കൊല്ലം പിടിക്കുമെന്നതുപോലെയാണ് ട്രൈയിനിൽ ഇരിക്കുന്ന മുഷിപ്പ്. അതല്ലെങ്കിലും പ്രണയത്തിന്റെ കാത്തിരിപ്പ് അങ്ങനെയാണല്ലോ. ചിതറിത്തെറിക്കുന്ന മഴത്തുള്ളിയെ കയ്യിലെടുത്തു താലോലിക്കുകയാണ് ഇന്ദു. വയസ്സ് 28 ആയെങ്കിലും കുഞ്ഞുങ്ങളെപ്പോലെയാണ് അവൾ. ബാലന് 32 കഴിയാതെ വേളി കഴിക്കാൻ പാടില്ലെന്നത് ജാധകത്തിൽ ഉള്ളതുകൊണ്ട് കല്യാണം നീണ്ടുപോയി. ഇപ്പൊ ബാലന് 31 ഉം ഇന്ദുവിന് 28 ഉം വയസ്സായി. ഇനി വൈകാതെ ആ മംഗളം ഇങ്ങ് എത്തണയെന്നു പറയാം. സത്യം പറഞ്ഞാൽ ഈ കാലമത്രയും കാത്തിരുന്നതും ആ ഒരു സുഖകരമായ നിമിഷത്തിനായിരുന്നു...സാരിതലപ്പുകൊണ്ട് മുഖം തുടച്ചുകൊണ്ട് ഇന്ദു ട്രെയിനിലെ ജനാലയിൽ തലചായ്ച്ചിരുന്നു.. ഇറ്റിറ്റുവീഴുന്ന മഴത്തുള്ളികൾ ട്രെയിനിന്റെ വേഗതയിൽ അവളെ ഉമ്മവെച്ചുകൊണ്ടിരുന്നു..

ഇന്ദു..................................

ബാലേട്ടാ......... സ്വപ്നത്തിലെങ്ങോണം ഇരുവരും കണ്ടുമുട്ടുന്നപോലെയാണ് വീടണയും വരെ പെണ്ണിന്റെ മനസ്സിൽ...ഇനി കുറച്ചു ബാലനെക്കുറിച്ചു പറയാം..കണ്ടാൽ ആരുമോന്ന് നോക്കിപ്പോവുന്ന സൗന്ദര്യത്തിനുടമ,ഇരുനിറമാണെങ്കിലും കറുത്ത താടിയും കട്ടിമീശയും മാറ്റേകിയ മുഖം.പാലക്കട്ടെ ഗവണ്മെന്റ് കോളേജിലെ മലയാളം അദ്ധ്യാപകൻ.മാസാവസാനം ഇന്ദുവരുന്ന അതെ ദിവസം നാട്ടിൽ മറക്കാതെ എത്താൻ ഇദ്ദേഹം ശ്രദ്ധിക്കാറുണ്ട്.ബാലന്റെ മുഴുവൻ പേര് ബാലചന്ദ്രൻ.വിദ്യാസംഭന്നനാണെന്ന് പിന്നെ പറയണ്ടല്ലോ...

ചായ ചായ ചായേ...... പെട്ടെന്ന് സ്വപ്നത്തിലെന്നോണം ഞെട്ടിയുണർന്നു ഇന്ദു.

' ചായ വേണോ മോളെ ' ചായക്കാരന്റെ വാത്സല്യപൂർണമുള്ള ചോദ്യത്തിന് വേണ്ടെന്ന് തലയാട്ടി അവൾ. അല്ലെങ്കിലും അവിടുന്നിങ്ങോട്ട് വണ്ടി കേറിയാ പിന്നെ വിശപ്പൊന്നും ഇണ്ടാവാറില്യ. മാത്രല്ല, ബാലേട്ടൻ പ്രത്യേകം പറയാറുണ്ട് ട്രെയിനിൽന്ന് ആരു തരുന്നതുഒന്നും കഴിക്കരുതെന്ന്.ഇപ്പോഴും ബാലേട്ടന്റെ വിചാരം ഞാൻ ചെറിയ കുട്ടിയാണെന്നാ.ചിരിച്ചുകൊണ്ട് അവളോർത്തു. വണ്ടി കേറിയാൽ പിന്നെ മുഴുവനും വീടും നാടുമാണ് മനസ്സിൽ. ഒരാവേഷത്തിന് പഠിച്ച പണി കിട്ടിയപ്പോയതാണെങ്കിലും തിരിച്ചുവരാൻ ഒരുപാട് കൊതിക്കാറുണ്ട് അവളുടെ മനസ്സ്. പക്ഷെ ജോലിക് കേറി 3 കൊല്ലമാകാതെ അവിടെ നിന്ന് ഇറങ്ങാൻ പാടില്ല.ആ ഒരു ബാധ്യത മാത്രം കാരണം പിടിച്ചുനിൽക്കുകയാണവൾ. മാത്രമല്ല ഈ മാസത്തിൽ ലഭിക്കുന്ന അവസാനത്തെ 3 ദിവസം അത് ബാലനും ഇന്ദുവിനും മാത്രമുള്ളതാണ്. ജാഥകത്തിന്റെ നൂലാമാലകളിൽ പിണഞ്ഞുകിടക്കുന്ന...

ബാംഗ്ലൂർ നഗരത്തിന്റെ തിരക്കുപിടിച്ച വൈകുന്നേരങ്ങളിൽ അങ്ങിങായി ഓടിപ്പിടയുന്ന യാത്രക്കാർ. കൂടുതലും അന്നന്നത്...

   -malayalamപ്ലസ് ടൂ വിൽ ആവറേജ് പഠിത്തം മാത്രം ഉള്ളത് കൊണ്ടായിരിക്കാം മാനേജ്മെന്റ് സീറ്റിൽ ഒരു പ്രമുഖ ഡിഗ്രീ കോളേജിൽ ചേ...
07/08/2025

-malayalam
പ്ലസ് ടൂ വിൽ ആവറേജ് പഠിത്തം മാത്രം ഉള്ളത് കൊണ്ടായിരിക്കാം മാനേജ്മെന്റ് സീറ്റിൽ ഒരു പ്രമുഖ ഡിഗ്രീ കോളേജിൽ ചേരേണ്ടി വന്നത് .

എന്തോ ഇഷ്ടം അല്ലയിരുന്നിട്ടും വീട്ടുകാരുടെ നിർബന്ധപ്രകാരം മാത്സ് തന്നെ എടുത്തു അവിടേക്ക് ചെന്നു .....അവിടെ അമിത പ്രതിക്ഷ ഒന്നുമില്ലാതെ തന്നെയായിരുന്നു ചെന്നത് കാരണം കൂടെ പഠിച്ച ഒരാൾ പോലും ഇല്ല അറിയുന്ന കൂട്ടുകാരോ ആരും .....ഒരു പേരിനു പോലും ആ കോളേജിൽ ഉണ്ട് എന്ന് പറയാൻ ആരേം അറിയാത്ത അവസ്ഥ ???????? ..

പേരിലും നാളിലും ഒന്നും ഒരു കാര്യവും ഇല്ല എങ്കിലും എല്ലാരും അല്ലു എന്നു വിളിക്കും ഒരു ടിപ്പിക്കൽ അച്ചായൻ ... ബാക്കി കാര്യങ്ങൾ ഒക്കെ കഥയുടെ ഇടക്ക് പറയാം ...

പത്തു വരെ cbse സ്കൂളിൽ പഠിച്ചു ഒരുവിധം രക്ഷപെട്ടു ലൈഫ് ഇനിയും ഇങ്ങനെ ശോകമാക്കാൻ താല്പര്യം ഇല്ലാത്തതുകൊണ്ട് പ്ലസ് ടു നേരെ സ്റ്റേറ്റ് ഇലോട്ട പോയി .

പ്ലസ്റ്റുവിൽ കമ്പ്യൂട്ടർ സയൻസ് ,ക്ലാസ്സിൽ 40 ആണുങ്ങൾ മാത്രം ???? പോളി എന്നു പറഞ്ഞ ഈശോയെ ഇജ്ജാതി പോളി ആയിരുന്നു പ്ലസ് റ്റു ലൈഫ്... ലോകത്തുള്ള തന്തേലാഴിക മുഴുവൻ കാണിച്ചു കൂട്ടി അവിടെ പിന്നെ അതിനെല്ലാം കട്ട സപ്പോർട്ട് നിൽക്കുന്ന ക്ലാസ് ടീച്ചറും ???????? ടീച്ചറിനെ കുറിച്ചു പറഞ്ഞു തുടങ്ങിയാൽ ഇതിലൊന്നും നിൽക്കില്ല... രണ്ടാനമ്മ എന്നൊക്കെ കേട്ടിട്ടൊങ്കിലും അനുഭവിച്ച അറിഞ്ഞത് ടീച്ചറിലൂടെ ആണ് ????

എന്തു വേഗത്തിൽ ആണ് പ്ലസ്‌ടു തീർന്നത് ഓർക്കുമ്പോൾ തന്നെ കോരിതരിക്കുന്നു ????...

ആ ഞാനാണ് ആകെ പത്തു ആണ് പിള്ളേരും, 49 പെണ്ണപിള്ളേരും ഉള്ള ക്ലാസ്സിലോട്ട കേറി ചെല്ലുന്നത് ....

പെണ്ണുങ്ങളെ കണ്ടാൽ തീവ്രവാദികളെ കണക്കിന് പെരുമാറാൻ മാത്രം അറിയുന്ന ഞാൻ പൂച്ചയെ പോലെ മിണ്ടാണ്ട് അവിടെ ഒതുങ്ങി ഒരു മൂലക്ക് ഇരുന്നു ..????

എങ്ങനെ ആലോചിച്ചാലും ഒരു എത്തും പിടിയും ഇല്ല ...എങ്ങനെ മൂന്നുകൊല്ലം ഇവിടെ കഴിഞ്ഞു കൂടും കമ്പനി കൂടാൻ ആരുമില്ല എല്ലാം പഠിക്കാൻ വേണ്ടി മാത്രം കെട്ടിയെഴുന്നള്ളി വരുന്നത്... ചാടി ചത്താലോ എന്നു ആലോചിച്ചു പോയിട്ടുണ്ട് ക്ലാസ്സിൽ ഇരിക്കുമ്പോൾ ..????

ഒരാഴ്ച്ച കഴിഞ്ഞപ്പോൾ മനസിലായി

വേറെ വഴിയൊന്നും ഇല്ല .... ഞാൻ തന്നെ മാറിയെ പറ്റു അല്ലാതെ ഇനി മുൻപോട്ട് പോകാൻ പറ്റില്ല എന്ന് .....

മനസ്സ് എപ്പോഴും ആരോടെങ്കിലും പോയി മിണ്ട എന്നു വെപ്രാളപ്പെട്ടകൊണ്ടിരുന്നു ഒരു വല്ലാത്ത അവസ്ഥയിൽ ഒരു മാസം കടന്നു പോയി ...അങ്ങനെ ഇരിക്കെ ആണ് ഇലക്ഷൻ വന്നത് പ്രെസിഡൻസിഷയൽ ടൈപ്പ് ഇലക്ഷൻ ആയത് കൊണ്ട് നമ്മൾ രണ്ടു ക്ലാസ് ലീഡറിനെ വോട്ട് ഇട്ടു തിരഞ്ഞെടുക്കുക അവർ പോയി വോട്ട് ചെയ്ത് ഒരു പാനിൽ തിരഞ്ഞെടുക്കുക ..രാഷ്ട്രീയം ഒക്കെ എന്താണെന്ന് മനസിലായത് അവിടെ നിന്നാണ് ????

എന്തായാലും പാർട്ടി കളിക്കാൻ നിന്നില്ല ഒട്ടും താല്പര്യം ഇല്ലാത്തത് കൊണ്ട് തന്നെ ഒഴിഞ്ഞു മാറി നിന്നു ..പക്ഷെ വോട്ട് ചോദിക്കൽ ഒക്കെ വെടിപ്പായി നടക്കുന്നു അങ്ങനെ ആണ് പലരുമായി മിണ്ടി തുടങ്ങിയത് ആ കൂട്ടത്തിൽ ആണ് അവളെയും ആദ്യമായി ശ്രെദ്ധിക്കുന്നത് ....

'റോഷന , ഒരു അച്ഛയത്തി പെണ്കൊച്ച ....വോട്ട് ചോദിക്കാൻ വന്നപ്പോൾ ആണ് ആദ്യമായി അവളെ കാണുന്നത് തന്നെ....

തുടരും ...

പ്ലസ് ടൂ വിൽ ആവറേജ് പഠിത്തം മാത്രം ഉള്ളത് കൊണ്ടായിരിക്കാം മാനേജ്മെന്റ് സീറ്റിൽ ഒരു പ്രമുഖ ഡിഗ്രീ കോളേജിൽ ചേരേ....

   -malayalamശ്രീമംഗലം തറവാട്ടിൽ എല്ലാരും തിരക്കിട്ട ചർച്ചയിലാണ് കുടുംബക്കാർ എല്ലാവരും എത്തിയിട്ടുണ്ട്.... തറവാട്ടിലെ തല...
07/08/2025

-malayalam
ശ്രീമംഗലം തറവാട്ടിൽ എല്ലാരും തിരക്കിട്ട ചർച്ചയിലാണ് കുടുംബക്കാർ എല്ലാവരും എത്തിയിട്ടുണ്ട്....

തറവാട്ടിലെ തലയിൽ മൂത്ത ശ്രീധരൻ തമ്പി ഭാര്യ അനുരാധയും മക്കളും മരുമക്കളും എല്ലാവരും യോഗത്തിൽ ചേർന്നിട്ടുണ്ട്.....

ഇന്നത്തെ യോഗത്തിന്റെ പ്രധാന അജണ്ട എന്താണെന്നുവെച്ചാൽ... അതെന്താ എന്തും പറയുന്നതിന് മുന്നേ എന്തിനുവേണ്ടിയാണ് ഈ യോഗം എന്ന് പറയണ്ടേ....

ഒരു ദിവസം വീട്ടിൽ ഇങ്ങനെ ചുമ്മാ ഇരുന്നപ്പോൾ ശ്രീധരൻ തമ്പിയുടെ ഫാര്യ അനുരാധയ്ക്ക് ഒരാഗ്രഹം......

ആഗ്രഹം എന്താ എന്ന് പറയുന്നതിന് മുന്നേ അത് സാധിച്ചു കൊടുക്കാൻ വേണ്ടി ഒരു ഭർത്താവും.....

എന്താ ആഗ്രഹം എന്നല്ലേ... തന്റെ കൊച്ചുമക്കളുടെ എല്ലാം ജാതകം ഒന്ന് നോക്കണമെന്ന്..... പിന്നെ ഒന്നും നോക്കിയില്ല രണ്ടും കെട്ടും കിടക്കയും എടുത്തു കണിയാറ്റുരിനെ കാണാൻ പോയി.....

ആ പോക്കിന്റെ അനന്തരഫലമാണ് ഈ ഇരിപ്പ്......

തന്റെ ഇളയമകനായ അനന്തകൃഷ്ണൻ ഭാര്യ ശ്രീദേവിയും താഴത്ത് വച്ചാൽ ചെറിയ ചെറിയ ഉറുമ്പരിക്കും.... തലയിൽ വച്ചാൽ ചെറിയ ചെറിയ പേനരിക്കും അങ്ങനെ വളർത്തിയ അവരുടെ ഏക സന്താനത്തിന് പതിനെട്ട് വയസ്സ് തികയുന്ന അന്ന് കല്യാണം കഴിഞ്ഞില്ലെങ്കിൽ.... പിന്നെ ജീവിതകാലം മൊത്തം വൈധവ്യമാണ് വിധിച്ചിരിക്കുന്നത്...... കണിയാറ്റുര് പറഞ്ഞാൽ അത് പറഞ്ഞത് പോലെ നടക്കും....

ഇപ്പൊ മനസ്സിലായല്ലോ.... എന്തിന്റെ അനന്തരഫലം ആയിട്ടാണ് ഇന്നത്തെ ഈ കുടുംബയോഗം എന്ന്.....

കല്യാണത്തെക്കുറിച്ച് ടെൻഷൻ അടിച്ചിട്ട് അല്ല ഇവർക്കൊന്നും ഈ പ്രശ്നം..... ഇതൊക്കെ ആര് അവളോട് പറയും എന്ന ചോദ്യത്തിന് ഉത്തരം കണ്ടുപിടിക്കാൻ ആണ്,.....

അവർക്കെല്ലാവർക്കും ഈ ചോദ്യത്തിന് ഉത്തരം അറിയില്ലെങ്കിലും ഒരു ചോദ്യത്തിന് ഉത്തരം വ്യക്തമാണ്....

ആര് ഇത് അവളോട് പറഞ്ഞാലും ഈ കുടുംബത്തിൽ ഒരു മരണം നടക്കും..... അവളുടെതല്ല.... ആരാണോ ഇത് അവളോട് പറയുന്നത് അയാളെ അവൾ കുരിശിൽ കയറ്റും....

ഇക്കാര്യം അവളുടെ അച്ഛനും അമ്മയ്ക്കും മാത്രമല്ല ഈ കുടുംബത്തിലെ എല്ലാവർക്കും അറിയാം....

ആ ഹതഭാഗിയെ കണ്ടുപിടിക്കാൻ ആയിട്ടാണ് ഇന്നത്തെ യോഗം......

രാമകൃഷ്ണൻ - എന്തുപറഞ്ഞാലും അവളോട് പറയണം.... എന്നാൽ നമുക്ക് പറയാം.... അവക്ക് 18 വയസ്സ് ആകാൻ ഇനി ഒരു മാസം കൂടിയേ ഉള്ളൂ..... അനന്താ നീ തന്നെ അവളോട് പറ.... ഒന്നുമില്ലെങ്കിലും നീ പെണ്ണിന്റെ അച്ഛൻ അല്ലേ....

അനന്തകൃഷ്ണൻ- മോള് അവൾ എന്റെതാണ് തന്നെയാണ്.... പക്ഷേ.... അല്ല വല്യേട്ടാ... വല്യേട്ടനെ അവൾക്ക് ഭയങ്കരമായ ഇഷ്ടമാണ് അതുകൊണ്ട് വല്യേട്ടൻ തന്നെ പറഞ്ഞാൽ മതി....

അനന്തൻ അത് പറഞ്ഞത് രാമന് ഇഷ്ടം ആയെങ്കിലും..... എങ്കിലും അറിഞ്ഞു കൊണ്ട് പോയി ആരെങ്കിലും കുർലാ എക്സ്പ്രസിന് തല വെക്കുമോ......

ഗായത്രി - അതെ രാമേട്ടാ നിങ്ങൾ പറഞ്ഞാൽ അവൾ കേൾക്കും...

രാമകൃഷ്ണൻ- എടീ ഭാര്യേ നിനക്ക് എന്നോട് പണ്ടത്തെപ്പോലെ സ്നേഹം ഒന്നുമില്ല.... ഇത് പറഞ്ഞ് അവളുടെ അടുത്തേക്ക് പോയാൽ അവൾ എന്റെ മൂക്കിൽ കയറിട്ടും....

മീര- എന്റെ ഏട്ടത്തിയമ്മേ ഏട്ടൻ ഇപ്പോ പല്ലുകൊഴിഞ്ഞ സിംഹം ആണ്....

രാമകൃഷ്ണൻ- അതെ ഞാൻ പല്ലുകൊഴിഞ്ഞ സിംഹം ആണ്..... പല്ല് ഉള്ള നിന്റെ കെട്ടിയോനോട്‌ പോയി പറ അവളോട് പറയാൻ....

അർജുൻ- അളിയാ..... അളിയന്റെ പെങ്ങളോട് അളിയന് ഒട്ടും സ്നേഹമില്ലേ അവൾ ഒരു വിധവയായി കാണാൻ അളിയൻ ഇത്രയും ഇഷ്ടമാണോ.....

രാമകൃഷ്ണൻ- ഒരു അളിയനെ ഉണ്ടെങ്കിലും അതിനെ ഒലക്ക വെച്ച് അടിച്ചു വളർത്തണമെന്ന് ഇതാ പറയുന്നത്.... നീ തന്നെ പോയി പറയണം....

മീര - അജുഏട്ടാ വല്യേട്ടന് കാണിച്ചു കൊടുക്ക്... ഇത് വലിയ സംഭവം അല്ല എന്ന്....

അർജുൻ- സംഭവം അല്ലെങ്കിൽ എന്റെ പുന്നാര ഭാര്യ തന്നെ പോയി പറ.....

മീര - അങ്ങനെ പറയരുത് നിങ്ങളുടെ മൂത്തവരെ ഇരിക്കുമ്പോൾ ഞാനെങ്ങനെയാ പോയി പറയുക....

രാമകൃഷ്ണൻ - വായ കൊണ്ട്....

മീര - വല്യേട്ടാ....

രാമകൃഷ്ണൻ- നിനക്ക് പറയാൻ പറ്റില്ലെങ്കിൽ ഞങ്ങളെ തള്ളിവിടരുത്.....

അതോടെ എല്ലാവരും സൈലന്റ് ആയി....

അനുരാധ - നിങ്ങൾ ആരും അവളോട് പോയി പറയില്ല....

ഇല്ല എന്ന് എല്ലാവരും ഒരേ പോലെ തലയാട്ടി....

രാമകൃഷ്ണൻ- അമ്മയ്ക്ക് അല്ലായിരുന്നോ ജാതകം നോക്കാഞ്ഞിട്ട് ഇരിക്കപ്പൊറുതി ഇല്ലാത്തത്..... അതുകൊണ്ട് അമ്മതന്നെ പോയി പറഞ്ഞൊ....

അനുരാധ - എന്റെ കൊച്ചു മോള് ഞാൻ പറഞ്ഞാൽ അനുസരിക്കും എന്ന് എനിക്ക് ഉറപ്പാണ് അതുകൊണ്ട് ഞാൻ തന്നെ പോയി പറഞ്ഞോളാം..... നിങ്ങൾ ആരുടെയും വക്കാലത്തിന്റെ ആവശ്യം എനിക്കില്ല....

ഇപ്പം ഇവിടെ എന്താ സംഭവിച്ചത് എന്ന് നിങ്ങൾക്ക് ഒരുവിധം ഐഡിയ ആയിട്ട് ഉണ്ടാവുമല്ലോ.........

ഈനാംപേച്ചിയുടെ മരപ്പട്ടി 1 ശ്രീമംഗലം തറവാട്ടിൽ എല്ലാരും തിരക്കിട്ട ചർച്ചയിലാണ് കുടുംബക്കാർ എല്ലാവരും എത്തിയ....

   -malayalamആകാശം പതിവില്ലാത്ത വിധം മേഘവൃതമായിരിക്കുന്നു. കാർഘങ്ങളാൽ ഇരുണ്ടുമൂടികിടക്കുന്നു.കനത്ത മഴക്ക് മുൻപേ കൂടു അണയ...
07/08/2025

-malayalam
ആകാശം പതിവില്ലാത്ത വിധം മേഘവൃതമായിരിക്കുന്നു. കാർഘങ്ങളാൽ ഇരുണ്ടുമൂടികിടക്കുന്നു.

കനത്ത മഴക്ക് മുൻപേ കൂടു അണയാനായി പറന്നു പോകുന്ന പക്ഷികൾ. വീശിയടിക്കുന്ന തണുത്ത കാറ്റ്.

പതിവിനു വിപരീതമായി ആ കാറ്റിനു നല്ല ശക്തിയുണ്ടായിരുന്നു. ഒരുപക്ഷെ അവന്റെ രണ്ടാം വരവ് ആഘോഷിക്കുകയാണോ പ്രകൃതി.

സർവ നാശ സംഹാരരൂപീണിയാവാൻ പ്രകൃതി തയ്യാറെടുക്കുന്നു.

കർമ ഫലം അനുഭവിക്കുവാൻ പലരും ബാധ്യസ്ഥരാകുന്നു. മറച്ചു വെച്ച സത്യങ്ങൾ ഇനിയെങ്കിലും മൂടിതുറന്ന് പുറത്തേക്കു വരുമോ? അതോ അതും മറന്നു മണ്ണടിഞ്ഞു ഇല്ലാതെ ആകുമോ....

വരണ്ട മണ്ണിനെ ചുംബിച്ചു കൊണ്ട് ആദ്യത്തെ തുള്ളി പെയ്തിറങ്ങി.... വരണ്ട ഭൂമിക്കു ആശ്വാസം. പുൽ നാമ്പുകൾ സന്തോഷിക്കുന്നു

നേരിയ വെളിച്ചം മാത്രം കടന്നു വന്നുകൊണ്ടിരുന്ന ആ മുറി കൂടുതൽ ഇരുണ്ടു പോയിരിക്കുന്നു.

ആ ഇരുട്ടിൽ നിന്നു ഒരു രൂപം പതിയെ എഴുന്നേറ്റു . അതിന്റെ കണ്ണുകളിൽ കനലെരിയുന്നു.കാലുകൾ നിലത്തുറപ്പിച്ചു പതിയെ കമ്പികൾ ക്കടുത്തേക്ക് നടന്നു നീങ്ങി.

രണ്ടു കൈകൾ കൊണ്ടും കമ്പിയിൽ പിടിച്ചു കൊണ്ട് കോരിച്ചൊരിയുന്ന മഴയെ അത് നോക്കി നിന്നു. ഇതുപോലൊരു മഴയിൽ ആദ്യമായി ഇവിടെ വന്നു കയറിയത് വേദനയോടെ ആ ഹൃദയം ഓർത്തു.

വരണ്ട ഭൂമിയെ തണുപ്പിക്കുവാൻ ആ മഴയ്ക്ക് കഴിഞ്ഞെങ്കിലും ചുട്ടുപൊള്ളുന്ന അവന്റെ ഹൃദയത്തെ തണുപ്പിക്കുവാൻ ആ മഴക്ക് കഴിയുമായിരുന്നില്ല.

കൈയിൽ ഉള്ള ചെറിയ ബാഗ് അരികിൽ വെച്ച് അവൻ പുറത്തേക്കു നോക്കി കൊണ്ടിരുന്നു.

വരാന്തയിൽ ആരുടെയോ കാൽപെരുമാറ്റം. അത് ആരാണെന്ന് അവനറിയാം.. അവൻ പ്രതീക്ഷിച്ചവർ തന്നെ

രണ്ടു പോലീസുകാർ.... കമ്പികളിൽ പിടിച്ചു നിൽക്കുന്ന അവനെ നോക്കി അവർ പുഞ്ചിരിച്ചു . ഇത്ര നാളുകൾക്കു ശേഷം ആദ്യമായി ഒരു പുഞ്ചിരി . അവനും വരണ്ട ചിരി ചിരിച്ചു...

സെൽ തുറക്കപ്പെട്ടു. അവൻ പുറത്തേക്കു ആനയിക്കപ്പെട്ടു. ഇന്ന് അവന്റെ കൈകൾ സ്വതന്ത്രം.....വിലങ്ങുകളില്ല.... നിയമത്തിന്റെ ചങ്ങലകളില്ല...

മഴയുടെ ശക്തി കൂടി..... ഇരുട്ടും അതോടൊപ്പം കൂടി... രണ്ടു പോലീസുകാരുടെ അകമ്പടിയോടെ അവൻ അകത്തേക്ക് നയിക്കപ്പെട്ടു. വളരെ കുറച്ചു സമയം. എല്ലാം പെട്ടെന്നായിരുന്നു. ചിലയിടങ്ങളിൽ ഒപ്പിട്ടുകൊടുക്കുക... എല്ലാം വേഗത്തിൽ കഴിഞ്ഞു .... ആരും പരസ്പരം മിണ്ടിയില്ല... അവന്റെ ഉള്ളിൽ എന്താണെന്നു പോലീസുകാർക്ക് പോലും വ്യക്തമല്ല.

എല്ലാ നിയമനടപടികളും പൂർത്തിയാക്കി പോലീസുകാരുട

അധികം സംസാരിക്കാത്ത നല്ലവനായ കൊലയാളി പുറത്തേക്കു ഇറങ്ങി.

കോരിച്ചൊരിയുന്ന മഴ അവന് അകമ്പടിയേകി.... വീശിയടിക്കുന്ന കാറ്റ് അവന് സ്വാഗതമോതി... അവന്റെ മുൻപിൽ പുറത്തേക്കുള്ള വഴി തെളിച്ചു കൊണ്ട് സെൻട്രൽ ജയിലിന്റെ കവാടം മലർക്കെ തുറന്നു...

.......................................

"മോനെ നീയി പറയുന്നത് സത്യമാണോ??

കൈയിലിരുന്ന ഫോണിന്റെ റിസിവർ അയാളുടെ കൈയിൽ ഇരുന്നു വിറച്ചു.

"അതെ അച്ഛാ.... സത്യമാണ്. പക്ഷെ എങ്ങോട്ടേക്കാണ് വരുന്നതെന്ന് ഉറപ്പില്ല."

ഫോണിൽ കൂടെ കേട്ട വിവരങ്ങൾ അയാളുടെ ഹൃദയം വിറപ്പിച്ചു. ഓർമ്മകൾ പഴയ കാലത്തിലോട്ടു സഞ്ചരിക്കുന്നു

എന്നെങ്കിലുമൊരിക്കൽ ഇത് നേരിടേണ്ടി വരുമെന്ന് ഉറപ്പായിരുന്നു. എങ്കിലും ഇപ്പോഴത്തെ അവസ്ഥയിൽ.അയാളുടെ ഉള്ളം വിറച്ചു.

"മോനെ.... പാർവതി കൊച്ച് ഇത് അറിഞ്ഞോ..." അയാൾ വേവലാതിയോടെ ചോദിച്ചു.

"ഇല്ല... ഞാൻ പറഞ്ഞിട്ടില്ല. പേടി തട്ടണ്ടാന്ന് കരുതി. 3 മാസം ആയിലേ. ഡോക്ടർ സൂക്ഷിക്കണം എന്ന് പ്രേത്യേകം പറഞ്ഞിട്ടുണ്ട് "

"മം... പക്ഷെ അറിയിക്കണ്ടേ മോനെ "

അയാൾ നിസഹായതയോടെ ചോദിച്ചു.

"അവളെ അറിയിക്കണം അച്ഛാ.അവനെ തള്ളിക്കളയാൻ നമുക്ക് ആകുമോ??"

ആ ചോദ്യം അയാളുടെ ഹൃദയത്തിൽ കൊണ്ടു. ഹൃദയം മുറിഞ്ഞു ചോര വാർന്നു ഒഴുകുന്നു.

"അച്ഛാ... അച്ഛൻ പേടിക്കണ്ട. അവനായിട്ട് ഒരു പ്രേശ്നവും ഉണ്ടാകില്ല.

അച്ഛൻ സേഫ് ആണ് "

മകൻ കൊള്ളിച്ചുപറയുന്നത് പോലെ തോന്നി അയാൾക്.

"മോനെ.... നിന്റെ നന്മയ്ക്കു വേണ്ടിയാണ് പറയുന്നത്... അവനെ എന്തെങ്കിലും പറഞ്ഞു ഒഴിവാക്കി വിട്ടേക്കണം.. പാർവതിയുടെ വീട്ടുകാർ ഇത് അറിഞ്ഞാലുള്ള അവസ്ഥ ആലോചിച്ചു നോക്ക് നീ "

മറുപടിയായി ഒരു ചിരി ആണ് അയാൾക് കേൾക്കാൻ സാധിച്ചത്.

"എങ്ങനെ ഇതുപോലെ സ്വാർഥനാകാൻ കഴിയുന്നു അച്ഛാ.പ്രായം കൂടി എന്നു കരുതി പഴയ കാര്യങ്ങൾ എല്ലാം ഇങ്ങനെ മറന്നു പോകല്ലേ."

അയാൾ ഒന്നും മിണ്ടിയില്ല.

" നിന്റെ സമാധാനത്തിനു വേണ്ടിയാണ് ഞാൻ പറഞ്ഞത് കേട്ടാൽ നിനക്ക് കൊള്ളാം. "

അയാൾ ഫോൺ വെച്ചു. എങ്കിലും ഹൃദയം പെരുമ്പറ കൊട്ടുകയാണ്

കണ്ണുകൾ നിറയുന്നുവോ?.അതോ ഭയമാണോ ഉള്ളിൽ. ചെയ്തത് തെറ്റല്ലേ എന്ന് നൂറാവർത്തി ആരോ ഉള്ളിൽ നിന്നു പറഞ്ഞുകൊണ്ടിരിക്കുന്നു.

അവന്റെ ഉള്ളിൽ പക...

ആകാശം പതിവില്ലാത്ത വിധം മേഘവൃതമായിരിക്കുന്നു. കാർഘങ്ങളാൽ ഇരുണ്ടുമൂടികിടക്കുന്നു. കനത്ത മഴക്ക് മുൻപേ കൂടു അണയ...

   -malayalamമുറിയുടെ മൂലയിൽ ഇരുട്ടിൽ പതുങ്ങി ഇരിക്കുമ്പോൾ അവളുടെ നെഞ്ച് ശക്തമായി ഇടിക്കുന്നുണ്ടായിരുന്നു. വാതിൽ തുറന്ന്...
05/08/2025

-malayalam
മുറിയുടെ മൂലയിൽ ഇരുട്ടിൽ പതുങ്ങി ഇരിക്കുമ്പോൾ അവളുടെ നെഞ്ച് ശക്തമായി ഇടിക്കുന്നുണ്ടായിരുന്നു. വാതിൽ തുറന്ന് അകത്തേക്ക് കടന്നു വന്ന ആളെ ശ്വാസം എടുക്കാതെ അവൾ നോക്കി ഇരുന്നു. മെല്ലെ അയാളുടെ കാലൊച്ച അടുത്തേക്ക് വന്നതും തൊണ്ടയിൽ നിന്നും ഒരു തേങ്ങൽ പുറത്തേക്ക് വന്നു. മൊട്ടുസൂചി വീണാൽ കേൾക്കാവുന്ന അത്ര നിശബ്ദത നിറഞ്ഞു നിന്ന മുറിയിൽ അവളുടെ കുഞ്ഞു തേങ്ങൽ അയാളുടെ കാതുകളിൽ പതിച്ചു. ക്രൂരമായ ചിരിയോടെ അയാൾ അവളുടെ അടുത്തേക്ക് നടന്നു വന്നതും......

"അമ്മേ"

ഒരു അലർച്ചയോടെ അവൾ ഞെട്ടി ഉണർന്നു. എസി മുറിയിലും അവൾ നന്നായി വിയർത്തിരുന്നു. ബെഡ് സൈഡ് ലാമ്പ് തെളിച്ചു അവൾ വെള്ളം കുടിച്ചിട്ട് വീണ്ടും കിടന്നതും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

"മെറിൻ"

വാതിലിൽ ശക്തമായ മുട്ട് കേട്ടെങ്കിലും എഴുന്നേറ്റു പോയി നോക്കാൻ അവൾക്ക് ശക്തി ഉണ്ടായില്ല. വാതിൽ തുറന്നു അടുത്ത് ആരോ ഇരിക്കുന്നത് അറിഞ്ഞെങ്കിലും, കണ്ണുകൾ തുറക്കാൻ അവൾ മടിച്ചു.

"മെറിൻ, നീ ഉറങ്ങുവല്ല എന്ന് എനിക്കറിയാം."

ആ വാക്കുകൾ കേട്ടാണ് അവൾ കണ്ണുകൾ തുറന്നു കൊണ്ട് അടുത്ത് ഇരിക്കുന്നവളെ നോക്കിയത്.

"സോറി അക്കു, നിൻറെ ഉറക്കം കളഞ്ഞതിന്."

പതിയെ എഴുന്നേറ്റു കൊണ്ട് പറഞ്ഞത് കേട്ട് അക്കു അവളെ കൂർപ്പിച്ച് നോക്കി

"സത്യത്തിൽ എനിക്ക് നിന്നെ മനസ്സിലാവുന്നില്ല മെറിൻ, ഉണർന്നിരിക്കുന്ന നിൻറെ അടുത്തേക്ക് ഒരുത്തനും എത്തി നോക്കാൻ ധൈര്യപ്പെടില്ല, പക്ഷേ....."

തല കുടഞ്ഞു കൊണ്ട് അവൾ പറഞ്ഞത് കേട്ട് മെറിൻ നെടുവീർപ്പിട്ടു

"കുറെ നാളായി ഇല്ലാതിരുന്നതായിരുന്നു."

നെറ്റി അമർത്തി കൊണ്ട് അവൾ പറഞ്ഞത് അക്കുവിൽ അതിശയം ഒന്നും ഉണ്ടാക്കിയില്ല

"വീണ്ടും വന്നിട്ടുണ്ടെങ്കിൽ അതിൻറെ കാരണം വ്യക്തമല്ലേ?"

അവളുടെ മടിയിലേക്ക് തല വെച്ച് കിടക്കുമ്പോൾ മെറിൻ്റെ മനസ്സിലേക്ക് ആ രൂപം തെളിഞ്ഞു വന്നു, ഒപ്പം ഒരു ഓർമ്മയും

✨✨✨✨✨✨✨✨✨✨✨✨✨✨✨

കല്യാണ വീടിൻ്റെ തിരക്കുകളിൽ നിന്നും അല്പം ഒഴിഞ്ഞു മാറി നിന്നിരുന്ന മെറിൻ്റെ അടുത്തേക്ക് അവൻ നടന്നു വന്നു.

"മെറിൻ"

അവൻ വിളിച്ചത് കേട്ട് അവൾക്ക് അസ്വസ്ഥത തോന്നി. ഈ കൂടിക്കാഴ്ച്ച അവൾ പ്രതീക്ഷിച്ചിരുന്നു എങ്കിലും അവനെ നോക്കാൻ അവൾക്ക് സാധിച്ചില്ല

"രോഹൻ, പ്ലീസ്. അന്ന് നടന്നതോക്കെ താനും കണ്ടതല്ലേ? വെറുതെ എന്തിനാ തൻ്റെ ജീവിതം....."

അവളെ പൂർത്തിയാക്കാൻ സമ്മതിക്കാതെ അവൻ കൈ ഉയർത്തി അവളെ തടഞ്ഞു

"എടോ മെറിൻ, താൻ എന്തൊക്കെ പറഞ്ഞാലും ശരി ഈ രോഹൻ്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ അത് ഈ മെറിൻ ആണ്. അതിന് വേണ്ടി എത്ര വർഷം കാത്തിരിക്കേണ്ടി വന്നാലും ഞാൻ തയ്യാറാണ്."

പറഞ്ഞു കൊണ്ട് അവൻ നടന്നു നീങ്ങിയത് അവൾ നോക്കി നിന്നു.

✨✨✨✨✨✨✨✨✨✨✨✨✨✨✨

ആ വാക്കുകൾ അവളുടെ കാതുകളിൽ അന്നത്തെ പോലെ തന്നെ മുഴങ്ങുന്നത് അവൾ കേട്ടു

"മെറിൻ"

അക്കുവിൻെറ ശബ്ദമാണ് അവളെ ഓർമ്മയിൽ നിന്നും തിരികെ കൊണ്ട് വന്നത്

"2 വർഷം കഴിഞ്ഞില്ലേ? കാത്തിരിപ്പുണ്ടാകുമോ?"

അവൾ ചോദിച്ചതിന് മെറിൻ മറുപടി പറഞ്ഞില്ല, എങ്കിലും മനസ്സിലേക്ക് ആ മുഖം തെളിഞ്ഞതിന് പിറകെ മനപ്പൂർവ്വം ഓർക്കാതെ ഇരുന്ന മറ്റു മുഖങ്ങളും മനസ്സിലേക്ക് തെളിഞ്ഞു വന്നു. കണ്ണുകൾ നിറഞ്ഞൊഴുകി.

"എടി ഇത് ശരിയാവില്ല, നാളെ ഞാൻ പറഞ്ഞ ആളെ നമുക്ക് പോയി കാണാം. ഇപ്പോൾ നീ കിടന്നോ."

പറഞ്ഞു കൊണ്ട് പോകുന്നവളെ മെറിൻ നോക്കി ഇരുന്നു. അക്കു എന്ന് വിളിക്കുന്ന അക്‌സ എലിസബത്ത് ജേക്കബ്, ഒരു കുന്നോളം സങ്കടം നെഞ്ചിൽ കൊണ്ട് നടക്കുന്ന അവളാണ് കുറച്ചു നാളായി മെറിൻ്റെ കൂട്ട്. രണ്ടു പേരും ഒരേ തൂവൽ പക്ഷികൾ ആയിരുന്നത് കൊണ്ട് അവർക്ക് പരസ്പരം മനസ്സിലാക്കാനും ആശ്വസിപ്പിക്കാനും കഴിയുമായിരുന്നു.

ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന മെറിൻ്റെ മനസ്സിലേക്ക് അക്കുവിനെ ആദ്യമായി പരിചയപ്പെട്ട ദിവസം കടന്നു വന്നു. എല്ലാവരോടും യാത്ര പറഞ്ഞു കൊണ്ട് എങ്ങോട്ടെന്നു നിശ്ചയമില്ലാതെ തുടങ്ങിയ യാത്രയിൽ കൂട്ടായി കിട്ടിയതായിരുന്നു അവളെ. കണ്ണടച്ചതും അവളുടെ മനസ്സിലേക്ക് ആ സംഭവം തെളിഞ്ഞു.

✨✨✨✨✨✨✨✨✨✨✨✨✨✨✨

സ്റ്റേഷനിൽ നിന്ന് കൈ വീശി കാണിച്ചവർ കണ്ണിൽ നിന്നും മറഞ്ഞത് കണ്ട് കണ്ണുനീർ തടഞ്ഞു നിർത്താൻ കഴിയാതെ അവൾ സീറ്റിൽ പോയി ഇരുന്നു. കണ്ണടച്ച് ചാരി ഇരിക്കുമ്പോഴും അവളുടെ കണ്ണുകൾ പെയ്തു കൊണ്ടിരുന്നു. എത്ര നേരം അങ്ങനെ ഇരുന്നു എന്ന് അവൾക്ക്...

ഓർമ്മകൾക്കപ്പുറം എന്ന കഥയുടെ സീക്വല്‍ ആണ് എങ്കിലും പുതിയ ഒരു കഥയായി നിങ്ങൾക്ക് ഇത് വായിക്കാവുന്നതാണ്. ഓർമ്മക.....

   -malayalamഒരു കല്യാണഓഡിറ്ററിയാം ആളുകൾ വന്നു കൊണ്ടിരിക്കുന്നു പൂക്കളാൽ അലങ്കരിച്ചിരിക്കുന്ന കവാടത്തിൽ വരന്റെയും വധുവിന...
05/08/2025

-malayalam
ഒരു കല്യാണഓഡിറ്ററിയാം ആളുകൾ വന്നു കൊണ്ടിരിക്കുന്നു പൂക്കളാൽ അലങ്കരിച്ചിരിക്കുന്ന കവാടത്തിൽ വരന്റെയും വധുവിന്റെയും മനോഹരമായി ചിരിക്കുന്ന ഫോട്ടോ വെച്ചിരിക്കുന്നു.

ആനന്ദ്

????

കൃഷ്ണജ

ആളുകൾ വന്നുകൊണ്ടിരിക്കുന്നു ഓഡിറ്റോറിയം ഇപ്പോൾ തന്നെ പകുതിയോളം ആളുകളെ കൊണ്ടു നിറഞ്ഞിട്ടുണ്ട്.

ഓഡിറ്ററിയത്തിന് മുമ്പിലായി ഒരു ബൈക്ക് വന്നു നിന്നു അതിൽ നിന്നു രണ്ട് ചെറുപ്പക്കാർ ഇറങ്ങി രണ്ട് പേരുടെയും മുഖം കുറച്ച് ടെൻഷനിലാണ് .

എന്തായി അവനെ കണ്ടോ......

മധ്യവയസുകാരായ രണ്ട് പേര് അവരുടെ അടുത്തേക്ക് ഓടിയ പോലെ വന്നു.

ഇല്ല അവിടെയില്ല ചെന്നിട്ടില്ല..... ഞങ്ങൾ അറിയാവുന്ന കുറെ സ്ഥലത്തു തിരക്കി......

പിന്നെയെവിടെ പോയി ഈ സമയത്ത് മുഹൂർത്തം അടുക്കാറായി ...... എവിടെ പോയി തിരക്കും അവരുടെ മുഖത്തു എങ്ങനെ നോക്കും ഞാൻ......

അയാളുടെ മുഖം ദേഷ്യവും സങ്കടവും കാരണം വലിഞ്ഞു മുറുകി തളർച്ച പോലെ തോന്നിയതും തൂക്കിയിട്ടിരിക്കുന്ന മാലയിൽ പിടിച്ചു നിന്നു പോയി. അടുത്ത് നിന്നയാൾ താങ്ങി കസേരയിലേക്ക് ഇരുത്തി.

ചേട്ടാ വിഷമിക്കാതെ നമ്മുക്ക് അന്വേഷിക്കാം...... അവൻ പ്ലാതോട്ടം വരെ വരുന്നതായി കണ്ടവരുണ്ട് അവിടെ നിന്നു തിരിഞ്ഞു എംസി റോഡിലേക്ക് കയറിയെന്ന കണ്ടവർ പറഞ്ഞത് കൂടെ ആ കൂട്ട്കാരും ഉണ്ടായിരുന്നു......

ഗോപാ ദേ സമയം പോകുന്നു കേട്ടോ.... പെണ്ണിന്റെ വീട്ടുകാര് തിരക്ക് വെയ്ക്കുന്നു ആനന്ദു പോന്നില്ലേ നമ്മുടെ മുന്നേ പോന്നതല്ലേ......

പ്രായം ചെന്നൊരാൾ മുണ്ടും മടക്കി കുത്തിയവരുടെ അടുത്തേക്ക് വന്നു കൊണ്ടു ചോദിച്ചതും എന്ത് പറയണമെന്നറിയാതെ നിന്നു വിയർത്തു പോയി ഗോപൻ .

ആ സമയം അവരിലൊരാളുടെ ഫോൺ ശബ്ധിച്ചതും വെപ്രാളത്തോടെ ഫോണെടുത്തു.

ആനന്ദ്ദേ നീയെവിടെയാ ചെറ്റത്തരം കാണിക്കരുത്..... മുഹൂർത്തം തുടങ്ങാറായി ഈ അവസാനസമയത്തു എവിടെ പോയി കിടക്കുവാ നീ.....

അമ്മാവ അത് ഞാൻ എന്നോട് ക്ഷമിക്കണം...... എനിക്കൊരു അബദ്ധം പറ്റി...... എനിക്കൊരാളെ ഇഷ്ട്ടമായിരുന്നു ഞാനവളെ വിവാഹം ചെയ്തു ..... ചതിക്കാനാകുന്നില്ല അതാ......

നീയെന്താ ഈ പറയുന്നേ വട്ട് പറയുന്നോ.....

അയാൾ ദേക്ഷ്യത്തോടെ അവനോട് നല്ലയൊച്ചയിൽ തന്നെ ചോദിച്ചു.

എന്താ പ്രകാശ അവനെന്താ പറയുന്നേ......

ഗോപൻ ചോദിച്ചു കൊണ്ടു ഫോണെടുത്തതെ മറുവശത്ത് കാൾ കട്ടായി പോയിരുന്നു

*********

വാക്കു പറഞ്ഞു ചതിക്കുവായിരുന്നു അല്ലേ ഗോപാ..... അവന് ഇങ്ങനെയൊരു ഇഷ്ട്ടമുണ്ടായിരുന്നേൽ ആദ്യമേ പറയാമായിരുന്നു അല്ലാതെ...... ഇവിടം വരെയെത്തിച്ചു എന്റെ കുഞ്ഞിനെ വിഡ്ഢിവേഷം കെട്ടിക്കേണ്ട ആവശ്യമില്ലായിരുന്നു...... ചതിയല്ലേ ഇത്......

വെള്ള മുണ്ടും നീല ഷർട്ടിട്ട അമ്പതിന് മുകളിൽ പ്രായമുള്ളൊരാൾ അയാളോട് ദേഷ്യപെട്ട് സംസാരിച്ചു.

ഹരി എടൊ അങ്ങനെയൊരു വാക്കു പറഞ്ഞു ഞാൻ പറ്റിക്കുമോ വർഷങ്ങളയുള്ള ബന്ധമല്ലേ നമ്മുടെ j...... അവനിങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല ഇന്നലെ രാത്രി വരെ ഒന്നും പറഞ്ഞില്ല..... അവനിങ്ങനെയൊരു ഇഷ്ടമുണ്ടായിരുന്നുവേന്ന് ഞങ്ങൾക്കറിയില്ലായിരുന്നു...... എന്തു പ്രായശ്ചിത്തം വേണമെങ്കിലും ചെയ്യാം പറ്റിച്ചു എന്ന് പറയരുത് നന്ദ .... ഇതിന്റെ പേരിൽ ഒരു പിണക്കവും .....

അയാൾക്ക്‌ നേരെ കൈകൂപ്പുമ്പോൾ വാക്കുകൾ പോലും വിറകൊണ്ടു നിന്നു.

എന്തു പ്രായശ്ചിത്തം..... പ്രതീക്ഷയോടെ കൂടി ഒരുങ്ങി വന്ന് എന്റെ കുട്ടിയെ വിഡ്ഢിയാക്കുവല്ലായിരുന്നോ..... ഏഹ്.... അച്ഛനില്ലാത്ത കുട്ടിയാ..... എന്റെ അനിയത്തിയുടെ മോൾ മാത്രമല്ല എനിക്കവൾ മകളാ...... എന്നെ വിശ്വസിച്ചല്ലേ..... എന്നിട്ട്......

വല്ലാത്തൊരു വേദനയോടെ നെഞ്ച് തിരുമ്മി നിലത്തേക്ക് ഇരുന്നു പോയി ഹരിനന്ദൻ .

അപ്പോഴേക്കും കല്യാണ ചെറുക്കൻ ഒളിച്ചോടി പോയി എന്ന വിവരം അറിഞ്ഞ ആളുകൾ കൂടിയിരുന്നു. പലരും പല അഭിപ്രായം പറഞ്ഞു കരച്ചിലും ബഹളവുമെല്ലാം ചിലർ ഫോണിലെടുത്തു ആസ്വദിച്ചു.

ആനന്ദിന്റെ അമ്മ അനിതയും പെങ്ങൾ ആതിരയും ചുറ്റും നടക്കുന്നതൊന്നും മനസ്സിലാകാതെ ഗോപന്റെ അടുത്തേക്ക് വന്നു.

ചേട്ടാ എന്താ ഇതൊക്കെ ആനന്ദ് എന്തിയെ....

ചതിച്ചു അവൻ അവസാന നിമിഷം..... എന്റെ വാക്കിന് വില കൊടുക്കാതെ.... അവന് മറ്റൊരു ഇഷ്ടമുണ്ടായിരുന്നെങ്കിൽ പറയാമായിരുന്നു ഇതിപ്പോൾ ..... കൊഞ്ചിച്ചു വളർത്തിയതിന്റെയാണ് അനുഭവിച്ചോ....

അയാൾ തന്റെ ഭാര്യയെ നോക്കി സർവ്വ ദേഷ്യത്തോടെ പറഞ്ഞു. വേദനയോടെ എന്ത് ചെയ്യണ്മെന്നറിയാതെ നിന്നു.

വല്യേട്ടാ ഈ കല്യാണം നടക്കില്ലേ...... ഏഹ്.... എന്റെ കുഞ്ഞ് അവളെ വേണ്ടേ....... എന്ത് പറയും എന്റെ മോളോട് ഞാൻ....

ഹരിയുടെ പെങ്ങൾ ഹരിത അയാളുടെ കൈയിൽ പിടിച്ചു കരഞ്ഞു...

ആദ്യമേ പറയുന്നു ഇത് പലരും പറഞ്ഞു പോയിട്ടുള്ള ഒരു തീം ആണ്. എന്റെ രീതിയിൽ എഴുതുന്നു. പിന്നെ നല്ല ഒന്നാന്തരം ക്ലിഷ....

   -malayalamനല്ല തിരക്കുള്ള ആ നാട്ടിലെ തന്നെ പ്രശസ്തമായ ഒരു ഹോസ്പിറ്റൽ കവടത്തിന് മുൻവശം....ചിറി പാഞ്ഞു വരുന്ന ആംബുലൻസിൽ...
05/08/2025

-malayalam
നല്ല തിരക്കുള്ള ആ നാട്ടിലെ തന്നെ പ്രശസ്തമായ ഒരു ഹോസ്പിറ്റൽ കവടത്തിന് മുൻവശം....

ചിറി പാഞ്ഞു വരുന്ന ആംബുലൻസിൽ നിന്നും ഒരു പതിനെട്ടു വയസ് തോന്നിക്കുന്ന ഒരു പെണ്ണിനെ സ്ട്രച്ചറിൽ ദൃതിയിൽ ഇറക്കുന്ന ഹോസ്പിറ്റൽ സ്റ്റാഫുകൾ....

ദേഹത്ത് വസ്ത്രം എന്ന് പറയാൻ ഒന്നും അങ്ങനെ കാണുന്നില്ല കിറി പറിഞ്ഞ ഒരു പഴകിയ ചുരിദാറിന്റെ അംശങ്ങൾ കാണാം ആ ചുരിദാറിന്റെ അരയ്ക്ക് തഴെക്ക് ഉണങ്ങിയ ചോര ഒലിച ചുവന്ന അടയാളം ദേഹം നിറച്ച് കിടക്കുന്നു. മുഖത്ത് അടിച്ചതിന്റെ പാടുകൾ ഉണ്ട് ചുണ്ടിൽ ഉണങ്ങിയ ചോര കട്ട പിടിച്ചു കിടക്കുന്നു.

ഹോസ്പിറ്റൽ സ്റ്റാഫ്സ് ആ കുട്ടി കിടക്കുന്ന സ്ട്രച്ചറുമായ ഹോസ്പിറ്റലിന്റെ അകത്തേക്ക് ഓടി...

ആംബുലൻസിന് തോട്ട് പിന്നിൽ വന്ന മൂന്ന് ആഡംബര കറുകൾ അതിൽ ഒന്നിൽ നിന്നും പ്രശസ്തയായ ഡോക്ടർ ഗിത രഘുറാം ഇറങ്ങി.കൂടെ തന്നെ അവരുടെ ഭർത്താവും. മറ്റു കറുകളിൽ അവരുടെ ഉറ്റവരും...അവർ ഓടി കൊണ്ട് ഹോസ്പിറ്റലിന്റെ അകത്തേക്ക് കയറി പിന്നെ ഇപ്പോൾ കൊണ്ട് വന്ന പെണ്ണിന്റെ അടുത്തേക്ക് ഓടി പോയി നോക്കി.

അപ്പോഴേക്കും ആ പെൺ കുട്ടിയെ ICU വിലേക്ക് ആക്കിയിരുന്നു....

കരഞ്ഞു കൊണ്ട് ICU വിന്റെ മുന്നിൽ ഊർന്ന് വീണു പോയി ഗിത തന്റെ പഠനവും തന്റെ കഴിവും ഒന്നും അപ്പോൾ ആ സ്ത്രീക്ക് മുന്നിൽ വന്നില്ല...

വെറും ആ പെൺ കുട്ടിയെ കുറിച്ചുള്ള ആദി മാത്രം....

തന്റെ ജീവിതത്തിൽ നിന്നും രണ്ട് മാസം മുൻപ് നഷ്ട്ട വസന്തം....

അത് ഇനിയും നഷ്ട്ട പെട്ട് പോകുമോ എന്നുള്ള പേടി മൂലം അവൾ നിറഞ്ഞ കണ്ണോന്ന് തുടക്കാൻ നോക്കി പക്ഷെ അതെ വേഗത്തിൽ ആ കണ്ണുകൾ നിറഞ്ഞു ഒഴുകി... അവര് തളർന്ന് പോകും എന്ന് തോന്നിയതും അടുത്തുള്ള വരിയിൽ വെച്ച കസേരയിൽ ഒന്ന് ചാഞ്ഞു.

വിധിയെ പോലും മാറ്റി എടുത്തിരുന്നവളായ dr ഗിത രഘുറാമിന് ഇപ്പോ ഹോസ്പിറ്റലിലേക്ക് കയറാൻ പോലും പേടി നിറച്ച നിമിഷം...

ICU കവാടം തുറന്ന് ഒരു വെള്ള വസ്ത്രദാരി പുറത്ത് വന്നു..

""നിങ്ങളോട് ഡോക്ടറെ ചെന്ന് കാണാൻ പറഞ്ഞു..... "" ആ നഴ്സ് ചുറ്റും ഒന്ന് നോക്കി കൊണ്ട് ഗിതയുടെ ഭർത്താവായ അഭിജിത്തിനോട് അതും പറഞ്ഞ് കൊണ്ട് അകത്തേക്കു തന്നെ കയറി പോയി.

""ഗിതെ....വരൂ നമുക്ക് പോയി നോകാം... ""അഭി ഗിതയെ താങ്ങി പിടിച്ചു കൊണ്ട് എഴുനേൽപ്പിക്കാൻ നോക്കി..

"""വേണ്ട അഭിയേട്ടാ ഞാൻ വരുന്നില്ല. ഞാൻ ഒരു ഡോക്ടർ അല്ലെ എനിക്ക് അറിഞ്ഞുടെ ഈ അവസ്ഥയിൽ എന്താ ഡോക്ടഴ്‌സ് പറയുക എന്ന്...."" പൊട്ടി കരഞ്ഞു കൊണ്ട് അവര് പറഞ്ഞു.

""അളിയാ വരൂ നമുക്ക് പോയി നോകാം അവളെ വിളിക്കണ്ട അവളാകെ തളർന്നിരിക്യ.... "" ദിവാകരൻ ഗിതയുടെ അമ്മാവന്റെ മകൻ വേദനയോടെ അഭിയോട് പറഞ്ഞു.

""അത് തന്നെ നീ വാ അഭി....നമുക്ക് അകത്ത് കയറി അന്വേഷിച്ചു അറിഞ്ഞിട്ട് മതി അവളോട് പറച്ചിൽ ഓക്കേ.... "'അഭിജിത്തിന്റെ ചേട്ടൻ ശ്രീധരനാണ് അത് പറയുന്നത്....

""എന്നവാ...."" അഭി പതുകെ അതും പറഞ്ഞു കൊണ്ട് ഡോക്ടർസ് റൂമിലേക്ക് നടന്നു..

ഡോക്ടർ തേജസ്‌ രവിന്ദ്രൻ... ആ വലിയ ബോഡ് വായിച് കൊണ്ട് അവർ മൂന്ന് പേരും അകത്തേക്ക് കയറി.

""ആ നിങ്ങൾ ICU വിൽ ഉള്ള രോഗിയുടെ ബൈസ്റ്റാന്റേഴ്‌സ് അല്ലെ.... "" തേജസ്‌ എല്ലാവരെയും ഒന്ന് നോക്കി കൊണ്ട് അവരോട് ചോദിച്ചു.

""അതെ.... ""അടുത്ത് ഇരുന്ന രണ്ട് പേരും മൂളി കൊണ്ട് പറയുമ്പോൾ നടുവിൽ മൗനമായി തല താഴ്ത്തി ഇരിക്കുന്ന അഭിജിത്തിന്റ ഹൃദയം പിടയുന്നുണ്ടായിരുന്നു...

അതറിഞ്ഞപ്പോൽ ശ്രീധരൻ അഭിജിത്തിന്റെ കൈകുമേൽ കൈ ചേർത്തു...

""അറിയാലോ കുട്ടിയുടെ കണ്ടീഷൻ കൊണ്ട് വരുമ്പോൾ തന്നെ വീക്കായിരുന്നു പിന്നെ ഇപ്പോ വെന്റിലേറ്ററിന്റെ സഹത്താൽ ജീവ ശ്വാസം നില നിർത്തുന്നു എന്നെ ഉള്ളു ദൈവവിശ്വാസമുള്ള ആളാണങ്കിൽ ദൈവത്തോട് പ്രാർത്ഥിക്കു അതെ ഈ സമയം പറയാൻ പറ്റു...എല്ലാ ഡോക്ടർസും പറയുന്ന പോലെ ഇരുപത്തി നാല് മണിക്കൂർ കഴിയാതെ ഒന്നും പറയാൻ പറ്റില്ല...

എന്ന് ഞാൻ പറയില്ല കാരണം ഈ കുട്ടിയുടെ ബോധം വരണമെങ്കിൽ കുറഞ്ഞത് നാലോ അഞ്ചോ ദിവസം തന്നെ എടുക്കും എന്നാണ് എനിക്ക് തോന്നുന്നത്...പിന്നെ പോലീസിനെ അറിയിക്കണ്ട എന്ന് സൂപ്രണ്ട് പറഞ്ഞിരുന്നു അത് കൊണ്ട് ഇത് വരെ കേസ് ആക്കിയിട്ടില്ല.... ഇത് കേസ് ആകേണ്ടത് തന്നെ ആയിരുന്നു എന്നിട്ടും നിങ്ങൾ എന്ത്‌...

നല്ല തിരക്കുള്ള ആ നാട്ടിലെ തന്നെ പ്രശസ്തമായ ഒരു ഹോസ്പിറ്റൽ കവടത്തിന് മുൻവശം.... ചിറി പാഞ്ഞു വരുന്ന ആംബുലൻസിൽ നിന...

Address

Nasadiya Technologies Private Limited, Sona Towers, 4th Floor, No. 2, 26, 27 And 3, Krishna Nagar Industrial Area, Hosur Main Road
Bangalore
560029

Alerts

Be the first to know and let us send you an email when Pratilipi Malayalam - പ്രതിലിപി മലയാളം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Pratilipi Malayalam - പ്രതിലിപി മലയാളം:

Share

The largest Indian language storytelling platform

പ്രിയ പ്രതിലിപി ഉപയോക്താക്കളേ,

പ്രതിലിപി മലയാളത്തിലേയ്ക്ക് സ്വാഗതം.ഇന്ത്യയിലെ ഏറ്റവും ബൃഹത്തായ ഇന്ത്യൻ ഭാഷാ സ്റ്റോറി ടെല്ലിങ് പ്ലാറ്റ്‌ഫോമാണ് പ്രതിലിപി. പ്രതിലിപി ആൻഡ്രോയിഡ് ആപ്ലിക്കേഷൻ, വെബ്‌സൈറ്റ് എന്നിവ ഉപയോഗിച്ച് നിങ്ങൾക്ക് സൗജന്യമായി നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കുവാനും, പന്ത്രണ്ട് ഇന്ത്യൻ ഭാഷകളിലെ രചനകൾ വായിക്കുവാനും സാധിക്കും. പ്രതിലിപി രചനാ ആപ്ലിക്കേഷൻ : https://play.google.com/store/apps/details?id=com.pratilipi.mobile.android&hl=en_IN

പ്രതിലിപി പ്ലാറ്റ്ഫോമിൽ മലയാളം രചയിതാക്കൾ ചേർത്ത രചനകൾ പങ്കുവെക്കാനായി സൃഷ്ടിച്ച പ്രതിലിപി മലയാളം ഫേസ്‌ബുക്ക് ഗ്രൂപ്പാണ് നിങ്ങളിപ്പോൾ സന്ദർശിക്കുന്നത്. ഇവിടെ പ്രതിലിപി മാർക്കറ്റിങ് ടീം തിരഞ്ഞെടുത്ത മികച്ച രചനകൾ ഓരോ ദിവസവും നിങ്ങൾക്ക് വായിക്കാനാകും. എന്നിരിക്കിലും, നിങ്ങളെ ഞങ്ങൾ പ്രതിലിപി മലയാളം വെബ്‌സൈറ്റിലേയ്ക്ക് ക്ഷണിക്കുകയാണ്. ആയിരക്കണക്കിന് മലയാളം രചയിതാക്കളുടെ ലക്ഷക്കണക്കിന് മലയാളം രചനകളാണ് നിങ്ങളെ വെബ്‌സൈറ്റിൽ കാത്തിരിക്കുന്നത്.

ഞങ്ങളുടെ വെബ്‌സൈറ്റ് ലിങ്ക്: https://malayalam.pratilipi.com/