GOODDAY

GOODDAY GooDDay is a Family Magazine founded in 2009.

കൊടുംചൂടില്‍ ഉരുകി കേരളം; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു. 12 ജില്ലകളില്...
13/04/2026

കൊടുംചൂടില്‍ ഉരുകി കേരളം; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു. 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കിയും വയനാടും ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ഇന്ന് മുതല്‍ ഏപ്രില്‍ 15 വരെ, പാലക്കാട് 40 ഡിഗ്രി സെല്‍സ്യസ് വരെയും കൊല്ലത്ത് 39 വരെയും ചൂട് ഉയരാം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 37 ഡിഗ്രി സെല്‍സ്യസ് വരെയും തിരുവനന്തപുരം, മലപ്പുറം എന്നിവിടങ്ങളില്‍ 36 ഡിഗ്രി സെല്‍സ്യസ് വരെയും താപനില ഉയരാനിടയുണ്ട്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ (മലയോര മേഖലകളിലൊഴികെ) ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. പകല്‍ കഴിയുന്നതും നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും നിര്‍ജലീകരണവും സൂര്യാതപവും ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്.

% തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു. 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കിയും വയ...

ശബരിമല സ്വര്‍ണ്ണക്കൊള്ള: കെ പി ശങ്കരദാസിനും സ്വാഭാവിക ജാമ്യം; എല്ലാ പ്രതികളും പുറത്ത്തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്...
13/04/2026

ശബരിമല സ്വര്‍ണ്ണക്കൊള്ള: കെ പി ശങ്കരദാസിനും സ്വാഭാവിക ജാമ്യം; എല്ലാ പ്രതികളും പുറത്ത്

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ പി ശങ്കരദാസിന് ജാമ്യം ലഭിച്ചു. രണ്ടു കേസുകളിലും സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. ഇതോടെ ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത പ്രതികള്‍ക്കെല്ലാം ജാമ്യം ലഭിച്ചിരിക്കുകയാണ്. കേസില്‍ എസ്‌ഐടി ഇതുവരെ കുറ്റപത്രം സമര്‍പ്പിക്കാത്തതാണ് പ്രതികള്‍ക്ക് എല്ലാവര്‍ക്കും സ്വാഭാവിക ജാമ്യം ലഭിക്കാന്‍ കാരണമായത്. ജനുവരി 14ന് എസ്ഐടി അറസ്റ്റ് രേഖപ്പെടുത്തിയ ശങ്കരദാസ് ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പലതവണ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശില്‍പ കേസിലും പ്രതിയാണ് ശങ്കരദാസ്. ശബരിമല സ്വര്‍ണ കേസില്‍ 13 പ്രതികളില്‍ 12 പേരെയാണ് എസ്‌ഐടി അറസ്റ്റ് ചെയ്തത്. അതില്‍ ഒമ്പത് പേര്‍ക്ക് സ്വഭാവിക ജാമ്യവും രണ്ട് പേര്‍ക്ക് റിമാന്‍ഡ് കാലയളവില്‍ തന്നെ ജാമ്യവും ലഭിച്ചു. റിമാന്‍ഡ് 90 ദിവസം പൂര്‍ത്തിയായി സാഹചര്യത്തിലാണ് സ്വാഭാവിക ജാമ്യം അനുവദിക്കപ്പെട്ടത്.

% തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ പി ശങ്കരദാസിന് ജാമ...

‘താപനില 55 ഡിഗ്രി വരെ ഉയരും’; വ്യാജ പ്രചാരണങ്ങളില്‍ വീഴരുതെന്ന മുന്നറിയിപ്പുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിതിരുവനന്...
13/04/2026

‘താപനില 55 ഡിഗ്രി വരെ ഉയരും’; വ്യാജ പ്രചാരണങ്ങളില്‍ വീഴരുതെന്ന മുന്നറിയിപ്പുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: ചൂടുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങളില്‍ വീഴരുതെന്ന മുന്നറിയിപ്പുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഔദ്യോഗിക മുന്നറിയിപ്പ് എന്നുള്ള തരത്തിലാണ് പ്രചാരണങ്ങള്‍ നടക്കുന്നത്. ഇത്തരം വ്യാജ പ്രചാരണങ്ങളും ദുരന്ത നിവാരണ നിയമം 2005, Section 54 അനുസരിച്ച് ശിക്ഷാര്‍ഹമാണെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. ഏപ്രില്‍ 29 മുതല്‍ മെയ് 12 വരെ താപനില 45 ഡിഗ്രി മുതല്‍ 55 ഡിഗ്രി വരെ ഉയരും എന്നും തുറസായ സ്ഥലങ്ങളില്‍ നില്‍ക്കരുതെന്നും ചൂട് മൂലം മൊബൈല്‍ ഫോണുകള്‍ പൊട്ടിത്തെറിക്കാമെന്നുമാണ് വ്യാജമായി പ്രചരിപ്പിക്കുന്നത്. കാറുകളില്‍ ഇന്ധന ടാങ്കുകള്‍ മുഴുവനായി നിറയ്ക്കരുത് തുടങ്ങിയ നിര്‍ദേശങ്ങള്‍ അടങ്ങിയ വാട്‌സ്ആപ്പ് പ്രചാരണമാണ് നടക്കുന്നത്. സിവില്‍ ഡിഫന്‍സ് വകുപ്പ് എന്ന പേരിലാണ് സന്ദേശം പ്രചരിക്കുന്നത്. കേരളത്തില്‍ സിവില്‍ ഡിഫന്‍സ് എന്ന വകുപ്പ് ഇല്ലെന്നും മുന്നറിയിപ്പില്‍ പറയുന്നു. കേരളത്തിലെ സിവില്‍ ഡിഫന്‍സ് അഗ്‌നിരക്ഷാസേനയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സേനയാണ്. ഔദ്യോഗിക അറിയിപ്പുകള്‍ക്കും മുന്നറിയിപ്പുകള്‍ക്കും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ (KSDMA ) ഔദ്യോഗിക പേജുകള്‍, വെബ്‌സൈറ്റ് എന്നിവ സന്ദര്‍ശിക്കുക. കേരളത്തില്‍ താപനില 54 ഡിഗ്രി ആകുമെന്ന പ്രവചനം കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയിട്ടില്ലെന്നും കുറിപ്പില്‍ പറയുന്നു.

% തിരുവനന്തപുരം: ചൂടുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങളില്‍ വീഴരുതെന്ന മുന്നറിയിപ്പുമായി സംസ്ഥാന ദുരന്ത നിവാ...

താമരത്തണ്ടിലൂടെ ശ്വാസമെടുത്ത് വെള്ളത്തിനടിയിൽ ഒളിച്ചിരുന്നത് അഞ്ചുമണിക്കൂർ; ഒടുവില്‍ മോഷ്ടാവ് പിടിയില്‍AI Generated Imag...
12/04/2026

താമരത്തണ്ടിലൂടെ ശ്വാസമെടുത്ത് വെള്ളത്തിനടിയിൽ ഒളിച്ചിരുന്നത് അഞ്ചുമണിക്കൂർ; ഒടുവില്‍ മോഷ്ടാവ് പിടിയില്‍

AI Generated Image കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇന്ത്യൻ റെയിൽവേയിൽ നടന്ന അഞ്ഞൂറിലധികം മോഷണക്കേസുകളിലെ പ്രതി പിടിയില്‍. റെയില്‍വേയുടെ പിടികിട്ടാപ്പുള്ളികളില്‍ പ്രധ‌ാനിയായ ഉത്തർപ്രദേശിലെ ബിജ്‌നോർ സ്വദേശി ഹര്‍വീന്ദര്‍ സിംഗ് എന്ന കുറ്റവാളിയെയാണ് അതി സാഹസികമായി പിടികൂടിയത്. അഞ്ചു മണിക്കൂറോളം താമരത്തണ്ടിലൂടെ ശ്വാസം വിട്ട് വെള്ളത്തിനടിയിൽ ഒളിച്ചിരുക്കുകയായിരുന്നു പ്രതി. റെയിൽവേ സംരക്ഷണ സേനയും മുങ്ങൽ വിദഗ്ധരും ചേർന്ന് നടത്തിയ നീക്കത്തിനൊടുവിലാണ് ഇയാളെ വലയിലാക്കാന്‍ സാധിച്ചത്. ഏപ്രിൽ 6-ന് പുലർച്ചെ ജബൽപൂർ ഡിവിഷന് കീഴിലുള്ള സിഹോറ റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. പുലര്‍ച്ചെ പെട്രോളിങ്ങിലുള്ള ഉദ്യോഗസ്ഥരാണ് ട്രെയിനില്‍ നിന്ന് സംശാസ്പദമായ രീതിയില്‍ ഒരാള്‍ ഇറങ്ങി അതിവേഗം നടന്നുപോകുന്നത് ശ്രദ്ധിച്ചത്. തൊട്ടുമുമ്പ് ട്രെയിനുള്ളിൽ വെച്ച് ഒരു യാത്രക്കാരിയുടെ പേഴ്സ് മോഷ്ടിക്കാൻ ശ്രമം നടന്നതായുള്ള വിവരവും ഇയാളുടെ പെരുമാറ്റത്തിലുള്ള പന്തികേടുമാണ് പോലീസിന്റെ സംശയം വർദ്ധിപ്പിച്ചത്. ആർപിഎഫ് ഉദ്യോഗസ്ഥർ പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയ പ്രതി സ്റ്റേഷന് പുറത്തേക്ക് ഓടി അടുത്തുള്ള കുളത്തില്‍ ചാടുകയായിരുന്നു....

% AI Generated Image കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇന്ത്യൻ റെയിൽവേയിൽ നടന്ന അഞ്ഞൂറിലധികം മോഷണക്കേസുകളിലെ പ്രതി പിടിയില്‍. റെയി....

നിതിൻരാജിന്റെ മരണം : സിറ്റി പൊലീസ് കമ്മീഷണർ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻകണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ആ...
12/04/2026

നിതിൻരാജിന്റെ മരണം : സിറ്റി പൊലീസ് കമ്മീഷണർ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ആദ്യവർഷ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻരാജിന്റെ മരണത്തെക്കുറിച്ച് കുടുംബം ഉയർത്തുന്ന ഗുരുതര ആരോപണങ്ങൾ ഒരാഴ്ചക്കകം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ഇതുസംബന്ധിച്ച് കണ്ണൂർ സിറ്റി പൊലീസ് മേധാവിക്കാണ് നിർദ്ദേശം നൽകിയത്. നിതിൻരാജിന്റെ മരണത്തിന് കാരണം കോളേജിലെ അദ്ധ്യാപകൻ ജാതി പറഞ്ഞും മറ്റും അപമാനിച്ചതിനാലാണെന്ന് പിതാവ് ആരോപണം ഉന്നയിച്ചിരുന്നു. മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ സ്വമേധയാ കേസെടുത്തത്. നിതിന്‍രാജിന്റെ ദുരൂഹമരണത്തെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിരുന്നു. 'വിദ്യാര്‍ത്ഥിയുടെ മരണത്തിന് പിന്നില്‍ ജാതി- വര്‍ണ്ണ അധിക്ഷേപമുണ്ടെന്ന മാതാപിതാക്കളുടെയും ബന്ധുക്കളുടെയും നിലപാടിനെ സര്‍ക്കാര്‍ ഗൗരവമായി കണക്കിലെടുക്കണം. ഈ സംഭവത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരുവനന്തപുരം നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദേശിയും പെയിന്റിംഗ് തൊഴിലാളിയുമായ രാജന്റെയും ലതയുടെയും മകനാണ് നിതിൻ....

% കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ആദ്യവർഷ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻരാജിന്റെ മരണത്തെക്കുറിച്ച് കുടുംബം ഉ...

പ്രശസ്ത ഗായിക ആശ ഭോസ്‌ലെ അന്തരിച്ചുമുംബൈ: ഇന്ത്യന്‍ സംഗീതരംഗത്തെ വിസ്മയ ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. 92 വയസ്സായിരുന്നു....
12/04/2026

പ്രശസ്ത ഗായിക ആശ ഭോസ്‌ലെ അന്തരിച്ചു

മുംബൈ: ഇന്ത്യന്‍ സംഗീതരംഗത്തെ വിസ്മയ ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. 92 വയസ്സായിരുന്നു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ കുറച്ചു മാസങ്ങളായി നിരവധി ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടായിരുന്നു. ​ഭോസ് ലെയുടെ മരണത്തിൽ പ്രധാനമന്ത്രി ഉൾപ്പടെയുള്ളവർ അനുശോചനം അറിയിച്ചു. പ്രശസ്ത ചലച്ചിത്രപിന്നണിഗായികയായ ലതാ മങ്കേഷ്‌കരുടെ സഹോദരിയാണ്‌. ഒപി നയ്യാർ, ബോംബൈ രവി, എസ്ഡി.ബർമൻ, ആർഡി ബർമൻ, നൗഷാദ്‌, ഇളയരാജ, റഹ്മാൻ, ജയ്‌ദേവ്, ശങ്കർ–ജയ്കിഷൻ, നനൌ അനുമാലിക്ക് തുടങ്ങി ബോളിവുഡ് ലോകത്തെ പ്രശസ്തരായ നിരവധി സംഗീതസംവിധായകരുടെ ഈണങ്ങൾക്ക്‌ ആശ പാടിയിട്ടുണ്ട്‌. മറാഠി നാടകവേദിയിലെ നടനും ഗായകനുമായിരുന്ന ദീനനാഥ് മങ്കേഷ്‌കറുടെയും ശുദ്ധമാതിയുടേയും മകളായി ഇൻഡോറിലാണ് ആശ ജനിച്ചത്. ലതാ മങ്കേഷ്‌കർ, ഹൃദ്യനാഥ് മങ്കേഷ്‌കർ, ഉഷാ മങ്കേഷ്‌കർ, മീനാ മങ്കേഷ്‌കർ എന്നിവരാണ് സഹോദരങ്ങൾ. പ്രശസ്ത നടനും ഗായകനുമായ ദീനാനാഥ് മങ്കേഷ്‌കറിന്റെ പുത്രിമാരായ ആശയും ലതയും അച്ഛന്റെ ശിക്ഷണത്തിലായിരുന്നു സംഗീതത്തിന്റെ ആദ്യാക്ഷരങ്ങൾ പഠിച്ചത്.1943 ൽ മജാബാൽ എന്ന മറാഠി ചിത്രത്തിലെ ‘ചലാ ചലാ നവ്ബാല’ എന്ന ഗാനം പാടിക്കൊണ്ട് പിന്നണി ഗാനരംഗത്ത് അരങ്ങേറി....

% മുംബൈ: ഇന്ത്യന്‍ സംഗീതരംഗത്തെ വിസ്മയ ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. 92 വയസ്സായിരുന്നു. മുംബൈയിലെ ബ്രീച്ച് കാൻഡി ....

കുംഭമേള വൈറൽ താരത്തിന്റെ വിവാഹം: അന്വേഷണം കടുപ്പിച്ച് പോലീസ്, സി പി എം നേതാക്കൾക്ക് കൂടുതൽ കുരുക്കിലേക്കോ ? !കുംഭമേള വൈറ...
12/04/2026

കുംഭമേള വൈറൽ താരത്തിന്റെ വിവാഹം: അന്വേഷണം കടുപ്പിച്ച് പോലീസ്, സി പി എം നേതാക്കൾക്ക് കൂടുതൽ കുരുക്കിലേക്കോ ? !

കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട് മദ്ധ്യപ്രദേശ് പൊലീസ് അന്വേഷണം ഊർജിതമാക്കി. മാതാപിതാക്കളിൽ നിന്ന് മൊഴിയെടുത്ത അന്വേഷണസംഘം വ്യാജരേഖ ചമച്ചതിനുള്ള തെളിവുകളും ശേഖരിച്ചു. ഇതുസംബന്ധിച്ച് ദേശീയ പട്ടികവർഗ കമ്മീഷന് റിപ്പോർട്ട് നൽകും. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടായേക്കുമെന്നാണ് പൊലീസ് നൽകുന്ന സൂചന. കൂടുതൽ പേർക്കെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് പൊലീസ് നിയമോപദേശവും തേടിയിട്ടുണ്ട്. വിവാഹത്തിന് കൂട്ടുനിന്നു എന്ന കുറ്റത്തിന് കേരളത്തിലെ സി പി എം നേതാക്കൾക്കെതിരെ കേസെടുക്കുമോ എന്ന് പൊലീസ് വ്യക്തമാക്കിയില്ല. അതിനിടെ, കുംഭമേള വൈറൽ താരത്തിന്റെ വിവാഹം നടത്തിക്കൊടുക്കാൻ കൂട്ടുനിന്നെന്നാരോപിച്ച് സിപിഎം നേതാക്കൾക്ക് എതിരെ പൊലീസിൽ പരാതി ലഭിച്ചുവെന്ന് റിപ്പോർട്ട്. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, മന്ത്രി വി ശിവൻകുട്ടി, എ എ റഹീം എംപി എന്നിവർക്ക് എതിരെയാണ് പരാതി. യൂത്ത്കോൺഗ്രസ് നേതാവാണ് പരാതി നൽകിയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. പോക്‌സോ, ശൈശവ വിവാഹ നിരോധന നിയമം തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസ് ചുമത്തണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു...

% കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട് മദ്ധ്യപ്രദേശ് പൊലീസ് അന്വേഷണം ഊർജിതമാക്കി. മാതാപിതാക്കള...

കാൽനൂറ്റാണ്ടിന്റെ സേവനമികവ്; കോഴിക്കോട് ആസ്റ്റർ മിംസ് ഇ.എൻ.ടി വിഭാഗം രജതജൂബിലി നിറവിൽകോഴിക്കോട്: ഇ.എൻ.ടി ചികിത്സാരംഗത്ത്...
11/04/2026

കാൽനൂറ്റാണ്ടിന്റെ സേവനമികവ്; കോഴിക്കോട് ആസ്റ്റർ മിംസ് ഇ.എൻ.ടി വിഭാഗം രജതജൂബിലി നിറവിൽ

കോഴിക്കോട്: ഇ.എൻ.ടി ചികിത്സാരംഗത്ത് കാൽനൂറ്റാണ്ടിന്റെ സേവനമികവുമായി കോഴിക്കോട് ആസ്റ്റർ മിംസ്. കേരളത്തിലെ ആദ്യ കോക്ലിയർ ഇംപ്ലാന്റേഷൻ കേന്ദ്രം എന്ന ബഹുമതിയുള്ള ആശുപത്രിയിലെ ഇ.എൻ.ടി വിഭാഗം തങ്ങളുടെ രജതജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ആസ്റ്റർ ഡിഎം ഹെൽത്ത് സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ.ആസാദ് മൂപ്പൻ മുഖ്യാതിഥിയായി. ചടങ്ങിൽ 25 വർഷങ്ങൾക്ക് മുൻപ് ഇ.എൻ.ടി വിഭാഗം പ്രവർത്തനമാരംഭിച്ച വേളയിൽ നടത്തിയ ചടങ്ങിൻ്റെ അതേ മാതൃകയിൽ നടന്ന ആഘോഷങ്ങളുടെ ഉദ്ഘാടനം ഡോ. എം.കെ. മുനീർ എം.എൽ.എ നിർവഹിച്ചു. ചടങ്ങിൽ ഇ.എൻ.ടി വിഭാഗം മേധാവി ഡോ. രവിയെ.എ , സഹപ്രവർത്തകരെയും ഡോ. ആസാദ് മൂപ്പൻ ആദരിച്ചു. "അശരണർക്കും പാവപ്പെട്ടവർക്കുമായി ഉമ്മൻ ചാണ്ടി സർക്കാർ നടപ്പിലാക്കിയ ശ്രുതിതരംഗം പദ്ധതിക്ക് പ്രചോദനമായത് ആസ്റ്റർ മിംസിന്റെ പ്രവർത്തനങ്ങളാണ്. ഈ പദ്ധതിയിലൂടെ അന്ന് 650-ഓളം പേർക്ക് പുതിയൊരു ജീവിതം നൽകാൻ സാധിച്ചു എന്നത് തൻ്റെ ജീവിതത്തിലെ വലിയ നേട്ടമായി കാണുന്നതെന്നും" ഡോ.എം.കെ മുനീർ എംഎൽഎ പറഞ്ഞു....

% കോഴിക്കോട്: ഇ.എൻ.ടി ചികിത്സാരംഗത്ത് കാൽനൂറ്റാണ്ടിന്റെ സേവനമികവുമായി കോഴിക്കോട് ആസ്റ്റർ മിംസ്. കേരളത്തിലെ ആദ്...

‘ഇന്റിമേറ്റ് സീനുകൾ അശ്ലീല സൈറ്റിലിടാൻ ശ്രമം, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്’; സംവിധായകനെതിരെ ഗുരുതര ആരോപണങ്ങളുമായി രേണു സു...
11/04/2026

‘ഇന്റിമേറ്റ് സീനുകൾ അശ്ലീല സൈറ്റിലിടാൻ ശ്രമം, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്’; സംവിധായകനെതിരെ ഗുരുതര ആരോപണങ്ങളുമായി രേണു സുധി

അന്തരിച്ച മിമിക്രി കലാകാരനും നടനുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി റീലുകളിലൂടെയാണ് ശ്രദ്ധേയയായത്. പിന്നീട് ബിഗ് ബോസ് മലയാളം സീസൺ 7ലൂടെ കൂടുതൽ ആരാധകരെ നേടുകയും ചെയ്തു. ബിഗ് ബോസിന് പിന്നാലെ ഉദ്ഘാടനങ്ങളും ആൽബങ്ങളുമായി രേണു സുധി സജീവമാണ്. ഇൻസ്റ്റഗ്രമിൽ അടുത്തിടെ താരം സബ്സ്‌ക്രിപ്ഷനും ആരംഭിച്ചിരുന്നു. ഇതിന്റെ പേരിലും രേണുവിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിതാ ഒരു ആൽബം ഷൂട്ടിംഗിനിടെ തന്റെ ഇന്റിമേറ്റ് രംഗങ്ങൾ അശ്ലീലസൈറ്റിൽ ഇടാൻ ഒരു സംവിധായകൻ ശ്രമിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് രേണു. ആൽബം സംവിധായകനായ വിപിൻ ലാലിനെതിരെയും പ്രവാസി മലയാളിയായ ഷെഫീന ബീവിക്കെതിരെയുമാണ് രേണു രംഗത്തെത്തിയിരിക്കുന്നത്. ഇറക്കം കുറഞ്ഞ വസ്ത്രം നൽകി തന്റെ ഇന്റിമേറ്റ് രംഗങ്ങൾ പകർത്തി പോൺ സൈറ്റുകളിൽ വിൽക്കാനായിരുന്നു ഇവരുടെ പദ്ധതിയെന്നും തലനാരിഴയ്ക്കാണ് താൻ അവിടെ നിന്നും രക്ഷപ്പെട്ടതെന്നും രേണു പറയുന്നു. ആൽബത്തിന്റെ കഥ പറയാതെയാണ് വിപിൻ ലാൽ തന്നെ ക്ഷണിച്ചതെന്ന് രേണു പറയുന്നു....

% അന്തരിച്ച മിമിക്രി കലാകാരനും നടനുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി റീലുകളിലൂടെയാണ് ശ്രദ്ധേയയായത്. പിന്നീട....

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയ കൊലക്കേസ് പ്രതി പിടിയില്‍കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ ആശ...
11/04/2026

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയ കൊലക്കേസ് പ്രതി പിടിയില്‍

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ ആശുപത്രിയില്‍ നിന്നും ചാടിപ്പോയ കൊലക്കേസ് പ്രതി പിടിയില്‍. പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസിലെ പ്രതി വിനീഷ് ആണ് പിടിയിലായത്. മുംബൈ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ഡിസംബര്‍ 29നാണ് പ്രതി വിനീഷ് മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്നും ചാടിപ്പോയത്. വിചാരണ തടവുകാരനായ പ്രതി മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലിരിക്കെയാണു ചാടിപ്പോയത്.ശുചിമുറിയുടെ ചുമര്‍ തുരന്ന് പുറത്തെത്തിയശേഷം ചുറ്റുമതില്‍ ചാടി പുറത്തു പോവുകയായിരുന്നു.പ്രതിക്കായി റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ വിചാരണ തടവുകാരനായ ഇയാളെ മാനസികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കോടതിയുടെ നിര്‍ദേശപ്രകാരമാണ് ഡിസംബര്‍ പത്തിനു വീണ്ടും കുതിരവട്ടം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിവാഹ അഭ്യര്‍ഥന നിരസിച്ചതിനാണ് 2021 ജൂണില്‍ എല്‍എല്‍ബി വിദ്യാര്‍ഥി ദൃശ്യയെ വിനീഷ് കൊലപ്പെടുത്തിയത്. കേസില്‍ അറസ്റ്റിലായ വിനീഷ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആയിരുന്നു. ജയിലില്‍ ആത്മഹത്യാശ്രമം നടത്തിയതിന് പിന്നാലെയാണ് ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലാക്കിയത്....

% കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ ആശുപത്രിയില്‍ നിന്നും ചാടിപ്പോയ കൊലക്കേസ് പ്രതി പിടിയില്‍. പെരിന്തല്‍മ.....

പെൺകുട്ടിയെ കാമുകനൊപ്പം വിട്ട് കോടതി; നടുറോഡിൽ തമ്മിലടിച്ച് ബന്ധുക്കളും കാമുകന്റെ സുഹൃത്തുക്കളുംതാമരശ്ശേരി: കോടതിയുത്തരവ...
11/04/2026

പെൺകുട്ടിയെ കാമുകനൊപ്പം വിട്ട് കോടതി; നടുറോഡിൽ തമ്മിലടിച്ച് ബന്ധുക്കളും കാമുകന്റെ സുഹൃത്തുക്കളും

താമരശ്ശേരി: കോടതിയുത്തരവിന് പിന്നാലെ തമ്മിലടിച്ച് കാമുകികാമുകന്മാരുടെ കുടുംബാംഗങ്ങൾ. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. പെൺകുട്ടിക്ക് ആൺസുഹൃത്തിനൊപ്പം പോകാമെന്ന് കോടതി ഉത്തരവിട്ടതിന് പിന്നാലെ നടുറോഡിൽ ഇരുവിഭാഗവും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. താമരശ്ശേരി കോടതിക്ക് മുന്നിലാണ് നടുറോഡിൽ കൂട്ടത്തല്ല് നടന്നത്. മുക്കം സ്വദേശി നാസറിന്റെ മകൾ നിതാ ഷെറിനെ കാമുകനായ ഷാമിലിനൊപ്പം പോകാനാണ് കോടതി അനുവദിച്ചത്. പെൺകുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് പെൺകുട്ടിയുടെ ബന്ധുക്കൾ മുക്കം പോലീസിൽ പരാതി നൽകിയിരുന്നു. പിന്നാലെ ആൺസുഹൃത്തിനൊപ്പം പോയ പെൺകുട്ടിയെ പോലീസ് വിളിച്ചുവരുത്തി. പെൺകുട്ടിയുടെ മൊഴിയടക്കം രേഖപ്പെടുത്തുകയും തുടർനടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കുകയായിരുന്നു. പ്രായപൂർത്തിയായതിനാൽ സ്വന്തം ഇഷ്ടപ്രകാരം പെൺകുട്ടിക്ക് ആൺസുഹൃത്തിനൊപ്പം പോകാമെന്ന് കോടതി ഉത്തരവിട്ടു. ശേഷം ആൺസുഹൃത്തിനൊപ്പം പെൺകുട്ടി കോടതിയിൽ നിന്ന് ഇറങ്ങുമ്പോഴാണ് സംഘർഷമുണ്ടായത്. പെൺകുട്ടിയെ അനുനയിപ്പിച്ച് വീട്ടിലേക്ക് തിരികെ കൊണ്ടുപോകാൻ കുടുംബാംഗങ്ങൾ ശ്രമം നടത്തിയതാണ് സംഭവങ്ങളുടെ തുടക്കം. ഇത് യുവാവ് എതിർക്കുകയും പിന്നാലെ അടിപിടിയിൽ കലാശിക്കുകയുമായിരുന്നു. കുടുംബാംഗങ്ങൾക്കൊപ്പം പോകാൻ പെൺകുട്ടി തയ്യാറായിരുന്നു. പോകാനൊരുങ്ങിയ പെൺകുട്ടിയെ യുവാവ് തടഞ്ഞു. യുവാവിനൊപ്പം സുഹൃത്തുക്കളടക്കമുള്ളവരും ചേർന്നതോടെ നടുറോഡിൽ വൻ സംഘർഷം രൂപപ്പെട്ടു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

% താമരശ്ശേരി: കോടതിയുത്തരവിന് പിന്നാലെ തമ്മിലടിച്ച് കാമുകികാമുകന്മാരുടെ കുടുംബാംഗങ്ങൾ. ശനിയാഴ്ച ഉച്ചയ്ക്കാണ....

കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനുടെ നാദാപുരത്ത് മൂന്നുപേര്‍ മുങ്ങി മരിച്ചുകോഴിക്കോട്:നാദാപുരത്ത് പുഴയില്‍ കുളിക്കാന...
11/04/2026

കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനുടെ നാദാപുരത്ത് മൂന്നുപേര്‍ മുങ്ങി മരിച്ചു

കോഴിക്കോട്:നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നുപേര്‍ മുങ്ങിമരിച്ചു. പുളിയാവ് പുഴയിലാണ് അപകടം ഉണ്ടായത്. ഒരുകുടുംബത്തിലെ മൂന്നുപേരാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് വൈകീട്ടോടെയാണ് സംഭവം. അരീക്കുണ്ട് സ്വദേശി അന്‍സാറും ഭാര്യ സുഹദ സഹോദരന്റെ കുട്ടിയായ ഇസ മറിയം എന്നിവരാണ് മരിച്ചത്. കുട്ടി കുളിക്കാനായി ഇറങ്ങിയപ്പോള്‍ കയത്തില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് അന്‍സാറും ഭാര്യയും രക്ഷിക്കുന്നതിനിടെ അപകടത്തില്‍പ്പെടുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്‌സും രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. നാദാപുരം ആശുപത്രിയില്‍ നിന്നും മൃതദേഹം വടകര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് പറഞ്ഞു.

% കോഴിക്കോട്:നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നുപേര്‍ മുങ്ങിമരിച്ചു. പുളിയാവ് പുഴയിലാണ് അപകടം ഉണ്ടാ...

Address

Eranhipaalam
Calicut
673006

Alerts

Be the first to know and let us send you an email when GOODDAY posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to GOODDAY:

Share

Category