Pratilipi Malayalam - പ്രതിലിപി മലയാളം

  • Home
  • India
  • Bangalore
  • Pratilipi Malayalam - പ്രതിലിപി മലയാളം

Pratilipi Malayalam - പ്രതിലിപി മലയാളം Discover, read and share your favorite stories, poems and books in a language, device and format of y
(817)

Discover, read and share your favorite stories, poems and books in a language, device and format of your choice

   -malayalam1️⃣                    രാവിലെ ഹാളിൽ ഇരുന്ന് പത്രം വായിക്കുകയായിരുന്നു ജയചന്ദ്രൻ. അൻപത് വയസ്സ് കഴിഞ്ഞു ജയചന്...
25/09/2025

-malayalam
1️⃣

രാവിലെ ഹാളിൽ ഇരുന്ന് പത്രം വായിക്കുകയായിരുന്നു ജയചന്ദ്രൻ. അൻപത് വയസ്സ് കഴിഞ്ഞു ജയചന്ദ്രന്. അപ്പോൾ അവിടേക്ക് ചായയുമായി ജയചന്ദ്രന്റെ ഭാര്യ രേണുക വന്നു.

"അഞ്ജലി നിന്നെ വിളിച്ചിരുന്നോ? എപ്പോഴാണ് വരുന്നത് എന്ന് പറഞ്ഞോ?"

ചായ കപ്പ് രേണുകയുടെ കൈയ്യിൽ നിന്ന് വാങ്ങി കൊണ്ട് അയാൾ ചോദിച്ചു.

"നാളെ രാവിലത്തെ ഫ്ലൈറ്റിൽ വരാമെന്നാണ് അവൾ ഇന്നലെ രാത്രി എന്നെ വിളിച്ചപ്പോൾ പറഞ്ഞത്."

"നാളെ അരുണിന്റെ വീട്ടുകാരോട് വരാൻ പറഞ്ഞിട്ടുണ്ട്. എയർപോർട്ടിൽ നിന്ന് അഞ്ജലിയെയും കൂട്ടിക്കൊണ്ട് ഞാൻ വരുമ്പോഴേക്കും അവർ ചിലപ്പോൾ എത്തും. പറ്റിയാൽ നാളെ തന്നെ അവളും അരുണും ആയുള്ള വിവാഹം നിശ്ചയിക്കണം. അവളുടെ വിവാഹം കഴിഞ്ഞാൽ മാത്രമേ എനിക്ക് മനസ്സമാധാനം കിട്ടും."

"ഇത്രയ്ക്ക് ധൃതി പിടിക്കണോ? നാളെ അവൾ വരുന്നതല്ലേ ഉള്ളൂ? പിന്നെ ഒരു ദിവസം നടത്തിയാൽ പോരെ?"

രേണുക ഭർത്താവിനെ നോക്കിക്കൊണ്ട് അൽപം പതർച്ചയോടെ ചോദിച്ചു.

"വിവാഹം കൂടുതൽ വച്ചു നീട്ടിയിട്ട് വേണം അവളും അർച്ചനയെ പോലെ എന്നെ നാണംകെടുത്താൻ. ഞാൻ ഏറ്റവുമധികം വിശ്വാസിച്ചിരുന്നത് എൻ്റെ മൂത്ത മകളെ ആയിരുന്നു. അനുസരണ ശീലവും അടക്കവും ഒതുക്കവും ഉള്ളവൾ ആണെന്ന് കരുതിയവൾ നമ്മുടെ കുടുംബത്തിന്റെ അഭിമാനവും അന്തസ്സും കളഞ്ഞ് കുടിച്ചത്. ഇനി എനിക്ക് ആരെയും വിശ്വാസമില്ല. ഇനി ഒരിക്കൽ കൂടി ഒരു അപമാനം നേരിടേണ്ടി വന്നാൽ അതിന് കാരണക്കാരി സ്വന്തം മകൾ ആണെങ്കിൽ പോലും ഞാൻ ക്ഷമിക്കില്ല ഈ ഭൂമിക്ക് മുകളിൽ ജീവനോടെ വെച്ചേക്കില്ല ഞാൻ അവളെ."

അയാൾ രോക്ഷത്തോടെ പറഞ്ഞു നിർത്തിക്കൊണ്ട് രേണുകയെ നോക്കി.

ഭർത്താവിന്റെ ആ നേരത്തെ ഭാവം കണ്ട് ഇനി കൂടുതൽ ഒന്നും പറയാതെ ഇരിക്കുന്നതാണ് നല്ലതെന്ന് കരുതി രേണുക അകത്തേക്ക് പോയി.

ബിസിനസുകാരനായ ജയചന്ദ്രന്റെയും ഹൗസ് വൈഫ് ആയ രേണുകയുടെയും മക്കളാണ് അർച്ചനയും അഞ്ജലിയും. അഞ്ജലി ഹൈദരാബാദിൽ ഫാഷൻ ഡിസൈനിംഗിന് പഠിക്കുകയാണ്. പഠനം കഴിഞ്ഞ് അഞ്ജലി അടുത്ത ദിവസം നാട്ടിലേക്ക് വരികയാണ്.

വർഷങ്ങൾക്കു മുൻപ് ജയചന്ദ്രന്റെ മൂത്തമകൾ അർച്ചനയുടെയും അരുണിന്റെയും വിവാഹം ഉറപ്പിച്ചതാണ്. പക്ഷേ കല്യാണത്തിന്റെ തലേ ദിവസം ജയചന്ദ്രന്റെ സുഹൃത്ത് രാജീവിന്റെ മകൻ വിഷ്ണുവിന്റെ കൂടെ അവൾ ഒളിച്ചോടി പോയി. അതോടെ അവരുടെ സൗഹൃദവും അവസാനിച്ചു.

രാജീവും ജയചന്ദ്രനും ഉറ്റ സുഹൃത്തുക്കൾ ആയിരുന്നു. അവരുടെ കുടുംബങ്ങൾ തമ്മിലും നല്ല ബന്ധമായിരുന്നു. ആ ഒളിച്ചോട്ടം തീരെ പ്രതീക്ഷിക്കാത്തത് ആയിരുന്നു. അത് രണ്ടും കുടുംബങ്ങളെയും ഏറെ തകർത്തു. അവർ തമ്മിലുള്ള ബന്ധത്തിന് വിള്ളൽ വീഴ്ത്തി. ഇപ്പോൾ അവർ ബദ്ധ ശത്രുക്കൾ ആണ്. വർഷം നാല് കഴിഞ്ഞിട്ടും ശത്രുതയ്ക്ക് ഒരു കുറവുമില്ല.

അർച്ചനയെ കുറിച്ചോ വിഷ്ണുവിനെ കുറിച്ചോ പിന്നെ ആരും അന്വേഷിച്ചില്ല. അവരും വരികയോ സ്വന്തം വീട്ടുകാരെ വിളിക്കുകയോ ചെയ്തിട്ടില്ല.

അരുണിന്റെ വീട്ടുകാർ കല്യാണ തലേദിവസം പെൺകുട്ടി ഒളിച്ചോടിപ്പോയതിന്റെ പേരിൽ അവർക്കുണ്ടായ നാണക്കേടും അതിന്റെ പേരിൽ അവരുടെ മകനും മറ്റൊരു ബന്ധം വരുന്നില്ല എന്ന് പറഞ്ഞ് അർച്ചന ചെയ്ത തെറ്റിന്റെ പ്രായശ്ചിത്തമായി അഞ്ജലിയുമായി അവരുടെ മകൻ്റെ കല്യാണം നടത്തണമെന്ന് ആവശ്യപ്പെട്ടു.

വേറെ നിവൃത്തിയില്ലാത്തതുകൊണ്ട് ജയചന്ദ്രനും അത് സമ്മതിച്ചു. മൂത്ത മകളുടെ ഒളിച്ചോട്ടത്തിന്റെ നാണക്കേട് അവരെപ്പോലെ അയാളെയും ബാധിച്ചത് കൊണ്ട് അഞ്ജലിയ്ക്കും മറ്റൊരു നല്ല ബന്ധം വരാനുള്ള സാധ്യത കുറവായത് കൊണ്ടും ജയചന്ദ്രൻ ആ വിവാഹത്തിന് സമ്മതിച്ചത്.

വിവാഹം ഉറപ്പിച്ചിട്ട് വർഷം രണ്ട് ആയി. അഞ്ജലിയുടെ പഠനം കഴിയാൻ കാത്തിരിക്കുകയായിരുന്നു.

???? ???? ???? ???? ????

"അഞ്ജു എന്താണ് നിന്റെ തീരുമാനം?"

അഞ്ജലിയെ നോക്കി വിശാൽ ചോദിച്ചു.
ഇരുപത്തിയാറ് വയസ്സ് ഉണ്ട് വിശാലിന്. അതിസുന്ദരനായ ചെറുപ്പക്കാരൻ. അവൻ്റെ മുഖത്ത് ഗൗരവം നിറഞ്ഞുനിന്നു.

റസ്റ്റോറന്റിൽ ആയിരുന്നു അവർ. അവിടെ തിരക്ക് വളരെ കുറവായിരുന്നു. വിശാലിന്റെ അഭിമുഖമായി ഇരിക്കുകയായിരുന്നു അഞ്ജലി. പകുതി കുടിച്ചു തീർത്ത ജ്യൂസ് ഗ്ലാസ് രണ്ടുപേരെയും മുന്നിലുണ്ടായിരുന്നു.

വിശാലിന്റെ ചോദ്യത്തിന് ഉത്തരം നൽകാതെ ജ്യൂസ് കുടിക്കൽ നിർത്തി. സ്ട്രോ പിടിച്ചു കൊണ്ട് ആലോചനയിൽ ആണ്ട് അവൾ ഇരുന്നു. വല്ലാത്ത മരവിച്ച ഭാവം ആയിരുന്നു അവളുടെ മുഖത്ത്. ആ ഭാവത്തിലും അവൾ സുന്ദരിയായിരുന്നു. നീണ്ട മൂക്കും വിടർന്ന കണ്ണുകളും ആരെയും ആകർഷിക്കുന്നത് ആയിരുന്നു.

ഒരു നിമിഷം വിശാൽ അവളെ തന്നെ നോക്കിയിരുന്നു.

"ഏതായാലും നീ ജ്യൂസ് കുടിക്ക്."

അവൻ പറഞ്ഞു കൊണ്ട് അവൻ്റെ ജ്യൂസ് കുടിക്കാൻ തുടങ്ങി.

"എനിക്കറിയാം എന്റെ മൗനം നിന്നെ എത്രത്തോളം ദേഷ്യം പിടിപ്പിക്കുന്നുവെന്ന്. പക്ഷേ വിശാൽ നിനക്കറിയാമല്ലോ എൻ്റെ അവസ്ഥ? രണ്ടുവർഷം മുൻപ് പറഞ്ഞു ഉറപ്പിച്ചതാണ് എൻ്റെയും അരുണിന്റെയും വിവാഹം. പഠനത്തിന്റെ പേര് പറഞ്ഞാണ് രണ്ടുവർഷം നീട്ടി വെക്കാൻ പറ്റിയത്. ഇനി എന്താണ് ചെയ്യേണ്ടത് എനിക്കറിയില്ല. ഞാൻ എന്താണ് ചെയ്യേണ്ടത്? ഒരു പോം വഴി നീ തന്നെ എനിക്ക് പറഞ്ഞ് താ. നീ പറയുന്നത് ഞാൻ അനുസരിക്കാം."

അവൾ നിസ്സഹായതയോടെ അവനെ ഉറ്റു നോക്കിക്കൊണ്ട് പറഞ്ഞു. അവളുടെ സ്വരം ചിലമ്പിച്ചിരുന്നു.

അഞ്ജലിയുടെ മനോവേദന അവളുടെ കണ്ണുകളിൽ നിന്ന് വിശാലിന് വായിച്ച് എടുക്കാമായിരുന്നു. വിശാലിന് കുറച്ചു കുറ്റബോധം തോന്നി. ഇത്ര പരുഷമായി പറയേണ്ട ആയിരുന്നു എന്ന്.

"Sorry അഞ്ജു. നിന്റെ അവസ്ഥ എനിക്ക് അറിയാഞ്ഞിട്ടല്ല. നീന്നെ നഷ്ടപ്പെടുത്താൻ എനിക്ക് വയ്യ. നിന്നെ മറന്ന് മറ്റൊരുത്തിയെ വിവാഹം കഴിക്കാനും നീ മറ്റൊരാളുടെ ഭാര്യയായി ജീവിക്കുന്നതും കാണാനും രണ്ടിനും എനിക്ക് പറ്റില്ല. I can't do that ."

അവൻ്റെ വാക്കുകളിൽ വേദന നിഴലിച്ചിരുന്നു. എങ്കിലും ഉറച്ചതായിരുന്നു അവൻ്റെ വാക്കുകൾ. അഞ്ജലിയ്ക്കും അറിയാം അവൻ്റെ സ്നേഹം ആത്മാർത്ഥമായിരുന്നു എന്ന്. ഒരു നേരംപോക്കോ തമാശയോ അല്ലായിരുന്നു എന്ന്.

"എനിക്കറിയാം വിശാൽ നീ എന്നെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന്. എന്നെ നീ സ്നേഹിക്കുന്ന അത്രയും തന്നെ ഞാൻ നിന്നെയും സ്നേഹിക്കുന്നുണ്ട്. നീന്നെ മറന്നു മറ്റൊരാളെ വിവാഹം കഴിക്കാൻ എനിക്കും കഴിയില്ല. അച്ഛൻ്റെ അടുത്തു പറഞ്ഞു ഒരു ഗുണവുമില്ല നിനക്കറിയാമല്ലോ? ഞാൻ എന്താണ് ചെയ്യേണ്ടത്?"

ടേബിളിന്റെ മീതെ വച്ചിരുന്ന അവൻ്റെ കൈപ്പത്തിയുടെ മീതെ അവളുടെ കൈ അമർത്തി കൊണ്ട് അഞ്ജലി ചോദിച്ചു.

"നമുക്കൊരു വഴി കണ്ടെത്താം. നിന്റെ മനസ്സ് മാറാതിരുന്നാൽ മതി."

"ഒരിക്കലുമില്ല വിശാൽ. നീന്നെ മറന്നു മറ്റൊരാളെ വിവാഹം കഴിച്ചു ജീവിക്കാൻ ഞാൻ തയ്യാറാവില്ല. അങ്ങനെ വേണ്ടി വന്നാൽ ഞാൻ എൻ്റെ ജീവൻ അവസാനിപ്പിക്കും."

"നീ അങ്ങനെ ചിന്തിക്കുക ഒന്നും വേണ്ട നിന്റെ ജീവൻ അവസാനിപ്പിക്കേണ്ട അവസ്ഥ ഞാൻ വരത്തില്ല. നമ്മൾ സ്നേഹിച്ചത് ഒരുമിച്ച് ജീവിക്കാനാണ് മരിക്കാൻ അല്ല. നിന്റെ കഴുത്തിൽ ഒരാൾ താലി കെട്ടുന്നുണ്ടെങ്കിൽ അത് ഈ വിശാൽ ആയിരിക്കും. അത് ഞാൻ നിനക്ക് തരുന്ന വാക്കാണ്."

അവളുടെ കൈകളിൽ മുറുകെപ്പിടിച്ചുകൊണ്ട് അവളുടെ മുഖത്തേക്ക് തന്നെ നോക്കി അവൻ പറഞ്ഞു.

"നാളെ നീ നാട്ടിലേക്ക് പോവുകയല്ലേ? അവിടെവച്ച് കാണാനും സംസാരിക്കാനും അധികം പറ്റില്ലെന്ന് അറിയാവുന്നതുകൊണ്ടാണ് ഞാൻ ഇന്ന് ഇങ്ങോട്ട് വന്നത്. വിവാഹത്തിന്റെ കാര്യത്തിൽ നീ എതിർപ്പ് ഒന്നും പ്രകടിപ്പിക്കേണ്ട. നിനക്ക് വിവാഹത്തിന് താല്പര്യമില്ലെന്ന് തോന്നിയാൽ നിന്റെ അച്ഛൻ പിന്നെ നിന്നെ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ അനുവദിച്ചില്ലെന്ന് വരാം. വല്ലപ്പോഴും പോലും കാണാനും സംസാരിക്കാനുള്ള അവസരം പോലും ഇല്ലാതായെന്ന് വരാം."

"അച്ഛന് സംശയം വരാതെ ഞാൻ എല്ലാം ശ്രദ്ധിച്ചു കൊള്ളാം."

അവർ പോകാനായി എഴുന്നേറ്റു. പുറത്തേക്ക് പോകാനായി എഴുന്നേറ്റ് അഞ്ജലി തിരിഞ്ഞു നിന്നു.

"നമ്മുടെ വിവാഹത്തിന് നമ്മുടെ വീട്ടുകാർ സമ്മതിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ?"

അവൾ വിശാലിനെ നോക്കി കൊണ്ട് ഒരു പ്രതീക്ഷയുമില്ലാതെ ചോദിച്ചു.

"ഒരിക്കലുമില്ല. അത് വെറും പകൽ സ്വപ്നം മാത്രമാണ്. നമ്മുടെ രണ്ടു വീട്ടുകാരുടെയും അനുഗ്രഹാശിസ്സുകളോടെ നമ്മുടെ വിവാഹം നടക്കുമെന്ന് ഒരു പ്രതീക്ഷയും എനിക്കില്ല."

"എന്നാൽ പിന്നെ കൂടുതൽ വച്ചു നീട്ടാതെ. എവിടെയെങ്കിലും പോയി വിവാഹം കഴിച്ചു ഒരുമിച്ച് ജീവിച്ചു കൂടേ? ഇപ്പോഴാണെങ്കിൽ നമ്മൾ അവരുടെ കൺവെട്ടത്ത് അല്ല. നാളെ ഞാൻ വരുമെന്ന് പ്രതീക്ഷയിൽ ഇരിക്കുകയാണ് എൻ്റെ വീട്ടുകാർ. ഞാൻ നാളെ വരാതിരിക്കുമ്പോൾ മാത്രമേ അവർ എനിക്ക് വേണ്ടിയുള്ള അന്വേഷണം തുടങ്ങുകയുള്ളൂ. അതിനോടകം നമുക്ക് എവിടെയെങ്കിലും പോയി രക്ഷപ്പെടാം."

അഞ്ജലി പ്രതീക്ഷയോടെ വിശാലിനെ തന്നെ നോക്കി.

"ഒരു ഒളിച്ചോട്ടവും അതിന്റെ പേരിൽ അവർക്കുണ്ടായ നാണക്കേടും കൂടി സഹിക്കാൻ നിന്റെ വീട്ടുകാർക്ക് കഴിയുമെന്ന് നിനക്ക് തോന്നുന്നുണ്ടോ? നിന്റെ അച്ഛനും അമ്മയും വല്ല കടുംകൈയും ചെയ്താൽ അത് താങ്ങാൻ നിനക്ക് കഴിയുമോ? കഴിയുമെങ്കിൽ ഈ നിമിഷം നീ പറഞ്ഞ പോലെ നമുക്ക് എവിടെയെങ്കിലും പോയി ജീവിക്കാം."

വിശാൽ അവളുടെ അടുത്തേക്ക് വന്നു കൊണ്ട് പറഞ്ഞു. അവൾ തലതാഴ്ത്തി. അവൻ അവളുടെ തോളിൽ കൈവെച്ചു. അവൾ തലയുയർത്തി അവനെ നോക്കി അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

"ഏയ് നീന്നെ കരയിപ്പിക്കാൻ പറഞ്ഞതല്ല ഞാൻ. ഒരിക്കൽ കൂടി ഒരു അപമാനവും നാണക്കേടും നമ്മുടെ കുടുംബത്തിന് ഉണ്ടാക്കാം എന്നല്ലാതെ ഒരിക്കലും നമ്മുടെ പ്രശ്നത്തിന് ഒരു പരിഹാരം ആകില്ല. വാ നമുക്ക് പോകാം."

അത്രയും പറഞ്ഞ് അവൻ മുന്നിൽ നടന്നു. പിന്നാലെ അവളും പുറത്തേക്ക് നടന്നു.

???? ???? ???? ???? ????

അടുത്ത ദിവസം രാവിലെ അഞ്ജലിയും കൂടി എയർപോർട്ടിൽ നിന്ന് ജയചന്ദ്രന്റെ വൈറ്റ് സ്കോഡ കാറിൽ വരികയായിരുന്നു ജയചന്ദ്രൻ.

ഡ്രൈവർ ആയിരുന്നു വണ്ടി ഓടിച്ചിരുന്നത്. അഞ്ജലിയും ജയചന്ദ്രനും ബാക്ക് സീറ്റിൽ ആയിരുന്നു ഇരുന്നത്. ജയചന്ദ്രൻ മകളെ ഒന്ന് നോക്കി.

വീട്ടിലേക്കുള്ള യാത്രയിൽ ഉടനീളം അവർ രണ്ടുപേരും ഒന്നും സംസാരിച്ചില്ല.

കാർ പാലാട്ട് എന്ന രണ്ടുനില വീടിന്റെ കാർ പോർച്ചിലേക്ക് കയറ്റി നിർത്തി. കാറിന്റെ ഡോർ തുറന്ന് ജയചന്ദ്രൻ പുറത്തിറങ്ങി.

"അഞ്ജലി.."

തന്റെ ട്രോളി ബാഗുമായി അകത്തേക്ക് കയറുമ്പോൾ ജയചന്ദ്രൻ അഞ്ജലിയെ വിളിച്ചു. അഞ്ജലി തിരിഞ്ഞുനിന്ന് ചോദ്യം ഭാവത്തിൽ അച്ഛനെ നോക്കി.

"ഇന്ന് അരുണിന്റെ വീട്ടുകാർ വരും. ഇന്ന് തന്നെ നിങ്ങളുടെ വിവാഹത്തിന്റെ തീയതി നിശ്ചയിക്കാൻ ആണ് എൻ്റെ തീരുമാനം. ജ്യോത്സ്യരോടും വരാൻ പറഞ്ഞിട്ടുണ്ട്."

അച്ഛൻ്റെ വാക്കുകൾ കേട്ട് അഞ്ജലി ഞെട്ടി. അവളുടെ മുഖത്തെ ഭാവമാറ്റം അയാൾ ശ്രദ്ധിച്ചു. അത് ശ്രദ്ധിച്ചുകൊണ്ട് അയാൾ തുടർന്നു.

"ഏറ്റവും അടുത്ത് തന്നെ നിങ്ങളുടെ വിവാഹത്തിന്റെ മുഹൂർത്തം കുറിക്കണം. പറ്റിയാൽ ഒരു മാസത്തിനകം നിങ്ങളുടെ വിവാഹം നടത്താനാണ് എൻ്റെ തീരുമാനം."

അവളുടെ മറുപടി പ്രതീക്ഷിച്ചു കൊണ്ട് അയാൾ അവളെ രൂക്ഷമായി ഒന്ന് കൂടി നോക്കി.

അച്ഛൻ്റെ വാക്കുകൾ കേട്ട് അഞ്ജലിയുടെ മനസ്സ് ആകെ കലുഷിതമായിരുന്നു. എങ്കിലും അവൾ അത് പുറത്ത് ഭാവിച്ചില്ല. അവൾ സിറ്റൗട്ടിലേക്ക് കയറി.

"
നിന്റെ മനസ്സിലിരിപ്പ് ഒന്നും നടക്കുമെന്ന് വിചാരിക്കേണ്ട. എന്നെ നാണംകെടുത്താൻ ഇനി ഒരുത്തിയെയും ഞാൻ അനുവദിക്കില്ല. ഞാൻ നിശ്ചയിച്ച വിവാഹമേ നടക്കും. അരുൺ തന്നെ നിന്റെ കഴുത്തിൽ താലികെട്ടും."

അവൾക്ക് പിന്നാലെ സിറ്റൗട്ടിലേക്ക് കയറിയ ജയചന്ദ്രൻ ഉറച്ച സ്വരത്തിൽ തന്നെ തൻ്റെ അഭിപ്രായം വ്യക്തമാക്കി.

അകത്തേക്ക് കയറാൻ തുടങ്ങിയ അഞ്ജലി അച്ഛൻ പറയുന്നത് കേട്ട് അവിടെ തന്നെ സ്തംഭിച്ചു നിന്നു. അവൾ പതർച്ചയോടെ അച്ഛനെ നോക്കി.

തുടരും.

1️⃣ രാവിലെ ഹാളിൽ ഇരുന്ന് പത്രം വായിക്കുകയായിരുന്നു ജയചന്ദ്രൻ. അൻപത് വയസ്സ് കഴിഞ്ഞു ജയചന്ദ്രന്. അപ്പോൾ അവിടേക്ക...

   -malayalamസെക്കന്റ് ഫ്ളോറിലെ മീറ്റിംഗ് ഹാളിന്ന് ഇടക്കിടക്ക് ജാലകത്തിലൂടെ താഴേ - മെയിൻ ഗേറ്റിലേക്ക് ഞാൻ കണ്ണുകൾ പായിച്...
25/09/2025

-malayalam
സെക്കന്റ് ഫ്ളോറിലെ മീറ്റിംഗ് ഹാളിന്ന് ഇടക്കിടക്ക് ജാലകത്തിലൂടെ താഴേ - മെയിൻ ഗേറ്റിലേക്ക് ഞാൻ കണ്ണുകൾ പായിച്ചു.ദൂരേ.. കാറിൽ നിന്നും ഇത്തിരി കലിപ്പിൽ ഇറങ്ങി വരുന്ന എന്റെ "കുഞ്ഞു പെങ്ങളെ " കണ്ടപ്പോയാണ് സമാധാനായത്...

ആരാപ്പത് " ഈ പറയണത് എന്നാവുമല്ലേ .. നിങ്ങള് ചിന്തിക്കുന്നത്!!!

അതേ ഞാനാണ് " ഡോ . സാലിം അഹമ്മദ് "

എന്റേം എന്റെ പെങ്ങളൂട്ടി സഹ് ലതസ്നീം - ന്റെയും കഥയാണ് ട്ടോ.... ഇത്

എന്ന നിങ്ങള് കേൾക്കാൻ തയ്യാറല്ലേ ....

ഫ്ലാഷ് ബാക്കിലോട്ട് പോകുമ്പോൾ എങ്ങനായാലും കണ്ണു നിറയും .അത്രക്കുണ്ടേ.. സങ്കടങ്ങള്

എന്റെ പെങ്ങളുട്ടിക്ക് ഞാനും എനിക്കു അവളും മാത്രേ ഒള്ളു.... നാലു വർഷം മുമ്പേ ഞങ്ങളെ തനിച്ചാക്കി ഒരു ആക്സിഡന്റിൽ ഉമ്മ പോയി.

ഉപ്പയെന്നത് ഓർക്കാനിഷ്ടമില്ലാത്ത ഒരു ഭാഗായതോണ്ട് അധികം പറയുന്നില്ല.

ന്റെ പെങ്ങളൂട്ടിനെ " ചാച്ചൂന്നാ " ട്ടോ ഞാൻ വിളിക്കാ.. നിങ്ങൾക്കും അങ്ങനെ വിളിക്കാം

ദേ....ഇപ്പോ ഉറഞ്ഞു തുള്ളി വരും .കാര്യമെന്താന്നു - വെച്ചാ അവളെ കൂട്ടാൻ റെയിൽവേ സ്‌റ്റേഷനിൽ വരാൻ പറഞ്ഞീന്നു. പ്രധാനപ്പെട്ട ഈ മീറ്റിംഗ് കാരണം എനിക്ക് പോകാൻ പറ്റിയില്ല.. പകരം "അന്ത്രുക്കാനെ'' കാറ് വിളിച്ച് പറഞ്ഞയച്ചിട്ടുണ്ട്. "

അതിന്റെ ദേഷ്യം എങ്ങനെ തീർക്കുമോ... ആവോ?...?

പറഞ്ഞു തീർന്നില്ല ആളിങ്ങെത്തി. വാതിലിനടുത്ത് എന്നേം കനപ്പിച്ച് നോക്കുന്നത് കണ്ടോ അവളാണെന്റെ ചാച്ചു ...

കയ്യിലുള്ള പേപ്പേർസ് സുഹൃത്ത് ഡോ.സാമിനെ ഏൽ പിച്ച്

ഇനി നീ കൈകാര്യം ചെയ് മോനേ.. ഞാനിപ്പം വരാം ന്നു. പറഞ്ഞ് അവളുടെ അടുത്തേക്ക് നടന്നു.

ഹയ്യോ'... ന്റെ ചാച്ചു നല്ല കലിപ്പിലാണല്ലോ....

ഇക്കാക്ക വരാഞ്ഞതിന്റെ ദേഷ്യാ ടാ

സോറി ട്ടോ....തിരക്കായതോണ്ടല്ലേ...

മുഖം കനപ്പിച്ചു നിന്ന അവൾ കയ്യിലിരുന്ന ബാഗ് നിലത്തിട്ടു കൊണ്ട് ഉച്ചത്തിൽ പറഞ്ഞു.

എത്ര നേരാന്നറിയോ സാലിക്കാനേം കാത്ത് മ്മള് റയിൽവേ സ്റ്റേഷനീ നിന്നേ..

പൊട്ടൻ വന്നില്ല ... ന്ന്ട്ട് പ്പം ഒരു സോറി

അവള് മുഖം തിരിച്ചു.

ടീ... ചാച്ചൂ ഇതൊരു ഹോസ്പിറ്റലാ... കൂടാതെ ഞാനിവിട്ത്തെ ഡോക്ടും ഇങ്ങനെ ഉച്ചത്തിൽ പറഞ്ഞ് മ്മളെ വില കളയല്ലെടീ...

ഹോ ഒരു ഡോക്ടർ ...

സ്വന്തം പെങ്ങളെ കാര്യം നോക്കാൻ പോലും സമയല്ലാത്തൊരു ഡോക്ടർ സാർ''

അവളെന്നെ നോക്കി മുഖംകോട്ടിച്ചു കൊണ്ട് പറഞ്ഞപ്പോ എനിക്ക് ചിരി വന്നു.

ന്റ പൊന്നു പെങ്ങളിന്ന് ക്ഷമി

തിരക്കായോണ്ടല്ലേ ... "

മ് മ്മ്.... അവളൊന്നിരുത്തി മൂളി ....

കണ്ണുരുട്ടി' ഞാനവൾക്ക് ചിരിച്ചു കൊടുത്തു.

പോട്ടേ....

അപ്പോ നമ്മളെ അന്ത്രുക്ക കാറുമായി വന്നില്ലേ....? ഞാൻ ചോദിച്ചു.

ഓളൊന്ന് രൂക്ഷമായി നോക്കിയിട്ട് പറഞ്ഞു -

ദേ ഇക്കാക്കാ ആദ്യേ ദേഷ്യം പിടിച്ചിരിക്കാ....

ങ്ങള് വെറുതേ ന്നെ ചൂടാക്കല്ലി.

അല്ല ചാച്ചു ... ഞാൻ ടാക്സി പിടിച്ച് പറഞ്ഞു വിട്ടതാ....

ബെസ്റ്റ് ന്നാ മൂപ്പര് ഏടെങ്കിലും കെടന്നൊറങ്ങീ ണ്ടാവും ഇല്ലേ... വല്ല ബസ്സ്റ്റാൻഡിലും നോക്കാവും.

എന്റിക്കാക്കാ.... ആ '.' അന്ത്രുക്ക കോഴിക്കോട്ട് ക്ക് പോയി വരാമ്പറഞ്ഞാ :..കൊച്ചി വരെ പോയി വരുന്ന ആളാ...

ന്നട്ട് അത് നെ വിട്ടേക്കാ...

എന്നാ ഞാനിത് തീർത്തിട്ട് ഇപ്പം വരാം... മോള് എന്റെ മുറിയിൽ ചെല്ല്

അതേ...ചാച്ചു നീ വല്ലോം കഴിച്ചോ :?

എനിക്ക് വിശപ്പില്ല ഇക്കാക്കാ

"ഷെയ്ക്കമ്മ ഫുഡ് കഴിപ്പിച്ചാ പറഞ്ഞയച്ചേ...

ഇറങ്ങാൻ നേരമില്ല ന്നു പറഞ്ഞ്

ഇക്കാനെ കാണാൻ പിന്നെ വരാംന്ന് പറഞ്ഞ്ണ് ട്ടാ....

അതു മൈൻഡാക്കാതെ ഞാൻ ഹാളിലേക്ക് കയറി.

ദേ... സാലിക്ക വേം വരീ ട്ടാ...

➖➖➖➖➖➖➖➖➖➖➖➖➖

ഇനി ഞാൻ പറയാം.. ട്ടോ കഥ... ആരാന്നല്ലേ സഹലതസ്നീം എന്ന ചാച്ചു .ഞാനിപ്പോ ഒരു മെഡിക്കൽക്യാമ്പ് കഴിഞ്ഞ് വരുവാ.

കുറച്ചു ദൂരേ... ആയിരുന്നു ട്ടോ ക്യാമ്പ് . അപ്പോ ഇങ്ങള് വിചാരിക്കും ഞാനും ഇക്കാനെ പോലെ ഒരു ഡോക്ടറാന്ന്.

അല്ല ട്ടോ ..... ഞാനെന്റെ ഉമ്മാനെ പോലെ നഴ്സാ......

ഉമ്മച്ചീനെ സ്നേഹിച്ച് കൊതി തീർന്നില്ല .അതിന് മുന്നേ ഉമ്മച്ചീ ഞങ്ങളെ പിരിഞ്ഞു പോയ് ...

കുറച്ചു നേരം അവൾ മൗനിയായിരുന്നു. നിറഞ്ഞു തുളുമ്പിയ കണ്ണീരൊപ്പി കൊണ്ട് അവൾ പറഞ്ഞു

നിങ്ങൾക്കറിയോ... ഞങ്ങൾക്കെല്ലാം ഞങ്ങളുടെ ഉമ്മയായിരുന്നു.

ഉപ്പ ഞങ്ങളെ ഇട്ടേച്ചു പോയപ്പോ ഉമ്മച്ചി ഞങ്ങളെ കെട്ടിപ്പിടിച്ചു കരഞ്ഞില്ല. പകരം ഞങ്ങളെ രണ്ട് പേരേം മടിയിലിരുത്തി ഉമ്മ പറഞ്ഞു.

മക്കൾ വിഷമിക്കേണ്ട ... " നമ്മളേം നമ്മളെ സ്നേഹോം വെണ്ടാത്തവരെ നമുക്കും വേണ്ടെന്ന് "

പിന്നെ ഉമ്മച്ചി സ്വയം ജീവിക്കാൻ മറന്നു. ഞങ്ങൾക്ക് മാത്രമായി ജീവിതം മാറ്റി വെച്ച് കൊണ്ട്....

ഉമ്മച്ചീന്റെ ഓട്ട പാച്ചിലിന് ഒരു ശമനം...

💜 ചാച്ചൂന്റെ സ്വന്തം ഇക്കാക്ക 💜 പാർട്ട് - 1 സെക്കന്റ് ഫ്ളോറിലെ മീറ്റിംഗ് ഹാളിന്ന് ഇടക്കിടക്ക് ജാലകത്തിലൂടെ താഴ...

   -malayalamമേലെ നീലാകാശത്ത് കത്തിജ്വലിച്ച് നിൽക്കുന്ന സൂര്യൻ അവനെ തളർത്തുന്നുണ്ടായിരുന്നു..താൻ പ്രാണനായി കാണുന്ന ഒന്ന്...
25/09/2025

-malayalam
മേലെ നീലാകാശത്ത് കത്തിജ്വലിച്ച് നിൽക്കുന്ന സൂര്യൻ അവനെ തളർത്തുന്നുണ്ടായിരുന്നു..

താൻ പ്രാണനായി കാണുന്ന ഒന്ന് അവനരികിൽ,, തൊട്ടരികിൽ മറഞ്ഞിരിക്കുന്നുവെന്നുള്ള ബോധ്യത്താൽ ആ തളർച്ചയെ വക വെയ്ക്കാതെ ഇടറുന്ന കാലടികളുമായി ആ കുന്നിൻ മുകളിലേക്കവൻ ഓടി കയറി..

ഓട്ടം നിർത്തി കാൽമുട്ടുകളിൽ കയ്യൂന്നി തലകുനിച്ച് നിന്ന് കിതപ്പടക്കാൻ അവൻ ശ്രമിച്ചു കൊണ്ടിരുന്നു...

നിമിഷങ്ങൾക്കുള്ളിൽ തനിക്ക് ചുറ്റും എന്തോ ഒരു മായജാലം നടക്കുന്നതായി അവന് തോന്നി,, മുഖമുയർത്തി മുൻപിലേക്ക് നോക്കി,, ശേഷം മാനത്തേക്കും..

"ഇല്ല,,അവിടെ കാണാനില്ല.."

മാനത്ത് കത്തി ജ്വലിച്ച് നിന്നിരുന്ന സൂര്യൻ അപ്രത്യക്ഷനായത് കണ്ടവൻ ഉരുവിട്ടു...

അവിടമാകം മന്ദാരം പൂത്ത് നിൽക്കുന്നു,,അവ ആ കുന്നിന്റെ ശോഭ വർധിപ്പിച്ചതായി അവന് തോന്നി........

അടുത്ത നിമിഷം,,അവന് ചുറ്റും ഇരുട്ട് വന്നു മൂടി..

ചുറ്റും നിശബ്ദം,,അവന്റെ ശ്വസനത്തിന്റെ ഒച്ച മാത്രം...

ആ കുട്ടാക്കൂരിരുട്ടിൽ വെളിച്ചം പകരാനെന്ന വണ്ണം അവന് ചുറ്റും മിന്നാമിന്നി കൂട്ടം പറന്ന് കളിച്ചു... പക്ഷെ അവനതൊന്നും കാണുന്നുണ്ടായിരുന്നില്ല...

ആരെയോ തിരയുന്ന പോൽ അതിവേഗത്തിൽ അവന്റെ കണ്ണുകളാ ഇരുട്ടിൽ നിയന്ത്രണമില്ലാതെ പരതി നടന്നു...

ഒരു നിമിഷം.... ഒരേ ഒരു നിമിഷത്തേക്ക്,,, മാത്രം.... അവൻ കണ്ടു,,,താൻ തേടിയിരുന്ന വെള്ളാരംകണ്ണുകൾ..

ആ ഇരുട്ടിലും അവൻ തിരിച്ചറിഞ്ഞു തന്റെ പ്രാണന്റെ മിഴികൾ..!!

ആ വെള്ളാരം കണ്ണുകളുടെ ഉടമ ഒരു ചിരിയോടെ അവനെ നോക്കി കൊണ്ട് പൂത്ത് നിൽക്കുന്ന മന്ദാരങ്ങൾക്കിടയിലൂടെ തിരിഞ്ഞു നടന്നു...

താൻ തേടിയിരുന്ന തിളങ്ങുന്ന കണ്ണുകൾ തന്നിൽ നിന്ന് അകന്ന് പോകുന്നത് തിരിച്ചറിഞ്ഞു കൊണ്ടവൻ വെപ്രാളപെട്ട് അവയ്ക്ക് പുറകെ ഓടി..

പെട്ടന്നവ നടത്തം നിർത്തി..

അവൻ ഒരു ചിരിയോടെ സന്തോഷത്തോടെ,,അതിലേറെ പ്രതീക്ഷയോടെ,,

ആ കണ്ണുകളിലേക്ക് നോക്കി നിൽക്കാൻ,,,,

വാത്സല്യത്തോടെ ആ മിഴികളിൽ മുത്താൻ അവന്റെ ചുണ്ടുകൾ വെമ്പി..

അവൻ അവയ്ക്ക് അടുത്തേക്ക് വേഗത്തിൽ നടന്നു...

എന്നാൽ അവനെത്തും മുൻപേ ആ വെള്ളാരം കണ്ണുകൾക്ക് മുൻപിലേക്ക് പഞ്ഞിക്കെട്ടു പോലെയുള്ള മേഘം വന്നു നിന്നിരുന്നു..

അവനൊരു നിമിഷം സ്തംഭിച്ചു പോയി..

പക്ഷെ അപ്പോഴും ആ വെള്ളാരം കണ്ണുകളുടെ ഉടമസ്ഥയുടെ ചൊടികളിൽ ചിരി മാത്രമേ ഉണ്ടായിരുന്നുള്ളു.. സന്തോഷത്തിന്റെ സമാധാനത്തിന്റെ..!

അവളവനെ ഒന്ന് തിരിഞ്ഞു നോക്കി,,,

അവന് നേർക്ക് വന്ന അവളുടെ നോട്ടം അവനെ കുത്തി നോവിച്ചു.. പോകരുതെന്ന് പറയാൻ അവൻ കൊതിച്ചു.. തടയാനവൻ ആഗ്രഹിച്ചു... പക്ഷെ അവന്റെ നാവോ കൈകാലുകളോ അനങ്ങുന്നുണ്ടായിരുന്നില്ല...

അവളവനിലുള്ള നോട്ടം മാറ്റിക്കൊണ്ട് ആദ്യത്തെ ചിരിയോടെ തന്നെ മേഘക്കെട്ടിലേക്ക് ഒന്ന് നോക്കി,, ശേഷം അതിൽ തന്റെ കൈവിരലുകൾ കൊണ്ട് സ്പർശിച്ചു...

അവ മാഞ്ഞു പോയി,,, ഒപ്പം അവളും......

തന്റെ പ്രാണന്റെ നാമം,നിറഞ്ഞ മിഴികളെ സാക്ഷി നിർത്തി,,ആ കുന്നിൻമുകളിൽ നിന്നവൻ അലറി വിളിച്ചു....

എവിടെയോ നിന്നവളത് കേൾക്കുന്നുണ്ടായിരുന്നു.....അപ്പോഴും അവളുടെ ചുണ്ടിൽ ആ മായാത്ത പുഞ്ചിരി മാത്രം..ആ വെള്ളാരം കണ്ണുകളിൽ എന്തെന്നില്ലാത്ത തിളക്കം മാത്രം..!!

°•°•°•°•°°•°•°•°•°•°•°•°•°•°•°•°•°•° മേലെ നീലാകാശത്ത് കത്തിജ്വലിച്ച് നിൽക്കുന്ന സൂര്യൻ അവനെ തളർത്തുന്നുണ്ടായിരു...

   -malayalam" ഡാ... വിടരുത് അവനെ...... പിടിക്ക്....... "" വാടാ..... വാ.... നിനക്ക് ഒന്നും എന്നെ ഒരു ചുക്കും ചെയ്യാൻ പറ്...
25/09/2025

-malayalam
" ഡാ... വിടരുത് അവനെ...... പിടിക്ക്....... "

" വാടാ..... വാ.... നിനക്ക് ഒന്നും എന്നെ ഒരു ചുക്കും ചെയ്യാൻ പറ്റില്ലെടാ....... "

അവന്റെ പറച്ചിൽ തീരുമ്പോഴേക്കും അവിടെ അടി വീണിരുന്നു...... അപ്പോഴേക്കും ബാക്കി ഉള്ളവരും എത്തി....... പിന്നെ കൂട്ട അടി തന്നെ അവിടെ നടന്നു......ആ സമയത്താണ് അവിടേക്ക് അവൻ വരുന്നത്.,...... അവന്റെ കണ്ണുകൾ ഒരുവനിൽ ഉടക്കി...... കട്ട താടിയും... അതിലെ ചുവന്ന ചുണ്ടും..... കയ്യിലെ വളയും..... മീശ തുമ്പിൽ നിന്നും ഉതിർന്നു വീഴുന്ന വെള്ളത്തുള്ളിയും...... അവന്റെ കണ്ണുകൾ കുടുക്ക് പൊട്ടിയ ആ ഷർട്ടിനുള്ളിലെ ഏലസ്സിൽ പതിഞ്ഞു....... അവൻ ഇടിക്കുമ്പോൾ അത് ആടുന്നുണ്ടായിരുന്നു...... കണ്ണുകൾ അവനിൽ തന്നെ നിന്നതും പ്രിൻസിപ്പൽ വന്നു അവരെ പിടിച്ചു മാറ്റി...... എല്ലാം അവസാനിച്ചതും അവർ ഓരോരുത്തരും പിരിഞ്ഞു..... അവിടെ ചുറ്റും കൂടിയ കുട്ടികൾ ഒഴിഞ്ഞു പോയി.....കാര്യം എന്താണെന്ന് അറിയില്ലെങ്കിലും ആ അടി.... ഉഫ്ഫ്.... രോമാഞ്ചം വരുന്നു....... എന്റെ കൃഷ്ണ ആ മൊതലിനെ നീ എനിക്ക് തന്നെ തരണേ..... വേറെ ആരു ചോദിച്ചാലും കൊടുക്കേ ചെയ്യരുത്..... അതെന്റെ ഈ നെഞ്ചിലെ.... എന്റെ ഈ ഹൃദയം കവർന്നെന്റെ കുഞ്ഞീഷ്ണാ....... ഹോ..... എന്താ ആ ഗംഭീര്യം....... കണ്ണെടുക്കാനെ തോന്നുന്നില്ല.....ചുറ്റും മറ്റൊന്നും കാണുന്നെ ഇല്ല.....

" മോനെ വായ്നോട്ടം കഴിഞ്ഞെങ്കിൽ പ്രിൻസിപ്പാലെ ഒന്ന് കാണാമായിരുന്നു....... "

" കൂൾ ഡാഡി..... ഞാൻ ദേ വന്നു...... എന്നാലും അതാരാ...... ഹോ ഒന്നുടെ കാണാൻ തോന്നുന്നു....... "

" ഡാ വരുന്നുണ്ടോ നീ.... ഒന്നുല്ലേലും നിന്റെ അച്ഛൻ അല്ലേ വിളിക്കുന്നത്...... "

" ദേ വരുന്നു..... ഒന്ന് പ്രേമിക്കാനും സമ്മതിക്കില്ല എന്ന് വച്ചാൽ കഷ്ടം തന്നെ ആണ് അനന്താ...... "

" ഡാ...... അടി..... "

പ്രിൻസിപ്പലിന്റെ റൂം.......

" may i come in..... "

" yes come in...... "

" അനന്താ..... ഇത് വല്ലാത്ത സർപ്രൈസ് തന്നെ ആണ് ട്ടോ..... ഈ വരവ്.... ഒന്ന് വിളിച്ചൂടെ നിനക്ക്...... "

" അത് നിനക്ക് ഒരു സർപ്രൈസ് തന്നതല്ലേ.... പിന്നെ ഇതെന്റെ മകൻ ദേവാനന്ദ് ...... ഇവിടെ അഡ്മിഷന് വന്നതാ......"

"അത് നീയായിരുന്നോ...... അല്ല ഇത്രയും വൈകിയത് എന്താടാ......"

" അത് കഥ യാ മോനെ..... നമുക്ക് വിശദമായി പറയാം.... ഇപോ അഡ്മിഷൻ എടുക്കാൻ പറ്റോ നീ അത് പറയു..... "

"അതിനെന്താടാ നീ ഇത് ഫിൽ ചെയ്യൂ..... അല്ല ആള് പാവാണെന്നു തോന്നുന്നു....."

അതിനു അനന്തൻ അവനെ ഒന്ന് നോക്കി..... അവിടെ പാവം പയ്യനായി ഇരിക്കുന്ന മോനെ കണ്ടു അയാളൊന്ന് നെടുവീർപ്പ് ഇട്ടു.....

" പിന്നെ ഇവൻ പാവാണെന്ന് ഇപ്പൊ തോന്നും.... ഇവന്റെ ഡീറ്റെയിൽസ് അറിഞ്ഞാൽ നീ ചിലപ്പോ ഡിസ്മിസ് ലെറ്റർ കൊടുക്കും..... എന്തായാലും ഒരു മാസം നിന്നാൽ അത്രയും നന്ന്..... "

" നീ പേടിക്കണ്ടടാ ഞാൻ നോക്കിക്കോളാം...... അല്ല ഏതാ കോഴ്സ്..... "

" ബികോം സെക്കന്റ്‌ ഇയർ.... "

" ഒക്കെ....അല്ല സ്റ്റേ എവിടെ യാ.... വീട്ടിൽ തന്നെ നിൽക്കണോ.... "

" അല്ലടാ.. അവൻ ഹോസ്റ്റൽ നിക്കാണ്.....ഇവിടെ ഉള്ള പ്രോസജിയർ കഴിഞ്ഞോ...,"

അത് കഴിഞ്ഞെന്ന് പ്രിൻസിപ്പൽ പറഞ്ഞു.... പിന്നെ ഹോസ്റ്റലിലേക്ക് പോകാൻ ആയി അവർ ഇറങ്ങി..... അവനു ആണേൽ അവിടെ നടന്നത് ... അതാരാണെന്നും.. പേര് എന്താണെന്നും ...അറിയണം എന്നുണ്ട് പക്ഷെ ചോദിക്കാൻ അച്ഛൻ സമ്മതിച്ചില്ല എന്ന് തന്നെ പറയാം..... ഹോസ്റ്റലിൽ ചെന്ന് അവിടെ സ്റ്റേ റെഡി ആക്കി.... കൂടെ ഒരു സീനിയർ ആണെന്ന് പറഞ്ഞു... അത് കഴിഞ്ഞു അച്ഛൻ പോകാനെന്നു പറഞ്ഞു..... ഇന്ന് കോളേജ് ലക്കില്ല ഷോപ്പിങ് പോകാം എന്നും പറഞ്ഞു അവൻ അച്ഛന്റെ കൂടെ തന്നെ ഇറങ്ങി.....

ദേവരാഗം 🤍 1 " ഡാ... വിടരുത് അവനെ...... പിടിക്ക്....... " " വാടാ..... വാ.... നിനക്ക് ഒന്നും എന്നെ ഒരു ചുക്കും ചെയ്യാൻ പറ്റില്ലെടാ....... "...

✨  പ്രതിലിപിയിലെ രചയിതാക്കളിലൂടെ ഒരു യാത്ര✨കഴിഞ്ഞ മൂന്ന് മാസങ്ങളിലായി പ്രതിലിപിയിലെ ചില രചയിതാക്കൾ ആരെയും പ്രചോദിപ്പിക്ക...
25/09/2025

✨ പ്രതിലിപിയിലെ രചയിതാക്കളിലൂടെ ഒരു യാത്ര✨

കഴിഞ്ഞ മൂന്ന് മാസങ്ങളിലായി പ്രതിലിപിയിലെ ചില രചയിതാക്കൾ ആരെയും പ്രചോദിപ്പിക്കുന്ന അവരുടെ ചില അനുഭവങ്ങൾ, അവർ നേരിട്ട വെല്ലുവിളികൾ, പഠിച്ച പാഠങ്ങൾ എന്നിവയൊക്കെ ഞങ്ങളുമായി പങ്കുവെച്ചിരുന്നു. അവ ഇതാ ഞങ്ങൾ നിങ്ങളുമായി പങ്കുവെക്കുന്നു

ഇവിടെ വായിക്കൂ - https://malayalam.pratilipi.com/series/pbynlmc9fuee
ടീം പ്രതിലിപി

   -malayalamഈ വിവാഹം നടക്കില്ല എന്ന് അമ്മക്ക് അവരുടെ മുഖത്ത് നോക്കി പറയാമായിരുന്നില്ലേ. അവനെ പോലെ ഒരു തെമ്മാടിയുടെ താലി...
25/09/2025

-malayalam
ഈ വിവാഹം നടക്കില്ല എന്ന് അമ്മക്ക് അവരുടെ മുഖത്ത് നോക്കി പറയാമായിരുന്നില്ലേ.

അവനെ പോലെ ഒരു തെമ്മാടിയുടെ താലി ഏറ്റുവാങ്ങാൻ തല കുനിച്ചു കൊടുക്കുന്നതിലും നല്ലത് ഒരു മുഴം കയറിൽ എന്റെ ഈ ജീവിതം തന്നെ അങ്ങ് അവസാനിപ്പിക്കുന്നതാണ്.

വേറെ ഒരിടത്ത് നിന്നും പെണ്ണ് കിട്ടാതെ വന്നപ്പോൾ ആകും തറവാട്ടിലെ അടുക്കളക്കാരിയുടെ മകളെതന്നെ അവിടുത്തെ കാരണവർ തന്റെ കൊച്ചു മോന് വേണ്ടി വിവാഹം ആലോചിച്ചത് അല്ലേ അമ്മേ.

ദേഷ്യം കൊണ്ട് ഉറഞ്ഞു തുള്ളി നിൽക്കുന്ന തന്റെ മകളുടെ അങ്ങനെ ഒരു രൂപം ആദ്യമായി കാണുകയായിരുന്നു ദേവകി.

മോളെ..... അമ്മയൊന്ന് പറയട്ടെ

എനിക്കൊന്നും കേൾക്കണ്ട അമ്മ കൈ ഉയർത്തി തടഞ്ഞു കൊണ്ട് ദേഷ്യത്തോടെ ഇടനാഴിയിൽ നിന്നും ഉമ്മറത്തേക്ക് ഇറങ്ങിയ അവൾ ഒരു നിമിഷം തറഞ്ഞു നിന്നു.

????????????????????????

എന്റെ ജാതകത്തിൽ മൃത്യുയോഗം ഉണ്ടെന്ന് ആരാ പറഞ്ഞത്. ആരോ എന്തോ പറഞ്ഞെന്നും പറഞ്ഞു ഞാൻ ഈ തറവാട്ടിലെ അടുക്കളക്കാരിയുടെ മോളെ വിവാഹം കഴിക്കണം എന്നാണോ നിങ്ങളൊക്കെ പറയുന്നത്.

എന്തൊക്കെ സംഭവിച്ചാലും അങ്ങനെ ഒരു കാര്യം എന്റെ ജീവിതത്തിൽ നടക്കാൻ പോകുന്നില്ല. ഇതിലും ഭേദം ഞാൻ അങ്ങ് മരിച്ചു പോകുന്നത് തന്നെയാണ്.

ധ്രുവ് നീ ഇങ്ങനെ ക്ഷോഭിക്കാതെ ഞാൻ പറയുന്നത് ഒന്ന് കേൾക്ക് മോനെ.

അമ്മയ്ക്കും ഈ ബന്ധത്തിന് താല്പര്യമുണ്ടായിട്ടല്ല. നിനക്ക് കഴിഞ്ഞ ദിവസം തന്നെ ഒരു ആക്‌സിഡന്റ് ഉണ്ടായത്

കണ്ടില്ലേ. ഭാഗ്യം കൊണ്ടല്ലേ വലിയ പരിക്കൊന്നും കൂടാതെ നീ രക്ഷപെട്ടു വന്നത്.

നിന്റെ ചീത്ത സമയം കൊണ്ടാകും ഇങ്ങനെ ഒക്കെ സംഭവിച്ചതെന്നും പറഞ്ഞു നിന്റെ മുത്തശ്ശൻ തന്നെയാ കിഴക്കേടത്തെ അഗ്നി ശർമൻ നമ്പൂതിരിയെ ആളയച്ചു വിളിച്ചു വരുത്തി നിന്റെ ജാതകം നോക്കിയത്.

അദ്ദേഹം പറഞ്ഞാൽ അത് നടന്നിരിക്കും. വർഷങ്ങൾക്ക് മുൻപ് നിന്റെ അച്ഛന്റെ ജാതകം നോക്കി ഇതുപോലെ ഒരിക്കൽ അദ്ദേഹം പറഞ്ഞതാണ് സമയം വളരെ മോശമാണ് നന്നായി സൂക്ഷ്ക്കണമെന്ന് . അന്ന് നിന്റെ അച്ഛൻ അത് അവിശ്വസിച്ചു പുച്ഛത്തോടെ തള്ളി കളഞ്ഞു. എന്നിട്ടോ അദ്ദേഹം പറഞ്ഞത് പോലെ തന്നെ ഒരു മാസത്തിനുള്ളിൽ സംഭവിച്ചില്ലേ.

നിന്റെ കാര്യത്തിൽ എനിക്ക് അങ്ങനെ ഒരു റിസ്ക് എടുക്കാൻ വയ്യ.

അമ്മ ഈ അന്തവിശ്വാസമായിട്ട് മുൻപോട്ടു ജീവിച്ചോ. പക്ഷെ അതിനു വേണ്ടി എന്റെ ജീവിതം കളയാൻ ഞാൻ ഒരുക്കമല്ല.

ധ്രുവ് നീ ഇങ്ങനെ വാശി കാണിച്ചിട്ടൊരു കാര്യവുമില്ല. നിനക്ക് മുത്തശ്ശന്റെ സ്വഭാവം നന്നായി അറിയാലോ അല്ലേ. കാര്യങ്ങൾ ഒക്കെ നിന്റെ മുത്തശ്ശൻ തീരുമാനിച്ചു കഴിഞ്ഞു.

ഞാൻ സംസാരിച്ചോളാം മുത്തശ്ശനോട്. ഇത് എന്റെ ലൈഫിന്റെ കാര്യമാണ്.ആരും ഒന്നും എന്റെ മേലെ അടിച്ചേൽപ്പിക്കാൻ നിൽക്കണ്ട പറഞ്ഞു കൊണ്ട് ദേഷ്യത്തിൽ പുറത്തേക്ക് ഇറങ്ങി പോകുന്ന ധ്രുവിനെ പാർവതി വിഷമത്തോടെ നോക്കി നിന്നു.

????????????????????????????

ഇതാണ് പ്രൗഡിയും പ്രതാപവും നിറഞ്ഞ ഇളയേടത്ത് തറവാട്. അവിടുത്തെ പത്മനാഭൻ തമ്പിയുടെ കൊച്ചു മകനാണ് വിഷ്ണു ധ്രുവ്.

പത്മനാഭൻ തമ്പിക്കും, ഭാര്യ കൃഷ്ണ വേണി ക്കും രണ്ടു മക്കൾ.

മൂത്ത ആൾ ഇന്ദുചൂടൻ, ഇളയവൾ പാർവതി.

പാർവതിയെ വിവാഹം കഴിച്ചു കൊണ്ടു പോയത് ഇലവങ്ങൊട് തറവാട്ടിലെ ജഗനാഥനാണ്.

പാർവതിക്ക് രണ്ടു മക്കൾ. വിഷ്ണു ധ്രുവ് ഉം വേദികയും

വേദിക ജനിച്ചു വീണ അന്നേ ദിവസം തന്നെയാണ് ഒരു ആക്‌സിഡന്റിൽ ജഗനാഥൻ മരണപെട്ടത് . വേദികയുടെ ജന്മ ദോഷം കാരണമാണ് തന്റെ മകൻ മരിച്ചതെന്ന് ജഗനാഥന്റെ കുടുംബം പഴി പറഞ്ഞു തുടങ്ങിയപ്പോൾ അത് സഹിക്കാൻ വയ്യാതെ അന്ന് തന്റെ രണ്ടു കൈ കുഞ്ഞുങ്ങളെയും കൊണ്ട് സ്വന്തം വീട്ടിലേക്ക് ഇറങ്ങിയതാണ് പാർവതി.



ഇവരെ കൂടാതെ ഈ തറവാട്ടിൽ പാത്മനാഭൻ തമ്പിയുടെ അനിയൻ രവീന്ദ്രൻ തമ്പിയും ഭാര്യ രേവതിയും, അവരുടെ രണ്ടു മക്കൾ സ്വാധിക്, ശരണും

സ്വാധിക്കിന്റെ ഭാര്യ സാധിക അവരുടെ...

©️ Copy right work -This work is protected in a accordance with section 45 of copy write act 1957(14 of 1957) and should not be used in full or part without the creators (Divya (Lachu))prior ...

   -malayalamനേരം പുലർന്നു വരുന്നുകുഞ്ഞേട്ടൻ പതിവുപോലെ ചായക്കട തുറന്നു അഞ്ചുമണിയായപ്പോൾ തന്നെ തെരേസ പാലുമായി എത്തി. അവളാ...
25/09/2025

-malayalam
നേരം പുലർന്നു വരുന്നുകുഞ്ഞേട്ടൻ പതിവുപോലെ ചായക്കട തുറന്നു അഞ്ചുമണിയായപ്പോൾ തന്നെ തെരേസ പാലുമായി എത്തി. അവളാണ് ചായ ഉണ്ടാക്കുന്നത്. അഞ്ചരയാകുമ്പോൾ ആളുകൾ വന്നു തുടങ്ങും

കുഞ്ഞേട്ടൻ ദൈവത്തിനു മുമ്പിൽ വിളക്ക് കൊളുത്തി.

" എന്റെ കർത്താവേ പതിവുകാരെല്ലാം ഇന്നും എത്തണേ ആർക്കും ഒന്നും സംഭവിക്കരുത്. എല്ലാവരും സുഖമായും സന്തോഷമായും കഴിയണെ.

അദ്ദേഹത്തിന്റെ പ്രാർത്ഥന കഴിഞ്ഞപ്പോൾ തന്നെതെരേസ എഫ് എം റേഡിയോ ഓണാക്കി.

" ആകാശവാണി ഒന്ന് വെയ്ക്ക് കുട്ടി. വാർത്ത ഒന്ന് കേൾക്കട്ടെ. ഇന്നത്തെ വാർത്ത അറിഞ്ഞാലെ ഇന്നത്തെ ചർച്ചയ്ക്ക് ഉള്ള വഴി തെളിയു.

" അങ്ങനെ ഇപ്പോൾ അച്ഛൻ ചർച്ചിയ്ക്കണ്ട. അവർ പറയുന്നത് കേട്ട് ആസ്വദിച്ചാൽ മാത്രം മതി. രാഷ്ട്രീയക്കാരാ കൂടുതലും നാളെ എവിടെ നിന്ന് ഒരു പണി വരുന്നത് എന്ന് പറയാൻ പറ്റില്ല. "തെരേസ പറഞ്ഞു.

അപ്പോഴേക്കും പത്രക്കാരൻ പത്രവുമായി വന്നു. തെരേസയ്ക്ക് വേണ്ടി ഇംഗ്ലീഷ് പത്രവും ഉണ്ട്.

അപ്പോഴേക്കും ഭാവന പലഹാരവുമായി വന്നു. അവൾ അത് കണ്ണാടി അലമാരിയ്ക്കുള്ളിൽ നിറച്ചു.

"നീ എന്തെങ്കിലും ഉണ്ടാക്കിയോ?പുട്ടിനുള്ള പൊടി കുഴച്ചോ? ദോശയ്ക്കുള്ള മാവ് എടുത്തുവെച്ചോ? ദോശക്കല്ല് കഴുകി കൊണ്ടു വാ. ചമന്തിക്കുള്ള തേങ്ങ അരയ്ക്കണം.

ഒരു വായിൽ നിന്ന് തന്നെയാണോ ഇത്രയും വാക്കുകൾ പുറത്തേക്ക് വരുന്നത് എന്ന് അവൾ അത്ഭുതത്തോടെ ഓർത്തു.

അവളെല്ലാജോലിയും ചെയ്തിരുന്നു. എങ്കിലും അതൊന്നു ചോദിച്ചില്ലെങ്കിൽ ഭാവനയ്ക്ക് ഒരു തൃപ്തിയില്ല.

ടൗണിലേക്കുള്ള ആദ്യത്തെ ബസ് പാഞ്ഞു വന്ന് കടയുടെ മുമ്പിൽ ബ്രേക്ക് ഇട്ടു.

" കുഞ്ഞേട്ടാ ഒരു ചായ" ഡ്രൈവർ സീറ്റിൽ നിന്ന് കിച്ചു വിളിച്ചുപറഞ്ഞു.

അത് പതിവ് പല്ലവി ആയതുകൊണ്ട് തന്നെ തെരേസ ചായയുമായി പുറത്തേക്ക് വന്നു.

സമയത്തിന് പത്തു മിനിറ്റ് മുമ്പ് അവൻ ബസുമായി എത്തും. ആളുകൾ പതിയെ കയറിത്തുടങ്ങും. അപ്പോഴേക്കും അവൻ ചായ കുടിക്കും.

തെരേസ അവന്റെ കണ്ണുകളിലേക്ക് നോക്കി ഒന്ന് പുഞ്ചിരിച്ചു എന്നിട്ട് ചായ അവന്റെ നേരെ നീട്ടി. അവൻ താടിയിൽ തടവിക്കൊണ്ട് ഒരു കള്ളച്ചിരിയോടെ അവളെ നോക്കി.

" നീ കുടിച്ചില്ലേ ചായ? ഇതിൽ കുറവൊന്നും കാണുന്നില്ലല്ലോ. " അവൻ ഗ്ലാസ്‌ അൽപ്പം ഉയർത്തിപ്പിടിച്ചുകൊണ്ട് നോക്കി.

" ഞാൻ കുടിച്ചു കിച്ചേട്ടാ. ആളുകൾ ശ്രദ്ധിക്കുന്നു കേട്ടോ. " അവൾ തിരിഞ്ഞു നടക്കാൻ ഭാവിച്ചപ്പോൾ, അവൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു.

" അവിടെ നിൽക്കടീ പെണ്ണേ ഈ ഗ്ലാസ് കൊണ്ടുപോ. "കിച്ചു പറഞ്ഞു.

അവൻ വേഗം ചായകുടിച്ച് ഗ്ലാസ് അവളുടെ കയ്യിൽ കൊടുത്തു.

അവര് തമ്മിലുള്ള പ്രണയം നാട്ടിൽ പാട്ടാണ്.അതുകൊണ്ടുതന്നെ എല്ലാദിവസവും അത് അവിടുത്തെ പതിവ് കാഴ്ചയാണ്.

അത് അവൾ മാത്രം ചായ കുടിക്കുന്ന ഗ്ലാസ് ആണ്. മറ്റാർക്കും അവൾ അത് നൽകാറില്ല. കിച്ചുവിന് മാത്രം.

"കഴിഞ്ഞോ നിന്റെ ശൃംഗാരം?കഴിഞ്ഞെങ്കിൽ വേഗം വന്ന് ദോശ ചുട്." ഭാവന ദേഷ്യത്തോടെ പറഞ്ഞു.

Intro **** നേരം പുലർന്നു വരുന്നുകുഞ്ഞേട്ടൻ പതിവുപോലെ ചായക്കട തുറന്നു അഞ്ചുമണിയായപ്പോൾ തന്നെ തെരേസ പാലുമായി എത്തി. അ....

   -malayalam" കാവ്യാ "എന്നാണവളുടെ പേര്,,,,വിദ്യാഭ്യാസം; ബി കോം,ജോലി: വീട്ടമ്മയാണ്,രണ്ടു പെൺകുട്ടികളാണ് അവൾക്ക് , മൂത്തയ...
25/09/2025

-malayalam
" കാവ്യാ "എന്നാണവളുടെ പേര്,,,,

വിദ്യാഭ്യാസം; ബി കോം,

ജോലി: വീട്ടമ്മയാണ്,

രണ്ടു പെൺകുട്ടികളാണ് അവൾക്ക് , മൂത്തയാൾ "ആവണി രഞ്ജിത്ത്" മൂന്നിൽ പഠിക്കുന്നു,

രണ്ടാമത്തെയാൾ "അനാമിക രഞ്ജിത്ത്" എൽ കെ ജി യിലും,

എന്റെ പേര് പറയേണ്ട കാര്യമില്ലല്ലോ,

എല്ലാവരെയും പരിചയപ്പെടുത്തിയ സ്ഥിതിക്ക് ഞാൻ തന്നെ സ്വയം പരിചയപ്പെടുത്താം, എന്റെ പേര് "രഞ്ജിത്ത് മോഹൻ" , സിവിൽ എങ്ങിനയറിങ്ങ്‌ കഴിഞ്ഞ ഞാൻ ഒരു എഞ്ചിനറുടെ കീഴിൽ സൈറ്റ് സൂപ്പർ വൈസറായി ജോലി ചെയ്യുന്നു,

ചെറുതാണെങ്കിലും സ്വന്തമയൊരു വീട്ടിൽ സാധാരണ ജീവിതം നയിക്കുന്ന ഞങ്ങൾ, നാട്ടുകാർക്കിടയിൽ മാതൃക ദമ്പതികളാണ്

എങ്കിലും, ഞങ്ങൾക്കിടയിൽ ചില

പ്രശ്നങ്ങളുണ്ട്,

തുടർന്ന് വായിക്കുമ്പോൾ നിങ്ങൾക്കത് മനസ്സിലായിക്കൊള്ളും...

തിങ്കൾ മുതൽ ശനി വരെയുള്ള എൻ്റെ പ്രാരാബ്ധങ്ങളോടുള്ള.. മല്ലിടലിൻ്റെ ആശ്വാസമാണ് ഞായറാഴ്ച പത്തു മണി വരെയുള്ള എൻ്റെ ഉറക്കം....

പതിവ് തെറ്റിക്കാതെ എന്നും നേരത്തെ ഉണരുന്ന എൻ്റെ ജീവൻ്റെ പാതിയുടെ ഞായർ ദിനത്തിലെ പ്രഭാത കാലം തികച്ചും വ്യത്യസ്ത മായിരിക്കും....

എൻ്റെ ഉറക്കത്തെ ഹനിക്കാതെയിരിക്കുവാനായി

അടുക്കളയിലെ പാത്രങ്ങൾ പരസ്പരം ഏറ്റു മുട്ടാതിരിക്കാൻ അവൾ പ്രത്യേകം ശ്രദ്ധിക്കും...

കളിക്കിടയിൽ വഴക്കുണ്ടാക്കുന്ന എൻ്റെ മക്കളുടെ ബഹളത്തെ ചുണ്ടിന് മേൽ വെക്കുന്ന ഒരു വിരലിൻ്റെ ശക്തിയിൽ അവൾ നിശബ്ദമാക്കും....

പ്രഭാത ഭക്ഷണമായോ എന്നറിയാൻ ജനൽ വഴി എത്തി നോക്കുന്ന നങ്ങി പൂച്ചയെ അവൾ ശ്വാസിക്കും......

എന്നും രാവിലെ വീടിന് ചുറ്റും നടന്നു ബഹളം വെക്കുന്ന വീട്ടിലെ കോഴിക്കുട്ടൻ മാർക്ക് വരെ പത്തു മണിക്ക് ശേഷമേ അവരുടെ കൂട്ടിൽ നിന്നും മോചനമുള്ളൂ..

ആകാശവും ഭൂമിയും സൃഷ്ടിച്ച ദൈവം എഴാം നാൾ വിശ്രമിച്ചുവെന്ന് മഹത് വചനം പറയുന്നതു പോലെ,

ഞാനും എഴാം ദിവസം സുഖ വിശ്രമത്തിലായിരിക്കും,

അതിനു പ്രാരംഭം കുറിക്കുന്ന ഞായറാഴ്ച നാളിലെ പ്രഭാതത്തിലെ എൻ്റെ ഉറക്കം നശിപ്പിക്കാൻ അവൾ ആരെയും അനുവദിച്ചിരുന്നില്ല...

എന്ന് മുതലാണ് അവളി ശീലം തുടങ്ങിയതെന്ന് എനിക്ക് ഓർത്തെടുക്കാൻ സാധിക്കുന്നില്ല,

എന്നൽ ഞായറാഴ്ചകളിൽ മാത്രം എന്റെ വീട്ടിൽ കാണപ്പെട്ടിരുന്ന ഈ അസാധാരണ കാഴ്ചകൾ ഞാൻ മനസ്സിലാക്കുവാൻ കാരണം എൻ്റെ മക്കളാണ്..

ടിവി യിലേ കാർട്ടൂൺ വെക്കുവാനായി ഞാൻ ഉറങ്ങി എഴുന്നേൽക്കുന്നതിന് വേണ്ടി കാത്തിരിക്കുന്ന കുട്ടികൾ മൂലമാണ് ഈ ദിനത്തിലെ സംഭവ വികാസങ്ങൾ ഞാൻ മനസ്സിലാക്കുന്നത്,

അന്നെ ദിവസം,

തുറന്നിട്ട ജനാലയിലൂടെ എത്തി നോക്കിയ പകലോന്റെ കിരണങ്ങൾ മൂലമാണ് ഞാൻ എഴുന്നെല്ക്കുന്നത്,,,

"ദേ അച്ഛനെഴുന്നേറ്റു ഇനി ടിവി വെക്കെടി,"

ആഹ്ലാദാരവത്തോടെ അനാമിക, ആവണിയെ നോക്കി ആർത്തു വിളിച്ചു.

'എന്തിനാ മക്കളെ ഞാൻ എഴുന്നേൽക്കാൻ കാത്തിരിക്കുന്നത് നിങ്ങൾക്ക് ശബ്ദം കുറച്ച് ടിവി വച്ച് കൂടെ???'

"അമ്മ ഞങ്ങളെ കൊല്ലും,,, അച്ച ഉറങ്ങി എഴുന്നേൽക്കുന്നതൂ വരെ കളിക്കാൻ പോലും സമ്മതിക്കില്ല,,, ദുഷ്ടയമ്മ"

അനാമിക ചിണുങ്ങി.

"അച്ഛന് ശകലം നേരത്തെ എഴുന്നേറ്റു കൂടെ ?" അവണി യുടെ കുറുമ്പ്

നിറഞ്ഞ വാക്കുകൾ എൻ്റെ മനസ്സിൽ ചിരിയുണർത്തി...

എന്നിട്ട് അമ്മയെന്തിയെ? ഞാൻ അവളോട് തിരക്കി.

പുറകു വശത്ത് ഉണ്ട്,...

വർക് ഏരിയയുടെ ഇളം തിണ്ണയിലിരുന്നു കറിക്ക് അരിഞ്ഞു കൊണ്ടിരുന്ന "കാവ്യാ" രഞ്ജിത്തിനെ കണ്ട മാത്രയിൽ തന്നെ കോഴി കൂടിനരുകിലോക്കോടി,,

രഞ്ജിത്തിന്റെ പതിവ് ഞായറാഴ്‌ച കാഴ്ചകളിലൊന്നാണിത്,,

വിശന്നോടി???

സ്നേഹത്തോടെ യുള്ള കാവ്യയുടെ സ്വരത്തിനു പ്രധിഷേതാത്മകമായി ഒരു ശബ്ദം പുറപ്പെടുവിച്ചു ക്കൊണ്ട് കോഴി ക്കുട്ടൻ മാർ പ്രതികരിച്ചു,,

രഞ്ജിത്ത് അവർക്കിടയിലേക്ക് നടന്നടുത്തു,

എല്ലാ ഞായറാഴ്ചയും ഞങ്ങൾക്കുള്ള തീറ്റ വൈകിപ്പിക്കുന്നത് ഇവനാണ് എന്നർത്ഥത്തിൽ ...

പൂവൻ രഞ്ജിത്തിനെ നോക്കി ഉറക്കെ കൂകി....

ശരി വെക്കുന്ന രീതിയിൽ പിട കളും അവൻ്റെയൊപ്പം ചിലച്ചു...

"എന്തിനാ മോളേ നീ ഇവരുടെയൊക്കെ പ്രാക്ക് എനിക്ക് മേടിച്ചു തരുന്നത്..

ഈ മിണ്ടാ പ്രാണികളെ നേരത്തെ അഴിച്ചു വിട്ട് കൂടെ???"

കൂട്ടത്തിലുഉള്ള പൂവനെ നോക്കി കാവ്യാ പറഞ്ഞു...

ദേ,,,, ഇവൻ ഒറ്റയൊരുത്തൻ മതി നിങ്ങളുടെ ഉറക്കം കളയാൻ,,,

നമ്മുടെ ബെഡ്റൂമിൻ്റെ ജനലിൽ വന്നു രാവിലെ പത്ത് പ്രാവശ്യം കൂകിയില്ലേൽ ഇവനൊരു സമാധാനവും മില്ല, അതുകൊണ്ടാ ഞായറാഴ്ച്ച ദിവസം മാത്രം ഇവരെ രാവിലെ അഴിച്ചു വിടാത്തത് ..

കുട്ടപ്പനെന്നാണ് , കാവ്യാ അവന് നൽകിയിരിക്കുന്ന പേരു, എല്ലാ ദിവസവും രാവിലെ രഞ്ജിത്തിനെ എഴുന്നേൽപ്പിക്കുന്നതിൽ നല്ലോരു പങ്ക്, കുട്ടപ്പൻ വഹിക്കുന്നുണ്ട്, നേരം വെളുക്കുന്ന സമയത്ത് കൂട് തുറന്നാൽ മാത്രം മതി കുടുംബ നാഥനെ ഉണർത്തുന്ന ഉത്തര വാദിത്യം അവനെറ്റെടുത്തോളും,

തന്റെ കയ്യിലിരുന്ന ഗോതമ്പ്‌ മണികൾ

കോഴി ക്കുട്ടന്മാർക്കിടയിലേക്ക്...

HOUSE WAIFE അദ്ധ്യായം 1 ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, കഥ ഇഷ്ടപ്പെടുകയാണെങ്കിൽ , ഫോളോ ചെയ്യണേ ,,, എന്റെ എഴുത്ത് നിങ്ങളെ സ്വാധീനിച്....

   -malayalam"പ്രിയപ്പെട്ട മിഴീ, ഇന്നു നിനക്ക് രണ്ടു വയസ്സു തികയുന്ന ദിവസം. ഈ അച്ഛന് പറ്റുന്ന പോലെയൊക്കെ നിന്റെ പിറന്നാൾ...
25/09/2025

-malayalam
"പ്രിയപ്പെട്ട മിഴീ,

ഇന്നു നിനക്ക് രണ്ടു വയസ്സു തികയുന്ന ദിവസം. ഈ അച്ഛന് പറ്റുന്ന പോലെയൊക്കെ നിന്റെ പിറന്നാൾ ആഘോഷിച്ചിട്ടുണ്ട്. നിന്നെ കണ്ടു കൊതി തീർന്നിട്ടില്ല അച്ഛന്. നിന്നെ എടുത്തും കൊഞ്ചിച്ചും താരാട്ടു പാടി ഉറക്കിയും മതിയായിട്ടില്ല. പക്ഷേ ഇനിയെനിക്ക് വയ്യ കുഞ്ഞേ... അവൾ,നിന്റെ അമ്മ. അവളില്ലാതെ ജീവിക്കാൻ എനിക്ക് കഴിയുന്നില്ല പൊന്നേ. അച്ഛൻ.... അച്ഛൻ പോകുകയാണ്.... ഈ ലോകത്തു നിന്നും... നിന്റെ അരികിൽ നിന്നും...."

ഡയറിയിൽ അതെഴുതുമ്പോൾ അർജുന്റെ കൈ വിറയ്ക്കുകയായിരുന്നു . കണ്ണുകൾ നിറഞ്ഞു തുളുമ്പി. ഒരിറ്റു കണ്ണുനീർ അയാളുടെ മിഴിയിൽ നിന്ന് ഡയറിയിലേക്ക് ഇറ്റുവീണു. കണ്ണീരിൽ കുതിർന്നുകൊണ്ട് അല്പം മഷി ആ പേജിൽ പടർന്നു. ഒരു നിമിഷം അർജുൻ തൊട്ടിലിൽ കിടന്നുറങ്ങുന്ന തന്റെ പ്രിയപ്പെട്ട മകളെ നോക്കി.

" നിന്നെ വിട്ടു പോകണം എന്നെനിക്കില്ല, പക്ഷേ പറ്റുന്നില്ല "

അവൻ പറഞ്ഞു. മനസ്സിലെ വിങ്ങൽ പൊടുന്നനെ ഒരു പൊട്ടിക്കരച്ചിലേക്ക് വഴിമാറി. കുറച്ചു നേരം ഉറക്കെ കരഞ്ഞു. ഉച്ചത്തിലുള്ള അർജുന്റെ കരച്ചിൽ കേട്ടതു കൊണ്ടാവണം മിഴിയെന്ന രണ്ടുവയസുകാരിയുടെ ഉറക്കം ചെറുതായൊന്നു തടസ്സപ്പെട്ടു. തൊട്ടിലിൽ കിടന്നുകൊണ്ട് അവളൊന്നു ഞെരങ്ങി.

" അയ്യോ "

പതിഞ്ഞ സ്വരത്തിൽ അങ്ങനെ പറഞ്ഞ് അർജുൻ തന്റെ കരച്ചിൽ അടക്കിപിടിച്ചു. മിഴി ഉണരാൻ തുടങ്ങിയിരിക്കുന്നു. അർജുൻ കസേരയിൽ നിന്ന് എഴുന്നേറ്റ് തൊട്ടിലിനടുത്തേയ്ക്ക് നടന്നു.

" ന്റെ പൊന്നൂ.. ഉറങ്ങിക്കോ അച്ഛന്റെ കുട്ടി.. ഒന്നും അറിയാതെ സുഖമായി കിടന്നുറങ്ങിക്കോ പെണ്ണേ.... "

അർജുൻ മനസ്സിൽ നിറഞ്ഞു തുളുമ്പുന്ന സ്നേഹത്തോടെ പറഞ്ഞു. എന്നും അവളെ ഉറക്കാൻ പാടുന്ന താരാട്ടു പാട്ടിന്റെ ഈണം അർജുന്റെ ചുണ്ടിൽ നിന്നും ഒഴുകി വന്നു.

"ഉണ്ണീ ഉണ്ണീ, ഉണ്ണിക്കിടാവേ, നെഞ്ചിൽ -
ചായുറങ്ങെന്റെ പൊന്നേ
മണ്ണിൽ നീ വളർന്നാട് കണ്ണേ,
മാലോകരൊക്കെയും വാഴ്ത്തട്ടെ നിന്നെ
മാലോകരൊക്കെയും വാഴ്ത്തട്ടെ നിന്നെ "

മുറിയിൽ ആ നിമിഷം അവളുമുണ്ടെന്നു തോന്നി അർജുന്. താൻ പാടുന്ന പാട്ടിൽ നിന്ന് "ആർദ്ര "യുടെ ശബ്ദത്തിലേക്ക് താരാട്ട് വഴി മാറുന്ന പോലെ.

" എന്റെയുള്ളിൽ നിന്ന് നീ എവിടെയും പോവില്ല, എന്നെയും നമ്മുടെ കുഞ്ഞിനേയും വിട്ട് നിനക്ക് എങ്ങനെ പോകാൻ കഴിയും? "

'ആർദ്ര'യോടെന്ന പോലെ അർജുൻ ചോദിച്ചു. വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു മിഴി. പതുക്കെ പതുക്കെ, ശബ്ദമുണ്ടാക്കാതെ, ഒരിത്തിരി കാൽപ്പെരുമാറ്റം പോലും കേൾപ്പിക്കാതെ വീണ്ടും കസേരയിൽ വന്നിരുന്നു അർജുൻ.

" ഒരിക്കൽ നീയറിയും; അച്ഛനെയും അമ്മയേയും കുറിച്ച് അന്വേഷിക്കാൻ നിന്റെ മനസ്സു പാകമാകുമ്പോൾ നീയറിയും ഉണ്ണീ... എന്നെയും അവളെയും. നിന്റെ അച്ഛനേയും അമ്മയേയും.അതിനു വേണ്ടിയാണീ ഡയറി. നിന്റെ ജനനം മുതൽ ഇന്നു വരെ സംഭവിച്ചതെല്ലാം ഞാൻ ഇതിൽ എഴുതിയിട്ടുണ്ട്. പക്ഷേ ഒന്നു മാത്രം ആരും ഒരിക്കലും അറിയില്ലെന്നു തോന്നുന്നു. എന്തിനായിരുന്നു?... എന്തിനായിരുന്നു അവൾ നമ്മളെ വിട്ടു പോയത്? ആ ഒരു ചോദ്യം മാത്രം ഇപ്പോൾ എനിക്കു മുന്നിൽ ബാക്കിയായതു പോലെ നിനക്കും ഉത്തരം കണ്ടെത്താൻ കഴിയാത്ത ഒന്നാകും. അച്ഛനേയും അമ്മയേയും ഓർത്ത് എന്റെ മിഴി ഒരിക്കലും സങ്കടപ്പെടരുത്. പഠിച്ചു പഠിച്ച്, വലിയ മിടുക്കിയായി മാറണം നീ... ഒരിക്കലും നീ ഒറ്റയ്ക്കാവില്ല, ഇവിടെ നിന്റെ അച്ഛമ്മയും അച്ഛച്ചനും അമ്മായിയും ചെറിയച്ഛനും തുടങ്ങി നിന്നെ സ്നേഹിക്കുന്ന എല്ലാവരും ഉണ്ട്. അവർ നിന്റെ കൂടെ എപ്പോഴും ഉണ്ടാകും. എപ്പോഴും.. നീ ഈ അച്ഛനെ വെറുക്കരുത്. എന്റെയുള്ളിൽ നിന്നോടുള്ള സ്നേഹം മാത്രമേയുള്ളൂ..
അച്ഛൻ ഒരുപാടു സങ്കടത്തോടെ യാത്ര പറയുകയാണ്... "

ഒരു നിമിഷം എഴുത്ത് നിർത്തിയ അർജുൻ എന്തോ ആലോചിച്ചു. അവസാനത്തെ വരി കൂടി എഴുതാനുണ്ട്. വീണ്ടും അവൻ തന്റെ കുഞ്ഞിനെ നോക്കി. മിഴിയെ. അവളുടെ മുഖത്ത് എന്തോ പേടി നിഴലിക്കുന്ന പോലെ അർജുൻ കണ്ടു. അവൾ എന്തോ ഒരു ദുസ്വപ്നം കണ്ട പോലെ.

"പ്രിയപ്പെട്ടവർക്ക്,

ഞാൻ പോകുന്നു. മരണത്തിലേക്കു തന്നെ. ജീവിച്ചു മതിയായിട്ടല്ല! അവളുടെ ഓർമ്മകൾ എന്നെ ജീവിക്കാൻ അനുവദിക്കാത്തതു കൊണ്ട്. എന്റെ കുഞ്ഞിനെ നോക്കണം. പൊന്നു പോലെ. എല്ലാവരും എന്നോട് ക്ഷമിക്കണം. ജീവിക്കാൻ വയ്യ. പോയേ പറ്റൂ. അച്ഛനേയും അമ്മയേയും കുറിച്ച് അവൾ ചോദിക്കുന്ന നിമിഷം ഈ ഡയറി അവൾക്കു കൊടുക്കണം. ആ നിമിഷം മാത്രം..

ഒരുപാടു സ്നേഹത്തോടെ, നിങ്ങളുടെ സ്വന്തം അർജുൻ "

അത്രയും എഴുതിക്കൊണ്ട് നിറയെ പേജുകളുള്ള ഡയറി അർജുൻ മടക്കി. അതിന്റെ പകുതിയോളം അവൻ എഴുതിയിരുന്നു. തന്റെ കുഞ്ഞിനേയും അവളുടെ അമ്മയേയും കുറിച്ചു മാത്രം.

ഡയറി മടക്കി വച്ച് അർജുൻ കസേരയിൽ നിന്ന് എഴുന്നേറ്റു. ആ പുറം ചട്ടയിൽ ഇങ്ങനെ എഴുതിയിരുന്നു. " ബേബീസ് ഡയറി ". അത് അവൾക്കു വേണ്ടിയായിരുന്നു. " മിഴി " എന്ന രണ്ടു വയസ്സുകാരിക്കു വേണ്ടി ഒരിക്കൽ അവളെ ഈ ഭൂമിയിൽ സൃഷ്ടിച്ചവരെ പറ്റി അവളറിയാൻ അവളുടെ അച്ഛൻ എഴുതിയ ഡയറി.

അലമാര തുറന്ന് കുറച്ചു പണക്കെട്ടുകൾ പുറത്തെടുത്തു അർജുൻ. തന്റെ ആകെയുള്ള സമ്പാദ്യം. ഏറ്റവും പ്രിയപ്പെട്ട ബൈക്ക് പോലും വിറ്റ് കൂട്ടിവച്ചത്. താൻ പോയാലും മിഴിയുടെ ആവശ്യങ്ങളൊന്നും നടക്കാതിരിക്കരുത്. അവൾക്കുള്ള ആഹാരം, വസ്ത്രം, അങ്ങനെയൊന്നും. ഒരു കാലം വരെ എല്ലാത്തിനുമുള്ള പണമുണ്ടായിരുന്നു അത്.

അതു കഴിഞ്ഞാൽ?

ആ ചോദ്യം അർജുന്റെ മനസ്സിലെ അലട്ടുന്നുണ്ടായിരുന്നു. അറിയില്ല! എങ്ങനെയും അവൾ ജീവിക്കും. അവളെ ജീവിപ്പിക്കും ഈ വീട്ടിലുള്ളവർ. തന്റെ മകൾ എല്ലാവർക്കും ജീവനാണ്. ആ വിശ്വാസം അർജുന് മരിക്കാൻ വല്ലാതെ ധൈര്യം കൊടുത്തു. പക്ഷേ 'മിഴി'യുടെ മുഖം. അവളിലൂടെ താൻ അനുഭവിച്ച, ഇപ്പോഴും അറിഞ്ഞുകൊണ്ടിരിക്കുന്ന നീറുന്ന ഹൃദയത്തിലും തുളുമ്പുന്ന സന്തോഷം. അതെല്ലാം തന്നെ ജീവിതത്തിലേക്ക് തിരിഞ്ഞു നടക്കാനും അർജുനെ പ്രേരിപ്പിക്കുന്നുണ്ടായിരുന്നു. എങ്കിലും അതിലും വലുതായിരുന്നു അവന്റെ നെഞ്ചിലെ വിരഹവേദന. ആർദ്രയെ അത്രമേൽ സ്നേഹിച്ചിരുന്നു അവൻ. അത്രമേൽ പ്രണയിച്ചിരുന്നു. മേശപ്പുറത്തെ ഫോട്ടോയിൽ ചിരിച്ചിരിക്കുന്ന കണ്ടു മതിയാകാത്ത അവളുടെ മുഖത്തേയ്ക്ക് ഒരിക്കൽക്കൂടി നോക്കി അർജുൻ.

" എന്നെയും കുഞ്ഞിനെയും വിട്ടു നീ പോയി, ഇപ്പോൾ നമ്മുടെ കുഞ്ഞിനേയും ഈ വീടും വിട്ടു ഞാൻ പോകുന്നു. ഈ ലോകം തന്നെ വിട്ട്. അറിയില്ല... എനിക്ക് അറിയില്ല ആർദ്ര.. നീയില്ലാതെ എങ്ങനെ ജീവിക്കണമെന്ന് "

അർജുൻ ആ ഫോട്ടോയിലേക്കു നോക്കിക്കൊണ്ട് പറഞ്ഞു. പിന്നെ ഒന്നും മിണ്ടാതെ ഫോട്ടോ മേശപ്പുറത്തു തന്നെ വച്ചു. വീണ്ടും കുഞ്ഞു കിടന്നുറങ്ങുന്ന തൊട്ടിലിനടുത്തേയ്ക്ക് നടന്നു. ഉറങ്ങിക്കിടക്കുന്ന തന്റെ "മിഴിയെ" ഒരിക്കൽക്കൂടി നോക്കി. സുഖമായി ഉറങ്ങുകയാണ് അവൾ. ഈ നിമിഷം മാത്രമേ തനിക്ക് അവളെ വിട്ടു പോകാൻ പറ്റൂ എന്ന് അർജുന് ഉറപ്പുണ്ടായിരുന്നു. അവൾ ഉണർന്നിരിക്കുമ്പോൾ , അവളുടെ കളിയും ചിരിയും കുറുമ്പും ആ വീടിനെ മുഴുവൻ തലോലിക്കുമ്പോൾ അവളിൽ നിന്ന് ഒരു നിമിഷം പോലും മാറാൻ ആർക്കും പറ്റില്ല. തനിക്ക് തീരെയും. അർജുൻ ചിന്തിച്ചു. അവൻ തന്റെ തൊട്ടിലിലേക്ക് കുമ്പിട്ട്, അവളെ അനക്കാതെയും ഉണർത്താതെയും ആ നെറുകിൽ ഉമ്മ വച്ചു. പിന്നെ ഇരു കവിളിളും. " മിഴിയുടെ " കുഞ്ഞിക്കൈകളും കലുകളും ആ അച്ഛൻ ഉമ്മകൾ കൊണ്ടു പൊതിഞ്ഞു. സഹിക്കാനും അടക്കിപിടിക്കാനും കഴിഞ്ഞില്ല ആ സമയം അയാൾക്ക്. ഹൃദയം നുറുങ്ങുന്ന പിടച്ചിൽ ഉള്ളിലൊതുക്കാൻ കഴിയാതെ അർജുൻ പൊട്ടിക്കരഞ്ഞു. ശബ്ദം കേട്ട് 'മിഴി'യുടെ ഉറക്കം ഒരു നിമിഷം അടർന്നു. അർജുൻ വാ പൊത്തിപിടിച്ച് പെട്ടെന്നു തന്നെ ബാത്ത്റൂമിലേക്ക് കയറി. നെഞ്ചു പൊട്ടുകയായിരുന്നു. കണ്ണിൽ നിന്നും ധാരയൊഴുകി. അപ്പോഴും അർജുൻ ഉൾക്കൊണ്ടിരുന്നില്ല താൻ മരിക്കാൻ പോകുകയാണെന്ന്. അതു താൻ തീരുമാനിച്ചുറപ്പിച്ചുവെന്ന്. പക്ഷേ അതായിരുന്നു സത്യം.

ഒന്നുകൂടി മുഖം കഴുകി. മുടി ചീകി, പുതിയ ഷർട്ടും പാന്റും എടുത്തിട്ടു. കണ്ണാടിയിൽ നോക്കി നിന്നു കുറച്ചു നേരം കൂടി. ' ഞാൻ മരിക്കാൻ പോകുകയാണ് ' എന്ന് മനസ്സിൽ പറഞ്ഞു കൊണ്ടിരുന്നു. മേശപ്പുറത്തു വച്ച തന്റെ സാമ്പാദ്യക്കെട്ടുകൾ ഒന്നുകൂടി എടുത്തുനോക്കി അർജുൻ.

" ഇതിൽ കുറച്ചു പണം എന്റെ മരണാനന്തര ചടങ്ങുകൾക്ക് വേണ്ടി വരും "

അർജുൻ സ്വയം പറഞ്ഞു. ആ പണം യഥാസ്ഥാനത്തു തന്നെ വച്ചുകൊണ്ട് വീണ്ടും ആർദ്രയുടെ ഫോട്ടോയിലേക്ക് നോക്കി. എന്നിട്ട് ഒന്നു ചിരിച്ചു. എല്ലാം അവസാനിപ്പിക്കാൻ പോകുന്ന നിസ്സഹായന്റെ ചിരി. സ്നേഹിച്ചും, ജീവിച്ചും കൊതി തീരാത്തവന്റെ ചിരി.

തന്റെ പേഴ്സിൽ നിന്ന് ആർദ്രയുടെ ഒരു പാസ്പോർട്ട്‌ സൈസ് ഫോട്ടോ എടുത്ത് അർജുൻ തന്റെ ഷർട്ടിന്റെ പോക്കറ്റിലേക്ക് വച്ചു. മേശമേലിരിക്കുന്ന ഫോൺ എടുക്കണോ വേണ്ടയോ എന്നുകൂടി ചിന്തിച്ചു.

" എടുക്കാം, ട്രെയിനിടിച്ച് പല കഷ്ണമായി ചിതറിത്തെറിക്കുമ്പോൾ ആളാരാണെന്ന് അറിയൽ എളുപ്പമാക്കും ഈ മൊബൈൽ ഫോൺ " എന്ന് അർജുന് തോന്നി. ഫോണും എടുത്ത് പോക്കറ്റിലേക്ക് വച്ചു കൊണ്ട് പതിയെ അവൻ ആ റൂമിൽ നിന്നിറങ്ങി.' മിഴിയെ ' അവൻ തിരിഞ്ഞു നോക്കിയില്ല. അവളെ പറ്റി ആലോചിച്ചതു പോലുമില്ല. ആലോചിച്ചാൽ, കണ്ടാൽ, അർജുന്റെ തീരുമാനം മാറുമായിരുന്നു. 'ഇല്ല, മാറാൻ പാടില്ല. എന്റെ പ്രണയം ഈ ലോകമറിയണം. മറ്റെന്തിനേക്കാളുമേറെ ഞാൻ അവളെ സ്നേഹിച്ചിരുന്നുവെന്ന് ഈ ലോകമറിയണം '. അതായിരുന്നു അവന്റെ മനസ്സിൽ നിറഞ്ഞു നിന്നത്.

റൂമിൽ നിന്നിറങ്ങിയ ശേഷം ശബ്ദമുണ്ടാക്കാതെ വാതിൽ ചാരിക്കൊണ്ട് അർജുൻ ഹാളിലേക്ക് കടന്നു. ' മിഴിയുടെ ' രണ്ടാം പിറന്നാൾ ആഘോഷത്തിന്റെ ബാക്കിപത്രങ്ങൾ അവിടെയെങ്ങും കാണാമായിരുന്നു. പല വർണ്ണങ്ങളിലുള്ള ബലൂണുകളും അലങ്കാര വസ്തുക്കളും മറ്റും. നാട്ടുകാരും വീട്ടുകാരും ഒത്തുചേർന്ന് വലിയ ആഘോഷം തന്നെയായിരുന്നു അവളുടെ രണ്ടാം പിറന്നാൾ. ഒന്നാം പിറന്നാളിനേക്കാൾ വലിയ ആഘോഷം. പക്ഷെ ഒരു കുറവു മാത്രം എല്ലാവർക്കും അനുഭവപ്പെട്ടു. ' മിഴി'യുടെ അമ്മയുടെ കുറവ്. എന്നാൽ ആരും കണ്ണുകൾ നനച്ചില്ല. സന്തോഷം, സന്തോഷം മാത്രം. പക്ഷേ സത്യം ഇല്ലാതാകില്ലല്ലോ? . 'ആർദ്ര ' പോയിട്ട് ഇന്നേക്ക് ഒരു വർഷം കൂടി തികഞ്ഞിരിക്കുന്നു.

അർജുൻ പതിയെ തന്റെ അച്ഛനും അമ്മയും കിടക്കുന്ന റൂമിനു സമീപത്തേയ്ക്ക് നടന്നു. വാതിലിൽ ഒന്നു തള്ളി നോക്കി അർജുൻ. ഇല്ല, തുറക്കുന്നില്ല. അകത്തു നിന്നും കുറ്റിയിട്ടിരിക്കുന്നു. അവസസാനമായി അവരെ ഒന്നു കാണാൻ യോഗമില്ല. എങ്കിലും യാത്ര പറയാം. അവൻ ആ വാതിലിൽ കൈ വച്ചു.

" അച്ഛാ... അമ്മാ... മാപ്പ് "

മനസ്സിൽ അത്രമാത്രം പറഞ്ഞുകൊണ്ട് തിടുക്കത്തിൽ തന്റെ വീട്ടിൽ നിന്നും പുറത്തിറങ്ങി അർജുൻ. ഗേറ്റിനു സമീപത്തു നിന്നും വീടിനെയൊന്നു തിരിഞ്ഞു നോക്കി. ' നാളെ ഇതൊരു മരണവീടായിരിക്കും, കൂട്ടക്കരച്ചിലുകൾ മാത്രം കേൾക്കാൻ പോകുന്ന വീട്. പക്ഷേ എല്ലാ സങ്കടങ്ങളും മാറ്റാൻ മിഴിയുണ്ട് അവിടെ.. എല്ലാം എല്ലാവരും മറക്കും.'

അർജുൻ ചിന്തിച്ചു. ശേഷം അവൻ മുന്നോട്ടു നടന്നു. ട്രെയിനിനു മുന്നിൽ ചാടി മരിക്കാനാണ്‌ അവൻ തീരുമാനിച്ചിരിക്കുന്നത്. വീട്ടിൽ നിന്നും ഒരു പതിനഞ്ചു മിനിറ്റുകൾ നടന്നാൽ പുഴയുടെ തീരത്തുകൂടി പോകുന്ന റെയിൽവേ ട്രാക്കിലേക്ക് എത്താം. അർജുൻ സമയം നോക്കി. സമയം രാത്രി ഒന്നര കഴിഞ്ഞിരിക്കുന്നു. കൃത്യം ഒന്നേ അൻപതിന് ബാംഗ്ലൂർ - കന്യാകുമാരി സൂപ്പർ ഫാസ്റ്റ് " വിളയൂർ " ഗ്രാമത്തിലൂടെ കടന്നു പോകും. അർജുൻ തന്റെ നടത്തത്തിന്റെ വേഗത കൂട്ടി. ആ ട്രെയിൻ പോയാൽ പിന്നെ ഇനിയും ഏറെ വൈകും അടുത്ത ട്രെയിൻ. ആ സമയം കൊണ്ട് അർജുൻ വീട്ടിലില്ല എന്ന കാര്യം ആരെങ്കിലും അറിയാനും മതി. അവരിൽ ഒരാൾ ഫോണിൽ വിളിച്ചാലോ മിഴിയുടെ കാര്യം പറഞ്ഞാലോ അവനു തിരിച്ചു പോകേണ്ടി വരും. പക്ഷേ എന്നും, എപ്പോഴും എല്ലാ സന്തോഷത്തിലും മരണത്തെ പറ്റി ചിന്തിക്കേണ്ടി വരും. ' ആർദ്ര'യോടുള്ള അടങ്ങാത്ത പ്രണയം കൊണ്ട്.

തിടുക്കത്തിൽ നടന്നു നടന്ന് അർജുൻ റെയിൽവേ ട്രാക്കിനു സമീപമെത്തി. അകലെ നിന്നും വരുന്ന ട്രെയിനിന്റെ ചൂളംവിളി ശബ്ദം അടുത്തുകൊണ്ടിരിക്കുകയാണ്. അർജുൻ കാതോർത്തു. ഇനി കുറച്ചു നിമിഷങ്ങൾ മാത്രം. താൻ ട്രെയിൻ തട്ടി ചിതറാൻ പോകുകയാണ്. അർജുൻ കണ്ണുകൾ ഇറുക്കിയടച്ചു. ഭയത്താൽ ഹൃദയമിടിപ്പ് രണ്ടിരട്ടിയായി. ഏതു നിമിഷവും ആ വളവു തിരിഞ്ഞ് ട്രെയിൻ ഇങ്ങോട്ട് എത്താം. പെട്ടെന്നാണ് പോക്കറ്റിൽ കിടക്കുന്ന ഫോൺ ബെല്ലടിച്ചത്.

" ഹോ.. ഈ നേരത്ത്"

അർജുൻ ദേഷ്യത്തോടെ പല്ലുകൾ ഇറുമ്മി. കണ്ണുകൾ തുറന്ന് ഫോൺ എടുത്തു നോക്കി. അക്ഷയ് ആണ്. തന്റെ കൂട്ടുകാരൻ. ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരൻ. ഒരു വാക്കെങ്കിലും അവസാനമായി അവനോട് സംസാരിക്കണമെന്നു തോന്നി അർജുന്. അർജുൻ ഫോൺ അറ്റൻഡ് ചെയ്തു.

" ഹലോ... "

അർജുൻ പറഞ്ഞു.

"എടാ.. അവളെ ഞാൻ കണ്ടെടാ ഇവിടെ? "
വല്ലാത്ത ഒരു പേടിയോടെയും കിതാപ്പോടെയുമുള്ള അക്ഷയ് യുടെ ശബ്ദം അർജുന്റെ കാതിൽ പതിഞ്ഞു.

" എന്താ? "

ഒന്നും മനസ്സിലാകാത്ത ഭാവത്തിൽ അർജുൻ ചോദിച്ചു.

" എടാ, അവളെ ഞാൻ ഇവിടെ കണ്ടെടാ... ആർദ്രയെ.... "

അക്ഷയ് ഉറക്കെ പറഞ്ഞു. അർജുന് ഇടിമിന്നലേറ്റ പോലെ തോന്നി. ഒപ്പം അവന്റെ കണ്ണുകളിൽ അല്പം ദൂരെ മാത്രമായി പാഞ്ഞു വരുന്ന തീവണ്ടിയും കാണപ്പെട്ടിരുന്നു.

"പ്രിയപ്പെട്ട മിഴീ, ഇന്നു നിനക്ക് രണ്ടു വയസ്സു തികയുന്ന ദിവസം. ഈ അച്ഛന് പറ്റുന്ന പോലെയൊക്കെ നിന്റെ പിറന്നാൾ ആഘോ....

Address

Nasadiya Technologies Private Limited, Sona Towers, 4th Floor, No. 2, 26, 27 And 3, Krishna Nagar Industrial Area, Hosur Main Road
Bangalore
560029

Alerts

Be the first to know and let us send you an email when Pratilipi Malayalam - പ്രതിലിപി മലയാളം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Pratilipi Malayalam - പ്രതിലിപി മലയാളം:

Share

The largest Indian language storytelling platform

പ്രിയ പ്രതിലിപി ഉപയോക്താക്കളേ,

പ്രതിലിപി മലയാളത്തിലേയ്ക്ക് സ്വാഗതം.ഇന്ത്യയിലെ ഏറ്റവും ബൃഹത്തായ ഇന്ത്യൻ ഭാഷാ സ്റ്റോറി ടെല്ലിങ് പ്ലാറ്റ്‌ഫോമാണ് പ്രതിലിപി. പ്രതിലിപി ആൻഡ്രോയിഡ് ആപ്ലിക്കേഷൻ, വെബ്‌സൈറ്റ് എന്നിവ ഉപയോഗിച്ച് നിങ്ങൾക്ക് സൗജന്യമായി നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കുവാനും, പന്ത്രണ്ട് ഇന്ത്യൻ ഭാഷകളിലെ രചനകൾ വായിക്കുവാനും സാധിക്കും. പ്രതിലിപി രചനാ ആപ്ലിക്കേഷൻ : https://play.google.com/store/apps/details?id=com.pratilipi.mobile.android&hl=en_IN

പ്രതിലിപി പ്ലാറ്റ്ഫോമിൽ മലയാളം രചയിതാക്കൾ ചേർത്ത രചനകൾ പങ്കുവെക്കാനായി സൃഷ്ടിച്ച പ്രതിലിപി മലയാളം ഫേസ്‌ബുക്ക് ഗ്രൂപ്പാണ് നിങ്ങളിപ്പോൾ സന്ദർശിക്കുന്നത്. ഇവിടെ പ്രതിലിപി മാർക്കറ്റിങ് ടീം തിരഞ്ഞെടുത്ത മികച്ച രചനകൾ ഓരോ ദിവസവും നിങ്ങൾക്ക് വായിക്കാനാകും. എന്നിരിക്കിലും, നിങ്ങളെ ഞങ്ങൾ പ്രതിലിപി മലയാളം വെബ്‌സൈറ്റിലേയ്ക്ക് ക്ഷണിക്കുകയാണ്. ആയിരക്കണക്കിന് മലയാളം രചയിതാക്കളുടെ ലക്ഷക്കണക്കിന് മലയാളം രചനകളാണ് നിങ്ങളെ വെബ്‌സൈറ്റിൽ കാത്തിരിക്കുന്നത്.

ഞങ്ങളുടെ വെബ്‌സൈറ്റ് ലിങ്ക്: https://malayalam.pratilipi.com/