Media Factos

Media Factos Fight Against Liars !!!

26/10/2025

ഈ പ്രജകൾ എന്തൊക്കെ കാണണം 😂

19/10/2025

പൊട്ടിപ്പോയാലെന്താ
ചുമട്ടുതൊഴിലാളികൾക്ക് ഒരു രൂപാ പോലും കൊടുക്കേണ്ടി വന്നില്ലല്ലോ......

കോടതി ഹാപ്പി 😄
കടയുടമ ഹാഹാപ്പി 🫤

18/10/2025

അണികൾക്ക് പോലും വേണ്ടാത്ത കോൺഗ്രസ്സിന്റെ വിശ്വാസ സംരക്ഷണ ജാഥ

18/10/2025

നാളെയുടെ ഭാവികൾ കുട്ടികളാണ് സ്കൂൾ വിദ്യാഭ്യാസം പോലുമില്ലാത്ത സംഘികൾക്ക് എന്ത് നാളെ വന്നു. രാജ്യത്ത് വർഗ്ഗീയ കലാപങ്ങളുണ്ടാക്കലും ജനങ്ങളെ തമ്മിൽ തെറ്റിക്കുക.പഠനമില്ല.. 20-30 രൂപയ്ക്കായി ഉരുളക്കിഴങ്ങ് വിൽപ്പന കേന്ദ്രങ്ങളിൽ പണിയെടുക്കുന്ന കുഞ്ഞുങ്ങൾ ! വലിയ വാഗ്ദാനങ്ങൾ വാക്കാൽ നൽകുന്ന ബിഹാര്‍ സർക്കാർ ഈ കുരുന്നുകളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് എന്തുകൊണ്ട് പറയുന്നില്ല? അവരുടെ ഭാവിയല്ലേ ശരിക്കും ചർച്ചയാകേണ്ടത്.നിരവധി സാമൂഹിക–ആർത്തവ പ്രശ്നങ്ങൾ നേരിടുകയാണ്. വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യ പരിപാലനം തുടങ്ങിയ മേഖലകളിൽ പുരോഗതി വളരെ മന്ദഗതിയിലാണ്. പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിലെ കുട്ടികൾക്ക് നല്ല വിദ്യാഭ്യാസ സൗകര്യം ലഭിക്കാത്തത് വലിയ വിഷമമാണ്. സ്കൂളുകളുടെ അവസ്ഥ ദയനീയമാണ്, അധ്യാപകരുടെ കുറവും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും കാരണമായി ഭാവി തലമുറ പിന്നോട്ടാണ് പോകുന്നത്.
യുവാക്കൾക്കിടയിൽ തൊഴിൽ ഇല്ലായ്മ വളരെയധികമാണ്. പഠനം പൂർത്തിയാക്കിയിട്ടും അവർക്ക് മികച്ച ജോലി ലഭിക്കാത്തതിനാൽ പലരും മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറുകയാണ്. ഇതിനെതിരെ ജനങ്ങൾ നിരാശയും അസംതൃപ്തിയും പ്രകടിപ്പിക്കുന്നു.

ഒന്നാം ലോകയുദ്ധത്തിനുമുമ്പ്‌ പ്രവർത്തനമാരംഭിച്ച ഇന്ത്യയിലെ ദേശീയവിപ്ലവകാരികൾ 1920കളുടെ ആദ്യമായിരുന്നു കമ്മ്യൂണിസ്റ്റുകാര...
17/10/2025

ഒന്നാം ലോകയുദ്ധത്തിനുമുമ്പ്‌ പ്രവർത്തനമാരംഭിച്ച ഇന്ത്യയിലെ ദേശീയവിപ്ലവകാരികൾ 1920കളുടെ ആദ്യമായിരുന്നു കമ്മ്യൂണിസ്റ്റുകാരായി മാറിയത്. പരസ്പരം സമ്പർക്കം പുലർത്തിയിരുന്ന രണ്ടു ഘടകം അവരെ സ്വാധീനിച്ചിരുന്നു: ഒന്നാമത്, ദേശീയ പ്രസ്ഥാനത്തിനുള്ളിൽ ഒന്നാം ലോകയുദ്ധത്തിന്റെ കാലത്തും അതിന് തൊട്ടുമുമ്പും മിതവാദികളായ നേതാക്കളും വിപ്ലവകാരികളായ അണികളും തമ്മിൽ ഉയർന്നുവന്ന സമരത്തിന്റെ അനുഭവം.
രണ്ടാമത്, ലോകമാസകലമുള്ള വിപ്ലവകാരികളെ എന്നപോലെ ഇന്ത്യൻ വിപ്ലവകാരികളെയും 1917 നവംബറിലെ റഷ്യൻ തൊഴിലാളിവർഗവിപ്ലവം ആവേശം കൊള്ളിച്ചു. ഒട്ടേറെ ഇന്ത്യൻ വിപ്ലവകാരികൾ ലോകത്തിലെ ആദ്യത്തെ തൊഴിലാളിവർഗ വിപ്ലവത്തിന്റെ നാട്ടിലേക്ക് ഏറെക്കുറെ ഒരു തീർഥയാത്രതന്നെ നടത്തി. ബുദ്ധിമുട്ട് നിറഞ്ഞ ഇത്തരമൊരു സംരംഭം ഏറ്റെടുക്കാത്തവർ ബോംബെയിലും കൽക്കത്തയിലും മദ്രാസിലും യുപി, പഞ്ചാബ് മേഖലയിലും ചെറിയ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകൾക്ക് രൂപം നൽകി.
നിരവധി യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലും ക്യാനഡയിലും മറ്റും പോയി പ്രവാസികളായി കഴിഞ്ഞിരുന്ന ഇന്ത്യൻ വിപ്ലവകാരികളെയും റഷ്യൻ വിപ്ലവം സ്വാധീനിച്ചു. അവരിൽ ചിലർ താഷ്‌കന്റ്‌ (ഇന്നത്തെ ഉസ്‌ബെക്കിസ്ഥാൻ തലസ്ഥാനം) എന്ന സോവിയറ്റ് നഗരത്തിൽ കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ എന്ന പേരിൽ പാർടി സംഘടിപ്പിക്കുന്നതിന്‌ മുൻകൈയടുത്തു. 1920 ഒക്ടോബർ 17 നായിരുന്നു ആദ്യ യോഗം ചേർന്നത്‌. എം എൻ റോയ്‌, അബനി മുഖർജി, (ഇരുവരുടെയും ഭാര്യമാരും) മുഹമ്മദ്‌ അലി, മുഹമ്മദ്‌ ഷഫീഖ്‌, എം പി ബി ടി ആചാര്യ എന്നിവർ ആ യോഗത്തിൽ പങ്കെടുത്തു. ഷഫീഖിനെയാണ്‌ സെക്രട്ടറിയായി തെരഞ്ഞെടുത്തത്‌. ഇന്ത്യക്ക് പുറത്തുവച്ചാണ് രൂപീകരിക്കപ്പെട്ടതെങ്കിലും നാട്ടിലുള്ള നിരവധി യുവ ഇന്ത്യൻ കമ്യൂണിസ്റ്റുകാരെ വിദ്യാഭ്യാസം ചെയ്യിക്കുന്നതിൽ ഈ പുതിയ സംഘടന ഒരുപാട് കാര്യങ്ങൾ ചെയ്തു. സ്വന്തം നാട്ടിൽ ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്തിരുന്ന കമ്യൂണിസ്റ്റുകാരുടെ നിരവധി കൊച്ചുകൊച്ചു ഗ്രൂപ്പുകൾക്ക് മാർക്സിസം-ലെനിനിസത്തിൽ ആദ്യമായി സൈദ്ധാന്തികവും പ്രായോഗികവുമായ വിദ്യാഭ്യാസം നൽകിയത് ആ സംഘടനയായിരുന്നു. അതുകൊണ്ട് ‘‘കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ ആയി മാറിയതിന്റെ ആദ്യ അടിത്തറയായി താഷ്‌കന്റ് കമ്മിറ്റിയെ കണക്കാക്കാവുന്നതാണ്.
എന്നാൽ, ഇതിന് ഒരു പ്രധാന പോരായ്മയുണ്ട്. താഷ്‌കന്റ് കമ്മിറ്റി സ്വയം കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ എന്ന് വിളിക്കുന്നുണ്ടെങ്കിലും അത്‌ പ്രവർത്തിച്ചിരുന്നത്, അതിന്റെ ഓഫീസ് രാജ്യത്തിനുപുറത്തായിരുന്നു. ഈ കാരണത്താൽ, ഇന്ത്യൻ കമ്യൂണിസ്റ്റുകാരിൽ ഒരു വിഭാഗം താഷ്കന്റിൽ രൂപീകരിക്കപ്പെട്ട സംഘടനയെ കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യയുടെ അടിത്തറയായി കണക്കാക്കിയിരുന്നില്ല.

'ചൂഷണം ചെയ്തയാ‍ളുടെ പേര് നിധീഷ് മുരളീധരൻ'; ആർഎസ്എസിനെതിരെ കുറിപ്പെ‍ഴുതി ജീവനൊടുക്കിയ യുവാവിന്‍റെ വീഡിയോ മരണമൊ‍ഴി പുറത്ത്...
15/10/2025

'ചൂഷണം ചെയ്തയാ‍ളുടെ പേര് നിധീഷ് മുരളീധരൻ'; ആർഎസ്എസിനെതിരെ കുറിപ്പെ‍ഴുതി ജീവനൊടുക്കിയ യുവാവിന്‍റെ വീഡിയോ മരണമൊ‍ഴി പുറത്ത്

❤️👍
13/10/2025

❤️👍

13/10/2025

നിങ്ങൾ കുറേപ്പേർ മാത്രം എന്നെ കളങ്കിതനക്കാൻ നോക്കിയാൽ ഞാൻ കളങ്കിതനാകില്ലല്ലോ.....
അതാണ് ഞാൻ എല്ലാത്തിനോടും ശാന്തമായി പ്രതികരിക്കുന്നത്....
അതാണ് ഞാൻ എല്ലാം ചിരിച്ചു തള്ളുന്നത്....
പ്രതികരിക്കേണ്ടപ്പോൾ പ്രതികരിക്കാം....
എങ്ങനെ നേരിടണം എന്ന് എനിക്കറിയാം... കാര്യങ്ങൾ ചർച്ച ചെയ്യാം... പരിഹരിക്കാം...
എന്റെ മക്കൾ എനിക്ക് യാതൊരു പേരുദോഷം ഉണ്ടാക്കിയിട്ടില്ല....
എന്റെ കുടുംബം എന്നോടൊപ്പം ഉണ്ട്‌...
മകൻ ജോലി ചെയ്ത് കുടുംബം നോക്കി ജീവിക്കുന്നു.... അവൻ അവിടെ ജീവിക്കട്ടെ...
നിങ്ങളുടെ ജോലി നിങ്ങൾ തുടരുക

സഖാവ് Pinarayi Vijayan 💪

സംസ്ഥാന കായിക വകുപ്പ് മന്ത്രിവി.അബ്ദുറഹ്മാനും, പിണറായി സർക്കാറിനും അഭിനന്ദനങ്ങൾ...!വരുന്നു മലപ്പുറം തേഞ്ഞിപ്പലത്ത്  50,0...
13/10/2025

സംസ്ഥാന കായിക വകുപ്പ് മന്ത്രിവി.അബ്ദുറഹ്മാനും, പിണറായി സർക്കാറിനും അഭിനന്ദനങ്ങൾ...!

വരുന്നു മലപ്പുറം തേഞ്ഞിപ്പലത്ത് 50,000-ത്തിലധികം പേർക്ക് ഇരിക്കാൻ സൗകര്യമുള്ള, ആധുനിക നിലവാരമുള്ള ഗ്രീൻ ഫീൽഡ് സ്റ്റേഡിയം. 💚⚽

■ഏകദേശം 300 കോടി രൂപ ചിലവിൽ വരുന്ന ഈ പ്രോജക്ടിന് തത്വത്തിൽ അംഗീകാരം ലഭിച്ചു കഴിഞ്ഞു. തേഞ്ഞിപ്പലം യൂണിവേഴ്സിറ്റി ക്യാംപസിൽ നിന്ന് ഭൂമി ഏറ്റെടുത്താണ് പദ്ധതി നടപ്പാക്കുന്നത്. നേരത്തെ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ വേറെ വേറെ സ്റ്റേഡിയം നിർമിക്കുമെന്ന് പ്രഖ്യാപനം നടത്തിയിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ രണ്ടിടത്ത് നിർമിക്കാൻ ഭാരിച്ച ചിലവ് വരും എന്നതിനാൽ മലപ്പുറത്ത് നിന്ന് 23 കിലോമീറ്റർ ദൂരത്തിലും കോഴിക്കോട് നിന്ന് 20 കിലോമീറ്റർ ദൂരത്തിലുമായി NH66 ഹൈവേ ആക്സസ് ലഭിക്കുന്ന ഇടത്താണ് പദ്ധതി.

■ഇതിനായി നേരത്തെ മലപ്പുറത്തു പ്രഖ്യാപിച്ചിരുന്ന മൊയ്തീൻകുട്ടി ഇൻഡോർ സ്റ്റേഡിയത്തിന്റെ ഭാഗമായ നാലു പദ്ധതികളുടെ ഫണ്ടുകൾ ചേർത്ത് ഗ്രീൻഫീൽഡ് സ്റ്റെഡിയത്തിനു ആദ്യ ഘട്ടമായി 125 കോടി രൂപ കിഫ്ബിയി നിന്നും അനുവദിക്കാൻ 26.11.2024 ലെ GO പ്രകാരം സർക്കാർ ഉത്തരവായിട്ടുണ്ടായിരുന്നു. മലപ്പുറം വലിയങ്ങാടി സ്വദേശിയും മണ്മറഞ്ഞ കായിക താരവുമായിരുന്ന ശ്രീ മൊയ്തീന്കുട്ടിയുടെ നാമധേയത്തിൽ ഉള്ള ഇൻഡോർ സ്റ്റേഡിയം ഇതോടെ അനിശ്ചിതത്വത്തിൽ ആകുന്ന വിഷമത്തിലും പുതിയ ഗ്രീൻഫീൽഡ് സ്റ്റേഡിയം മലപ്പുറത്തിന്റെ പേരിൽ ചരിത്രത്താളുകളിൽ എഴുതി ചേർക്കുമെന്നതിന്റെ സന്തോഷത്തിൽ ആണ് മലപ്പുറത്തെ കായികപ്രേമികൾ.

ഇനി ഡിസൈൻ ലഭിക്കുന്നതിനുള്ള കാത്തിരിപ്പിലാണ്. ഇന്ത്യൻ, വിദേശ കമ്പനികൾക്ക് ഡിസൈൻ സമർപ്പിക്കാം. ഒന്നാം ഘട്ട നിർമ്മാണം രണ്ട വര്ഷം കൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കായികരംഗത്ത് മലപ്പുറത്തിന്റെയും മലബാറിന്റെയും യുവതലമുറയ്ക്ക് ലോക നിലവാരത്തിലുള്ള പരിശീലനത്തിനും മത്സരങ്ങൾ വീക്ഷിക്കുന്നതിനും പുതിയ ഗ്രീൻഫീൽഡ് സ്റ്റേഡിയം മുതൽക്കൂട്ടാകും.

മലപ്പുറത്തിന്റെ ഒരു സുപ്രധാന നാഴികക്കല്ലായി മാറാൻ ഉതകുന്ന ഒന്നാണ് ഈ സ്റ്റേഡിയം. അന്താരാഷ്ട്ര മത്സരങ്ങൾക്കും ലോകോത്തര ടൂർണമെന്റുകൾക്കും ഇനി നമ്മുടെ മണ്ണും സാക്ഷിയാകും! മലബാറിലെ കായിക പ്രേമികൾക്ക് ഇത് ഒരു സ്വപ്ന സാക്ഷാത്കാരമാണ്.
കാത്തിരിക്കാം കേരളത്തിന്റെ ഫുടബോളിന്റെ കളിത്തൊട്ടിലായ മലപ്പുറത്തിനടുത്ത് ഹൈവേയോട് ചേർന്ന് പുതിയ സ്റ്റേഡിയം.

N: കൂടെയുള്ളത് മലപ്പുറം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന്റെ AI നിർമിത സാങ്കല്പിക ചിത്രം.
FB കടപ്പാട്

12/10/2025

ഹെമ്മേ...
കോഴിക്കോട് നഗരത്തിൽ നടത്തിയ അക്രമത്തിനിടെ കൊങ്ങി പ്രവർത്തകൻ കൊങ്ങിയുടെ സഹപ്രവർത്തകനെ തലമണ്ട അടിച്ചു പൊട്ടിച്ചു 🤣..

12/10/2025

മികച്ച സേവനത്തിലൂടെ ജനപ്രീതി ഉറപ്പാക്കി യാത്ര തുടരുകയാണ് സംസ്ഥാന സർക്കാരിന്റെ സ്വന്തം പദ്ധതിയായ കൊച്ചി വാട്ടര്‍ മെട്രോ. ​ജല​ഗതാ​ഗത മേഖലയിൽ കേരളം തീർത്ത മാതൃകയ്ക്ക് രാജ്യത്തുടനീളം വലിയ സ്വീകാര്യതയും ലഭിക്കുന്നുണ്ട്. മെട്രോയുടെ കുതിപ്പിന് കരുത്തേകുന്ന മട്ടാഞ്ചേരി, വില്ലിംഗ്ഡണ്‍ ഐലന്റ് ടെര്‍മിനലുകള്‍ ഉ​ദ്ഘാടനം ചെയ്തു. മട്ടാഞ്ചേരിയിലേക്ക് കൂടി വാട്ടർ മെട്രോ എത്തുന്നത് പശ്ചിമ കൊച്ചിയുടെ മുഖച്ഛായ വലിയ തോതിൽ മാറ്റും. 38 കോടി രൂപയാണ് ആകെ നിർമ്മാണ ചെലവ്.

പൈതൃക സമ്പത്ത് സംരക്ഷണഭാഗമായി വൃക്ഷങ്ങളും പച്ചപ്പും അതേപടി നിലനിര്‍ത്തി പൂര്‍ണമായും വെള്ളത്തിലാണ് രണ്ട് ടെര്‍മിനലുകളുടെയും നിര്‍മ്മിച്ചിരിക്കുന്നത്. പുതുതായി പണിതതടക്കം ആകെ 12 ടെര്‍മിനലുകളോടെ തലയുയര്‍ത്തി നില്‍ക്കുന്ന വാട്ടര്‍മെട്രോ കൊച്ചി നഗരത്തിന്റെ വാണിജ്യ ടൂറിസം വികസനത്തില്‍ നിറസാന്നിധ്യമായി മാറുകയാണ്. കൊച്ചി നഗരത്തിനും പശ്ചിമ കൊച്ചിയിലെ പ്രദേശങ്ങൾക്കും ഇടയിലുള്ള ഗതാഗതം കൂടുതൽ സുഗമമാക്കാൻ ഉപകരിക്കും. നഗരത്തിൻ്റെയും ഇവിടുത്തെ ജനങ്ങളുടെയും ജീവിത നിലവാരം കാര്യമായി ഉയർത്താനും കഴിയും.

ആഗോള നിലവാരമുള്ള ജലഗതാഗത സംവിധാനമാണ് നമ്മൾ ഒരുക്കിയിട്ടുള്ളത്. ഇടക്കൊച്ചിയിലും തോപ്പുംപടിയിലും പുതിയ ടെർമിനലുകൾ നിർമ്മിക്കുന്നതിനുള്ള ടെൻഡർ നടപടികൾ ആരംഭിച്ചിട്ടുണ്ട്. കടമക്കുടിയിലെ ടെർമിനലിൻ്റെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. ഇവ യാഥാർത്ഥ്യമാകുന്നതോടെ എറണാകുളം, തോപ്പുംപടി, മട്ടാഞ്ചേരി, കുമ്പളം, ഇടക്കൊച്ചി എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്ന പുതിയൊരു ജലഗതാഗത സംവിധാനം രൂപം കൊള്ളും. ഇതൊരു വാട്ടർ സർക്യൂട്ടായി മാറും.

2023-ലായിരുന്നു കൊച്ചി വാട്ടർ മെട്രോ ഉദ്ഘാടനം ചെയ്തത്. ഇതിനോടകം, അരക്കോടിയിലേറെ യാത്രക്കാർ വാട്ടർ മെട്രോ ഉപയോഗിച്ചു എന്നാണ് കണക്കാക്കുന്നത്.
വാട്ടർ മെട്രോയുടെ മാതൃകയിൽ സർവീസ് ഒരുക്കുന്നതിനുള്ള പിന്തുണ ആവശ്യപ്പെട്ടു കൊണ്ട് വിവിധ സംസ്ഥാന സർക്കാരുകളും വിദേശ രാജ്യങ്ങളും വരെ കേരളത്തെ നിരന്തരം സമീപിക്കുന്നുണ്ട്. മുംബൈ അടക്കമുള്ള 20 നഗരങ്ങളിൽ വാട്ടർ മെട്രോയുടെ സാധ്യതാ പഠനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്.


12/10/2025

തിരുവനന്തപുരം മെട്രോ❤️
LDF 🔥

Address

Calicut

Website

https://www.youtube.com/@MediaFactos

Alerts

Be the first to know and let us send you an email when Media Factos posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Media Factos:

Share