KBC News

KBC News News channel

വോട്ടർ ഐ‍ഡി കാർഡിനായി ഇനി ഒരു മാസം കാത്തിരിക്കേണ്ട  പുതിയ സംവിധാനത്തിന് തുടക്കം കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻമലപ്പുറം: ...
19/06/2025

വോട്ടർ ഐ‍ഡി കാർഡിനായി ഇനി ഒരു മാസം കാത്തിരിക്കേണ്ട പുതിയ സംവിധാനത്തിന് തുടക്കം കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

മലപ്പുറം: വോട്ടർ ഐഡി കാർഡുകൾ 15 ദിവസത്തിനുള്ളിൽ ലഭിക്കുന്ന പുതിയ സംവിധാനത്തിന് തുടക്കം കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടികയിൽ പുതിയ പേര് ചേർക്കൽ നിലവിലെ വിവരങ്ങളുടെ പുതുക്കൽ തുടങ്ങിയവയ്ക്കുശേഷം പുതിയ വോട്ടർ ഐഡി കാർഡുകൾ ഇനി 15 ദിവസത്തിനുള്ളിൽ വിതരണം ചെയ്യും
നിലവിൽ ഒരു മാസത്തിലധികം എടുക്കും വോട്ടർ ഐഡി കാർഡുകൾ ജനങ്ങൾക്ക് ലഭിക്കാൻ.

ഫാസ്റ്റ് ട്രാക്ക് സംവിധാനത്തിന് പുറമേ വോട്ടർമാർക്ക് ഐഡി കാർഡിന്റെ വിതരണ ഘട്ടങ്ങൾ ട്രാക്ക് ചെയ്യാനും പുതിയ സംവിധാനത്തിലൂടെ സാധിക്കും. ഇതിനുപുറമേ എസ്എംഎസ് വഴിയും ഓരോ ഘട്ടവും വോട്ടർമാരെ അറിയിക്കും. വോട്ടർമാർക്ക് മെച്ചപ്പെട്ട സേവനവും തെരഞ്ഞെടുപ്പ് പ്രക്രിയയിൽ സുതാര്യതയും ഉറപ്പുവരുത്താനാണ് പുതിയ സംവിധാനം തെരഞ്ഞെടുപ്പ് കമ്മീഷൻ തുടങ്ങിയത്.

ചരക്കു കപ്പലപകടം; കേരള തീരത്തെ മത്സ്യങ്ങൾ ഭക്ഷ്യ യോഗ്യം, രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്താനായില്ല; പ്രാഥമിക പഠന റിപ്പ...
14/06/2025

ചരക്കു കപ്പലപകടം; കേരള തീരത്തെ മത്സ്യങ്ങൾ ഭക്ഷ്യ യോഗ്യം, രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്താനായില്ല; പ്രാഥമിക പഠന റിപ്പോർട്ടുമായി സി.ഐ.എഫ്.ടി

കൊച്ചി:* കേരള തീരത്ത് നിന്നു പിടിക്കുന്ന മീനുകളിൽ രാസ വസ്തുക്കൾ കലർന്നിട്ടില്ലെന്നും അവ ഭക്ഷ്യ യോഗ്യമെന്നും സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(സി.ഐ.എഫ്.ടി) ഡയറക്ടർ ജോർജ് നൈനാൻ. പ്രാഥമിക പഠനത്തിലാണ് കണ്ടെത്തൽ. അതേ സമയം കേരള തീരത്ത് അടുപ്പിച്ച് രണ്ടു തവണ അപകടകരമായ വസ്തുക്കളടങ്ങിയ കപ്പലുകൾ മറിഞ്ഞ സാഹചര്യത്തിൽ കടലിലെ രാസമാലിന്യ ആഘാതത്തിൻറെ ദീർഘകാല പഠനത്തിനായി സി.എം.എഫ്.ആർ, സി.ഐ.എഫ്.ടി, കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് തുടങ്ങിയവയുമായി കേരള സർക്കാർ കൈകോർത്തിരിക്കുകയാണ്.

എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള വിവിധ ഹാർബറുകളിൽ നിന്ന് മത്സ്യ ഫെഡ് വഴി ശേഖരിച്ച മത്സ്യത്തിന്റെയും വെള്ളത്തിന്റയും സാമ്പിളുകളാണ് പ്രാഥമിക പഠനത്തിന് വിധേയമാക്കിയത്. പഠനത്തിൽ മത്സ്യം ഭക്ഷ്യ യോഗ്യമാണെന്ന് കണ്ടെത്തി. അതുപോലെ കേരള തീരത്ത് നിന്ന് ശേഖരിച്ച ജലത്തിൻറെ പി.എച്ച് നിലയും സാധാരണമാണ്. മൺസൂൺ ആയതിനാൽ വെള്ളത്തിന് കലക്കം(ടർബിഡിറ്റി ലെവൽ) കൂടുതലായിരുന്നു എന്ന് ഗവേഷകർ പറയുന്നു. ഫ്ലൂറസെൻസ് ടെസ്റ്റും അനുകൂല ഫലമാണ് നൽകിയതെന്നും ജോർജ് പറഞ്ഞു. ഇതൊരു പ്രാഥമിക പഠനം മാത്രമായിരുന്നുവെന്നും ബയോകെമിക്കൽ പാരാമീറ്ററുകളെക്കുറിച്ച് കൂടുതൽ പഠനം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാസ സാന്നിധ്യ ആശങ്കയെ തുടർന്ന് മത്സ്യ വിപണിയിൽ പ്രതിസന്ധികൾ ഉയർന്നു വന്ന സാഹചര്യത്തിൽ പഠന റിപ്പോർട്ട് പുറത്ത് വന്നത് മത്സ്യ വിപണിക്ക് ആശ്വാസമായേക്കും. മത്സ്യത്തിന് പ്രിയം കുറഞ്ഞത് ചിക്കൻ വിൽപ്പനയിൽ 30 ശതമാനം വിൽപ്പന ഉയരാനും ചിക്കൻറെ ദൗർലഭ്യം വിലക്കയറ്റത്തിനു കാരണമാവുകയും ചെയ്തു. വേനൽക്കാലത്ത് കോഴികളുടെ മരണനിരക്ക് കൂടിയതിനാൽ ഉൽപ്പാദനം കുറയുകയും ചിക്കൻറെ മൊത്തവ്യാപാര വില 80 കിലോയിൽ നിന്ന് 125 രൂപയായി ഉയർന്നുവെന്നും ആൾ കേരള പൗൾട്രി ഫെഡറേഷൻ ജനറൽ സെക്രട്ടറി എസ്.കെ നസീർ പറഞ്ഞു.

*അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം ജനവാസ മേഖലയില്‍ തകർന്നുവീണു*                                                            ...
12/06/2025

*അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം ജനവാസ മേഖലയില്‍ തകർന്നുവീണു*

ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണു. മേഘാനിനഗറിന് സമീപം പറന്നുയർന്ന് അൽപ്പസമയത്തിനുള്ളിലാണ് വിമാനം തകർന്നുവീണത്. വിമാനത്താവളത്തിന് സമീപം ജനവാസ മേഖലയിലായിരുന്നു സംഭവം.
ലണ്ടനിലേക്കുള്ള എയർ ഇന്ത്യയുടെ വിമാനത്തിൽ 230 യാത്രക്കാരും 12 ജീവനക്കാരും ഉണ്ടായിരുന്നതായാണ് വിവരം. ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കകമായിരുന്നു അപകടം. വിമാനം മതിലില്‍ ഇടിച്ചതായാണ് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രക്ഷാപ്രവർത്തനത്തിനായി പൊലീസും ഫയര്‍ ഫോഴ്സും സ്ഥലത്തെത്തിച്ചേർന്നിട്ടുണ്ട്. വിമാനത്തിന്റെ ഇന്ധന ടാങ്ക് പൂർണമായും നിറച്ചിരുന്നു. സംഭവത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടുണ്ട്. യാത്രക്കാരുടെ വിവരങ്ങൾ തേടിയതായാണ് വിവരം. അപകടത്തെത്തുടർന്ന് വിമാനത്താവളം അടച്ചു.

*KBC NEWS*

ഷഹബാസ് വധക്കേസ്: പ്രതികളായ ആറ് വിദ്യാര്‍ഥികള്‍ക്ക് ജാമ്യം അനുവദിച്ചുകോഴിക്കോട് താമരശ്ശേരി ഷഹബാസ് വധക്കേസിലെ പ്രതികളായ വി...
11/06/2025

ഷഹബാസ് വധക്കേസ്: പ്രതികളായ ആറ് വിദ്യാര്‍ഥികള്‍ക്ക് ജാമ്യം അനുവദിച്ചു

കോഴിക്കോട് താമരശ്ശേരി ഷഹബാസ് വധക്കേസിലെ പ്രതികളായ വിദ്യാർത്ഥികൾക്ക് ജാമ്യം അനുവദിച്ചു. ആറ് വിദ്യാർത്ഥികൾക്കാണ് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അ
നുവദിച്ചത്.

അമ്പതിനായിരം രൂപയുടെ ബോണ്ട് നൽകണം, അന്വേഷണവുമായി വിദ്യാർത്ഥികൾ സഹകരിക്കുമെന്ന് മാതാപിതാക്കൾ സത്യവാങ്മൂലം നൽകണം, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്, സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്, രാജ്യം വിട്ട് പോകരുത്,

ക്രിമിനൽ സ്വഭാവം ഉള്ള ആളുകളുമായി സമ്പർക്കം ഉണ്ടാകാൻ അനുവദിക്കരുത് എന്നീ ഉപാധികളോടെയാണ് കോടതി വിദ്യാർത്ഥികൾക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.

നിലവില്‍ വിദ്യാർത്ഥികൾ ഒബ്സർവേഷൻ ഹോമിൽ തുടരുന്നത് ബാലനീതി നിയമത്തിനെതിരാണെന്ന് നിരീക്ഷിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. വേദനിപ്പിക്കുന്ന തീരുമാനമെന്ന് ഷഹബാസിന്‍റെ അച്ഛന്‍ അക്ബാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ അഞ്ച് വിദ്യാർഥികൾക്ക് നേരത്തെ പ്ലസ് വൺ പ്രവേശനം ലഭിച്ചിരുന്നു. എസ്എസ്എല്‍സി പരീക്ഷ എഴുതുന്നതിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ട്യൂഷന്‍ സെന്‍ററില്‍ വച്ചുണ്ടായ തര്‍ക്കത്തിന്‍റെ പേരില്‍ സഹപാഠിയെ കൊലപ്പെടുത്തിയെന്ന കേസിൽ കുറ്റാരോപിതരായി ജുവനൈല്‍ ഹോമില്‍ കഴിയുന്ന ആറ് വിദ്യാര്‍ത്ഥികളില്‍ അഞ്ച് പേര്‍ക്ക് ഹൈക്കോടതി ഇടപെടലിലാണ് പ്ലസ് വണ്‍ പ്രവേശനം ലഭിച്ചത്.

താമരശ്ശേരി ജിവിഎച്ച്എസ്എസിൽ മൂന്ന് പേര്‍ക്കും രണ്ട് പേർക്ക് കോഴിക്കോട് നഗരത്തിലെ രണ്ട് സ്കൂളുകളിലുമാണ് പ്രവേശനം നൽകിയത്. ഇവരുടെ പത്താം ക്ലാസ് പരീക്ഷാ ഫലം തടഞ്ഞ വിദ്യാഭ്യാസ വകുപ്പിൻ്റെ തീരുമാനത്തിനെതിരെ ഹൈക്കോടതി വിമർശനം ഉന്നയിക്കുകയും ഇതേത്തുട‍ർന്ന് പ്രതികളുടെ ഫലപ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു.

മാർച്ച് 1 നാണ് സഹപാഠികളുടെ ക്രൂരമായ മർദ്ദനത്തിന് പിന്നാലെ ചികിത്സയിലിരിക്കെ ഷഹബാസ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതികളായ ആറ് പേരും ജുവനൈൽ ഹോമിലാണ് ഇപ്പോഴുള്ളത്. താമരശ്ശേരി എം ജെ ഹയര്‍ സെക്കന്‍ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ഷഹബാസ്. മരിക്കും മുൻപ് ഷഹബാസ് എസ്എസ്എൽസിക്ക് ഒരു വിഷയത്തിൽ മാത്രമാണ് എഴുതിയത്. ഈ വിഷയത്തിൽ ഷഹബാസിന് എ പ്ലസ് ലഭിച്ചിരുന്നു.

പ്രിയപ്പെട്ടവരുടെ ശ്രദ്ധയ്ക്ക്..📢സ്കൂൾ തുറന്നു. നമ്മുടെ കുട്ടികളും ഇനി മുതൽ നിരത്തിലുണ്ടാകും. മാതാപിതാക്കൾ ഗതാഗതനിയമങ്ങള...
11/06/2025

പ്രിയപ്പെട്ടവരുടെ ശ്രദ്ധയ്ക്ക്..📢

സ്കൂൾ തുറന്നു. നമ്മുടെ കുട്ടികളും ഇനി മുതൽ നിരത്തിലുണ്ടാകും. മാതാപിതാക്കൾ ഗതാഗതനിയമങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുക. അതിനൊപ്പം ഡ്രൈവർ സുഹൃത്തുക്കളേ.. നിങ്ങളും ഒന്ന് ശ്രദ്ധിക്കണേ...🙏🏻

വേടന്റെ പാട്ട് പാഠ്യവിഷയത്തിൽ ഉൾപ്പെടുത്തി കണ്ണൂർ, കാലിക്കറ്റ് സർവകലാശാലകൾറാപ്പർ വേടന്റെ പാട്ട് പാഠ്യവിഷയത്തിൽ ഉൾപ്പെടുത...
10/06/2025

വേടന്റെ പാട്ട് പാഠ്യവിഷയത്തിൽ ഉൾപ്പെടുത്തി കണ്ണൂർ, കാലിക്കറ്റ് സർവകലാശാലകൾ

റാപ്പർ വേടന്റെ പാട്ട് പാഠ്യവിഷയത്തിൽ ഉൾപ്പെടുത്തി കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾ. കാലിക്കറ്റ് സർവകലാശാലയിൽ നാല് വർഷ ബിരുദ പ്രോഗ്രാമിൽ മലയാളം നാലാം സെമസ്റ്ററിലാണ് വേടന്റെ പാട്ട് ഉൾപ്പെടുത്തിയത്.കലാപഠനം, സംസ്‌കാര പഠനം എന്നിവയിൽ താരതമ്യത്തിന്റെ സാധ്യതകൾ എന്ന നിലയിലാണ് ഇത് ഉൾപ്പെടുത്തിയത്. കണ്ണൂർ സർവകലാശാല ഇംഗ്ലീഷ് നാലാം സെമസ്റ്ററിൽ ജനപ്രിയ സംസ്‌കാരം എന്ന പാഠഭാഗത്തും വേടന്റെ പാട്ട് ഉൾപ്പെടുത്തി.

അമേരിക്കൻ റാപ് സംഗീതവുമായി മലയാളത്തിന്റെ റാപ് സംഗീതത്തിനുള്ള താരതമ്യമാണ് നടക്കുക. ഭൂമി ഞാൻ വാഴുന്നിടം… എന്ന വേടന്റെ പാട്ടും മൈക്കിൾ ജാക്‌സന്റെ ദി ഡോണ്ട് കെയർ അസ് എന്ന പാട്ടുമായാണ് താരതമ്യ പഠനം. രണ്ട് പാട്ടുകളുടെയും വീഡിയോ ലിങ്കാണ് നൽകിയിട്ടുള്ളത്.

*KBC NEWS*

KBC NEWSഅപമാനിച്ചവർക്ക് വോട്ടില്ല; ആശമാർ നിലമ്പൂരിലേക്ക്; ഈ മാസം 12 മുതൽ പ്രചാരണം തുടങ്ങുംമലപ്പുറം: വേതനവർധനവടക്കമുള്ള ആ...
09/06/2025

KBC NEWS

അപമാനിച്ചവർക്ക് വോട്ടില്ല; ആശമാർ നിലമ്പൂരിലേക്ക്; ഈ മാസം 12 മുതൽ പ്രചാരണം തുടങ്ങും

മലപ്പുറം: വേതനവർധനവടക്കമുള്ള ആവശ്യം ഉന്നയിച്ച് സമരം ചെയ്യുന്ന ആശ വർക്കർമാർ നിലമ്പൂരിലെത്തും. സമരത്തെ അപമാനിച്ചവർക്ക് വോട്ടില്ല എന്ന മുദ്രാവാക്യം ഉയർത്തി പ്രചാരണം നടത്തും. ഈമാസം 12 നാണ് ആശമാർ നിലമ്പൂരിലെത്തുക. വീടുകയറിയായിരിക്കും പ്രചാരണം നടത്തുക. ആശാ വർക്കേഴ്സ് സംസ്ഥാന വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിലാകും പ്രചാരണം നടത്തുക.

ഓണറേറിയം വർധന, പെൻഷൻ ആനുകൂല്യങ്ങൾ ഉൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് ആശമാരുടെ സമരം. ഓണറേറിയം വർദ്ധിപ്പിക്കുന്നതിനെ സംബന്ധിച്ച് പഠിക്കാൻ സർക്കാർ സമിതിയെ നിയോഗിച്ചുണ്ട്.*

മൂന്നുമാസം കൊണ്ട് റിപ്പോർട്ട് സമർപ്പിക്കുന്നതിന് പകരം ഒരുമാസം കൊണ്ട് പഠനം പൂർത്തിയാക്കാൻ ആശമാർ ആവശ്യം ഉന്നയിച്ചെങ്കിലും സർക്കാർ വഴങ്ങിയിരുന്നില്ല. ചർച്ച കഴിഞ്ഞ് ഒരു മാസത്തിനുശേഷമാണ് സമിതിയെ പോലും നിയോഗിച്ചത്.*

*KBC NEWS*

കുറ്റ്യാടിയിൽ രാസലഹരി നൽകി ലൈംഗിക പീഡനം പ്രതി അറസ്റ്റില്‍കുറ്റ്യാടി: രാസലഹരി നല്‍കി ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസിലെ ...
08/06/2025

കുറ്റ്യാടിയിൽ രാസലഹരി നൽകി ലൈംഗിക പീഡനം പ്രതി അറസ്റ്റില്‍

കുറ്റ്യാടി: രാസലഹരി നല്‍കി ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസിലെ പ്രതി പൊലീസിന്റെ പിടിയിലായി. കള്ളാട് സ്വദേശി കുനിയില്‍ ചേക്കു എന്ന അജ്‌നാസിനെ ആണ് കുറ്റ്യാടി സി.ഐ കൈലാസ് നാഥിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

കുറ്റ്യാടിയില്‍ ബെക്കാം എന്ന പേരില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തിവന്ന അജ്നാസ്

തനിക്കെതിരെ പോലീസ് നടപടികൾക്ക് ഒരുങ്ങുന്നു എന്ന് മനസിലായതോടെ

അജ്മീരല്‍ ഉള്‍പ്പെടെ ഒളിച്ചുകഴിയുകയായിരുന്നു.

കഴിഞ്ഞ 24നാണ് പ്രതി കേരളത്തില്‍നിന്ന് മുങ്ങിയത്.

ലൊക്കേഷന്‍ പരിശോധിച്ച് അജ്മീരില്‍ പൊലീസ് എത്തിയപ്പോള്‍ പ്രതി അവിടെനിന്നും മുങ്ങി.

തുടര്‍ന്ന് എല്ലാ റെയ്ല്‍വേ സ്റ്റേഷനുകളിലേക്കും പൊലീസ് വിവരം നല്‍കി. ഇന്നലെ രാത്രി മംഗലാപുരത്ത് ഇറങ്ങിയ പ്രതിയെ പൊലീസ് ഉടന്‍ പിടികൂടുകയായിരുന്നു.

തന്നെ എംഡിഎംഎ നല്‍കി ലൈംഗികമായി ഉപയോഗിച്ചുവെന്നു ചൂണ്ടിക്കാട്ടി ഒരു 18കാരന്‍ പരാതി നല്‍കിയതോടെയാണ് കേസിന്റെ തുടക്കം. പ്രായപൂര്‍ത്തിയാവുന്നതിന് മുന്‍പുള്ള കുറ്റകൃത്യം കണക്കിലെടുത്ത് പോക്‌സൊ വകുപ്പാണ് ഈ കേസില്‍ ചുമത്തിയിരുന്നത്. ആദ്യപരാതിക്കു ശേഷം മറ്റൊരാള്‍കൂടി അജ്നാസിനെതിരെ പരാതി നല്‍കിയിരുന്നു. ആ പരാതിയിലും പോക്‌സോ വകുപ്പാണ് ചുമത്തിയത്.



കുറ്റ്യാടിയില്‍ ഏറെ ചര്‍ച്ചയായ കേസിലെ നിര്‍ണായക നീക്കമാണ് അജിനാസിന്റെ അറസ്‌റ്റോടെ സംഭവിച്ചത്.

അജ്നാസിനെ വൈദ്യ പരിശോധനയ്ക്ക്

കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ

പ്രതിക്കെതിരെ

മുദ്രാവാക്യം വിളിച്ച്

പ്രതിഷേധവുമായി ബി.ജെ.പി പ്രവർത്തകർ എത്തി.

പ്രതിയെ ഇന്ന് കോടതിയിൽ

ഹാജറാക്കും.

അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത് കേസിൽ മറ്റാരെങ്കിലും ഉൾപെട്ടിട്ടുണ്ടോ എന്നതടക്കമുള്ള കൂടുതൽ കാര്യങ്ങളെ പറ്റി

ശക്തമായ അന്യേഷണം നടത്തുമെന്ന്

അന്യേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

നിലമ്പൂരില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചതില്‍ നരഹത്യയ്ക്ക് കേസ്; ഒരാളെ അറസ്റ്റു ചെയ്തു.നിലമ്പൂ...
08/06/2025

നിലമ്പൂരില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചതില്‍ നരഹത്യയ്ക്ക് കേസ്; ഒരാളെ അറസ്റ്റു ചെയ്തു.

നിലമ്പൂര്‍ വഴിക്കടവില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചതില്‍ നരഹത്യക്ക് കേസെടുത്തു. കെണി വെച്ച ആളെ പോലീസ് അറസ്റ്റു ചെയ്തു. കെണി വെച്ച വിനീഷിനെയാണ് അറസ്റ്റു ചെയ്തത്.
അപകടത്തില്‍ പരിക്കേറ്റ മറ്റു രണ്ടു വിദ്യാര്‍ഥികള്‍ ചികിത്സയിലാണ്.

ഭൂമി പാട്ടത്തിനെടുത്ത് കൃഷി നടത്തുന്ന ബിനീഷിനെയും സഹായിയെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അനധികൃത വൈദ്യുതി ഉപയോഗിച്ചതിന് ഇവര്‍ക്ക് പങ്കുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്.

പത്താം ക്ലാസ് വിദ്യാര്‍ഥി അനന്തുവാണ് ഷോക്കേറ്റ് മരിച്ചത്. ഒരു കുടുംബത്തിലെ മീന്‍ പിടിക്കാന്‍ പോയ നാല് പേര്‍ക്കാണ് ഷോക്കേറ്റത്. യദു കൃഷ്ണ, ഷാനു വിജയ് എന്നിവരാണ് ഷോക്കേറ്റ് ചികിത്സയിലുള്ളത്.

.◾ദേശീയ പാത നിർമാണം:കൂരിയാട് ദേശീയപാത തകർച്ചയ്ക്ക് കാരണം വയനാട് ഉരുൾപൊട്ടലെന്ന്; ആഴ്ചകളോളം വെള്ളക്കെട്ട് ഉണ്ടായി; ഇത് മണ...
07/06/2025

.

◾ദേശീയ പാത നിർമാണം:

കൂരിയാട് ദേശീയപാത തകർച്ചയ്ക്ക് കാരണം വയനാട് ഉരുൾപൊട്ടലെന്ന്; ആഴ്ചകളോളം വെള്ളക്കെട്ട് ഉണ്ടായി; ഇത് മണ്ണിന്റെ പാളികളെ ദുര്‍ബലമാക്കി; ദേശീയപാത അതോറിറ്റിയുടെ ഹൈക്കോടതിയിലെ വാദം ഇങ്ങനെ

മലപ്പുറം :വയനാട്ടിലെ ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടൽ മലപ്പുറം കൂരിയാട് ദേശീയപാത 66-ന്റെ തകർച്ചയ്ക്ക് കാരണമായെന്ന് ദേശീയപാത അതോറിറ്റി (എൻ.എച്ച്.എ.ഐ.) ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ.

ഉരുൾപൊട്ടലിനെത്തുടർന്ന് ഭൂമിയിലുണ്ടായ സമ്മർദ്ദവും തുടർന്നുള്ള വെള്ളക്കെട്ടുമാണ് റോഡ് തകർച്ചയിലേക്ക് നയിച്ചതെന്നാണ് എൻ.എച്ച്.എ.ഐ.യുടെ വാദം.*

*കൂരിയാട് ദേശീയപാത 66 നിർമ്മിച്ചിരിക്കുന്നത് നെൽവയൽ നികത്തിയാണ്. ഇതിനു സമീപത്തുകൂടിയാണ് ചാലിയാറിന്റെ പോഷകനദിയായ പാണമ്പുഴ കടന്നുപോകുന്നത്. 2024 ജൂലൈ 30-ന് വയനാട്ടിൽ ഉരുൾപൊട്ടലുണ്ടാകുന്നതിന് മുൻപുതന്നെ, 2024 ഫെബ്രുവരിയിൽ ദേശീയപാതയുടെ വലതുപാർശ്വഭിത്തിയുടെ നിർമ്മാണം ആരംഭിച്ചിരുന്നു. 2024 മാർച്ചിൽ ഇടതു പാർശ്വഭിത്തിയുടെ നിർമ്മാണവും തുടങ്ങി.*

*വയനാട് ഉരുൾപൊട്ടലിനുശേഷം ആഴ്ചകളോളം കൂരിയാട് പ്രദേശത്ത് അതിരൂക്ഷമായ വെള്ളക്കെട്ടുണ്ടായിരുന്നു. "തുടർച്ചയായി പെയ്ത മഴയുടെയും വെള്ളം കെട്ടിക്കിടക്കുന്നതിന്റെയും ഫലമായി, ഇടതുവശത്തുള്ള സർവീസ് റോഡിന്റെ മുകൾഭാഗത്ത് ഒരു ആഴ്ചയോളം 0.30 മീറ്ററിലധികം ഉയരത്തിൽ വെള്ളക്കെട്ടായിരുന്നു, ഈ വെള്ളക്കെട്ട് മണ്ണിന്റെ പാളികളെ ദുർബലമാക്കിയതാണ് റോഡ് തകർച്ചയ്ക്ക് കാരണമായത്".*

*വയനാട്ടിലെ ഉരുൾപൊട്ടൽ സമീപകാലത്തെ ഏറ്റവും വിനാശകരമായ പ്രകൃതിദുരന്തങ്ങളിലൊന്നായിരുന്നു. ഇത് വയനാട്ടിലും താഴ്ന്ന പ്രദേശങ്ങളിലും മനുഷ്യർക്കും സ്വത്തിനും കനത്ത നാശനഷ്ടമുണ്ടാക്കിയതായും റിപ്പോർട്ടിൽ.

*KBC NEWS* സെക്സ് റാക്കറ്റ്:മലാപ്പറമ്പ് സെക്സ് റാക്കറ്റ്; 'ഫ്ലാറ്റിന് വാടക 1.15 ലക്ഷം, ഇടപാടുകാരിൽ നിന്നു വാങ്ങുന്നത് 35...
07/06/2025

*KBC NEWS*

സെക്സ് റാക്കറ്റ്:

മലാപ്പറമ്പ് സെക്സ് റാക്കറ്റ്; 'ഫ്ലാറ്റിന് വാടക 1.15 ലക്ഷം, ഇടപാടുകാരിൽ നിന്നു വാങ്ങുന്നത് 3500 രൂപ: ബിന്ദുവിന് മറ്റു ജില്ലകളിലും അനാശാസ്യ കേന്ദ്രങ്ങൾ?

കോഴിക്കോട്: ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് അനാശാസ്യം നടത്തിയ സംഘം സ്ത്രീകളെ എത്തിച്ചത് തിരുവനന്തപുരം, ചെന്നൈ, ബെംഗളൂരു, കോയമ്പത്തൂർ എന്നിവിടങ്ങളിൽനിന്ന്. ഡോക്ടർ വാടകയ്ക്ക് നൽകിയ ഫ്ലാറ്റിന് പ്രതിമാസം 1.15 ലക്ഷം രൂപയാണ് സംഘം വാടക നൽകിയിരുന്നത്. രണ്ടു വർഷം മുൻപാണ് ഫ്ലാറ്റ് വാടകയ്ക്ക് എടുത്തതെങ്കിലും 50 ദിവസം മുൻപാണ് സ്ത്രീകളെ എത്തിച്ചു തുടങ്ങിയത്. നടത്തിപ്പുകാരെയും ഫ്ലാറ്റിൽ ആവശ്യക്കാരായി എത്തിയവരെയും സ്ത്രീകളെയും നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ ഉച്ചയ്ക്ക് മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ ഫ്ലാറ്റിൽ പൊലീസ് സംഘം മിന്നൽ പരിശോധന നടത്തിയാണ് ഇവരെ പിടികൂടിയത്.
നടത്തിപ്പുകാരിയായ വയനാട് ഇരുളം സ്വദേശി ബിന്ദു നേരത്തെയും അനാശാസ്യ കേന്ദ്രം നടത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഘത്തിലുണ്ടായിരുന്ന ഇടുക്കി കട്ടപ്പന സ്വദേശി അഭിരാമി, പുറ്റേക്കാട് കരുവൻതിരുത്തി ഉപേഷ് എന്നിവരെയും പിടികൂടി. ഒരു മാസമായി പൊലീസ് നിരീക്ഷണത്തിലായിരുന്നു ഫ്ലാറ്റ്. പരിസരത്തുള്ളവരുടെ പരാതിയെ തുടർന്ന് പൊലീസ് പരിശോധന നടത്തുകയായിരുന്നു. സംഘത്തിലെ പെൺകുട്ടികൾക്കായി 3500 രൂപയാണ് ഒരു ഇടപാടുകാരനിൽ നിന്ന് വാങ്ങുന്നതെങ്കിലും 1000 രൂപയാണ് പെൺകുട്ടികൾക്ക് നൽകിയിരുന്നത്.

ശരാശരി 25 ഇടപാടുകാർ ഒരു ദിവസം ഫ്ലാറ്റിൽ എത്തിയിരുന്നു. മറ്റു ജില്ലകളിൽ ഇവർക്ക് കേന്ദ്രങ്ങളുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നു.
റിസപ്ഷനിലെത്തിയ പൊലീസ് കൗണ്ടറിൽ ഇരുന്ന 3 പേരെ ചോദ്യം ചെയ്തെങ്കിലും വ്യക്തമായ വിവരം ലഭിച്ചില്ല. പിന്നീട് എസ്ഐ എൻ.ലീലയുടെ നേതൃത്വത്തിൽ പൊലീസ് സംഘം ഫ്ലാറ്റിൽ കയറി മുറി തുറക്കുകയായിരുന്നു. ഇതിനിടെ ഒരാൾ ഓടിപ്പോയി. മുറിയിൽ നിന്നു 16,200 രൂപ പൊലീസ് കണ്ടെടുത്തു. 2 വർഷം മുൻപാണ് സംഘം ഫ്ലാറ്റ് വാടകയ്ക്ക് എടുത്തതെന്നും ക‍ൃത്യമായി വാടക നൽകിയിരുന്നതായും ഫ്ലാറ്റ് ഉടമ പറഞ്ഞു.

KBC NEWS📕 സ്കൂട്ടർ ഷോറൂമിൽ വൻ തീപ്പിടുത്തം. തിരുവനന്തപുരത്ത് സ്‌കൂട്ടര്‍ ഷോറൂമില്‍ വന്‍ തീപ്പിടുത്തം; കോടികളുടെ നഷ്ടംതിര...
07/06/2025

KBC NEWS

📕 സ്കൂട്ടർ
ഷോറൂമിൽ വൻ തീപ്പിടുത്തം.

തിരുവനന്തപുരത്ത് സ്‌കൂട്ടര്‍ ഷോറൂമില്‍ വന്‍ തീപ്പിടുത്തം; കോടികളുടെ നഷ്ടം

തിരുവനന്തപുരത്ത് പിഎംജിയിലെ സ്‌കൂട്ടര്‍ ഷോറൂമില്‍ വന്‍ തീപ്പിടുത്തം. ശനിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് തീപിടിച്ചത്.
ഷോര്‍ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്‌നിരക്ഷാ സേനയുടെ പത്ത് സംഘങ്ങള്‍ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത് രാവിലെ മൂന്നരയോടെ പരിസരവാസിയാണ് തീപ്പിടുത്തം ആദ്യം അറിയുന്നത്. . പത്തില്‍ താഴെ വാഹനങ്ങള്‍ കത്തി നശിച്ചു.
സ്‌പെയര്‍ പാര്‍ട്‌സ് പൂര്‍ണമായി നശിച്ചു. ഒന്നേമുക്കാല്‍ കോടിയുടെ നഷ്ടം ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും ഉടമ പറഞ്ഞു.

Address

Calicut
673574

Alerts

Be the first to know and let us send you an email when KBC News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KBC News:

Share