24/05/2026
യൊഹാൻ ക്രൈഫ് എന്ന ശില്പി പണിത ഫുട്ബോൾ ദേവാലയം അതിമനോഹരമായി നവീകരിച്ച പെപ് ഗ്വാർഡിയോള, വരും തലമുറകൾക്ക് വേണ്ടി തന്റെ ഒരുപിടി മികച്ച ശിഷ്യന്മാരിലൂടെ ആ ദർശനങ്ങൾ ബാക്കിവെച്ചാണ് മാഞ്ചസ്റ്ററിന്റെ നീലപ്പാതിയിൽ നിന്ന് യാത്രയാകുന്നത്. കളിക്കളത്തിലെ തന്ത്രങ്ങളുടെയും രൂപകല്പനകളുടെയും പരമ്പരാഗത അതിരുകൾ ഭേദിച്ച അദ്ദേഹം, പച്ചപ്പുൽ മൈതാനങ്ങളിലെ ജ്യാമിതീയ സമവാക്യങ്ങളെ മനുഷ്യന്റെ വൈകാരികതയുമായി അതിവിദഗ്ദ്ധമായി സമന്വയിപ്പിച്ചു. ലോക രാഷ്ട്രീയത്തിലെ അദ്ദേഹത്തിന്റെ നിലപാടുകളും അതിലെ വൈരുദ്ധ്യങ്ങളും അദ്ദേഹത്തെ പലപ്പോഴും വിമർശനങ്ങളുടെ മുനമ്പിൽ നിർത്തുമ്പോഴും, ഫുട്ബോൾ എന്ന കളിയെ, ഈ കലയെ അദ്ദേഹം എത്രമാത്രം ആഴത്തിൽ സ്നേഹിച്ചു എന്നത് ഒരിക്കലും ചോദ്യം ചെയ്യപ്പെടാനാവാത്ത ഒരു പരമമായ സത്യമാണ്
യൊഹാൻ ക്രൈഫ് എന്ന ശില്പി പണിത ഫുട്ബോൾ ദേവാലയം അതിമനോഹരമായി നവീകരിച്ച പെപ് ഗ്വാർഡിയോള, വരും തലമുറകൾക്ക് വേണ്ടി ...