PressLive News

PressLive News 'Leads to the Latest'
Leading Malayalam News Channel

04/04/2026

തന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനം തടഞ്ഞ സഖാവിനെ ചേർത്തുപിടിക്കുന്ന സന്ദീപ് വാര്യർ..

വെറുപ്പിന് മറുപടിയായി സ്നേഹമെന്ന് യുഡിഎഫ് സോഷ്യൽ മീഡിയ പോരാളികൾ

02/04/2026

🎬✨ നല്ല കണ്ടൻറുകൾക്ക് പിന്തുണ നൽകാം!

ഇൻസ്റ്റഗ്രാമിൽ സൃഷ്ടിപരമായ റീൽസുകളെ അംഗീകരിക്കണം എന്നതാണ് നമ്മുടെ ലക്ഷ്യം.
പ്രേക്ഷകരിൽ നിന്നും ലഭിക്കുന്ന മികച്ച റീൽസുകൾ PressLive News തിരഞ്ഞെടുത്ത് പോസ്റ്റ് ചെയ്യുന്നതാണ്.

ഇന്ന് നമ്മൾ തിരഞ്ഞെടുത്തിരിക്കുന്ന റീൽ ഇതാണ്!
അവരുടെ പേജിൻ്റെ പേര് വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

നല്ല കണ്ടൻറുകൾ ഞങ്ങൾക്ക് അയക്കൂ❤️
Follow • Share • Support 📲

31/03/2026

അമ്പലപ്പുഴയിൽ പര്യടന ജീപ്പിൽ കാല് വയ്ക്കാൻ പ്രത്യേക സംവിധാനമില്ല... ഡ്രൈവറോടും കോൺഗ്രസ് നേതാക്കളോടും ക്ഷുഭിതനായി ജി. സുധാകരൻ

https://presslivetv.com/election-season-the-season-of-pilgrimage-to-the-markaz-for-candidates/തിരഞ്ഞെടുപ്പ് കാലം; സ്ഥാനാ...
30/03/2026

https://presslivetv.com/election-season-the-season-of-pilgrimage-to-the-markaz-for-candidates/

തിരഞ്ഞെടുപ്പ് കാലം; സ്ഥാനാർഥികളുടെ മർകസിലേക്കുള്ള തീർത്ഥാടനകാലം
▪️▪️▪️▪️▪️▪️▪️
ശരീഫ് പാലോളി
Editor | PressLive News
▫️▫️▫️▫️▫️▫️▫️
ഒരു നീലപ്പെട്ടിക്ക് ചുറ്റും കേരളരാഷ്ട്രീയം കറങ്ങി തിരിഞ്ഞ രാത്രി. പാലക്കാട്‌ കെ പി എം ഹോട്ടലിൽ പോലീസും കോൺഗ്രസ്‌ പ്രവർത്തകരും നേർക്കുനേർ നിന്ന ആ പാതിരാത്രിയിൽ കഥാനായകൻ രാഹുൽ മാങ്കൂട്ടത്തിൽ കോഴിക്കോട്ടേക്കുള്ള യാത്രയിലായിരുന്നു. വിവാദത്തെ കുറിച്ച് രാഹുൽ പ്രതികരിച്ചത് കട്ടൻചായയും ഈത്തപ്പഴവും കഴിച്ചു കൊണ്ട് അതിരാവിലെ മർകസിൽ വെച്ചാണ്.
പാലക്കാട്‌ ഉപതിരഞ്ഞെടുപ്പിൽ ഏറെ വിവാദമായ നീലപെട്ടി ഉറക്കമൊഴിച്ച് കേരളം ചർച്ച ചർച്ചചെയ്യുമ്പോൾ യു ഡി എഫ് സ്ഥാനാർഥി വിതരണത്തിന് കൊണ്ട് വന്ന പെട്ടിയിലെ പണവുമായി മുങ്ങിയെന്നായിരുന്നു ആരോപണം. ഇതേ കുറിച്ചാണ് മാധ്യമപ്രവർത്തകർ അതിരാവിലെ രാഹുലിനോട്‌ ചോദ്യമുന്നയിച്ചത്. രാഹുൽ പാലക്കാട്‌ ഇല്ലാത്തതാണല്ലോ വിഷയം ഇത്രയും വഷളാക്കിയത്, രാത്രി തന്നെ അവിടെടെയെത്തി വിവാദം അവസാനിപ്പിക്കാമായിരുന്നില്ലേ. കാന്തപുരം ഉസ്താദിനെ കണ്ട് അനുഗ്രഹം വാങ്ങലാണ് തിരിച്ചു പോകുന്നതിനേക്കാൾ എനിക്ക് പ്രധാനം, നേതാക്കളും ഉസ്താദിനെ കണ്ട് തിരിച്ചാൽ മതിയെന്നാണ് അറിയിച്ചത്. രാവിലെ 6 മണിക്കാണ് ഉസ്താദ് സമയം തന്നത്, ആ സമയം ഉസ്താദിനെ കണ്ടേ പറ്റൂ... രാഹുൽ മാങ്കൂട്ടത്തിലിന്റെ മറുപടിയിലുണ്ട് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുമായുള്ള കൂടിക്കാഴ്ച്ചക്ക് അന്നവർ നൽകിയ പ്രാധാന്യം.
ഒരു സ്ഥാനാർഥിയിലോ, ഒരു പാർട്ടിയിലോ, ഒരു മുന്നണിയിലോ ഒതുങ്ങുന്നതല്ല ഈ കൂടിക്കാഴ്ച്ചയുടെ പ്രാധാന്യം.
കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലധികമായി കേരളത്തിലെ ഓരോ തിരഞ്ഞെടുപ്പ് കാലവും സ്ഥാനാർഥികളുടെ മർകസിലേക്കുള്ള തീർത്ഥാടനകാലം കൂടിയാണ്.
കൊടിയുടെ നിറഭേദങ്ങളില്ലാതെ മുന്നണി വ്യത്യാസമില്ലാതെ ഇത്രയേറെ സ്ഥാനാർഥികളും നേതാക്കളും കൂടിക്കാഴ്ച്ചക്കെത്തുന്ന മറ്റൊരിടം കേരളത്തിലുണ്ടാവില്ല, ഒരു പക്ഷെ രാജ്യത്തും. മത സമുദായിക നേതാക്കളെയും ആചാര്യൻമാരെയും പുരോഹിതൻമാരെയും കാണുന്നത് തിരഞ്ഞെടുപ്പ്കാലത്ത് രാഷ്ട്രീയനേതാക്കളുടേയും സ്ഥാനാർഥികളുടെയും പതിവുരീതികളാണ്.
പാണക്കാട്ടും കണിച്ചുകുളങ്ങരയിലും ചങ്ങനാശ്ശേരിയിലും വിവിധ ക്രിസ്ത്യൻ സഭാ ആസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ്കാലത്ത് സന്ദർശനങ്ങൾ പതിവാണ്. എന്നാൽ എല്ലാ സാമുദായിക രാഷ്ട്രീയ സമവാക്യങ്ങൾക്കുമ പ്പുറത്ത് സ്ഥാനാർഥികൾ കൂട്ടത്തോടെ എത്തുന്ന ഒരേ ഒരിടം മർകസാണ്. വിശ്വാസവും രാഷ്ട്രീയവുമായ നയവ്യതിയാനങ്ങൾ മൂലം 1989 ൽ സമസ്ത കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ പുനഃസംഘടിപ്പിച്ച അന്ന് മുതൽ തുടങ്ങിയതാണ് കേരളത്തിന്റെ പൊതുമണ്ഡലത്തിൽ കാന്തപുരത്തിന്റെ സ്വീകാര്യതയും രാഷ്ട്രീയ സ്വാധീനവും.
നിമിഷപ്രിയ വിഷയത്തിൽ ഉൾപ്പെടെ ഉസ്താദിന്റെ നിലപാടുകൾ അന്തർദേശീയ തലത്തിൽ ചർച്ച ചെയ്യപ്പെട്ടത് അടുത്തിടെയാണ്.
മലബാറിലെ ഒട്ടുമിക്ക സ്ഥാനാർഥികളും മുന്നണിവ്യത്യാസമില്ലാതെ ഇതിനകം കാന്തപുരത്തെ കണ്ടുകഴിഞ്ഞു. ഉറപ്പുകൾ വാങ്ങിയും നൽകിയും ഇടതുവലതു മുന്നണി നേതാക്കളും മർകസിലെത്തി കാന്തപുരത്തെ കണ്ടു കഴിഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ, സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ, പ്രതിപക്ഷനേതാവ് വി ഡി സതീശൻ, മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലികുട്ടി തുടങ്ങിയ നേതാക്കളെല്ലാം കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരെ ഇതിനകം കണ്ടു കഴിഞ്ഞു.
കോൺഗ്രസ് സ്ഥാനാർഥികൾ നേരത്തെ മുതൽ കാന്തപുരത്തെ കാണുന്നുണ്ടെങ്കിലും മുസ്‌ലിം ലീഗ് സ്ഥാനാർഥികൾക്ക് അടുത്ത കാലത്താണ് മർകസ് സന്ദർശനം തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് പ്രധാനപ്പെട്ട ഷെഡ്യൂളായി മാറിയത്. സംഘടനാപരമായി ഒരു നിലപാട് സ്വീകരിച്ചു എന്നതിന്റെ പേരിൽ കാന്തപുരത്തെ അതിരൂക്ഷമായി വിമർശിക്കുകയും പരിഹസിക്കുകയും ചെയ്ത നേതാക്കൾക്ക് പോലും ഒരു പ്രയാസവും ഇല്ലാതെ മർകസിൽ എത്താൻ കഴിയുന്നു എന്നതാണ് കാന്തപുരത്തിന്റെ ക്വാളിറ്റി. ചിലയിടങ്ങൾ ചിലർക്ക് മാത്രം തുറക്കപ്പെടുകയും ചില സമുദായിക നേതാക്കളുടെ അപ്രീതിക്ക് കാരണമായതിന്റെ പേരിൽ വേട്ടയാടപ്പെടുകയും ചെയ്യുന്ന കാലത്താണ് നാളിതുവരെ നല്ലത് പറയാത്തവർക്ക്‌ പോലും മർകസിൽ ഹൃദ്യമായ സ്വീകരണം ലഭിക്കുന്നത്. വരുന്ന സ്ഥാനാർഥികളുടെ മതവും, ജാതിയും, രാഷ്ട്രീയവും നോക്കാതെ ഉസ്താദിന്റെ നിറഞ്ഞ പുഞ്ചിരി എല്ലാവർക്കും സമാസമം.
എങ്ങിനെയാണിയാൾക്ക് കാന്തപുരത്തെ കാണാൻ കഴിയുന്നത് എന്ന് ന്യായമായും സംശയിച്ചു പോകും വിധം അദ്ദേഹത്തെ അധിക്ഷേപിച്ചവർ പോലും ആ കൈ പിടിച്ചു മുത്തം നൽകി സന്തോഷത്തോടെയാണ് മടങ്ങുന്നത്.
മർകസും നോളജ് സിറ്റിയും ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരവും പതിവുപോലെ ഈ തിരഞ്ഞെടുപ്പ് കാലത്തും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നുണ്ടെങ്കിലും നിലയുറപ്പിക്കുന്നത് ഇടത്തോ വലത്തോ എന്ന് ആർക്കുമറിയില്ല. പക്ഷെ കുറ്റമറ്റ സംഘടന സംവിധാനമുള്ള കേരള മുസ്‌ലിം ജമാഅത്ത് അണികൾക്ക് വ്യക്തമായ സന്ദേശം നൽകുന്നതാണ് രീതി. കൃത്യമായ സംഘടന മെഷിനറി വഴി ഓരോരുത്തരിലേക്കും ആ സന്ദേശമെത്തും. ആ സന്ദേശം നിയമസഭ തിരഞ്ഞെടുപ്പിന്റെ ഗതി നിർണയിക്കുന്നതാവും!

30/03/2026

നാമ നിർദേശ പത്രിക സമർപ്പിച്ച് സ്റ്റാലിൻ

26/03/2026

കുഞ്ഞുവാവയെ കാണിക്കാമെന്ന് പറഞ്ഞ് എന്നെ ഇവൻ വിളിച്ചിട്ട് വന്നതാ...;പാലക്കാട് സഹകരണ ആശുപത്രിയിൽ രമേശ് പിഷാരടി എത്തിയപ്പോൾ...

വിദേശത്തിരുന്ന് വോട്ട് ചെയ്യുന്ന ബംഗ്ലാദേശികൾ; ഇന്ത്യൻ പ്രവാസികൾക്ക് ഇനിയും പ്രതീക്ഷ മാത്രം?▪️▪️▪️▪️▪️▪️▪️▪️ഡോ.സി കെ ഷമീ...
19/03/2026

വിദേശത്തിരുന്ന് വോട്ട് ചെയ്യുന്ന ബംഗ്ലാദേശികൾ; ഇന്ത്യൻ പ്രവാസികൾക്ക് ഇനിയും പ്രതീക്ഷ മാത്രം?
▪️▪️▪️▪️▪️▪️▪️▪️
ഡോ.സി കെ ഷമീം
ചീഫ് എഡിറ്റർ
PressLive News
▪️▪️▪️▪️▪️▪️▪️▪️
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾ അവരുടെ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും സാമൂഹിക വികസനത്തിനും വലിയ സംഭാവനയാണ് നൽകുന്നത്. എന്നാൽ, രാഷ്ട്രീയമായി അവരുടെ ശബ്ദം കേൾക്കപ്പെടുന്നുണ്ടോ എന്നത് പല രാജ്യങ്ങളിലും ഇപ്പോഴും ചർച്ചാവിഷയമാണ്. സമീപകാലത്ത് ബംഗ്ലാദേശ് എടുത്ത ഒരു തീരുമാനമാണ്, ഈ വിഷയത്തെ വീണ്ടും ശ്രദ്ധയിൽപ്പെടുത്തുന്നത്.

_ബംഗ്ലാദേശ് പ്രവാസികൾക്ക് വോട്ടവകാശം!_

ബംഗ്ലാദേശ് സർക്കാർ ആദ്യമായി വിദേശത്ത് താമസിക്കുന്ന പൗരന്മാർക്ക് ദേശീയ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള സംവിധാനം ആരംഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ അവതരിപ്പിച്ച “Postal Vote BD” എന്ന സംവിധാനത്തിലൂടെ വിദേശത്ത് കഴിയുന്ന ബംഗ്ലാദേശികൾക്ക് തപാൽ വോട്ടിംഗ് വഴി തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ അവസരം നൽകുന്നു.

ലോകത്ത് ഏകദേശം 12 മുതൽ 15 മില്യൺ വരെ ബംഗ്ലാദേശ് പ്രവാസികൾ ഉണ്ടെന്നാണ് കണക്ക്. ഇവരിൽ ലക്ഷക്കണക്കിന് പേർ ഇതിനകം തന്നെ ഈ സംവിധാനത്തിലൂടെ വോട്ടറായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.

2025-ൽ ആരംഭിച്ച രജിസ്ട്രേഷൻ പ്രക്രിയയിൽ 3 ലക്ഷത്തിലധികം പ്രവാസികൾ വോട്ടറായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.പിന്നീട് വിവിധ രാജ്യങ്ങളിൽ നിന്നായി 50,000-ത്തിലധികം പേർ തുടക്കത്തിൽ തന്നെ രജിസ്റ്റർ ചെയ്തു എന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഈ സംവിധാനം ഉപയോഗിച്ച് 148 രാജ്യങ്ങളിൽ താമസിക്കുന്ന ബംഗ്ലാദേശ് പൗരന്മാർക്ക് തപാൽ വഴി വോട്ട് ചെയ്യാൻ കഴിയുന്ന തരത്തിലാണ് പദ്ധതി രൂപകൽപ്പന ചെയ്തത്.

_ഭരണഘടനയും നിയമപരമായ മാറ്റങ്ങളും!_

ബംഗ്ലാദേശ് ഭരണഘടനയിൽ പ്രവാസികൾക്ക് വോട്ട് ചെയ്യുന്നതിന് നേരിട്ട് വിലക്ക് ഉണ്ടായിരുന്നില്ല. എന്നാൽ 1982-ലെ നിയമത്തിലെ “സ്ഥിരതാമസം” എന്ന വ്യവസ്ഥ കാരണം വിദേശത്തുള്ളവർക്ക് പ്രായോഗികമായി വോട്ട് ചെയ്യാൻ കഴിയാത്ത സ്ഥിതിയായിരുന്നു. പിന്നീട് 2009-ലെ Electoral Rolls Act വഴി ഈ തടസം നീക്കപ്പെട്ടു.

അതേസമയം വർഷങ്ങളോളം വോട്ട് ചെയ്യാനുള്ള സാങ്കേതിക സംവിധാനം ഇല്ലാതിരുന്നതിനാൽ പ്രവാസികൾക്ക് അവകാശം പ്രായോഗികമായി ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ അതാണ് പരിഹരിച്ചിരിക്കുന്നത്.

_ഇന്ത്യയിലെ പ്രവാസികളുടെ സ്ഥിതി!_

ലോകത്ത് ഏറ്റവും വലിയ പ്രവാസി സമൂഹങ്ങളിലൊന്നാണ് ഇന്ത്യക്കുള്ളത്. ഏകദേശം 3 കോടിയിലധികം ഇന്ത്യൻ പ്രവാസികൾ വിവിധ രാജ്യങ്ങളിൽ താമസിക്കുന്നുണ്ടെന്നാണ് കണക്ക്.
ഇന്ത്യൻ ഭരണഘടന പ്രകാരം വിദേശത്ത് താമസിക്കുന്ന പൗരന്മാർക്ക് വോട്ടവകാശം ഉണ്ടെങ്കിലും, അവർക്ക് നേരിട്ട് നാട്ടിലെത്തിയാണ് വോട്ട് ചെയ്യേണ്ടത് എന്ന വ്യവസ്ഥ നിലവിലുണ്ട്. അതായത് വിദേശത്ത് നിന്ന് തപാൽ വോട്ട് അല്ലെങ്കിൽ ഓൺലൈൻ വോട്ട് പോലുള്ള സംവിധാനങ്ങൾ ഇപ്പോഴും നടപ്പിലാക്കിയിട്ടില്ല.

_ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ പ്രവാസികൾ!_

പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽ ലക്ഷക്കണക്കിന് ഇന്ത്യൻ തൊഴിലാളികൾ പ്രവർത്തിക്കുന്നു. ഒമാൻ, യുഎഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് വൻതോതിൽ റിമിറ്റൻസ് നൽകി വരുന്നവരാണ്.
എന്നാൽ അവർക്ക് രാഷ്ട്രീയ പങ്കാളിത്തം പ്രായോഗികമായി പരിമിതമാണ്. നാട്ടിലെത്തി വോട്ട് ചെയ്യുന്നത് പലർക്കും സാമ്പത്തികമായി പ്രയാസകരമാണ്.

_പുതിയ ചർച്ചയ്ക്ക് വഴിതിരിക്കുന്നു!_

ബംഗ്ലാദേശ് പോലുള്ള രാജ്യങ്ങൾ പ്രവാസികൾക്ക് തപാൽ വോട്ടിംഗ് നടപ്പാക്കിത്തുടങ്ങിയ സാഹചര്യത്തിൽ, ഇന്ത്യൻ പ്രവാസികൾക്കും സമാനമായ സംവിധാനം വേണമെന്ന ആവശ്യം വീണ്ടും പ്രവാസികൾക്കിടയിൽ ശക്തമാകുന്നു.
ജനാധിപത്യത്തിൽ ഓരോ പൗരന്റെയും ശബ്ദം പ്രധാനമാണ്. രാജ്യത്തിന്റെ വികസനത്തിൽ സാമ്പത്തികമായി വലിയ പങ്കുവഹിക്കുന്ന പ്രവാസികൾക്ക് രാഷ്ട്രീയ പങ്കാളിത്തം കൂടെ ഉറപ്പാക്കണമെന്നതാണ് ഇപ്പോൾ ഉയരുന്ന പ്രധാന ചർച്ച.
▪️▪️▪️▪️▪️▪️▪️ https://presslivetv.com/bangladeshis-voting-abroad-is-there-still-hope-for-indian-expatriates/ https://chat.whatsapp.com/2OwoLVCwvjdApFw0jhY5U9

19/03/2026

നടൻ Vijayയുടെ ഇഫ്താർ സംഗമം; ഇലക്ഷൻ കമ്മിഷൻ്റെ പ്രത്യേക അനുമതിയോടുകൂടിയും
നിയന്ത്രണത്തോടെയും തമിഴ് നാട്ടിലെ മാമല്ലാപുരത്ത് 1,000 ക്ഷണിതാക്കൾക്ക് മാത്രം പ്രവേശനം!

_Date: 10 March 2026_ “ട്വീറ്റിൽ തുടക്കമിട്ട യുദ്ധം! അവസാനിപ്പിക്കാൻ കഴിയാതെ ‘Undo’ ബട്ടൺ തിരയുന്ന ട്രംപ്!”ഡോ.സി കെ ഷമീം...
10/03/2026

_Date: 10 March 2026_

“ട്വീറ്റിൽ തുടക്കമിട്ട യുദ്ധം! അവസാനിപ്പിക്കാൻ കഴിയാതെ ‘Undo’ ബട്ടൺ തിരയുന്ന ട്രംപ്!”

ഡോ.സി കെ ഷമീം
_ചീഫ് എഡിറ്റർ_
`PressLive News`

യുദ്ധത്തിന്റെ ആദ്യ ദിവസങ്ങളിൽ ജനങ്ങൾ കണ്ട ട്രംപും ഇന്നലെ കാണുന്ന ട്രംപും ഒരാളല്ലെന്ന തോന്നൽ സ്വാഭാവികമാണ്. ആത്മവിശ്വാസത്തോടെ പ്രസംഗിച്ച ആദ്യ ദിനങ്ങൾക്കു ശേഷമുള്ള നേതാവ്, ഇന്ന് ക്ഷീണവും ആശങ്കയും മുഖത്ത് പതിഞ്ഞ നിലയിലാണ്. സ്വന്തം സൈന്യത്തെ വാനോളം പുകഴ്ത്തുന്നുണ്ടെങ്കിലും, വാക്കുകളിൽ ആത്മവിശ്വാസത്തിന്റെ തളർച്ച സ്പഷ്ടമാണ്.

ട്രംപ് ഇസ്രായീലുമായുള്ള ചർച്ചകളിലൂടെ യുദ്ധം അവസാനിപ്പിക്കാമെന്ന സൂചന നൽകിയപ്പോൾ, മറുവശത്ത് ഇറാന്റെ മറുപടി കടുപ്പം നിറഞ്ഞതായിരുന്നു:
“യുദ്ധം തുടങ്ങിയത് നിങ്ങളാണ്; അവസാനിപ്പിക്കുന്നത് ഞങ്ങളും.”

ഇറാൻ ഇനി ചെറിയ കളികളിലോ തന്ത്രങ്ങളിലോ അല്ല ഊന്നൽ നൽകുന്നത് എന്നത്, അന്താരാഷ്ട്ര വാർത്താ മാധ്യമങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ കണ്ടാൽ വ്യക്തമാകും.
ഭീതിയുണ്ടാക്കുന്ന വമ്പൻ മിസൈലുകൾ ഇറാൻ പുറത്തെടുത്തു കഴിഞ്ഞു. യുഎസ് സൈന്യത്തിനോട് തിരിച്ചടിയുടെ ശക്തി വർദ്ധിപ്പികാണാന് ഇറാൻ പദ്ധതിയിടുന്നത്.

ഇങ്ങനെ ചെകുത്താനും കടലിനും ഇടയിൽ, രാഷ്ട്രീയവും വ്യവഹാരപരവുമായ സംഘർഷങ്ങളുടെ കവിളേറിയ നിലയിലാണ് ട്രംപ്. യുദ്ധം നിർത്തിയാൽ സയോണിസ്റ്റ് ലോബിയുടെ സമ്മർദ്ദം; തുടർന്നാൽ ഇറാന്റെ ശക്തമായ പ്രതികരണം! ഈ മനംമാറ്റത്തിനുള്ള പിന്നിലെ കാരണങ്ങൾ വളരെ സങ്കീർണ്ണമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.

അറബ് ലോകത്തെ കണക്കുകൂട്ടൽ പാളി

യുദ്ധത്തിന്റെ തുടക്കത്തിൽ, അമേരിക്കയും ഇസ്രായേലും കരുതിയത്, അറബ് രാജ്യങ്ങൾ ഇറാനെതിരെ ഒരുമിച്ചുനിൽക്കും എന്നായിരുന്നു. എന്നാൽ പ്രതീക്ഷകൾ പിഴച്ചു. ഇറാൻ നേരത്തെ പലതവണ പറഞ്ഞ സന്ദേശം വീണ്ടും ആവർത്തിച്ചു:
“ഞങ്ങളെ ആക്രമിക്കാൻ നിങ്ങളുടെ ഭൂമി ഉപയോഗിക്കാത്തിടത്തോളം, ഞങ്ങൾ നിങ്ങളെ ആക്രമിക്കില്ല.”
ഇതിനാൽ അറബ് രാജ്യങ്ങൾ പിന്തുണക്കാതെ മെല്ലെ മൗനത്തിൽ തുടരുന്നു.

അമേരിക്കൻ താവളങ്ങളുടെ യാഥാർത്ഥ്യം

മധ്യപൂർവ മേഖലയിലെ സൈനിക താവളങ്ങൾ അറബ് രാജ്യങ്ങളുടെ സുരക്ഷയ്ക്കായിരുന്നുവെന്ന് അമേരിക്ക വാദിച്ചു. എന്നാൽ യുദ്ധം ആരംഭിച്ചപ്പോൾ പല പ്രതിരോധ സംവിധാനങ്ങളും ഇസ്രായേലിലേക്ക് മാറ്റിയതായി റിപ്പോർട്ടുകൾ പുറത്ത് വന്നു.

`യുദ്ധത്തിന്റെ സാമ്പത്തിക ഭാരം`

ഒരു ദിവസം ഏകദേശം ഒരു ബില്യൺ ഡോളർ ചെലവാകുന്ന യുദ്ധം ദീർഘകാലം നീണ്ടാൽ അമേരിക്കയ്ക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകും. എന്നാൽ ഏറ്റവും പ്രധാനപ്പെട്ടത്—ഈ യുദ്ധം അമേരിക്കയുടെ സ്വന്തം പോരാട്ടമല്ല; അത് ഇസ്രായേലിന് വേണ്ടി നടത്തപ്പെടുന്ന പോരാട്ടമാണെന്ന ധാരണ അമേരിക്കൻ ജനതയിൽ ശക്തമായി പിടിച്ചുകഴിഞ്ഞു.

`ഇറാനിലെ ഭരണ മാറ്റ പദ്ധതിയുടെ പരാജയം`

നിലവിലെ ഭരണകൂടത്തെ മാറ്റി അനുകൂല ഭരണകൂടം സ്ഥാപിക്കാമെന്ന അമേരിക്കൻ തന്ത്രം പരാജയപ്പെട്ടു. മറിച്ച്, രാജ്യത്തിനുള്ളിലെ ഐക്യം കൂടുതൽ ശക്തമായിട്ടുണ്ട്.

`റഹസ്യ വിവര ശേഖരണത്തിലെ പിഴവ്`

ഇറാന്റെ യുദ്ധസന്നാഹങ്ങളെക്കുറിച്ചുള്ള വിവര ശേഖരണത്തിൽ വലിയ തെറ്റുകൾ സംഭവിച്ചതായി നിരീക്ഷകർ വിലയിരുത്തുന്നു. ഇത് ഇന്റലിജൻസ് ഏജൻസികളുടെ പരാജയമാകാം, അല്ലെങ്കിൽ അമിത ആത്മവിശ്വാസത്തിന്റെ ഫലമായിരിക്കാം.

`ആയുധ നിർമ്മാണത്തിന്റെ വേഗത`

ദീർഘകാല യുദ്ധത്തിൽ ചെലവും വേഗവും നിർണായകമാണ്. കുറഞ്ഞ ചെലവിൽ ആയുധങ്ങൾ നിർമ്മിക്കുന്ന ഇറാന്റെ ശേഷി അമേരിക്കയെ ആശങ്കപ്പെടുത്തുന്ന ഘടകമാണ്.

`മിസൈൽ പ്രതിരോധ സംവിധാനങ്ങളുടെ പരീക്ഷണം`

വർഷങ്ങളായി ശക്തമായ പ്രചാരണവും പരിശീലനവും നേടിയ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ യുദ്ധത്തിൽ കഠിന പരീക്ഷണത്തിന് വിധേയമാണ്. അവയുടെ കാര്യക്ഷമതയെക്കുറിച്ച് ചോദ്യങ്ങൾ ഉയരുകയാണ്.

`ഇനിയെന്ത്?`

ഈ സാഹചര്യത്തിൽ, യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ ചില രാഷ്ട്രീയ ആവശ്യങ്ങൾ മുന്നോട്ട് വെക്കാൻ സാധ്യതയുള്ളതായി നിരീക്ഷകർ വിലയിരുത്തുന്നു:

1.പലസ്തീനിന് പൂർണ രാജ്യ പദവി നൽകുക

2.അറബ് രാജ്യങ്ങളിലെ വിദേശ സൈനിക താവളങ്ങളെ പിൻവലിക്കുക

3.മധ്യപൂർവ മേഖലയിലെ ആയുധവൽക്കരണം കുറയ്ക്കാൻ ശ്രമിക്കുക

ഇവയിൽ ചിലത് അംഗീകരിക്കപ്പെടും, ചിലത് നിരസിക്കപ്പെടും. എന്നാൽ ഒരു കാര്യം ഉറപ്പാണ്—മധ്യപൂർവദേശത്തെ രാഷ്ട്രീയ സവിശേഷതകൾ ഈ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ മാറ്റപ്പെടുകയാണ്.

യുദ്ധം വെറും തോക്കുകളും മിസൈലുകളും തമ്മിലുള്ള പോരാട്ടമല്ല; അത് രാഷ്ട്രീയ, സാമ്പത്തിക, മാനസിക ശക്തികളുടെ ഒരു കൂട്ട സംഘർഷമാണ്. 💥💥💥💥💥💥💥💥*https://chat.whatsapp.com/2OwoLVCwvjdApFw0jhY5U9*
🌟🌟🌟🌟🌟🌟🌟🌟
www.presslivetv.com

Address

Mavoor
Calicut
673661

Alerts

Be the first to know and let us send you an email when PressLive News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to PressLive News:

Share