Badhusha Kadalundi

Badhusha Kadalundi DIRECTOR PRAVASI WELFARE BOARD GOVERNMENT OF KERALA

24/08/2025
പ്രവാസികള്‍ക്കായുളള ‘നോര്‍ക്ക കെയര്‍’ ഇന്‍ഷുറന്‍സ് നവംബര്‍ ഒന്ന് മുതല്‍എല്‍.കെ.എസ്, പ്രവാസി സംഘടനാ പ്രതിനിധി യോഗങ്ങള്‍ ആ...
21/08/2025

പ്രവാസികള്‍ക്കായുളള ‘നോര്‍ക്ക കെയര്‍’ ഇന്‍ഷുറന്‍സ് നവംബര്‍ ഒന്ന് മുതല്‍
എല്‍.കെ.എസ്, പ്രവാസി സംഘടനാ പ്രതിനിധി യോഗങ്ങള്‍
ആഗസ്റ്റ് 22 മുതല്‍ 24 വരെ യു.എ.ഇ യില്‍ (അബൂദാബി, ദുബായ്, ഷാര്‍ജ)
ലോഗോ പ്രകാശനം നാളെ അബുദാബിയില്‍

പ്രവാസികേരളീയര്‍ക്ക് 2025 നവംബര്‍ ഒന്ന് മുതല്‍ സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ഒരുക്കുന്ന ‘നോര്‍ക്ക കെയര്‍’ പദ്ധതിയുടെ ഗ്ലോബല്‍ രജിസ്‌ട്രേഷന്‍ ഡ്രൈവ് 2025 സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 21 വരെ നടക്കും. ഇതിന് മുന്നോടിയായി ഓരോ മേഖലയിലേയും ലോക കേരള സഭ (എല്‍.കെ.എസ്) അംഗങ്ങള്‍ വിവിധ പ്രവാസി സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കുന്ന പ്രീ ലോഞ്ച് യോഗങ്ങള്‍ക്ക് നാളെ യു.എ.ഇ യില്‍ തുടക്കമാകും. അബൂദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലാണ് യോഗങ്ങള്‍ സംഘടിപ്പിക്കുന്നത്. അബുദാബി ബീച്ച് റൊന്‍ടാന ഹോട്ടലില്‍ ആഗസ്റ്റ് 22 വെള്ളിയാഴ്ച വൈകീട്ട് 7.30 നും, ദുബായില്‍ ആഗസ്റ്റ് 24 ഞായറാഴ്ച രാവിലെ 10 മണിക്ക് ഗ്ലെൻഡേൽ സ്കൂളിലും, അന്നേദിവസം വൈകുന്നേരം 6.30 ന് ഷാർജയിലെ ഇന്ത്യൻ അസോസിയേഷൻ ഹാളിലുമാണ് യോഗങ്ങള്‍ ചേരുക. ഏറെകാലമായി പ്രവാസികേരളീയരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു സമഗ്ര ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പരിരക്ഷ എന്നത്. പദ്ധതി നടപ്പിലാക്കുമെന്ന് ഇക്കഴിഞ്ഞ നാലാം ലോകകേരളസഭയിൽ ബഹു. മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രഖ്യാപനമാണ് ഇതോടെ യാഥാര്‍ത്ഥ്യമാകുന്നതെന്ന് നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ‘നോര്‍ക്ക കെയര്‍’ പദ്ധതിയുടെ ഔദ്യോഗിക ലോഗോ പ്രകാശനവും അബൂദാബിയിലെ യോഗത്തോടനുബന്ധിച്ച് നാളെ (ആഗസ്റ്റ് 22 ന്) നടക്കും.

വിദേശ രാജ്യങ്ങളിലെ പ്രവാസി കേരളീയര്‍ക്കായുളള നോര്‍ക്ക പ്രവാസി ഐ.ഡി, സ്റ്റുഡന്റ് ഐ.ഡി കാര്‍ഡുളളവര്‍ക്കും, കേരളത്തിനു പുറത്ത് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ എന്‍.ആര്‍.കെ ഐ.ഡി കാര്‍ഡുളള പ്രവാസി കേരളീയര്‍ക്കും നോര്‍ക്ക കെയര്‍ പ്രയോജനപ്പെടുത്താവുന്നതാണ്. രോഗാടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങളോടെ അഞ്ചു ലക്ഷം രുപയുടെ ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയാണ് നോര്‍ക്ക കെയര്‍ വഴി ലഭ്യമാക്കുന്നത്. ഭര്‍ത്താവ്, ഭാര്യ രണ്ടു കുട്ടികള്‍ എന്നിവരുള്‍പ്പെടുന്ന കുടുംബത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 13,275 രൂപയും, വ്യക്തിഗത ഇൻഷുറന്‍സിന് 7,965 രൂപയും, ഒരു കുട്ടിയെ കൂടി അധികമായി ചേര്‍ക്കുന്നതിന് 4,130 രൂപയുമാണ് പ്രീമിയം തുക. ഇന്ത്യയിലുടനീളം 12,000-ത്തിലധികം ആശുപത്രികളില്‍ ക്യാഷ്‌ലെസ് ചികിത്സ ലഭ്യമാക്കുന്ന നോര്‍ക്ക കെയറില്‍ നിലവിലുളള രോഗങ്ങള്‍ക്കും പരിരക്ഷാ ഉറപ്പാക്കാനാകും എന്നതും പ്രത്യേകതയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സ് ഐ.ഡി കാര്‍ഡ് വിഭാഗത്തിലെ 0471-2770543,528 (പ്രവൃത്തി ദിവസങ്ങളിൽ, ഓഫീസ് സമയത്ത്) നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

ഇന്ത്യൻ സ്വത്വത്തിന്റെ തിളക്കം: ഡോ. എം. അനിരുദ്ധൻ ഒരു ഓർമ്മക്കുറിപ്പ്✍️ ബാദുഷ കടലുണ്ടിചില മനുഷ്യർ അവരുടെ ജീവിതംകൊണ്ട് ഒര...
19/08/2025

ഇന്ത്യൻ സ്വത്വത്തിന്റെ തിളക്കം: ഡോ. എം. അനിരുദ്ധൻ ഒരു ഓർമ്മക്കുറിപ്പ്

✍️ ബാദുഷ കടലുണ്ടി

ചില മനുഷ്യർ അവരുടെ ജീവിതംകൊണ്ട് ഒരു പാഠപുസ്തകമായി മാറുന്നു. ഡോ. എം. അനിരുദ്ധൻ അങ്ങനെയൊരാളായിരുന്നു. അമേരിക്കയുടെ എല്ലാ സാധ്യതകളും മുന്നിലുണ്ടായിട്ടും, ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കേണ്ടതില്ല എന്ന അദ്ദേഹത്തിന്റെ ഉറച്ച നിലപാട് കേൾക്കുമ്പോൾ, ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ അഭിമാനം തോന്നുന്നു.

പ്രവാസലോകത്ത് ഉന്നതങ്ങളിലെത്തിയിട്ടും, തന്റെ വേരുകളെ മുറുകെ പിടിച്ച ആ വലിയ മനുഷ്യൻ, എന്നും നമ്മൾ ഓരോരുത്തർക്കും ഒരു മാതൃകയാണ്.
മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തെ അനുസ്മരിച്ചപ്പോൾ, "അമേരിക്കൻ പൗരത്വം ലഭിക്കാൻ എല്ലാ അവസരങ്ങളും ഉണ്ടായിട്ടും ഇന്ത്യൻ പൗരത്വം വെടിയേണ്ടതില്ലെന്ന ഉറച്ച നിലപാട് സ്വീകരിച്ച വ്യക്തിത്വമായിരുന്നു ഡോ. അനിരുദ്ധൻ" എന്ന് പറഞ്ഞത് ആ ജീവിതത്തെ ഒറ്റവാക്യത്തിൽ അടയാളപ്പെടുത്തുന്നു.

ജീവിതകാലം മുഴുവൻ ഒരു ഇന്ത്യൻ പാസ്പോർട്ടുമായി നടന്ന അദ്ദേഹം, താൻ ഒരു ഇന്ത്യക്കാരനാണെന്ന് അഭിമാനത്തോടെ ലോകത്തോട് വിളിച്ചുപറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കുകളിൽ നിറഞ്ഞ ആ വ്യക്തിപരമായ അടുപ്പവും സൗഹൃദവും, ആ വലിയ സൗഹൃദത്തിന്റെ ആഴം എത്രത്തോളമായിരുന്നെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു.

ഒരു പ്രവാസി സംരംഭകൻ എന്നതിനപ്പുറം, നോർക്ക റൂട്ട്സ് ഡയറക്ടർ ബോർഡ് അംഗം, ലോക കേരള സഭാംഗം, ഫോക്കാനയുടെ പ്രഥമ പ്രസിഡന്റ് എന്നീ നിലകളിലെല്ലാം അദ്ദേഹം നൽകിയ സംഭാവനകൾ ചെറുതല്ല. പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞതുപോലെ, ഓരോ പ്രവാസിയുടെയും കണ്ണീരും സ്വപ്നങ്ങളും സ്വന്തമായി കണ്ട് അതിനുവേണ്ടി നിരന്തരം പ്രയത്നിച്ച വ്യക്തിയായിരുന്നു അദ്ദേഹം.

അമേരിക്കൻ മലയാളികളുടെ സാംസ്കാരികമായ അകൽച്ചയെക്കുറിച്ച് ദീർഘവീക്ഷണത്തോടെ ചിന്തിക്കുകയും, ഭാഷയ്ക്കും സംസ്കാരത്തിനും വേണ്ടി പ്രവർത്തിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ ശ്രമങ്ങൾ മറക്കാനാവാത്തതാണ്.
സഹപ്രവർത്തകനും സുഹൃത്തുമായിരുന്ന ഡോ. എം.എ. യൂസഫലി അദ്ദേഹത്തെ ഓർത്തെടുത്തപ്പോൾ, നാടുമായുള്ള ബന്ധം നിലനിർത്തുന്നതിൽ ഡോ. അനിരുദ്ധൻ എത്രത്തോളം ശ്രദ്ധിച്ചിരുന്നു എന്ന് നമ്മൾ മനസ്സിലാക്കുന്നു.

പ്രവാസലോകത്ത് എത്ര വലിയ നിലയിലെത്തിയാലും, സ്വന്തം നാടിനെയും അതിന്റെ സംസ്കാരത്തെയും മറക്കാതെ ചേർത്തുപിടിക്കുന്ന അനിരുദ്ധനെപ്പോലുള്ള വ്യക്തിത്വങ്ങളാണ് പ്രവാസികളുടെ യഥാർത്ഥ മാതൃകകൾ.

തിരുവനന്തപുരത്ത് നടന്ന അനുസ്മരണ യോഗത്തിൽ പങ്കെടുത്ത കെ.സി. ജോസഫ്, എം.എം. ഹസ്സൻ തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യം, ഡോ. അനിരുദ്ധൻ എന്ന വ്യക്തിക്ക് രാഷ്ട്രീയഭേദമില്ലാതെ സമൂഹത്തിലുണ്ടായിരുന്ന സ്വീകാര്യതയുടെ തെളിവാണ്.

തന്റെ വേരുകളെ അത്രമേൽ സ്നേഹിച്ച, ഇന്ത്യൻ സ്വത്വത്തിൽ അഭിമാനിച്ച ഡോ. എം. അനിരുദ്ധൻ എന്ന ആ വലിയ മനുഷ്യൻ ഓർമ്മകളിൽ എന്നും ഒരു പ്രചോദനമായിരിക്കും. അദ്ദേഹത്തിന്റെ വിയോഗം നമ്മുക്കൊരു വ്യക്തിപരമായ നഷ്ടം കൂടിയാണ്. ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.

❤️‍🔥❤️‍🔥
17/08/2025

❤️‍🔥❤️‍🔥

അഭിനന്ദനം
06/08/2025

അഭിനന്ദനം

എന്‍.ആര്‍.ഐ. (കെ) കമ്മീഷന്‍ ചെയര്‍പേഴ്സണായി ജസ്റ്റിസ് (റിട്ട) സോഫി തോമസ്സ് ചുമലതയേറ്റുപ്രവാസി ഭാരതീയര്‍ (കേരളീയര്‍) കമ്മ...
06/08/2025

എന്‍.ആര്‍.ഐ. (കെ) കമ്മീഷന്‍ ചെയര്‍പേഴ്സണായി ജസ്റ്റിസ് (റിട്ട) സോഫി തോമസ്സ് ചുമലതയേറ്റു

പ്രവാസി ഭാരതീയര്‍ (കേരളീയര്‍) കമ്മീഷന്‍ ചെയര്‍പേഴ്സണായി ജസ്റ്റിസ് (റിട്ട) സോഫി തോമസ്സ് ചുമലതയേറ്റു. തിരുവനന്തപുരം തൈക്കാട് നോര്‍ക്ക സെന്ററിലെ ആറാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കമ്മീഷന്‍ ആസ്ഥാനത്തെത്തി രാവിലെ 10.30 ഓടെയാണ് ചുമലതയേറ്റത്. കമ്മീഷന്‍ അംഗം ഡോ. മാത്യൂസ് കെ ലൂക്കോസ് മന്നിയോടും ഇന്ന് ചുമതലയേറ്റു. പി.എം ജാബിര്‍, എം.എം നയീം, ജോസഫ് ദേവസ്സ്യ പൊന്‍മാങ്കല്‍, എന്‍.ആര്‍.ഐ. (കെ) കമ്മീഷന്‍ സെക്രട്ടറി (ജയറാം കുമാര്‍ ആര്‍) എന്നിവരാണ് കമ്മീഷനിലെ മറ്റംഗങ്ങള്‍. കഴിഞ്ഞ ദിവസമാണ് എന്‍.ആര്‍.ഐ. (കെ) കമ്മീഷനെ പുനസംഘടിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. കമ്മീഷന്റെ ആദ്യ യോഗം ആഗസ്റ്റ് 27 ന് തിരുവനന്തപുരത്ത് ചേരും. 2021 മുതല്‍ 2025 ഫെബ്രുവരി വരെ കേരള ഹൈക്കോടതി ജസ്റ്റിസായിരുന്നു ജസ്റ്റിസ് സോഫി തോമസ്സ്. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ സ്വദേശിയാണ്.

പ്രവാസി ഭാരതീയരായ കേരളീയരുടെയും അവരുടെ കുടുംബത്തിന്റെയും അവകാശങ്ങള്‍ സംരക്ഷിക്കുക, പ്രവാസികേരളീയരുടെ കേരളത്തിലുള്ള നിക്ഷേപങ്ങള്‍ക്ക് സംരക്ഷണം ഉറപ്പാക്കുക, അനധികൃത വിദേശ തൊഴില്‍ റിക്രൂട്ട്മെന്റുകള്‍ക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയവയാണ് കമ്മീഷന്റെ പ്രധാന ചുമതലകള്‍. പ്രവാസികളുടെ പരാതികളിന്മേലും ചില സന്ദര്‍ഭങ്ങളില്‍ സ്വമേധയായും കമ്മീഷന്‍ ഇടപെടുന്നു. പരാതികള്‍ പരിഗണിക്കുവാന്‍ കമ്മീഷന്‍ നിശ്ചിത ഇടവേളകളില്‍ സംസ്ഥാനത്തുടനീളം സിറ്റിംഗുകളും/അദാലത്തുകളും സംഘടിപ്പിച്ചു വരുന്നു.

പ്രവാസലോകത്തെ സ്നേഹക്കൂടായ നവോദയ ദമാം സംഘടിപ്പിച്ച കുടുംബസംഗമം ഹൃദയസ്പർശിയായ ഒരനുഭവമായിരുന്നു.27,000 അംഗങ്ങളുടെയും 4500-...
03/08/2025

പ്രവാസലോകത്തെ സ്നേഹക്കൂടായ നവോദയ ദമാം സംഘടിപ്പിച്ച കുടുംബസംഗമം ഹൃദയസ്പർശിയായ ഒരനുഭവമായിരുന്നു.

27,000 അംഗങ്ങളുടെയും 4500-ൽ പരം കുടുംബങ്ങളുടെയും മനസ്സിൽ സ്നേഹത്തിന്റെ വിളക്കുകൾ തെളിയിച്ചുകൊണ്ട് ഈ പ്രസ്ഥാനം മുന്നേറുകയാണ്.
ജീവകാരുണ്യ പ്രവർത്തനങ്ങളും കലാ-സാംസ്കാരിക കൂട്ടായ്മകളും കൊണ്ട് നവോദയ ദമാം പ്രവാസികളുടെ ജീവിതത്തിൽ ഒരു താങ്ങും തണലുമായി നിലകൊള്ളുന്നു.

മനുഷ്യസ്നേഹത്തിന്റെ ഉത്തമ മാതൃകയായി പ്രവാസികളുടെ മനസ്സിൽ നിറഞ്ഞുനിന്ന സഖാവ് കോടിയേരി ബാലകൃഷ്ണന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പുരസ്കാര ദാന ചടങ്ങ് വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.

നവോദയയുടെ ഈ മഹത്തായ കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുവാൻ കഴിഞ്ഞതിൽ എനിക്ക് ഏറെ അഭിമാനം തോന്നുകയാണു...

എം കെ സാനുമാഷിന് ആദരാഞ്ജലികൾ 🌹🌹
02/08/2025

എം കെ സാനുമാഷിന് ആദരാഞ്ജലികൾ 🌹🌹

അഞ്ചാം ലോക കേരള സഭ; പ്രവാസി മലയാളികള്‍ക്ക് ഓഗസ്റ്റ് 2  മുതല്‍ അപേക്ഷ നല്‍കാംഅഞ്ചാം ലോക കേരള സഭ 2026 ജനുവരി 23, 24 തീയതിക...
02/08/2025

അഞ്ചാം ലോക കേരള സഭ; പ്രവാസി മലയാളികള്‍ക്ക് ഓഗസ്റ്റ് 2 മുതല്‍ അപേക്ഷ നല്‍കാം

അഞ്ചാം ലോക കേരള സഭ 2026 ജനുവരി 23, 24 തീയതികളിൽ കേരള നിയമസഭാ മന്ദിരത്തിലെ ആര്‍ ശങ്കരനാരായണന്‍ തമ്പി ഹാളിൽ നടക്കും. ലോക കേരള സഭയിലേക്കുള്ള അംഗത്വത്തിന് അപേക്ഷ നൽകുന്നതിനുള്ള ഓൺലൈൻ പോർട്ടലിന്റെ ഉദ്ഘാടനം ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവഹിച്ചു. വിദേശത്തും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും, കേന്ദ്ര ഭരണ പ്രദേശങ്ങളിലുമുളളവര്‍ക്കും, പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിയ പ്രവാസി കേരളീയർക്കും ഓഗസ്റ്റ് 2 മുതൽ 31 വരെ അപേക്ഷ നൽകാവുന്നതാണ്. ലോക കേരളസഭയുടേയും നോര്‍ക്ക റൂട്ട്സിന്റെയും ഔദ്യോഗിക വെബ്സൈറ്റുകള്‍ മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത് എന്ന് ലോക കേരള സഭ സെക്രട്ടറിയേറ്റ് അറിയിച്ചു. അപേക്ഷ നൽകുന്നതിന് www.lokakeralasabha.com, www.norkaroots.org എന്നീ വെബ്‌സൈറ്റുകൾ സന്ദർശിക്കുക. നോർക്ക വകുപ്പ് സെക്രട്ടറി ശ്രീ. എസ് ഹരികിഷോർ ഐഎഎസ്, ലോക കേരള സഭ ഡയറക്ടർ ഇൻ ചാർജ് ശ്രീ. റെജിൽ എം.സി ഐഎഎസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ലോക കേരള സഭയില്‍ 182 പ്രവാസി പ്രതിനിധികളാണ് അംഗങ്ങളായുള്ളത്. ഇവരെ കൂടാതെ പ്രത്യേക ക്ഷണിതാക്കളും സഭയിൽ പങ്കെടുക്കുന്നതാണ്. അപേക്ഷകൾ പരിശോധിച്ച് ഓരോ ഭൂപ്രദേശങ്ങൾക്കും അർഹമായ പ്രാതിനിധ്യം ഉറപ്പാക്കിയായിരിക്കും സഭയിലേക്ക് അംഗങ്ങളെ നാമനിർദേശം ചെയ്യുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് ലോക കേരള സഭ സെക്രട്ടേറിയേറ്റിന്റെ 9446423339, 9446303339 (ഓഫീസ് സമയത്ത്, പ്രവൃത്തി ദിനങ്ങളില്‍) നമ്പറിലോ, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സർവീസ്) ബന്ധപ്പെടാം.

01/08/2025

ജാഗ്രത! സൈബർ ലോകത്തെ ചതിക്കുഴികൾ: മലയാളീ യുവാക്കളെ ലക്ഷ്യമിട്ട് തട്ടിപ്പ് സംഘങ്ങൾ!

✍️ബാദുഷ കടലുണ്ടി

നിങ്ങൾക്കൊരു ആകർഷകമായ ജോലി വാഗ്ദാനം ലഭിച്ചിട്ടുണ്ടോ? ഉയർന്ന ശമ്പളം, വിദേശയാത്ര, കുറഞ്ഞ ജോലിഭാരം... അവിശ്വസനീയമായ ഓഫറുകൾ നൽകി മലയാളി യുവാക്കളെ കെണിയിലാക്കുന്ന ഡിജിറ്റൽ തട്ടിപ്പ് സംഘങ്ങൾ വർധിച്ചുവരികയാണ്. സമൂഹമാധ്യമങ്ങളിലൂടെയും വ്യാജ വെബ്സൈറ്റുകളിലൂടെയും ഇവർ നിങ്ങളെ സമീപിക്കാം.

ഇത്തരം തട്ടിപ്പുകൾ തിരിച്ചറിയാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കുക:

* അവിശ്വസനീയമായ വാഗ്ദാനങ്ങൾ: യാഥാർത്ഥ്യവുമായി ബന്ധമില്ലാത്ത ഉയർന്ന ശമ്പളമോ, വേഗത്തിൽ പണമുണ്ടാക്കാനുള്ള വഴികളോ വാഗ്ദാനം ചെയ്താൽ സൂക്ഷിക്കുക.

* ഫിഷിംഗ് വെബ്സൈറ്റുകൾ: യഥാർത്ഥ സ്ഥാപനങ്ങളുടെ പേരിലുള്ള വ്യാജ വെബ്സൈറ്റുകൾ ഉണ്ടാക്കി നിങ്ങളുടെ വ്യക്തി വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും തട്ടിയെടുക്കാൻ ശ്രമിക്കാം.

* ക്രിപ്‌റ്റോകറൻസി നിക്ഷേപങ്ങൾ: പരിചയമില്ലാത്ത ആളുകൾ ക്രിപ്‌റ്റോകറൻസിയിൽ നിക്ഷേപിച്ച് വേഗത്തിൽ പണമുണ്ടാക്കാൻ പ്രേരിപ്പിച്ചാൽ കരുതിയിരിക്കുക.

* തൊഴിൽ തട്ടിപ്പുകൾ: വിസ പ്രോസസ്സിംഗ് ഫീസ്, സെക്യൂരിറ്റി ഡെപ്പോസിറ്റ് തുടങ്ങിയ കാര്യങ്ങൾക്കായി മുൻകൂട്ടി പണം ആവശ്യപ്പെടുന്നത് തട്ടിപ്പിന്റെ പ്രധാന ലക്ഷണമാണ്. ഒരു യഥാർത്ഥ കമ്പനിയും ഇങ്ങനെയുള്ള പണം ആവശ്യപ്പെടാറില്ല.
സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയാകാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക:

* അപരിചിതമായ നമ്പറുകളിൽ നിന്നോ അക്കൗണ്ടുകളിൽ നിന്നോ വരുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യരുത്.

* അത്യാകർഷകമായ ഓഫറുകൾ കാണുമ്പോൾ, അത് നൽകുന്ന സ്ഥാപനത്തിന്റെ ആധികാരികത ഉറപ്പുവരുത്തുക.

* ഒരു കാരണവശാലും നിങ്ങളുടെ വ്യക്തിഗത വിവരങ്ങളോ ബാങ്കിംഗ് വിവരങ്ങളോ അപരിചിതരുമായി പങ്കുവെക്കരുത്.

* വിദേശജോലിക്കായി പണം ആവശ്യപ്പെടുന്ന ഏതൊരു ഓഫറും സംശയത്തോടെ കാണുക.
നിങ്ങൾക്കോ നിങ്ങളുടെ സുഹൃത്തുക്കൾക്കോ ഇത്തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ, ഉടൻതന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ സൈബർ സെല്ലിലോ പരാതി നൽകുക.

ഓർക്കുക, ജാഗ്രതയാണ് ഏറ്റവും വലിയ പ്രതിരോധം! ഈ വിവരങ്ങൾ നിങ്ങളുടെ സുഹൃത്തുക്കളിലേക്കും ബന്ധുക്കളിലേക്കും പങ്കുവെച്ച് അവരെയും ഈ കെണിയിൽ നിന്നും രക്ഷിക്കുക. #ജാഗ്രത #സൈബർക്രൈം #ഡിജിറ്റൽതട്ടിപ്പ്

Address

Kadalundi
Calicut
673302

Telephone

+919895220621

Website

Alerts

Be the first to know and let us send you an email when Badhusha Kadalundi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category