31/08/2026
പോലീസുകാരനെ സിറിഞ്ചുകൊണ്ട് കുത്തിയ പ്രതികൾ പിടിയിൽ
മാനാഞ്ചിറ സ്ക്വയറിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ സിറിഞ്ച് ഉപയോഗിച്ച് കുത്തുകയും, ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതികളായ കോഴിക്കോട് പൂളക്കടവ് സ്വദേശി പുതിയോടത്ത് വീട്ടിൽ ബെന്നി ലോയ്ഡ് (48 വയസ്സ്), പരപ്പിൽ സ്വദേശി ദുക്കിർ മൻസിലിൽ രജാദ് ( 38 വയസ്സ്), രാമനാട്ടുകര സ്വദേശി തട്ടായതാഴത്ത് പറമ്പ് വീട്ടിൽ നന്ദകുമാർ (25 വയസ്സ്), ചാലപ്പുറം കോട്ടപ്പറമ്പ് സ്വദേശി കോയിക്കൽ പറമ്പ് വീട്ടിൽ അദ്നുൽ ഷാഹിം (22 വയസ്സ്) എന്നിവരെ ടൗൺ പോലീസും, സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടി .
29.08.2026 തിയ്യതി വൈകുന്നേരം മുതൽ മാനാഞ്ചിറ സ്ക്വയറിൽ മെയിൻ ഗേറ്റിനു സമീപം ടൗൺ പോലീസിനൊപ്പം MSP സേനാംഗങ്ങൾ ആയ വിശാഖ്, ആദർശ് എന്നിവർ ഡ്യൂട്ടി ചെയ്തു വരികയായിരുന്നു. രാത്രി 07.40 ആയതോട് കുടി മാനാഞ്ചിറ സ്ക്വയറിനുള്ളിൽ വെച്ച് പണപ്പിരിവ് നടത്തുന്നുണ്ട് എന്ന് പരാതി പറഞ്ഞത് പ്രകാരം മാനാഞ്ചിറ സ്ക്വയറിനുള്ളിലേക്ക് പോലീസുകാർ പോയി നോക്കുകയും, മാനാഞ്ചിറ സ്ക്വയറിനുള്ളിലെ ശുചിമുറിക്ക് സമീപത്തായുള്ള മരത്തറയിൽ ഇരിക്കുകയായിരുന്ന പ്രതികളോട് അവിടെ നിന്നും പോകാൻ പറയുകയുമായിരുന്നു, എന്നാൽ പ്രതികൾ പോലീസിനെ വെല്ലുവിളിക്കുകയും, പ്രതികരിച്ച പ്രതികളെ മാറ്റാൻ ശ്രമിക്കുന്നതിനിടെ പ്രതികളിലൊരാൾ കയ്യിലിരുന്ന സിറിഞ്ച് ഉപയോഗിച്ച് ആദർശ് എന്ന പോലീസുകാരന്റെ വലതു കൈപ്പത്തിയുടെ മുകൾഭാഗത്ത് കുത്തുകയും രക്ഷപ്പെടുകയുമായിരുന്നു. തുടർന്ന് പോലീസുകാരനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കായി കൊണ്ടുപോയി. സിറ്റി പോലിസ് കമ്മീഷണറുടെ നിർദേശപ്രകാരം സിറ്റി ക്രൈം സ്ക്വാഡും, ടൗൺ പോലീസും ചേർന്ന് കോഴിക്കോട് സിറ്റിയിലെ വിവിധയിടങ്ങളിൽ വെച്ച് പ്രതികളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പ്രതികൾ സ്ഥിരം മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്നും, പിടിച്ചുപറി, മോഷണം തുടങ്ങി നിരവധി കേസുകളിൽ പ്രതികളാണെന്നും പോലീസ് പറഞ്ഞു. പ്രതികളായ ബെന്നി ലോയ്ഡിന് 25 ഓളം കേസുകൾ നിലവിലുണ്ട്. കൂടാതെ രജാദിനും, നന്ദകുമാറിനും, അദ്നുൽ ഷാഹിമിനും നിരവധി കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.