07/11/2025
-malayalam
ജീവിച്ചിരിക്കാൻ കാരണങ്ങൾ ഇല്ലാത്തത് കൊണ്ട് മരിച്ചു കളയുന്നു. ഡയറി താളിൽ നിന്ന് പറിച്ചെടുത്ത ഇളം മഞ്ഞ പേജിലെ ആ രണ്ട് വരികൾ കണ്ടതും ദേവനാരായണന്റെ കയ്യിൽ കിടന്ന് താള് വിറച്ചു. കല്ലു! നെഞ്ചു തടവി വിയർപ്പിൽ കുതിർന്ന ദേഹം വിറച്ച് അയാൾ അലറി വിളിച്ചു. സ്വപ്നത്തിൽ കണ്ട കാഴ്ചയിൽ നിന്ന് ഞെട്ടി ഉണരുമ്പോൾ ഉണ്ണിമ ഓടി അരികിലെത്തിയിരുന്നു. എന്താ അപ്പാ? സ്വപ്നം കണ്ടോ? കല്ലുവാന്റി അപ്പുറത്ത് ഉണ്ടല്ലോ? ഉണ്ണിമയുടെ ചോദ്യം അയാളുടെ കാതുകളിൽ മുഴങ്ങി. സ്വപ്നം കണ്ടു... സ്വപ്നം... അയാൾക്ക് ശ്വാസം കിട്ടാതെയായി. ഇതിപ്പോ ഇടക്കിടെ ഉണ്ടല്ലോ? നാട്ടിലേക്ക് പോകുവല്ലേ? അതാകും... മനയ്ക്കലേക്ക് പോകണം... പോകണം... ഉണ്ണിമയുടെ അമ്മ രൂപശ്രീ അയാളുടെ കൈകളിൽ തലോടി. ട്രെയിനിന്റെ ജനലിലൂടെ പുറത്തേക്ക് നോക്കി ഉണ്ണിമയുടെ മനസ്സിൽ നാല് വർഷം മുൻപുള്ള നഷ്ടങ്ങളുടെ ചോരമണം നിറഞ്ഞു. അച്ഛൻ വീണ്ടും ഫോണെടുത്ത് കല്ലുവിനെ വിളിച്ചു. അവളൊറ്റയ്ക്കല്ലേ... വല്ലാത്ത ഒരാധി... അയാൾ നെഞ്ചു തടവി. ആന്റി അച്ഛനേക്കാൾ ബോൾഡ് ആണ്. ഈ ആറു മാസം കൂടി കഴിഞ്ഞാൽ ആന്റി അങ്ങോട്ട് വരുമല്ലോ... അച്ഛനെയാരാണ് പട്ടാളത്തിൽ എടുത്തത്? ഇങ്ങനെയൊരു പേടിത്തൊണ്ടൻ! ഉണ്ണിമ ചിരിയോടെ അച്ഛന്റെ മൂക്കിൽ നുള്ളി. മനയ്ക്കലെ വലിയ ഗേറ്റ് കടന്ന് കാർ നീങ്ങുമ്പോൾ പഴയ കല്ലുകൾ കൊണ്ടുള്ള പത്തായപ്പുരയുടെ പായൽ പിടിച്ച ഭിത്തികൾ ഉണ്ണിമയെ നോക്കി നിന്നു. സ്റ്റേഷനിൽ കാത്തുനിന്ന വല്യച്ഛൻ നന്ദഗോപൻ അച്ഛനെ കെട്ടിപ്പിടിച്ചു. കാര്യസ്ഥൻ രഘുമാമൻ ബാഗുകൾ എടുക്കാൻ ഓടിയെത്തി. കല്ലു മോള്...? അയാളുടെ ചോദ്യത്തിൽ പതിവ് നിരാശ നിറഞ്ഞു. അവൾക്ക് ലീവില്ല രഘു ചേട്ടാ... അമ്മ വേഗം പറഞ്ഞൊഴിഞ്ഞു. മുൻവാതിൽ കടക്കും മുന്നേ അച്ഛമ്മയും കൂടെ പ്രായമുള്ള ഒരു അമ്മൂമ്മയും ഇറങ്ങി വന്നു. ഉണ്ണിമയെ കണ്ടതും അച്ഛമ്മയുടെ കണ്ണുകൾ നിറഞ്ഞു. ഉണ്ണീ... ആ വിളിയിൽ വാത്സല്യം നിറഞ്ഞു. എന്നാൽ കൂടെയുള്ള അമ്മൂമ്മയുടെ വാക്കുകൾ ഒരു ഇടിത്തീ പോലെ ഉണ്ണിമയുടെ മേൽ പതിച്ചു. ഇതാ ദീനം പിടിച്ച കുട്ടിയല്ലേ? ദേവന്റെ ചെറുത്... മരിച്ചു പോയ ചെക്കന്റെ താഴെയുള്ളത്. അസുഖം ഒക്കെ പോയോ ഇതിന്റെ? ഒരടി കൊണ്ട പോലെ ഉണ്ണിമ മരവിച്ചു നിന്നു. മാതുവിന്റെ പിടി കയ്യിൽ മുറുകി. അച്ഛമ്മയുടെ മുഖം ദേഷ്യത്താൽ ചുവന്നു. കാർത്തു പൊയ്ക്കോളൂ... വൈകിയെന്നല്ലേ പറഞ്ഞേ... എവിടെയോ പോകാൻ ഉണ്ടല്ലോ... ഉണ്ണിമയുടെ കണ്ണുകൾ നിറഞ്ഞു. ആരായിരുന്നു ആ മരിച്ചുപോയ ചെക്കൻ? തനിക്കെന്ത് അസുഖമായിരുന്നു? കല്ലുവാന്റി എവിടെയാണ്? മനയ്ക്കലിലെ ഈ മരവിപ്പിക്കുന്ന നിശബ്ദതയ്ക്ക് പിന്നിൽ എന്താണ് ഒളിഞ്ഞിരിക്കുന്നത്?
" ജീവിച്ചിരിക്കാൻ കാരണങ്ങൾ ഇല്ലാത്തത് കൊണ്ട് മരിച്ചു കളയുന്നു " ഡയറി താളിൽ നിന്ന് പറിച്ചെടുത്ത ഇളം മഞ്ഞ പേജിലെ ....