KBC News

KBC News News channel

13/08/2025
പ്രണാമം 🙏🌹
02/08/2025

പ്രണാമം 🙏🌹

അപകടം സംഭവിച്ച ഭർത്താവിനേയും  4 വയസുകാരി മകളെയും ഉപേക്ഷിച്ചു ഭാര്യാ കാമുകനൊപ്പം പോയി , പിന്നീട് സംഭവിച്ചത് കണ്ടോ ? ഒരച്ഛ...
26/07/2025

അപകടം സംഭവിച്ച ഭർത്താവിനേയും 4 വയസുകാരി മകളെയും ഉപേക്ഷിച്ചു ഭാര്യാ കാമുകനൊപ്പം പോയി , പിന്നീട് സംഭവിച്ചത് കണ്ടോ ? ഒരച്ഛന്റെ കുറിപ്പ് വൈറലാകുന്നു 😓

"അന്ന് അപകടം സംഭവിച്ചപ്പോൾ ഇനി അവൾ ആഗ്രഹിച്ച കുടുംബജീവിതം ലഭിക്കില്ല എന്ന് തോന്നിയപ്പോൾ ഭാര്യയുടെ തീരുമാനം എനിക്ക് പകരം മറ്റൊരാളെ കണ്ടെത്തുക എന്നതായിരുന്നു . കാമുകന്റെ കയ്യും പിടിച്ച് അവൾ ഇറങ്ങിപോയപ്പോൾ 4 വയസുകാരി മകൾ "റിതു" എന്റെ തോളിൽ കിടന്ന് ഉറങ്ങുകയാണ് . തിരിച്ചുവിളിക്കാനോ പിടിച്ചുനിർത്താനോ കഴിയാത്ത അവസ്ഥയായിരുന്നു . അപകടത്തിൽ കാലൊടിഞ്ഞു തൂങ്ങി ഇനി നടക്കാൻ സാധിക്കില്ല എന്ന് ഡോക്ടർമാർ വിധിയെഴുതിയ എനിക്ക് വേണ്ടി ജീവിതം കളയാൻ അവൾക്ക് താല്പര്യമില്ലായിരുന്നു , മോളെ ഓർത്ത് പോവരുത് എന്ന് പറഞ്ഞെങ്കിലും "അതിനെ എനിക്കിനി വേണ്ട നിങ്ങളെടുത്തോ" എന്നായിരുന്നു അവളുടെ മറുപടി .

ആദ്യം മകളെയും കൊണ്ട് ജീവനൊടുക്കിയാലോ എന്ന് പലപ്പോഴും ആലോചിച്ചു , പിന്നീട് അത് ശരിയല്ല എന്ന ബോധ്യം എനിക്ക് വന്നു കാരണം എന്റെ കുഞ്ഞ് അവൾ എന്ത് പിഴച്ചു . ദൈവം അവൾക്ക് ഒരു ജന്മം നൽകിയപ്പോൾ അത് എടുക്കാനുള്ള അവകാശം എനിക്കില്ല എന്ന് തോന്നി . അങ്ങനെ ജീവിതം തിരികെ പിടിക്കാൻ തന്നെ തീരുമാനം എടുത്തു . കൂട്ടുകാരുടെ കുറച്ചുപേരുടെ സഹായത്തോടെ ഞാനൊരു ചെറിയ ടി ഷോപ് തുടങ്ങി , ഒരാളെ പണിക്കും നിർത്തി . ചിലവ് കഴിഞ്ഞുപോകാൻ എന്തേലും കിട്ടണം കുഞ്ഞിനെ പഠിപ്പിക്കണം അത്രേ ഉണ്ടായിരുന്നുള്ളു . എന്നാൽ പ്രതീക്ഷിച്ചതിലും വളരെ പെട്ടന്ന് കടയിൽ ആള് കൂടി കച്ചവടം നല്ല രീതിക്ക് മെച്ചപ്പെട്ടു . പിടിച്ചുനിക്കാറായപ്പോൾ ഞാൻ പതുക്കെ എന്റെ കാലത്തിന്റെ ചികിത്സയും തുടങ്ങി അങ്ങനെ മറ്റൊരാളുടെ സഹായമില്ലാതെ നടക്കാൻ എനിക്ക് സാധിച്ചു . കയ്യിൽ കിട്ടിയ കച്ചിതുരുമ്പുകൊണ്ട് ഞാൻ എല്ലാം തിരികെ പിടിച്ചു . വർഷങ്ങൾ കടന്നുപോയി മകൾ പടിച്ചുമിടുക്കിയായി ജോലിക്ക് കയറി .

വർഷങ്ങൾ ഇത്ര ആയിട്ടും 3 , 4 തവണ മാത്രമാണ് അവൾ അമ്മയെക്കുറിച്ചു ചോദിച്ചിട്ടുള്ളു . 'അമ്മ നമ്മളെ ഉപേക്ഷിച്ചു പോയതാണ് എന്ന് മനസിലാക്കിയപ്പോൾ മുതൽ അവൾ പിന്നീട് അമ്മയുടെ കാര്യം എന്നോട് ചോദിച്ചിട്ടില്ല ഇതുവരെ അവൾ അമ്മയെ കാണണം എന്ന് പറഞ്ഞിട്ടുമില്ല . എന്റെ ജീവനായ പൊന്നുമോൾ വിവാഹിതയായിരിക്കുകയാണ് . അവൾക്ക് ചേരുന്ന ഒരു ബന്ധം വളരെ അന്വഷിച്ചു കണ്ടെത്തി നൽകിയിരിക്കുകയാണ് . അന്ന് ഭാര്യാ ഉപേക്ഷിച്ചു പോയപ്പോൾ എന്റെ കുഞ്ഞിനേയും കൊണ്ട് ഞാൻ ജീവനൊടുക്കിയിരുന്നെങ്കിൽ ഈ സന്തോഷനിമിഷങ്ങളെല്ലാം ഞങ്ങൾക്ക് നഷ്ടപ്പെട്ടേനെ , ഇപ്പോൾ ജീവിതത്തിൽ തോറ്റില്ല എന്നൊരു ആത്മവിശ്വാസമുണ്ട് . ഇതായിരുന്നു ആ സേതു പവാർ എന്ന അച്ഛൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് .

കേരള ജനതയുടെ ആവേശമായ കമ്മ്യൂണിസ്റ്റ് രക്തതാരകം സ. വി എസ് അച്യുതാനന്ദൻ വിടവാങ്ങി.
22/07/2025

കേരള ജനതയുടെ ആവേശമായ കമ്മ്യൂണിസ്റ്റ് രക്തതാരകം സ. വി എസ് അച്യുതാനന്ദൻ വിടവാങ്ങി.

വോട്ടർ ഐ‍ഡി കാർഡിനായി ഇനി ഒരു മാസം കാത്തിരിക്കേണ്ട  പുതിയ സംവിധാനത്തിന് തുടക്കം കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻമലപ്പുറം: ...
19/06/2025

വോട്ടർ ഐ‍ഡി കാർഡിനായി ഇനി ഒരു മാസം കാത്തിരിക്കേണ്ട പുതിയ സംവിധാനത്തിന് തുടക്കം കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

മലപ്പുറം: വോട്ടർ ഐഡി കാർഡുകൾ 15 ദിവസത്തിനുള്ളിൽ ലഭിക്കുന്ന പുതിയ സംവിധാനത്തിന് തുടക്കം കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടികയിൽ പുതിയ പേര് ചേർക്കൽ നിലവിലെ വിവരങ്ങളുടെ പുതുക്കൽ തുടങ്ങിയവയ്ക്കുശേഷം പുതിയ വോട്ടർ ഐഡി കാർഡുകൾ ഇനി 15 ദിവസത്തിനുള്ളിൽ വിതരണം ചെയ്യും
നിലവിൽ ഒരു മാസത്തിലധികം എടുക്കും വോട്ടർ ഐഡി കാർഡുകൾ ജനങ്ങൾക്ക് ലഭിക്കാൻ.

ഫാസ്റ്റ് ട്രാക്ക് സംവിധാനത്തിന് പുറമേ വോട്ടർമാർക്ക് ഐഡി കാർഡിന്റെ വിതരണ ഘട്ടങ്ങൾ ട്രാക്ക് ചെയ്യാനും പുതിയ സംവിധാനത്തിലൂടെ സാധിക്കും. ഇതിനുപുറമേ എസ്എംഎസ് വഴിയും ഓരോ ഘട്ടവും വോട്ടർമാരെ അറിയിക്കും. വോട്ടർമാർക്ക് മെച്ചപ്പെട്ട സേവനവും തെരഞ്ഞെടുപ്പ് പ്രക്രിയയിൽ സുതാര്യതയും ഉറപ്പുവരുത്താനാണ് പുതിയ സംവിധാനം തെരഞ്ഞെടുപ്പ് കമ്മീഷൻ തുടങ്ങിയത്.

ചരക്കു കപ്പലപകടം; കേരള തീരത്തെ മത്സ്യങ്ങൾ ഭക്ഷ്യ യോഗ്യം, രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്താനായില്ല; പ്രാഥമിക പഠന റിപ്പ...
14/06/2025

ചരക്കു കപ്പലപകടം; കേരള തീരത്തെ മത്സ്യങ്ങൾ ഭക്ഷ്യ യോഗ്യം, രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്താനായില്ല; പ്രാഥമിക പഠന റിപ്പോർട്ടുമായി സി.ഐ.എഫ്.ടി

കൊച്ചി:* കേരള തീരത്ത് നിന്നു പിടിക്കുന്ന മീനുകളിൽ രാസ വസ്തുക്കൾ കലർന്നിട്ടില്ലെന്നും അവ ഭക്ഷ്യ യോഗ്യമെന്നും സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(സി.ഐ.എഫ്.ടി) ഡയറക്ടർ ജോർജ് നൈനാൻ. പ്രാഥമിക പഠനത്തിലാണ് കണ്ടെത്തൽ. അതേ സമയം കേരള തീരത്ത് അടുപ്പിച്ച് രണ്ടു തവണ അപകടകരമായ വസ്തുക്കളടങ്ങിയ കപ്പലുകൾ മറിഞ്ഞ സാഹചര്യത്തിൽ കടലിലെ രാസമാലിന്യ ആഘാതത്തിൻറെ ദീർഘകാല പഠനത്തിനായി സി.എം.എഫ്.ആർ, സി.ഐ.എഫ്.ടി, കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് തുടങ്ങിയവയുമായി കേരള സർക്കാർ കൈകോർത്തിരിക്കുകയാണ്.

എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള വിവിധ ഹാർബറുകളിൽ നിന്ന് മത്സ്യ ഫെഡ് വഴി ശേഖരിച്ച മത്സ്യത്തിന്റെയും വെള്ളത്തിന്റയും സാമ്പിളുകളാണ് പ്രാഥമിക പഠനത്തിന് വിധേയമാക്കിയത്. പഠനത്തിൽ മത്സ്യം ഭക്ഷ്യ യോഗ്യമാണെന്ന് കണ്ടെത്തി. അതുപോലെ കേരള തീരത്ത് നിന്ന് ശേഖരിച്ച ജലത്തിൻറെ പി.എച്ച് നിലയും സാധാരണമാണ്. മൺസൂൺ ആയതിനാൽ വെള്ളത്തിന് കലക്കം(ടർബിഡിറ്റി ലെവൽ) കൂടുതലായിരുന്നു എന്ന് ഗവേഷകർ പറയുന്നു. ഫ്ലൂറസെൻസ് ടെസ്റ്റും അനുകൂല ഫലമാണ് നൽകിയതെന്നും ജോർജ് പറഞ്ഞു. ഇതൊരു പ്രാഥമിക പഠനം മാത്രമായിരുന്നുവെന്നും ബയോകെമിക്കൽ പാരാമീറ്ററുകളെക്കുറിച്ച് കൂടുതൽ പഠനം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാസ സാന്നിധ്യ ആശങ്കയെ തുടർന്ന് മത്സ്യ വിപണിയിൽ പ്രതിസന്ധികൾ ഉയർന്നു വന്ന സാഹചര്യത്തിൽ പഠന റിപ്പോർട്ട് പുറത്ത് വന്നത് മത്സ്യ വിപണിക്ക് ആശ്വാസമായേക്കും. മത്സ്യത്തിന് പ്രിയം കുറഞ്ഞത് ചിക്കൻ വിൽപ്പനയിൽ 30 ശതമാനം വിൽപ്പന ഉയരാനും ചിക്കൻറെ ദൗർലഭ്യം വിലക്കയറ്റത്തിനു കാരണമാവുകയും ചെയ്തു. വേനൽക്കാലത്ത് കോഴികളുടെ മരണനിരക്ക് കൂടിയതിനാൽ ഉൽപ്പാദനം കുറയുകയും ചിക്കൻറെ മൊത്തവ്യാപാര വില 80 കിലോയിൽ നിന്ന് 125 രൂപയായി ഉയർന്നുവെന്നും ആൾ കേരള പൗൾട്രി ഫെഡറേഷൻ ജനറൽ സെക്രട്ടറി എസ്.കെ നസീർ പറഞ്ഞു.

*അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം ജനവാസ മേഖലയില്‍ തകർന്നുവീണു*                                                            ...
12/06/2025

*അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം ജനവാസ മേഖലയില്‍ തകർന്നുവീണു*

ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണു. മേഘാനിനഗറിന് സമീപം പറന്നുയർന്ന് അൽപ്പസമയത്തിനുള്ളിലാണ് വിമാനം തകർന്നുവീണത്. വിമാനത്താവളത്തിന് സമീപം ജനവാസ മേഖലയിലായിരുന്നു സംഭവം.
ലണ്ടനിലേക്കുള്ള എയർ ഇന്ത്യയുടെ വിമാനത്തിൽ 230 യാത്രക്കാരും 12 ജീവനക്കാരും ഉണ്ടായിരുന്നതായാണ് വിവരം. ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കകമായിരുന്നു അപകടം. വിമാനം മതിലില്‍ ഇടിച്ചതായാണ് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രക്ഷാപ്രവർത്തനത്തിനായി പൊലീസും ഫയര്‍ ഫോഴ്സും സ്ഥലത്തെത്തിച്ചേർന്നിട്ടുണ്ട്. വിമാനത്തിന്റെ ഇന്ധന ടാങ്ക് പൂർണമായും നിറച്ചിരുന്നു. സംഭവത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടുണ്ട്. യാത്രക്കാരുടെ വിവരങ്ങൾ തേടിയതായാണ് വിവരം. അപകടത്തെത്തുടർന്ന് വിമാനത്താവളം അടച്ചു.

*KBC NEWS*

ഷഹബാസ് വധക്കേസ്: പ്രതികളായ ആറ് വിദ്യാര്‍ഥികള്‍ക്ക് ജാമ്യം അനുവദിച്ചുകോഴിക്കോട് താമരശ്ശേരി ഷഹബാസ് വധക്കേസിലെ പ്രതികളായ വി...
11/06/2025

ഷഹബാസ് വധക്കേസ്: പ്രതികളായ ആറ് വിദ്യാര്‍ഥികള്‍ക്ക് ജാമ്യം അനുവദിച്ചു

കോഴിക്കോട് താമരശ്ശേരി ഷഹബാസ് വധക്കേസിലെ പ്രതികളായ വിദ്യാർത്ഥികൾക്ക് ജാമ്യം അനുവദിച്ചു. ആറ് വിദ്യാർത്ഥികൾക്കാണ് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അ
നുവദിച്ചത്.

അമ്പതിനായിരം രൂപയുടെ ബോണ്ട് നൽകണം, അന്വേഷണവുമായി വിദ്യാർത്ഥികൾ സഹകരിക്കുമെന്ന് മാതാപിതാക്കൾ സത്യവാങ്മൂലം നൽകണം, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്, സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്, രാജ്യം വിട്ട് പോകരുത്,

ക്രിമിനൽ സ്വഭാവം ഉള്ള ആളുകളുമായി സമ്പർക്കം ഉണ്ടാകാൻ അനുവദിക്കരുത് എന്നീ ഉപാധികളോടെയാണ് കോടതി വിദ്യാർത്ഥികൾക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.

നിലവില്‍ വിദ്യാർത്ഥികൾ ഒബ്സർവേഷൻ ഹോമിൽ തുടരുന്നത് ബാലനീതി നിയമത്തിനെതിരാണെന്ന് നിരീക്ഷിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. വേദനിപ്പിക്കുന്ന തീരുമാനമെന്ന് ഷഹബാസിന്‍റെ അച്ഛന്‍ അക്ബാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ അഞ്ച് വിദ്യാർഥികൾക്ക് നേരത്തെ പ്ലസ് വൺ പ്രവേശനം ലഭിച്ചിരുന്നു. എസ്എസ്എല്‍സി പരീക്ഷ എഴുതുന്നതിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ട്യൂഷന്‍ സെന്‍ററില്‍ വച്ചുണ്ടായ തര്‍ക്കത്തിന്‍റെ പേരില്‍ സഹപാഠിയെ കൊലപ്പെടുത്തിയെന്ന കേസിൽ കുറ്റാരോപിതരായി ജുവനൈല്‍ ഹോമില്‍ കഴിയുന്ന ആറ് വിദ്യാര്‍ത്ഥികളില്‍ അഞ്ച് പേര്‍ക്ക് ഹൈക്കോടതി ഇടപെടലിലാണ് പ്ലസ് വണ്‍ പ്രവേശനം ലഭിച്ചത്.

താമരശ്ശേരി ജിവിഎച്ച്എസ്എസിൽ മൂന്ന് പേര്‍ക്കും രണ്ട് പേർക്ക് കോഴിക്കോട് നഗരത്തിലെ രണ്ട് സ്കൂളുകളിലുമാണ് പ്രവേശനം നൽകിയത്. ഇവരുടെ പത്താം ക്ലാസ് പരീക്ഷാ ഫലം തടഞ്ഞ വിദ്യാഭ്യാസ വകുപ്പിൻ്റെ തീരുമാനത്തിനെതിരെ ഹൈക്കോടതി വിമർശനം ഉന്നയിക്കുകയും ഇതേത്തുട‍ർന്ന് പ്രതികളുടെ ഫലപ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു.

മാർച്ച് 1 നാണ് സഹപാഠികളുടെ ക്രൂരമായ മർദ്ദനത്തിന് പിന്നാലെ ചികിത്സയിലിരിക്കെ ഷഹബാസ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതികളായ ആറ് പേരും ജുവനൈൽ ഹോമിലാണ് ഇപ്പോഴുള്ളത്. താമരശ്ശേരി എം ജെ ഹയര്‍ സെക്കന്‍ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ഷഹബാസ്. മരിക്കും മുൻപ് ഷഹബാസ് എസ്എസ്എൽസിക്ക് ഒരു വിഷയത്തിൽ മാത്രമാണ് എഴുതിയത്. ഈ വിഷയത്തിൽ ഷഹബാസിന് എ പ്ലസ് ലഭിച്ചിരുന്നു.

പ്രിയപ്പെട്ടവരുടെ ശ്രദ്ധയ്ക്ക്..📢സ്കൂൾ തുറന്നു. നമ്മുടെ കുട്ടികളും ഇനി മുതൽ നിരത്തിലുണ്ടാകും. മാതാപിതാക്കൾ ഗതാഗതനിയമങ്ങള...
11/06/2025

പ്രിയപ്പെട്ടവരുടെ ശ്രദ്ധയ്ക്ക്..📢

സ്കൂൾ തുറന്നു. നമ്മുടെ കുട്ടികളും ഇനി മുതൽ നിരത്തിലുണ്ടാകും. മാതാപിതാക്കൾ ഗതാഗതനിയമങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുക. അതിനൊപ്പം ഡ്രൈവർ സുഹൃത്തുക്കളേ.. നിങ്ങളും ഒന്ന് ശ്രദ്ധിക്കണേ...🙏🏻

വേടന്റെ പാട്ട് പാഠ്യവിഷയത്തിൽ ഉൾപ്പെടുത്തി കണ്ണൂർ, കാലിക്കറ്റ് സർവകലാശാലകൾറാപ്പർ വേടന്റെ പാട്ട് പാഠ്യവിഷയത്തിൽ ഉൾപ്പെടുത...
10/06/2025

വേടന്റെ പാട്ട് പാഠ്യവിഷയത്തിൽ ഉൾപ്പെടുത്തി കണ്ണൂർ, കാലിക്കറ്റ് സർവകലാശാലകൾ

റാപ്പർ വേടന്റെ പാട്ട് പാഠ്യവിഷയത്തിൽ ഉൾപ്പെടുത്തി കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾ. കാലിക്കറ്റ് സർവകലാശാലയിൽ നാല് വർഷ ബിരുദ പ്രോഗ്രാമിൽ മലയാളം നാലാം സെമസ്റ്ററിലാണ് വേടന്റെ പാട്ട് ഉൾപ്പെടുത്തിയത്.കലാപഠനം, സംസ്‌കാര പഠനം എന്നിവയിൽ താരതമ്യത്തിന്റെ സാധ്യതകൾ എന്ന നിലയിലാണ് ഇത് ഉൾപ്പെടുത്തിയത്. കണ്ണൂർ സർവകലാശാല ഇംഗ്ലീഷ് നാലാം സെമസ്റ്ററിൽ ജനപ്രിയ സംസ്‌കാരം എന്ന പാഠഭാഗത്തും വേടന്റെ പാട്ട് ഉൾപ്പെടുത്തി.

അമേരിക്കൻ റാപ് സംഗീതവുമായി മലയാളത്തിന്റെ റാപ് സംഗീതത്തിനുള്ള താരതമ്യമാണ് നടക്കുക. ഭൂമി ഞാൻ വാഴുന്നിടം… എന്ന വേടന്റെ പാട്ടും മൈക്കിൾ ജാക്‌സന്റെ ദി ഡോണ്ട് കെയർ അസ് എന്ന പാട്ടുമായാണ് താരതമ്യ പഠനം. രണ്ട് പാട്ടുകളുടെയും വീഡിയോ ലിങ്കാണ് നൽകിയിട്ടുള്ളത്.

*KBC NEWS*

KBC NEWSഅപമാനിച്ചവർക്ക് വോട്ടില്ല; ആശമാർ നിലമ്പൂരിലേക്ക്; ഈ മാസം 12 മുതൽ പ്രചാരണം തുടങ്ങുംമലപ്പുറം: വേതനവർധനവടക്കമുള്ള ആ...
09/06/2025

KBC NEWS

അപമാനിച്ചവർക്ക് വോട്ടില്ല; ആശമാർ നിലമ്പൂരിലേക്ക്; ഈ മാസം 12 മുതൽ പ്രചാരണം തുടങ്ങും

മലപ്പുറം: വേതനവർധനവടക്കമുള്ള ആവശ്യം ഉന്നയിച്ച് സമരം ചെയ്യുന്ന ആശ വർക്കർമാർ നിലമ്പൂരിലെത്തും. സമരത്തെ അപമാനിച്ചവർക്ക് വോട്ടില്ല എന്ന മുദ്രാവാക്യം ഉയർത്തി പ്രചാരണം നടത്തും. ഈമാസം 12 നാണ് ആശമാർ നിലമ്പൂരിലെത്തുക. വീടുകയറിയായിരിക്കും പ്രചാരണം നടത്തുക. ആശാ വർക്കേഴ്സ് സംസ്ഥാന വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിലാകും പ്രചാരണം നടത്തുക.

ഓണറേറിയം വർധന, പെൻഷൻ ആനുകൂല്യങ്ങൾ ഉൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് ആശമാരുടെ സമരം. ഓണറേറിയം വർദ്ധിപ്പിക്കുന്നതിനെ സംബന്ധിച്ച് പഠിക്കാൻ സർക്കാർ സമിതിയെ നിയോഗിച്ചുണ്ട്.*

മൂന്നുമാസം കൊണ്ട് റിപ്പോർട്ട് സമർപ്പിക്കുന്നതിന് പകരം ഒരുമാസം കൊണ്ട് പഠനം പൂർത്തിയാക്കാൻ ആശമാർ ആവശ്യം ഉന്നയിച്ചെങ്കിലും സർക്കാർ വഴങ്ങിയിരുന്നില്ല. ചർച്ച കഴിഞ്ഞ് ഒരു മാസത്തിനുശേഷമാണ് സമിതിയെ പോലും നിയോഗിച്ചത്.*

*KBC NEWS*

Address

Calicut
673574

Alerts

Be the first to know and let us send you an email when KBC News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KBC News:

Share